മൃഗം 12

“ഇതില്‍ എന്തോ ചതിയുണ്ട് പപ്പാ…ഗൌരീകാന്തും മകളും നാട്ടുകാരുടെ മുന്‍പില്‍ നല്ലപിള്ള ചമയാന്‍ ശ്രമിക്കുകയാണ്..വാസുവിനെതിരെ യാതൊരു നിയമനടപടികളും അവര്‍ ആഗ്രഹിക്കുന്നില്ല..അവന്റെ ജീവനുള്ള വില അവര്‍ ഇട്ടുകഴിഞ്ഞു എന്നര്‍ത്ഥം..”

ടിവിയില്‍ ന്യൂസ് കണ്ടുകൊണ്ടിരുന്ന ഡോണയുടെ സ്വരത്തില്‍ ഒരേ സമയം ഭീതിയും അവജ്ഞയും കലര്‍ന്നിരുന്നു.

“അതെ മോളെ..ചാനലുകാരും സ്ത്രീ സംരക്ഷകരും ബഹളമുണ്ടാക്കിയതോടെ അവനെ പോലീസ് അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയനാക്കുമെന്നുള്ളത് അവര്‍ക്ക് ഏറെക്കുറെ ഉറപ്പായി. ഇത്ര സെന്‍സേഷനലായ വിഷയങ്ങളില്‍ പോലീസിനു നിഷ്ക്രിയത്വം പാലിക്കാന്‍ പറ്റില്ലല്ലോ.. അതുമൂലം വാസുവിന് വളരെയധികം മാധ്യമശ്രദ്ധ കിട്ടാനും ജനം എവിടെവച്ച്‌ കണ്ടാലും അവനെ തിരിച്ചറിയുന്ന സാഹചര്യം ഉണ്ടാകാനും കാരണമാകും…. അവരത് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നു..കാരണം അവനു കൂടുതല്‍ മാധ്യമശ്രദ്ധ കിട്ടിയാല്‍ പിന്നെ അവന്റെ പിന്നാലെ ആകും ചാനലുകാര്‍..പിന്നീട് അവനെതിരെ എത്ര കരുതലോടെ പ്രവര്‍ത്തിച്ചാലും വിരല്‍ തങ്ങള്‍ക്ക് നേരെ മാത്രമേ നീളു എന്ന് ബുദ്ധിമാനായ ഗൌരീകാന്തിന് അറിയാം..അതുകൊണ്ട് തങ്ങള്‍ക്ക് അവനോടു വിരോധമില്ല എന്ന് പരസ്യമായി പറഞ്ഞ് അവനിനി എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദികള്‍ തങ്ങളായിരിക്കില്ല എന്നൊരു തോന്നല്‍ ഉണ്ടാക്കാനുമുള്ള തന്ത്രമാണ് ഇത്..നമ്മള്‍ വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു..” പുന്നൂസ് ആലോചനയോടെ പറഞ്ഞു.

“അതെ.. സ്വന്തം മകളെ നടുറോഡില്‍ ഇട്ടു തല്ലിയ ആളോട് ഹൃദയ വിശാലത കാണിക്കുന്ന ഒരച്ഛനും മകളും…ഇവരെപ്പോലെ നീചരായ മനുഷ്യര്‍ വേറെ ഇല്ല..ആ അഞ്ജന അഹങ്കാരത്തിന്റെ ആള്‍രൂപം ആണ്….പപ്പാ.എനിക്ക് വാസുവിനെ ഉടന്‍ കാണണം..അവന്റെ ഒരു ഇന്റര്‍വ്യൂ എടുക്കണം…ഒപ്പം അഞ്ജനയുടെ റെക് ലെസ്സ് ഡ്രൈവിംഗ് മൂലം പ്രശ്നങ്ങള്‍ നേരിട്ട ചിലരുടെ ബിറ്റ്സ് ഞാന്‍ എന്റെ പക്കല്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്..അതും കൂടി ചേര്‍ത്ത് ഒരു ഫീച്ചര്‍ നാളെ ഞാന്‍ നല്‍കാന്‍ പോകുകയാണ്…” ഡോണ ആലോചിച്ച് ഉറപ്പിച്ചത് പോലെ പറഞ്ഞു.

“അതുകൊണ്ടുള്ള ഗുണം?”

“അച്ഛാ അയാളെപ്പോലെ അധമനായ ഒരു ക്രിമിനലിന് ഒരു സിമ്പതി ജനമനസില്‍ കിട്ടിക്കൂടാ…അവള്‍ ചെയ്തത് ആദ്യത്തെ തെറ്റല്ല എന്നും ഇതുമൂലം മുന്‍പ് പലര്‍ക്കും ഉണ്ടായിട്ടുള്ള ദുരനുഭവം, കോളജ് വിദ്യാര്‍ഥികളെ തല്ലിച്ചതച്ച സംഭവം തുടങ്ങിയവ ജനം അറിയണം..ഒപ്പം അവര്‍ ഇല്ലാതാക്കാന്‍ ശ്രമിച്ച മാധ്യമശ്രദ്ധ വാസുവിന് ലഭിക്കുകയും വേണം….

പപ്പയും വാ..അവനുമായിട്ടുള്ള ഇന്റര്‍വ്യൂ മാത്രം മതി എനിക്ക് ഈ പ്രോഗ്രാം ടെലികാസ്റ്റ് ചെയ്യാന്‍..”

“മോളെ ഇത് തീക്കളി ആണ്…നിനക്കെതിരെ അവര്‍ കുറെക്കൂടെ വേഗത്തില്‍ തിരിയാന്‍ ഇത് കാരണമാകും. വാസു വന്നത് മൂലം ഇപ്പോള്‍ അവരുടെ ശ്രദ്ധ അവന്റെ മേലാണ്..നിന്റെ കാര്യത്തില്‍ അതുകൊണ്ടുതന്നെ അവരല്‍പം സാവകാശം എടുക്കാന്‍ സാധ്യതയുണ്ട്. പക്ഷെ നീയും അവനും ഒരുമിച്ചാണ് എന്നവര്‍ അറിഞ്ഞാല്‍, നിങ്ങള്‍ രണ്ടുപേര്‍ക്ക് എതിരെയും അവര്‍ ശക്തമായി തിരിയും….” പുന്നൂസ് അവളെ ഓര്‍മ്മപ്പെടുത്തി.

“അവര് തിരിയട്ടെ പപ്പാ..അത് നമ്മള്‍ പ്രതീക്ഷിക്കുന്നതാണല്ലോ..വാസു എന്തിനാണ് സ്വന്തം ജീവിതം അപകടപ്പെടുത്തിയത്? എനിക്ക് വേണ്ടിയല്ലേ? അപ്പോള്‍ ഞാന്‍ അവന്റെ പിന്നില്‍ ഒളിക്കുന്നത് മനുഷ്യര്‍ക്ക് ചേര്‍ന്ന പണിയാണോ?” ഡോണ ചോദിച്ചു.

“മോളെ..അതൊക്കെ ശരിതന്നെ..പക്ഷെ സൂക്ഷിക്കനുള്ളത് സൂക്ഷിക്കുകതന്നെ വേണം”

“നാളെ മുംതാസിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഞാന്‍ ലോകത്തിനു നല്‍കാന്‍ പോകുകയാണ്..ഞാനത് ചെയ്യുന്നുണ്ട് എന്ന് അവര്‍ എപ്പോഴെ അറിഞ്ഞു കഴിഞ്ഞതല്ലേ? എത്ര ഭീഷണി ഫോണ്‍ കോളുകള്‍ പപ്പയ്ക്കും മമ്മിക്കും എനിക്കും അവരില്‍ നിന്നും വന്നു? അതൊക്കെ കേട്ടു ഞാന്‍ പിന്മാറും എന്നൊരു ധാരണ അവര്‍ക്ക് കാണുമായിരിക്കും..എന്നാല്‍ അത് ശരിയല്ല എന്ന് അവന്മാരെ എനിക്ക് അറിയിക്കണം..അത് എത്ര നേരത്തെ ആകുന്നോ അത്ര നല്ലതാണ്..അതുകൊണ്ട്  എന്റെ തീരുമാനത്തിന് മാറ്റമില്ല പപ്പാ..വരൂ..നമുക്ക് വാസുവിനെ കണ്ടിട്ട് വേഗം തിരികെ വരാം”

പോകാന്‍ എഴുന്നേറ്റുകൊണ്ട് ഡോണ പറഞ്ഞു. ഇനി അവളോട്‌ പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസിലാക്കിയ പുന്നൂസ് ഒന്നും പറയാതെ പോകാന്‍ എഴുന്നേറ്റു.

———————

“ഹലോ ഏട്ടാ..നിങ്ങള്‍ എവിടെയാണ്”

സ്റ്റാന്‍ലിക്കും മാലിക്കിനും ഒപ്പമിരുന്ന് വാസുവിന്റെ വീട്ടില്‍ നടത്തേണ്ട ഓപ്പറേഷന്‍ ചര്‍ച്ച ചെയ്തുകൊണ്ട് മദ്യം നുണയുകയായിരുന്ന അര്‍ജുന്‍ അഞ്ജനയുടെ ഫോണ്‍ വന്നപ്പോള്‍ എടുത്ത് സംസാരിക്കുകയായിരുന്നു.

“ഞങ്ങള്‍ ഓഫീസിലുണ്ട്..” അവന്‍ പറഞ്ഞു.

“ടിവി കാണുന്നുണ്ടോ ഇപ്പോള്‍?”

“ഇല്ലടി എന്താ?”

“വേഗം എവര്‍ഗ്രീന്‍ ചാനല്‍ നോക്ക്..ഡോണയുടെ ഒരു ന്യൂസ് ഫീച്ചര്‍ വരുന്നുണ്ട്..വേഗം…” അവള്‍ പറഞ്ഞിട്ട് ഫോണ്‍ വച്ചു.

“എടാ അളിയാ ആ ടിവി ഒന്ന്‍ ഓണ്‍ ചെയ്യ്‌..എവര്‍ഗ്രീനില്‍ ഡോണയുടെ എന്തോ വാര്‍ത്താ പരിപാടി ഉണ്ടെന്നു അഞ്ജന വിളിച്ചു പറയുന്നു.
.” അര്‍ജുന്‍ മാലിക്കിനോട് പറഞ്ഞു. അവന്‍ ചെന്നു ടിവി ഓണാക്കി എവര്‍ഗ്രീന്‍ ചാനല്‍ വച്ചു.

ഇതേ സമയത്ത് ദിവ്യയും ടിവി കാണുകയായിരുന്നു. വാസു പ്രശ്നത്തില്‍ അകപ്പെട്ട ശേഷം അവള്‍ വൈകിട്ടുള്ള വാര്‍ത്ത കാണല്‍ ഒരു പതിവാക്കിയിരുന്നു. എല്ലാ ചാനലുകളും അവള്‍ നോക്കും വാസുവുമായി ബന്ധപ്പെട്ട വല്ല പരിപാടിയും ഉണ്ടോ എന്ന്. അന്നും അവള്‍ ചാനലുകള്‍ മാറ്റി വരുമ്പോഴാണ് അതിസുന്ദരിയായ ഒരു പെണ്‍കുട്ടി വാര്‍ത്തകള്‍ക്ക് പിന്നില്‍ എന്ന പരിപാടി അവതരിപ്പിക്കുന്നത് കണ്ടത്.

“ഹായ് ഗുഡ് ഈവനിംഗ്..അയാം ഡോണ എഗൈന്‍….കഴിഞ്ഞ രണ്ടു ദിവസങ്ങളായി മാധ്യമ ശ്രദ്ധ നേടിയ വളരെയധികം ഹൈപ്പ് ഉണ്ടാക്കിയ ഒരു വാര്‍ത്തയുടെ ചില പിന്നാമ്പുറ സത്യങ്ങളിലെക്ക് ഒന്നെത്തി നോക്കുകയാണ് ഇവിടെ. രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് കൊച്ചി നഗരത്തിലെ തിരക്കേറിയ ഒരു ജംഗ്ഷനില്‍ വച്ച്  ഒരു മാധ്യമ പ്രവര്‍ത്തക ആക്രമിക്കപ്പെട്ട സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചതും, തെറ്റ് ചെയ്ത വ്യക്തിക്ക് എതിരെ വനിതാ സംഘടനകള്‍, മാധ്യമ സംഘടനകള്‍, സമൂഹത്തിലെ മറ്റ്‌ പ്രശസ്തരായ വ്യക്തികള്‍ തുടങ്ങിയവര്‍ രംഗത്ത് വരുകയും അയാള്‍ക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യപ്പെട്ടു നടത്തിയ വാര്‍ത്താ പരിപാടികള്‍ക്കും ഒക്കെ നമ്മള്‍ സാക്ഷ്യം വഹിക്കുകയുണ്ടായി. അതേത്തുടര്‍ന്ന് വളരെ നാടകീയമായ ചില കാര്യങ്ങള്‍ അരങ്ങേറുന്നതും നമ്മള്‍ കണ്ടു. അഞ്ജന എന്ന മാധ്യമ പ്രവര്‍ത്തകയുടെ പിതാവ് ശ്രീ ഗൌരീകാന്ത് തന്റെ മകള്‍ക്ക് പറ്റിയ തെറ്റ് ഏറ്റുപറഞ്ഞ് അവളെ മര്‍ദ്ദിച്ച വ്യക്തിയോട് നിരുപാധികം ക്ഷമിച്ചത് സത്യത്തില്‍ പലരിലും ഞെട്ടല്‍ ഉളവാക്കുക തന്നെ ചെയ്തു. കാരണം ഇവിടെ അക്രമത്തിന് ഇരയായത് ഒരു സ്ത്രീയാണ്. ഒരുപക്ഷെ ചിലരെങ്കിലും ഇതില്‍ മറിച്ചു ചിന്തിക്കുന്നവര്‍ കണ്ടേക്കും. അതായത് അഞ്ജന എന്ന പെണ്‍കുട്ടിയെ അകാരണമായി മര്‍ദ്ദിച്ച ഒരു വ്യക്തിയെ നിയമത്തിന്റെ മുന്‍പില്‍ ഹാജരാക്കി മാതൃകാപരമായി ശിക്ഷിക്കുന്നതിനു പകരം അയാളോട് നാടകീയമായ രീതിയില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയും ആ പെണ്‍കുട്ടിയുടെ പിതാവും ക്ഷമിച്ച് പ്രശ്നങ്ങള്‍ ഇല്ലാതാക്കിയത് ഒരുതരം ദുരൂഹത സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ട് എന്താണ് ഈ സംഭവത്തിന്‌ പിന്നിലെ യാഥാര്‍ത്ഥ്യം, ആരാണ് ഇതില്‍ ഉള്‍പ്പെട്ട അഞ്ജനയെ ആക്രമിച്ച വ്യക്തി എന്നിവ അന്വേഷിച്ചറിഞ്ഞു കണ്ടുപിടിച്ച് സത്യം മറ നീക്കി നിങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുകയാണ് ഇവിടെ….ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം നമ്മള്‍ അഞ്ജനയെ ക്രൂരമായി ആക്രമിച്ച വ്യക്തിയുമായി ഞങ്ങള്‍ നടത്തിയ ഇന്റര്‍വ്യൂവിലേക്ക് കടക്കുന്നതാണ്.
.”

“ഹും..എന്റെ വാസുവേട്ടനെ കുടുക്കാന്‍ ഇറങ്ങിയിരിക്കുകയാണ് ഇവള്‍..അമ്മെ..ഒന്നിങ്ങു വന്നെ..” ദിവ്യ ഡോണയുടെ സംസാരം അല്പം പോലും ഇഷ്ടപ്പെടാതെ പറഞ്ഞു. രുക്മിണി വേഗം അവിടെത്തി.

“അമ്മെ വാസുവേട്ടനോട് ക്ഷമിച്ചു എന്ന് ഇന്നലെ ആ പെണ്ണും അവളുടെ അച്ഛനും പറഞ്ഞതില്‍ എന്തോ പ്രശ്നം ഉണ്ടെന്നു പറഞ്ഞു ഈ ചാനലുകാര്‍ അത് കുത്തിപ്പൊക്കി വീണ്ടും കുഴപ്പം ഉണ്ടാക്കാന്‍ പോകുകയാണെന്ന് തോന്നുന്നു..അവര് വാസുവേട്ടനെ കണ്ടു പിടിച്ച് ഇന്റര്‍വ്യൂ എടുത്തത്രേ..ഇപ്പോള്‍ വരും”

“ഭഗവാനെ എന്റെ കുഞ്ഞിനെ ഒന്ന് കാണാന്‍ എങ്കിലും പറ്റുമല്ലോ…അച്ഛനെ വിളിക്കണോ മോളെ?’

“എന്തിനാ..പിന്നെയിത് നമ്മളെപ്പോലും കാണാന്‍ സമ്മതിക്കില്ല”

ഇടവേള കഴിഞ്ഞപ്പോള്‍ ഡോണ വീണ്ടും സ്ക്രീനിലെത്തി. ദിവ്യക്ക് അവളോട്‌ മനസ്സില്‍ ശക്തമായ വിരോധം ഉടലെടുത്തുകഴിഞ്ഞിരുന്നു.

“വെല്‍ക്കം ബാക്ക്..ഇപ്പോള്‍ നമ്മുടെ ഒപ്പമുള്ളത് മിസ്സ്‌ അഞ്ജനയെ മര്‍ദ്ദിച്ചു എന്ന് പറയപ്പെടുന്ന ആളാണ്‌..ഹായ് മിസ്റ്റര്‍ വാസു….

സ്ക്രീനില്‍ വാസുവിന്റെ മുഖം തെളിഞ്ഞപ്പോള്‍ രുക്മിണിയുടെ കണ്ണുകള്‍ വിടര്‍ന്നു. ദിവ്യയ്ക്ക് തന്റെ രോമങ്ങള്‍ എഴുന്നു നില്‍ക്കുന്നത് പോലെ തോന്നി. അവളുടെ മുഖം തുടുത്തു; ശരീരം വിറ കൊള്ളുന്നതുപോലെ ദിവ്യയ്ക്ക് തോന്നി. രുക്മിണിയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി വാസുവിനെ കണ്ടപ്പോള്‍.

“മിസ്റ്റര്‍ വാസു..താങ്കള്‍ ഒരു മാധ്യമ പ്രവര്‍ത്തകയെ നടുറോഡില്‍ വച്ചു അതിക്രൂരമായി മര്‍ദ്ദിച്ചതിന്റെ വിഷ്വല്‍സായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളായി മിക്ക ന്യൂസ് ചാനലുകളും ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത്..താങ്കളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് സ്ത്രീ സംഘടനകളും മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകളും മറ്റ് അനേക പ്രശസ്ത വ്യക്തികളും രംഗത്ത് വന്നിരുന്നത് താങ്കള്‍ക്ക് അറിയാമല്ലോ..എന്നാല്‍ അപ്പോഴൊക്കെ താങ്കളെ ശക്തമായി എതിര്‍ത്തിരുന്ന മിസ്സ്‌ അഞ്ജന ഇന്നലെ തെറ്റ് തന്റെ ഭാഗത്താണ് എന്ന് പരസ്യമായി പറഞ്ഞതുകൊണ്ടാണ് ഞങ്ങള്‍ താങ്കളെ തേടിപ്പിടിച്ച് ഈ പരിപാടിയില്‍ പങ്കെടുപ്പിച്ചത്..യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്നറിയാന്‍ ഇന്നലത്തെ നാടകീയമായ ഏറ്റുപറച്ചില്‍ കാരണം പലര്‍ക്കും ആകാംക്ഷയുണ്ട്.. വിരോധമില്ലെങ്കില്‍ അതെപ്പറ്റി ഞങ്ങള്‍ താങ്കളില്‍ നിന്നും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു….” ഡോണ പറഞ്ഞു.

“ആ സ്ത്രീയുടെ പെരുമാറ്റം കാരണമാണ് എനിക്ക് അവര്‍ക്ക് നേരെ കൈ ഉയര്‍ത്തെണ്ടി വന്നത്…” വാസു പറഞ്ഞു.


“എന്തുകൊണ്ട് താങ്കള്‍ പ്രകോപിതനായി?”

“ഞാന്‍ ഒരു അത്യാവശ്യ കാര്യത്തിന് പോകാനായി രാവിലെ ഇറങ്ങിയതാണ്.. എന്റെ നേരെ മുന്‍പിലായിരുന്നു ഈ പറഞ്ഞ സ്ത്രീയുടെ കാര്‍ സിഗ്നലില്‍ നിര്‍ത്തിയിരുന്നത്. എന്റെ വലതുവശത്ത് മറ്റൊരു കാറും ഉണ്ടായിരുന്നത് കൊണ്ട് അവര്‍ വണ്ടി നീക്കാതെ എനിക്ക് മുന്‍പോട്ടു പോകാന്‍ സാധിക്കുമായിരുന്നില്ല. സിഗ്നല്‍ പച്ച ആയപ്പോള്‍ അവരുടെ മുന്‍പിലുണ്ടായിരുന്ന കാര്‍..അത് നിങ്ങളുടെ കാറായിരുന്നു അല്ലെ?” വാസു ചോദിച്ചു.

“അതെ…അത് എന്റെ കാറായിരുന്നു…”

“നിങ്ങള്‍ സിഗ്നല്‍ കടന്നു പോയെങ്കിലും ആ സ്ത്രീ ഉച്ചത്തില്‍ ഗാനം കേട്ടുകൊണ്ട് തന്റെ മൊബൈലില്‍ എന്തോ ചെയ്യുകയായിരുന്നു..പല വാഹനങ്ങളും ഹോണടിച്ചിട്ടും അവര്‍ പോയില്ല..അപ്പോഴേക്കും സിഗ്നല്‍ വീണ്ടും ചുവപ്പായി..ഇനി ഒരിക്കല്‍ക്കൂടി അവര്‍ ഇതേപോലെ പോകാതിരുന്നാല്‍ എനിക്ക് പ്രശ്നമാകും എന്നുള്ളതുകൊണ്ട് ഞാന്‍ ചെന്ന് അവരോട് വിവരം പറഞ്ഞു..വളരെ മാന്യമയിട്ടാണ് ഞാന്‍ അവരോട് സംസാരിച്ചത്..അവര്‍ പക്ഷെ എന്നെ തെറി വിളിച്ചിട്ട് പോടാ എന്ന് പറഞ്ഞുകൊണ്ട് പാട്ടിന്റെ ശബ്ദം കുറേക്കൂടി കൂട്ടുകയാണ് ചെയ്തത്..എനിക്ക് അതോടെ നിയന്ത്രണം തെറ്റി..ഞാന്‍ അവരുടെ വണ്ടിയുടെ ഗ്ലാസ് അടിച്ചുടച്ചു..അതോടെ പുറത്തിറങ്ങിയ അവര്‍ എന്നെ അസഭ്യം പറഞ്ഞുകൊണ്ട് ആഞ്ഞു ചവിട്ടി..ഒഴിഞ്ഞു മാറിയ എനിക്ക് ആ സമയത്തെ ദേഷ്യം മൂലം അവരെ ചെറുതായി ഒന്ന് കൈകാര്യം ചെയ്യേണ്ടി വന്നു…ഒരു സ്ത്രീയ്ക്ക് യോജിച്ച പെരുമാറ്റമല്ല അവരില്‍ നിന്നും ഉണ്ടായത്….”

“താങ്ക്സ്..ആന്‍ഡ് ദാറ്റ് വാസ് മിസ്റ്റര്‍ വാസു…” ഡോണ സ്ക്രീനിലേക്ക് നോക്കി അങ്ങനെ പറഞ്ഞ ശേഷം വാസുവിനെ നോക്കി തുടര്‍ന്നു “വളരെ സത്യസന്ധമായി തുറന്ന് സംസാരിച്ചതിന് വളരെ നന്ദി മിസ്റ്റര്‍ വാസു..”

“നന്ദി” വാസു കൈകള്‍ കൂപ്പി.

ദിവ്യയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അവള്‍ പുഞ്ചിരിയോടെ കണ്ണുകള്‍ തുടച്ചു.

“മിസ്റ്റര്‍ വാസു പ്രകോപിതനായതിന്റെ കാരണം ഇപ്പോള്‍ സപ്ഷ്ടമാണ്…ഇത് ആദ്യമായി സംഭവിച്ച ഒന്നല്ല എന്നാണ് ഞങ്ങള്‍ നടത്തിയ അന്വേഷണം വ്യക്തമാക്കിയത്..ഇതിനു മുന്‍പും മിസ്സ്‌ അഞ്ജനയില്‍ നിന്നും സമാനമായ പ്രവൃത്തിയും പെരുമാറ്റവും ഉണ്ടായിട്ടുണ്ട് എന്നും പോലീസ് പോലും അവരുടെ കാര്യത്തില്‍ നിഷ്ക്രിയത്വം പാലിക്കുകയാണ് ചെയ്തിട്ടുള്ളത് എന്നും വെളിപ്പെടുത്തുന്ന ചില തെളിവുകളിലേക്ക്‌ ഞങ്ങള്‍ പോകുകയാണ്…”

“അമ്മെ ഞാന്‍ കരുതി ഈ പെണ്ണ് നമ്മുടെ വാസുവേട്ടനെതിരെ ആണെന്ന്..ഹാവൂ ഇപ്പോഴാണ് ആശ്വാസമായത്..” ദിവ്യ നെടുവീര്‍പ്പിട്ടുകൊണ്ട് സന്തോഷത്തോടെ പറഞ്ഞു.

“കള്ളക്കഴുവര്‍ട മോള്…അവള്‍ടെ ഒരു അന്വേഷണം..എന്റെ പെങ്ങളെ മനപൂര്‍വ്വം അവഹേളിക്കാനാണ് അവള്‍ ഈ ഫീച്ചര്‍ ഉണ്ടാക്കിയത്..നമുക്കെതിരെ ഉള്ള അവളുടെ ആദ്യ അമ്പാണ് ഇത്….”

പല്ല് ഞെരിച്ചുകൊണ്ട് അര്‍ജ്ജുന്‍ പറഞ്ഞു. അവന്റെ മുഖം കോപം കൊണ്ട് ചുവന്നു തുടുത്തിരുന്നു. സ്റ്റാന്‍ലിയും മാലിക്കും ആലോചനയോടെ അവന്റെ അരികിലെത്തി.

“അതെ..അവള്‍ നമുക്കെതിരെ പരസ്യമായി നീക്കം ആരഭിച്ചു കഴിഞ്ഞു..പക്ഷെ അര്‍ജ്ജുന്‍..നിനക്കെന്ത് തോന്നുന്നു? ഇവള്‍ക്ക് അവനെ എങ്ങനെ കിട്ടി ഇന്റര്‍വ്യൂ എടുക്കാന്‍? വേറെ ഒരൊറ്റ ചാനലുകാര്‍ക്കും ലഭിക്കാത്ത ഇവനെ ഇവള്‍ എങ്ങനെ തപ്പിയെടുത്തു?” സ്റ്റാന്‍ലി ചോദിച്ചു.

“അവള്‍ ഓവര്‍ സ്മാര്‍ട്ട് ആണ് സ്റ്റാന്‍ലി..ഒന്ന് മനസ്സില്‍ ഉന്നിയാല്‍ അവളത് നേടുക തന്നെ ചെയ്യും..അതുകൊണ്ടാണ് അവള്‍ക്കെതിരെ ഉള്ള നമ്മുടെ നീക്കം അങ്ങേയറ്റം ബുദ്ധിപരമായിരിക്കണം എന്ന് ഞാന്‍ പറഞ്ഞത്..മുംതാസിനെ ഡീല്‍ ചെയ്ത ലാഘവത്തോടെ നമുക്ക് ഡോണയെ ഡീല്‍ ചെയ്യാന്‍ പറ്റില്ല…ക്രിമിനല്‍ ബാക്ക്ഗ്രൌണ്ട്  ഇല്ലെങ്കിലും നല്ല സ്വാധീനവും പണവും ഉള്ള ഒരു തന്തപ്പടി അവള്‍ക്കുണ്ട്….പക്ഷെ നീ പറഞ്ഞത് പോലെ ഇവനെ ഇവള്‍ക്ക് എങ്ങനെ കിട്ടി?” അര്‍ജ്ജുനും ആലോചനയോടെ ചോദിച്ചു.

“എന്റെ അനുമാനം ഇവള്‍ക്കും ഇവനും തമ്മില്‍ എന്തോ ബന്ധമുണ്ട് എന്നാണ്…അവന്‍ പറഞ്ഞ ഒരു കാര്യം നിങ്ങള്‍ ശ്രദ്ധിച്ചോ..അന്ന് സിഗ്നലില്‍ അഞ്ജനയുടെ കാറിനു മുന്‍പില്‍ ഉണ്ടായിരുന്നത് ഡോണയുടെ കാറാണ് എന്നവനറിയാമായിരുന്നു…അതിനര്‍ത്ഥം അവളെ അവന്‍ മുന്‍പേ തന്നെ അറിയുന്നുണ്ട് എന്നല്ലേ?” മാലിക്ക് ചോദിച്ചു.

“അന്ന് അവളായിരുന്നു മുന്‍പില്‍ എന്ന് ഒരു പക്ഷെ അവള്‍ അവനോട് പറഞ്ഞതാകാം. പക്ഷെ നമുക്ക് അതൊന്നും പ്രശ്നമല്ല..അവന്‍ എവിടെയാണ് എന്ന് കണ്ടുപിടിക്കണം…ഉടന്‍ തന്നെ..അവനെ തൂക്കിയെടുത്ത് ഇവിടെ എത്തിക്കണം….” അര്‍ജ്ജുന്‍ പറഞ്ഞു.

“അര്‍ജ്ജുന്‍..അവളുടെ ഈ പ്രോഗ്രമോടെ അവനു മാധ്യമശ്രദ്ധ കിട്ടിക്കഴിഞ്ഞു..ഇനി കണ്ട ഓഞ്ഞ പത്രക്കാര്‍ എല്ലാം ഇത് വാര്‍ത്ത ആക്കിയേക്കും…അവനെ ജനം തിരിച്ചറിഞ്ഞു തുടങ്ങിയാല്‍, നമ്മള്‍ സൂക്ഷിക്കണം. കാരണം ഇപ്പോള്‍ അവനൊരു ഹീറോ ഇമേജ് ഉണ്ട്. അവനെതിരെ എന്തെങ്കിലും ചെയ്‌താല്‍, പോലീസ് നമ്മെ സംശയിക്കും എന്ന കാര്യം ഉറപ്പാണ്‌..അതുകൊണ്ട് ആലോചിച്ചു മാത്രം നീങ്ങിയാല്‍ മതി” സ്റ്റാന്‍ലി പറഞ്ഞു.

“എന്റെ ഊഹം, അവളും അവനും തമ്മില്‍ എന്തോ ബന്ധമുണ്ട് എന്നാണ്…അവള്‍ക്കറിയാം അവനെവിടെ ഉണ്ടെന്ന്…” മാലിക്ക് പറഞ്ഞു.

“അതെ..എന്തായാലും പത്രക്കരെയോ പോലീസിനെയോ പേടിച്ച് നമുക്ക് അവനെയോ അവളെയോ വെറുതെ വിടാന്‍ പറ്റില്ലല്ലോ..എന്റെ സംശയം അന്ന് ജോസ് അവന്റെയൊപ്പം കണ്ട പെണ്ണ് ഡോണ ആണെന്നാണ്…അവര്‍ മുംതാസിന്റെ വീട്ടില്‍ പോയെന്നല്ലേ അവന്മാര് പറഞ്ഞത്? അതിനര്‍ത്ഥം അവളുടെ സഹായിയാണ് അവനെന്നല്ലേ? സ്റ്റാന്‍ലി..ഡോണയെ നമുക്ക് നിരീക്ഷിക്കണം.അതിനു പറ്റിയ ഒരാളെ നമുക്ക് ഏര്‍പ്പാടാക്കണം..അങ്ങനെയാണെങ്കില്‍ അവനെവിടെയാണ് എന്ന് നിസ്സാരമായി നമുക്ക് കണ്ടുപിടിക്കാന്‍ പറ്റും….അതിനു മുന്നേ നമുക്ക് അവനൊരു സമ്മാനം കൊടുക്കണം. നമ്മുടെ നാട്ടിലെത്തി നമുക്കെതിരെ തിരിഞ്ഞ അവന് അവന്റെ നാട്ടിലെത്തി ഒരു ചെറിയ പണി…നാളെത്തന്നെ..എന്ത് പറയുന്നു?” അര്‍ജ്ജുന്‍ ചോദിച്ചു.

“അതെ അഞ്ജനയെ തൊട്ടതിനുള്ള ആദ്യ പ്രഹരം അവിടെ നിന്നായിക്കോട്ടേ..അവന് അച്ഛനും, അമ്മയും ഒപ്പം ഒരു സഹോദരിയും ഉണ്ടെന്നല്ലേ ഇക്ക പറഞ്ഞത്?” സ്റ്റാന്‍ലി ചോദിച്ചു.

“അതെ..പക്ഷെ അവന്‍ യഥാര്‍ത്ഥ മകനല്ലത്രേ..അവര്‍ക്ക് കുട്ടികള്‍ ഇല്ലാതെ എടുത്തു വളര്‍ത്തിയതാണ്..തള്ളയും മോളും ഊക്കന്‍ പീസുകള്‍ ആണെന്നാണ് ഇക്ക പറഞ്ഞത്..എന്തായാലും കുറെ നാളായി നാടന്‍ ഇറച്ചി രുചിച്ചിട്ട്..നാളെ അതൊന്നു രുചിച്ചു കളയാം” മാലിക്ക് വികൃതമായ ചിരിയോടെയാണ്‌ അത് പറഞ്ഞത്.

——-

സന്ധ്യയ്ക്ക് മഴയുടെ മട്ടു കണ്ടാണ്‌ ശങ്കരന്‍ കട നേരത്തെ അടച്ചത്. തുലാവര്‍ഷകാലം ആയതിനാല്‍ രാത്രി നല്ല മഴ പെയ്യാന്‍ സാധ്യതയുണ്ട് എന്നയാള്‍ക്ക് തോന്നി.

“ടാ മുത്തു..കട പൂട്ട്‌..മഴ വരുന്നതിനു മുന്‍പേ വീട്ടിലെത്തണം..”

ശങ്കരന്‍ താക്കോല്‍ മുത്തുവിനു നല്‍കിക്കൊണ്ട് പറഞ്ഞു. അവന്‍ കടപൂട്ടി താക്കോല്‍ നല്‍കിയപ്പോള്‍ അയാള്‍ ബാഗുമായി ചെന്നു സ്കൂട്ടര്‍ എടുത്തു.

“അതാ..അവനാണ് ശങ്കരന്‍..വാസുവിന്റെ വളര്‍ത്തുതന്ത…”

അല്പം മാറി പാര്‍ക്ക് ചെയ്തിരുന്ന ഡസ്റ്ററില്‍ അറേബ്യന്‍ ഡെവിള്‍സിനൊപ്പം ഇരിക്കുകയായിരുന്ന മുസ്തഫ പറഞ്ഞു. അവന്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന മാലിക്കിന്റെ അടുത്താണ് ഇരുന്നിരുന്നത്. പിന്നില്‍ സ്റ്റാന്‍ലി, അര്‍ജ്ജുന്‍ എന്നിവരും ഉണ്ടായിരുന്നു. ശങ്കരന്‍ സ്കൂട്ടറില്‍ മുന്‍പോട്ടു നീങ്ങിയപ്പോള്‍ അല്പം അകലം വിട്ട് അവരുടെ വണ്ടിയും നീങ്ങി. ശങ്കരന്‍ ശ്രദ്ധിക്കാതിരിക്കാന്‍ നല്ല അകലം വിട്ടാണ് അവര്‍ പൊയ്ക്കൊണ്ടിരുന്നത്.

“അവന്റെ വീട് അടുക്കാറായി..മെല്ലെ പോയാല്‍ മതി..”

മുസ്തഫ പറഞ്ഞു. മാലിക്ക് വണ്ടിയുടെ വേഗത കുറച്ചു. ശങ്കരന്‍ വീട്ടിലേക്ക് കയറി ഏതാണ്ട് മൂന്നാല് മിനിറ്റ് കഴിഞ്ഞ ശേഷം അവരുടെ വണ്ടി അവിടെത്തിയത്. ശങ്കരന്‍ സ്കൂട്ടര്‍ വച്ചിട്ട് ഉള്ളിലേക്ക് പോയിക്കഴിഞ്ഞിരുന്നു. ആ സമയത്ത് ദിവ്യ പുറത്തുള്ള തുളസിത്തറയില്‍ വിളക്ക് കൊളുത്താന്‍ ഇറങ്ങി വന്നു. മഴ പെയ്യാനിടയുള്ളതുകൊണ്ട് കുറെ നേരത്തെ തന്നെ വിളക്ക് കൊളുത്താന്‍ ദീപവുമായി ഇറങ്ങിയതായിരുന്നു അവള്‍. വിളക്കുമായി വരുന്ന തങ്കവിഗ്രഹം പോലെയുള്ള അവളെ അവര്‍ നാലുപേരും കണ്ടു.

“ഗോഡ്..വാട്ട് എ ബ്യൂട്ടി..മാര്‍വെലസ്” ദിവ്യയെ കണ്ടു കണ്ണ് തള്ളിപ്പോയ അര്‍ജ്ജുന്‍ സ്വയം മറന്ന് പറഞ്ഞു.

“ഇവളാണളിയാ പെണ്ണ്…ഉരുപ്പടി എന്നാല്‍ കിടുക്കന്‍ ഉരുപ്പടി”

മാലിക്ക് ആര്‍ത്തിയോടെ പറഞ്ഞു. അവര്‍ അല്പം മുന്‍പിലേക്ക് ചെന്നു വണ്ടി തിരിച്ചശേഷം തിരികെ എത്തിയപ്പോള്‍ ദിവ്യ വിളക്ക് കൊളുത്തിക്കഴിഞ്ഞു ഉള്ളിലേക്ക് കയറി പോകുകയായിരുന്നു. ചുവന്ന പ്രിന്റ്‌ അരപ്പാവാടയുടെ താഴെ കാണപ്പെട്ട അവളുടെ കൊഴുത്ത കണംകാലുകളും, പാവാടയുടെ ഉള്ളില്‍ തെന്നിക്കളിക്കുന്ന നിതംബങ്ങളും കാണാനായി ആര്‍ത്തിപൂണ്ട മാലിക്ക് വണ്ടി അവിടെ ചവിട്ടി നിര്‍ത്തി. നാലുപേരുടെയും കണ്ണുകള്‍ അവളുടെ അനുപമമായ ശരീരഭംഗിയില്‍ മയങ്ങിപ്പോയിരുന്നു. വീടിനു മുന്‍പില്‍ ഏതോ വണ്ടി നിന്നു എന്നറിഞ്ഞ ദിവ്യ തിരിഞ്ഞു നോക്കി. തന്റെ നേരെ നീളുന്ന കണ്ണുകള്‍ ഒരു മാത്ര നേരത്തേക്ക് അവള്‍ കണ്ടു. പെട്ടെന്ന് തന്നെ മാലിക്ക് വണ്ടി മുന്‍പോട്ടെടുത്തു.

“ഇക്കാ…നിങ്ങള്‍ക്ക് ഞങ്ങള്‍ എത്ര പണം അങ്ങോട്ട്‌ നല്‍കണം ഇങ്ങനെ ഒരു പണി ഏല്‍പ്പിച്ചതിന്?”

വികാരം കൊണ്ട് ഉത്തേജിതനായ മാലിക്ക് മുസ്തഫയോട് ചോദിച്ചു.

“അതെ..എന്റെ ഇക്കാ എന്ത് സുന്ദരിയാണ്‌ ആ പെണ്ണ്…നാടന്‍ സൌന്ദര്യം അതിന്റെ മൂര്‍ദ്ധന്യത്തില്‍…ഞാന്‍ കണ്ട മൂന്നാമത്തെ ഏറ്റവും സുന്ദരിയാണ്‌ ഇവള്‍..മുംതാസിനും ഡോണയ്ക്കും കട്ടയ്ക്ക് കട്ട നില്‍ക്കുന്ന ചരക്ക്..അതും നാടന്‍…ഫ്രഷ്‌ ഐറ്റം…” അര്‍ജ്ജുന്‍ തന്റെ അത്ഭുതം മറച്ചു വയ്ക്കാതെ പറഞ്ഞു.

“ദാ നോക്ക്…എന്ത് ഭംഗിയാണ് അവളുടെ മുഖത്തിന്‌…അമ്പോ ആ മുലകളുടെ എടുപ്പ് കണ്ടോ..ഹ്മ്മം”

അവള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ തന്റെ മൊബൈലില്‍ പകര്‍ത്തിയ ചിത്രം കാണിച്ച് സ്റ്റാന്‍ലി പറഞ്ഞു.

“ബ്യൂട്ടിഫുള്‍ ആന്‍ഡ് ഡാം ഹോട്ട്” അര്‍ജ്ജുന്‍ ആ ചിത്രത്തില്‍ ചുംബിച്ചുകൊണ്ടാണ് അത് പറഞ്ഞത്.

“എന്റെ പൊന്നിക്കാ..ഇതുപോലെയുള്ള പണികളുണ്ട്‌ എങ്കില്‍ ഞങ്ങള്‍ കൊച്ചിയില്‍ നിന്നും ബിസിനസ് ഇങ്ങോട്ട് മാറ്റാം..അല്ലേടാ അളിയാ” സ്റ്റാന്‍ലി മാലിക്കിനോട് ചോദിച്ചു.

“അതെ അതെ..കടിച്ചു തിന്നാന്‍ ഇഷ്ടം പോലെ ഉള്ള തനി ഫ്രഷ്‌ ഐറ്റം..കണ്ടിട്ട് കൊതി സഹിക്കുന്നില്ല അളിയോ”

“നിങ്ങള്‍ക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്തോ..ഇവളെപ്പോലെ തന്നെ ഉരുപ്പടിയാണ് തള്ളയും..ഇവരെ തൊട്ടാല്‍ അവനു നോവും..അവനു നോവണം..പന്ന നായിന്റെ മോന്‍” മുസ്തഫ പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു.

“ഇക്ക വിഷമിക്കാതെ..ഞങ്ങള് സുഖിച്ചു കൊണ്ട് അവനെ നോവിക്കാം….ഇവളെ പൊക്കിയെടുത്തു കൊച്ചിക്ക് കൊണ്ടുപോയാലോ എന്നുവരെ എനിക്ക് ആഗ്രഹമുണ്ട്…” അര്‍ജ്ജുനാണ് അത് പറഞ്ഞത്.

“അതൊക്കെ നിങ്ങളുടെ ഇഷ്ടം പോലെ…അവളെ എന്തു വേണേലും നിങ്ങള് ചെയ്തോ…ഇനി വല്ല വിധേനയും അവര് രാത്രിയില്‍ പോലീസിനെ വിളിച്ചാലും ആരും വരില്ല..അതിനു വേണ്ട കെട്ടും ഞാന്‍ കെട്ടിക്കഴിഞ്ഞു..നിങ്ങള്‍ ഒന്നും പേടിക്കാതെ വേണ്ടതുപോലെ എല്ലാം ചെയ്തിട്ടേ പോകാവൂ…” മുസ്തഫ പറഞ്ഞു.

“എന്റെ ഇക്കാ..നിങ്ങളൊരു സംഭവമാണ്..അവന്റെ വീട്ടില്‍ കയറി പണിയണം എന്ന് പറഞ്ഞപ്പോള്‍ അത് ഇത്ര സുഖമുള്ള പണി ആയിരിക്കുമെന്ന് ഞങ്ങള്‍ സ്വപ്നത്തില്‍ കൂടി വിചാരിച്ചിരുന്നില്ല….എന്റെ അളിയാ..രാത്രി ആകാന്‍ എന്താണിത്ര താമസം..” ഒരു വളവെടുത്ത്‌ കൊണ്ട് മാലിക്ക് പറഞ്ഞു. എല്ലാവരും ചിരിച്ചു.

————–

“അമ്മെ വൈകിട്ട് നമ്മുടെ വീട്ടുവാതില്‍ക്കല്‍ ഒരു വണ്ടി വന്നു നിന്ന് അതില്‍ നിന്നും കുറേപ്പേര്‍ എന്നെ നോക്കുന്നത് കണ്ടിരുന്നു ഞാന്‍”

അത്താഴം കഴിക്കുന്ന സമയത്ത് ദിവ്യ രുക്മിണിയോട് പറഞ്ഞു. ശങ്കരന്‍ ഭക്ഷണം കഴിച്ച ശേഷം ഇരുവരും കഴിക്കാനായി ഇരുന്നതായിരുന്നു.

“ആരാ മോളെ?”

“അറിയില്ല..പരിചയമില്ലാത്ത ആളുകളാ”

“വല്ല അലവലാതി പിള്ളേരും ആകും..നിന്നെ കണ്ടു നോക്കിയതാ…”

“എന്തോ എനിക്ക് ഒരു പേടി തോന്നുന്നുണ്ട്…എന്തൊരു മഴയാ ഇത്…”

ദിവ്യ അമ്മയെ നോക്കി പറഞ്ഞു. പുറത്ത് ഇടിമിന്നലിനും കാറ്റിനുമൊപ്പം മഴ തുടങ്ങിയിട്ട് കുറെ നേരമായിരുന്നു. ഇടയ്ക്കിടെയുള്ള ശക്തമായ ഇടിയും മിന്നലും രാത്രിയുടെ ഭീകരത വര്‍ദ്ധിപ്പിച്ചിരുന്നു.

“മഴ കൂടാന്‍ സാധ്യതയുണ്ട്” രുക്മിണി ജനലിലൂടെ പുറത്തേക്ക് നോക്കി പറഞ്ഞു.

“കരണ്ട് പോകാതിരുന്നാല്‍ മതിയായിരുന്നു…”

ദിവ്യ കഴിച്ച് എഴുന്നേറ്റ് പാത്രവുമായി ഉള്ളിലേക്ക് പോയി.

അടുക്കളയിലെ ജോലികള്‍ തീര്‍ന്നപ്പോള്‍ ദിവ്യ ലൈറ്റ് ഓഫാക്കി തന്റെ മുറിയില്‍ എത്തി. രുക്മിണിയും ശങ്കരനും അവരുടെ മുറിയില്‍ കയറിക്കഴിഞ്ഞിരുന്നു. മുറിയിലെത്തി കട്ടിലിലെ ഷീറ്റ് കുടഞ്ഞു വിരിച്ച ദിവ്യ അല്‍പനേരം മൌനമായി പ്രാര്‍ത്ഥിച്ച ശേഷം ലൈറ്റ് ഓഫാക്കിയിട്ട്‌ മലര്‍ന്നു കിടന്നു.

അവളുടെ മനസിലൂടെ തന്റെ ജീവിതത്തിലെ പല സന്ദര്‍ഭങ്ങളും കടന്നുപോയി. സെക്സ് എന്ന ഏക ചിന്തയുമായി താന്‍ ജീവിച്ചിരുന്ന നാളുകളും, വാസുവിനോട് തനിക്കുണ്ടായിരുന്ന വെറുപ്പും, തുടര്‍ന്ന് തന്റെ കണ്മുന്നില്‍ വച്ച് അവന്‍ രതീഷിനെ അടിച്ചു വീഴ്ത്തിയതും, അവന്റെ വീട്ടില്‍ വച്ച് ഗുണ്ടകളെ നേരിട്ട് പരാജയപ്പെടുത്തിയതും ഒക്കെ അവള്‍ ഒരു ചലച്ചിത്രം കാണുന്നത് പോലെ മനസ്സില്‍ കാണുകയായിരുന്നു.

ദൂരെ എവിടെയോ ശക്തമായി ഇടി മുഴങ്ങുന്നത് കേട്ട് അവള്‍ പുതപ്പെടുത്ത് തലവഴിമൂടി. പുറത്ത് മഴയുടെ ശക്തി മെല്ലെ മെല്ലെ കൂടുകയാണ്. ഇതു രാത്രി മൊത്തം നിന്നു പെയ്യാന്‍ സാധ്യതയുണ്ട്. ദിവ്യ മെല്ലെ ഉറക്കത്തിലേക്ക് വഴുതിവീണു.

അര്‍ദ്ധരാത്രി എന്തോ ശബ്ദം കേട്ടാണ് അവള്‍ ഉണര്‍ന്നത്. അവള്‍ കട്ടിലില്‍ കിടന്നു കാതോര്‍ത്തു. ആരോ കതകില്‍ മുട്ടുന്നു. ഒപ്പം ശങ്കരേട്ടാ എന്ന് ഒരു വിളിയും കേള്‍ക്കാം. പുറത്ത് മഴ ശക്തമായി പെയ്യുന്നതുകൊണ്ട് ശബ്ദം അത്ര വ്യക്തമല്ല.

അവള്‍ വേഗം ടോര്‍ച്ചും ഒപ്പം മൊബൈലും കൈയിലെടുത്ത് മുറിക്കു പുറത്തിറങ്ങി. അച്ഛന്റെ മുറിയില്‍ ലൈറ്റ് ഓണായത് അവള്‍ കണ്ടു. ഇരുളില്‍ നിന്നു ഭീതിയോടെ ദിവ്യ നോക്കി. ആരായിരിക്കും ഈ അര്‍ദ്ധരാത്രി സമയത്ത്? സന്ധ്യക്ക് വീടിന്റെ മുന്‍പില്‍ കണ്ട വണ്ടി അവളുടെ മനസിലേക്ക് ഓടിയെത്തി. ഇനി അവരാകുമോ? അവളുടെ മുലകള്‍ ശക്തമായി ഉയര്‍ന്നു താഴ്ന്നു. ശങ്കരനും പിന്നാലെ രുക്മിണിയും മുറിക്കു പുറത്തേക്ക് വരുന്നത് ദിവ്യ കണ്ടു. ഉറക്കത്തില്‍ എഴുന്നേറ്റതിന്റെ നീരസം അച്ഛന്റെ മുഖത്ത് പ്രകടമാണ്. അവള്‍ക്ക് എന്തൊക്കെയോ ദുശ്ശങ്കകള്‍ തോന്നി. അച്ഛന്‍ കതകു തുറക്കാന്‍ പോകുകയാണോ? അച്ഛാ വേണ്ട എന്ന് പറയാന്‍ അവള്‍ വെമ്പിയെങ്കിലും പറഞ്ഞില്ല. കാരണം താനത് പറഞ്ഞാല്‍ ഇനി ഒരുപക്ഷെ അച്ഛന്‍ തുറക്കാന്‍ വേണ്ടി ഇറങ്ങിയതല്ലെങ്കില്‍ക്കൂടി തന്നോടുള്ള ദേഷ്യം കാരണം തുറന്നുകളയും.

“ശങ്കരേട്ടാ..ഒന്ന് തുറന്നെ..ഒരത്യാവശ്യം പറയാനുണ്ട്” പുറത്ത് നിന്നു വീണ്ടും ആ പരിചയമില്ലാത്ത ശബ്ദം അവള്‍ കേട്ടു.

“ആരാ..എന്താ….” ശങ്കരന്‍ കതക് തുറക്കാതെ, ലൈറ്റ് ഓണക്കിയ ശേഷം ചോദിച്ചു. അയാള്‍ പുറത്തുള്ള ലൈറ്റും ഇട്ടു.

“ചേട്ടാ..ഞാന്‍ കുടുംബത്തിനടുത്തുള്ള വീട്ടിലെയാ..അമ്മയ്ക്ക് സുഖമില്ലാതെ ആശുപത്രിയിലോട്ട് കൊണ്ടുപോയി..ദിവാകരേട്ടന്‍ പറഞ്ഞിട്ട് വന്നതാ…വളരെ സീരിയസ് ആണ് അമ്മ…” പരിഭ്രമം കലര്‍ന്ന ശബ്ദം.

ദിവ്യയ്ക്ക് ആകാംക്ഷ തോന്നി. ഇനി ശരിയായിരിക്കുമോ? അച്ഛന്റെ അമ്മയ്ക്ക് പ്രായമായി. എന്നാലും നല്ല ആരോഗ്യമാണ് അമ്മൂമ്മയ്ക്ക്. പെട്ടെന്ന് വല്ല പ്രശ്നവും ഉണ്ടായോ?

ശങ്കരന്‍ രുക്മിണിയെ നോക്കി; പിന്നെ കതക് തുറന്നു.

“ഏത് ആശുപത്രീലാ അമ്മ….നിങ്ങള്‍ എങ്ങനാ വന്നത്?”

കതക് തുറന്നുകൊണ്ട് ശങ്കരന്‍ ചോദിച്ചു. അടുത്ത നിമിഷം അയാള്‍ തെറിച്ച് സോഫയിലേക്ക് മലര്‍ന്നടിച്ചു വീഴുന്നത് ദിവ്യ കണ്ടു. മുഖം മൂടിയ, കണ്ണുകളും മൂക്കും ചുണ്ടുകളും മാത്രം പുറമേ കാണാവുന്ന മുഖംമൂടി ധരിച്ച മൂന്നു പേര്‍ വീടിനുള്ളിലേക്ക് മിന്നല്‍ പോലെ കയറി കതകടയ്ക്കുന്നത് അവള്‍ കണ്ടു. അവരിലൊരാള്‍ അരയില്‍ നിന്നും തോക്കെടുത്ത് അമ്മയുടെ തലയ്ക്ക് നേരെ ചൂണ്ടി.

“ശബ്ദിച്ചാല്‍ ചുട്ടുകളയും….അവന്റെ കൈയും കാലും കെട്ടടാ..എവിടെ മറ്റവള്‍…”

തോക്ക് പിടിച്ചവന്‍ ആക്രോശിക്കുന്നത് ദിവ്യ കണ്ടു. അവള്‍ ഒരു നിമിഷം സ്തബ്ധയായി നിന്നുപോയി. സോഫയില്‍ വീണ അച്ഛനെ ഒരാള്‍ പൊക്കിയെടുത്ത് കസേരയില്‍ ഇരുത്തി കയര്‍ കൊണ്ട് വരിഞ്ഞുകെട്ടുന്നത് ഞെട്ടലോടെ അവള്‍ കണ്ടു. മറ്റെയാള്‍ അച്ഛന്റെ മുറിയിലേക്ക് കുതിച്ചു കയറിയ ശേഷം പുറത്തേക്ക് വന്നു മറ്റു മുറികള്‍ പരിശോധിക്കുന്നത് കണ്ടപ്പോള്‍ തന്നെയാണ് അവര്‍ തിരയുന്നത് എന്നവള്‍ വിറയലോടെ മനസിലാക്കി. ദിവ്യയുടെ ബുദ്ധി ഉണര്‍ന്നു. തങ്ങള്‍ അപകടത്തില്‍ പെട്ടിരിക്കുന്നു എന്നവള്‍ തിരിച്ചറിഞ്ഞു. പൂച്ചയെപ്പോലെ ഇരുട്ടില്‍ പിന്നോക്കം നീങ്ങിയ അവള്‍ മെല്ലെ പിന്‍വാതില്‍ തുറന്ന് പുറത്തിറങ്ങി അത് പുറത്തുനിന്നും പൂട്ടി.

എന്നിട്ട് വേഗം സ്വീകരണ മുറിയുടെ വശത്തുള്ള ജനലിന് സമീപമെത്തി ഉള്ളിലേക്ക് നോക്കി. അവള്‍ ഭയം കൊണ്ട് കിടുകിടാ വിറയ്ക്കുകയായിരുന്നു. അച്ഛനെ അവര്‍ വായില്‍ തുണിതിരുകി ബന്ധിച്ചിരിക്കുന്നത് അവള്‍ കണ്ടു. അമ്മ വിറച്ചുകൊണ്ട് അവന്റെ തോക്കിന്‍ മുനയില്‍ നില്‍ക്കുകയാണ്. അമ്മയ്ക്ക് ശബ്ദിക്കാന്‍ പോലും സാധിക്കുന്നില്ല എന്നവള്‍ക്ക് മനസിലായി.

“അവളെവിടെ? കിട്ടിയോ?” തോക്ക് പിടിച്ചിരുന്നവന്‍ ചോദിച്ചു.

“ഇല്ലടാ..അവള്‍ ഒരിടത്തുമില്ല…”

ഒരാള്‍ ശങ്കരന്റെ വായില്‍ നിന്നും തുണി ഊരിയ ശേഷം അയാളുടെ ചെകിട്ടത്ത് ആഞ്ഞടിച്ചു.

“എവിടെടാ നിന്റെ മോള്‍?”

“ആരാ നിങ്ങള്‍..എന്തിനാണ് ഈ അതിക്രമം ഞങ്ങളോട് കാണിക്കുന്നത്..ദയവായി പോകൂ..ഞങ്ങളെ ഉപദ്രവിക്കല്ലേ..പാവങ്ങളാണ് ഞങ്ങള്‍..” അയാള്‍ അനങ്ങാനാകാതെ നിലവിളിച്ചു. മറുപടി നെഞ്ചിനൊരു ചവിട്ടായിരുന്നു. ശങ്കരന്‍ വേദന കൊണ്ട് അലറി. അവന്‍ വീണ്ടും അയാളുടെ വായില്‍ തുണിതിരുകി.

“അയ്യോ അദ്ദേഹത്തെ ഒന്നും ചെയ്യല്ലേ..ഒന്നും ചെയ്യല്ലേ” രുക്മിണി ശങ്കരന്‍ അലറുന്നത് കണ്ടു കരഞ്ഞുകൊണ്ട് പറഞ്ഞു. തോക്ക് പിടിച്ചിരുന്നവന്‍ അവളുടെ കരണത്ത് തന്നെ പ്രഹരിച്ചു.

“എവിടെടി നിന്റെ മോള്‍?” അവന്‍ മൃഗത്തെപ്പോലെ മുരണ്ടു.

രുക്മിണിയും ശങ്കരനും ഉള്ളിന്റെ ഉള്ളില്‍ ആലോചിച്ചിരുന്നതും അത് തന്നെയായിരുന്നു! ദിവ്യ എവിടെപ്പോയി? കിടക്കാന്‍ നേരം അവളിവിടെ ഉണ്ടായിരുന്നതാണല്ലോ?

ഈ സമയത്ത് ഭയന്നു വിറച്ചു പുറത്ത് നിന്നിരുന്ന ദിവ്യ അല്പം മാറി നിന്നു  പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തു. രണ്ടു തവണ ശ്രമിച്ചപ്പോള്‍ ആണ് മറുഭാഗത്ത് ഫോണെടുത്തത്. മുസ്തഫ പറഞ്ഞുറപ്പിച്ചത് പോലെ രവീന്ദ്രനായിരുന്നു രാത്രി ചാര്‍ജ്ജ് ഉണ്ടായിരുന്ന പോലീസുകാരന്‍.

“ഹലോ പോലീസ് സ്റ്റേഷന്‍” അയാള്‍ ഫോണെടുത്ത് പറഞ്ഞു.

“സാറേ..സഹായിക്കണം..ഞങ്ങളുടെ വീട്ടില്‍ ആരോ അതിക്രമിച്ചു കയറി അച്ഛനെ പിടിച്ചു കെട്ടി..ഉടനെ വരണം സര്‍..” ദിവ്യ വിറയലോടെ പറഞ്ഞു. ശക്തമായ മഴയില്‍ അവള്‍ കുറെയൊക്കെ നനഞ്ഞിരുന്നു. വീടിനോട് ചേര്‍ന്നുള്ള വരാന്തയില്‍ ആയിരുന്നു അവള്‍.

“നിങ്ങള്‍ ആരാണ്…എവിടെയാണ് പ്രശ്നം?”

രവീന്ദ്രന്‍ ചോദിച്ചു. ദിവ്യ വീടും സ്ഥലവും എല്ലാം പറഞ്ഞു.

“ശരി..ഞങ്ങള്‍ ഉടനെത്താം..ഇവിടെ വണ്ടി ഇല്ല..നോക്കട്ടെ”

അയാള്‍ ഫോണ്‍ കട്ട് ചെയ്തു.  രവീന്ദ്രന്റെ മനസ് ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി. അപ്പോള്‍ അറേബ്യന്‍ ഡെവിള്‍സ് ശങ്കരന്റെ വീട്ടില്‍ കയറിയിരിക്കുന്നു. പക്ഷെ ഇവള്‍ക്ക് എങ്ങനെ ഫോണ്‍ ചെയ്യാന്‍ പറ്റി? അതിനര്‍ത്ഥം അവളെ അവര് കണ്ടിട്ടില്ല എന്നല്ലേ. അയാള്‍ വേഗം മൊബൈല്‍ എടുത്ത് മുസ്തഫയ്ക്ക് ഫോണ്‍ ചെയ്തു.

“എടാ മുസ്തഫെ അവന്മാര്‍ അവിടെ കയറി..പെണ്ണ് ഇപ്പോള്‍ ഫോണ്‍ ചെയ്തിരുന്നു..അവളെ അവര്‍ക്ക് കിട്ടിയില്ലെടാ…അവള് ചിലപ്പോള്‍ വീടിനു പുറത്തോ മറ്റോ കാണും..നീ അവരെ വിളിച്ചു വിവരം പറ….”

“ശരി സാറേ..ഞാന്‍ വിളിക്കാം” മുസ്തഫ പറഞ്ഞു.

ദിവ്യ ഫോണ്‍ ചെയ്തശേഷം ജനലിലൂടെ നോക്കി. അമ്മയുടെ കരണത്ത് അടി വീഴുന്നത് കണ്ട് അവള്‍ ഞെട്ടി. അച്ഛന്റെ വായില്‍ അവര്‍ വീണ്ടും തുണി തിരുകിക്കയറ്റിയിരിക്കുന്നു.

“എവിടെടി നിന്റെ മോള്‍…പറയടി…” ഒരുവന്‍ വന്നു രുക്മിണിയുടെ കഴുത്തിനു പിടിച്ചുകൊണ്ടു പറഞ്ഞു.

“അറിയില്ല..അവളിവിടെ ഇല്ല” രുക്മിണി കൈകള്‍ കൂപ്പിക്കൊണ്ടാണ് അത് പറഞ്ഞത്.

“രണ്ടിനെയും ഞങ്ങള്‍ ചുട്ടുകളയും…കള്ളം പറയുന്നോടി കഴുവര്‍ട മോളെ..അവളെ സന്ധ്യക്ക് ഞങ്ങള്‍ കണ്ടതാണല്ലോടി..”

“അറിയില്ല”

“എടാ അളിയാ അവള് സത്യം പറയണമെങ്കില്‍ ഇങ്ങനെ ചോദിച്ചാല്‍ പറ്റില്ല..ചോദിക്കേണ്ട മുറ പോലെ ചോദിക്ക്” തോക്കുമായി മാറി നിന്നിരുന്ന മൂന്നാമന്‍ പറയുന്നത് ദിവ്യ കണ്ടു.

“അതെ..അതാണ്‌ വഴി..”

ഒരുവന്‍ രുക്മിണിയുടെ രണ്ടു കൈകളും പിന്നിലേക്ക് പിടിച്ച് അവളെ അനങ്ങാന്‍ പറ്റാത്തതു പോലെ നിര്‍ത്തി. മറ്റവന്‍ മുന്‍പിലേക്ക് വന്ന് അവളുടെ സാരി വലിച്ചൂരി. ശങ്കരന്‍ കുതറി. കസേരയില്‍ ബന്ധിക്കപ്പെട്ട നിലയിലായിരുന്ന അയാള്‍ക്ക് ഒന്ന് അലറാന്‍ പോലും സാധിക്കാതെ നിസ്സഹായതയും കോപവും ദുഖവും കലര്‍ന്ന ഭാവത്തോടെ കെട്ടുപൊട്ടിക്കാന്‍ ശ്രമിച്ചു.

“അരുതേ..എന്നെ ഒന്നും ചെയ്യരുതേ…” രുക്മിണി കരഞ്ഞുകൊണ്ട് അപേക്ഷിച്ചു. അടിപ്പാവാടയും ബ്ലൌസും മാത്രം ധരിച്ചു നില്‍ക്കുന്ന രുക്മിണിയുടെ വടിവൊത്ത ദേഹത്തേക്ക് അവര്‍ നോക്കി.

“നിന്റെ മോളെവിടെ എന്ന് പറഞ്ഞാല്‍ നിനക്ക് രക്ഷപെടാം..ഞങ്ങള്‍ക്ക് അവളെയാണ് വേണ്ടത്…കിട്ടിയില്ലെങ്കില്‍ മാത്രം നിന്നെ ഞങ്ങള്‍ ഇവന്റെ മുന്‍പിലിട്ടു പണിയും..പറയടി..എവിടെ അവള്‍?”

രുക്മിണിയുടെ മുലകളില്‍ കൈകള്‍ വച്ചുകൊണ്ട് ഒരുവന്‍ ചോദിച്ചു. ശങ്കരന്‍ ഭ്രാന്തു പിടിച്ച് മുക്കുകയും മൂളുകയും ചെയ്തുകൊണ്ട് കുതറാന്‍ ശ്രമിച്ചപ്പോള്‍ അടുത്തു നിന്നിരുന്നവന്‍ അയാളുടെ മുഖത്ത് ആഞ്ഞടിച്ചു.

“അടങ്ങി ഇരിക്കടാ പന്നീ..” അവന്‍ മുരണ്ടു.

“ഉം..നല്ല മുഴുപ്പ്..എത്രാടി നിന്റെ ബ്രാ സൈസ്?” രുക്മിണിയുടെ മുലകളില്‍ ഞെക്കിക്കൊണ്ട് അവളുടെ മുന്‍പില്‍ നിന്നിരുന്നവന്‍ ചോദിച്ചു.

“ത്ഫൂ നായെ..കൈ എടുക്കടാ..”

രുക്മിണി കോപത്തോടെ അവന്റെ മുഖത്തേക്ക് തുപ്പി. അവന്‍ ചിരിച്ചുകൊണ്ട് മുഖം അവളുടെ ബ്ലൌസിന് മീതെ ഉരച്ചു തുപ്പല്‍ തുടച്ചു; പിന്നെ അവളുടെ ബ്ലൌസ് വലിച്ചു കീറി. കുതറാന്‍ നോക്കിയ രുക്മിണിയെ അവന്‍ ശക്തമായിത്തന്നെ പ്രഹരിച്ചു. അവളുടെ ബോധം മറയുന്നത് ദിവ്യ കണ്ടു. തന്റെ അമ്മയെ അവന്മാര്‍ പിച്ചി ചീന്തും…പോലീസ് ഇത്ര നേരമായിട്ടും വന്നിട്ടുമില്ല..എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു..ഇല്ലെങ്കില്‍..ഇല്ലെങ്കില്‍..

“എടാ നായ്ക്കളെ..ഇവിടെ ഉണ്ടെടാ ഞാന്‍..ഇപ്പോള്‍ പോലീസ് എത്തുമെടാ ഇവിടെ…നിനക്കൊക്കെ എന്നെയല്ലേ വേണ്ടത്..നീയൊക്കെ ആണാണെങ്കില്‍ വാ..വന്നു പിടിക്ക്” ജനലിലൂടെ നോക്കി ദിവ്യ അലറി.

“എടാ ദാ അവള്‍..പിടിക്കെടാ അവളെ” രുക്മിണിയെ വിട്ട് പിന്നില്‍ നിന്നിരുന്നവന്‍ അലറി.

മൂവരും ഒരേപോലെ പുറത്തേക്ക് കുതിച്ചു.

“മോളെ…..” രുക്മിണി നിലവിളിച്ചുകൊണ്ട് താഴേക്ക് വീണു. തന്റെ മകളെ ആ നരാധമന്മാര്‍ പിച്ചി ചീന്തും എന്ന് മനസിലാക്കിയ രുക്മിണി ഉറക്കെ കരഞ്ഞു. പെട്ടെന്ന് അവള്‍ എഴുന്നേറ്റ് ചെന്നു ശങ്കരന്റെ കെട്ടഴിച്ചു.

“ചേട്ടാ..വേഗം എന്തെങ്കിലും ചെയ്യ്‌..നമ്മുടെ മോള്‍..”

രുക്മിണി നിലവിളിച്ചുകൊണ്ട് മാറത്തടിച്ചു. ശങ്കരന്‍ വായില്‍ നിന്നും തുണി നീക്കിയ ശേഷം വേഗം ചെന്നു കതകടച്ചുപൂട്ടി. പിന്നെ ഓടി ഫോണിനരുകില്‍ എത്തി പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തു. രവീന്ദ്രന്‍ തന്നെയാണ് ഫോണെടുത്തത്.

“ഹലോ സാറെ ഞാനാ ശങ്കരന്‍..ഇവിടെ ആരോ അതിക്രമിച്ചു കയറി ഞങ്ങളെ കുറെ ഉപദ്രവിച്ചു..എന്റെ ഭാര്യയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു..നിങ്ങള്‍ ഉടനെ ഇങ്ങോട്ടൊന്ന് വരണം..എന്റെ മോളുടെ ജീവന്‍ അപകടത്തിലാണ്….” ശങ്കരന്‍ പാതി കരഞ്ഞും പാതി വിറച്ചും കൊണ്ടാണ് സംസാരിച്ചത്.

“ഇവിടെ വണ്ടി ഇല്ല..കിട്ടിയാലുടന്‍ എത്താം” ഫോണ്‍ കട്ടായി. ശങ്കരന്‍ വീണ്ടും വിളിച്ചു. അതെ മറുപടി തന്നെയാണ് കിട്ടിയത്.

“എന്താ ചേട്ടാ…പോലീസ് വരില്ലേ..അയ്യോ എന്റെ മോളെ രക്ഷിക്കോ.. അവളെന്തിനാണ് അവര്‍ക്ക് പിടി കൊടുത്തത്…ചേട്ടാ എന്തെങ്കിലും ചെയ്യ്‌ ചേട്ടാ…..”

രുക്മിണി നെഞ്ചത്തടിച്ചു നിലവിളിച്ചു. ശങ്കരന്‍ എന്ത് ചെയ്യണമെന്നറിയാതെ അശക്തനായി നിലത്തു കുന്തിച്ചിരുന്നു. ഈ കനത്ത മഴയത്ത്, അര്‍ദ്ധരാത്രി ആരാണ് തങ്ങളെ സഹായിക്കുക. തൊട്ടടുത്ത് വീടുകള്‍ പോലുമില്ല. പെട്ടെന്ന് അയാള്‍ ചാടി എഴുന്നേറ്റു..

“രുക്മിണി..നീ കതക് ഉള്ളില്‍ നിന്നും അടയ്ക്ക്..ഞാന്‍ ഉടനെ വരാം..ഞാനോ ദിവ്യയോ അല്ലാതെ ആരു വന്നാലും കതക് തുറക്കരുത്…നീയൊരു വെട്ടുകത്തി എടുത്തു കൈയില്‍ വച്ചോ..ആരെങ്കിലും അതിക്രമിച്ചു കയറിയാല്‍ വെട്ടി അരിഞ്ഞെക്ക്..ഞാനെന്റെ മോളെ രക്ഷിക്കാന്‍ പറ്റുമോ എന്നൊന്ന് നോക്കട്ടെ…” അയാള്‍ പറഞ്ഞു. രുക്മിണി കരഞ്ഞുകൊണ്ട് തലയാട്ടി. ശങ്കരന്‍ ഉള്ളില്‍ ചെന്നു ടോര്‍ച്ച് എടുത്ത് വേഗം മഴയത്തേക്കിറങ്ങി.

ഈ സമയത്ത് ദിവ്യ ഓടുകയായിരുന്നു. അവള്‍ക്ക് പിന്നാലെ വണ്ടിയില്‍ അറേബ്യന്‍ ഡെവിള്‍സും. റോഡിലൂടെ കുറെദൂരം ഓടിയ ദിവ്യയുടെ പിന്നാലെ രണ്ടു വശത്തേക്കും വെള്ളം തെറിപ്പിച്ചുകൊണ്ട് വണ്ടി കുതിച്ചെത്തുന്നുണ്ടായിരുന്നു. അത് അതിവേഗം തന്റെ സമീപത്തേക്ക് പാഞ്ഞടുക്കുന്നത് മനസിലാക്കിയ ദിവ്യ  വേഗം അടുത്തുകണ്ട ഒരു ഇടവഴിയിലേക്ക് ഓടിക്കയറി. ആ വഴിയിലൂടെ വണ്ടി കയറി വരില്ല എന്നവള്‍ക്ക് അറിയാമായിരുന്നു. ആ ഊടുവഴിയിലൂടെ ലക്ഷ്യമില്ലാതെ അവള്‍ ഓടി.

“നായിന്റെ മോളെ ഓടിച്ചിട്ട്‌ പിടിക്കടാ…” വണ്ടി ചവിടി നിര്‍ത്തി മാലിക്ക് അലറി.

“നിങ്ങള്‍ ഇവിടിരിക്ക്..ഞാനേറ്റു അവളുടെ കാര്യം”

ഓട്ടത്തില്‍ വിദഗ്ധനായ സ്റ്റാന്‍ലി ശക്തിയേറിയ വെളിച്ചമുള്ള ടോര്‍ച്ചുമായി പുറത്തിറങ്ങി പറഞ്ഞു. ദിവ്യ ഇടവഴിയിലൂടെ ജീവനും കൊണ്ട് പായുകയായിരുന്നു. പിന്നാലെ ശക്തിയേറിയ വെളിച്ചം തന്റെ മേല്‍ അടിക്കുന്നത് അവള്‍ കണ്ടു. സകല ശക്തിയും എടുത്ത് അവള്‍ ഓടി. വെള്ളം കെട്ടിനിന്നിരുന്ന ആ വഴിയിലൂടെയുള്ള ഓട്ടം ദുസ്സഹമായിരുന്നു. പക്ഷെ നിന്നാല്‍ തന്നെ അവര്‍ പിച്ചിച്ചീന്തും എന്ന ചിന്ത അവള്‍ക്ക് ഊര്‍ജ്ജം നല്‍കി. അമ്മയെ വിട്ടിട്ട് തന്റെ പിന്നാലെ അവര്‍ വന്നതില്‍ അവള്‍ക്ക് സന്തോഷമേ ഉള്ളായിരുന്നു. തന്നെ അവന്മാര്‍ പിടിച്ചു കൊന്നാലും പാവം അമ്മയെ തനിക്ക് രക്ഷിക്കാന്‍ കഴിഞ്ഞല്ലോ. ഈ ജന്മം കൊണ്ട് തന്റെ അമ്മയ്ക്ക് അങ്ങനെയെങ്കിലും ഒരു സഹായം ചെയ്യാന്‍ തനിക്ക് സാധിച്ചല്ലോ എന്ന സന്തോഷത്തോടെ താന്‍ മരിക്കും. മനസ്സില്‍ ശുഭാപ്തി വിശ്വാസത്തോടെ മരണത്തെ നേരിടാന്‍ പോലും തയ്യാറായിത്തന്നെ ദിവ്യ ഇരുട്ടിലൂടെ, പിന്നില്‍ നിന്നും വരുന്ന വെളിച്ചത്തെ ഭയന്ന് ഓടി.

എങ്കിലും അവള്‍ ഏറെക്കുറെ തളര്‍ന്നു തുടങ്ങിയിരുന്നു. പക്ഷെ നിന്നാല്‍ താന്‍ പിച്ചി ചീന്തപ്പെടും..അവള്‍ സകല ശക്തിയും സംഭരിച്ച് ഓട്ടത്തിന്റെ വേഗത കൂട്ടി. ഒരു പുള്ളിപ്പുലിയെപ്പോലെ, കരട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ്‌ നേടിയ സ്റ്റാന്‍ലി അവള്‍ക്ക് പിന്നാലെ മിന്നല്‍ പോലെ പാഞ്ഞടുക്കുകയായിരുന്നു. തന്റെ പിന്നാലെയുള്ള വെളിച്ചം തന്നോട് വളരെ സമീപിക്കുന്നത് കണ്ട ദിവ്യ ഉറക്കെ കരഞ്ഞുകൊണ്ട് ഓടി. രക്ഷിക്കണേ ദൈവമേ എന്നവള്‍ ഉറക്കെ നിലവിളിക്കുന്നുണ്ടായിരുന്നു. താന്‍ എവിടെക്കാണ്‌ ഓടുന്നത് എന്നുപോലും അവള്‍ക്ക് നിശ്ചയമുണ്ടായിരുന്നില്ല. തനിക്ക് പിന്നാലെ വരുന്നയാള്‍ ഏതാണ്ട് തൊട്ടടുത്തെത്തി എന്ന് ദിവ്യ ഞെട്ടലോടെ അറിഞ്ഞു. അവള്‍ക്ക് ശരീരവും മനസും തളരുന്നതുപോലെ തോന്നി.

“എന്റെ ഭഗവാനെ..എന്നെ അവന്റെ കൈയില്‍ ഇട്ടുകൊടുക്കല്ലേ” എന്ന് ഉറക്കെ കരഞ്ഞു വിളിച്ചുകൊണ്ട് തന്റെ അവസാനത്തെ ഊര്‍ജ്ജത്തിന്റെ കണികയും സ്വരുക്കൂട്ടി അവള്‍ മുന്‍പോട്ടു കുതിച്ചു. സ്റ്റാന്‍ലി അവളുടെ തൊട്ടടുത്ത് എത്തിക്കഴിഞ്ഞിരുന്നു. ദിവ്യയ്ക്ക് തന്റെ കാലുകള്‍ കുഴയുന്നത് മനസിലായി. തന്റെ കൈകളില്‍ അവന്റെ വിരലുകള്‍ സ്പര്‍ശിക്കുന്നത് ദിവ്യ അറിഞ്ഞു..

Comments:

No comments!

Please sign up or log in to post a comment!