കോകില മിസ്സ് 10

ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും സാമ്യം തോന്നുന്നെങ്കിൽ അത് യാദൃശ്ചികം മാത്രം.

ചുറ്റുപാടുകളോട് പൊരുത്തപ്പെടാൻ ജിത്തുവിന് പ്രയാസം തോന്നി. ഇതു വരെ കണ്ടതും അനുഭവിച്ചതും എല്ലാം വെറും സ്വപ്നം മാത്രമായിരുന്നോ? അവന്റെ മനസ്സിലൂടെ പഴയ കാര്യങ്ങൾ മിന്നിമറിയാൻ തുടങ്ങി. അവസാനം കോകിലയുമായി ചിലവിട്ട നിമിഷങ്ങൾ, അവളുടെ നിശ്വാസത്തിന്റെ ചൂട്…. അവൻ അവളെയെന്ന പോലെ അവൾ അവനെ തിരിച്ചും മോഹിക്കുന്നുണ്ടെന്നു തോന്നിപ്പിക്കുന്ന അവളുടെ ആ നോട്ടം… അവനാ ഇരിപ്പ് കുറച്ചു നേരം കൂടിയിരുന്നു. താഴെ വീണു കിടന്ന ഫോൺ വൈബ്രെറ്റ് ചെയ്തു കൊണ്ടിരുന്നത് അവനറിഞ്ഞത് വൈകിയാണ്. അവൻ ഫോണെടുത്തു നോക്കി – ” പി. എൽ. സിമി കോളിംഗ്”. അവന്റെ പ്രോജക്ട് ലീഡർ സിമിയാണ് വിളിക്കുന്നത്. വല്ലാത്ത ഒരവസ്‌ഥയിൽ ഇരിക്കുമ്പോഴും അവൻ പോലും അറിയാതെ അവനാ കോൾ അറ്റൻഡ് ചെയ്തു. “ഹാലോ…ഹാലോ… ജിതിൻ? ക്യാൻ യു ഹിയർ മീ? ഹാലോ….” മറുതലക്കൽ നിന്നും സിമി കാറിവിളിച്ചിട്ടും അവൻ മിണ്ടിയില്ല. ഫോൺ ചെവിട്ടിൽ വച്ച് അവൻ യന്ത്രം കണക്കെ ഇരുന്നു. കോൾ കട്ട് ആയി, പെട്ടെന്ന് തന്നെ വീണ്ടും കോൾ വന്നു. ഈ സമയമത്രയും ജിതിൻ ഫോൺ ചെവിയിൽ വെച്ച് ഒരേ ഇരിപ്പായിരുന്നു. “ഹാലോ… ഹാലോ… ജിതിൻ… ജിതിൻ എന്തെങ്കിലും പറ… ജിതിൻ കേൾക്കുന്നുണ്ടോ? എനിക്കറിയാം നീ കേൾക്കുന്നുണ്ടെന്ന്. ജിതിൻ പ്ലീസ് റിപ്ലൈ…” “ഹാലോ…” കുറച്ചു നേരത്തെ നിശ്ശബ്ദതക്കൊടുവിൽ അവൻ മറുപടി കൊടുത്തു. “ഓഹ്… താങ്ക് ഗോഡ്… ജിതിൻ… വെയർ ആർ യു? ഞാനെത്ര നേരമായി വിളിക്കുന്നു? പ്രോജക്ട് എന്തായി? ഡിഡ് യു ഫിനിഷ് ഇറ്റ്?” “സിമി…. എനിക്ക് തീരെ വയ്യ. ക്യാൻ ഐ ടേക്ക് എ ലീവ് ടുഡേ?” “വാട്ട്??? ജിതിൻ തമാശ കളിക്കല്ലേ… ദിസ് ഇസ് നോട് ദി ടൈം ടു ഫൂൾ അറൗണ്ട്.” “സിമി… ഐ ആം സീരിയസ്. എനിക്ക് നല്ല സുഖമില്ല. ഞാൻ നാളെത്തന്നെ…”

“നോ. നോ. നോ… ജിതിൻ… തനിക്കു വേണ്ടി ഞാൻ ഓൾറെഡി കുറെ ചീത്ത കേട്ടതാ. എനിക്ക് മാത്രമല്ല. നിനക്കും അറിയാവുന്നതല്ലേ ഇതിന്റെ ഇമ്പോര്ടൻസ്? അവസാന നിമിഷം നീയെന്നെ കുഴപ്പിക്കല്ലേ ജിതിൻ… ആ കുരുവിള സാറിനെ നിനക്കാറിയാല്ലോ? ഇന്ന് ഡെഡ് ലൈനാ. ഇനിയും അയാൾ സമയം തരും എന്നു തോന്നുന്നില്ല. നീ എന്ത് കാണിക്കും ഇല്ല എന്നൊന്നും എനിക്കറിയില്ല. ബട്ട്, ഇന്ന് ആ പ്രോജക്റ്റിന്റെ കംപ്ലീറ്റ് പ്ലാനുമായി വന്നാൽ മതി നീ. ഇല്ലെങ്കിൽ ഇനി ഇങ്ങോട്ട് വരണ്ട.” ജിതിൻ ഒന്നും മിണ്ടാതെ തന്നെയിരുന്നു. “ജിതിൻ പ്ലീസ്… എന്തെങ്കിലും ഒന്ന് പറയു.

നീ കാരണം എന്റെ ജോലി കൂടി കുഴപ്പത്തിലാവരുത്.” “ഞാൻ വരാം. ” അൽപ നേരത്തെ മൗനത്തിനൊടുവിൽ ജിതിൻ മൊഴിഞ്ഞു. “ഹോ… താങ്ക്സ് ടാ മോനെ… നിനക്ക് ഞാൻ എന്ത് ട്രീറ്റ് വേണമെങ്കിലും ചെയ്തു തരാം. താങ്ക് യു.. താങ്ക് യു സോ… മച്…” ഫോൺ കട്ടായി. ജിതിൻ ഒന്ന് നെടുവീർപ്പിട്ടു. അവൻ എണീറ്റ് ചെന്ന് പ്രഭാതകൃത്യങ്ങളിൽ മുഴുകി. ഫ്ലാറ്റിന് താഴെ ബേസ്‌മെന്റിലേക്ക് നടക്കുമ്പോഴും അവന്റെ മനസ്സ് കലുഷമായിരുന്നു. ബേസ്‌മെന്റിലെ പാർക്കിങ്ങിൽ ചെന്നപ്പോൾ ആരോടോ ഉള്ള പക തീർക്കാനെന്ന പോലെ അവൻ കയ്യിലിരുന്ന ബെൽ സ്റ്റാർ ഹെൽമെറ്റ് നിലത്തേക് വലിച്ചെറിഞ്ഞു. തന്റെ മൂടി വെച്ചിരുന്ന ബൈക്കിന് മുകളിൽ കൈ കുത്തി നിന്ന് അവൻ എന്തൊക്കെയോ പിറുപിറുത്തു. വൈകി വന്ന വീണ്ടു വിചാരത്താൽ ആവാം, അവൻ ഉരുണ്ടു പോയ ഹെൽമറ്റ് ചെന്ന് തിരികെയെടുത്തു. അതിന്റെ വക്കിൽ അങ്ങിങ്ങായി കുറച്ചു ചളുങ്ങിയിട്ടുണ്ട്. പത്തുമുപ്പതിനായിരം രൂപ കൊടുത്തു ആശിച്ചു വാങ്ങിയതാ. ഭാഗ്യത്തിന് വല്യ കുഴപ്പമൊന്നും പറ്റിയില്ല. അവൻ തന്റെ കഴുത്തിൽ കിടന്ന ടാഗ് കറക്കി പിന്നിലേക്കിട്ടു. മൂടി വച്ചിരിന്ന ബൈക്കിന്റെ കവർ വലിച്ചു മാറ്റി. തന്റെ മഞ്ഞ ഡുക്കാട്ടി സ്ക്രാംബ്ലറിന്റെ സീറ്റിൽ വിരലോടിച്ചു. 800 സി.സി കരുത്തുള്ള തന്റെ പുലിക്കുട്ടി. ജിതിൻ പുഞ്ചിരിച്ചു. ബൈക് ഓൺ ചെയ്ത് ആക്‌സിലറേറ്റർ പിടിച്ചു ഞെരിച്ചപ്പോൾ ജിതിന്റെ കൈപ്പിടിയിൽ അവൻ മുരണ്ടു. അവിടമെങ്ങും അലയടിച്ചു മുഴങ്ങിക്കേട്ട മുരൾച്ച ആസ്വദിച്ചു കൊണ്ടവൻ വണ്ടിയൊന്ന് വീൽ ചെയ്യിച്ച് മുന്നോട്ടെടുത്തു. “എന്തുട്ടടാ ചാവാൻ ഇറങ്ങീതാണാ…” പരസ്പരം മത്സരിച്ചോടിച്ച രണ്ടു ബസ്സുകൾക്കിടയിലൂടെ ജിതിന്റെ ബൈക്ക് പുളഞ്ഞു പാഞ്ഞപ്പോൾ ആരോ വിളിച്ചു ചോദിച്ചു. ശെരിക്കും ഒരു സൂയിസൈഡ് റൈഡ് തന്നെയായിരുന്നു അത്. ഒരിക്കലും ഡ്രൈവിങ്ങിൽ അശ്രദ്ധ കാട്ടാത്ത ജിതിൻ, അന്നാദ്യമായി കൊച്ചിക്കാരുടെ പ്രാക്ക് വാങ്ങിക്കൂട്ടി. ഓഫീസ് സമുച്ഛയത്തിനകത്തു കടന്ന് ബൈക്ക് പാർക്കിങ്ങിൽ സ്റ്റാന്റിലിട്ട്, അവൻ ആറാം നിലയിലെ ഓഫീസിലേക്ക് ലിഫ്റ്റ് കയറി.

“കമോൺ ജിതിൻ… കളി പറയല്ലേ… ബി സീരിയസ്. ഞാനിവിടെ മുള്ളിൽ ചവിട്ടിയാ നിൽക്കുന്നെ.” സിമി പരവേശപ്പെട്ടു. “ഞാൻ പറഞ്ഞല്ലോ സിമി, ഇന്നലെ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല. അത്രക്ക് സ്ട്രെസ്ഡ് ആയിരുന്നു ഞാൻ. ദാ എന്റെ കണ്ണൊക്കെ കണ്ടില്ലേ?” “അയ്യൂ… ഇനിയെന്തു ചെയ്യും? കുരുവിള സാറ് ചോദിച്ചാൽ ഞാൻ എന്ത് സമാധാനം പറയും?” “നീ പറയണ്ട. എല്ലാം ഞാൻ പറഞ്ഞോളാം. നീ വാ…” അവൻ വിഭ്രാന്തിപ്പെട്ടു നിന്ന സിമിയെയും കൂട്ടി കുരുവിള സാറിന്റെ ക്യാബിൻ ഡോറിൽ ചെന്നു മുട്ടി.
“യെസ്… കമ്മീൻ….” അകത്തു നിന്നും നീട്ടിയുള്ള അനുമതി കിട്ടി. അകത്തു കടന്നപ്പോൾ കറുപ്പിച്ച വൈക്കോൽ പോലെയൊരു വിഗ്ഗും തലയിൽ വെച്ച് കറങ്ങുന്ന കസേരയിൽ ഇരുന്ന് കറങ്ങി, ആർക്കോ ഫോൺ ചെയ്യുന്ന കുരുവിള കവർകളെ കണ്ട് ജിതിന്റെ കുരു പൊട്ടി. അകത്തു നുരയുന്ന ദേഷ്യം പുറത്തു കാട്ടാതെ അവൻ സംഭാഷണത്തിന് തുടക്കം കുറിക്കാൻ ശ്രമിച്ചു. “എക്സ്‌ക്യൂസ്മി സർ…” കുരുവിള ഒരു മിനിറ്റ് എന്ന് കൈ കൊണ്ട് കാണിച്ച് അവനെ നോക്കി കണ്ണുരുട്ടി. ജിതിന് വിറഞ്ഞു കയറി. “ആ… ആ… ഒക്കെ… വൈകിട്ടങ്ങെത്തിയേക്കാം… പീനട്ട് മസാല വേണം കേട്ടോ… എന്റെ ഫേവറിറ്റാ… ഹ ഹ ഹ… ഒക്കെ… ഞാനെ, ഓഫീസിലാ. അങ്ങു വിളിക്കാം. ഒക്കെ… ലീസിയോട് എന്റെ അന്വേഷണം പറയണേ… ആ… ഒക്കെ…ഒക്കെ…” അയാൾ ഫോൺ കട്ട് ചെയ്ത് നേരയിരുന്നു മേശമേൽ കൈ വച്ച് അവരെ രണ്ടു പേരെയും മാറി മാറി നോക്കി. “യെസ്… ” “സാർ…. ഒരു കാര്യം…” സിമി നിന്ന് പരുങ്ങി. “ദേ കൊച്ചേ, അത് ഇത് എന്നൊക്കെ പറഞ്ഞ് സമയം വേസ്റ്റ് ആക്കല്ലേ… എനിക്ക് കൊറേ പണിയുള്ളതാ. എന്താന്ന് വച്ചാ വേഗം പറയു.” അയാൾ ഗൗരവം നടിച്ചു. “സർ, ഞാൻ പറയാം.” ജിതിൻ ഇടക്ക് കയറി. കുരുവിള അവനെ ഇവനേതാ എന്ന മട്ടിൽ നോക്കി.

“സർ, ഇന്നത്തെ കൊണ്ട് കംപ്ലീറ്റ് ചെയ്യാൻ ഏൽപിച്ച ഒരു പ്രോജക്ട് ഉണ്ടായിരുന്നു.” “ആ, ഉണ്ടായിരുന്നു. അതെവിടെ?” കുരുവിള കൈ മലർത്തി. “അത് തീർക്കാൻ കഴിഞ്ഞില്ല. കുറച്ചു കൂടി സാവകാശം തരണം. സിമി അതിന്റെ പുറകെ കുറെ ഓടി നടന്നതാണ്. ഒരു രണ്ടു ദിവസം. അതിനുള്ളിൽ ഞാൻ എങ്ങനെയും അതേൽപ്പിക്കാം.” “രണ്ടു ദിവസമെന്തിനാ? ഒരു മാസമാക്കിക്കോ… താൻ പയ്യെ, വിശ്രമിച്ച്‌ തീർത്താൽ മതി.” “സർ ഞാൻ ഒന്ന് പറഞ്ഞോട്ടെ…” “ഞാനെന്താടോ വല്ല റേഷൻ കട നടത്തുവാണെന്നാണോ തന്റെ വിചാരം?” കുരുവിള ജിതിനെ കൂർപ്പിച്ചു നോക്കി. ജിതിൻ പല്ല് ഞെരിച്ചു തല താഴ്ത്തി നിന്നു. “അല്ല, എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിച്ചതാ. താൻ ആരാണെന്നാ തന്റെ വിചാരം? ഏ? താൻ ഓരോ എക്സ്‌ക്യൂസും ആയി വരും. ഞാനതൊക്കെ കയ്യും കെട്ടി കേട്ടിരിക്കണം അല്ലെ? എടോ… മാസം കൊറെയായല്ലോ താനിവിടെ ഒണ്ടാക്കാൻ തുടങ്ങിയിട്ട്? ഇതു വരെ ഒരു മൊട്ടുസൂജിയുടെ ഉപകാരം ഉണ്ടായിട്ടുണ്ടോ തന്നെക്കൊണ്ട്? രണ്ടു ദിവസം… എന്തിനാടോ? തന്റമ്മായമ്മയുടെ പതിനാറടിയന്തരത്തിന്…” “ഛീ, നീർത്തട നാറി….” ജിതിൻ ചീറി. കൂടെ നിന്ന സിമി ഒന്ന് ഞെട്ടി. കുരുവിള അദ്ദേഹത്തിന്റെ വാ പൊളാന്ന് പോയി. വായിൽ കയ്യിട്ട് കുത്തിയാൽ മിണ്ടാത്ത ചെക്കന്റെ വായിൽ നിന്നും ആട്ടു കേട്ടപ്പോൾ ഒരു നിമിഷം എന്തു ചെയ്യണം എന്നറിയാതെ അയാൾ പകച്ചിരുന്നു.
“ഒരുപാട് കയറിയങ് മൂപ്പിക്കല്ലേ മൂപ്പീന്നേ… കഷ്ടപ്പെട്ട് പഠിച്ചു പാസായി കണ്ടവരുടെ കാലു നക്കിത്തന്നേയാ ഇവിടം വരെ എത്തിയത്. എന്നും പറഞ്ഞ് പൊളിഞ്ഞിരുക്കുന്ന കോത്തില് ശൂലം കൊണ്ട് കുത്താൻ വരല്ലേ… പെണ്ണുമ്പിള്ള വീട്ടിന്ന് സ്ത്രീധനം മേടിച്ച് ആപ്പീസും തുടങ്ങി അതിൽ കുറെയെണ്ണത്തിനെ കൊണ്ടിട്ടു കുരങ്ങു കളിപ്പിച്ചാൽ എല്ലാവരും എല്ലാക്കാലവും മിണ്ടാതിരിക്കും എന്നാണോ കരുതിയെ?” “എ..ടോ, എടോ… യൂ യൂ ഗെറ്റ് ഔട്ട്… ഔട്ട്…” കുരുവിള ഇരുന്ന് വിക്കി. “താൻ പറഞ്ഞില്ലേലും പോവാൻ തന്നെയാടോ വന്നേ… തന്റെ കോണാത്തിലെ പണി ഇനിയെനിക്ക് വേണ്ട. അവന്റമ്മേടെ സോഫ്റ്റ് വേർ…” ജിതിൻ കഴുത്തിൽ കിടന്ന ടാഗ് ഊരി കുരുവിളയുടെ മുഖത്തെറിഞ്ഞു കൊടുത്തു. “എടോ… കീഴ്ജീവനക്കാരെ മനസ്സിലാക്കാൻ പഠിക്ക്. അവരുടെ കൂടെ നിന്ന് അവരുടെ പരിശ്രമങ്ങൾ അംഗീകരിക്കാൻ പഠിക്ക്. താനൊക്കെ ഒരു മനുഷ്യനാണോടോ? അവന്റെയൊരു കോട്ടും സൂട്ടും വിഗ്ഗും…”

ജിതിൻ പോക്കെറ്റിൽ നിന്നും ഒരു പെൻഡ്രൈവ് എടുത്ത് വായും പൊളിച്ചു നിന്ന സിമിയുടെ കയ്യിൽ വെച്ചു കൊടുത്തു. ” ഞാൻ ഇതു വരെ ചെയ്ത എല്ലാം ഇതിലുണ്ട്. എന്റെ വിയർപ്പും അധ്വാനവും എല്ലാം. ബാക്കിയുള്ളത് ഈ കുരുവുള്ള സാറിന് ബോധിച്ച ഒരുത്തനെക്കൊണ്ടു ചെയ്യിച്ചോ. അപ്പൊ സുലാൻ.” ജിതിൻ സിമിക്ക് ഒരു സല്യൂട്ടും കൊടുത്ത് വാതിൽ തുറന്ന് പുറത്തിറങ്ങി. അവൻ വിറഞ്ഞു തുള്ളി ഇടതും വലതും നോക്കി. ഇനിയെങ്ങോട്ട് പോവാൻ? അവൻ വലതു വശം പിടിച്ചു. നടന്ന് ലിഫ്റ്റിനടുത്തെത്തിയപ്പോൾ, രണ്ടു ദിവസം ജിതിന്റെ കൂടെ ഫ്ലാറ്റും കിടക്കയും പങ്കിട്ട മിയ ഓടിച്ചെന്ന് അവന്റെ മുന്നിലേക് കയറി നിന്നു. “എന്താ മാഷേ? അകത്തു ഭയങ്കര പ്രശ്നം നടന്നെന്ന് തോന്നുന്നല്ലോ? താൻ ഒച്ച വെക്കുന്നതും കുരുവിള സാറ് ഇരുന്ന് വിയർക്കുന്നതും കണ്ടല്ലോ? എന്താ???” “അതിപ്പോ പറയാനുള്ള മൂഡിലല്ല കൊച്ചേ, നിന്ന് ചിണുങ്ങാതെ മാറി നിക്ക് പോയിട്ട് വേറെ പണിയുണ്ട്.” “അയ്യോ പൊവ്വാണോ? എന്തുണ്ടായി ജിതിൻ? എന്നോട് പറ പ്ലീസ്.” “ഒന്നുമില്ലെന്ന്…” ജിതിൻ കണ്ണു തുറിച്ച് അവളെ പേടിപ്പിച്ചു. “ഓ പിന്നേ… ഒരു ദേഷ്യക്കാരൻ. വൈകിട്ട് ഫ്ലാറ്റിൽ വരട്ടെ? കുട്ടന്റെ സ്ട്രെസ്സ് ഒക്കെ ഞാൻ മാറ്റിത്തരാം. ഐ വിൽ ഗിവ് യു കംപ്ലീറ്റ് റിലീഫ്.” അവൾ അവന്റെ കയ്യിൽ മുല മുട്ടിച്ച് ചേർന്നു നിന്നു. “മാറി നില്ലെടി…” അവളുടെ കയ്യ് ജിതിന്റെ പാന്റിന് മുന്നിലേക്ക് നീണ്ടപ്പോൾ അവൻ അവളുടെ മുലയിൽ കൈ വെച്ച് തള്ളി മാറ്റി. “വാട് ദ ഫക്ക്… ആസ്ഹോൾ…. ” മിയ മുലയും ചാടിച്ച് തിരികെപ്പോയി.
ജിതിൻ ലിഫ്റ്റിന്റെ ബട്ടണിൽ വെകിളി പിടിച്ച പോലെ തുടരെത്തുടരെ ഞെക്കി.

ഓഫീസിൽ നിന്നിറങ്ങി അവനാദ്യം പോയത് നഗരത്തിലെ അത്യാവശ്യം നല്ല ബിരിയാണി കിട്ടുന്ന ഒരു ചെറിയ കടയിലേക്കായിരുന്നു. രാവിലെ മുതൽ ഒന്നും കഴിക്കാതിരുന്നതിന്റെ വിശപ്പ് മുഴുവൻ അവൻ ബിരിയാണി മേൽ തീർത്തു. പിന്നെ പലയിടവും കറങ്ങി നേരെ ബീച്ചിലേക്ക്. സാധാരണ അവിടെ പോകാറുള്ളത് തിരമാലകളിൽ കളിക്കുന്ന നാല്പതു കഴിഞ്ഞ ചേച്ചിമാരുടെ ചുരിദാറിനുള്ളിൽ നനഞ്ഞൊട്ടിയ വിരിഞ്ഞ കുണ്ടികളും, ഇളം ചരക്കുകളുടെ കൂർത്ത മാറിടവും കണ്ട് കമ്പിയടിക്കാനാണ്. പിന്നെ വല്ലപ്പോഴും മിയയെപ്പോലെ ചില അല്ലറ ചില്ലറ സെറ്റപ്പുകളെ ഒന്ന് മൂഡാക്കാനും. എന്നാൽ ഇന്നവൻ വെറുതെ സൂര്യാസ്തമയം കണ്ട് നേരം കൊന്നു. ഓരോന്ന് ചിന്തിച്ചിരുന്ന് വേവലാതി കൂടിയപ്പോൾ അവൻ തിരിച്ചു ഫ്ലാറ്റിലേക്ക് പോന്നു.

തുണി മാറാനൊന്നും മെനക്കെട്ടില്ല. ഷൂസ് ഊരിയെറിഞ്ഞ് ഇൻ ചെയ്ത ഷർട്ട് വലിച്ചു പുറത്തിട്ട് ബട്ടൻ തുറന്നു മലത്തി, അവൻ കിടക്കക്കടിയിൽ കയ്യിട്ടു തപ്പി, ഒരു ചെറിയ പ്ലാസ്റ്റിക് സിപ് ലോക്ക് കവർ പുറത്തെടുത്തു. ടെൻഷൻ കൂടുമ്പോൾ ഒന്നാശ്വസിക്കാൻ വച്ചിരുന്ന പച്ച നിറത്തിലുള്ള ഉണക്കപ്പുല്ല് കുറച്ചു പുറത്തെടുത്ത് ഉള്ളംകയ്യിലിട്ടു മണത്തു നോക്കി. മതി, ഇന്നത്തേക്ക് ഇത് മതി. ഒരു സിഗരറ്റ് എടുത്തു റോസ്റ്റ് ചെയ്ത്, കിള്ളിയ ചടയനൊപ്പം കൂട്ടിക്കലർത്തി, പേപ്പറിലേക്കിട്ട് വശങ്ങളിൽ ഉമിനീർ ചാലിച്ചു. തുമ്പ് കെട്ടി പിച്ചിക്കളഞ്ഞിട്ട് തീ കൊളുത്തി കിടക്കയിൽ ഇരുന്ന ഇരുപ്പിൽ മൂന്ന് നാല് പുക പുറത്തു വിടാതെ ഉള്ളിലേക്ക് വലിച്ചു കയറ്റി. മെല്ലെ പുറത്തേക്ക് പുകയൂതി വിട്ടപ്പോൾ തന്റെ ഹൃദയം ഏതോ പാശ്ചാത്യ ബാൻഡ് സംഗീതത്തിനൊപ്പം താളം പിടിക്കുന്നത് പോലെ തോന്നി. നേരെ എണീറ്റ് ചെന്ന് ടെറസ്സിലുള്ള കൈവരിയിൽ ചെന്ന് ഞാന്നു നിന്ന് അകലേക്ക് നോക്കി ഒരു പുക കൂടിയെടുത്തു. ജോലി കളഞ്ഞിട്ട് വന്നതിന്റെ ദുഃഖത്തിന് പകരം കൂട്ടിൽ നിന്നും രക്ഷപ്പെട്ടു പറന്ന കിളിയുടെ സന്തോഷമാണവൻ അനുഭവിച്ചത്. പെട്ടെന്ന് പോക്കറ്റിൽ കിടന്ന ഫോൺ റിങ് ചെയ്തു. ഗൾഫ് നമ്പരാണല്ലോ? പൂറിമോൻ സോണിമോൻ നമ്പർ പിന്നെയും മാറ്റിയോ? “ഹല്ല…” ജിതിൻ ഉച്ചത്തിൽ വിളിച്ചു കൊണ്ട് കാതോർത്തു. “കൃഷണാ… ഗംഗയാടാ….എവിടെടാ മൈരേ?” “ദേ, ഫ്ലാറ്റിലാട… എന്താ സോണിമോനെ വിശേഷം?” “നല്ലത് തന്നെ. നീയിന്ന് നേരത്തെ ഇറങ്ങിയോ? സാധാരണ പാതിരാ വരെ ഓഫസിൽ പെറ്റു കിടക്കാറുള്ളതാണല്ലോ?” “ആ, ഇനിയതിന്റെ ആവശ്യം വരില്ല. ഞാനാ ജോലി വിട്ടു.” “ഏ..? സത്യം? അതെന്താ പെട്ടെന്ന്? വല്ലവളും ആയിട്ട് വല്ല പ്രശ്നവും?” “നീയങ്ങനെ എന്നെ ആഭാസനാക്കല്ലേ സോണിമോനെ, ഇതതൊന്നുവല്ല. ബോസും ആയി ചെറിയൊരു കശപിശ. ആ മൈരൻ വെറുതെ ചൊറിഞ്ഞോണ്ട് വന്നപ്പോൾ ഞാൻ നേം കാർഡ് ഊരി അവന്റെ മുഖത്തെറിഞ്ഞു കൊടുത്തിട്ട് ഇങ്ങേറങ്ങിപ്പോന്നു.” “നാക്ക് കുഴയുന്നുണ്ടല്ലോ? ഏതാ ബ്രാൻഡ്?” “ഇതൊരു പ്രത്യേക തരം ബ്രാൻഡ്‌. നീലക്കൊടുവേലി…” “എടാ…. നീ പിന്നെയും ആ മൈര് വലിച്ചു കേറ്റുവാണോ? പൊന്നു മുത്തേ നീ എത്ര വേണേലും മദ്യപിച്ചോ. പക്ഷെ ഇത് വേണ്ട എന്ന് നമ്മൾ ഒരിക്കൽ സമ്മതിച്ചതല്ലേ?”

“മദ്യത്തിന് ഒരു മാതിരി ഡാർക് സെന്റി ട്രിപ്പാ അളിയാ. ഇതാവുമ്പോ ഒരു ഹാപ്പി മൂഡിൽ ഒഴുകിയങ്ങു പൊയ്ക്കോളും.” “നീ സ്കൈപ്പിൽ വന്നേ… നിന്നെ ഞാനൊന്ന് കാണട്ട്…” ജിതിൻ എന്തെങ്കിലും പറയുന്നതിന് മുന്നേ സോണി കട്ടാക്കി. ശേ ഈ മൈരനെക്കൊണ്ട്… ജിതിൻ കിടക്കയിൽ പോയിരുന്നു ലാപ് തുറന്ന് സ്കൈപ്പിൽ സോണിയുമായി കണക്ട് ചെയ്തു. “ഹ ഹ… നെറ്റി കയറിത്തുടങ്ങിയല്ലോ സോണിമോനെ? നീയവിടെ പൊരിവെയിലത്ത് കിളക്കുവാണോ?” “എന്താ അളിയാ… ഈ പരുപാടി വേണ്ട എന്നു പറഞ്ഞതല്ലേ ഞാൻ? ജോലി പോയതിന് നീ ഇത്രേം ടെന്ഷൻ അടിക്കണോ?” “ഹേയ്… ഞാനങ്ങനെ എപ്പോഴും ഇല്ലല്ലോ സോണിമോനെ? ഇത് ജോലി പോയ ദുഃഖം മറക്കാൻ ഒന്നുവല്ല.” ജിതിൻ ചിരിച്ചു. കയ്യിലിരുന്ന സ്റ്റിക്കിൽ നിന്നും ഒരു പഫ് ആഞ്ഞു വലിച്ചു. “എന്റെ മുമ്പിൽ ഇരുന്നോണ്ട് എന്നെക്കാണിച്ചു വലിക്കല്ലേ മൈരേ. എനിക്കാ സാമാനം കാണുന്നതെ കലിയാ.” ജിതിൻ ഒരു പഫ് കൂടിയെടുത്ത് ബാക്കിയുള്ളത് നിലത്ത് കുത്തിക്കെടുത്തി. “സോണി, നിനക്കവരെയൊക്കെ കാണണം എന്ന് തോന്നാറില്ലെടാ? നമ്മടെ പഴയ ബാച്ച്, ഞാൻ, നീ, ഫൈസൽ, നിഖിൽ, കിരൺ… ഹാ….. എനിക്ക് കാണാൻ തോന്നുന്നളിയാ…” ജിതിൻ പിന്നിലേക്ക് കൈ കുത്തി നിവർന്നിരുന്നു. “ടാ, നീ ഫൈസലിന്റെ കാര്യം ഒന്നും അറിഞ്ഞില്ലേ?” സോണിയുടെ മുഖം വാടുന്നതവൻ കണ്ടു. “ഇല്ല. എന്താടാ?” “എടാ… ഫൈസൽ തൂങ്ങി.” “എഹ്….? എന്താ സോണിമോനെ പറഞ്ഞത്?”സോണി പറഞ്ഞത് കേട്ട് ജിതിൻ പെട്ടെന്ന് നേരയിരുന്നു. “നീ പത്രമൊന്നും വായിക്കാറില്ലേ? ഏതോ പെണ്ണുമായിട്ട് പ്രേമത്തിലായിരുന്നു. അവൾ നൈസായിട്ട് തേച്ചിട്ട് പോയി. ഒരു ദിവസം രാവിലെ അവന്റെ അമ്മ ചെന്ന് അവന്റെ മുറിയുടെ കതകു തുറന്നു നോക്കിയപ്പോൾ ഫാനിൽ കെട്ടിത്തൂങ്ങി കിടക്കുന്നതാ കണ്ടത്. എന്നാലും നമ്മടെ കൂടെ പഠിച്ച ആ പഴയ ഫൈസൽ അങ്ങനെയൊക്കെ ചെയ്തു കളഞ്ഞു എന്ന് വിശ്വസിക്കാൻ പറ്റണില്ല. സംഭവം നടന്നിട്ട് ഇപ്പൊ ഏതാണ്ട് ആറു മാസത്തോളമായി. നീ അറിഞ്ഞു കാണുമെന്നാ ഞാൻ കരുതീത്. ആ… അപ്പനും അമ്മക്കും ഒറ്റ മോൻ. പോയപ്പോ അവർക്ക് പോയി.”

ജിതിൻ ആകെ വല്ലാതെയായി. കോകില മിസ്സ് പോകുന്ന അന്ന് ഫൈസൽ അവനെ തിരിഞ്ഞു നോക്കിയ രംഗം അവന്റെ ഉള്ളിലൂടെ ഒരു നിമിഷം കടന്നു പോയി. “ജിത്തൂ… ജിത്തൂ ടാ… എന്താടാ ഒന്നും മിണ്ടതിരിക്കണെ?” ജിതിൻ പെട്ടെന്ന് പോയ കിളി തിരിച്ചെടുത്ത് സ്ക്രീനിലേക്ക് തല തിരിച്ചു. ജിതിന്റെ കൺകോണുകളിലെ നനവ് സോണി ശ്രദ്ധിച്ചു. “എന്താ അളിയാ… എന്തു പറ്റി നിനക്ക്? ഇപ്പൊ എന്തിനാ പഴയ കാര്യങ്ങൾ ഒക്കെ ആലോചിച്ച്?” “കഴിഞ്ഞ ദിവസം ഞാനവളെ കണ്ടളിയാ.” “ആരെ?” “എന്റെ… എന്റെ കോകിലയെ.” സോണി ഒരു നിമിഷം ആളെ മനസ്സിലാവത്തത് പോലെ അവന്റെ മുഖത്ത് നോക്കി. പെട്ടെന്ന് അവന്റെ മുഖത്ത് വെളിച്ചം വീണു. ” നമ്മുടെ പഴയ കോകില മിസ്സിനെയോ? എന്നിട്ട്? അവരെന്തു പറയുന്നു? സുഖമായിരിക്കുന്നോ?” “അവളെന്നെ കണ്ടില്ലളിയാ. സിറ്റി മാളിൽ വച്ചാ ഞാൻ കണ്ടത്. എങ്ങോട്ടോ നോക്കി ഓടിപ്പോകുവായിരുന്നു. അവരെക്കണ്ടപ്പോ തൊട്ട് എനിക്ക്… എനിക്കെന്തോ എവിടെയോ ഒരു മിസ്സിങ് പോലെ സോണിമോനെ. അപ്പൊത്തൊട്ട് സംഭവിച്ചതെല്ലാം സ്വപ്നമാണോ അതോ യാഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാൻ വയ്യ. തലക്ക് വട്ടു പിടുക്കുവാ.” “മച്ചമ്പീ, സ്കൂൾ കാലഘട്ടത്തിൽ നീ ആരോടും പറയാതെ അവരെ പ്രേമിച്ചതൊക്കെ പഴംകഥകളല്ലേ? ഇപ്പൊഴും നീ അവരെ ഓർത്തിരിക്കുവാണോ?” ജിതിൻ ഒന്നും മിണ്ടാതെ കണ്ണു തുടച്ചു മുഖം കുനിച്ചിരുന്നു. “എടാ അളിയാ, അവരിപ്പോൾ കല്യാണം ഒക്കെ കഴിഞ്ഞ് നിന്റെ പ്രായമുള്ള കുട്ടികളൊക്കെ ആയിക്കാണും. നീയോ മുതുക്കൻ. അപ്പൊ അവരുടെ കാര്യം പറയണോ?” “എനിക്കവളെ കാണണം സോണി. നീയെങ്ങിനെയെങ്കിലും ഒരു വഴി കണ്ടു പിടിക്ക്.”

“ശ്ശെടാ, ഇങ്ങനൊരു മൈരൻ… മുത്തേ, കഞ്ചാവിന്റെ പുറത്ത് വെറുതെ ഓരോന്ന് പറഞ്ഞൊപ്പിക്കല്ലേ. ഓരോന്നിന് എടുത്തു ചാടിയിട്ട് പിന്നീട് പറഞ്ഞിട്ട് കാര്യമുണ്ടാവില്ല.” “സ്റ്റഫിന്റെ പുറത്തു പറയുന്നതല്ല സോണി, അവളെ കാണണം എനിക്ക്. ഒരു തവണയെങ്കിൽ ഒരു തവണ. ഇല്ലെങ്കിൽ എനിക്ക് വട്ടു പിടിക്കും.” “നീ ഫേസ് ബുക്കിലോ ലിങ്ക്ഡ് ഇന്നിലോ ഒക്കെ ഒന്ന് സെർച്ച് ചെയ്ത് നോക്കത്തില്ലേ? എന്തെങ്കിലും തുമ്പ് കിട്ടുവോന്നറിയാൻ?” “ഞാൻ നോക്കിയെടാ. എങ്ങുമില്ല. ഒരു രാത്രി മുഴുവൻ ഉറക്കമളച്ചിരുന്ന് നോക്കീതാ. നമ്മുടെ കൂടെയുണ്ടായിരുന്നവരെ എന്നെക്കാൾ നന്നായി നിനക്കറിയാല്ലോ?” “നമ്മുടെ കൂടെ പണ്ട് പഠിച്ച ഒരുപാട് പേരുമായൊന്നും എനിക്കിപ്പോ കോണ്ടാക്റ്റ് ഇല്ല. പിന്നെ ആകെയുള്ളത് നമ്മുടെ അലക്‌സ് സാർ, വിദ്യാ മിസ്സ്, സ്റ്റെഫിനാ മിസ്സ്…. അങ്ങനെ കുറച്ച് ടീച്ചർമാരും ആയി മാത്രം.” “വിദ്യ മിസ്സ്… വിദ്യാ മിസ്സിനായിട്ട് നിനക്കിപ്പോഴും കോണ്ടാക്റ്റ് ഉണ്ടോ?” ജിതിന്റെ കണ്ണുകൾ പ്രതീക്ഷയാൽ മിഴിഞ്ഞു. “ആ, അങ്ങനെയില്ല. അവരെന്റെ ഫേസ് ബുക് ഫ്രണ്ടാ. പക്ഷെ അവരോടൊക്കെ ഞാനെങ്ങനെ ഈ കാര്യം പറഞ്ഞ്…” “കാര്യം എന്താണെന്ന് പറയണ്ട സോണിമോനെ. നീ അവരോട് ചുമ്മാ ഒരു റാണ്ടം കോൺവർസെഷൻ എന്ന രീതിയിൽ കാര്യങ്ങൾ ചോദിച്ചറിയ്.” “ഞാൻ ട്രൈ ചെയ്യാം ജിത്തൂ. ഉറപ്പൊന്നും പറയാൻ പറ്റില്ല. അവർക്ക് കോകില മിസ്സിനെപ്പറ്റി എന്തെങ്കിലും അറിയുമെന്ന് തന്നെ എനിക്ക് തോന്നുന്നില്ല. കാലം കുറെ കഴിഞ്ഞില്ലേ?” “എനിക്കുറപ്പുണ്ട് സോണി, അവളെപ്പറ്റി ആർക്കെങ്കിലും എന്തെങ്കിലും അറിയാമെങ്കിൽ അത് വിദ്യാ മിസ്സിനു മാത്രമായിരിക്കും. 99 ശതമാനം ഉറപ്പുണ്ടെനിക്ക്. ബാക്കി ഒരു ശതമാനം ഞാൻ ദൈവത്തിന് വിട്ടു കൊടുക്കുവാ.” “നീ ഇത്രേം തറപ്പിച്ചു പറഞ്ഞ സ്ഥിതിക്ക് ഞാൻ ആ വഴിക്കൊന്നു നോക്കാം. പക്ഷെ എനിക്ക് കുറച്ചു സാവകാശം തരണം നീ. വിദ്യാ മിസ്സിന്റെ കൊച്ചിന്റെ ഹാപ്പി ബെർത്തഡേയ്ക്ക് ആശംസ വിട്ട പരിചയം മാത്രേ ഇപ്പൊ ഞങ്ങൾ തമ്മിലുള്ളൂ. അതു കൊണ്ട്….”

“മതി. നീ സമയമെടുത്തോ. ഒന്നന്വേഷിക്ക് അളിയാ… പ്ലീസ്.” “നോക്കാമെന്ന് പറഞ്ഞില്ലേ മൈരേ? പിന്നേം പിന്നേം പറഞ്ഞു വെറുപ്പിക്കല്ലേ. അല്ല, അവരുടെ വീടും കുടീം ഒക്കെ എവിടാന്ന് വല്ല പിടിയുമുണ്ടോ? അങ്ങാനാണെങ്കിൽ നീ ആ വഴിക്കൊന്നു അന്വേഷിക്ക്. ഇപ്പൊ പ്രത്യേകിച്ചു ജോലീം കൂലീം ഇല്ലാതിരിക്കുവല്ലേ? മേലൊക്കെ ഒന്നനങ്ങട്ടെ.” “ഞാനും ചിന്തിക്കാതിരുന്നില്ല. നെമ്മാറയാണ് അവളുടെ വീട് എന്ന് മാത്രം അറിയാം. അത് വെച്ച് ഞാനെന്തു കാട്ടാനാ?” “ഹ് മം… ശെരി. ഞാനൊന്ന് നോക്കട്ടെ. പിന്നേ, ആ മൈര് സാമാനം ഇനി വലിച്ച് കേറ്റരുത്. നിന്റെ വീട്ടിലെ നമ്പർ എനിക്ക് കാണാപ്പാഠമാ. അറിയാല്ലോ? ഇങ്ങനെ പോകാൻ ആണ് ഉദ്ദേശമെങ്കിൽ നിന്നെ ഞാൻ വഞ്ചിക്കും.” “പൊന്നു മൈരേ… ചതിക്കല്ലേ. ഞാൻ നിർത്തി. ഇനി വലിക്കില്ല.” ജിതിൻ കൈ രണ്ടും നിവർത്തിക്കാട്ടി. “ആ എന്നാ ശെരി. മോനൊരു ഉമ്മ തന്നേ… ചേട്ടൻ പോട്ടെ.” “വച്ചിട്ട് പോ ഗേ മൈരേ…” “ആഹാ… കുളിര്… ഹാപ്പിയായി. അപ്പൊ മോൻ നല്ലോണം ഉറങ്ങി ക്ഷീണം തീർക്ക്. ഗുഡ് നൈറ്റ്.” “ഗുഡ് നൈറ്റ്.” ജിതിൻ പുഞ്ചിരിച്ചു. കോൾ കട്ടായി. സോണിയുമായി കുറച്ചു നേരം മിണ്ടിയും പറഞ്ഞുമിരുന്ന് ഉള്ള് തണുത്തതവൻ അറിഞ്ഞു. അന്നത്തെ രാത്രി വെളുപ്പിക്കുന്നതെങ്ങിനെ എന്നാലോചിച്ച് അവൻ കിടക്കയിൽ വീണു. പിറ്റേന്ന് അതിരാവിലെ എണീറ്റ് പല്ലുതേപ്പും കുളിയും കഴിഞ്ഞവൻ ബൈക്കുമെടുത്തിറങ്ങി. അവന്റെ തൃശ്ശൂരുള്ള വീട്ടിലേക്ക്. ഒന്നാഞ്ഞു പിടിച്ചപ്പോൾ രണ്ട് മണിക്കൂർ കൊണ്ട് വീടെത്തി. അപ്രതീക്ഷിതമായെങ്കിലും, അവന്റെ വരവിൽ അംബികാമ്മയും പ്രഭാകരനും അതിയായി സന്തോഷിക്കുന്നുണ്ടെന്നു മനസ്സിലായി അവന്. സ്വീകരിക്കാൻ എത്തിയ അംബികാമ്മയുടെ കണ്ണിലെ ചെറു നനവിന്റെ തിളക്കം കണ്ട്, അവരെയും കെട്ടിപ്പിടിച്ചു കൊണ്ടവൻ അകത്തു കയറി. നിറം മങ്ങിയെന്നുള്ള പരാതിയും, ക്ഷീണിച്ചു പോയെന്നുള്ള വേവലാതിയും അംബികാമ്മയിൽ നിന്നും വേണ്ടുവോളം ഏറ്റു വാങ്ങി, അവൻ അവന്റെ പഴയ മുറിയിലേക്ക് കയറിച്ചെന്നു. ആ നിമിഷം വരെയും പഴമയുടെ ഗന്ധം പേറി നിന്ന ആ മുറിയെ, തന്റെ ഓർമ്മകളുറങ്ങുന്ന ആ മുറിയെ താൻ മറക്കുന്നതെങ്ങിനെ എന്നവൻ ആലോചിച്ചു. അംബികാമ്മ ചുട്ടു കൊടുത്ത ദോശകൾ പത്തെണ്ണം കപ്പം കുപ്പം തട്ടിക്കൊണ്ടിരികെ അവൻ തന്റെ ജോലി നഷ്ടമായ കര്യവും ,

തന്റെ യാത്രയുടെ ഉദ്ദേശവും അവരെയറിയിച്ചു. ഏതെങ്കിലും രീതിയിലുള്ള എതിർപ്പ് പ്രതീക്ഷിച്ചെങ്കിലും രണ്ടു പേരും മറുത്തൊന്നും പറഞ്ഞില്ല. അംബികാമ്മ അവന്റെ തലയിൽ തഴുകി പോയി വരാനുള്ള അനുമതി നൽകിയപ്പോൾ , പ്രഭാകരൻ തന്റെ പതിവ് മുഖം കൂർപ്പിച്ചുള്ള ചിരിയിൽ എല്ലാമൊതുക്കി. അതവനുള്ള മൗനാനുവാദമാണെന്ന് ജിതിനറിയാം. വൈകാതെ അവൻ യാത്രയായി. അച്ഛന്റെ പഴയ മാരുതി കാറിൽ പാലക്കാട്ടേക്ക് തിരിക്കാനായിരുന്നു പരുപാടി. അവിടെ രണ്ടു ദിവസം, പറ്റുമെങ്കിൽ ഒരാഴ്ച്ച തങ്ങണം. തന്റെ കഴിവിന്റെ പരമാവധി അവളെ തിരയാൻ അവൻ ഉറപ്പിച്ചിരുന്നു. ഒരിക്കലും തന്റേതായ ഒരു കുറ്റമോ കാരണമോ കൊണ്ട് അവളെ തനിക്ക് നഷ്ടമായി എന്ന് മനസ്സ് പിന്നീട് കുറ്റപ്പെടുത്തരുത് എന്നായിരുന്നു അവൻ കണ്ടു പിടിച്ച ന്യായം. “അവിടെച്ചെന്നിട്ടു വിളിക്കണേ ജിത്തൂ…” കാറിലേക്ക് കയറാൻ ഒരുങ്ങിയ ജിതിനോട് അംബികാമ്മ വിളിച്ചു പറഞ്ഞു. അവൻ വന്നു കയറിയപ്പോൾ ഉണ്ടായിരുന്ന ദുഃഖമോ കണ്ണീരൊ ആ മുഖത്തവന് കാണാൻ കഴിഞ്ഞില്ല. പകരം പ്രസന്നതായാണ് ആ വദനം മുഴുവൻ. “വിളിക്കാം അംബികാമ്മേ. ദൂരെക്കൊന്നും അല്ലല്ലോ? ഞാൻ പോയിട്ട് ശട പടേന്നിങ്ങു വരില്ലേ?” “പോണതൊക്കെക്കൊള്ളാം…” പ്രഭാകരൻ ഉമ്മറപ്പടിയിൽ നിന്ന് കാറിനടുത്തേക്ക് ഇറങ്ങിച്ചെന്നു. “വരുമ്പോ ആ പെണ്ണും കൂടെയുണ്ടാവണം. കേട്ടല്ലോ?” ജിതിന്റെ തോളിൽ കൈ വച്ച് പ്രഭാകരൻ അവന്റെ മുഖത്തു നോക്കാതെ പറഞ്ഞു. ജിതിൻ തന്റെ തോളിൽ ഇരുന്ന കൈ മുറുക്കെപ്പിടിച്ച് ഹസ്തദാനം ചെയ്യുന്ന പോലെ ഒരു കുട കുടഞ്ഞു. അച്ഛന്റെ വാക്കുകൾ അവനിൽ ഒരു വല്ലാത്ത ആത്മവിശ്വാസം നൽകി. അവന്റെ കാർ മുന്നോട്ട് പോകുന്നതും നോക്കി ആ മാതാപിതാക്കൾ മുറ്റത്തു നിന്നു. ഉച്ച കഴിഞ്ഞ സമയം, അവൻ നെൽവയൽ പാടങ്ങളുടെ നാട്ടിലെത്തി. നെന്മാറ ചെന്ന്, എങ്ങോട്ടാണ് പോകേണ്ടത് എന്നൊരു പിടിയുമില്ലാതെ അങ്ങിങ്ങ് കറങ്ങി. കോകില ഒരു പട്ടത്തിപ്പെണ്ണായത് കൊണ്ട് ഏതെങ്കിലും ആഗ്രഹാരങ്ങളിൽ നിന്നും തുടങ്ങാം എന്നു വച്ചു. ആരോടെങ്കിലും വഴി ചോദിച്ചറിയാമെന്നു കരുതി പലരോടും ചോദിച്ചെങ്കിലും അഗ്രഹാരം എന്ന വാക്കേ ആ നാട്ടിൽ അന്ന്യം നിന്നു പോയത് പോലെ തോന്നിയവന്. അഗ്രഹാരത്തെ ആഹാരമായി തെറ്റിദ്ധരിച്ച്, അവനെ വഴി തെറ്റിച്ച് വിടുക പോലുമുണ്ടായി ചിലർ.

ഒരുപാടലഞ്ഞ്, ഒടുക്കം നേരം ഇരുട്ടിത്തുടങ്ങിയപ്പോൾ അവനൊരു ലോഡ്ജിൽ റൂമെടുത്തു. ‘അമ്മ പ്രത്യേകം പറഞ്ഞു വിട്ടത് കൊണ്ട് മാത്രം അമ്മയെ വിളിച്ച് സ്ഥലത്തെത്തിയ കാര്യം പറഞ്ഞു. സ്ഥലം മാറിക്കിടന്നത് കൊണ്ടാവാം നിദ്രാദേവി പെട്ടെന്നൊന്നും കടാക്ഷിച്ചില്ല. ഉറക്കത്തിന് മുന്നേ പലവുരു ഫോൺ സ്ക്രീൻ ലോക്ക് മാറ്റി ഓണാക്കി നോക്കി, സോണിയുടെ കോളോ മെസ്സേജോ വല്ലതും വന്നോ എന്നറിയാൻ. പിറ്റേന്ന് വണ്ടിയുമെടുത്തവൻ തെണ്ടാനിറങ്ങി. കുറച്ചേറെ അലച്ചിലുകൾക്കൊടുവിൽ ഒന്ന് രണ്ട് അഗ്രഹാരങ്ങളെക്കുറിച്ചുള്ള സൂചന കിട്ടി. എന്നാൽ ചെന്നെത്തിയ അഗ്രഹാരവീഥികളിലെ ഓരോ വീടുകളും കയറിയിറങ്ങുമ്പോഴും നിരാശയായിരുന്നു ഫലം. സൂര്യാസ്തമയത്തിന് ചില മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അവന്റെ ഓട്ടം എത്തി നിന്നത് പല്ലശ്ശന എന്ന ഗ്രാമത്തിലാണ്. വണ്ടിയോടിക്കുന്നതിനിടയിൽ ഒരു അമ്മൻ കോവിൽ കണ്ണിൽ പെട്ടപ്പോൾ ഒന്നു കയറി തൊഴുതേക്കാം എന്നു കരുതി. കാർ വഴിയോരത്ത് ഒതുക്കിയിട്ട്, അവൻ കോവിലിന്റെ ചുറ്റുമതിലിനകത്തു കടന്ന്, ഏതാണ്ട് അവന്റെ തന്നെ ഉയരത്തിലുള്ള കൽവിളക്കിന് മുന്നിൽ നിന്ന് കണ്ണും പൂട്ടി കൈ കൂപ്പി നിന്നു. കോവിലിനകത്തെ ദേവിയോട്, തന്റെ മനസ്സിലുള്ള ദേവിയെ എത്രയും പെട്ടെന്ന് കാണിച്ചു തരണേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു. അവിടെ നിന്നും ഇറങ്ങി, കാറിനടുത്തേക്ക് നീങ്ങിയപ്പോൾ കുറച്ചു മാറി ഒരു പീടിക കണ്ടു. നിരത്തി വച്ച സോഡാ കുപ്പികൾക്ക് മുകളിൽ നാരങ്ങകൾ കുത്തി നിർത്തിയിരിക്കുന്നത് കണ്ട്, അതുവരെ ഇല്ലാതിരുന്ന ദാഹം തോന്നി ജിത്തുവിന്. അവനങ്ങോട്ട് നീങ്ങി. “ചേട്ടാ… സോഡാ സർബത്തുണ്ടോ?” “സോഡാ നാരങ്ങ താനേ? ആ… ഉണ്ട്. ഉണ്ട്… ഏത്തന വേണം?” അകത്തു നിന്നും സോഡാക്കുപ്പി കണ്ണട വച്ച, ഒറ്റക്കാതിൽ കടുക്കനിട്ട ഏതാണ്ട് പത്തെഴുപത് വയസ്സ് തോന്നിക്കുന്ന ഒരു അപ്പൂപ്പൻ മുഖം ചുളിച്ചു കൊണ്ട് തല നീട്ടി. “ഒന്ന് മതി.” ജിതിൻ ചൂണ്ടുവിരൽ പൊക്കി. അപ്പൂപ്പൻ നാരങ്ങാവെള്ളം ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോൾ ജിത്തു ചുറ്റും നോക്കി. കുറച്ചു ദൂരം അടുപ്പിച്ചടുപ്പിച്ച് വീടുകളുണ്ട്. ആ പരിസരത്ത് ഈയൊരു കട മാത്രം. “തമ്പി വെളിയൂരിന്ത് വരിയാ?” “മം???” ജിതിൻ ഒരു കവിൾ വെള്ളം വായ്ക്കുള്ളിൽ വെച്ചു കൊണ്ട് ചോദ്യരൂപേണ മൂളി. “ഇല്ലെ… എന്ത നാട്ടുകാരൻ എന്ന് കേട്ടാൾ..” “തൃശ്ശൂർ…” ജിതിൻ നാരങ്ങാവെള്ളം കുടിക്കുന്നതിനൊപ്പം ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു. “അപ്പടിയാ? ഇങ്കെ പക്കത്തിലെ താനേ. അദ്ദാ, ഉങ്കളെ എങ്കയോ പാത്ത മാതിരി തോന്നിച്ച് അദ്ദാ കേട്ടേൻ.” “ഹേയ്… അപ്പടി.. വരാൻ… വഴിയില്ല അണ്ണാച്ചി…” അയാളോട് തിരിച്ച്‌ ഏതു ഭാഷയിൽ സംസാരിക്കുമെന്നറിയാതെ ജിതിൻ നിന്ന് തപ്പിക്കളിച്ചു.

“നാൻ അണ്ണാച്ചി കെടയാത് തമ്പി… യെൻ പേർ വെങ്കിടേശ്വര അയ്യർ. എല്ലാരും വെങ്കിടി വെങ്കിടിന്ന് കൂപ്പിടുവാർ. നാൻ വന്ത് ബ്രാഹ്മണർ താൻ. ഇങ്കെ 35 ഇയേഴ്സാ കട നടത്തീട്ടിരിക്കോം” അയാൾ ഒരുപാട് സംസാരിക്കുന്ന ടൈപ്പാണെന്ന്‌ ജിതിന് വളരെപ്പെട്ടെന്ന് മനസ്സിലായി. അവൻ ഗ്ലാസ് പെട്ടെന്ന് കാലിയാക്കി അവിടുന്ന് എത്രയും വേഗം തടി തപ്പാൻ തീരുമാനിച്ചു. “എത്രയായി അണ്ണാ… അല്ല, വെങ്കിടി മാമാ?” “നീങ്കെ ഇങ്കെ യാരെ പാക്ക വന്തീങ്കെ?” അയാൾ വിടാൻ ഭാവമില്ല. “ഫ്രണ്ടിനെ… പാക്കാൻ… വന്നതാ…” “ഫ്രണ്ട് പേർ യെന്നാ? നമ്മക്ക് തെരിഞ്ച ആളാണോ എന്ന് പാക്കലാമേ…” ആ കിഴവന്റെ തുടരെത്തുടരെയുള്ള ചോദ്യങ്ങൾ ജിതിനെ തെല്ല് മുഷിപ്പിച്ചിരുന്നു. എന്നാൽ അവനത് പുറത്ത് കാണിച്ചില്ല. “കോകില. കോകില .എസ്. അയ്യർ. അപ്പടി ആരെയെങ്കിലും മാമൻ അറിയുമോ?” “ഓഹ്…. ഗേൾഫ്രണ്ടാ??” വെങ്കിടി മാമൻ മുൻനിരയിൽ ആകെയുള്ള അഞ്ചാറു പല്ലുകൾ പുറത്തു കാട്ടിച്ചിരിച്ചു. അതിന് മറുപടിയായി ജിതിൻ ചിരിച്ചതെയുള്ളൂ. “കോകിലയാ….മം??? അന്ത പേരിലെ ഇങ്കെ യാറുമേയില്ല തമ്പി… ഇരുന്തിച്ച്. എനക്ക് തെരിഞ്ച രണ്ടു പേർ ഇരുന്തിച്ച്. ആനാ അവങ്കെ ഇപ്പൊ ഇങ്കെ ഇല്ലെ.” ജിതിന്റെ ഉള്ളൊന്ന് ആന്തി. അവൻ ജാഗരൂകനായി. “അവർ എവിടെപ്പോയി?” “ഒരു കോകില അമ്മാൾ ഇരുന്തിച്ച്. റൊമ്പ വയസാനവര്. പുള്ളേങ്കെ യെല്ലാം വെളിയൂരിലെ ഇരുക്കാർ. അടിക്കടി ഇന്ത കോവിലിലെ വന്ത് അർച്ചന പണ്ണി, പാട്ടെല്ലാം പാടിയിരുന്താർ. പോന വർഷം എരുന്തിട്ടാർ. ഇന്നൊരു കോകില ഇരുന്താർ. സുബ്രമണ്ണ്യ അയ്യരോടെ രണ്ടാവത് പൊണ്ണ്. അവ ഇപ്പൊ എങ്കെ ഇരുക്കേ, എന്നാച്ച് എന്ന് യാര്ക്കും തെരിയവില്ലൈ.” “അവരുടെ വീടെവിടെയാ? ഒന്ന് കാണിച്ചു തരാവോ മാമാ?” “ഇങ്കെ പക്കത്തിലെ താൻ വീട് വച്ചിരുന്താ. ആനാ ഇപ്പൊ അങ്കെ ഇല്ലൈ. അവരെല്ലാം എപ്പോവേ വിത്തു പോയിട്ടാ. നിനച്ചാലെ കഷ്ടമാര്ക്കു തമ്പി…” “അതെന്താ മാമാ അങ്ങനെ പറഞ്ഞത്?” “എന്ന സൊല്ലലാം തമ്പി… സുബ്രമണ്ണ്യ അയ്യർ ഗവർമെന്റ് വേലയിലെ ഇരുന്താ. കെ. എസ്.ആർ.ടി. സി.യിലെ കണ്ടക്ടർ. പൊണ്ടാട്ടി ആനന്ദവല്ലി. പാവം, വീട്ടുക്ക് വെളിയെ ഇറങ്കമാട്ടാർ. അയ്യരുക്ക് രണ്ടു പെൺ കൊളന്തേങ്കെ. മുതൽ പൊണ്ണ് മീനാക്ഷി. പത്തു വർഷത്തുക്ക് മുന്നാടി, ഒരു ക്രിസ്ത്യാനി പയ്യൻ കോടെ ഓടിപ്പോയിട്ടാ. അന്ത ഷോക്കിലെ അവങ്ക അമ്മാവുക്ക് മുടക്കുവാദം വന്തത്.” “എന്ത് വാദം?” “മുടക്കുവാദംന്നാ… ഇപ്പൊ എപ്പടി പുരിയ വെക്കറ്ത്… ആ… തളന്ത് പോനാ.” “ഓഹ്…”

“പെരിയ ഇടത്തിലെ എല്ലാം കൊണ്ടു പോയി വൈദ്യം പണ്ണാ. ആനാ ഹാർട്ടിലെ എന്നാവോ ബ്ലോക്ക് ഇരുന്തിച്ച്. അതിനാലെ സരി പണ്ണ മുടിയലെ. അപ്പറം ഒരു വർഷത്തുക്കപ്പുറം എരന്തിട്ടാ. അവ രണ്ടാവത് പൊണ്ണ് ടി.ടി.സി. എല്ലാം മുടിച്ച്, വാദ്യാർ വേലക്കാകെ വെളിയൂരെല്ലാം പോയിരുന്താ. ആനാ കല്യാണത്തുക്കാക തിരുമ്പി വന്തേൻ.” അത് കേട്ടപ്പോൾ ജിതിന്റെ ഉള്ള ജീവൻ പോയി. അപ്പൊ സോണി പറഞ്ഞത് നേരാണ്. കോകിലയുടെ കല്യാണം കഴിഞ്ഞു. ഈ വെങ്കിടി മാമൻ പറഞ്ഞത് വെച്ച്‌ നോക്കിയാൽ താൻ അന്വേഷിക്കുന്ന കോകില, അത് ഇവൾ തന്നെ. അത്ര നേരവും ഉള്ളിൽ കെട്ടിപ്പൊക്കിയ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും കോട്ടകൾ തകർന്നു വീണു. അവൻ പേഴ്‌സിൽ നിന്നും ഒരു അമ്പത്തിന്റെ നോട്ടെടുത്ത്, മുൻപിൽ കടല മുട്ടായി ഇട്ടു വച്ചിരുന്ന പാത്രത്തിന് മുകളിൽ വെച്ച് തിരികെ നടന്നു. “തമ്പീ… തമ്പീ നില്ല്‌ങ്കോ….” വെങ്കിടി മാമൻ പുറകിൽ നിന്നു വിളിച്ചു. ജിത്തു ബാക്കി വെച്ചോളൂ എന്ന രീതിയിൽ കൈ ഉയർത്തിക്കാട്ടി നടന്നകന്നു. അവൻ വണ്ടി മുൻപോട്ടെടുത്ത് ലോഡ്ജ് ലക്ഷ്യമാക്കി നീങ്ങി. ഇനിയെല്ലാം ഓർമ്മകൾ മാത്രം. അവനോർത്തു. പോകുന്ന വഴി റോഡിനു വശത്തെ പച്ചപ്പുൽപ്പാടങ്ങളിലേക്ക് നോക്കിയപ്പോൾ അസ്തമയ സൂര്യന്റെ പൊൻകിരണങ്ങളിൽ തിളങ്ങുന്ന വയലേലകൾക്കിടയിൽ, പാട വരമ്പിലൂടെ വീഴാതിരിക്കാൻ കയ്യുയർത്തി തന്റെ പെണ്ണ് നടന്നു പോകുന്നത് പോലെ കണ്ടു. അവൻ കാറ് റോഡിന്റെ ഒരത്തേക്ക് നിറുത്തി സ്റ്റിയറിങ് വീലിന് മുകളിൽ നെറ്റി ചാരി വച്ചു കണ്ണടച്ചു കിടന്നു. ഞാൻ വൈകിപ്പോയല്ലോ പെണ്ണേ… ഒരവസരം തന്നു കൂടയിരുന്നോ എനിക്ക്??? കണ്ണെല്ലാം നിറഞ്ഞു തുളുമ്പുന്നല്ലോ… മൈര്….അവൻ ദേഷ്യത്തിൽ ഗിയർ വലിച്ചിട്ട് വണ്ടി മുന്നോട്ടെടുത്തു. ***************************** ഓഡിറ്റോറിയത്തിലേക്കുള്ള യാത്ര മധ്യേ കാറിന്റെ വിൻഡോ താഴ്ത്തി അതിൽ മുട്ടുകയ്യും ചാരി പുറത്തെ കാഴ്ച കണ്ടിരിക്കുകയായിരുന്നു ജിതിൻ. മനസ്സിനെ പിടിച്ചേടത്തു കിട്ടുന്നില്ല. പാറക്കൂട്ടങ്ങളിൽ അലതല്ലി, ലക്ഷ്യമില്ലാതെയൊഴുകുന്ന ചിറ പോലെ അതിങ്ങനെ അവനെ എങ്ങോ കൊണ്ടു പോവുകയാണ്. “പൊന്നു പൂറാ, ആ വിൻഡോ അടച്ചിട്. എ സി ടെ കാറ്റെല്ലാം വെറുതെ പോവും.” ഡ്രൈവിങ് സീറ്റിൽ ഇരുന്ന് സോണി പരാതിപ്പെട്ടി തുറന്നു. “സോണി, നീ വണ്ടിയോന്നൊതുക്ക്.” ജിതിൻ അടുത്തുള്ള കട്ട് റോഡ് ചൂണ്ടി പറഞ്ഞു. “എന്താടാ?”

“ഹ, നീ വണ്ടിയൊതുക്ക്…” സോണി വണ്ടി കട്ട് റോഡിലേക്കിറക്കി ഒതുക്കിയിട്ടു. ജിതിൻ കാറിന്റെ ഡാഷ്ബോർഡിന് കീഴെ കയ്യെത്തിച്ചു തുറന്ന് ഒരു പാക്കറ്റ് സിഗരറ്റ് എടുത്തു. “പൊന്നു മോനെ ചതിക്കരുത്, നീ അകത്തിരുന്നു വലിക്കല്ലേ, അമ്മായപ്പന്റെ വണ്ടിയാ. നീ പുറത്തേക്കിറങ്ങി എന്താന്ന് വച്ചാ കാണിക്ക്.” ജിതിൻ ഡോർ തുറന്ന് പുറത്തിറങ്ങി ഒരു സിഗരറ്റ് പുറത്തെടുത്ത് പാക്കറ്റിന് മേലെ ഇട്ടു കൊട്ടാൻ തുടങ്ങി. കാറിൽ ചാരി നിന്ന് സിഗരറ്റ് എടുത്ത് ചുണ്ടിനിടയിൽ തിരുകി. “പെട്ടെന്ന് വലി, വല്ല കടയിലും നിർത്തി രണ്ടു ബൂമറും വാങ്ങി തൊള്ളേലിട്ടിട്ടു വേണം ചലിക്കാൻ.” സോണി കാറിൽ നിന്നുമിറങ്ങി ബോണെറ്റിൽ ചാരി നിന്നു. “ഇപ്പൊ ഈ കല്ല്യാണം വേണോ സോണിമോനെ?” “ഏ… എന്തോ… എന്തു മൈരാ മൈരേ ഈ പറയുന്നത്? നീയാ പഴയ സാമാനം വല്ലതുമാണോ എടുത്തു വലിക്കുന്നത്?” സോണി ജിതിന്റെ കൈ പിടിച്ചു മണത്തു നോക്കി. “സിഗരറ്റ് തന്നെയാ മൈരേ. അതും ഞാൻ കത്തിച്ചിട്ടില്ല.” “നേരാണല്ലോ, കത്തിച്ചിട്ടില്ലല്ലോ… പിന്നെന്താ ഇപ്പോ കല്ല്യാണം വേണ്ടാന്ന് തോന്നാൻ?” “ഹേയ്… ഞാൻ അങ്ങനെയൊരു സംഭവത്തിന് റെഡിയല്ലാന്ന് ഒരു തോന്നൽ.” “ആ… അത് നട്ടുച്ചയ്ക്ക് വെയില് നെറുകന്തലേൽ അടിച്ച് തല ചൂടായിട്ട് തോന്നണതാ. എന്റപ്പനുണ്ടായിരുന്നു പണ്ടീ വട്ട്. അമ്മച്ചിയെ കെട്ടിയപ്പോ അതെല്ലാം മാറി. നീ തമാശ പറയാതെ വന്ന് വണ്ടീൽ കേറ്.” “സോണി, ഞാൻ തമാശ പറഞ്ഞതല്ല. എനിക്കെന്തോ ഒരു… ഒരു വല്ലാത്ത ടെൻഷൻ. കൈയെല്ലാം വിറക്കുന്നു. ദേ നോക്കിയേ…” ജിതിൻ കൈ കമഴ്ത്തി കാണിച്ചു. “കൊള്ളാം. എടാ… കല്യാണത്തിന് കഷ്ടിച്ച് ഒരു മണിക്കൂർ ബാക്കിയുള്ളപ്പോഴല്ല കല്യാണം കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കണ്ടത്. അതിന് ഒരുപാട് സമയം വേറെ കിട്ടിയതല്ലേ? ദേ ഒരു കാര്യം പറഞ്ഞേക്കാം. അവിടെ ഓഡിറ്റോറിയത്തിൽ നിന്നെക്കാത്തൊരു പെണ്ണുണ്ട്. നിന്റെ അമ്മേം അച്ഛനുമുണ്ട്. കല്യാണത്തിന് വിളിച്ചു വരുത്തിയ ആളുകളുണ്ട്. അതുക്കും മേലെ, എന്റെ പെണ്ണുമ്പിള്ളേം പിള്ളേരുമുണ്ട്.

മേഴ്‌സി ഇതെല്ലാം അറിഞ്ഞാലുള്ള പുകിലറിയാല്ലോ? ദേഷ്യം വന്നാൽ അവൾ താടകയാ. നിന്നെ കൂടെക്കൊണ്ടു നടന്ന് ചീത്തയാക്കുന്നത് ഞാനാണെന്നാ അവളുടെ വാദം. സത്യം അതല്ലെങ്കിലും. ഇനി നീയായിട്ട് എന്റെ പിള്ളേർക്ക് അപ്പനില്ലാണ്ടാക്കരുത്. നീ വാ, കാറിൽ കയറ്. പ്ലീസ്…” സോണി കാറിലേക്ക് കയറി. ജിതിൻ സിഗരറ്റ് കത്തിക്കാതെ വലിച്ചെറിഞ്ഞു കളഞ്ഞ് കാറിൽ കയറി. “ആ വിൻഡോ അടച്ചിടാൻ മറക്കണ്ട.” ഗിയർ മാറ്റുന്നതിനിടയിൽ സോണി പറഞ്ഞു. ജിതിൻ സീറ്റിലേക്ക് ചാരിയിരുന്ന് കണ്ണുകളടച്ചു. ഒന്നരക്കൊല്ലം മുൻപ് നടന്ന സംഭവത്തിലേക്ക് അവന്റെ മനസ്സ് ചെന്നെത്തി.

അന്ന് പാലക്കാട് വച്ച്…… ലോഡ്ജിൽ ചെന്ന് തുണിയും മണിയുമെല്ലാം വാരി വലിച്ച് ബാഗിലാക്കി, ലോഡ്ജിന്റെ ചാവിയും കൊടുത്ത്‌ അവനിറങ്ങി, ഇനി വീട്ടിലേക്ക്. വീട്ടുകാരോട് ഇനിയെന്തു പറയും? അവൻ വണ്ടി കുറച്ചു മാറ്റിയിട്ട്, അടുത്തുള്ള കടയിൽ നിന്നും ഒരു സിഗരറ്റ് വാങ്ങി കൊളുത്തി. രണ്ടു പുകയെടുത്തു നിന്നപ്പോൾ ഫോൺ റിങ് ചെയ്തു. ഗൾഫ് നമ്പർ. അവൻ കട്ട് ചെയ്തു. രണ്ടാമതും കോൾ വന്ന് കട്ട് ചെയ്തിട്ടും വീണ്ടും കോൾ വന്നപ്പോൾ ജിതിൻ ഫോണെടുത്തു. “എന്താടാ മൈരേ നിനക്ക് വേണ്ടത്??” “ഹാലോ.. ഹാലോ ജിത്തുവല്ലേ?” “അല്ല നിന്റെ തന്ത. വെക്കടാ മൈരേ ഫോൺ…” അവൻ കോൾ കാട്ടാക്കി. സിഗരറ്റ് വലിച്ചു തീരുന്നത് വരെ അവൻ ഓരോന്ന് ചിന്തിച്ചു കൊണ്ടിരുന്നു. അവൻ സോണിയെ തിരിച്ചു വിളിച്ചു. “അളിയാ… ഇപ്പൊ എന്താ ഇണ്ടായെ? നീയെന്തിനാ എന്റെ തന്തക്ക് വിളിച്ചെ?” “അവള് പോയി മൈരേ…” “ആര്?” “ഈ സമയത്തും പൊട്ടൻ കളിക്കണോ സോണി? അവള് പോയെടാ. അവന്റെ ഒടുക്കത്തെ കരിന്നാക്ക്. അവള് കല്യാണം കഴിഞ്ഞ് എങ്ങോട്ടോ പോയി. പോവട്ടെ. എങ്ങോട്ടെങ്കിലും പോയി തുലയട്ടെ. എനിക്കാരും വേണ്ട….” ജിതിന്റെ തൊണ്ടയിടറി. അവന്റെ ഗൗരവമുള്ള മുഖഭാവത്തിനിടക്കും കണ്ണുകൾ നിറഞ്ഞൊഴുകി. “നീയെന്തൊക്കെയാ ജിത്തൂ ഈ പറയണത്? ആരാ നിന്നോടിതൊക്കെ പറഞ്ഞത്?” “ഞാനറിഞ്ഞു. എല്ലാം. എനിക്ക്…. എനിക്കെന്തു ചെയ്യണം എന്നറിയില്ല അളിയാ… ചങ്കൊക്കെ വേദനിക്കുന്നു.” “ജിത്തൂ… നീയാദ്യം എവിടെയെങ്കിലും ഒന്നിരിക്ക്. എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്. നീയൊന്ന് തണുക്ക് ആദ്യം.” ജിതിൻ കാർ തുറന്ന് അകത്തു കയറി എ. സി. ഓണാക്കി ഇരുന്നു. “ജിത്തൂ, ഞാൻ പറയുന്നത് ശ്രദ്ധിക്ക്. ഞാൻ വിദ്യാ മിസ്സുമായി സംസാരിച്ചു.” “ഹും, ഇനിയത് കൊണ്ടൊക്കെ എന്തു പ്രയോജനം അളിയാ… “

“ഒന്നു പറയാൻ സമ്മതിക്ക് മൈരേ… നീ പറഞ്ഞത് പോലെ നിന്റെ കാര്യം ഞാനവരോട് പറഞ്ഞില്ല. പക്ഷെ, കോകില മിസ്സ് ഇപ്പൊ വിദ്യാ മിസ്സിന്റെ വീടിനടുത്താ അളിയാ താമസം. കൊച്ചീല്.” “അതിന്? ഇനിയിപ്പോ ഞാൻ എന്താ ചെയ്യണ്ടത് എന്നു കൂടി പറഞ്ഞു താ നീ.” “കഥ മുഴുവൻ കേൾക്ക് ജിത്തു മൈ … മോനെ… കോകില മിസ്സ് ഒറ്റക്കാണ് അവിടെ താമസം. അതു മാത്രമല്ല, അവർ അവിടെ നിന്ന് ജോലിക്ക് പോകുന്നുണ്ട്. ഏകദേശം മൂന്ന് നാല് കൊല്ലമായി ഈ പരുപാടി തുടങ്ങിയിട്ട്.” “നീയെന്താ സോണി, പറഞ്ഞു വരുന്നത്?” “എടാ ഞാൻ വിദ്യാ മിസ്സിനോട് കോകില മിസ്സിനെപ്പറ്റി കുറെ ചോദിച്ചു. പക്ഷെ അവർ അങ്ങിനെ കൂടുതൽ ഒന്നും തുറന്നു പറയുന്നില്ല. എന്നോട് ഒരു മാതിരി പൊട്ടമ്മാരോട് സംസാരിക്കുന്ന പോലെ സംസാരിച്ചു. എനിക്കെന്തോ എവിടെയോ ഒരു സ്പെല്ലിംഗ് മിസ്റ്റെക്ക് മണക്കുന്നുണ്ട്.” “വെറുതെ ആധി പിടിപ്പിക്കല്ലേ സോണി, അവൾക്കെന്താ പറ്റിയെ?” “എന്തു പറ്റി, എങ്ങനെ പറ്റി എന്നൊന്നും എനിക്കറിഞ്ഞൂടാ. നീ പരാക്രമം കാണിക്കുന്നത് കണ്ടിട്ട് പറഞ്ഞെന്നെ ഉള്ളു.” “ഞാൻ പോവ്വാ കൊച്ചീലോട്ട് അവളെ ഇനി കാണണ്ട എന്ന് കരുതീതാ. പക്ഷെ നീ ഇത്രയും പറഞ്ഞ സ്ഥിതിക്ക്…. ശ്ശോ… ആ വിദ്യാ മിസ്സിന്റെ വീടെവിടാടാ?” “നീ അവരുടെ വീട്ടിലൊന്നും പോയി പുലിവാല് പിടിക്കണ്ട. കോകില മിസ്സ് ജോലി ചെയ്യുന്ന സ്ഥലം എനിക്കറിയാം. ഞാൻ അതും അന്വേഷിച്ചു. വിദ്യാ മിസ്സ് പറയില്ല എന്നെനിക്കറിയാം. അതു കൊണ്ട് ഞാൻ വേറൊരു മാർഗത്തിൽ കൂടെ അറിഞ്ഞു വച്ചിട്ടുണ്ട്.” “എവിടാ മുത്തേ… പറ വേഗം.” “ധൃതി പിടിക്കണ്ട മോനെ. നമ്മുടെ കൂടെ പഠിച്ച കിരണില്ലേ? അവനിപ്പോ ഒരു ചിന്ന മുതലാളിയാ. കൊച്ചീല് രണ്ടു മൂന്ന് ടൈൽ കമ്പനി ഒക്കെയുണ്ട്. അവന്റെ ഓഫീസിലാ കോകില ഇപ്പൊ ജോലി ചെയ്യുന്നത്. ” “നമ്മുടെ കിരണോ? കോകില അവന്റെ കീഴിൽ ജോലി ചെയ്യുവാണെന്നോ? എന്തൊക്കെയാ നടക്കുന്നത്?” “അതാ ഞാൻ പറഞ്ഞേ. എന്തോ എവിടൊയോ ഒരു തകരാറ് പോലെ. അവന്റെ ഓഫീസ് അഡ്രസ്സ് ഞാൻ വാട്സ്ആപ് ചെയ്യാം. നീയൊന്ന് ചെന്ന് നോക്ക്.” “സോണി… കേട്ടിട്ട് സങ്കടം തോന്നുന്നുണ്ട്. പക്ഷെ… നീ… നീ മുത്താടാ. എനിക്ക് ജനിക്കാതെ പോയ ഉണ്ണി. ” ജിതിൻ ആഹ്ലാദിച്ചു. “ആ മതി മതി. ഇപ്പൊ എവിടെയാ നീ?” “ഞാൻ പാലക്കാട്. തിരിച്ചു വീട്ടിലേക്ക് പോകുവാരുന്നു.” “നീയെന്തിനാ പാലക്കാട് പോയേ?”

“നീയല്ലേ മൈരേ പറഞ്ഞത് അവൾടെ വീടെവിടാണെന്ന് അറിയാമെങ്കിൽ ആ വഴിക്ക് നോക്കാൻ? ഞാൻ രണ്ടും കല്പിച്ചു ഇങ്ങു പോന്നു. അവൾടെ വീടൊക്കെ കണ്ടു പിടിക്കാൻ ഒരുപാട് ബുദ്ധിമുട്ടി.” “എന്നിട്ട് കണ്ടു പിടിച്ചോ?” “ഇല്ല. പക്ഷെ ഒരു പൊലയാടിമോൻ കുറെ ഊമ്പിയ കഥയെല്ലാം പറഞ്ഞെന്നെ സെന്റിയാക്കി. ഇപ്പൊ ഈ ന്യൂസ് കിട്ടിയ സ്ഥിതിക്ക് വേറൊന്നും നോക്കാനില്ല. ഞാൻ പോകുവാ കൊച്ചീലോട്ട്.” “നീ ഒരുതരം പ്രത്യേകതരം മൈരനാണല്ലേ? ഇപ്പോഴും കണ്ടേടം നെരങ്ങി തെണ്ടി നടക്കാൻ ഒരു ഉളുപ്പുമില്ല.” “ആവേശമല്ലേ സോണിമോനെ… ആവേശമാണഖില മൂഴ സാരിയിൽ എന്നല്ലേ?” “സാരിയല്ല ചുരിദാറാ. വളിപ്പെറക്കാതെ ആ പെങ്കൊച്ചിനെ കണ്ടു പിടിക്കാൻ നോക്ക് മൈരേ… ഞാൻ ഡ്യൂട്ടിയിലാ. ഇനി നാളെ വിളിക്കാം.” സോണി കട്ട് ചെയ്തു. ജിതിൻ വണ്ടിയെടുത്ത് നേരെ വീട്ടിലേക്ക് പറപ്പിച്ചു. വീട്ടിൽ ചെന്ന ഉടനെ വിശേഷങ്ങൾ ആരാഞ്ഞ അച്ഛനമ്മമാരോട് കാര്യങ്ങളെല്ലാം പറഞ്ഞു ധരിപ്പിച്ചു. അമ്മയോട് കാലത്തെ എണീറ്റ് പതിവായി ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഡബിൾ ഉണ്ടാക്കി വച്ചോളാൻ പറഞ്ഞ്, പ്രഭാകരനോട് ഒരു ദിവസം കൂടി കാക്കുവാൻ അപേക്ഷിച്ചു. സോണി മോൻ അയച്ചു കൊടുത്ത അഡ്രസ്സ് മാപ്പിൽ നോക്കി സെറ്റ് ചെയ്ത ശേഷം, അവനുറങ്ങി.

കൊച്ചിയിൽ നിന്നും തൃശൂർ പോയതിന്റെ ഇരട്ടി ദൂരം തോന്നിച്ചു, തിരികെ കൊച്ചിയിലേക്കുള്ള യാത്രക്ക്. എങ്ങിനെയും കിരണിന്റെ ഓഫീസ്‌ കണ്ടു പിടിച്ച്, കോകിലയെ കണ്ടെത്തണം. ആ ഒരു ചിന്ത മാത്രമേ അവന്റെ മനസ്സിലുള്ളൂ. കൊച്ചിയിലെ റോഡുകളിൽ അർദ്ധവൃത്താകൃതിയിലും, ത്രിമാന ചതുരാകൃതിയിലും എല്ലാം രൂപപ്പെട്ടിട്ടുള്ള കിടങ്ങുകളൊന്നും അവന്റെ യാത്രക്ക് തടസ്സമായി അവന് തോന്നിയില്ല. മാപ്പ് നോക്കി വണ്ടിയോടിച്ച് ഒടുവിൽ കെ.കെ. ടൈൽസ് ആൻഡ് സ്റ്റോൺസ് എന്ന ബോർഡിന് മുന്നിൽ 65 km സ്പീഡിൽ ഓടിച്ചിരുന്ന ബൈക്ക് അവൻ ഡിസ്ക് ബ്രേക് പിടിച്ചു നിർത്തി. സെക്യൂരിറ്റിക്ക് പേരെല്ലാം എഴുതി നൽകി അവൻ നടന്നു, അല്ല ഓടി എന്ന് പറയുന്നതാവും ശെരി. കാലങ്ങൾക്ക് ശേഷം, അവളെ കാണാൻ ഒരു അവസരം കൈ വന്നിരിക്കുന്നു. അവന്റെ ഹൃദയത്തിന്റെ മിടിപ്പും കാലുകളുടെ വേഗവും ഒരേ അനുപാദത്തിലായിരുന്നു. വാതിൽ തുറന്ന് അകത്തു കയറിയവൻ ചുറ്റും നോക്കി. രണ്ടു നിലയുള്ള കെട്ടിടത്തിൽ, താഴെ അത്യാവശ്യം വലിപ്പമുള്ള ഓഫീസ് ആണ്. എല്ലായിടത്തും ഹാഫ് ക്യാബിനകത്തിരുന്ന് ഓരോരുത്തർ ഓരോ ജോലി ചെയ്യുന്നുണ്ട്. ചിലർ ധൃതി പിടിച്ചു ഫോൺ ചെയ്യുന്നു, ചിലർ മന്ദിച്ചിരിക്കുന്നു.

“ഇവിടെ, കോകില എന്ന് പേരുള്ള ആരെങ്കിലും ജോലി ചെയ്യുന്നുണ്ടോ?” കാണാൻ മാന്യൻ എന്നു തോന്നിയ, കംപ്യൂട്ടറിൽ കുത്തിക്കൊണ്ടിരുന്ന ഒരു എക്സിക്യൂട്ടിവ് സ്റ്റൈൽ മന്നനോട് ജിതിൻ ചോദിച്ചു. “പിന്നേ… എം.ഡി. ടെ കൂടെ പഠിച്ച, അല്ല, എം.ഡി യെ പഠിപ്പിച്ച കോകിലയല്ലേ? ഉവ്വല്ലോ? നിങ്ങളാരണാവോ?” അത് പറയുമ്പോൾ അവന്റെ സംസാരത്തിൽ ചെറിയ പുച്ഛം ഒളിഞ്ഞിടപ്പുണ്ടോ എന്ന് ജിതിൻ സംശയിച്ചു. മൈരന്റെ സംസാരത്തിൽ അവന് എന്തോ ഒരു വല്ലായ്‌മ തോന്നി. “ആ… അതേ. അതുതന്നെ. കോകിലയുടെ ക്യാബിൻ ഏതാ?” അവൻ ആകാംഷയോടെ ചോദിച്ചു. “കോകിലക്ക് വിസിറ്ററോ? അത് പതിവുള്ളതല്ലല്ലോ? ആ…, കോകില എം. ഡി. ടെ ക്യാബിനിലുണ്ട്. എം.ഡി ക്ക് സ്‌പെഷ്യൽ ക്ലാസ്സെടുക്കാൻ വിളിപ്പിച്ചതായിരിക്കും. ഹ ഹ ഹ….” അതു കേട്ട് ജിതിന്റെ മുഖത്തേക്ക് രക്തമിരച്ചു കയറി. അവന്റെ മുഖം ചുവക്കുന്നത് കണ്ട് അയാൾ പെട്ടെന്ന് ചിരി നിർത്തി. “എന്താ സാറിന്റെ പേര്?” ജിതിൻ അയാളിരുന്ന ക്യാബിനിലേക്ക് കുനിഞ്ഞു കൊണ്ട് ചോദിച്ചു. “ഇയ്യാള് പേരൊക്കെ അറിയുന്നതെന്തിനാ? ആരെയെങ്കിലും കാണാൻ വന്നതാണെങ്കിൽ കണ്ടിട്ട് പൊയ്ക്കൂടെ?” അത് കേട്ട് ജിതിൻ നിവർന്നു നിന്നു. “അപ്പൊ പേരില്ലാത്ത സാറേ, ഞാൻ നിങ്ങടെ എം.ഡി യെ ഒന്ന് കണ്ടിട്ട് വരാം. സാറിനുള്ളത് ഞാൻ വന്നിട്ട് പേരും കൂട്ടി തന്നേക്കാം.” ജിതിൻ കൈ തിരുമ്മി. അയാൾ വാ പൂട്ടി ജിതിന്റെ മുഖത്തു നിന്നും കണ്ണെടുത്ത് തിരികെ കമ്പ്യൂട്ടറിലേക്ക് നോക്കിയിരുന്നു. ജിതിൻ കലുഷമായ മനസ്സോടെ മുന്നോട്ട് നടന്നു. അവിടെ നടക്കുന്നതിന്റെ ഒരു ഏകദേശ രൂപം അവനു പിടികിട്ടിയിരുന്നു. അതു വഴി ഫയലും പിടിച്ചു നടന്നു പോയ ഒരു പെങ്കൊച്ചിനോട് എം.ഡി. യുടെ മുറി ചോദിച്ച് അങ്ങോട്ട് നടന്നു. കിരണിന്റെ റൂമിന് മുൻപിൽ എത്തിയപ്പോൾ അകത്തു നിന്നും കിരണിന്റെ ശബ്ദം പുറത്തു കേൾക്കാമായിരുന്നു. ജിതിൻ പുറത്തു കാത്തു നിന്നു.

അൽപ നേരത്തിനകം വാതിൽ തുറക്കപ്പെട്ടു. അകത്തു നിന്നും കലങ്ങിയ കണ്ണുകളുമായി കോകില ഇറങ്ങി വന്നു. താഴെ നോക്കി വന്ന അവൾ സ്തൂപം പോലെ മുന്നിൽ നിന്ന ജിതിന്റെ മേൽ ചെന്നു തട്ടി. “സോറി…” അവൾ കണ്ണു തുടച്ചു കൊണ്ട് അവനെ ഒഴിഞ്ഞു മാറി നടക്കാനൊരുങ്ങി. ജിതിൻ കോകിലയുടെ കയ്യിൽ പിടിച്ചു നിർത്തി. അവളുടെ കയ്യിലിരുന്ന ഒരു കെട്ടു പേപ്പറുകൾ താഴേക്ക് ചിതറി വീണു. കോകില അസഹ്യതയോടെ ജിത്തുവിന്റെ മുഖത്തേക്ക് നോക്കി. തന്നെ കൂർപ്പിച്ചു തുറിച്ചു നോക്കുന്ന ആളുടെ മുഖത്താകെ അവളുടെ കണ്ണുകൾ ഓടി നടന്നു. അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു. കോകിലയുടെ പിന്നിൽ കിരണിന്റെ മുറിയുടെ വാതിലടഞ്ഞു. പരിചിതമായ ആ കണ്ണുകളിലേക്ക് നോക്കി കോകില സ്തംഭിച്ചു നിന്നു. ജിത്തു അവളെ ആപാദചൂഡം നോക്കി. അവന്റെ ഓർമ്മയിൽ പൊതുവെ ഈർപ്പമുണ്ടായിരുന്ന അവളുടെ കേശഭാരം ഒതുക്കമില്ലാതെ പാറിപ്പറന്നു കിടക്കുന്നു. കണ്ണുകളിൽ പഴയത് പോലെ കണ്മഷിയുടെ അകമ്പടിയില്ല. അതിലേറെയായി, ആ കണ്ണുകൾ നിർജ്ജീവമാണ്. കണ്ണുകൾക്ക് കീഴെ നേരിയ ഇരുണ്ട വൃത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നു. അവനേറെ ഇഷ്ടപ്പെട്ടിരുന്ന ആ ചുവന്ന കല്ലു വച്ച മൂക്കുത്തി അപ്രത്യക്ഷമാണ്. കഴുത്തിലോ കാതിലോ ഒരു തരി പൊന്നു പോലുമില്ല. അലക്ഷ്യമായി ഉടുത്തിരിക്കുന്ന സാരി. ഇത് തന്റെ പഴയ കോകില തന്നെയോ? അവളെ കണ്ട മാത്രയിൽ സന്തോഷം തോന്നേണ്ട സ്ഥാനത്ത് ഉള്ളു നീറുന്നത് പോലെ തോന്നിയവന്. “ജി…ജിത്തൂ…” കോകിലയുടെ ചുണ്ടുകൾക്കിടയിലൂടെ അവന്റെ പേര് പതർച്ചയോടെ പുറത്തു വന്നു. “അപ്പൊ ഓർമ്മയുണ്ട്…” ജിതിൻ ചിരിച്ചു. അവൻ കണ്ണടച്ച്, ശ്വാസം നീട്ടി വലിച്ചെടുത്ത് തന്റെ മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചു. “നീയെന്താ ഇവിടെ….” അത് പറഞ്ഞു തീരുമ്പോഴേക്കും അവൾ കരഞ്ഞു കഴിഞ്ഞിരുന്നു. ജിതിൻ തടുക്കാൻ തുനിഞ്ഞില്ല. അവൾ ഇഷ്ടമുള്ളത് ചെയ്യട്ടെ. അവൾക്കേറ്റവും ഇഷ്ടമുള്ളത്. അവൾ തന്റെ മുന്നിൽ നിന്നും വഴുതി മാറാതിരിക്കാൻ അവളുടെ കയ്യിൽ മുറുക്കെ പിടിച്ചിരുന്നു ജിതിൻ. കരച്ചിൽ വിതുമ്പലിന് വഴി മാറിയപ്പോൾ ജിതിൻ തന്റെ പോക്കെറ്റിൽ നിന്നും കർച്ചീഫ് എടുത്തു കൊടുത്തു. അവളത് വാങ്ങി തന്റെ കണ്ണുകൾക്ക് മേൽ അമർത്തി. “അന്നും ഇന്നും ഈ കരച്ചിലിന് മാത്രം ഒരു കുറവും ഇല്ലല്ലോ? എന്താ അവൻ ചീത്ത പറഞ്ഞോ?” ജിത്തു കൊച്ചു കുട്ടികളോട് ചോദിക്കുന്നത് പോലെ ചോദിച്ചു. “ഹേയ്… അങ്ങിനൊന്നുമില്ല…” അവൾ അവന്റെ മുഖത്തു നിന്നും നോട്ടം മാറ്റി. “ഇതെല്ലാം ഈ ജോലിയിൽ പറഞ്ഞിട്ടുള്ളതല്ലേ എന്നാണോ പറയാൻ വരുന്നത്?” ജിതിൻ യാന്ത്രികമായി ചോദിച്ചു.

അവനത് എന്തു കൊണ്ട് ചോദിച്ചു എന്നവന് പോലും മനസ്സിലായില്ല. കോകില അവന്റെ കയ്യിൽ നിന്നും കുതറാൻ ശ്രമിച്ചു. എന്നാൽ അവന്റെ പിടി മുറുകിയതെ ഉള്ളു. “ഒരുപാട് കാലം കഴിഞ്ഞ്…. ഇങ്ങിനെയൊന്നുമല്ല നമ്മുടെ കൂടിക്കാഴ്ച്ച ഞാൻ മനസ്സിൽ കണ്ടത്.” “എന്താ നിനക്കും ഞാൻ എന്നെ കാഴ്ച്ച വെക്കണോ? നിന്റെയും കൂടെ കിടക്കണോ ഞാൻ?” അവൾ പറഞ്ഞത് കേട്ട് അവൻ ഞെട്ടി. എന്നാൽ അവളുടെ കയ്യിലെ പിടി മാത്രം അവൻ വിട്ടില്ല. “എന്താ പറഞ്ഞത്?” ജിതിൻ കോപം അടക്കി ചോദിച്ചു. “അല്ല, നിങ്ങളെല്ലാം എന്നോട് അല്ലെങ്കിലും ഇങ്ങനെ തന്നെ ചെയ്യണം. എനിക്ക് ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ? ഇപ്പൊ അകത്തൊരാൾ ചോദിച്ചതെയുള്ളൂ, അവന്റെ കൂടെ കിടന്നു കൊടുക്കാമോ എന്ന്‌. ഞാനിങ്ങനെ ജീവിച്ചിരിക്കുന്നത് കൊണ്ടല്ലേ എല്ലാവരും എന്നോടിങ്ങനെ? ഇല്ല. ഞാൻ ഒടുങ്ങിക്കോളാം. തൃപ്തിയാവട്ടെ….” അവൾ വീണ്ടും ഏങ്ങലടിച്ചു. ജിതിൻ മറുപടി പറഞ്ഞില്ല. അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട്, കിരണിന്റെ ക്യാബിന്റെ വാതിൽ തള്ളിതുറന്ന്, കാറ്റ് പോലെ അകത്തേക്ക് പാഞ്ഞു കയറി. കംപ്യൂട്ടറിൽ കുത്തിക്കൊണ്ടിരുന്ന കിരൺ വാതിൽ തള്ളിത്തുറന്ന ശബ്ദം കേട്ട് ഒന്ന് നടുങ്ങി. ജിതിൻ കോകിലയെ അവന്റെ മുന്നിലേക്ക് നീക്കി നിർത്തി. കിരൺ അവരെ രണ്ടു പേരെയും മാറി മാറി നോക്കി. ജിതിൻ ഓച്ഛാനിച്ചു കൈ കെട്ടി നിന്നു. “കിരൺ സാറല്ലേ?”ജിതിൻ അല്പം ഭവ്യതയോടെ ചോദിച്ചു. “അതേ… നിങ്ങൾ….” കിരൺ കോകിലയെ ഇടംകണ്ണു കൊണ്ട് നോക്കി ഇരുന്ന കസേരയിൽ നിന്നെഴുന്നേൽക്കാൻ ഭാവിച്ചു. “എന്നെ മനസ്സിലായില്ലേ? ഞാൻ ജിതിൻ… ഹ നമ്മൾ പണ്ട് ഒരുമിച്ചു പഠിച്ചതാന്നേ. നേതാജിയിൽ?? ഒരേ ബാച്ചായിരുന്നേ…??? ഓർമ്മയില്ലേ?” കിരൺ ഓർത്തെടുക്കാൻ ശ്രമിച്ചു. ആളെ മനസ്സിലായപ്പോൾ അവൻ കസേരയിൽ റിലാക്സ് ആയി കുണ്ടിയുറപ്പിച്ചു. “ഓഹ്… നീയോ…? എന്താ ഇവിടെ?” കിരൺ പുച്ഛിച്ഛ് ചിറി കോട്ടി, കമ്പ്യൂട്ടറിലേക്ക് മുഖം തിരിച്ചു കുത്തു തുടർന്നു. “ഞാനിവിടെ ഒരാളെ കാണാൻ വന്നതാണേ…” ജിത്തു കോകിലയെ നോക്കി പറഞ്ഞു. “അങ്ങനെ ഓരോരുത്തർക്ക് തോന്നുമ്പോ വന്നു കാണാൻ ഇതെന്താ വല്ല ഹോസ്റ്റലോ മറ്റോ ആണോ?” കിരൺ അവന്റെ മുഖത്തു നോക്കാതെ പുഞ്ചിരിച്ചു്. “ഓ… അങ്ങനെ… അത് ശെരി. അല്ല, ഒരു കാര്യം ചോദിച്ചോട്ടെ? ഇവിടെ… അതായത് ഈ സ്ഥാപനത്തിൽ, ഹറാസ്സ്മെന്റ് പോളിസി ഒന്നുമില്ലെ?”

“ഉണ്ടല്ലോ… ദേ… ഞാൻ തന്നെ ഹറാസ്സ്മെന്റ് പോളിസി. അത് മാത്രമല്ല, ശമ്പളം, പി.എഫ്. എല്ലാം ഞാൻ തന്നെയാ. അല്ല, ഇതെല്ലാം ചോദിക്കാൻ നീയരാടാ? എന്റെ കമ്പനിയിൽ ഞാൻ എന്തു ചെയ്യണം വേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് ഞാനാ. സെക്യൂരിറ്റിയെ വിളിച്ചു പുറത്താക്കും മുൻപ് സാറ് ഇറങ്ങിപ്പോവാൻ നോക്ക്. ആരാ ഈ പരട്ടയെ ഒക്കെ ഇങ്ങു കയറ്റി വിട്ടത്?” കിരൺ ഫോൺ റീസിവർ എടുത്തു നമ്പർ കുത്താൻ തുടങ്ങി. “വേണ്ട കിരണേ…” ജിതിൻ ഫോണിന്റെ റീസിവർ വെക്കുന്നിടത്ത് അമർത്തി കോൾ കാട്ടാക്കി, കിരണിനെ ദയനീയ ഭാവത്തിൽ നോക്കി. “ആ… അപ്പൊ സാർ ഇറങ്ങുവല്ലേ?” കിരൺ റീസിവർ താഴെ വെച്ചു കൈ കെട്ടിയിരുന്നു. “പോകുവാ കിരണേ. നമ്മൾ പണ്ട് കുറെ അടികൂടിയതല്ലേ? പഴയ കാര്യങ്ങൾ ഒക്കെ ഒന്ന് ഓർത്തെടുക്കാൻ, നിന്നെയൊന്ന് വന്നു കാണാം എന്ന് കരുതി. പക്ഷെ നിനക്ക് താൽപര്യമില്ല. അപ്പൊ… ഇനിയെന്താ ചെയ്യാ? അല്ലെ?” “വാചകമടിക്കാതെ ഇറങ്ങിപ്പോ…” കിരൺ പറഞ്ഞു തീരുന്നതിന് മുന്നേ അവന്റെ മുന്നിലേക്ക് കയറി നിന്ന് അവന്റെ നെഞ്ചുംകൂടു നോക്കി ആഞ്ഞൊരു ചവിട്ട് കൊടുത്തു ജിതിൻ. കിരണിന് വാ തുറക്കാൻ സാവകാശം കിട്ടും മുന്നേ ഇരുന്ന കസേരയുൾപ്പടെ പിന്നിലേക്ക് മലർന്നു വീണു അവൻ. ജിതിൻ വേഗം ചെന്ന് അവന്റെ കോളറിൽ പിടിച്ചു പൊക്കി അവന്റെ താടിക്ക് കുത്തിപ്പിടിച്ചു. ജിതിന്റെ ഉരുക്കു പോലുള്ള കൈകളുടെ പിടി വിടീക്കാൻ കഴിയാതെ കിരൺ നിന്നു പിടഞ്ഞു. “ഒച്ച വെച്ചാൽ കൊന്ന് കുഴിച്ചു മൂടും കഴുവേറി മോനെ…. അക്ഷരം പഠിപ്പിച്ച ടീച്ചറെ തന്നെ നിനക്ക് വേണം…. അന്തിക്കൂട്ടിന്… അല്ലെടാ പന്ന…” ജിതിൻ കിരണിന്റെ കവിളടക്കം ഒന്ന് പൊട്ടിച്ചു. കിരൺ താഴെ വീണ് ജിതിനെ പകപ്പോടെ തിരിഞ്ഞു നോക്കി ചൂണ്ടു വിരൽ ഉയർത്തി. “പഴയ കണക്കൊക്കെ ഇതോടെ തീർന്നു എന്ന് കരുതി സമാധാനിക്ക് നീ. ഇനി ഇതിന്റെ പേരിൽ എന്റേയോ ഇവളുടെയോ പുറകെ നീ വന്നാൽ….” ജിതിൻ നിലത്തു കിടന്ന കിരണിന്റെ മുഖത്തിന് നേരെ കുനിഞ്ഞു നിന്ന് കയ്യോങ്ങി. കിരൺ അടി തടുക്കാനെന്നോണം കൈ ഉയർത്തി. “ഇപ്പൊ ഒരു പെണ്ണ് മതി, നിന്നെ അകത്താക്കാൻ. പക്ഷെ, അതു കൊണ്ട് കുഴപ്പം നിനക്ക് മാത്രം അല്ല. അതു കൊണ്ട് തൽക്കാലം ആ പണി ഞാൻ ചെയ്യുന്നില്ല. പക്ഷെ ഇപ്പൊ തന്ന അടിയുണ്ടല്ലോ? അതൊരു ഓർമ്മപ്പെടുത്തലാ. ഇനി ഈ വക ഏർപ്പാടിനു നീ മുതിരുമ്പോൾ ഓർത്തു വെക്കാൻ. ഇവൾ ആരുമില്ലാത്ത തെരുവ് പെണ്ണാണെന്നു കരുതിയോ നീ? ചോദിക്കാനും പറയാനും നട്ടെല്ലിന് ഉറപ്പുള്ള ആമ്പിള്ളേരുണ്ട് മോനെ…”

ജിതിൻ നിവർന്നു നിന്ന് അന്തം വിട്ടു നിന്ന കോകിലയുടെ അടുത്തേക്ക് നീങ്ങി. അവൾ ദയനീയ ഭാവത്തിൽ ജിതിനെ നോക്കി നിന്നു. “കോകില ഇനി ഇവിടെ ജോലി ചെയ്യില്ല. മനസ്സിലായല്ലോ?” ജിതിൻ കോകിലയോട് തറപ്പിച്ചു പറഞ്ഞു. “അപ്പൊ വരട്ടെ കിരൺ സാറേ….” ജിതിൻ കയ്യുയർത്തി, വായും പൊളിച്ച് എഴുന്നേറ്റു വന്ന കിരണിന് ഒരു സലാം കൊടുത്ത് വാതിൽ തുറന്ന് കോകികക്ക് ആദ്യം പോകാൻ അവസരം കൊടുത്ത്, പിന്നാലെ അവനിറങ്ങി. പുറത്തിറങ്ങിയപ്പോൾ അകത്തെ ബഹളം കെട്ടിട്ടാവാം, ചിലരെല്ലാം അവരെ നോക്കി അങ്ങോട്ട് നടന്നടുക്കുന്നുണ്ടായിരുന്നു. അവൻ അവരുടെ ഇടയിലൂടെ, പകച്ചു നിന്ന കോകിലയുടെ കയ്യും പിടിച്ചു പുറത്തിറങ്ങി. കോകില തന്റെ കയ്യും പിടിച്ചു മുന്നിൽ നടക്കുന്ന ജിത്തുവിന് മേൽ കണ്ണും നട്ടാണ് നടന്നത്. അവൾക്ക് നടന്നതൊന്നും വിശ്വസിനീയമായി തോന്നിയില്ല. എന്നിരുന്നാലും അവന്റെ കൈ വിടുവിക്കാൻ അവൾ ശ്രമിച്ചതുമില്ല. “വാ കയറ്.” ഹെൽമെറ്റിനകത്തേക്ക് തല തിരുകുന്നതിനിടയിൽ ജിത്തു അവളോട് പറഞ്ഞു. കോകില ഒന്നും മിണ്ടാതെ നിന്നതെയുള്ളൂ. “ഞാൻ കൊണ്ടോയി ഉരുട്ടിയിടത്തൊന്നുവില്ല. കയറ്..” അവൻ ബൈക്കിൽ കയറി പിൻസീറ്റിൽ തട്ടിക്കൊണ്ട് പറഞ്ഞു. കോകില കയറാതെ മൗനം പാലിച്ചു നിന്നപ്പോൾ അവൻ സ്റ്റാർട്ട് ചെയ്തു വച്ചിരുന്ന ബൈക്ക് കിൽ സ്വിച്ച് അമർത്തി ബൈക്കിൽ കയ്യും കെട്ടിയിരുന്നു. “പെട്ടെന്ന് തീരുമാനമുണ്ടാക്കിയാൽ പെട്ടെന്ന് പോവാം.” അവൻ ആരോടെന്നില്ലാതെ പറഞ്ഞു. കോകില അവന്റെ പിന്നിൽ അല്പം അകലം പാലിച്ചു കയറിയിരുന്നു. ഇരുന്നു കഴിഞ്ഞപ്പോൾ ആണ് അവൾ ശ്രദ്ധിച്ചത്, അവന്റെ വണ്ടിയിൽ കൈ പിടിക്കാൻ ഗ്രാബ് റെയിലോ, ലേഡീസ് ഹാന്റിലോ ഇല്ല. അവൾ പരിഭ്രമിച്ചു കൊണ്ട് സീറ്റിന്റെ അറ്റത് പിടിച്ചിരുന്നു. ജിതിൻ വണ്ടിയൊന്ന് ചാടിച്ച് മുന്നോട്ടെടുത്തപ്പോൾ അവൾ പെട്ടെന്ന് അവന്റെ തോളിൽ ഷർട്ട് കൂട്ടി അമർത്തി പിടിച്ചു. അവളുടെ സ്പര്ശനമാത്രയിൽ അവന്റെ ഉള്ളം പുതുമഴ പെയ്തു നനഞ്ഞ മണ്ണ് പോലെ തണുത്തു. ലോകത്തിൽ വച്ചേറ്റവും വില പിടിപ്പുള്ളത് തന്റെ തോളിൽ ആണെന്നവന് തോന്നി. അതിനുടമ തന്റെ തൊട്ടു പിന്നിലും. അവൻ സാവധാനം ശ്രദ്ധിച്ച് വണ്ടി പുറത്തേക്ക് ഓടിച്ചിറക്കി. പോകുന്ന വഴിക്കെല്ലാം അവൻ ഇടക്കിടെ മിററിൽ കൂടി അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ മുഖം മ്ലാനമാണ്. കാറ്റിനൊപ്പം നൃത്തം ചെയ്യുന്ന മുടിയിഴകളെ ഒതുക്കി വെക്കുവാൻ പോലും അവൾ മെനക്കെടുന്നില്ല. അവൻ ദിക്കറിയാത്ത പോലെ എങ്ങോട്ടോ വണ്ടിയോടിച്ചു കൊണ്ടിരുന്നു.

അവരുടെ യാത്ര ചെന്നു നിന്നത് ഒരു ഗ്രൗണ്ടിലാണ്. സിറ്റിയുടെ കോലാഹലങ്ങൾ തീരെയില്ലാത്ത, തികച്ചും ശാന്തമായ മൈതാനം. ആ റോഡ് ചെന്നവസാനിക്കുന്നിടം. പച്ചപ്പുല്ലുകൾ വളർന്നു നിന്ന ഗ്രൗണ്ടിന്റെ ഒത്ത നടുക്കായി ക്രിക്കറ്റ് കളിക്കാൻ പിച് വെട്ടി വെച്ചിട്ടുണ്ട്. ഗ്രൗണ്ടിന്റെ രണ്ടറ്റത്തും ഓരോ ഗോൾ പോസ്റ്റ് കുത്തി നിർത്തിയിട്ടുണ്ട്. ഗ്രൗണ്ടിലേക്കിറങ്ങുമ്പോൾ ആദ്യം കാണുക ഒരു വലിയ വാകമരമാണ്. വളർന്നു മുറ്റിയ, നിറയെ വാകപ്പൂക്കളാൽ ചുവന്ന അതിന്റെ ചില്ലകളിൽ നിന്നും പൂക്കൾ അടർന്നു വീണ്, വാകമരത്തിന് താഴെയുള്ള വെളുത്ത ബെഞ്ചിൽ ചിതറിക്കിടക്കുകയാണ്. ജിതിൻ അങ്ങോട്ട് നടന്നു. കൂടെ വന്ന ആളെക്കാണാഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ കോകില അവൻ പോകുന്നതും നോക്കി ബൈക്കിനടുത്തു തന്നെ നിൽക്കുകയാണ്. “ഇങ്ങു വാ ടീച്ചറേ… ഞാൻ പിടിച്ചു കടിക്കത്തൊന്നുവില്ല.” അവൻ കോകിലയെ കൈ കാട്ടി വിളിച്ചു. അവൾ മടിച്ചു മടിച്ച് അവനെ നോക്കാതെ അവന്റടുത്തേക്ക് നടന്നു ചെന്നു. അവൻ മുന്നോട്ട് നടന്നപ്പോൾ അവന്റെ തൊട്ടു പിന്നിലായി നടന്നു. ജിതിൻ ചെന്ന് ആ വെളുത്ത ബെഞ്ചിൽ മെല്ലെയിരുന്നു. തൊട്ടടുത്ത് ചെന്നിരിക്കാൻ ബെഞ്ചിൽ കൈ തട്ടി അവളെ ക്ഷണിച്ചു. കോകില ഉടുത്തിരുന്ന സാരിയുടെ തുമ്പ് കൊണ്ട് ബെഞ്ച് തുടച്ച്, അല്പം അകലം പാലിച്ചിരുന്നു. “ചില അവധി ദിവസങ്ങളിലും, ശാന്തത ലഭിക്കാത്ത സായാഹ്‌നങ്ങളിലും അല്പം മനസ്സമാധാനത്തിന് വേണ്ടി വരാറുള്ളതാ ഞാൻ ഇവിടെ. കളിക്കാൻ വരുന്ന പിള്ളേരുടെ കളിയും ചിരിയും കുസൃതിയും എല്ലാം കണ്ട്, എന്റെ ഭൂതകാലം ഓർത്തെടുത്തു കൊണ്ട് ഞാനീ ബെഞ്ചിലിരിക്കും. ആ കുട്ടികളിൽ ഒരാളായി മാറി, അവരുടെ കൂടെ കുറുമ്പ് കാട്ടി നടക്കാൻ ഒരവസരം ലഭിച്ചിരുന്നെങ്കിൽ എന്നാശിച്ചിട്ടുണ്ട്, പലവട്ടം. അങ്ങനെ ഇരിക്കുമ്പോൾ ഉള്ളിൽ കൂടു കൂട്ടിയിരുന്ന ഒറ്റപ്പെടലിന്റെ നൊമ്പരം ഞാൻ നിമിഷനേരം കൊണ്ട് മറക്കും. ഇപ്പോൾ ഇവിടം ശൂന്യമാണ്. ഉച്ചയായതല്ലേ ഉള്ളൂ? ഒന്ന് വൈകിക്കോട്ടെ, കാണാം പൂരം.” ജിതിൻ മൈതാനത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. “നമ്മൾ എന്തിനാ ഇവിടെ വന്നത്?” കോകില ഭൂമിയിൽ നിന്നും കണ്ണെടുക്കാതെ ചോദിച്ചു.

“ഹോ… ഒന്ന് വാ തുറന്നു കിട്ടിയല്ലോ? മുജ്ജന്മ സുകൃതം.” ജിതിൻ അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു. എന്നാൽ അവളിൽ ഭാവമാറ്റം ഒന്നും കണ്ടില്ല. ജിതിൻ ഒന്ന് മുരടനക്കി. “ജോലി പോയ വിഷമത്തിൽ ഇരിക്കുവാണോ? ആണെങ്കിൽ നമ്മൾ തുല്ല്യ ദുഃഖിതരാ കേട്ടോ…” “ഉള്ള ജോലി കളഞ്ഞു തന്നില്ലേ? ആ സന്തോഷം കാണാതിരിക്കില്ലല്ലോ?” കോകില ചുറ്റിനും കണ്ണോടിച്ചു. “മനസ്സിനിഷ്ടപ്പെടാത്ത ജോലി ചെയ്ത് കണ്ടവന്മാരുടെ ആട്ടും തുപ്പും കേട്ട് ജീവിതം ഹോമിക്കാനാണെങ്കിൽ, ആദ്യമേ പറയാരുന്നില്ലേ? ആ ജോലി തന്നെ തുടർന്നോളമായിരുന്നല്ലോ? എന്റെ കൂടെ പോന്നതെന്തിനാ?” ജിതിൻ വാക്കുകളിൽ ഗൗരവം നിറച്ചു. കോകില മിണ്ടാതെ തന്നെയിരുന്നു. കുറച്ചു നേരത്തേക്ക് ഇരുവരും രണ്ടു ദിക്കുകളിലേക്കായി നോക്കിയിരുന്നു. ഇടക്കവൻ നോക്കിയപ്പോൾ അവന്റെ കയ്യകലത്തിലാണ് ബെഞ്ചിൽ കോകിലയുടെ കയ്യിരിക്കുന്നത്. ഒന്ന് കൈ നീട്ടിത്തൊട്ടാലോ എന്നവൻ വിചാരിച്ചു. വേണ്ട, എങ്ങാനും ഇഷ്ടപ്പെട്ടില്ലെങ്കിലോ? എങ്കിലും തൊട്ടടുത്തിരുന്നിട്ടും ഒന്നും മിണ്ടതിരിക്കുന്നത് വളരെ കഷ്ടമാണ്. “ഹസ്ബൻഡ്‌ എന്തു ചെയ്യുന്നു?” എന്തെങ്കിലും ചോദിക്കണ്ടേ എന്നു കരുതി അവൻ ചോദിച്ചു. കോകില അവനെ ഒന്നു നോക്കി. കൂർപ്പിച്ച നോട്ടമുനകളാൽ അമ്പെയ്ത് അവന്റെ മനസ്സിനെ തളർത്തി. “സോറി, ഇവിടെ കൊച്ചിയിൽ ഒറ്റക്ക് താമസിക്കുന്ന വിവരം ഞാൻ അറിഞ്ഞാർന്നു. ഫാമിലിയുമായി എന്തെങ്കിലും പ്രശ്നം? അല്ല, ഞാൻ ചോദിക്കാൻ പാടില്ലാത്തത് വല്ലതുമാണ് ചോദിച്ചതെങ്കിൽ മറന്നേര്. കുറെ നേരമായില്ലേ മിണ്ടതെയിങ്ങനെ ഇരിക്കാൻ തുടങ്ങീട്ട്? അതാ ഞാൻ…. സോറി.” അവർക്കിടയിൽ പിന്നെയും നിശബ്ദത തളം കെട്ടി. “ആരെങ്കിലും എന്നെപ്പറ്റി അന്വേഷിച്ചിട്ട് നാളുകളായി ജിത്തൂ…” അത് പറയുമ്പോൾ അവളുടെ മുഖത്തൊരു ചെറു ചിരിയുണ്ടായിരുന്നു. അത് സന്തോഷം കൊണ്ടല്ല എന്നവൻ മനസ്സിലാക്കി. “എല്ലാവരും മറന്നു തുടങ്ങിയ എന്നെ ഞാൻ തന്നെ മറന്നു തുടങ്ങുവാരുന്നു. അത് പോട്ടെ, ജിത്തുവെന്താ ഇപ്പൊ ചെയ്യണേ?” “ഞാനിപ്പോ ദേ ഈ ബെഞ്ചിലിരുന്ന് പണ്ടെങ്ങോ കണ്ടു പരിചയമുള്ള ഒരു അയ്യരിച്ചിപ്പെണ്ണിന്റെ സെന്റിയടി കേൾക്കുന്നു.” എങ്ങനെയും അവളുടെ ആ ദുഃഖഭാവം മാറ്റുവാനുള്ള ശ്രമത്തിനവൻ തുടക്കമിട്ടു. എന്നാൽ അവന്റെ പ്രതീക്ഷകൾക്ക് വിപരീതമായി അവൾ പിന്നെയും മിണ്ടാതായി. അവളുടെ മുഖത്തു പിന്നെയും കാർമേഘങ്ങനിഴലുകൾ തെളിയാൻ തുടങ്ങി.

“ഓ… സോറി, ഇവിടെയൊരാൾ വേറെ മൂഡിലായിരുന്നല്ലോ? ഞാനത് മറന്നു. സോഫ്റ്റ് വെയർ എന്ജിനീർ ആയിരുന്നു. കുറച്ചു ദിവസം മുൻപ് വരെ. ഇപ്പൊ ഇഞ്ചിനീരെല്ലാം പോയി ചുക്ക് കാപ്പിക്ക് പോലും കൊള്ളാതായി. ജോലിയും കൂലിയും ഇല്ലാതെ ചുമ്മാ നടക്കുന്നു.” “മം….” “മം….” കനത്ത മൂകത വീണ്ടും വീണ്ടും തന്നെ കൊന്നു തുടങ്ങിയപ്പോൾ അവന് കലി കയറി. ഈ മൈര് കേൾക്കാനും ഇങ്ങനെ മിണ്ടാതിരിക്കുന്നത് കാണാനുമാണോ ഇത്രേം ഓടി നടന്ന്, ഇത്രേം കഷ്ടപ്പെട്ട് ഇവളെ കണ്ടു പിടിച്ചത്? “അതേ, എന്താ നിങ്ങടെ സ്ഥിതി? എന്താ നിങ്ങടെ അവസ്‌ഥ? കുറെ നേരമായി മനുഷ്യനെ ഇട്ട് വട്ടു കളിപ്പിക്കുന്നു. തന്നെപ്പറ്റി ഓരോന്ന് കേട്ടപ്പോ തൊട്ട് ആധി പിടിക്കാൻ തുടങ്ങീതാ. ഒന്നു പറയണുണ്ടോ?”ഒടുക്കം പൊറുതി മുട്ടി അവൻ ചോദിച്ചു. “എന്താ ജിത്തൂന് അറിയേണ്ടത്? എന്റെ ഭർത്താവിനെപ്പറ്റിയോ? എന്റെ ഫാമിലിയെ പറ്റിയോ? എനിക്ക് പോലും അറിയാത്ത, ഇല്ലാത്ത കാര്യങ്ങളെപ്പറ്റി ഞാനെങ്ങനെ പറയും?” “മനസ്സിലായില്ല.” ജിതിൻ അവൾക്കായി ചെവി നീട്ടി. “ഞാൻ കല്ല്യാണം കഴിച്ചില്ല ജിത്തൂ, എനിക്കിപ്പോ സ്വന്തമെന്നു പറയാൻ ആരുമില്ല.” അവൾ പറഞ്ഞത് കേട്ട് ജിതിന് ചിരിക്കണോ അതോ കാരയാണോ എന്നറിയാൻ വയ്യാത്ത അവസ്ഥയായി. “എന്താ ഉണ്ടായത്? എന്നോട് പറ.”ജിതിന്റെ ശബ്ദത്തിന് കുറച്ചു മയം വന്നു. “പറഞ്ഞിട്ടെന്തു ചെയ്യാൻ? അറിഞ്ഞിട്ടു നീയെന്തു ചെയ്യാൻ? ഞാൻ പറയുന്നത് കേട്ട് നിനക്കെന്നോട് സഹതാപം തോന്നുമായിരിക്കും. ഇനിയത് കൂടിയേ ബാക്കിയുള്ളൂ. നിന്റെ സഹതാപം.” കോകിലയുടെ ശബ്ദം വല്ലാതെ പതറിയിരുന്നു. “പറ, എനിക്കറിയണം.” ജിതിൻ എഴുന്നേറ്റ് അവളുടെ മുന്നിൽ ചെന്നു നിന്നു. അവൾ തലയുയർത്തി അവനെ നോക്കി. അവന്റെ കണ്ണുകളിലെ ഭാവം ദൃഢമായിരുന്നു. അവൾ അവയെ നോക്കി പറഞ്ഞു തുടങ്ങി. “സ്കൂളിലെ എന്റെ ജോലിയെല്ലാം വിട്ട്, ഞാൻ നാട്ടിലേക്ക് പോയപ്പോഴേക്കും എന്റെ അപ്പ എനിക്ക് വേണ്ടി ഒരു ചെക്കനെ കണ്ടു വെച്ചിരുന്നു. എന്റെ അമ്മ സുഖമില്ലാതെ കിടപ്പിലായിരുന്നു കുറച്ചു നാൾ.

അമ്മാവുടെ ചികിത്സക്കായി അപ്പ ഒരുപാട് പൈസ ചിലവാക്കി. പക്ഷെ ഫലമുണ്ടായില്ല. അമ്മ ഞങ്ങളെ വിട്ടു പോയി. കുറച്ചു പേരോട് പൈസ കടം വാങ്ങി എന്റെ നിശ്ചയമെല്ലാം നടത്തി. വീട് പണയപ്പെടുത്തി ബാങ്കിൽ നിന്നും ലോണെല്ലാം എടുത്തു വച്ചിരുന്നു. പക്ഷെ കല്യാണത്തിന് രണ്ടു ദിവസം മുൻപ് ചെക്കൻ വീട്ടുകാർ ബന്ധം ഒഴിയാം എന്ന് പറഞ്ഞു. ചെക്കന് താല്പര്യമില്ലത്രേ. ചെക്കൻ വേറെ ഏതോ പെണ്ണുമായി പ്രേമത്തിലാണെന്നോ, ആ പെണ്ണ് വിഷം കഴിച്ച് ആശുപത്രിയിൽ ആണെന്നോ, എന്തൊക്കെയോ പറഞ്ഞു. അപ്പ അവരോട് എനിക്ക് വേണ്ടി കെഞ്ചുന്നത് ഞാൻ കണ്ടു. എന്റെ അപ്പ ആദ്യമായി കരയുന്നത് ഞാൻ കണ്ടു. അമ്മ മരിച്ച ശേഷം, എന്നെ ഒരു കുറവും ഇല്ലാതെയാ എന്റെ അപ്പ വളർത്തിയത്. ആ മനുഷ്യൻ മറ്റൊരാളുടെ മുന്നിൽ നാണം കെടുന്നത് കണ്ടു നിൽക്കാൻ വയ്യാതെ ഞാൻ അപ്പയോട് പറഞ്ഞു, ഈ കല്ല്യാണം എനിക്ക് വേണ്ടായെന്ന്. തളർന്നു പോയി ആ പാവം. ഒടുവിൽ ഒരു ദിവസം ഞാൻ രാവിലെ ഉറക്കത്തിൽ നിന്ന് വിളിക്കാൻ ചെന്നപ്പോ കണ്ടത്, കട്ടിലിൽ എന്റെ അപ്പ….. കണ്ണും തുറന്ന്…. ശ്വാസമില്ലാതെ കിടക്കുന്നതാ….” കോകില ഇരുന്നു വിതുമ്പി. അവളുടെ കഥ കേട്ട് ജിതിനും ആകെ വല്ലാതെയായി. “ആശുപത്രിയിൽ എത്തിക്കാൻ പോലും ഒരു പത്തു പേരുടെ കാലു പിടിച്ചു ഞാൻ. ഒരാളും, ഒരാളും സഹായിക്കാൻ വന്നില്ല. ഒടുവിൽ ആശുപത്രിയിൽ കൊണ്ടു പോയപ്പോൾ ഡോക്ടർ പറഞ്ഞു, എല്ലാം കഴിഞ്ഞിട്ട് മണിക്കൂറുകളായി. ഉറക്കത്തിലെപ്പോഴോ അറ്റാക്ക് വന്നതാണെന്ന്. എന്നെയോർത്ത് ചങ്ക് പൊട്ടിയാ ആ പാവം….” അവളുടെ കവിളിലൂടെ കണ്ണുനീർ ധാരയായി ഒഴുകി. “അന്ന് മുതൽ ഞാനൊറ്റക്കാ. ജീവനൊടുക്കിയാലോ എന്നു വരെ ചിന്തിച്ചിരുന്ന നാളുകൾ. അതിന് ധൈര്യമുണ്ടായിരുന്നെങ്കിൽ ഞാനതും ചെയ്തേനെ. കുറച്ചു നാളുകൾക്ക് ശേഷം എന്റെ ചിറ്റപ്പൻ വന്നെന്നെ മധുരക്ക് കൂട്ടികൊണ്ടുപോയി. ചിറ്റപ്പന്റെ വീട്ടിലേക്ക്. അമ്പലവും പൂജയുമായി നടന്നിരുന്ന ചിറ്റപ്പൻ ഒരു പാവമായിരുന്നു. എന്റെ അപ്പയെപ്പോലെ. അമ്പലത്തിൽ ഭജനയിരുന്നും മറ്റും കുറച്ചു വർഷങ്ങൾ ഞാൻ എങ്ങിനെയോ തള്ളി നീക്കി. ഒരു കല്യാണം കഴിക്കാൻ ചിറ്റപ്പൻ എന്നെ ഒരുപാട് നിർബന്ധിച്ചു. ചിറ്റപ്പന് അമ്പലത്തിൽ നിന്നും കിട്ടിയിരുന്ന തുച്ഛമായ വരുമാനത്തിന്റെ ഒരു പങ്ക് ഞാനും പറ്റുന്നത് ആ വീട്ടിലുള്ളവർക്ക് ഇഷ്ടായില്ല. ചിറ്റപ്പന്റെ വീട്ടിലുള്ളവർക്ക് ഞാൻ ശല്യമായി എന്ന് തോന്നിത്തുടങ്ങിയപ്പോൾ, ഞാൻ തിരിച്ചു പോന്നു. നാട്ടിൽ ഉള്ളതെല്ലാം വിറ്റു പെറുക്കി ഞാനിങ്ങോട്ട് വന്നു. അവിടെയെനിക്കാരാ? ഇവിടെ വിദ്യയെ കണ്ടു പിടിച്ച്, അവളുടെ കെയറോഫിൽ ഒരു ജോലി ശെരിയായതാ. ഇപ്പൊ അതുമില്ല. എനിക്കാരുമില്ല. ആർക്കും വേണ്ടാത്ത ഈ ജന്മം….” വാക്കുകൾ മുഴുവിക്കാനാവാതെ അവൾ കണ്ണുകൾ ഇറുക്കിയടച്ചു. ചുടു കണ്ണുനീർ വീണ തന്റെ മടിയിലിരുന്ന കയ്യിൽ ഒരു പരുക്കൻ കയ്യുടെ സ്പർശനമറിഞ്ഞപ്പോൾ അവൾ കണ്ണു തുറന്നു. ജിത്തു അവളുടെ കരം കവർന്നു കൊണ്ട്, അവളുടെ മുന്നിൽ ഒറ്റക്കാൽമുട്ട് നിലത്തു കുത്തിയിരിക്കുകയായിരുന്നു.

“ജിതിൻ. 26 വയസ്സ്. ഒറ്റ മകൻ. ഇപ്പൊ തൽക്കാലം ജോലിയില്ല. ഒരു ലക്ഷ്യബോദ്ധം പോയിട്ട്, ഇനിയങ്ങോട്ട് എന്ത് ചെയ്യണം എന്ന് പോലും അറിയില്ല. പക്ഷെ….ഒരു പെണ്ണിനെ പോറ്റാനുള്ള കഴിവും ചങ്കുറപ്പുമുണ്ട്. ഇട്ടേച്ചു പോവില്ല എന്നുറപ്പും തരാം. എന്താ… തന്നെക്കെട്ടിക്കോട്ടെ ഞാൻ?” കോകില ഒരു ജിന്നിനെ കണ്ടത് പോലെ അവന്റെ മുഖത്തേക്ക് നോക്കി. അവന്റെ കൈപ്പിടിക്കുള്ളിലിരുന്ന് അവളുടെ കൈ വിറ പൂണ്ടു. കാതുകളിൽ വീണത് സത്യമാണോ എന്നറിയാൻ അവൾ അവന്റെ കണ്ണുകളിലേക്ക് മാറി മാറി തുറിച്ചു നോക്കി. ഒന്ന് ചാടിയെണീക്കണം എന്നു കരുതിയിരുന്നു അവൾ. തന്റെ തീരാവേദനകളിലേക്ക് അവനെ വലിച്ചിഴപ്പിക്കാതെ അവനിൽ നിന്നും വിട്ടു പോകാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അവന്റെ നോട്ടം തന്റെ മേൽ തട്ടിയ മാത്രയിൽ ശരീരമാകെ തളരുന്നതായി അവൾ മനസ്സിലാക്കി. അവളുടെ കൈകളിലൂടെ അവളിലെ നാടീമിടിപ്പ് അവൻ സ്വായത്തമാക്കി. അവന്റെ കണ്ണുകൾ കളി പറയുകയല്ല എന്നവൾ മനസ്സിലാക്കി. ആ കണ്ണുകളിൽ ഒരിക്കൽ നഷ്ടമായ തന്നെ കണ്ടെത്തി അവൾ. അവന്റെ കൈകളിൽ ഒരുപാട് നാൾ കൊതിച്ച അഭയം കണ്ടെത്തി അവൾ. “ജിത്തൂ… എനിക്ക്…. ഞാൻ…. ആ പഴയ കോകിലയാവാൻ എനിക്കിനി പറ്റുമെന്ന് തോന്നുന്നില്ല ജിത്തൂ… ഞാൻ… നമ്മൾ….” അവളുടെ വാക്കുകൾ മുറിഞ്ഞു. കരയാൻ മനസ്സ് വെമ്പുന്നുണ്ടെങ്കിലും കണ്ണുകളിലെ കണ്ണീർ വറ്റിയിരിക്കുന്നു. ഒരു കരട് വീണ് നീറിയാൽ പോലും കണ്ണു ചിമ്മാതിരിക്കാൻ അവളാഗ്രഹിച്ചു. തന്റെ മുന്നിലിരിക്കുന്നവൻ, ഈ കാഴ്ച്ച, ഇതൊരിക്കലും മായല്ലേ എന്നവളുടെ ഉള്ളം പറയുന്നതവൾക്ക് കേൾക്കാമായിരുന്നു. “എന്ത്, എങ്ങനെ…. എന്നൊന്നും എനിക്കറിയില്ല. പക്ഷെ താൻ പറയാൻ പോകുന്നതെന്തൊക്കെയാ എന്നെനിക്കറിയാമായിരുന്നു. പഴയ കോകില. ഹും… എടോ, തന്റെ കാര്യത്തിൽ എനിക്ക് പഴയതും പുതിയതുമൊന്നുമില്ല. കോകില എന്നും കോകില തന്നെയാണെനിക്ക്. നഷ്ടങ്ങൾ ഒരുപാട് സഹിച്ച്, ദുഃഖങ്ങൾ ഒരുപാടനുഭവിച്ചിട്ടുണ്ട് താനെന്നെനിക്കറിയാം. ഒരു ജന്മം മുഴുവൻ കരഞ്ഞു തീർക്കാനുള്ള സങ്കടം താൻ ഉള്ളിൽ കൊണ്ടു നടക്കുന്നുണ്ടെന്നും അറിയാം. തനിക്ക് വിരോധമില്ലെങ്കിൽ, എതിർപ്പില്ലെങ്കിൽ, നാളുകളായി ഒറ്റക്കിരുന്നു കരഞ്ഞു തീർത്ത വിഷമങ്ങളെല്ലാം പങ്കു വെക്കാൻ… വന്നു കൂടെ എന്റെ കൂടെ? കൂടെക്കൂട്ടിക്കോട്ടെ തന്നെ ഞാൻ?” അവളുടെ തലയിൽ വീണ വാകപ്പൂ തട്ടി മാറ്റിക്കൊണ്ടവൻ ചോദിച്ചു. അവൾ അവന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ ഇരുന്നു. ജിത്തു എഴുന്നേറ്റ് അവളിൽ നിന്നും അകന്ന് തിരിഞ്ഞു മൈതാനത്തേക്ക് നോക്കി നിന്നു.

“പോയ യാത്രകളിലെല്ലാം, കണ്ട കാഴ്ചകളിലെല്ലാം തിരയുമായിരുന്നു ഞാൻ നിന്റെ മുഖം. മുകളിലുള്ളവൻ എപ്പോഴെങ്കിലും എവിടെയെങ്കിലും വെച്ചു കാണിച്ചു തരുമെന്ന് അറിയാമായിരുന്നു. ചുമ്മാ ഒരു വിശ്വാസം. താൻ ഓർക്കുന്നുണ്ടോ, പഴയ സ്കൂൾ കാലം? അന്നൊക്കെ ക്ലാസ് കഴിഞ്ഞ് താൻ പോവുമ്പോ, താൻ ഒടിച്ചിട്ടിരുന്ന ചോക്കിന്റെ കഷ്ണം വരെ ഞാൻ പെറുക്കിക്കൊണ്ടു പോയി സൂക്ഷിക്കുമായിരുന്നു. ചെറുപ്പത്തിലെയുള്ള ഓരോ ഭ്രാന്ത്… പക്ഷെ എന്നും ആ പഴയ നോട്ടീസ് ബോർഡിന് മുന്നിൽ ഞാൻ കാത്തുനിൽക്കാറുള്ളത്….” ഒന്നു വെട്ടിത്തിരിഞ്ഞ് , ജിതിൻ പറഞ്ഞു തീർക്കുന്നതിന് മുൻപ് കോകില തന്റെ വലതു കരം കൊണ്ട് അവന്റെ വാ പൊത്തി. അവളുടെ ഉള്ളം കയ്യിലെ ചൂടും മണവും അവന്റെ മനസ്സിലേക്ക് പെട്ടെന്ന് കൊണ്ടു വന്നത്, സ്കൂൾ ആനുവൽ ഡെയ്ക്ക് അവൻ കോകിലയുടെ കൂടെ ചിലവഴിച്ച നിമിഷങ്ങളാണ്. സത്യം മാത്രമാകാണമേ എന്നാഗ്രഹിക്കുന്ന, അവന്റെ ഓർമ്മകളിൽ മാത്രമുള്ള ആ നിമിഷം. “വേണ്ട…. പറയണ്ട ജിത്തൂ…. എനിക്കറിയാം.” അവൾ അവന്റെ നെഞ്ചിലേക്ക് കൈ ചേർത്തു. തന്റെ ഉൾത്തുടിപ്പു മനസ്സിലാക്കിയവന്റെ നെഞ്ചിലെ തുടിപ്പറിയാൻ അവളവന്റെ നെഞ്ചിലേക്ക് കാതു ചേർത്തു. അവരുടെ പഴയ ക്ലാസ് മുറിയുടെ ഗന്ധം തന്നെത്തേടിയെത്തിയത് പോലെ അവന് തോന്നി. ആഹ്ലാദം തിര തല്ലുന്ന മനസ്സുമായി അവൻ തന്റെ കരങ്ങളാൽ അവളെ മൂടിക്കൊണ്ടിരുന്നു. “നഷ്ടപ്പെട്ടെന്നു കരുതിയതാ നിന്നെ. ഇനി കാണില്ലെന്ന് കരുതിയതാ. ഈ നെഞ്ചിലെ ചൂടാറിയാൻ കൊതിച്ചിട്ടുണ്ട് ഒരു കാലത്ത്. എത്ര നാൾ മറച്ചു വെച്ചു നടന്നു എന്നറിയാമോ….” അവന്റെ ഇടനെഞ്ചിന്റെ മിടിപ്പ് ശ്രവിച്ചു കൊണ്ടവൾ പറഞ്ഞു തുടങ്ങിയപ്പോൾ അവളുടെ അധരങ്ങളിൽ വിരൽ ചേർത്തു ജിതിൻ. “ശ്… വേണ്ട. എനിക്കറിയാം.” അവനവളെ ഇറുക്കി പുണർന്നു. അവളുടെ മുഖം ചുവന്നു തുടുത്തു. കണ്ണു നനയുന്നതിനിടയിലും കോകിലയുടെ ചൊടികൾ വിരിഞ്ഞു. പൊഴിഞ്ഞു വീഴുന്ന വാകപ്പൂക്കൾക്ക് കീഴെ, ആ മരച്ചുവട്ടിൽ, ജന്മസാഫല്യം നേടിയ നിർവൃതിയിൽ, മനസ്സു കൊണ്ട് പരസ്പരം സംസാരിച്ച് അവർ ഒന്നായി നിന്നു. “ജിത്തൂ….” “എന്താ പെണ്ണേ…” അവളെ കെട്ടിപ്പിടിച്ചു നിന്നവൻ വിളി കേട്ടു. “ബാഗെടുത്തില്ല.” “ഏത് ബാഗ്?” തന്റെ നെഞ്ചിൽ കിടന്നവളെ അവൻ തല കുമ്പിട്ടു നോക്കി. “എന്റെ ബാഗ്. ഓഫീസിലിക്കുവാ.” “അതിൽ വിലപിടിപ്പുള്ളതെന്തെങ്കിലുണ്ടോ?” “എന്റെ… ചോറ്റുപാത്രം…” കോകില തല പൊക്കി ലജ്ജയോടെ പറഞ്ഞു. “എന്റെ പൊന്നു പെണ്ണേ…

ഒരു നൂറു ബാഗും, നിന്റെ പൊക്കത്തിൽ ഒരു ചോറ്റുപാത്രവും വാങ്ങിത്തരാം ഞാൻ. ഇനി മിണ്ടല്ലേ…ശ്… ശ്… കിടക്ക് കിടക്ക്..” അവൻ ധൃതി പിടിച്ചിട്ടെന്നോണം അവളുടെ തല പിടിച്ചു പിന്നെയും തന്റെ നെഞ്ചോട് ചേർത്തു.

******************** “ടാ… ജിത്തൂ, എണീക്കെടാ, സ്ഥലമെത്താറായി. കല്ല്യാണച്ചെറുക്കൻ സ്വപ്‍നോം കണ്ടു കിടന്നുറങ്ങുവാണോ? നല്ല ബെസ്റ്റ് ടൈമിംഗ് അളിയാ….” ജിത്തു കണ്ണു തുറന്ന് സോണിയെ നോക്കി ചിരിച്ചു. ഒന്നര വർഷം തളിർത്തു പൂവിട്ട പ്രണയത്തിനൊടുവിൽ, ഇന്ന് ജിത്തു കോകിലയുടെ കഴുത്തിൽ മിന്നു കെട്ടുകയാണ്. സോണിയുമൊത്ത് കല്ല്യാണ മണ്ഡപത്തിലേക്കുള്ള യാത്രാ മധ്യേ ആണവർ. “സോണിക്കുട്ടാ… ഒരു കാര്യം…” “നീ ചോദിക്കെടാ കുട്ടാ…” “മേഴ്‌സിയെ കെട്ടിയതിന് നീ എന്നെങ്കിലും പശ്ചാത്തപിച്ചിട്ടുണ്ടോ?” “മം… ഇത് കല്ല്യാണ വട്ട് തന്നേ… നീ പ്രേമിച്ച പെണ്ണിനെ നിനക്ക് കിട്ടിയില്ലേ? അത് പോലെ ഞാൻ പ്രേമിച്ച പെണ്ണിനെ ഞാൻ കെട്ടി. അതിൽ കൂടുതലൊന്നും നീയറിയണ്ട.” “ഹ പറ സോണിമോനെ….” ജിതിൻ സോണിയുടെ തോളിൽ പിടിച്ചു കുലുക്കി. “വിട് മൈരേ, വണ്ടിയെവിടെയെങ്കിലും ചെന്നു തട്ടും.” ജിതിൻ അടങ്ങി. അൽപ നേരം അവൻ മിണ്ടാതിരുന്നു. “നീ മേഴ്‌സിയെ സ്നേഹിക്കുന്നുണ്ടോ സോണി?” “പിന്നെ സ്നേഹിക്കാണ്ട്‌? കാര്യം ഞാൻ ചെയ്തത് അല്പം കന്നംതിരുവാ. പക്ഷെ അത് കൊണ്ട് ഗുണമുണ്ടായത് നിനക്കല്ലേ?” “ഉവ്വ, അവൾടപ്പന്റെ NRI കാശും പുട്ടടിച്ചു നടക്കുന്നത് ഞാനല്ലേ. അതല്ലേ എനിക്ക് നീ ചെയ്തു തന്ന ഗുണം?” “നിനക്ക്… നിനക്ക് കോകികയെ കിട്ടിയില്ലേ?” “ഉവ്വ, ഉവ്വേ….” “എടാ… ഓരോരുത്തർ ജനിച്ചു വീഴുമ്പോ തന്നെ അവർക്ക് വിധിച്ചിട്ടുള്ള പെണ്ണിനെ ദൈവം തന്നെ നേരത്തെ കണ്ടു വച്ചിട്ടുണ്ട്. എനിക്ക് വിധിച്ചത് മേഴ്‌സിയാ. അല്ലെങ്കിൽ അന്ന് നിന്റെ നമ്പർ ചോദിക്കാൻ അവൾ എന്നെത്തന്നെ വിളിക്കില്ലല്ലോ?” “എന്നെയന്വേഷിച്ചു വിളിച്ചവളെ നീ വിളിച്ചു മടക്കുവേം ചെയ്തു. എന്നാലും കോകിലയെ പറ്റി അന്വേഷിക്കാൻ നീ കണ്ടുപിടിച്ച നിന്റെ ആ ‘പ്രത്യേക മാർഗം’ മേഴ്‌സിയായിരിക്കുമെന്നു ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. നീയെന്നെ തേച്ചില്ലേ അളിയാ? കുറച്ചു നേരത്തേ നിനക്ക് പറയരുന്നു. നല്ല മുട്ടൻ ജാക്‌പോട്ടാ ഞാൻ കളഞ്ഞു കുളിച്ചത്. എല്ലാം കഴിഞ്ഞ് അവന്റെ വക ഏറ്റു പറച്ചിലും, മേഴ്‌സിയുമായി ലൈനായത്രെ. ആ…

നീ നന്നായിക്കാണാൻ ഞാൻ പ്രാർത്ഥിക്കാം.” “ഒന്നു പോ മൈരേ… ഇപ്പൊ ഞാൻ നന്നായിത്തന്നെയാ ഇരിക്കണേ. എനിക്കിപ്പോ എന്താ കുറവ്? കാശിന് കാശ്, കാറിന് കാറ്, നല്ല ഒന്നാന്തരം ഒരു ഉരുപ്പിടി, പിന്നെ അച്ചിലിട്ട പോലത്തെ രണ്ട് ഇരട്ടപ്പിള്ളേരും. അതിനും വേണം അളിയാ ഒരു യോഗം.” “എന്നാലും എനിക്ക് വിശ്വസിക്കാൻ പറ്റണില്ല, നമ്മടെ മുലച്ചി മേഴ്‌സി ഇപ്പൊ നിന്റെ ഭാര്യ… ആ, നിങ്ങൾ രണ്ടും നല്ല ചേർച്ചയാ. ഇപ്പൊ പെറ്റെണീറ്റ്‌ തടിയും വെച്ച്… നിങ്ങള് രണ്ടും നടന്നു പോണത് കണ്ടാൽ അമ്മയും മോനുമാണെന്നെ പറയു. അവൾടെ ബ്രായെത്ര മാറി?” “എന്റെ പെണ്ണുമ്പിള്ളേടെ ബ്രാ മാറണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിച്ചോളാം. നീയാ കോകിലേടെ ചിരട്ട മുലയും ചപ്പി നടന്നാ മതി. മുലയല്ലല്ലോ? അമ്മിഞ്ഞയല്ലേ? ഹ ഹ ഹ….” “കിളിക്കാണ്ട്‌ വണ്ടിയോടിക്ക് മൈരേ…” ജിതിൻ സോണിയുടെ കിറിക്കിട്ട് കുത്തി. “ഇനിയോടിക്കാൻ ഒന്നുവില്ല. ദേ എത്തി.” കല്ല്യാണ മണ്ഡപത്തിൽ ഇരിക്കുമ്പോൾ ജിതിൻ ചുറ്റും നോക്കി. അടുത്തറിയാവുന്ന ചില ബന്ധുക്കളേയും, അച്ഛന്റെ കൂട്ടുകാരേയും മാത്രമേ വിളിച്ചിരുന്നുള്ളൂ. എങ്കിലും ഓഡിറ്റോറിയം നിറഞ്ഞു നിൽക്കുകയാണ് ആളുകൾ. ഒരു ധൈര്യത്തിന് സോണി പിന്നിൽ തന്നെ നില്പുണ്ടോ എന്നവൻ ഇടക്കിടെ തിരിഞ്ഞു നോക്കി. നാദസ്വരക്കാരുടെ കൊട്ടും മേളവും കേട്ട് രസിച്ചു കൊണ്ട് ഇരു കൈകളിലും ഇരട്ടക്കുട്ടികളെയും പിടിച്ചു നിൽക്കുന്ന സോണിയെ എഴുന്നേറ്റ് ചെന്ന് ചവിട്ടാണോ വേണ്ടയോ എന്നവൻ ആലോചിച്ചു. സമയം വേഗത്തിൽ കടന്നു പോയി. താലം പിടിച്ച പെൺകുട്ടികളെ മുൻനിർത്തി, അംബികാമ്മയുടെയും, വിദ്യാ മിസ്സിന്റെയും , മേഴ്‌സിയുടെയും അകമ്പടിയോടെ ചുവന്ന പട്ടുസാരിയുടുത്ത്, കോകില മണ്ഡപത്തിലേക്ക് നടന്നടുത്തു. മണ്ഡപത്തിലേക്ക് നടന്നു കയറിയ കോകിലയെ, അവൾ തന്റടുത്തു വന്നിരിക്കുന്നത് വരെ ജിത്തു കണ്ണെടുക്കാതെ നോക്കിയിരുന്നു. അവൾ സുന്ദരിയായിരുന്നു. അവളുടെ മുടിയിൽ കട്ടകുത്തി അണിയിച്ചിരുന്ന മല്ലികപ്പൂക്കളോ, മറ്റ് ആടയാഭരണങ്ങളോ അല്ല, അവളുടെ മൂക്കിലെ ചുവന്ന മൂക്കുത്തിക്കല്ലാണ് അവളെ സുന്ദരിയാക്കുന്നത് എന്നവന് തോന്നി. അതില്ലെങ്കിൽ അവൾ പൂർണ്ണയല്ല എന്ന് ഒരു തോന്നൽ. തന്റടുത്തു തന്നെത്തന്നെ നോക്കിയിരിക്കുന്ന ജിത്തുവിനെ നോക്കി കോകില ചിരിച്ച്, ചെഞ്ചായം പൂശിയ കീഴ്ചുണ്ട് കടിച്ചു കൊണ്ട് പുരികം പൊക്കിക്കാണിച്ചു. അവൻ ഒന്നുമില്ലെന്ന് തലയാട്ടി. “എന്താ കല്ല്യാണ ചെക്കന് വിറക്കുന്നുണ്ടോ? ചായ വല്ലതും വേണോ?” കോകില അടക്കം ചോദിച്ച്, അടക്കിച്ചിരിച്ചു.

“ചായയൊന്നുവല്ല. നിനക്ക് ഞാൻ വെച്ചിട്ടുണ്ട്. നല്ലസ്സൽ പാലും വെള്ളം. ഇതൊക്കെയൊന്ന് കഴിഞ്ഞോട്ടെ…” “അയ്യട… വൃത്തികെട്ടവൻ…” കോകില അവന്റെ തുടയിൽ നുള്ളി. ജിതിൻ ഒന്ന് പിടഞ്ഞെങ്കിലും കടിച്ചു പിടിച്ചിരുന്നു. സോണിയുടെ വക പിന്നിൽ നിന്നും കാലു കൊണ്ട് മുതുകിനൊരു തട്ടും കിട്ടി. “മുഹൂർത്തം മുഹൂർത്തം…” പ്രഭാകരൻ വിളിച്ചു പറഞ്ഞു. ജിതിനും കോകിലയും എഴുന്നേറ്റ് സദസ്സിനെ വണങ്ങി. കൊട്ടും കുരവയും വാദ്യഘോഷങ്ങളുമായി, ശുഭമുഹൂർത്തിൽ ജിതിൻ കണ്ണുകളിൽ ഈറനണിഞ്ഞു നിന്ന കോകിലയുടെ കഴുത്തിൽ മിന്നു കെട്ടി.

“ഈ പാലൊന്നും വേണ്ടമ്മേ… പ്ലീസ്…” ജിത്തുവിന്റെ മുറിയിലേക്ക് അംബികാമ്മ കോകിലയെ തള്ളി വിടുന്നതിനിടയിൽ കോകില ചിണുങ്ങി. “ഇതൊക്കെ ആദ്യരാത്രിയിലെ ചടങ്ങാ മോളെ. മോളിത് കൊണ്ടു പോയി അവന് കൊടുക്ക്. പാതിയെ കൊടുക്കാവൂ. അറിയാല്ലോ? ഞാൻ പറഞ്ഞു തരണ്ടല്ലോ?” “ശോ, ഈ ‘അമ്മ… ജിത്തുവെന്നെ കളിയാക്കും.” കോകില പരിഭവിച്ചു. “ആഹാ, എന്റെ മോളെ കളിയാക്കിയാൽ അവന്റെ ചെവി ഞാൻ കിഴുക്കിയിങ്ങെടുക്കും. എന്റെ മോന് ആറ്റു നോറ്റിരുന്നു കിട്ടിയതല്ലേ? നിന്നെ വാക്ക് കൊണ്ടു പോലും ആരെങ്കിലും വേദനിപ്പിക്കണമെങ്കിൽ അതിന് എന്റെ സമ്മതം ആദ്യം വേണം. അതിപ്പോ എന്റെ മോനായാലും.” അംബികാമ്മ കോകിലയുടെ തലയിൽ തലോടി. “എന്നാലും അമ്മേ, ഇതൊക്കെ വേണോ?” “ഒരെന്നാലുമില്ല. കാർന്നോമ്മാരായിട്ട് തുടങ്ങി വച്ച ചടങ്ങല്ലേ? നമ്മളായിട്ട് തെറ്റിക്കുന്നത് ശെരിയല്ല. എന്റെ മോള് ചെല്ല്.” അംബികാമ്മ ചിരിച്ചു. കോകില മടിച്ചു മടിച്ച് ജിത്തുവിന്റെ മുറിയുടെ വാതിൽ തുറന്നകത്തു കയറി. എന്നാൽ ജിത്തുവിനെ ആ മുറിയിലെങ്ങും കണ്ടില്ല. മുറിക്കകത്തെ ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടു. അവൾ കയ്യിലിരുന്ന പാൽ ഗ്ലാസ് മേശപ്പുറത്തു വച്ച്, ബാത്രൂം വാതിലിൽ ചെന്നു തട്ടി. “ജിത്തൂ… ജിത്തൂ…” “ആ… വരുവാ… കഴിഞ്ഞു. ഒരു മിനിറ്റ്…” ജിത്തു അകത്തു നിന്നും വിളിച്ചു പറഞ്ഞു. കോകില ചെന്ന് വിരിച്ചു മുല്ലപ്പൂ വിതറിയ കട്ടിലിൽ ഇരുന്നു. ബാത്രൂം വാതിൽ തുറക്കപ്പെട്ടു. ജിത്തൂ ഒരു വെള്ള ബാത്രൂം ടവലും ചുറ്റി, തല തുവർത്തിക്കൊണ്ട് പുറത്തേക്കിറങ്ങി വന്നു. “ആഹാ… കുളിക്കുവാരുന്നോ? ഈ സമയത്തോ?” “എന്താ ഈ സമയത്തു കുളിച്ചൂടെ? ആ സിൽക്ക് ജൂബയൊക്കെയിട്ട്, ചൂടെടുത്ത് വിയർത്തു നാറിയാ കയറി വന്നത്. ഇപ്പോഴാ കുളിക്കാൻ സമയം കിട്ടിയത് തന്നെ. ഹോ… എന്താ ആശ്വാസം?” കോകില ജിത്തുവിനെ ഒന്നടിമുടി നോക്കി. അവളുടെ കണ്ണുകൾ അവന്റെ അർധനഗ്ന മേനിയിലൂടെ ഓടി നടന്നു. അവളുടെ കണ്ണുകൾ ആദ്യം പതിച്ചത് അവന്റെ ഉറച്ച നെഞ്ചിലായിരുന്നു. അവന്റെ കൈകളിലെയും വയറിലെയും ഉറച്ച പേശികളിൽ അധിക നേരം നോക്കിയിരിക്കാനാവാതെ അവൾ നിലത്തേക്ക് നോട്ടം മാറ്റി.

“താൻ ഇതുവരെ വേഷമൊന്നും മാറ്റിയില്ലെ?” “ഞാൻ വീട്ടിൽ വന്നു കയറിയപ്പോഴേ കുളിച്ചു വേഷം മാറിയതാ. കണ്ടിട്ട് തോന്നുന്നില്ലേ?.” തന്റെ സെറ്റ് സാരി പിടിച്ചു കാട്ടിക്കൊണ്ടവൾ ചോദിച്ചു. “സമ്മതിച്ചേ… , ആഭരണങ്ങളൊക്കെ അമ്മായിയമ്മ നേരത്തെ ഊരിയെടുത്തെന്നു തോന്നുന്നല്ലോ? ഇപ്പോഴേ പോര് തുടങ്ങിയോ അംബികാമ്മ?” “ദേ ചെക്കാ, അമ്മയെപ്പറ്റി അങ്ങിനൊന്നും പറയല്ലേ കേട്ടോ…” “ഓ പിന്നേ… അവടെയൊരമ്മ… നീയെന്നെ എന്താ വിളിച്ചത്? ചെക്കാന്നോ? ചേട്ടാന്ന് വിളിയെടി…” “പിന്നേ ഒരു ചേട്ടൻ വന്നേക്കണു, നിന്നെക്കാളും മൂന്ന് നാല് വയസ്സിന് മൂത്തതാ ചെക്കാ ഞാൻ. എന്നെയാ നീ ചേച്ചീന്ന് വിളിക്കേണ്ടത്.” “അയ്യോ… ഒരു കിളവിയെ ആണല്ലോ ഞാൻ കെട്ടീത്? ഞാനത് മറന്നു പോയി. എന്നാൽ അങ്ങിനെയാവട്ടെ ചേച്ചീ…” കോകിലയുടെ മുഖം പെട്ടെന്ന് വാടി. “പൊന്നു പെണ്ണേ ചതിക്കല്ലേ, ഞാൻ അറിയാണ്ട് ഒരു തമാശ പറഞ്ഞു പോയതാ. അപ്പോഴേക്കും മുഖം വാടിയല്ലൊടി അയ്യരിച്ചിപ്പെണ്ണേ…” ജിത്തു അവളുടെ അടുത്തിരുന്ന് അവളുടെ താടി പിടിച്ചുയർത്തി. അവൾ താടി വെട്ടിച്ചു. “ഹ, പോട്ടെ പെണ്ണേ… ഞാൻ ചുമ്മാ നിന്നെ ചൊടിപ്പിക്കാൻ പറഞ്ഞതല്ലേ? ദേ നമ്മുടെ ഫസ്റ്റ് രാത്രിയാണ്. ഒരുമാതിരി ബോറ് പരുപാടി ചെയ്ത് അത് കുളമാക്കരുത്. നിന്റെയീ ചുവന്ന മൂക്കുത്തിയുണ്ടല്ലോ? അത് മാത്രം കണ്ടാൽ മതിയെനിക്ക്. ഇതുമിട്ട്‌ നീ അടുത്തിരിക്കുമ്പോ എനിക്ക് ലോകം വെട്ടിപ്പിടിച്ചത് പോലെയാ.” കോകിലയുടെ മുഖം പ്രസന്നമായി. അവൾ നാണം കൊണ്ട് ചുവന്നു. “പക്ഷെ എനിക്ക് നീ കെട്ടിത്തന്ന ഈ താലിയുണ്ടല്ലോ? ഇതിനോളം വരില്ല മറ്റൊരു പൊന്നും പണ്ടവും. ഇത് മാത്രം മതിയെനിക്ക്, മറ്റൊന്നും വേണ്ട.” “അപ്പൊ എന്നെ വേണ്ടേ?” ജിത്തുവിന്റെ മുഖം അവളുടെ ചുണ്ടുകളെ തേടിച്ചെന്നു. കോകില പെട്ടെന്ന് മേശപ്പുറത്തിരുന്ന പാൽ ഗ്ലാസ് കയ്യിലെടുത്ത് അവനു നേരെ നീട്ടി. “ഇതെന്താ? അയ്യേ… ബോറ് പരുപാടി.” “ശോ… ഞാൻ അമ്മയോട് പറഞ്ഞതാ… നീ കളിയാക്കുംന്ന്.” കോകില ലജ്ജിച്ച് മുഖം തിരിച്ചു. “അതേ… അതുകൊണ്ടൊന്നുവല്ല. രാത്രി പാല് കുടിച്ചാലെ, എനിക്കുറക്കം വരും.” അവൻ പാൽ ഗ്ലാസ്സ് വാങ്ങി തിരികെ മേശപ്പുറത്തു തന്നെ വച്ചു.

“പോടാ… ഞാൻ ഉറങ്ങാൻ പോവ്വാ….” അവൾ കിടക്കയിലേക്ക് ചാഞ്ഞ് തിരിഞ്ഞു കിടന്നു. “ഉവ്വ….” ജിതിൻ അവളോട് ചേർന്നു കിടന്ന് അവളെ ചേർത്തിറുക്കി കെട്ടിപ്പിടിച്ചു. അവളുടെ കാതിൽ മെല്ലെ കടിച്ചു. “ശോ… ആ തുണിയെങ്കിലും മാറ് ചെക്കാ…” ഇക്കിളിപ്പെട്ടു ചിരിച്ചു കൊണ്ടവൾ മൊഴിഞ്ഞു. “എന്നിട്ടെന്തിനാ? പിന്നേം അഴിച്ചു കളയാനല്ലേ? അവിടെ അടങ്ങിക്കിടക്ക് പെണ്ണേ….” ജിതിൻ അവളുടെ അണിവയറിൽ അമർത്തിപ്പിടിച്ച് കഴുത്തിൽ മൂക്ക് കൊണ്ടുരച്ചു. “ശേ… ഈ വൃത്തികെട്ടവൻ….” കോകില ഇക്കിളി കൊണ്ട് പിടഞ്ഞു. അവളുടെ ഗന്ധത്താൽ ഉണർന്നു തുടങ്ങിയ ലിംഗം അവൻ അവളുടെ പിന്നിൽ അമർത്തി വെച്ചു. ജിതിൻ കോകിലയുടെ കഴുത്തിൽ ചുംബിച്ചു തുടങ്ങി. അവന്റെ കൈകൾ അവളുടെ സാരി വയറിൽ നിന്നും മാറ്റി, നഗ്നമായ വയറിൽ തഴുകുവാൻ തുടങ്ങി. കോകിലയുടെ പിടച്ചിൽ ചെറു മൂളലുകൾക്ക് വഴി മാറി. അവനവളുടെ കാതിൽ വീണ്ടും കടിച്ചു വലിച്ചപ്പോൾ അവൾ നൊമ്പരപ്പെട്ട് പരിഭവം കലർന്ന മുഖവുമായി നേരെ കിടന്നു. അവന്റെ കണ്ണുകളിൽ പ്രേമവും കാമവും ഒളിഞ്ഞിരിക്കുന്നത് കണ്ട്, അവളുടെ നെഞ്ചിൽ ഒരു ആന്തലുണ്ടായി. ശരീരത്തിലെവിടെയോ ഒരു തരിപ്പ് പടരുന്നതവൾ അറിഞ്ഞു. “എന്താ ഇങ്ങനെ നോക്കണേ?” തന്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കി കിടക്കുന്ന ജിത്തുവിനോടവൾ ചോദിച്ചു. “ഞാൻ ആലോചിക്കുവാരുന്നു.” “എന്ത്?” “ഈ സാരീം മാങ്ങാത്തൊലീം ഒക്കെ അഴിച്ചു കളയാൻ ഒരു നേരമെടുക്കുവല്ലോ?” “ശേ… വൃത്തികെട്ടവൻ… പട്ടി….” അവളവന്റെ ചുണ്ടിൽ ഒരു പിച്ചു വച്ചു കൊടുത്തു. എന്നാൽ ജിത്തുവിന്റെ കണ്ണുകളിലെ ഭാവം മാറിയില്ല. അവ കൂടുതൽ തീക്ഷ്ണമായി. അവന്റെ കണ്ണുകളിലേക്ക് നോക്കി കിടന്ന കോകില പരിസരം പോലും മറന്നു പോയി. അവന്റെ ഇരു കവിളുകളിലും കൈകൾ ചേർത്തു വച്ച്, അവനെ തന്നിലേക്കടുപ്പിച്ചു അവൾ. അവരുടെ ചുണ്ടുകൾ കൂട്ടി മുട്ടി. ജിത്തു തല ചെരിച്ച് കോകിലയുടെ ചുണ്ടുകൾ നുകരാൻ തുടങ്ങി. അവന്റെ മേൽചുണ്ടു കടിച്ചു കൊണ്ട് അവൾ തിരിച്ചും. അവളുടെ സാരിത്തലപ്പ് മാറ്റിക്കൊണ്ട് അവനവളുടെ താമര മൊട്ടു പോലെ കൂമ്പിയ മുലകളെ തന്റെ കൈ വിരലുകളാൽ മർദിച്ചു.

തന്റെ ചുണ്ടുകൾ മൊത്തിക്കുടിച്ചു കൊണ്ട് തന്റെ നെഞ്ചിൽ കൈകളാൽ കുസൃതി കാണിക്കുന്ന ജിത്തുവിനെ കോകില കണ്ണു തുറന്ന് ഒരു നിമിഷം നോക്കി. അവനെ വട്ടം പുണർന്നു കൊണ്ടവൾ കണ്ണുകളടച്ചു. അവൾക്ക് മേൽ കവച്ചിരുന്നു കൊണ്ട്, അവളുടെ ചുണ്ടുകളെ തന്റെ ചുണ്ടുകളാൽ തടവിലാക്കിക്കൊണ്ട്, അവൻ കോകിലയുടെ ബ്ളൗസ്സിന്റെ ഹൂക്കുകൾ വിടർത്തി. രണ്ടു വശങ്ങളിലേക്കും വിടർത്തിയ ബ്ളൗസ്സിനുള്ളിൽ നിന്നും പുറത്തു വന്ന വെളുത്ത ബ്രായിൽ പൊതിഞ്ഞ പേരക്കാ മുളകളിലേക്ക് മുഖം പൂഴ്ത്തി, അവനവളുടെ സാരി മുകളിലേക്ക് ഞൊറിഞ്ഞു കയറ്റാൻ തുടങ്ങി. അവളുടെ തുടകളിൽ തഴുകിക്കൊണ്ട് അവൻ അവളുടെ ബ്രാ മുകളിലേക്ക് പൊക്കി നിർത്തി. കോകിലയുടെ മുഖത്തേക്ക് നോക്കി, ഉടവ് തട്ടാത്ത ഉറച്ച ചെറു മുലകളിലെ മുലഞെട്ടിൽ അവൻ നാവ് കൊണ്ട് തലോടി. കോകിലയൊന്ന് പിടഞ്ഞു. പൊടുന്നനെ അവന്റെ കൈ അവളുടെ വെളുത്ത പാന്റീസിനകത്തേക്ക് കയറി. ഒപ്പം അവളുടെ മുലകളിൽ ഒന്ന് വായിൽ വച്ചവൻ വലിച്ചു കുടിച്ചു തുടങ്ങി. “അഹ്….” കോകിലയിൽ നിന്നും ശീൽക്കാരമുയർന്നു. കോകിലയുടെ മദനച്ചെപ്പിന് മുകളിലിരുന്ന അവന്റെ കൈ പൂർവെട്ടിന് മുകളിലെ ചെറുപയർ വലിപ്പമുള്ള കന്തിൽ ഇരുന്നനങ്ങിയപ്പോൾ അവൾ കിതച്ചു കൊണ്ട് തുടകൾ തമ്മിൽ കൂട്ടിയുരച്ചു. ജിതിന്റെ അരയിൽ ചുറ്റിയിരുന്ന ടവൽ അഴിഞ്ഞു പോയി. പൂർണ്ണ നഗ്‌നനായ അവൻ കോകിലയെ ചുറ്റി വരിഞ്ഞ് അവളെയും കൊണ്ട് മലക്കം മറിഞ്ഞു. അവളുടെ തലയിൽ മുടികൂട്ടി ചുറ്റി വെച്ചിരുന്ന മുല്ലപ്പൂക്കൾ കിടക്കയിൽ ചിതറി വീണു. കോകിലയുടെ ചുണ്ടുകൾ ചപ്പി വലിച്ചു കൊണ്ട് അവനവളുടെ കുണ്ടിപ്പന്തുകളെ പാന്റീസിന് മുകളിലൂടെ കശക്കിയുടച്ചു. ജിതിൻ തന്റെ നീണ്ട കോൽ കോകിലയുടെ കവക്കിടയിൽ വച്ചു അരക്കെട്ടനക്കാൻ തുടങ്ങി. നിമിഷനേരം കൊണ്ട് ജിതിൻ അവളുടെ മേൽവസ്ത്രങ്ങളും ബ്രായും അഴിച്ചു വലിച്ചെറിഞ്ഞു. പാന്റി മാത്രമിട്ട് തന്റെ മേൽ കിടക്കുന്ന കോകിലയുടെ കവക്കിടയിലൂടെ നനവിറങ്ങി തന്റെ ലിംഗം നനയുന്നത് ജിതിനറിഞ്ഞു. അവനവളെ മലർത്തിക്കിടത്തി, അവളുടെ ഇരുകൈകളിലും വിരലുകൾ കോർത്തു പൊക്കി വെച്ച്, അവളുടെ കഴുത്തു മുതൽ ചുംബിച്ചു താഴേക്ക് നീങ്ങി. അവന്റെ മുഖം അവളുടെ നെഞ്ചിൽ തൊട്ടപ്പോൾ കോകില അറിയാതെ നെഞ്ചു മുകളിലേക്ക് തള്ളി. ജിത്തു ആ ഉറച്ച മുലകൾ രണ്ടും മാറി മാറി ചപ്പിക്കുടിക്കാൻ തുടങ്ങി. കോകില കണ്ണടച്ചു കൊണ്ട്, അവന്റെ തല തന്റെ നെഞ്ചിലേക്ക് അമർത്തിപ്പിടിച്ചു. ജിത്തു അവളുടെ തുടകൾക്കിടയിൽ കയറിക്കിടന്ന് തന്റെ ലിംഗത്തിൽ നിന്നും ഊറി വന്ന നീര് അവളുടെ പാന്റീസിലാകെ തന്റെ അരക്കെട്ടിളക്കി തേച്ചു പിടിപ്പിച്ചു. ജിത്തു താഴേക്ക് നീങ്ങി,

അവളുടെ അണിവയറിൽ ചുംബനങ്ങൾ അർപ്പിച്ചുകൊണ്ട് അവളുടെ പൊക്കിൾ ചുഴിയിൽ നാവു കയറ്റി. കോകില ബെഡ് ഷീറ്റ് കൈക്കുള്ളിൽ ചുരുട്ടിപ്പിടിച്ചു വലിച്ചു. ജിത്തു താഴേക്ക് നീങ്ങി അവളുടെ പാന്റീസ് വലിച്ചു താഴ്ത്തുന്നതിനൊപ്പം അവളുടെ രോമം കളഞ്ഞു മിനുസ്സപ്പെടുത്തിയ അപ്പത്തിലേക്ക് ചുണ്ടു ചേർത്തു. അവളുടെ പാന്റീസ് പൂർണ്ണമായും ഊരി മാറ്റി, അവളുടെ കാലുകൾ വലിച്ചകത്തി, നനഞ്ഞു കൂടിച്ചേർന്നിരുന്ന പൂർചുണ്ടുകൾ തമ്മിലകറ്റി. അവിടെ നിന്നും വമിച്ച മണം, മൂക്കിലേക് വലിച്ചെടുത്ത്, ആ തുളയിലേക്കവൻ നാവ് കയറ്റി. അമർത്തി മൂളിക്കൊണ്ട് കോകിലയവന്റെ മുടി വലിച്ചു പറിച്ചു. അവളുടെ ചെറുകന്തവൻ നാവ് കൊണ്ടുഴിഞ്ഞപ്പോൾ കാലുകൾ കോച്ചി വലിച്ച്, നടു വളച്ചു കൊണ്ടവൾ അവന്റെ മുഖത്തു ജലധാര നടത്തി. കോകില കൈകൾ തളർത്തിയിട്ട് കണ്ണടച്ചു കിടന്നു കിതച്ചു. “ജിത്തൂ… മതി…. ” കോകില അണച്ചു. എന്നാൽ ജിതിന്റെ ഭാഗത്തു നിന്നും ഒരു മാറ്റവും ഉണ്ടായില്ല. അവളുടെ ആകംതുടകൾ കടിച്ചു വലിച്ചു കൊണ്ടവൻ പൂർവ്വാധികം ശക്തിയോടെ അവളുടെ യോനി ഭക്ഷിക്കുവാൻ തുടങ്ങി. കോകില കിടക്കയിൽ കിടന്നു ഞെരിപിരി കൊണ്ടു. പൊങ്ങി നിന്ന അപ്പം കന്തും കൂട്ടി അവൻ വായിൽ വച്ചു ചപ്പിയപ്പോൾ അവൾ നിലവിളിച്ചു. അപ്പത്തിൽ ഒന്ന് നീട്ടി നക്കി, അവൻ അവളുടെ മേൽ വലിഞ്ഞു കയറി. “തനിക്ക് വേണോ?” “എന്ത്???” മുഖം മുഴുവൻ പൂർതേനുമായി പൊങ്ങി വന്ന ജിതിനെ കണ്ട് കോകിലക്ക് ചിരി വന്നു. “അല്ല, തനിക്ക് കൊതിയുണ്ടോ? ഞാൻ ചെയ്ത പോലെ ചെയ്യാൻ?” ജിതിൻ കിതച്ചു കൊണ്ട് ചോദിച്ചു. “മം.. ഹും….” കോകില തലയാട്ടി. “ഇഷ്ടല്ലേ?” അവളുടെ പൂർ കവാടത്തിൽ തന്റെ കുണ്ണ കൊണ്ടുരച്ചു കൊണ്ടവൻ ചോദിച്ചു. “മം.. ഹും… എനിക്ക് പേടിയാ.” “എന്തിന്?” “അത് ഭയങ്കര വലുതാ…” അവൾ തന്റെ കവക്കിടയിൽ ഇരിക്കുന്ന അവന്റെ കോലിനെ നോക്കി പറഞ്ഞു. “ഇഷ്ടല്ലെങ്കി വേണ്ടട്ടോ…” അതും പറഞ്ഞവൻ തന്റെ അരക്കെട്ട് ബലം കൊടുത്തു താഴ്ത്തി. “ആ…ആ… ജിത്തൂ….” കോകില അവന്റെ തോളിൽ അമർത്തിപ്പിടിച്ചു. കുണ്ണമകുടം അകത്തു കയറിയപ്പോൾ അവൾ അവനെ വാരിപ്പുണർന്നു. അവനവളെ ചുറ്റിപ്പിടിച്ചു കൊണ്ട് താഴെക്കമർന്നു. “ആ…സ്….ആ…. പൊട്ടി… അകത്തെന്തോ… ജിത്തൂ… വേദന….സ്…” കോകില കരഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൻ അനങ്ങാതെ അവൾക്കിരുവശവും കൈ കുത്തി കിടന്നു. “കോകില….”

“മം….” കരച്ചിലിനിടയിലും അവൾ കണ്ണും പൂട്ടി മൂളി. “കണ്ണു തുറക്ക്, എന്നെ നോക്ക്..” അവൾ കണ്ണു തുറന്നവനെ നോക്കി. അവന്റെ കണ്ണുകളിലെ പ്രണയാർദ്ര ഭാവം ഒരു നിമിഷത്തേക്ക് അവളുടെ വേദനകളെ മായ്ച്ചു. അവളുടെ മൂക്കുത്തിക്കല്ലിലെ തിളക്കം കണ്ടുകൊണ്ട് അവൻ മെല്ലെ അരക്കെട്ടനക്കി തുടങ്ങി. കോകിലയിൽ വേദന കുറഞ്ഞു തുടങ്ങി. അവൾ കാലകത്തി കണ്ണടച്ചു കൊണ്ടവനെ കെട്ടിപ്പിടിച്ചു. അവളുടെ മുലകൾ അവന്റെ നെഞ്ചിൽ ഞെരിഞ്ഞമർന്നു. തന്നെ പുണർന്നു കൊണ്ട് തന്നെ ഭോഗിക്കുന്ന ജിതിന്റെ ചെവിയിൽ കടിച്ചു കൊണ്ട് അവളവന്റെ മുതുകിൽ നഘക്ഷതങ്ങളേല്പിച്ചു. അവളുടെ നിറുകയിൽ തലോടിക്കൊണ്ടവൻ അവളുടെ ചുണ്ടുകൾ ഉറുഞ്ചിക്കുടിച്ചു. അവളവന്റെ ചുണ്ടുകൾ വിട്ടു വിട്ട് ചപ്പിക്കൊണ്ടിരുന്നു. കോകിലയുടെ മുലകൾ കശക്കിക്കൊണ്ട് ജിത്തു ചലനം വേഗത്തിലാക്കി. അവന്റെ പേശികളിൽ അവളുടെ നഖങ്ങൾ ആഴ്ന്നിറങ്ങി. “ജിത്തൂ… ജിത്തൂ… ആ…ആസ്….” കോകില അരക്കെട്ട് പൊക്കി. അതിവേഗം കയറിയിറങ്ങിക്കൊണ്ടിരുന്ന അവന്റെ ലിംഗത്തെ കുളിപ്പിച്ചു കൊണ്ട് അവളുടെ മദജലം ചാലിട്ടൊഴുകി. ഇറുക്കം കുറഞ്ഞ യോനിക്കകത്തേക്ക് ജിതിന്റെ ലിംഗം തുരുതുരാ കയറിയിറങ്ങി. “കോകില… ആ…മുത്തേ….” അവളെ പുണർന്നുപിടിച്ചുകൊണ്ടവൻ നടു വളച്ചു. അവന്റെ ശുക്ലമഴ അവളുടെ യോനിക്കകം നിറച്ചു. വെടിയുതിർത്തിട്ടും അവന്റെ ലിംഗം പുറത്തു വരാൻ കൂട്ടാക്കാതെ കുറച്ചു നേരം കൂടി കയറിയിറങ്ങി. അപ്പോഴും പരസ്പരം വിട്ടു മാറാൻ ഇരുവർക്കും മനസ്സു വന്നില്ല. അവളെ പുണർന്നു കൊണ്ടു തന്നെ ജിതിൻ മലർന്നു കിടന്നു. ലിംഗം കുതിർന്ന ശബ്ദത്താൽ പുറത്തു വന്നു. അവനവളെ നെഞ്ചോട് ചേർത്തു കെട്ടിപ്പിടിച്ചു കിടന്നു. വേഗത്തിലുള്ള ശ്വാസതാളത്താൽ ഉയർന്നു താഴുന്ന ജിതിന്റെ നെഞ്ചിൽ തല ചേർത്ത്, അവിടെ കൈവിരൽ കൊണ്ട് ചിത്രം വരച്ചവൾ കിടന്നു. ഇടക്കിടെ അവന്റെ ഇടനെഞ്ചിൽ അവൾ ചുംബന മുത്തുകൾ നല്കിക്കൊണ്ടിരുന്നു. “അയ്യരു പെണ്ണേ…” അവൻ വിളിച്ചു. കോകില വിളി കേൾക്കാതെ കിടന്നു. “എടി ടീച്ചറെ…” അവൻ കോകിലയെ പിടിച്ചു കുലുക്കി. “എന്താടാ ചെക്കാ….?” “കളി ഇഷ്ടായില്ലേ നിനക്ക്?” “ഏത് കളി?”

“ഇപ്പൊ നമ്മൾ കളിച്ച കളിയില്ലേ? അത്?” “പോ… അങ്ങാനൊന്നുമില്ല.” “പിന്നെന്താ മിണ്ടാണ്ട് കിടക്കാണെ?” “പിന്നേം ചെയ്യാൻ തോന്നണു” അവന്റെ ലിംഗത്തിനു മേൽ അവൾ മുട്ടുകാൽ കയറ്റി വച്ചു. “ആഹാ…. കൊള്ളാല്ലോടി? വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും. ഞാനിവിടെ നിനക്ക് വേദനിച്ചല്ലോ എന്നു കരുതി പകുതിക്ക് വച്ച് നിർത്തണമെന്ന് വരെ കരുതി. പക്ഷെ, താഴെയുള്ള കുട്ടൻ സമ്മതിക്കുന്നില്ല. കണ്ടല്ലോ? അവൻ അങ്ങു താഴുന്നുമില്ല, പൊങ്ങി നിൽക്കുന്നുമില്ല. ഒരു ഇടത്തരത്തിൽ അങ്ങു തരിച്ചു നിൽക്കുവാ.” “വാ തുറന്നാൽ വൃത്തികേടെ വരൂ. ഒന്ന് മിണ്ടാണ്ട് കിടക്ക് ചെക്കാ. ഇനി മിണ്ടണ്ട.” “മിണ്ടാണ്ട് പിന്നെ?” “മിണ്ടാണ്ട് ചെയ്താ മതി.” “അ…അ.. ആ… അങ്ങനെ… അതങ്ങു പള്ളീൽ പോയി പറഞ്ഞാ മതി.” അവനവളെ മലർത്തിയിട്ട് അവളുടെ ചുണ്ടുകൾ നുകർന്നു. “ഞാൻ നിന്റെ മുല കുടിക്കാൻ പോവ്വാ.” ജിതിൻ അവളുടെ നെഞ്ചിൽ മൂക്ക് മുട്ടിച്ചു. “ഒരു നാണമില്ലാത്തത്.” കോകില കണ്ണു പൊത്തി. “പിന്നേ… ഒരു നാണക്കാരി… അങ്ങോട്ട് മാറ്റടി…” ജിതിൻ അവളുടെ കൈ പിടിച്ചവളുടെ മുഖത്തു നിന്നും മാറ്റി. “എന്നെ നോക്ക്. ഞാൻ കുടിക്കുന്നത് നോക്ക്.” അവൻ പറഞ്ഞു കൊണ്ട് അവളുടെ വലതു മുല മുഴുവൻ വായ്ക്കുള്ളിലാക്കി. കോകില ഒന്ന് പിടഞ്ഞു കൊണ്ട് അവന്റെ തല മുടിയാകെ കൈവിരലുകൾ കൊണ്ട് ഉഴുതുമറിച്ചിട്ടു. “ഹ നോക്ക് പെണ്ണേ…” ഇടക്ക് തല പൊന്തിച്ചവൻ പറഞ്ഞു. കോകില മുല കുടിച്ചു കൊണ്ടിരുന്ന ജിതിനെ നോക്കി. തന്റെ തടിച്ചു കൂർത്ത ഇടതു മുല ഞെട്ട് തിരുമ്മിക്കൊണ്ട്‌ അവൻ കെട്ടിയ താലിമാലക്കിടയിലൂടെ വലതു മുല ഞെട്ട് ചപ്പി വലിക്കുന്ന ജിതിന്റെ കണ്ണിലെ കാമം കണ്ട് അവളുടെ തുടയിടുക്ക് പിന്നെയും നനയാൻ തുടങ്ങി. കുറച്ചു നേരം കൂടി മുല കുടിച്ചിട്ടവൻ അവളുടെ പൂർമുഖത്തിന് മുന്നിൽ തന്റെ ലിംഗം വച്ചു തള്ളി. ചെറിയ ഇറുക്കത്തോടെ അതകത്തേക്ക് കയറി. “ഊഫ്…. ജിത്തൂ…” അവളവനെ വാരിപ്പുണരാൻ തുടങ്ങിയപ്പോൾ അവനവളുടെ രണ്ടു കൈകളും പിടിച്ചകത്തി കിടക്കയിൽ ചേർത്തു വച്ചു. അവനൊരു താളത്തിൽ കയറ്റിയിറക്കാൻ തുടങ്ങി.

കോകില മറിഞ്ഞ കണ്ണുകളോടെ ഭോഗം ആസ്വദിച്ചു കിടക്കുന്നത് കണ്ട് അവൻ പെട്ടെന്ന് കുണ്ണ പുറത്തെക്ക് വലിച്ചെടുത്തു. കോകില നിസ്സഹായ ഭാവത്തോടെ എന്തേ എന്നർത്ഥത്തിൽ അവനെ നോക്കി. “നിന്റെ പൂറ് ചപ്പാൻ തോന്നണു. പക്ഷെ നിനക്ക് നീറും. വേണ്ട.” “പോടാ… വൃത്തികെട്ടവനെ….” കോകിലയുടെ ശബ്ദത്തിന് വല്ലാത്ത പതർച്ച. അവളവന്റെ കയ്യിൽ പിടിച്ചു അവളിലേക്ക് വലിച്ചെടുപ്പിക്കാൻ നോക്കി. അവനവളെ ചരിച്ചു കിടത്തി, അവളുടെ പിന്നിലേക്ക് ചേർന്നു കിടന്നു. കോകിലയുടെ മുഖം ചരിച്ച്, അവളുടെ ചുണ്ടുകൾ കടിച്ചു വലിച്ചു കൊണ്ടവൻ അവളുടെ മുലയിൽ പിടുത്തമുട്ടു. “നിന്റെ മുലയെല്ലാം റബ്ബറ് പോലിരിക്കുന്നല്ലോ പെണ്ണേ?” കോകില അവന്റെ മുഖത്തു നോക്കി കിതച്ചു. അവന്റെ കണ്ണിലെ ഏതോ കാന്തിക ശക്തി അവളെ അവനിലേക്ക് വലിച്ചെടുപ്പിക്കുന്നത് പോലെ. അവൾ കൈ പൊക്കി അവന്റെ തല പിടിച്ച്, അവന്റെ ചുണ്ടുകൾ നുണയാൻ തുടങ്ങി. ജിത്തു അവളുടെ കാൽ പൊക്കി തന്റെ തുടയിൽ വച്ച്, അവന്റെ ലിംഗമെടുത്ത് പിളർന്നിരിക്കുന്ന പൂർ കവാടത്തിൽ കൊണ്ട് പോയി മുട്ടിച്ചു. “കേറ്റട്ടേ ഞാൻ?” അവളുടെ കന്തിന് മേൽ കുണ്ണ കൊണ്ട് കുത്തിക്കൊണ്ടവൻ ചോദിച്ചു. “ഹാ…ഹാ.. ജിത്തൂ… എന്നെ…എന്തെങ്കിലും ചെയ്യ്….” കോകില കേണു. അവളുടെ ചുണ്ടുകൾ വായിലാക്കിക്കൊണ്ട്, അവളുടെ മുലകൾ കശക്കിയുടച്ചു കൊണ്ട്, അവന്റെ ലിംഗം അവളുടെ പൂർദ്വാരാത്തിനകത്തേക്ക് അവൻ കുത്തിയിറക്കി. വാ തുറന്നു ചുണ്ടുകൾ വിടീച്ച കോകിലയുടെ താടിയിൽ പിടിച്ചടുപ്പിച്ച്, അവളുടെ വായിലേക്ക് നാവ് തള്ളിയിറക്കിക്കൊണ്ട് അവൻ ആഞ്ഞു കയറ്റിയിറക്കാൻ തുടങ്ങി. അവളുടെ പരന്ന ആലിലവയറിൽ നഖം കൊണ്ട് പോറിക്കൊണ്ട് അവൻ അവളുടെ മുലകൾ തിരുമ്മിയുടച്ചു. കമച്ചൂടിനാൽ വെന്തുരുകിയ ഇരുവരുടെയും ഉള്ളിൽ സ്‌ഫോടനത്തിന്റെ നിഴലുകൾ കണ്ടു തുടങ്ങി. കോകിലയുടെ തുട പരമാവധി അകത്തി വച്ച് ജിതിൻ, അവളുടെ ഉള്ളിലേക്ക് തന്റെ ലിംഗം ആഞ്ഞു തള്ളാൻ തുടങ്ങി. “ആഹ്ഹ്സ്…..ആവൂ….” കോകില അവന്റെ കൈയ്യിൽ അള്ളിപ്പിടിച്ച്, തല ചെരിച്ച് അവന്റെ ചുണ്ടു കടിച്ചു മുറിച്ചു. തന്റെ തുടക്ക് മുകളിൽ അവളുടെ കാലിന്റെ ഇറുക്കം മുറുകുന്നതവനറിഞ്ഞു. അവളുടെ നിതംബങ്ങൾ തന്റെ അരക്കെട്ടിലേക്ക് കൂടുതൽ ചേരുന്നതറിഞ്ഞ് അവൻ കൂടുതൽ ആവേശത്തോടെ പറന്നടിച്ചു. കോകിലയുടെ പൂർജലം ചീറ്റിത്തെച്ചു ബെഡ് ഷീറ്റ് നനഞ്ഞു തുടങ്ങി. ജിതിൻ കൊതമിറുക്കി അവളുടെ പൂറ്റിലേക്ക് ആഞ്ഞു തള്ളിക്കൊണ്ട് ശുക്ല വിക്ഷേപണം നടത്തി. ജിതിൻ കുണ്ണയൂരി മലർന്നു കിടന്നു കിതച്ചു. കോകില വീണ്ടും അവന്റെ ഒരത്തേക്ക് ചുരുണ്ടു കൂടി. രണ്ടു പേരും നന്നായി അണക്കുന്നുണ്ടായിരുന്നു.

“ചൂടെടുക്കുന്നുണ്ടോ പെണ്ണേ?” തല ചെരിച്ചവളെ നോക്കിയവൻ ചോദിച്ചു. “ജിത്തൂന് ചൂടെടുക്കണ്ടോ? ഞാൻ നീങ്ങികിടക്കട്ടെ?” “നീങ്ങിക്കിടന്നാൽ കൊല്ലും നിന്നെ ഞാൻ. ഇബ്ബടെ ബാടി…” അവനവളെ തന്റെ നെഞ്ചിലേക്കിട്ടു. “ഇന്നിത് മതി ജിത്തൂ…” അവന്റെ കക്ഷത്തിലേക്ക് മുഖം ചേർത്തു കൊണ്ടവൾ പറഞ്ഞു. “തളർന്നോ എന്റെ പെണ്ണ്?” “മം… ക്ഷീണിച്ചു.” “എന്നാൽ ഉറങ്ങിക്കോ… നാളെയൊരിടം വരെപ്പോകാനുണ്ട്.” “എവിടെ? കല്ല്യാണപ്പിറ്റേന്ന് അമ്പലത്തിലൊന്നും പൊയ്ക്കൂടാ.” “അമ്പലത്തിൽ ഒന്നുമല്ലെടി അമ്പലം നിരങ്ങിപ്പെണ്ണേ…. വേറൊരു സ്‌ഥലത്തേക്ക്.” “എവിടാന്ന് പറ ജിത്തൂ….” കോകില ചിണുങ്ങി. “അത് സർപ്രൈസ്. നാളെയാറിഞ്ഞാൽ മതി നീ. ഇപോ എന്റെ പൊന്നുമോള് കണ്ണടച്ചു കുടന്നുറങ്ങിക്കോ…” “എന്നാൽ എനിക്ക് കഥ പറഞ്ഞു താ….” “നട്ടപ്പതിരായ്ക്ക് കഥേം പറഞ്ഞിരിക്കാനോ? ഒന്ന് പോടി…” “എനിക്കുറക്കം വരുന്നില്ല. നിന്റെ നെഞ്ചിലെ ചൂടും തട്ടി കുറച്ചു നേരം കൂടി ഉണർന്നു കിടക്കട്ടെ ഞാൻ… പ്ലീസ്…” “മം… ശെരി. ഏതു കഥ വേണം?” “ഏതെങ്കിലും കഥ.” “രാജകുമാരന്റെയും രാജകുമാരിയുടെയും കഥ മതിയോ?” “ആ… പറ…” അവർ പരസ്പരം കെട്ടിപ്പിടിച്ചു ചുരുണ്ടു കൂടിക്കിടന്നു. “ഒരിടത്തൊരിടത്ത്… ഒരു കോകില രാജകുമാരിയുണ്ടായിരുന്നു….” അവൾ ചിരിച്ചു കൊണ്ട് അവന്റെ മൂക്കിൽ പിടിച്ചു വലിച്ചു. ജിത്തു അവളെ തേടിപ്പോയ കഥ പറഞ്ഞു കൊണ്ടിരുന്നു. അവൻ തനിക്കായി ഉള്ളിൽ സൂക്ഷിച്ചിരുന്ന പ്രണയത്തിന്റെ കഥ കേട്ട് കേട്ട് അവളുറങ്ങി. പിറ്റേന്ന് ജിതിനും കോകിലയും വീട്ടുകാരോട് യാത്ര പറഞ്ഞിറങ്ങി. “എവിടേക്കാ പോണേന്ന് ഒന്ന് പറ ജിത്തൂ… പ്ലീസ്…” കോകില വാശി പിടിച്ചു. കാറുമെടുത്ത്, വീട്ടിൽ നിന്നിറങ്ങി കുറച്ചു ദൂരം പിന്നിട്ടിരുന്നു അവരപ്പോൾ. “ഒന്ന് ക്ഷേമിക്കെടോ…ഒരുപാട് ദൂരത്തേക്കൊന്നുമല്ല പോണത്. കൂടിയാൽ ഒരു പത്തു മിനിറ്റ്.” “പോ… മിണ്ടില്ല….” കോകില ഡ്രൈവ് ചെയ്തിരുന്ന ജിത്തിന്റെയടുത്ത് കൈ കെട്ടി മുഖം വീർപ്പിച്ചിരുന്നു.

അവനവളെ നോക്കി പുഞ്ചിരിച്ചു. അന്ന് താൻ തേടിപ്പോയപ്പോൾ കണ്ട കോലമല്ല പെണ്ണിനിപ്പോൾ. അവളുടെ മുഖമെല്ലാം തുടുത്ത് തടിച്ചിട്ടുണ്ട്. മേക്കപ്പിടാൻ പണ്ടേ ഇഷ്ടമല്ല അവൾക്ക്. എന്നാൽ ഇന്ന് രാവിലെ അവളുടെ നെറുകയിൽ താൻ ചാർത്തിയ സിന്ദൂരം, അതിന്റെ ശോഭ നിറഞ്ഞു നിൽക്കുന്നുണ്ട് ആ മുഖത്ത്. അവളെ ഇങ്ങനെ അടുത്തു കിട്ടാൻ, സ്വന്തമാക്കാൻ, അത്രമേൽ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് തനിക്കെന്ന് വിശ്വസിക്കാനാവുന്നില്ല. “അതേ… ഇടക്കിടക്ക് ഇങ്ങനെ ഒളിഞ്ഞു നോക്കണ്ട. ഇങ്ങനൊരു മൂക്കുത്തിക്കൊതിയൻ. മൂക്കുത്തി പുരാണം കേട്ട് കേട്ട് ഞാൻ മടുത്തു. അത്രക്ക് കൊതിയാണെങ്കിലേ, ഞാനമ്മയോട് പറയാം, മോനെ ഒരു തട്ടാൻറെ അടുത്തു കൊണ്ടോയി മൂക്ക് കുത്തിച്ചു തരാൻ. എന്റെ മൂക്കുത്തി ഞാനങ് ഊരിത്തന്നേക്കാം. ഇട്ടു നടന്നോ. നല്ല രസമായിരിക്കും.” “ഈ മൂക്കുത്തി നിന്റെയീ കുഞ്ഞു മൂക്കിലാ ചേർച്ച. അതങ്ങനെ കണ്ടാൽ മതിയെനിക്ക്.”അവനവളുടെ മൂക്കിൽ പിടിച്ചു വലിച്ചു. “പിന്നെ എല്ലാവർക്കും ഇയ്യാളുടെ പോലെ കൂർത്തു കഴുകന്റെ പോലത്തെ മൂക്കല്ലേ?” കോകില മൂക്ക് തിരുമ്മി. “ദേ.. പെണ്ണേ… വണ്ടി ഞാൻ വല്ല കുറ്റിക്കാട്ടിലും കൊണ്ടു ചെന്നിട്ട്, നിന്നെ മലർത്തിക്കിടത്തി ഒറ്റ റേപ്പ് വച്ചു തരും. പറഞ്ഞേക്കാം. മിണ്ടാതെയിരുന്നോ…” കോകില ജിത്തുവിനെ നോക്കി കൊഞ്ഞനം കുത്തിക്കാട്ടി. ജിത്തു അവളെ കണ്ണു മിഴിച്ചു പേടിപ്പിച്ചു. പതിയെ വണ്ടി നിന്നു. “എന്താ നിർത്തിയെ?” അവന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെയിരുന്ന കോകില ചോദിച്ചു. “സ്ഥലമെത്തി… നോക്ക്….” അവൻ മുന്നോട്ട് മുഖം തിരിച്ചു. ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കിയ കോകിലയുടെ കണ്ണുകൾ വിടർന്നു. അവൾ കണ്ണു നനച്ചു കൊണ്ട് ജിത്തുവിന്റെ നോക്കി, അവന്റെ കയ്യിൽ പിടിച്ചു. നേതാജി മെമ്മോറിയൽ സ്കൂളിന്റെ പ്രവേശന കവാടത്തിന് മുന്നിലായിരുന്നു അവർ ചെന്നു നിന്നത്. എല്ലാം തുടങ്ങിയേടം. കോകിലയുടെ മനസ്സ് മന്ത്രിച്ചു. ഒരു സെക്യൂരിറ്റി വന്ന് ഗേറ്റ് വലിച്ചു തുറന്നു. അവരുടെ കാർ അകത്തേക്ക് കയറി. കാർ പാർക്ക് ചെയ്ത്, പുറത്തിറങ്ങിയ ജിത്തു, എതിർവശത്ത് ചെന്ന് കോകിലക്ക് വേണ്ടി ഡോർ തുറന്നു കൊടുത്തു. അവൾ അവനെ നോക്കി അനങ്ങാതെ തന്നെയിരുന്നു. “വാ… ഇറങ്ങു പെണ്ണേ… മടിക്കണ്ട. ഞാനില്ലേ കൂടെ?” കോകില മടിച്ചു മടിച്ചാണെങ്കിലും അവന്റെ കൈ പിടിച്ചു പുറത്തിറങ്ങി. അവൾ ചുറ്റും നോക്കി. ചെറിയ ചെറിയ മാറ്റങ്ങൾ ഒക്കെ വന്നിട്ടുണ്ട്. പക്ഷെ ആ പഴയ സ്കൂൾ കെട്ടിടത്തിന്റെ തലയെടുപ്പിന് മാത്രം ഒരു മാറ്റവും വന്നിട്ടില്ല. അവർ ഓഫീസിൽ കയറി, കത്രീന മാഡത്തിന് പകരം വന്ന പ്രിൻസിപ്പലിനെ ചെന്നു കണ്ടു. പൂർവ്വ വിദ്യാർഥിയാണ് താനെന്ന് ജിതിൻ സ്വയം പരിജയപ്പെടുത്തിയപ്പോൾ അവരുടെ മുഖത്തൊരു ചിരി വിരിഞ്ഞു.

സംഭാവനയായി ജിതിൻ അഞ്ചക്കമുള്ള ചെറിയൊരു സംഖ്യ ചെക്കെഴുതി നൽകിയപ്പോൾ അവരുടെ മുഖം കൂടുതൽ പ്രസന്നമായി. അവർ ഇരുവരും സ്കൂളെല്ലാം ഒന്ന് ചുറ്റിക്കാണാൻ അനുവാദം വാങ്ങി, ഓർമ്മകളുറങ്ങുന്ന അവരുടെ പഴയ ക്ലാസ് മുറിയും, വരാന്തകളും എല്ലാം ചുറ്റി നടന്നു കണ്ടു. ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കുന്ന കുട്ടികളെ കണ്ടപ്പോൾ അവർക്കിടയിൽ താനും ഇരിക്കുന്നത് പോലെ തോന്നി ജിതിന്. കൂടെ നടക്കുമ്പോൾ കോകില ജിതിന്റെ കയ്യിൽ മുറുകെപ്പിടിച്ചിരുന്നു. ആഗ്രഹമുണ്ടായിരുന്നിട്ട് കൂടി, സ്കൂൾ ആയത് കൊണ്ട് മാത്രം അവന്റെ തോളിൽ ചാരാൻ അവൾ മടിച്ചു. അവർ നടന്ന്, ആ പഴയ നോട്ടീസ് ബോർഡിന് മുന്നിലെത്തിയപ്പോൾ ഇരുവരും നിന്നു. ആ ബോർഡിലേക്ക് ഒരു മാത്ര നോക്കി, ഇരുവരും മുഖാമുഖം നോക്കി ചിരിച്ചു. “ഞാനിപ്പോ വരാം.”പെട്ടെന്നെന്തോ ഓർത്തു, ജിതിൻ തിരിഞ്ഞു നടക്കാനൊരുങ്ങി. “എന്താ? എവിടെപ്പോവ്വാ?” “ഒന്ന് കാറ് വരെ പോയിട്ട് ഓടി വരാം. ഒരു കാര്യം മറന്നു.” ജിതിൻ പുറത്തേക്ക് ഓടിച്ചെന്നു. കോകിലയുടെ കണ്ണുകൾ ആ ബോർഡിലാകെ ഓടി നടന്നു. തന്റരുകിൽ, ഒഴിവു സമയങ്ങളിൽ വന്നു നിൽക്കാറുള്ള ആ കൊച്ചു ജിതിനെ ഓർത്തവൾ ചിരിച്ചു. അൽപ്പസമയത്തിനകം ജിതിൻ കയ്യിൽ ഒരു പ്ലാസ്റ്റിക്ക് കവറുമായി തിരികെ വന്നു. “അതേ, എന്നെ ആർക്കും പരിജയപ്പെടുത്തി കൊടുക്കാഞ്ഞതെന്താ?” ഓടിക്കിതച്ചു വന്ന ജിതിനോട് കോകില ചോദിച്ചു. “പരിജയപ്പെടുത്തിയല്ലോ… മിസ്സിസ് ജിതിൻ എന്ന് ആ പ്രിൻസിത്തള്ള വിളിച്ചത് കേട്ടില്ലേ?” “അല്ല… ഇയ്യാള് പഴയ വിദ്യാർത്ഥിയാണെന്നൊക്കെ പറയുന്നത് കേട്ടു. ഞാനിവിടെ പണ്ട് ടീച്ചറായിരുന്ന കാര്യം പറയാഞ്ഞത് എന്താണെന്നാ ചോദിച്ചത്.” “പറഞ്ഞേക്കാം… ആ പരാതി വേണ്ട. പഴയ വിദ്യാർത്ഥി തന്റെ പഴയ ടീച്ചറെ കെട്ടിയ കാര്യവും പറഞ്ഞേക്കാം. എന്താ??” കോകില അവനെ ഗോഷ്ടി കാട്ടി. കയ്യിലിരുന്ന കവർ അവൻ അവൾക്ക് നേരെ നീട്ടി. “ഇതെന്താ???” അവൾ ആരാഞ്ഞു. “തുറന്നു നോക്ക്…” അവൻ അവളെ നോക്കി ചിരിച്ചു കൊണ്ട് ഉത്തരമേകി. കോകില കവർ തുറന്ന് അതിനകത്തു നിന്ന് ഒരു ഹാൻഡ്ബാഗ് പുറത്തെടുത്തു. “ഇത്… ഇതെന്റെ പഴയ ഹൻഡ്ബാഗല്ലേ? ഇതേവിടുന്നു കിട്ടി?”

“അതൊക്കെ കിട്ടി. നിന്റെ ഓഫീസിലുള്ള പേരില്ലാത്ത ഒരു സാറിന് കുറച്ചു കൈമടക്കു കൊടുത്ത് ഞൻ എടുപ്പിച്ചതാ. അന്ന് നിന്നെയും കൊണ്ടാ ഓഫീസ് വിട്ടിറങ്ങി, നിന്നെ തിരികെ വീട്ടിൽ കൊണ്ടു ചെന്നാക്കി, പിന്നേം തിരികെപ്പോയി… ഹോ… കുറെ കഷ്ടപ്പെട്ടു. അതും നിന്റെയാ ചളുങ്ങിയ ചോറ്റുപാത്രത്തിന് വേണ്ടി.” “എന്തിനാ ഇത്രയും കഷ്ടപ്പെട്ട്… വേണ്ടായിരുന്നു.” “എന്റെ ടീച്ചറേ… ഒരു മൊട്ടുസൂജിക്ക് വേണ്ടിപ്പോലും നിന്റെ കണ്ണു നനയുന്നത് എനിക്ക് സഹിക്കില്ല. ഇത് തിരികെയെടുത്തില്ലായിരുന്നെങ്കിൽ എനിക്ക് കിടന്നാൽ ഉറക്കം വരും എന്ന് നിനക്ക് തോന്നുന്നുണ്ടോ? മാത്രമല്ല, നിന്റെ ബാഗ് ആ മക്കുണന്റെ ഓഫിസിൽ ഇരിക്കുന്നു എന്ന ചിന്ത എന്നെ കൊല്ലാക്കൊല ചെയ്തു.” “ഓഹോ…” കോകില കളിയാക്കിക്കൊണ്ട് ബാഗ് തുറക്കാൻ ഒരുങ്ങി. “അതല്ല… ഇതാദ്യം”. അവനവളുടെ കയ്യിലിരുന്ന കവർ പിടിച്ചു വാങ്ങി, അതിൽ നിന്നും ഒരു പേപ്പർ കവർ പുറത്തെടുത്ത ശേഷം അതവൾക്ക് നേരെ നീട്ടി. കോകില ആകാംഷയോടെ ആ കവർ പൊട്ടിച്ചു. അതിനുള്ളിൽ നിന്നും ഫങ്കസ് കയറിയ അവരുടെ പഴയ ക്ലാസ് ഫോട്ടോ പുറത്തെടുത്തു. കോകില നിറഞ്ഞ കണ്ണുകളോടെ ചിരിച്ചു കൊണ്ട് ജിതിനെ നോക്കി. “ഇതിപ്പോഴും സൂക്ഷിക്കുന്നുണ്ടോ?” “ആ…. ഏറെക്കുറെ…” ജിതിൻ അത് പറയുമ്പോൾ കോകില ആ ഫോട്ടോ തിരിച്ചും മറിച്ചും നോക്കി. “ഒരു മിനിറ്റ്, ഇതൊന്ന് പിടിച്ചേ…ഞാൻ വേറൊരു കൂട്ടം കാണിച്ചു തരാം.” കോകില ഫോട്ടോ ജിതിന്റെ കയ്യിൽ വച്ചു കൊടുത്തു. അവൾ കയ്യിൽ തൂക്കിയിട്ടിരുന്ന പഴയ ഹാൻഡ്ബാഗ് തുറന്ന്, അതിന്റെ ഉള്ളിലെ അറയിൽ നിന്നും ഒരു ഡയറി പുറത്തെടുത്തു. “എടി കള്ളീ, ഇതെന്റെ ഡയറിയല്ലേ? ഇതെങ്ങനെ നിന്റെ കയ്യിൽ? അപ്പൊ വീട്ടിൽ…? ഇതെങ്ങനെ ഈ ബാഗിൽ വന്നു???” “ഇയ്യാൾടെ ഡയറിയൊന്നുമല്ല. ഇതെന്റെ ഡയറിയാ. മം… തുറന്നു നോക്ക്…” ജിതിൻ ആ ഡയറി തിരിച്ചും മറിച്ചും നോക്കി. അവന്റെ പഴയ ഡയറിയുടെ അതേ വലിപ്പത്തിലും രൂപത്തിലും ഉള്ള ഡയറി. ജിതിന്റെ ഉള്ള് തുടി കൊട്ടാൻ തുടങ്ങി. സ്വപ്നമെന്നു താൻ നിനച്ചിരുന്ന തന്റെ ഓർമ്മകളിൽ, ഇത് പോലൊരു സംഭവം നടന്നത് അവനോർത്തു. ആ ഡയറിയുടെ താളുകൾ മറിച്ചു വിടുമ്പോഴൊക്കെ അവൻ കണ്ട അക്ഷരങ്ങൾ അവന്റെ ആ ഓർമ്മകളിലെ അതേ പതിപ്പായിരുന്നു. അത്ഭുതത്തോടെ അവൻ വേഗത്തിൽ താളുകൾ മറിക്കാൻ തുടങ്ങി.

“ധൃതി പിടിക്കണ്ട മാഷേ… പതുക്കെ മതി. ചുമ്മാ ഇരുന്നപ്പോൾ എന്റെ ഓരോ പൊട്ടത്തരങ്ങൾ ഞാനിതിൽ കുറിച്ചു വച്ചിട്ടുണ്ടെന്നേ ഉള്ളു. എന്തായാലും ഇയാള് കഷ്ടപ്പെട്ട് എടുത്തു കൊണ്ട് വന്നതല്ലേ? വീട്ടിൽ ചെന്നിട്ട് നമുക്ക് രണ്ടു പേർക്കും ഒറ്റക്കിരുന്നു വായിച്ചു ചിരിക്കാമെന്നേ… പക്ഷെ ഇത് ഇത്ര നാളും എന്നിൽ നിന്നും മറച്ചു വച്ചത് കഷ്ടമായിപ്പോയി.” കോകില പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. എന്നാൽ അതൊന്നും ജിതിന്റെ കാതുകളിൽ എത്തിയില്ല. ഒരു സ്വപ്നലോകത്തെന്നോണം അവനാ ഡയറിയിലൂടെ സഞ്ചരിച്ചു. അവൾ എഴുതിയിരിക്കുന്നതെല്ലാം, എല്ലാം താൻ മുൻപ് വായിച്ചിട്ടുള്ളത് തന്നെ. പേജുകൾ ചെന്നു തീർന്നത് ഒരു ഫോട്ടോയിലാണ്. അവന്റെ കയ്യിലുണ്ടായിരുന്ന ഫോട്ടോ പോലെ മറ്റൊന്ന്. നാശവും പഴക്കവും അവന്റെ പക്കലുണ്ടായിരുന്നതിനെക്കാൾ കുറവ് തോന്നിച്ചു. വിറയാർന്ന വിരലുകളാൽ അവനാ ഫോട്ടോയെടുത്ത് തിരിച്ചു നോക്കി. അതിൽ എഴുതിയിരിക്കുന്നത് കണ്ട് അത്ഭുതം കൂറി, അവന്റെ കണ്ണുകൾ മിഴിഞ്ഞു. ‘പ്രാണനിൽ കൊത്തിവെച്ച, കാലത്തിന് വിട്ടു കൊടുക്കാത്ത ഒരു വസന്ത കാലത്തിന്റെ ഓർമ്മയ്ക്ക്.’ അവനാ ഡയറി കൊട്ടിയടച്ച്, കലങ്ങിയ കണ്ണുകളോടെ മുകളിലേക്ക് നോക്കി, ഒരു നീണ്ട ശ്വാസം അകത്തേക്കെടുത്തു. “ഞാൻ പണ്ട് ഈ സ്കൂളിൽ നിന്നും പോകുന്ന അന്ന്, നിനക്ക് തരാൻ വേണ്ടി വച്ചിരുന്നതാ ഈ ഡയറിയും ഫോട്ടോയും. പക്ഷെ, പറ്റിയില്ല. ഒരിക്കൽ കൂടെ, സ്‌കൂൾ ആനുവൽ ഡെയ്ക്ക് ഞാൻ വന്നിരുന്നു. പക്ഷെ നിന്നെ കാണാൻ കഴിഞ്ഞില്ല. ഈ ഫോട്ടോയുടെ പുറകിൽ എന്റെ ചുംബനപ്പൂക്കൾക്കൊപ്പം….” “തന്റെ പഴയ നമ്പറും എഴുതിയിട്ടുണ്ടല്ലേ?” ജിതിൻ അവളെ മുഴുവിപ്പിക്കാൻ വിടാതെ ഇടക്ക് കയറി. “ആ… അതേ. എങ്ങനെ മനസ്സിലായി? അത് കാണാൻ പറ്റില്ലല്ലോ?” “കാണണമെങ്കിൽ കടലാസിന്‌ ചൂട് പിടിക്കണം അല്ലെ?” ജിതിൻ ചോദിച്ചത് കേട്ട് കോകില അമ്പരന്നു.

“ഇയ്യാൾക്കിതൊക്കെ എങ്ങിനെ അറിയാം? എന്നെക്കാളും വല്ല്യ കെമിസ്ട്രിക്കാരനോ?” കോകില അതിശയത്തോടെ ചോദിച്ചു. “ചില കാര്യങ്ങൾ ദൈവം നമ്മളെ ഒരോയിടത്ത് കൊണ്ട് പോയി കാട്ടിത്തരും. അറിയണ്ടതും വേണ്ടാത്തതും എല്ലാം… പറഞ്ഞു തുടങ്ങിയാൽ ഒരുപാടുണ്ട്… തനിക്ക് ബോറടിക്കില്ലെങ്കിൽ പറയാം.” “ഒരു ജന്മം മുഴുവൻ നമുക്ക് മുന്നിലില്ലേ? ഈ ആയുസ്സ് മുഴുവൻ ഞാൻ നിന്റെ കൂടെയുണ്ട്. അത്രേം സമയം പോരേ, ഇയാൾക്ക് പറഞ്ഞു തീർക്കാൻ?” കോകില അവന്റെ കൈയ്യിൽ കൈ ചുറ്റി കെട്ടിപ്പിടിച്ചു. “ആ.. നമുക്ക് നോക്കാം…” ജിതിൻ ചിരിച്ചു. കോകിലയുടെ കൈ പിടിച്ച് ജിതിനാ സ്കൂളിന്റെ പടിയിറങ്ങി. അവൾക്കായി ജന്മാന്തരങ്ങൾ യാത്ര ചെയ്ത തന്റെ കഥ അവളോട് പറയാൻ.

അവസാനിച്ചു. കോകില മിസ്സിനെ കൂടെ നിന്ന് സപ്പോർട്ട് ചെയ്ത എല്ലാ ചങ്കുകൾക്കും നന്ദി. I present you, kokila miss – 10. Still trying and chasing the dreams, kamal.

Comments:

No comments!

Please sign up or log in to post a comment!