വശീകരണ മന്ത്രം 13

(കഥ ഇതുവരെ)

നാട്ടിൽ നിന്നും പോരുമ്പോൾ അമ്മ അച്ഛന്റെ ഓർമ്മക്കായി എടുത്തു കൊണ്ടു വന്ന സാധനങ്ങളിൽ പെട്ടതായിരുന്നു ഈ ഡയറിയും.

കുറച്ചു നാൾ മുന്നേയായിരുന്നു ഈ ഡയറി തന്റെ കയ്യിൽ പെട്ടത്.

ഇപ്പൊ ഈ കഥ വായിക്കുമ്പോ തന്റെ അച്ഛനെ താൻ അടുത്തറിയുന്നണ്ട്.

അമ്മ പണ്ട് പറഞ്ഞു തന്നിട്ടുള്ള സിൻഡ്രല്ല കഥകൾ പോലെ ഫാന്റസി നിറഞ്ഞ അനന്തച്ഛന്റെയും ഇമമ്മയുടെയും കഥ.

അതോർത്തപ്പോഴേക്കും സാരംഗിയുടേ കണ്ണുകൾ നിറഞ്ഞു.

അമ്മയിൽ നിന്നല്ലാതെ ആദ്യമായി മറ്റൊരാളിൽ നിന്നും അവൾ തന്റെ അച്ഛനെ കുറിച്ച് അടുത്തറിയുകയാണ്.

അതും ഈ ഡയറിയിലൂടെ.

അനന്തച്ഛൻ തനിക്കായി എഴുതിയ വരികൾ പോലെ.

ഒരുപക്ഷെ അനന്തുവിനായി ദേവൻ എഴുതിയ ഡയറി പോലാകും സാരംഗിയ്ക്കായി അനന്തു എഴുതിയ ഈ ഡയറിയും.

സീറ്റിലേക്ക് ചാരിയിരുന്ന് കണ്ണുകൾ പൂട്ടുമ്പോഴും സാരംഗിയുടേ മനസിൽ അച്ഛന്റെ ഓർമ്മകൾ മാത്രമായിരുന്നു.

ബാല്യത്തിൽ എവിടെയോ മണ്മറഞ്ഞു പോയ അനന്തച്ഛന്റെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും കരുതലിന്റെയും നനുത്ത ഓർമ്മകൾ അവൾ പൊടിതട്ടിയെടുത്തു. . . (തുടരുന്നു ) . . വൈകുന്നേരം വരെ അഥിതികളുടെ ബഹളമായിരുന്നു തേവക്കാട്ട് മനയിൽ.

ചായകുടിയും കഴിഞ്ഞാണ് അവർ പിരിഞ്ഞത്.

പോകാൻ നേരം കൃഷ്ണൻ കുട്ടി MLA ശങ്കരനെ ഹാർദ്ധവമായി ആശ്ലേഷിച്ചു.

ഒരു പുതു ബന്ധുത്വത്തിനുള്ള തുടക്കം.

കാര്യങ്ങളൊക്കെ ഒന്നു കൂടി  ഉറപ്പിച്ച ശേഷം അദ്ദേഹം പോകാനായി ഇറങ്ങി.

കൂടെ പരിവാരങ്ങളും.

മീനാക്ഷി രാധികയെ എത്തി നോക്കി.

അവൾ അവിടെ മുഖം ഒരു കലം പോലെ വീർപ്പിച്ചു വച്ചിരിക്കുന്നു.

അവളുടെ ഭാവ മാറ്റം കണ്ട് മീനാക്ഷി ചിന്തിതയായി.

ഇവൾക്കിത് എന്തുപറ്റി?

മുഖമൊക്കെ ഒരു കൊട്ട കണക്കെ ഉണ്ടല്ലോ.

മീനാക്ഷി പിണക്കം മാറ്റാനായി രാധികയെ കൈകൾ കൊണ്ട് മാടി വിളിച്ചു.

പക്ഷെ രാധിക അതൊന്നും ശ്രദ്ധിച്ചിരുന്നില്ല.

കൈകൾ കെട്ടി വച്ചു അവൾ കാര്യമായി എന്തോ ചിന്തിക്കുകയായിരുന്നു.

കാറിന്റെ ഡോർ തുറന്നു കയറിയ കുലശേഖരൻ സീറ്റിൽ അമർന്നിരുന്നു പുറത്തേക്ക് തലയിട്ടു.

അനന്തുവിനെ ഒരു നോക്ക് കാണുകയായിരുന്നു ലക്ഷ്യം.

പക്ഷെ അവൻ അവിടെങ്ങും ഉണ്ടായിരുന്നില്ല.

മനയിലെ ആളുകൾ അതിഥികളെ പറഞ്ഞു വിടുന്ന തിരക്കിൽ ആയിരുന്നു.

അപ്പോഴാണ് അനന്തു കോലായിലേക്ക് വന്നത്.

അഞ്ജലിയെ വീൽ ചെയറിൽ ഇരുത്തി തള്ളികൊണ്ടായിരുന്നു അവൻ വന്നത്.



അനന്തുവിനെ ഒരു നോക്ക് കണ്ടതും രാധിക കോപത്തോടെ മുഖം വെട്ടിച്ചു.

തന്റെ സ്വപ്നങ്ങളെല്ലാം ശിഥിലമാക്കപ്പെട്ടതിന്റെ നിരാശയിൽ ആയിരുന്നു അവൾ.

അനന്തു തന്നെ കാണാതിരിക്കാൻ അവൾ വേഗം തന്നെ കാറിന്റെ ഡോർ തുറന്നു ഉള്ളിലേക്ക് കയറി.

അപ്പോഴാണ് കാറിലിരുന്ന കുലശേഖരൻ അനന്തുവിനെ പൊടുന്നനെ കണ്ടത്.

ഡോറിന് വെളിയിലൂടെ കയ്യിട്ട് അയാൾ അനന്തുവിനെ തന്നെ തുറിച്ചു നോക്കി.

അനന്തുവിനെ ആപാദചൂഢം അയാൾ കണ്ണുകൾ കൊണ്ട് ഉഴിഞ്ഞു.

വളരെ നിഗൂഢതകൾ നിറഞ്ഞ മാനവ ജന്മം.

ഏതോ നിധിയിലേക്കുള്ള താക്കോലെന്ന പോലെ.

അനന്തുവിനെ കുറിച്ചുള്ള ആത്മഗതത്തോടെ ഒന്നു നെടുവീർപ്പെട്ടതും പെട്ടെന്നൊരു കാഴ്ച്ച കണ്ട് കുലശേഖരൻ ഞെട്ടി.

അഞ്‌ജലിക്ക് സമീപം നിൽക്കുന്ന അനന്തുവിന്റെ തലക്ക് മുകളിലായി പത്തി വിടർത്തി നിൽക്കുന്ന ഒരു നാഗം.

അതിന്റെ കണ്ണുകൾ വൈരങ്ങൾ പോലെ തിളങ്ങുന്നുണ്ടായിരുന്നു.

ആ നാഗം ബാക്കി നീണ്ടു കിടക്കുന്ന ഉടൽ അനന്തുവിന്റെ ശരീരത്തിൽ ചുറ്റി പിണഞ്ഞു വച്ചിരിക്കുന്നു.

ഒരു സംരക്ഷണ കവചം പോലെ.

ആ നാഗം നാവ് നീട്ടി ചീറ്റുന്നത് കുലശേഖരന് വ്യക്തമായി കേൾക്കാമായിരുന്നു.

അതോടു കൂടി കുലശേഖരന്റെ ചിന്തകൾ പല വഴിക്ക് പോയി.

അനന്തു ഒരു സാധാരണ യുവാവ് അല്ലെന്ന് നിശ്ചയമാണ്.

ആദ്യം ആ നാഗമെന്ന സംരക്ഷണ കവചത്തെ തകർത്തെങ്കിൽ മാത്രമേ ആ യുവാവിനെ ഒന്നു സ്പർശിക്കാൻ പോലുമാകൂ.

തന്റെ മുഴുവൻ  തപഃ ശക്തിയും പ്രയോഗിച്ചു അത്‌ ഭേദിക്കണം.

ഇനി തനിക്ക് മറ്റൊരു ലക്ഷ്യങ്ങളുമില്ല.

കുലശേഖരൻ മനസിൽ എന്തൊക്കെയോ കണക്ക് കൂട്ടി.

ഡ്രൈവർ കാർ ഓണാക്കിയപ്പോഴാണ് കുലശേഖരൻ ചിന്തകളിൽ നിന്നുമുണർന്നത്.

അപ്പോഴേക്കും ഡ്രൈവർ കാർ റിവേഴ്‌സ് എടുക്കുകയായിരുന്നു.

ഓരോ വണ്ടികളും കടന്നു പോകുമ്പോഴും മനയിലെ ജനങ്ങൾ അവരെ സന്തോഷത്തോടെ യാത്രയാക്കി.

കാറുകൾ പടിപ്പുര കടന്നതും ബാലരാമനിൽ നിന്നുമൊരു ദീർഘ നിശ്വാസം ഉതിർന്നു.

എല്ലാവരും തിരികെ മനയിലേക്ക് കയറിപോയി.

ഉടനെ തന്നെ ശിവജിത്തിന്റെ കല്യാണമുണ്ടാകും.

ഭൂമി പൂജയ്ക്ക് ശേഷം.

ഇരു വീട്ടുകാരും തമ്മിൽ അതിലൊരു ധാരണയായി.

ദേശത്തു നിന്നും ഏകദേശം രണ്ടു നിയോജകമണ്ഡലങ്ങൾക്കപ്പുറമാണ് കൃഷ്ണൻ കുട്ടിയുടെ നാട്.

ശിവജിത്തിന്റെ ഭാവി വധുവിന്റെ ജന്മ ദേശം.

സ്വന്തം നാടുള്ള നിയോജകമണ്ഡലത്തെയല്ല അദ്ദേഹം പ്രതിനിധീകരിക്കുന്നത്.


ഒന്നര മണിക്കൂർ യാത്രയ്ക്ക് ശേഷം രാധിക സ്വന്തം വീട്ടിലേക്കെത്തിച്ചേർന്നു.

കാറിൽ നിന്നുമിറങ്ങിയ രാധിക ഭൂമി ചവുട്ടി കുലുക്കി വീടിനുള്ളിലേക്ക് കേറിപ്പോയി.

മകളുടെ പോക്ക് കണ്ടപ്പോഴേ അതിലൊരു പന്തികേട് കുലശേഖരന് തോന്നിയിരുന്നു.

തല്ക്കാലം അത്‌ കാര്യമാക്കാതെ അയാൾ സ്വന്തം മുറിയിലേക്ക് പോയി.

വിസ്തരിച്ചുള്ള കുളിയിലൂടെ യാത്രാക്ഷീണമകറ്റിയ ശേഷം അയാൾ ബാത്‌റൂമിന്റെ ഡോർ തുറന്നു വെളിയിലേക്കിറങ്ങി.

ഒരു ടവൽ കൊണ്ട് തല തോർത്തവെയാണ് മകൾ തന്റെ ബെഡിൽ കിടക്കുന്നത് കുലശേഖരൻ ശ്രദ്ധിച്ചത്.

അഴിഞ്ഞു വരുന്ന മുണ്ട് ഒന്നു കൂടി വലിച്ചു മുറുക്കിയുടുത്തു കൊണ്ട് അയാൾ രാധികയെ സൂക്ഷിച്ചു നോക്കി.

നേരത്തെ വന്നപ്പോൾ ഇട്ടിരുന്ന വേഷമായിരുന്നില്ല അവൾക്ക്.

ഇപ്പോഴത് ഒരു പാവാടയും ടി ഷർട്ടും ആയിരിക്കുന്നു.

ബെഡിൽ നടു വളച്ചു വച്ചു കൈകൾ തലക്ക് മുകളിലേക്ക് നീട്ടി ആലസ്യത്തോടെ ആയിരുന്നു രാധികയുടെ കിടപ്പ്.

പാവാടത്തുമ്പ് കാൽ മുട്ടുകൾ വരെ ഊർന്നു കയറിയിരിക്കുന്നു.

വെണ്ണ കടഞ്ഞെടുത്ത പോലത്തെ തുടകളുടെ നേരിയ ദൃശ്യം കാണാം.

തൂവെള്ള നിറമുള്ള രോമരഹിത പാദങ്ങളും ചുവന്ന ക്യൂട്ടക്സിൽ മനോഹരമായിരിക്കുന്ന നഖങ്ങളുടെ ശ്രേണിയും കണങ്കാലിനെ ഒട്ടിപിടിച്ചു കിടക്കുന്ന തങ്കകൊലുസും കണ്ടപ്പോഴേ കുലശേഖരന് പണ്ടത്തെ കഥകളിൽ വായിച്ച യക്ഷി കന്യകകളെയാണ് ഓർമ വന്നത്.

തന്റെ മകളും ഒരു യക്ഷി സൗന്ദര്യമുള്ളവൾ തന്നെ.

കിടന്ന കിടപ്പിൽ ടി ഷർട്ടിൽ ആത്തക്ക പോലെ മുഴച്ചിരിക്കുന്ന കുചകുഭങ്ങളുടെ ഉയർച്ച താഴ്ചയും മുഖത്തും കൈകളിലുമായി നീണ്ടു കിടന്ന് ശയിക്കുന്ന മകളുടെ കാർകൂന്തലഴകും കുലശേഖരന്റെ ഉള്ളിലെ കാമാസക്തിയെ തൊട്ടുണർത്തി.

സ്വന്തം മകളാണെങ്കിൽ കൂടിയും അഴകുള്ള ഒരു കൊച്ചു ദേവതയുടെ ഈ ലാസ്യമായ കിടത്തം ഏതൊരാണിനെയും ഇളക്കാൻ പോന്ന വിധമായിരുന്നു.

ഉടുത്തിരിക്കുന്ന മുണ്ടിനുള്ളിലെ പൗരുഷം പതിയെ സട കുടഞ്ഞു എണീറ്റതും കുലശേഖരൻ ഒന്ന് പതറിപ്പോയി.

ബാത്‌റൂമിൽ നിന്നും കുളിച്ചിറങ്ങി വന്ന അച്ഛനെ കണ്ട് ധൃതിയിൽ എണീക്കാൻ നോക്കുമ്പോഴാണ് രാധിക ആ കാഴ്ച കാണുന്നത്.

അച്ഛൻ ഉടുത്തിരിക്കുന്ന മുണ്ടിൽ ഒരാൾ തല പൊക്കി നിൽക്കുന്നത്.

അതു കണ്ടതും ചുണ്ടിലൂറുന്ന പുഞ്ചിരിയോടെ അവൾ പയ്യെ എണീറ്റു.

മകൾ തന്റെ മുണ്ടിലേക്ക് നോക്കുന്നത് കണ്ട് കുലശേഖരനും ഗൗരവമുള്ള പുഞ്ചിരി പൊഴിച്ചു.

ബെഡിൽ നിന്നും എണീറ്റ രാധിക നടന്നു വന്ന് കുലശേഖരന്റെ നെഞ്ചിൽ തല ചായ്ച്ചു വച്ചു.


അപ്പോഴേക്കും അവളുടെ കൈ അയാളുടെ ലിംഗത്തിൽ പിടി മുറുക്കിയിരുന്നു.

മകളുടെ കൈ സ്വന്തം ലിംഗത്തിൽ അമർന്നതും കുലശേഖരനിൽ നിന്നും ഒരു നിശ്വാസമുണ്ടായി.

അവൾ പതിയെ ആ ലിംഗത്തിൽ ഉഴിഞ്ഞുകൊണ്ട് അച്ഛന്റെ ഈറനുള്ള മാറിൽ പതിയെ ചുണ്ടുകൾ ചേർത്തു വച്ചു ചുംബിച്ചു.

“ഇപ്പൊ വേണ്ട മോളെ എന്റെ വൃതം മുടങ്ങില്ലേ?

കുലശേഖരൻ മകളെ അതിൽ നിന്നും മനസില്ല മനസോടെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചു.

“ഉം ഹും”

നിഷേധാർത്ഥത്തിൽ അവൾ തലയാട്ടി.

“വേണം മോളെ എന്റെ വൃതം,കർമം”

“ഇനിയെപ്പോഴാ ഇവനെ എനിക്ക് അച്ഛൻ തരിക?”

രാധിക കൊഞ്ചലോടെ അയാളോട് ചോദിച്ചു.

“രണ്ടു ദിവസം കഴിഞ്ഞു കർമം എപ്പൊ തീരുന്നുവോ അപ്പോൾ ഞാനെന്റെ മകളുടെ ആഗ്രഹങ്ങൾ നടത്തി തരാം…… പോരെ?”

രാധികയെ അടക്കി നിർത്താനായി കുലശേഖരൻ മൊഴിഞ്ഞു.

“ഹ്മ്മ് ”

സമ്മതമെന്ന മട്ടിൽ അവൾ മൂളി.

അപ്പോഴാണ് അയാൾക്ക് ആശ്വാസമായത്.

വികാരങ്ങളുടെ കെട്ടു പൊട്ടിയാൽ അവൾ പിന്നെയൊരു കാമയക്ഷിയാണ്.

അവിടെ അച്ഛനെന്നോ ചേട്ടനെന്നോ അനിയനെന്നോ അവൾക്ക് യാതൊരുവിധ ബോധവുമില്ല.

കാമ സംതൃപ്തി മാത്രമായിരിക്കും അവളുടെ മനസിൽ.

അതിനേത് അറ്റം വരെയും അവൾ പോകും.

ഒന്നുമില്ലേലും ഈ കുലശേഖരന്റെ മകളല്ലേ അവൾ.

അയാൾ ഊറി ചിരിച്ചുകൊണ്ട് ഓർക്കുകയായിരുന്നു.

ഇത്രേം കാലത്തെ താന്ത്രിക ജീവിതത്തിനിടയിൽ ഒരുപാട് സ്ത്രീകളുമായി അയാൾ രമിച്ചു കഴിഞ്ഞു.

ഈ ഇരു നില മണി മാളികയിൽ അയാൾക്ക് 5 ഭാര്യമാരുണ്ടായിരുന്നു.

ഓരോ ഭാര്യമാരിൽ നിന്നും മൂന്നു വീതം കുട്ടികൾ.

അങ്ങനെ 15 മക്കളുടെ പിതാവ്.

പിന്നെ എണ്ണമറിയാത്ത തന്റെ ജാര സന്തതികളും.

ഏതൊരു പെണ്ണിനെ നോട്ടമിട്ടാലും രണ്ടു ദിവസത്തിനുള്ളിൽ താനവളെ കാൽക്കീഴിലാക്കാൻ ശ്രമിക്കാറുണ്ട്.

അതിപ്പോ സ്വമനസാലെ ആയാലും ബലം പ്രയോഗിച്ചായാലും.

കാമ പൂർത്തീകരണം മാത്രമായിരിക്കും തന്റെ മനസ് നിറയെ.

തന്റെ അതേ നേർ പ്രകൃതമാണ് രാധിക.

ഒരുപക്ഷെ തന്നേക്കാളേറെ വികാരത്തിനു അടിമപ്പെട്ടവൾ.

കുലശേഖരന് തന്റെ മകളെ കുറിച്ചോർത്ത് അഭിമാനം തോന്നി.

“എന്തായിപ്പോ എന്റെ മോളുടെ മുഖത്തൊരു വാട്ടം പോലെ?”

രാധികയുടെ മുടിയിഴകൾ പതിയെ കോതി വച്ചുകൊണ്ടാണ് അയാൾ ചോദിച്ചത്.

മകളുടെ മുഴുത്ത മുലകൾ തന്റെ നെഞ്ചിലുരുമുന്നതിനനുസരിച്ച് കുലശേഖരന് തന്റെ വികാര കേന്ദ്രത്തിൽ തരിപ്പ് പോലെ അനുഭവപ്പെട്ടു തുടങ്ങി.


ചെറിയൊരു രോമാഞ്ചം പോലെ.

അവളുടെ ചുടു നിശ്വാസം അയാളുടെ പിൻ കഴുത്തിൽ ഊക്കൊടെ വന്നു പതിച്ചുകൊണ്ടിരുന്നു.

ഇങ്ങനെ പോയാൽ തന്റെ വൃതം തെറ്റുമെന്ന് അയാൾക്ക് ഉറപ്പുയുണ്ടായിരുന്നു.

രാധികയെ പതുക്കെ അയാൾ അടർത്തി മാറ്റി.

അവളുടെ മുഖത്തു വാശി പിടിച്ചു വാങ്ങാൻ ശ്രമിച്ച കളിപ്പാട്ടം നഷ്ട്ടപ്പെട്ട കൊച്ചു കുഞ്ഞിന്റെ ഭാവമായിരുന്നു.

“അച്ഛാ ആ മന്ത്രം എന്നെ ചതിച്ചു”

രാധിക ഒരു പരാതി പോലെ പറഞ്ഞു.

“നീയാ വശ്യ മന്ത്രം ആ യുവാവിന് നേരെ പ്രയോഗിച്ചല്ലേ?”

“അച്ഛനെങ്ങനെ മനസിലായി?”

രാധികയുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു.

“ഞാൻ സമീപത്തു തന്നെ ഉണ്ടായിരുന്നത് കൊണ്ട് നീയാ മന്ത്രം പ്രയോഗിച്ചപ്പോൾ തന്നെ എനിക്ക് അതിന്റെ സൂചനകൾ കിട്ടിയിരുന്നു.”

“ആ കുളപ്പടവിൽ വച്ചായിരുന്നു ഞാനത് പ്രയോഗിച്ചത്……..പക്ഷെ അനന്തുവിന് ഒരു മാറ്റവുമുണ്ടായില്ല അച്ഛാ……. അവനിൽ അതേറ്റില്ല…….ആ മന്ത്രം എന്നെ ചതിച്ചു”

ഉള്ളിൽ നുരഞ്ഞു പൊന്തിയ കോപം അടക്കി വയ്ക്കാൻ രാധിക നന്നേ പാടു പെട്ടു.

“നിനക്ക് തെറ്റ് പറ്റി മകളെ ആ മന്ത്രം നിന്നെ ചതിച്ചതല്ല”

“പിന്നെയോ?”

രാധിക വിശ്വാസം വരാതെ അയാളെ തുറിച്ചു നോക്കി.

“ആ വശ്യ മന്ത്രത്തെക്കാളും പ്രഹര ശേഷി ഏറെയുള്ള വശ്യമന്ത്രം ആ യുവാവിൽ ഉണ്ടാവണം ”

“അതെങ്ങനെ സാധ്യമാകും അച്ഛാ?”

“സാധ്യമാണ് മകളെ…….ആ യുവാവ് നിസാരനല്ല………ഒരുപാട് നിഗൂഢതകൾ അവന് ചുറ്റുമുണ്ട്………പിന്നെ നിനക്ക് ഞാൻ തന്ന മൂല മന്ത്രം ഒരാളിൽ പ്രയോഗിച്ചു ഫല പ്രാപ്തി വന്നില്ലെങ്കിൽ അതിനർത്ഥം ഒന്നുകിൽ അവർക്ക് മന്ത്ര തന്ത്രങ്ങളുമായി ബന്ധമുണ്ട് അല്ലേൽ ആ വശ്യ മന്ത്രത്തേക്കാളും ശക്തിയുള്ളത് അവരുടെ കൈവശമുണ്ടെന്നാണ്.”

“അപ്പൊ അനന്തുവിന്റെ കയ്യിൽ എന്റെ കയ്യിലുള്ള മന്ത്രത്തെക്കാളും ശക്തിയുള്ളത് ഉണ്ടാകുമോ? അതെങ്ങനെ സംഭവിക്കും? ആരായിരിക്കും അവനത് നൽകിയത്?”

തന്റെ അച്ഛനു മുന്നിൽ അവൾ ചോദ്യങ്ങൾ നിരത്തി.

“ഞാനും അത് തന്നെയാണ് മോളെ ആലോചിക്കുന്നത്………. ഒന്നുറപ്പ് അവനെ കുറിച്ചുള്ള രഹസ്യങ്ങളുടെ ചുരുൾ ഞാനഴിക്കും അല്ലേൽ അവനിൽ അടങ്ങിയിട്ടുള്ള ആ വശ്യ മന്ത്രം സ്വന്തമാക്കും.”

“അതെങ്ങനെ അനന്തുവിൽ നിന്നും കിട്ടും?”

രാധിക തന്റെ സംശയം പ്രകടിപ്പിച്ചു.

“ഞാനൊന്ന് ആലോചിക്കട്ടെ മോളെ എന്നിട്ട് പറയാം”

കുലശേഖരൻ മകളെ ആശ്വസിപ്പിക്കുവാനായി ശ്രമിച്ചു.

“അച്ഛാ എനിക്ക് അനന്തുവിനെ വേണം ഒരിക്കലെങ്കിലും…………. ഒരു പട്ടിയെ പോലെ എന്റെ കാൽ അവൻ നക്കണം…………അച്ഛൻ എനിക്കത് സാധിച്ചു തരണം.”

രോഷം കൊണ്ട് വിറയ്ക്കുന്ന മുഖമോടെ രാധിക പറഞ്ഞു.

നൊടിയിടയിൽ അവളുടെ കണ്ണുകൾ ചുട്ടു പഴുത്തു.

അനന്തുവിനെ വീഴ്ത്താൻ ശ്രമിച്ച് പരാജയപ്പെട്ടത് അവളെ സംബന്ധിച്ചു ആൾക്കൂട്ടത്തിനിടയിൽ തുണിയുരിഞ്ഞതു പോലെയായിരുന്നു.

“എന്റെ മോൾടെ ആഗ്രഹം ഞാൻ നടത്തി തരും…………ഇത് അച്ഛൻ തരുന്ന വാക്കായി മോൾ കരുതിക്കോ”

കുലശേഖരൻ പറയുന്നത് കേട്ട് രാധികയ്ക്ക് തുള്ളി ചാടാൻ തോന്നി.

തന്റെ അച്ഛൻ ഒരു വാക്ക് തന്നു കഴിഞ്ഞാൽ ആരെ കൊന്നിട്ടായാലും അത്‌ നടത്തി തരുമെന്ന് അവൾക്ക് അറിയാമായിരുന്നു.

കുലശേഖരന്റെ കവിളിൽ ഒരുമ്മ കൊടുത്ത് രാധിക ആ മുറി വീട്ടിറങ്ങിപ്പോയി.

അനന്തുവുമായി വരാൻ പോകുന്ന രതി സംസർഗ്ഗത്തെക്കുറിച്ചായിരുന്നു അവളുടെ മനസ് നിറയെ.

ഒരു കറുത്ത മുണ്ട് വാരി ചുറ്റി കറുത്ത തോർത്ത്‌ മുതുകിലൂടെ ഷാൾ പോലെയിട്ട് അയാൾ മാളികയുടെ പുറത്തിറങ്ങി.

അതിന്റെ പുറക് വശത്തായി ഒരു ഔട്ട്‌ ഹൗസ് ഉണ്ടായിരുന്നു.

അതാണ് അയാളുടെ ആഭിചാരങ്ങളുടെ മൂല കേന്ദ്രം.

പതിയെ നടന്നു അയാൾ ആ ഔട്ട്‌ ഹൗസിന്റെ വാതിലിന് പുറത്തെത്തി.

താക്കോൽ ഉപയോഗിച്ച് താഴു തുറന്ന് ഉള്ളിലേക്ക് കയറിയ അയാൾ ആ വാതിൽ അകത്തു നിന്നും പൂട്ടി സാക്ഷയിട്ടു.

അതിനു ശേഷം ആ ചായ്‌പ്പിന്റെ മധ്യത്തിലെത്തി.

അവിടൊരു നിർജീവമായ ഹോമ കുണ്ഠവും ആഭിചാര കർമങ്ങൾക്കുള്ള പലവിധ സാധന-സാമഗ്രികളുമുണ്ടായിരുന്നു.

ഹോമ കുണ്ഠത്തിനു മുന്നിലായി ചുവരിനോട് ചേർന്ന് ഒരാൾ പൊക്കമുള്ള ചുടല ഭദ്രകാളിയുടെ കൽ രൂപം ഉണ്ടായിരുന്നു.

ആ മൂർത്തിക്ക് പോലും വല്ലാത്തൊരു പേടിപ്പെടുത്തുന്ന ഭാവമായിരുന്നു.

അവിടെ നില പലകയിൽ പതിയെ പത്മാസനത്തിൽ ഇരുന്ന ശേഷം കുലശേഖരൻ വലതു കൈ മുഷ്ടി ചുരുട്ടി പിടിച്ച് അത്‌ സ്വന്തം നെഞ്ചിൽ ഇരു മാറുകൾക്കും നടുവിലായി വച്ചു.

കണ്ണുകൾ പൂട്ടി അയാൾ ഏതോ മന്ത്രം ഉച്ഛരിച്ചു.

പൊടുന്നനെ ആ ഹോമ കുണ്ഠത്തിൽ ജ്വാലയുണ്ടായി.

അത്‌ ആവേശത്തോടെ കത്തി തുടങ്ങി.

കുലശേഖരൻ പതിയെ കണ്ണുകൾ തുറന്നു.

എരിയുന്ന ഹോമകുണ്ഠത്തിലേക്ക് അയാൾ തെല്ലൊരു നിമിഷം കണ്ണു നട്ടിരുന്നു.

അതിനുശേഷം അയാൾ വീണ്ടും കണ്ണുകളടച്ചു മറ്റൊരു മന്ത്രം ജപിച്ചു.

ഇത്തവണ അയാൾ കണ്ണു തുറന്നതും എരിയുന്ന ഹോമ കുണ്ഠത്തിൽ രണ്ടു വസ്തുക്കൾ പ്രത്യക്ഷപ്പെട്ടു.

അതിലൊന്ന് സ്വർണ നിറമുള്ള ഒരു തളികയായിരുന്നു.

മറ്റൊന്ന് പൂർണമായും ചില്ല് കൊണ്ട് നിർമിതമായ തളിക.

അതു രണ്ടും ഇരു കൈകളിലും ഏറ്റു വാങ്ങിക്കൊണ്ട് കുലശേഖരൻ നെടുവീർപ്പെട്ടു.

ശേഷം ആ തളികകൾ കൺ മുന്നിലുള്ള പീഠത്തിന് മുകളിൽ വച്ചു.

ആ തളികയ്ക്ക് ഇളം ചൂടായിരുന്നു.

അതിൽ ആ സ്വർണ തളികയിൽ മാത്രം എന്തൊക്കെയോ രൂപങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു.

അതിനു ശേഷം കുലശേഖരൻ വീണ്ടുമൊരു മന്ത്രം ജപിച്ച ശേഷം തീ കുണ്ഠത്തിൽ നിന്നും രണ്ടു തീ നാമ്പുകൾ വേർതിരിച്ചെടുത്തു.

ചുട്ടു പൊള്ളുന്ന ആ നാമ്പുകൾ അയാൾ ശ്രദ്ധയോടെ കൈകാര്യം ചെയ്തു.

ശേഷം അവയെ മറ്റൊരു മന്ത്രം ചൊല്ലി വായുവിലേക്ക് വിട്ടു സ്വതന്ത്രമാക്കി.

ആ തീ നാമ്പുകൾ ആ മുറിയെ ഒരു തവണ വലം വച്ചു പറന്ന ശേഷം മുകളിലെ തുറന്നിരിക്കുന്ന ജനൽ പാളികൾക്കിടയിലൂടെ മുറ്റത്തേക്കിറങ്ങി.

ആ ചായ്പ്പിന് വെളിയിലെത്തിയതും അവ എന്തിനു വേണ്ടിയോ പരക്കം പാഞ്ഞു.

കുറച്ചകലെയായി അവിടെ കൂട്ടിയിട്ട പുല്ല് കെട്ടിന് ഇടയിൽ രണ്ടു കൊതുകുകൾ ഇരിപ്പുണ്ടായിരുന്നു.

രണ്ടു പെൺ കൊതുകുകൾ.

അതു ദർശിച്ചതും ആ തീ നാമ്പുകൾ പറന്നു വന്ന് ഒരേ പോലെ ആ മശകന്മാരുടെ ദേഹത്തേക്ക് തുളഞ്ഞു കയറി.

ആ കൊതുകുകൾക്ക് പിടയ്ക്കാൻ പോലും നേരം കൊടുക്കാതെ റോക്കറ്റ് പോലെ ആ രണ്ടു നാമ്പുകളും പറന്നുയർന്നു.

കൊതുകുകളുടെ ശരീരവും വഹിച്ചു കൊണ്ട്. . . . . അതിഥികളെല്ലാം പോയ ക്ഷീണത്തിൽ അനന്തു മാലതിയുടെ മടിയിൽ കിടക്കുകയായിരുന്നു.

ഒത്തിരി നാളുകൾക്ക് ശേഷമാണ് അവനിപ്പോ പഴയ പോലെ മാലതിയുടെ മടിയിൽ കിടക്കുന്നത്.

അതിന്റെയൊരു ആത്മ സംതൃപ്തി അവനിലുണ്ട്.

ലോകത്തെ ഏറ്റവും സുഖസുഷുപ്തി നൽകുന്ന തലയിണ അമ്മമാരുടെ മടിത്തട്ട് തന്നെയാണ്.

അനന്തുവിന്റെ കിടപ്പ് കണ്ട് കുശുമ്പ് മൂത്ത ശിവപ്രിയയും അവനോടൊപ്പം മാലതിയുടെ മടിയിൽ കിടന്നു.

രണ്ടു മക്കളെയും ദിവസങ്ങൾക്കു ശേഷം ഒറ്റക്ക് അടുത്തു കിട്ടിയതിന്റെ സന്തോഷത്തിൽ ആയിരുന്നു മാലതിയും.

“എന്നാലും ചേട്ടനോട് ഞാൻ പിണക്കമാ”

“അതെന്താടി?”

അനന്തു ഒന്നും മനസിലാവാതെ തല ചൊറിഞ്ഞു.

“ഇപ്പൊ ചേട്ടായിനെ ഒന്ന് അടുത്തു പോലും കിട്ടുന്നില്ല……എപ്പോഴും ബിസിയല്ലേ?”

ശിവ തന്റെ പരിഭവം വിളമ്പി.

“എന്ത് ചെയ്യാനാ മോളെ ആകപ്പാടെ തിരക്കായി പോയില്ലേ? ഇപ്പൊ ഞാനിവിടുത്തെ കണ്ണിലുണ്ണിയല്ലേ?”

ശിവയുടെ കവിളിൽ പിച്ചിക്കൊണ്ട് അനന്തു പറഞ്ഞു.

“ഉവ്വാ അവസാനം കണ്ണിലുണ്ണി കരടാകാണ്ടിരുന്നാൽ മതി.”

ശിവ ഗർവ്വോടെ കെറുവിച്ചു.

“പോടീ പുല്ലേ ”

അനന്തു പിറു പിറുത്തുകൊണ്ട് തിരിഞ്ഞു കിടന്നു.

“അവൾക്ക് മാത്രമല്ല വേറെയും ചിലർക്കുമുണ്ട് പരിഭവം.”

എങ്ങും തൊടാത്ത മട്ടിൽ മാലതി പറഞ്ഞു.

“അതെന്താമ്മേ അങ്ങനെ പറഞ്ഞെ?”

അനന്തു ഒന്നും മനസിലാവാതെ അമ്മയെ തുറിച്ചു നോക്കി.

“സ്നേഹയും രാഹുലും ഇടക്ക് വിളിക്കാറുണ്ട്……. കോളേജിലെ നിന്റെ ആത്മാർത്ഥ സുഹൃത്തുക്കളല്ലെ……  നീയിപ്പോ അവരെ വിളിക്കുന്നേയില്ലാന്ന് പരാതി പറയുന്നുണ്ടായിരുന്നു..”

മാലതി പതിയെ പറഞ്ഞു നിർത്തി.

“അത്‌ സാരമില്ലമേ അവരുടെ പിണക്കം ഞാൻ പിന്നെ മാറ്റിക്കോളാം.”

“അതു പോട്ടെ നിന്റെ ക്ലാസ് ടീച്ചർ ഇന്ന് വിളിച്ചിരുന്നു…………ഒരാഴ്ച്ചയായി മകനെ അങ്ങോട്ടേക്ക് കാണുന്നേയില്ലല്ലോ എന്ന്……… അതോ ഇനി കോഴ്സ് നിർത്തി പോയൊയെന്ന്.?”

അമ്മയുടെ പറച്ചിൽ കേട്ടതും അനന്തുവിന് ചിരി വന്നു.

“ഇങ്ങനെ പോയാൽ മിക്കവാറും ഞാൻ കോഴ്സ് നിർത്തും………… വല്ല മെഡിക്കൽ ലീവും പറയാം……… മുത്തശ്ശന്റെ കെയർഓഫിൽ.”

“ഹ്മ്മ് നോക്കാം.”

മറുപടിയായി മാലതിയൊന്ന് മൂളി.

“നിനക്കെന്തേലും എന്നോട് പറയാനുണ്ടോ?”

അവന്റെ മുടിയിഴകളിൽ തലോടിക്കൊണ്ടാണ് മാലതി അത്‌ ചോദിച്ചത്.

അതുകേട്ടതും ഉണ്ടെന്ന അർത്ഥത്തിൽ യന്ത്രികമായി തലയാട്ടി.

“എന്താടാ പറയ്?”

“അ…അത്‌…പ്..പിന്…പിന്നെ”

“വിക്കാതെ പറയ് ചെക്കാ ”

മാലതി അനന്തുവിന്റെ താടിക്ക് തട്ടി.

“അമ്മേ അത്‌ പിന്നെ എനിക്കൊരു കുട്ടിയെ ഇഷ്ട്ടാണ്.”

വിറച്ചുകൊണ്ടാണ് അനന്തു അത്‌ പറഞ്ഞത്.

“ആരാടാ അത്‌?”

ഒരു കള്ള ചിരിയോടെ മാലതി മകന്റെ മുഖത്തേക്ക് ഉറ്റു നോക്കി.

“അഞ്ജലി ചേച്ചിയല്ലേ?”

ശിവ ഇടക്ക് കയറി ഗോൾ അടിച്ചു.

സ്വന്തം ചേട്ടന്റെ സംസാരം കേട്ട് അവൾക്ക് ആകാംക്ഷ അടക്കാനായില്ല.

അനിയത്തിയുടെ പറച്ചിൽ കേട്ട് അവളുടെ താടിക്കിട്ടൊരു തട്ട് കൊടുക്കാനാണ് അപ്പൊ അനന്തുവിന് തോന്നിയത്.

എന്നാൽ തല്ക്കാലം അവൻ സംയമനം പാലിക്കുകയാണ് ചെയ്തത്.

‘ആണോടാ അഞ്ജലി മോളാണോ?”

മാലതിയുടെ ചോദ്യത്തിൽ നിറഞ്ഞു നിന്നത് കൗതുകമായിരുന്നു.

“എന്റെ പൊന്നമ്മേ അഞ്ജലിക്കുട്ടി ഒന്നുമല്ല വേറൊരു പെണ്ണാ”

“അതാരാ ചേട്ടാ?”

ശിവ കാര്യമായ ആലോചന തുടങ്ങി.

“നീ തന്നെ പറയെടാ ചെക്കാ ആരാ ആള്?”

മാലതി അവന്റെ നെറുകയിൽ പതിയെ തഴുകി.

അമ്മയുടെ സ്നേഹ നിർഭരമായ തഴുകലിന്റെ ആലസ്യത്തിൽ അനന്തുവിന്റെ കണ്ണുകളിൽ പതിയെ ഉറക്കം പിടിച്ചു.

“അമ്മേ ഈ നാട്ടിൽ തന്നെയുള്ള കുട്ടിയാ…… നല്ല കുട്ടിയാ അമ്മയ്ക്ക് ഒരുപാട് ഇഷ്ട്ടാകും….. എനിക്കുറപ്പാ.”

അനന്തു തന്റെ പ്രണയിനിയെ കുറിച്ച് മാലതിക്ക് മുന്നിൽ വെളിപ്പെടുത്തി.

“ആരാടാ പെണ്ണ്?എന്താ സംഭവം?പേരെന്താ?”

അവന്റെ മൂക്കിൻ തുമ്പിൽ പിടിച്ചു കൊണ്ടാണ് മാലതി അത്‌ ചോദിച്ചത്.

അരുണിമയെ കണ്ടതു മുതൽ അവളുമായി ഇടപഴകിയതു വരെയുള്ളതും കൂടാതെ അറിയാതെ പ്രൊപ്പോസ് ചെയ്തതടക്കമുള്ള എല്ലാ കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ അവൻ അവർക്ക് മുന്നിൽ വെളിപ്പെടുത്തി.

അനന്തുവിന്റെ ഫ്ലാഷ് ബാക്ക് പറച്ചിൽ കേട്ട് ശിവ അറിയാതെ വായ് പൊളിച്ചിരുന്നു പോയി.

മാലതിയും സമാന അവസ്ഥയിലായിരുന്നു.

“എടാ കള്ളകാമുകാ ഇത്രേമൊക്കെ ഒപ്പിച്ചു വച്ചിട്ടാണോ ഒരു വാക്ക് പറയാതിരുന്നേ?”

അനന്തുവിന്റെ ഇടുപ്പിൽ നുള്ളിക്കൊണ്ട് ശിവ പരിഭവം അറിയിച്ചു.

“ഓരോന്നിനും അതിന്റെതായ സമയമില്ലേ ദാസാ”

അനന്തു അനിയത്തിയെ നോക്കി പല്ലിളിച്ചുകൊണ്ട് പറഞ്ഞു.

“മോനെ ദാസാ നിനക്ക് അത്രയ്ക്ക് ഇഷ്ട്ടാണോ അരുണിമയെ ?

മാലതിയുടേതായിരുന്നു ചോദ്യം.

“ഒത്തിരി ഇഷ്ട്ടാണ് അമ്മേ….. ജീവനാണ്….”

“അപ്പൊ അവൾക്കും ഇഷ്ട്ടാണോ നിന്നെ?”

“അതറിയില്ലമ്മേ”

അതു പറയുമ്പോഴേക്കും അനന്തുവിന്റെ മുഖം വാടിയിരുന്നു.

“നീയവളെ വളച്ചെടുക്കെടാ ചെക്കാ എന്നിട്ട് എന്റെ മരുമോളെ ഇങ്ങോട്ട് കൊണ്ടു വായോ”

മാലതി പറയുന്നത് കേട്ട് അനന്തുവിന് തുള്ളി ചാടാൻ തോന്നി.

“ഞാൻ കൊണ്ടു വരാം അമ്മേ”

“എനിക്കും കാണണം ഏട്ടത്തിയെ”

ശിവ അവനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.

“കൊണ്ടു വരാടി പെണ്ണെ”

അനന്തു അവൾക്ക് വാക്ക് കൊടുത്തു.

അൽപ നേരം അവർ മൂവരും മറ്റെന്തൊക്കെയോ സംസാരങ്ങളിൽ മുഴുകി.

അതിനു ശേഷം അനന്തുവും ശിവയും മാലതിയുടെ മടിയിൽ കിടന്ന് ഉറക്കം പിടിച്ചു.

മക്കളുടെ ഉറക്കം കണ്ട് മാലതിയുടെ കണ്ണുകളും പതിയെ അടഞ്ഞു തുടങ്ങിയിരുന്നു.

ഈ സമയമാണ് മാലതിയുടെ മുറിയിലേക്ക് കുലശേഖരൻ തൊടുത്തു വിട്ട തീ നാമ്പുകൾ കൊതുകുകളെയും റാഞ്ചി ക്കൊണ്ട് വന്നത്.

ജനൽ പാളികളിലൂടെ കടന്നു വന്ന ശേഷം അവറ്റകൾ ആ മുറിയിലാകെ വലം വച്ചു പറന്നു കൊണ്ടിരുന്നു.

ആ തീ നാമ്പുകളുടെ ലക്ഷ്യം അനന്തു തന്നെയായിരുന്നു.

സാവധാനം താഴേക്ക് പാറി വന്ന് അവ രണ്ടും അനന്തുവിന്റെ മുഖത്ത് വന്നിരുന്നു.

ഒരു നാമ്പ് അനന്തുവിന്റെ കവിളിലെ താടി രോമങ്ങള്ക്കിടയിലും മറ്റൊന്ന് പുരികത്തിന് തൊട്ടു മുകളിലും ആയിട്ടായിരുന്നു സ്ഥാനം പിടിച്ചത്.

ഒട്ടും സമയം കളയാതെ ആ നാമ്പുകൾ ചെലുത്തിയ സമ്മർദ്ദത്തിന്റെ ഫലമായി ഇരു കൊതുകുകളും ഒരേ പോലെ കൊമ്പുകളാഴ്ത്തി അനന്തുവിന്റെ ഓരോ തുള്ളി ചുടു ചോര വീതം ഊറ്റിയെടുത്തു.

ഏറ്റെടുത്തു വന്ന കർത്തവ്യം പൂർത്തിയായതും തീ നാമ്പുകൾ ഗർഭിണികളെ പോലെ വീർത്ത വയറുള്ള കൊതുകുകളെയും കൊണ്ട് തിരികെ പറന്നു.

കുലശേഖരന് ചാരത്തേക്ക്. . . ആളി കത്തുന്ന ഹോമ കുണ്ഠത്തിനു മുന്നിൽ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു കുലശേഖരൻ.

സമയം യുഗങ്ങൾ പോലെ നീങ്ങിക്കൊണ്ട് തന്നെ പരീക്ഷിക്കുകയാണെന്ന് അയാൾക്ക് തോന്നിപോയി.

അൽപ നേരം കഴിഞ്ഞതും ഔട്ട്‌ ഹൗസിന്റെ മധ്യത്തിലേക്ക് കൊതുകുകളെയും കൊണ്ട് തീ നാമ്പുകൾ പറന്നെത്തി.

അതു കണ്ടതും അയാളുടെ മുഖത്ത് ക്രൂരമായ പുഞ്ചിരി വിടർന്നു.

അതിലൊരു നാമ്പ് കൊതുകിനെ സ്വർണ തളികയിലും മറ്റൊരു നാമ്പ് കൊതുകിനെ ചില്ലു തളികയിലും നിഷേപിച്ചു.

അതിനു ശേഷം കത്തുന്ന ഹോമ കുണ്ഠത്തിലെ തീ ജ്വാല ആ നാമ്പുകളെ തിരികെ സ്വാഗതം ചെയ്തു.

കുലശേഖരന്റെ ആജ്ഞ കിട്ടിയതും ആ കൊതുകുകൾ അനന്തുവിൽ നിന്നും പാനം ചെയ്ത രക്തം തിരികെ തളികകളിലേക്ക് ഛർദിച്ചു.

അതിനു ശേഷം മൃത പ്രായരായ അവറ്റകൾ നിന്ന നിൽപ്പിൽ കുഴഞ്ഞു വീണു.

ആ രണ്ടു കൊതുകുകളെയും കയ്യിലെടുത്ത് ഹോമ കുണ്ഠത്തിലേക്ക് അയാൾ ബലിയായി നിക്ഷേപിച്ചു.

ആ തീയിൽ മശകന്മാർ വെന്തുരുകി മരിച്ചു.

അതിനു ശേഷം കുലശേഖരൻ ആദ്യം ചില്ലു തളിക പതിയെ ഇരു കൈകൾക്കൊണ്ടും പൊക്കിയെടുത്തു.

അത്‌ തന്റെ മുഖത്തിനു അഭിമുഖമായി ചേർത്തു വച്ച ശേഷം അയാൾ നാവ് പുറത്തേക്ക് നീട്ടി തളികയിലെ അനന്തുവിന്റെ രക്തം ഒരു രക്ഷസിനെ പോലെ നക്കിയെടുത്തു നൊട്ടി നുണഞ്ഞു.

അത്‌ നുണഞ്ഞിറിക്കിയ ശേഷം കുലശേഖരൻ മന്ത്രോച്ഛാരണത്തോടെ അടുത്തുള്ള തുണി സഞ്ചിയിൽ നിന്നും നീളമുള്ള ചൂരൽ വടി ഉള്ളം കയ്യിലെടുത്തു മുറുകെ പിടിച്ചു.

അതിനു ശേഷം ആ സ്വർണ തളികയിൽ ചൂരൽ വടിയുടെ അറ്റം കൊണ്ട് രണ്ടു തവണ ശക്തിയിൽ അടിച്ചു.

പ്രഹരമേറ്റതും പൊടുന്നനെ ആ തളികയിൽ ആലേഖനം ചെയ്തിട്ടുള്ള വൃത്തങ്ങളിലൂടെയും ഗണിത രൂപങ്ങളിലൂടെയും അനന്തുവിന്റെ രക്തം നേർത്ത രൂപത്തിൽ സഞ്ചരിക്കുവാൻ തുടങ്ങി.

രക്തത്തിന്റെ സഞ്ചാര പദം പൂർത്തിയായതും കുലശേഖരൻ ആർത്തട്ടഹസിച്ചു.

“ഹ…ഹ….ഹ….ഹ… ഈ കുലശേഖരനെ പരാജയപ്പെടുത്താൻ ഒരു നാഗത്തിനും കഴിയുകയില്ല…… ആ യുവാവിന്റെ എല്ലാ രഹസ്യങ്ങളും നിഗൂഢതകളും ഞാനിതാ കണ്ടെത്താൻ പോകുന്നു…… ആ യുവാവിന്റെ ജീവ ഗണിതത്തിലൂടെ”

തളികയിലെ ആലേഖനം ചെയ്ത രൂപങ്ങളാണ് ജീവ ഗണിതങ്ങൾ.

കുലശേഖരന് തലമുറകളിലൂടെ സമ്മാനമായി കൈമാറി കിട്ടിയ ഒരു അമൂല്യമായ അപൂർവ യന്ത്രം.

ഒരു സ്വർണ തളികയും അതിൽ കോറിയിട്ടുള്ള വിവിധങ്ങളായ ഗണിത രൂപങ്ങളും.

ഈ തളികയിൽ ഒരു മനുഷ്യ രക്തം വീണു കഴിഞ്ഞാൽ ആ ഗണിത രൂപങ്ങളിലൂടെ രക്തം സഞ്ചരിച്ചു തുടങ്ങും.

അങ്ങനെ സഞ്ചാര പദം പൂർത്തിയാക്കി കഴിഞ്ഞാൽ രക്തത്തിന്റെ ഉടമയുടെ ജീവഗണിതം അവിടെ സൃഷ്ടിക്കപ്പെടും.

ജീവഗണിതത്തിലൂടെ ഒരു വ്യക്തിയുടെ ഭൂതം, ഭാവി,വർത്തമാനം,പൂർവകാല ജന്മങ്ങൾ, ജനനം,മരണം, കഴിവുകൾ, ദൗർബല്യങ്ങൾ എന്നിവയൊക്കെ കണക്കാക്കാനും മനസിലാക്കുവാനും സാധിക്കും.

അതാണ് ജീവ ഗണിതത്തിന്റെ അപാരമായ കഴിവ്.

അനന്തുവിന്റെ ജീവഗണിതം പൂർത്തിയായതും കുലശേഖരൻ സന്തോഷത്തോടെ തന്റെ മന്ത്ര ശക്തികൾ ഉപയോഗിച്ച് അതിനെ വിശകലനം ചെയ്ത് അപഗ്രഥിക്കുവാൻ തുടങ്ങി.

അവന്റെ രഹസ്യങ്ങളുടെ താക്കോൽ തേടിക്കൊണ്ട് അയാളും യാത്ര തുടങ്ങി. . . . . പിറ്റേ ദിവസം രാവിലെ തേവക്കാട്ട് മനയിലേക്ക് മൂന്നു ജീപ്പുകൾ വരി വരിയായി പടിപ്പുരയും താണ്ടി കൊണ്ട് വന്നു.

വണ്ടികളുടെ ഒച്ച കേട്ടതും ഗോദയുടെ പണിയിൽ നിന്നും യതി തല പൊക്കി നോക്കി.

എങ്ങോട്ടോ പോകാനിറങ്ങിയ ബലരാമൻ കോലായിൽ തന്നെ ഷർട്ടിന്റെ കൈ തെറുത്തുകൊണ്ട് തൂണും ചാരി നിന്നു.

വണ്ടികളുടെ ശബ്ദം കേട്ടതും ഒരു ഷർട്ട്‌ ഒക്കെ എടുത്തിട്ട് ശങ്കരൻ അങ്ങോട്ടേക്ക് കടന്നു വന്നു.

കൂടെ വിജയനും.

ആളുകളെ കണ്ടപ്പോഴേ അമ്പലത്തിലെ സംഘാടകരാണെന്ന് ശങ്കരൻ മനസിലാക്കിയിരുന്നു.

അദ്ദേഹത്തെ കണ്ടപ്പോഴേ ജീപ്പിൽ വന്നിറങ്ങിയവർ ബഹുമാനത്തോടെ തൊഴു കയ്യോടെ കോലായിലേക്ക് കയറി വന്നു.

ബാലരാമനും യതിയും കൂടി അവരെ യഥോചിതം അവിടെ ക്ഷണിച്ചിരുത്തി.

നല്ല ചൂടായതിനാൽ കോലായിലെ കാറ്റും കൊണ്ട് കുറെ പേർ അവിടെ തന്നെയിരുന്നു.

അവിടുള്ള ചാരു കസേരയിൽ ശങ്കരനും ചാരിയിരുന്നു.

“ഹ്മ്മ് എന്താപ്പോ ഒരു വരവ് എല്ലാരും കൂടി?”

ഗൗരവത്തോടെ അദ്ദേഹം സംസാരത്തിനു തുടക്കമിട്ടു.

“അങ്ങുന്നേ ഈ മാസം സംക്രമത്തിനാ ദേവി ആഗ്രഹിക്കണത് ഭൂമി പൂജ നടക്കാൻ……… അപ്പൊ അതിനു മുന്നെ തൊയ്താരം പാടിയുണർത്തൽ ചടങ്ങ് നടത്തിയാലൊന്ന് ഒരാലോചനയുണ്ട്……… നമ്മുടെ സംഘടനയിലെ 20 പേര് തിരുവമ്പാടിക്ക് പോയിട്ടുണ്ട്…….. ബാക്കിയുള്ള 20 പേര് ഇങ്ങോട്ടും വന്നു”

കൂട്ടത്തിലെ പ്രസിഡന്റ്‌ ഉറക്കെ വിളിച്ചു പറഞ്ഞു.

“അപ്പൊ എപ്പോ നടത്താനാ തീരുമാനം?”

ബാലരാമനാണ് അത്‌ ചോദിച്ചത്.

ഈ ഇംഗ്ലീഷ് മാസം രണ്ടാം വാരത്തിലെ അവസാന ശനിയാഴ്ച……. അന്ന് നല്ല മുഹൂർത്തമാണെന്ന സ്വർണ പ്രശ്നം വച്ചപ്പോ തെളിഞ്ഞത് ……”

പ്രസിഡന്റ്‌ തന്നെ അതിനുമുള്ള മറുപടിയും പറഞ്ഞു.

“ഇത്തവണ തിരുവമ്പാടിക്കാരുടെ ഒരുക്കളൊക്കെ എവിടം വരെയായി?”

ശങ്കരൻ ഔൽസുക്യത്തോടെ ചോദിച്ചു.

“ദേഷ്യം തോന്നരുത് അങ്ങുന്നേ………നമ്മളെ ക്കാളും ഒരുപാട് മുൻപിലാണെന്നെ പറയാൻ നിവൃത്തിയുള്ളൂ ……. തിരുവമ്പാടിയിലെ ജയശങ്കറൊക്കെ നേരത്തെ തന്നെ പരിശീലനം തുടങ്ങീന്നാ കേക്കണേ……..കുന്താളപുരക്കാരും ഭയങ്കര ആവേശത്തിലാ…… ഗോദയുടെ നിർമാണമൊക്കെ മാസങ്ങൾക്ക് മുന്നേ ആരംഭിച്ചു കഴിഞ്ഞു….. ഇത്തവണ രണ്ടും കല്പിച്ചാ…”

“ഹ്മ്മ് എന്തേലും സംഭാവന?”

“വേണ്ട അങ്ങുന്നേ…… ഞങ്ങള് തൊയ്താരം പാടിയുണർത്തലിന്റെ ഡേറ്റ് അറിയിക്കാൻ വന്നതാ….. പിന്നെ ക്ഷണിക്കാനും….”

“ഹ്മ്മ്”

ശങ്കരൻ എന്തോ ആലോചനയ്ക്കിടെ ഒന്നു മൂളി.

“എല്ലാർക്കും ചായയെടുക്കാൻ പറയട്ടെ?”

ബാലരാമൻ കുശലത്തോടെ ചോദിച്ചു.

“അയ്യോ വേണ്ടങ്ങുന്നേ ഞങ്ങളിറങ്ങുവാ…… അമ്പലത്തിൽ കുറെ പണിയുണ്ട്……. കൊയ്ത്തൊക്കെ തുടങ്ങാനുള്ള തയാറെടുപ്പിലാ…….. പത്തായപ്പുര വൃത്തിയാക്കി വെക്കണം…….പിന്നെ ക്ഷേത്ര മുറ്റത്തെ ഗോദയുടെ നിർമാണം…….. ഒരുപാട് പണികൾ ബാക്കിയാ…..”

“എങ്കിൽ ശരി എല്ലാം നന്നായി നടക്കട്ടെ.”

ബലരാമൻ അവരെ പോകാനായി അനുവദിച്ചു.

എല്ലാവരോടും യാത്ര ചോദിച്ച ശേഷം സംഘാടകര് ജീപ്പുകളിൽ കയറി മടങ്ങി

“എന്തുപറ്റി അച്ഛാ?”

അച്ഛന്റെ മുഖത്തെ മൗനം കണ്ട ബലരാമൻ അതിന്റെ കാരണം ആരാഞ്ഞു.

“ഒന്നുല്ല ബാലരാമാ…….. എന്തൊക്കെയോ ആലോചിച്ചു പോയി…….. അത്‌ വിട്……. ടാ യതീ ഗോദയുടെ പണിയൊക്കെ എന്തായി?”

“ഇന്നത്തോടെ കഴിയും ഏട്ടാ”

ഗോദയിലെ പണിക്കാർക്ക് നിർദേശങ്ങൾ നൽകുന്നതിനിടെ യതീന്ദ്രൻ ഉറക്കെ വിളിച്ചു പറഞ്ഞു.

“ഗുരുക്കളോ?”

“നാളെ തൊട്ട് വന്നു തുടങ്ങും”

“ഹാ നാളെ തന്നെ ശിവജിത്തിന്റെ പരിശീലനം തുടങ്ങട്ടെ…… നീ വേണം എല്ലാം നോക്കി നടത്താൻ കേട്ടല്ലോ?”

“ഉവ്വ് ഏട്ടാ”

യതിയുടെ മറുപടി കേട്ടതും ശങ്കരൻ ചാരു കസേരയിലിരുന്ന് പതിയെ ഉറക്കം പിടിച്ചു.

എല്ലാവരുടെയും ഊണിലും ഉറക്കത്തിലും ഭൂമി പൂജയെന്ന മന്ത്രണം മാത്രം. . . . . ദക്ഷിണ ഒരു കുളിയൊക്കെ കഴിഞ്ഞ് മഞ്ഞ ദാവണിയിൽ നനഞ്ഞ മുടിയിഴകൾ തോർത്തിൽ ചുറ്റി കെട്ടിയത് പതിയെ അഴിച്ചുടുത്തതും സമൃദ്ധമായ പനങ്കുല പോലത്തെ മുടിയിഴകൾ സ്വതന്ത്രമായി.

അതിനെ ഇടതു കൈകൊണ്ട് മാടിയൊതുക്കിക്കൊണ്ട് ദക്ഷിണ നില കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു.

ദാവണിയിൽ പോലും അവളുടെ ആകാര ഭംഗിക്ക് മാറ്റ് കൂടിയതേയുള്ളൂ.

മേശ വലിപ്പിൽ നിന്നും ഒരു ചുവന്ന പൊട്ടെടുത്ത് നെറ്റിയിൽ തൊടുവാനായി അവൾ ഒരുങ്ങിയതും നിലകണ്ണാടിയിലെ തന്റെ പ്രതിബിംബത്തിലേക്ക് ഒന്നു ശ്രദ്ധ പാളി.

അവിടെ കയ്യും കെട്ടി പുച്ഛത്തോടെ ചിരിക്കുന്ന തന്റെ തന്നെ പ്രതിബിംബം.

അതു കണ്ടതും നെഞ്ചിലൊരു കാളലോടെ അവൾ രണ്ടു ചുവട് പിറകിലേക്ക് വച്ചു.

ദക്ഷിണയുടെ നെഞ്ചിടിപ്പ് പതിയെ ഉയരുവാൻ തോന്നി.

നോക്കണ്ട എന്ന് മനസിൽ പറഞ്ഞു പഠിപ്പിച്ചിട്ടും അറിയാതെ അവളുടെ കണ്ണുകൾ വീണ്ടും കണ്ണാടിയിലേക്ക് പാറി വീണു.

തന്നെയാരോ ആകർഷിക്കുന്ന പോലെ.

ഇപ്പോഴും തന്റെ പ്രതിരൂപത്തിൽ പുച്ഛമായിരുന്നു സ്ഥായി ഭാവം.

ഒരു മാറ്റവുമില്ല.

മുഖം വെട്ടിച്ചു കൊണ്ട് അവൾ പോകാൻ ശ്രമിച്ചതും പൊടുന്നനെ ഒരു പിൻവിളി വന്നു.

“ദക്ഷിണാ……………”

ആ വിളി കേട്ട് ദക്ഷിണ തിരിഞ്ഞു നോക്കി.

ആർദ്രമായിരുന്നു ആ വിളി.

അത്‌ കാതിൽ പതിഞ്ഞതും അറിയാതെ ആണെങ്കിലും അവളുടെ കാലുകൾ ചലനമറ്റു നിന്നു.

“ദക്ഷിണാ നമുക്ക് ചെയ്തു തീർക്കാൻ അധികം സമയമില്ല……. നീ സ്നേഹിക്കുന്ന ആളെ അവൾക്ക് കൊടുക്കാതെ സ്വന്തമാക്കണം…….. അവൻ നിനക്കുള്ളതാ”

മുത്തുമണി നിസ്സഹായതയോടെ ദക്ഷിണയെ ഉറ്റു നോക്കി.

“വാട്ട്‌ ദി ഫക്ക്?എന്താ നീ പറഞ്ഞെ ഞാൻ സ്നേഹിക്കുന്നവനോ? അങ്ങനാരും ഈ ലോകത്തിലില്ല…… ആൻഡ് I am സിംഗിൾ….. എനിക്ക് ഒരാളോടും അഫയർ തോന്നില്ല….. Its impossible ”

മുഷ്ടി ചുരുട്ടി പിടിച്ചു അവൾ അലറി.

മുത്തുമണിയുടെ പറച്ചിൽ അവളെ അത്രയ്ക്കും ക്രോധിതയാക്കി മാറ്റിയിരുന്നു.

“ഹ.. ഹ…ഹ…ഹ….”

മുത്തു മണി ഉറക്കെ പൊട്ടി ചിരിച്ചു

ആ കൊല ചിരി കേട്ട് അസഹ്യതയോടെ ദക്ഷിണ ചെവി പൊത്തി.

അവൾ മുഖം വക്രിച്ചു പിടിച്ചു.

“നിന്റെ ഉൾ മനസിൽ അവനുണ്ട് …….. അവനെ മാത്രമേ നിനക്ക് സ്നേഹിക്കാൻ കഴിയൂ ……..ഇതിന് വേണ്ടിയാണ് ഞാൻ വര്ഷങ്ങളോളം കാത്തിരുന്നത്…….. നിന്റെ മടങ്ങി വരവിനായി…..നിന്റെ പുനർജ്ജന്മം പോലും അവന് വേണ്ടിയാണ് ”

മുത്തുമണി ഉറക്കെ വിളിച്ചു കൂവി.

എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ ദക്ഷിണ തിരിച്ചു ഭിത്തിയലമാരയ്ക്ക് സമീപം വന്നു…..

ചുമരിൽ മുഷ്ടി ചുരിട്ടിയിടിച്ച് കലിയടങ്ങാതെ അവൾ അതിന്റെ വാതിൽ പാളികൾ ശക്തിയോടെ വലിച്ചു തുറന്നു.

ചുമരിൽ ഉരഞ്ഞു കയ്യിലെ ചർമത്തിന് പോറൽ പറ്റിയിരുന്നു.

അതിൽ അവളുടെ ഡ്രെസുകൾ കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു.

ഉടുത്തിരുന്ന ദാവണി വലിച്ചു പറിച്ചു കളഞ്ഞു ഒരു ജീൻസും ടോപ്പും അവൾ ധൃതിയിൽ വലിച്ചു കേറ്റി.

ആകെ ആസ്വസ്ഥമായിരുന്നു ദക്ഷിണയുടെ മനസ്.

അപ്പോഴും നിലകണ്ണാടിയിൽ നിന്നും മുത്തുമണിയുടെ പുലമ്പൽ കേൾക്കാമായിരുന്നു.

ഇനി തനിക്ക് മെന്റൽ ആയിട്ടാണോ ഇത്തരം  അമാനുഷിക കാഴ്ചകളുമൊക്കെ കാണുന്നതെന്ന് ദക്ഷിണക്ക് പലപ്പോഴും തോന്നിയിരുന്നു.

കണ്ണിനു കുളിർമ നൽകുന്ന കുറച്ചു പ്രകൃതി രമണീയമായ കാഴ്ചകൾ കാണാൻ അവളുടെ മനസ് വെമ്പി.

അപ്പോഴും മുത്തുമണി എന്തൊക്കെയോ വിളിച്ചു കൂവുന്നുണ്ട്.

“നീ അവനെ ഒരിക്കലും വിട്ടു കളയരുത്……..ഇന്ന് നിനക്ക് വേണ്ടി ജനിച്ചവനുമായി നിന്റെ കൂടികാഴ്ച നടക്കും……ആ നിമിഷം നിന്റെ വലം കണ്ണ് തുടിക്കും…… നെഞ്ചിടിപ്പ് വേഗത്തിലാകും……. ശരീരം വിയർത്തൊഴുകും……. അടിവയറ്റിൽ ഒരു കാളലുണ്ടാകും….”

അവളുടെ പറച്ചിലുകളെ അവഗണിച്ചുകൊണ്ട് ദക്ഷിണ പോകാനായി തുനിഞ്ഞു.

അപ്പോഴാണ് ബെഡിൽ കിടക്കുന്ന DSLR ക്യാമറ ശ്രദ്ധയിൽ പെട്ടത്.

തെല്ലൊരു നിമിഷം എന്തോ ചിന്തിച്ചു നിന്ന അവൾ ആ ക്യാമറയും കയ്യിൽ എടുത്തുകൊണ്ടു റൂമിനു വെളിയിലേക്കിറങ്ങി.

കോലായിൽ എത്തിയതും അവിടെ കുറച്ചു ആൾക്കാർ നിൽക്കുന്നത് കണ്ടു.

അപ്പോഴാണ് ജയശങ്കറിന്റെ ഭാര്യ ഇടനാഴിയിലൂടെ നടന്നു വരുന്നത് അവൾ ശ്രദ്ധിച്ചത്.

ദക്ഷിണയെ കണ്ടതും അവരുടെ മുഖത്തു പുഞ്ചിരി തിളങ്ങി.

“എന്താ ആന്റി ഇത്രേം പീപ്പിൾ ഇവിടെ?”

അവൾ സംശയത്തോടെ അവർക്ക് നേരെ കൈ ചൂണ്ടി.

“മോളെ അത്‌ കുന്നത്ത് ദേവി ക്ഷേത്രത്തിൽ നിന്നുള്ള സംഘാടകരാ……. തൊയ്താരം ചടങ്ങിന് ക്ഷണിക്കാൻ വന്നതാ”

ദക്ഷിണയുടെ സംശയത്തെ അവർ അകറ്റി.

“ഓഹ് നൈസ്”

അവൾ ആ കാഴ്ച്ച നോക്കി നിന്നു.

കോലായിൽ ചാരുകസേരയിൽ പ്രൗഢിയോടെ ഇരിക്കുകയാണ് ലീല അന്തർജനം.

കൂടാതെ രുദ്രൻ തിരുമേനിയും രഘുവരനും ജയശങ്കറും അവിടെ സന്നിഹിതരായിരുന്നു.

ചടങ്ങിന് ഔദ്യോഗികമായി അവരെ ക്ഷണിച്ച ശേഷം സംഘാടകർ മടങ്ങി.

അപ്പോഴാണ് ദക്ഷിണ അങ്ങോട്ടേക്ക് കടന്നു വന്നത്.

“അച്ഛച്ചാ  ”

ദക്ഷിണയുടെ നീട്ടിയുള്ള വിളി കേട്ട് രഘുവരൻ ചെവിയോർത്തു.

“എന്താ മോളെ?”

“ഞാനൊന്ന് ഹാങ്ങ്‌ ഔട്ട്‌ ചെയ്യട്ടെ……. വല്ലാതെ ബോറടിക്കുന്നു.”

അവൾ കൊഞ്ചിക്കൊണ്ട് രഘുവരന്റെ ഷർട്ടിന്റെ ബട്ടനിൽ കിള്ളാൻ തുടങ്ങി.

എന്തേലും കാര്യം സാധിച്ചെടുക്കാനുള്ള തന്റെ കൊച്ചു മകളുടെ സ്ഥിരം ഏർപ്പാടാണ് ഈ കിള്ളൽ.

രഘുവരൻ ചിരിയോടെ ഓർത്തു പോയി.

“എന്താട്ടാനാ കൊച്ചു പറയണേ?”

മുഖം ചുളിച്ചു കൊണ്ട് ലീല ചോദിച്ചു.

ആംഗലേയ ഭാഷ പരിജ്ഞാനം കുറവുള്ള അവർക്ക് പേരകുട്ടി പറഞ്ഞ വാമൊഴി മനസിലാക്കുവാനുള്ള സാംഗത്യം ഉണ്ടായിരുന്നില്ല.

“അവൾ പുറത്തോട്ട് പൊക്കോട്ടെന്നാ ചോദിച്ചേ?”

രഘുവരൻ തന്റെ സഹോദരിക്ക് വേണ്ടി അത്‌ മാതൃ ഭാഷയിലേക്ക് തർജമ ചെയ്തു.

“ഹൈ പെങ്കുട്ടിയോള് പുറത്ത് പോകെ….. ശിവ ശിവ”

എന്തോ വലിയ പാപം ചെയ്ത പോലെ അവർ പിറു പിറുത്തു.

അവരുടെ സംസാരശൈലി ദക്ഷിണക്ക് അത്രയ്ക്ക് പിടിച്ചില്ല.

മുംബൈയയിൽ നിന്നും വന്നപ്പോ തൊട്ടുള്ള അവരുടെ സംസാരവും ചുളിഞ്ഞ മുഖവും തുറിച്ചു നോട്ടവും കാണുമ്പോഴൊക്കെ ദക്ഷിണക്ക് ചൊറിഞ്ഞു കയറുമായിരുന്നു.

എങ്കിലും അവൾ സംയമനം പാലിച്ചു.

പക്ഷെ അവരുടെ പറച്ചിൽ കേട്ട് ദക്ഷിണയുടെ മുഖം വാടിയിരുന്നു.

അതു കണ്ടതും രഘുവരനും വല്ലാത്ത സങ്കടം തോന്നി.

“സാരല്യ മോളെ പോയിട്ട് വാ”

അച്ഛച്ചൻ പച്ചക്കൊടി വീശിയത്തും നൂറു വാട്ടിന്റെ ബൾബ് പോലെ അവളുടെ മുഖം മിന്നി തെളിഞ്ഞു.

“താങ്ക്യൂ മൈ ഡിയർ ഗ്രാൻഡ്പ”

അവൾ അദ്ദേഹത്തിന്റെ കഴുത്തിൽ പിടിച്ചു തൂങ്ങി.

“ആയ്ക്കോട്ടെ മോളെ ഡ്രൈവറെ വിടണോ?”

“ഏയ്‌ വേണ്ട എനിക്ക് ഒറ്റക്ക് ഡ്രൈവ് ചെയ്യണം.”

ദക്ഷിണയുടെ പറച്ചിൽ കേട്ടതും ജയശങ്കർ ഇടപെട്ടു.

“മോളെ എന്റെ കാറിൽ പൊക്കോ….. പുതിയ കാറാണ്….. മോൾക്ക് ഇഷ്ട്ടാവും..”

“താങ്ക്യൂ ഇളയച്ഛ.”

ദക്ഷിണയുടെ സന്തോഷം കണ്ടതും നിറഞ്ഞ ചിരിയോടെ ജയൻ മുറിയിലേക്ക് പോയി.

അവിടെ മേശ വലിപ്പിൽ നിന്നും ചാവി എടുത്തുകൊണ്ട് വന്ന് ചൂടോടെ അവളെ ഏൽപ്പിച്ചു.

മനയുടെ മുറ്റത്ത് കിടക്കുന്ന കാർ കണ്ടു  ദക്ഷിണ ശരിക്കും സർപ്രൈസ്ഡ് ആയി.

അവളുടെ പൂച്ചകണ്ണുകൾ വെട്ടി തിളങ്ങി.

അത്‌ Lincoln zephyr 1947 എന്ന കാർ ആയിരുന്നു.

Pure black.

അവരോട് യാത്ര പറഞ്ഞിട്ട് അവൾ ഓടി വന്ന് ആ കാറിന്റെ ഡോർ തുറന്നു ഡ്രൈവിംഗ് സീറ്റിൽ ചാടിക്കയറിയിരുന്നു.

അവൾ ശരിക്കും എക്സൈറ്റഡ് ആയി മാറി.

“What a royal look!!”

ദക്ഷിണയുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു പോയതാണ്.

ആ കാറിന്റെ രാജകീയ ഉൾവശം അവളെ ശരിക്കും മത്തു പിടിപ്പിച്ചു.

അവളിലെ കാർ ഭ്രാന്തിയെ അത്‌ തൊട്ടുണർത്തി.

ആ വണ്ടി ഓൺ ചെയ്ത് ഒന്ന് ഇരപ്പിച്ച ശേഷം വെടിച്ചില്ല് പോലെ അതിനെ പായിച്ചു.

പടിപ്പുരയും താണ്ടി പൊടിപറത്തിക്കൊണ്ട് കാർ മുന്നോട്ട് കുതിച്ചു.

ആ പോക്ക് കണ്ടതും ജയനും ലീലയും അറിയാതെ നെഞ്ചിൽ കൈ വച്ചു.

സംഭ്രമത്തോടെ.

എന്നാൽ അത്‌ കണ്ടതും രഘുവരൻ ചിരിക്കുകയാണ് ചെയ്തത്.

“നിങ്ങൾ പേടിക്കണ്ട മുംബൈയിൽ റേസിംഗ് ട്രാക്കുകളിലെ സ്ഥിരം സാനിധ്യമാണവൾ………റെഡ് ബുൾ ആണ് സ്പോൺസർ ചെയ്യുന്നത്……രണ്ടു ടൂർണമെന്റ് ൽ champoinship നേടിയിട്ടുണ്ട്.”

ചിരിയോടെ അദ്ദേഹം ഉള്ളിലേക്ക് കടന്നു പോയി. . . . .

അനന്തുവിന്റെ ജീവ ഗണിതത്തെ ഗണിച്ചു നോക്കുന്നതിനിടയിൽ രാത്രി പോയി മറഞ്ഞു നേരം പുലർന്നത് പോലും കുലശേഖരൻ അറിഞ്ഞിരുന്നില്ല.

അപ്പോഴും അയാൾ തന്റെ കർമത്തിൽ വ്യാപൃതനായിരുന്നു.

ചിട്ടയോടെ, ശുദ്ധിയോടെ.

എന്തൊക്കെയോ ചില കാര്യങ്ങൾ കണ്ടെത്തിയതിന്റെ സന്തോഷം അയാളുടെ ക്രൂരമായ കണ്ണുകളിൽ കാണാമായിരുന്നു.

രാവിലെ ചായ മോന്തിക്കൊണ്ട് ബാൽക്കണിയിൽ നിന്ന് ഏതോ തന്റെ ആൺ സുഹൃത്തുമായി കൊഞ്ചികുഴഞ്ഞുകൊണ്ടിരിക്കെയാണ് രാധിക ഔട്ട്‌ഹൌസിൽ ഒരു വെളിച്ചം കണ്ടത്.

അച്ഛന്റെ പൂജകളെല്ലാം അവിടെയാണ് നടക്കുന്നതെന്ന് അവൾക്ക് അറിയാമായിരിന്നു.

എങ്കിലും അച്ഛന്റെ ഈ അപ്രതീക്ഷിതമായിട്ടുള്ള വെളുപ്പാൻ കാലത്തെ പൂജയിൽ സംശയം തോന്നിയ രാധിക പൊടുന്നനെ ആ കാൾ കട്ട്‌ ചെയ്തു.

ശേഷം സ്റെപ്സ് ഇറങ്ങി താഴേക്ക് വന്നു.

ഒരു ടി ഷർട്ടും മുട്ടു വരെ നീളമുള്ള ത്രീഫോർത്തുമായിരുന്നു അവളുടെ ദേശീയ വേഷം.

തിണ്ണയിലേക്ക് ഇറങ്ങി വന്ന അവൾ മുറ്റത്തെ ഇന്റർ ലോക്കിലേക്ക് ചാടിയിറങ്ങിയിട്ട് ഔട്ട്‌ ഹോസ്സിലേക്ക് നടന്നു.

അവിടുത്തെ വാതിൽ ചാരിയതെ ഉണ്ടായിരുന്നുള്ളു.

വാതിൽ തുറന്ന് അകത്തു കയറിയതും രാധിക കാണുന്നത് വിരലുകൊണ്ട് വായുവിൽ എന്തൊക്കെയോ എഴുതി കൂട്ടുന്ന തന്റെ അച്ഛനെ ആയിരുന്നു.

ഒന്നു മുരണ്ടുകൊണ്ട് അവൾ അങ്ങോട്ടേക്ക് കയറി ചെന്നു.

മകളുടെ വരവ് മുന്നേ തന്നെ കുലശേഖരൻ തിരിച്ചറിഞ്ഞിരുന്നു.

അയാൾ തലയുയർത്തി തന്റെ മകളെ ആപാദചൂഢം നോക്കി.

“എന്താ അച്ഛാ ഈ നേരത്തൊരു പൂജ….. പതിവില്ലാത്തതാണല്ലോ?”

തന്റെ സംശയം രാധിക വെളിപ്പെടുത്തി.

“ഇന്നലെ അർദ്ധരാത്രി തുടങ്ങിയ ഇരുത്തമാ മോളെ…… ഇപ്പോഴും നടു നിവർത്തിയിട്ടില്ല.”

തന്റെ ആത്മാർത്ഥത അയാൾ പ്രകടിപ്പിച്ചു.

“എന്ത് പൂജയാ അച്ഛാ ആ വൃതത്തിന്റെയാണോ?”

“അല്ല മകളെ ഇന്നലെ അവിടെ വച്ചു കണ്ട ആ യുവാവിനെ കുറിച്ചുള്ള അന്വേഷണമായിരുന്നു.”

കുലശേഖരൻ അവളെ ഉറ്റു നോക്കി.

“ആര് അനന്തുവോ?”

“ഹ്മ്മ് അതേ”

അച്ഛന്റെ മറുപടി കേട്ടതും രാധികയുടെ കണ്ണുകൾ തിളങ്ങി.

അവൾ ആകാംക്ഷയോടെ അച്ഛൻ ബാക്കി പറയുന്നതിനായി കാതോർത്തു.

“എന്നിട്ടോ എന്തായി അച്ഛാ?”

“മണിക്കൂറുകൾ നീണ്ടു നിന്ന കർമങ്ങൾ നടത്തി……. അവസാനം ചില നിഗമനങ്ങളിൽ എത്തി ചേർന്നിട്ടുണ്ട്.”

“നിഗമനങ്ങളോ?”

രാധിക ഒന്നും മനസിലാവാതെ ചുണ്ട് കൂർപ്പിച്ചു വച്ചു.

“ഹ്മ്മ് അതേ മോളെ……..എന്ന് വച്ചാൽ അവനെ സംബന്ധിക്കുന്ന ചില ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ…….. ആ നിഗൂഢതകളിൽ ചിലതിന്റെ ചുരുളുകൾ ഞാൻ അഴിച്ചെടുത്തു.”

കുലശേഖരൻ അഹന്തയോടെ പറഞ്ഞു നിർത്തി.

“എന്തൊക്കെയാ അച്ഛാ അത്‌ വേഗം പറാ.”

ആകാംക്ഷ അടക്കാനാവാതെ അവൾ കുലശേഖരന് സമീപത്തായി ചമ്രം പടിഞ്ഞിരുന്നു.

“പറയാം മോളെ ഓരോന്നായി ഞാൻ പറയാം…… ഇന്നലെ ഞാൻ നിർമിച്ച ജീവഗണിതത്തിലൂടെ അവന്റെ ഭൂതകാലത്തിലേക്ക് ഇറങ്ങി ചെന്നു…… ചില വിവരങ്ങൾ അതിൽ നിന്നും ലഭിച്ചിട്ടുണ്ട്.”

“എന്നെ ടെൻഷൻ അടിപ്പിച്ചു കൊല്ലാതെ പറ അച്ഛാ”

രാധിക താടിക്ക് കൈ കൊടുത്തു അവിടിരുന്നു.

കുലശഖരൻ ഇത്രേം ഹൈപ്പ് ഇടുന്നത് അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

“അതേ മോളെ ആ യുവാവിന്റേത് സാധാരണമായ ഒരു ജന്മമല്ല മറിച്ച് വളരെ സങ്കീർണമായ, നിഗൂഢമായ,അത്ഭുതമായ ഒന്നാണ്.”

“എന്ന് വച്ചാൽ?..”

രാധികയ്ക്ക് അച്ഛൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഒന്നും മനസിലായില്ല.

“മോളെ ഒരു മനുഷ്യ ശരീരത്തിൽ എത്ര നാസികയുണ്ട്?”

“ഒന്ന്”

രാധിക മടിച്ചു മടിച്ചു പറഞ്ഞു.

അച്ഛന്റെ ഈ ഒടുക്കത്തെ ഹൈപ്പിൽ അവൾക്ക് ക്ഷമ കെടാൻ തുടങ്ങി.

“അപ്പൊ ഹൃദയം?”

കുലശേഖരൻ മറ്റൊരു ചോദ്യം ആവർത്തിച്ചു.

“അതും ഒന്ന്.”

“തലച്ചോർ?”

“അതും ഒന്നല്ലേ ഉള്ളു അച്ഛാ”

“അപ്പൊ നാവ്?”

“ഒന്ന്”

ഉള്ളിൽ നുരഞ്ഞു പൊന്തിയെ ദേഷ്യത്തെ അടക്കി നിർത്തി അവൾ പതിയെ പറഞ്ഞു.

കുലശേഖരന്റെ ഈ പ്രവൃത്തിയോട് അവൾക്ക് കലശലായ കോപം തോന്നി തുടങ്ങി.

“അപ്പൊ ഒരു മനുഷ്യ ശരീരത്തിൽ കുടി കൊള്ളുന്ന ആത്മാവിന്റെ എണ്ണമോ?”

“അതും ഒന്നാണല്ലോ അച്ഛാ”

അവൾ സഹി കെട്ട് വിളിച്ചു കൂവി.

“ഹ്മ്മ് ശരിയാണ്……പക്ഷെ അവിടെയാണ് വ്യത്യാസം.”

“എന്ത് വ്യത്യാസം?”

രാധിക ഒന്നും മനസിലാവാതെ അയാളെ നോക്കി പുരികം കൂർപ്പിച്ചു.

“ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ഒരാത്മാവിനെ മാത്രമേ സ്വന്തം ശരീരത്തിൽ ഉൾക്കൊള്ളുവാൻ കഴിയൂ…… എന്നാൽ അനന്തുവിന്റെ ശരീരത്തിൽ കുടി കൊള്ളുന്നത് രണ്ടു ആത്മാക്കളാണ്.”

കുലശേഖരൻ വെളിപ്പെടുത്തിയ ഞെട്ടിപ്പിക്കുന്ന സത്യം കേട്ട് അവൾ ഭയന്നു വിറച്ചു.

“അ…. അത്‌….അതെങ്‌…അതെങ്ങനെ നടക്കും അച്ഛാ?”

അവൾ വായും പൊളിച്ചിരുന്നു പോയി.

കേട്ടതൊന്നും വിശ്വസിക്കാതിരിക്കാൻ അവൾക്ക് കഴിയുന്നില്ലായിരുന്നു.

കാരണം തന്റെ അച്ഛന്റെ കണ്ടുപിടുത്തങ്ങൾ ഒരിക്കലും തെറ്റാറില്ലെന്ന് അവൾക്ക് നന്നായി അറിയാം.

“എന്നാൽ അവിടെയാണ് ബഹുരസമായ മറ്റൊരു കാര്യം.”

കുലശേഖരൻ പറയുന്നത് കേട്ട് അവൾ ചെവി കൂർപ്പിച്ചു.

“എന്താ അച്ഛാ പറഞ്ഞു വരുന്നേ?”

“ഞാൻ പറഞ്ഞു വന്നത് ആ യുവാവിന്റെ ശരീരത്തിൽ കുടി കൊള്ളുന്ന രണ്ടു ആത്മാക്കളിൽ ഒന്ന് പൂർണകായ ആത്മാവും  മറ്റൊന്ന് അർദ്ധ കായ ആത്മാവും ആണ്.”

അച്ഛൻ പറയുന്നത് കേട്ടു രാധികയ്ക്ക് ഒന്നും മനസിലായില്ല.

“മോളെ അതിന്റെ അർത്ഥം ആ രണ്ടു ആത്മാക്കളിൽ ഒന്ന് അർദ്ധമാണ്…… അതായത് ഒരു ആത്മാവിന്റെ ഛേദിച്ച നേർ പകുതി……..ആ പകുതിയായിട്ടുള്ള ആത്മാവും പിന്നെ പൂർണമായിട്ടുള്ള മറ്റൊരു ആത്മാവും”

ഇതൊക്കെ കേട്ട് രാധികയ്ക്ക് എവിടുന്നൊക്കെയോ പേടി അരിച്ചു കയറുന്ന പോലെ തോന്നി.

അനന്തുവിനോട് മിണ്ടാൻ പോയ നിമിഷത്തെ അവൾ സ്വയം പഴിച്ചു.

“അപ്പൊ അച്ഛൻ പറഞ്ഞു വരുന്നത് അനന്തു പ്രേതമാണെന്നാണോ?”

രാധിക തന്റെ സംശയം പങ്കു വച്ചു.

അതു കേട്ടതും കുലശേഖരന്റെ മുഖത്തു നേർത്ത പുഞ്ചിരി വിടർന്നു.

“ഒരിക്കലുമല്ല മകളെ…….ഈ ഭൂമിയിൽ പിറന്നു വീഴുന്ന ഓരോ ജീവികൾക്കും ഓരോ നിയോഗങ്ങളുണ്ട്….. എന്നാൽ ഇവിടെ പ്രകൃതിയുടെ നിയമങ്ങളെ തെറ്റിച്ചു രണ്ടു ആത്മാക്കളെ പേറിക്കൊണ്ട് ഒരുവൻ ജന്മം പൂണ്ടിരിക്കുന്നു……. അതിനർത്ഥം അവന് രണ്ടു നിയോഗങ്ങൾ ഉണ്ടെന്നാണ്…… അതിനു വേണ്ടിയാണ് ആ യുവാവ് ജന്മം കൊണ്ടത്…”

“അപ്പൊ അതിലൊരു ആത്മാവ് എങ്ങനെ നേർ പകുതിയായി?”

രാധിക വീണ്ടും ചോദിച്ചു.

“അതു തന്നെയാണ് എന്നെയും കുഴപ്പിക്കുന്നത്……. മറ്റൊരു കാര്യം കൂടി ഞാൻ കണ്ടെത്തിയിട്ടുണ്ട്”

“എന്താ അത്‌?”

അവൾ ഭയത്തിനിടയിലും ആകാംക്ഷാഭരിതമായി ചോദ്യമെറിഞ്ഞു.

ഇതൊക്കെ കേട്ട് രാധികയ്ക്ക് ഭ്രാന്ത്‌ പിടിക്കുന്ന പോലെ തോന്നി.

“ആ യുവാവിന്റെ ഉടലിലെ രണ്ടു ആത്മാക്കളിൽ പൂർണകായത്തിനു വർഷങ്ങളുടെ പഴക്കമേയുള്ളൂ…….. എന്നാൽ ആ അർദ്ധ കായ ആത്മാവിനു സഹസ്രങ്ങളുടെ കാല പഴക്കമുണ്ട്.”

“എന്ന് വച്ചാൽ എത്രയുണ്ടാകും? ”

രാധിക അമ്പരപ്പോടെ ചോദിച്ചു.

“ആയിരം വർഷങ്ങൾക്കു മുകളിൽ ”

അതു കേട്ടതും അവൾ വീണ്ടും ഞെട്ടി.

ആവശ്യമില്ലാതെ ഓരോ ഏടാകൂടത്തിൽ എടുത്തു ചാടിയതിന് അവൾക്ക് മനോ വിഷമമുണ്ടായി.

“ഇതിനെ കുറിച്ച് കൂടുതലെങ്ങനാ അച്ഛാ അറിയുക?  ആയിരം വർഷങ്ങളിലധികം പഴക്കമുള്ള ആ ആത്മാവ് ആരുടേതാ?”

“അറിയില്ല മകളെ എല്ലാം ഞാൻ പതിയെ കണ്ടെത്തും…… കുറച്ചു നിഗൂഢതകളെങ്കിലും മറ നീക്കി പുറത്തു വന്നല്ലോ…… ഇനിയും വരും…… എനിക്കൊരു കാര്യം ഉറപ്പാണ്…… അവൻ എന്തിലേക്കോ ഉള്ള നിധിയാണ്….. എന്നാൽ ആ നിധി പണമോ സ്വർണമോ നവ രത്നങ്ങളോ ഒന്നുമല്ല മറ്റെന്തോ ആണ്…”

കുലശേഖരൻ പതിയെ നെടുവീർപ്പെട്ടു.

ഇത്രയും കാര്യങ്ങൾ തന്നെ രാധികയ്ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു.

അതിനാൽ തന്നെ അവൾ പതിയെ അവിടുന്ന് എണീറ്റു പോയി.

ഒന്നും ഉരിയാടാതെ.

കൂടെ കുലശേഖരനും. . . . . ജയശങ്കറിന്റെ പുതിയ കാർ ദക്ഷിണയെ ശരിക്കും ഹരം പിടിപ്പിച്ചു.

ചില ഹിന്ദി സിനിമകളിൽ കണ്ടിട്ടുണ്ടെങ്കിലും ജീവിതത്തിലാദ്യമായിട്ടാണ് ഈ കാർ അവൾ ആദ്യമായി കാണുന്നതും തൊടുന്നതും.

അതുകൊണ്ട് തന്നെ അവൾ വല്ലാത്ത ആവേശത്തിലായിരുന്നു.

കുന്താളപുരം ഗ്രാമത്തിലെ ഇടുങ്ങിയ വഴിയിലൂടെ ആ കാർ മൂളിച്ചയോടെ പറന്നു.

കാടുകൾ തിങ്ങി വളർന്ന ഇടവഴിയിലൂടെ ഒരു കുട്ടിയാനയെ പോലെ അത്‌ മുന്നോട്ട് കുതിച്ചു.

കുന്താള പുരവും കടന്ന് ദേശം ഗ്രാമത്തിന്റെ അതിർത്തിയിൽ അവൾ എത്തിച്ചേർന്നു.

മുംബൈയിൽ നിന്നും വന്ന ശേഷം കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് അവൾ സ്റ്റീറിങ്ങിൽ ഒന്നു തൊടുന്നത്.

അതിന്റെയൊരു റിലാക്സേഷൻ അവളിലുണ്ട്.

ദക്ഷിണയുടെ ഉള്ളിലെ ദാഹിയായ സാരഥിയെ അടക്കി നിർത്താൻ Lincoln Zephyr തന്നെ ധാരാളമായിരുന്നു.

ദേശം ഗ്രാമത്തിന്റെ അതിർത്തിയിലൂടെയായിരുന്നു അവളുടെ യാത്ര അപ്പോൾ.

അവിടെ നീണ്ടു പരന്നു കിടക്കുന്ന നെൽ പാടത്തിന്റെ ഒത്ത മധ്യത്തിലായി വലിയൊരു മൊട്ടക്കുന്ന് സ്ഥിതി ചെയ്യുന്നുണ്ട്.

അതിന്റെ മണ്ടയ്ക്കായി പടർന്നു പന്തലിച്ച ഒരു വലിയ ആല്മരവും അതിനു ചുവട്ടിലായി ഒരു കുഞ്ഞു പ്രതിഷ്ഠയും ഉണ്ടായിരുന്നു.

ദൂരെ നിന്നും ആ കാഴ്ച്ച കണ്ടപ്പോൾ തന്നെ വഴിവക്കിൽ അവൾ ആകാംക്ഷയോടെ കാർ കൊണ്ടു വന്നു നിർത്തി.

എന്നിട്ട് കോ സീറ്റിൽ ഉള്ള ക്യാമറയും കയ്യിലെടുത്തുകൊണ്ട് ഡോർ തുറന്നു പുറത്തേക്കിറങ്ങി.

നല്ലൊരു കുളിർമയുള്ള അന്തരീക്ഷമായിരുന്നു അവിടം.

ഈ സഹോദരി ഗ്രാമവും തന്റെ ഗ്രാമം പോലെ മനോഹരിയാണെന്ന് ദക്ഷിണ ഓർത്തു പോയി.

ഒന്നു ശ്വാസം വലിച്ചെടുത്തു അവൾ ആ പാട വരമ്പിലൂടെ പതിയെ നടന്നു കൊണ്ടിരുന്നു.

അവിടെ കൊയ്ത്തിനായി കൂടിയിരിക്കുന്ന പണിക്കാർ അവളുടെ വരവ് സാകൂതം നോക്കുന്നുണ്ടായിരുന്നു.

മോഡേൺ വേഷവും ഇട്ടു വരുന്ന ഒരു സുന്ദരി പെൺകൊടിയെ കണ്ട അമ്പരപ്പിൽ ആയിരുന്നു അവർ.

ചുറ്റുമുള്ള കാഴ്ചകളിൽ കണ്ണോടിച്ചുകൊണ്ട് വരമ്പിലെ ചളിയിൽ കാൽ പുതഞ്ഞു പോകാതെ പുല്ലിനെ പോലും ചവുട്ടി മെതിക്കാതെ സൂക്ഷിച്ചു കാലടികൾ വച്ചു പൂമ്പാറ്റകളോട് സംസാരിച്ചുകൊണ്ട് അവൾ നടന്നു.

ഒറ്റക്ക് നടന്നു വരുന്ന ഒരു സുന്ദരി പെണ്ണിനെ കണ്ടു അവൾക്ക് വട്ടാണെന്ന് പോലും അവർക്ക് തോന്നി.

നടന്നു നടന്ന് അവൾ ആ ഇളം വെയിലിലൂടെ മൊട്ടക്കുന്നിന്റെ അടിയിലെത്തി.

ശേഷം ആ കുന്നിലെ കൃത്രിമമായി സൃഷ്ടിച്ച നടകളിലൂടെ അവൾ കയറി തുടങ്ങി.

ഓരോ നടകൾ കേറുന്തോറും അവൾ കണക്കെടുപ്പ് നടത്തിക്കൊണ്ടിരുന്നു.

അവസാനം 150 മത്തെ നട കൂടി താണ്ടിയതും മൊട്ടക്കുന്നിന്റെ മണ്ടയിൽ അവളെത്തി.

ദക്ഷിണ ഏതോ വലിയ ലക്ഷ്യം കൈ വരിച്ച പോലെ നെടുവീർപ്പെട്ടു.

അവൾ നന്നേ അണയ്ക്കുന്നുണ്ടായിരുന്നു.

നെറ്റിയിൽ മൊട്ടിട്ടുകിടന്ന വിയർപ്പ് തുള്ളികൾ ചാലിട്ട പോലെ അവളുടെ ചെന്നിയിലൂടെ ഊർന്നിറങ്ങി.

കഴുത്തിലും നെറ്റിയിലുമുള്ള സ്വേദ കണങ്ങൾ തുടച്ചു മാറ്റിക്കൊണ്ട് അവൾ ആ അൽമര ചുവട്ടിലെ തറയിൽ ഇരുന്നു.

ദക്ഷിണ ചുറ്റും തല തിരിച്ചു നോക്കി.

ദേശം ഗ്രാമത്തിന്റെ അതി മനോഹരമായ വ്യൂ അവിടെ നിന്നും കാണാമായിരുന്നു.

ആ കാഴ്ച അവളെ ഒരുപാട് പുളകിതയാക്കി.

അവിടെ അലയടിക്കുന്ന ഇളം കാറ്റ് അവളുടെ ഉടലിലെ വിയർപ്പ് കണ്ണങ്ങളെ നനുത്ത സ്പർശനത്തോടെ ഒപ്പിയെടുത്തു കൊണ്ടിരുന്നു.

മുംബൈ പോലൊരു മെട്രോ സിറ്റിയിൽ ജനിച്ചതിനെ ഒരു നിമിഷം അവൾ വെറുത്തു പോയി.

അവൾ ഇരിക്കുന്ന ആൽമരത്തിനു നല്ല കാതലുള്ളതായിരുന്നു.

അതിനാൽ തന്നെ രണ്ടാൾ കൈകൾ കൂട്ടി പിടിച്ചാലെ അതിന്റെ പകുതി വരെ ഏന്തി പിടിക്കാൻ സാധിക്കൂ.

അതിനാൽ തന്നെ ആ മരത്തിന്റെ മറുവശത്തു ഇരിക്കുന്നവരെ പോലും ദക്ഷിണക്ക് കാണാൻ കഴിയുന്നില്ലായിരുന്നു.

വിരലിലെണ്ണാവുന്ന ആളുകളെ അവിടെ ഉണ്ടായിരുന്നുള്ളു.

പെട്ടെന്നവിടെ മണികൾ കിലുങ്ങുന്ന ശബ്ദം അവളുടെ കാതിലെത്തി.

ദക്ഷിണയുടെ കണ്ണുകൾ അങ്ങോട്ടേക്ക് പാറി വീണു.

അവിടെ ഒരാൾ പൊക്കത്തിൽ ഒരു ചെമ്പക മരമുണ്ടായിരുന്നു.

അതിന്റെ ചില്ലകൾ നിറയെ ചുവന്ന ചരടിൽ കോർത്ത കുഞ്ഞു മണികളെ കെട്ടി തൂക്കിയത് അവളുടെ ശ്രദ്ധയിൽ പെട്ടു.

ആ കാഴ്ച കണ്ടു അവൾക്ക് അത്ഭുതം തോന്നി.

അനേകം മണികൾ ചുവന്ന ചരടിൽ ആ മരത്തിൽ കെട്ടി വച്ചിട്ടുണ്ട്.

“എന്തിനാ ചേട്ടാ ആ മണികൾ ചെമ്പക മരത്തിൽ കെട്ടി വയ്ക്കുന്നെ?”

ഒരു കുഞ്ഞു പെൺകുട്ടി ഒരു മുതിർന്ന ചെറുപ്പക്കാരന്റെ കയ്യും പിടിച്ചു നിൽക്കുവായിരുന്നു.

ആ പെൺകുട്ടി കൂടെയുള്ള ചെറുപ്പകാരനോട്‌ ചോദിച്ച ചോദ്യമാണ് ദക്ഷിണ കേട്ടത്.

പെട്ടെന്നവൾ അതിനു കാതു കൊടുത്തു.

“അത്‌ മോളെ പെൺകുട്ടികൾ ചെയ്യുന്ന ഒരു കർമമാ അത്‌…….. അവർക്ക് ഭാവിയിൽ നല്ലൊരു വരനെ കിട്ടാനും മംഗല്യ ഭാഗ്യം ലഭിക്കാനും അതു കഴിഞ്ഞുള്ള ഏഴു ജന്മങ്ങളിലും അയാളെ തന്നെ വരനായി കിട്ടുവാനുമാണ് ഈ ചടങ്ങ് ചെയ്യുന്നത്.”

ചെറുപ്പക്കാരൻ പറഞ്ഞു നിർത്തി.

“എനിക്കും അങ്ങനെ ചെയ്യണം ഏട്ടാ…….എന്താ ഞാൻ ചെയ്യണ്ടേ?”

ആ പെൺകുട്ടി കൊഞ്ചലോടെ ആ ചെറുപ്പക്കാരനോട് ചോദിച്ചതും ദക്ഷിണക്ക് അവളോട് വാത്സല്യം തോന്നി.

“അവിടെ ആ മരത്തിനന് കീഴിലുള്ള മണിയും ചരടും എടുത്ത് ഈ പ്രതിഷ്ടയ്ക്ക് മുന്നിൽ വന്നു പ്രാർത്ഥിക്കുക……..എന്നിട്ട് ആ ചരടിന്റെ ഒരറ്റത്തു മണി കെട്ടിയിട്ട് മറ്റേയറ്റം മരത്തിന്റെ കൊമ്പിൽ കെട്ടി തൂക്കണം ”

ഒരു അധ്യാപകനെ പോലെ അയാൾ നിർദേശം നൽകിയതും ദക്ഷിണ അറിയാതെ ചിരിച്ചു പോയി.

ആ പെൺകുട്ടിയുടെ ഓരോ ചലനങ്ങളും അവൾ നിരീക്ഷിച്ചു കൊണ്ടിരുന്നു.

ആ കുട്ടി  ചെറുപ്പക്കാന്റെ കൈ വിട്ട് ആ ചെമ്പക മരത്തിന്റെ ചോട്ടിലേക്കോടി.

അവിടെ ഒരു തളികയിൽ നിന്നും ചുവന്ന ചരടും മറ്റൊരു തളികയിൽ നിന്നും കുഞ്ഞു മണിയും ഭക്തി നിർഭരമായ മനസോടെ എടുത്ത ശേഷം പ്രതിഷ്ടക്ക് നേരെയോടി.

അവിടെ ചെന്ന് ഭക്തിയോടെ കൈകൾ കൂപ്പി നിന്ന് പ്രാർത്ഥിച്ച ശേഷം ആ പെൺകുട്ടി തിരികെ നടന്നു വന്ന് കയ്യിലുള്ള മണിയിൽ ചരട് കെട്ടിയ ശേഷം മറ്റേയറ്റം ചെമ്പക മരത്തിലും ചാർത്തി.

അതിനു ശേഷം അവർ തിരികെ പോയി.

ദക്ഷിണ വല്ലാത്തൊരു അനുഭൂതിയിൽ ആയിരുന്നു.

സാധാരണ ഇത്തരം ഭക്തി അവൾക്ക് കുറവാണെങ്കിലും ആ പെൺകുട്ടിയുടെ സമർപ്പണം കണ്ടു അവളുടെ മനസ് നിറഞ്ഞു.

ഇതുപോലുള്ള യുക്തിരഹിതമായ കോപ്രായങ്ങൾക്ക് അവൾ കൂട്ടു നിൽക്കാറില്ലെങ്കിലും പതിവിന് വിപരീതമായി ഇന്നാരോ തന്നോട് ആ കർമം ചെയ്യണമെന്ന് പറയുന്ന പോലെ അവൾക്ക് തോന്നി.

ദക്ഷിണ ഒരു ചിരിയോടെ ആ മരച്ചോട്ടിൽ പോയി ചുവന്ന ചരടും കുഞ്ഞു മണിയും കയ്യിലെടുത്തു.

ശക്തമായ കാറ്റിനനുസൃതമായി കുഞ്ഞു മണികളും കുസൃതിയോടെ നൃത്തം വയ്ക്കുന്നുണ്ട്.

ആ കാഴ്ചകൾ കണ്ടു കൊണ്ട് അവൾ നേരെ ആ പ്രതിഷ്ഠക്ക്‌ മുന്നിൽ പോയി നിന്നു.

അതാരുടെ പ്രതിഷ്ഠയാണെന്നോ എന്താണ് പ്രാർത്ഥിക്കേണ്ടതെന്നോ ദക്ഷിണക്ക് അറിയില്ലായിരുന്നു.

എങ്കിലും അവൾ നിറഞ്ഞ മനസോടെ കൈകൾ കൂപ്പി തൊഴുതു.

തെല്ലൊരു നിമിഷം.

അതിനു ശേഷം അവൾ തിരികെ ചെമ്പക ചോട്ടിലേക്ക് നടന്നു.

അവിടെ എത്തിയ ശേഷം കയ്യിലുള്ള മണിയിൽ ചരട് കോർത്തു കെട്ടിയ ശേഷം അവൾ ആ മരത്തിന്റെ ചില്ലയിൽ അത്‌ കടും കെട്ടിട്ട് വച്ചു.

വല്ലാത്തൊരു അനുഭൂതി തന്നിൽ നിറയുന്ന പോലെ അവൾക്ക് തോന്നി.

അതിനു ശേഷം അവൾ ക്യാമറ എടുത്തുകൊണ്ട് ആൽമരത്തിന്റെ മറുവശത്തു പോയി നിന്നു.

അവിടുന്നുള്ള അതി മനോഹരനായ വ്യൂ അവൾ തന്റെ dslr ക്യാമെറയിൽ ഒന്നിട വിടാതെ ഒപ്പിയെടുത്തു കൊണ്ടിരുന്നു.

ഈ സമയമാണ് അരുണിമയും അവളുടെ അനിയത്തിയും ആ മൊട്ടക്കുന്നിലേക്ക് പടികൾ കയറി എത്തി ചേർന്നത്.

ഒരു മഞ്ഞ ചുരിദാറും കറുപ്പ് ലെഗ്ഗിൻസും ആയിരുന്നു അവളുടെ വേഷം.

അനിയത്തി ഒരു പട്ടു പാവാടയും ബ്ലൗസും ആയിരുന്നു.

അൽപ്പ നേരം അവിടെ വിശ്രമിച്ച ശേഷം അവൾ സഹോദരിയുടെ കൂടെ ആ ചെമ്പക ചോട്ടിലേക്കെത്തി.

അവിടെയുള്ള തളികകളിൽ നിന്ന് അവർ ഇരുവരും ഒരുമിച്ച് ചരടും മണികളും കയ്യിലെടുത്തു.

ഈ സമയം അരുണിമയ്ക്ക് ഒരു വിളിപ്പാടകലെ ദക്ഷിണ നിന്ന് ക്യാമറ ഓരോ പോയിന്റിലേക്കും സൂം ചെയ്ത് ഫോട്ടോയെടുക്കുകയായിരുന്നു.

ആവശ്യത്തിനുള്ള ഫോട്ടോസ് എടുത്തു കഴിഞ്ഞതും അവൾ ക്യാമറ കയ്യിൽ തൂക്കി പിടിച്ചു കൊണ്ട് അൽമരത്തിന്റെ മറുവശത്തൂടെ തിരികെ പോകുവാനായി നടന്നു തുടങ്ങി.

പൊടുന്നനെ ഒരു കാറ്റ് ശക്തിയിൽ തഴുകിയതും അരുണിമ ഞെട്ടിപ്പോയി.

അവൾക്ക് വല്ലാത്തൊരു സ്നേഹവും വാത്സല്യവും മനസിൽ നൊടിയിടയിൽ ഉടലെടുത്തു.

തന്റെ ആരോ അവിടെ ഉണ്ടെന്ന് അരുണിമയുടെ മനസ് പറയുകയായിരുന്നു.

അവൾ അങ്കലാപ്പോടെ ചുറ്റും നോക്കി.

എന്നാൽ ഒന്നും തന്നെ കാണാനായില്ല.

പെട്ടെന്ന് തന്റെ ഉൾ മനസ് അൽമരത്തിന്റെ മറവിലേക്ക് വരാൻ പറയുന്ന പോലെ അരുണിമയ്ക്ക് തോന്നി.

അനിയത്തിയെ അവിടെ വിട്ട് അവളുടെ കാലുകൾ യന്ത്രികമായി ധൃതിയിൽ അങ്ങോട്ടേക്ക് ചലിച്ചു.

ചേച്ചിയുടെ മാറ്റം കണ്ടു ഒന്നും മനസിലാകാതെ അവൾ തല ചൊറിഞ്ഞു.

ദക്ഷിണ ഫോട്ടോ എടുത്തു കൊണ്ടിരുന്ന സ്ഥാനത്ത് വന്നു നിന്നതും അരുണിമയ്ക്ക് വല്ലാത്തൊരു നഷ്ട ബോധം തോന്നി.

പെട്ടെന്ന് അവളിൽ വിഷാദം വന്നു നിറഞ്ഞു.

അപ്പോഴേക്കും ദക്ഷിണ ആൽമരത്തിന്റെ മറു വശത്തു എത്തിയിരുന്നു.

അരുണിമ നിൽക്കുന്നതിന്റെ എതിർ വശം.

പെട്ടെന്ന് ഒരു കാറ്റ് അവളെ ശക്തിയിൽ തഴുകിയതും അരുണിമയിൽ വന്ന പോലെ ദക്ഷിണയിലും ചില മാറ്റങ്ങൾ സംഭവിച്ചു.

സന്തോഷത്തോടെ ഇരുന്ന അവളുടെ മനസ് ആകെ കലങ്ങി മറിഞ്ഞു.

അരുണിമയ്ക്ക് ആരോടോ സ്നേഹവും വാത്സല്യവും തോന്നിയപ്പോൾ ദക്ഷിണക്ക് തോന്നിയത് വന്യമായ കോപവും വിദ്വേഷവും ആയിരുന്നു.

അകാരണമായി അവളുടെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകി ദൃഢമായി.

ആ സ്ഥലത്ത് നിന്നും കാണാമറയത്തേക്ക് ഓടി രക്ഷപ്പെടാൻ തന്നോട് ആരോ പറയുന്ന പോലെ ദക്ഷിണക്ക് തോന്നി.

അവൾ മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ട് ആ മൊട്ടക്കുന്നിന്റെ നടകൾ ഓടിയിറങ്ങി.

ആ സമയം അവൾ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു.

ദക്ഷിണയുടെ നിയന്ത്രണത്തിൽ പോലും അല്ലായിരുന്നു അപ്പോൾ മനസ്.

മറ്റാരോ നിയന്ത്രിക്കുന്ന യന്ത്രമനുഷ്യനെ പോലെയായിരുന്നു അവൾ.

അല്ലെങ്കിൽ hypnotise ചെയ്യപ്പെട്ട പോലെ.

ആൽമരത്തിന്റെ മറ്റേവശത്തു എത്തിയതും അരുണിമ സൂക്ഷിച്ചു നോക്കി.

ആ മൊട്ടക്കുന്നിലേക്കുള്ള പടികൾ ആരും ഇറങ്ങി പോകുന്നില്ലായിരുന്നു.

എന്നാൽ ആരൊക്കെയോ കേറി വരുന്നത് കാണാമായിരുന്നു.

തല കുലുക്കികൊണ്ട് നിരാശയോടെ അരുണിമ ആ പ്രതിഷ്ഠക്ക്‌ സമീപത്തേക്ക് നടന്നു.

കുട്ടിച്ചാത്തന്റെ പ്രതിഷ്ഠ ആയിരുന്നു അത്‌.

അവിടെ നിന്ന് ഉള്ളുരുകി പ്രാർത്ഥിച്ച ശേഷം അനിയത്തിയുടെ കൂടെ അവൾ എത്തി ചേർന്നത് ആ ചെമ്പക ചോട്ടിലായിരുന്നു.

അനിയത്തിയെ നോക്കി പല്ലിളിച്ച ശേഷം അരുണിമ കുഞ്ഞു മണിയിൽ കോർത്ത ചരട് അവിടെ മര ചില്ലയിൽ പതിയെ കെട്ടി വച്ചു.

അത്‌ കെട്ടുമ്പോഴും അനന്തുവായിരുന്നു അവളുടെ മനസ് നിറയെ.

അനിയത്തി അവളെ തോണ്ടിയപ്പോഴാണ് അരുണിമ ചിന്തയിൽ നിന്നുമുണർന്നത്.

ചളിപ്പോടെ അവൾ അത്‌ മുറുക്കി കെട്ടിയ ശേഷം ഒന്നു കൂടി തൊഴു കയ്യോടെ പ്രാർത്ഥിച്ചു.

പൊടുന്നനെ അവിടെ തെളിഞ്ഞ ആകാശത്ത് മുഴക്കത്തോടെ ഇടി വെട്ടി.

തുടരെ തുടരെ അത്‌ മുഴങ്ങി.

പട്ടാ പകൽ ഇടി വെട്ടുന്നത് കേട്ട് അവിടുള്ളവർ മൂക്കത്ത് വിരൽ വച്ചു.

മാറി വരുന്ന പ്രകൃതി പ്രതിഭാസങ്ങളെ കുറിച്ച് അവർ വാചാലയായി.

എന്നാൽ പ്രകൃതി നൽകിയ ദുസ്സൂചന ആയിരുന്നു അത്‌.

ദക്ഷിണ ചെമ്പക ചില്ലയിൽ കെട്ടിയ ചരടിനോട് ചേർത്താണ് അബദ്ധ വശാൽ അരുണിമയും ചരട് കെട്ടിയത്.

എന്തൊക്കെയോ ദുരന്തങ്ങൾക്കുള്ള ഒരു തുടക്കമാണിതെന്ന പോലെ.

ഒരു മുന്നറിയിപ്പ്.

കാത്തിരുന്നു കാണാം.

(തുടരും)

സ്നേഹത്തോടെ ചാണക്യൻ……..!!!!!

Comments:

No comments!

Please sign up or log in to post a comment!