ശംഭുവിന്റെ ഒളിയമ്പുകൾ 28

വില്ല്യം ഫോണെടുത്തു നമ്പർ ഡയൽ ചെയ്തു.താൻ കാത്തിരിക്കുന്നവൾ വരുന്ന സമയം ഉറപ്പുവരുത്തി.ശേഷം അയാൾ തന്റെ ജീപ്പുമെടുത്തിറങ്ങി.

നേരെ പോയത് ബീവറേജ് ഔട്ട്ലെറ്റിലേക്ക്.ആന്റിക്യുറ്റിയുടെ മൂന്ന് ഫുള്ളും ആറു ബിയറും വാങ്ങി തിരിച്ചുവരവെ അപ്പാർട്ട്മെന്റിലേക്ക് തിരിയുന്നവഴിയിലവൻ കാത്തുനിന്നു.

കുറച്ചു സമയം അങ്ങനെ കടന്നു പോയി.വില്ല്യമിന്റെ ശ്രദ്ധ മുഴുവൻ വഴിയിലാണ്.താൻ തേടിയ ആളെ കണ്ടതും വില്ല്യം ജീപ്പ് അയാൾക്ക് അരികിലേക്ക് നിർത്തി.

വില്ല്യം വണ്ടി അയാളുടെ അടുക്കൽ കൊണ്ടു ചവിട്ടിയപ്പോൾ അയാളൊന്ന് പേടിച്ചു സൈഡിലേക്ക് മാറി.ആളെ മനസിലായതും ശ്വാസം എടുത്തശേഷം വില്ല്യമിനെ നോക്കി പുഞ്ചിരിച്ചു.

“മനുഷ്യന്റെ നല്ല ജീവൻ പോയല്ലോ സാറെ.എന്താ ഇപ്പൊ ഇങ്ങനെ ഒരു തമാശ?”

“ഒന്ന് പുറത്ത് പോയി വന്നപ്പോൾ ചേട്ടനെ കണ്ടു.അപ്പൊ ഒരു കുസൃതി തോന്നി.അത്രെയുള്ളൂ”

“ഇതൊരുമാതിരി…………”

“ചേട്ടൻ എങ്ങോട്ടാ ഇപ്പൊ?”

“എങ്ങോട്ട് പോകാൻ……..വെറുതെ കളിയാക്കാതെ സാറെ.ഡ്യുട്ടിക്ക് കേറാനുള്ള പോക്കാ.”

“എന്നാ വാ ഞാനിറക്കാം”

“അയ്യോ വേണ്ട സാറെ.ആ സെക്രട്ടറി കണ്ടാൽ പിന്നെ അതുമതി.”

“അയാള് കണ്ടാലല്ലേ.ഇനിയിപ്പോൾ കണ്ടാൽ എന്താ, ചേട്ടനെന്റെ സ്വന്തം ആളല്ലേ.അപ്പൊ എന്റെ വണ്ടീലും കേറാം.”

മടിച്ചുനിന്ന അയാളെ അപ്പാർട്ട്മെന്റ് എത്തുന്നതിനു മുന്നേ ഇറക്കാം എന്ന് പറഞ്ഞപ്പോൾ വില്ല്യമിന്റെ നിർബന്ധത്തിനു വഴങ്ങി അയാൾ വണ്ടിയിലേക്ക് കയറി.സീറ്റിലൊരു കവർ വച്ചിട്ടുണ്ടായിരുന്നു.അത്

ഇടക്ക് ആളൊഴിഞ്ഞ സ്ഥലമെത്തിയ നേരം വണ്ടി സൈഡ് ഒതുക്കി വില്ല്യം ഡാഷ് ബോർഡ് തുറന്ന് അതിൽ നിന്നും ഒരു ഹാഫ് ബോട്ടിലും ഗ്ലാസും എടുത്തു.നീറ്റായി ഒരെണ്ണമൊഴിച്ചു അയാൾ കാൺകെ അടിച്ചുതീർത്തു. “എന്താ ചേട്ടാ…ഒന്ന് പിടിപ്പിക്കുന്നൊ?” തന്നെ നോക്കി വെള്ളമിറക്കുന്ന അയാളോട് ഒരു ചിരിയോടെ വില്ല്യം തിരക്കി.

“അത് പിന്നെ……ഡ്യുട്ടി……”

“എന്ത് ഡ്യുട്ടി ചേട്ടാ…….രാത്രി മുഴുവൻ ഒറ്റക്ക് ആ കുടുസു മുറിയിലിരിക്കണ്ടെ.ഇടക്കിറങ്ങി ചുറ്റുപാടും നോക്കുകയും വേണം. മുഷിച്ചിലുള്ള പണിയല്ലെ ചേട്ടാ.ഒന്ന് മിണ്ടാൻ പോലും ആരും കാണില്ല. അതുകൊണ്ട് ഇടക്കൊന്ന് ഇങ്ങനെ നല്ലതാ.ഒരുന്മേഷം കിട്ടും”

“അത് പിന്നെ………വേണ്ട സാറെ”

“ചേട്ടന്റെ മുഖം കണ്ടാലറിഞ്ഞുടെ. ആ പരട്ട സെക്രട്ടറിയെ പേടിച്ചാണോ? ജോലിക്കിടയിൽ ഒതുക്കത്തിൽ രണ്ടെണ്ണം അടിക്കാൻ ചേട്ടനെ ഞാൻ പഠിപ്പിച്ചു തരണോ.

ആളെ എനിക്ക് അറിഞ്ഞൂടെ?”

അതും പറഞ്ഞു വില്ല്യം അതിൽ ബാക്കിയിരുന്നത് കട്ടിക്കൊഴിച്ച് അയാൾക്ക് കൊടുത്തു.ഒരു മദ്യപാന പ്രിയനായ അയാൾ വില്ല്യം കൊടുത്ത ധൈര്യത്തിൽ അത് വാങ്ങി.രണ്ടു തുള്ളി തൊട്ട് പുറത്തെക്ക് കളഞ്ഞ ശേഷം മൂക്ക് പൊത്തി ഒറ്റയിറക്കിൽ അത് തീർത്തു.

“ചേട്ടൻ ആള് കൊള്ളാല്ലോ?”

“ഒന്ന് പോ സാറെ……സാറ് പറയുമ്പോ എങ്ങനാ വേണ്ടാന്ന് വക്കുന്നെ?”

അയാൾ ട്രാക്കിലായെന്ന് മനസിലായ വില്ല്യം വണ്ടി മുന്നോട്ടെടുത്തു.കുറച്ചു ദൂരം പിന്നിട്ടശേഷം അപ്പാർട്ട്മെന്റിന് അല്പം മാറിയാണ് വില്ല്യം വണ്ടി നിർത്തിയത്.”അത് ചേട്ടനെടുത്തോ എന്റെ ഒരു സന്തോഷത്തിന്” ഇറങ്ങിയ ഉടനെ പൊതി സീറ്റിലേക്ക് വച്ച അയാളെ നോക്കി വില്ല്യം പറഞ്ഞു.

“ആ പറച്ചിലിൽ എന്തോ ഉണ്ടല്ലോ സാറെ?പതിവില്ലാതെ വഴിയിലുള്ള നിപ്പും ഒക്കെക്കൂടി നോക്കുമ്പോൾ ഒരു ചുറ്റിക്കളി മണക്കുന്നുണ്ടല്ലോ?

“ആഹ്…..ചെറിയൊരു ഒളിച്ചുകളി ഉണ്ടെന്ന് കൂട്ടിക്കോ ചേട്ടാ”

“കൊഴപ്പം വല്ലോം ആണോ സാറെ?”

“ഒരു കൊഴപ്പോം ഇല്ല.മിക്കവാറും രാത്രിയുള്ള കാവലല്ലെ.ഇടക്കൊക്കെ ഒരു നേരമ്പോക്കിന് ഇങ്ങനെയൊന്ന് ആവാം.ചേട്ടനത്തിന്റെ തഞ്ചത്തിന് ചെയ്യുന്നുണ്ടെന്നും അറിയാം.ഇന്ന് എന്റെ പേരിൽ സന്തോഷിക്ക് ചേട്ടാ”

“ഈ സാറ് എല്ലാം അറിഞ്ഞു വച്ചോണ്ടാണല്ലെ?”

“എന്നും കാണുന്ന ചേട്ടനെ നമ്മുക്ക് അറിഞ്ഞൂടെ?എന്നാ എല്ലാം പറഞ്ഞ പോലെ.ഞാൻ നീങ്ങുവാ”

“അതിന് സാറൊന്നും പറഞ്ഞില്ലല്ലോ സാറെ?”

“ഇല്ലല്ലെ……..തല്ക്കാലം ജോലിക്ക് കേറ്.രാത്രി സന്തോഷിക്കുമ്പോൾ എന്നെ മറക്കാതിരുന്നാൽ മതി.” അതും പറഞ്ഞുകൊണ്ട് വില്ല്യം വണ്ടി എടുത്തു.

സെക്യുരിറ്റിയെ ഒന്ന് സുഖിപ്പിച്ചുവിട്ട ശേഷം റൂമിലെത്തി ഒന്ന് മൂടാവാൻ നിന്ന നിൽപ്പിൽ ഒരെണ്ണം വീശിയിട്ട് വില്ല്യം കുളിക്കാനായി കയറി.കുളി കഴിഞ്ഞിറങ്ങി വീണ്ടും ഒരെണ്ണം വീശി ചാർജ് ചെയ്തു നിക്കുന്ന സമയമാണ് ഫോൺ റിങ്‌ ചെയ്തത്.തനിക്കുള്ള വിളി വന്നതും വില്ല്യം കീ എടുത്തിറങ്ങി.അപ്പോൾ ക്ലോക്കിൽ സമയം എട്ടടിച്ചു.

“എങ്ങോട്ടാ സാറെ?”പുറത്തേക്ക് പോകുമ്പോൾ സെക്യുരിറ്റി ചോദിച്ചു. ഒന്ന് കണ്ണടച്ചു കാട്ടിയിട്ട് വില്ല്യം വണ്ടി ഒന്ന് റേസ് ചെയ്തു.അതിന്റെ അർത്ഥം പിടികിട്ടിയില്ലെങ്കിലും ഒരു ചിരി മുഖത്തു ഫിറ്റ് ചെയ്ത് അയാൾ വണ്ടി പോകുവാനായി ക്രോസ്സ് ബാർ ഓപ്പൺ ചെയ്തുകൊടുത്തു.

കുരിശുപള്ളിയുടെ മുന്നിൽ അവൾ കാത്തുനിൽപ്പുണ്ടായിരുന്നു.ഒരു പർദ്ദ അണിഞ്ഞിരുന്നു അവൾ.
വില്ല്യം ജീപ്പ് അവൾക്കു മുന്നിലായി നിർത്തി.ഒരു ചിരിയോടെ അവൾ അവനൊപ്പം മുൻ നിരയിൽ തന്നെയിരുന്നു.തിരിച്ചു വരും വഴി അവൾക്കിഷ്ട്ടപ്പെട്ട ഭക്ഷണവും വാങ്ങി അപ്പാർട്ട്മെന്റിലേക്ക് കയറുമ്പോൾ സെക്യുരിറ്റി ഫുഡ്‌ കഴിഞ്ഞു ഒരെണ്ണം വീശുന്ന തിരക്കിലായിരുന്നു.അയാൾ നല്ല മൂഡിലെത്തിയിക്കുന്നു എന്ന് ഒറ്റ നോട്ടത്തിൽ വില്ല്യമിന് മനസിലായി. മദ്യം അയാളുടെ സിരകളിൽ പതിയെ ഉന്മാദത്തിന്റെ ലഹരി കത്തിച്ചു നിർത്തിക്കൊണ്ടിരിക്കുന്ന സമയം. വില്ല്യമിനെ കണ്ടതും അയാൾ പുറത്തേക്ക് വന്നു ക്രോസ്സ് ബാർ പൊക്കിക്കൊടുത്തു.അയാൾക്ക് ഒരു ചിരിയും സമ്മാനിച്ചുകൊണ്ട് പോകാൻ തുടങ്ങവേ അയാളുടെ ചോദ്യമെത്തിയിരുന്നു.

“അപ്പൊ ഇതായിരുന്നല്ലെ സാറിന്റെ സന്തോഷം?ആ സെക്രട്ടറി ഒരു കാര്യം കിട്ടാൻ നോക്കിനടക്കുവാ” അപ്പാർട്ട്മെന്റിലേക്ക് കയറും മുന്നേ അവളെ പിന്നിലിരുത്തി അല്പം താന്ന് ഇരിക്കാൻ നിർദ്ദേശവും കൊടുത്ത ശേഷമാണ് അങ്ങോട്ട് കയറിയത്. പക്ഷെ അത് കയ്യോടെ സെക്യൂരിറ്റി കണ്ടപ്പോൾ വില്ല്യം ചമ്മാതിരുന്നില്ല.

“അത് പിന്നെ ചേട്ടാ……..”വില്ല്യം തല ചൊറിഞ്ഞു.

“ആയിക്കോട്ടെ സാറെ…..ഞാനും ഇതിനൊക്കെ കൂട്ട് നിക്കുന്നയാളാ. നമ്മളെയൊന്ന് കാണണമെന്ന് മാത്രം

“ഓഹ്…അത് മതി.പക്ഷെ വെളുക്കും മുന്നേ ആളെ പറഞ്ഞു വിട്ടേക്കണെ” ഒരു ഓർമ്മപ്പെടുത്തൽ പോലെ അയാൾ പറഞ്ഞു.

അതിന് തലകുലുക്കി സമ്മതം മൂളി വില്ല്യം അവളുമായി അകത്തേക്ക് കയറി.

അകത്തെത്തിയ വില്ല്യം അവളെ അറിയാൻ അവളിലെ സൗന്ദര്യം അനുഭവിച്ചറിയാൻ വെമ്പൽ കൊണ്ടു പക്ഷെ പർദ്ദയിൽ നിന്നും മോചനം നേടിയ അവൾ അവനെ കൊതിപ്പിച്ചു നിർത്തിക്കൊണ്ടെയിരുന്നു.തന്റെ വസ്ത്രം ഓരോന്നായി അഴിച്ചുമാറ്റി അവനോട്‌ ഇഴുകിച്ചേർന്നു കൊണ്ട്, അവന് മദ്യം വിളമ്പിനൽകി,അവനെ തന്റെ നിയന്ത്രണത്തിൽ നിർത്തി രസിക്കുകയായിരുന്നു അവൾ.തന്റെ കൊഴുത്തുരുണ്ട മുലകൾ അവന്റെ ദേഹത്തമർത്തി വിരലുകൾ അവന്റെ രോമനിബിഡമായ നെഞ്ചിലൂടെ ഒടിച്ചു നാവിൻതുമ്പിനാൽ അവന്റെ കഴുത്തിൽ തഴുകുമ്പോൾ വില്ല്യം ഒരു അപ്പുപ്പൻ താടിയായി പറക്കാൻ തുടങ്ങിയിരുന്നു.കഷ്ട്ടി യോനി മാത്രം മറയുന്ന പാന്റിയും ബ്രായിൽ നിന്നു മുക്തി നേടാൻ കൊതിക്കുന്ന മുലകളും ഒതുങ്ങിയ അരക്കെട്ടിനു നടുവിലായി ആഴത്തിലുള്ള പൊക്കിൾ ചുഴിയും അവന്റെ കണ്ണിന് വിരുന്നായി നൽകി അവളവന്റെ തൃഷ്ണയെ ആളിക്കത്തിച്ചുകൊണ്ടിരുന്നു.

അവളുടെ ദേഹത്തു നിന്നുയരുന്ന കാച്ചെണ്ണയുടെ മണവും ആസ്വദിച്ചു അവൾ പകരുന്ന മദ്യം നുണഞ്ഞിറക്കുമ്പോൾ അവൻ തന്റെ പതിവ് അളവുപോലും മറന്നിരുന്നു.


താൻ നുകരുന്ന മദ്യത്തിനൊപ്പം അവളുടെ നീണ്ട വിരലുകളും ചുവന്നു തുടുത്ത ചുണ്ടുകളും അവന്റെ ദേഹം മുഴുവൻ തൊട്ടുണർത്തുമ്പോൾ അവളെയൊന്ന് കശക്കിയുടക്കണം എന്നാഗ്രഹിച്ച വില്ല്യം അവളുടെ കണ്ണുകൾ കൊണ്ടുള്ള വിലക്ക് ഭേദിക്കാനാവാതെ തന്റെ നിയത്രണം നഷ്ട്ടപ്പെടാതിരിക്കാൻ പാടുപെട്ടു.

കൊതയതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയപ്പോൾ തന്റെ കടിഞ്ഞാൺ നഷ്ട്ടപ്പെട്ട വില്ല്യം അവളുടെ എതിർപ്പ് വകവയ്ക്കാതെ അവളെയും കൈകളിൽ കോരിയെടുത്തുകൊണ്ട് മുറിയിലേക്ക് നടന്നു.മദ്യത്തിന്റെ ലഹരിയിൽ അവളെയും ചുമന്നു പോകുമ്പോൾ അവൻ പതിവിലും കൂടുതൽ ആടുന്നുണ്ടായിരുന്നു.ഒരു വേള അവന്റെ ബാലൻസ് നഷ്ട്ടപ്പെട്ട് വീണുപോകുമോ എന്നുപോലും അവൾക്ക് തോന്നി.എങ്ങനെയൊ അവളെ ബെഡിലേക്കിട്ട് അവശേഷിച്ച തന്റെ ബോക്സറും അഴിച്ചുമാറ്റി അവളുടെ ദേഹത്തേക്ക് അമരുമ്പോൾ അവൻ ശരിക്കും ഉന്മാദാവസ്ഥയിലെത്തിയിരുന്നു.

മദ്യത്തിന്റെ ലഹരിയിൽ കൊഴുത്ത ആ നാടൻ കരിമ്പിനെ ബെഡിലേക്ക് എത്തിച്ചതിന്റെ കിതപ്പിൽ അവൻ അവനവളുടെ മേലെ കിടന്നണച്ചു. തന്റെ മേലേക്കമർന്ന അവന്റെ ചുണ്ടുകൾ അവൾ ബന്ധിച്ചു.

നീണ്ടുനിന്ന ചുംബനത്തിനൊടുവിൽ തന്റെ ബ്രാ ഹൂക്ക് വിടർത്തിയ അവൾ തുള്ളിച്ചാടി പുറത്തേക്ക് വന്ന മുലകളിൽ ഒന്ന് അവന്റെ വായിലേക്ക് തിരുകി.ഇതിനിടയിൽ വീതിയുള്ള ബ്രായുടെ സ്ട്രാപ്പ് വിടുവിക്കുമ്പോൾ അവളുടെ വലതു കയ്യുടെ ചൂണ്ടുവിരലും നടുവിരലും ഇരുകിച്ചേർന്നിരിക്കുകയായിരുന്നു.

അവളുടെ മുലയിടുക്കിൽ കിടന്ന് അവയോടു മല്ലിട്ടുകൊണ്ടിരുന്ന അവന്റെ മുടികൾക്കിടയിൽ അവൾ തലോടി തന്റെ മാറിലേക്ക് അമർത്തി തന്റെ സ്തനങ്ങൾ അവനായി നൽകുമ്പോൾ അവറ്റകൾക്കിടയിൽ കിടന്നു ശ്വാസം എടുക്കാനായവൻ ബുദ്ധിമുട്ടി.ഒന്ന് ശ്വാസമെടുക്കാൻ തല ഉയർത്തിയ അവന്റെ കഴുത്തിലൂടെ അവളുടെ വിരലുകൾ സഞ്ചരിച്ചു. ***** മദ്യത്തിന്റെ ലഹരിയിലാണ് നമ്മുടെ സെക്യുരിറ്റിയും.ഇടക്ക് ഓരോന്നടിച്ചു ചാർജ് ചെയ്തുകൊണ്ട് തന്റെ ജോലി ആസ്വദിക്കുകയാണ് അയാൾ. അപ്പൊഴാണ് പർദ്ദയണിഞ്ഞ ഒരു സ്ത്രീ പുറത്തേക്ക് വരുന്നതയാൾ കാണുന്നത്.”…..ഇത്‌ അവളല്ലേ…..” അയാൾ ഓർത്തെടുത്തു തന്നെ ഗൗനിക്കാതെ,അങ്ങനെ ഒരു വ്യക്തി അവിടെ നിൽക്കുന്നു എന്ന് പോലും ഭവിക്കാതെ പുറത്തേക്ക് നടന്ന അവളുടെ പിന്നാലെ അയാൾ നടന്നു.അപ്പാർട്ട്മെന്റിൽ നിന്നും കുറച്ചു മുന്നോട്ട് മാറി സ്ട്രീറ്റ് ലൈറ്റിന് താഴെ നിർത്തിയിട്ടിരിക്കുന്ന കാർ ലക്ഷ്യമാക്കി പോകുന്ന അവളുടെ പിന്നാലെ അയാൾ അല്പം പോയി നോക്കി.അവൾ കാറിൽ കയറി പോയതും “ഈ പെണ്ണ് ഈ സമയം ഇതെങ്ങോട്ട് “എന്ന് ചിന്തിച്ചുകൊണ്ട് അയാൾ റോഡിൽ അല്പസമയം നിന്നു.


“ഓഹ്…..അത് തന്നെ കാര്യം.”ഒരു കള്ളച്ചിരിയോടെ അയാൾ തിരിച്ചു പോന്നു.പകുതിക്കു താഴെ മാത്രം മിച്ചമിരുന്ന കുപ്പിയിൽ നിന്നും ഒന്ന് കൂടിയടിച്ചശേഷം അയാൾ തന്റെ ജോലി തുടർന്നു.അവൾ രാത്രി തന്നെ പോയത് ഉപകാരമെന്നും നാളെ വില്ല്യമിനെ സൗകര്യമായിട്ട് കാണാമെന്നുമുള്ള ചിന്തയോടെ അയാൾ അപ്പാർട്ട്മെന്റ് ചുറ്റും ഉലാത്തിക്കൊണ്ടിരുന്നു. ***** രാജീവനൊപ്പം ആശുപത്രിയിലാണ് സലിം.പത്രോസ് വൈകിട്ടോടുകൂടി വീട്ടിലേക്ക് പോയിരുന്നു.അത്യാഹിത വിഭാഗത്തിൽ നിന്നും തീവ്രപരിചരണ വിഭാഗത്തിലേക്കാണ് രാജീവനെ മാറ്റിയത്.ജീവന് അപകടമില്ലെങ്കിലും അന്നൊരു രാത്രി നിരീക്ഷണത്തിൽ ഇരിക്കട്ടെയെന്ന ഡോക്ടറുടെ നിർദ്ദേശം സലീമിനും പത്രോസിനും സ്വീകാര്യമായിരുന്നു.

അർദ്ധബോധാവസ്ഥയിലാണ് രാജീവനെ ഹോസ്പിറ്റലിലെത്തിച്ചത്. ആളെ മനസിലായ ഡോക്ടർക്ക് പണി കിട്ടിയതാണെന്നും പിടികിട്ടി. ശരീരത്തിലെ ഒരിടവും ബാക്കി നിൽക്കാതെ ചതഞ്ഞിട്ടുണ്ട്.മുഖം മുഴുവൻ നീരുകൊണ്ട് വീർത്തിരുന്നു. കാൽ വെള്ളയിൽ ചൂരൽപ്പിടയുടെ അടയാളങ്ങൾ കാണാം.മൂക്കിന്റെ പാലത്തിനു കിട്ടിയ ഇടിയിൽ പൊടിഞ്ഞ ചോര കട്ടപിടിച്ചു ശ്വാസം എടുക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു രാജീവ്‌.തുടയിലെയും കൈകളിലെയും മാംസത്തിൽ ബ്ലേഡ് കൊണ്ട് വരഞ്ഞു നല്ല കുരുമുളക് പൊടി വിതറിയിരുന്നു സുരയുടെ ശിങ്കിടിക്കൂട്ടം.അതുകൊണ്ടൊന്നും കലിപ്പ് തീരാതെ സുരയും കൂട്ടരും മദ്യക്കുപ്പികൾ പൊട്ടിച്ചു നിലത്ത് വിതറി ആ ചില്ലുകഷ്ണങ്ങളിലൂടെ രാജീവനെ ഒന്നുരുട്ടി എടുത്തിട്ടാണ് സ്റ്റേഷനിലെക്ക് എത്തിക്കുന്നതും.

അന്ന് രാത്രിക്ക് ശേഷം പിറ്റേന്ന് ഉച്ചയോടെ രാജീവനെ മുറിയിലേക്ക് മാറ്റി.പത്രോസും സലിമും ഒപ്പമുണ്ട്. ദേഹത്തെ മുറിവുകൾ മുഴുവൻ വച്ചു കെട്ടിവന്നപ്പോൾ രാജീവന് നാണം മറക്കാൻ ഒരുതുണ്ട് തുണി വേണ്ട എന്ന സ്ഥിതിയായിരുന്നു.മൂത്രം പോകാനുള്ള ട്യൂബ് അപ്പോഴുമുണ്ട്.

ബെഡിൽ കിടത്തിയശേഷം ഫ്ലൂയിഡ് സ്റ്റാർട്ട്‌ ചെയ്തു സിസ്റ്ററും പോയപ്പോൾ ആ മുറി അടക്കപ്പെട്ടു. അവരുടെ മാത്രം ലോകമായി അത്.

“മാധവൻ……അവനെ ഞാൻ……..” രാജീവ് പല്ലിറുമ്മി.

“എന്നാലും അളിയാ കൃത്യ സമയത്തു പോയി പെട്ടത് ഓർക്കുമ്പഴാ……” സലിം പറഞ്ഞു.

“എന്നാലും സാറിന്റെ അവസ്ഥ കാണുമ്പഴാ…….സലീമേ നീയൊന്ന് കരുതിയിരുന്നോ.ഇത്‌ വച്ചു നോക്കുമ്പോൾ നിനക്കുള്ളതിന്റെ ഡോസ് കൂടും”പത്രോസ് പറഞ്ഞു.

“ഒന്ന് മിണ്ടാതിരിക്ക് രണ്ടും.മനുഷ്യൻ നീറിപ്പുകയുമ്പഴാ ഒടുക്കത്തെ……..” മുറിവുകളിലെ നീറ്റലും പുകച്ചിലും വേദനയുമൊക്കെ കൊണ്ട് രാജീവ്‌ കിടന്ന് അലറി.

“അളിയാ…….കിടന്ന് ചാടിയിട്ട് കാര്യം ഇല്ല.എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് കണ്ട പെണ്ണുങ്ങളുടെ കാലിന്റെ ഇടയിലേക്കുള്ള പോക്ക് നിർത്താൻ. എന്നിട്ടൊടുക്കം പണികിട്ടിയപ്പോൾ കിടന്നു കീറിയിട്ട് എന്ത് കാര്യം”

“മോനെ സലീമേ……എന്റെ അളിയൻ ഒക്കെ തന്നെ.എന്നുവെച്ചു എന്റെ മേല് കുതിരകയറാൻ നിക്കല്ലേ.നിന്റെ പെങ്ങളെന്റെ പെടലിയിലായെന്ന് കരുതി അതിന്റെ അധികാരവും കാണിക്കല്ലേ.അളിയൻ അളിയന്റെ സ്ഥാനത്തു നിന്നാൽ മതി”

“ഒരു പുന്നാര അളിയൻ.കിടക്കുന്നത് കണ്ടില്ലേ.കിടന്ന കിടപ്പിലാ പെടുക്കുന്നത് പോലും.എന്നിട്ടോ ഹുങ്കിനൊരു കുറവുമില്ല.അതെ ഒരു അളിയന്റെ സ്ഥാനത്തു നിന്നുകൊണ്ട് അതിന്റെ അവകാശത്തിലാ പറഞ്ഞതും പറയുന്നതും.പിന്നെ എന്റെ പെങ്ങൾ പെടലിക്കായെങ്കിൽ കണക്കായിപ്പോയി.സ്ഥലം മാറി ചെല്ലുന്നിടത്തെല്ലാം ചിന്നവീട് വേണം എന്നുള്ള പൂതിമൂലം നിങ്ങൾ വിധവയായ എന്റെ പെങ്ങളോട് അടുപ്പം കൂടിയതും,കാര്യം കഴിഞ്ഞിട്ട് കറിവേപ്പില പോലെ വലിച്ചെറിയുന്ന തന്റെ സ്വഭാവം മനസിലാക്കി അവൾ തന്നെ കുടുക്കിയതിലും എന്താ തെറ്റ്”

“ഓഹ്…….അവളുടെ സാമർഥ്യം വിളമ്പാൻ കണ്ട സമയം”

“അതെ……സാമർഥ്യം തന്നെയാ. അല്ലെല് വയറ്റിൽ കുരുത്ത ജീവന്റെ പിതൃത്വം തെളിയിക്കാൻ കുറച്ചു സഹിക്കേണ്ടി വന്നേനെ.അതറിവുള്ള അവള് അങ്ങനെ ചെയ്തതിൽ ഒരു തെറ്റും പറയില്ല.”

ഒരു വേള രാജീവന്റെ മനസ്സ് അല്പം പിറകിലേക്ക് പോയി.നാല് വർഷം മുൻപ് എസ് ഐ

തന്നെ തഴഞ്ഞു പുതിയൊരു ബന്ധം തുടങ്ങാനായി കരുക്കൾ നീക്കിയ രാജീവനോട് അവൾ വീണ്ടുമടുത്തു. അവന്റെ വാക്കുകൾക്ക് മറുവാക്ക് പറയാതെ,തന്റെ ആവശ്യങ്ങൾ പിൻവലിച്ചു എന്ന് വിശ്വസിപ്പിച്ച സാഹില വീണ്ടും അവനോടൊപ്പം അന്തിയുറങ്ങി.

പച്ചക്ക് ഒന്നുചേരുവാൻ ഇഷ്ട്ടമുള്ള രാജീവ്‌ കൊടുത്തിരുന്ന ഗുളികകൾ കഴിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തി സാഹില തന്റെ കരുക്കളും മുന്നോട്ട് നീക്കി.

വയറ്റിൽ പിടിച്ചു എന്ന് ഉറപ്പിച്ചതിന്റെ പിറ്റേ ദിവസം അവൾ രാജീവനെ വീട്ടിലേക്ക് ക്ഷണിച്ചു.അവളുടെ ക്ഷണത്തിലെ ദുരുദ്ധേശം മനസിലാവാതെ അയാളെത്തുകയും ചെയ്തു.

ഒരാഴ്ച്ചത്തെ വീട്ടിൽപോക്കും,ശേഷം മാസമുറയുടെ പേരിലും കൊണ്ട് അയാളിലെ കൊതിയവൾ ആളിച്ചുനിർത്തിയിരുന്നു.പ്രായം ഉള്ള രണ്ടുപേരുണ്ടെന്നുള്ളതും മറന്ന് അവിടെയെത്തിയ രാജീവന് തന്നെ കാത്തിരിക്കുന്ന കെണിയെക്കുറിച്ചു ബോധ്യം വന്നപ്പോഴേക്കും സമയം വൈകിയിരുന്നു.പ്രായമുള്ളവർ പ്രശ്നമാവില്ലെന്ന് കരുതി അവളെ അവളുടെ ബെഡ്റൂമിലിട്ടു പൂശണം എന്നാശിച്ചു വന്ന രാജീവൻ കാര്യം കൈവിട്ടുപോയെന്ന് മനസിലാക്കിയ സമയം സലിം മുറിയിലെത്തിയിരുന്നു

വീട്ടിലായിരുന്ന സമയം സാഹിലക്ക് സഹായം ചോദിക്കാൻ സ്വന്തം ആങ്ങള മാത്രമേ ഉണ്ടായുള്ളൂ.ആദ്യം പൊട്ടിത്തെറിച്ചുവെങ്കിലും പെങ്ങളുടെ ഭാവിയെക്കരുതിയും രാജീവനെക്കുറിച്ച് കേട്ടറിവുള്ളതു കൊണ്ടും അവൻ കൂടെ നിന്നു. അന്ന് രാത്രിയ വീടിന്റെ പരിസരത്ത് അവന് വേണ്ടി കാത്തുനിക്കുകയായിരുന്നു.

സലിം മുറിയിലെത്തുമ്പോൾ സാഹില ഒരു മാക്സിയെടുത്തണിഞ്ഞിരുന്നു. സലീമിനെ കണ്ടു പതറി പുതപ്പുചുറ്റി നഗ്നതമറച്ച രാജീവനെ കൈകൾ പുറകിലേക്ക് പിടിച്ചു ലോക്ക് ചെയ്തു പുറത്തേക്ക് കൊണ്ടുവരുമ്പോൾ സ്വീകരിക്കാൻ സലീമിന്റെ കുറച്ചു കൂട്ടുകാർ തയ്യാറായി നിന്നിരുന്നു.

അന്ന് മുതൽ സാഹില രാജീവന്റെ ഭാര്യയുടെ പദവിയിലുണ്ട്.സ്വന്തമുള്ള രണ്ടും ബോണസ് കിട്ടിയ ഒരെണ്ണവും ചേർത്ത് മൂന്നെണ്ണം ഓടിക്കളിക്കുന്നുമുണ്ട്.എങ്കിലും

“നന്നായി…….അല്ലേൽ താനവളെ ഒഴിവാക്കി മുങ്ങിയേനെ.അന്നവൾ തന്റെ വലയിൽ വീണു.അങ്ങനൊരു ബുദ്ധി തോന്നിയത് കൊണ്ട് അവൾ സേഫ് ആയി.അല്ലേൽ അളിയൻ ചവച്ചുതുപ്പിയ പെണ്ണുങ്ങളിൽ ഒന്ന് കൂടിയേനെ”

“അതെ……..നിങ്ങളുടെ ഫാമിലി കാര്യം പറഞ്ഞു സ്വയം നാറാതെ ഇപ്പൊ സംഭവിച്ചതിനെക്കുറിച്ചു ചിന്തിക്ക്.ഇപ്പോൾ തന്നെ കാര്യം കൈവിട്ടു നിക്കുവാ”അവരുടെ തർക്കം മുറുകിയപ്പോൾ പത്രോസ് ഇടപെട്ട് പറഞ്ഞു.

“ആ ചെക്കൻ കൈവിട്ടുപോയി, അല്ലെടോ?”

“അതെ സാറെ…….ആ നേരത്ത് വിട്ടു കൊടുക്കാനെ പറ്റിയുള്ളൂ”

“അറിയാം പത്രോസേ……..രാത്രിക്ക് രാത്രി അവനുവേണ്ടി പടപ്പുറപ്പാട് നടന്നുവെങ്കിൽ മാധവന്റെ രഹസ്യങ്ങളുടെ ഖനിയാണവൻ.കിട്ടും അല്ലാതെ എവിടെപ്പോവാൻ”

“ഇവിടുന്നിറങ്ങുന്നതിനെക്കുറിച്ചു തീരുമാനമായിട്ട് പോരെ?മാധവൻ ഇനി അടങ്ങിയിരിക്കും എന്ന് തോന്നുന്നുണ്ടോ സാറിന്?”

“ഇല്ല പത്രോസേ…. മാധവൻ ഇറങ്ങി. എന്നോട് മുഖാമുഖം വരികയും ചെയ്തു.ഇനിയിതെന്റെ വാശിയാ. ഇവിടെ തോറ്റാൽ പിന്നെ രാജീവില്ല”

“എന്നാലും സലീമേ നീ കേറി ഇറങ്ങിയിട്ടും ആ ചെക്കൻ വാ തുറന്നില്ല എന്ന് ഓർക്കുമ്പോഴാ” പത്രോസ് പറഞ്ഞു.

അതു കേട്ട രാജീവന്റെ മുഖം വലിഞ്ഞു മുറുകി.”ഇടിയൻ സലീമിന്റെ ശൗര്യം കുറഞ്ഞുതുടങ്ങി അല്ലെ പത്രോസ് സാറെ”രാജീവ്‌ പറഞ്ഞു.അതുകേട്ട് സലീമിന്റെ തല കുനിഞ്ഞു.

“അവൻ വാ തുറക്കാത്ത സ്ഥിതിക്ക് ഇനി എന്താ സാറിന്റെ മനസ്സിൽ?”

അതു കേട്ട രാജീവിന്റെ കണ്ണിലെ അവശേഷിച്ചിരുന്ന തിളക്കവും അണയുന്നത് പത്രോസ് കണ്ടു.ശംഭു കയ്യിലായപ്പോൾ ഒരു വിജയിയുടെ ഭാവമായിരുന്നു രാജീവന്റെ മുഖത്ത് എന്ന് പത്രോസ് ഓർമ്മിച്ചു.കുറച്ചു നേരത്തെ നിശബ്ദതക്കുശേഷം രാജീവ്‌ പറഞ്ഞുതുടങ്ങി.

“അവന്റെ ഓരോ വാക്കും നമ്മുക്ക് വിലപ്പെട്ടതായിരുന്നു.അതൊട്ട് കിട്ടിയതുമില്ല.ഇപ്പൊ കീ കൊടുത്തു വിടുമ്പോൾ കയ്യടിക്കുന്ന പാവ മാത്രമാണ് ഞാൻ”

“സാറെന്താ ഉദ്ദേശിക്കുന്നത്…..”

“അധികാരമുണ്ട്,തെളിവുകളും. പക്ഷെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ.ശരീരം നുറുങ്ങുന്ന വേദന അനുഭവിച്ചപ്പോഴും ഒരു പ്രതീക്ഷ അവശേഷിച്ചിരുന്നു.ഇപ്പൊ അതും…..

ഞാനിപ്പൊ അവരുടെ ചങ്ങലയിൽ കുരുങ്ങിക്കിടക്കുവാ പത്രോസേ. അത് പൊട്ടിച്ചെറിയണം എങ്കിലേ മാധവനെ………..”

“അപ്പൊ സലിം പറഞ്ഞതിൽ വല്ല കാര്യവുമുണ്ടൊ സാറെ..?ആ ടീച്ചറ്..?”

രാജീവന്റെ തല കുനിഞ്ഞു.അതിൽ നിന്നും സംഭവിച്ചതിന്റെ ഏകദേശ രൂപം പത്രോസ് ഊഹിച്ചെടുത്തു. സലിം രാജീവനെ ഒന്ന് രൂക്ഷമായി നോക്കുക മാത്രം ചെയ്തു.അപ്പൊൾ ഒരാങ്ങളയുടെ മനസികാവസ്ഥയായിരുന്നു സലിമിന്.

ഇപ്പൊൾ പൊട്ടിത്തെറിക്കും എന്ന അവസ്ഥയിലെത്തിയിരുന്ന സലിമിനെ പത്രോസ് കണ്ണുകൾ കൊണ്ട് വിലക്കി.അവിടെ നിന്നാൽ ചിലപ്പോൾ പിടിവിട്ടുപോയേക്കും എന്നതുകൊണ്ട് സലിം പുറത്തേക്ക് നടന്നു.പോകുന്ന പോക്കിൽ ഡോർ വലിച്ചടച്ചു തന്റെ ദേഷ്യം മുഴുവൻ പ്രകടിപ്പിച്ച ശേഷമാണ് പോയതും.

“ആ പെണ്ണ് ഇപ്പോഴും അവരുടെ കയ്യിലാണല്ലേ?”

“മ്മ്മ്മ്മ്” രാജീവ്‌ ഒന്ന് മൂളി.

“സാറൊരു വിരൽ അനക്കിയാൽ തൊപ്പിപോകും.പകരം മാധവന്റെ ചൊല്പടിക്കുനിക്കുന്ന ആള് വരും. പിന്നെ എന്ത്‌ നടക്കുമെന്ന് പറയാതെ അറിയാമല്ലോ.”

“അതെ പത്രോസേ……ഇപ്പൊ ഞാൻ എന്തേലും ചെയ്‌താൽ കഷ്ട്ടപ്പെട്ടത് മുഴുവൻ വെള്ളത്തിൽ വരച്ച വര പോലെയാവും.കാത്തിരുന്നേ പറ്റൂ. ഒപ്പം മാധവൻ വരച്ച രേഖ ഭേദിച്ചു കടക്കണം”

“സാറെ……ഇവിടെ എടുത്തുചാട്ടമല്ല വേണ്ടത്.ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യുമെന്ന് കേട്ടിട്ടില്ലെ.ഒരല്പം കാത്തിരുന്നേ പറ്റൂ.ഒപ്പം കേസ് വിട്ടുകളയാതിരിക്കുക.”

‘അതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്’

“സാറിപ്പൊ വിശ്രമിക്ക്.ഞാനൊന്ന് ശ്രമിക്കട്ടെ.ഒരു ചാൻസ് നമ്മുക്കുണ്ട്. പക്ഷെ അതിന് ആദ്യം ആ ടീച്ചറെ നമ്മുക്ക് കിട്ടണം.എങ്കിൽ മാധവൻ നമ്മുടെ കാൽച്ചുവട്ടിൽ കിടക്കും”

“ഇരുമ്പിനെ മറികടന്ന് ചിത്രയെ കൂടെ നിർത്തുക എളുപ്പമാണെന്ന് തനിക്ക് തോന്നുന്നുണ്ടോ?”

“നമ്മൾ പോലീസുകാര് വിചാരിച്ചാ നടക്കില്ല സാറെ.പക്ഷെ നടത്തണം, നടന്നെ പറ്റൂ.അതിനി ആരെ കൂട്ട് പിടിച്ചിട്ടായാലും ശരി.”

“എന്താ തന്റെ മനസ്സില്?”

“ശത്രുവിന്റെ ശത്രു മിത്രം എന്നല്ലേ പ്രമാണം.ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ.നമുക്ക് അനുകൂലമാണ് തീരുമാനമെങ്കിൽ സാറിന്റെ പ്രശ്നം തീരും മാധവന്റെ പ്രശ്നങ്ങൾ തുടങ്ങുകയും ചെയ്യും.”

രാജീവന് പ്രതീക്ഷയുടെ നേരിയ വെളിച്ചം പകർന്നുനൽകിയിട്ട് പത്രോസ് ഇറങ്ങുമ്പോഴേക്കും ഒരു സ്ത്രീ കുട്ടികളുമായി എതിരെ വന്നു. റൂം നമ്പർ നോക്കി കൃത്യമായി രാജീവന്റെ മുറിയിലേക്ക് കയറിയത് കണ്ട പത്രോസിന് ആളെ പിടികിട്ടി. ഒപ്പം സലിമിന്റെ ദേഷ്യത്തിനുള്ള കാരണവും.ആരും കണ്ടാൽ ഒന്ന് വെള്ളം ഇറക്കിപ്പോകുന്ന,ആരുടെ

തന്റെ ഫ്ലാറ്റിന് മുന്നിലെത്തുമ്പോൾ അവിടെ പോലീസിന്റെ കർശന നിയന്ത്രണത്തിലായിക്കഴിഞ്ഞിരുന്നു. കാര്യമെന്തെന്ന് മനസിലാവാതെ നിന്ന ഗോവിന്ദിനെ ഫ്ലാറ്റ് സെക്രട്ടറി മുറിയിലേക്ക് നയിച്ചു.അവിടെ നിന്ന പോലീസുകാരോട് അവനാരാണെന്ന് പറഞ്ഞു.

അകത്തെത്തിയ ഗോവിന്ദ് ബെഡ് റൂമിലേക്ക് ഒന്നേ നോക്കിയുള്ളൂ. ചത്തു മലച്ചു കിടക്കുന്ന വില്ല്യമിനെ കണ്ട് അവൻ രണ്ടടി പുറകോട്ടു വച്ചു. നഗ്നമായ മൃതദേഹം തുണികൊണ്ട് മറച്ചിരിക്കുന്നു.

ഡെഡ് ബോഡിക്കരികിൽ രണ്ടു പോലീസുകാർ ഇൻക്വസ്റ്റ് തയ്യാറാക്കുന്നു.ബോഡിയും ചുറ്റുപാടും നിരീക്ഷിച്ചു വിശദമായി തന്നെ അവരത് ചെയ്യുന്നു.

ഫോറെൻസിക് തെളിവുകൾക്കായി ഓരോ മുക്കിലും മൂലയിലും ചികയുകയാണ്. ഹാളിൽ ടീപോയിൽ തലേന്ന് ബാക്കി വന്ന മദ്യവും ഭക്ഷണവുമൊക്കെ അങ്ങനെതന്നെയിരിപ്പുണ്ട്.ഫിംഗർ പ്രിന്റ് വിദഗ്ദർ അവയോരോന്നും സൂക്ഷ്മമായി പരിശോധിക്കുന്ന തിരക്കിലും.അവിടെയാ കാഴ്ച്ച കണ്ടു ഞെട്ടിത്തരിച്ചു നിന്ന ഗോവിന്ദിനെയും കൂട്ടി സെക്രട്ടറി അടുത്ത ഫ്ലാറ്റിലേക്ക് നടന്നു.

അവിടെ എസ് ഐ പ്രാഥമികമായ ചോദ്യം ചെയ്യലിലാണ്.രാത്രി ജോലി നോക്കിയ സെക്യുരിറ്റിയും മറ്റു രണ്ടു പേരും അവിടെയുണ്ട്.

ആദ്യം സംഭവം കണ്ട,അത് അറിയിച്ച ആളോട് വിവരങ്ങൾ ആരായുകയാണ് എസ് ഐ.

“സാറെ…….ഞാനിവിടെ പത്രമിടുന്ന ആളാ.ഇന്നാണ് ബിൽ ഡേറ്റ്.അതു പിരിച്ചുകൊണ്ടിരിക്കുന്ന വഴിയാ ഇവിടെയും വന്നത്.ബെല്ലടിച്ചുനോക്കി തുറക്കാതെ വന്നപ്പോൾ അകത്ത് ആളുണ്ടോ എന്നറിയാൻ ഹാൻഡിൽ തിരിച്ചുനോക്കി,പൂട്ടിയിട്ടില്ലായിരുന്നു. വാതിൽ തുറന്നശേഷം പുറത്ത് നിന്ന് വിളിച്ചുനോക്കി.അനക്കം ഒന്നും കണ്ടില്ല.ഹാളിലപ്പോഴും ലൈറ്റ് തെളിഞ്ഞു കിടന്നിരുന്നു.അതുകണ്ട് അകത്തു കയറി നോക്കിയപ്പോൾ

കൂടെയുള്ള പോലീസുകാരൻ മൊഴി രേഖപ്പെടുത്തുന്നുണ്ട്.

അടുത്തത് സെക്യുരിറ്റിയുടെ ഊഴമെത്തി.തലേന്ന് രാത്രിയിൽ ഇങ്ങനെയൊന്ന് പ്രതീക്ഷിക്കാതെ വില്ല്യം കൊടുത്ത കുപ്പിയോട് കൂട്ടുകൂടി നേരംവെളുപ്പിച്ച അയാളെ വിളിച്ചു വരുത്തുകയായിരുന്നു. നന്നായി പേടിച്ചാണ് അയാൾ എസ് ഐക്ക് മുന്നിൽ നിൽക്കുന്നതും.

“തന്റെ ഡ്യുട്ടി ടൈം എങ്ങനാ?”

“നൈറ്റ്‌ ആണ് സാറെ വൈകിട്ട് ഏഴ് മുതൽ രാവിലെ ഏഴ് വരെ”

“മദ്യപിക്കുമൊ?”

“അല്പസ്വല്പം ആരാ കഴിക്കാത്തത് സാറെ”

“ജോലി സമയത്തെങ്ങനെയാ?”

“അങ്ങനെയൊന്നും ഇല്ല സാറെ”

“പിന്നെ എങ്ങനെയാ സാറെ…..?”

“അത് പിന്നെ…….മുഷിച്ചില് ജോലി അല്ലെ സാറെ.പോരാഞ്ഞിട്ട് എന്നും നൈറ്റ്‌ ഡ്യുട്ടിയും.ഇടക്ക് വല്ലപ്പോഴും… അതും ജോലി കഴിഞ്ഞു വീട്ടിൽ എത്തിയിട്ട്”

“തന്റെ ബ്രാൻഡ് ഏതാ……..?”

“ഓൾഡ് മങ്ക്”അയാൾ തന്റെ ബ്രാൻഡ് മറന്നില്ല.അല്ലെങ്കിലും കുടിക്കുന്ന കള്ളിനെ ആര് മറക്കും.

“താനിന്നലെ രാത്രി നല്ല ഫോമിൽ ആയിരുന്നു അല്ലെ…..?എസ് ഐ ചോദിച്ചു.

സെക്യുരിറ്റി ഒന്ന് തലചൊറിഞ്ഞു. അയാൾ പിന്നിലേക്ക് നോക്കിയപ്പോൾ സെക്രട്ടറി അയാളെ രൂക്ഷമായി നോക്കുന്നത് കണ്ടു. അയാൾ പെട്ടന്ന് മുഖം തിരിച്ചു

“എടൊ നിന്ന് പരുങ്ങണ്ട.ഇന്നലെ ജോലിസമയത്തു കുടിച്ചിരുന്നോ ഇല്ലയോ?”

“സാറേ ഞാൻ പറഞ്ഞല്ലോ.ജോലി സമയം ഞാനങ്ങനെ……..”

“എന്നാൽ പറയ്‌…….ഇന്നലെ രാത്രി ഇവിടെ പുറത്ത് നിന്നും ആരെങ്കിലും വന്നിട്ടുണ്ടോ?”

“ഇല്ല സാറെ……..സാറിന് ബുക്ക് നോക്കാം.”

“രജിസ്റ്ററിൽ എൻട്രിയില്ലാതെയും അകത്തു കടക്കാല്ലോ സാറെ. അതല്ലേ ചോദിക്കുന്നതും”

“സാറെ…….പുറത്ത് നിന്നും ആരേലും വന്നാൽ എൻട്രി ചെയ്തശേഷമാണ് കടത്തിവിടുക.വന്നിട്ടുണ്ടെങ്കിൽ അതിൽ ചേർത്തിട്ടുമുണ്ടാകും. പക്ഷെ ഇന്നലെ രാത്രി അങ്ങനെ ആരുമില്ല സാറെ”

അതേസമയം ഒരു കോൺസ്റ്റബിൾ വന്ന് എസ് ഐയെ സല്യൂട്ട് ചെയ്തു.

“എന്താടോ….?”സല്യൂട്ട് സ്വീകരിച്ച അയാൾ ചോദിച്ചു.

“സാറിനെ അവിടെ അന്വേഷിക്കുന്നു. ഒന്ന് വന്നിരുന്നെങ്കിൽ…….”

“കഴിഞ്ഞോ അവിടെ?”

“കഴിയുന്നു സർ………”

സെക്യൂരിറ്റിയെ ചോദ്യം ചെയ്യുന്നത് പാതിയിൽ നിർത്തി എസ് ഐ പുറത്തേക്കിറങ്ങി.പെട്ടു പോയത് നമ്മുടെ സെക്യൂരിറ്റിയും.തന്നെഞാൻ ശരിയാക്കിത്തരാം എന്ന ഭാവത്തിൽ സെക്രട്ടറി അയാളെ നോക്കി കണ്ണുരുട്ടി.പാവം ആയാളും ആകെ വല്ലാതെയായിരുന്നു.കാരണം തന്റെ ജോലി സമയം ഇങ്ങനെയൊന്ന് നടക്കുമെന്ന് കരുതിയതല്ല.തന്നെയുമല്ല തലേന്ന് വൈകിട്ടുമുതൽ തനിക്കും വില്ല്യമിനുമിടയിൽ നടന്നതോർത്ത്‌ അയാളുടെ നല്ല ജീവൻ പോയിരുന്നു. എന്നാലും ആ പെണ്ണ്………. അതയാൾക്കുറപ്പായിരുന്നു.പേടി കൊണ്ടാണയാൾ കള്ളം പറഞ്ഞതും.

“മെറ്റിരിയൽസ് എല്ലാം കിട്ടിയില്ലേ?” സ്പോട്ടിൽ എത്തിയതും എസ് ഐ വിദഗ്‌ധരോടായി ചോദിച്ചു.

“കിട്ടാവുന്നതൊക്കെ അരിച്ചു പെറുക്കിയെടുത്തിട്ടുണ്ട് സർ.ലെഫ്റ്റ് ആന്റീരിയർ ജുഗുലാർ വെയിനാണ് മുറിഞ്ഞിരിക്കുന്നത്.അതുമൂലമുള്ള ബ്ലഡ്‌ ലോസ്സ്,അതാണ് മരണത്തിൽ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. കിട്ടാവുന്ന സാമ്പിൾസ് ഒക്കെ എടുത്തിട്ടുമുണ്ട്.”

“ഡോക്ടറെ ലീഡിങ് ആയിട്ടുള്ള എന്തെങ്കിലും?”ഫോറൻസിക് വിധഗ്ധയോടായിരുന്നു ആ ചോദ്യം.

“ഒറ്റ നോട്ടത്തിൽ പറഞ്ഞാൽ കൊല്ലണം എന്നുറപ്പിച്ചുള്ള മൂവ് തന്നെ.സീ ദിസ്‌…..ഒരു ലോങ് ഹെയർ മരിച്ചയാളുടെ നഖത്തിനിടയിൽ പെട്ടതാ.കണ്ടിട്ട് ഒരു സ്ത്രീയുടെത് പോലെയുണ്ട്.ബാക്കിയൊക്കെ……….”

“ഫൈൻ……ഒന്നും വിട്ടുപോകരുത്. ഒരിഞ്ചുപോലും വിട്ടുപോകാതെ അരിച്ചുപെറുക്കിയിരിക്കണം.പിന്നെ നിങ്ങളുടെ കഴിഞ്ഞു എങ്കിൽ ബോഡി പോസ്റ്റ്മോർട്ടത്തിന് അയക്കാമല്ലോ അല്ലെ?”എസ് ഐ ചോദിച്ചു.

“യാ…..ഷുവർ.ഞങ്ങൾക്ക് വേണ്ടത് കിട്ടിക്കഴിഞ്ഞു.ഇനി നിങ്ങൾക്ക് പ്രോസിഡ് ചെയ്യാം”

അതുവരെയുള്ള കാര്യങ്ങൾ വിലയിരുത്തി ബോഡി പോസ്റ്റ്മോർട്ടം കാര്യങ്ങൾക്കായി വിട്ടുനൽകിയ ശേഷം എസ് ഐ പുറത്തേക്കിറങ്ങി. വിദഗ്ദ്ധ സംഘവുമായി ഒരുവട്ടം കൂടി സംസാരിച്ചു പിരിഞ്ഞപ്പോൾ താഴെ ആംബുലൻസ് സൈറൺ മുഴക്കി പോകുന്നതയാളുടെ ചെവിയിലെത്തി.

“ഇന്നലെ എത്രണ്ണം വിട്ടു.ഇപ്പൊ ഡ്യുട്ടി ചെയ്യുന്ന ആള് പറഞ്ഞു താൻ ജോലി അയാൾക്ക് കൈമാറി പോകുമ്പോൾ സ്മെൽ ചെയ്തിരുന്നു എന്ന്.ഉള്ളത് പറഞ്ഞാൽ തനിക്ക് കൊള്ളാം. അല്ലാതെ തന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി ടെസ്റ്റ്‌ ചെയ്യാൻ അറിയാഞ്ഞിട്ടല്ല.അങ്ങനെ വന്നാൽ തന്നോടുള്ള രീതി ഇങ്ങനെയാവില്ല.”

“ഞാൻ കഴിച്ചിരുന്നു സാറെ”

“എന്നും പതിവുണ്ടോ?”

“ഇല്ല സാറെ……..വല്ലപ്പോഴും”

“താനൊന്ന് ഊതിയെ”

അയാൾ എസ് ഐക്ക് സമീപം നിന്ന് ഊതി.

“രാവിലെയും വിട്ടു അല്ലെ?”

“അതെ സർ…….ഇങ്ങോട്ട് പോന്നപ്പോൾ ഒരു ധൈര്യത്തിന്”

“പതിവ് ഓൾഡ് മങ്ക് അല്ലെ.എന്നിട്ടിത് മുന്തിയ വിസ്കിയുടെയാണല്ലോ കിട്ടുന്നത്”

“സാറെ അത്…….”

“എന്താണ് സാറെ……..ഇങ്ങ് പോരട്ടെ”

“ഇന്നലെ ആ മരിച്ച സാറ് തന്നതാ”

“എന്തിന്?”

“അത് ഇന്നലെ എന്നെ വഴിക്കു കാത്തു നിന്ന് തന്നതാ.രാത്രിയിൽ ആ സാറു പുറത്ത് പോയി വരുമ്പൊ കൂടെ ഒരു പെണ്ണും ഉണ്ടായിരുന്നു. പർദ്ദയായിരുന്നു വേഷം.ഏകദേശം പത്തുമണിയായിട്ടുണ്ട്.സെക്രട്ടറിയെ പേടിച്ചു എൻട്രി ചെയ്യാതിരിക്കാൻ വേണ്ടിയായിരുന്നു കുപ്പി തന്നതും.”

“എന്നിട്ട് ആ പെണ്ണ്……..?”

“ഒരു രണ്ടുമണി ആയിക്കാണും സാറെ.അതെ വേഷത്തിൽ എന്റെ മുന്നിലൂടെ പുറത്തേക്ക് പോയി. അങ്ങോട്ട്‌ പോയപ്പോൾ എന്നെ ഒന്ന് നോക്കിയിരുന്നു.പക്ഷെ തിരിച്ചു പോകുമ്പോൾ കണ്ട ഭാവം നടിച്ചില്ല. ഞാൻ പിറകെ ചെന്നു നോക്കി. റൈറ്റിലേക്ക് തിരിഞ്ഞു കഷ്ട്ടി ഒരു അൻപത് മാറിയാൽ ഒരു ഇലട്രിക് പോസ്റ്റ് ഉണ്ട്.അവിടെയൊരു കാർ ഉണ്ടായിരുന്നു.അവളതിൽ കയറി പോകുന്നത് ഞാൻ കണ്ടു സാറെ”

“അപ്പോൾ താൻ മുഖം കണ്ടില്ല?”

“ഇല്ല സാറേ…….ഞാൻ പറഞ്ഞല്ലോ”

“ആ പെണ്ണിന്റെ ഒരു……….എങ്ങനെ ഇരിക്കും ഏകദേശം”

“സാറെന്താ ഉദ്ദേശിച്ചത്.ഞാൻ മുഖം കണ്ടില്ല സാറെ.”

“അതല്ലടൊ.പൊക്കോം വണ്ണോമൊക്കെ എങ്ങനെയെന്ന്?”

“സാറിന്റെ ഉയരം കാണും.പക്ഷെ തടി അല്പം കൂടുതലാ”

“അപ്പോ 5’8.ആ കാറിന്റെ നമ്പർ വല്ലതും?”

“ഞാൻ അത്രക്ക് അടുത്തോട്ടു പോയില്ല സാറെ.ഒരു നീല നിറത്തിൽ ഉള്ള കാർ ആയിരുന്നു.സെറ്റപ്പ് കേസ് വല്ലതും ആണെന്ന് കരുതി അതപ്പോൾ വിടുകയും ചെയ്തു.”

“താനിതിൽ ഒരൊപ്പിട്ടിട്ട് പൊക്കോ. എന്തേലും ഉണ്ടെങ്കിൽ ഞാൻ വിളിപ്പിക്കാം.”

അനുവാദം കിട്ടിയതും അയാൾ വേഗം പുറത്തേക്ക് നടന്നു.പോകുന്ന വഴിയിൽ സെക്രട്ടറിയെ ഒന്ന് പാളി നോക്കുകയും ചെയ്തു

അടുത്തത് ഗോവിന്ദിന്റെ ഊഴമെത്തി. “താനിന്നലെ എവിടെയായിരുന്നു. ഇവിടെയിങ്ങനെയൊന്ന് നടന്നിട്ട് രാവിലെയും കണ്ടില്ലല്ലോ?” ആമുഖമായി എസ് ഐ ചോദിച്ചു.

“ഞാൻ പുറത്തായിരുന്നു സാറെ.ഒരു ഫ്രണ്ടിനെ കാണാൻ……രാവിലെ വരുമ്പൊഴാണ് വിവരമറിയുന്നത്.”

“ഇത്‌ തന്റെ വീടല്ലേ?മരിച്ചയാളും താനും തമ്മിൽ?”

“അത് വില്ല്യം.ഗോവൻ ബേസ്ഡ് മലയാളി.എന്റെ കൂട്ടുകാരനാണ് സർ. കഴിഞ്ഞ നാല് വർഷമായിട്ട് അറിയാം ഒന്നിച്ചു ജോലി ചെയ്തിരുന്നവരാണ് ഞങ്ങൾ”

“അയാളുടെ അടുത്ത ബന്ധുക്കളെ ആരെയെങ്കിലും?”

“ഇല്ല സർ…….രണ്ടുകൊല്ലം മുന്നേ അമ്മ മരിച്ചു.വേറെ ബന്ധുക്കളെ കുറിച്ചൊന്നുമറിയില്ല”

“ശരി…..അതവിടെ നിക്കട്ടെ.ഈ ഏർപ്പാട് കൂട്ടുകാരന് സ്ഥിരം ഉണ്ടോ?”

“എന്ത്‌ ഏർപ്പാട് സർ?”

“നല്ല കമ്പിളികളെ വരുത്തി പുതക്കുന്ന ശീലം.”

“അത് സാറെ………ഇടക്ക് അവൻ ചിലരെ…….എപ്പോഴുമല്ല.അന്ന് ഞാൻ മാറിക്കൊടുക്കും.അവരുടെ ഒരു പ്രൈവസിക്ക് വേണ്ടി.ഇന്നലെയും അങ്ങനെയായിരുന്നു.”

“അപ്പൊ താനും കൂടെ അറിഞ്ഞുകൊണ്ടുള്ള ഏർപ്പാടാണ്. അല്ല തനിക്കിതിലൊന്നും?”

“ഹേയ് ഇല്ല സർ.”

“വന്നു എന്ന് കരുതുന്ന പെണ്ണിനെ കുറച്ചു എന്തെങ്കിലും……?”

“ഇല്ല സാറെ……ആരെന്ന് അവൻ പറഞ്ഞില്ല.ഈയടുത്തു കിട്ടിയ കോൺടാക്ട് ആണ്.ആള് വളരെ എക്സൈറ്റെഡ്‌ ആയിരുന്നു.എന്തോ സ്പെഷ്യൽ കിട്ടിയെന്ന കൗതുകം. അതെന്നോട് പറയുകയും ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിളികൾ പതിവാണ്.”

“അവർ തമ്മിൽ ഏകദേശം ഏത്ര നാളായിട്ട് പരിചയമുണ്ട്.അങ്ങനെ എന്തെങ്കിലും…….?”

“പരിചയപ്പെട്ടിട്ട് അധികം ആയിട്ടില്ല, ചോദിച്ചപ്പോ അങ്ങനെയാണ് പറഞ്ഞത്.പിന്നീട് ഇൻട്രോഡ്യുസ് ചെയ്യാം എന്ന് പറഞ്ഞിരുന്നു.”

“ഓക്കേ……ഇനിയും വേണ്ടിവന്നാൽ വിളിപ്പിക്കും.തത്കാലം വേറൊരു താമസം നോക്കുക,കാരണം ഫ്ലാറ്റ് ഞങ്ങൾ സീൽ ചെയ്തു.കുറച്ചു ദിവസങ്ങളെടുക്കും തനിക്ക് വിട്ടു കിട്ടാൻ.പിന്നെ സ്റ്റേഷൻ പരിധിയിൽ തന്നെ കാണണം.താമസത്തിന് എന്തെങ്കിലും പ്രശ്നമുണ്ടായാൽ തന്റെ അപ്പാർട്ട്മെന്റ് സെക്രട്ടറിയെ കോൺടാക്ട് ചെയ്യുക,സഹായം തേടുക.”അത്രയും പറഞ്ഞുകൊണ്ട് എസ് ഐ സെക്രട്ടറിയെ ഒന്ന് നോക്കി അയാൾ സമ്മതിച്ചു എന്നപോലെ തലയാട്ടി.

“ആ പിന്നെ മറ്റു ബന്ധുക്കളൊന്നും ഇല്ലാത്ത സ്ഥിതിക്ക് തന്റെ കൂട്ടുകാരന്റെ ബോഡി ഏറ്റെടുക്കേണ്ടി വരും.ചെയ്യണം.” എസ് ഐ നൽകിയ നിർദ്ദേശത്തിന് ഗോവിന്ദ് സമ്മതം മൂളി.

അത്യാവശ്യം മറ്റു ചിലരുടെ മൊഴിയെടുത്തശേഷം ബാക്കിയുള്ള മൊഴിയെടുക്കാൻ സ്റ്റേഷനിലേക്ക് വിളിപ്പിക്കാം എന്ന് തീരുമാനിച്ച എസ് ഐ അവിടെനിന്നുമിറങ്ങി.

“എന്തു തോന്നുന്നടൊ പി സി?”തന്റെ വണ്ടിയിലിരിക്കെ സ്റ്റേഷനിലെക്കുള്ള വഴിയിൽ അയാൾ ചോദിച്ചു.

“പണി കൊടുത്തതാ സാറെ.അതും അളന്നു മുറിച്ച ഒന്ന്.ആരാ എന്താ എന്നൊന്നുമറിയില്ല.പക്ഷെ നന്നായി ഗൃഹപാഠം ചെയ്തിട്ടുണ്ട്.”

“അതേടോ…….കരുതിക്കൂട്ടി ഉറപ്പിച്ചു തന്നെയാ.അതും ഒരു പെണ്ണ്.വളരെ ബുദ്ധിപൂർവ്വം അവനോട് അടുത്തു. അവന്റെ വീക്ക് പോയിന്റിൽ തന്നെ അവൾ അടിക്കുകയും ചെയ്തു. അവനെ മദ്യത്തിൽ കുളിപ്പിച്ച്,തന്റെ ദേഹം കാട്ടി കൊതിപ്പിച്ചശേഷം വെറുമൊരു മുറിവിൽ അവന്റെ ജീവനെടുത്തവൾ.കണ്ടെത്തുംഞാൻ’

“കിട്ടിയ മൊഴികളൊക്കെ സ്വീകരിക്കാൻ കഴിയുമോ സർ?”

“അതിലൊന്നും അവിശ്വസനീയമായി ഒന്നുമില്ലടൊ.ആദ്യം ആ സെക്യൂരിറ്റി ഒന്ന് ഉരുണ്ടുകളിച്ചതൊഴിച്ചാൽ.ഇനി റിപ്പോർട്ട്‌ വരട്ടെ……….അതിനുമുൻപ് നമുക്ക് പലതും ചെയ്തുതീർക്കാനുണ്ട്.”

“സർ……”

ആ സംസാരത്തിനിടയിൽ അവർ സ്റ്റേഷനിലെത്തിയിരുന്നു.ചെന്നു കയറിയ ഉടനെ തന്റെ വിശ്വസ്‌തനെ അയാൾ മുറിയിലേക്ക് വിളിപ്പിച്ചു.

“എടൊ രണ്ടു കാര്യങ്ങലുണ്ട്.പെട്ടന്ന് വേണം.ഒന്ന് ആ മരിച്ചയാളുടെ കാൾ ഡീറ്റെയിൽസ് എടുക്കണം.രണ്ട് ആ അപ്പാർട്ട്മെന്റിലും പരിസരത്തുമുള്ള സകല സി സി ടി വി ദൃശ്യങ്ങളും ഉടനെ കിട്ടണം.”തന്റെയരികിൽ ഉത്തരവിനായി കാത്തുനിന്ന വിശ്വസ്‌തന് ഉടനെ വേണ്ടുന്ന ജോലി എല്പിച്ചശേഷം അയാൾ വീണ്ടും ചിന്തയിലാണ്ടു. ***** സ്വന്തം വീടുണ്ടായിട്ടും ഗോവിന്ദ് ഒറ്റ രാത്രികൊണ്ട് പെരുവഴിയിലായി. സാഹചര്യം ഇങ്ങനെയായത് കൊണ്ട് അതെ അപ്പാർട്ട്മെന്റിൽ റൂം കാലി ഉണ്ടായിട്ടും കിട്ടാത്ത അവസ്ഥ.എസ് ഐ പറഞ്ഞുവെങ്കിലും സെക്രട്ടറി ഓരോ മുട്ടാന്യായങ്ങകൾ പറഞ്ഞു കൊണ്ട് അതൊഴിവാക്കി.ഒപ്പം സ്റ്റേഷൻ പരിധി വിടരുതെന്നും എപ്പോ വിളിച്ചാലും ഹാജരാകണമെന്നുമുള്ള പോലീസിന്റെ നിർദേശവും കൂടി ആയപ്പോൾ ഗോവിന്ദൻ പെട്ടു എന്ന സ്ഥിതിയിലെത്തി.

അന്ന് വൈകിട്ടോടെ പോസ്റ്റ്മോർട്ടം കഴിഞ്ഞു കിട്ടിയ ബോഡി പോലീസ് സഹായത്തോടെ ഗോവിന്ദ് പൊതു സ്മശാനത്തിൽ അടക്കം ചെയ്തു.

സാഹിലയാണ് വാതിൽ തുറന്നത്. ആളെ മനസിലാവാത്തതുകൊണ്ട് അവൾ കാര്യം തിരക്കി.എ എസ് ഐ പത്രോസ് പറഞ്ഞയച്ച ആള് ആണെന്നും രാജീവനെ കാണണം എന്നും അറിയിച്ചപ്പോൾ അയാൾക്ക് അകത്തേക്ക് ക്ഷണം കിട്ടി.

രാജീവന്റെ മുറി.തന്നെ കാണാനെത്തിയ ആളെ കണ്ട് രാജീവ്‌ ഞെട്ടാതിരുന്നില്ല. അപ്പോഴേക്കും സാഹില വെള്ളവുമായി എത്തിയിരുന്നു.അതു വാങ്ങി കുടിച്ച ശേഷം.ഒരു ചെറു ചിരിയോടെ അയാൾ ഗ്ലാസ്‌ തിരികെ നൽകി.സാഹിലയോട് പോകാൻ ആംഗ്യം കാണിച്ച ശേഷം രാജീവ്‌ അയാളോട് ഡോർ ലോക്ക് ചെയ്തു വരാൻ ആവശ്യപ്പെട്ടു.

കുറച്ചധികം സമയം അത് അവരുടെ മാത്രം ലോകമായിരുന്നു.ആഗതൻ തിരികെയിറങ്ങുമ്പോൾ അവർ തമ്മിൽ ധാരണയെത്തിയതിന്റെ സൂചകമായി രാജീവന്റെ ചുണ്ടിൽ ഒരു ചിരിയുണ്ടായിരുന്നു. ***** ശംഭുവിന്റെ മുറി……ദേഹത്തിനെറ്റ ക്ഷതങ്ങൾ ഭേദപ്പെട്ടു തുടങ്ങിയ സമയം.കാൽ വെള്ളയിലെറ്റ ചൂരൽ പ്രഹരത്തിന്റെ ബാക്കിപത്രം പോലെ ചുവന്നുതുടുത്ത പാടുകൾ ഇപ്പോഴും ഉണ്ട്.നിലത്ത് ചവിട്ടുമ്പോഴുള്ള നീറ്റൽ കുറഞ്ഞുതുടങ്ങിയിട്ടുണ്ട്,എങ്കിലും സ്വയം നടക്കാൻ തുടങ്ങിയിരുന്നില്ല അവൻ.വീണ എപ്പോഴും അവനെ ചുറ്റിപ്പറ്റിത്തന്നെയുണ്ട്.

അവനെയിളക്കാൻ റൂമിനുള്ളിൽ മാത്രം സുതാര്യമായ ഗൗണുകൾ ധരിച്ചും അവന്റെ മുന്നിൽ വസ്ത്രം മാറിയും തന്റെ ശരീരഭാഗങ്ങളും ആകാരവടിവും പ്രദർശിപ്പിച്ചുകൊണ്ട് അവളവനെ പരിചരിച്ചുപോന്നു. ശംഭുവിന്റെ എതിർപ്പ് വകവക്കാതെ അവളവനെ സുസ്രൂഷിച്ചുകൊണ്ടിരുന്നു.

മറ്റാരെയും അവന്റെ കാര്യങ്ങൾക്ക് വീണ അടുപ്പിക്കാത്തതും സ്വയം ഒന്നും ചെയ്യാൻ കഴിയാത്തതും മൂലം നിവൃത്തിയില്ലാതെ അവനതിനോട്‌ സഹകരിച്ചുകൊടുത്തു.

ഇടക്ക് മാധവൻ അവന്റെയടുത്തു വന്നിരിക്കും.കുറച്ചു സംസാരിക്കും. അവന്റെ അവസ്ഥയിൽ സങ്കടമുണ്ട്, അതിന്റെ മുതല് ബാക്കിനിക്കുന്നത് കൊടുക്കാൻ കാത്തിരിക്കുകയാണ് അയാൾ.ഒപ്പം നിലവിലെ പ്രശ്നം മുഴുവൻ പരിഹരിക്കണം.”മാഷെ…….. ഒരൂഹമാണ്.ഒരുറപ്പില്ല.ഗോവിന്ദനൊ രാജീവോ അല്ല ഇവിടുത്തെ പ്രശ്നം. അവരൊക്കെ കണ്മുന്നിലുള്ള നമ്മുക്ക് അളക്കാൻ കഴിഞ്ഞിട്ടുള്ള വിരോധികളാ.പക്ഷെ ഭൈരവന്റെ വരവ്…….അവന്റെ പുറകിൽ ആരോ ഉള്ളത് പോലെ.നമ്മുക്കറിയാത്ത ഒരാൾ.ഭൈരവൻ മരിച്ചു.ഒരു പഴ്സ് കിട്ടിയതിന്റെ പേരിൽ വില്ല്യമിനെ നമ്മൾ സംശയിക്കുന്നു.പക്ഷെ അങ്ങനെ അല്ല എന്നൊരു തോന്നൽ”

“എന്താടാ ഇപ്പൊ അങ്ങനെ തോന്നാൻ?”

“വില്ല്യം ഈ നാട്ടിൽ പുതിയതാ.അതെ സമയം ഭൈരവൻ ജയിലിലും.അവര് തമ്മിൽ ഒരു ഡീൽ……എനിക്ക് തോന്നുന്നില്ല.കൂടാതെ ഇരുമ്പ് കണ്ടു എന്ന് പറയുന്നയാൾ ഒരുപക്ഷെ

അന്നും പതിവ് പോലെ വീണ മുറിയിലുണ്ട്.അലക്കിയുണങ്ങിയ തുണികൾ മടക്കുകയാണവൾ.ഒരു നേർത്ത ഗൗണിൽ തന്റെ അവയവ മുഴുപ്പുകൾ അവനായി പ്രദർശിപ്പിച്ചു കൊണ്ട് അവൾ ഓരോന്ന് ചെയ്തു കൊണ്ടിരുന്നു.

“ഒന്ന് പോണുണ്ടൊ…….മനുഷ്യന് അല്പം സ്വസ്ഥത വേണം”

“പോവാം……പക്ഷെ സമ്മതിക്കണം.”

“എന്ത്……?”

“ആ മനസില് ഞാനാണെന്ന്,സ്വന്തം പെണ്ണിങ്ങനെ തൊട്ടുരുമ്മി ഓരോന്ന് ചെയ്യുമ്പോൾ പിടിവിട്ടുപോകുന്നുണ്ട് എന്നും”

“ഓഹ്…..ഉണ്ടാരുന്ന സ്നേഹമൊക്കെ ഒരൊറ്റ രാത്രികൊണ്ട് പോയിക്കിട്ടി. ചൂടുവെള്ളത്തിൽ വീണ പൂച്ച വെള്ളം കണ്ടാൽ പേടിക്കും”

അലമാരയിൽ തുണി അടുക്കിവക്കുകയായിരുന്ന വീണ അവനെ ഞെട്ടിച്ചുകൊണ്ടാണ് ബെഡിലേക്ക് കയറിയിരുന്നത്.പില്ലോ പുറകിൽ സപ്പോർട്ട് ചെയ്തു ചാരി ഇരിക്കുകയായിരുന്ന ശംഭുവിന്റെ നെഞ്ചിൽ അവളൊന്ന് തലോടി.നീണ്ട വിരലുകൾ അവന്റെ മാറിലും വയറിലും ഒക്കെ ഓടിനടന്നു.ശംഭു കുതറിമാറാൻ ശ്രമിച്ചു.ദേഹം വേദന മൂലവും കാല് നിലത്തുറപ്പിച്ചു കുത്താൻ കഴിയാത്തതും മൂലം ശ്രമം വിഫലമായ ശംഭുവിനെ അവൾ ബെഡിലേക്ക് തന്നെ പിടിച്ചുകിടത്തി. അവൾ കാലുകൾ അവന്റെ മേലേക്ക് കയറ്റിവച്ച് കൈകൾ രണ്ടും മുറുക്കെ പിടിച്ച് അവന്റെ മുഖത്തേക്ക് തന്നെ നോക്കിക്കിടന്നു.

“എങ്ങോട്ടാ ചെക്കാ എണീച്ചോടുന്നെ. ഒരു പെണ്ണ് തൊട്ടാൽ ഇങ്ങനെ വെകിളിപിടിക്കുവാ വേണ്ടേ?അതും സ്വന്തം ഭാര്യ.ഓരോ ആണുങ്ങള് എന്നെപ്പോലെയൊരു പെണ്ണിനെ അടുത്തുകിട്ടാൻ കൊതിക്കും. ഇവിടെയോ……..?”

“എന്നാ അങ്ങനെ വല്ല കോന്തൻമാരെയും നോക്കരുതോ?”

“തോന്ന്യാസം പറഞ്ഞാൽ ഒന്നങ്ങു വച്ചുതരും ഞാൻ.പറഞ്ഞില്ലാന്ന് വേണ്ട”

“അടികൊണ്ടു കിടക്കുന്നവനെ ഇട്ട് വീണ്ടും തല്ലുന്നത് അത്രവല്യ കാര്യം ഒന്നുമല്ല”

“അടികൊണ്ടതുകൊണ്ട് എന്റെ ചെക്കനെ എനിക്കടുത്തു കിട്ടി.ഇനി എന്നെ വിഷമിപ്പിച്ചു പോയാൽ ഇതിലും വലുതാവും ദൈവം തരിക”

“ഈ കിടക്കുന്നതിൽ കൂടുതൽ എന്ത് അപകടം വരാൻ”അവൻ എന്തോ തോന്നലിന്റെ പുറത്ത് പറഞ്ഞു.

“ശംഭുസേ……..ഞാൻ പറഞ്ഞിട്ടുണ്ട് വേണ്ടാത്ത വർത്താനമൊന്നും പാടില്ലെന്ന്.നീയെന്റെ ക്ഷമയെ പരീക്ഷിക്കല്ലെ.എന്റെ മനസും ശരീരവും നിനക്കുള്ളതല്ലെ? ആ നീയിങ്ങനെ പറഞ്ഞാൽ……..പക്ഷെ ഒന്ന് ഞാൻ പറയാം,എത്ര വട്ടം മുഖം തിരിച്ചാലും പിന്മാറില്ല വീണ.കാരണം ശംഭു എന്റെയാ,എനിക്ക് വേണ്ടി പിറവിയെടുത്തതാ.വിട്ടുകളയില്ല,

“ഒന്നടങ്ങ് ശംഭുസേ…..അല്ലെങ്കിലും ശംഭുസിന് ഇച്ചിരി എയറുപിടുത്തം കൂടുതലാ.പിടിച്ചുനിക്കാൻ പറ്റുന്നില്ല, എന്നിട്ടും അങ്ങനെ ഭാവിക്കുവാ……. കള്ളൻ.ദാ ചൂടുപിടിച്ചിരിക്കുന്ന ഈ അരക്കെട്ട്,വേഗതയിലെത്തിയ ഹൃദയതാളം,ഇത്രയും മതി എനിക്ക് ഈ ചെക്കന്റെ കള്ളം പൊളിക്കാൻ. കാരണം ഈ ഹൃദയം തുടിക്കുന്നത് ഈ വീണക്ക് വേണ്ടിയാ.ഈ അരക്കെട്ടിലേക്ക് രക്തം ഇരച്ചു ചെല്ലുന്നത് എന്നിലലിഞ്ഞു ചേരാൻ വേണ്ടിയാ.എന്നിട്ടതൊന്നു സമ്മതിച്ചുതരാൻ എന്റെ ശംഭുസിന് വയ്യ”

അവൾക്ക് വിടാൻ ഭാവമില്ലായിരുന്നു. അവളുടെ ചുണ്ട് അവന്റെ ചുണ്ടിൽ സ്പർശിച്ചതും തന്നിലൂടെ ഒരു മിന്നൽ കടന്നുപോകുന്നതുപോലെ ശംഭുവിന് തോന്നി.മുഖം വെട്ടിച്ച ശംഭുവിന്റെ ചുണ്ടുകൾ വല്ലാത്ത തീക്ഷ്ണതയോടെ അവൾ കടിച്ചു മുറിച്ചു.അതിൽ നിന്നും പൊടിഞ്ഞ ചോര നുണഞ്ഞെടുത്തയവൾ കാമം കത്തുന്ന കണ്ണുകളോടെ അവനെ നോക്കി ദഹിപ്പിച്ചു.

“എനിക്ക് വേണം നിന്നെ.നിന്റെ ഓരോ നോട്ടവും എന്നിൽ പതിയുന്ന നേരം ശരീരം ചുട്ടുപൊള്ളുന്നതു പോലെയാ എനിക്ക്.അത് തണുപ്പിക്കാൻ നിനക്കെ പറ്റൂ.”അവൾ അവന്റെ മേലേക്ക് വീണ്ടും അമർന്നു.

തന്റെ ഇപ്പോഴത്തെയാവസ്ഥയിൽ ശാരീരികമായി പിടിച്ചുനിൽക്കാനാവില്ല എന്നറിയുന്ന ശംഭുവിന്റെ എതിർപ്പുകൾ കുറഞ്ഞു തുടങ്ങി.അവനൊന്നടങ്ങിയതും അവളവന്റെ മുഖത്തേക്ക് നോക്കി. അവളുടെ ചുടുനിശ്വാസം അവന്റെ മുഖത്തു പതിച്ചു.”പറയ്‌ ഇനി എന്റെ അടുക്കൽ ബലം പിടിച്ചു നിക്കുവോ?” അവളവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു.

“ഒന്ന് മാറങ്ങോട്ട്……മനുഷ്യന് ദേഹം വേദനിക്കുന്നു.ഈ സാധനത്തിനു വേണ്ടി തല്ലുകൊണ്ട എനിക്കിതു തന്നെ കിട്ടണം”ഉള്ളിലെ സ്നേഹം മറച്ചുപിടിച്ചു നടക്കാൻ ശ്രമിച്ച അവന്റെ വായിൽ നിന്നും അവനറിയാതെ പുറത്തുചാടിയതു കേട്ട അവളൊന്ന് അമ്പരന്നു.

“ഓഹ്…….അപ്പൊ എനിക്ക് വേണ്ടി കൊണ്ട തല്ലാണല്ലെ.അതിന് ഞാൻ ആരെയും ഏർപ്പാട് ചെയ്തിട്ടില്ലല്ലോ” അവളൊന്ന് പ്ലേറ്റ് തിരിച്ചുവച്ചു.

“അറിയാതെ ഒരബദ്ധം പറഞ്ഞു പോയതാണ് മാഡം.ഒന്ന് മാറുവോ ദേഹം വേദനയുണ്ടെ”

“നന്നായേ ഉള്ളൂ.വേദനിച്ചപ്പഴെങ്കിലും ഞാൻ കേൾക്കാൻ കൊതിച്ചതുപോലെ ഒരു വാക്ക് വീണുകിട്ടി.അതോടെ ഒരു കാര്യം ഉറപ്പായി,എന്നോട് സ്നേഹമൊക്കെ ഉണ്ട്.പക്ഷെ കാണിക്കാതെ ജാഡയിട്ട് നടക്കുവാ.എന്തിനാ ശംഭുസെ ഇനിയും എന്നെ വിഷമിപ്പിക്കുന്നെ. ഏത്ര വട്ടം മാപ്പിരന്നുകഴിഞ്ഞു.എന്നും ഈ കാൽച്ചുവട്ടിൽ കിടന്നോളാം, എന്റെ ഉടലിൽ നിന്നും ജീവൻ പിരിഞ്ഞുപോകുന്ന നിമിഷം വരെയും പൊന്നുപോലെ നോക്കിക്കോളാം. എന്നോട് പഴയതുപോലെ പെരുമാറിക്കൂടെ.അതോ ഇനിയും അതും മനസ്സിലിട്ട് എന്നോട് പിണങ്ങി നടക്കാനാണെങ്കിൽ ആയിക്കോ.ഈ വീണയെ പിന്നെ ജീവനോടെ കാണില്ല എന്ന് മാത്രം ശംഭുസ് മനസിലാക്കിയ മതി.”

“അങ്ങനെ ചാവാനാരുന്നെങ്കിൽ അത് പണ്ടേ ആയിക്കൂടാരുന്നൊ. ജീവിതത്തോടു പൊരുതി നിന്നത് എന്തിനായിരുന്നു.എന്റെ ചെറിയ ജീവിതത്തിലേക്ക് കടന്നുവന്നത് എന്തിനായിരുന്നു.എന്റെ കൊച്ചു ലോകത്തിൽ പ്രകാശമായത് എന്തു കണ്ടിട്ടായിരുന്നു.ഞാൻ വെറും പൊട്ടൻ,ഒന്ന് മനസ്സ് കലങ്ങിയപ്പോൾ ഇഷ്ട്ടപ്പെടുന്നവർ ഹൃദയം തകർത്തു കളഞ്ഞപ്പോൾ മനസ്സ് കൈവിട്ടുപോയി.ഇതിനപ്പുറമുള്ള ഒരു ലോകം കണ്ടിട്ടില്ല,നിങ്ങളുടെ അത്ര അറിവുമില്ല.ആകെയുള്ളത് മനസ്സുനിറയെ സ്നേഹം മാത്രം. എന്നിട്ട് പറയുന്നത് കേട്ടില്ലേ.ചാവണം പോലും.”

അവൻ പറഞ്ഞു നിർത്തിയതും അവളുടെ പല്ലുകൾ അവന്റെ തോളിൽ ആഴ്ന്നിറങ്ങിയതും ഒരുമിച്ചായിരുന്നു.ആ വേദനയിൽ അവൻ അലറിവിളിച്ചു.”നന്നായെ ഉള്ളൂ.ഞാൻ സോറി പറഞ്ഞിട്ടും എന്നെ തീ തീറ്റിച്ചതിന് ഇത് പോരാ.”

“പൊക്കിളിനു ചുറ്റും കുത്തിവെപ്പ് വേണ്ടി വരൂന്ന തോന്നണേ”ആ വേദന കടിച്ചമർത്തിക്കൊണ്ട് അവൻ പറഞ്ഞു.

“ദേ…….ഞാൻ ഒന്നുടെ തരുവേ.ങാ…” അവളല്പം ഗൗരവത്തോടെ പറഞ്ഞു കൊണ്ട് കടിച്ച ഭാഗത്തൊരു ഉമ്മയും കൊടുത്തിട്ടാണ് അവൾ എണീറ്റത്.

“അതെ……കടിച്ചുപറിച്ചിട്ട് ഒരുമ്മ മത്രെ ഉള്ളോ?”

“തത്കാലം ഉമ്മ മാത്രെ ഉള്ളൂ.ഒന്ന് നേരെയായിട്ട് മതി കൂടുതൽ അഭ്യാസമൊക്കെ”

“മനുഷ്യന്റെ കണ്ട്രോൾ കളയാൻ തുടങ്ങിയിട്ട് ഇത് കുറച്ചായി.നമ്മുക്ക് ഇനിയും പട്ടിണി തന്നെ……”അവൻ സ്വയം പറഞ്ഞു.പക്ഷെ മനസ്സിൽ പറഞ്ഞത് അല്പം ഉച്ചത്തിലായി എന്ന് മാത്രം.

“അച്ചോടാ…….എന്റെ ചെക്കന് അത്ര പിടിച്ചു നിക്കാൻ പറ്റാത്ത അവസ്ഥയ. ഇപ്പൊ ശരിയാക്കിത്തരാം”അതും പറഞ്ഞുകൊണ്ട് അവന്റെ അരക്കെട്ട് ലക്ഷ്യമാക്കി തന്റെ മുഖം കൊണ്ടു പോയതും മുറിയുടെ വാതിൽ തുറന്ന് ഗായത്രിഅകത്തേക്ക് വരികയും ഒന്നിച്ചായിരുന്നു.

ആസ്ഥാനത്തു കണ്ട കാഴ്ച്ചയിൽ അവളൊന്ന് ചമ്മി.പെട്ടന്ന് തിരിഞ്ഞു നിന്ന ഗായത്രി വാതിലിൽ ഒന്നുകൂടെ കൊട്ടി.അവൾ വന്നതറിയാതെ ശംഭുവിന്റെ അരക്കെട്ടിൽ മുഖം പൂഴ്ത്തിയിരിക്കുകയായിരുന്ന വീണ ഒരു ഞെട്ടലോടെ അങ്ങോട്ട്‌ നോക്കി. ഒപ്പം ശംഭുവും.

“അതെ…….ഇതിനൊക്കെ ഒരു നേരോം കലോം ഒക്കെയുണ്ട്.അതല്ല, സഹിക്കാൻ പറ്റണില്ല എങ്കിൽ ഒന്ന് ഡോർ കുട്ടിയിടുകയെങ്കിലും വേണം” തിരിഞ്ഞു നോക്കാതെ ഗായത്രി പറഞ്ഞു.

“ഒന്ന് പോയെടി മരയോന്തേ. ആസ്ഥാനത്തു വന്നുകേറിക്കോളും.” ഒന്ന് ചൂളിയെങ്കിലും വീണ തിരിച്ചടിച്ചു

“ഇപ്പോ ഞാൻ വന്നതായി കുറ്റം.

“ഇപ്പൊ വരാന്നും പറഞ്ഞു പോന്നത് അല്ലെ.കാണാത്തതുകൊണ്ട് തിരഞ്ഞു വന്നതാ.എന്തായാലും അമ്മ വരുമ്പോൾ പറയാൻ ഒരു നല്ല വാർത്ത കിട്ടി.എന്നാലും ചെക്കനെ വല്ലാതെ കൊതിപ്പിച്ചുനിർത്തുന്നുണ്ട് അല്ലെ.അവൻ പിടിച്ചു തിന്നാഞ്ഞത് ഭാഗ്യം.”അവസാനം പറഞ്ഞത് അല്പം പതിയെ വീണയുടെ ചെവിയിലാണ് പറഞ്ഞത്.

“ചീ…….പോടീ.”വീണ നാണത്താൽ മുഖം താഴ്ത്തി.

“വേഗം തീർത്തിട്ട് നല്ല കോലത്തിൽ താഴേക്ക് വാ.”എന്നും പറഞ്ഞു ഗായത്രി അപ്പോൾ തന്നെ സ്ഥലം കാലിയാക്കി.

ആകെ ചമ്മിയ വീണ ശംഭുവിന്റെ മാറിൽ പതുങ്ങുകയും ചെയ്തു. ***** ഉള്ള കിടപ്പാടം പോലീസ് സീല് വച്ചു. സെക്രട്ടറിയാണേൽ ഒരു കാലി ഫ്ലാറ്റ് കിടന്നിട്ട് തരുന്നുമില്ല.ഇനി തത്കാലം ലോഡ്ജ് തന്നെ ശരണം എന്നുറപ്പായ ഗോവിന്ദ് രണ്ടുദിവസം അങ്ങനെ തള്ളിനീക്കി. അന്വേഷണം നടക്കുന്നതുകൊണ്ട് ഉടനെയൊന്നും അവിടെ താമസം നടക്കില്ല എന്ന് മനസിലാക്കിയ ഗോവിന്ദ് തന്റെ സാധനങ്ങളെടുക്കാനുള്ള അനുമതി തേടി.സ്ഥലം എസ് ഐ പെർമിറ്റ് ചെയ്തതും രണ്ടു പോലീസുകാരോട് ഒപ്പം ഗോവിന്ദ് തന്റെ ഫ്ലാറ്റിലെത്തി.

വഴിയിൽ കണ്ടവരൊക്കെ വല്ലാതെ നോക്കുന്നത് ഗൗനിക്കാതെ ഗോവിന്ദ് പോലീസിന്റെ സാന്നിധ്യത്തിൽ തനിക്ക് അവശ്യം വേണ്ട വകകളും എടുത്തിറങ്ങി.കൂടെ വന്നവർക്ക് രണ്ടായിരത്തിന്റെ ഓരോ നോട്ടും പോക്കറ്റിൽ വച്ചുകൊടുത്തു.അവർ പോയതും ഗോവിന്ദ് ബാഗുമെടുത്തു പാർക്കിങിലേക്ക് നടക്കവെ അപ്പാർട്ട്മെന്റിന് മുന്നിൽ ഒരു ജീപ്പ് ചീറിപ്പാഞ്ഞു വന്നുനിന്നു പിന്നാലെ ഒരു ജാഗ്വറും……..വളരെ വേഗത്തിൽ വന്നു ബ്രേക്ക്‌ ഇട്ട ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ ഗോവിന്ദ് അതെ പോലെ തന്നെ മറുവശത്തേക്ക് തിരിഞ്ഞു.പതിയെ താനൊന്നും അറിഞ്ഞില്ല എന്ന ഭാവത്തിൽ,ആ ഞെട്ടലിനിടയിൽ കയ്യിൽ നിന്നും താഴെ വീണ ബാഗുമെടുത്തു പതിയെ നടന്നു.

വണ്ടി മനസിലായതും ഗോവിന്ദ് ഒന്ന് ഞെട്ടി.ആളെ തിരിച്ചറിഞ്ഞ ഗോവിന്ദ് പെട്ടന്ന് തന്നെ അവിടെ നിന്നും തടി രക്ഷിക്കാനുള്ള വഴിയാണ് നോക്കിയത്.പാർക്കിങിൽ നിന്നും കാറും എടുത്തു പുറത്തേക്ക് വരുമ്പോൾ ചെട്ടിയാർ കാറിൽ ചാരി നിന്ന് മുറുക്കാൻ ചവക്കുകയാണ്. ജീപ്പിലുള്ളവർ അകത്തേക്ക് പോയി എന്നവനൂഹിച്ചു.ഇവിടെന്താ സംഭവം എന്നറിയാൻ അല്പം മസില് പിടിച്ചു ചെട്ടിയാറുടെ നേർക്ക് വന്ന അപ്പാർട്ട്മെന്റ് സെക്രട്ടറിയെ ഒന്ന് നോക്കിയതെയുള്ളൂ…….അയാൾ ഒന്നും മിണ്ടാതെ ഒന്നുമില്ല എന്ന് ചുമൽ കൂച്ചിക്കൊണ്ട് അല്പം മാറി നിന്നു.

ചെട്ടിയാരുടെ ശ്രദ്ധ സെക്രട്ടറിയുടെ നേർക്ക് പതിഞ്ഞ ഗ്യാപ്പിൽ ഗോവിന്ദ് വണ്ടി റോഡിലെത്തിച്ചിരുന്നു.തന്റെ കൂട്ടാളികൾ തിരിച്ചെത്തിയപ്പോൾ, വരവിന്റെ ഫലം നിരാശയായിരുന്നു എന്ന് തിരിച്ചറിഞ്ഞ ചെട്ടിയാർ മുഷ്ടി ചുരുട്ടി കാറിലിടിച്ചു.

നഗരത്തിൽ നിന്നും പുറത്തേക്ക് മാറി ഒരു ലോഡ്ജിലാണ് ഗോവിന്ദിപ്പോൾ. അധികം ആരും ശ്രദ്ധിക്കാത്ത ഒരിടം അതായിരുന്നു ഉദ്ദേശവും.ഒരുവിധം ചെട്ടിയാരുടെ കണ്ണിൽ പെടാതെ തടിയൂരിയെങ്കിലും ഇപ്പോഴുമയാൾ ഒരു ഘാദം പിന്നിൽ തനിക്കുപിറകെ ഉണ്ടെന്നുള്ള സത്യം അവൻ തിരിച്ചറിഞ്ഞു.കൃത്യമായി അയാൾ അവിടെയെത്തിയതിൽ നിന്നുതന്നെ അവനത് വ്യക്തമായതുമാണ്.

തന്റെ പ്രവർത്തികളുടെ പങ്ക് പറ്റാൻ കൂട്ട് നിന്നിരുന്നവൻ ഇന്നില്ല എന്ന സത്യം അവനെ കുറച്ചൊന്നുമല്ല അസ്വസ്ഥനാക്കിയത്.ഇനി തനിക്ക് താൻ മാത്രം.തത്കാലം ചെട്ടിയാരുടെ കണ്ണിൽ പെടാതെ നോക്കണം ഒപ്പം താൻ ഉദ്ദേശിച്ചതുപോലെ നടക്കുകയും വേണം.നിവൃത്തിയില്ല എങ്കിൽ വില്ല്യമിനോട് പറഞ്ഞത് പോലെ ചെട്ടിയാരെ കൊല്ലുക എന്ന് തന്നെ അവനുറപ്പിച്ചു. ***** സുരയുടെ താവളത്തിൽ ആകെ പരിഭ്രാന്തയായി കഴിയുകയാണ് ചിത്ര കണ്ണുകൾ കൊണ്ട് ചിലരും മറ്റു ചിലർ വാക്കുകൾ കൊണ്ടും അവളെ ബലാൽക്കാരം ചെയ്തുകൊണ്ടിരുന്നു.ഈ നായ്ക്കൾ എന്നെ പിച്ചിച്ചീന്തുമൊ എന്ന ഭയത്താൽ ഉറക്കംപോലും നഷ്ട്ടപ്പെട്ട രാത്രികളായിരുന്നു അവൾക്ക്.ആഹാരം പോലും ഇറക്കാൻ ബുദ്ധിമുട്ട് തോന്നുന്ന സ്ഥിതി.

“ടീച്ചറെ……..ആരുടെ കൂടെ കിടന്നാലും അത് ടീച്ചറുടെ സ്വകാര്യം. ഇവൻമാരുടെ കാട്ടായം കണ്ടു പേടിക്കണ്ട.ഒരുത്തനും തൊടില്ല. അതിന് കമാൽ ഗ്യാരന്റി.ഭക്ഷണം കഴിക്കാതെയോ ഉറങ്ങാതെയോ ഇരുന്നിട്ട് കാര്യമില്ല.കുറച്ചു നാൾ സഹകരിച്ചേ മതിയാവൂ.കാരണം ഞങ്ങളുടെ രക്ഷ നോക്കിയേ പറ്റൂ. എല്ലാം ശരിയാക്കുന്നത് എപ്പോഴോ അന്ന് പുറം ലോകം കാണാം” ഒരു രാത്രി ഭക്ഷണം പോലും ഉപേക്ഷിച്ചു ഉറങ്ങാതെയിരിക്കുന്ന ചിത്രയോടുള്ള കമാലിന്റെ വാക്കുകളായിരുന്നു അത്. ***** സമയം അതിക്രമിച്ചിരുന്നു.രാത്രി കത്തിനിൽക്കുന്ന സമയം.പൂർണ്ണ ചന്ദ്രൻ നൽകുന്ന വെള്ളിവെളിച്ചം എങ്ങും പരന്നുകിടക്കുന്നു.എങ്ങും ചീവീട് കരയുന്ന ശബ്ദം കേൾക്കാം. ഏതോ ഒരു മരക്കൊമ്പിൽ മൂങ്ങ ഇരുന്നു മോങ്ങുന്നുണ്ട്.ഇവയുടെ അകമ്പടിയോടെയാണ് ആ കാർ ഗേറ്റിന് മുന്നിൽ വന്നുനിന്നത്.

വന്നയാൾ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി.ഉള്ളിൽ നിന്നുള്ള ഓടാമ്പൽ ഇട്ടിരുന്നുവെങ്കിലും കയ്യെത്തിച്ചു തുറന്ന് ഒരുവിധം അയാൾ അകത്തു കയറുകയായിരുന്നു.ഉമ്മറത്തേക്ക് കയറുന്ന പടികൾക്ക് സമീപമായി ഒരു ചെറിയ ലൈറ്റ് കത്തിനിന്നിരുന്നു അതിന്റെ പ്രകാശത്തിൽ കാളിങ് ബെൽ അമർത്തിയ ശേഷം അയാൾ അകത്തുള്ള വ്യക്തിക്കായി കാത്തു നിന്നു.

ഒരു വേള ആരെയും കാണാതെ വീണ്ടും കാളിങ് ബെൽ അമർത്തി ശ്രദ്ധ മുഴുവൻ വാതിലിലേക്ക് കൊടുത്തുകൊണ്ട് അയാൾ അവിടെയുള്ള അരമതിലിൽ ചാരിനിന്നു.വീണ്ടും പല തവണ ബെൽ മുഴക്കിയതിനു ശേഷമാണ് അകത്തൊരു കാല്പെരുമാറ്റം അയാളറിഞ്ഞത്.തനിക്ക് കാണേണ്ട വ്യക്തി തന്റെ വരവറിഞ്ഞിരിക്കുന്നു. അയാൾ വാതിലിനടുത്തേക്ക് നിന്നു.

വാതിൽ സാവധാനം തുറക്കപ്പെട്ടു. ഒരുവേള തന്റെ നേരെ ചൂണ്ടിയ തോക്കു കണ്ട് ആഗതൻ അല്പം പിന്നിലേക്ക് നിന്നു.ഉമ്മറത്തെ മങ്ങിയ വെളിച്ചത്തിൽ ആഗതനെ അയാൾ തിരിച്ചറിഞ്ഞു.

“…..നിങ്ങൾ…..?”

“അതെ………..താങ്കൾ ഉദ്ദേശിച്ച ആള് തന്നെ” ***** തുടരും ആൽബിal

Comments:

No comments!

Please sign up or log in to post a comment!