ഡിറ്റക്ടീവ് അരുൺ 5

നന്ദൻ മേനോൻ അരുണിന്റെ ഒഫീസിൽ എത്തിയപ്പോൾ അരുൺ കസാരയിലേക്ക് ചാരി എല്ലാം നഷ്ടപ്പെട്ടവനെ പോലെ കിടക്കുകയായിരുന്നു. ഇവനെന്താ രാവിലെ തന്നെ ഇങ്ങനെ കിടക്കുന്നത് എന്നാലോചിച്ചു കൊണ്ട് അയാൾ അവനെതിരെ ഉണ്ടായിരുന്ന കസാരയിൽ ഇരിപ്പുറപ്പിച്ചു.

“അരുൺ എന്ത് പറ്റി രാവിലെ തന്നെ മുഡോഫാണല്ലോ.” താൻ കസാരയിൽ ഇരുന്നിട്ടും അരുൺ ഇരുന്നിരത്തുനിന്നും അനങ്ങാത്തത് കണ്ട് നന്ദൻ മേനോൻ അവനോട് ചോദിച്ചു.

നന്ദൻ മേനോന്റെ ചോദ്യം കേട്ട അരുൺ മുഖമുയർത്തി അയാളെ ഒന്ന് സൂക്ഷിച്ചു നോക്കി. രാജന്റെ മരണം നന്ദൻ മേനോൻ അറിഞ്ഞിട്ടില്ലെന്ന് അവന് മനസ്സിലായി. “നന്ദേട്ടാ ഇന്നലെ രാത്രി രാജനിൽ നിന്നും എന്തെല്ലാം വിവരങ്ങൾ കിട്ടി. ഞാനതിനായി കാത്തിരിക്കുകയായിരുന്നു.”

അരുൺ പറയുന്നത് ഒട്ടും ആത്മാർത്ഥതയില്ലാതെയാണെന്ന് നന്ദൻ മേനോന് അവന്റെ മുഖത്ത് നിന്നും വായിച്ചെടുക്കാനായി. അരുണിന് പറയാനുള്ള കാര്യം നേരെ പറയാനുള്ള പ്രയാസമാണ് ഇത്തരമൊരു ചോദ്യത്തിനു പിന്നിലെന്ന് അയാൾക്ക് തീർച്ചയായിരുന്നു.

“അത് ഞാൻ പറഞ്ഞ് മനസ്സിലാക്കുന്നതിനെക്കാൾ കൂടുതൽ മനസ്സിലാവുക ഈ വോയ്സ് റെക്കോർഡ് കേൾക്കുമ്പോഴാണെന്ന് തോന്നുന്നു.” നന്ദൻ മേനോൻ തന്റെ ബാഗിൽ നിന്നും മൊബൈലെടുത്ത് കൊണ്ട് പറഞ്ഞു.

അയാൾ മൊബൈൽ മേശപ്പുറത്ത് വെച്ച് രാജന്റെ കടയിൽ നിന്നും റെക്കോർഡ് ചെയ്ത വോയ്സ് ക്ലിപ്പ് ഓൺ ചെയ്തു. അരുണിന്റെ ശ്രദ്ധ അതിലേക്ക് അരിച്ചിറങ്ങി.

” ഇതുവരെ എന്റെ മനസ്സിലുണ്ടായിരുന്നത് കടക്കാരനാണോ രശ്മിയുടെ കൂട്ടുകാരികളാണോ കള്ളം പറയുന്നത് എന്നായിരുന്നു. അതിനുള്ള വ്യക്തമായ ഉത്തരവും ഇതിലുണ്ട്. ഇതിൽ പറയുന്ന ചെട്ടിയൻ സന്തോഷിനെ നിങ്ങൾ ഇന്നലെ കണ്ടിരുന്നോ.?”

“ഇന്നലെ രാത്രി തന്നെ അവനെ കണ്ട് രാജൻ പറഞ്ഞ കാര്യങ്ങൾ സ്ഥിതീകരിക്കാനായിരുന്നു എന്റെ തിരുമാനം. അതിനായി അവന്റെ വീടിന്റെ ഭാഗത്തേക്ക് തിരിയുന്ന സ്ഥലമെത്തിയപ്പോൾ ഒരാളോട് വഴി ചോദിച്ചു. അത് സന്തോഷിന്റെ അനിയനായിരുന്നു. സന്തോഷിന് ഇന്ന് തിരുവനന്തപുരത്ത് ഒരു ഇന്റർവ്യൂ ഉണ്ടെന്നും അതിനായി സന്തോഷ് ഇന്നലെ തന്നെ പോയിരുന്നു എന്നും എനിക്കവനിൽ നിന്നും മനസ്സിലായി. അത് കൊണ്ട് സന്തോഷ് വന്ന ശേഷമാവാം അവനെ കാണുന്നതെന്ന് ഞാനും കരുതി.”

“അതേതായാലും നന്നായി. എന്നാൽ നമുക്ക് രാജനെ ഒന്നുകൂടി കാണാൻ പോയാലോ.?”

“പോവേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ പോവാം.” നിരാശയോടെയായിരുന്നു നന്ദൻ മേനോന്റെ മറുപടി.



അദ്യം നിങ്ങൾ ഇത് വായിക്കൂ എന്നിട്ടാവാം നിരാശപ്പെടുന്നത്. അരുൺ താൻ വായിച്ചു കഴിഞ്ഞ ശേഷം മേശയിൽ വെച്ച കടലാസെടുത്ത് നന്ദൻ മേനോന് നൽകിക്കൊണ്ട് അരുൺ പറഞ്ഞു.

അരുണിനെ ഒന്ന് നോക്കിയ ശേഷം നന്ദൻ അത് വാങ്ങി. അയാളുടെ മിഴികൾ അതിലൂടെ അരിച്ചിറങ്ങിയപ്പോൾ മിഴികളിൽ ഒരു നെടുക്കം തെളിഞ്ഞു. “അരുൺ ഇതിൽ പറയുന്നത് സത്യമാണോ.? രാജൻ മരണപ്പെട്ടോ.?” ഭീതിയോടെയായിരുന്നു അയാളുടെ ചോദ്യം.

“അറിയില്ല. അതൊന്ന് അറിയാൻ വേണ്ടിയാണ് അവിടെ വരെ ഒന്ന് പോവാമെന്ന് പറഞ്ഞത്. അല്ലാതെ നന്ദേട്ടന്റെ അന്വേഷണം മോശമായത് കൊണ്ടല്ല.” അരുൺ വിശദീകരിച്ചു.

“എങ്കിൽ നമുക്ക് അതികം സമയം കളയണ്ട അരുൺ. വേഗം പോയിട്ടു വരാം.” നന്ദൻ മേനോൻ കസാരയിൽ നിന്നെഴുന്നേറ്റ് കൊണ്ട് അരുണിനോട് പറഞ്ഞു.

“അതേ നന്ദേട്ടാ. പോവാനായി ഞാൻ നന്ദേട്ടനെ കാത്തിരിക്കുകയായിരുന്നു. പക്ഷേ പോവുന്നതിന് മുമ്പ് ഇന്നലെത്തെ നിങ്ങൾ പോയ കാര്യത്തിന്റെ റിസൾട്ട് എന്താണെന്ന് എനിക്കറിയണമായിരുന്നു. അതിനാണ് ഞാൻ കാത്തിരുന്നത്.” അരുൺ കസാരയിൽ നിന്നെഴുന്നേറ്റ് കൊണ്ട് മറുപടി നൽകി.

അര മണിക്കൂർ കൊണ്ട് അരുണും നന്ദൻ മേനോനും കയറിയ ബൊലേറോ രാജന്റെ കടയുടെ സമീപത്തെത്തി. അവിടെ അപ്പോഴും ഒരാൾക്കൂട്ടമുണ്ടായിരുന്നു. മറ്റുള്ള വാഹനങ്ങൾക്ക് ശല്യമില്ലാത്ത രീതിയിൽ നന്ദൻ മേനോൻ തങ്ങൾ വന്ന വാഹനം നിർത്തി.

അതിൽ നിന്നും ഇറങ്ങിയ അരുൺ ആളുകൾക്കിടയിലൂടെ തിക്കി തിരക്കി കടയുടെ സമീപത്തെത്തി. ഒരു ലോറി പോലുള്ള വാഹനം ഇടിച്ച് ആ കെട്ടിടം തകർന്നിരിക്കുന്നത് അവൻ കണ്ടു.

“ചേട്ടാ എന്താ സംഭവം. ഇതെന്ത് പറ്റിയതാ.” തൊട്ടടുത്ത് നിന്നയാളോടായി അരുൺ ചോദിച്ചു.

“ഇന്നലെ രാത്രി ഒരു ലോറി നിയന്ത്രണം വിട്ട് ഇടിച്ചതാണെന്നാണ് പറഞ്ഞ് കേട്ടത്. രാത്രിയായത കൊണ്ട് ആളുകൾ കൂടാൻ സമയമെടുത്തു. ആ തക്കത്തിന് ലോറിയും ലോറിക്കാരനും രക്ഷപ്പെട്ടു.”

“അപ്പോൾ ആളപായ മൊന്നുമില്ലല്ലോ അല്ലേ.” ആശ്വാസത്തോടെയായിരുന്നു. അരുണിന്റെ ചോദ്യം.

“ഉണ്ട് രാത്രി രാജേട്ടൻ കട അടക്കുന്നതിന് മുമ്പായിരുന്നു സംഭവം. കടയടക്കാനായി പുറത്തുള്ള സാധനങ്ങൾ കടക്കകത്തേക് വെക്കാനായി ഇറങ്ങിയ രാജേട്ടനെയാണ് വണ്ടി ഇടിച്ചത്. അദ്ദേഹം അപ്പോൾ തന്നെ മരണപ്പെട്ടു.”

“അപ്പോൾ പോലീസ് ഇൻക്വസ്റ്റ് കഴിഞ്ഞോ അവരെ കണ്ടില്ലല്ലോ.”

“അതൊക്കെ രാത്രി തന്നെ കഴിഞ്ഞു. കുറച്ച് മുമ്പ് വരെ പോലീസ് ഇവിടെ ഉണ്ടായിരുന്നു. കുറച്ച് മുമ്പാണ് അവർ പോയത്.”

അരുൺ തന്റെ നോട്ടം നിലത്തേക്ക് മാറ്റി.
നിലത്ത് ബോഡി കിടന്ന സ്ഥലം മാർക്ക് ചെയ്തതവൻ കണ്ടു. അതിനടുത്ത് കറുത്തനിറത്തിൽ കട്ട പിടിച്ചു കിടക്കുന്നത് രാജന്റ രക്തമാവാം എന്ന് അവന് തോന്നി.

പോക്കറ്റിൽ നിന്നും ഫോണെടുത്ത്, ബോഡി കിടന്ന സ്ഥലം പോലീസ് മാർക്ക് ചെയ്തതിന്റെയും കട്ട പിടിച്ച രക്തത്തിന്റെയും ഇടിഞ്ഞു പൊളിഞ്ഞ കടയുടെയും ചിത്രങ്ങൾ അവൻ പകർത്തി.

❌️❌️❌️❌️❌️❌️❌️❌️❌️❌️❌️

“നന്ദൻ ഇനിയിത് വെച്ച് താമസിപ്പിക്കാൻ പറ്റില്ല. ഇപ്പോൾ നമ്മൾ തെളിവു ശേഖരിച്ചെന്ന് കണ്ടപ്പോൾ ആ മനുഷ്യനെ തന്നെ കൊലപ്പെടുത്തി. എത്രയും പെട്ടന്ന് പ്രതികളെ നിയമത്തിന് മുന്നിലെത്തിച്ചേ മതിയാവൂ.”

രാജന്റെ കടയിൽ നിന്നും അവർ അയാളുടെ ബോഡി കാണാൻ പോയി. അതിനു ശേഷം ഓഫീസിൽ എത്തിയതിന് ശേഷമാണ് അരുൺ നന്ദൻ മേനോനോടായി അങ്ങനെ പറഞ്ഞത്.

“നീ എന്താണ് അരുൺ ഉദ്ദേശിക്കുന്നത്. ഒരു സൂചന പോലും ലഭിക്കാത്ത ആ കൊലയാളികളെ എങ്ങനെ കണ്ടെത്താനാണ്. കണ്ടെത്തിയെങ്കിൽ അവരുടെ ആസൂത്രണങ്ങൾ തടയാൻ നോക്കാമായിരുന്നു.”

“നന്ദേട്ടാ ഒരു തുറന്ന യുദ്ധം തന്നെയാണ് ഞാനുദ്ദേശിച്ചത്. എത്രയും പെട്ടന്ന് ഈ പ്രതികളെ കീഴ്പെടുത്തിയേ മതിയാവൂ. ഇനിയൊരു മരണം കൂടി ഇതിന്റെ പേരിൽ നടക്കാൻ പാടില്ല.”

“ഇതൊക്കെ എന്റെയും ആഗ്രഹമാണ്. ഇതിൽ നിന്ന് എനിക്ക് മനസ്സിലായ വിവരം പറയട്ടേ അരുൺ. നമ്മൾ ഇപ്പോഴും ശരിയായ ദിശയിലാണ്. അത് കൊണ്ടാണ് അവർ നമ്മുടെ അന്വേഷണം മുടക്കാൻ ശ്രമിക്കുന്നത്.”

“അതെനിക്ക് മനസ്സിലായി നന്ദേട്ടാ. പക്ഷേ അത് കൊണ്ട് മാത്രം കാര്യമില്ലല്ലോ. അവർ നമ്മളെ കണ്ട് കൊണ്ടിരിക്കുകയാണ് എന്നാൽ അതാരാണെന്ന് നമുക്കിതുവരെയും കണ്ടെത്താനായിട്ടില്ല അതാണ് ഇപ്പേഴത്തെ പ്രശ്നം.”

“അരുൺ നമ്മുടെ മുന്നിലിനി ഒരു മാർഗ്ഗമേയുള്ളു. അവർ നമ്മളിൽ നിന്ന് മറഞ്ഞ് നിൽക്കുന്നത് പോലെ അവരിൽ നിന്ന് നമ്മളും മറഞ്ഞ് നിൽക്കുക. നമ്മൾ മറഞ്ഞ് നിൽക്കുക എന്ന് പറയുന്നത് അത്ര എളുപ്പമല്ല. എന്താ കാരണമെന്നറിയാമോ.?”

“അറിയാം നന്ദേട്ടാ ഒന്നാമത്തെ കാരണം നമ്മളെ അവർക്കറിയാം. രണ്ടാമത്തെ കാരണം നമുക്കവരെ അറിയില്ല. നമുക്കൊന്ന് അവരുടെ കണ്ണ് വെട്ടിക്കാൻ ശ്രമിച്ചാലോ.?”

“ഓകെ അരുൺ പിന്നെ നമുക്ക് വണ്ടിയും ഒന്ന് മാറ്റേണ്ടി വരും. കാരണം ഈ വണ്ടിയും നമ്പറും അവരുടെ കയ്യിലുണ്ടാവും.”

“വണ്ടി പോയാൽ പിന്നെ വണ്ടിക്ക് എന്ത് ചെയ്യും.വാഹനം നമുക്ക് അത്യാവശ്യമാണെന്നറിയാമല്ലോ.”

“അതിനെന്തെങ്കിലും വഴി നമുക്ക് കാണാം. പോകുന്നതിന് മുമ്പ് നമ്മുടെ ജോയി ചേട്ടനെ നമുക്കൊന്നു കൂടി കാണണം.
നമുക്ക് കിട്ടിയ കടലാസ് ആരാണിവിടെ കൊണ്ടിട്ടതെന്ന് അറിയണം.”

“എങ്കിൽ നമുക്ക് അങ്ങോട്ട് നീങ്ങാം.” അരുൺ കസാരയിൽ നിന്നെഴുന്നേറ്റ് പുറത്തേക്ക് നടന്നു. നന്ദൻ മേനോൻ അവനെ അനുഗമിച്ചു.

”ജോയിച്ചേട്ടാ ഉറങ്ങാറായോ.” സെക്യൂരിറ്റിക്കാരന്റെ മുറിക്ക് മുന്നിലെത്തിയ അരുൺ മൊബൈലിൽ വോയ്സ് റെക്കോർഡർ ഓൺ ചെയ്ത് കൊണ്ട് ചോദിച്ചു. രാത്രിയിലെ ജോലി കഴിഞ്ഞാൽ പകലാണ് അയാൾ ഉറങ്ങാറുള്ളത്. അത് അറിയുന്നതിനാലാണ് അവൻ അങ്ങനെ ചോദിച്ചത്. ആ മുറിയുടെ വാതിൽ ചാരിയിട്ട നിലയിലായിരുന്നു.

“ഇല്ല ഉറങ്ങാനുള്ള ഒരുക്കമായിരുന്നു. നിങ്ങളെന്താ വന്നത്. ഇതാരാ പുതിയ ഒരാൾ.” മുറിയുടെ വാതിൽ തുറന്ന് പുറത്തിറങ്ങിയ ജോയി നന്ദൻ മേനോനെ കണ്ടപ്പോൾ ചോദിച്ചു.

” ഇത് നന്ദൻ മേനോൻ എന്റെ സഹപ്രവർത്തകനാണ്. ഇന്നലെ രാത്രി ഇവിടെ ആരെങ്കിലും വന്നിരുന്നോ എന്നറിയാനാണ് ജോയിച്ചേട്ടാ ഞാൻ വന്നത്..”

“ഉവ്വ് മുമ്പ് ഞാൻ പറഞ്ഞില്ലെ രണ്ട് പേർ വന്നത് അവർ തന്നെയായിരുന്നു വന്നത് വന്നപ്പോൾ കുറച്ച് നേരം വൈകി ഏകദേശം പത്ത് മണി കഴിഞ്ഞിട്ടുണ്ടാവും. അവർപെട്ടന്ന് തന്നെ മടങ്ങുകയും ചെയ്തു.”

“അവർ തന്നെയാണെന്ന് ഉറപ്പാണോ.”

“അതേ മുമ്പ് വന്നവരാണ് എന്താ സാറേ എന്തെങ്കിലും പ്രശ്നമുണ്ടോ. അവർ കുഴപ്പക്കാരാണോ.?” ഭീതിയോടെയായിരുന്നു അയാളുടെ ചോദ്യം.

“അതേ അവർ ചെറിയ കുഴപ്പകാരാണ്. പക്ഷേ ജോയി ചേട്ടൻ പേടിക്കേണ്ട കാര്യമൊന്നുമില്ല. എങ്കിൽ ഞങ്ങൾ പോയിട്ട് പിന്നെ വരാം.” അരുൺ അയാളോട് യാത്ര പറഞ്ഞു.

“അവരിനിയും വന്നാൽ എന്താണ് സാർ ഞാൻ ചെയ്യേണ്ടത്.? പോലീസിലിറയിക്കണോ.? അതോ നിങ്ങളെ അറിയിച്ചാൽ മതിയോ.?” പേടിയോടെയായിരുന്നു അയാളുടെ ചോദ്യങ്ങൾ.

“അവരിനി വരികയാണെങ്കിൽ എന്നെ അറിയിച്ചാൽ മതി. അത് അവർ അറിയുകയും ചെയ്യരുത്.” ഉപദേശ രൂപേണ അരുൺ പറഞ്ഞു.

“ശരി സാർ.” അയാൾ മറുപടി നൽകി. അരുണും നന്ദൻ മേനോനും തങ്ങളുടെ ഓഫീസിലേക്ക് മടങ്ങി.

“അരുൺ അവർ നമ്മളെ വല്ലാതെ ഭയക്കുന്നുണ്ട്. അത് കൊണ്ടാണ് നമ്മളെ ഭയപ്പെടുത്താൻ അവർ ശ്രമിക്കുന്നത്. ഇപ്പോൾ നമ്മൾ ഭയപ്പെട്ട് പിന്മാറിയാൽ അതവരുടെ ജയമായിരിക്കും. ഇനിയുള്ള നമ്മുടെ പ്രവർത്തനങ്ങൾ എങ്ങനെ വേണമെന്ന് പ്ലാൻ ചെയ്തിട്ടാവണം ഇന്ന് നമ്മൾ ഇവിടെ നിന്നിറങ്ങുന്നത്.”

“അതേ നന്ദേട്ടൻ പറഞ്ഞതിലും കാര്യമില്ലാതില്ല. എന്ത് ചെയ്യാനാണ് നന്ദേട്ടന്റെ തിരുമാനം അത് പറയൂ.”

“പ്രിൻസിപ്പാൾ, രശ്മിയുടെ രണ്ടാനമ്മ, രശ്മിയുടെ കൂട്ടുകാരികളായ രേഷ്മയും പ്രിയയും ഇത്രയും പേരാണ് ഇപ്പോൾ നമ്മൾ സംശയിക്കുന്നവർ.
അതിൽ രശ്മിയെയും പ്രിയയേയുമാണ് കൂടുതൽ സംശയമുള്ളവർ അവരെ തമ്മിൽ കണക്ട് ചെയ്യുന്ന തെളിവുകൾ നമുക്കിത് വരെ കിട്ടിയിട്ടില്ല.”

“അവരെ തമ്മിൽ കണക്ട് ചെയ്യണമെന്ന് നിങ്ങൾക്കെന്താ ഇത്ര നിർബന്ധം.രണ്ടാനമ്മയുടെ പെരുമാറ്റത്തിനുള്ള കാരണം സ്വന്തം മകളല്ലാത്തത് കൊണ്ടാവാം. പ്രിൻസിപ്പാളിന്റെ പെരുമാറ്റം കോളേജ് മാനേജ്മെന്റിന്റെ സമ്മർദ്ദം മൂലമാവാം. പക്ഷേ കൂട്ടുകാരികൾ നുണ പറയാനുള്ള കാരണം മനസ്സിലാവുന്നില്ല.”

“കാരണം കണ്ടെത്തുന്നവർക്ക് അതിനും കാരണം കണ്ടെത്താം. രശ്മിയും ആ കൂട്ടുകാരികളും തമ്മിലുള്ള എന്തെങ്കിലും സൗന്ദര്യ പിണക്കം കൊണ്ടാണെങ്കിലോ. നമ്മൾ വിവരങ്ങൾ ശേഖരിച്ചത് അവർ സത്യം പറഞ്ഞതാവണമെന്നില്ലല്ലോ.”

“അരുൺ നമുക്ക് രാജനെ ഇടിച്ച ആ ലോറി ഒന്ന് തിരഞ്ഞ് പോയാലോ.? എന്തെങ്കിലും തെളിവ് കിട്ടുമെന്ന് തന്നെ എന്റെ മനസ് പറയുന്നു.”

“അപ്പോൾ നമ്മളെ പിന്തുടരുന്നവരിൽ നിന്ന് മറഞ്ഞിരിക്കണ്ട എന്നാണോ പറയുന്നത്.” സംശയത്തോടെ ആയിരുന്നു അരുണിന്റെ ചോദ്യം.

“അല്ല മറയുന്നത് അവരുടെ കണ്ണിൽ നിന്ന് മാത്രം. അവരെ കണ്ടെത്താൻ അതേ വഴിയുള്ളു എന്ന് തോന്നുന്നു. കൂട്ടത്തിൽ ഒരാളെ കിട്ടിയാൽ മതി. ബാക്കിയുള്ളവരെ അവനിലൂടെ കണ്ടെത്താം. പിന്നെ നമ്മുടെ കണ്ടെത്തലുകൾ പോലീസിനെ അറിയിക്കണോ.”

“തൽകാലം അത് വേണ്ടെന്നാണ് എസ് പി ഷാഹുൽ ഹമീദ് പറഞ്ഞത്. പോലീസിന്റെ സഹായം അത്യാവശ്യമെങ്കിൽ അദ്ദേഹത്തെ വിളിക്കാനും പറഞ്ഞിട്ടുണ്ട്. നമുക്ക് ആ ലോറിയെ കുറിച്ച് അന്വേഷിച്ചാലോ.? അതാകുമ്പോൾ ചെറിയ സ്ഥലത്തൊന്നും ഒളിപ്പിക്കാൻ പറ്റില്ലല്ലോ വർക്ക് ഷോപ്പുകളിലും പൊളിമാർക്കറ്റുകളിലും അന്വേഷിച്ചാൽ എന്തെങ്കിലും വിവരം കിട്ടാതിരിക്കില്ല.”

“അതേ അത് നല്ലൊരാശയമാണ്. പക്ഷേ പ്രതികളുടെ കണ്ണിൽ നിന്ന് മറഞ്ഞ ശേഷം മതി അതെല്ലാം അവർ നമ്മളെ ശ്രദ്ധിച്ചു കൊണ്ടിരുന്നാൽ. നമ്മൾ കണ്ടെത്തുന്ന തെളിവുകൾ അവർ നശിപ്പിച്ചു കൊണ്ടിരിക്കും. അതിനുള്ള ഇടകൊടുക്കരുത്.”

“ഇല്ല നമുക്കെത്രയും പെട്ടന്ന് തന്നെ ഇവിടെ നിന്നിറങ്ങണം. നമുക്കൊരു ദീർഘദൂര യാത്ര നടത്താം. ഏത് വണ്ടിയാണ് നമ്മുടെ പിന്നാലെ വരുന്നത് എന്നപ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയും.”

“ഓകെ അരുൺ നമുക്ക് പെട്ടന്ന് തന്നെ ഇറങ്ങാം. ഞാൻ വേഗം എന്റെ റൂമിൽ പോയി അത്യാവശ്യമുള്ള സാധനങ്ങൾ പാക്ക് ചെയ്ത് ഉടനെ വരാം. നീയും നിനക്ക് ആവശ്യമുള്ള സാധനങ്ങളുമായി എത്രയും പെട്ടെന്ന് എത്തിച്ചേരണം. അതുകഴിഞ്ഞ് പെട്ടെന്ന് തന്നെ നമുക്ക് പോകാം”

“നന്ദേട്ടന്റെ മനസ്സിൽ വ്യക്തമായ ഒരു പ്ലാൻ ഉണ്ടെന്നു തോന്നുന്നു.”

“ഉണ്ട്. നമ്മളെ നിരീക്ഷിക്കുന്നവരെ നമ്മൾ കാണരുതെന്ന് അവർക്ക് നിർബന്ധമുണ്ടാകും. അവരെ നമ്മൾ കാണുന്ന ഒരു സാഹചര്യം ഉണ്ടാക്കിയാൽ അവർ നമ്മളിൽ നിന്നും മറഞ്ഞു നിൽക്കും. അങ്ങനെ അവർ ഒളി ച്ചു നിൽക്കുന്ന സമയമാണ് നമ്മൾ ഒളിക്കാൻ ഉപയോഗിക്കുന്നത്.”

“ഇങ്ങനെ പറഞ്ഞപ്പോൾ എനിക്ക് കാര്യമായി ഒന്നും മനസ്സിലായില്ല. എന്നാലും കുഴപ്പമില്ല നന്ദേട്ടൻ പെട്ടെന്ന് പോയി വരൂ. ഞാൻ ഇവിടെത്തന്നെ ഉണ്ടാവും.”

നന്ദൻ മേനോൻ അര മണിക്കൂർ കൊണ്ട് തന്നെ തിരിച്ചുവന്നു. അപ്പോഴേക്കും തോൾ ബാഗിൽ അത്യാവശ്യ സാധനങ്ങളുമായി അരുണും റെഡിയായിരുന്നു.

അവരിരുവരും ബൊലേറോയിൽ കയറി. നന്ദൻ മേനോൻ തന്നെയാണ് ഡ്രൈവ് ചെയ്തത്.

“നന്ദേട്ടാ എനിക്ക് നിങ്ങളുടെ പ്ലാൻ എന്താണെന്ന് മനസ്സിലായിട്ടില്ല. ഒന്ന് വിശദീകരിക്കുകയാണെങ്കിൽ നന്നായിരുന്നു.” യാത്ര തുടങ്ങിയ ശേഷം അവർക്കിടയിൽ ഉടലെടുത്തിരുന്ന മൗനത്തെ അരുൺ തന്നെയാണ് അവസാനിപ്പിച്ചത്

“അതേതായാലും നിന്നോട് പറയാനുള്ള സമയം ഇപ്പോൾ ആയിട്ടുണ്ട്. നമുക്കു പിറകിൽ വരുന്ന വാഹനങ്ങളെ നീ നിരീക്ഷിക്കണം. നമ്മൾ പല വഴികളിലൂടെ കറങ്ങിയാണ് യാത്ര ചെയ്യുക. ആ വഴികളിലൂടെയെല്ലാം നമ്മളെ നിരീക്ഷിക്കുന്ന ഏതെങ്കിലും വാഹനം ഉണ്ടെങ്കിൽ അവരിൽ നിന്നാണ് നാം മറഞ്ഞു നിൽക്കേണ്ടത്.”

“ഇപ്പോൾ മനസ്സിലായി നന്ദേട്ടാ. നമ്മൾ അവരെ കണ്ടുപിടിക്കാനാണ് ഈ യാത്രയെന്ന് അവർക്ക് തോന്നുന്ന നിമിഷം അവർ നമ്മളിൽ നിന്നും മാറയാൻ ശ്രമിക്കും അതാണല്ലേ നിങ്ങളുദ്ദേശിച്ചത്.”

“അതെ അത് ഇപ്പോഴെങ്കിലും നിനക്ക് മനസ്സിലായില്ലോ. ആ സമയത്ത് ഒന്നുകിൽ നമുക്ക് അവരെ മനസ്സിലാക്കാം. അല്ലെങ്കിൽ ആ സമയം നമുക്ക് സ്വയം പൊളിക്കാൻ ആയി ഉപയോഗിക്കാം.” ഒരു പുഞ്ചിരിയോടെആയിരുന്നു നന്ദൻ മേനോൻ മറുപടി.

“മനസ്സിലായി നന്ദേട്ടാ. നന്ദേട്ടൻ വണ്ടിയോടിക്ക്. ഞാൻ പുറകിൽ നിന്ന് വരുന്ന വാഹനങ്ങളെ നിരീക്ഷിക്കാം.”

നന്ദൻ മേനോൻ തൊട്ടു മുന്നിൽ കണ്ട് പെട്രോൾപമ്പിലേക്ക് വണ്ടികയറ്റി. ഊഴമനുസരിച്ച് അവർ പെട്രോൾ ബങ്കിനരികിലേക്കെത്തി. ഫുൾടാങ്ക് ഡീസൽ അടിച്ച ശേഷം അവർ യാത്ര തുടർന്നു.

സമയം കടന്നു പോയ്ക്കൊണ്ടിരുന്നു. ഗ്രാമ പ്രദേശങ്ങളും അങ്ങാടികളും വയലുകളും കൃഷിയിടങ്ങളും കടന്ന് അവരുടെ യാത്ര നീണ്ടു.

“അരുൺ ഇവിടെ നിന്ന് അങ്ങോട്ട് നാല് കിലോമീറ്ററോളം റോഡ് നീണ്ട് കിടക്കുകയാണ്. നമ്മളെ നിരീക്ഷിക്കാനായി ആരെങ്കിലും വരുന്നുണ്ടെങ്കിൽ ഇവിടെ നിന്ന് അവർ നമ്മുടെ കണ്ണിൽ പെടും. നമ്മൾ ഈ ചിന്തിക്കുന്നത് പോലെ അവരും ചിന്തിക്കുകയാണെങ്കിൽ, ഇനി അവർ നമ്മുടെ കണ്ണിൽ നിന്നും മറയാനായിരിക്കും ശ്രമിക്കുക.” നാലു മണിക്കൂർ നേരത്തെ യാത്രയ്ക്ക് ശേഷം നന്ദൻ മേനോൻ അരുണിനോട് പറഞ്ഞു.

” നന്ദന് ഈ സ്ഥലം മുമ്പ് പരിചയമുണ്ടോ. ഇത്ര കൃത്യമായി പറയുന്നത് കൊണ്ടാണ് എന്റെ സംശയം.”

“ഉണ്ട് എന്റെ അമ്മ വീട് ഇവിടെയാണ്. അതുകൊണ്ടു തന്നെ എന്റെ ബാല്യകാലത്തിന്റെ മുക്കാൽ പങ്കും ഇവിടെയായിരുന്നു. ഇവിടെ റോഡ് സൈഡിലായി എന്റെ ഒരു പഴയ സുഹൃത്തിന്റെ വീടുണ്ട്. ഞാൻ വിളിച്ചു പറഞ്ഞതു പ്രകാരം അവൻ വീടിന്റെ ഗേറ്റ് തുറന്നിട്ട് കാത്തിരിക്കുകയാണ്. ഞാൻ അതിനുള്ളിലേക്ക് കയറിയ ഉടൻ തന്നെ അവൻ ഗേറ്റ് ലോക്ക് ചെയ്യും. ഞാൻ പെട്ടെന്ന് തന്നെ വണ്ടിയുമായി വീടിന്റെ പുറക് വശത്തേക്ക് പോകും. ആ സമയം നീ വണ്ടിയിൽ നിന്നിറങ്ങി പിറകിൽ നിന്ന് വരുന്ന വാഹനങ്ങളെ നിരീക്ഷിക്കണം. നിനക്ക് നേരത്തെ സംശയംതോന്നിയ വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നുണ്ടോ എന്ന് അറിയാൻ ആണത്.”

“നന്ദേട്ടാ. അപ്പോൾ അവർ നമുക്ക് തൊട്ടുപിന്നിൽ ഉണ്ടെങ്കിൽ അവർ നമ്മളെ കാണില്ലേ.”

“തൊട്ടുപിന്നിൽ എന്തായാലും അവരിൽ എന്ന് ഉറപ്പല്ലേ മാത്രവുമല്ല നേരത്തെ സംശയം തോന്നിയ വണ്ടികളൊന്നും ഇപ്പോൾ ഈ പരിസരത്ത് പോലും കാണാനില്ലെന്നും നീ തന്നെയാണ് പറഞ്ഞത് അതവർ നമ്മൾ കാണും എന്ന് ഭയപ്പെട്ട് തന്നെയാണ് അതുകൊണ്ട് നമ്മളുടെ കണ്ണെത്താത്ത ഒരു അകലം അവർ പാലിക്കും ആ സമയമാണ് ഇനി നമുക്ക് മുന്നിലുള്ളത്.”

“ഒക്കെ നന്ദേട്ടാ. വീടിനകത്തേക്ക് ബൊലേറോ കടക്കുമ്പോൾ തന്നെ എന്തായാലും വാഹനം സ്പീഡ് കുറയും ആ തക്കത്തിന് ഞാൻ ചാടിയിറങ്ങിക്കോളാം. അതിനായി നന്ദേട്ടൻ വണ്ടി നിർത്തി തരേണ്ട ആവശ്യമില്ല.”

“യെസ് അരുൺ. നമ്മുടെ മുന്നിലുള്ള സമയത്തിന്റെ പ്രാധാന്യം നീ മനസ്സിലാക്കിയെന്ന് തോന്നുന്നു.”

മറുപടിയായി അരുൺ ഒന്നു പുഞ്ചിരിച്ചു അതേയുള്ളൂ.

അര കിലോമീറ്ററോളം മുന്നോട്ടുപോയപ്പോൾ വലതു സൈഡിൽ ആയി കണ്ട ഗേറ്റ് ഉള്ളിലേക്ക് ഇൻഡിക്കേറ്റർ ഇട്ടുകൊണ്ട് നന്ദൻ മേനോൻ ബൊലേറോ കയറ്റി. അരുൺ സമയം കളയാതെ പെട്ടെന്ന് തന്നെ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി.

ഗേറ്റിനകത്ത് ഉണ്ടായിരുന്ന ഒരാൾ അവർ കയറിയ ഉടൻ തന്നെ ഗേറ്റ് അടച്ചു. പുറത്തുനിന്ന് നോക്കിയാൽ കാണാത്ത, റോഡിലൂടെ പോകുന്ന വാഹനങ്ങൾ കാണുന്ന ഒരിടത്ത് അരുൺ നിൽപ്പ് ഉറപ്പിച്ചു.

നന്ദൻ മേനോൻ വീടിന്റെ പുറകുവശത്തെ മുറ്റത്ത് പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽ പെടാത്ത രീതിയിൽ ബൊലേറോ നിർത്തി അതിൽ നിന്ന് ഇറങ്ങി മുൻവശത്തേക്ക് വന്നു. റോഡിലൂടെ പോകുന്ന വാഹനങ്ങളെ നിരീക്ഷിച്ച് മുറ്റത്തിന്റെ മറ്റൊരു കോണിൽ അയാളും നിലയുറപ്പിച്ചു.

സമയം കടന്നു പോയ്ക്കൊണ്ടിരുന്നു. അര മണിക്കൂർ കഴിഞ്ഞിട്ടും അരുണിനെ സംശയം തോന്നിയിരുന്ന വണ്ടികളിൽ ഒന്നു പോലും ആ വഴി കടന്നു പോയില്ല.

“അരുൺ കാത്തിരുന്നിട്ട് പ്രയോജനം ഉണ്ടെന്നു തോന്നുന്നില്ല. നമുക്ക് ഉടൻ തന്നെ വേഷം മാറണം. നിന്റെ ജോലി രാജന്റെ കട ഇടിച്ചു പൊളിച്ച ലോറി കണ്ടുപിടിക്കാലാണ്. ഞാൻ നമ്മളെ പിന്തുടരുന്നവരെ കണ്ടുപിടിക്കാൻ ശ്രമിക്കാം.” സിറ്റൗട്ടിൽ കൂടെ അകത്തേക്ക് കയറി കൊണ്ടാണ് നന്ദൻ മേനോൻ അരുണിനോട് സംസാരിച്ചത്.

“നന്ദേട്ടാ ഈ പ്ലാൻ പരാജയപ്പെട്ട സ്ഥിതിക്ക് ഇനി എന്താ അടുത്ത നടപടി.”

“ഒരു പ്ലാൻ പരാജയപ്പെട്ടാൽ മറ്റൊരു പ്ലാൻ. അത്രേയുള്ളൂ. അടുത്തതായി ഞാനൊരു യാചകന്റെ വേഷത്തിൽ നമ്മുടെ ഫ്ലാറ്റിനു മുൻപിലുള്ള റോഡ് സൈഡിൽ ഒരു അവിടെ ഇരിക്കാൻ പോവുകയാണ്. അവിടെ വരുന്നവരെയും പോകുന്നവരെയും ഞാൻ കൃത്യമായി നിരീക്ഷിക്കും. എന്തെങ്കിലുമൊരു ക്ലൂ കിട്ടാതിരിക്കില്ല.”

“നന്ദേട്ടാ അത് വേണോ.? ഒരു യാചക വേഷത്തിൽ ഒക്കെ ഇരിക്കുക എന്ന് പറഞ്ഞാൽ മോശമല്ലേ.?”

ഒരു മോശവും ഇല്ല അരുൺ. ഇതിന്റെ ജോലിയാണ്. അതിനുവേണ്ടി ഞാൻ എന്തു വേഷവും കെട്ടും. എന്റെ മുന്നിൽ അവരെ കണ്ടെത്തുക എന്ന ഒരു ലക്ഷ്യം മാത്രമേയുള്ളൂ.

“നന്ദേട്ടാ നമ്മൾ ഈ വീട്ടിലേക്ക് കയറുന്നത് അവർ കണ്ടിട്ടാണ് അവർ അടുത്തേക്ക് വരാത്തതെങ്കിലോ. അങ്ങനെയാണെങ്കിൽ നമ്മൾ ഇപ്പോഴും അവരുടെ വീക്ഷണത്തിൽ തന്നെയാണ് എന്നല്ലേ അർത്ഥം.”

“അതെ എന്തായാലും ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ തന്നെ അതിനുള്ള മറുപടിയും കിട്ടും എന്നാണ് എന്റെ വിശ്വാസം.”

അവർ അപ്പോഴേക്കും നേരത്തെ ഗേറ്റ് അടച്ച് ആളുള്ള മുറിയിലേക്ക് എത്തിയിരുന്നു. അരുൺ ഇത് ഉസ്മാൻ. നമ്മുളെ വേഷം മാറാൻ സഹായിക്കുക ഇദ്ദേഹമാണ്. ഇതിനു മുമ്പ് ഞാൻ അന്വേഷിച്ച പല കേസുകളിലും ഇദ്ദേഹം എന്നെ സഹായിച്ചിട്ടുണ്ട്. നിനക്ക് തൽക്കാലത്തേക്ക് ഇദ്ദേഹത്തിന്റെ ബൈക്കും ഉപയോഗിക്കാം.” നന്ദൻ മേനോൻ അരുണിനോടായി പറഞ്ഞതിനുശേഷം ഉസ്മാനോട് തുടർന്നു.

“ഇത് അരുൺ എന്റെ സഹപ്രവർത്തകരാണ്. ഇദ്ദേഹത്തിന്റെ പ്രൈവറ്റ് ഡിറ്റക്ടീവ് ഏജൻസിയിലാണ് ഞാനിപ്പോൾ ജോലി ചെയ്യുന്നത്.”

ഉസ്മാൻ അരുണിന്റെ കരം കവർന്നു. “എന്റെ പേര് നന്ദൻ പറഞ്ഞ സ്ഥിതിക്ക് ബാക്കി വിവരങ്ങൾ ഞാൻ പറയാം. ഞാനിപ്പോൾ കെ എസ് ഇ ബി യിൽ അസിസ്റ്റന്റ് എഞ്ചിനീയറായി ജോലി ചെയ്യുന്നു. പണ്ട് ഒരു നാടക ട്രൂപ്പിൽ മേക്കപ്പ്മാനായിരുന്നു.” ചെറു ചിരിയോടെ ഉസ്മാൻ പറഞ്ഞു.

“മനസ്സിലായി ഇക്കാ ആ ഒരു എക്സ്പീരിയൻസ് ആണല്ലേ നന്ദേട്ടൻ ഉപയോഗിക്കുന്നത്.”

“അതേ നന്ദൻ മുമ്പ് അന്വേഷിച്ച പല കേസുകളിലും എനിക്കദ്ദേഹത്തെ സഹായിക്കാൻ കഴിഞ്ഞിട്ടുണ്ട്.”

“ഓകെ ഉസ്മാനിക്കാ… നമുക്ക് വന്ന കാര്യത്തിലേക്ക് കടക്കാം. സംസാരിച്ച് കളയാൻ സമയമില്ല.” അരുണിന്റെയും ഉസ്മാന്റെയും സംസാരത്തിന് വിഘ്നം വരുത്തിക്കൊണ്ട് നന്ദൻ മേനോൻ പറഞ്ഞു.

“എങ്കിൽ ആ റൂമിലേക്ക് കയറിക്കോളൂ.” ഒരു മുറി ചൂണ്ടി കാണിച്ചു കൊടുത്ത് കൊണ്ട് ഉസ്മാൻ നന്ദൻ മേനോനോട് പറഞ്ഞു.

നന്ദൻ മേനോൻ ഉസ്മാൻ ചൂണ്ടിക്കാണിച്ച മുറിയിലേക്ക് കയറി. പിന്നാലെ ഉസ്മാനും. അരുണിന് മുന്നിൽ അവർ കയറിയ മുറിയുടെ വാതിൽ അടഞ്ഞു.

ഒരു മണിക്കൂർ കഴിഞ്ഞതിന് ശേഷമാണ് ആ വാതിൽ തുറന്നത്. അതിൽ നിന്ന് യാചക വേഷത്തിൽ പുറത്തേക്കിറങ്ങിയ നന്ദൻ മേനോനെ അരുണിന് പോലും മനസ്സിലാക്കാൻ കഴിഞ്ഞില്ല.

“വൗ ഇത് നന്ദേട്ടനാണെന്ന് വിശ്വസിക്കാനേ കഴിയുന്നില്ല. എനിക്കും ഈ വേഷം തന്നെ മതി.” അരുൺ തന്റെ അത്ഭുതം മറച്ച് വെച്ചില്ല. അവന്റെ വാക്കുകളിൽ ഉസ്മാനോടുള്ള ആദരവ് നിറഞ്ഞു നിന്നിരുന്നു.

“നിന്റെ വേഷം ഇതല്ല അരുൺ. എനിക്കൊരിടത്ത് ഇരുന്നാണ് നിരീക്ഷിക്കേണ്ടത് അതിനീ വേഷം അനുയോജ്യമാണ്. നിന്റെ ഡ്യൂട്ടി അതല്ല. പല സ്ഥലങ്ങളിലും പോകേണ്ടിവരും. പല ആളുകളെയും കാണേണ്ടിവരും. അതിനനുയോജ്യമായ ഒരു വേഷമായിരിക്കും നിനക്ക് തരുക. എന്തായാലും നീ അകത്തേക്ക് ചെല്ല്. ഉസ്മാനിക്ക നിനക്കായി കാത്തിരിക്കുകയാണ്.” ഉപദേശ രൂപേണ നന്ദൻ മേനോൻ അരുണിനോട് പറഞ്ഞു.

നന്ദൻ മേനോന്റെ ഉപദേശം സ്വീകരിച്ച് അരുൺ മുറിക്കകത്തേക്ക് കയറി. ആ മുറിക്കകം അവന് ഒരു വിസ്മയലോകം തന്നെയായിരുന്നു. മുടി മുറിക്കാൻ ഉള്ള സൗകര്യം മുതൽ ഏത് വേഷം കെട്ടാനും അനുയോജ്യമായ സാധനങ്ങൾ റൂമിൽ അങ്ങിങ്ങ് ചിതറി കിടക്കുന്നുണ്ടായിരുന്നു.

അരുണിന്റെ മനസ്സിൽ ഉസ്മാനെ കുറിച്ച് നിരവധി സംശയങ്ങളുണർന്നു. എന്നാൽ അരുണിനെ വേഷം മാറ്റുന്നതിനിടയിലുണ്ടായ സംഭാഷണത്തിൽ അവന്റെ സംശയങ്ങൾക്കുള്ള മറുപടിയും ഉണ്ടായിരുന്നു.

കുറേ സമയം കഴിഞ്ഞപ്പോൾ അരുണും ആ മുറി വിട്ട് പുറത്തിറങ്ങി. നന്ദൻ മേനോൻ അവനെയും കാത്ത് പുറത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു.

“നന്ദേട്ടാ ഞാൻ നിങ്ങളെ നമ്മുടെ ഓഫീസിനു മുന്നിൽ എത്തിച്ചാലോ.”

“വേണ്ട അരുൺ. അതപകടമാണ്. കാരണം ഒരു യാചകൻ ഒരു ബൈക്കിനു പിറകിലിരുന്ന് വരുന്നത് ഒരു പക്ഷേ നമ്മുടെ ശത്രുക്കൾക്ക് സംശയത്തിനുള്ള ഇട നൽക്കുന്നതാണ്. നമ്മളാണെന്ന് തിരിച്ചറിഞ്ഞില്ലെങ്കിലും ഒരു സംശയത്തോടെ അവർ നമ്മെ നിരീക്ഷിക്കും. അത് കൊണ്ട് ഞാൻ ബസ്സിൽ പോവാം. നീ രാജന്റെ കട ഇടിച്ചു തകർത്ത ലോറി അന്വേഷിക്ക്.”

“ഓകെ.”

”ഉസ്മാനിക്കാ പുറകിലെ ഷെഡ്ഢിലെ ബൈക്കിന്റെ താക്കോൽ ഇവന് കൊടുത്തേക്കൂ. അവൻ പോയതിനു ശേഷമേ ഞാൻ പോകുന്നുള്ളു.” നന്ദൻ മേനോൻ ഉസ്മാനോടായി പറഞ്ഞു.

“ശരി.” അയാൾ നന്ദൻ മേനോനോട് പറഞ്ഞു. ശേഷം അയാൾ അയാളുടെ റൂമിലേക്ക് നടന്നു.

തിരിച്ചു വരുമ്പോൾ അയാളുടെ കയ്യിൽ ഒരു താക്കോൽ കൂട്ടമുണ്ടായിരുന്നു. അതയാൾ അരുണിന് കൈമാറി.

“ഒരു പാട് പഴയ വണ്ടിയാണ്. തുടക്കത്തിൽ ഒരിത്തിരി പ്രയാസമുണ്ടാവും തഴക്കമായാൽ പിന്നെ പ്രശ്നമുണ്ടാവില്ല.” അയാൾ അരുണിനോട് പറഞ്ഞു

“എങ്കിൽ നന്ദേട്ടാ, ഉസ്മാനിക്കാ ഞാനിറങ്ങുകയാണ്. പ്രാർത്ഥിക്കണം എനിക്ക് വേണ്ടി.” അവരിരുവരോടുമായി അങ്ങനെ പറഞ്ഞ ശേഷം അരുൺ താക്കോലുമായി പുറത്തേക്കിറങ്ങി.

അവൻ വീടിന് വലം വെച്ച് ബൊലേറോ നിർത്തിയിട്ടതിനരികിൽ എത്തി. ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ മറ്റൊരു സൈഡിൽ നിർത്തിയിട്ട രാജദൂത് ബൈക്ക് അവന്റെ ശ്രദ്ധയിൽ പെട്ടു.

അവൻ അതിൽ കയറി.അഞ്ചാറ് തവണ ശ്രമിക്കേണ്ടി വന്നു ഒന്ന് സ്റ്റാർട്ടായി കിട്ടാൻ അവനത് സ്റ്റാർട്ട് ആയതിനു ശേഷം ബൈക്കിൽ കൊളുത്തി വെച്ചിരുന്ന ഹെൽമെറ്റെടുത്ത് തലയിൽ വെച്ചു. അവൻ ഗിയർ ചെയ്ഞ്ച് ചെയ്ത് ബൈക്ക് മുമ്പോട്ടെടുത്തു.

അന്വേഷണം എവിടെ നിന്ന് തുടങ്ങണമെന്നായിരുന്നു ബൈക്കോടിക്കുമ്പോൾ അരുണിന്റെ മനസ്സിനെ അലട്ടിയിരുന്ന ചിന്ത. വഴിയിൽ കാണുന്ന വർക്ക്ഷോപ്പുകളിലെല്ലാം കയറിയിറങ്ങാം എന്ന തീരുമാനത്തിലാണ് അതവനെ എത്തിച്ചത്.

അവൻ വഴിയിൽ കണ്ട ലോറി വർക്ക്‌ഷോപ്പുകളിലെല്ലാം കയറിയിറങ്ങി. ആറാമത്തെ വർക്ക്ഷോപ്പിൽ കയറിയപ്പോൾ അവിടെ നന്നാക്കാനായി നിർത്തിയിട്ടിരിക്കുന്ന ഒരു ലോറി കണ്ടു. അവൻ അത് നോക്കിക്കൊണ്ട് അതിനു ചുറ്റും നടക്കാൻ തുടങ്ങി.

“ആരാ അവിടെ.? എന്താ കാര്യം.?” പെട്ടന്നാണ് ആ ചോദ്യങ്ങൾ അരുണിന്റെ കാതിൽ മുഴങ്ങിയത്. അവൻ ശബ്ദം കേട്ട ദിക്കിലേക്ക് തിരിഞ്ഞു നോക്കി. വർക്ക്ഷോപ്പിലെ ജോലിക്കാരനാണ്.

“ഈ ലോറി ഇവിടെ കൊണ്ട് വന്നിട്ട് എത്ര ദിവസമായി.” അരുൺ മീശ പിരിച്ചു കൊണ്ട് മറുചോദ്യമെറിഞ്ഞു. ലോറിയിൽ വെൽഡിങ്ങ് ചെയ്തയിടങ്ങളിൽ പെയ്ന്റ് അടിക്കാത്തത് കണ്ടത് കൊണ്ടാണ് അവൻ അങ്ങനെ ചോദിച്ചത്.

“നാലു ദിവസമായി കാണും സാറേ.” അയാൾ മറുപടി നൽകി. അരുണിന്റെ കുലീനമായ വസ്ത്രദാരണവും ചോദ്യം ചോദിച്ചപ്പോൾ മീശ പിരിച്ചതും കണ്ടത് കൊണ്ടാണ് അയാൾ അങ്ങനെ അഭിസംബോധന ചെയ്തത്.

ഞാൻ ക്രൈം ബ്രാഞ്ച് എസ് ഐ അശോക് കുമാർ. ഇന്നലെ രാത്രി ഒരു ലോറി ഒരു കട ഇടിച്ചു തകർത്ത് കടന്നു കളഞ്ഞു. എന്റെ ഒരു സുഹൃത്താണ് ആ കേസ് അന്വേഷിക്കുന്നത്. ഞാനീ വഴി പോയപ്പോൾ ഇവിടെ ഒരു ലോറി കിടക്കുന്നത് കണ്ടു. ആ ലോറിയാണോ ഇതെന്നറിയാൻ വേണ്ടി നോക്കിയതാണ്.” അരുൺ തന്റെ വരവിന്റ ഉദ്യേശം വ്യക്തമാക്കി.

“ഓ…. അതാണോ കാര്യം.? അതീ വണ്ടിയല്ല സാറേ. ഇതിവിടെ നിർത്തിയിട്ട് നാല് ദിവസം കഴിഞ്ഞു. രണ്ട് ദിവസം മുമ്പ് പണിയും തുടങ്ങി.”

“തന്റെ അറിവിൽ അങ്ങനെയേ തെങ്കിലും വണ്ടിയുണ്ടോ.” ചോദ്യം വെറുതെയാകുമെന്ന് ഉറപ്പിച്ചു കൊണ്ട് തന്നെയായിരുന്നു അരുണിന്റെ ചോദ്യം.

“ഇന്ന് ഇത്ര നേരമായിട്ടും ഞാനിതേപ്പറ്റി കേട്ടിട്ടില്ല. ഇനി കേൾക്കുകയാണെങ്കിൽ, സാറിന്റെ നമ്പർ തന്നാൽ ഞാൻ അറിയിക്കാം. പിന്നെ ഒരു കാര്യമുണ്ട് സാറേ….” അയാൾ അരുണിന്റെ മുഖത്തേക്ക് നോക്കി ഒന്ന് നിർത്തി.

“എന്താണാ കാര്യമെന്ന് പറയൂ.?” പ്രതീക്ഷയോടെ അയാളുടെ കണ്ണിലേക്ക് നോക്കിക്കൊണ്ട് അരുൺ അപേക്ഷിച്ചു.

“ഈ പരിസരത്തുള്ള വർക്ക് ഷോപ്പുകളിലാണ് ആ ലോറി ഉള്ളതെങ്കിൽ ഞങ്ങൾ വർക്ക് ഷോപ്പുകാർ പാർട്സുകൾ വാങ്ങുന്ന ഒരു ഷോപ്പുണ്ട്. അവിടെ അന്വേഷിച്ചാൽ ഒരു പക്ഷേ എന്തെങ്കിലും വിവരം കിട്ടാതിരിക്കില്ല.” ആലോചനയോടെയാണ് അയാളത് പറഞ്ഞത്.

“ഓഹ് നിങ്ങൾ വളരെ നല്ല ഒരു കാര്യമാണ് പറഞ്ഞത്. എവിടെയാണ് നിങ്ങൾ പാർട്സുകൾ വാങ്ങുന്ന ഷോപ്പ്.”

“കുന്നുമ്മൽ എന്ന സ്ഥലത്തുള്ള മാക്സ് [MAX] എന്ന ഷോപ്പിൽ നിന്നാണ് സാറേ.”

“തന്ന വിവരങ്ങൾക്ക് ഒരു പാട് നന്ദി. ഞാനവിടെ വരെ ചെന്ന് ഒന്നന്വേഷിക്കട്ടെ.” അരുൺ തന്റെ കൈകൾ നന്ദി സൂചകമായി കൂപ്പിക്കൊണ്ട് പറഞ്ഞു.

“ശരി സാർ.” അയാളും ഭവ്യതയോടെ കൈകൾ കൂപ്പി.

അരുൺ ഹൃദ്യമായ പുഞ്ചിരിയോടെ ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോയി.

ഏതാണ്ട് അര മണിക്കൂർ സമയം കൊണ്ട് അരുൺ വർക് ഷോപ്പിലെ ജോടിക്കാരൻ പറഞ്ഞ മാക്സ് ന കടയുടെ മുന്നിലെത്തി. ബൈക്ക് സ്റ്റാന്റിൽ വെച്ച ശേഷം അതിൽ നിന്നുമിറങ്ങി അവൻ കടയിലേക്ക് കയറി.

“എന്താ സാർ വേണ്ടത്.” ഷോപ്പിലെ ജോലിക്കാരൻ ഭവ്യതയോടെ ചോദിച്ചു. അരുണിന്റെ വേഷ വിദാനം കണ്ട് അയാളൊരു വർഷോപ്പിലെ ജോലിക്കാരനല്ല എന്ന് തോന്നിയതിനാലാണ് അവൻ അരുണിനെ അങ്ങനെ അഭിസംബോധന ചെയ്തത്.

ഞാൻ ക്രൈം ബ്രാഞ്ച് എസ് ഐ അശോക് കുമാർ. ഇന്നലെ രാത്രി ഒരു ലോറി ഒരു കടയിലേക്ക് ഇടിച്ചു കയറിയ ഒരാൾ മരണപ്പെടുകയും ചെയ്തു. ഇടിച്ച ലോറി അവിടെയൊന്നും നിർത്താതെ കടന്നു കളയുകയും ചെയ്തു. ആ കേസ് അവിടെയുള്ള എന്റെ ഒരു സുഹൃത്താണ് അന്വേഷിക്കുന്നത്. അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ച് ഞാൻ ഇവിടെയുള്ള വർക്ക് ഷോപ്പുകളിൽ ആ ലോറി പണിക്ക് കയറ്റിയിട്ടുണ്ടോ എന്നറിയാനായി വന്നതാണ്. നിങ്ങളിൽ നിന്നും വാഹനത്തിന്റെ പാർട്സുകൾ വാങ്ങുന്ന ഏതെങ്കിലും വർക് ഷോപ്പിൽ അങ്ങനെയൊരു ലോറി എത്തിയതായി നിങ്ങൾക്ക് അറിവുണ്ടോ.” അരുൺ ഇരുകൈകളും പാന്റിന്റെ പോക്കറ്റിൽ തിരുകി കൊണ്ട് ചോദിച്ചു.

“ഇല്ല സർ. ഇന്ന് പാർട്സുകൾ വാങ്ങിയ ആരും ഇതുവരെ അങ്ങനെ പറഞ്ഞു കേട്ടിട്ടില്ല. അപൂർവം ആളുകൾ മാത്രമേ അങ്ങനെ ഉണ്ടെങ്കിൽ തന്നെ ഇവിടെ പറയാറുള്ളൂ. മാത്രവുമല്ല. ഇന്നലെ രാത്രിയാണ് ആക്സിഡന്റ് നടന്നതെങ്കിൽ ഇന്ന് ആയിരിക്കും ആ ലോറി ഇന്ന് ആയിരിക്കും ആ ലോറി വർക്ക് ഷോപ്പിൽ എത്തിയിട്ടുണ്ടാവുക. ഇന്ന് പണി തുടങ്ങുകയാണെങ്കിൽ തന്നെ വർക്ക് ഷോപ്പിൽ ഉള്ള സാധനങ്ങൾ എടുത്തു കൊണ്ടായിരിക്കും പണി തുടങ്ങുക. അതുകൊണ്ടുതന്നെ ഇന്ന് ആ വിവരങ്ങൾ അറിയാൻ യാതൊരു സാധ്യതയുമില്ല.” അരുണിന്റെ ചോദ്യം അവിടുത്തെ ജോലിക്കാരനോടായിരുന്നെങ്കിലും മറുപടി നൽകിയത് കടയുടമ തന്നെയായിരുന്നു. അരുണിനെ സംസാരം കേട്ടു കൊണ്ടാണ് അയാൾ അവിടേക്കെത്തിയത്.

“അപ്പോൾ ആ ലോറി ഇവിടെ നിന്ന് സാധനം വാങ്ങുന്ന ഏതെങ്കിലും വർക് ഷോപ്പിൽ ഉണ്ടെങ്കിൽ ആ വിവരം ഇന്ന് അറിയാൻ സാധിക്കില്ലേ.” അരുണിനെ വാക്കുകളിൽ ചെറിയൊരു നിരാശ കലർന്നിരുന്നു.

“തീർച്ചയായും ഇവിടെ നിന്ന് സാധനങ്ങൾ വാങ്ങുന്ന വർക്ക് ഷോപ്പുകളുടെ ഫോൺ നമ്പറുകൾ ഇവിടെയുണ്ട് ഞങ്ങൾ നമ്പറുകൾ സാറിന് നൽകാം. സാറ് നേരിൽ അവരൊക്കെ ഒന്ന് വിളിച്ചു നോക്കൂ. പിന്നെ ഒരു സംശയം ചോദിക്കട്ടെ സാറേ.? ഇതൊരു ആക്സിഡന്റ് ആണോ അതോ കൊലപാതകം ആണോ.? “

അയാളുടെ ചോദ്യം കേട്ട് അരുൺ ഒന്ന് ഞെട്ടി. പോലീസ് പോലും ആത്മഹത്യയായി വിലയിരുത്തുന്ന ഈ കേസ് ഒരു കൊലപാതകം ആണെന്ന് അറിയുന്നത് തനിക്കും നന്ദനും മാത്രം. പിന്നെ എന്തുകൊണ്ടാണ് ഇയാൾക്ക് ഇങ്ങനെ ഒരു സംശയം തോന്നിയത് എന്ന് അവൻ സംശയിച്ചു. ” താൻ എന്താ അങ്ങനെ ചോദിച്ചത്.” അരുണിനെ വാക്കുകൾക്ക് നേരിയ പതർച്ച ഉണ്ടായിരുന്നു.

“അത് സാറേ മുമ്പും പല കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ഒരുപാട് പോലീസുകാർ പലതവണ ഇവിടെ കയറി ഇറങ്ങിയിട്ടുണ്ട്. ആക്സിഡന്റ് ആണെങ്കിൽ സാധാരണയായി ഏതെങ്കിലും ഷോപ്പുകളിൽ നിന്ന് തന്നെ ഇടിച്ച വാഹനം ലഭിക്കാറുണ്ട്. എന്നാൽ കൊലപാതകം ആണെങ്കിൽ ആ വാഹനങ്ങൾ സാധാരണയായി ലഭിക്കുക വളരെ കുറവാണ് ഇനി അഥവാ അത് കിട്ടുകയാണെങ്കിൽ തന്നെ ഏതെങ്കിലും പൊളി മാർക്കറ്റുകളിൽ നിന്നായിരിക്കും. അതുകൊണ്ടാണ് സർ ഞാൻ അങ്ങനെ ചോദിച്ചത്.” ചെറു പുഞ്ചിരിയോടെ അയാൾ മറുപടി നൽകി.

അയാളുടെ മറുപടി അരുണിന് തൃപ്തികരമായിരുന്നു. അയാളുടെ മറുപടി കേട്ടപ്പോൾ അരുണിന് അയാളോട് ഒരു ആദരവ് തോന്നി. കടക്കാരനിൽ നിന്നും അവിടെനിന്ന് സാധനങ്ങൾ വാങ്ങുന്ന വർക്ക് ഷോപ്പ് ഉടമകളുടെ പേരും ഫോൺ നമ്പറും അവൻ എഴുതിയെടുത്തു. അതിനുശേഷം അവൻ സൂത്രത്തിൽ തൊട്ടടുത്തുള്ള ലോറിയുടെ പുള്ളി മാർക്കറ്റുകളെ കുറിച്ച് അന്വേഷിക്കുകയും അവയുടെ അഡ്രസ്സ് അയാളിൽനിന്ന് സംഘടിപ്പിക്കുകയും ചെയ്തു.

കടക്കാരനിൽ നിന്നും നിന്നും ലഭിച്ച വിവരങ്ങൾക്ക് അയാളോട് നന്ദിപറഞ്ഞുകൊണ്ട് അരുൺ അവിടെ നിന്നും ഇറങ്ങി. ഒരു പൊളി മാർക്കറ്റ് കോഴിക്കോടും മറ്റൊന്ന് പൊള്ളാച്ചിയിലും ആയിരുന്നു. ആദ്യം കോഴിക്കോട് പൊളിമാർക്കറ്റിൽ പോകാമെന്ന തീരുമാനത്തോടെ അരുൺ ബൈക്ക് മുന്നോട്ടെടുത്തു.

ഏകദേശം ഒരു മണിക്കൂർ സമയം കൊണ്ട് അരുൺ കോഴിക്കോട് എത്തി. രണ്ടു മണിക്കൂറോളം സമയം എടുത്തു അവൻ ആ ലോറിയെ കുറിച്ച് അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. വൈകുന്നേരത്തോടെ അവൻ പൊള്ളാച്ചിയിലേക്ക് തിരിച്ചു.

വഴിയിലെ ട്രാഫിക് ബ്ലോക്ക് മൂലം അവൻ പൊള്ളാച്ചിയിൽ എത്തിയപ്പോഴേക്കും നേരം ഒരുപാട് വൈകിയിരുന്നു. തിരച്ചിൽ നാളെയാകാം എന്ന് കരുതി അരുൺ ഒരു ഹോട്ടലിൽ മുറിയെടുത്തു. കുളിച്ച് ഭക്ഷണം കഴിച്ച് ശേഷം അവൻ ഉറങ്ങാൻ തയ്യാറെടുത്തു.

രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു ഒരു കട്ടൻ ചായ കുടിച്ച ശേഷം തിരച്ചിൽ ആരംഭിച്ചുവെങ്കിലും മാർക്കറ്റുകൾ തുറക്കാൻ ഒമ്പത് മണിയെങ്കിലും ആകും എന്നായിരുന്നു കിട്ടിയ മറുപടി. അവൻ ആ സമയം ആവാനുള്ള കാത്തിരിപ്പ് തുടങ്ങി.

ഒമ്പതരയോടെ കൂടി അരുൺ പ്രഭാത ഭക്ഷണം കഴിച്ചശേഷം വീണ്ടും പൊളിമാർക്കറ്റിലെത്തി. പൊളിച്ചിട്ട വാഹനങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ ഒരു പയ്യൻ അരുണിനെ സമീപിച്ചു. “എന്നാ വേണം ശാർ.” അവൻ അരുണിനോടായി ചോദിച്ചു.

നിന്റെ മുതലാളിയെ ഒന്ന് കാണണം”അരുൺ ആ പയ്യന്റെ നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു. അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ താൻ പറഞ്ഞ കാര്യം അവന് വ്യക്തമായില്ല എന്ന് മനസ്സിലായി. “എനക്ക് ഉന്നൂടെ മുതലാളിയെ പാക്കണം.” അരുൺ തനിക്ക് അറിയാവുന്ന തമിഴിൽ അവന് മനസ്സിലാക്കാൻ വേണ്ടി ഒന്നുകൂടി പറഞ്ഞു.

“വാങ്കോ ശാർ.” അവൻ വാഹനപ്രേതങ്ങൾക്കിടയിലൂടെ ഗോഡൗൺ ലക്ഷ്യമാക്കി നടന്നു. അരുൺ അവനെ അനുഗമിച്ചു.

“ശാർ നീങ്കെ ഇങ്കെ നില്ല് നാ ഇപ്പോ വറേൻ.” ഗോഡൗണിന് മുന്നിലെത്തിയപ്പോൾ ആ പയ്യൻ അരുണിനോട് പറഞ്ഞു. അരുൺ പതിയെ തലകുലുക്കി. പയ്യൻ അതിനകത്തേക്ക് കയറുന്നത് അരുൺ കണ്ടു.

“അയ്യാ.. അയ്യാവെ പാക്റത്ക്കാകെ കേരളാവിൽ നിന്ത് യാരോ വന്തിരുക്ക്.” പയ്യന്റെ ശബ്ദം അതിനുള്ളിൽ നിന്നും അരുൺ കേട്ടു.

“യാര്.”

“തെരിയാത് അയ്യാ.”

“യാര് എന്ന കാര്യം എന്ന് തെരിയാതെ ഇങ്കെ കൂട്ടി വന്നിരുക്ക്. അറിവ് കെട്ടമുണ്ഡം… ശറി അന്ത ആളോട് ഇങ്കെ വര ശൊല്ല്.” ആ പയ്യനെ ശകാരിച്ച് കൊണ്ടയാൾ പറഞ്ഞു.

ഭയത്തോടെ ആ പയ്യൻ ഗോഡൗണിനു പുറത്തേക്ക് വരുന്നത് അരുൺ കണ്ടു. അവന്റെ സംഭാഷണത്തിനു കാത്തു നിൽക്കാതെ അരുൺ അതിനകത്തേക്ക് കയറി.

ആ പയ്യൻ ഒരു ദീർഘ നിശ്വാസത്തോടെ താൻ വന്നയിടത്തേക്ക് തന്നെ മടങ്ങി.

ലോറികളുടെ അഴിച്ച പല ഭാഗങ്ങളും അതിനുള്ളിൽ അങ്ങിങ്ങായി വേർത്തിരിച്ച് കൂട്ടിയിട്ടിരിക്കുന്നത് അരുൺ കണ്ടു. അവക്കിടയിൽ സാധനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മാറ്റിയിടുന്ന മൂന്ന് തടിമാടന്മാരും ഉണ്ടായിരുന്നു.

“എന്ന ശാർ ഉങ്കളുക്ക് എന്ന വേണം.” പുകയില കറ പുരണ്ട പല്ലുകൾ പുറത്ത് കാണിച്ചു കൊണ്ട് ഒരാൾ ചോദിച്ചു.

അരുൺ മുഖം അങ്ങോട്ട് തിരിച്ചു. അമ്പത് വയസ് പ്രായം തോന്നുന്ന കഷണ്ടിക്കാരൻ ഒരു മേശക്ക് സമീപം ഇരിക്കുന്നതവൻ കണ്ടു. അയാളെ കണ്ടപ്പോൾ അയാളായിരിക്കാം അതിന്റെ ഉടമസ്ഥൻ എന്ന് അവൻ ഊഹിച്ചു.

ഞാൻ ക്രൈം ബ്രാഞ്ച് എസ് ഐ അശോക് കുമാർ. ചില കാര്യങ്ങൾ ചോദിച്ചറിയാനാണ് ഞാൻ വന്നത്. തമിഴ് കുറച്ചേ അറിയൂ. അത് കുഴപ്പമില്ലല്ലോ.? അരുൺ ചോദ്യഭാവത്തിൽ അയാളെ നോക്കി.

മലയാളം എനക്ക് കൊഞ്ചം കൊഞ്ച് തെരിയും. നീങ്ക വന്ത കാര്യം ശൊല്ലുങ്കോ.? അതുക്കപ്പുറം ഇന്ത മാറ്റർ മുടിച്ചിലാം.” അയാളുടെ സ്വരത്തിന് ഭീഷണിയുടെ ചൊവ കലർന്നിരുന്നു.

മിനിഞ്ഞാന് രാത്രി എന്റെ നാട്ടിൽ ലോറിയിടിപ്പിച്ച് ഒരു കൊലപാതകം നടന്നു. ആ വണ്ടി ഇവിടെ എത്തിയിട്ടുണ്ടോ എന്നൊരു സംശയം. അതൊന്നന്വേഷിക്കാനാണ് ഞാൻ വന്നത്. അതിനുള്ളിൽ ജോലി ചെയ്തിരുന്നവർ അത് നിർത്തിവെച്ച് തങ്ങളെ ശ്രദ്ധിക്കുകയാണെന്ന് മനസ്സിലാക്കിക്കൊണ്ട് അരുൺ പറഞ്ഞു.

ഇന്നലെ ഇങ്കെ മൂന്ത് ലോറി വന്താച്ച്. അതിൽ നീങ്ക തേട്റ്ത ലോറി ഉണ്ടോന്ന് എനക്ക് തെരിയാത്. മല്ലന്മാരോട് അടുത്തേക്ക് വരാൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു കൊണ്ടയാൾ പറഞ്ഞു.

എങ്കിൽ ആ മൂന്ന് ലോറികളും എനിക്കൊന്ന് കാണിച്ചു തരൂ. ആ ലോറി ആ കൂട്ടത്തിലുണ്ടോന്ന് ഞാൻ ‘നോക്കാം.

മുടിയാത് തമ്പി. നീ ഇങ്കെ നിന്ന് ഇപ്പോഴേ പോയിട് അതു താ ഉനക്ക് നല്ലത്. അവിടേക്ക് വന്ന മൂന്ന് മല്ലൻമാരിലൊരാൾ പറഞ്ഞു.

പോവാനാണെങ്കിൽ ഇവിടെവരെ വരേണ്ട കാര്യമില്ലല്ലോ.? ആലോറി ഇവിടെ ഉണ്ടോ എന്നറിഞ്ഞതിന് ശേഷമേ ഞാൻ പോവൂ. മൂന്ന് പേരെയും കരുതലോടെ നോക്കിക്കൊണ്ട് അരുൺ പറഞ്ഞു.

നീങ്ക ഇന്ത സാറുക്ക് അന്ത ലോറിയെ കാട്ടിക്കൊടുക്ക്. നാ ഇപ്പോ വരേൻ. മുതലാളി എന്ന് തോന്നിയ ആൾ ഗോഡൗണിനു പുറത്തേക്ക് നടന്ന് കൊണ്ട് പറഞ്ഞു.

മൂന്ന് മല്ലൻമാരിലൊരാൾ അയാളെ അനുഗമിച്ചു. മുതലാളി പുറത്തേക്കിറങ്ങിയപ്പോൾ അയാൾ ഷട്ടർ വിലച്ചു താഴ്തി. ശേഷം വികൃതമായ ചിരിയോടെ അയാളും അരുണിനു നേരെ നടനടുത്തു.

അപകടം മണത്ത അരുൺ കരുതലോടെ അവരെ മൂവരെയും നോക്കി. അവർ നിലത്ത് നിന്നും ഇരുമ്പ് റോടുകൾ എടുക്കുനതവൻ കണ്ടു.

തുടരും……..

കഴിയുന്ന അത്രയും പേജുകൾ കൂട്ടാൻ ശ്രമിച്ചിട്ടുണ്ട്. ഒരു പാട് തിരക്കിനിടയിലാണ് ഇതെഴുതുന്നത്. നിങ്ങൾ വായനക്കാരുടെ ഒരു വരി അഭിപ്രായം മാത്രമാണ് പ്രതിഫലം. അത് തരാൻ നിങ്ങൾ മടിക്കുമ്പോൾ എനിക്കും എഴുത്ത് വിരസതയാണ്. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.

Comments:

No comments!

Please sign up or log in to post a comment!