പ്രണയം 3

ആരാ ഭായ് ആ പെണ്ണ്…

കഥ കേട്ടുകൊണ്ടിരുന്ന രാഹുൽ ആകാംഷയോടെ ചോദിച്ചു ….

എന്റെ നെഞ്ചിൽ കൊണ്ട് നടന്ന റിനീഷയെ ഹൃദയത്തിൽ നിന്നും വേരോടെ പറിച്ചെറിയാൻ സമ്മതിക്കാതെ എന്റെ ഫ്രണ്ടായി നിലനിർത്തിയവൾ…

എന്റെ ഉമ്മച്ചിക്കും ഇത്തൂനും പ്രിയപ്പെട്ട പെണ്ണ്…

ഞാൻ അറിയാതെ പോയ എന്നെ അറിഞ്ഞ സ്നേഹസാമിപ്യം ,, ഞാൻ മറ്റൊരു പെണ്ണിനെ സ്നേഹിക്കുന്നുണ്ട് എന്നറിഞ്ഞിട്ടും എന്നെ മൂന്ന് വർഷമായി പ്രണയിച്ചവൾ….. ഒരിക്കൽ പോലും അതിന്റെ പേരിൽ പരിഭവിക്കാനോ പിണങ്ങാനോ എന്റെ മുന്നിൽ വരാത്തവൾ…..

റിനീഷയിൽ നിന്നും ദിവസങ്ങൾ പൊഴിയുംതോറും എന്റെ ഇഷ്ട്ടം അവളിലേക്കായി. ആ നിഴൽ രൂപത്തെ യദാർത്ഥ ഭംഗിയിൽ കാണാനും ഇഷ്ട്ടം പറയാനും മനസ്സ് തുടിച്ചു … അതിലുപരി അവളെ പേരറിയാനും … അൻവർ പറഞ്ഞു ….

അപ്പൊ ആ ബുക്കിൽ പേര് ഇല്ലായിരുന്നോ ഭായ്.. അവളരാന്ന് പോലും ബുക്കിൽ സൂചിപ്പിച്ചില്ലെ ?..

രാഹുൽ സംശയത്തോടെ ചോദിച്ചു…,,

അൻവർ ആ ഓർമ്മകളിലേക്ക് കണ്ണടച്ചു കൊണ്ട് ദൃശ്യവൽക്കരിച്ചു എന്നിട്ട് പറഞ്ഞു തുടങ്ങി…

അനു ഞാൻ ആരാണെന്ന് ഇപ്പൊ പറയുകയോ സൂചിപ്പിക്കുകയോ ഇല്ല.,, പിന്നെ സ്ക്കൂളിൽ എന്നെ തിരയേണ്ട ട്ടോ….,

കാരണം ഞാൻ നമ്മുടെ സ്ക്കൂൾ നിർത്തിയിട്ട് മാസങ്ങളായി ,, അത് എന്തിനാണെന്ന് വിധി ഉണ്ടങ്കിൽ അനുവിനോട് ഞാനത് നേരിട്ട് പറയും ..

പത്താം ക്ലാസ് മതിയാക്കി പോയ പെണ്ണിനെ അന്വേഷിച്ചാൽ എന്നെ കണ്ടെത്താം എന്നുള്ള ആത്മ വിശ്വാസം വേണ്ട അനു ….

കാരണം എനിക്ക് മുമ്പും പിമ്പും വേറെ പെൺകുട്ടികളും അവിടെ നിന്നും പഠിത്തം നിർത്തിയിട്ടുണ്ട്…., വേറെ വേറെ കാരണങ്ങൾ ആയിരുന്നു ഓരോരുത്തരും സ്ക്കൂൾ മാറാൻ …

ഞാനിപ്പോൾ താമസം ഇത്തിരി ദൂരെയാണ് .

അവിടെ നിന്നാണ് ഞാൻ അനുവിന്റെ വീട്ടിലേക്ക് വരാറുള്ളത് .

ഇന്ന് രാവിലെ സ്ക്കൂളിലേക്ക് വന്നത് പോലും അനുവിന്റെ കൂടെ സഞ്ചരിക്കുന്ന മനസ്സിനെ തടയണോ തുടരണോ എന്ന് തീരുമാനിക്കാൻ ആയിരുന്നു….

അനു ഇന്ന് റിനി പറഞ്ഞ അഭിനയത്തിന് സമ്മതിച്ചിരുന്നെങ്കിൽ എന്റെ പ്രണയം എന്നോടൊപ്പം തീരുമായിരുന്നു…

ഇങ്ങനൊരു കാര്യം അനു ഒരിക്കലും അറിയുകയും ഇല്ലായിരുന്നു ,, റിനീഷയോട് എന്നെ കുറിച്ച് ചോദിക്കരുത് കാരണം അവളെ കൊണ്ട് ഞാൻ സത്യം ചെയ്യിച്ചിന് .. ഞാൻ ആരെന്ന് അനുവോട് പറയരുത് എന്ന് …,

എന്നെ ഇഷ്ട്ടമാണെന്ന് അനുവിന്റെ മനസ്സ് പറയുക ആണെങ്കിൽ എന്നെ തിരഞ്ഞു വരാം ,,

ഒരു കൗതുകം മാത്രമാണെങ്കിൽ വരരുത് അപേക്ഷയാണ്….

,,

അതെങ്ങനെ ഭായ്… ഒരു സൂചന പോലും ഇല്ലാതെ ആളെ കണ്ടെത്തുക ?. രാഹുൽ ചോദിച്ചു…,,

ഒരു സൂചന ഉണ്ടായിരുന്നു അതവളോട് എനിക്ക് ഇഷ്ട്ടം ഉണ്ടങ്കിൽ മാത്രം ഉപയോഗിക്കാൻ പറഞ്ഞതായിരുന്നു ..

ആ സൂചന ഇങ്ങനെ ആയിരുന്നു ….,,

നമ്മുടെ ലൈബ്രിയിൽ എന്നും മുടങ്ങാതെ വരുന്ന ആളോട് പോയി ചോദിക്കണം , രമ്യക്ക് കൊടുക്കാനുള്ള നോട്ട് ഉണ്ടോന്ന് …

അനു ആ സമയം തൊട്ട് ആയിരിക്കും നമ്മുടെ പ്രണയ ലോകത്തിൻ വാതിൽ തുറക്കുന്നത് ,

തൂലിക പെറ്റുകൂട്ടിയ അക്ഷരങ്ങളിൽ എന്റെ പ്രണയം നീ തിരിച്ചറിയുമോ..

ആ നോവെന്താണെന്ന് അറിയുന്ന മാത്രയിൽ എന്നെ സ്വന്തനിപ്പിക്കാനായി നീ വരുമ്പോൾ ആ ചിറകിൻ കീഴിൽ ഞാൻ ചേർന്നിരിക്കാം …

തൂലിക പെറ്റ്കൂട്ടിയ അക്ഷര അകമ്പടി ഇല്ലാതെ ..

ഹൃദയം കൊണ്ടടുത്തറിഞ്ഞ കണ്ണുകളാൽ പ്രണയം തുടങ്ങുന്ന നിമിഷത്തിനുള്ള കാത്തിരിപ്പാണ് ഞാൻ നിനക്കായ് …

ബുക്ക് വായിച്ച ഞാൻ അതും നെഞ്ചോട് ചേർത്ത്‌ എപ്പോയോ ഉറങ്ങി ..

അന്ന് കണ്ട കിനാക്കാൾക്കെല്ലാം പുറം തിരിഞ്ഞോടുന്ന ഒരു പെൺരൂപം ആയിരുന്നു ..

പിന്നാലെ ഓടി ചെന്നെങ്കിലും മഞ്ഞു വന്ന് പൊതിഞ്ഞ്‌ എന്റെ മുന്നിൽ എല്ലാം അവ്യക്തമായി …

എന്റെ ഇപ്പോഴുള്ള ജീവിതം പോലെ , അൻവർ പറഞ്ഞു നിർത്തി ,,,

എന്നിട്ട് എന്തുണ്ടായി ഭായ് ?.. രാഹുൽ ചോദിച്ചു

പിറ്റേന്ന് രാവിലെ ഇത്തു മുഖത്തു വെള്ളം തെറിപ്പിച്ചപ്പോൾ ആയിരുന്നു ഞാൻ ഉണർന്നത് …

എന്താ ഇത്തൂ ഇത് , എനിക്ക് ദേഷ്യം വന്നു

എന്തുറക്കമാ നിന്റെ സമയം എത്ര ആയെന്ന് നോക്കിയെ ,,

ഞാൻ എണീച്ചോളാം ഇത്തു പൊയ്ക്കോ ,

അങ്ങനെ ഇപ്പൊ വേണ്ട സമയം ഒമ്പതര കഴിഞ്ഞു എണീക്ക് മോനു … ഇത്തൂന്റെ സ്നേഹത്തോടെ ഉള്ള ശാസന മടി പിടിച്ച ഉറക്കിൽ നിന്നും എന്നെ എഴുന്നേൽപ്പിച്ചു …..,

ഞാൻ എണീച്ചിരുന്നപ്പോൾ ഇത്തു പോവാനായി വാതിൽ പടിയിലേക്ക് തിരിയുമ്പോ ഞാൻ വിളിച്ചു..

ഇത്തൂ…. മ്മ്മ്… എന്താ മോനു…..

ആരാ ഇത്തു ഞാനില്ലാത്തപ്പോൾ ഞാറായിച്ച ഇവിടെ വരുന്നുണ്ടായ ആ പെണ്ണ് ,,,

ഇത്തു ബെഡിൽ എന്റെ അടുത്തായി ഇരുന്നു എന്നിട്ട് ചോദിച്ചു .

എങ്ങനെ അറിഞ്ഞു അത് ?

ഞാൻ ബെഡിൽ നിന്നും ആ ബുക്ക് എടുത്ത് ഇത്തൂന് കൊടുത്തു , ഇത്തു ഒറ്റഇരിപ്പിൽ അത് വായിച്ചു എന്നിട്ട് എന്നോട് പറഞ്ഞു…..,

അൻവറെ .. ഇതിൽ ആ കുട്ടി അവളാരെന്ന് സൂചിപ്പിച്ചിട്ട് പോലും ഇല്ല ,

അതിനർത്ഥം ആ കുട്ടി ആഗ്രഹിക്കുന്നത് മോനു അവളെ ഇഷ്ട്ടപ്പെടുക ആണെങ്കിൽ മാത്രം അവളെ തിരിച്ചറിഞ്ഞാൽ മതി എന്നാണ് ,

ബട്ട് ഇത്തൂ അവളെ കാണാതെ ഞാൻ എങ്ങനെ ഇഷ്ട്ടപ്പെടാനാ ?.
.

അവളുടെ സ്വഭാവം രൂപം ഒന്നുമറിയാതെ ഇതൊക്കെ വെറുതെയാണ് ….,

വെറുതെ ആണെന്ന് ഇത്തൂന് തോന്നിയിട്ടില്ല അൻവറെ .. നീ കണ്ടും അറിഞ്ഞും രണ്ടു വർഷം പ്രണയിച്ച പെണ്ണ് എന്തായി ?.

മോനു…. ഞാറാഴ്ചകളിൽ അവളിവിടെ വന്നാൽ ഉമ്മച്ചിക്ക് എന്ത് സന്തോഷമാണെന്ന് അറിയോ , അവൾ തിരികെ പോവും വരെ എന്റെ കൂടെ വേണ്ടന്ന് പറഞ്ഞാലും ജോലികളിൽ സഹായിക്കും…,,

ഇങ്ങനൊരു ദിവസം എന്നെങ്കിലും ഉണ്ടയാൽ അനു എന്നെ കുറിച്ച് ഇത്താത്തയോട് ചോദിക്കും. ഇത്തൂ എന്നെ കുറിച്ച് ഒന്നും പറയരുത് ,

അവളുടെ സംസാരം കേട്ടപ്പോ ഇത്തൂന് തോന്നിയിട്ടുണ്ട് മോനു.. നിന്നെ ഇത്രയും മനസ്സിലാക്കുന്ന ആൾ വേറെ ഇല്ലെന്ന്…

റിനീഷയുടെ കാര്യം ഇവൾ വന്ന് പറഞ്ഞപ്പോയ ഞാൻ അറിഞ്ഞത് , പക്ഷേ. നിന്നോട് എങ്ങനെ പറയും ഞാൻ ?.. ഇത്തു എങ്ങനെ അറിഞ്ഞുന്ന് ചോദിക്കില്ലെ നീ ,,

ഇത്തു പറഞ്ഞ വാക്കുകൾ ഒന്നും എനിക്ക് ഉൾകൊള്ളാനോ ശെരി വെക്കാനോ തോന്നിയില്ല …

ദിവസങ്ങൾ മാറി മറിയവേ ഞാൻ മറക്കാൻ ശ്രെമിച്ചു കൊണ്ടിരുന്ന ആ എഴുത്ത്‌ എന്റെ മനസ്സിൽ അലട്ടി കൊണ്ടിരുന്നു പൂർവ്വാധികം ശക്തിയോടെ …

പിന്നീടുള്ള ഒരു ഞാറാഴ്ചകളിലും അവൾ എന്നല്ല ഒരു പെണ്ണും വന്നില്ല .. എന്റെ കാവലിരിപ്പ് കണ്ടിട്ടാവാം ഇത്തു പറഞ്ഞു..

അൻവറെ നിന്റെ മനസ്സ് അറിയാതെ ഇനി അവൾ വരില്ല , അവളെ അറിഞ്ഞു വെച്ചടത്തോളം നോക്കി പറയുക ആണെങ്കിൽ.. അവൾക്കുള്ളത് യഥാർത്ഥ സ്നേഹമാണ്…… അത് കൊണ്ട് തന്നെ കാണാതെ എത്ര നാൾ കാത്തിരിക്കാനും ആ മോൾക്ക് സാധിക്കും….,,

രാത്രി കാലങ്ങളിൽ ഫ്രണ്ട്‌സോടൊപ്പം ഇരിക്കുമ്പോൾ അവളെഴുതിയ ഉമ്മച്ചിയും ഇത്തുവും തനിച്ചാണെന്ന് എന്ന വാക്കുകൾ മനസ്സിൽ അലയടിക്കും… നേരെത്തെ വീട്ടിലെത്തി ഞാൻ.. ഉമ്മച്ചിക്കും ഇത്തൂനും കൂടെ ഇരുന്ന് സംസാരവും ഭക്ഷണം കഴിക്കലും.. പുതു ശീലങ്ങൾ ഞാനറിയാതെ എന്റെ ലൈഫിൽ വന്നു തുടങ്ങി…. ഒരു ദിവസം പോലും പിന്നെ എനിക്ക് ആ ബുക്ക് വായിക്കാതെ ഉറങ്ങാൻ പറ്റില്ലെന്നായി ..

അവളിലേക്ക് അവൾ തന്ന സൂചനയിലേക്ക് ഞാൻ നടന്നടുത്തു ,, നെഞ്ചിൽ ഇത് വരെ ഇല്ലാത്ത ഒരു ഫീൽ തോന്നി തുടങ്ങി…..

ഒരാഴിച്ച ഞാൻ ആ ലൈബ്രറിയിൽ കയറി ഇറങ്ങി

എന്നും വരുന്ന ആൾ ആരാണെന്ന് അറിയാൻ.. പക്ഷെ അങ്ങനെ ആരും ഉണ്ടായിരുന്നില്ല ,,…

എന്റെ പ്രതീക്ഷകൾക്ക് മങ്ങൽ ഏല്പിച്ചവൾ ഒരു കടംകഥ പോലെ മറഞ്ഞു ..

റിനീഷയെ നഷ്ട്ടപ്പെട്ടപ്പോൾ ഉണ്ടായ വേദന ഒന്നുമല്ലന്ന് തിരിച്ചറിയുക ആയിരുന്നു ഞാൻ … ലൈബ്രിന്റെ ഏഴകലത്ത്‌ പോലും പോവാത്ത ഞാൻ പിന്നെ അവിടെ തന്നെ ആയി.
.

ആഴ്ചകൾ പലതും കഴിഞ്ഞു എന്നിട്ടും ദിവസ്സവും വരുന്ന ആരെയും കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല

അൻവറെ.. എന്താ ഇപ്പൊ ഇവിടെ തന്നെയാണല്ലോ ?.. നിനക്കെന്താ ഡാ പറ്റിയെ ?. ചോദ്യം മനുവിന്റെ ആയിരുന്നു

ഒന്നുല്ല ഡാ..

അത് കള്ളം നിന്റെ മനസ്സിനെ അലട്ടുന്ന എന്തോ ഉണ്ട് , മനു തീർത്തു പറഞ്ഞു..

മനു നീ എപ്പോഴും വരാറുണ്ടോ ഈ ലൈബ്രറിയിൽ …

പിന്നെ പഠിക്കാനുള്ള ബുക്ക് തുറന്ന് നോക്കാത്ത ഞാനാണോ ഇവിടെ വന്നിരിക്കുന്നത് , മനു ചോദിച്ചു.

എന്നിട്ടാണോ ഇടയ്ക്ക് ലൈബ്രറിയ്ക്ക് പോവാന്നും പറഞ്ഞിട്ട് നീ ഇന്റർ ബെൽ ടൈം ഇങ്ങോട്ടേക്ക് ഓടുന്നത് ?. ഞാൻ ചോദിച്ചു

അത് നീ എന്താ കരുതിയെ ഞാനിവിടെ പഠിക്കാൻ ലൈബ്രറിയിലേക്ക് പോവുന്നുവെന്നോ ?.. അതും പറഞ്ഞ് മനു ചിരിക്കാൻ തുടങ്ങി

കിളിക്കാതെ കാര്യം പറയ് ഡാ…. എനിക്ക് ദേഷ്യം വന്നു

ഡാ അളിയാ .. ഈ പെൺപിള്ളേരെ നോക്കി ഇരിക്കാൻ ഏറ്റവും നല്ല സ്ഥലം ലൈബ്രറി ആണ് , എത്ര എത്ര പ്രണയം ഇവിടെ വിടരുന്നുണ്ടെന്ന് അറിയോ .

അവർ ഈ ലൈബ്രയിൽ നിന്ന് എന്തെങ്കിലും സ്റ്റോറി ബുക്ക് എടുത്ത് വായിക്കുക ആണെങ്കിൽ അവരെ സ്വഭാവം അതിൽ നിന്നും മനസ്സിലാക്കാം….. മനു ഒരു അദ്ധ്യാപകനെ പോലെ എനിക്ക് ക്ലാസ് എടുത്തുകൊണ്ടിരുന്നു…..

അതെങ്ങനെ അറിയാൻ പറ്റും മനു . ഒരു കഥയിലാണോ ഒരാളുടെ സ്വഭാവം ഒളിഞ്ഞിരിക്കുന്നത് ?. ഞാൻ ചോദിച്ചു

ഡാ .. പൊട്ടാ …. അതൊക്കെ ഒരു സൈകോളജി ആണ്.. വേണേൽ ആയിരംരൂപ ഗുരു ദക്ഷിണ വെച്ച് എന്റെ ശിഷ്യൻ ആയിക്കോ അളിയാ ,, ഡാ.. മനു ഈ ലൈബ്രറിയിൽ ഒരു ദിവസം പോലും മുടങ്ങാതെ വരുന്നതാരന്ന് അറിയോ ?..

ഞാൻ ചോദിച്ചു

മുടങ്ങാതെ വരുന്നത് ലൈബ്രറി വാച്മാൻ മനു നിസംശയം പറഞ്ഞു…

(ശരിയാണ് ലൈബ്രറി വാച്മാൻ എന്നും വരാറുണ്ട്. ബാക്കി സ്റ്റുഡൻസ് ഒന്നിടവിട്ടൊ വല്ലപ്പോയോ വരുന്നുള്ളു .. എന്ത് കൊണ്ട് എനിക്ക് വാച്മാൻ അങ്കിളിനെ ശ്രേദ്ധയിൽ പ്പെടാതെ പോയത്..

എന്റെ മനസ്സിൽ ആ നേരത്തു ഉണ്ടായ സന്തോഷത്തിന് അതിര് ഉണ്ടായിരുന്നില്ല .. മനുവിനെ കെട്ടിപിടിച്ചു കവിളിൽ മുത്തം വെച്ചിട്ട് .. വാച്മാന്റെ റൂം ലക്ഷ്യമാക്കി ഞാൻ ഓടി .

പിന്നിൽ നിന്നും മനു വിളിച്ചു ചോദിച്ച ഒന്നും ഞാൻ കേട്ടില്ല,,,

ആ ഓട്ടത്തിനിടയിൽ കാല് ഡെസ്‌ക്‌സിൽ തട്ടി ഞാൻ തല അടിച്ചു വീണു ..

മനസ്സിൽ ആവേശത്തിന്റെ കുതിപ്പ് ആയത് കൊണ്ട്. വേദന ഒട്ടും ഏശിയില്ല ,,

ഞാൻ പോവുമ്പോ വാച്മാൻ അങ്കിൾ വായനയിൽ ആയിരുന്നു .


എന്റെ നിഴലനക്കം കണ്ടിട്ടാവാം അങ്കിൾ തല ഉയർത്തി എന്നെ നോക്കി .

ചെറുതായി ഒരു പതർച്ച എന്നിൽ ഉണ്ടായി

എന്ത് വേണം ?.. അങ്കിൾ ചോദിച്ചു

രമ്യ..ക്ക് കൊടുക്കാനുള്ള നോട്ട്…. ഞാൻ ചോദിച്ചു

ഇപ്പോഴാണോ വരുന്നത് ?.. മ്മ്മ്… നിൽക്ക് അതും പറഞ്ഞങ്കിൾ ലൈബ്രറിയുടെ മറ്റൊരു വശത്തേക്ക് നടന്നു ,,

ഞാൻ അക്ഷമയോടെ കാത്തിരുന്നു ആ നിമിഷത്തെ എന്റെ ഹൃദയമിടിപ്പ് അടുത്തൊരാൾ ഉണ്ടായിരുന്നെങ്കിൽ അവർക്ക് പോലും വ്യക്തമായി കേൾക്കാൻ സാധികുമായിരുന്നു….

ഇന്നാ.. വാച്മാൻ അങ്കിൾ എനിക്ക് നേരെ ഒരു ഓട്ടോഗ്രാഫ് പോലുള്ള നോട്ട് നീട്ടി കൊണ്ട് പറഞ്ഞു..

ഞാനത് വാങ്ങി അങ്കിളിനോട് താങ്ക്സ് പറഞ്ഞു കൊണ്ട് തിരിച്ചു നടന്നു…,,

ഇന്റർ ബെൽ ടൈം കഴിഞ്ഞിട്ടും ഞാൻ ക്ലാസ്സിൽ കയറാതെ ലൈബ്രറിയുടെ ഒരു കോണിലെ ബെഞ്ചിൽ പോയി ഇരുന്ന് ആ ഓട്ടോഗ്രാഫ് തുറന്നു…,

എന്റെ മൂന്ന് വർഷത്തെ കാത്തിരിപ്പിന് ഇന്ന് ഫലം കണ്ടു.. ഇനി ഒരു നേർക്കാഴ്ച്ച ആവാംല്ലെ അനു ..

അനുവിന് അറിയാമോ ഞാനാ നോട്ട് തന്ന പിറ്റേന്ന് തന്നെ അനു ലൈബ്രയിൽ എത്തുകയും വാച്മാൻ അങ്കിളിനോട് ഈ ബുക്ക് ചോദിക്കുകയും ചെയ്തിരുന്നെങ്കിൽ ഈ നോട്ട് അങ്കിൾ തരില്ലായിരുന്നു…

കാരണം ഒരു ദിവസം കൊണ്ട് എന്നോട് അനുവിന് സ്നേഹം പൊട്ടി മുളയ്ക്കില്ലന്ന് എനിക്കറിയാം… പിന്നെ ഞാൻ ആരെന്ന് കണ്ടെത്തുക എന്ന് മാത്രമായിരിക്കും ആ ലക്ഷ്യം .. അതിനോട് എനിക്ക് താല്പര്യം ഇല്ല… അനു എന്നെ സ്നേഹിക്കുന്നില്ലെങ്കിൽ ഞാൻ ആരാണെന്ന് തിരിച്ചറിയുകയും ചെയ്താൽ എനിക്ക് അനുവിന്റെ മുന്നിൽ നിൽക്കാൻ ആവില്ല..,

ഇഷ്ടമാണെങ്കിൽ മാത്രം ഈ അഡ്രസ്സുമായി ബന്ധപ്പെടുക ………

ബൈക്കും എടുത്ത് ഞാൻ ആ അഡ്രസ് ലക്ഷ്യമാക്കി പോയി… ആ യാത്ര അവസാനിച്ചത് ഒരു പഴയ ഫ്ലാറ്റിൻ മുന്നിലാണ് .

അഡ്രസ് പ്രകാരമുള്ള രണ്ടാം നിലയിലെ റൂമിന് മുന്നിൽ ഞാൻ എത്തി , വിറയോടെ ഞാൻ കോളിങ് ബെല്ലിൽ വിരൽ അമർത്തി സത്യത്തിൽ എന്ത് പറയുമെന്നോ ചോദിക്കണമെന്നോ എനിക്ക് അറിയില്ലായിരുന്നു …..

ആരും വാതിൽ തുറന്നില്ല .. ഞാൻ തൊട്ടടുത്ത റൂമിൽ ഉള്ളവരോട് അവിടെ ആളില്ലെ എന്ന് അന്വേഷിച്ചു…

അവർക്കറിയില്ല എന്നായിരുന്നു മറുപടി ..

ഞാൻ താഴത്തെ നിലയിലേക്ക് വന്നു ഇനി എന്ത് ചെയ്യും എന്നോർത്ത് ബൈക്കിൽ ചാരി നിന്നു …,,

അപ്പോഴാണ് പ്രായം ചെന്ന ഒരാൾ തലയ്കെട്ടൊക്കെ ആയിട്ട് ഏറ്റെടുത്ത വന്ന് കൊണ്ട് ചോദിച്ചു….,,

മോൻ ആരാ .. ആരെയാ ഇവിടെ കാത്തു നിൽക്കുന്നത് ?..

ആ ഉപ്പുപ്പയോട് ഞാൻ ചോദിച്ചു. ഉപ്പൂപ്പ ഈ ഫ്ലാറ്റിലാണോ താമസം ?..

നിഷ്‌കളങ്കമായ ഒരു ചിരി പാസാക്കി ഉപ്പൂപ്പ അതെ എന്ന് തലയനക്കി .

ഉപ്പൂപ്പാക്ക് അറിയാമോ ഈ ഫ്ളാറ്റിലെ രണ്ടാം നിലയിൽ താമസിക്കുന്ന ലവൻ ബീയിൽ താമസിക്കുന്നവർ എവിടെ പോയെന്ന് ?.. അവസാന പ്രതീക്ഷ എന്നോണം ഞാൻ ചോദിച്ചു.

ആ… അറിയാം മോനെ അവിടുത്തെ ഉമ്മ ഹോസ്പ്പിറ്റലിൽ ആണ് രണ്ട് ദിവസായിട്ട് .

ഏത്‌ ഹോസ്പ്പിറ്റൽ എന്നറിയാമോ ഉപ്പൂപ്പാ..

സിറ്റിയിലെ ഫാത്തിമ ഹോസ്പ്പിറ്റലിൽ ആണ് ഞാനിന്നലെ പോയി കണ്ടിരുന്നു..

വാർഡ് നമ്പർ എത്രയാ ഉപ്പൂപ്പാ ?.

അത്…. ഉപ്പൂപ്പ കുറച്ചു നേരം ആലോചിച്ചു , മൂന്നാം നിലയിലാണ് നമ്പറ് 33 ആണ് മോനെ .

നന്ദി ഉപ്പൂപ്പാ .. ഹെൽമെറ്റ് എടുത്ത് വെക്കുന്നതിന് ഇടയിൽ ഞാൻ പറഞ്ഞു..

മോന്റെ പേര് എന്താ..

ബൈക്ക് സ്റ്റാർട്ട് ചെയ്തു കൊണ്ട് ഞാൻ പറഞ്ഞു അൻവർ ,

അപ്പൊ തേടി വന്നതാണല്ലേ ?.. ഉപ്പൂപ്പ പറയുന്നത് അവ്യക്തമായി ഞാൻ കേട്ടു .

ഫാത്തിമ ഹോസ്പ്പിറ്റൽ 33മാം നമ്പർ അത് മാത്രമായിരുന്നു ബൈക്ക് ഓടിക്കുമ്പോൾ മനസ്സിൽ ബൈക്ക് ഒരു സൈഡിൽ നിർത്തിയിട്ട് ഞാൻ ഹോസ്പ്പിറ്റലിൽ കയറി

ജീവിതത്തിൽ ആദ്യമായാണ് ഞാൻ ഹോസ്പ്പിറ്റലിൽ കയറുമ്പോ ഇത്രെയും സന്തോഷിക്കുന്നത്..

ഇത് വരെ മനസ്സിൽ ഉണ്ടായത് അവളെ കണ്ടാൽ എന്തിനാ ഇങ്ങനെ വളഞ്ഞ വഴി ഉണ്ടാക്കിയത് എന്ന് ചോദിക്കണം എന്നായിരുന്നു

എന്നാൽ ഇപ്പൊ തോന്നുന്നു ആ വളഞ്ഞ വഴികൾ എന്റെ മനസ്സ് അവളിലേക്ക് പെട്ടെന്ന് എത്തിപ്പെടാൻ വേണ്ടി ആയിരുന്നെന്ന് ..

ഒരു പക്ഷെ , അന്നത്തെ നോട്ടിൽ അവളാരാണ് എന്ന് വ്യക്തമായി പറഞ്ഞിരുന്നുവെങ്കിൽ എനിക്ക് അവളെ അന്വേഷിക്കാൻ തോന്നില്ലായിരുന്നു ,, ഇതുപോലൊരു ഫീലിംഗ് അനുഭവിക്കാൻ ആവില്ലായിരുന്നു….

ഓരോന്നും ആലോചിച്ചു നടന്ന ഞാൻ മൂന്നാം നിലയിൽ എത്തി 33മാം റൂം തിരഞ്ഞു ,

എങ്ങനെ തുടങ്ങണം.. അവളെ ഉമ്മാക്ക് ഇഷ്ടമാവുമോ ?.. അങ്ങനെയൊക്കെ ഞാൻ ചിന്തിച്ചു..

ഫ്ലാറ്റ് അഡ്രസ് തന്നത് കൊണ്ട് രണ്ടും കല്പിച്ചു ഞാൻ ആ അടച്ചിട്ട 33മ് ഡോർ തട്ടി ….

വാതിൽ തുറക്കുന്ന ആ മുഖമാണ് എന്റെ ജീവിതം മാറ്റി മറിക്കാൻ പോവുന്നത്

എന്റെ മുന്നിൽ ആ വാതിൽ തുറക്കപ്പെട്ടു . പ്ലിങ് എന്നൊക്കെ പറയാവുന്ന അവസ്ഥ ആയിരുന്നു ആ സമയം എന്റെ മുഖം..

പ്രണയിനിയെ പ്രതീക്ഷിച്ചെടുത്ത ഒരു 7 ..8.. വയസ്സ് വരുന്ന ഒരു പെൺ കുട്ടി വാതിൽ തുറന്ന് എന്നെ ആരാ എന്നുള്ള ഭാവത്തിൽ നോക്കുകയാണ് ,,

ആരാ കുഞ്ഞോളെ അത് … ഒരു തളർന്ന സ്വരം ചോദിക്കുന്നത് ഞാൻ കേട്ടു ,

ഒരു ഇക്കാക്കയ , അവൾ ശബ്ദം താഴ്ത്തി വാതിലിന് പിന്നിൽ നോക്കി പറഞ്ഞു .

കയറാൻ പറ മോളെ …

കയറാൻ പറഞ്ഞു . ആ കുട്ടി എന്നോട് അതും പറഞ്ഞു കൊണ്ട് വാതിൽ മുഴുവനായി തുറന്നു .

ഞാൻ ഇത്തിരി മടിയോടെ ആ ചെറിയ റൂമിലേക്ക് കയറി …

മോനോ… ഇരിക്ക് മോനെ .. കട്ടിലിൽ കിടന്നു കൊണ്ട് ആ ഉമ്മ എന്നെ വാക്കെന്ന സ്നേഹം കൊണ്ട് മൂടുക ആയിരുന്നു. ഞാൻ എന്ത് പറയണം ചെയ്യണം എന്നറിയാതെ അവിടെ ഉള്ള കസേരയിൽ ഇരുന്നു ,,,,

മോൻ എന്താ ഒന്നും മിണ്ടാത്തെ , എന്നെ മോന് ഓർമ്മയില്ലെ ?..

ഞാൻ അപ്പോഴാണ് ആ ഉമ്മാന്റെ മുഖത്തേക്ക് നോക്കിയത് ശരിക്കും. എവിടെയോ കണ്ടിട്ടുള്ള പോലെ എവിടെ ആണെന്നുള്ളത് ഓർമ്മ കിട്ടുന്നില്ല…,,

മോൻ മറന്നിട്ടുണ്ടാവും പക്ഷേങ്കി ഉമ്മാക്ക് മറക്കാൻ പറ്റൂല … ഒരു ബണ്ടി എന്നെ ഇടിച്ച് തെറുപ്പിച്ചേരം . ചോരയിൽ കുതിർന്ന എന്നെ മോനാണ് ഹോസ്പ്പിറ്റലിൽ എത്തിച്ചത് ,,, എന്റെ ജീവൻ രക്ഷപ്പെടുത്താൻ അല്ലാഹു അയച്ച രക്ഷകൻ ഉമ്മ നിറകണ്ണുകളോടെ പറഞ്ഞു..

ഉമ്മ പറഞ്ഞപ്പോൾ എന്റെ മനസ്സിലേക്ക് ആ ദിവസത്തെ കുറിച്ച് ഓർമ്മ വന്നു..

അന്ന് ഒൻമ്പതാം ക്ലാസ്സിൽ പഠിക്കുന്ന കാലത്തയിരുന്നു ആ സംഭവം ഉണ്ടായത് ആൾക്കൂട്ടം കണ്ടപ്പോൾ എന്താന്ന് അറിയാൻ അവർക്കിടയിൽ ഞാൻ നുഴഞ്ഞു കയറി ..

കണ്ട കാഴ്ച വളരെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു

ചോരയിൽ കുതിർന്നൊരു ഉമ്മ കിടന്നിടത്തു നിന്ന് എണീക്കാൻ വയ്യാതെ എല്ലാരേയും ഒരു യാചന പൂർവ്വം നോക്കുക ആയിരുന്നു.,,

പിന്നൊന്നും ചിന്തിച്ചില്ല ഒരു ഓട്ടോ പിടിച്ചു കൊണ്ട് ആൾക്കുട്ടത്തിന് അരികിൽ നിർത്തി . ഒന്ന് ഓട്ടോയിൽ കയറ്റാൻ സഹായം ചോദിച്ചപ്പോൾ എല്ലാവരും ഇത്തിരി പയ്യനായ എന്നെ ഇവനാര് എന്ന ഭാവത്തിൽ നോക്കി എന്നല്ലാതെ ആരും മുന്നോട്ട് സഹായിക്കാൻ വന്നില്ല …,,

ഇരച്ചു കയറി വന്ന ദേഷ്യം അടക്കി പിടിച്ചു കൊണ്ട്. മനുഷ്യത്വം ഇല്ലാത്തവർക്ക് മുന്നിൽ ഞാനൊരു നമ്പർ ഇറക്കി . അവിടെ കാഴ്ചക്കാരായവരോട് ഞാൻ പറഞ്ഞു ..

ഇതെന്റെ ഉമ്മയാണ് .. ഒന്ന് സഹായിക്ക് പ്ലീസ്

അത് കേട്ട രണ്ടുമൂന്ന് പേർ. വേഗം ഉമ്മയെ ഓട്ടോയിൽ കയറ്റി സഹായിച്ചു . ഹോസ്പ്പിറ്റലിൽ എത്തുമ്പോയേക്കും ഉമ്മയുടെ ബോധം നഷ്ടപ്പെട്ടിരുന്നു……

ആ .. ഹോസ്പ്പിറ്റലിൽ ആർക്കൊക്കെയോ ഉമ്മയെ മുൻ പരിചയം ഉണ്ടായിരുന്നു ഓ പോസ്റ്റിവ് ബ്ലെഡ്ഡ് വേണം എന്ന് പറഞ്ഞപ്പോൾ അതിനായ് ഓടി ആളെ സംഘടിപ്പിച്ചു കൊടുത്തു..

അപ്പോയേക്കും ഉമ്മയുടെ ബന്ധുക്കൾ ഒക്കെ വന്നിരുന്നു . നേഴ്‌സിനോട് ചോദിച്ചപ്പോൾ ഉമ്മാക്ക് ഇനി പേടിക്കാൻ ഒന്നുമില്ലെന്ന് കേട്ടപ്പോ ,, ആശ്വാസത്തോടെ ഞാൻ ഹോസ്പ്പിറ്റൽ പടി ഇറങ്ങി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഞാനത് മറക്കുകയും ചെയ്തു..,,

വീണ്ടും ഇതാ എന്റെ മുന്നിൽ ആ ഉമ്മ..

എന്താ മോനെ ചിന്തിക്കുന്നത് …

ഞാൻ അന്നത്തെ കാര്യം.. മോൻ അത് മറന്നാലും റൂഹ് ഉള്ള കാലത്തോളം നിക്കും ന്റെ മോൾക്കും ഓർമ്മയിൽ ഇണ്ടാവും മോനെ ,,,

ന്റെ മോളെ അറിയൂലെ മോനിക്ക് മോന്റെ സ്കൂളിലാ ഓള് പഠിച്ചത് , (അത് കേട്ടപ്പോ എന്റെ ഹൃദയം വീണ്ടും പെരുമ്പറ പോലെ മിടിക്കാൻ തുടങ്ങി

മോളാ പറഞ്ഞത് ഉമ്മാനെ രക്ഷിച്ചത് എന്റെ സ്കൂളിൽ പഠിക്കുന്ന കുട്ടി ആണെന്ന് .

ഞാനൊന്ന് പുഞ്ചിരിച്ചു ഇപ്പൊ പിടിക്കിട്ടുന്നു മൂന്ന് വർഷം മുമ്പ് തുടങ്ങിയ പ്രണയത്തിന് തുടക്കം കുറിച്ചത് എന്താണ് എന്ന് …,,

അന്ന് ചെറിയ മുഖമെനു ഇപ്പൊ കുറച്ചു കൂടെ വലുതായി മീശയൊക്കെ വരുന്നുണ്ട് മോന് ,, ഉമ്മ വലിയ കാര്യം പോലെ പറഞ്ഞു…

എനിക്ക് ശരിക്കും ചമ്മല് വന്നു. വിഷയം മാറ്റാനായി ഞാൻ ചോദിച്ചു , ഉമ്മ എന്താ ഇപ്പോ ഇവിടെ എന്താ അസുഖം

അത് …..

അപ്പോഴാണ് ഡോർ തുറന്ന് മരുന്നിനൊക്കെ സ്വർണ്ണത്തേക്കാളും വിലയാണ് എന്നും പറഞ്ഞു കൊണ്ടവൾ കയറി വന്നത്..

ഞാൻ അവളെ നോക്കി ..

കറുപ്പിൽ ചുവപ്പ് ഇടകലർന്ന ചൂരിദാറിൽ അവളൊരു നിലാവ് പോലെ തോന്നിച്ചു .

മരുന്ന് ആ കുഞ്ഞു മേശയിൽ വെച്ചിട്ട് ഉമ്മയ്ക്ക് നേരെ തിരിഞ്ഞു എന്തോ പറയാൻ തുടങ്ങുമ്പോഴാണ് .

ഉമ്മയ്ക്ക് അരികിൽ കസേരയിൽ ഇരിക്കുന്ന എന്നിലേക്ക് അവളുടെ സുറുമകണ്ണുകൾ പതിഞ്ഞത് ,,,

അവളുടെ നോട്ടം കണ്ടപ്പോൾ എനിക്ക് മനസ്സിലായി അവൾ എന്നെ ഇവിടെ പ്രതീക്ഷിച്ചില്ല എന്ന് . അത് ഓർത്തപ്പോൾ ഒരു വിജയ ഭാവത്തോടെ ഞാൻ അവളെ തന്നെ നോക്കി ചെറുതായി പുഞ്ചിരിച്ചു….

ഇതെന്റെ മോളാണ് ഹംന ഞാൻ പറഞ്ഞിട്ടില്ലെ മോന്റെ സ്കൂളില് പഠിച്ചിരുന്ന …

ഞാൻ അപ്പോഴും അവളെ നോക്കി തലയനക്കി..

അവൾ എന്നെ തന്നെ നോക്കി ഷൊക്കേറ്റത് പോലെ നിൽക്കുക ആയിരുന്നു.. ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.

ആ കണ്ണീരിൽ സ്നേഹത്തിന് ആഴം തിരിച്ചറിയുക ആയിരുന്നു ഞാൻ ,

ഹംന അവളെ സ്നേഹത്തിൽ പിന്നൊരു സംശയവും എന്റെ മനസ്സിൽ അവശേഷിച്ചില്ല ……

ഹംന നിറഞ്ഞു. വന്ന കണ്ണുകൾ ഒഴുകി തുടങ്ങും മുമ്പ് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി …

ഞാൻ കസേരയിൽ നിന്നും എണീച്ചു ഉമ്മയെ നോക്കി

ഉമ്മ കണ്ണടച്ച് കിടക്കുക ആയിരുന്നു അനിയത്തി ഒരു ബാലമാസിക വായനയിൽ ആയിരുന്നു….

ഞാനും ഹംനയ്ക്ക് പിന്നാലെ പുറത്തേക്ക് ഇറങ്ങി .. പ്രണയത്തിന്റെ പുതുതാളുകൾ വരികളായ് കോർത്ത് കൊണ്ട് ആശുപത്രിയുടെ ഇടനാഴിയുടെ ഒരറ്റത്ത് നിൽക്കുന്ന ഹംനയ്ക്ക് പിന്നിൽ പോയി ഞാനും നിന്നു…

ആ നിമിഷം ഞങ്ങളുടെ ഹൃദയമിടിപ്പ് പരസ്പ്പരം ഞങ്ങൾക്ക് കേൾക്കാൻ സാധിക്കുന്നുണ്ടായിരുന്നു..

ആരാദ്യം തുടങ്ങും എന്നറിയാതെ രാഹുലും കാതോർത്തിരുന്നു അൻവറിന്റെ ജീവിതം മാറ്റി മറിച്ച ആ പ്രണയ നിമിഷങ്ങറിയാൻ…. ആണായ ഞാൻ സംസാരത്തിന് തുടക്കമിടുന്നതാണ് അതിന്റെ ഒരു ശരി എന്ന് എനിക്ക് തോന്നി …,,

ഗേൾസ് ഫസ്റ്റ് എന്നുള്ള പിൻ വലിവ് ഞാൻ മാറ്റി വെച്ചു..

ഹംന… അനു…

പരസ്പ്പരം ഞങ്ങൾ ഒന്നിച്ചാണ് പേരു വിളിച്ചത് ,,

ആരാദ്യം മിണ്ടി എന്ന് ചോദിച്ചാൽ .. ഞങ്ങൾ രണ്ടു പേരും മിണ്ടി.

നമുക്കൊന്ന് താഴെ കാന്റിനിൽ പോയാലോ ?. ഞാൻ ചോദിച്ചു ..

അതെന്താ ഹോസ്പ്പിറ്റൽ അത്രയ്ക്ക് ഇഷ്ട്ടക്കേടാണോ ?. ഹംന എന്നോട് ചോദിച്ചു,,

അവളെ അക്ഷരങ്ങളെ പോലെ … അവളെ അഴക് പോലെ…

അവളുടെ ശബ്ദ്ദവും മനോഹരമായിരുന്നു ….

അല്ല ഇതിലൂടെ ആൾക്കാർ പോവുകയും വരികയും ചെയ്യുന്നോണ്ട് സംസാരിക്കാൻ ഒരു പ്രൈവസി കിട്ടുന്നില്ല ,, അതുകൊണ്ടാണ് .

എന്നാ ഞാനൊന്ന് ഉമ്മയോട് പറഞ്ഞിട്ട് വരാം . ഇല്ലെങ്കിൽ എവിടെ പോയന്ന് ഉമ്മാക്ക് ആധിയാവും … അതും പറഞ്ഞു കൊണ്ട് ഹംന നടന്നു ഇടയ്ക്ക് എന്നെ തിരിഞ്ഞു നോക്കികൊണ്ട് പറഞ്ഞു.

മൊഞ്ചത്തി പെണ്ണല്ലേ ഞാൻ എന്നെ കാണാതായ ഉമ്മ ടെൻഷൻ ആവില്ലെ , അതും പറഞ്ഞപ്പോൾ അവളൊന്ന് പുഞ്ചിരിച്ചു,,

എനിക്ക് അവളിലെ സ്നേഹവും കുട്ടിത്തവും ഒക്കെ ഇഷ്ടമായി ,

***********************

എന്താ അനു ഒന്നും മിണ്ടാത്തെ ഇവിടെയും പ്രൈവസി ഇല്ലെ ?.. ഇനി വേറെ എവിടെ എങ്കിലും പോവാണോ ?.

ഹോസ്പ്പിറ്റൽ കാന്റിനിൽ വന്നിരുന്നിട്ട് കുറച്ചു നേരമായി എന്താ പറയേണ്ടത് എന്ന് പിടി കിട്ടാതെ ഇരിക്കുകയാണ് , ഒന്നും മിണ്ടാതെ ഇരിക്കുന്നത് ശരിയല്ല എന്നോർത്തു കൊണ്ട് ഹംനയോട് ഞാൻ ചോദിച്ചു …

ഹംന എന്താ പഠിത്തം നിർത്തിയത് ?…

ഇത് ചോദിക്കാൻ ആണോ അനു ഇത്രെയും നേരം മിണ്ടാതിരുന്നത് ?..

അല്ലെന്ന് എനിക്കറിയാം ഇത് പോലെ അനുവിന് ചോദിക്കാൻ ഒത്തിരി ചോദ്യങ്ങൾ ഉണ്ടെന്ന്,,,

അതിൽ അനു ആദ്യം ചോദിച്ച ചോദ്യത്തിന് മറുപടി തരാം .

അന്ന് ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയം സ്കൂൾ വിട്ട് വന്ന് ഫ്രഷ് ആയി ഭക്ഷണം കഴിക്കുമ്പോ ആയിരുന്നു ഫോൺ വന്നത് , ഉമ്മാക്ക് അപകടം പറ്റിയെന്ന് അറിഞ്ഞ ഇളയുപ്പയ്ക്കൊപ്പം ഹോസ്പ്പിറ്റലിലേക്ക് ഓടുമ്പോൾ നെഞ്ചിൽ തീ ആയിരുന്നു ,,,,,

ഉപ്പ അപകടത്തിൽ പെട്ട് പോയ പോലെ എന്റെ ഉമ്മയെയും വിളിക്കല്ലെ നാഥാ എന്ന്…

ഞങ്ങൾ എത്തുമ്പോയേക്കും ഉമ്മ ക്രിട്ടിക്കൽ സ്റ്റേജ് കഴിഞ്ഞിരുന്നു , സിസ്റ്ററോട് ചോദിച്ചപ്പോയാണ് സിസ്റ്റർ ഹോസ്പ്പിറ്റലിൽ നിന്ന് ഇറങ്ങി പോവുന്ന അനുവിന് നേരെ വിരൽ ചൂണ്ടിയത് ,,,

അന്ന് മുതൽ ഒരു ദിനം പോലും ഞങ്ങൾ അനുവിന് വേണ്ടി പ്രാർത്ഥിക്കാതിരുന്നിട്ടില്ല .,,

ഞങ്ങൾ നാല് പെൺമക്കൾക്ക് ആരുമില്ലാതായി പോവുമായിരുന്ന അനാഥത്തിലേക്കുള്ള ജീവിതം ഓർക്കാൻ പോലും ശക്തി ഇല്ല എനിക്ക്….

ഞാൻ അവളെ തന്നെനോക്കി ഇരുന്നു ഹംന എന്നോട് പറയുന്ന വാക്കുകളിലെ വേദനയാണോ അതോ ഹംന എന്നോട് സംസാരിക്കുന്ന സന്തോഷമാണോ എന്റെ മനസ്സിൽ ഏതിനാണ് മുൻ തൂക്കം എന്ന് വേർതിരിച്ചറിയാൻ കഴിഞ്ഞില്ല ,,,

അനു റൂമിൽ കണ്ടതാണ് എന്റെ ഇളയ അനിയത്തി ,,

പിന്നൊരു അനിയത്തിയെയും ഇത്തയെയും ഇളയുപ്പാന്റെ വീട്ടിൽ നിർത്തിയിരിക്കുകയാണ് ….

ഇയാളെന്താ പഠിത്തം നിർത്തിയത് ?.

പഠിത്തം നിർത്തിയൊന്നും ഇല്ല , ഇപ്പോഴും പഠിക്കുന്നുണ്ട് ഒരു കംപ്യുട്ടർ ക്ലാസിന് പോവുന്നുണ്ട് ഫ്ലാറ്റിന് അടുതാണ് ,

അപ്പൊ ഇത്ത എന്ത് ചെയ്യുന്നു ?..

ഇത്താ.. ഇളയുപ്പന്റെ വീട്ടിലാണ് അധികവും .

അനിയത്തിമാർ ഒരാൾ മൂന്നാം ക്ലാസിലും മറ്റൊരാൾ ആറിലും ആണ് പഠിക്കുന്നത് ,

നേരം ഇരുട്ടി തുടങ്ങി അനുവിന് പോവണ്ടേ വിശേഷങ്ങൾ ഒരുപാട് ഉണ്ട് പറയാൻ ,, ഇപ്പൊ ഇത്രയും മതി , അതും പറഞ്ഞവൾ എണീറ്റു

ശരിയാണ് ഇനിയും വൈകിയാൽ വീടെത്താൻ വൈകും , ഞാനും അവളും കാന്റിനിൽ നിന്നും ഇറങ്ങി ,,,

ഇത്ര ദൂരെ നിന്നാണോ ഹംന എന്റെ വീട്ടിലേക്ക് വന്നത് ?..

എനിക്ക് ഭയങ്കര കൊതി തോന്നി അനുവിന്റെ ഉമ്മച്ചിയെയും ഇത്തുവിനെയും കാണാൻ ,,

അപ്പൊ എന്നെ കാണാൻ തോന്നിയില്ലെ ?. ഞാൻ ഇടയ്ക്ക് കയറി ചോദിച്ചു ,,

അത്രയും നേരം ഇല്ലാതിരുന്ന ഒരു നാണം ആ മുഖത്ത് സായംസന്ധ്യയുടെ അസ്തമയ ചുവപ്പ് പോലെ ഹംനയുടെ കവിളിൽ ഞാൻ വ്യക്തമായി കണ്ടു ,, എന്നിലും മുഹബ്ബത്തിന്റെ ഗസൽ മീട്ടി ആരോ പാടും പോലെ തോന്നി അവളിലെ നാണത്തെ കുറിച്ച് ,,

റൂമില്‍ കയറി ഉമ്മയോട് വീണ്ടും വരാം എന്ന് പറഞ്ഞു കൊണ്ട് ഞാൻ ഇറങ്ങി ,,

അവളെന്റെ പിന്നാലെ യാത്ര അയക്കാനായി പുറത്തു ഇറങ്ങിയപ്പോൾ ഞാൻ പറഞ്ഞു …

ഹംന പൊയ്ക്കോ ഇനിയും സ്റ്റെപ്പ് കയറി ഇറങ്ങേണ്ട കാല് കുഴയും…,

മൂന്ന് വർഷമായിട്ട് കുഴയാത്ത കാല് മൂന്നാം നിലയിൽ നിന്ന് കയറി ഇറങ്ങിയാൽ ഒന്നും കുഴയില്ല.. അവൾ പറഞ്ഞു ,

ബൈക്കിൽ കയറി ഇരുന്ന് കൊണ്ട് ഞാൻ പറഞ്ഞു

ഇനി പൊയ്ക്കോ ,

പോവാം … അനു പോയാക്കോ ,,

ബൈക്ക് സ്റ്റാർട്ട് ആക്കി ഞാൻ പറഞ്ഞു .. പോ പെണ്ണെ നീ നോക്കി നിൽക്കുമ്പോ എനിക്ക് പോവാൻ തോന്നുന്നില്ല ,,

അവൾ തലയാട്ടി കൊണ്ട് ഹോസ്പ്പിറ്റലിന്‍ അകത്തേക്ക് തിരിഞ്ഞു നോക്കി കൊണ്ട് നടന്നു ,

************************** പിന്നീട് പ്രണയകാലമായിരുന്നു ഞങ്ങളുടേത് ആത്മാവിൽ കൊണ്ട് നടന്ന എന്റെ വീട്ടുകാർ അംഗീകരിച്ച പവിത്രമായ പ്രണയം …..

രണ്ടു വർഷം ഞങ്ങൾ ഒരേ മനസ്സോടെ ചിന്തിച്ചു സ്വപ്‌നങ്ങൾ നെയ്തു പ്ലസ് റ്റു കഴിഞ്ഞപ്പോൾ ഞാൻ എഞ്ചിനിയറിങ്ങിന് ചേരാൻ തീരുമാനിച്ചു …

ജോലി സമ്പാദിക്കണം വേഗം , എന്നിട്ട് ഹംനയുടെ വീട്ടിൽ പോയി പെണ്ണ് ചോദിക്കണം അതായിരുന്നു മനസ്സ് നിറയെ ..,,

ഹംനയുടെ ഇത്താന്റെ കല്യാണം ഒരിക്കൽ മുടങ്ങിയതാണ് , കല്യാണത്തിന് രണ്ടു ദിവസം മുമ്പ് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ,

പുറത്തു പോയ ഹംനയുടെ ബാപ്പന്റെ ബൈക്ക് ഒരു അജ്ഞാത വണ്ടി ഇടിച്ചു തെറുപ്പിച്ചത് ,,

ആരും സാക്ഷികൾ ഉണ്ടായില്ല , ചോരവർന്ന് ഉപ്പ റോഡിൽ തന്നെ ….

ആർഭാടം ഇല്ലാതെ നിക്കാഹ് മാത്രം ആയിട്ട് ലാളിതമായ് ചെയ്ത് അയക്കാം എന്നുള്ള മുതിർന്നവരെ തീരുമാനം ഹംനയുടെ ഉമ്മയും ശരി വെച്ചു….

ചെക്കൻ വീട്ടുകാർക്കും സമ്മതം എന്നാൽ പറഞ്ഞ വാക്ക് പോലെ സ്വർണ്ണത്തിലും സ്ത്രീധന പൈസയിലും ഒരു മാറ്റവും ഉണ്ടാവരുത് ,,

ബാങ്കിൽ പോയി ചോദിച്ചപ്പോള്‍, പൈസ ഹംനയുടെ ഉപ്പ എടുത്തു വരുമ്പോഴാണ് അപകടംഉണ്ടായത് ,,

അതാരോ മോഷ്ടിച്ചു എന്നുള്ള സത്യവും തിരിച്ചറിഞ്ഞതും അപ്പോഴാണ്,,

കേസൊക്കെ കൊടുത്തിട്ടും ഒരു തുമ്പും ഉണ്ടായില്ല.. അങ്ങനെ ആ കല്യാണം മുടങ്ങി ,,

അതോടെ ജീവിതത്തെ വെറുത്തു കൊണ്ട് ഇത്ത. എല്ലാരിൽ നിന്നും ഒഴിഞ്ഞുമാറി ആരോടും മിണ്ടാതെ അവരെ മാത്രം ലോകത്ത് ഒതുങ്ങി കൂടി .

അതോടെ ഹംന ആ സ്ഥാനത്തേക്ക് നിന്ന് തളർന്നു പോയ ഉമ്മാക്കും ഇത്തിരി ഇല്ലാത്ത അനുജത്തിമാർക്കും ഇത്താക്കും ഒരു തണലായി നിൽക്കാൻ ശ്രമിച്ചു . ചെറു പ്രായത്തിലെ ജീവിതം എന്തെന്ന് അറിഞ്ഞു അവൾ ,,

പിന്നെ എന്തിനാ ഭായ് നിങ്ങള് ആ പാവം പെൺ കുട്ടിയെ ?..

രാഹുൽ ചോദ്യം പൂർത്തിയാക്കാതെ അൻവറിനെ നോക്കി

ഞങ്ങൾക്കിടയിൽ പ്രണയം പൂവിട്ടു തണൽ മരം തീർക്കുമ്പോഴും , ഞങ്ങൾക്ക് ചുറ്റും കുറെ ജീവിതങ്ങൾ ഉണ്ടായിരുന്നു കാറ്റും കോളും നിറഞ്ഞ മാസങ്ങളും ദിവസങ്ങളും അതിൽ പെട്ട് ഞങ്ങളും ആടി ഉലഞ്ഞു ,

ആ ഉലച്ചൽ അവസാനിച്ചത് എന്റെ ഉള്ളിലെ പിശാച് ഉണർണപ്പോയാണ്

ആ നേരത്തെ അൻവറിന്റെ മുഖം കണ്ട് രാഹുലിന്റെ ഉള്ളം പോലും ഒന്ന് വിറച്ചു … അതിനിടയിൽ എന്റെ വലിയൊരു സപ്പോർട്ടും കൂട്ടുമായ ഇത്തൂ അളിയന്റെ അരികിലേക്ക് പറന്നു ,,

അന്ന് ഇത്തൂന്റെ മുറിയിൽ കിടന്നു ഞാൻ ഒരു കുഞ്ഞിനെ പോലെ കരഞ്ഞു ..

എന്റെ ഒന്നാം വയസ്സിലാണ് ബാപ്പ മരിച്ചത് ,, ഒരു അസുഖവും ഇല്ലായിരുന്നു പെട്ടന്നുള്ള മരണം ഉമ്മാന്റെ സമ നില പോലും തെറ്റി .. അന്ന് മുതൽ ഇത്തു ആണ് എന്നെ നോക്കിയത് എന്റെ ഏതു ഫ്രണ്ടിനെക്കാളും വലുത് എനിക്ക് ഇത്തു ആയിരുന്നു…

ഇത്തുവിന്റെ കല്യാണം എന്റെ പന്ത്രണ്ടാം വയസ്സിൽ ആയിരുന്നു.., ബാപ്പ മരണപ്പെട്ടിട്ടും ഉമ്മയുടെ സമനില തെറ്റിയിട്ടും എന്റെ ഇത്ത .. അച്ചടക്കത്തിലോ ദീനി കാര്യങ്ങളിലോ ഒരു വീഴ്ചയും ചെയ്തില്ല…,,

കല്യാണം കഴിഞ്ഞപ്പോ സുഖമില്ലാത്ത ഉമ്മയെയും എന്നെയും തനിച്ചാക്കി പോവാതെ അളിയനും ഞങ്ങൾക്കൊപ്പം താമസിച്ചു ,,

ഒരു ബാപ്പയുടെ സ്നേഹവും കരുതലും എനിക്ക് അളിയൻ തന്നു. മരുന്ന് തുടർന്ന് എടുത്തപ്പോൾ ഉമ്മയുടെ അസുഖത്തിന് കുറച്ചു മാറ്റം ഉണ്ടായി .

അളിയന്റെ ഫാമിലി ഒക്കെ ഗൾഫിലാണ് വർഷങ്ങളായിട്ട്

ഇപ്പൊ അളിയന്റെ ഉമ്മാക്ക് തീരെ വയ്യ അത്കൊണ്ട് ഇത്തുന് പോവാതിരിക്കാൻ പറ്റില്ലായിരുന്നു ,,

ഇത് വരെ സ്വന്തം വീട്ടിൽ നിൽക്കാൻ സമ്മതിച്ചത് അവരുടെ വലിയ മനസ്സായിരുന്നു …,,

ഹംനയെ കാണണം എന്ന് പറഞ്ഞപ്പോൾ ഞാനും ഇത്തുവും ഹംന ജോലി ചെയ്യുന്ന കംബ്യുട്ടർ സെന്ററിൽ പോയി…

അവളും ഇത്തുവും കുറച്ചു നേരം മാറി നിന്ന് സംസാരിച്ചു എന്റെ ഇത്തൂന്റെ കണ്ണ് നിറഞ്ഞുവെങ്കിലും ഒരു വേദനയാർന്ന പുഞ്ചിരി ചുണ്ടിൽ സൂക്ഷിച്ചിരുന്നു…..

ഉമ്മച്ചിയുടെ അനുജത്തിയാണ് പിന്നെ വീട്ടിൽ ഞങ്ങൾക്ക് കൂട്ട് ഉണ്ടായത്..

റിനീഷയെ ഞാൻ മൈന്റ് ചെയ്യാറെ ഇല്ലായിരുന്നു അതറിഞ്ഞ ഹംന എന്നെ വഴക്ക് പറഞ്ഞു …,,

രണ്ട് വർഷം അനു ഇഷ്ട്ടപ്പെട്ട പെണ്ണല്ലെ അത് എന്നിട്ട് ഇപ്പൊ ഒരു ഫ്രണ്ടായി പോലും കാണാത്തത് ശരിയല്ല അനു ,,

സ്നേഹം അറിയുന്നവർക്ക് ആരെയും ഒന്നിന്റെ പേരിലും വെറുക്കാൻ ആവില്ല എന്തിനാ അവളോട് പിണക്കം റിനിയെ മറ്റൊരാൾ പ്രണയിക്കുന്നത് കൊണ്ടാണോ ?..

ഞാൻ ഒന്നും മിണ്ടാതെ ഹംനയെ തുറിച്ചു നോക്കി. അവൾ ആരെ പ്രണയിച്ചാലും എനിക്കെന്താ എന്ന ഭാവത്തിൽ..

എന്താ മിഴിച്ചു നോക്കുന്നത് ?. എന്റെ ബുദ്ദൂസെ നിനക്ക് ഞാനില്ലെ ഇപ്പൊ അല്ലാതെ റിനിയെ പ്രണയിച്ചതിന്റെ പേരിൽ ജീവിതത്തിൽ ഒറ്റപ്പെട്ട് പോയൊന്നും ഇല്ലല്ലോ ,,

നമ്മൾ ഒന്നിക്കാൻ വേണ്ടി നല്ലൊരു ഫ്രണ്ടിന്റെ സ്ഥാനത്തു നിന്ന് സഹായിച്ച റിനിയെ ഇനി അനു അവോയ്‌ഡ് ചെയ്യരുത് ,,,,,

എന്നിട്ട് നിനക്കെന്നെ അതും പറഞ്ഞ്‌ സംശയിക്കാനല്ലെ പെൺവർഗ്ഗം അവസാനം അങ്ങനെ വരൂ….

സത്യത്തിൽ ഞാൻ അങ്ങനെ പറയുമ്പോൾ എന്റെ ഉള്ളിൽ അവളെ ഒന്ന് ചൂടാക്കണം ആ മുഖം ചുവന്നു വരുന്നത് എനിക്ക് കാണണം അതായിരുന്നു മനസ്സിൽ ,,

അനു നമ്മൾ പരസ്പ്പരം സ്നേഹിക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷം കഴിഞ്ഞു ഇന്ന് വരെ ഞാൻ റിനിയുടെ പേരിൽ തമാശയ്ക്ക് പോലും അനുവിനെ കളിയാക്കിയിട്ടുണ്ടോ , അതിന്റെ പേരും പറഞ്ഞ്‌ അനുവിനെ വേദനിപ്പിച്ചിട്ടുണ്ടോ ,,,,

എന്റെ പെണ്ണിന്റെ കണ്ണ് നിറഞ്ഞു ഞാനാണെങ്കിൽ ആകെ വല്ലാതായി ,

അയ്യേ കണ്ടോ ഇതാ പറയുന്നത് പെണ്ണുങ്ങൾക്ക് ഈ കണ്ണീര് മാത്രമേ അറിയൂ എന്ന് ,, ഞാനൊന്ന് തമാശ പറഞ്ഞപ്പോയേക്കും ആ സുറുമ ഒക്കെ കലക്കി….,

പടച്ചോനെ… എന്ത് പറഞ്ഞിട്ടും അവളുടെ മുഖം സങ്കടത്തിൽ നിന്നും ഒരു മാറ്റവും ഇല്ല…,,

സോറി … ഹംന ഇങ്ങനെ മിഴി നിറച്ചിരിക്കല്ലെ നീ. എനിക്കിത് സഹികൂല.. ഇപ്പൊ എന്താ വേണ്ടേ ഞാൻ റിനീഷയോട് മിണ്ടണം ഫ്രണ്ട് ആവണം അല്ലെ ,, ഒക്കെ സമ്മതിച്ചു ഒളോടും ഓളെ കാമുകനോടും എല്ലാം ഞാൻ കൂട്ടായിക്കോളാം …

മതി… ഈ വാക്ക് പാലിക്കണം .. ഇനി എന്റെ കണ്ണിൽ പാറി പോയ പൊടി ഒന്ന് ഊതി തരുമോ ?..അനു , അവൾ കൊഞ്ചി കൊണ്ട് ചോദിച്ചു…

അപ്പൊ നീ കരഞ്ഞതല്ലെ കള്ളീ…,,

നീ മരിച്ചാലെ ഞാൻ കരയു സന്തോഷം കൊണ്ട്, അവളെന്റെ മുഖത്ത്‌ നോക്കി കൊണ്ട് പറഞ്ഞു ,,

എന്തെയ് ഞാൻ മരിക്കുന്നത് നിനക്ക് അത്രയ്ക്ക് സന്തോഷമാണോ ഹംന..

അന്നാദ്യമായി അവളെന്റെ കൈ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു . അനു ,

ഞാൻ മരിക്കാതെ നീ മരണപ്പെടില്ല അനു ,,

എന്റെ ആഴുസ്സ് കുറവാണെങ്കിലോ അന്നേരം നീ പറഞ്ഞ പോലെ നടക്കുമോ ?.. അവളുടെ ഉത്തരം എന്താന്ന് അറിയാൻ ഞാൻ ചോദിച്ചു .

എന്റെ റൂഹ് നിനക്ക് നൽകീട്ട് നിനക്ക് മുമ്പ് ഞാൻ പോവും അനു നീ ഇല്ലാത്ത ഭൂമി എനിക്ക് ആത്മാവ് ഇല്ലാത്ത ശരീരം പോലെ തന്നെയായിരിക്കും… എനിക്ക് മുമ്പ് നീ അങ്ങനെ ഞാൻ ചിന്തിക്കാറെ ഇല്ല അനു എനിക്കതിന് ഉള്ള മനക്കട്ടി ഇല്ല…,,

എന്റെ കൈ മുറുകി പിടിച്ച ഹംനയുടെ മൃതുവാർന്ന കൈക്ക് മുകളിൽ എന്റെ മറു കൈ അമർത്തി പിടിച്ച അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ ചോദിച്ചു ,,,

എന്നെ എന്തിനാ ഇങ്ങനെ പ്രണയിക്കുന്നത് ഹംന. എനിക്ക് അറിയുന്നില്ലല്ലോ എവിടേക്കാ എന്നെയും കൊണ്ട് നീ പാറി പറക്കുന്നതെന്ന് ,,

നിന്റെ ഈ സ്നേഹം എനിക്ക് തന്നത് പുതിയ കുറെ നല്ല നിമിഷങ്ങളാണ് …

ഇത്തു പോയ നാളുകളിൽ ഞാൻ തളർന്ന് പോയപ്പോൾ വീട്ടിൽ പോവാൻ പോലും മനസ്സ് മടിച്ചപ്പോൾ ,

ജീവിതം പഠിക്കാനും അത് നേരിടാനും ജോലി എന്ന ലക്ഷ്യ ബോധം എന്നിൽ ഉണ്ടാക്കിയതും നീയല്ലെ ഹംന…

ഇല്ലായിരുന്നെങ്കിൽ ഇന്നും കുട്ടിക്കളിയുമായി അച്ചടക്കമില്ലാതെ കളിച്ചു നടക്കുമായിരുന്നു ഞാൻ..

എന്റെ ജീവനിൽ പ്രണയം നിറച്ച് അതിനെ സ്നേഹത്തിന്‍ വളമിട്ട് വളർത്തി വലുതാക്കി ഇവിടം വരെ എത്തിച്ചിരിക്കുന്നു നീ എന്നെ ,,,

അനൂ….. ഈ പറഞ്ഞ മാറ്റങ്ങൾ ഞാൻ ഇല്ലായിരുന്നെങ്കിലും ഉണ്ടാവുമായിരുന്നു അനുവിന്റെ ജീവിതത്തിൽ..,

എനിക്ക് തോന്നുന്നില്ല ഹംന നമ്മളെ പ്രണയിക്കാൻ ഒരാൾ ഉണ്ടെന്ന് തിരിച്ചറിയുമ്പോഴാണ്, നമ്മൾ നമ്മളെ തന്നെ ശ്രേദ്ധിക്കുന്നത് ,

ചിലർ മേലേക്ക് മാത്രം ഭംഗി വരുത്തി വെക്കും.. ചിലർ അകവും പുറവും വൃത്തിയായി സൂക്ഷിക്കും ,,

ചിലർ ഇത് ശ്രേദ്ധിക്കില്ല അതിന് ഇതാ ഇത് പോലുള്ള സ്നേഹമുള്ള മൊഞ്ചത്തി പെണ്ണ് തന്നെ മുന്നിട്ടിറങ്ങണം…

എനിക്ക് സുഖിച്ചു പോരെ .. അതും പറഞ്ഞവൾ ചിരിച്ചു കൂടെ ഞാനും…

****************************

അപ്പോഴാണ് ആ സംസാരത്തിന് തടയിട്ട് കൊണ്ട് പോലീസുകാരന്റെ ചോദ്യം..

എന്താ ഡാ നിനക്കൊന്നും ഭക്ഷണം വേണ്ടേ അതും ചോദിച്ചു കൊണ്ട് സെല്ലിന്റെ പൂട്ട് തുറന്നു ..,

അൻവറും രാഹുലും സെല്ലിൽ നിന്നും പുറത്തിറങ്ങി ,

ഉച്ചയായിട്ടും ആകാശം ഇരുണ്ടു തന്നെ നിന്നു അപ്പോഴും മഴത്തുള്ളി ഭൂമിയിൽ പതിഞ്ഞു കൊണ്ടിരുന്നു ,,,,,

എല്ലാവരും നിരന്നിരിക്കുന്ന വരാന്തയിൽ അൻവറും രാഹുലും കൈ കഴുകി ഇരുന്നു ,,

അൻവർ ശ്രേദ്ധിച്ചു തനിക്ക് വിളമ്പിയ ചോറും കറിയും പഴകിയതാണ് .. അടുത്തിരിക്കുന്നവരുടെ ഭക്ഷണം ഇന്നത്തേതും. രാഹുൽ അൻവറിന്റെ പ്ലെയ്റ്റിലേക്കും മുഖത്തേക്കും നോക്കി ,

എന്താ ഡാ… അവന്റെ മുഖത്തേക്ക് നോക്കി ഇരിക്കുന്നത് വേണെങ്കിൽ തിന്നിട്ട് എണീറ്റ് പോടാ ,,, സൂപ്രണ്ട് രാഹുലിനോട് തട്ടി കയറി ..

അൻവറിന് ഭക്ഷണം തിന്നാൻ പോയിട്ട് ആ പ്ലെയ്റ്റിലേക്ക് കൈ വെക്കാൻ പോലും അറച്ചു അതിൽ നിന്നും പുളിച്ചമണവും വരുന്നുണ്ടായിരുന്നു ….,,

നിനക്കെന്താ ഡാ ഇനി ഫൈവ്സ്റ്റാർ ഫുഡ് ഇറക്കു മതി ചെയ്യണോ കുറെ നേരമായലോ ചോറും നോക്കി ഇരിക്കുന്നു ,, തിന്നെടാ അതും പറഞ്ഞു കൊണ്ട് സൂപ്രണ്ട് അൻവറിന്റെ നെഞ്ചിലേക്ക് ചവിട്ടിയതും ഒന്നിച്ചായിരുന്നു ,,

സാർ… എന്നെ ചവിട്ടാൻ ഉഴിഞ്ഞിട്ടതല്ലെ പക്ഷെ അന്നത്തിന് മുകളിൽ കാല് ഉയർത്തിയത് വേണ്ടായിരുന്നു സാർ ,,, അൻവർ പറഞ്ഞു

കേട്ടാൽ അറയ്ക്കുന്ന തെറിയോടെ സൂപ്രണ്ട് അൻവറിനെ വലിച്ചു മുറ്റത്തിട്ടു ,

പിന്നെ അരയിൽ ഇരുന്ന ബെൽറ്റ് ഊരി സൂപ്രണ്ട് അൻവറിനെ തലങ്ങും വിലങ്ങും തല്ലി ,,

ചില പൊലീസുകാർ ഈ സൂപ്രണ്ടിന് ഇവനോട് എന്താ ഇത്ര കലിയെന്ന് ചിന്തിക്കുമ്പോൾ ,

രാഹുൽ ഭക്ഷണം കഴിക്കാൻ പോലും മറന്ന് മുറ്റത്തു പിടയുന്ന അനുവിൽ ആയിരുന്നു ശ്രേദ്ധ,,

നിശ്ശബ്ദമായി പെയ്ത മഴ എപ്പോയോ ശക്തമായി പെയ്തു ഒരു ഇടിമിന്നൽ ആരവത്തോടെ .

ഇവനെ കൊണ്ട് പോയി ആ ഇരുട്ടറ സെല്ലിൽ കൊണ്ട് ഇടടോ ,, സൂപ്രണ്ടിന്റെ ഉത്തരവ് കേട്ട ഉടൻ പോലീസുക്കാർ അൻവറിനെ വലിച്ചിഴച്ച് ഇരുട്ടറയിലേക്ക് നടന്നു ,,,,

ശ്വാസം പോലും വിടാൻ മറന്ന് രാഹുൽ അത് നോക്കി ഇരുന്നു ,,, ഇരുൾ പടരുന്നത് തന്റെ ഉള്ളിലാണ് എന്ന് തോന്നി രാഹുലിന് …

ഭായ്.. ആ ഇരുട്ടറയിൽ തനിച്ച്‌…

ഒരു കാരണവും ഇല്ലാതെ ചവിട്ടിയപ്പോ എന്തിനാ. തന്നെ ചവിട്ടിയത് എന്നല്ലല്ലോ ഭായ് ചോദിച്ചത് ,,

ഭക്ഷണത്തിന് മുകളിൽ കാല് ഉയർത്തിയത് തെറ്റാണ് എന്നല്ലെ ,, അതിനല്ലെ അയാളിങ്ങനെ ക്രൂരമായി പെരുമാറിയത് ,,

എന്തായിരിക്കും സൂപ്രണ്ടിന് ഇത്രയും വൈരാഗ്യം ഭായിയോട് .. ഇനി ഈ സൂപ്രണ്ട് ഹംനയുടെ ബന്ധുവോ മറ്റോ ആണോ ??…

അതിന് വഴി ഇല്ല സൂപ്രണ്ട് കൃസ്ത്യാനി ആണ് രാഹുൽ ഓർത്തു ….

ഭായി പറഞ്ഞ കഥ മുഴുവനായി കേൾക്കാൻ കഴിഞ്ഞില്ല ,,

കേട്ടെടുത്തോളം ഭായിക്ക് ഒരിക്കലും ഹംനയെ കൊല്ലാൻ പോയിട്ട് ഒന്ന് വേദനിപ്പിക്കാൻ പോലും പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല ..!

ദൈവമേ… ഒന്നെങ്കിൽ ഭായ് വലിയൊരു സത്യം മറച്ചു വെക്കുന്നു .. ഇല്ലെങ്കിൽ ഹംന എവിടെയോ ജീവിച്ചിരിപ്പുണ്ട് ..

ജീവനോടെ ഉണ്ടാവുമോ ??? എന്ത് കൊണ്ട് ജീവനോടെ ഉണ്ടായികൂടാ ?..

മൃതശരീരം കിട്ടിയിട്ടില്ല കൊന്നതിന് സാക്ഷികൾ ഇല്ല.. ആകെ ഉള്ളത് ഫ്ളാറ്റിലെ സിസി ടിവിയിൽ പതിഞ്ഞ പരിഭ്രമം നിറഞ്ഞ മുഖത്തോടെ ഹംനയെയും തോളിൽ ഇട്ട് കൊണ്ട് പോവുന്നതാണ് ..,,

ഭായിയുടെ കഥ മുഴുവൻ കേൾക്കാൻ പറ്റിയതും ഇല്ല.. തനിക്ക് ഇത്ര മാത്രം അവരെ പ്രണയം നെഞ്ചിൽ കൊള്ളുന്നുണ്ടെങ്കിൽ ,

ഭായിയുടെ മനസ്സ് എന്തായിരിക്കും അവസ്ഥ ,,

ഹംന…. ആ വിളിയിൽ ഒരുവട്ടം പോലും ഇഷ്ട്ടക്കേട് വന്നിട്ടില്ല കഥ പറയുമ്പോൾ ,,,

പക്ഷെ ഭായിയിലെ പിശാചിന്റെ ഉണർവ് എന്നുള്ള വാക്ക് പറയുമ്പോൾ ആ മുഖത്തു വരുന്ന രൗദ്ര ഭാവം , കൊലയാളി എന്ന് വിളിച്ചു പറയുന്നുവോ ?..

പറ്റുന്നില്ല തിരിച്ചറിയാൻ ഇതിപ്പോ എങ്ങനാ അറിയാ ആരോടാ ചോദിക്കുക ,,,

എന്തോ എന്റെ മനസ്സ് പറയുന്നു അറിഞ്ഞതിലും കൂടുതൽ എവിടെയോ ഒളിഞ്ഞിരിപ്പുണ്ട് ,,,

ഇനി ഭായിയെ ഈ സെല്ലിൽ കൊണ്ട് വിടില്ലെ ഇവന്മാര് ,,

ഇന്ന് രാത്രിയിലും ഭക്ഷണം കിട്ടി കാണില്ലെ ഭായിക്ക് ഉച്ച മുതൽ പട്ടിണി ആണ് ,, തൊണ്ട നനയ്ക്കാനുള്ള ഇത്തിരി വെള്ളം , അയാൾ അതും കൊടുപ്പിക്കില്ല ദുഷ്ടൻ ..

രാഹുൽ ആരോടെന്നില്ലാതെ പിറുപിറുത്തു…..

****** ******* ******** അതെ സമയം നൈറ്റ് ഡ്യുട്ടി പോലീസുക്കാരും അതെ സംശയം ചർച്ച ചെയ്യുക ആയിരുന്നു…,

ഈ സൂപ്രണ്ടിന് ആ ചെറുക്കനോട് മാത്രമെന്ത ഇത്ര പക ,

പല തരത്തിൽ കൊല ചെയ്തവർ ഇവിടെ ഉണ്ടല്ലോ അവരെ ഒന്ന് ശ്രേദ്ധിച്ചു പോലും ഞാൻ കണ്ടിട്ടില്ല ഒരു പോലീസുക്കാരൻ പറഞ്ഞു …

അത് ശരിയാ … ഉച്ചയ്ക്ക് ഭയങ്കര സീനായീന്ന ഒരു തടവ്ക്കാരൻ പറഞ്ഞത് ,

വധ ശിക്ഷയ്ക്ക് വിധിച്ചവരെ ഇടുന്ന ഇരുട്ട് മുറിയിലാണ് ഇപ്പൊ ഇവനെ ഇട്ടിട്ടുള്ളത് ,,,

ഒരു തുള്ളി വെള്ളം കൊടുക്കരുതെന്നാ പറഞ്ഞിട്ടുള്ളത് …

ഇങ്ങനെ തല്ലി പട്ടിണികിട്ടാൽ.. ആ ചെറുക്കൻ ജീവ പര്യന്തം തീർക്കുമെന്ന് എനിക്ക് തോന്നുന്നില്ല ,,

ഈ സൂപ്രണ്ട് ചോദിച്ചു വാങ്ങിയതാണ് പോലും ഈ ജയിലേക്ക് ഉള്ള സ്ഥലം മാറ്റം ,,

നമുക്ക് അറിയാത്ത എന്തോ ഒരു കാര്യം ഉണ്ട് ഇതിൽ ,,

ഒരു കാര്യവും ഇല്ല. കൊന്നവനെയൊക്കെ ഇങ്ങനെ തന്നെയാ ശിക്ഷിക്കേണ്ടത് ,,,

എന്നാ അത് എല്ലാരുടെ കാര്യത്തിലും വേണമല്ലോ , ഒരാളോട് മാത്രം പോരല്ലോ ..

ആ .ഇനി ആ പേരും പറഞ്ഞിട്ട് നമ്മൾ തെറ്റണ്ട ,,

ദെ.. സൂപ്രണ്ട് സാർ വരുന്നു പിന്നെ എല്ലാരും നിശ്ശബ്ദ്ദരായി …!

****** ****** ****** *****

ഹംന… ഞാനിന്ന് തിരിച്ചറിയുന്നു സ്വയം കിയ്യടങ്ങി എന്നതിലുപരി എന്നെ ഈ തടവറയിലേക്ക് പിന്നിൽ നിന്നും തള്ളിയിടാൻ ആളുണ്ടായിരുന്നു എന്ന് ,,,

നിനക്ക് തന്ന വാക്ക് പാലിക്കാൻ വേണ്ടി മാത്രമാണ് ഞാൻ സത്യത്തിനു നേരെ മുഖം തിരിക്കുന്നത് ,,

ഹംന… നിന്റെ മിഴി നിറഞ്ഞോ എന്റെ ഉള്ളം കൈ കണ്ണീര് കൊണ്ട് ചുട്ട്പൊള്ളും പോലെ ,,,

കാണുന്നില്ലെ നീ എന്റെ മിഴി നിറയാതിരിക്കുന്നത് നിന്റെ മടി തട്ട് പൊള്ളാതിരിക്കാനാണ്,,,

ഈ തടവറ തിരഞ്ഞെടുക്കുമ്പോഴും എനിക്ക് തളർച്ചയോ വേദനയോ ഇല്ലായിരുന്നു ,

എല്ലാം കുഴിച്ചു മൂടിയിട്ടല്ലെ ഞാൻ ഇങ്ങോട്ട് വന്നത് ,,

ഇപ്പോഴും എനിക്കതിൽ വേണ്ടായിരുന്നു എന്ന ചിന്ത ഇല്ല…..,,

ഹംന… മൂന്ന് വർഷങ്ങൾക്ക് ശേഷം ഞാൻ ആ ഡോക്ക്ട്ടറെ കണ്ടു …

ഡോക്ക്ട്ടർ “വിനോദ്” എന്താ.. ഹംന നീ ഞെട്ടിയത് …

ഡോക്ക്ട്ടർക്ക് എന്നെ മനസ്സിലായിട്ടില്ല എന്റെ രൂപത്തിൽ ,,

ഡോക്ക്ട്ടർ എന്റെടുത്ത്‌ വരുമ്പോയൊക്കെ ഞാൻ കണ്ണടച്ച് കിടന്നു ,,,

ഹംന.. എന്റെ കൂടെ ഉണ്ടായ രാഹുൽ നമ്മുടെ പ്രണയത്തെ കുറിച്ച് ചോദിച്ചു..

വീണ്ടും ഞാനാ നാളുകളിലേക്ക് പോയി ചിരിപ്പിച്ചും ചിന്തിപ്പിച്ചും നോവിച്ചും നീ കടന്നു വന്നു എന്റെ ഓരോ വാക്കിലും ,,

അവനും അറിയണം ഹംന.. പരസ്പ്പരം പ്രാണൻ കൈമാറിയ നമ്മളിൽ നിന്റെ പ്രാണൻ ഞാൻ എന്തിന് എടുത്തു എന്ന് ,,

നീ ഇങ്ങനെ മിഴി നിറച്ചു എന്നെ നോക്കല്ലേ ഹംന….

എന്തും ഞാൻ സഹിക്കാം പക്ഷെ ഇതെന്നെ കൊല്ലാതെ കൊല്ലുന്നു ,,

ഇല്ല ഹംന.. രാഹുലും എല്ലാവരും അറിയുന്ന കഥയെ അറിയൂ…

മരണത്തിന്റെ പടി വാതിൽ വരെ ഞാൻ അവനോട് സത്യങ്ങൾ പറയും അവിടുന്ന് അങ്ങോട്ട് സത്യം പറയില്ല ,,,

എന്റെ പെണ്ണല്ലെ നീ ..

ആര് പറഞ്ഞു ഹംന… നീ ഈ മണ്ണിൽ ഇല്ലെന്ന് ,,

ആരും കാണാതെ അറിയാതെ നീ ഇന്നും ഇല്ലെ ഈ ഭൂമിക്ക് മുകളിൽ …..!!

ഇരുട്ടറയിൽ അൻവർ ഹംനയോട് എന്ന പോലെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു ,,

പിന്നീട് അൻവർ പറയുന്ന കഥ കേട്ട് നാല് ചുമരുകളും തേങ്ങി കരഞ്ഞു ..

അവന്റെ മനസ്സിലെ രഹസ്യം പോലെ ആ ഇരുട്ടറ ഓരോ വാക്കുകളും വിതുമ്പി കൊണ്ട് ഏറ്റ് വാങ്ങി ,,,

തുടരും ….

Comments:

No comments!

Please sign up or log in to post a comment!