വശീകരണ മന്ത്രം 12

(കഥ ഇതുവരെ)

“Ok  ഇതാ ഡീറ്റെയിൽസ് പിടിച്ചോ…….. പേര് അനന്തു………നല്ല പൊക്കവും സൈസും ഉണ്ട്………..അവന്റെ ബൈക്ക് ബ്ലാക്ക് കളർ ബുള്ളറ്റ്……….നല്ല താടിയുമുണ്ട്…………കൊന്നു കളയണ്ട കൈയും കാലും അടിച്ചിടുക……….ദാറ്റ്‌സ് ആൾ…………കൃത്യം നടന്നു കഴിഞ്ഞാൽ സെക്കന്റിനുള്ളിൽ നിങ്ങൾക്ക് എമൗണ്ട് കിട്ടിയിരിക്കും………..ഐ പ്രോമിസ്”

ലക്ഷ്മി ചീറിക്കൊണ്ട് ഫോൺ കാൾ കട്ട്‌ ചെയ്തു.

അതിനു ശേഷം അവൾ തിടുക്കത്തിൽ ബെഡിലേക്ക് ഫോൺ വലിച്ചെറിഞ്ഞു.

അപ്പോഴും അവളുടെ മുഖത്തു പക വേട്ടയടിക്കൊണ്ടിരുന്നു.

ഒപ്പം കൊലച്ചിരിയും.

(തുടരുന്നു)

അരുണിമയുടെ വീട്ടിൽ നിന്നും അവർ തിരിച്ചു പോരുകയാണ്.

സീതയും ബാലരാമനും.

കാർ ഡ്രൈവ് ചെയ്തുകൊണ്ടിരുന്ന ബലരാമൻ തന്റെ പ്രിയതമയെ ഒന്നു പാളി നോക്കി.

ആള് ചിന്താവിഷ്ടയായ ശ്യാമളയെ പോലെ ചടഞ്ഞിരിപ്പുണ്ട്.

അരുണിമയെ കണ്ട ഷോക്ക് ഇപ്പോഴും മാറിയിട്ടില്ലെന്ന് അയാൾക്ക് തോന്നി.

തല്ക്കാലം കൂടുതലൊന്നും ചിന്തിക്കാതെ അവർ നേരെ പട്ടണത്തിലേക്ക് പോയി.

അവിടെ തന്റെ ഉറ്റ സുഹൃത്തിന്റെ കുടുംബവുമായി സംബന്ധിച്ചശേഷം വൈകിട്ടോടെ അവർ മടങ്ങി.

തന്റെ ഭാര്യയെ പൊതിഞ്ഞിരിക്കുന്ന മൂകത്തിന്റെ പൊരുൾ അഴിച്ചു നോക്കാൻ ബലരാമൻ തീരുമാനിച്ചു.

“എന്താണ് ഭാര്യേ കാര്യമായ ചിന്തയിലാണല്ലോ?”

ബലരാമൻ ഗിയറിൽ നിന്നും കയ്യെടുത്ത് സീതയുടെ ഉള്ളംകയ്യിൽ പതിയെ പിടിച്ചു.

“മനസാകെ അസ്വസ്ഥമാണ് ബാലരാമേട്ടാ…………………. രാവിലെ ആ കുട്ടിയെ കണ്ട ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല………………….. ഇപ്പോഴും ആ മുഖം എന്റെ മനസിനെ വേട്ടയാടിക്കൊണ്ടിരിക്കുവാ”

സീറ്റിലേക്ക് ചാരിയിരുന്നുകൊണ്ട് സീത മിഴികൾ അടച്ചു വച്ചു.

“നമുക്ക് ചുറ്റും പല അത്ഭുതങ്ങളും സംഭവിക്കാറില്ലേ……………………..അതുപോലെ ഇതും കണ്ടാൽ മതി”

ഭാര്യയെ ആശ്വസിപ്പിക്കുവാനായി ബലരാമൻ പറഞ്ഞു.

പക്ഷെ ആ ആശ്വാസ വചനങ്ങൾ സീതയെ അനുഗ്രഹിച്ചില്ല.

ചിന്തകൾ കൊണ്ട് വിങ്ങി പൊട്ടുന്ന മനസോടെ അവൾ കാറിലിരുന്നു.

സന്ധ്യാസമയം കഴിഞ്ഞതും അവർ മനയിലേക്ക് തിരിച്ചെത്തി.

യാത്രാക്ഷീണം കാരണം സീതയ്ക്ക് നല്ലോണം തലവേദന ഉണ്ടായിരുന്നു.

ഡോർ തുറന്നതും ഭർത്താവിന്റെ കൈ തന്നിൽ പിടുത്തമിട്ടത് അവർ തിരിച്ചറിഞ്ഞു.

എന്താണെന്ന ഭാവത്തിൽ സീത ബാലരാമനെ നോക്കി.

“അരുണിമയുടെ കാര്യം നമ്മൾ മാത്രം അറിഞ്ഞാൽ മതി………………….വേറാരും അറിയണ്ട കേട്ടോ”

“ശരിയേട്ടാ!

സീത തല കുലുക്കിക്കൊണ്ട് സമ്മതിച്ചു.



ശേഷം കാറിൽ നിന്നുമിറങ്ങി നേരെ റൂമിലേക്ക് വച്ചു പിടിച്ചു.

കാർ പാർക്ക്‌ ചെയ്തിട്ട് ബലരാമൻ നേരെ ശങ്കരന്റെ മുറിയിലേക്ക് നടന്നു പോയി.

അവിടെ ശങ്കരനും കാർത്യായനിയും എന്തൊക്കെയോ കൊച്ചു വാർത്തമാനങ്ങൾ പറഞ്ഞിരിക്കുകയായിരുന്നു.

അപ്പോഴാണ് ബാലരാമന്റെ അങ്ങോട്ടുള്ള വരവ്.

“ഹാ ബാലരാമാ നീയോ………………….വാ ഇവിടിരിക്ക് ”

ബെഡിൽ കിടന്നുകൊണ്ട് തനിക്ക് ചാരെയുള്ള ഇരിപ്പിടത്തിലേക്ക് ശങ്കരൻ കൈ ചൂണ്ടി.

ബലരാമൻ ഭവ്യതയോടെ അവിടെയിരുന്നു.

“എന്താടാ എന്തേലും പറയാനുണ്ടോ?”

കാർത്യായനിയായിരുന്നു അവിടെ സംസാരത്തിനു തുടക്കം കുറിച്ചത്.

തന്റെ മൂത്ത സന്തതിയുടെ മുഖം കണ്ടപ്പോഴേ എന്തോ പറയുവാനുണ്ടെന്ന് ആ അമ്മയ്ക്ക് തോന്നിയിരുന്നു.

“ഉണ്ടമ്മേ ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്”

“എന്താടാ അത്‌?”

ബലരാമൻ മകനെ ഉറ്റു നോക്കി.

കുഞ്ഞികൃഷ്ണൻ സാറിനു നാളെ ഒഴിവുണ്ടെന്ന്………………….അപ്പൊ ചെറുക്കന്റെ വീട് കാണലിനു അവർ ഫാമിലിയായിട്ടു നാളെ തന്നെ പോരട്ടെ എന്ന് ചോദിച്ചു”

“എന്നിട്ട് നീയെന്തു പറഞ്ഞു?”

“അച്ഛനോട് ചോദിച്ചിട്ട് പറയാമെന്നു വിചാരിച്ചു”

“എടാ ബാലരാമാ ഇത്രേം ചെറിയ കാര്യങ്ങൾക്കൊക്കെ എന്റെ അനുവാദം ചോദിക്കേണ്ട ആവശ്യമുണ്ടോ? സന്ദര്ഭത്തിനനുസരിച്ച് നിനക്ക്‌ പെരുമാറിക്കൂടെ…………………….അവരോട് നാളെ തന്നെ വരാൻ പറയ്…………………..തേവക്കാട്ട് ശങ്കരന്റെ കൊച്ചു മോനാന്ന് ശിവജിത്ത്………………………അപ്പൊ അവന്റെ വീട്ടുകാരുടെ പ്രൗഢി അവരും അറിയട്ടെ”

മീശ പിരിച്ചു വച്ചുകൊണ്ട് ശങ്കരൻ കാർത്യായനിയെ നോക്കി.

അവർ ശരിയാണെന്ന മട്ടിൽ തലയാട്ടി.

ശങ്കരൻ എന്തു തീരുമാനമെടുത്താലും ഇതുപോലെ തന്റെ ഭാര്യയുടെ അഭിപ്രായത്തിനായി ഒരു നോട്ടമെറിഞ്ഞിരിക്കും.

അത്‌ പതിവുള്ളതാണ്.

“അയ്യോ അച്ഛാ കുഞ്ഞികൃഷ്ണൻ സാറിനു നമ്മളെ പണ്ടെ അറിയുന്നതല്ലേ ”

ബാലരാമൻ എളിമയോടെ അച്ഛനെ കാര്യങ്ങൾ ധരിപ്പിക്കാൻ ശ്രമിച്ചു.

“ശരിയാണ്……………………പക്ഷെ അവിടുത്തെ സ്ത്രീജനങ്ങൾക്ക് അറിയില്ലല്ലോ……………………അപ്പൊ അവർക്കല്ലേ കൂടുതൽ മുൻ‌തൂക്കം”

“ശരിയാ അച്ഛാ”

ബാലരാമൻ അതിനെ പിന്തുണച്ചു.

നാളത്തേക്കുള്ള ഒരുക്കങ്ങൾ വിജയനോടും ബാക്കിയുള്ളവരോടും ചെയ്യാൻ ശങ്കരൻ ഉത്തരവിട്ടു.

അതിനു ശേഷം ബാലരാമൻ അതിഥികൾ വരുന്ന കാര്യം കാലേ കൂട്ടി മാലതിയെ അറിയിച്ചു.

ശേഷം മനയിലെ മറ്റു കുടുംബാംഗങ്ങളെ കൂടിയും ഔപചാരികമായി അറിയിച്ചു.


യതീന്ദ്രനും അനന്തുവിനും ആയിരുന്നു എല്ലാത്തിനുമുള്ള ചുമതല നൽകിയത്.

അതുകൊണ്ട് തന്നെ എല്ലാ ഒരുക്കങ്ങൾക്കും മറ്റും അവർ ഓടി നടന്നു.

പലതവണ അവന്റെ ബുള്ളറ്റ് ദേശം ഗ്രാമം ചുറ്റിക്കറങ്ങി.

സാധങ്ങളെല്ലാം വാങ്ങി കൊടുത്ത് ഒരുക്കങ്ങൾക്ക് അനന്തു നേതൃത്വം കൊടുക്കുകയായിരുന്നു.

അപ്പോഴാണ് യതി വന്ന് അവനോട് മറ്റെങ്ങോട്ടോ പോകണമെന്ന് ആവശ്യപ്പെട്ടത്.

ബുള്ളറ്റിന്റെ എണ്ണ തീർന്നതിനാൽ അവിടെയുള്ള ഒരു കാറുമായി അവർ പുറപ്പെട്ടു.

കാർ ഓടിച്ചിരുന്നത് അനന്തുവും.

കുന്നത്ത് ദേവി ക്ഷേത്രത്തിലേക്ക് പോകണമെന്നാണ് യതീന്ദ്രൻ പറഞ്ഞത്.

അദ്ദേഹം ആവശ്യപ്പെട്ടത് അനുസരിച്ചു അനന്തു കാർ അങ്ങോട്ടേക്ക് ഓടിച്ചു.

ദേശം ഗ്രാമത്തിലെ ഒരൊ ഊടുവഴികൾ വരെ ഇപ്പോഴവന് കാണാപാഠമാണ്.

യാത്രയ്ക്കിടെ യതി പറഞ്ഞു തുടങ്ങി.

“നിന്റെ കൂടെ സഞ്ചരിക്കുമ്പോ ദേവൻ കൂടെയുണ്ടെന്നുള്ള പ്രതീതിയാ………………….ദേവന്റെ കൂടെ യാത്ര ചെയ്യുന്ന പോലെ തോന്നും”

അദ്ദേഹത്തിന്റെ പറച്ചിൽ കേട്ട് അനന്തു പുഞ്ചിരിച്ചു.

“ഞങ്ങൾ ഇതുപോലെ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്…………………………എന്റെ കൂടെ യാത്ര ചെയ്യാൻ അവന് ഒത്തിരി ഇഷ്ട്ടായിരുന്നു…………………….കുഞ്ഞുനാളിലെ തൊട്ട് എന്റെ കൈവിരലേൽ തൂങ്ങി പിടിച്ചേ നടക്കൂ………………………അച്ഛനെക്കാളും ഇഷ്ട്ടം ഈ ഇളയച്ഛനോടായിരുന്നു ”

യതി ഒരു നെടുവീർപ്പോടെ സീറ്റിലേക്ക് അമർന്നിരുന്നു.

അനന്തുവിന് ദേവൻ അമ്മാവനോട് അസൂയ തോന്നി.

മരിച്ചു മണ്ണടിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ജീവിക്കുന്നു.

ഒരുപാട് പേരുടെ ഹൃത്തുക്കളിൽ.

വല്ലാത്തൊരു സൗഭാഗ്യം തന്നെയത്.

ആത്മഗതം പറഞ്ഞുകൊണ്ട് അവൻ വണ്ടിയൊടിച്ചു.

ഏറെ നേരത്തെ യാത്രക്ക് ശേഷം അവർ കുന്നത്ത് ദേവി ക്ഷേത്രത്തിലെത്തി.

അനന്തുവിനെ അവിടെ കാവൽ നിർത്തി യതീന്ദ്രൻ ക്ഷേത്രത്തിലേക്ക് തൊഴുവനായി കയറിപ്പോയി.

അത്യാവശ്യം ഭക്ത ജനങ്ങളെക്കൊണ്ട് അവിടെ നിറഞ്ഞിരുന്നു.

ഒരു വിശേഷവുമില്ലെങ്കിലും ഈ ക്ഷേത്രത്തിൽ എപ്പോഴും ആൾതിരക്ക് ആണെന്ന് അവന് തോന്നിപ്പോയി.

10 മിനിറ്റ് കഴിഞ്ഞതും യതി തൊഴുതു കഴിഞ്ഞു മടങ്ങി.

ഇളയച്ഛനെ കാത്ത് അനന്തു അവിടെ കാറിൽ ഇരിപ്പുണ്ടായിരുന്നു.

പടികൾ ധൃതിയിൽ ഇറങ്ങി വന്ന അദ്ദേഹം കാറിലേക്ക് വന്നു കയറി.

അദ്ദേഹം കയറിയതും അനന്തു കാർ മുന്നോട്ടേക്ക് എടുത്തു.

“അനന്തു എന്താ അമ്പലത്തിലേക്ക് വരാതിരുന്നേ?”

“ഒന്നുല്ല ഇളയച്ഛ……………………ഞാൻ അമ്പലങ്ങളിൽ ഒന്നും പോകാറില്ല”

“ആഹാ അപ്പൊ ഒരു യുക്തിവാദി ആണെന്നല്ലേ അതിനർത്ഥം”

അദ്ദേഹത്തിന്റെ ചോദ്യം കേട്ടതും മറുപടിയായി അനന്തുവിന്റെ ചുണ്ടുകളിൽ നനുത്ത പുഞ്ചിരി വിടർന്നു.


അതിനു ശേഷം അവൻ ഡ്രൈവിംഗിൽ ശ്രദ്ധ തിരിച്ചു.

“ദേവൻ മരിച്ചേ പിന്നെ നാട് വിട്ടതാ……………………….അതിനു ശേഷം ഇപ്പോഴാ ഈ ക്ഷേത്രത്തിൽ ഒന്നുകേറാൻ പറ്റിയെ……………………………അവൻ മരിച്ചപ്പോൾ ഞാനും കുറെ നിരീശ്വരവാദിയായി നടന്നു……………………പിന്നെ എന്റെ സാഹചര്യങ്ങൾ,ഞാൻ കഴിഞ്ഞ സന്യാസി മഠം……………………………..ഇതൊക്കെ എന്നെ മാറ്റിയെടുത്തു……………………………ലൗകിക സുഖങ്ങൾ വിട്ടെറിഞ്ഞ് ഞാനുമൊരു സന്യാസിയായി മാറി…………………………..ഭിക്ഷുവായി വർഷങ്ങൾ നീണ്ട ജീവിതം…………………………..അവസാനം സ്വഗൃഹത്തിലേക്ക് ഒരു മടക്കം……………………. വർഷങ്ങളെടുത്തു ദേവന്റെ മരണം നൽകിയ ആഘാതം വിട്ടു മാറാൻ……………………”

മുന്നിലുള്ള കാഴ്ചകളിലേക്ക് ഒരാശ്വാസത്തിനെന്ന വണ്ണം കണ്ണു നട്ടിരുന്നു യതി.

അദ്ദേഹത്തിന്റെ മാനസികാവസ്ഥ മനസിലായ അനന്തു പിന്നീട് ഒന്നും മിണ്ടാതെ വണ്ടി ഓടിച്ചു

അവസാനം അതൊരു നാലു കെട്ട് വീട്ടിലേക്ക് എത്തി ചേർന്നു.

പടിപ്പുര കഴിഞ്ഞപാടെ കണ്ടത് വിശാലമായ അങ്കണത്തിൽ കളരി അഭ്യസിക്കുന്ന യുവതി യുവാക്കളെയായിരുന്നു.

അവരെ നിരീക്ഷിച്ചുകൊണ്ട് വയസ്സനായ ഗുരുക്കളും.

എങ്കിലും അയാളുടെ കായം കണ്ടാൽ ബലവനാണെന്നെ തോന്നൂ.

ആ മനോഹരമായ കാഴ്ച അനന്തു ഗ്ലാസിലൂടെ നോക്കി കണ്ടു.

“ഭൂമി പൂജയ്ക്ക് വേണ്ടിയുള്ള തയാറെടുപ്പിലാ എല്ലാരും…………………….കണ്ടില്ലേ”

അനന്തുവിനോടായി പറഞ്ഞുകൊണ്ട് യതീന്ദ്രൻ കാറിന്റെ ഡോർ തുറന്നു പുറത്തേക്കിറങ്ങി.

ഭൂമി പൂജയുമായി ഇവർക്കെന്ത് ബന്ധം?

ഇളയച്ഛൻ എന്താണാവോ ഉദേശിച്ചേ?

തിരികെ വരുമ്പോ ചോദിക്കണം.

അനന്തു മനസിൽ പറഞ്ഞു വച്ചു.

ശേഷം ഡോർ തുറന്നു വെളിയിലേക്കിറങ്ങി.

ഏല്ലാരും ചിട്ടയായ പരിശീലനത്തിലാണ്.

ചുവടുകളൊന്നും തെറ്റാതെ അടവുകളൊന്നും പിഴക്കാതെ അവർ പരിശീലിച്ചു മുന്നേറുന്നു.

എന്തൊരു മെയ്വഴക്കം.

അനന്തു അവരുടെ പ്രകടനം കണ്ട് അത്ഭുതം കൂറി.

വിവിധ തരത്തിലുള്ള ആയുധങ്ങൾ തമ്മിൽ കലഹം കൂടുന്ന കാഴ്ച്ച.

തമ്മിൽ കോർത്ത് തീപ്പൊരി പറത്തുന്ന വാൾമുനകൾ.

പോർ വിളിയുമായി ഏറ്റു മുട്ടുന്ന കുന്ത മുനകൾ.

ആവേശത്തോടെ തന്റെ മൂർച്ചയും മെയ്വഴക്കും കാണിക്കുന്ന ഉറുമികൾ.

ആയുധങ്ങളുടെ അകമ്പടിയില്ലാതെ ഭുജങ്ങൾ കൊണ്ട് യുദ്ധം ചെയ്യുന്നവർ

ആ കാഴ്ച്ച കണ്ട് അനന്തുവിന് മതി മറന്ന പോലെയായിരുന്നു.

വല്ലാത്തൊരു ആവേശം തന്നിൽ നിറയുന്ന പോലെ.

ആ ആയുധങ്ങൾ തന്റെ സ്പർശനത്തിനായി കാത്തിരിക്കുന്ന പോലെ.


അനന്തുവിന് സ്വയം കടിഞ്ഞാൺ നഷ്ട്ടപെടുന്നതായി തോന്നി.

എന്തിനോ വേണ്ടി തന്റെ മനസ് പിടയ്ക്കുന്നു.

എന്തോ നേടുവാനായി ഉടലിലെ ഓരോ അണുവും ആത്മാർത്ഥമായി വെമ്പൽ കൊള്ളുന്നു.

മനസ് നൂല് പൊട്ടിയ പട്ടം പോലെ വിഹായസിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയതും അനന്തു സംയമനം വീണ്ടെടുത്തു.

എന്നിട്ട് പതുക്കെ കാറിലേക്ക് കയറിയിരുന്നു.

അവൻ ചിന്തിക്കുകയായിരുന്നു.

ഒരു ഉത്സവത്തിന് വേണ്ടി പതിറ്റാണ്ടുകളായി കാത്തിരിക്കുക.

രണ്ടു ഗ്രാമങ്ങളിലെ നിവാസികൾ ചേരി തിരിഞ്ഞു പോരടിക്കുക.

കുടിപകയും ശത്രുതയും ആയിരിയ്ക്കും രക്തത്തിനു പകരം ഒഴുകുന്നത്.

വല്ലാത്തൊരു നാടും നാട്ടുകാരും.

അതും പോരാതെ ക്ഷേത്ര മുറ്റത്തൊരുക്കിയ ഗോദയിൽ കാണികൾക്ക് മുന്നിലെ ശക്തി പ്രകടനവും.

അതും രണ്ടു കുടുംബംങ്ങളിലെ പ്രതിനിധികൾ.

അവിടെ നിന്നും ആരാണാവോ വരാൻ പോകുന്നത്.

ഏതായാലും തീ പാറുന്നൊരു പോരാട്ടം തന്നെയുണ്ടാവും.

അനന്തുവിന് ചിരി പൊട്ടി.

അവന് ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ്‌ കളിയാണ് ഓർമ വന്നത്.

ഇത്രയും ആവേശമുള്ളൊരു മാച്ച് മറ്റൊന്നും അവൻ കണ്ടിട്ടില്ല.

അതുപോലാണ് ഭൂമി പൂജയുമെന്ന് അവന്റെ ആത്മബോധം വിമർശിച്ചു.

അപ്പോഴേക്കും യതി കാറിന്റെ ബാക്ക് ഡോർ തുറന്നു.

അതിലേക്ക് ഒരു ചെറുപ്പക്കാരൻ വലിയൊരു പെട്ടി എടുത്തു വയ്ക്കുന്നത് അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

അത്‌ വച്ചു കഴിഞ്ഞു ഡോർ അടച്ച ശേഷം അദ്ദേഹം ഫ്രണ്ട് സീറ്റിൽ കയറിയിരുന്നു.

“പോകാം ”

യതി അവനോടായി പറഞ്ഞു.

“പോകാം ഇളയച്ഛ ”

അനന്തു കാർ പതിയെ റിവേഴ്‌സ് എടുത്തു.

ശേഷം റോഡിലേക്കിറക്കി വന്നവഴി തന്നെ തിരിച്ചു പോന്നു.

ഇളയച്ഛന്റെ മുഖത്തു വല്ലാത്തൊരു സന്തോഷം നിറഞ്ഞു നിൽക്കുന്നത് അവൻ ശ്രദ്ധിച്ചിരുന്നു.

“എന്തുവാ ഇളയച്ഛ ആ പെട്ടി?”

അനന്തു തന്റെ ആകാംക്ഷ അടക്കാനാവാതെ ചോദിച്ചു പോയി.

“അനന്തു അതു നമ്മൾക്ക് പരമ്പരാഗതമായി കിട്ടിയ ആയുധ പെട്ടിയാണ്……………………….അതിലുള്ള ആയുധങ്ങൾ വച്ചാണ് ഭൂമി പൂജയ്ക്ക് യുദ്ധം ചെയ്യുന്നത്……………………………കൂടാതെ കുറച്ചു മുന്നേ നീയൊരു പ്രായമായ മനുഷ്യനെ കണ്ടിരുന്നില്ലേ………………………ആ കളരി അദ്ദേഹത്തിന്റെയാണ്……………………….ഗുരുക്കളാണ് ഭൂമി പൂജ വരെ ഈ ആയുധം സൂക്ഷിക്കുക”

യതി അവനോടായി പറഞ്ഞു.

“അപ്പൊ ഇളയച്ഛ നേരത്തെ അവിടെ ഇറങ്ങാൻ നേരം എന്നോട് പറഞ്ഞില്ലേ അവിടെ പരിശീലിച്ചവരൊക്കെ ഭൂമിപൂജയ്ക്ക് വേണ്ടിയാണെന്ന്………………………..അവർക്കെന്താ അവിടെ റോൾ?

“അനന്തു അത്‌ ഗുരുക്കളുടെ ശിഷ്യന്മാരാണ്…………………………. അപ്പൊ അവരാണ് നമ്മുടെ ഉത്സവം മറ്റു പ്രശ്നങ്ങൾ ഒന്നും കൂടാതെ നിയന്ത്രിക്കുക………………………….. കൂടാതെ എതിർ ചേരിയിൽ നിന്നും ഒരാക്രമണം വന്നാൽ തടഞ്ഞു

നിർത്തേണ്ടത് അവരുടെ കർത്തവ്യമാണ്…………………………..ശരിക്കും പറഞ്ഞാൽ ദേശം ഗ്രാമത്തിന്റെ ചാവേറുകൾ ആണവർ”

യതി ഒന്നു പറഞ്ഞു നിർത്തി.

“അപ്പൊ ശിവജിത്ത് ഏട്ടനെ പരിശീലിപ്പിക്കാൻ പോകുന്നത് ഇതേ ആള് തന്നാണോ?”

അനന്തു തന്റെ മനസിലുള്ള സംശയങ്ങളുടെ കെട്ടഴിച്ചു.

“ഹ്മ്മ് അദ്ദേഹം തന്നെയാണ്”

“അപ്പൊ എനിക്ക് ഭൂമി പൂജയ്ക്ക് പങ്കെടുക്കാൻ പറ്റുവോ ഇളയച്ഛ?”

അനന്തുവിന്റെ അസ്ഥാനത്തുള്ള ചോദ്യം കേട്ട് അദ്ദേഹം പൊട്ടിചിരിച്ചു.

അനന്തു ഈ ഭൂമി പൂജയ്ക്ക് പങ്കെടുക്കാൻ തേവക്കാട്ട് കുടുംബത്തിൽ ഭരണി നക്ഷത്രത്തിൽ ജനിച്ചവർക്കേ കഴിയുകയുള്ളു…………………………..അതാണ് അവിടുത്തെ പതിവും”

“എന്ന് വച്ചാൽ?”

അനന്തു ഒന്നും മനസിലാകാതെ അദ്ദേഹത്തെ നോക്കി പുരികം കൂർപ്പിച്ചു.

“അത്‌ നമ്മുടെ കുടുംബത്തിലെ പാരമ്പര്യമാ………………………… ഭരണി നക്ഷത്ര ജാതക്കാരുടെ ശ്രേണി തന്നെയുണ്ടാകും……………………………. അതിൽ ഉള്ളവർക്ക് മാത്രേ ഭൂമി പൂജയിൽ പങ്കെടുക്കാൻ പറ്റു…………………………… അതായത് ഓരോ 20 വർഷങ്ങളിലും ഭരണി നക്ഷത്രത്തിലുള്ള ഒരാൾ ജനിച്ചിരിക്കും………………………നമ്മുടെ കുടുംബത്തിലെ അവസാന ശ്രേണിയിലെ അംഗങ്ങളാണ് നിന്റെ മുത്തശ്ശനും ദേവനും പിന്നെ ശിവജിത്തും ”

“ഏഹ് അപ്പൊ മുത്തശ്ശൻ ഭൂമി പൂജയിൽ പങ്കെടുത്തിട്ടുണ്ടോ?”

ഇളയച്ഛൻ പറഞ്ഞത് കേട്ട് അവൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.

ഇങ്ങനൊരു ട്വിസ്റ്റ്‌ അവൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

കേട്ടത് വിശ്വസിക്കാനാവാതെ അവൻ തുറിച്ചു നോക്കി.

“സത്യമാണ് മോനെ…………………….നിന്റെ മുത്തശ്ശൻ 40 വർഷങ്ങൾക്ക് മുൻപ് നടന്ന ഭൂമി പൂജയ്ക്ക് പങ്കെടുത്തിരുന്നു…………………………പക്ഷെ തിരുവമ്പാടിയിലെ രുദിരൻ എന്ന് പറയുന്നയാളാ അന്ന് നിന്റെ മുത്തശ്ശനെ തോൽപ്പിച്ചത്…………………………..അതോടെ ദേവിയുടെ വാളും ചിലമ്പും അവർക്ക് സ്വന്തമായി…………………………. അതു കഴിഞ്ഞുള്ള 20 വർഷങ്ങൾക്ക് ശേഷം അടുത്ത ഭൂമി പൂജ വന്നെത്തി …………………………ഞങ്ങടെ ദേവനായിരുന്നു ദേവിയുടെ അരുളിപ്പാട് കിട്ടിയത്…………………………….പക്ഷെ പാവം അവന് അതിൽ നിർഭാഗ്യവശാൽ പങ്കെടുക്കാൻ സാധിച്ചില്ല……………………………അതോടെ ആ ഉത്സവം മുടങ്ങിപ്പോയി…………………………പക്ഷെ ആ ചിലമ്പും വാളും ഇപ്പോഴും അവർക്ക് സ്വന്തമാണ്………………………………ഇപ്പൊ ഇതാ അടുത്ത ഉത്സവം വന്നിരിക്കുന്നു………………………….. ദേവിയുടെ അരുളിപ്പാട് കിട്ടിയത് ശിവജിത്തിനും…………………………. ബാലരാമന്റെ ഭാഗ്യം………………………..അവന് വേണ്ടിയുള്ളതാ ഈ ആയുധപ്പെട്ടി……………………… ഇത്തവണ നമുക്ക് നഷ്ട്ടപ്പെട്ട ആ വാളും ചിലമ്പും തിരികെ നേടണം”

ഒന്നു പറഞ്ഞു നിർത്തിയ ശേഷം യതി നെടുവീർപ്പെട്ടു.

“അല്ല ഇളയച്ഛ ദേവൻ അമ്മാവൻ ജീവനോടെ ഉണ്ടായിരുന്നേൽ ആ ഭൂമിപൂജയിൽ എന്തു സംഭവിച്ചേനെ?”അതിൽ ജയിക്കാൻ കഴിയുമായിരുന്നോ?”

അനന്തുവിന്റെ സംശയം കേട്ട് യതി പതിയെ സീറ്റ്ലേക്ക് ചാരിയിരുന്നു.

“അതിലെന്താ ഇത്ര സംശയം?ഉറപ്പായും നമ്മുടെ ദേവൻ ജയിച്ചേനെ…………………………ദേവിയുടെ പള്ളിവാളും കാൽ ചിലമ്പും ഏന്തേണ്ട കൈകളിൽ പകരം ഏന്തിയതോ മരണത്തെയും”

ഒരു ദീർഘ നിശ്വാസം വിട്ട് അദ്ദേഹം കണ്ണുകളടച്ചിരുന്നു.

ഈ ദേവിയുടെ അരുളിപ്പാട് എന്താണെന്ന് കൂടി ചോദിക്കുവാൻ അവൻ ആഗ്രഹിച്ചിരുന്നു.

പക്ഷെ ഇനിയും ചോദ്യങ്ങൾ ചോദിച്ചു ഇളയച്ഛനെ ബുദ്ധിമുട്ടിക്കേണ്ടെന്ന് അവൻ കരുതി.

അതിനു ശേഷം അനന്തു കാർ ഓടിക്കുന്നതിൽ ശ്രദ്ധ തിരിച്ചു.

പതിയെ അവന്റെ നീലകണ്ണുകൾ വെട്ടി തിളങ്ങി.

പൊടുന്നനെ അവൻ സംഹാര രൂപത്തിലേക്ക് പരകായം ചെയ്തു.

ഒപ്പം ചുണ്ടുകളിൽ പ്രതികാരത്തിന്റെ ലാഞ്ഛനയുള്ള പുഞ്ചിരി വിരിഞ്ഞു.

തെല്ലു നേരം കൊണ്ട് അവൻ നോർമലായി മാറുകയും ചെയ്തു.

ഞൊടിയിടയിടയിൽ സംഭവിച്ച ഈ മാറ്റങ്ങൾ ആരും ശ്രദ്ധിച്ചിരുന്നില്ല . . . . പിറ്റേ ദിവസം തേവക്കാട്ട് മന അതിഥികളെ സൽക്കരിക്കുവാനായി ഒരുങ്ങി നിന്നു.

എല്ലാത്തിനും ഓടി നടന്നത് അനന്തുവും യതീയും ആയിരുന്നു.

ശിവജിത്ത് ഒരു മുറുമുറുപ്പോടെ എല്ലായിടത്തും ഓടി നടക്കുന്ന അനന്തുവിനെ കൊല്ലാനുള്ള ദേഷ്യത്തോടെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.

സ്ത്രീജനങ്ങളെല്ലാം അടുക്കളയിൽ തകൃതിയായിട്ടുള്ള ജോലിയിലാണ്.

അവർ വരാനായെന്ന് ഉറപ്പായതും അനന്തു ഉള്ളിലേക്ക് പോയിട്ട് അഞ്ജലിയെയും കൊണ്ട് ഹാളിലേക്ക് വന്നു.

അവിടെ മുത്തശ്ശിക്ക് സമീപം അവളെ കൊണ്ടു ചെന്നു ഇരുത്തി.

അവന്റെ ആ പ്രവൃത്തിയെ എല്ലാരും സാകൂതം നോക്കി നിന്നു.

കൂടുതലും അന്തർമുഖി ആയിരുന്ന അഞ്ജലിയുടെ ഈ മാറ്റം അവരെ സംബന്ധിച്ചു സന്തോഷമുള്ള ഒന്നായിരുന്നു.

പക്ഷെ അവൾ തന്റെ അനിയത്തി ശിവയുമായി സൗഹൃദം കൂടാത്തത് അനന്തു പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

അവളോട് അത്‌ എപ്പോഴേലും ചോദിക്കാമെന്ന് അവൻ കണക്ക് കൂട്ടി.

മീനാക്ഷി രാവിലെ തന്നെ ഒരു ദാവണിയൊക്കെ ഉടുത്തുകൊണ്ട് അവിടെയൊരു ഫാഷൻ ഷോ നടത്തുന്നുണ്ട്.

അനന്തുവിനെ പരമാവധി ഇമ്പ്രസ് ചെയ്യിപ്പിക്കുക എന്നത് തന്നെയായിരുന്നു അവളുടെ ഗൂഢതന്ത്രം.

എങ്കിലും വരാൻ പോകുന്ന അതിഥികൾക്കായി ശിവജിത്തിനെക്കാളും മീനാക്ഷിയാണ് കാത്തിരുന്നത്.

ഒരു ഖദർ ഷർട്ടും മുണ്ടും അണിഞ്ഞുകൊണ്ട് ശങ്കരൻ പൂമുഖ തിണ്ണയിലൂടെ ചന്നം പിന്നം നടക്കുന്നുണ്ട്.

അവർക്കായി ആകാംക്ഷയോടെ കാത്തിരിക്കുവാണ്.

കൂടെ ബാലരാമനുമുണ്ട്.

അവസാനം കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മനയുടെ മുറ്റത്തേക്ക് 5 കാറുകൾ ഒരേ സമയം ഇരമ്പിയെത്തി.

അതിൽ നിന്നും ആളുകൾ ഓരോരുത്തരായി ഇറങ്ങി തുടങ്ങി.

കാറിന്റെ ഫ്രണ്ട് സീറ്റിൽ നിന്നും ഇറങ്ങിയ ഒരാൾ കൂപ്പു കൈയ്യോടെ ശങ്കരനെ നോക്കി.

ആളൊരു തടിച്ച പ്രകൃതമായിരുന്നു.

മധ്യവയസ്കൻ.

ശങ്കരൻ മുറ്റത്തേക്കിറങ്ങി വന്ന് അയാളെ പുണർന്നു.

അതാണ് MLA കൃഷ്ണൻ കുട്ടി.

ശിവജിത്തിന്റെ ഭാവി അമ്മായിയപ്പൻ.

പരസ്പരം വിട്ടു മാറി അവർ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.

അവിടെ നിൽക്കുന്ന മറ്റു പുരുഷ സ്ത്രീ ജനങ്ങളെയും കുട്ടിപട്ടാളങ്ങളെയും ബലരാമൻ വിനയത്തോടെ ക്ഷണിച്ചു.

അതിഥികൾ വന്നുവെന്ന് അറിഞ്ഞതും സീതയും മാലതിയും ഷൈലയും മറ്റു സ്ത്രീകളും അവിടെ സന്നിഹിതരായി.

മനയുടെ അകത്തളത്തിൽ ആളുകളെകൊണ്ട് നിറഞ്ഞു.

അഥിതികളുടെ കൂട്ടത്തിലുണ്ടായ സുന്ദരിയായ ഒരു യുവതിയെ മീനാക്ഷി ഓടി ചെന്നു മുറുകെ പുണരുന്നുണ്ടായിരുന്നു.

അതാണ് രാധിക.

മീനാക്ഷിയുടെ ഉറ്റ സുഹൃത്ത്.

ശിവജിത്ത് അങ്ങോട്ടേക്ക് വന്നു നിന്നു.

അപ്പോഴാണ് യതീയും അനന്തുവും തിരക്കു പിടിച്ചു അങ്ങോട്ടേക്ക് ഓടി വന്നത്.

അനന്തു വരുന്നത് കണ്ടപ്പോഴേ മീനാക്ഷി രാധികയ്ക്ക് കണ്ണുകൾക്കൊണ്ട് സിഗ്നൽ കാണിച്ചിരുന്നു

അവളുടെ കരിമഷികണ്ണുകൾ അനന്തുവിനെ തിരഞ്ഞു.

അവൾ അയച്ചു തന്ന ഫോട്ടോയിലുള്ള ആ യുവാവിനെ നേരിട്ട് കണ്ടതും രാധികയ്ക്ക് ആകപ്പാടെ കുളിരു കോരുന്ന പോലെ തോന്നി.

മേനിയാകെ ഒരു തരിപ്പ് പടരുന്ന പോലെ.

അവന്റെ അഭൗമ്യ സൗന്ദര്യത്തെ അവൾ ആവോളം നുകരുകയായിരുന്നു.

അനന്തുവിൽ നിന്നും കണ്ണെടുക്കാൻ മറന്നുകൊണ്ട് അവൾ മതി മറന്നു നിന്നു.

മീനാക്ഷി അവളെ കുലുക്കി വിളിച്ചപ്പോഴാണ് രാധിക സ്വബോധം വീണ്ടെടുക്കുന്നത് തന്നെ.

അവർക്കിടയിൽ ഒരു പൊട്ടിച്ചിരി വിടർന്നു.

ഈ സമയമാണ് രാധികയുടെ അച്ഛൻ കുലശേഖരൻ അങ്ങോട്ടേക്ക് കടന്നു വന്നത്.

കറുപ്പ് നിറമുള്ള ജുബ്ബയും മുണ്ടും ആയിരുന്നു വേഷ്ടി.

കഴുത്തിൽ എന്തൊക്കെയോ മാലകളും കൈകളിൽ കാപ്പുകളും കാണാം.

നെറ്റിയിൽ ചുവപ്പും കറുപ്പും ചേർന്നൊരു തിലകക്കുറി.

കണ്ണുകൾ ചോരമയം.

അവയിൽ സുറുമയിട്ടിരിക്കുന്നു.

ഒരു ദുർ മന്ത്രവാദിയാണ് അയാൾ.

കൊടിയ ഘോര പ്രവൃത്തികൾ ചെയ്യുന്ന വ്യക്തിത്വത്തിനുടമയുമായിരുന്നു.

അകത്തളത്തിലേക്ക് വന്ന കുലശേഖരന്റെ സാന്നിധ്യം അറിഞ്ഞതും അവിടെയുള്ളവരുടെയെല്ലാം നോട്ടം അയാളിലേക്ക് ആയിരുന്നു.

അൽപം അസ്വസ്ഥതയോടെ അയാൾ ആ നോട്ടങ്ങളെല്ലാം അവഗണിച്ചു.

MLA കൃഷ്ണൻ കുട്ടി കുലശേഖരൻ അദ്ദേഹത്തിന്റെ സഹോദരനാണെന്ന് പറഞ്ഞുകൊണ്ട് ശങ്കരന് പരിചയപ്പെടുത്തി കൊടുത്തു.

കുലശേഖരനും ശങ്കരനും യതിയും പരസ്പരം പരിചയപ്പെട്ടു

കാവിയണിഞ്ഞു നിൽക്കുന്ന യതിയെ അദ്ദേഹം പുച്ഛത്തോടെയാണ് നോക്കിയത്.

പൊതുവെ ഇത്തരം ആളുകളെ അയാൾക്ക് ഇഷ്ട്ടമായിരുന്നില്ല.

താല്പര്യമില്ലായ്മയായിരുന്നു കാരണം.

ആരുമായും പരിചയപ്പെടുന്നതിനിടെ കുലശേഖരൻ സംസാരിച്ചിരുന്നില്ല.

ഗൗരവമുള്ള മുഖത്തെ ഒരു നേർത്ത ചിരി.

പിന്നെയൊരു കൂപ്പു കൈ.

അത്രമാത്രം.

ബലരാമൻ തൊട്ടടുത്തുള്ള അനന്തുവിനെ കുലശേഖരന് മുന്നിൽ നിർത്തി.

ശേഷം അനന്തുവിനെ അയാൾക്ക് പരിചയപ്പെടുത്തി കൊടുത്തു.

അനന്തുവിനെ കണ്ടപ്പോഴെ എന്തോ ഒരു പന്തികേട് ആ ദുർമന്ത്രവാദിക്ക് തോന്നി.

അയാൾ അവനെ ചുഴിഞ്ഞു നോക്കുന്നതിനിടെ അഭൗമ്യമായ ഒരു സൗരഭ്യം അവിടെ വ്യാപിക്കുന്നതായി കുലശേഖരന് മനസിലായി.

അയാൾ ഒരു ഞെട്ടലോടെ ആ ഗന്ധം നാസികയിലൂടെ ആഞ്ഞു ശ്വസിച്ചു.

മാന്ത്രികത നിറഞ്ഞ ആ സൗരഭ്യം അയാളെ ഒന്നു കുഴക്കി.

തെല്ലോന്ന് മദോന്മത്തനാക്കി.

പെട്ടെന്നാണ് അയാളുടെ ചിന്താമണ്ഡലത്തിൽ ഒരു പേര് വന്നത്.

“കാമ പൂവ്”

അനന്തുവിൽ നിന്നും പൊഴിയുന്ന ആ ഗന്ധം മന്ത്രവാദം അനുഷ്ഠിക്കുന്നവർക്ക് മാത്രേ പ്രാപ്തമാകൂ എന്ന് അദ്ദേഹം മനസിലാക്കിയിരുന്നു.

സംശയ ദൃഷ്ടിയുടെ അയാൾ ആദ്യമായി തന്റെ തിരുവാ തുറന്നു.

“എന്താണ് നാമധേയം?”

“അനന്തു ”

അവൻ മറുപടി പറഞ്ഞു.

“നക്ഷത്രം?”

“അറിഞ്ഞൂടാ”

“ജനന സമയമ”

“അതും അറിഞ്ഞൂടാ ”

അനന്തു തന്റെ നിസഹായാവസ്ഥ വെളിപ്പെടുത്തി

തന്റെ ശൗര്യം ഒട്ടും കുറയാതെ കുലശേഖരൻ അവനെ വീണ്ടും ചുഴിഞ്ഞു നോക്കി.

അവന്റെ മുഖശാസ്ത്രം അയാൾ മനസിൽ ഗണിച്ചു നോക്കി.

അതിലൂടെ തന്റെ മന്ത്രശക്തികൾ ഉപയോഗിച്ച് അനന്തുവിന്റെ വേര് തേടിപ്പോകാൻ അയാൾ തീരുമാനിച്ചു

ഒരു നിമിഷം കണ്ണുകൾ പൂട്ടി അയാൾ അവന്റെ ജീവിതഗന്ധിയുടെ അന്തരാളങ്ങളിലേക്ക് ഇറങ്ങി ചെന്നു.

തന്റെ അകക്കാഴ്ച കൊണ്ട്.

അവന്റെ ഭൂത കാലത്തിലേക്ക് അയാൾ ഇറങ്ങി നോക്കുവാൻ തീരുമാനിച്ചു.

ഒരു ദിവ്യ ജ്യോതിസ് എന്ന പോലെയുള്ള അവന്റെ ഭൂത കാലത്തിലേക്ക് പ്രവേശിക്കുവാൻ അയാൾ തയാറായി.

പക്ഷെ പൊടുന്നനെ അയാളുടെ ദിവ്യ ദൃഷ്ടിക്ക് മുന്നിൽ ഒരു നാഗം പ്രത്യക്ഷപ്പെട്ടു.

വളരെ വലുപ്പമുള്ള ഭീമാകാരമായ ഒരു നാഗം.

അതിന്റെ കണ്ണുകൾ വൈരങ്ങളായിരുന്നു.

അവയ്ക്ക് വല്ലാത്തൊരു തിളക്കവും പ്രഭയുമായിരുന്നു.

കുലശേഖരന് ശ്രദ്ധ ഒന്നു പാളിയതും ആ നാഗം തന്റെ നീളമുള്ള വാല് ചുഴറ്റിയെടുത്ത് അയാളുടെ ദിവ്യ ദൃഷ്ടിയെ പ്രഹരിച്ചു.

ഓർക്കപ്പുറത്ത് കനത്ത പ്രഹരം കിട്ടിയ അയാൾ സ്വബോധത്തിലേക്ക് തിരിച്ചു വന്നു.

അപ്പോൾ ആ നാഗത്തിന്റെ മുഖം അയാളെ തെല്ലോന്ന് ഭയപ്പെടുത്തി.

കണ്ണുകൾ തുറന്നു കുലശേഖരൻ അനന്തുവിനെ തുറിച്ചു നോക്കി.

അയാൾക്ക് അപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ലായിരുന്നു.

അയാളുടെ മനസ് മൊഴിഞ്ഞു.

നാഗത്തിന്റെ കാവലുള്ള ഈ യുവാവാര്?

ഇതിനു പിന്നിലുള്ള നിഗൂഢതയുടെ ചുരുളഴിക്കണം.

അയാൾ മുഷ്ടി ചുരുട്ടി പിടിച്ചു ശ്വാസം ആഞ്ഞു വലിച്ചു.

അപ്പോഴേക്കും വിജയൻ അനന്തുവിനെ മറ്റെന്തോ ആവശ്യത്തിനായി വിളിച്ചു.

അവൻ വേഗം തന്നെ അങ്ങോട്ടേക്ക് ഓടിപ്പോയി.

അപ്പോഴും കുലശേഖരന്റെ കണ്ണുകൾ ഓടിപ്പോകുന്ന അനന്തുവിൽ തന്നെയായിരുന്നു

അതിഥികൾക്ക് അവിടുത്തെ സ്ത്രീ ജനങ്ങൾ  ചായയും പലചാരങ്ങളും നൽകി.

അവിടെയിരുന്ന് അവർ നാട്ടുകാര്യങ്ങളും രാഷ്ട്രീയവും ഇന്നത്തെ ജീവിത സാഹചര്യവും ചർച്ച ചെയ്തുകൊണ്ടിരുന്നു.

സത്കാരം പൊടി പൊടിച്ചു കൊണ്ടിരുന്നു.

ചായ കുടിക്ക് ശേഷം അഥിതികളിലെ സ്ത്രീകൾ മന മുഴുവനായും

ചുറ്റികാണാൻ പുറപ്പെട്ടു.

എല്ലാവരും നിറഞ്ഞ മനസോടെ ആ നാലുകെട്ടിന്റെ തലയെടുപ്പ് നോക്കി കാണുകയായിരുന്നു.

ശിവജിത്തിന്റെ ഭാവി അമ്മായിഅച്ഛൻ നല്ലൊരു സംസാര പ്രിയനായിരുന്നു.

എല്ലാവരെയും അദ്ദേഹം നിർമലമായ സംസാരത്തിലൂടെ കയ്യിലെടുത്തു.

അല്ലെങ്കിലും രാഷ്ട്രീയക്കാർ പൊതുവെ അങ്ങനാണല്ലോ.

പിന്നീട് പുരുഷപ്രജകളുടെ ഇടയിലേക്ക് ഭൂമി പൂജയെ പറ്റി ചർച്ച തുടങ്ങി.

അങ്ങനെ ആ ചർച്ച ഒരു വിഷയത്തിൽ നിന്നും മറ്റൊരു വിഷയത്തിലേക്ക് തെന്നി മാറിക്കൊണ്ടിരുന്നു.

സീത അമ്മായിയുടെ നിർദേശ പ്രകാരം അനന്തു രണ്ടാം നിലയിലൂടെ നടക്കുകയായിരുന്നു.

അമ്മായിയുടെ മുറിയിലുള്ള ഒരു ആൽബം എടുക്കുവാനായിരുന്നു അവന്റെ ഉദ്ദേശ്യം.

അവിടെ വന്നിരിക്കുന്ന അഥിതികൾക്ക് മുന്നിൽ കാഴ്ച്ച വയ്ക്കാൻ.

തെക്കിനി ഭാഗത്തേക്കുള്ള ഇടനാഴിയിലൂടെ അവൻ നടക്കുകയാണ്.

അപ്പോഴാണ് അവിടെയുള്ള കൈ വരിയിൽ ചാരിയിരുന്നു താഴെ നടു മുറ്റത്തേക്ക് കണ്ണും നട്ടിരിക്കുന്ന ഒരു പെണ്ണിനെ അവൻ കാണുന്നത്.

അത്‌ മാറ്റാരുമായിരുന്നില്ല മീനാക്ഷിയുടെ സുഹൃത്ത് രാധിക ആയിരുന്നു.

ഇടനാഴിയിലൂടെ നിശബ്ദം നടന്നു വരുന്ന അനന്തുവിനെ കണ്ടതും അവളുടെ കണ്ണുകൾ വീണ്ടും തിളങ്ങി

അനന്തു തൊട്ടടുത്തെത്തിയതും രാധിക അവന് നേരെ കൈ വീശി.

“ഹായ് അനന്തു”

അപരിചിതയായിട്ടുള്ള ഒരു പെൺകുട്ടിയിൽ നിന്നും തന്റെ നാമം ഉച്ഛരിക്കപ്പെടുന്നതിന്റെ സാംഗത്യം അറിയാതെ അവൻ വായ് പൊളിച്ചു നിന്നു

എങ്കിലും അവൻ സംയമനം വീണ്ടെടുത്തു അവൾക്ക് നേരെ തിരിഞ്ഞു.

“എന്നെയെങ്ങനെ അറിയാം?”

അവന്റെ വാക്കുകളിലെ അമ്പരപ്പ് അവൾ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു.

“അതൊക്കെ അറിയാ ആനന്തൂ…………………..മീനാക്ഷി എന്നോട് പറഞ്ഞിട്ടുണ്ട്..”

രാധിക ഒരു മന്ദഹസത്തോടെ മുഖത്തേക്ക് ഉതിർന്ന അനുസരണംകെട്ട മുടിയിഴകളെ ചെവിക്ക് പിന്നിലേക്ക് മാടിയൊതുക്കി.

“എന്താ പേര്?”

“രാധിക”

“ആണോ എന്താ ചെയ്യുന്നേ.?”

“ഞാൻ ടീച്ചറാണ് അനന്തു എന്ത് ചെയ്യുന്നു?”

“ഞാൻ B. Ed ചെയ്യുവാ സെക്കന്റ്‌ year”

“ആഹാ അപ്പൊ നമ്മുടെ ഫീൽഡ് ആണല്ലേ?”

രാധിക അവനോടായി ചോദിച്ചു.

“ഹാ അതേ ”

അവനും പുഞ്ചിരിക്കാതിരിക്കുവാനായില്ല.

“അപ്പൊ B. Ed കഴിഞ്ഞ് അനന്തു എന്റെയും മീനാക്ഷിയുടെയും ഒപ്പം സ്കൂളിൽ ജോയിൻ ചെയ്യുന്നുണ്ടോ?”

അവൾ കൈകൾ കെട്ടി വച്ചു അവനെ ഉറ്റു നോക്കി.

“ഏയ്‌ ഇതുവരെ തീരുമാനിച്ചില്ല……………………….എങ്ങനേലും കോഴ്സ് കംപ്ലീറ്റ് ചെയ്യട്ടെ”

“നല്ലതുതന്നെ………………………..ഇപ്പൊ എവിടെ പോകുവാ?”

രാധിക അവന്റെ വരവിന്റെ ഉദ്ദേശ്യം അറിയാനുള്ള ത്വരയിൽ ചോദിച്ചു.

“ഞാൻ സീത അമ്മായിയുടെ റൂമിൽ പോകുവാ……………………. അവിടെ ഒരു ആൽബം ഉണ്ട് അതെടുക്കണം”

“അത്‌ ഞാൻ ജിത്തുവേട്ടന് എടുത്തു കൊടുത്തു അനന്തു”

വലതു ഭാഗത്തു നിന്നും മറ്റൊരു കിളി ശബ്ദം കേട്ട് അവന്റെ കണ്ണുകൾ അങ്ങോട്ട് പാറി വീണു.

വാതിൽ പടിയിൽ ചാരി നിൽക്കുന്ന മീനാക്ഷി.

അവളുടെ കണ്ണുകൾ തന്നെ വല്ലാതെ തഴുകുന്ന പോലെ അവന് തോന്നി.

“ആണോ ഞാനറിഞ്ഞില്ല……………………….എങ്കിൽ പിന്നെ ഞാൻ അങ്ങോട്ട് പോകട്ടെ നിങ്ങൾ സംസാരിക്ക്’

“അതെന്താ അനന്തു ഞങ്ങളോട് ഒന്നും സംസാരിക്കില്ലെ നീ?”

മീനാക്ഷി പരിഭവം നിറച്ചുകൊണ്ട് അവന്റെ കണ്ണുകളിൽ ഉറ്റു നോക്കി.

“അയ്യോ അങ്ങനൊന്നുമില്ല…………………നിങ്ങൾ സംസാരിക്കുന്നതിനിടക്ക് ശല്യപ്പെടുത്താണ്ടാന്ന് വിചാരിച്ചു ”

അനന്തു മീനാക്ഷിയെ നോക്കി പറയുന്നതിനിടെ രാധികയിലേക്കും നോട്ടം പാറി വീണു.

അപ്പൊ അവൻ കണ്ടത് തന്നിലേക്ക് നീളുന്ന രാധികയുടെ ആരാധന നിറഞ്ഞ കണ്ണുകളെയായിരുന്നു.

അനന്തു അത്‌ ശ്രദ്ധിച്ചുവെന്ന് അറിഞ്ഞതും അവൾ പെട്ടെന്ന് തന്നെ കണ്ണുകൾ മാറ്റി.

“ഓഹോ അനന്തുവിന് ആ അഞ്ജലിയോട് മാത്രേ മിണ്ടാൻ നേരമുള്ളൂ……………………….എപ്പോഴും അവളെ മുട്ടിയിരുമ്മി ഇരിക്കുന്നത് കാണാലോ…………………………എന്നോടും അങ്ങനെ കമ്പനി കൂടുമോ ?”

മീനാക്ഷി തന്റെ പരിഭവങ്ങളുടെ കെട്ടഴിച്ചു.

“ശ്രമിക്കാം മീനാക്ഷി…………………….ഞാനിപ്പോ പോട്ടെ……………………… അവിടെ കുറച്ചു തിരക്കുണ്ട് ”

അനന്തു അവരെ നോക്കി പോകുവാണെന്ന അർത്ഥത്തിൽ പുഞ്ചിരിച്ച ശേഷം വന്ന വഴിയേ തിരിച്ചു പോയി.

അനന്തു പോയി കഴിഞ്ഞതും മീനാക്ഷി രാധികയെ നോക്കി.

അവൾ അനന്തു പോയ ഭാഗത്തിലേക്ക് നോക്കികൊണ്ട് മനം മറന്നിരിക്കുവാണ്.

“ഡീ ”

മീനാക്ഷി കോപത്തോടെ അവളുടെ കൈക്ക് തട്ടി.

അപ്പോഴാണ് രാധിക സ്വബോധത്തിലേക്ക് തിരിച്ചു വന്നത്.

“എന്റെ ചെറുക്കനെ കണ്ണു വയ്ക്കുന്നോ?”

രാധികയുടെ പ്രവൃത്തി ഇഷ്ടപ്പെടാത്ത മട്ടിൽ അവൾ ഇടുപ്പിൽ കൈ കുത്തി വച്ചു അവളെ തുറിച്ചു നോക്കി.

“എന്റെ പോന്നു മോളെ ഇതുപോലൊരു ഇടിവെട്ട് സാധനത്തിനെ ഇവിടെ വച്ചിട്ടാണോ നീ നടക്കുന്നത്…………………………എടി ഞാനിവനെ കെട്ടിക്കോട്ടെ…………………………ഈ സുന്ദരകുട്ടപ്പനെ എനിക്ക് ജീവിത കാലം മുഴുവൻ വേണം ”

രാധിക ആവേശത്തോടെ പറഞ്ഞു തീർത്തു.

“ഉവ്വാ ഇമ്മിണി പുളിക്കും…………………………..അവനെ ഞാനാർക്കും വിട്ടു കൊടുക്കില്ല ”

മീനാക്ഷിയും വിട്ടു കൊടുത്തില്ല.

“എടി എങ്കിൽ അവനുമായിട്ട് ഒരു കളിയെങ്കിലും സെറ്റ് ആക്കി താടി…………………………എന്നിട്ട് നീയവനെ കെട്ടുവോ ഒക്കത്തു വെക്കുവോ എന്തേലും ചെയ്യ്”

“ഒന്നു പോടീ അവനെ ഞാൻ ആർക്കും വിട്ടു തരില്ല”

മീനാക്ഷി ഉറച്ച ശബ്ദത്തിൽ പറഞ്ഞതും രാധിക ഒന്നു കുഴഞ്ഞു.

പക്ഷെ അവളിലെ വാശിക്കാരിയെ മീനാക്ഷിയുടെ വാക്കുകൾ തൊട്ടുണർത്തി.

ഇനി എന്ത് ചെയ്തിട്ടായാലും ആ ചെക്കനെ തനിക്ക് സ്വന്തമാക്കണം.

അവനെന്റെ ഉപ്പ് നോക്കിയ ശേഷം മാത്രേ മീനാക്ഷിക്ക് താനവനെ വിട്ടു കൊടുക്കു.

അതുവരെ തനിക്ക് കൊതിതീരുവോളം അവനുമായി രതിയിൽ ആറാടണം.

എന്നിലെ കാമയക്ഷിയെ അവൻ കരലാളനങ്ങൾക്കൊണ്ടും ചുംബനങ്ങൾകൊണ്ടും അഴിച്ചു വിടണം.

ഒരു പട്ടിയെ പോലെ തന്റെ കാൽ അവനെ ക്കൊണ്ട് നക്കിക്കും.

ഇതെന്റെ വാശിയാ മീനാക്ഷി.

രാധിക ആത്മഗതം പറഞ്ഞു.

ശേഷം നിതംബവുമാട്ടിക്കൊണ്ട് അവൾ താഴേക്ക് പോയി.

മീനാക്ഷി കത്തുന്ന കോപത്തോടെ വാതിൽ പാളികൾ ശക്തിയിൽ കൊട്ടിയടച്ചു.

രാധിക ഇങ്ങോട്ട് വരുംവരെ ഒരുപാട് പ്രതീക്ഷ തനിക്ക് ഉണ്ടായിരിന്നു.

അവളിലെ വശീകരണ മന്ത്രം എന്ത് വില കൊടുത്തും സിദ്ധിക്കണമെന്നും തോന്നിയിരുന്നു.

എല്ലാം അനന്തുവിന് വേണ്ടി.

പക്ഷെ കണ്ടില്ലേ താൻ ഇപ്പൊ അവളുമായി ഉടക്കിലായി.

ശോ ആ അഞ്ജലിയെ കാണുമ്പോ അസൂയ തോന്നുന്നു.

ഒരു മന്ത്രവും കുന്തവുമില്ലാതെ എത്ര ഈസിയായിട്ടാ അനന്തുവിനെ വളച്ചെടുത്തെ……..

സമ്മതിക്കണം.

മീനാക്ഷിക്ക് തന്റെ കലശലായ കോപത്തെ നിയന്ത്രിക്കുവാനായില്ല.

അഥിതികളെ മുഷിപ്പിക്കാതിരിക്കാൻ അവൾ മുഖമൊക്കെ ഒന്നു കഴുകി ടവൽ കൊണ്ടു തുടച്ച ശേഷം താഴേക്ക് പോയി.

ഈ സമയമാണ് ലക്ഷ്മി പുറത്തെങ്ങോ പോയ ശേഷം തിരിച്ചു മനയിലേക്ക് വന്നത്.

തിരികെ റൂമിലേക്ക് പോകാൻ തുനിഞ്ഞ അവളെ കാർത്യായനി അവിടെ ബലം പിടിച്ചിരുത്തി.

പിന്നെ ലക്ഷ്മിക്ക് രക്ഷപ്പെടാൻ ഒരവസരവും കിട്ടിയില്ല.

ഉച്ച സമയം അടുത്തതും എല്ലാരും ഉച്ചഭക്ഷണത്തിനായി ഊട്ടു പുരയിൽ ഇരുന്നു.

വിഭവസമൃദ്ധമായ സദ്യ അവിടെ ഒരുക്കിയിരുന്നു രണ്ടു കൂട്ടം പായസവും.

എല്ലാവർക്കും കറി ആവേശത്തോടെ വിളമ്പി പോകുന്ന മാലതിയെ കണ്ടതും ലക്ഷ്മിക്ക് ഇട നെഞ്ചിൽ ഒരു നീറ്റലുണ്ടായി.

തന്റെ ഉറ്റ സുഹൃത്തിന്റെ പൊന്നു മകനാണവൻ.

അവനെന്തേലും സംഭവിച്ചാൽ അവളിലെ അമ്മ മനസ് ഒരിക്കലും

അടങ്ങിയിരിക്കില്ല.

ഒരു നിമിഷം ലക്ഷ്മിയുടെ മനസ് ആർദ്രമായി.

പക്ഷെ നിമിഷ നേരം കൊണ്ട് ആ മനസ് കല്ലായി പരിണാമം പ്രാപിച്ചു.

ഇല്ല ഒരിക്കലുമില്ല.

തന്റെ ദേവേട്ടന്റെ മുഖസാദൃശ്യവുമായി ജനിച്ചവൻ അവൻ തന്റെ കണ്മുന്നിൽ വേണ്ട.

തന്റെ ദേവേട്ടന്റെ മുഖം അത്‌ മാറ്റാർക്കും വേണ്ട.

അത്‌ താൻ സഹിക്കില്ല.

ലക്ഷ്മി ഒന്നും മിണ്ടാതെ സദ്യ കഴിക്കുന്നതിൽ ശ്രദ്ധ തിരിച്ചു.

പായസം വിളമ്പാനെത്തിയ അനന്തുവിനെ കണ്ടതും ലക്ഷ്മിക്ക് വിറഞ്ഞു കയറി.

അവൾ എണീറ്റു പോകുവാനായി ഭാവിച്ചതും സീത അവളുടെ കയ്യിൽ പിടിച്ചു ബലമായി അവിടെ ഇരുത്തിച്ചു.

പണ്ട് തന്റെ പിറന്നാളിന് ഇതുപോലെ ദേവേട്ടൻ വിളമ്പിയ മധുരം ഇപ്പോഴും നാവിൻ തുമ്പിലുണ്ട്.

അനന്തു വിളമ്പി വച്ചിട്ട് പോയ പായസത്തിലേക്ക് അവൾ കണ്ണു നട്ടിരുന്നു.

ശേഷം ആ സ്റ്റീൽ ഗ്ലാസ് എടുത്ത് ഒരു കവിൾ പായസം മടിയോടെ നുണഞ്ഞിറക്കി.

ലക്ഷ്മിക്ക് വല്ലാത്തൊരു ആശ്ചര്യം തോന്നി.

അന്ന് ദേവേട്ടൻ വിളമ്പിയ അതേ പായസത്തിന്റെ രുചി.

ഹോ ഒരു മാറ്റവുമില്ല.

അതുപോലെ തന്നെ.

ഈ രുചി തന്റെ മനസിനെ വല്ലാതെ പരിപോഷിപ്പിക്കുന്നു.

ലക്ഷ്മിയുടെ ചുണ്ടുകളിൽ ചെറിയൊരു പുഞ്ചിരി വിടർന്നു.

മനസ് ഒന്നു തണുത്തത് പോലെ.

അവൾ വയറു നിറയെ ആ പായസം കുടിച്ചു.

അതിന്റെ മാധുര്യം അവളുടെ മനതാരിലേക്ക് അലയടിച്ചു.

അനന്തുവിനോട് മനസിനുള്ളിൽ ചെറിയൊരു സ്നേഹവും വാത്സല്യവും അവൾക്ക് മുളപൊട്ടി തുടങ്ങി.

അപ്പോഴാണ് അനന്തുവിനെ തല്ലിക്കാനായി കിങ്കരന്മാരെ ഏർപ്പാടാക്കിയ കാര്യം അവൾ ഓർത്തത് തന്നെ.

പെട്ടന്ന് തന്നെ ലക്ഷ്മി ചാടിയെണീറ്റു പോയി കൈ കഴുകി.

എന്നിട്ട് സ്വന്തം റൂമിലേക്ക് അവൾ തിടുക്കപ്പെട്ടു ഓടിപ്പോയി.

മുറിയിലേക്ക് ഓടി പിടഞ്ഞു കയറിയ അവൾ പരതലിനിടെ കണ്ടത് ബെഡിൽ കിടക്കുന്ന ഫോൺ ആയിരുന്നു.

വേഗം തന്നെ അതെടുത്തു അതിൽ സേവ് ചെയ്ത നമ്പറിലേക്ക് അവൾ കാൾ ചെയ്തു.

പക്ഷെ മറുവശത്തു നിന്നും ഒരു പ്രതികരണവും ഇല്ലാതിരുന്നതിനാൽ അക്ഷമയോടെ വീണ്ടും കാൾ ചെയ്തു.

കലുഷിതമായിരുന്നു അവളുടെ മനസ്.

രണ്ടു തവണ റിങ് ചെയ്തതും മറുവശത്തു കാൾ കണക്ട് ആയി.

“ഹലോ”

“ഹലോ മാഡം ”

ഇപ്പുറത്തു നിന്നും പരുഷമായ ശബ്ദം ഒഴുകിയെത്തി.

“ദിവാകരൻ ഞാൻ പറഞ്ഞിരുന്ന  കൊട്ടേഷനില്ലേ……………………. അത്‌ ക്യാൻസൽ ചെയ്യാനാണ് ഞാൻ വിളിച്ചത്”

“എന്താ മാഡം എന്തെങ്കിലും പ്രശനം?”

“ഹേയ് ദാറ്റ്‌സ് നൺ ഓഫ് യുവർ ബിസിനെസ്………………………… ഞാൻ പറഞ്ഞ ആ കൊട്ടേഷനിൽ നിന്നും നിങ്ങൾ പിന്മാറണം………………………..അനന്തുവിനെ ഒന്നും ചെയ്യരുത്”

“അത്‌ മാഡം ഞങ്ങള് വാങ്ങിയ പണം ചിലവഴിച്ചു പോയി ”

മറുവശത്തു അയാൾ തന്റെ നിസ്സഹായത പ്രകടിപ്പിച്ചു.

“ഇട്സ് ഒകെ എനിക്കത് റീഫണ്ട്‌ ചെയ്യണ്ട……………………….ഞാൻ പറയാതെ നിങ്ങളവനെ ഒന്നും ചെയ്യരുത്”

“ഇല്ല മാഡം”

“Ok ”

അതും പറഞ്ഞുകൊണ്ട് ലക്ഷ്മി കാൾ കട്ട്‌ ചെയ്തു.

അപ്പോഴാണ് അവൾക്ക് അൽപം ആശ്വാസം തോന്നിയത്.

ശ്വാസം ആഞ്ഞു വലിച്ചു കൊണ്ട് കിടക്കുവാനായി തിരിഞ്ഞതും ലക്ഷ്മി കണ്ടത് വാതിൽക്കൽ രൗദ്രഭാവത്തോടെ നിൽക്കുന്ന മാലതിയെ ആയിരുന്നു.

അവളുടെ കണ്ണുകൾക്ക് ചോര മയം ആയിരുന്നു.

കോപം കൊണ്ട് മാലിനിയുടെ ശരീരം വെട്ടി വിറച്ചു.

അതു കണ്ടതും ലക്ഷ്മിയുടെ ചുണ്ടുകൾ മന്ത്രിച്ചു

“മാലതി”

ആ ഒരു നിമിഷം ഭൂമി പിളർന്നു താഴെ പോയിരുന്നെങ്കിൽ എന്ന് അവൾ ആശിച്ചു . . . . അനന്തുവിനെ തപ്പി നടക്കുകയാണ് രാധിക.

ഊണിനു ശേഷം അതിഥികൾ വിശേഷം പറയാനും മനയും പറമ്പും ചുറ്റി

കാണുന്നതിലും വ്യാപൃതരായി.

അതിനാൽ അവൾ താൽക്കാലത്തേക്ക് ഒന്നു ഫ്രീയായി.

അനന്തുവിനെയും തപ്പി പോകുമ്പോഴാണ് ആള് അവിടെ വീൽ ചെയറിൽ ഇരിക്കുന്ന ഒരു പെൺകുട്ടിയുമായി കത്തിയടിക്കുന്നത് അവൾ കണ്ടത്.

ഉടൻ തന്നെ രാധിക അവനെ സമീപിച്ചു.

“അനന്തു”

“എന്താ രാധിക?”

“ഇവിടെ കുളം ഒക്കെ ഉണ്ടെന്ന് മീനാക്ഷി പറഞ്ഞിരുന്നു………………………അതെവിടെയാ?”

“ഇവിടുന്ന് നേരെ പോയാൽ മതി രാധിക…………………………… അവിടെ തന്നെയാ കുളം ഉള്ളത്”

“എങ്കിൽ എന്റെ കൂടെയൊന്ന് അവിടം വരെ വരാമോ ഒരു കൂട്ടിന്?”

“അല്ലാ മീനാക്ഷിയെ കൂട്ടിക്കൂടെ?”

“അവൾക്ക് ചെറിയൊരു തലവേദനയാ അനന്തു…………………………….അതാ ഞാൻ നിന്നോട് സഹായം ചോദിച്ചേ………………………………..വരാമോ?

അവൾ പ്രതീക്ഷയുറ്റുന്ന മിഴികളോടെ അവനെ നോക്കി.

അനന്തു എന്താ ചെയ്യേണ്ടതെന്ന മട്ടിൽ അഞ്ജലിയെ നോക്കി.

അവൾ പൊക്കോളാൻ അവനോട് കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു.

അനന്തു അഞ്ജലിയെ അവിടെ ഒറ്റക്കിരുത്തിയ ശേഷം രാധികയുടെ കൂടെ പോയി.

അവളെ അവിടെ ഒറ്റക്കിരുത്തിയതിൽ അവന് ചെറിയൊരു ദണ്ണം തോന്നിയിരുന്നു.

എങ്കിലും വന്ന അഥിതിയെ മുഷിപ്പിക്കണ്ട എന്ന് കരുതി അവൻ അവൾക്ക് കമ്പനി കൊടുത്തു.

രാധിക അവന്റെ കൂടെ കുളത്തിനടുത്തേക്ക് നടക്കുകയായിരുന്നു.

അനന്തുവിന്റെ സാമീപ്യവും നീലകണ്ണുകളും മനോഹരമായ ചിരിയുമൊക്കെ രാധികയെ വല്ലാതെ കുഴക്കി.

അവന്റെ ഓരോ നോട്ടങ്ങളും സംസാരവും എല്ലാം രാധികയിൽ വികാരത്തിന്റെ ചെറു കണിക സൃഷ്ടിച്ചിരുന്നു.

പ്രത്യക്ഷത്തിൽ പോലും അവൻ തന്നെ ഇങ്ങനെ കീഴ്പ്പെടുത്തുന്നുവെങ്കിൽ പരോക്ഷമായി അവൻ തന്നെ എന്തൊക്കെ ചെയ്യും?

ചിന്തിക്കാനേ വയ്യ.

ഇതുവരെ ആരും തരാത്ത ലൈംഗിക സംതൃപ്തി അനന്തു തനിക്ക് സമ്മാനിക്കും.

അതോർത്തപ്പോൾ തന്നെ രാധികയ്ക്ക് കുളിരു കോരി.

അവളുടെ വികാര കേന്ദ്രങ്ങളിൽ ചെറിയ രീതിയിലുള്ള കാമ പുകച്ചിലുകൾ ആരംഭിച്ചു കഴിഞ്ഞു.

ഇപ്പൊ രാധിക മീനാക്ഷിയ്ക്ക് ആയിരുന്നില്ല പ്രാമുഖ്യം കൊടുത്തിരുന്നത്.

ഭാവിയിലുണ്ടാകുവാൻ പോകുന്ന അനന്തുവുമായുള്ള രതി സംസർഗ്ഗത്തിനായിരുന്നു.

അവളുടെ ഉടലിലെ ഓരോ അണുവും അതിനു വേണ്ടി ആഗ്രഹിച്ചു.

കുളപ്പടവിൽ അനന്തുവിന് അഭിമുഖമായി ഇരിക്കുമ്പോഴും അവൾക്ക് അൽപം പരിഭ്രമം തോന്നി.

എങ്കിലും അനന്തുവിനെ എങ്ങനെയും വശത്താക്കുക എന്നത് തന്നെയായിരുന്നു അവളുടെ ഗൂഢ ലക്ഷ്യം.

അവളുടെ അച്ഛൻ ദുർമന്ത്രവാദിയായ കുലശേഖരൻ ദാനമായി നൽകിയ ആ മന്ത്രസിദ്ധി, വശീകരണ മന്ത്രം അനന്തുവിന് മേൽ പ്രയോഗിക്കാൻ അവൾ മനസാലെ തയാറായി.

ആ മന്തം അവൾ മനസിൽ ഒരു തവണ ഉരുവിട്ടു കൊണ്ടിരുന്നു.

“എന്തു രസാല്ലെ അനന്തു ഇവിടൊക്കെ കാണാൻ ”

അനന്തുവിനെ മുഷിപ്പിക്കാതിരിക്കാൻ അവൾ പരമാവധി ശ്രമിക്കുന്നുണ്ട്.

“നാട്ടും പുറമല്ലേ അപ്പൊ ആ ഭംഗിയൊക്കെ കാണുമല്ലോ ”

അനന്തു തന്റെ നാടിന്റെ ഭംഗിയിൽ വാചാലനായി.

“ഹ്മ്മ് എനിക്കും ഇവിടെ നിൽക്കാൻ കൊതിയുണ്ട്”

“എങ്കിൽ ഇവിടെ നിന്നോ ഞങ്ങൾക്കും സന്തോഷം ”

അനന്തു അവളെ നോക്കി ആർദ്രമായി പുഞ്ചിരിച്ചു.

അവന്റെ ഓരോ നീക്കങ്ങളും ചലനങ്ങളും എല്ലാം രാധികയിലെ കാമവിത്തുകളെ മുളപ്പിച്ചു കൊണ്ടിരുന്നു.

“അനന്തു…..ഒരു നിമിഷം”

രാധിക ഉദ്വേഗത്തോടെ അവനെ വിളിച്ചു.

“എന്തോ… ”

ആ ഒരു വിളി കേട്ടതും അനന്തുവിന്റെ കണ്ണുകൾ രാധികയുടെ കരിമിഴികളിലേക്ക് പാറി വീണു.

അതു മതിയായിരുന്നു രാധികയ്ക്ക്.

അനന്തുവിന്റെ നീലകണ്ണുകളിലേക്ക് ഉറ്റു നോക്കികൊണ്ട് അവൾ ഹൃദ്ധിസ്ഥമാക്കിയ വശീകരണ മന്ത്രം പ്രയോഗിച്ചു.

കുലശേഖരൻ തന്റെ മകൾക്ക് സമ്മാനിച്ച ശക്തിയേറിയ വശീകരണ പ്രയോഗം. . .

-സർവ വശ്യ മന്ത്രം- . . അനന്തുവിന്റെ കണ്ണുകൾ തന്നിലായതും രാധിക ആ മന്ത്രം മനസിൽ ഉരുവിട്ടു.

“ഓം കാമദേവായ വിദ്മഹേ

പുഷ്പ ബാണായ ധീമഹി

തന്നോനംഗ പ്രചോദയാത്”

കാമദേവനെ സ്ഫുരിക്കുന്ന ശക്തിയേറിയ വശീകരണ മന്ത്രം.

പ്രപഞ്ചത്തിലെ ശക്തിയേറിയ മൂന്നാമത്തെ വശീകരണ പ്രയോഗം.

ആ ശ്രേണിയിൽ പ്രഥമ സ്ഥാനം വഹിക്കുന്നതോ ത്രൈലോക്യ വശീകരണ മന്ത്രവും.

പ്രപഞ്ചത്തിലെ ഏറ്റവും ശക്തവും കുറ്റമറ്റതുമായ വശീകരണ മന്ത്രം.

അനന്തുവിന് സ്വായത്തമായതും അതു തന്നെ.

അപ്പൊ രണ്ടാമത്തേതോ?

-വശ്യ മോഹിനി മന്ത്രം-

അമാലികയുടെ കൈവശമുള്ളത്.

വശീകരണ മന്ത്രം സ്വന്തമാക്കിയ രണ്ടു പേർ തമ്മിലുള്ള പോരാട്ടം.

അനന്തു വശ്യത്തിന് അടിമപ്പെടുമോയെന്ന് നോക്കി കാണാം. . . . . രൗദ്രരൂപിണിയായി നിൽക്കുന്ന മാലതിയെ കണ്ടതും ലക്ഷ്മിക്ക് എന്തെന്നില്ലാത്ത ഭയവും കാളലും ഒരുപോലെയുണ്ടായി.

ഉള്ളം കയ്യിലെ വിയർപ്പ് അവളുടെ ഫോണിനെ നനയിച്ചു കൊണ്ടിരുന്നു.

അവൾക്ക് എന്തേലും ഉരിയാടാൻ കഴിയുന്നതിനു മുന്നേ കാറ്റ് പോലെ പാറി വന്ന മാലതി കൈ വീശി ലക്ഷ്മിയുടെ ചെകിട്ടിൽ ഒന്നു കൊടുത്തു.

“പ്ഠക്”

കിളി പറക്കുന്ന പോലത്തെ അടി കിട്ടിയതും ലക്ഷ്മി കുനിഞ്ഞിരുന്നു പോയി.

അവളുടെ ചെവിയിൽ ആരോ മൂളുന്നതായി തോന്നി.

തലകറങ്ങിയ അവൾ നിലത്തേക്ക് അമർന്നിരുന്നു.

അപ്പോഴും കവിളിൽ ഒരു മരവിപ്പ് പോലായിരുന്നു.

ഒപ്പം അസഹനീയമായ വേദനയും.

കീഴ് ചുണ്ട് പൊട്ടി ചോര കിനിയുന്നു.

അണപ്പല്ല് കൊഴിഞ്ഞോന്ന് സംശയമുണ്ട്.

ലക്ഷ്മിയുടെ ഉണ്ടക്കണ്ണുകളിൽ നിന്നും ഡാം പൊട്ടി വീണ പോലെ നീരൊഴുക്ക് ഉണ്ടായി.

അതു കണ്ടതും മാലതി സഹിക്കവയ്യാതെ ലക്ഷ്മിയുടെ അടുത്തിരുന്നു.

നിയന്ത്രണം വിട്ട ലക്ഷ്മി പൊട്ടികരഞ്ഞു കൊണ്ട് മാലതിയുടെ മാറിൽ പറ്റി ചേർന്നു കിടന്നു.

ഒരു കുഞ്ഞിനെ പോലെ.

തന്റെ ബാല്യ കാല സുഹൃത്തിന്റെ നെറുകയിൽ തലോടിക്കൊണ്ട് മാലതിയും കണ്ണു നിറച്ചു.

അവളെ വേദനിപ്പിക്കേണ്ടി വന്നതിൽ ഖേദിച്ചു.

അപ്പോഴും ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ മാലാതിയുടെ നെഞ്ചിൽ കിടന്നു പൊട്ടി പൊട്ടി കരയുകയാണ്.

എല്ലാ സങ്കടങ്ങളും കരഞ്ഞു തീർക്കട്ടെന്ന് മാലതിയും കരുതി.

“എന്തിനാ ലക്ഷ്മി നീയെന്റെ കുഞ്ഞിനെ കൊല്ലാൻ നോക്കിയേ?”

ഗദ് ഗദ ത്തോടെ മാലതി ചോദിച്ചു.

എന്നാൽ ആ ചോദ്യം കേട്ടതും ലക്ഷ്മിയുടെ കരച്ചിൽ വീണ്ടും ഉച്ചത്തിലായി.

“അവനില്ലെങ്കിൽ പിന്നെ ഞാൻ ജീവിച്ചിരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? ഉറപ്പായും ഞാനും ചത്തു കളയും”

തികട്ടി വരുന്ന കരച്ചിൽ കടിച്ചു പിടിച്ചു കൊണ്ട് മാലതി പറഞ്ഞു.

“മാലതി സോറി……………………….ഞാനറിയാതെ എന്റെ പൊട്ടബുദ്ധിക്ക് എന്തൊക്കെയോ കാട്ടി കൂട്ടി………………………… എന്നോട് ക്ഷമിക്കടി”

ലക്ഷ്മി താഴെക്കൂർന്നിറങ്ങി മാലതിയുടെ ചരണങ്ങളിൽ മാപ്പിരന്നു.

മാലതി അപ്പൊ തന്നെ അവളെ പൊക്കിയെടുത്തു വീണ്ടും മാറോട് ചേർത്തു.

“എന്റെ മോനെന്ന് പറഞ്ഞാൽ അത്‌ നിന്റെയും കൂടിയല്ലേ പെണ്ണെ…………………………അവനെ ദേവേട്ടനായി കാണാതെ അനന്തുവായി കാണ് ”

മാലതി അവളുടെ കാതോരം പറഞ്ഞു.

“ഞാൻ ശ്രമിക്കാം മാലതി………………………. നീ പറഞ്ഞത് പോലെ അവനെന്റെയും മോനാ………………………… ഇനി അങ്ങനൊന്നും ഞാൻ കാണിക്കില്ല……………………….എനിക്ക് തെറ്റ് തിരുത്താൻ നീയൊരു അവസരം തരണം”

കുറ്റബോധം കൊണ്ട് പശ്ചാത്തപിക്കുന്ന ലക്ഷ്മിയെ മാലതി ഒന്നു കൂടി പുണർന്നു.

അതിനു ശേഷം അവളുടെ തിരുനെറ്റിയിൽ പതിയെ ചുംബിച്ചു.

തന്റെ ഉറ്റ സുഹൃത്തിന്റെ മനം മാറ്റത്തിൽ മാലതി മനസ് തുറന്നു സന്തോഷിച്ചു. . .

. . സർവ വശീകരണ മന്ത്രം ചൊല്ലി കഴിഞ്ഞതും രാധിക പതിയെ കണ്ണുകൾ തുറന്നു നോക്കി.

അപ്പോഴും അനന്തുവിന്റെ കണ്ണുകൾ തന്നിലാണെന്ന് തിരിച്ചറിഞ്ഞതും അവളിൽ സന്തോഷം ഇരട്ടിച്ചു.

അനന്തുവിന്റെ ഓരോ മാറ്റങ്ങൾ കാണുവാൻ അവളുടെ മനസ് തുടിച്ചു.

രാധിക വശ്യമായി പുഞ്ചിരി തൂകിയതും മറുപടിയായി ഒരു പുഞ്ചിരി നൽകിക്കൊണ്ട് അനന്തു പരന്നു കിടക്കുന്ന കുളത്തിലേക്ക് കണ്ണുകൾ പായിച്ചു.

അനന്തു കാമവായ്പ്പോടെ തന്നെ ബലമായി കീഴ്പ്പെടുത്തുന്നതും തന്നിലേക്ക് പടർന്നു കയറുന്നതും അവൾ സ്വപ്നം കണ്ടു തുടങ്ങി.

തന്നെ ഇറുകെ പുണർന്നു ആ പൗരുഷം തന്നിലേക്ക് കുത്തിയിറക്കി വന്യമായ വികാരത്തോടെ ഭോഗിക്കണമെന്ന് അവൾ ആശിച്ചു.

അതു ഓർക്കുമ്പോൾ തന്നെ അവൾക്ക് ശരീരമാകെ തരിപ്പ് കയറുന്ന പോലെ തോന്നി.

ഒപ്പം തുടയിടുക്കിൽ ചെറിയൊരു നനവും.

മുൻപാരിക്കലും തോന്നിയിട്ടില്ലാത്ത വിധം കാമം ഇപ്പൊ തന്നെ കീഴ്പ്പെടുത്തി കളഞ്ഞതിൽ രാധിക അമ്പരന്നു.

അനന്തുവിനെ കാണുന്തോറും അതിനുള്ള ആസക്തി അവൾക്ക് കൂടി കൂടി വന്നു.

പക്ഷെ ഇപ്പോഴും അനന്തുവിന്റെ കണ്ണുകൾ ആ ജലാശയത്തിൽ തന്നെയാണ്.

അവൻ എന്തൊക്കെയോയോ ആലോചിച്ചു കൂട്ടുന്ന പോലെ അവൾക്ക് തോന്നി.

സാധാരണ മന്ത്രം ചൊല്ലി കഴിയുമ്പോൾ പുരുഷന്മാര്ക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ അനന്തുവിൽ കാണുന്നില്ല.

മാത്രമല്ല അവൻ പഴയ പോലെ തന്നെ കൂസലേതു മന്യേ ഇരിക്കുന്നു.

അതു നിരീക്ഷിച്ചപ്പോഴേക്കും രാധികയ്ക്ക് നിരാശ തോന്നി.

ആദ്യമായിട്ടായിരുന്നു അവൾക്ക് ഇങ്ങനൊരു അനുഭവം.

“രാധികേ……..”

അനന്തു അവളെ നീട്ടി വിളിച്ചു.

ആ വിളി കേട്ടതും പ്രതീക്ഷ നുരയുന്ന കണ്ണുകളോടെ അവൾ അവനെ ഉറ്റു നോക്കി.

“എന്താ അനന്തു?”

“ഞാനെന്ന അങ്ങോട്ട് പോകട്ടെ…………………….. അവിടെ അഞ്ജലി ഒറ്റക്കേയുള്ളൂ……………………………..ഇവിടം കണ്ടു കഴിഞ്ഞിട്ട് സമയം പോലെ രാധിക അങ്ങോട്ട് വന്നാൽ മതി”

അനന്തുവിന്റെ പറച്ചിൽ കേട്ട് രാധികയ്ക്ക് കിളി പോയ പോലെയിരുന്നു.

അവൾ ഒന്നും മനസിലാവാതെ അവനെ തുറിച്ചു നോക്കി.

അപ്പോഴേക്കും അനന്തു എണീറ്റു തിരികെ മനയിലേക്ക് പോയിരുന്നു.

രാധിക ആ കുളത്തിലെ ജല പരപ്പിലേക്ക് ദൃഷ്ടി പതിപ്പിച്ചു.

വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു അവൾ.

ആദ്യമായി ആ മന്ത്രം തന്നെ ചതിച്ചുവെന്ന തോന്നൽ അവളിലുണ്ടായി.

ആദ്യമായി താൻ അത്രയ്ക്കും ആഗ്രഹിച്ച ആള് കയ്യിൽ നിന്നും വഴുതിപ്പോയി.

രാധിക ദേഷ്യത്തോടെ പല്ലിറുമ്മി.

ഇതുപോലൊരു നാണക്കേട് അവൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.

രാധികയുടെ മുഖമൊക്കെ വലിഞ്ഞു മുറുകി.

ചുവന്നു തുടുത്തു.

കല്പടവിൽ നിന്നും ചാടിയെണീറ്റു അവൾ ആ കല്പടവുകൾ കയറിക്കൊണ്ടിരുന്നു.

അതോടൊപ്പം തുള്ളി തെറിക്കുന്ന ആ നിതംബഗോളങ്ങളുടെ കാഴ്ച.

അതിമനോഹരം. . . . . മുറിയിലിരുന്ന് മടിയിലുള്ള ഡ്രോയിങ് പാഡിൽ ചിത്രം വരയ്ക്കുകയായിരുന്നു അരുണിമ.

ചൂണ്ടു വിരലിനും തള്ളവിരലിനുമിടയിൽ ഇറുക്കി പിടിച്ച പെൻസിൽ ദ്രുത ഗതിയിൽ ആ പാഡിലൂടെ ചലിക്കുന്നുണ്ട്.

മറ്റൊന്നിലും അവൾ ശ്രദ്ധിക്കുന്നില്ല.

കണ്ണുകൾ ആ ചിത്രത്തിൽ തന്നെയാണ്.

10 മിനുട്ട് നീണ്ടു നിന്ന മൽപ്പിടുത്തത്തിന് ഒടുവിൽ അരുണിമയിൽ നിന്നുമൊരു നെടുവീർപ്പുണ്ടായി.

പെൻസിൽ മാറ്റി വച്ചു അവൾ ആ ഡ്രോയിങ് പാഡ് എടുത്തു നോക്കി.

അതിൽ ബുള്ളറ്റ് ഓടിക്കുന്ന അനന്തുവിന്റെ ചിത്രമായിരുന്നു ആലേഖ്യം ചെയ്തിരുന്നത്.

അരുണിമയുടേ കലാ വിരുത് പൂർണമായും പ്രകടമാക്കുന്ന കലാ സൃഷ്ടി.

അവൾ പതുക്കെ ആ ചിത്രത്തിലൂടെ വിരലുകളോടിച്ചു.

“പ്രൊപ്പോസ് ചെയ്തപ്പോൾ ഞാൻ ശരിക്കും ഭയന്നു പോയി…………………………..പെട്ടെന്ന് എന്തു ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടിയില്ല……………………………..അതാ അറിയാതെ തല്ലി പോയെ എന്നോട് ദേഷ്യമാണോ?

ചുണ്ടുകൾ കൂർപ്പിച്ചു വച്ചു അരുണിമ ചിണുങ്ങി.

“അറിയാതെ തല്ലി പോയതല്ലേ…………………എന്റെ അനന്തേട്ടൻ ക്ഷമിക്ക്………………………പിണക്കം മാറിയില്ലേൽ എന്നെയും തല്ലിക്കോ ഇതാ”

സ്വന്തം കവിളിൽ തോട്ടുകൊണ്ട് അരുണിമ കൊഞ്ചലോടെ പറഞ്ഞു.

“ഇനിയും എന്നോട് പിണങ്ങല്ലേ കേട്ടോ…………………………….അല്ലേൽ ഞാൻ ഏത്തമിടട്ടെ…………………………….അപ്പൊ എന്റെ ചെക്കന്റെ പിണക്കം മാറുവോ?”

അരുണിമ അനന്തുവിന്റെ ചിത്രത്തിൽ തലോടിക്കൊണ്ട് വീണ്ടും ചോദിച്ചു.

“ഹ…. ഹ…. ഹ… ഹ…… ഹ”

പുറത്തു നിന്നുമൊരു പൊട്ടി ചിരി കേട്ടാണ് അരുണിമ ഞെട്ടി പിടഞ്ഞു നോക്കുന്നത്.

അപ്പോൾ കണ്ടത് വാതുക്കൽ കയ്യും കെട്ടി വച്ചു തന്നെ നോക്കി ചിരിക്കുന്ന അനിയത്തിയെ ആയിരുന്നു.

അതു കണ്ടതും അരുണിമ അവളെ നോക്കി കണ്ണുരുട്ടി.

അരുണിമയുടെ മടിയിൽ ശയിക്കുന്ന ആ ചിത്രം കയ്യിലെടുത്തു അവൾ തിരിച്ചും മറിച്ചും നോക്കി.

“എന്താണ് ചേച്ചി പെണ്ണെ ഒറ്റക്കിരുന്നു സംസാരിക്കുന്നെ? ഊളമ്പാറയ്ക്ക് ടിക്കറ്റ് എടുക്കേണ്ടി വരുവോ?”

അവൾ വായ് പൊത്തി ചിരിച്ചു.

“ഒന്നു പോടി ”

അവളെ നോക്കി കൊഞ്ഞനം കുത്തി ക്കൊണ്ട് അരുണിമ ആ ചിത്രം തട്ടി പറിച്ചു.

“മനസിൽ എന്തേലുമുണ്ടെൽ ആ ഏട്ടനോട് തുറന്നു പറഞ്ഞൂടെ…………………………..എത്ര വർഷമായി ചേച്ചി ആ ഏട്ടന് വേണ്ടി കാത്തിരിക്കുന്നു…………………………. എന്തോരം സ്വപ്‌നങ്ങൾ കണ്ടിരിക്കുന്നു………………………….എന്തിനാ ഇങ്ങനെ ബാക്കിയുള്ളവരെക്കൊണ്ട് പറയിപ്പിക്കുന്നെ?”

അവൾ ഒരു മുന്നറിയിപ്പ് പോലെ അരുണിമയെ ഓർമ്മിപ്പിച്ചു.

“അറിഞ്ഞൂടാ മോളെ……………………..മനസ് നിറച്ചു സ്നേഹമാണെനിക്ക്…………………………..പക്ഷെ അത്‌ പ്രകടിപ്പിക്കാൻ പറ്റുന്നില്ല ”

നിരാശ കാരണം അരുണിമയുടെ തല താഴ്ന്നു.

“അതിനൊരു വഴിയുണ്ട് ചേച്ചി.”

“എന്താ അത്‌?”

അരുണിമ പ്രതീക്ഷയോടെ തന്റെ അനിയത്തിയെ ഉറ്റു നോക്കി.

“ചേച്ചിക്ക് പകരം ഞാൻ ആ ചേട്ടനെ കെട്ടാം”

അവളുടെ ബുദ്ധി പോയ പോക്ക് കണ്ട് അരുണിമ പൊട്ടിച്ചിരിയോടെ അനിയത്തിയെ കട്ടിലിലേക്ക് വലിച്ചിട്ടു.

പിന്നെ രണ്ടും കൂടെ ബെഡിൽ കിടന്നു കെട്ടി മറിഞ്ഞു.

ഒടുക്കം അടിയായി പിടിയായി നുള്ളലായി മാന്തലായി കടിക്കലായി മുടി പിടിച്ചു വലിക്കലായി ആകെ ബഹളമയം തന്നെ. .

. . . -തിരുവമ്പാടി മന- . . . . രാവിലേ സൂര്യവന്ദനത്തിന് ശേഷം കളരിയിൽ അഭ്യാസമുറകൾ പരിശീലിക്കുകയാണ് ജയശങ്കർ.

കൂടെ ശിഷ്യന്മാരുമുണ്ട്.

50 വയസ് തികഞ്ഞെങ്കിലും ഇപ്പോഴും യുവത്വം വിട്ടു മാറാത്ത ശരീരം.

ജരാനരകൾ ഒട്ടും അയാളെ ബാധിച്ചിട്ടില്ല.

ദൃഢമായ പേശികൾ അയാളുടെ ഒത്ത ശരീരത്തിൽ എടുത്തു കാണുന്നു.

ആരു കണ്ടാലും മോഹിക്കുന്ന ശരീരം.

പുരുഷസൗന്ദര്യത്തിന്റെ മകുടോദാഹരണം.

പക്ഷെ എപ്പോഴും ക്രോധം നിറഞ്ഞു നിൽക്കുന്ന മുഖം.

ചുവന്ന കണ്ണുകൾ.

മെയ്വഴക്കമുള്ള ആ ശരീരം കൊണ്ട് ജയശങ്കർ കാണിക്കുന്ന അഭ്യാസങ്ങൾ പോലും മറ്റുള്ളവർ അസൂയയോടെയാണ് നോക്കി കാണാറുള്ളത്.

പൊടുന്നനെ അങ്ങോട്ടേക്ക് കടന്നു വന്ന മനയിലെ ജോലിക്കാരൻ ജയശങ്കറിനെ കാത്ത് രുദ്രൻ തിരുമേനി പൂജമുറിയിൽ ഇരിപ്പുണ്ടെന്ന് ധരിപ്പിച്ചു.

വിയർത്തൊലിച്ച ശരീരമായതിനാൽ വിസ്‌തരിച്ചുള്ള ഒരു കുളിക്ക് ശേഷം ജയശങ്കർ പൂജമുറിയിലേക്ക് നടന്നു.

അപ്പോഴാണ് മനയിലെ പുറം പണിക്ക് വന്ന പുതിയ ജോലിക്കാരിയിൽ അയാളുടെ കണ്ണുകളുടക്കിയത്.

തടിച്ചു കൊഴുത്തു മദാലസ രൂപമുള്ള ഒരുവൾ.

കണ്ടാൽ 30 വയസോളം പ്രായം.

നടക്കുമ്പോൾ തമ്മിലുരുമുന്ന ആ ചന്തിപ്പന്തുകൾ കണ്ട് അയാളുടെ വായിൽ വെള്ളമൂറി.

ഒപ്പം ബ്ലൗസ്സിൽ നിറഞ്ഞു നിൽക്കുന്ന മുഴുത്ത മാർക്കുടങ്ങൾ കണ്ട് ജയശങ്കറിന്റെ കൈകൾ തരിച്ചു.

ഇന്നേതായാലും തനിക്ക് പണിയായെന്ന് ഊറി ചിരിച്ചു കൊണ്ട് അയാൾ പൂജമുറിയിലേക്ക് കയറി.

അവിടെ നിരത്തി വച്ച കവിടിയ്ക്ക് മുന്നിൽ ചിന്താധീനനായി

ഇരിക്കുകയായിരുന്നു രുദ്രൻ തിരുമേനി.

ജയശങ്കർ മുറിയിലേക്ക് വന്നതു പോലും അദ്ദേഹം അറിഞ്ഞിരുന്നില്ല.

“അമ്മാവാ എന്നെ തിരക്കിയെന്നു അറിഞ്ഞു”

ജയശങ്കർ പറഞ്ഞു തുടങ്ങിയതും അദ്ദേഹം സ്വബോധത്തിലേക്ക് തിരികെ വന്നു.

“ഹേ… ഹ്…ഹാ…ജയാ ഇരിക്ക് ”

അദ്ദേഹം തപ്പി തടഞ്ഞുകൊണ്ട് പറഞ്ഞു.

അതുകേട്ട മാത്രയിൽ വിനയാന്വിതനായി അവിടെ തിരുമേനിക്ക് മുന്നിൽ ഇരുന്നു.

“ജയാ കാര്യങ്ങൾ അത്ര പന്തിയല്ല”

“എന്താണ്ടയെ അമ്മാവാ?”

ജയശങ്കർ നിർവികരതയോടെ ചോദിച്ചു.

“കഴിഞ്ഞ ദിവസം നമ്മുടെ മുത്തുമണിയുടെ സാന്നിധ്യം നാം നേരിട്ട് ദർശിച്ചു”

“അതെങ്ങനെ അമ്മാവാ?”

ജയൻ അമ്പരപ്പോടെ അദ്ദേഹത്തെ നോക്കി.

“അത്‌ സംഭവ്യമായി ജയാ……………………………ദക്ഷിണ മോളുടെ വരവ് അത്‌ പ്രകൃതി തന്നെ നിശ്ചയിച്ചതാണ്………………………. അതുപോലെ നീ പറഞ്ഞ ദേവന്റെ മുഖ സദൃശ്യമുള്ള തേവക്കാട്ടിലെ പുതിയ അതിഥി, അതും ദേവന്റെ പുനർജന്മമാകാനാണ് സാധ്യത”

രുദ്രൻ തിരുമേനിയുടെ വസ്തുതാവിരുദ്ധമായ കണ്ടെത്തലുകൾ കേട്ട് ജയശങ്കർ ആകെ കുഴങ്ങി.

കേട്ടത് വിശ്വസിക്കാനാവാതെ അയാൾ നിരത്തി വച്ച കവിടിയിലേക്ക് കണ്ണു നട്ടു.

“എന്നാലും ഇതൊക്കെ എങ്ങനാ അമ്മാവാ? കേട്ടിട്ട് ചിരി വരുന്നു………………………….ഇതൊക്കെ ഇന്നത്തെ കാലത്ത് നടക്കുമോ?”

അനന്തരവന്റെ മറുപടി കേട്ട് രുദ്രൻ തിരുമേനി പുച്ഛത്തോടെ ചിരിച്ചു.

“ഈ പ്രകൃതിയുടെ മായകൾ ഒന്നും തന്നെ നിനക്ക് അറിയില്ല ജയാ………………………എങ്കിലും ഞാനൊന്ന് പറയാം……………………… കാലം അതേ കഥ തന്നെ വീണ്ടും ആവർത്തിക്കുകയാണോയെന്ന് സംശയമുണ്ട്…………………………….മുത്തുമണിയും ദേവനും പുനർജനിച്ചിട്ടുണ്ടെൽ തീർച്ചയായും ദേവന്റെ പ്രണയിനിയും പുനർജനിച്ചിട്ടുണ്ടാവണം”

രുദ്രൻ തിരുമേനി പറയുന്നത് കേട്ട് അൽപ നേരം ജയശങ്കർ നിശബ്ദത പാലിച്ചു.

പൊടുന്നനെ അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു.

“കല്യാണി”

അതു കേട്ടതും രുദ്രൻ തിരുമേനി തലയാട്ടി.

പിന്നീട് ഒന്നും ചോദിക്കാൻ അയാൾക്ക് തോന്നിയില്ല.

ആ മാനസികാവസ്ഥ അതിനനുവദിച്ചില്ല എന്ന് വേണം പറയാൻ.

“പിന്നൊരു കാര്യം കൂടി ഞാൻ കണ്ടു പിടിച്ചു ജയാ…………………………… ദേവന്റെ പുനർജ്ജന്മം അഥർവ്വന്റെ വംശ പരമ്പരയിലാണ് സംഭവിച്ചിരിക്കുന്നത്………………………….അതിനാൽ അവനുമൊരു വൈരജാതൻ തന്നെ”

“അതിനർത്ഥം? ”

ഒന്നും മനസിലാവാതെ ജയൻ തന്റെ അമ്മാവനെ തുറിച്ചു നോക്കി.

“അതിനർത്ഥം ദേവന്റെ പുനർജന്മവും അഥർവ്വന്റെ പുനർജന്മവും ഒരാൾ തന്നെയാണോയെന്ന്?”

രുദ്രൻ തിരുമേനി തന്റെ സംശയം പങ്കു വച്ചു.

“അതിനിപ്പോ നമ്മളെന്താ ചെയ്യണ്ടേ?അമ്മാവാ അമ്മാവൻ എന്തു പറഞ്ഞാലും അക്ഷരം പ്രതി ഞാനനുസരിക്കും”

ജയശങ്കർ ബഹുമാനപൂർവ്വം പറഞ്ഞു തീർത്തു.

അനന്തരവന്റെ ഈ അനുസരണശേഷിയിൽ രുദ്രൻ തിരുമേനി നന്നേ അഭിമാനം കൊണ്ടു.

“കാലം കാത്തുവച്ച കാവ്യനീതിയെന്ന് പറയുന്ന പോലെ അഥർവ്വൻ പുനർജനിച്ചാൽ നമ്മളെ അത്‌ ബാധിക്കുകയില്ല ജയാ……………………………………അതായത് ചരിത്രഗ്രന്ഥങ്ങൾ സത്യമാണേൽ അഥർവ്വൻ സത്യമാണേൽ അഥർവ്വന്റെ കാലനും ഇതുപോലെ പുനർജനിച്ചിട്ടുണ്ടാകും………………………….പ്രകൃതിയുടെ ഓരോ ലീലാവിലാസങ്ങൾ.”

അതും പറഞ്ഞുകൊണ്ട് രുദ്രൻ തിരുമേനി പൊട്ടി ചിരിച്ചു.

“ആ പുനർജ്ജന്മം ആരുടേതാണ് അമ്മാവാ?”

അമ്പരപ്പോടെ ജയൻ അദ്ദേഹത്തെ ഉറ്റു നോക്കി.

“ദുർമന്ത്രവാദിനി അമാലികയുടെ………………………… അവൾക്ക് അറിയാത്ത ഒരു ക്ഷുദ്ര ക്രിയകളുമില്ല……………………………. ദുർമന്ത്രവാദത്തിന്റെ ഏടായ അഥർവ്വ സംഹിത വരെ അരച്ചു കലക്കി കുടിച്ചവൾ……………………… സാക്ഷാൽ കാമദേവനെ വരെ പ്രീതിപ്പെടുത്തി ലൈംഗിക സംതൃപ്തിക്കായി രതിവീഴ്ചകളിൽ ആറാടുന്നവൾ”

“ശോ പെണ്ണുമ്പിള്ളയുടെ ഒരു ഭാഗ്യം”

ജയശങ്കർക്ക് ആ കഥ നന്നേ ഇഷ്ട്ടപ്പെട്ടു.

അവന്റെ മറുപടി കേട്ട് രുദ്രൻ തിരുമേനി പോലും പൊട്ടിച്ചിരിച്ചു പോയി.

“അതേ ജയാ………………………..അടങ്ങാത്ത കാമത്തിന്റെ നേർരൂപമാണ് അമാലിക ..,………………………..അവളിൽ മയങ്ങികിടക്കുന്ന അത്രത്തോളം കാമാഗ്നി ഈ ലോകത്ത് മാറ്റാർക്കും തന്നെയില്ല……………………………..അതുപോലെ ഇതുവരെ അവളെ രതി സംസർഗ്ഗത്തിലൂടെ കീഴ്പ്പെടുത്തിയ ഒരു പുരുഷൻ പോലുമില്ല…………………………കാമകലകളിൽ രതി ദേവതയെ വരെ തോൽപ്പിക്കുന്നവൾ………………………….എല്ലാ പുരുഷന്മാരും തനിക്ക് താഴെയെന്നാണ് അവൾ കരുതിയിരുന്നത്…………………………..അതുകൊണ്ട് തന്നെയാണ് കാമദേവൻ അദ്ദേഹത്തിന്റെ സ്വന്തമായ പഞ്ചബാണങ്ങൾ പോലും അമാലികയ്ക്ക് സമ്മാനമായി നൽകിയത്……………………………അതുവഴി അവൾക്ക് ആരെ വേണേലും വശീകരിക്കാം”

(മുന്നത്തെ ഏതോ പാർട്ടിൽ അമാലിക ഹോമകുണ്ഠത്തിൽ നിന്നും ഒരു സ്വർണ ബാണം അറ്റത്തു താമര പൂവ് ഉള്ളത് ചായക്കടയിലുള്ള അനന്തുവിന് നേരെ പ്രയോഗിക്കുന്നത് എഴുതിയിട്ടുണ്ട്……ആ ബാണം ഈ പഞ്ച ബാണങ്ങളിൽ പെട്ട ഒന്നാണ് )

“കഥ കൊള്ളാമല്ലോ അമ്മാവാ………………….. എന്നിട്ടെന്തുണ്ടായി?”

ജയന് ആകാംക്ഷയേറി.

“അങ്ങനെ പുരുഷ പ്രജകളെ അടിമകളായും ഭോഗവസ്തുവായും കണ്ടിരുന്ന അമാലിക ദിനം പ്രതി പലതരം ഉച്ഛാടനങ്ങളിലൂടെ ശക്തി ആവാഹിച്ചു …………………………..അങ്ങനെ ഒരിക്കെ ജീവിതത്തിലാദ്യമായി അമാലികയ്ക്ക് ഒരു പുരുഷനോട് അനുരാഗം തോന്നി”

“അതാരോടാ അമ്മാവാ?”

ജയൻ ഇടയ്ക്ക് കയറി ചോദിച്ചു.

“മരതകക്കാടിന്റെ അധിപനായ അഥർവ്വനോട്”

“ഏത് മറ്റേ നാഗത്തിന്റെയും ഗന്ധർവ്വന്റെയും മകനല്ലേ?”

തനിക്ക് തോന്നിയ സംശയം ജയശങ്കർ പങ്കു വച്ചു.

“അതേ ജയാ……………………… അതു തന്നെ ആ നാഗത്തിന്റെ പേര് വൈരനാഗം എന്നായിരുന്നു…………………………ആ നാഗത്തെ കുലദൈവമായി ആരാധിച്ച ജനസമൂഹമാണ് വൈരജാതർ………………….ആ വൈരജാതാരുടെ അധിപനായിരുന്നു അഥർവ്വൻ……………………………വൈരനാഗത്തിന്റെ പുത്രൻ………………………….. മരതകകാട്ടിലായിരുന്നു അവർ വസിച്ചിരുന്നത്”

“നല്ല പേര് വൈര നാഗം ”

ജയന്റെ ചുണ്ടുകളിൽ നേർത്ത പുഞ്ചിരി തൂകി.

“ഹ്മ്മ് ആ പേരിനൊരു പ്രതേകതയുണ്ട് ജയാ……………………….. വൈരനാഗത്തിന്റെ കണ്ണുകൾക്ക് പകരം അവിടെ തിളങ്ങുന്ന രണ്ടു വൈരങ്ങളാണ് ഉണ്ടായിരുന്നത്………………………..വളരെ ശക്തിയുള്ള

വൈരങ്ങൾ………………………അതിലൊരു വൈരത്തിന് ഭൂമിദേവിയുടെ ശക്തിയും മറ്റൊരു വൈരത്തിന് സൂര്യദേവന്റെ ശക്തിയുമായിരുന്നു…………………………എന്ന് വച്ചാൽ ആ വൈരം കയ്യിൽ കിട്ടുന്ന ആർക്കും ഭൂമിയെയും സൂര്യനെയും കാൽക്കീഴിലാക്കാം എന്നർത്ഥം.”

“അതു കൊള്ളാമല്ലോ”

“അതേ ജയാ……………അങ്ങനെയിരിക്കെ ഇന്ദ്രസദസ്സിൽ നിന്നും ഭൂമിയിലേക്ക് യാത്ര തുടർന്ന പാർദ്ധേയൻ എന്ന ഗന്ധർവ്വൻ എത്തിച്ചേർന്നത് മരതകകാട്ടിൽ ആയിരുന്നു…………………………… അങ്ങനെ വൈരനാഗവുമായി ആ ഗന്ധർവ്വൻ പ്രണയത്തിലായി………………………. മുറപോലെ അവരുടെ ഗാന്ധർവ്വവിവാഹവും കഴിഞ്ഞു……………………………… അങ്ങനെ തന്റെ യാത്രയുടെ അവസാന നാളെത്തിചേർന്നതും ഒരു മടക്ക യാത്രയ്ക്ക് ആ ഗന്ധർവ്വൻ നിർബന്ധിതനായി……………………….ഇന്ദ്രസദസിലേക്ക് തിരികെ പോയി…………………………….പക്ഷെ വൈകാതെ വൈരനാഗത്തിന് ഒരു പുത്രൻ ജനിച്ചു………………………..അതാണ് അഥർവ്വൻ………………………… ഭൂമിദേവിയുടെയും സൂര്യദേവന്റെയും ശക്തിയുടെ ഒരംശം തന്റെ കണ്ണുകളിൽ ആവാഹിക്കുന്ന വൈര നാഗത്തിന് ജനിച്ചത് ഒരു വീരൻ തന്നെയായിരുന്നു……………………… നാഗശക്തിയും അതീന്ദ്രിയ ശക്തിയും ഉള്ളവനായിരുന്നു അഥർവ്വൻ…………………….ഒപ്പം പഞ്ചഭൂതങ്ങളെ തന്റെ അഞ്ച് വിരൽ തുമ്പുകളിൽ ആവഹിച്ചവൻ……………………….അസ്സലൊരു യോദ്ധാവ് ആയിരുന്നു അഥർവ്വൻ…………………………ഒരിക്കൽ പോലും തന്നിലടങ്ങിയ ശക്തികളെ അവൻ ദുരിപയോഗം ചെയ്തിരുന്നില്ല………………………അവസാനം പ്രായപൂർത്തി ആയപ്പോൾ ഒരു കാനന പുത്രിയെ തന്നെ അഥർവ്വൻ വിവാഹം ചെയ്യുകയുണ്ടായി………………………അവർക്ക് ഒരു പെൺ കുഞ്ഞുമുണ്ടായി……………………. അങ്ങനിരിക്കെ മരതക കാടിനെ കുറിച്ചും വൈരനാഗത്തിന്റെ കണ്ണുകളിലെ വൈരങ്ങളെ കുറിച്ചും അമാലിക കേൾക്കാനിടയായി………………………..അതു തട്ടിയെടുത്താൽ ഈ പ്രപഞ്ചത്തെ തന്നെ കാൽക്കീഴിലാക്കാമെന്ന് അവൾ വ്യാമോഹിച്ചു………………………അങ്ങനെ ഒരിക്കെ അവൾ……”

രുദ്രൻ തിരുമേനി പറഞ്ഞോണ്ടിരിക്കെ വാതിലിൽ ഒരു മുട്ട് കേട്ടു.

അതോടെ അദ്ദേഹം കഥ പറച്ചിൽ നിർത്തി.

കഥ കേൾക്കുന്നതിന്റെ ആസ്വാദനം നഷ്ട്ടപ്പെട്ട ജയശങ്കർ ഈർഷ്യയോടെ എണീറ്റു വാതിലിന് സമീപത്തേക്ക് നടന്നു.

ശേഷം അത്‌ വലിച്ചു തുറന്നു.

“എന്താടി?”

മുന്നിൽ നിൽക്കുന്ന തന്റെ ഭാര്യയെ കണ്ട് അയാൾക്ക് കോപം വലിഞ്ഞു കയറി.

“അമ്പ…ലത്തീന്ന് സം….ഘടകര് എത്തി….യിട്ടു….ണ്ട്”

വിറച്ചുകൊണ്ട് അവൾ പറഞ്ഞു.

“ഹ്മ്മ് പൊക്കോ ”

ഗൗരവത്തോടെ അയാൾ മറുപടി പറഞ്ഞു.

അതുകേട്ടതും അവർ അവിടുന്ന് സ്ഥലം കാലിയാക്കി.

“അമ്മാവാ അമ്പലത്തീന്ന് സംഘടകർ വന്നിട്ടുണ്ട്.”

“ഹാ നീയങ്ങോട്ട് ചെന്നോ ജയാ…………………….ഞാൻ വന്നേക്കാം ”

രുദ്രൻ തിരുമേനി പറഞ്ഞത് കേട്ട് തലയാട്ടിക്കൊണ്ട് ജയശങ്കർ അവിടുന്ന് പോയി.

ഒന്നു നെടുവീർപ്പെട്ടുകൊണ്ട് തിരുമേനിയും നേരെ പൂമുഖത്തേക്ക് നടന്നു. . . . . -2035- ജനുവരി 18,08:02 AM . . -കാലിഫോണിയ,ആപ്പിൾ വാലി വില്ലജ്- . .

നെറുകയിൽ നേർത്ത മുത്തം കിട്ടിയതിന്റെ ആലസ്യത്തിൽ സാരംഗി പതിയെ കണ്ണുകൾ തുറന്നു.

ഇപ്പോഴും ഉറക്കച്ചടവ് അവളുടെ കണ്ണുപോളകളിൽ ഘനീഭവിക്കുന്നുണ്ട്.

ഇന്നലെ രാത്രീ എപ്പോഴോ നെറ്റ്ഫ്ലികസും കണ്ടുകൊണ്ട് കിടന്നുറങ്ങിയതാണ്.

ദേ ഇപ്പൊ ഇമമ്മയുടെ മാറിൽ തല വച്ചു കിടക്കുന്നു.

ഇമമ്മ ആരാണെന്നല്ലേ?

അത്‌ തന്റെ പെറ്റമ്മയാ.

അരുണിമയമ്മയെ ഷോർട് ആക്കി വിളിക്കുന്നതാണ് ഇമമ്മ..

ഉറക്കത്തിലും ഇമമ്മയുടെ വലതു കൈ തന്റെ മുതുകിലൂടെ തഴുകുന്നുണ്ട്.

ഇമമ്മയുടേ മാറിലെ ചൂട് പറ്റിയാലേ തനിക്കും ഉറങ്ങാൻ പറ്റൂ.

ചെറുപ്പം മുതലുള്ള ശീലമായി പോയി.

മകൾ ഉറക്കം വിട്ടുണർന്നു എന്നറിഞ്ഞപ്പോൾ അരുണിമ പതിയെ ബെഡിൽ എണീറ്റിരുന്നു.

“ഗുഡ് മോർണിംഗ് സാരൂ”

“മോർണിംഗ് ഇമമ്മ ”

സാരംഗി ഒരു കോട്ടുവാ ഒക്കെ ഇട്ടുകൊണ്ട് പതിയെ എണീറ്റിരുന്നു.

എന്നിട്ട് അരുണിമയുടെ ചുമലിൽ തല ചായ്ച്ചു വച്ചു.

“വാവേ എണീറ്റു വാ………………….ഇന്നല്ലേ നിന്റെ ഫൈനൽ എക്സാം……………….ബി റെഡി മൈ ഡിയർ”

സാരംഗിയെ കുലുക്കി വിളിച്ചു കൊണ്ട് അരുണിമ എണീറ്റു.

റൂമിലെ ഹീറ്റർ ഒന്ന് അഡ്ജസ്റ്റ് ചെയ്തു വച്ചു.

ടേബിളിന്റെ മുകളിലുള്ള കണ്ണട എടുത്തു വച്ചിട്ട് നേരെ കിച്ചൺ ഏരിയയിലേക്ക് പോയി.

നല്ല മടി മനസിനെയും ശരീരത്തെയും കാർന്നു തിന്നുന്നെങ്കിലും അവൾ പതിയെ ബെഡിൽ നിന്നുമെണീറ്റു.

ശേഷം ബാത്‌റൂമിൽ പോയി പ്രാഥമിക കാര്യങ്ങൾക്ക് ശേഷം ഒരു കാക്ക കുളിയും കഴിഞ്ഞ് അവൾ തിരികെ റൂമിൽ വന്നു.

മുട്ട് വരെ ഇറക്കമുള്ള ഷോർട്സും ടോപ്പും വേഗം തന്നെ എടുത്തണിഞ്ഞു.

മിററിന്റെ മുന്നിൽ നിന്ന് തന്റെ പതിവ് പോലെ നിതംബത്തിന്റെ മുഴുപ്പിന് മാറ്റമുണ്ടോയെന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി.

അപ്പോഴാണ് ബ്രാ ഇടാൻ അവൾ മറന്നത്.

തല്ക്കാലം അത്‌ മാറ്റിവച്ചു ബെഡിന് കീഴെ കിടക്കുന്ന ബാഗുമെടുത്ത് ഹാളിലേക്ക് വന്നു.

അവിടെ സോഫയിലേക്ക് ബാഗ് വലിച്ചെറിഞ്ഞ ശേഷം അവൾ അടുക്കളയിലേക്ക് പോയി.

അവിടെ അരുണിമ ചുണ്ടിൽ ഒരു മൂളിപാട്ടോടെ ബ്രെഡിൽ ചീസ് തേച്ചു ടോസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു.

ചൂടോടെ നല്ല മൊരിഞ്ഞ ബ്രെഡ് പ്ലേറ്റിലേക്ക് നിക്ഷേപിച്ചിട്ട് അരുണിമ തന്റെ മകൾക്ക് നേരെ നീട്ടി.

കൂടെയൊരു ഓംലെറ്റും പഴവും.

ഒരു കൊഞ്ചലോടെ അവൾ ആ ബ്രെഡ് എടുത്ത് കഴിക്കാൻ തുടങ്ങി.

തനിക്കിഷ്ടപ്പെട്ട ഭക്ഷണമായതിനാൽ സാരംഗി കാര്യമായ പോളിംഗിൽ ആയിരുന്നു.

“ഇന്നത്തെ എക്സാമിന് പ്രിപേഡ് ആണോ?”

അരുണിമ കപട ഗൗരവത്തോടെ മകളെ ഉറ്റു നോക്കി.

“യെപ് ഇമമ്മ………………………എല്ലാം സെറ്റ് ആണ്……………………………. ഐ വിൽ ടേക്ക് ഇറ്റ് ആസ് എ ചാലഞ്ച് ”

തന്റെ നീല നയനങ്ങളിൽ കുസൃതി ഒളിപ്പിച്ചുകൊണ്ട് സാരംഗി കുലുങ്ങി ചിരിച്ചു.

“ദാറ്റസ് മൈ ഗേൾ ”

അരുണിമ മകളുടെ കവിളിൽ പതിയെ പിച്ചി.

അതു കേട്ടതും സാരംഗിയുടേ തുടുത്ത കവിളുകൾ ആരുണാഭമായി മാറി.

അരുണിമയും അവൾക്ക് ഓപ്പോസിറ് ആയി ചെയർ വലിച്ചിട്ടിട്ട് ഇരുന്നു.

ശേഷം ഫുഡ് പതുക്കെ കഴിക്കുവാൻ തുടങ്ങി.

ബ്രെഡ് വേഗം കഴിച്ചിട്ട് ഒരു കവിൾ ഓറഞ്ച് ജ്യൂസ്‌ സിപ് ചെയ്തിട്ട് സാരംഗി

സോഫയിലിട്ട ബാഗുമായി റൂമിലേക്ക് പോയി.

ഒന്നു രണ്ടു ബുക്കുകൾ കൂടി ബാഗിലേക്ക് ധൃതിയിൽ വച്ചിട്ട് തിരികെ പോകാൻ ശ്രമിക്കുമ്പോഴാണ് കയ്യിലൊരു ഡയറി തടഞ്ഞത്.

ഒന്നു ശങ്കിച്ചെങ്കിലും സാരംഗി തല ചൊറിഞ്ഞുകൊണ്ട് ആ ഡയറിയും കൂടി ബാഗിലേക്കിട്ടു.

“സാരൂ……………”

അരുണിമയുടെ നീട്ടിയുള്ള വിളി കേട്ടാണ് സാരംഗി വേഗം ഹാളിലേക്ക് ഓടി വന്നത്.

അവിടെ എത്തിയപ്പോഴേക്കും അരുണിമ അവളെ നോക്കി കണ്ണുകൾ കാണിച്ചു.

അതു കണ്ടതും സാരംഗി ഹാളിൽ തൂക്കിയ ഫോട്ടോയിലേക്ക് നോക്കി കൈകൾ കൂപ്പി.

തെല്ലൊരു നിമിഷം അവൾ കണ്ണുകളടച്ചു മൗനം പാലിച്ചു.

ഫോട്ടോയിലെ അനന്തുവിന്റെ പ്രതിരൂപത്തിലേക്ക് നോക്കിയതും അരുണിമയുടേ കണ്ണുകൾ നിറഞ്ഞു.

അവൾ കണ്ണട ഊരിയെടുത്ത് കരചീഫ് കൊണ്ട് കണ്ണുകളോപ്പി.

കണ്ണുകൾ തുറന്നതും ഈ കാഴ്ചയാണ് സാരംഗി കാണുന്നത്.

അവൾ ചാടിവന്നു അരുണിമയുടെ കഴുത്തിലൂടെ കയ്യിട്ട് തൂങ്ങി പിടിച്ചു.

“ഇങ്ങനെ കരയല്ലേ ഇമമ്മേ………………എന്റെ അനന്തച്ഛന് സങ്കടം വരും……………ഡോണ്ട് ബി സാഡ് ”

ആ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് അവൾ താക്കീത് പോലെ പറഞ്ഞു.

അരുണിമ തന്റെ മകളുടെ പിടയ്ക്കുന്ന നീല മിഴികളിൽ തെല്ലൊരു നിമിഷം ഉറ്റു നോക്കി.

അനന്തു കണ്മുന്നിൽ വന്നു നിൽക്കുന്ന പോലെയാണ് അവൾക്ക് തോന്നിയത്.

“കള്ളിയമ്മ………………………….എന്റെ കണ്ണും നോക്കികൊണ്ട് അനന്തച്ഛനെ സ്വപ്‍നം കാണുവാണല്ലേ?”

അവൾ കുറുകിക്കൊണ്ട് പറഞ്ഞു.

“അതെങ്ങനെ മനസിലായി?”

അരുണിമയുടെ കണ്ണുകളിൽ അത്ഭുതം.

“എനിക്ക് അറിഞ്ഞൂടെ എന്റെ ഇമമ്മയെ”

അരുണിമയെ പുണർന്നുകൊണ്ട് അവൾ

പറഞ്ഞു.

“ആയ്ക്കോട്ടെ മാഡം……….പോകണ്ടേ?”

“യെസ് മാം ഷാൾ വീ?”

സാരംഗി പുറത്തേക്ക് കൈ നീട്ടി.

അരുണിമ ഡോർ തുറന്നു പുറത്തിറങ്ങി.

മുറ്റത്ത് ഒരു ബ്ലാക്ക് കളർ കാർ പാർക്ക്‌ ചെയ്തിട്ടുണ്ട്.

അരുണിമ ഡോർ ലോക്ക് ചെയ്യുമ്പോഴേക്കും സാരംഗി ഓടിപ്പോയി കാറിന്റെ ഡോർ തുറന്നു കയറി.

വിന്ററിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലായതിനാൽ എങ്ങും കനത്ത തണുപ്പ് മാത്രം.

നല്ല കാലാവസ്ഥ.

വല്ലപ്പോഴും അപ്പൂപ്പൻ താടി പോലെ വീഴുന്ന ഹിമ കണങ്ങളും.

സ്വെറ്ററിന്റെ ഉള്ളിൽ ആണെങ്കിൽ പോലും അവൾ ചെറുതായി വിറക്കുന്നുണ്ട്.

വരണ്ടു പോയ ചുണ്ടുകളെ നാവുകൊണ്ട് ഇടയ്ക്കിടെ നനച്ചു വിട്ടു.

ഡോർ ലോക്ക് ചെയ്തു കഴിഞ്ഞതും അരുണിമ തണുപ്പ് സഹിക്കാൻ വയ്യാതെ കാറിലേക്ക് ഓടി കയറി.

ശേഷം കാർ റിവേഴ്‌സ് എടുത്തു റോഡിലേക്കിറക്കി.

എന്നിട്ട് നേരെ മുന്നിലേക്ക് വിട്ടു.

ഹൈവേയിൽ കയറി അഞ്ചു മിനിറ്റ് കഴിഞ്ഞതും സാരംഗിയെ അവിടുത്തെ ജംഗ്ഷനിൽ ഇറക്കി വിട്ടിട്ട് അരുണിമയുടെ കാർ നേരെ ഇടത്തേക്ക് തിരിഞ്ഞു പോയി.

ബാഗ് ഒക്കത്തിൽ വച്ചു അരുണിമ പബ്ലിക് ട്രാൻസ്‌പോർട്ടിനായി വെയിറ്റ് ചെയ്തു നിന്നു.

അപ്പോഴേക്കും ഒരു ഡബിൾ ഡക്കർ ബസ് അങ്ങോട്ടേക്ക് മുക്കിയും മൂളിയും ഉരുണ്ടുരുണ്ട് വന്നു.

സാരംഗി വേഗം തന്നെ അതിന്റെ മണ്ടയിൽ ഓപ്പൺ സ്പേസിൽ പോയിരുന്നു.

അതിൽ കുറച്ചു native പീപ്പിൾ ഉണ്ടായിരുന്നു.

പേരിന് കുറച്ചു സഞ്ചാരികളും.

ബസ് പുറപ്പെട്ടതും തെല്ലൊരു നിമിഷം ആപ്പിൾ വാലി ഗ്രാമ സൗന്ദര്യത്തിൽ അവൾ കണ്ണു നട്ടിരുന്നു.

എങ്ങും അമ്പരചുംബികളായ കെട്ടിടങ്ങൾ മാത്രം.

തീപ്പെട്ടികൂട് അടുപ്പിച്ചു വച്ച പോലെ.

അതിനു ശേഷം ബാഗ് തുറന്ന് അതിൽ നിന്നും ഡയറിയെടുത്തു അവസാനം വായിച്ചു തീർത്ത പേജ് എടുത്തു വച്ചു.

വൃത്തിയായ കൈപ്പടയിൽ തന്റെ അച്ഛൻ അനന്തു എഴുതി വച്ച സ്വഅനുഭവങ്ങൾ.

അതിലൂടെ അവൾ തന്റെ തൂവെള്ള വിരലുകളോടിച്ചു.

മുഖത്തേക്ക് ഉതിർന്നു വീഴുന്ന മുടിയിഴകൾ അവളുടെ വായനക്ക് തടസം

സൃഷ്ടിച്ചു.

നല്ല തണുപ്പ് ആണെങ്കിലും ആ ഡയറി ചൂടോടെ വായ്ക്കാൻ അവൾ കൊതിച്ചു.

3 വയസ് വരെ മാത്രേ തനിക്ക് അച്ഛന്റെ സ്നേഹം കിട്ടിട്ടുള്ളു.

അതിനു ശേഷം അച്ഛന്റെ മരണം അമ്മയെ ഒരുപാട് തളർത്തി.

പിന്നെ അമരിക്കയിൽ ഒരു വിസ ശരിയായപ്പോൾ ആ അന്തരീക്ഷത്തിൽ നിന്നുമൊരു മുക്തി വേണമെന്ന് തോന്നിയപ്പോഴാണ് ഇമമ്മ തന്നെയും പൊതിഞ്ഞെടുത്തുകൊണ്ട് വന്നത്.

ഇവിടെ സെറ്റ് ആയതിന് ശേഷം നാട്ടിലേക്ക് പോയിട്ടേയില്ല ഒരിക്കൽ പോലും.

ആരെയും കാണിക്കാതെ ആരെയും അറിയിക്കാതെ ഇമമ്മ ചിറകിനുള്ളിൽ തന്നെ പൊതിഞ്ഞു സംരക്ഷിക്കുന്നു.

ഒരു നെടുവീർപ്പോടെ അവൾ ഓർക്കുകയായിരുന്നു.

അവസാനം വായിച്ചു വച്ച പേജിൽ ഒരിക്കൽ കൂടി അവളുടെ കണ്ണുകൾ പതിഞ്ഞു.

രുദ്രൻ തിരുമേനിയിൽ നിന്നും അറിഞ്ഞ അഥർവ്വന്റെ കഥയുടെ പാതി.

അത്‌ ഇനി മുഴവനാക്കണം.

നാട്ടിൽ നിന്നും പോരുമ്പോൾ അമ്മ അച്ഛന്റെ ഓർമ്മക്കായി എടുത്തു കൊണ്ടു വന്ന സാധനങ്ങളിൽ പെട്ടതായിരുന്നു ഈ ഡയറിയും.

കുറച്ചു നാൾ മുന്നേയായിരുന്നു ഈ ഡയറി തന്റെ കയ്യിൽ പെട്ടത്.

ഇപ്പൊ ഈ കഥ വായിക്കുമ്പോ തന്റെ അച്ഛനെ താൻ അടുത്തറിയുന്നണ്ട്.

അമ്മ പണ്ട് പറഞ്ഞു തന്നിട്ടുള്ള സിൻഡ്രല്ല കഥകൾ പോലെ ഫാന്റസി നിറഞ്ഞ അനന്തച്ഛന്റെയും ഇമമ്മയുടെയും കഥ.

അതോർത്തപ്പോഴേക്കും സാരംഗിയുടേ കണ്ണുകൾ നിറഞ്ഞു.

അമ്മയിൽ നിന്നല്ലാതെ ആദ്യമായി മറ്റൊരാളിൽ നിന്നും അവൾ തന്റെ അച്ഛനെ കുറിച്ച് അടുത്തറിയുകയാണ്.

അതും ഈ ഡയറിയിലൂടെ.

അനന്തച്ഛൻ തനിക്കായി എഴുതിയ വരികൾ പോലെ.

ഒരുപക്ഷെ അനന്തുവിനായി ദേവൻ എഴുതിയ ഡയറി പോലാകും സാരംഗിയ്ക്കായി അനന്തു എഴുതിയ ഈ ഡയറിയും.

സീറ്റിലേക്ക് ചാരിയിരുന്ന് കണ്ണുകൾ പൂട്ടുമ്പോഴും സാരംഗിയുടേ മനസിൽ അച്ഛന്റെ ഓർമ്മകൾ മാത്രമായിരുന്നു.

ബാല്യത്തിൽ എവിടെയോ മണ്മറഞ്ഞു പോയ അനന്തച്ഛന്റെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും കരുതലിന്റെയും നനുത്ത ഓർമ്മകൾ അവൾ പൊടിതട്ടിയെടുത്തു.

(തുടരും)

Nb : @Abid sulthan kv ബ്രോ കൊറോണ ആണെന്ന് അറിയാം……. സേഫ് ആയിട്ട് ഇരിക്ക് കേട്ടോ…….ഈ പാർട്ട്‌ ബ്രോയ്ക്കുള്ള എന്റെ സമ്മാനം……..

അസുഖമൊക്കെ വേഗം തന്നെ മാറട്ടെ……🤗

സാരംഗിയുടെ അപ്രതീക്ഷിത എൻട്രി കണ്ട് ആരും സംശയിക്കണ്ട……… അവൾക്കും ഇതിൽ ചെറിയൊരു റോൾ ഉണ്ട്…….3 പേരുടെ കഥയാണ് ഞാൻ ഇതിലൂടെ പറയുന്നതെന്ന് പറഞ്ഞു……. അതുപോലെ 3 കാലഘട്ടങ്ങളിലൂടെയാണ് ഈ കഥ പോകുന്നത്…….. അഥർവ്വന്റെ കാലഘട്ടം…… അനന്തുവിന്റെ കാലഘട്ടം……….സാരംഗിയുടെ കാലഘട്ടം…….

സ്നേഹത്തോടെ ചാണക്യൻ……….!!!!

Comments:

No comments!

Please sign up or log in to post a comment!