ശിശിര പുഷ്പ്പം 3

ഷെല്ലി മലയാളം ഡിപ്പാര്‍ട്ട്മെന്‍റ്റില്‍ നിന്ന്‍ സ്റ്റെയര്‍കേസിലൂടെ താഴേക്കിറങ്ങി വരുമ്പോള്‍ ബുക്ക് സ്റ്റാളിന്‍റെ മുമ്പില്‍ മിനി നല്‍ക്കുന്നത് കണ്ടു. “ഹായ്,” അവളെക്കണ്ട് അവന്‍ സൌഹൃദത്തോടെ പുഞ്ച്രിച്ചു. “മിനിക്ക് ഈ അവര്‍ ക്ലാസ്സില്ലേ?” “ഉണ്ട്,” കനത്ത അസന്തുഷ്ട്ടിയോടെ അവള്‍ പറഞ്ഞു. പിന്നെ വരാന്തയിലൂടെ നടന്നകന്നു. “സ്കിപ് ചെയ്തു,” “ഫ്രീയാണോ? ഫ്രീയാണോ ഇപ്പോള്‍?” “ഫ്രീയാണ്. പക്ഷെ എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ താല്‍പ്പര്യമില്ല,” ഷെല്ലി ആ ഉത്തരം പ്രതീക്ഷിച്ചില്ല. തന്‍റെ സംസാരത്തിലെ അപാകത എന്താണ് എന്ന്‍ എത്ര ആലോചിച്ചിട്ടും അവന് മനസ്സിലായില്ല. സൌഹൃദഭാവതിലല്ലാതെ താന്‍ ആരോടും സംസാരിച്ചിട്ടില്ല. മറ്റാരെങ്കിലും തന്നോട് അപമര്യാദയായി പെരുമാറിയതായും അവന് ഓര്‍മ്മ വന്നില്ല. രാഷ്ട്രീയ എതിരാളികള്‍ പോലും വിദ്വേഷമോ അനിഷ്ടമോ കാണിച്ചിട്ടില്ല. ഷെല്ലിയ്ക്ക് ദേഷ്യം വന്നു. അവന്‍ അവളുടെ പിന്നാലെ ചെന്നു. അവള്‍ ഗാര്‍ഡന്‍റെ മുമ്പിലൂടെ കെമിസ്ട്രി ലാബിനു നേരെ നടക്കുകയാണ്. ഷെല്ലി അവളുടെ മുമ്പില്‍ കയറി നിന്നു. “നില്‍ക്ക്!” ഷെല്ലി കൈ ഉയര്‍ത്തി. അവളുടെ മുഖം ഏറ്റവും വെറുപ്പും അനിഷ്ടവും നിറയുന്നത് അവന്‍ കണ്ടു. “നീയാരാ?” ഷെല്ലി ദേഷ്യത്തോടെ ചോദിച്ചു. “എവിടുത്തെ സംസ്ക്കാരവാടീ ഇത്? നീയൊക്കെ ഏത് ആഫ്രിക്കന്‍ രാജ്യത്തിന്‍റെ സന്തതിയാ? ഒരു മര്യാദയുമില്ലാതെ!” “മിസ്റ്റര്‍ ഷെല്ലി അലെക്സ്!” അതെ കോപതീവ്രതയില്‍ അവള്‍ തിരിച്ചടിച്ചു. “എന്താണ് എന്നിലെ മര്യാദയില്ലായ്മ? ഒന്നറിഞ്ഞാല്‍ കൊള്ളാം. നിങ്ങള്‍ എന്നോട് ചോദിച്ചു, ഫ്രീയാണോ? ഞാന്‍ പറഞ്ഞു, അതെ. എന്നോട് സംസാരിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്നറിഞ്ഞു അതില്‍ താല്‍പ്പര്യമില്ല എന്ന്‍ പറഞ്ഞു. ഇതില്‍ ഏതാണ് മര്യാദകേട്?” ഷെല്ലി ദേഷ്യം നിയന്ത്രിച്ചു.

“മര്യാദകേട് എന്താണെന്ന് ഞാന്‍ പറയാം,” അവളില്‍ കോപം ജ്വലിക്കുകയാണ്. അപ്പോഴേക്കും ഏതാനും കുട്ടികള്‍ അവര്‍ക്ക് ചുറ്റും കൂടി. “പരിചയമില്ലാത്ത സ്ത്രീകളെ എടീ പോടീ എന്നൊക്കെ വിളിക്കുന്നതാണ് മര്യാദയില്ലായ്മ. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആളുകള്‍ സംസ്ക്കാരമില്ലാത്തവരാണെന്നുള്ള മുന്‍ വിധിയാണ് മര്യാദയില്ലായ്മ. നിങ്ങളൊക്കെ പ്രസംഗിക്കുന്ന വിപ്ലവവും സോഷ്യലിസവും ഒക്കെ വെറും വാചകമടി മാത്രമാണ് എന്ന്‍ മനസ്സിലായി. അല്ലെങ്കില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആളുകള്‍ താഴ്ന്നവരാണ് എന്ന ഒരു കാഴ്ച്ചപ്പാട് ഒരു വിപ്ലവപ്പാര്‍ട്ടിയിലെ നേതാവിനുണ്ടാവില്ല,” കുട്ടികള്‍ വീണ്ടും ചുറ്റും കൂടുകയാണ്.

മിനി ഷെല്ലിയെ തീപാറുന്ന കണ്ണുകളോടെ നോക്കി. “അളിയാ, ഷെല്ലി, എന്താ പ്രശ്നം?” ആരോ ഒരാള്‍ ചോദിക്കുന്നത് ഷെല്ലി കേട്ടു. അവന് ഒന്നും പറയാന്‍ കഴിഞ്ഞില്ല.

******************************************

മീറ്റിംഗ് തുടങ്ങുവാന്‍ ഏതാനും മിനിട്ടുകള്‍ കൂടി ബാക്കിയുണ്ട്. പ്രിന്‍സിപ്പാള്‍ എത്തിച്ചേര്‍ന്നാലുടന്‍ കാര്യപരിപാടികള്‍ ആരംഭിക്കും. കാര്യപരിപാടി എന്ന്‍ പറഞ്ഞാല്‍ മറ്റൊന്നുമില്ല, നന്ദകുമാറിനെതിരെയുള്ള മീറ്റിംഗ് ആണ് ഇത്. അതിന് എന്തിനാണ് കോളേജ് യൂണിയനെ പങ്കെടുപ്പിച്ചതെന്ന്‍ ഷാരോണിന് മനസ്സിലായില്ല. വിദ്യാര്‍ഥി യൂണിയനെ പ്രതിനിധീകരിച്ച് ചെയര്‍മാന്‍ രഘുറാം സംഗീതും പിന്നെ ജനറല്‍സെക്രട്ടറിയായ താനും. പ്രിന്‍സിപ്പാള്‍ ഫാദര്‍ മാത്യു മൂലെക്കാട്ടിലും സ്റ്റാഫ് സെക്രട്ടറി ഗണിത വിഭാഗത്തിന്‍റെ തലവന്‍ ഡോക്ടര്‍ സദാനന്ദനും സ്റ്റാഫ് ജോയിന്‍റ് സെക്രട്ടറി സിസ്റ്റര്‍ അമലയും പ്രവേശിച്ചു. എന്നിട്ടും നന്ദകുമാര്‍ സാര്‍ വരാത്തത് എന്ത്കൊണ്ട്? ഷാരോണ്‍ സ്വയം ചോദിച്ചു. ഇനി സാര്‍ മീറ്റിംഗില്‍ പങ്കെടുക്കാതിരിക്കുമോ? അവള്‍ക്ക് സംശയമായി. പെട്ടെന്ന്‍ മീറ്റിംഗ് തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന മിനിറ്റില്‍ നന്ദകുമാറിന്‍റെ രൂപം വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു. എല്ലാവരും ഒരേസമയം അയാളെ നോക്കി. നീണ്ടു വളര്‍ന്ന താടിയും മുടിയും മുഷിഞ്ഞ അലക്കാത്ത ചാരനിറമുള്ള ഖദര്‍ ജൂബ്ബയും കറുത്ത ജീന്‍സും. ആകെപ്പാടെ ഒരു ഹിപ്പി ബൊഹീമിയന്‍ വേഷം.

അധ്യാപകരില്‍ പകുതിയിലേറെപ്പേരും അയാളെ പുച്ഛത്തോടെയും അവജ്ഞതയോടെയും നോക്കുന്നത് ഷാരോണ്‍ കണ്ടു. അയാളാകട്ടെ അതൊന്നും ശ്രദ്ധിക്കാതെ അലക്ഷ്യമായി ആളുകളില്ലാത്ത ഒരിടത്തിരുന്ന്‍, കൈയ്യിലുണ്ടായിരുന്ന ഒരിംഗ്ലീഷ് മാസിക വിടര്‍ത്തി വായിക്കാന്‍ തുടങ്ങി. “അപ്പോള്‍ മീറ്റിംഗ് തുടങ്ങാം; അല്ലേ?” പ്രിന്‍സിപ്പാള്‍ എല്ലാവരെയും നോക്കി ചിരിച്ചു. മുമ്പിലിരിക്കുന്നവര്‍ അതംഗീകരിച്ചുകൊണ്ട് തലകുലുക്കുകയും പുഞ്ചിരിക്കുകയും ചെയ്തു. “ഇന്നത്തെ മീറ്റിംഗ് ഇവിടെ നമ്മള്‍ ചേര്‍ന്നിരിക്കുന്നത് സെയിന്‍റ് മേരീസിലെ ഒരധ്യാപകനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ്.” സ്റ്റാഫ് സെക്രട്ടറി ഡോക്ടര്‍ സദാനന്ദന്‍ എഴുന്നേറ്റു സദസ്സിനെ നോക്കിപ്പറഞ്ഞു. “ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്‍റ്റിലെ അധ്യാപകനായ മിസ്റ്റര്‍ നന്ദകുമാറിനോട്‌ പ്രിന്‍സിപ്പാളും സ്റ്റാഫ് കമ്മിറ്റിയും കുറച്ച് ചോദ്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. അതിനോട് അദ്ദേഹം പൂര്‍ണ്ണമായും സഹകരിക്കുമെന്ന്‍ പ്രതീക്ഷിക്കുന്നു.
” നന്ദകുമാര്‍ അപ്പോഴും വായന തുടര്‍ന്നു. ഹാളില്‍ കൂടിയിരിക്കുന്ന സഹപ്രവര്‍ത്തകര്‍ തന്നെ നോക്കുന്നതോ അടക്കം പറയുന്നതോ അയാള്‍ അറിയുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. “മിസ്റ്റര്‍ നന്ദകുമാര്‍,” പ്രിന്‍സിപ്പല്‍ ഫാദര്‍ മാത്യു മൂലേക്കാട്ടില്‍ ശബ്ദമുയര്‍ത്തി. നന്ദകുമാര്‍ മാഗസിനില്‍ നിന്ന്‍ ശ്രദ്ധതിരിച്ച് അദ്ധേഹത്തെ നോക്കി. “യെസ്,” നന്ദകുമാര്‍ വികാരഹീനനായി പ്രതികരിച്ചു. “സ്റ്റാഫ് കമ്മിറ്റിക്ക് നിങ്ങളോട് കുറച്ച് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്,” “ചോദിക്കാം,” ഹാള്‍ പെട്ടെന്ന് നിശബ്ദമായി. ഒരില വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത. എല്ലാവരുടെയും കണ്ണുകള്‍ പ്രിന്സിപ്പാളില്‍ തറഞ്ഞു. “നിങ്ങള്‍ മദ്യപിച്ച് കോളേജില്‍ വരാറുണ്ടോ?” “ഉണ്ട്,” നന്ദകുമാറിന്‍റെ ഉത്തരം വളരെപ്പെട്ടെന്നായിരുന്നു.

എല്ലാവരും അദ്ഭുതം നിറഞ്ഞ കണ്ണുകളോടെ അയാളെ നോക്കി. എതിര്‍പ്പും വിയോജിപ്പുമായിരുന്നു അവര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അസാധാരണമായിട്ടൊന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിലുള്ള അയാളുടെ പ്രതികരണം തികച്ചും അപ്രതീക്ഷിതമായിരുന്നു. “നിങ്ങള്‍ പുകവലിച്ചുകൊണ്ട് ക്ലാസ് എടുത്തിട്ടുണ്ടോ?” പ്രിന്‍സിപ്പാളില്‍ നിന്ന്‍ അടുത്ത ചോദ്യം വന്നു. “ഉണ്ട്,” വീണ്ടും അക്ഷോഭ്യമായ, നിര്‍വ്വികാരവും ശാന്തവുമായ ഉത്തരം. “ധിക്കാരി!” ഇംഗ്ലീഷ് വിഭാഗത്തിലെ സംഗീത ഹിന്ദിയിലെ രമാ ദേവിയോട് അടക്കം പറയുന്നത് ഷാരോണ്‍ കേട്ടു. “വലിച്ചും കുടിച്ചും കുളിക്കാതേം നനയ്ക്കാതേം ക്ലാസ്സില്‍ വന്നാല്‍ ഷേക്സ്പിയര്‍ ആയെന്നാ വിചാരം!” “വലിയ ബുദ്ധിജീവി ആണെന്നാ ധാരണ!” പിമ്പില്‍ നിന്ന്‍ വേറൊരു കമന്റ്റ് അവള്‍ കേട്ടു. “എന്ത് ബുദ്ധിജീവി? ഷോ കാണിക്കുന്നു! അല്ലാതെന്താ?” “സ്റ്റാഫ് എന്ത് പറയുന്നു?” പ്രിന്‍സിപ്പാള്‍ ചോദിച്ചു. ഹാളില്‍ കൂടിയിരുന്നവര്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കി. “എന്ത് പറയാന്‍?” ഇക്കണോമിക്സ്‌ വിഭാഗത്തിലെ രാജശേഖരന്‍ എഴുന്നേറ്റു. “സമൂഹത്തിന്‍റെ മുമ്പിലും വിദ്യാര്‍ഥികളുടെ മുമ്പിലും മാതൃകയാകേണ്ട ഒരധ്യാപകന്‍ അതിനു വിരുദ്ധമായി പെരുമാറുമ്പോള്‍ കോളേജും സ്റ്റാഫ് കമ്മിറ്റിയും സാധാരണ എന്താ ചെയ്യുക? നടപടി എടുക്കണം! അല്ലാതെന്താ?” എല്ലാവരും നന്ദകുമാറിനെയും പ്രിന്‍സിപ്പാളിനെയും മറിമാറി നോക്കി. നിശബ്ദതയുടെ ആ ഇടവേളയില്‍ പെട്ടെന്ന്‍ നന്ദകുമാര്‍ എഴുന്നേറ്റു.

“ഈ മീറ്റിംഗ് എന്നെ വേദപാഠം പഠിക്കിപ്പിക്കാന്‍ കൂടിയതാണ് എന്ന്‍ ഞാന്‍ അറിഞ്ഞില്ല,” അയാള്‍ തന്‍റെ സഹപ്രവര്‍ത്തകരെ മൊത്തത്തില്‍ ഒന്ന്‍ നോക്കിയതിന് ശേഷം പറഞ്ഞു.
“നന്നാകാനൊന്നും എന്നേക്കൊണ്ട് ഒക്കുകേല. അതുകൊണ്ട് നിങ്ങള്‍ക്ക് ഫ്രീയായി ആക്ഷനെടുക്കാം. സസ്പെന്‍ഷനോ ടെര്‍മിനേഷനോ എന്ത് വേണേലും,” അത് പറഞ്ഞ് അയാള്‍ പുറത്തേക്ക് നടക്കാന്‍ തുടങ്ങി. “നന്ദകുമാര്‍ സാറിന്‍റെ ചോര കാണാനുള്ള പൂതി മനസ്സില്‍ വെച്ചാല്‍ മതി,” പെട്ടെന്ന്‍ ഘനഘംഭീരമായ ഒരു ശബ്ദം ഹാളില്‍ ഉയര്‍ന്നു. എല്ലാവരും തിരിഞ്ഞുനോക്കി. വാതിക്കലോളമെത്തിയ നന്ദകുമാറും. “എബി സാര്‍!” ഷാരോണ്‍ മന്ത്രിച്ചു. “എബി സ്റ്റീഫന്‍ സാര്‍,” പുരികം ചുളിച്ച് അയാള്‍ പ്രിന്‍സിപ്പാളിനെയും സ്റ്റാഫ് സെക്രട്ടറിയെയും നോക്കുകയാണ്. ഫിസിക്കല്‍ ട്രെയിംനിംഗ് ഡിപ്പാര്‍ട്ട്മെന്റ്റിലേ എബി സ്റ്റീഫന്‍ ഐ പി എസ് പരീക്ഷയുടെ ഫലം കാത്തിരിക്കുകയാണ്. “പ്രിന്‍സിപ്പലിനോ സ്റ്റാഫ് കമ്മിറ്റിയ്ക്കോ നന്ദകുമാര്‍ സാറിന്‍റെ മേല്‍ ആക്ഷന്‍ എടുക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളത്?” കാര്‍ക്കശ്യം നിറഞ്ഞ അയാളുടെ സ്വരം ഹാളില്‍ നിറഞ്ഞു. “സെക്കണ്ട് ഇയര്‍ പോളിറ്റിക്സിലെ ഒരു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ആരോപണം നേരിടുന്ന ഒരു മാന്യദേഹം അധ്യാപനായി ഇവിടെ തുടരുന്നുണ്ട്. ക്വസ്റ്റ്യന്‍ പേപ്പര്‍ ചോര്‍ച്ചക്കേസില്‍ കോടതി വിധി കാത്തിരിക്കുന്ന ഒരു മാതൃകാധ്യാപകനും ഇവിടെ ആസനം ചൊ റിഞ്ഞിരിപ്പുണ്ട്. ഈ രണ്ടു മാന്യദേഹങ്ങളും ഇപ്പോഴും ഈ കോളേജില്‍ തുടരാമെങ്കില്‍ ഏത് മാനദണ്ഡമുപയോഗിച്ച് നിങ്ങള്‍ മിസ്റ്റര്‍ നന്ദകുമാറിനെതിരെ ആക്ഷനെടുക്കും മിസ്റ്റര്‍ പ്രിന്‍സിപ്പാള്‍?” “മിസ്റ്റര്‍ അല്ല, എബീ, ഫാദര്‍,” പ്രിന്‍സിപ്പാള്‍ വിഷണ്ണനായി എബിയെ തിരുത്താന്‍ ശ്രമിച്ചു. “എന്ത് കുന്തവെങ്കിലുമാകട്ടെ, ചോദിച്ചേന് സമാധാനം പറ,” പ്രിന്‍സിപ്പാലോ സ്റ്റാഫ് സെക്രട്ടറിയൊ ഒന്നും മിണ്ടിയില്ല. ഷാരോണ്‍ എഴുന്നേറ്റു.

സ്റ്റുഡന്‍റ്റ്സ് കൌണ്‍സില്‍ അംഗമാണ്. സര്‍വ്വോപരി മുഖ്യമന്ത്രിയുടെ മകളാണ്. അവളുടെ വാക്കുകള്‍ കോളേജ് വിലവെക്കുമെന്ന്‍ ഹാളില്‍ കൂടിയിരിക്കുന്നവര്‍ക്കറിയാം. “സാര്‍, മേ ഐ?” അവള്‍ എബിയെ നോക്കി. പറയൂ എന്ന അര്‍ത്ഥത്തില്‍ എബി അവളുടെ നേരെ കണ്ണുകള്‍ കാണിച്ചു. “സാര്‍, ഫാദര്‍…” അവള്‍ പറഞ്ഞുതുടങ്ങി. “നന്ദകുമാര്‍ സാറിനെതിരെ ഒരു വിദ്യാര്‍ഥിയും ഇതുവരെ പരാതിപ്പെട്ടിട്ടില്ല. മാത്രമല്ല സാറിന്‍റെ ഒരു ക്ലാസ് പോലും ആരും സ്കിപ് ചെയ്യാറുമില്ല. ഇന്ത്യടുഡേ മാഗസിനില്‍ ആര്‍ട്ട് വിഭാഗത്തില്‍ ‘സിനിക്’ എന്ന പേരില്‍ ലേഖനങ്ങള്‍ എഴുതുന്നയാള്‍ നമ്മുടെ നന്ദകുമാര്‍ സാര്‍ ആണ്. അതിവിടെ പലര്‍ക്കും അറിയിലെങ്കിലും…” വാതില്‍ക്കല്‍ നിന്ന്‍ നന്ദകുമാര്‍ അവളുടെ വാക്കുകള്‍ ശ്രദ്ധിച്ചു.
ഇംഗ്ലീഷിലെ സംഗീതയുടെ മുഖം വിസ്മയം കൊണ്ട് വിടര്‍ന്നു. ഭഗവാനേ, എന്തായീ കുട്ടി പറയുന്നെ, താന്‍ സ്ഥിരം വായിക്കുന്ന, വായിച്ച് ആരാധന കയറിയ ‘സിനിക്ക്’ എന്ന കോളമിസ്റ്റ് നന്ദകുമാര്‍ സാര്‍ ആണോ? എത്രയോ തവണ താന്‍ ആ ലേഖനങ്ങള്‍ റഫര്‍ ചെയ്തിരിക്കുന്നു, ക്ലാസ്സെടുക്കാന്‍! സംഗീതയ്ക്ക് കുറ്റബോധം തോന്നി. അവള്‍ വാതില്‍ക്കല്‍ നിന്ന നന്ദകുമാറിനെ നോക്കി. പിന്നെ തന്‍റെ സഹപ്രവര്‍ത്തകരെയും. ഷാരോണില്‍ നിന്നറിഞ്ഞ പുതിയ വാര്‍ത്തയുടെ പ്രഭാവലയത്തിലാണ് പലരുമെന്ന്‍ അവള്‍ കണ്ടു. “ഷാരോണ്‍,” എബി അവളെ നോക്കി. “ഇന്നത്തെ കാലത്ത് വിദ്യാര്‍ഥികള്‍ പല കാര്യങ്ങളും അധ്യാപകരെ പഠിപ്പിക്കേണ്ടിവരും. പക്ഷെ പ്രയോജനമൊന്നുമില്ല. പഠിക്കത്തില്ല. അധ്യാപകരല്ലേ? അവര്‍ക്ക് പഠിപ്പിക്കാനല്ലേ അറിയാവൂ…” അയാള്‍ പരിഹാസത്തോടെ മുമ്പിലിരിക്കുന്ന തന്‍റെ സഹപ്രവര്‍ത്തകരെ നോക്കി. “അത് കൊണ്ട് ഒരു കാര്യം പറയാനാ ഞാന്‍ ആഗ്രഹിക്കുന്നെ,” അയാള്‍ തുടര്‍ന്നു. “നന്ദകുമാര്‍ സാര്‍ ഇവിടെ തുടരും. ഇനി ആര്‍ക്കെങ്കിലും ചൊറിച്ചില്‍ വല്ലാതങ്ങ് കൂടുവാണേല്‍…” അയാള്‍ ചുരുട്ടിയ മുഷ്ട്ടിയുയര്‍ത്തി. “ഈ കൈ ട്രാക്ക് വരയ്ക്കാനും ബാറ്റ് പിടിക്കാനും മാത്രവല്ല എന്ന്‍ ചിലരെ ഞാന്‍ മനസ്സിലാക്കിത്തരും!! എബിയാ പറയുന്നേ. എബി സ്റ്റീഫന്‍!!!”

അത് പറഞ്ഞ് അയാള്‍ പുറത്തേക്ക് നടന്നു. വാതിക്കല്‍ നിന്നിരുന്ന നന്ദകുമാറിനെ നോക്കി പുഞ്ചിരിച്ചു. “സാര്‍ ക്ഷമിക്കണം,” എബി നന്ദകുമാറിനോട്‌ പറഞ്ഞു. “കല്ലെറിയാനും നടയടിക്കാനും യോഗ്യതയുള്ള എത്ര പുണ്യാളന്‍മാര് ആ കൂട്ടത്തിലൊണ്ട് എന്നൊന്നറിയാന്‍…”

**********************************************

ഗാര്‍ഡന്‍റെ മുമ്പില്‍ ഷാരോണിനോട് സംസാരിച്ചുകൊണ്ട് നില്‍ക്കേ ഫിസിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ്റിന് തൊട്ടടുത്തുള്ള അശോകമരങ്ങളുടെ താഴെ നില്‍ക്കുന്ന മിനിയെ ഷെല്ലി കണ്ടു. അശോകമരങ്ങളെ അമര്‍ത്തിപ്പുണരുന്ന കാറ്റില്‍ അവളുടെ ഇടതൂര്‍ന്ന മുടികള്‍ മനോഹരമായി ആടിയുലയുന്നു. വെളുത്ത സ്കര്‍ട്ടില്‍ വെളുത്തടോപ്പില്‍ അഭൌമ സൌന്ദര്യമുള്ള ഒരു മാലാഖയാണ് അവള്‍ എന്ന്‍ അവന് തോന്നി. “മാലാഖ! ഹും! കൈയിലിരിപ്പ് അസ്സല്‍ രാക്ഷസീടേം!” അവന്‍ മന്ത്രിച്ചു. “എന്താടാ?’ ഷാരോണ്‍ ചോദിച്ചു. “ഏയ്‌, ഒന്നുവല്ലെടീ,” പിന്നെ അവന്‍ എന്തോ ഓര്‍ത്തു. “ഷാരോണ്‍, നീയിവിടെ നിക്കേ. ഞാനിപ്പം വരാവേ,” അവന്‍ ഫിസിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ്റിനു നേരെ തിരിഞ്ഞു. “എങ്ങോട്ടാടാ?” “എങ്ങോട്ടുവില്ലെടീ. ചുമ്മാ ഇങ്കിലാബ് സിന്താബാദും വിളിച്ച് നടന്ന പാവം എനിക്ക് നീ ഒരു ക്വട്ടേഷന്‍ തന്നില്ലേ? ഒരു ക്വട്ടേഷന്‍ ഏറ്റാല്‍ അത് നടത്തണ്ടേ?” അവന്‍ ചിരിച്ചു. അപ്പോഴാണ്‌ ഷാരോണ്‍ മിനിയെ കണ്ടത്. “എന്‍റെ ഈശോയേ, എന്നാ രസവാടാ ആ കൊച്ചിനെ കാണാന്‍. കണ്ണു പറിക്കാന്‍ തോന്നുന്നില്ല.” പുഞ്ചിരിയോടെ ഷാരോണ്‍ പറഞ്ഞു. അവളുടെ നോട്ടം മിനിയില്‍ത്തന്നെ തറഞ്ഞു. “ഇതിപ്പം ഇവുടുത്തെ വായിനോക്കികളുടെ കൂടത്തി നീയും ചേര്‍ന്നോ? നീ പോടീ, അവള് അത്ര സുന്ദരി ഒന്നുവല്ല. കൊള്ളാം. കൊഴപ്പവില്ല … അത്രേയൊള്ളൂ. പ്രത്യേകിച്ച് മോളേ, നിന്‍റെ മുമ്പി…” ഷാരോണ്‍ ഒരു നിമിഷം സ്വയം മറന്ന്‍ ഷെല്ലിയെ നോക്കി.

“അത്രേം വേണ്ട മോനേ…ശകലം സുഖം ഒക്കെ കിട്ടീ. എന്നാലും അവളുമായി ഒരു താരതമ്യം വേണ്ട. ഉം നീ പോ. സമയം കളയാതെ. ഇന്നലേം ഞാന്‍ കണ്ടെടാ. ഈ പോക്ക് പോയാല്‍ ആ കുട്ടി റിഹാബലിടേഷന്‍ സെന്‍റ്ററില്‍പ്പോലും ശരിയാകില്ല. വാശികാണിക്കട്ടെ…ചീത്ത വിളിക്കട്ടെ…വിട്ടുകൊടുക്കരുത് …ഈ കാമ്പസ്സില്‍ നിനക്കെ അത് പറ്റൂ,” “നീയൊന്ന് പ്രാര്‍ഥിച്ചേരേ ഷാരോണേ…അവള്‍ എന്നെ വലിച്ചുകീറി തിന്നാതെയിരിക്കാന്‍,” “നീയൊന്ന് പോടാ, അവളെന്നാ മനുഷ്യരെ കണ്ടിട്ടില്ലേ? അതൊക്കെ ചുമ്മാതെ…നീ ധൈര്യത്തോടെ പോ,” ******************** ഷെല്ലി സാവധാനം മിനിയെ സമീപിച്ചു. ഷാരോണ്‍ പറഞ്ഞത് വെറുതെയല്ല. എന്തൊരു മുടിഞ്ഞ സൌന്ദര്യമാണ് ഈ സാധനത്തിന്! അതവള്‍ക്ക് തന്നെ അറിയാം എന്ന്‍ തോന്നുന്നു. അതിന്‍റെ അഹങ്കാരമാണ് വര്‍ത്തമാനത്തിലും നോട്ടത്തിലുമൊക്കെ. കൂട്ടത്തില്‍ ഇട്ടു മൂടാനുള്ളത്ര സമ്പത്തും. പക്ഷെ ഷാരോണും ധനികയല്ലേ? അവള്‍ക്കെങ്ങനെ കിട്ടി മഞ്ഞുതുള്ളി പോലെയുള്ള സ്വഭാവം? താന്‍ ഇപ്പോള്‍ ഷാരോണിനെക്കുറിച്ചും മിനിയെക്കുറിച്ചും താരതമ്യം ചെയ്യുന്നതെന്താണ്‌? അത് ഇന്നലെ ഹോസ്റ്റലില്‍ ആണ്‍കുട്ടികളുടെയിടയില്‍ താന്‍ കേട്ട സംസാരത്തിലേ വാക്കുകള്‍ ഇപ്പോഴും തന്‍റെ ഓര്‍മ്മകളില്‍ ഉള്ളത് കൊണ്ടാണോ? ഇന്നലെ രാത്രി പോള്‍ ആണ് തുടക്കമിട്ടത്. “എന്‍റെ പോന്നോ. ഷാരോണിനെക്കൊണ്ട് പൊറുതി മുട്ടി നിക്കുമ്പം ആണ്ടെ വേറൊരുത്തികൂടി വന്നേക്കുന്നു,” “നീ മനസ്സിലാകുന്ന പോലെ പറ എന്‍റെ പോളേ,” മാത്തന്‍ എന്ന്‍ വിളിക്കുന്ന മാത്യു ചോദിച്ചു. “എടാ ഷാരോണ്‍ ഉള്ളപ്പോള്‍ അവളെ ഓര്‍ത്താല്‍ മതി വാണമടിക്കാന്‍. നടക്കുമ്പം ഇളകുന്ന അവളുടെ ആ മൊലകള്‍. അവള്‍ടെ ചുരിദാറിന്‍റെ അകത്ത്, ബ്രായ്ക്കകത്ത് നല്ല കാട്ടുപള്ളകള്‍ക്കകത്ത് ഞെങ്ങി ഞെരുങ്ങിക്കിടക്കുന്ന മത്തങ്ങകള്‍ പോലെ. അതങ്ങനെ ഭാവനേല്‍ കണ്ട്…” “നീ തലേം വാലും ഇല്ലാതെ സംസാരിക്കല്ലേ പോളെ. വേറൊരുത്തി ആരാ? സൊയ്‌രക്കേട് എന്നതാ?” ബിജു തിരക്കി.

“എടാ എന്‍റെ കുണ്ണേല്‍ അങ്ങനെ അധികം പാലൊന്നുവില്ലടാവ്വേ അങ്ങനെ ഊറ്റിക്കളയാന്‍. ഇതിപ്പം എട്ടാം ക്ലാസ്സ് മൊതലേ ഊറ്റുന്നതാ. അന്നേരം അതിന്‍റെ എടേലാ വേറെ ഒര്ത്തീം കൊടെ വന്നേക്കുന്നെ. ഒരു മിനി. രണ്ടുപെരേം ഓര്‍ത്തു അടിച്ച് കളയാന്‍ എന്‍റെ കുണ്ണ എന്നാ ഇടമലയാര്‍ ഡാമാണോ?” “നേരാ. ഇതിപ്പം മിനീനേം ഷാരോണിനേം ഓര്‍ത്താ ഇവിടുത്തെ ആമ്പിള്ളേ രുടെ വാണം മൊത്തം,” “ഷാരോണിനെ ഓര്‍ത്ത് വാണമേ പറ്റത്തൊള്ളൂ. സിറിയക് സാറിന്‍റെ മോള്, മുഖ്യമന്ത്രീടെ മോള്. മുമ്പി നിക്കുമ്പം കുണ്ണ താഴും പേടികൊണ്ട്,” “ഓ അത് ഷെല്ലീടെ മൊതലാടാ,”കമ്പികുട്ടന്‍.നെറ്റ്”ഷെല്ലിയൊ? നീയൊന്ന് പോ ഉണ്ണീ. അവനും അവളും ദോസ്ത്താ. ഷെല്ലിയെ അങ്ങനത്തെ അവിഞ്ഞ പണിക്കൊന്നും കിട്ടുകേല,”

“ലൈനടിക്കുന്നെ അവിഞ്ഞ പണിയാണോ അന്‍വറെ?” പെട്ടെന്ന് അവര്‍ ഷെല്ലിയെ കാണുകയും സംസാരം പെട്ടെന്ന്‍ അവസാനിക്കുകയും ചെയ്തു. കൂട്ടുകാര്‍ അഭിപ്രായപ്പെട്ടത് എത്ര ശരിയാണ്. എത്ര മനോഹരിയാണ് ഇവള്‍? ഏതു ഭാഗ്യവാനാണ് ഇവളെക്കിട്ടാന്‍ പോകുന്നത്? ആരുടെ ശരീരത്തിനാണ് ഈ സൌന്ദര്യത്തെ ആസ്വദിക്കാന്‍ ഭാഗ്യം കിട്ടിയിരിക്കുന്നത്? ഇപ്പോള്‍ അതല്ല തന്‍റെ വിഷയം. തന്‍റെ കണ്മുമ്പില്‍ നശിച്ചുകൊണ്ടിരിക്കുന്ന ഒരു ജീവിതമാണിവള്‍. തന്‍റെ ഉറ്റ കൂട്ടുകാരി ഷാരോണിനെ അസ്വസ്ഥയാക്കിയ ഒരുപെണ്‍കുട്ടിയാണിവള്‍. തന്നെ ഒരു കൂടെപ്പിറപ്പിനെപോലെയാണ് ഷാരോണ്‍ സ്നേഹിക്കുന്നത്. അവളെ നിരാശപ്പെടുത്താന്‍ തനിക്ക് പറ്റില്ല. എന്ത് വന്നാലും, തന്നെ അവള്‍ ഒരു പട്ടിയെപ്പോലെ കല്ല്‌ പെറുക്കിയെറിഞ്ഞാലും, ഇതില്‍ നിന്ന്‍ താന്‍ പിന്മാറാന്‍ പോകുന്നില്ല. “ഹലോ മിനി,” അവന്‍ പുഞ്ചിരിച്ചുകൊണ്ട് അവളെ അഭിവാദ്യം ചെയ്തു. അവളുടെ മുഖം കോപം കൊണ്ടും വെറുപ്പ് കൊണ്ടും നിറയുമെന്നാണ് ഷെല്ലി കരുതിയത്. തന്നോട് സംസാരിക്കാന്‍ ഇഷ്ടമില്ലാതെ ഓടിമാറിപ്പോകുമെന്നും. “ഹലോ,” അവള്‍ സൗഹൃദം നിറഞ്ഞ ശബ്ദത്തില്‍ പ്രത്യഭിവാദ്യം ചെയ്തു. “എന്താ, തനിയെ?” അവന്‍ സംസാരം തുടങ്ങി. “തനിയെ?” അവള്‍ ചുറ്റും നോക്കി. “ഇവിടെയിപ്പോള്‍ എന്ത് മാത്രം ആളുകള്‍ ഉണ്ട്!”

ഓ! ഭയങ്കര ഫലിതം! ഷെല്ലി മനസ്സില്‍ മിനിയെ തലമുടിക്കുത്തിനുപിടിച്ച് അടുത്തുള്ള മരത്തിലിടിച്ചു. “അതല്ല. കൂടെ ഫ്രണ്ട്സ് ഒന്നും ഇല്ലല്ലോ…അതുകൊണ്ട്…” “ഫ്രണ്ട് ഉണ്ട്. ശാലിനി. അവളിപ്പം തെരേസ് സിസ്റ്റെര്‍ വിളിച്ച് അങ്ങോട്ട്‌ മാറിയതെയുള്ളൂ. ഞങ്ങള്‍ സ്റ്റോര്‍ വരെ പോകാന്‍ ഇറങ്ങിയതാ,” മലയാളം കഷ്ട്ടപ്പെട്ട് സംസാരിക്കുന്നയാളെപ്പോലുള്ള ഭാഷ ശൈലിയാണവള്‍ക്ക്. “ഷെല്ലിയെന്താ തനിച്ച്?” “തനിയെ?” ഇപ്പോള്‍ അവന്‍ ചുറ്റും നോക്കി. “ഇവിടിപ്പോള്‍ എന്ത് മാത്രം ആളുകള്‍ ഉണ്ട്!” അവള്‍ പൊട്ടിച്ചിരിച്ചു. ഷെല്ലിയുടെ കണ്ണുകള്‍ ഒരു നിമിഷം അവളുടെ വശ്യസൌന്ദര്യത്തില്‍ മുഴുകി. ഈശോയേ, കണ്ണുകള്‍ മാറ്റാന്‍ തോന്നുന്നില്ലല്ലോ!! ചുറ്റുമുള്ളവരും അത് കണ്ടു. “എന്‍റെ വേഡ്സ് എനിക്കിട്ട് തന്നെ വെച്ചു അല്ലേ?” അവള്‍ ചോദിച്ചു. അവനും ചിരിച്ചു. ഞാന്‍ പറഞ്ഞ ഏറ്റവും വൃത്തികെട്ട തമാശ. ഷെല്ലി മനസ്സില്‍ പറഞ്ഞു. ഐ എസ് ഭീകരരെ, എന്നെ തട്ടിക്കൊണ്ട് പോയി എന്‍റെ കഴുത്തറക്കൂ. “ഷെല്ലിയുടെ ഫ്രണ്ടിനെ കണ്ടില്ല. ഷാരോണ്‍. അതുകൊണ്ട് ചോദിച്ചതാ ഞാന്‍,” അവള്‍ വിശദീകരിച്ചു. “പിന്നെ മിനീ..എനിക്ക് …എനിക്ക് ഒരു കാര്യം …” ഷെല്ലി അവളുടെ മുഖത്തേക്ക് ആകാംക്ഷയോടെ മുഖത്തേക്ക് നോക്കി. അല്‍പ്പം സന്ദേഹം അവന്‍റെ മുഖത്ത് ഉണ്ടായിരുന്നു. അവള്‍ പറയൂ എന്ന ഭാവത്തോടെ അവനെ നോക്കി. “…അത് മിനി…ചിലപ്പോള്‍ മിനിക്ക് ഇഷ്ട്ടപ്പെടില്ല. ഒരു പക്ഷെ ഇനി ഒന്ന്‍ മിണ്ടാന്‍ പോലും മിനി എന്നോട് കൂട്ടാക്കി എന്ന്‍ വരില്ല…ഞാന്‍ ഇത് പറഞ്ഞാല്‍…

.മിനിയുടെ പ്രൈവസിയുടെ …അതിന്‍റെ ഒരു കാര്യമാണ്. അങ്ങനത്തെ ഒരു കാര്യമാണ് ഞാന്‍ ചോദിക്കാന്‍ പോകുന്നെ. അറിയാന്‍ ആഗ്രഹിക്കുന്നെ. അത് കൊണ്ട്…” അവള്‍ ഒന്നും മിണ്ടാതെ അവന്‍റെ വാക്കുകള്‍ കേട്ടിരുന്നു. പ്രത്യേകിച്ച് ആകാംക്ഷയൊന്നും അവളുടെ മുഖത്തേക്ക്, കണ്ണുകളിലേക്ക് വന്നില്ല. “ആര്‍ യൂ ടേക്കിംഗ് ഡ്രഗ്സ്?” അവന്‍ പെട്ടെന്ന്‍ ചോദിച്ചു. ഇനിയാണ് കഥകളിയില്‍ കാണുന്നപോലെ ക്രോധം, ഭീഭത്സം, ഭയാനകം തുടങ്ങിയ ഭാവങ്ങള്‍ ഇവളുടെ മുഖത്ത് താണ്ഡവമാടാന്‍ പോകുന്നത്. ഇനിയാണ് ഡിക്ഷണറിയിലെ ഏറ്റവും കഠോരമായ വാക്കുകള്‍ ഇവളുടെ വായില്‍ നിന്ന്‍ താന്‍ കേള്‍ക്കാന്‍ പോകുന്നത്. ഷെല്ലി കാത്തിരുന്നു. “യെസ്, ഐ ആം ടേക്കിംഗ് ഡ്രഗ്സ്,” ഷെല്ലി വിസ്മയ സംഭീതനായി. പുഞ്ചിരിച്ചുകൊണ്ടാണ് അവള്‍ മറുപടി പറഞ്ഞത്. അതെ ഞാന്‍ ഐസ് ക്രീം കഴിക്കാറുണ്ട്. അതെ ഞാന്‍ മോഹന്‍ലാലിന്‍റെ സ്ഫടികം കൂടെക്കൂടെ കാണാറുണ്ട്, അതെ ഞാന്‍ ആകാശത്ത് മഴവില്ല് നോക്കി നിക്കാറുണ്ട് എന്നൊക്കെ പറയുന്ന ലാഘവത്തോടെ മിനി പറയുകയാണ്, അതേ, ഞാന്‍ മയക്ക് മരുന്ന്‍ ഉപയോഗിക്കാറുണ്ട്. അവന്‍റെ അടുത്ത ചോദ്യത്തിന് എന്നപോലെ അവള്‍ അവന്‍റെ മുഖത്തേക്ക് നോക്കി. അക്ഷോഭ്യയായി. “പക്ഷെ മിനി…” ഷെല്ലി വാക്കുകള്‍ പരതി. “ദാറ്റ് …ദാറ്റ് ഈസ് ഡെയിഞ്ചറസ്! ടൂ ഡെയിഞ്ചറസ്‌…വൈ ആര്‍ യൂ…?” അവള്‍ ഒരു നിമിഷം അവനെ നോക്കി. പിന്നെ കൃത്രിമത്തം തീരെയില്ലാത്ത പുഞ്ചിരിയോടെ പറഞ്ഞു.

“ഷെല്ലി ആദ്യം പറഞ്ഞില്ലേ എന്‍റെ പ്രവസി? ഇതെന്‍റെ പേഴ്സണല്‍, വളരെ പേഴ്സണല്‍ ആയ ഒരു കാര്യമാണ്. അത് വേറൊരാള്‍ നിയന്ത്രിക്കുന്നത് എനിക്കിഷ്ടമല്ല.” അവളുടെ വാക്കുകള്‍ മാറുന്നുണ്ട്. പക്ഷെ സ്വരവും മുഖഭാവവും ഒന്നും മാറിയിട്ടില്ല. ആക്രമിക്കാതെ എങ്ങനെ തിരിച്ച് ആക്രമിക്കും? “ഓക്കേ…പെഴ്സണല്‍ ആണ്…പക്ഷെ…’ “നോക്കൂ ഷെല്ലി. എന്‍റെ ഡ്രഗ് ടേക്കിംഗ് കൊണ്ട് ആര്‍ക്കും ഒരു പ്രോബ്ലമോ നഷ്ട്ടമോ ഞാന്‍ വരുത്തുന്നില്ല. ആരെയും ഞാന്‍ ഇന്‍ഫ്ലുവന്‍സ് ചെയ്യുന്നില്ല. ആര്‍ക്കും ഒരു റോങ്ങ് മോഡല്‍ ആകാതെ എന്‍റെ പ്രവസിയില്‍, ഞാന്‍ മാത്രമുള്ള ഒരു ലോകത്ത്…ആരും കാണാതെ..എന്‍റെ റൂമിനകത്തെ സ്വകാര്യതയില്‍ …ആര്‍ക്കും ഒരു ശല്യവുമുണ്ടാക്കുന്നില്ലല്ലോ ഞാന്‍…” ഇവള്‍ സ്ക്രിപ്റ്റ് ശരിക്ക് പഠിച്ചിട്ടുണ്ട്. ഷെല്ലിയോര്‍ത്തു. ശരിയായ വാക്കുകള്‍. തിരിച്ചു വാദിക്കാന്‍ ഒരു പഴുതും കൊടുക്കാത്ത രീതിയില്‍. എവിടെ എന്‍റെ ഡയലോഗ്? “മിനി, നിനക്ക്..സോറി ..നിങ്ങള്‍ക്ക് ഇപ്പോള്‍ മാക്സിമം പതിനെട്ട് വയസ് പ്രായമുണ്ടാകും. എത്ര വളരെ ചെറിയ പ്രായത്തില്‍ ഇങ്ങനെയൊക്കെത്തുടങ്ങിയാല്‍…ലൈഫ് ജസ്റ്റ് തുടങ്ങിയതല്ലേയുള്ളൂ? ഇപ്പോള്‍ത്തന്നെ…?” “എന്ന് വെച്ചാല്‍ ഒരു ട്വെന്‍റ്റി ട്വെന്‍റ്റി ഫൈവ് ഒക്കെ ആയിക്കഴിഞ്ഞ് കുഴപ്പമില്ല; അല്ലേ?” എത്ര നിയന്ത്രിച്ചിട്ടും ഷെല്ലിയ്ക്ക് ദേഷ്യം വന്നു. അത് പക്ഷെ അവന്‍ വിഷമിച്ച് ഉള്ളിലൊതുക്കി. “മിനി അത്…” ഷെല്ലി വീണ്ടും വാക്കുകള്‍ക്ക് വേണ്ടി പരതി. അവള്‍ സാകൂതം അവനെ നോക്കി. “മിനിയെപ്പോലെ ഒരു കുട്ടി ഇങ്ങനെ നശിക്കുന്നത് എനിക്കിഷ്ടമല്ല…” “അപ്പോള്‍ അതാണ്‌ സാറിന്‍റെ കാര്യം?” അവളുടെ വാക്കുകളും സ്വരവും ഭാവവും മാറി. പരിഹാസവും ദേഷ്യവും അവളില്‍ നിറഞ്ഞു.

“എന്നെപ്പോലെ ഒരു കുട്ടി നശിക്കരുത് …എന്നുവെച്ചാല്‍ മറ്റുകുട്ടികള്‍ നശിക്കാം. പിന്നെ ലാസ്റ്റ് എന്താ പറഞ്ഞെ? ങ്ങ്ഹാഎനിക്കിഷ്ടമല്ല. ഷെല്ലിക്ക് ഇഷ്ടമല്ല. എന്ന് വെച്ചാല്‍ മറ്റുള്ളവര്‍ എല്ലാം ഷെല്ലിയുടെ ഇഷ്ടത്തിനു അനുസരിച്ചു ഇഷ്ട്ടങ്ങള്‍ തെരഞ്ഞെടുക്കണം. റൈറ്റ്?” “അതല്ല..” ഷെല്ലിയും സ്വരം മാറ്റി. “യൂ ഷുഡ് സ്റ്റോപ്പ്‌. ഡ്രഗ് ഇല്ലീഗല്‍ ആണ്. അറിയില്ലേ? പൊറത്തായാല്‍ കുടുങ്ങും,” “ഓഹോ,”kambikuttan.net അവളുടെ സ്വരത്തില്‍ പരിഹാസമേറി. “ഇല്ലീഗല്‍ ആണോ? എനിക്കറിയില്ലാരുന്നു. പറഞ്ഞു തന്നതിന് താങ്ക്സ്. ഇല്ലീഗല്‍ ആയിട്ട് കുറെ കാര്യങ്ങള്‍ വേറെയും ഉണ്ട്. അതൊക്കെ സ്റ്റോപ് ചെയ്യുവോ ഷെല്ലി?” “മിനീ ഒരു ആര്‍ഗ്യുമെന്‍റ്റിന് ഞാനില്ല. ഞാനിപ്പോള്‍ വന്നത് ഈയൊരു കാര്യത്തിനു മാത്രമാണ്. ഈയൊരു കാര്യം മിനിയോട്‌ പറയാന്‍. നിങ്ങള്‍ ഡ്രഗ് യൂസ് ചെയ്യുന്നത് നിര്‍ത്തണം. നിര്‍ത്തണം എന്ന്‍ പറഞ്ഞാല്‍ നിങ്ങള്‍ ഏത് അര്‍ത്ഥത്തില്‍ വേണേലും എടുക്കാം.” “ഇല്ലെങ്കില്‍?” “ഇല്ലെങ്കില്‍ എനിക്ക് അടുത്ത വഴി നോക്കേണ്ടി വരും,” “ഓഹോ! ശരി! സാറ് സാറിന്‍റെ ആ വഴി നോക്കിയാട്ടെ. എന്‍റെ ലൈക്സും ഡിസ്ലൈക്സും വേറൊരാള്‍ നിശ്ചയിക്കുന്നത് എനിക്കിഷ്ടമില്ല. മേലില്‍ ഇക്കാര്യം പറഞ്ഞു നിങ്ങള്‍ എന്നെ കാണുന്നതും എനിക്കിഷ്ടമല്ല. ഇക്കാര്യതിനെന്നല്ല, ഒരു കാര്യത്തിനും. കമ്മ്യൂണിസ്റ്റിനു ഗുണ്ടായിസമല്ലേ ഇപ്പോഴും ഇഷ്ടം?” അവളുടെ അവസാനത്തെ വാക്കുകള്‍ ഷെല്ലിയുടെ സകല നിയന്ത്രണവും തകര്‍ത്തു. “ആരാടീ നീ?” അവന്‍ കയര്‍ത്തു. “നീയെന്താ എന്നെപ്പറ്റി വിചാരിച്ചെ? അതേടീ ഗുണ്ടയാ ഞാന്‍. ഗുണ്ടായിസം കാണിക്ക്വേം ചെയ്യും. നിന്നെപ്പോലെ ലോകം മൊത്തം വിരല്‍ത്തുമ്പില്‍ അമ്മാനമാട്ടുന്ന സകല പണച്ചാക്കുകള്‍ക്കും അങ്ങനെയേ തോന്നു. നിര്‍ത്തിക്കോണം നിന്‍റെ സകല വെളച്ചിലും. എന്നേക്കൊണ്ട് തനി ഗുണ്ടായിസമെറക്കുന്നേനു മുമ്പ്. ഞാന്‍ ഗുണ്ടായിസം തൊടങ്ങിയാ പൊന്നുമോളേ നീയൊന്നും പിന്നെ ബാക്കി കാണുവേല. മര്യാദക്ക് പറയുമ്പം നീ തലേക്കേറുന്നോ?” “വില്‍ യൂ സ്റ്റോപ് യൂ ബ്ലഡി..!!” മിനി രോഷം കൊണ്ട് അലറി.

ചുറ്റും നടക്കുകയും ഇരിക്കുകയും ചെയ്യുകയായിരുന്ന മറ്റുള്ളവര്‍ അവളുടെ ശബ്ദം കേട്ടു ശ്രദ്ധിച്ചു? “What do you paln to do? What do you think of yourself? Who the hell are you to decide what I should do? ങ്ങ്ഹേ? ആരാ നീ? നിന്‍റെ ഉദ്ദേശം എനിക്ക് മനസ്സിലായി. നീയും നിന്‍റെ പാര്‍ട്ടിക്കാരും മാക്സിമം ചെയ്തോ. ഐം നോട്ട് ഗോയിംഗ് ടു ബോ മൈ ഹെഡ്. ഐം നോട്ട് ഗോയിംഗ് ടു ജെനുഫ്ലെക്റ്റ് ഇന്‍ ഫ്രന്‍റ്റ് ഓഫ് യുവര്‍ ബ്ലഡി പാര്‍ട്ടി ആന്‍ഡ്‌ യുവേഴ്സെല്ഫ്. നിനക്കറിയില്ല ഞാന്‍ ആരാന്ന്! ജെസ്റ്റ് ഗെറ്റ് ഔട്ട് ഓഫ് മൈ വേ. നൌ ആന്‍ഡ്‌ ഫോര്‍എവെര്‍!” ചുറ്റും കൂടിയ ആളുകള്‍ക്കിടയിലൂടെ രോഷം പൂണ്ട് അമര്‍ത്തിചവിട്ടിക്കുലുക്കി മിനി കടന്നുപോയി. “എന്താ അളിയാ ഷെല്ലി, ഇതൊക്കെ?” ചുറ്റുമുള്ള മനുഷ്യ മതിലില്‍ നിന്ന്‍ ആരോ ചോദിച്ചു. ഷെല്ലി പുഞ്ചിരിച്ചു. “ഡ്രാമ,” അവന്‍ പറഞ്ഞു. “ഇത് ജസ്റ്റ് റിഹെഴ്സലാ. ശരിക്കൊള്ള ഡയലോഗ് വരുന്നതേയൊള്ളപ്പീ. ഡ്രാമാ സ്റ്റെജേ കേറുമ്പം ഇതൊന്നുവല്ല. നല്ല മണിമണിപോലെ വരും മുത്തുമൊഴികള്‍. എന്‍റെ വായീന്ന്. അത് വരെ അവള്‍ പറയട്ടെ. യാങ്കീ ഇംഗ്ലീഷ്!”

Comments:

No comments!

Please sign up or log in to post a comment!