പ്രണയം 6

കുറെ നാളായല്ലോ ടീച്ചറെ കണ്ടിട്ട് .. കുഞ്ഞോൾ മുറ്റത്തു നിന്ന് ചോദ്യത്തോടെ വരവേറ്റു.., തിരക്ക് ആയിരുന്നു കുഞ്ഞോളെ , ടീച്ചർ പുഞ്ചിരിയോടെ മറുപടി നൽകി ടീച്ചർ അകത്തു കയറ് ഉമ്മ സ്നേഹത്തോടെ ക്ഷണിച്ചു മനസ്സിൽ അപ്പോഴും ആ ചോദ്യം ഉയർന്ന് നിന്നു ഇത് ആരാണ് ?. കസേരയിൽ ഇരുന്നു കൊണ്ട് ടീച്ചർ കുഞ്ഞാറ്റയോട് ചോദിച്ചു എങ്ങനെ ഉണ്ട് ? കുഞ്ഞാറ്റെ ജോലിയൊക്കെ… അതൊക്കെ നന്നായി പോവുന്നു ,, അങ്ങനൊരു ജോലി നേടി തന്നതിനും നന്ദി ഉണ്ട് ,,ഞങ്ങൾ ആരും ഇല്ലാത്തവരാണ് .. എന്ന് കരുതി സഹായിച്ചു കൊണ്ട് നിങ്ങൾ പിന്നിൽ നിന്നും ചതിക്കാനോ മുതലെടുപ്പോ മനസ്സിൽ ഉണ്ടങ്കിൽ നടക്കില്ല ….!! കുഞ്ഞാറ്റയുടെ സംസാരം കേട്ട് ഉമ്മയും കുഞ്ഞോളും ടീച്ചറും ചെറുതായി ഒന്ന് അന്തം വിട്ടു… എന്താ..കുഞ്ഞാറ്റെ ഇങ്ങനൊക്കെ പറയുന്നത് ?.. കുഞ്ഞാറ്റ എന്നെ അവിശ്വസിക്കുകയാണോ ?. ടീച്ചർ തെല്ല് വിഷമത്തോടെ ചോദിച്ചു…, കള്ളം പറയുന്നവരെ എങ്ങനെയാ ഞങ്ങൾ വിശ്വസിക്കേണ്ടത് . ചോദ്യം കുഞ്ഞോളുടെ ആയിരുന്നു ,, കുഞ്ഞോളെ കുഞ്ഞാറ്റെ എന്താ ഇത് ഒരാളോട് ഇങ്ങനെ ആണോ സംസാരിക്കുക നിങ്ങളെക്കാൾ മൂത്തതല്ലെ ടീച്ചർ ,,,, ഉമ്മ രണ്ടു പേരെയും ശാസിച്ചു സാരമില്ല ഉമ്മാ… ചിലതു പറയാൻ വേണ്ടി തന്നെയാണ്‌ ഞാൻ ഇന്ന് വന്നതും..,, പക്ഷെ അറിഞ്ഞില്ലാട്ടോ എന്റെ കള്ള ടീച്ചറെ ഈ അനിയത്തിമ്മാർ കണ്ടു പിടിച്ചെന്ന്,, അത് പറഞ്ഞത് പുഞ്ചിരിയോടെ ആണെങ്കിലും ടീച്ചറുടെ കണ്ണ് നിറഞ്ഞിരുന്നു ,, അതിന് മുമ്പ് എനിക്ക് എന്തെങ്കിലും ഭക്ഷണം കഴിക്കണം എന്തെങ്കിലും ഉണ്ടാവുമോ ഉമ്മാ എനിക്ക് തിന്നാൻ ..,, കുഞ്ഞാറ്റ എന്തോ പറയാൻ വാ തുറന്നതും ഉമ്മ കുഞ്ഞാറ്റയുടെ കൈയ്യിൽ മുറുകെ പിടിച്ചു അതിനൊരു വിലക്കിന്റെ ശക്തി ഉണ്ടായിരുന്നു….,, ഇപ്പൊ എടുക്കാം ഭക്ഷണം അതും പറഞ്ഞുമ്മ അടുക്കളയിലേക്ക് നടന്നു ,, കുഞ്ഞാറ്റയും കുഞ്ഞോളും പിന്നൊന്നും സംസാരിച്ചില്ല..,, ******** ********* **********

രാഹുലേട്ടന് പരോൾ പോയി വന്ന ശേഷം ഇതിപ്പോ മൂന്നാമത്തെ വട്ടമാണ് ഇങ്ങനെ ആള് കാണാൻ വരുന്നത് അല്ലെ ?.. അതെ ആത്മാർഥ ഫ്രണ്ട് എന്ന് പറയുന്നത് ഇവരെ പോലെ ഉള്ളവരാണ് ഒരു ഭാഗ്യമാണ് ഇതൊക്കെ രാഹുൽ അഭിമാനത്തോടെ പറഞ്ഞു…,, അൻവർ പെട്ടെന്ന് ചാരി നിന്ന തൂണിന് കീഴിൽ ഊർന്ന് ഇരുന്നു… അൻവർ …. എന്ത് പറ്റിയെടാ ?.. നിനക്ക് ഇത് ഇടയ്ക്ക് ഉണ്ടാവുന്നില്ലല്ലോ .. അൻവറിന്റെ ക്ഷീണം കണ്ട് രാഹുൽ ചോദിച്ചു .. കുറെ കലാമായി ഇങ്ങനെയാ രാഹുലേട്ടാ തലയ്ക്കുള്ളിൽ എന്തോ ഒരു മൂളലും ആകെ കലങ്ങി മറിയും പോലെ ..

അൻവർ തളർച്ചയോടെ പറഞ്ഞു…,, എനിക്ക് അൻവറിനെ പണ്ട് ദുഷ്ടനായ ഒരു കൊലയാളി എന്നതിന് അപ്പുറം ഒന്നും അറിയില്ലായിരുന്നു…., അത് കൊണ്ടാണ് അനിയന്റെ പ്രായമുള്ള അൻവറിനെ കേറി ഞാൻ ഭായ് എന്ന് വിളിച്ചത് പോലും .. പിന്നീട് ഈ അച്ചടക്കവും വിനയവും ആര് ഉപദ്രവിച്ചാലും തിരിച്ചു മൗനം കൊണ്ട് പലപ്പോഴും കണ്ണ് നിറയ്ക്കുന്ന അൻവറിനോട് എനിക്ക് ഒരു ദയ തോന്നി.. രാഹുൽ പറഞ്ഞു ഇപ്പൊ എന്താ ഭായ് മാറ്റി വിളിക്കാൻ കാരണം ഞാൻ ഇപ്പോഴും കൊലയാളി തന്നെയാ രാഹുലേട്ടാ . എനിക്ക് തോന്നുന്നില്ല അൻവർ ഒരാളെ കൊല്ലും എന്ന് അതും പ്രാണനെ പോലെ കൊണ്ട് നടന്ന പെണ്ണിനെ …, സത്യം പറ അൻവർ നീ എന്നോട് പറഞ്ഞതും ലോകത്തോട് വിളിച്ചു പറഞ്ഞതും കള്ളമല്ലെ ?.. അൻവറിന്റെ കണ്ണിലെ ആ പിടയ്പ്പ് രാഹുൽ ശ്രേദ്ധിച്ചു തൊട്ട് പിന്നാലെ ഉള്ള അൻവറിന്റെ വാക്കുകളും.. കള്ളമല്ല.. ഞാൻ തന്നെയാ കൊന്നത് എന്റെ ഈ കൈ കൊണ്ടാ.. കുഴിച്ചിട്ടത് ,, അൻവർ വെപ്രാള പെട്ട്കൊണ്ട് പറഞ്ഞു…. അതിന് അൻവർ കൊക്കയിലേക്ക് തുണ്ടം തുണ്ടമായി എറിഞ്ഞു എന്നല്ലെ പറഞ്ഞത് ? പിന്നെ എങ്ങനെ കുഴിച്ചിട്ടു ?. രാഹുൽ ചോദിച്ചു ,, ഒരു കള്ളം കയ്യോടെ പിടിച്ചു എന്നായപ്പോൾ അൻവറിന് പെട്ടെന്ന് ഭയമായി. എല്ലാരോടും പറഞ്ഞത് കൊക്കയിലേക്ക് എറിഞ്ഞു എന്നാണ്.. പള്ളിക്കാട്ടിൽ അവൾ ഉറങ്ങുന്നത് എനിക്കും ഉമ്മാക്കും മാത്രമേ അറിയൂ… പക്ഷെ ഇപ്പൊ തന്റെ വായിൽ നിന്ന് തന്നെ… അൻവർ വിയർക്കാൻ തുടങ്ങി വല്ലാതെ,, അൻവർ പേടിക്കണ്ട ഞാൻ ആരോടും പറയില്ല എന്നോട് പറഞ്ഞൂടെ

ആ കുട്ടി എവിടെയാ ജീവിച്ചിരിപ്പുള്ളത് എന്ന് ?.. ഹംന ജീവിച്ചിരിപ്പില്ല … ഇല്ല …. ഞാ… നാ.. ഞാനാണ് …. കുഴിച്ചിട്ടത്… അൻവർ സമനില തെറ്റിയപോൽ അത് തന്നെ ആവർത്തിച്ച് പറഞ്ഞു കൊണ്ടിരുന്നു…. രാഹുലിന് ചെറുതായി ഒരു ഭയം തോന്നി അൻവറിന്റെ ഭ്രാന്തമായ മാറ്റം കണ്ടിട്ട് . എന്നിട്ടും രാഹുൽ വീണ്ടും വീണ്ടും ഹംന ജീവിച്ചിരിപ്പുണ്ടോ എന്ന് ചോദിച്ചു കൊണ്ടിരുന്നു….,, ഞാ..ന… ഞ….ൻ… ഹംനാ… എന്ന ഒരലർച്ചയോടെ അൻവർ ബോധം മറിഞ്ഞു.. വീണു രാഹുൽ പൊലീസുകാരെ വിളിച്ചു കൂട്ടി , പൊലീസുക്കാർ അൻവറിനേയും കൊണ്ട് ഹോസ്പ്പിറ്റലിലേക്ക് പോയി… രാഹുൽ ഓർത്തു . മിനി തനിക്ക് മാപ്പ് തന്ന് തന്റെ മോചനത്തിനായി കാത്തിരിക്കാം എന്ന് പറഞ്ഞ്‌ എന്റെ നെഞ്ചോട് ചേർന്ന് കിടന്നപ്പോൾ അവളുടെ പവിത്രമായ കണ്ണീര് വീണ് എന്റെ നെഞ്ചം ചുട്ട്പൊള്ളുകയായിരുന്നു…., പരോൾ കഴിയുവാൻ ഒരു ദിവസം ബാക്കി ഉള്ളപ്പോയാണ് .. തന്റെ മുന്നിൽ ഇരുപ്പത്തിഒമ്പത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു യുവാവ് വന്നതും… അൻവറിനെ കുറിച്ച് എല്ലാം പറഞ്ഞു കേട്ടപ്പോൾ ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു പുരുഷനെ ആത്മാർത്ഥമായി സ്നേഹിച്ചു .
. അവനെ ഓർത്ത് വേദനിച്ചു .. ബഹുമാനം തോന്നി … പിന്നീട് ഇങ്ങോട്ട് അവർ പറഞ്ഞത് പോലെ ഓരോ ദിവസവും ഞാൻ അൻവറിനോട് പെരുമാറി… അവർ പറഞ്ഞത് പോലെ ഒക്കെ ചെയ്തു…. ഇത് വരെ കണക്കു കൂട്ടിയ പോലെ നടന്നു കാര്യങ്ങൾ.. ഇനി എല്ലാം നിന്റെ കയ്യിലാണ് ദൈവമേ , നീ ഇനിയും ആ പാവത്തിനെ പരീക്ഷിക്കല്ലെ , രാഹുൽ ആത്മാർത്ഥമായി പ്രാർത്ഥിച്ചു….,, ******* ************ ******** ടീച്ചർ പറ സത്യത്തിൽ ആരാ നിങ്ങള് ?.. എന്തിനാ.. ഞങ്ങളെ സഹായിച്ചത് ജോലി വാങ്ങി തന്നും… ഉപദേശിച്ചും സ്വന്തനിപ്പിച്ചും എന്തിനാണ് കൂടെ നിന്നത് ?.. കുഞ്ഞാറ്റ ഒറ്റ ശ്വാസത്തിൽ ചോദിച്ചു.. അപ്പോഴാണ് ടീച്ചറുടെ ഫോൺ ബെല്ല് അടിഞ്ഞത്.. ഫോൺ എടുത്ത് ചെവിയോട് ചേർത്തിട്ട് ഹലോ പറയാതെ കണ്ണടച്ച് ഇരുന്നു…,, പെട്ടന്നാ മുഖം സന്തോഷം കൊണ്ട് വിടർന്നു.. അൽദഹംദുലില്ലാഹ് (ദൈവത്തിന് സർവ്വ സ്തുതിയും.. ആ ചുണ്ടുകൾ മൊഴിഞ്ഞു ,. ഇല്ലാ…. ഈ കാളിന് വേണ്ടി കാത്തിരിക്കുക ആയിരുന്നു ഇനി പറയണം എല്ലാം എല്ലാരോടും ,, അവരതും പറഞ്ഞു കൊണ്ട് ഫോൺ വെച്ചു….,, എന്നിട്ട് തന്നിൽ മാത്രം കണ്ണും നട്ടിരിക്കുന്ന ഉമ്മയെയും കുഞ്ഞാറ്റയേയും കുഞ്ഞോളെയും നോക്കി.. പുഞ്ചിരിച്ചു അതോടൊപ്പം മിഴി നിറഞ്ഞൊഴുകി… ഞാൻ ആരാണെന്ന് ?.. എന്തിനാണ് നിങ്ങളെ സഹായിച്ചത് ?.. പറ്റുമ്പോയൊക്കെ ഓടി വന്ന് നിങ്ങൾക്ക് സ്വന്തനമായത് എന്തിനാണ് ? ഇതൊക്കെയല്ലെ നിങ്ങൾക്ക് അറിയേണ്ടത് ,,, ടീച്ചർ കണ്ണ് തുടച്ചു കൊണ്ട് വീണ്ടും തുടർന്നു.. എങ്കിൽ കേട്ടോളു … ഇതിന്റെ ഉത്തരങ്ങൾ മാത്രമല്ല

അഞ്ചു വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ സത്യവും കൂടി അറിയണം , അത് കേട്ടതും ഉമ്മയുടെയും കുഞ്ഞാട്ടയുടെയും നെഞ്ചിൽ മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തി വലിച്ച പോലെ നൊന്തു ….,, ഉമ്മയുടെ കണ്ണ് നിറഞ്ഞൊഴുകുന്ന കണ്ടപ്പോ ടീച്ചർ പറഞ്ഞു തുടങ്ങി… എല്ലാം ക്ഷമയോടെ ഞാൻ പറഞ്ഞു തീരും വരെ നിങ്ങൾ കേൾക്കണം ഉൾകൊള്ളണം കാരണം എന്റെ വാക്കുകൾ വെറുമൊരു കഥ അല്ല …!!! നെഞ്ച് പൊള്ളുന്ന കണ്ണീര് വറ്റി ചോര ഒഴുകിയ ജീവിതം തന്നെയാണ് …. ,, ഉമ്മയും കുഞ്ഞാറ്റയും കുഞ്ഞോളും ശ്വസിക്കാൻ പോലും മടിച്ചു ഒരു വാക്ക് പോലും കേൾക്കാതായി പോവല്ലെ എന്ന് കരുതി … ടീച്ചർ പറഞ്ഞു തുടങ്ങി ഹംന അൻവർ പ്രണയ കഥ.. ഒടുവിൽ ഹംന പീഡിപ്പിക്കപ്പെട്ടതും… മരവിച്ചു ഇരിക്കുന്ന മൂന്ന് പേരെ നോക്കി ടീച്ചർ തുടർന്നു പറഞ്ഞു … അൻവർ എന്ന നിരപരാധിയെ കുറിച്ച് അൻവർ എന്ന കൗമാര കാമുകന്റെ ജീവിതം എങ്ങനെ ജയിലിൽ എത്തിപ്പെട്ടു എന്ന് ,,, അൻവറികഥകള്‍കോ0നെ ശപിച്ചതും വേറുത്തതും ഓർത്തു കൊണ്ട് ചങ്ക് പിളരുന്ന വേദനയോടെ കുഞ്ഞാറ്റ പൊട്ടി കരഞ്ഞു .
. ടീച്ചർ അവളെ നെഞ്ചോട് ചേർത്തു പിടിച്ചു…. ഉമ്മയുടെ ചുമലിൽ തല ചായ്ച്ചു കൊണ്ട് കുഞ്ഞോളും തേങ്ങി…, കരയാൻ പോലും ശക്തി ഇല്ലാതെ . തന്റെ മോൾ അനുഭവിച്ച ആ ക്രൂരമായ വേദനയെ കുറിച്ചോർത്ത്‌. തളർന്നിരുന്നു.. ഉമ്മ.. ഇടറുന്ന തൊണ്ടയെ നിയന്ത്രിച്ചു കൊണ്ട് ഉമ്മ ടീച്ചറോട് എന്തോ ചോദിക്കാനായി തുടങ്ങിയതും…. ടീച്ചർ പറഞ്ഞു , ഉമ്മാ..എനിക്ക് ഇനിയും പറയുവാൻ ഉണ്ട് അൻവർ പോലും അറിയാത്തൊരു സത്യം !! ടീച്ചർ അതും പറഞ്ഞു കൊണ്ട് ടേബിളിന്റെ മുകളിൽ വെച്ചിരുന്ന വെള്ളം എടുത്തു കുടിച്ചു… എന്താ.. ടീച്ചറെ ..എന്താ.. ഇനിയും ഞങ്ങൾ അറിയാതെ പോയ ആ സത്യം അൻവർക്കാക്ക് പോലും അറിയാത്ത ….,,, പൂർത്തി. ആക്കാൻ ആവാതെ കുഞ്ഞാറ്റ ചോദിച്ചു…,,, പറയാം മോളെ. അതും പറഞ്ഞു കൊണ്ട് ടീച്ചർ അവിടെ ഉള്ള കസേരയിൽ ഇരുന്നു …., നെഞ്ച് പൊട്ടുന്ന വേദന ഉണ്ട് ഉള്ളിൽ.. എന്നാൽ പറയാതിരിക്കാൻ ആവില്ലല്ലോ ,, ടീച്ചർ വീണ്ടും പറഞ്ഞു തുടങ്ങി ഇപ്പൊ അൻവർ ഹോസ്പ്പിറ്റലിൽ ആണ് ജയിലിൽ അല്ല.., ഞാൻ പറഞ്ഞില്ലെ ഹംനയേയും കൊണ്ട് ഡോക്ക്റ്ററുടെ ക്ലിനിക്കിൽ നിന്ന് അൻവർ സ്വന്തം വീട്ടിലേക്ക് കൊണ്ട് പോയത്… അവിടെ വെച്ചല്ലെ എന്റെ മോള് പോയത് ഉമ്മ കരഞ്ഞു കൊണ്ട് ചോദിച്ചു…,, ഇതാണ് ഞാൻ പറഞ്ഞത്.. ക്ഷമയോടെ കേൾക്കണം എന്ന് ,, ടീച്ചർ ഉമ്മയുടെ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു. …. മനസ്സ് കേൾക്കുന്നില്ല മോളെ അറിയാതെ പൊട്ടി പോവാ… തട്ടം കൊണ്ട് കണ്ണുനീർ തുടച്ച് ഉമ്മ പറഞ്ഞു.. ഇനി അൻവർ ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടക്കരുത് രക്ഷപ്പെടുത്തണം അതാണ് ലക്‌ഷ്യം ,,, ടീച്ചർ പറഞ്ഞു വേണം ടീച്ചർ .. ദീദി മരിച്ചു പോയിട്ടും ,, ഇതൊക്കെ പുറത്തു പറഞ്ഞാൽ എന്റെയും കുഞ്ഞോളുടെയും ജീവന് ഭീഷണിയിൽ ആണെന്ന് മനസ്സിലാക്കി ….. ആർക്കും ഒരു സംശയത്തിന് പോലും ഇട നൽകാതെ കുറ്റസമ്മതം നടത്തി … എന്റെ ദീദിയോടുള്ള വാക്ക് പാലിച്ചു കൊണ്ട് ശിക്ഷ ഏറ്റ് വാങ്ങി പാവം അൻവർക്ക…,,

കുഞ്ഞാറ്റ വിതുമ്പി കൊണ്ട് പറഞ്ഞു നിർത്തി ശരിയാണ് കുഞ്ഞാറ്റ പറഞ്ഞത്. ഹംനയ്യുടെ അവസാന മൊഴികൾ ആണ്. .. അൻവറിനെ ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിച്ചത് … ആരും അറിയില്ലെന്ന് വാക്ക് താ അനു എന്ന് ഹംന പറഞ്ഞപ്പോൾ അനുവിന്റെ ഉമ്മ ഹംനയ്ക്ക് സത്യം ചെയ്യിപ്പിച്ചു ..,, വെള്ളം ചോദിച്ചു കുടിച്ച ശേഷം ഹംന കണ്ണടച്ചു … അവിടം മുതൽ എല്ലാം മാറി മറഞ്ഞു.. പെട്ടന്നാണ് വാതിലിൽ ആരോ തട്ടി വിളിച്ചത് . ആ സമയത്ത്‌ ഉമ്മയും അൻവറും നിന്നുരുക്കി ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ ഒരുപാട് തവണ മുട്ട് തുടർന്നപ്പോൾ .. ഉമ്മ പോയി വാതിൽ തുറന്നു ഉമ്മാക്കും അനിയനും സര്‍പ്രൈസ് ആക്കി വന്ന ഇത്തയും അളിയനും ആയിരുന്നു അത് .
.! ഇത്തുവിനെ കണ്ടതും ഉമ്മ പൊട്ടി കരഞ്ഞു പിന്നീട് കാര്യങ്ങൾ ധരിപ്പിച്ചു… ഇത്തു ഓടി വന്ന് നോക്കുമ്പോ കണ്ടത് ഹംനയെ കെട്ടി പിടിച്ചിരിക്കുന്ന അനിയനെ ആണ് … ചങ്ക് പൊട്ടുന്ന വേദനയോടെ ഇത്തു അനിയനെ നോക്കി മണിക്കൂറുകൾക്ക് മുമ്പ് തന്നോട് ഫോണിൽ ഇത്തുവും അളിയനും വേഗം വരാൻ നോക്ക് എന്ന് പറഞ്ഞ മോനിപ്പോ ഇങ്ങനെ… അൻവറിന്റെ തലയിൽ തഴുകി കൊണ്ട് ഇത്തു വിളിച്ചു മോനെ …. എന്നാൽ എല്ലാരേയും ഞെട്ടിച്ചു കൊണ്ടാണ് അൻവറിന്റെ ആ വാക്കുകൾ വന്നത്.. ഉമ്മാ… ഞാനും ഹംനയും ഇവിടേക്ക് വന്നിട്ടില്ല വൈകുന്നേരം ഹംനയുടെ ഫ്ലാറ്റിലേക്ക് പോവുന്നു എന്ന് പറഞ്ഞതെ ഉമ്മാക്ക് അറിയൂ .. ആര് ചോദിച്ചാലും. നീ എന്താ പറഞ്ഞു വരുന്നത് അനു .. എന്താ നിന്റെ ഉദ്ദേശം ?… ചോദ്യം അളിയന്റെ ആയിരുന്നു എന്നാൽ പയ്യെ പയ്യെ അവർക്ക് മനസ്സിലായി ഉമ്മയെയും ഹംനയേയും അല്ലാതെ മറ്റൊന്നും അൻവറിന്റെ മനസ്സിൽ ഇപ്പൊ ഇല്ലെന്ന് …. മയ്യത്ത്‌ നിസ്ക്കാരം കൂടി നടത്തുന്ന കണ്ടപ്പോൾ ആ മൂന്ന് ജന്മങ്ങൾ വിറങ്ങലിച്ചു നിന്നു …. കാരണം അപ്പോഴും ഹംനയിൽ ശ്വാസം നിലച്ചിരുന്നില്ല… എന്റെ മോള് മരിച്ചിട്ടില്ലെന്നോ ?.. എന്താ ടീച്ചർ പറഞ്ഞത് എന്റെ മോള് ഇപ്പോഴും ഉണ്ടോ ടീച്ചറെ … ആ ഉമ്മ നിലവിളിയോടെ ചോദിച്ചു ,,, ക്ഷമിക്ക് ഉമ്മ ഞാൻ പറഞ്ഞു തീരും വരെ കണ്ണുനീർ തുടച്ചു കൊണ്ട് ടീച്ചർ തുടർന്നു നിസ്ക്കാരം കഴിയും മുമ്പ് അളിയനുംഇത്തയും ഹംനയെ എടുത്ത് മറ്റൊരു മുറിയിലേക്ക് മാറ്റി.., പക്ഷെ ആർക്കും തിരിച്ചെടുക്കാൻ ആവാത്ത വിധം അൻവറിന്റെ മാനസിക നില തെറ്റിയിരുന്നു …

അൻവർ ശൂന്യമായ കട്ടിലിൽ നിന്ന് ഹംനയെ രണ്ട് കൈകൊണ്ടും കോരിയെടുത്തു… കണ്ട് സഹിക്കാൻ ആവാതെ ഉമ്മ അൻവറിനെ കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു .. അൻവർ ശൂന്യമായ കൈകളിൽ ഹംന ഉണ്ടെന്ന വിശ്വാസത്തിൽ കാറിൽ കയറി . പിന്നിൽ അളിയനും ഇത്തയും അൻവർ അതൊന്നും അറിഞ്ഞില്ല … പള്ളിക്കാട്ടിൽ വെച്ച് തുറന്ന് വെച്ച കുഴിമാടത്തിൽ കിടത്തിയ പോലെ പൊട്ടി കരഞ്ഞു അപ്പോഴാണ് ആ ഫോൺ വന്നത് … അത് ഈ ഉമ്മാന്റെ ആയിരുന്നു.. ഇല്ലെ ?…ഉമ്മാ ടീച്ചർ ഹംനയുടെ ഉമ്മയെ നോക്കി കൊണ്ട് ചോദിച്ചു ,, ഉമ്മ ഓർത്തെടുത്തു കൊണ്ട് പറഞ്ഞു.. അതെ ഹസീനയുടെ ഭർത്താവിന്റെ വീട്ടിലെ വിരുന്ന് കഴിയും മുമ്പ് ഞാൻ അവിടുന്ന് ഇറങ്ങി… ഹംന വീട്ടിൽ ഒറ്റയ്ക്ക് അല്ലെ എന്നോർത്തിട്ട്… ഹസീന കുഞ്ഞോളെയും കുഞ്ഞാറ്റയേയും അവിടെ തന്നെ നിർത്തി ,,,, വീട്ടിൽ എത്തിയ ഞാൻ കണ്ട കാഴ്ച്ച ആകെ വാരി വലിച്ചിട്ട് രക്തവും ഒക്കെ ആയി,, പടച്ചോനെ കയ്യും കാലും വിറച്ചിട്ട് ഞാൻ അൻവറിനെ വിളിച്ചു. പക്ഷെ എത്ര ശ്രെമിച്ചിട്ടും കിട്ടിയില്ല ,,,, വേറെ ആരോടെങ്കിലും പറയാൻ ഉള്ള ധൈര്യവും ഉണ്ടായില്ല….., ഒരു പെൺകുട്ടിയല്ലെ ,, കുറെ നേരം വിളിച്ചപ്പോ ലാസ്റ്റ് കിട്ടി….. ഇപ്പോഴും എനിക്കത് ഓർമ്മയുണ്ട് ആ മോന്റെ വിറങ്ങലിച്ച ശബ്ദ്ദവും ഹംനയ്ക്ക് കൊടുത്ത വാക്ക് പാലിക്കാനാണ് വെറുക്കരുതെന്നും പറഞ്ഞു ,,, അത് ഓർത്തിട്ട് മാത്രമാണ് എല്ലാരും നിർബന്ധിച്ചിട്ടും ഞാൻ കോടതിയിൽ ആ മോനിക്ക് എതിരായ് പറയാൻ പോവാതിരുന്നത് ,,, കുഞ്ഞാറ്റ മുഖം പൊത്തി കരഞ്ഞു… എത്ര നിരപരാധികൾ ആണ് റബ്ബേ ഞാൻ വെറുത്തതും പ്രാകിയതും മനസ്സ് കൊണ്ട് ഒരായിരം വട്ടം കുഞ്ഞാറ്റ എല്ലാരെ കാലിലും വീണ് മാപ്പ് പറഞ്ഞു കൊണ്ടിരുന്നു….,, അല്പസമയത്തിന് ശേഷം ടീച്ചർ വീണ്ടും പറഞ്ഞു തുടങ്ങി .. ഇത്തുവും അളിയനും മഴയിൽ കുളിച്ചു നില്‍ക്കുന്ന അൻവറിനെ വീട്ടിൽ കൊണ്ട് പോവാൻ പരമാവധി ആ രാത്രി ശ്രെമിച്ചെങ്കിലും കഴിഞ്ഞില്ല.., അൻവറിന്റെ അബോധമനസ്സ് തള്ളി മാറ്റിയ ഇത്തു തല ഇടിച്ചു വീണ് ബോധം പോയി … അളിയൻ ഇത്തുവിനെ നോക്കുമ്പോയേക്കും അൻവർ കാറും കൊണ്ട് അവിടെ നിന്നും പോലീസ് സേറ്റഷനില്‍ എത്തി കുറ്റം ഏറ്റ് എടുത്ത് കിയ്യടങ്ങിയിരുന്നു…. ഹംനയ്ക്ക് കൊടുത്ത വാക്ക് അൻവർ പാലിച്ചപ്പോ ഹംനയുടെ അനുജത്തിമ്മാരെ ജീവൻ ആരും അപായപ്പെടുത്താതിരിക്കാൻ അൻവറിന്റെ വീട്ട്ക്കാരും നിസഹരായി നോക്കി നിന്നു… അളിയന്റെ ബെസ്റ്റ് ഫ്രണ്ടായ ഗൈനകോളജിസ്റ്റിന്റെ സഹായത്തോടെ ആരും അറിയാതെ അൻവറിന്റെ പഴയ തറവാട്ടിൽ ഹംനയുടെ ചികിത്സ നടന്നു ….,,

അബോധാവസ്ഥയും ആരോഗ്യപ്രശ്നങ്ങളും കൊണ്ട് ഹംന ഒന്നും അറിഞ്ഞില്ല ,, ബോധം വരുമ്പോൾ അൻവറിനെ കുറിച്ച് അന്വേഷിക്കുന്ന ഹംനയെ ഇത്തുവും അളിയനും ഉമ്മയുമൊക്കെ ഓരോ കള്ളങ്ങൾ പറഞ്ഞു സമാധാനിപ്പിച്ചു….,, രണ്ടു വർഷത്തിനോളം എടുത്തു ഹംന പഴയ പോലെ അവാൻ.. ഇത്തുവും ഉമ്മയും ഹംനയെ സാവധാനം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു ,,, ആ ഷോക്കിൽ ഹംന കുറച്ചു ദിവസം കരയാനോ ആരോടും സംസാരിക്കാനോ തയ്യാറായില്ല…. പിന്നീട് ഹംനയ്ക്ക് തോന്നി തന്റെ അൻവറിനെ മോചിപ്പിക്കണം തനിക്ക് സംഭവിച്ചത് ലോകം അറിയണം എന്ന് അതിനുത്തരവാതികളാണ് അനു അല്ല ശിക്ഷ അനുഭവിച്ചുക്കേണ്ടതെന്നും,,,, തന്റെ പഴയകാല കൂട്ടുകാരി റിനീഷയുമായി ഹംന സംസാരിച്ചു .. ആ കൂട്ടായ്മയിൽ അൻവറിന്റെ ബെസ്റ്റ് ഫ്രണ്ട്സ് ആയ ഷെബീറും മനുവും ഉണ്ടായിരുന്നു . ഹംന ജീവനോടെ ഉണ്ടെന്ന് സ്വന്തം കൂടിപ്പിറപ്പുകളോടോ ഇണകളോടോ പോലും പങ്കു വെക്കാതെ കൂട്ടുക്കാർ ആത്മാർത്ഥമായി ഹംനയ്ക്കും അൻവറിനും ഒപ്പം നിന്നു….,, എന്നാൽ ആരും ഹംനയെ ലോകത്തിനു മുന്നിൽ നിർത്താൻ ആഗ്രഹിച്ചില്ല അതിന് ആദ്യത്തെ തടസം ആ ഉമ്മ തന്നെ ആയിരുന്നു… എന്റെ മോൻ ആ വാക്ക് പാലിക്കാൻ ആണ് ഇത്ര വർഷം അവിടെ കിടന്നത് പോരാത്തതിന് ഇപ്പോഴും ഹംനമോളെ അനിയത്തിമ്മാരും ഉമ്മയും സുരക്ഷിതർ അല്ല… ന്റെ കുട്ടി രക്ഷപ്പെടണം പക്ഷേങ്കിൽ അവൻ ആഗ്രഹിക്കും പോലെ ഇതൊന്നും ലോകത്തിന് മുന്നിൽ അറിയാതെ തന്നെ… അൻവറിന്റെ ഉമ്മ പറഞ്ഞു…,, അതൊരു മകന്റെ സ്വാർത്തയായ ഉമ്മ ആയിരുന്നില്ല ശരിക്കും ഒരു മാലാഖ ആ ഉമ്മാനെ അങ്ങനെ വിശേഷിപ്പിക്കാനെ സാധിക്കു…. കാരണം സ്വന്തം മോൻ ജയിലിൽ കഴിയുമ്പോൾ ഇങ്ങനെ സംസാരിക്കാനും ചിന്തിക്കാനും മറ്റൊരു ഉമ്മാക്കും സാധിക്കില്ല… അത്രയ്ക്ക് ക്ഷമയും ശുഭപ്രതീക്ഷയും ആയിരുന്നു ഉമ്മാക്ക്… ടീച്ചർ കണ്ണ് തുടച്ചു വീണ്ടും വെള്ളം എടുത്തു കുടിച്ചു… ഞങ്ങൾക്ക് മുമ്പിലുള്ള വലിയൊരു വെല്ലു വിളി ആ സമയത്തെ ഭരണം ആയിരുന്നു… ആരാണോ ഹംനയെ ഉപദ്രവിച്ചത് അവരുടെ പിതാക്കൾ അത്രയ്ക്ക് പൊളിറ്റിക്കൽ പവർ ഉള്ളവർ ആയിരുന്നു .. അത്രയ്ക്കും വരിഞ്ഞു കെട്ടിയിരുന്നു അൻവറിനെ അവർ ,, ഞങ്ങൾ കാര്യത്തോട് അടുക്കുംന്തോറും അൻവറിന് ജയിലിൽ ശിക്ഷ കൂടി എന്ന് അവിടെ കമ്പികുട്ടന്‍.നെറ്റ്ഉള്ള ഒരു കോൺസ്റ്റബിൾ വഴി അറിഞ്ഞു… പുതിയ സൂപ്രണ്ടിനെ കൂടി നിയമിച്ചു എന്നറിഞ്ഞു അതാണെങ്കിൽ ഒരു പിശാചിന്റെ സ്വഭാവം ,,, വേദനയോടെ നിരാശയോടെ ഞങ്ങൾ കുറച്ചു പിന്നോട്ട് നീങ്ങി .. അപ്പോഴാണ് അൻവർ ജയിലിൽ നിന്ന് അപകടം പറ്റി ഹോസ്പ്പിറ്റിലിൽ ആയത് ..,, അവിടെ നിന്നും രക്ഷപ്പെട്ട അൻവറിനെ പോലീസ് തിരയുന്ന നേരത്തൊക്കെ ഒരുപക്ഷെ അതിനേക്കാൾ വേഗതയിൽ അന്വേഷിച്ചിരുന്നു അളിയനും ഷബീറും മനുവും ഒക്കെ ചേർന്ന് …, വീട്ടിലേക്ക് ഉമ്മയെ കാണാൻ വരുമെന്ന് കരുതി എങ്കിലും അത് ഉണ്ടായില്ല.. എന്നാൽ ഇത്തുവിന്റെ

നിർദ്ദേശ പ്രകാരം പള്ളിക്കാട്ടിൽ പാതിരായ്ക്ക് പോയപ്പോൾ കണ്ടത് പള്ളികാട്ടിലെ മൂലയ്ക്ക് ഒരു കബറും കെട്ടി പിടിച്ചു ഹംനയെ വിളിച്ചു കരയുന്ന അൻവറിനെയാണ്,,,, മതി മോളെ ഉമ്മാക്ക് ഇനി കേൾക്കാൻ ഉള്ള ശക്തി ഇല്ല കൽബ് പൊട്ടി പോവും. എന്റെ പൊന്ന്മോളെ ഇങ്ങനെ സ്നേഹിക്കാൻ എനിക്ക് പോലും ആവൂല… ഉമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു….,,,, ടീച്ചർ തുടർന്നു അന്ന് അളിയനും ഷെബിയും അടുത്തു പോവുംബോയേക്കും ശബ്ദ്ദം കേട്ട് അൻവർ ഓടി പോയി.. പിറ്റേന്ന് അറിഞ്ഞത് കോടതിയിൽ കിയ്യടങ്ങി എന്നാണ്,,,, അളിയൻ വിശ്വസ്തനായ ഒരു സൈകാട്ട്സ്റ്റിനു മുന്നിൽ അൻവറിന്റെ കാര്യം അവതരിപ്പിച്ചു.. പക്ഷെ അദ്ദേഹം പറഞ്ഞ കാര്യം കേട്ട് ഞങ്ങൾ എല്ലാവരും തളർന്നു പോയി ഉമ്മാ…. എന്താ മോളെ ആ ഡോക്ടര്‍ പറഞ്ഞത് ആധിയോടെ ഉമ്മ ചോദിച്ചു…. കുഞ്ഞോൾക്ക് ഇതൊക്കെ ഒരു കഥയായി തോന്നി കൗതുകത്തോടെ കണ്ണീരോടെ അവൾ ആ കഥ കേട്ട് കൊണ്ടിരുന്നു…., ഡോക്ടര്‍ പറഞ്ഞത് .. അൻവറിന്റെ മനസ്സിൽ ഹംന എന്നന്നേക്കുമായി മരണപ്പെട്ടു എന്നാണ് , ടീച്ചറുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു… അത്കൊണ്ട് അൻവറിന്റെ മുന്നിൽ ഹംന പോയി നിന്നാൽ ..അല്ലങ്കിൽ ഹംന ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞാൽ അത് അൻവറിന്റെ ജീവന് പോലും ആപത്തു… വാക്കുകൾ മുഴുകിപ്പിക്കാൻ ആവാതെ ടീച്ചർ വിതുമ്പി…,,, കുറച്ചു നേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല.. ടീച്ചർ തന്നെ സംസാരിച്ചു തുടങ്ങി ,, കുറച്ചു ദിവസത്തേക്ക് എന്ത് ചെയ്യണം എന്ന് പോലും ഞങ്ങൾക്ക് ലക്‌ഷ്യം ഉണ്ടായില്ല…, ഭരണം വീണ്ടും മാറി .. ആ മാറ്റം ഞങ്ങളെ ഒരുപാട് സഹായിച്ചു… രഹസ്യസ്വഭാവമുള്ള കേസായി ഇതിനെ പ്രേത്യേക അപ്പീൽ കൊണ്ട് മാറ്റി എടുത്തു…,, ഹംന ജഡ്ജിയുമായി live വീഡിയോ കാൾ സംസാരിച്ചു.. പ്രതികളെ തിരിച്ചറിഞ്ഞില്ലെന്നും അൻവർ നിരപരാധി ആണെന്നും ഒക്കെ .. പക്ഷെ അത്കൊണ്ട് പൂർണ്ണ പ്രയോജനം ഉണ്ടായില്ല ജഡ്ജി മുഖവലിക്ക് എടുത്തത് അൻവറിന്റെ നോർമൽ കുറ്റസമ്മതവും കഴിഞ്ഞ വർഷങ്ങളിൽ ജയിലിൽ അൻവറിന്റെ ജീവിതവും ഒക്കെ വെച്ച് ജഡ്ജി ഞങ്ങളെ ശരിക്കും നിരാശപ്പെടുത്തി…,,, അൻവറിൽ നിന്നും നിരപരാധി എന്നുള്ള തെളിവ് കിട്ടണം എന്നായി ജഡ്ജി പക്ഷെ എങ്ങനെ…അൻവറിനോട് ഇത് പറയും . സത്യം അറിഞ്ഞാൽ അൻവർ എന്താവും എന്ന് പോലും അറിയില്ല ….,, വീണ്ടും വർഷം ഒരുപാട് മാറ്റങ്ങളോടെ കൊഴിഞ്ഞു.. അങ്ങനെ ഇരിക്കുമ്പോഴാണ് അൻവറിന്റെ കൂടെ ജയിലിൽ ഉള്ള രാഹുൽ എന്നൊരാൾ പരോളിൽ ഇറങ്ങിയിട്ടുണ്ട് എന്ന് ഒരു പോലീസ് പറഞ്ഞിട്ട് അറിഞ്ഞത്….,,, അയാളെ ഒത്തിരി അന്വേഷിച്ചു അവസാനം കണ്ടെത്തി ,, അപ്പോൾ അയാളുടെ പരോൾ തീരാൻ ഒരു ദിവസമേ ബാക്കി ഉണ്ടായിരുന്നുള്ളു…. മനു അവരോട് അൻവറിനെ കുറിച്ച് ചോദിച്ചു ,, രാഹുൽ എന്ന ആ മനുഷ്യന് അൻവർ ഒരു അനുജനെ പോലെ ആണെന്നും പാവമാണെന്നും പറഞ്ഞു കേട്ടപ്പോൾ,,,

മനു രാഹുലേട്ടനോട് സത്യങ്ങൾ പറഞ്ഞു.., കാരണം അൻവറിന്റെ മോചനം അത് മാത്രമായിരുന്നു മുന്നിൽ ഉള്ള ലക്ഷ്യം വിശ്വസ്തരായ ഓരോ കയ്യും കോർത്ത് പിടിക്കാൻ അതിനായി ഞങ്ങളെ പ്രേരിപ്പിച്ചു….,,, പിന്നീട് സൈകാട്ടിസ്റ്റിന്റെ അടുത്ത് കൊണ്ട് പോയി….,, അവരുടെ നിർദ്ദേശം , അൻവറിന്റെ രാത്രി ഭക്ഷണത്തിൽ ഒരു പൊടി എന്നും ചേർക്കാൻ.. രാഹുലേട്ടൻ ആ ജോലി ഇരു ചെവി അറിയാതെ അത് പോലെ ചെയ്തു …. അൻവറിന് ഉള്ള ആദ്യത്തെ ട്രീറ്റ്മെന്റ് …,, എന്നിട്ടോ ടീച്ചർ ?.. അൻവർക്കാക്ക് അത് കൊണ്ട് എന്തെങ്കിലും മാറ്റം ഉണ്ടായോ ?.. കുഞ്ഞാറ്റ പ്രതീക്ഷയോടെ ചോദിച്ചു… അറിയില്ല മോളെ .., ഇന്ന് ഡോക്ട്റുടെ നിർദ്ദേശപ്രകാരം ഷബീർ പോയി രാഹുലേട്ടനെ കണ്ട് ഡോക്ടര്‍ പറഞ്ഞതൊക്കെ അറിയിച്ചു.. രാഹുലേട്ടൻ അൻവറിനെ ഇന്ന് ഹംനയുടെ പേരും പറഞ്ഞു കൊണ്ട് പ്രകോപിപ്പിച്ചു ….,, ഡോക്ടര്‍ പറഞ്ഞത് പോലെ മരുന്ന് പ്രവർത്തിച്ചു തുടങ്ങിയത് കൊണ്ട് അൻവർ വയലന്റ് ആയി ബോധം മറിഞ്ഞു വീണു.. അങ്ങനെ ഇപ്പൊ ഹോസ്പ്പിറ്റലിൽ ഉണ്ട് ഞാൻ ഇങ്ങോട്ട് വരുമ്പോഴാണ് റിനീഷ ഫോൺ വിളിച്ചു പറഞ്ഞത് ,, ഇനി എന്താ മോളെ തീരുമാനം ആ മോനെ വീണ്ടും ജയിലിലേക്ക് പറഞ്ഞയ്യക്കണ്ട .. ഉമ്മ കണ്ണീരോടെ പറഞ്ഞു.. കുഞ്ഞോളും കുഞ്ഞാറ്റയും അതിനെ പിൻ താങ്ങി…,, അതെ ടീച്ചർ ഇനി അൻവർക്ക ജയിലിൽ പോവേണ്ട…. ടീച്ചർ . എവിടെയാ ഞങ്ങളുടെ ദീദി… ഞങ്ങൾക്ക് കാണണം ദീദിയെ എവിടെയാ പറയ് പ്ലീസ് ടീച്ചർ യാചിക്കുക ആയിരുന്നു കുഞ്ഞാറ്റ , അതൊക്കെ പറയാം വീണ്ടും ഫോൺ വിളി വന്ന ടീച്ചർ അതെടുത്തു സംസാരിച്ചു…..,, ആരാ വിളിച്ചത് കുഞ്ഞാറ്റ ഫോണിൽ സംസാരിച്ചു വന്ന ടീച്ചറോട് ചോദിച്ചു ,, അൻവറിന്റെ ഇത്തു ആണ് വിളിച്ചത് , അൻവറിനെ ഹിപ്പ്നോട്ടിസത്തിന് കയറ്റിരിക്കുകയാണ് , ജഡ്ജും സാക്ഷ്യം വഹിക്കും അൻവറിന്റെ ശരിയായ മനസ്സ് അറിയുന്നതിന്….,, ടീച്ചർ എത്ര നിയന്ത്രിച്ചിട്ടും കണ്ണിൽ നിന്നും വെള്ളം ഒഴുകി കൊണ്ടിരുന്നു…,, ഇനി എന്താ ടീച്ചറെ പേടിക്കാൻ ജഡ്ജി സത്യം തിരിച്ചറിയുമല്ലോ , ഹിപ്പ്നോട്ടിസത്തിൽ കൂടി … കുഞ്ഞോൾ സന്തോഷത്തോടെ പറഞ്ഞു..,, ഇനിയാണ് മോളെ ശരിയായ വെല്ലു വിളി .. ടീച്ചർ ഭയത്തോടെയും അതിലുപരി സങ്കടത്തോടെയും പറഞ്ഞു… എന്താ മോളെ ?.. എന്താ പേടിക്കാൻ ഉള്ളത് ?.. ഉമ്മ ആധിയോടെ ചോദിച്ചു. ഉമ്മാ… ഡോക്ടര്‍ അൻവറിന്റെ മനസ്സ് ചോദിച്ചറിയും ,, അൻവർ പോലും അറിയാതെ ആണ് ഈ ഹിപ്പ്നോട്ടിസം .. എല്ലാം പറഞ്ഞു തീരും മുമ്പ് ഡോക്ടര്‍‍ അൻവറിന്റെ ഉള്ളിൽ ഹംന ജീവിച്ചിരിപ്പുണ്ടെന്ന്…. ഇടറുന്ന തൊണ്ടയെ നിയന്ത്രിച്ചു കൊണ്ട് ടീച്ചർ തുടർന്നു…,, ആ സമയത്ത്‌

അൻവർ അതൊന്നും ഉൾ കൊള്ളതെ വൈലന്റ ആയി ഹിപ്പ്നോട്ടീസത്തിൽ നിന്നും ഉണർന്നാൽ .., ഒരു ..പക്ഷെ… ആ ജീവൻ പോലും ,,,,, അത് കേട്ടതും നെഞ്ചിൽ വിരിച്ചു കൊണ്ടിരുന്ന ആശ്വാസതണൽ ഒരഗ്നിയായ് ആളി പടർന്നു ആ മൂന്ന് ശരീരത്തിലും .., ആ ഹിപ്പ്നോട്ടിസം വിജയിച്ചാൽ അൻവറിന്റെ നിരപരാധിത്വം ലോകം അറിയും… അത് ഒരു വീഡിയോ ആക്കി പുറം ലോകത്തെ കാണിക്കും..,, ടീച്ചർ പറഞ്ഞു. ഇപ്പൊ ആരാ മോളെ ഹോസ്പ്പിറ്റലിൽ ഉള്ളത് ?. ഉമ്മ ചോദിച്ചു.. അൻവറിന്റെ ഉമ്മ ഇത്തു അളിയൻ ഷബീർ മനു റിനീഷ അവളുടെ ഭർത്താവ് .. ഇത്ര പേർ ഇപ്പൊ അവിടെ ഉണ്ട് കൂടെ ആ ജയിൽ സൂപ്രണ്ടും ,,, അയാളോ ?.. അയാൾ എന്തിനാ അവിടെ ഇനിയും അയാൾക്ക് മതിയായില്ലെ ?. കുഞ്ഞാറ്റ അരിശത്തോടെ ചോദിച്ചു…, അയാൾ ഇപ്പൊ ഒരു പാട് മാറി പോയി മോളെ മുരുടൻ സ്വഭാവം അടക്കം … അന്ന് അയാളുടെ മോൾ ഹംനയ്ക്ക് ഉണ്ടായ അതെ അനുഭവത്തിൽ കിടക്കുമ്പോ റിനിഷയും അവളുടെ ഭർത്താവും മനുവും ആ ഹോസ്പ്പിറ്റലിൽ പോയിരുന്നു,,,, അയാളെ മുഖത്തു നോക്കി രണ്ട് പറയണം എന്നത് റിനിയുടെ വാശി ആയിരുന്നു.. അയാളുടെ നെഞ്ചിൽ ഇപ്പൊ കുത്തി ഇറക്കിയാലെ വേദനിക്കൂ ഇല്ലങ്കിൽ അയാൾക്ക് എന്ത് ദുരന്തം ഉണ്ടായാലും തിരിച്ചറിവ് വരില്ല എന്ന് പറഞ്ഞിട്ടാണ് റിനീഷ പോയത്..,, അന്നവൾ എന്തൊക്കെ പറഞ്ഞു എന്നറിയില്ല പക്ഷെ അതോടെ അയാൾ ഒരുപാട് മാറിപ്പോയി .. ഇപ്പൊ അയാളുടെ കൂടെ ഹെൽപ്പ് ഉണ്ടായത് കൊണ്ടാണ് അൻവറിനെ ഞങ്ങൾ ഉദ്ദേശിച്ച ഹോസ്പ്പിറ്റലിൽ കൊണ്ട് പോവാൻ സാധിച്ചത് …. അപ്പൊ ഹോസ്പ്പിറ്റലിൽ ഇല്ലങ്കിൽ എന്റെ ഹംനമോള് എവിടെയാ ടീച്ചറെ , ഉമ്മ ചോദിച്ചു പറയാം ഉമ്മ അതിന് മുമ്പ് അൻവറിന്റെ ഹിപ്പ്നോട്ടിസം കഴിയ്യും വരെ നമ്മുക്ക് മനസുരുക്കി നാഥനോട് പ്രാർത്ഥിച്ചിരിക്കാം …. എല്ലാരും അതിനായി ഇരുന്നു ഹൃദയം നുറുങ്ങി ആത്മാർത്ഥമായി സ്നേഹിക്കുന്ന മനസ്സുകൾ അൻവറിനായ് പ്രാർത്ഥിച്ചു തുടങ്ങി…,, ആ ഹോസ്പ്പിറ്റൽ വരാന്തയിൽ പ്രാർത്ഥനയോടെ അവരിരിക്കുമ്പോൾ.. സൈക്കാട്ട്സ്റ്റിന്റെ മുറിയിൽ അൻവർ ഹിപ്പോനോട്ടിസത്തിന് വിധേയൻ ആയി കിടന്നു.. ജഡ്ജി തയ്യാറാക്കിയ ചില ചോദ്യങ്ങൾ ഡോക്ടർ ചോദിച്ചു കൊണ്ടിരുന്നു.. വ്യക്തമായി അതിനെല്ലാം അൻവർ മറുപടി എന്ന പോലെ സംസാരിക്കുന്നുണ്ടായിരുന്നു. ഇനിയാണ് ശരിയായ വെല്ലു വിളി ഉയർത്തുന്ന ചോദ്യം അൻവറിനോട് ചോദിക്കാനും മനസ്സിലാക്കിക്കാനും ഉള്ളത് ,, അത് എത്ര മാത്രം വിജയിക്കുമെന്ന് അറിയില്ല ഇത്രയും വർഷം ഒരു കാര്യത്തിൽ മാത്രം മനസ്സർപ്പിച്ചു വിശ്വസിച്ച കാര്യമാണ് ചോദിക്കാനും അല്ലെന്നു തിരുത്താനും പോവുന്നത് ….,, അതിനിടയിൽ അൻവർ ഉണരാനോ വൈലന്റ അവാനോ പാടില്ല ..!! അങ്ങനെ നടന്നാൽ ഒന്നെങ്കിൽ അൻവർ എന്നന്നേക്കുമായി ഒരു മുഴുഭ്രാന്തനായി മാറും.,, ഇല്ലങ്കിൽ ….

വേണ്ട പോസ്റ്റീവ് തന്നെ ആയി തീരട്ടെ അങ്ങനെ ചിന്തിച്ചുവെങ്കിലും ഡോക്ടറുടെ നെറ്റിത്തടം വിയർക്കുന്നുണ്ടായിരുന്നു….. അൻവറിന്റെ മനസ്സിലെ അവസാന ഓർമ്മ എന്താണെന്ന് ഡോക്ടർ ചോദിച്ചു… ആദ്യമൊന്നും പറയാൻ കൂട്ടക്കാതിരുന്ന അൻവറിനോട് ഡോക്ടർ അൻവർ അൻവറിന്റെ മനസ്സോട് തന്നെയാണ് സംസാരിക്കുന്നതെന്ന് വിശ്വസിപ്പിച്ചു… മനസ്സെന്ന മായജാലകലവറ അൻവർ തുറന്നു അപ്പോഴും ഉണ്ടായിരുന്നു ഹംനയുടെ വേദന കൊണ്ടുള്ള ഞെരുക്കം , ഉമ്മയുടെ തേങ്ങലിൻ ശബ്ദ്ദം , രക്തത്തിന്റെ ഗന്ധം , അൻവറിന്റെ ഹൃദയമിടിപ്പ് കൂടുക ആയിരുന്നു….., ഹംനയ്ക്ക് വെള്ളം വേണമെന്ന് പറഞ്ഞു… . അവളുടെ നാവൊക്കെ കുഴഞ്ഞു പോവുന്നു .. എന്റെ കൈകളിൽ നിന്നും ഞാൻ നോക്കി നിൽക്കെ …. ന്റെ… ഹംന വഴുതി .. പോവും.പോ ..ലെ…. വെള്ളം കുടിച്ചിട്ട് എന്തുണ്ടായി അൻവർ ?.. ഡോക്ക്റ്റർ ചോദിച്ചു , അത്…അത്.. കുടിച്ചു കഴിഞ്ഞ..പ്പോ .. ഹം.. ന.. കണ്ണുകൾ..അടഞ്ഞു… അപ്പോയ.. ആരോ വാതിലിൽ …. അത് പറഞ്ഞു പൂർത്തിയാക്കാതെ അൻവർ വല്ലാതെ വെപ്രാളം കാണിച്ചു കൊണ്ട് തലയാട്ടി കൊണ്ടിരുന്നു ,,, പെട്ടന്ന് മുഖമൊക്കെ വലിഞ്ഞു മുറുകി ജഡ്ജിയും ഡോക്ടറും മുഖത്തോട് മുഖം നോക്കി ഭയത്തോടെ .. ഡോക്ടർ വീണ്ടും തന്റെ കഠിന ശ്രമം കൊണ്ട് അൻവറിനെ സമാധാനിപ്പിച്ചു… ചോദ്യതിരുത്തലുകൾ വീണ്ടും തുടർന്നു മണിക്കൂറുകളോളം അതിടയ്ക്ക് പലപ്പോഴും അൻവർ വെപ്രാളപ്പെടുകയും കരയുകയും ചെയ്തു കൊണ്ടിരുന്നു….,, ജഡ്ജിയും ipsക്കാരനായ മനു എന്ന കൂട്ട്ക്കാരനും അതിനെല്ലാം സാക്ഷ്യം വഹിച്ചു …,, ********** ******** ********* ഫോൺ റിങ് ചെയ്തപ്പോൾ കുഞ്ഞാറ്റ ആ ഫോൺ എടുത്തു നോക്കി .. സ്‌ക്രീനിൽ “റിനി” എന്ന് കണ്ടപ്പോൾ ടീച്ചറിന് കൊടുക്കാൻ ആയി കുഞ്ഞാറ്റ നോക്കുമ്പോൾ ടീച്ചർ നിസ്ക്കരിക്കുക ആയിരുന്നു.. കുഞ്ഞാറ്റ എടുക്കുമ്പോയേക്കും അത് കട്ട് ആയി പോയി.. നിസ്ക്കാരം കഴിഞ്ഞ ഉടൻ ടീച്ചർ റിനീഷയെ തിരിച്ചു വിളിച്ചു… മ്മ്മ്.. ശരി ഉമ്മ കുഞ്ഞാറ്റെ കുഞ്ഞോളെ നമുക്കൊന്ന് ആസ്പത്രി വരെ പോവണം വേഗം റെഡി ആവ് .. തിരിച്ചൊന്നും ചോദിക്കാതെ അവർ തയ്യാറായി .. വയൽ കടന്ന് ഒരു ഓട്ടോ കയറി അവർ ഹോസ്പ്പിറ്റലിൽ എത്തി ,, ഒരു പ്രേത്യക റൂമിൽ ടീച്ചറെയും കൂടെ വന്നവരെയും ഷബീർ കയറ്റി.. അവിടെ അൻവറിന്റെ ഉമ്മയും ഇത്തുവും റിനീഷയും ഒക്കെ ഉണ്ടായിരുന്നു … ഹൃദയ തുടിപ്പുകളും ശ്വാസനിശ്വാസങ്ങളും അല്ലാതെ മറ്റു സംസാരങ്ങൾ ഒന്നും ആ മുറിയിൽ ഉണ്ടായില്ല..,, ആശങ്കാ ജനകമായ നിമിഷങ്ങൾ ആയിരുന്നു അത്…!! കുഞ്ഞോൾ ശ്രേദ്ധിച്ചു ആ മുറിയിൽ ഏസി തണുപ്പ് ഉണ്ടായിട്ടും മിക്കവരും വിയർക്കുന്നുണ്ടായിരുന്നു…, അപ്പോഴാണ് ആ മുറിക്കുളിൽ മറ്റൊരു വാതിൽ കൂടി ഉണ്ടെന്ന് അറിഞ്ഞത് ….,, ആ വാതിൽ തുറന്ന് പത്തമ്പത് വയസ്സ് തോന്നിക്കുന്ന ഒരാൾ വന്നു. ഡോക്ക്റ്റർ എന്ന് വിളിച്ചു കൊണ്ട് ഒരു ഇത്ത എണീച്ചു.. ഞാൻ അൻവറിന്റെ പെങ്ങൾ ആണ് , മോനൂന് ?. ഇത് പോലുള്ള കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണ് …. എന്റെ പരമാവധി ഞാൻ ശ്രമിച്ചിട്ടുണ്ട് പലപ്പോഴും…,, അൻവർ എന്റെ നിയന്ത്രണത്തിൽ നിന്നും വഴുതി പോയി…,, അല്പ സമയത്തെ മൗനത്തിന് ശേഷം ഡോക്ക്റ്റർ പറഞ്ഞു , ഇപ്പൊ അൻവർ മായക്കത്തിലാണ് , മയക്കത്തിൽ ആവും മുമ്പ് ഹംന ജീവിച്ചിരിപ്പുള്ളതും ഇപ്പോഴുള്ള ഹംനയുടെ കണ്ടീഷൻ എല്ലാം വിശ്വസ്ത രീതിയിൽ ഞാൻ അവതരിപ്പിച്ചിട്ടുണ്ട് ..

എന്റെ മോനെ പഴയ പോലെ ഞങ്ങൾക്ക് തിരിച്ചു കിട്ടുമോ ഡോക്ടർ , അൻവറിന്റെ ഉമ്മ സങ്കടത്തോടെ ചോദിച്ചു.. ഇത് വരെ അൻവർ ഒക്കെയാണ് പക്ഷെ ഇനി ഉണരുന്നത് എങ്ങനെ എന്ന് ഇപ്പൊ പറയുവാൻ എനിക്ക് ആവില്ല ഉമ്മാ.., ഡോക്ടർ തല താഴ്ത്തി കൊണ്ട് പറഞ്ഞു. പ്രാർത്ഥിക്കാം നമുക്ക്‌ അൻവർ ഉണരുമ്പോൾ ഇനി മുന്നിൽ ഉണ്ടാവേണ്ടത് ഹംന ആണ് … അതും പറഞ്ഞു കൊണ്ട് ഡോക്ക്റ്റർ പോയി… കുഞ്ഞാറ്റയും കുഞ്ഞോളും മുറിയാകെ നോക്കി ദീദിയെ കാണുവാൻ അതിലും വേഗത ഉണ്ടായിരുന്നു ഹംനയുടെ ഉമ്മാന്റെ കണ്ണുകൾക്കും മനസ്സിനും ,,,,, വീണ്ടും വാതിൽ തുറന്ന് പോലീസ് വേഷത്തിൽ പുറത്തു വന്ന ആൾ മനു ഏട്ടൻ ആണെന്ന് കുഞ്ഞോൾ ഓർത്തു ,, മനുവിന്റെ അരികിലേക്ക് ടീച്ചർ എണീറ്റു പോയി … എന്തോ സംസാരിച്ചു അവർ.. പിന്നീട് പുറത്തേക്ക് പോയി ,, എല്ലാം കണ്ട് മൂകമായി ഇരുന്ന ക്ഷമ നഷ്ട്ടമായ ഹംനയുടെ ഉമ്മ ചോദിച്ചു ,, എന്റെ മോൾ എവിടെ ?.. എനികൊന്ന് കാണണം ,,, റിനീഷയും ഇത്തുവും മുഖത്തോട് മുഖം നോക്കി..,, അപ്പൊ ഉമ്മ ഇത് വരെ ഉമ്മാന്റെ മോളെ കണ്ടിട്ടില്ലെ ?…. റിനീഷ അത്ഭുതത്തോടെ ചോദിച്ചു ഇല്ല മോളെ … അതിനു മറുപടി അൻവറിന്റെ ഇത്തുവാണ് പറഞ്ഞത് , അതിന് മുമ്പ് ഉമ്മ ചിലത് അറിയണം ഇത്തു ഹംനയുടെ ഉമ്മാന്റെ അരികിൽ പോയിരുന്ന് ഉമ്മയുടെ കൈ സ്വന്തം കൈക്കുള്ളിൽ വെച്ച് കൊണ്ട് ,, വീണ്ടും പുതിയൊരു അദ്ധ്യായം പറയാൻ ഒരുങ്ങി … ****** ************ ******** നീലവെളിച്ചം വീശുന്ന മുറിയിൽ മയങ്ങി കിടക്കുന്ന അൻവറിന്റെ കൈകൾ അവൾ മുറുകെ പിടിച്ചു കണ്ണിൽ നിന്നും ഇടമുറിയാതെ കണ്ണുനീർ നിറഞ്ഞൊയുകി കൊണ്ടിരുന്നു…..,,, അനൂ…… അഞ്ച്…അഞ്ച്.. വർഷമായി നമ്മൾ ക..ണ്ട് മുട്ടിയി..ട്ട്… അവൾ അൻവറിന്റെ അരികിൽ ബെഡിൽ ഇരുന്നു ,,.. അറിയുന്നുണ്ടോ ?.. അനു എന്റെ ഈ സാമിപ്യം നീ…, തൊണ്ട ഇടറി കണ്ണീരോടെ അവൾ ചോദിച്ചു …. നീ കണ്ണു തുറന്നാൽ എനിക്ക് പറയുവാൻ ഉണ്ട് ഒരുപാട് കാര്യങ്ങൾ … അനു എന്താ ഈ കോലം ?.. ആകെ കോലം കേട്ട് ഒരു ഭ്രാ….. മുഴുവൻ അക്കാതെ അവൾ വിങ്ങി പൊട്ടി….,, ******* *********** ******** ഉമ്മയോട് ഇത്തു ഇനി എന്ത് കഥയാണ് പറയാൻ പോവുന്നത് എന്നോർത്ത്‌ കുഞ്ഞോളും കുഞ്ഞാറ്റയും കാതോർത്തിരുന്നു.. അനൂ ” നിനക്ക് അറിയാമോ ?.. ആരോഗ്യവും മനോനിലയും തിരിച്ചെടുത്ത ഞാൻ നിന്നെ അന്വേഷിച്ചപ്പോൾ കാണണം എന്ന് വാശി പിടിച്ചപ്പോള്‍…..,, അത് വരെ എന്നോട് പറഞ്ഞിരുന്ന കള്ളം ഇത്തുവിനും ഉമ്മച്ചിക്കും തുടരാൻ കഴിഞ്ഞില്ല…,

എന്റെ അനു എനിക്ക് വേണ്ടി എനിക്ക് തന്ന വാക്കിന് വേണ്ടി ജയിലിൽ ആണെന്ന് കേട്ടപ്പോ ,,,,, അതായിരുന്നു അനു എന്റെ യഥാർത്ഥ തകർച്ച … എന്റെ അനുവിനെ രക്ഷിക്കാൻ ഈ ലോകത്തോട് ഞാൻ അഭമാനിക്കപ്പെട്ടവൾ ആണെന്ന് പറയാൻ ഞാൻ ഒരുക്കമായിരുന്നു… വരുന്ന എന്ത് ഭവിഷത്തും നേരിടാൻ ഞാൻ തയ്യാറായിരുന്നു… ഉമ്മച്ചി സമ്മതിച്ചില്ല മുത്തെ… ഓരോരുത്തരുടെ ആയി സഹായം ഞാൻ തേടി ഒരുപാട് കടമ്പകൾ ഞങ്ങൾ മറി കടക്കാൻ ശ്രമിച്ചു….., നിനക്ക് അറിയോ അനു ?.. പണ്ട് ഉയപ്പൻ ആണെന്ന് പറഞ്ഞു കളിയാക്കിയ നമ്മുടെ മനു ഇപ്പൊ ഒരു ips ആണ് ,, അലസതയോടെ ipsന് ചേർന്നിരുന്ന മനു നമ്മുടെ കാര്യം അറിഞ്ഞ ശേഷം….! പിന്നീടുള്ള മനുവിന്റെ ആ കഠിന പ്രായന്തം നീ എന്ന ഫ്രണ്ടിന് വേണ്ടി മാത്രമായിരുന്നു.. നിന്റെ അടുത്ത്‌ എത്തുവാൻ വേണ്ടി …!! നീ ഇല്ലാതെ ഞാൻ അപൂർണ്ണമാണ് അനൂ ,, തേടി വന്നതാണ് ഈ പെണ്ണ് അനുവിനെ .. കണ്ണ് തുടച്ചു കൊണ്ട് അവൾ തുടർന്നു ,,, പ്രണയം നമ്മൾ ആത്മാവിൽ കൊണ്ട് നടന്നപ്പോ ഇങ്ങനൊരു ദുരന്തം ഒരിക്കലും … ഉമ്മയെ റിനീഷ കണ്ടു. ഒരു ഹോസ്പ്പിറ്റലിൽ എന്റെ ഉമ്മ ഒരു ഹോട്ടലിൽ അടുക്കള ജോലി എന്ന് കേട്ടപ്പോ ,, എല്ലാം ആലോജിച് എനിക്ക് അസ്വസ്ഥത തോന്നി… ,, എന്റെ അനു തിരികെ എത്താതെ ഞാൻ എന്റെയോ അനുവിന്റെയോ കുടുംബത്തോടൊപ്പം. ഒരു ദിവസം പോലും ജീവിക്കാൻ ആഗ്രഹിച്ചില്ല ,, ************************** ഇത്തു പറഞ്ഞു തുടങ്ങി.. വർഷങ്ങൾ രണ്ട് കഴിഞ്ഞപ്പോൾ.. ഹംനയ്ക്ക് പൂർണ്ണമായി സുഖമാവുകയും മോനൂന്റെ കാര്യങ്ങൾ അറിയുകയും ചെയ്ത് കഴിഞ്ഞപ്പോൾ.. നിങ്ങളെ കാണണം എന്നായി…. ഫ്ലാറ്റിലേക്ക് ഹംനയെ കൊണ്ട് വരിക എന്നത് ഞങ്ങൾക്ക് സുരക്ഷിതം അല്ലെന്ന് തോന്നി..,, ഉമ്മയെയും കൂടപിറപ്പുകളെയും ഞങ്ങളുടെ വീട്ടിൽ രഹസ്യമായി കൂട്ടി കൊണ്ട് വന്ന് ഹംനയെ കാണിക്കാം എന്ന് കരുതി.. അങ്ങനെ ഞാനും എന്റെ ഇക്കയും റിനീഷയും ഫ്ലാറ്റിലേക്ക് വന്നു. അവിടെ പുതിയ താമസക്കാർ ആയിരുന്നു.., അന്വേഷിച്ചപ്പോൾ അറിഞ്ഞു . നിങ്ങൾ ആ നാട്ടിൽ നിന്നും പോയെന്ന്.. മൂത്ത മകളും ഭർത്താവും അത് വേറെ ആൾക്ക് വാടകയ്ക്ക് കൊടുത്തും എന്ന്.., നിരാശയോടെ ആണ് ഞങ്ങൾ അന്ന് അവിടുന്ന് മടങ്ങിയത് ,,, എവിടെ ആണെന്നോ എന്താണെന്നോ ആർക്കും അറിയില്ല ഹംനയെ അന്ന് ആശ്വസിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല…! ഒരിക്കൽ അവിചാരിതമയാണ് റിനി ഉമ്മയെ ഹോസ്പ്പിറ്റലിൽ വെച്ച് കണ്ടത് , ബാക്കി പറഞ്ഞത് റിനീഷയാണ് .. ഉമ്മയെ ഹോസ്പ്പിറ്റലിൽ കൊണ്ട് വന്ന ആളോട് ഞാനും ഇക്കയും ഒന്നും അറിയാത്ത മട്ടിൽ കാര്യം എന്താണെന്ന് അന്വേഷിച്ചു.. ഹംനയുടെ ഉമ്മാന്റെ ഉള്ളിൽ ഒരു ഞെട്ടൽ ഉണ്ടായി.. അത് മറച്ചു വെച്ച് കൊണ്ട് ആ ഉമ്മ ഇടയ്ക്ക് കയറി പറഞ്ഞു.. ” ഹോ.. ഹോസ്പ്പിറ്റലിലോ ?. അത് എന്നെ ആയിരിക്കൂല മോളെ,, ഞാൻ എന്തിനാ.. ഹോസ്പ്പിറ്റലിൽ “ ഉമ്മ വെപ്രാളപ്പെടേണ്ട ! എനിക്ക് നല്ല ഓർമ്മയുണ്ട്

ഉമ്മാന്റെ ഹംന മരിച്ചു എന്ന് ലോകം വിശ്വസിച്ചിട്ട്. അന്നേക്ക് അഞ്ചാം വർഷം ആയിരുന്നു…. കുഞ്ഞാറ്റ ഓർത്തു അന്ന് ഉമ്മ വൈകിയാണ് വന്നത് ബിരിയാണിയും കൊണ്ട് … അന്ന് താൻ ഗർവിച്ചിരുന്നു.. ഉത്തരവാദിത്വം ഇല്ലെന്ന് പറഞ്ഞിട്ട്… റിനി , തുടർന്നു പറഞ്ഞു ഉമ്മ എന്ത് ജോലിക്കാണ് പോയതെന്ന് നിങ്ങൾ അറിയണം ,, നിങ്ങൾ അറിയാതിരിക്കാൻ ആണ് ഇടയ്ക്ക് കയറി ഉമ്മ സംസാരിച്ചത് എന്ന് എനിക്കറിയാം…..,, റിനീഷ ഇത്ത പറയ്.. എന്ത് ജോലിക്കാണ് ഉമ്മ പോയതെന്ന് ഞങ്ങൾക്ക് അറിയണം ,, കുഞ്ഞാറ്റ പറഞ്ഞു…… കഴിഞ്ഞ കുറെ വർഷമായി ഉമ്മ ഒരു ഹോട്ടലിലെ അടുക്കള ജോലിക്കാരി ആയിട്ടാണ് നിങ്ങളെ ഒന്നും അറിയിക്കാതെ പോറ്റിയത് . രണ്ട് മൂന്ന് വട്ടം അങ്ങനെ സുഗമില്ലാതായി എന്നും അയാൾ പറഞ്ഞു ഞങ്ങളോട് …. അന്ന് ഉമ്മ അറിയാതെ ഉമ്മയെ പിൻതുടർന്ന് നിങ്ങളെ വീട് കണ്ടെത്തി. റിനീഷ പറഞ്ഞു നിർത്തി ഹൃദയംപൊട്ടി താനി നിമിഷം മരിച്ചു പോയിരുന്നെങ്കിൽ എന്ന് കുഞ്ഞാറ്റ ആഗ്രഹിച്ചു…. ഉമ്മയുടെ ആകാംഷ അപ്പോഴുംഹംനയെ കാണാനായിരുന്നു ആദിയോടെ ഉമ്മ വീണ്ടും ചോദിച്ചു ,, എന്നിട്ട് എവിടെ എന്റെ ഹംന മോള്‍ ?.. ഇത്തു ഒരു കുസൃതി, ചിരിയോടെ പറഞ്ഞു നമ്മുടെ ആ കള്ളി ടീച്ചർ ആണ് ഉമ്മാന്റ്റെ ഹംന …. ഇപ്പൊ ഹംനയല്ല അത് സഫയാണ് നിങ്ങടെ സഫ ടീച്ചര്‍ ,,,,,…

കുഞ്ഞാറ്റയ്ക്കും കുഞ്ഞോൾക്കും ആ വാക്കുകൾ അവിശ്വസനീയമായി തോന്നി.. ഉപദേശിച്ചും സ്നേഹിച്ചും കൂടെ ഉണ്ടായത് ദീദി എന്നോ ?.. ഉമ്മാനോട് ഉണ്ടായ എന്റെ അനാവിശ്യ വെറുപ്പ് ജോലിക്ക് എന്നോട് പോകുവാനും ഉമ്മനോട് ഇനി പോവരുതെന്ന് പറയാനും പറഞ്ഞത് … എന്നെ നന്മ ചിന്തിപ്പിച്ചത് എന്റെ ദീദി ആണെന്നോ ,, കുഞ്ഞാറ്റ ഓരോ സെക്കന്റും പുതിയ തിരിച്ചറിവുകളിൽ വെന്തുരുകി കൊണ്ടിരുന്നു അതെ ഉമ്മ ഹംന. തന്നെയാണ് അത് റിനീഷ പറഞ്ഞു….., അപ്പൊ….അപ്പൊ.. അതെന്റെ പൊന്ന് മോൾ ആണെന്നോ ?.. അല്ല … ന്റെ കുട്ടിയെ കണ്ട നിക്ക് തിരിച്ചറിഞ്ഞൂടെ ?.. ഉമ്മ ആശങ്കയും അത്ഭുതവും ചേർത്ത് ചോദിച്ചു ഹംനയുടെ പഴയ മുഖം ഉമ്മയെ പോലെ തിരിച്ചറിയുന്ന ഒരുപാട് പേർ ഉണ്ട് ,, ഹംനയ്ക്ക് പുറത്തിറങ്ങണ്ടെ ?.. മോനുന്റെ കൂടെ ജീവിക്കണ്ടേ ?… ആരും. നാളെ അവളെ നോക്കി , സഹതാപിക്കാനോ ചോദ്യങ്ങൾ കൊണ്ട് വിഷമിപ്പിക്കാനോ പാടില്ല… അതിന് വേണ്ടി ഒരു പ്ലാസ്റ്റിക്ക് സർജറി മാത്രമാണ് ഉപായം.,,,, അത് ചെയ്യുകയും ചെയ്തു… മാഷാ അല്ലാഹ് എന്ന് അറിയാതെ ഹംനയുടെ ഉമ്മ ഉറക്കെ പറഞ്ഞു പോയി… ******** ********** ******** മുഖം മാത്രം അല്ലാട്ടോ അനു എനിക്ക് പുതിയ പേരും ഇട്ടു

സഫ എങ്ങിനുണ്ട്,, ചിരിക്കുകയും അതെ സമയം കരയുകയും ചെയ്തു കൊണ്ടവൾ പറഞ്ഞു… അൻവറിന്റെ മുഖത്തു നോക്കിയപ്പോൾ അവിടൊരു പുഞ്ചിരി വിടരുന്ന കണ്ടപ്പോൾ സഫ (ഹംന )കുളിർപൊഴിഞ്ഞ പോൽ എണീറ്റ് നിന്നു… അനു മഴക്കത്തിൽ ആണെന്ന് കരുതി താൻ പറഞ്ഞ എല്ലാം അനു കേട്ട്ഇരിക്കുന്നു ,, ആനന്ദവും ആഹ്ലാദവും കൊണ്ട് കൈ കൊണ്ട് മുഖം മറച്ചുപിടിച്ച് പൊട്ടി കരഞ്ഞു…,, ഹംനാ….. ആ വിളി അനു വർഷങ്ങൾക്ക് മുമ്പ് പ്രണയത്തോടെ വിളിച്ച അതെ ഫീൽ തോന്നി അവൾക്ക് ഹംന കൈകൾ താഴ്ത്തി അൻവറിനെ നോക്കി,, കണ്ണുകൾ നിറഞ്ഞിട്ട് ആ പ്രിയപ്പെട്ട മുഖം കാണാൻ പറ്റുന്നില്ല ഒരായിരം വാക്കുകൾ ചുണ്ടുകളിൽ വിറച്ചു നിഷ്പ്രഭമായി പോയ്…. എന്താ ഡീ .. ഇങ്ങനെ കരയുന്നെ , നീ ഈ ഭൂമിക്ക് മുകളിൽ ഉണ്ടെന്ന് അറിഞ്ഞാൽ മരണത്തിന്ന് പോലും ഞാൻ തിരിച്ചു വരില്ലെ ഡാ… തൊണ്ട ഇടറി കൊണ്ടായിരുന്നു അൻവറിന്റെ ആ ചോദ്യം ., ബെഡിൽ എണീറ്റ് ഇരുന്ന് കൊണ്ട് അൻവർ തുടർന്നു. ഡോക്ക്റ്റർ പറഞ്ഞ പലതും ഒരു മങ്ങിയ ഓർമ്മ പോലെ എന്റെ ഉള്ളിൽ ഉണ്ടായി… നിന്റെ സാന്നിത്യം നീ എന്റെ കൈയിൽ അമർത്തിയപ്പോൾ തന്നെ എനിക്ക് അനുഭവപ്പെട്ടു…. അപ്പോയെ കണ്ണ് തുറക്കാൻ നിന്നതായിരുന്നു . നീ ഒറ്റയ്ക്ക് സംസാരിക്കുന്നത് കേട്ടപ്പോൾ ഇടയ്ക്ക് കയറി തടസ്സപ്പെടുത്തണ്ട എന്ന് കരുതി.. ആദ്യം മുതൽ അവസാനം വരെ ഞാൻ ഇപ്പൊ ഉണർന്ന മനസ്സോടെ കേട്ടു എല്ലാം… നീ ആർക്ക് മുന്നിൽ സഫ ആയാലും . എനിക്കെന്റെ ഹംന തന്നെയാ ,, എനിക്ക് വേണം എന്റെ പെണ്ണായി എന്റെ മാത്രമായിട്ട് .. അതും പറഞ്ഞു കൊണ്ട് അൻവർ ഹംനയുടെ കൈയിൽ പിടിച്ചു കൊണ്ട് തന്റെ നെഞ്ചോട് ചേർത്തു…. ******** ****** ******* ***** നേരിട്ട് എല്ലാത്തിനും സാക്ഷി ആയ ജഡ്ജി അൻവറിനെ കുറ്റ വിമുക്തൻ ആക്കി …, അൻവറിന്റെ സത്യാവസ്ഥ പ്ലാസ്റ്റിക്ക് സർജറി ചെയ്യും മുമ്പ് എടുത്ത ഹംനയുടെ വീഡിയോ പുറം ലോകത്ത്‌ എത്തി ,, ഇപ്പോഴും ഹംന വിദേശത്തു ജീവിച്ചിരിപ്പുണ്ട് എന്നും ആയിരുന്നു അവസാന കൂട്ടി ചേർക്കൽ ,,, മാസങ്ങൾക്ക് ശേഷം.. ദീദി … ദീദി വിദേശത്തു ഉണ്ടെന്ന് എല്ലാരും ഇനി വിശ്വസിക്കു…., കുഞ്ഞോൾ ചോദിച്ചു ,, വിശ്വസിക്കട്ടെ അതിനല്ലെ ഈ ചെയ്തതൊക്കെ ആ ഹംന വിദേശത്തു ജീവിക്കട്ടെ ആരൊക്കെയോ പിച്ചി ചീന്തി വലിച്ചെറിഞ്ഞ ശരീരം അവിടെ ഉണ്ടെന്ന് ഞാനും കരുതുന്നു .. സഫ എന്ന എന്നെ സ്നേഹിക്കുന്ന നിങ്ങൾക്കിടയിൽ ഞാൻ സന്തോഷവതിയാണ് .. അവൾ പറഞ്ഞു.,,, നമ്മുടെ ഇത്ത മാത്രം ഇത് വരെ ആയിട്ടും ഒന്ന് വന്നതോ വിളിച്ചോ ഇല്ല ..,, ഇത്ത വല്ലാതെ മാറി പോയി. സാരമില്ല സന്തോഷയി ജീവിക്കട്ടെ ,, ഹംന ഓർത്തു ….. ദീദി ഇത് കണ്ടോ ഫോൺ നീട്ടി കൊണ്ട് കുഞ്ഞാറ്റ ചോദിച്ചു , നമ്മുടെ ഫ്ലാറ്റിൽ താമസിച്ചവർ …..

പറഞ്ഞു തീരും മുമ്പ് സഫ ഫോൺ വാങ്ങി നോക്കി.. അതൊരു ഓൺലൈൻ ന്യൂസ് ആയിരുന്നു വാഹനപകടത്തിൽ 3 യുവാക്കൾ മരണപ്പെട്ടു … സഫാ…. അകത്ത്‌ നിന്ന് അൻവറിന്റെ വിളി കേട്ടപ്പോൾ സഫ ഫോൺ കുഞ്ഞാറ്റയ്ക്ക് നൽകി അകത്തേക്ക് നടന്നു…, പടച്ചോൻ ശരിയായ നീതി അഞ്ച് വർഷങ്ങൾക്ക് ശേഷം മൂന്ന് പേർക്കും ഒരുപോലെ നടപ്പിലാക്കിയിരിക്കുന്നു…! ഹൃദയത്തിൽ അവശേഷിച്ച അവസാന ഭാരവും എന്നന്നേക്കുമായി ഇല്ലാതായിരിക്കുന്നു …. പ്രണയിച്ചു മതിവരാത്ത തന്റെ ഭർത്താവിന്റെ നെഞ്ചിൽ ചായുമ്പോൾ അവൾ പറഞ്ഞു , ഇനി നിനക്കായ് മാത്രം… നിന്റെതായ് ,, നമ്മൾ ഒന്നാവും അനു എല്ലാ വിധത്തിലും ,.. അപ്പൊ ഇനി സമയം വേണമെന്ന് പറയില്ലല്ലോ ?.. അൻവർ ചോദിച്ചു തുടുത്ത മുഖത്തെ നാണം ഒളിപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു ഇല്ല…..

_____________ശുഭം_____________

ഈ കഥ ഇവിടെ തീരുന്നു തുടർന്ന് എഴുതാൻ സപ്പോർട്ട് തന്ന വായിച്ചു വിലപ്പെട്ട അഭിപ്രായം തന്ന് കൂടെ നിന്ന എല്ലാവർക്കും #സാജിന യുടെ ഹൃദയംനിറഞ്ഞ നന്ദി

Comments:

No comments!

Please sign up or log in to post a comment!