പ്രണയം

ഹയർസെക്കണ്ടറിക്കു ചേർന്നപ്പോ , കൂട്ടിൽ നിന്നും സ്വതന്ത്രയായ കിളിയെ പോലെ ഞാനും പാറി പറന്നു. എൻ്റെ ജീവിതത്തിൻ്റെ അടുക്കും ചിട്ടകളും അവിടെ തകരുന്നത് ഞാനും അറിഞ്ഞില്ല.

ഒരു ശരാശരി കുട്ടിയുടെ മനസിനു ഉടമയായിരുന്നു, ഞാനും. മാതാപിതാക്കളുടെ ഉപദേശം വിമ്മിഷ്ടത്തോടെ കേട്ടു നിക്കും, അവർ അടിച്ചേൽപ്പിച്ച നിയമാവലികൾ എന്നും ദേഷ്യം പകർന്നു. അവരുടെ കെയർ, സംരക്ഷണം അതെനിക്കു തടവറയായി തോന്നി.

ഇന്ന് ഈ നിമിഷം ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും ആ തടവറയെയാണ്, ആ ശാസന കേൾക്കാൻ, എന്നെ ഉപദേശിക്കാൻ അവരടുത്തു വേണം, ആ സംരക്ഷണത്തിൽ ഒരു രാത്രി സുഖമായി ഉറങ്ങാൻ കൊതിക്കുന്നു മനസ്, ഒരിക്കലും നടക്കാത്ത ആഗ്രഹം.

രാജേഷ് അവനാണ് എല്ലാത്തിനും കാരണം എൻ്റെ കഴുത്തിൽ താലി കെട്ടി തടവറ എന്തെന്ന് എനിക്കു മനസിലാക്കി തന്ന എൻ്റെ ഭർത്താവ്. എൻ്റെ മാതാപിതാക്കളുടെ സ്നേഹത്തിൻ്റെ വെളിച്ചം എൻ്റെ കണ്ണുകൾക്ക് മനസിലാക്കി തന്നതും അവനാണ്.

പ്ലസ്ടു പഠിക്കുമ്പോഴാണ് ബസ്സിലെ കിളിയായ രാജേഷിനെ ഞാൻ ആദ്യമായി കാണുന്നത്. ദിവസവും കണ്ടു മുട്ടും, അവൻ്റെ കൊച്ചു കൊച്ചു തമാശ പറച്ചിൽ, കളിയാക്കൽ, കുശലാന്വേഷണങ്ങൾ അങ്ങനെ തുടങ്ങിയ ബന്ധം.

ഒരു ദിവസം ലീവെടുത്താൽ പിന്നെ വരുമ്പോ അവൻ കാരണം തിരക്കും ഒരു കളി പോലെ.

ഇന്നലെ തത്തമ്മക്കുട്ടിയെ കണ്ടില്ലല്ലോ?

ആരു കെട്ടാലും ചിരിയോടെ മറുപടി കൊടുക്കുന്ന ശൈലി അവൻ്റെ സംസാരത്തിനുണ്ടായിരുന്നു.അങ്ങനെ ഞങ്ങളുടെ ബന്ധം അതിനൊരു സൗഹൃദ ചുവ വന്ന നിമിഷം അവൻ എൻ്റെ നമ്പർ കരസ്ഥമാക്കി.

രാത്രികൾ പിന്നെ ചാറ്റുകളായി, അതു പതിയെ കോൾ വിളിയായി, പിന്നെ യവ്വനത്തിൻ്റെ പടിവാതിലിൽ നിൽക്കുന്ന ഏതൊരു കന്യകയുടെ മനസിനും വരുന്ന ഒരു ചാഞ്ചാട്ടം സ്വഹൃദത്തിൽ നിന്നും പ്രണയത്തിലേക്ക്.

ഒരിക്കൽ കോഫി ഷോപ്പിൽ അവനോടൊപ്പം തന്നെ അച്ഛൻ കണ്ടതാണ് അന്ന് എന്നോട് ദേഷ്യപ്പെടാതെ ഉപദേശിച്ചു മനസിലാക്കാൻ അച്ഛൻ ശ്രമിച്ചു.

എട്ടാം ക്ലാസുവരെ പഠിപ്പുള്ളവൻ, തറുതലയായാണ് അവൻ വളർന്നത്, പല പ്രണയ കഥകളും അവനുണ്ട്, ഒരു വായിനോക്കി, പെണ്ണുപിടിയൻ അങ്ങനെ അനേകം വിശേഷണങ്ങൾ അവനെ പറ്റി അച്ഛൻ പറഞ്ഞു.

യുവത്വത്തിൻ്റെ അറിവില്ലാഴ്മയാവാം, അല്ലെ പ്രണയത്തിൻ്റെ അന്ധത എന്നൊക്കെ പറയാം, ആ വാക്കുകൾ ഒന്നും എൻ്റെ മനസ് ഉൾക്കൊണ്ടില്ല എന്നു പറയുന്നതാവാം സത്യം . എങ്കിലും എല്ലാം മനസിലായി എന്നു ഞാൻ ഭാവിച്ചു , ഒന്നും ആവർത്തിക്കില്ല എന്നൊരു പൊഴ് വാക്കും അച്ഛനു കൊടുത്തു രംഗം ശാന്തമാക്കി.



പിന്നീട് അങ്ങോട്ട് ഡിഗ്രിക്കു ചേർന്നു, ആ ഒരു വർഷം പാത്തും പതുങ്ങിയും ആരും അറിയാതെ ആ ബന്ധം വളർത്തി കൊണ്ടു വന്നു.

ഒടുക്കം പ്രണയം എന്ന വികാരത്തിന് കാമത്തിൻ്റെ മുഖമൂടി ഞങ്ങൾ അണിഞ്ഞ നിമിഷം , കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു തുടങ്ങി.

ശരിരത്തിലെ ചുടു പങ്കിട്ടെടുത്ത് , കുറച്ചു കാലം മുന്നോട്ടു പോയപ്പോ ഏതോ നിമിഷത്തിൽ അവന് എന്നിൽ താൽപര്യമില്ലായ്മ പ്രകടിപ്പിക്കാൻ തുടങ്ങി. ഞാൻ നിരന്തരം അവനെ ശല്യപ്പെടുത്തി തുടങ്ങിയ നാൾ, അങ്ങനെ ഈ പ്രശ്നം തുടങ്ങി എട്ടാം നാൾ എൻ്റെ പിറന്നാൾ വന്നു.

18 വയസ് തികഞ്ഞതിൻ്റെ ആഘോഷം വീടു മുഴുവൻ ബന്ധുക്കൾ, കേക്കു മുറിയും സദ്യ വിളമ്പും അങ്ങനെ മേളമായിരുന്നു. എന്നാൽ അന്നു രാത്രി ഞാൻ കിടക്കാൻ മുറിയിൽ പോയപ്പോ ഞാനറിഞ്ഞു ആ വലിയ സത്യം. അതെ തൻ്റെ ഉദരത്തിൽ ഒരു കുഞ്ഞ് വളരാൻ തുടങ്ങിയെന്ന് .

അവനെ വിളിച്ചു കരഞ്ഞപ്പോ അലസിപ്പിക്കാം എന്നവൻ വാക്കു തന്നു നോക്കി, പുറം ലോകം അറിഞ്ഞാൽ വരുന്ന മാനക്കേടോർത്ത് നാളെ കല്യാണം കഴിച്ചില്ലെ അവൻ്റെ പേരെഴുതി വെച്ച് ഞാൻ ചാവുമെന്നു പറഞ്ഞു. ആ നിമിഷം അവൻ അതിനു തയ്യാറായി, എൻ്റെ നാശവും.

പിറ്റെന്നു രജിസ്ട്രാർ ഓഫീസിൽ ഞങ്ങളുടെ വിവാഹം നടന്നു. ആ വാർത്ത അറിഞ്ഞ നിമിഷം അച്ഛന് ഹാർട്ടറ്റാക്കും . പിന്നെ ഞാൻ അവരെ കണ്ടിട്ടില്ല.

അവിടുന്നു നേരെ പോയത് രാജേഷിൻ്റെ ചെറിയ വിട്ടിലേക്ക്. അവൻ്റെ ഒരമ്മ മാത്രം അവിടെ, ഒരമ്മയുടെ സ്നേഹം അവരിൽ നിന്നും പ്രതീക്ഷിച്ച എനിക്ക് അവിടെയും പരാജയം നേരിടേണ്ടി വന്നു.

മകൻ്റ ഭാര്യയുടെ മേൽ അമ്മായമ്മ ചമയുന്ന ഒരു രാക്ഷസിയായിരുന്നു അവർ. വിവാഹ ശേഷം ജീവിതം തന്നെ വെറുത്തു പോയി . ഇതിനാണോ ഞാൻ പ്രണയിച്ചത്. എന്നു പോലും തോന്നി,

രാജേഷിൽ നിന്നും പ്രണയത്തിൻ്റെ കണികകൾ പോലും കിട്ടാതായി, സ്നേഹത്തോടെ ഒരു വാക്ക്, അവൻ്റെ അമ്മയുടെ വായിലെ പുളിച്ച തെറിയും , തീരാത്ത പണികളും മാത്രം എനിക്ക് സ്വന്തം.

രാജേഷ് മദ്യ ലഹരിയിൽ വരുമ്പോ ചാകുമെന്ന് ഭീഷണി പെടുത്തി കല്യാണം കഴിച്ചതിന് മുന്നാം മുറകളും തെറി വിളികളും വേറെ .

ഗർഭിണി ആണെന്ന ദയ അവനും അവനെ തടയാണമെന്ന ആഗ്രഹം ആ അമ്മയ്ക്കുമില്ല, അവർ ഈ പേക്കൂത്തിലെ കാഴ്ചക്കാരിയാണ്, സന്തോഷത്തോടെ കണ്ടു നിൽകുന്ന കാഴ്ചക്കാരി.

അച്ഛൻ പറഞ്ഞ വാക്കുകൾ എല്ലാം സത്യമായ നിമിഷങ്ങൾ അവൻ്റെ അവിഹിതങ്ങളുടെ പുസ്തകതാളുകൾ ദിവസങ്ങൾ കഴിയും തോറും ഞാനറിഞ്ഞു.

ഗർഭിണിയുടെ ആഗ്രഹം സഫലീകരിക്കാൻ സ്നേഹമുള്ള മനസുകൾ ഇവിടെയില്ല.
ഒരു കോഴിമുട്ട തിന്നാൻ ആഗ്രഹം തോന്നിയിട്ട് ചൊറിൻ്റെ കൂടെ ഇട്ട് പുഴുങ്ങി. അമ്മ കാണാതെ വേഗം കയ്യിലെടുത്ത് ബാത്ത് റൂമലേക്കു ഞാൻ ഓടി, അവിടെ എത്തുമ്പോ ആ ചൂടിൽ കൈ പൊള്ളിയിരുന്നു.

അതൊന്നും കാര്യമാക്കാതെ തൊലി കളഞ്ഞ് വായിലിട്ടതും നശൂലം പോലെ അമ്മയുടെ വിളി, ആസ്വദിച്ചൊന്നു കഴിക്കാൻ വേണ്ടിയാ ബാത്ത് റൂമിൽ കയറിയത് തന്നെ. അവിടുന്നു ഒരുവിതം വേഗം അതു വിഴുങ്ങി തീർത്ത് പുറത്തേക്കിറങ്ങി, അടുത്ത പണിക്കായിട്ട്.

അച്ഛനമ്മമാർ പറഞ്ഞത് കേക്കാതെ പോയതിൻ്റെ ഫലം ഞാനിന്ന് അനുഭവിക്കുന്നു. യവ്വനത്തിൽ ഞാൻ കണ്ട പ്രണയത്തിൻ്റെ മരീചിക ഇന്നെനിക്ക് ശാപം.

⭐⭐⭐⭐⭐

എടി , നി ഇങ്ങനെ തളരല്ലെ

രാജേട്ടാ നിങ്ങൾ വേറെ വിവാഹം കഴിക്കണം

എടി , നിൻ്റെ കരണക്കുറ്റി നോക്കി ഒന്നു തരണ്ടതാ… അവളു പറയുന്നത് കേട്ടില്ലെ….

രാജേട്ടൻ തല്ലിക്കോ ….. എന്നാലും ഇതു സമ്മതിക്കണം

എൻ്റെ മാളു നിയൊന്നു നിർത്തുന്നുണ്ടോ ? എത്ര തവണയായി നീ ഈ കാര്യം പറയാൻ തുടങ്ങിയിട്ട് , അന്നു ഞാൻ പറഞ്ഞ മറുപടി, അതു തന്നെയാ ഇപ്പോയും അതുമാറണേ… ഞാൻ ചാവണം

രാജേട്ടാ….. എന്തൊക്കെയാ…. ഈ പറയുന്നത്.

എടി, എനി ഈ കാര്യം നി പറയില്ല

ഇല്ല എനി ഞാൻ പറയില്ല…. ഒക്കെ ഞാൻ സഹിച്ചോളാ… എൻ്റെ പൊന്ന് അരുതാത്തതൊന്നും ചിന്തിക്കുത്

അതും പാഞ്ഞ് അവൾ എന്നെയും കെട്ടിപ്പിടിച്ചു കിടന്നു. മിക്ക രാത്രികളിലും ഇങ്ങനെ ഒരു സിൻ പതിവാണ്. ആ കണ്ണീരു മാറ്റാൻ എനിക്കും കഴിയില്ലല്ലോ എന്നോർത്ത് ഞാനും കിടന്നു. ഉറക്കം നഷ്ടമായിട്ട് നാളുകൾ ഏറെയായി.

ഞാൻ രാജൻ , നല്ലൊരു കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്യുന്നു. ഇവൾ അഞ്ജലി എൻ്റെ ഭാര്യ. പ്രണയ വിവാഹം ആയിരുന്നു ഞങ്ങളുടേത്. അഞ്ചു വർഷം നീണ്ടു നിന്ന പ്രണയം.

ഞങ്ങളുടെ വീട്ടിൽ ഈ വിഷയം അറിയിച്ചപ്പോ വലിയ പൊട്ടിത്തെറികളൊന്നു കൂടാതെ അതു നടന്നു. നല്ല ജോലി തനിക്കുണ്ടായിരുന്നതു കൊണ്ടും, അവൾ കാണാൻ ഭംഗിയും തരക്കേടില്ലാത്ത സാമ്പത്തികവും ഇരു കൂട്ടർക്കും സമ്മതം.

വിവാഹ ശേഷം ഒരു കൊല്ലത്തോളം അവളെ നിലത്തു വെക്കാതെയാ അമ്മ കൊണ്ടു നടന്നത്, ആ അമ്മയുടെ കുത്തു വാക്കുകൾ തന്നെയാ ഇപ്പോ ഇവളെ കരയിക്കുന്നതും.

ഒരു കൊല്ലം കഴിഞ്ഞതും ഒരു കുഞ്ഞുണ്ടാവാത്തതിൻ്റെ പരിഭവങ്ങൾ തലപൊക്കി തുടങ്ങി, പോകപ്പോകെ അതു വളർന്നു , അതിൻ്റെ ഭാവവും രൂപവും മാറി വന്നു.

ഡോക്ടർമാരെ കണ്ടപ്പോ അവൾക്കാണ് പ്രശ്നം എന്നറിഞ്ഞപ്പോ അമ്മയുടെ പഴയ സ്നേഹം ഒക്കെ കാറ്റിൽ പറന്നു പോയി.


തൻ്റെ മകൻ്റെ ജീവിതം കളഞ്ഞവൾ , അവരുടെ ആഗ്രഹത്തിൽ മണ്ണിട്ടു മൂടിയവൾ, മച്ചി, എന്തിനേറെ മറ്റുള്ളവരുടെ മുന്നിൽ വെച്ചുള്ള പരിഹാസം അങ്ങനെ നീണ്ടു പോയി. കുടുംബക്കാർക്കും അവൾ ഒരു പരിഹാസപാത്രമായിരുന്നു.

ആദ്യമൊന്നും എന്നെ അറിയിക്കാതെ അവൾ മനസിൽ കൊണ്ടു നടന്നു. താങ്ങാവുന്നതിനും അപ്പുറം ആയ നിമിഷം ആദ്യമായി അവൾ എന്നോട് ആ ആഗ്രഹം ഉന്നയിച്ചു മറ്റൊരു വിവാഹം.

എൻ്റെ ദേഷ്യത്തിനു മുന്നിൽ അവൾ എല്ലാം ഏറ്റു പറഞ്ഞ നിമിഷം, വിട്ടിൽ ഞാൻ വലിയ കലഹമുണ്ടാക്കി, അവളെയും വിളിച്ച് പടിയിറങ്ങാൻ നോക്കിയപ്പോ അവിടെയും എന്നെ അവൾ തോൽപ്പിച്ചു.

അവളുടെ ആവിശ്യപ്രകാരം ഇന്നും ഇവിടെ തുടരുന്നു. അന്നത്തെ പ്രശ്നത്തിന് ശേഷം ഈ പല്ലവികൾക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നറിയാം, അവൾ എല്ലാം എന്നിൽ നിന്നും മറയ്ക്കുന്നു.

ചിലപ്പോ വീണ്ടും ഒരു പ്രശ്നം വേണ്ടെന്നു കരുതി കാണും, താങ്ങാനാവാതെ വരുമ്പോ ഇതുപോലെ മറ്റൊരു വിവാഹത്തിന് നിർബദ്ധിക്കും.

ഹൃദയത്തിൻ്റെ പാതി പകർന്ന് ഞാൻ പ്രണയിച്ചു സ്വന്തമാക്കിയതാണവളെ, അവളെ മറന്നൊരു ജീവിതം , ഒരു കുഞ്ഞ് അതെനിക്കും വേണ്ട.

എനിക്കറിയാം മറ്റൊരു വിവാഹത്തിന് പറയുമ്പോയും ആ ചങ്ക് പിടയുന്നുണ്ട് തന്നെ നഷ്ടമാകുമോ എന്നോർത്ത്. ഒന്നും വേണ്ട നി മതി എന്ന എൻ്റെ വാക്കാണ് അവളുടെ ആശ്വാസം, സ്വാന്തനം, ധൈര്യം അതിനായാണ് ഇടക്കിടെ ആ ചോദ്യവും.

മരണത്തിൻ്റെ മുന്നിൽ പോലും മുട്ടുകുത്താതെ അവൾ പിടിച്ചു നിൽക്കുന്നത് എനിക്കു വേണ്ടിയാ. എൻ്റെ സ്നേഹത്തിനു വേണ്ടി.

ഒരു കാമുകൻ , ഭർത്താവ് എന്ന നിലയിൽ ഞാനിന്നും ഒരു വിജയിയാണ്. എൻ്റെ പാതിക്ക് പക്ക ബലമായി ഞാനുണ്ട് അവളുടെ കൂടെ, ആ ധൈര്യത്തിൽ തന്നെയാ ഇപ്പോഴും എൻ്റെ മാറിലെ ചൂടു പറ്റി അവൾ ഉറങ്ങുന്നതും.

⭐⭐⭐⭐⭐

എടാ നീ ഇതെന്താ ചെയ്യുന്നെ, അതിനെ കിണറ്റിൽ തള്ളിയിട്ടോ……

ദേ….. തള്ളേ… മിണ്ടാതിരി , അതൊന്നു ചത്തോട്ടെ, അച്ചു കാത്തിരിക്കാൻ തുടങ്ങിട്ടെത്രയായി.

പിന്നെ എന്തിനാടാ നി ഇതിനെ പ്രേമിച്ചു കെട്ടിയത്, ഈ ന ശൂലത്തിനെ

ദേ തള്ളേ… നിങ്ങളുടെ ചത്തു പോയ കെട്ടിയോൻ കൊറെ ഒണ്ടാക്കി വെച്ചിട്ടല്ലേ… പോയത് എന്നെ കൊണ്ടൊന്നും പറയാക്കരുത്

തന്തക്ക് പറയുന്നോടാ എരണം കെട്ടവനെ

നിങ്ങക്കും നിങ്ങടെ മോക്കും വേണ്ടിയ ആ വട്ടത്തിയെ ഞാൻ കെട്ടിയത്.

ഞാൻ അർച്ചന, ഇതെൻ്റെ കഥയാണ്, ഇപ്പോ കേട്ടില്ലെ അവരു പറഞ്ഞത്, അതെ മാനസിക നില ചെറുപ്പത്തിലെ തകർന്ന ഒരു പെൺകുട്ടിയാണ് ഞാൻ.


ആറിൽ പഠിക്കുമ്പോ ആയിരുന്നു അമ്മയുടെ മരണം, ഒരാക്സിഡൻ്റ് അന്ന് അമ്മയോടെപ്പം ഞാനും ഉണ്ടായിരുന്നു. അന്നേ എന്നെയും ഈശ്വരന് വിളിക്കാമായിരുന്നു .,അത് ഈശ്വരനും ചെയ്തില്ല.

അന്നത്തെ ആ സംഭവം പിഞ്ചു മനസിൻ്റെ താളം തെറ്റിച്ചു. അച്ഛൻ പൊന്നു പോലെ വളർത്തി, ചികിത്സിച്ച് ഒരുവിതം മാറ്റിയെടുത്തു എന്നാലും ഇടക്കൊക്കെ എന്നിലെ മനോരോഗി , പരിചയം പുതുക്കാനെന്ന പോലെ വന്നു പോകും.

ആവിശ്യത്തിലതികം പണം സമ്പാതിച്ചിട്ടുണ്ട് അച്ഛൻ, എല്ലാ സുഖസമൃദിയും അച്ഛൻ എനിക്കേകി, എൻ്റെ വിവാഹം മാത്രം അച്ഛനെ അലട്ടിയ പ്രശ്നം.

ബന്ധുക്കൾ പോലും എന്നെ സ്വീകരിക്കാൻ വിമുതെ കാട്ടി, ആ സമയത്താണ്, സാധാരണക്കാരനായ മനു എന്നോട് പ്രണയാഭ്യർത്ഥന നടത്തുന്നത്.

കുറ്റപ്പെടുത്തലം, സഹതാപവും എന്നെ ഞാൻ രോഗിയാണെന്ന് സ്വയം വിശ്വസിക്കാൻ പഠിപ്പിച്ചിരുന്നു. അതു കൊണ്ട് തന്നെ മനുവിൽ നിന്നും ഞാൻ ഒഴിഞ്ഞു മാറി.

എല്ലാം അറിഞ്ഞു കൊണ്ട് പ്രണയിക്കുന്നു എന്നു പറഞ്ഞ് പിന്നാലെ നടന്ന നിമിഷങ്ങൾ എപ്പയോ മനസിൽ കയറി. അതറിഞ്ഞ നിമിഷം അച്ഛനുണ്ടായ സന്തോഷം. വലിയ ആഘോഷമായി ആ കല്യാണം, സ്ത്രീധനം എന്ന പേരിൽ അച്ഛൻ മനുവിനെ ധനത്താൽ മുടി.

എന്നോടുള്ള അച്ഛൻ്റെ സ്നേഹമായിരുന്നു അത്, അതോടൊപ്പം എല്ലാം അറിഞ്ഞ് തൻ്റെ മകളെ സ്വീകരിച്ച ആ വലിയ മനസിനോടുള്ള ആരാധനയും.

വിവാഹ ശേഷം ജീവിതം നല്ല രീതിയിൽ ആണ് പോയത്, ഒരു കൊച്ചു മക്കൾ, ചുന്ദരി കുട്ടി, പൊന്നിൻ കുടം പിറന്നു ഞങ്ങൾക്ക്. എന്താ എന്നറിയില്ല, ജീവിതം സുഖദായകമായതിനാൽ ആകാം എന്നിലെ മനോരോഗി ഇതുവരെ പിന്നെ തിരിഞ്ഞു നോക്കിയില്ല.

അങ്ങനെ ഒരു ദിവസം , അതായത് ഇന്ന്, ഞാൻ മരിക്കുന്ന ഈ ദിവസം എന്നിലെ മനോരോഗി ഒന്നു ഉണർന്നിരുന്നു.

മനുവേട്ടൻ്റെ ഫോണിൽ അച്ചു എന്ന അശ്വതിയുടെ പ്രണയ സല്ലാപങ്ങൾ കണ്ടപ്പോ, എൻ്റെ മരണമാണ് അവർ കാത്തിരിക്കുന്നത്, കുഞ്ഞിനൊരമ്മ എന്ന പേരിൽ അവളെ സ്വന്തമാക്കാനാണ് അയാൾ കാത്തിരിക്കുന്നത്.

എന്നിലെ മനോരോഗിയെ ഉണർത്താൻ പറ്റിയ മരുന്നുകളുടെ പേരുകൾ അവൾ പറഞ്ഞു കൊടുക്കുന്നുമുണ്ട്. മനോരോഗം ഉണർത്തി ഞാൻ സ്വയം ഇല്ലാതാവണം.

ആ ചാറ്റുകളിൽ നിന്നും എനിക്കു മനസിലായി, അയാൾ എന്നെ പ്രണയിച്ചിട്ടില്ല , ഇവരുടെ പ്രണയം എട്ടു കൊല്ലമായി, അപ്പോ തന്നെ കെട്ടിയത് പണത്തിന് മാത്രം. അനിയത്തിയുടെ പഠിപ്പ് വിവാഹം എല്ലാം എൻ്റെ പണം കൊണ്ട്, കാമുകിയെ കൊണ്ട് അഴിഞ്ഞാടിയത് മൊത്തം എൻ്റെ അച്ഛൻ്റെ വിയർപ്പ് കൊണ്ട്. എനി എന്നെ കൊന്ന് അവളെ സ്വന്തമാക്കുമ്പോ റാണിയായി വായിക്കുന്നതും എൻ്റെ കാശു കൊണ്ട്.

ഇത്രയൊക്കെ അറിഞ്ഞാൽ സ്വബോധം ഉള്ളവർക്കേ പ്രാന്താകും അപ്പോ എനിക്കോ , ഞാനും ഒരു പ്രാന്തിയെ പോലെ അവനുമായി ഇതേ ചൊല്ലി എന്തൊക്കെയോ കാട്ടിക്കൂട്ടി.

അടുക്കള ഭാഗത്തേക്കോടിയത് കത്തിയെടുക്കാനായിരുന്നു അവിടെ നിന്നുണ്ടായ ഉന്തും തള്ളും കിണറ്റിൻ കരയിലെത്തിച്ചു. അവസരം അവനും മുതലാക്കി, എന്നെ കിണറിൻ്റെ ആഴമളക്കാൻ അവൻ പറഞ്ഞയച്ചു, ഇപ്പോ ഈ കിണറ്റിൽ വെള്ളം കുടിച്ച് ജീവൻ വെടിയാൻ നിമിഷങ്ങൾ മാത്രം

പെട്ടെന്നായിരുന്നു ആ തലമുറ കേട്ടത്. ഉള്ളിൽ ഒരു പുച്ഛമാണ് തോന്നിയത്.

അയ്യോ……. എൻ്റെ മോളേ…. നി എന്താ ഈ… കാട്ടിയത്

ആളുകൾ ഓടിക്കുടുമ്പോ സർവ്വ ബന്ധനങ്ങളിൽ നിന്നും ഞാൻ മുക്തയായിരുന്നു.

എന്താ എന്താ ഉണ്ടായേ……

എൻ്റെ രമണി, നിനക്കറിയിലെ എൻ്റെ കുട്ടിക്ക് വയ്യാത്തത്, ഈ നാറി കുഞ്ഞിനെ നോക്കാത്തെന് എന്തോ പറഞ്ഞു . അപ്പോ ഭ്രാന്തെകിയ പോലെ എന്തൊക്കോ കാട്ടി കൂട്ടി എൻ്റെ കുട്ടി കിണറ്റി ചടിയെടി…..

എല്ലാരും കിണറ്റിൽ നോക്കി തിരിയുമ്പോ ബോധരഹിതനായി കിടക്കുന്ന മനു. അവൻ്റെ അഭിനയത്തിൻ്റെ അടുത്ത അദ്ധ്യായം.

സത്യത്തിൽ അർച്ചനയ്ക്കായിരുന്നോ മനോരോഗം മനുവിനെ പോലുള്ളവരെയല്ലെ മനോരോഗി എന്നു വിളിക്കേണ്ടത്.

Comments:

No comments!

Please sign up or log in to post a comment!