ഇണക്കുരുവികൾ 8

മാളുവിൻ്റെ ആ മറുപടി ശരിക്കും എനിക്കൊരു ക്ഷതമാണ്. കാരിരുമ്പിൻ്റെ കരുത്തുള്ള വാക്കുകൾ. ഹൃദയത്തെ കീറി മുറിച്ച് രണ്ടായി പിളർന്ന പോലെ. അസഹ്യമായ വേദന. എത്ര തന്നെ വേദന അവൾ പകർന്നു തന്നാലും അവളെ വെറുക്കുവാൻ തനിക്കു തോന്നുന്നില്ല. അവൾ തന്നിൽ വസിക്കുന്നുണ്ട്. അവൾ നൽകുന്ന വേദന പോലും താൻ ആസ്വദിക്കുന്നു. അവൾ ആരെന്നറിയില്ല ഒന്നറിയാം ഇന്നു താൻ തന്നെക്കാൾ എറെ അവളെ പ്രണയിക്കുന്നു. ഈ പ്രണയം അത് ശാശ്വതം. കനലെരിയുന്ന മനസുമായി നിദ്രയെ പുൽകുന്ന പുതിയ അനുദൂതി ഞാൻ നുകർന്നു. ഉറക്കത്തിൽ അവൾ മാത്രമായിരുന്നു. നേരത്തെ ഉണർന്നപ്പോ ‘ ഇന്നും മാറിൽ ചൂടു പറ്റി നിത്യയുണ്ട് അവളെ ഉണർത്താതെ ഞാൻ ഫ്രഷ് ആയി പ്രാക്ടീസിനു പോയി. തിരിച്ചു വന്നു ഞാനും നിത്യയും അനുവും ഒന്നിച്ചിരുന്നു. ചായ കുടിച്ചു. രാവിലെ ശരിക്കും ഞാൻ എൻജോയ് ചെയ്തു അനുവുമായി ഞാൻ അടുക്കുന്നതൊന്നും നിത്യ കാര്യമാക്കിയില്ല അനു അവളുടെ കോളേജ് ബസിൽ യാത്രയായി ഞാനും നിത്യയും എന്നത്തെ പോലെയും ബൈക്കിൽ .കോളേജിൽ എത്തിയെങ്കിലും മനസ് ആശയ കുഴപ്പത്തിലാണ്. മാളു അവളാണ് എൻ്റെ പ്രശ്നം അവളുടെ മറുപടി. ഒരിക്കലും പ്രതീക്ഷിക്കാത്ത ആ മറുപടി മനസിലെ സ്വപ്നങ്ങൾ ഒന്നായി തകർത്ത ആ മറുപടി. സമയം പോയതൊന്നും ഞാൻ അറിഞ്ഞില്ല. ചിന്തകൾ മൊത്തം മാളു മാത്രം. ഉച്ചയ്ക്ക് കാൻ്റീനിൽ എത്തിയപ്പോ ജിൻഷയും നിത്യയും ഇരിക്കുന്നുണ്ട് ഞാൻ അവർക്ക് അരികിലേക്ക് ചെന്നു. ഫുഡ് ഓഡർ ചെയ്തു വെയ്റ്റ് ചെയ്തു. ഞാൻ: ജിൻഷാ കൺഗ്രാജുലേഷൻ ജിൻഷ: താങ്ക്സ് അവളുടെ മുഖത്ത് സന്തോഷം കാണാത്തത് എനിക്കു വല്ലാത്ത വിഷമം തോന്നി. പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല നിത്യ: ടി ചിലവെവിടെ ജിൻഷ: അതൊക്കെ തരാ പെട്ടെന്ന് നിത്യയെ അവളുടെ ഒരു കൂട്ടുകാരി വിളിച്ചു. അവൾ ഇപ്പോ വരാം എന്നു പറഞ്ഞു പോയി. ജിൻഷ : എനിക്ക് ഏട്ടനോട് കുറച്ചു സംസാരിക്കാനുണ്ട് ഞാൻ: താൻ പറഞ്ഞോ ജിൻഷ: ഇവിടെ വേണ്ട ഞാൻ: പിന്നെ ജിൻഷ: ഫുഡ് കഴിഞ്ഞ് ഗ്രൗണ്ടിൻ്റെ അവിടെ വരാമോ ഞാൻ: ശരി ജിൻഷ: പറ്റിക്കുമോ ഞാൻ: ഇല്ല ഞാൻ വരാം ജിൻഷ: അതെ നിത്യ അറിയണ്ട ഞാൻ: അതെന്താ

ജിൻഷ: അതു വരുമ്പോ ചേട്ടനു മനസിലാവും ഞാൻ: എന്നാ ശരി. അപ്പോഴേക്കും നിത്യ ഞങ്ങൾക്കരികിലെത്തി. ഫുഡ് വന്നു ഞങ്ങൾ കഴിക്കാൻ തുടങ്ങി. ഫുഡ് ഒക്കെ കഴിഞ്ഞ് സാവധാനം ഞാൻ ഗ്രൗണ്ടിൻ്റെ അവിടെക്കു പോയി. എന്നെയും കാത്ത് ജിൻഷ ഒരു മരച്ചുവട്ടിൽ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ അവൾക്കരികിലേക്കു ചെന്നു . അവളിൽ നിന്ന് ചെറിയ അകലം പാലിച്ചു ഇരുന്നു.അവൾ എന്തോ ചിന്തയിലാണ്.

ഞാൻ: തനിക്കെന്താ പറയാനുള്ളത് അവൾ എന്നെ ഒന്നു നോക്കി. സ്വന്തമായി ഒരു ആറ്റിറ്റ്യൂഡ് ഉള്ള അവൾ ഇന്ന് വല്ലാതെ പതറിയിരിക്കുകയാണ്. വാക്കുകൾക്കായി അവൾ ബുദ്ധിമുട്ടുന്നു. അവളാകെ വിയർക്കുന്നു. ഞാൻ: എന്താടോ തനിക്കു പറ്റിയത് ജിൻഷ: എനിക്കറിയില്ല ഞാൻ: എന്താ തൻ്റെ പ്രശ്നം അവൾ മൗനമായി എന്നെ തന്നെ നോക്കി ഇരുന്നു. എന്തോ പറയാൻ ഉണ്ട് എന്നാൽ പറയാൻ കഴിയാത്ത അവസ്ഥ. ചിലപ്പോ അന്നത്തെ കാര്യത്തിന് മാപ്പ് പറയാനാവും മടി ഉണ്ടാവും അതായിരിക്കും കിടന്നു പരുങ്ങുന്നത്. ഞാൻ : എന്താ താൻ പറ പേടിക്കണ്ട ജിൻഷ: എനിക്ക് ചേട്ടനെ ഇഷ്ടമാ അവളുടെ ആ വാക്കുകൾ സത്യത്തിൽ ഒരിക്കൽ ഞാൻ കേൾക്കാൻ ആഗ്രഹിച്ചതാണ്. എന്നാൽ സമയവും സന്ദർഭവും ഇന്നവൾക്ക് അനുകൂലമല്ല അതുകൊണ്ട് തന്നെ എൻ്റെ മറുപടിയും പെട്ടെന്നു തന്നെയായിരുന്നു. ഞാൻ : എനിക്കിഷ്ടമല്ല പക്ഷെ എൻ്റെ വാക്കുകൾ അവളെ ഞെട്ടിച്ചില്ല . അവൾ അത് പ്രതീക്ഷിച്ചിരുന്നത് പോലെ. ജിൻഷ: പകരം വീട്ടുകയാണോ ഞാൻ: ഒരിക്കലും അല്ല ജിൻഷ ജിൻഷ: അപ്പോ അന്നു പറഞ്ഞതൊക്കെ കള്ളമായിരുന്നോ ആ കണ്ണുകൾ ഈറനണിഞ്ഞിരുന്നു അതു പറയുമ്പോൾ . അവളുടെ ശബ്ദം ഇടറിയിരുന്നു. ഞാൻ: അന്നു ഞാൻ പറഞ്ഞത് പരമമായ സത്യം ആണ് ജിൻഷ: പിന്നെ പിന്നെ ഇപ്പോ എന്താ ഇങ്ങനെ ഞാൻ: അത് ജിൻഷ ഞാൻ എന്താ പറയാ ജിൻഷ: വെള്ളിയാഴ്ച എൻ്റെ നിശ്ചയമാണെന്നറിഞ്ഞതോണ്ടാണോ ഞാൻ: അതൊന്നും അല്ല ജിൻഷ: ചേട്ടൻ്റെ മറുപടി കിട്ടിയിട്ടു വേണം എനിക്കത് വേണ്ട എന്നു പറയാൻ ഞാൻ: നീ എന്തൊക്കെയാ ജിൻഷ പറയുന്നെ ജിൻഷ: എട്ടാ എനിക്കു നിങ്ങളില്ലാതെ പറ്റില്ല ഞാൻ : ജിൻഷ അന്നു നീ ഈ വാക്കു പറഞ്ഞിരുന്നെങ്കിൽ ചിലപ്പോ നിനക്ക് ഈ അവസ്ഥ വരില്ലയിരുന്നു ജിൻഷ: അതിനിപ്പോ എന്താ ഉണ്ടായത് ഞാൻ പറഞ്ഞില്ലേ. അന്ന് അതെൻ്റെ പൊട്ടത്തരം പെട്ടെന്നു കേട്ടപ്പോ ഞാനും പേടിച്ചു പോയി. അതാ അന്ന് അങ്ങനെ അവൾ പൊട്ടിക്കരയാൻ തുടങ്ങി.

ഞാൻ: ജിൻഷ പ്ലീസ് കരയരുത് മറ്റുള്ളവർ ശ്രദ്ധിക്കും അവൾ ഷോൾ കൊണ്ട് അവളുടെ മുഖം തുടച്ചു ജിൻഷ: പറ എനിക്കറിയാം ഏട്ടന് എന്നെ ഇഷ്ടമാണ് എന്നെ കളിപ്പിക്കാൻ ഇങ്ങനെ ഒന്നും പറയല്ലേ ഞാൻ: ജിൻഷ ഞാൻ തന്നെ എന്തിനാ കളിപ്പിക്കുന്നത്. താൻ ഇന്നു പറഞ്ഞ വാക്കുകൾ സത്യം പറഞ്ഞാൽ രണ്ടു ദിവസം മുന്നെ കേൾക്കാൻ ഏറ്റവും കൂടുതൽ കൊതിച്ചത് ഞാനാ പക്ഷെ ഇപ്പോ ജിൻഷ: ഇപ്പോ എന്താ എന്താ പ്രശ്നം ഞാൻ: ഇപ്പോ മറ്റൊരാളുടെ നാവിൽ തുമ്പിൽ നിന്നും കേൾക്കാൻ ഞാൻ കൊതിക്കുന്ന വാക്കാണ് താനിപ്പോ പറഞ്ഞത്. ജിൻഷ : മറ്റൊരാൾ അത് എനിക്കൊന്നും മനസിലാവുന്നില്ല അവളിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരങ്ങൾ .
അത് അതിൻ്റെ ഉന്നത ഭാവത്തിൽ അവളിൽ പ്രകടമാണ്. ഞാൻ: എൻ്റെ മാളു ജിൻഷ : കള്ളം പറയല്ലേ എന്തിനാ എന്നെ വട്ടു കളിപ്പിക്കുന്നത് ഞാൻ : സത്യമാ പറഞ്ഞത് അന്ന് താൻ ഇഷ്ടമല്ല എന്നു പറഞ്ഞപ്പോ ഞാൻ ശരിക്കും തളർന്നു.അന്ന് എനിക്ക് ഒരു മെസേജ് വന്നു . മാളു ആയിരുന്നു അത് ജിൻഷ: ഞാൻ വിശ്വസിക്കില്ല എനിക്കവളെ കാണണം ഞാൻ: ഞാൻ പോലും കണ്ടിട്ടില്ല ജിൻഷ: എന്നെ പറ്റിക്കാൻ നോക്കാലെ ഞാൻ: എന്തിന് . സത്യം ഞാനവളെ കണ്ടിട്ടില്ല യഥാർത്ഥ പേരു പോലും അറിയില്ല. പക്ഷെ ഇന്ന് ഞാൻ എൻ്റെ ജീവനെക്കാൾ അവളെ സ്നേഹിക്കുന്നു. ജിൻഷ: എന്നെ ഒഴിവാക്കാൽ ഇങ്ങനെ കള്ളം പറയണോ. ഞാൻ: തനിക്കെന്നല്ല കേൾക്കുന്ന ആർക്കും വിശ്വസിക്കാനാവില്ല അതാ ഞാനും ആരോടും പറയാതെ കൊണ്ടു നടക്കുന്നത് ജിൻഷ: രണ്ടു ദിവസം കൊണ്ട് എന്നോടുള്ള ഇഷ്ടം പോയെന്നു പറഞ്ഞാ എങ്ങനെ വിശ്വസിക്കും ഞാൻ: ശരിയാണ് നി പറയുന്നത്. നിൻ്റെ വാക്കുകളിൽ പ്രതീക്ഷയുടെ തീ നാളം ഞാൻ കാണുന്നു. ഞാൻ ചോദിച്ച നീ സത്യസന്ധമായി ഉത്തരം തരുമോ തരാം എന്നവൾ തലയാട്ടി ഞാൻ : ഞാൻ മറ്റൊരു പെണ്ണിനെ സ്നേഹിക്കുന്നു എന്നറിഞ്ഞും നീ എന്നെ സ്നേഹിക്കുമോ ജിൻഷ : അത് ഞാൻ ഞാൻ: സെ യസ് ഓർ നോ ജിൻഷ: നോ ഞാൻ: എന്നാ അവൾ സ്നേഹിക്കും. ജിൻഷ എന്നെ തന്നെ നോക്കി നിന്നു ഞാൻ: ഞാൻ തിരിച്ചു സ്നേഹിക്കണ്ട പക്ഷെ നീ എന്നെ സ്നേഹിക്കും ദിവസവും കുറച്ചു നിമിഷം നിന്നോടു സംസാരിച്ചാൽ മാത്രം മതി . നിന്നെക്കൊണ്ട് പറ്റുമോ ജിൻഷ : അതെങ്ങനെ ശരിയാവാ സ്നേഹം തിരിച്ചു വേണ്ടേ എനിക്കു ചിരിക്കുവാൻ മാത്രമേ കഴിഞ്ഞൊള്ളു. ഞാൻ: എന്നാൽ ഇതവൾ പറഞ്ഞ വാക്കാ ജിൻഷ വിശ്വാസം വരാത്ത പോലെ എന്നെ തന്നെ നോക്കി. ഞാൻ: എന്തേ വിശ്വാസമായില്ലെ

ഇല്ല എന്നവൾ തലയാട്ടി. ഞാൻ എൻ്റെ ഫോൺ എടുത്ത് വാട്സ് ആപ്പ് തുറന്ന് അവളുടെ മെസേജ് തുടക്കം മുതൽ വച്ചു കൊടുത്തു. ഞാൻ: എന്നോട് നിന്നെ രണ്ടാമതും പ്രോപ്പോസ് ചെയ്യാൻ പറഞ്ഞ കക്ഷിയാ അവൾ ഒന്നു ചിരിച്ചു പിന്നെ മെസേജ് വായിച്ചു കൊണ്ടിരുന്നു. അവൾ അവളുടെ ദു:ഖം കടിച്ചമർത്താൻ പാടു പെടുന്നുണ്ട് അതെനിക്കു വ്യക്തമായി മനസിലാവുന്നുണ്ട്. ജിൻഷ: എന്നാലും ഇങ്ങനെ ഒരാൾക്ക് പ്രണയിക്കാൻ പറ്റുമോ ഞാൻ: അതെനിക്കും അറിയില്ല ജിൻഷ: സത്യത്തിൽ എനിക്ക് ഭാഗ്യമില്ലാതായി പോയി, പക്ഷെ ചേട്ടന് ഭാഗ്യമുണ്ട് ഞാൻ: സത്യം ജിൻഷ അന്നു താൻ അങ്ങനെ പറഞ്ഞപ്പോ കൊറെ ദുഖിച്ചു തന്നെ വെറുത്തു പോയിരുന്നു. പക്ഷെ ഇന്നു ഓർക്കുമ്പോ എനിക്കു താൽ തന്ന വരമാണ് ആ വാക്ക് ജിൻഷ : ഒന്നുറപ്പാ ഈ കുട്ടിയെ ചേട്ടനറിയും ഞാൻ: ഇല്ല സത്യമായിട്ടും ഞാൻ അറിയില്ല പേരു മാത്രം അതു മാത്രം അറിയാ ജിൻഷ: പക്ഷെ അവൾക്ക് ചേട്ടനെ നല്ല പോലെ അറിയാ ഞാൻ: എന്നെ ഇത്രയും നന്നായി മനസിലാക്കിയത് നിത്യ കഴിഞ്ഞാൽ ഇവളാ ജിൻഷ മൗനമായി അതു കേട്ടിരുന്നു ഞാൻ: തനിക്കെന്നോടു ദേഷ്യമുണ്ടോ ജിൻഷ: എനിക്കോ എന്തിന് .
ഞാനല്ലേ മാപ്പ് ചോദിക്കണ്ടത് ഞാൻ വല്ലാതെ കരയിപ്പിച്ചില്ലെ ഏട്ടനെ ഞാൻ: അതു വിട്ടു കളയെടോ. നമുക്ക് നല്ല ഫ്രണ്ട്സ് ആയി മുന്നോട്ട് പോകാം അവൾ ഒരു പുഞ്ചിരിയിൽ അവളുടെ മറുപടി ഒതുക്കി. ഞാൻ: ഈ സ്നേഹം കണ്ടില്ല എന്നു നടിക്കാൻ പറ്റില്ല അതാ ജിൻഷ: എനിക്കു മനസിലാവും ഏട്ടാ . ഞാനൊന്നു പറഞ്ഞോട്ടെ ഞാൻ: പറ ജിൻഷ: എൻ്റെ ആഗ്രഹം ഞാൻ തട്ടിത്തെറുപ്പിച്ചതാ., ഏട്ടൻ ഇവളെ ഒരിക്കലും മിസ്സ് ചെയ്യരുത് അവൾ അതു പറഞ്ഞപ്പോ ഒരു വല്ലാത്ത ഫീൽ. പിന്നെ ഞങ്ങൾക്കിടയിൽ മൗനം മാത്രം. പെട്ടെന്ന് എൻ്റെ ഫോണിൽ ഒരു മെസേജ് വന്നു. ഞാനത് തുറന്നു നോക്കി. ” എന്നെ ഇത്രമാത്രം ഇഷ്ടമാണെന്ന് അറിഞ്ഞില്ല ഇന്ന് ജിൻഷ പ്രൊപ്പോസ് ചെയ്തിട്ടും എനിക്കായി അവളോടു നോ പറഞ്ഞില്ലെ അതെനിക്കിഷ്ടമായി ഈവനിംഗ് ചാറ്റാം ബൈ ” ജീൻഷയും ഞാനും ഒരു പോലെ ഈ മെസേജ് കണ്ടു തരുത്തു പോയി. ജിൻഷ: എട്ടാ അവൾ ഇവിടെ അടുത്തുണ്ട് ഞാനും ജിൻഷയും അവിടെ ചുറ്റും നോക്കി കുറെ പെൺകുട്ടികൾ ഉണ്ട് പക്ഷെ ആരിലും സംശയം തോന്നുന്ന രീതിയിൽ പെരുമാറ്റമോ ഭാവ വ്യതിയാനങ്ങളോ കണ്ടില്ല. അവൾ പഠിച്ച കള്ളിയാണ് ജിൻഷയുടെ ആ കമൻ്റ് കേട്ടു ഞാൻ ചിരിച്ചു പോയി. ജിൻഷ : മോൻ ചിരിക്കണ്ട എനി അനുഭവിക്കാനുള്ളത് മോനാ ആ വാക്കുകൾ എൻ്റെ ചിരിയെ മാച്ചു കളഞ്ഞു. ജിൻഷ: അതെ ഇയാളുടെ മാളു ഈ കോളേജിൽ തന്നാ പഠിക്കുന്നേ ഞാൻ: അതു ഞാനും ഇന്നാ അറിയുന്നത് ജിൻഷ: എനിയിപ്പോ ഇവിടെ മരം ചുറ്റി പ്രേമം ഒക്കെ കാണാലോ ഞാൻ: നടന്നതു തന്നെ ജിൻഷ: അതെന്താ ഞാൻ: നിത്യയെ താൻ മറന്നൊ

ജിൻഷ: അതിൽ ഞാൻ ഹെൽപ്പ് ചെയ്യാ ഞാൻ: എന്നാ പൊളി ജിൻഷ : ഇന്നത്തെ ക്ലാസ് പോയി കിട്ടി ഞാൻ: അയ്യോ നിത്യ ചോദിക്കില്ലെ നീ എവിടാരുന്നു എന്നൊക്കെ ജിൻഷ: അതൊക്കെ ഞാൻ നോക്കിക്കോളാ ഇയാള് മാളുനെ കണ്ട് പിടിക്ക് അവളുടെ ആ കളിയാക്കൽ ശരിക്കും എനിക്കും ഇഷ്ടമായി. കോളേജ് വിടാനുള്ള സമയം അടുത്തതിനാൽ ഞങ്ങൾ വിട വാങ്ങി. സൗഹൃദം പ്രണയമായി പരിവർത്തനം ചെയ്ത കഥകൾ ഒരു പാട് കേട്ടിട്ടുണ്ട് എന്നാൽ ആദ്യമായി എൻ്റെ ജീവിതത്തിൽ പ്രണയം സൗഹൃദമായി പരിവർത്തനം ചെയ്തു. പോകുന്ന വഴി ജിൻഷ എന്നെ വിളിച്ചു ജിൻഷ: ഏട്ടാ ഞാൻ: എന്താ ജിൻഷ: ഞാൻ ഒരു കാര്യം പറഞ്ഞാ ചൂടാവുമോ ഞാൻ : ഇല്ല പറ ജിൻഷ : എനിക്ക് ഒരാഗ്രഹം ഉണ്ട് അത് മാത്രം സാധിച്ചു തരുമോ ഞാൻ: എന്താ പറ ജിൻഷ: കേട്ടിട്ട് പറ്റില്ല എന്നു പറയരുത് ഞാൻ: ഇല്ല നി പറ ജിൻഷ: എൻ്റെ ആദ്യ ചുംബനം അത് ചേട്ടനായിട്ടു തന്നെ വേണം അതു പറയുമ്പോൾ അവൾ നാണത്താൽ ആടിയുലയുന്നുണ്ടായിരുന്നു ജിൻഷ: പ്ലീസ് പറ്റില്ല എന്നു മാത്രം പറയരുത് ഞാൻ ഒരു വല്ലാത്ത അവസ്ഥയിലാണ് മാളു അവൾ ഇവിടുണ്ട് ആ കണ്ണുകൾ നിഴലായി എന്നെ പിന്തുടർന്നു കെണ്ടേ ഇരിക്കും.
അതാണെൻ്റെ പേടി. ജിൻഷ: ഏട്ടനെനിക്ക് വാക്കു തന്നതാ ഒറ്റ പ്രാവിശ്യം ഓർമ്മയിൽ സൂക്ഷിക്കാൻ അതെങ്കിലും എനിക്ക് മൗനം ഞങ്ങൾക്കിടയിൽ തളം കെട്ടി നിന്നു നിമിഷങ്ങൾ പാഞ്ഞു കൊണ്ടിരുന്നു. പ്രതീക്ഷയുടെ തീ നാളം ജിൻഷയുടെ മിഴികളിൽ തെളിഞ്ഞു കാണാം.. എൻ്റെ ഫോണിൽ അടുത്ത മെസേജ് വന്നു നോക്കിയപ്പോ മാളു. ” കൊടുത്തോ എനിക്കു പ്രശ്നമില്ല ആ പാവത്തിൻ്റെ ഒരാഗ്രഹം അല്ലെ. അതെങ്കിലും സാധിച്ചു കൊടുക്ക് ” ഞാൻ പെട്ടെന്നു ചുറ്റും നോക്കി ഇല്ല ആരും ഞങ്ങൾക്ക് അരികിലില്ല. പക്ഷെ ഇതൊക്കെ അവൾ എങ്ങനെ അറിയുന്നു. ഞാൻ: ശരി നിൻ്റെ ആഗ്രഹം നടക്കട്ടെ അവൾ എന്നെ വലിച്ച് ഒരു മരത്തിൻ്റെ മറവിൽ കൊണ്ടു പോയി എൻ്റെ രണ്ടു കവിളിലും ചുംബനം അർപ്പിച്ചു. അവളുടെ വലത്തെ കവിൾ എനിക്കായ് കാട്ടി തന്നു ഒന്നു മടിച്ചെങ്കിലും ഞാൻ എൻ്റെ ചുണ്ടുകൾ ആ കവിളിൽ അമർത്തി ചുംബിച്ചു. ഇടത്തെ കവിൾ കാട്ടിയപ്പോ ചുണ്ടുകൾ കൊണ്ടു ചെന്ന എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ അവളുടെ ചുണ്ടുകൾ കൊണ്ട് എൻ്റെ ചുണ്ടിനെ വരവേറ്റു എൻ്റെ തലയ്ക്കു പിന്നിൽ അവൾ അവളുടെ കൈകൾ കോർത്തതിനാൽ എനിക്ക് ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല. ആദ്യ ചുംബന ലഹരിയിൽ ഞാനും മതിമറന്നു പോയി. അതൊരു ദീർഘ ചുംബനത്തിലേക്ക് വഴി മറി ഇരുവർക്കും ശ്വാസമെടുക്കാൻ കഴിയാതെ വന്നപ്പോൾ വിട്ടുമാറി. മതിവരാത്ത ഭാവത്തോടെ ജിൻഷ തന്നെ നോക്കി പിന്നെ താങ്ക്സ് എന്നു പറഞ്ഞ് ഓടിപ്പോയി. ആദ്യ ചുംബന ലഹരിയിൽ നിന്നും മുക്തനാകാൻ ഞാൻ സമയമെടുത്തു . ഞാനൊന്നു നോർമ്മലായി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ വന്നു അടുത്ത മെസേജ് അതും മാളുവിൽ നിന്ന്. ” സമ്മതം മൂളിയതിന് അവസരം നന്നായി മുതലാക്കി അല്ലെ. എല്ലാ ആണുങ്ങളും ഒരു പോലെയാണ്. എനി ഇങ്ങോട്ടൊന്നും പറയണ്ട ഈവനിംഗ് വരുമ്പോ സംസാരിക്കാ ഷാർപ്പ് 7.30 മറക്കണ്ട “

എൻ്റെമ്മോ ഇതെന്തു സാധനം. ഇപ്പോ കുറച്ചതികം സ്വാതന്ത്ര്യം എടുത്തു തുടങ്ങി കക്ഷി. സമയം ആയതു കൊണ്ട് ഞാൻ നേരെ ബൈക്ക് പാർക്കിംഗിലേക്കു ചെന്നു. നിത്യ അവിടെ എന്നെ വെയ്റ്റ് ചെയ്തു നിൽക്കുന്നുണ്ടായിരുന്നു. നിത്യ: ആരെ വായ് നോക്കാൻ പോയതാടാ ഞാൻ: ഒന്നു പോയേടി പെണ്ണേ നിത്യ: ഉം കാണുന്നുണ്ട് ചെക്കന് വീണ്ടും ഇളക്കം തുടങ്ങിയത് ഞാൻ: നിനക്കെന്താടി വട്ടായോ നിത്യ: പൊന്നു മോനെ കാള വാലു പൊക്കുന്നതെന്തിനാന്ന് അറിയാനുള്ള വിവരമായി എനിക്ക് ഞാൻ: ആണോ വല്യ കാര്യം നിത്യ: ടാ നീ ഇന്നു ക്ലാസ്സ് കട്ടാക്കിയില്ലേ ശിവനേ ഈ നശൂലം ഇതെങ്ങനെ അറിഞ്ഞു ഞാൻ: ഞാനോ നിത്യ: അയ്യോ പാവം ഒന്നുമറിയാത്ത ഇള്ളാ കുട്ടിയല്ലെ ഞാനൊന്നു ചിരിച്ചു ഞാൻ: ഒരു മൂഡു വന്നില്ലെടി നിത്യ: എന്നിട്ടെവിടെ പോയി മോൻ ഞാൻ: ഗ്രൗണ്ടിൽ പോയി കളി കണ്ടിരുന്നു നിത്യ: ആണാ വണ്ടി എടുക്കടാ പൊട്ടാ ഞാൻ വേഗം വണ്ടിയെടുത്തു നേരെ അവളെ കയറ്റി വീട്ടിലേക്കു വിട്ടു. അവിടെ എത്തുമ്പോൾ ഞങ്ങൾ കാണുന്നത്. അനു ഇരുന്നു പഠിക്കുന്നതാണ് . ചിരിക്കാതിരിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല അതാണ് വാസ്തവം.അതു കണ്ട അനു എന്തേ എന്നു ചോദിച്ചു ഒന്നുമില്ലെന്ന് പറഞ്ഞ് ഞാൻ അകത്തേക്കു പോയി. ചായ എല്ലാം കുടിച്ച് എൻ്റെ മുറിയിൽ പോയി കിടന്നു കുറച്ചു നേരം. നോട്സ് പ്രിപ്പയർ ചെയ്യുവാ സോ ശല്യപ്പെടുത്താൻ വന്നേക്കരുത് എന്ന് നിത്യയോടും അനുവിനോടും മുൻകൂർ ജാമ്യം എടുത്തു. എനി എൻ്റെ നിമിഷങ്ങൾ ഇന്നു നടന്ന കാര്യങ്ങൾ അയവിറക്കാനായി ഞാൻ ഓർമ്മകൾ തൻ പുസ്തക താളുകൾ മറച്ചു.

മാളു സത്യത്തിൽ നി എനിക്കൊരു സമസ്യയാണ്. ചുരുളറിയാത്ത നിഗൂഡത . എന്തൊക്കെയോ മറച്ചു വെച്ച് എന്നെ പിന്തുടരുന്ന എൻ്റെ ഭൂതകാലമാണോ അല്ലെങ്കിൽ ഞാൻ കാണാത പോയ എൻ്റെ വർത്തമാന കാലം. അല്ല ചിലപ്പോ നീ എൻ്റെ ജീവിത വസന്തത്തിൻ്റെ നല്ലൊരു നാളുകളാവാം വരാനിരിക്കുന്ന എനിക്കന്യമായ എൻ്റെ ഭാവികാലമാകാം. ഒന്നെനിക്കറിയാം നിനക്ക് ഒരു പോലെ എൻ്റെ ഭൂതവും വർത്തമാനവും പിന്നെ ഭാവിയും നല്ല പോലെ അറിയാം. എൻ്റെ ജീവിത യാത്ര എന്നെക്കാൾ കൂടുതൽ സസൂക്ഷ്മം വീക്ഷിച്ചത് ആ മിഴികമാണ് അതെനിക്കറിയാം. ഞാൻ പോലും അറിയാതെ എൻ്റെ നിഴലിനു കൂട്ടായി നീ എന്നും ഉണ്ടായിരുന്നു. എനിക്കു മനസിലാവാത്തത് നീയും ജിൻഷയും തമ്മിലുള്ള ബന്ധമാണ്. അവൾ ഇന്നെന്നോട് ഇഷ്ടമാണെന്നു പറയുമെന്ന് അവൾക്ക് എങ്ങനെ അറിയാം. ഇന്നലത്തെ അവസാന മെസേജിൽ അവൾ അത് സുചിപ്പിച്ചില്ലെ. ജിൻഷ ഇഷ്ടമാണെന്നു പറയുന്നത് വരെ എനിക്ക് അവളോട് പ്രണയമുണ്ടാകു എന്ന് അവൾ തന്നെ പറഞ്ഞു. ജിൻഷ അവൾക്ക് തന്നെ ഇഷ്ടപ്പെടാൻ കഴിഞ്ഞു എന്നത് തനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല. അന്ന് അവൾ പറഞ്ഞ രീതി ഒരിക്കലും അങ്ങനെ ഒരു ചിന്തക്ക് വഴിയൊരുക്കില്ല. പക്ഷെ മാളു അവൾ അത് മുന്നെ മനസിലാക്കി അതെങ്ങനെ ഇന്ന് താൻ രണ്ടു വിജയങ്ങൾ നേടിയെടുത്തു. മാളു പറഞ്ഞത് താൻ പാടെ തിരുത്തിക്കുറിച്ചു. ജിൻഷ തന്നോട് ഇഷ്ടമാണെന്നു പറഞ്ഞിട്ടും ആദ്യ

പ്രണയത്തിനു മുന്നിൽ അടിയറവു പറയാതെ താൻ വിജയം കൈവരിച്ചു. ആ വിജയത്തിൻ്റെ പ്രതീകമായി താൻ നേടിയതോ പവിത്ര പ്രണയം. താൻ പോലും അറിയാത്ത ജീവൻ്റെ നേർ പകുതി. രണ്ടാമത്തെ വിജയം ശരിക്കുമൊരു പ്രതികാരം തീർത്ത പ്രതീതി. സത്യത്തിൽ താൻ ആ നിമിഷം മനസിൽ പോലും അങ്ങനെ ചിന്തിച്ചിട്ടില്ല. പക്ഷെ ഇപ്പോ ഓർക്കുമ്പോൾ തനിക്കങ്ങനെ തോന്നുന്നു. ഇഷ്ടമല്ല എന്നു പറഞ്ഞവളെ കൊണ്ട് ഇഷ്ടമാണെന്നു പറയിപ്പിച്ചു. അതു പറഞ്ഞ നിമിഷം തന്നെ അവൾ അന്നു തനിക്കു തന്ന വാക്കിൻ്റെ പ്രഹരം പതിൻമടങ്ങ് ശക്തിയോടെ തിരിച്ചു കൊടുത്തു. സത്യത്തിൽ ജിൻഷ ഇഷ്ടമാണെന്നു പറഞ്ഞപ്പോ മനസൊന്നു ശാന്തമായി കേൾക്കാൻ കൊതിച്ച വാക്ക് കേട്ടതിൻ്റെ ഒരു തൃപ്തി അത് ഇപ്പോഴും മനസിലുണ്ട്. സമയവും സാഹചര്യവും അനുകൂലമായിരുന്നെങ്കിൽ അവൾ തൻ്റെ മാറോട് ചേർന്നിരുന്നേനെ. അവളുടെ വിവാഹ നിശ്ചയം മുടക്കി താൻ സ്വന്തമാക്കുമായിരുന്നു. ആ വലിയ കൊടുങ്കാറ്റിനെ സ്വയം ഉൾക്കൊണ്ട് ഒന്നുമല്ലാതാക്കിയത് അവളാണ് മാളു. സത്യത്തിൽ മാളു തന്നെ എനിക്കിതുവരെ മനസിലായിട്ടില്ല . മറ്റൊരാളെ സ്നേഹിച്ച എന്നെ പ്രാണനായി നീയും സ്നേഹിച്ചു. വിരഹ സാഗര ഗർത്തങ്ങൾ ഞാൻ തേടി അലയുമ്പോൾ ഒരു കൈത്താങ്ങായി നീ വന്നു. നഷ്ടബോധമകറ്റാൻ പ്രതീക്ഷയുടെ തീ നാളം അണയാതെ എരിക്കാൻ വേണ്ടി നീ നടത്തിയ ശ്രമങ്ങൾ . ജിൻഷ അവൾ വരുമെന്ന പ്രതീക്ഷ എന്നിൽ ഉണർത്താൽ നീ ശ്രമിച്ചപ്പോയെല്ലാം നീ പോലുമറിയാതെ നീ എൻ്റെ മനസിനെ കീഴ്പ്പെടുത്തി. ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ നിന്നിലുണർന്ന കത്തി മുനയുള്ള വാക്കുകൾ നാളെക്കായി എന്നെ സജ്ജമാക്കുകയായിരുന്നില്ലെ. ജിൻഷ ഇഷ്ടമാണെന്നു പറയുന്ന വരെയുള്ള പ്രണയം എനിക്കു വേണ്ട ആ വാക്കുകൾ തന്ന വേദന അതിൽ നിന്നും ഉണർന്ന ഞാനല്ലെ ഇന്ന് ജിൻഷയുടെ വാക്കുകൾക്ക് മുന്നിൽ പതറാതെ പടവെട്ടിയത്. ഒടുക്കം അവൾക്ക് സ്നേഹചുംബനം നൽകാനുള്ള അനുമതിയും നീ തന്നെ നൽകി മനസിൽ നിനക്കുള്ള സ്ഥാനം അതിൻ്റെ ഉന്നതിയിൽ എത്തിച്ചില്ലേ. ഒടുക്കം നിന്നിലെ കുശുമ്പു നിറഞ്ഞ വാക്കുകൾ എന്നോടുള്ള സ്നേഹത്തിൻ്റെ ആഴം കാട്ടിത്തന്നു. ഒടുക്കം എന്നെ അനുസരിപ്പിക്കാൻ നിനക്കാവും എന്നു നീ തെളിയിച്ചില്ലെ പെണ്ണേ. നിൻ്റെ പ്രണയം പോലെ പവിത്രമാണ് നിൻ്റെ മനസ്. മറ്റുള്ളവരുടെ അവസ്ഥ വികാരം സാഹചര്യം എല്ലാം പറയാതെ തന്നെ മനസിലാക്കുന്നു. ഒരിക്കലും ഒരു പെണ്ണും അനുവദിക്കാത്ത കാര്യങ്ങൾ അനുവദിക്കുന്നു. തെല്ലു പരിഭവം ഇല്ല താനും. പെണ്ണെന്ന സമസ്യയിൽ പിറന്നൊരു മാണിക്യ കല്ലാണ് നി. ആ അമൂല്യ കല്ലിന്ന് എനിക്കു സ്വന്തം ഭൂമിയിലെ ഏറ്റവും ഭാഗ്യം കൂടിയ കാമുകൻ ഞാനാണ് അതെനിക്കു പകർന്നു തന്നത് നീയാണ് നിൻ്റെ പ്രണയമാണ്. ജിൻഷ അവളെ ഒരിക്കലും ഞാൻ മറക്കില്ല . കാരണം എൻ്റെ ആദ്യ പ്രണയും ആദ്യ ചുംബനവും അവൾ തന്നെ. ആ പവിഴതാരങ്ങളിൽ നിന്നും മധു നുകർന്ന നിമിഷം മനസിൻ്റെ കോണുകളിൽ മായാത്ത ചിത്രമായി എന്നും ഞാൻ താലോലിക്കും. ആ സമയത്തെ അവളിലെ ആവേശം ചുണ്ടുകൾ വേർപ്പെട്ടപ്പോൾ മതിവരാതെ അവൾ നോക്കിയ നോട്ടം ആ കണ്ണുകളിലെ ദാഹം എല്ലാം എന്നോടുള്ള ഇഷ്ടത്തിൻ്റെ ആഴം അറിയിക്കാൻ പര്യാപ്തമായിരുന്നു. പക്ഷെ മാളു അവൾ മനസിൽ നിറഞ്ഞതിനാലാവണം ആ ആഴം എനിക്കു മതിയാവാതെ പോയത്. ചിന്തകൾക്ക് വിരാമമിടുവാൻ ഞാൻ തന്നെ സ്വയം ആഗ്രഹിച്ചു സമയം 6.15 ആയിരിക്കുന്നു. ഫ്രഷ് ആവാൻ തോന്നിയില്ല . ചിലപ്പോ ആദ്യ ചുംബനത്തിൻ്റെ ഹാങ്ങ് ഓവർ ആവാം അല്ലെങ്കിൽ ആ മധുര നിമിഷത്തിൻ്റെ ബാക്കി അംശങ്ങൾ ശരീരത്തിൽ നിന്നും തുടച്ചു മാറ്റാനുള്ള വിരക്തിയും ആകാം ഞാൻ താഴേക്കിറങ്ങി ചെന്നപ്പോൾ അമ്മ അടുക്കളയിൽ പണിയാലാണ്. ഞാൻ നേരെ അടുക്കളയിൽ ചെന്നു . അമ്മ അവിടെ മിക്സിയിൽ എന്തോ

ആട്ടുകയാണ്. ഞാൻ പിറകിൽ കൂടെ ചെന്ന് ആ വയറിൽ കൈകോർത്ത് ഷോൾഡറിൽ തല ചാച്ചു കെട്ടിപ്പിടിച്ചു. ഞാൻ അങ്ങനെയാണ് സന്തോഷം വന്നാലും സങ്കടം വന്നാലും അമ്മ തന്നെ ശരണം. എന്നിൽ നിന്നും ആ കെട്ടിപ്പിടുത്തം അമ്മയുടെ മാതൃത്വം ഉണർന്നു. ആ മിക്സിയുടെ അരോചക ശബ്ദം നിലച്ചു. ( എനി ആരും ചോദിക്കണ്ട പെട്ടെന്നു കെട്ടിപ്പിടിച്ചപ്പോ എന്താ അമ്മ ഞെട്ടാഞ്ഞത് എന്ന് ഇത് മിക്ക ദിവസങ്ങളിലും നടക്കുന്നതാണ്. അറിയാതെ അച്ഛൻ കെട്ടിപ്പിടിച്ചാ വേണേ അമ്മ ഞെട്ടിയേക്കും പതിവില്ലാത്തത് നടക്കുമ്പോ അല്ലെ നമ്മൾ ഞെട്ടുന്നതും നടുങ്ങുന്നതും ) അമ്മ: എന്താടാ അമ്മേടെ പൊന്നിന് ഞാൻ: ഒന്നുമില്ല അമ്മ: അത് വിട് നിൻ്റെ ഇപ്പോഴത്തെ ഈ പിടുത്തം കണ്ടിണ്ട് സന്തോഷത്തിലാണല്ലോ എൻ്റെ പൊന്നു മോൻ ഞാൻ: അതെങ്ങനാ അമ്മക്ക് അറിയാ അമ്മ: നിന്നെ പെറ്റിട്ടത് ഈ ഞാനാ. നിന്നെ ഈ ഉള്ളം കൈ പോലെ എനിക്കറിയാ ഞാൻ: എന്നാ പറ എങ്ങനെ മനസിലായി. അമ്മ: അതോ, അപ്പു നീ സന്തോഷത്തോടെ എന്നെ വന്നു കെട്ടിപ്പിടിക്കുമ്പോ പയ്യെ സ്നേഹത്തോടെ എന്നെ ചേർത്തു പിടിക്കലാ പതിവ് ഞാൻ: അപ്പോ സങ്കടത്തിലാണേലോ കൊച്ചു കുഞ്ഞുങ്ങളെ പോലെ ഞാൻ അമ്മയോടു ചോദ്യം ചോദിച്ചു. അമ്മ: അപ്പോ നീ പാഞ്ഞു വന്ന് എന്നെ വലിച്ചു മുറുക്കുന്ന പോലെയാ കെട്ടിപ്പിടിക്ക നിൻ്റെ കൈകളുടെ ബലത്തിലറിയാ എൻ്റെ കുട്ടി എത്രമാത്രം സങ്കടത്തിലാണെന്ന് ഞാൻ: ഇതൊക്കെ എങ്ങനെ കഴിയുന്നമ്മ ഞാൻ: ഒന്നു പോടാ പെറ്റ വയറിനെ അതറിയാനാവു എന്താ അവിടെ നിത്യയുടെ ചോദ്യം ഞങ്ങളെ തേടിയെത്തി. നിത്യയും അനുവും അടുക്കളയിലേക്കു വന്നു. ഞാൻ അമ്മയെ കെട്ടിപ്പിടിച്ചു നിൽക്കുന്നതു കണ്ടതും അവൾ മുന്നിൽ കൂടി അമ്മയെ കെട്ടിപ്പിടിച്ചു. ഞാൻ: അസൂയക്കും കുശുമ്പിനും കൈയ്യും കാലും വെച്ചതു പോലുണ്ട് ഞാൻ പറഞ്ഞത് കേട്ട് അമ്മയും അനുവും ചിരിച്ചു. നിത്യ മാത്രം എന്നെ നോക്കി കണ്ണുരുട്ടി. നിത്യ: അതെ ഇത് എൻ്റെ അമ്മ കൂടിയാ അങ്ങനെ ഒറ്റക്കു സ്വന്തക്കണ്ട ഞാൻ: ആണോ, ടി എന്നെങ്കിലും നി സ്വന്തം ഇഷ്ടത്തിന് ഇതുപോലെ അമ്മയെ കെട്ടിപ്പിടിച്ചിട്ടുണ്ടോ നിത്യ: ഇല്ലെ അമ്മേ ഇല്ലേ അവൾ കൊച്ചു കുഞ്ഞുങ്ങളെ പോലെ ചിണുങ്ങി. ഞാൻ: ഒന്നു പോടി കള്ളം പറയാതെ നിത്യ: ടാ തെണ്ടി ആരാടാ കള്ളം പറഞ്ഞത് അമ്മ: നിത്യാ നിത്യ: ദേ നോക്കമ്മാ ഇവനെന്നെ കളിയാക്കാ അമ്മ: തൊടങ്ങി രണ്ടും കൂടെ . അടങ്ങി ഇരുന്നോണം രണ്ടും കൂടി നിത്യ: ഞാനെനി മിണ്ടൂല . പോടാ പട്ടി അവൾ കരച്ചിലിൻ്റെ വക്കിലെത്തി ഞാൻ വേഗം അമ്മയിൽ നിന്നും അകന്ന് അവളെ മാറിലേക്ക് ചേർത്തു അമ്മ: അവളെ വെറുതേ കരയിപ്പിക്കും ചെക്കൻ. കരഞ്ഞാ പിന്നെ ഒടുക്കത്ത സ്നേഹവും നിത്യ: അമ്മക്കതിനെന്താ എൻ്റെ ഏട്ടനല്ലെ അമ്മ: കണ്ടൊ കണ്ടോ ഏട്ടനെ പറഞ്ഞപ്പോ അവക്ക് പൊള്ളി നിത്യ: ആ പൊള്ളും ഏട്ടൻ വാ നമുക്ക് പോവാം അമ്മ: ടീ വിളക്കു കത്തിക്കെടി

നിത്യ: അതമ്മേടെ മറ്റേ മോളോട് പറഞ്ഞാ മതി. അമ്മ മൂക്കത്തു വിരലു വെച്ചു പോയി അനു: അമ്മേ ഞാൻ കത്തിച്ചോളാ പോകുമ്പോ അനുവിൻ്റെ ശബ്ദം ഞങ്ങൾ കേട്ടിരുന്നു. ഞങ്ങൾ നേരെ പോയി ടിവി കണ്ടിരുന്നു. അനു വിളക്കു കത്തിച്ച് കൊലായിയിൽ വെച്ചപ്പോ ഞങ്ങൾ രണ്ടും പാഞ്ഞു വിളക്കൊന്നു തൊഴുതു തിരികെ പാഞ്ഞു വന്നു സോഫയിലിരുന്നു. അനു നാമജപം ഒക്കെ കഴിഞ്ഞു സോഫയിൽ എനിക്കരികിലിരുന്നു. അപ്പോഴേക്കും നിത്യ തലയുയർത്തി അവളെ നോക്കി. അവളിലെ കുശുമ്പു തല പൊക്കുന്നത് മനസിലായതു കൊണ്ട് ഞാൻ പെട്ടെന്നു തലക്കിട്ട് ഒരു കൊട്ടു കൊടുത്തു നിത്യ: അയ്യോ അമ്മേ അമ്മ: എന്താ അവിടെ ഞാൻ : ഒന്നുമില്ല അമ്മേ അനു അതു കണ്ട് ചിരിക്കുന്നുണ്ട് നിത്യ: എടാ നാറി നീ എന്നെ കുത്തിയല്ലേ ഞാൻ: എന്തിനാന്ന് നിനക്കറിയാലോ വാക്ക് തെറ്റിക്കരുത് പിന്നെ അവൾ ഒന്നും മിണ്ടിയില്ല കുറച്ചു നേരം നിശബ്ദതയോടെ അനുസരണയോടെ അവൾ എൻ്റെ മാറിൽ ചാഞ്ഞിരുന്നു. പക വീട്ടാൻ അവളുടെ സൈക്കോളജിക്കൽ മൂവ്മെൻ്റ് മനസിലാക്കാൻ ഞാൻ വൈകിയിരുന്നു. ഇരയുടെ മുന്നിലേക്ക് കുതിക്കാൻ സമയം കാത്തിരുന്ന ചീറ്റ പുലി പിന്നോട്ട് നീങ്ങുന്നത് പോലെ അവൾ എൻ്റെ മാറിൽ ചാഞ്ഞത്. കൃത്യ സമയം നോക്കി അവൾ എൻ്റെ മീശ പിടിച്ചു വലിച്ചതും അപ്രതീക്ഷിത വേദനയിൽ ഞാൻ ഉച്ചത്തിൽ അമ്മേ എന്നു വിളിച്ചു. അമ്മ: എന്താടാ അവിടെ നിത്യ: ഒന്നുമില്ല അമ്മേ ഞാനടിച്ച അതേ നാണയത്തിൽ അവൾ മറുപടി തന്നപ്പോ എന്നിലും ചെറിയൊരു ചിരി വിടരാതിരുന്നില്ല എന്നാലും ഞാനത് മറച്ചു വെച്ചു. നിത്യയെ ഞാൻ വേദനയാക്കിയ അവൾ എൻ്റെ മീശയിലാണ് പകരം വീട്ടാറ്. പക്ഷെ ഇന്നത് കുറച്ചു കൂടിപ്പോയി. പ്രാണൻ പോകുന്ന വേദന അനുഭവിച്ചപ്പോ ഞാനറിയാതെ എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അത് കണ്ട നിത്യയുടെ മുഖവും കാർമേഘം മൂടിയിരുന്നു. നിത്യ: സോറി ഏട്ടാ അവൾ പറഞ്ഞത് ഞാൻ ചെവി കൊടുക്കാൻ നിന്നില്ല. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു അതും ഞാൻ ശ്രദ്ധിച്ചില്ല . ഞാൻ ശരിക്കും ദേഷ്യത്തിലാണെന്ന് പെണ്ണിനു മനസിലായി . എനി എന്താണ് വഴി എന്നത് അവൾക്കറിയാം ആവനാഴിയിലെ അവസാന അമ്പുകൾക്ക് അവൾ മൂർച്ച കൂട്ടി. പിന്നെ തുടങ്ങി എൻ്റെ കവിളിലും നെറ്റിയിലും ചുംബന മഴ. അവൾ എനിക്ക് ഉമ്മ തരുന്നത് വിരളമാണ്. കാര്യം കാണാനോ എന്നെ സമ്മതിപ്പിക്കാനോ അവളുടെ അവസാന ആയുധം അതു തന്നെയാണ്. അവൾ എനിക്കു ഉമ്മകൾ തരുന്നത് എനിക്ക് ഏറ്റവും ഇഷ്ടമാണെന്നും എനിക്കു സന്തോഷം അത് പകരുമെന്നും അവക്കറിയാം അതുകൊണ്ട് തന്നെ ആ ഉമ്മകൾക്ക് ഭയങ്കര ഡിമാൻ്റ് ആണ്. ഉമ്മകൾ കൂമ്പാരമായപ്പോ ഞാൻ പോലും അറിയാതെ ചിരിച്ചു പോയി. നിത്യ : ഇപ്പോയാ സമാധാനമായത് ഞാൻ: ആണോ നിത്യ: നി മിണ്ടാണ്ടിരുന്നാ ഒരു രസവുമില്ല ഞാൻ: ഓ പിന്നെ നിത്യ: സത്യം , വേദനിച്ചപ്പോ നിനക്കെന്നെ തല്ലിക്കൂടേനൊ ഞാൻ: തല്ലിനേ എനിക്കി ഉമ്മ കിട്ടുമോ മോളേ നിത്യ: അയ്യടാ അപ്പോ അതിനുള്ള അടവേനി ഇത് ഞാൻ : അങ്ങനെ ഒന്നുമില്ല

നിത്യ: ഉം ആയിക്കോട്ടെ ഞങ്ങള ആശ്ചര്യപൂർവ്വം നോക്കുന്ന അനുവിനെയാണ് ഞാൻ കണ്ടത് ഞാൻ: നീയെന്താടി പന്തം പോയ പെരുച്ചായിനെ പോലെ നോക്കുന്നത്. അനു: എയ് അങ്ങനൊന്നുമില്ല അതു കേട്ടതും നിത്യ ചിരിച്ചു തുടങ്ങി. ഞാൻ സമയം നോക്കിയതും 7.10 അയ്യോ സമയം കൊറേ ആയല്ലോ ഞാൻ: അമ്മാ ഫുഡ് അമ്മ വേഗം അടുക്കളയിൽ നിന്നും പുറത്തു വന്നു എന്നെ നോക്കി അമ്മ: ഇന്നെന്തേ പറ്റി ഞാൻ: നോട്സ് ഉണ്ടാക്കാനുണ്ട് ഇപ്പോ തിന്നാ 10 മണി വരെ ഇരിക്കാ എന്നാലെ തീരു അമ്മ എനിക്കു ഫുഡ് തന്നു . പെട്ടെന്നു കഴിച്ചു തീർത്ത് ഞാൻ റൂമിലേക്ക് ഓടി. വാതിലടച്ച് കുറ്റിയിട്ട് ഞാൻ ഫോണെടുത്തു . 7.25 ഞാൻ വേഗം വാട്സ് ആപ്പ് തുറന്നു മാളുവിൻ്റെ മെസേജിനായി കാത്തിരുന്നു. 5 മിനിറ്റ് ദാ എന്നു പറഞ്ഞു പോകേണ്ട നിമിഷങ്ങൾ പക്ഷെ അവയ്ക്ക് ഇന്ന് കടന്നു പോകാൻ മടിയുള്ളത് പോലെ. ഏറെ നേരം ആയിട്ടും ഒരു മിനിറ്റാണ് കടന്നു പോകുന്നത്. ഇത്രയും നേരം ഇല്ലാത്ത ഒരനുഭൂതി അവൾക്കായ് യുഗങ്ങൾ കാത്തിരിക്കുന്ന പ്രതീതി. ഒച്ചുകൾ പോലും ഇതിലും വേഗത്തിൽ സഞ്ചരിച്ചേനെ എന്നെനിക്ക് തോന്നി. സമയമാണോ പതിയെ ചലിക്കുന്നത് അല്ലെങ്കിൽ എൻ്റെ മനസ് വേഗത്തിൽ പാറി പറക്കുന്നതാണോ ഈ അസ്വസ്ഥതയ്ക്കു കാരണം. മൂന്നു മിനിട്ടുകൾ പിന്നിട്ടു എനിയും രണ്ടു നിമിഷങ്ങൾ അവ തള്ളി നിക്കുവാൻ അസഹ്യമാണ്. ഒരു പക്ഷെ തന്നിലെ അടങ്ങാത്ത ആഗ്രഹമാണ് തൻ്റെ ഈ അവസ്ഥയ്ക്ക് കാരണം. ഒരുവിതം സമയ സൂചികൾ 7.30 മുത്തമിട്ടപ്പോൾ മണിമുഴക്കം ഉയർന്നതെൻ്റെ ഇടം നെഞ്ചിലാണ്. ഫോണിലേക്ക് കണ്ണും നട്ട് ഞാൻ കാത്തിരുന്നു അവളുടെ മെസേജിനായി നിരാശയാണ് ഫലം. സമയമിപ്പോൾ പായുകയാണ് 7.35 അവൾ ഒന്നും തന്നെ അയച്ചില്ല. കുറച്ചു മുന്നെ പതിയെ ഇഴഞ്ഞ സമയ സൂചിക ആരോടോ പരിഭവം എന്ന പോലെ പാഞ്ഞു നടന്നു. ആ ദീർഘ ചുംബനം എന്നിൽ ഓർമ്മയായി വന്നു. അതാകുമോ അവൾ തനിക്ക് മെസേജ് അയക്കാത്തത് . സമയം 7.45 എൻ്റെ കണ്ണുകൾ ഈറനണിഞ്ഞു . നിരാശയുടെ മാർതടങ്ങൾ ഞാൻ തേടി ഒരാശ്വാസത്തിനെന്നോണം. മനസാകെ മരവിച്ചു . മുഖത്തെ ജീവാംശം നഷ്ടമായി . നിർവികാരനായി എന്നാൽ ദുഖത്തിൽ സാഗരങ്ങൾ അലയടിച്ചു മനസിൽ പടരുകയാണ് കണ്ണീർ മഴയുടെ പ്രത്യക്ഷമായ ഭയാനരുപം മനസിൽ ഉൾതിരിഞ്ഞു വന്നു. കിടക്കയിലേക്ക് ശരീരവും മനസും തളർന്ന് വീഴുമ്പോൾ ജീവാമൃതവുമായി ആ ശബ്ദം ഞാൻ കേട്ടു. നോട്ടിഫിക്കേഷൻ ടോൺ വന്നതും മൂന്നാം പക്കം ഉയർത്തെഴുന്നേറ്റ യേശു നാഥനെക്കാൾ ശക്തനായി ഞാൻ തിരിച്ചു വന്നു. ഫോൺ എടുത്തു നോക്കിയതും മാളുവിൻ്റെ മെസേജ് ഹായ് എന്നിൽ സംജാതമായ സന്തോഷത്തിൻ്റെ അളവുകോൽ എനിക്കു പോലും അപ്രാപ്തമാണ്. അമൃതം കൊണ്ടു തന്ന് അമരത്വം നൽകാം എന്നു പറഞ്ഞാൽ പോലും ഇത്രയതികം സന്തോഷം ഇല്ല സാധ്യമല്ല. മരണത്തെ ഞാൻ ഭയക്കുന്നില്ല അതിലും ഭയാനകം അവളുടെ മൗനം. ഇതാണോ 7.30 മാഷേ എനിക്കിവിടെ പണിയൊക്കെ ഉണ്ട് ഞാനൊന്നു പേടിച്ചു എന്തിന് അല്ല താനെന്നോട് പിണങ്ങിയെന്ന് ഞാനോ ഏട്ടനോടോ എനിക്കതിനാവോ അല്ല ജിൻഷയുമായി അത് ഞാൻ പോലും പ്രതീക്ഷിച്ചില്ല അതവൾ അങ്ങനെ ചെയ്യുമെന്ന് അതിനു ഞാനൊന്നും പറഞ്ഞില്ലല്ലോ മാഷേ എന്നാലും എനിക്കെന്തോ പോലെ ദേ മനുഷ്യാ അതൊക്കെ വിട്ടേക്ക്. എനിക്കെന്തൊക്കയോ പറയാനുണ്ട് ചോദിക്കാനുണ്ട്

ഞാനൊന്നു ചോദിക്കട്ടെ മാഷേ ഉം നി ചോദിച്ചോ എന്നെ ശരിക്കും ഇഷ്ടമാണോ അതെന്താ അങ്ങനെ ഒരിക്കൽ കൂടി ആശിച്ചിട്ട് കിട്ടാതെ പോയാൽ എനിക്കു താങ്ങാനാവില്ല. എന്താ താൻ പറഞ്ഞെ ചേട്ടനെന്നെ നല്ല പോലെ അറിയാ എനിക്കോ ഒരിക്കൽ എന്നെ ഇഷ്ടമല്ലെന്നു പറഞ്ഞു കരയിപ്പിച്ചതാ ഞാനൊ നീ എന്തൊക്കയാ പറയുന്നത് അതു വിട് മാഷേ ഞാൻ ചോദിച്ചതിന് മറുപടി താ ഏതു ചോദ്യത്തിന് എന്നെ ശരിക്കും ഇഷ്ടമാണോ സത്യം പറയുകയാണെങ്കിൽ നീ എനിക്കു ജീവനാണ് ഞാൻ കറുത്തിട്ടാണെങ്കിലോ എന്നാലും എനിക്കിഷ്ടമാണ് വെറുതെ കള്ളം സത്യം അപ്പോ അന്ന് ഞാൻ കറുത്തതോണ്ടല്ലെ എന്നെ ഇഷ്ടമല്ലെന്നു പറഞ്ഞത് അതെനിക്കറിയില്ല ആ സംഭവം എൻ്റെ ഓർമ്മയിൽ ഇല്ല പക്ഷെ ഒന്നുറപ്പാ ഇന്നു ഞാൻ നിൻ്റെ പുറം മോടിക്കു വില കൽപിക്കുന്നില്ല നിൻ്റെ ഈ മനസാണ് വലുതു എനിക്കത് മാത്രം മതി വെറുതെ പറയാ എന്നെ കണ്ടാ ഇതൊക്കെ മാറ്റിപ്പറയും അങ്ങനെ പറയുവാണേ പിന്നെ ഞാൻ ജീവനോടെ ഉണ്ടാവില്ല പോരെ ദേ മനുഷ്യാ എന്നെ ദേഷ്യം പടിപ്പിക്കല്ലേ അതിനു ഞാനെന്താ പറഞ്ഞെ പിന്നെ ചാവും എന്നൊക്കെ പറഞ്ഞാൽ സത്യമാണ് മാളു അത്രമേൽ ഇഷ്ടായി പോയി ഞാൻ വിശ്വസിച്ചോട്ടെ നിനക്കെന്നെ വിശ്വസിക്കാം ജീവൻ തന്നും ഞാൻ കുടെ നിക്കും എനിക്കത് കേട്ടാ മതി. എനിക്കൊരു കാര്യം ചോദിക്കാനുണ്ട് അതിനെന്താ മാഷേ നിന്നെ ഞാൻ എപ്പോഴാ ഇഷ്ടമല്ല എന്നു പറഞ്ഞത് അങ്ങനെ തിർത്തു പറഞ്ഞിട്ടില്ല പിന്നെ പിന്നെ ഒന്നും പറയാതെ ആ കത്തു കീറി കളഞ്ഞു ഇതൊക്കെ മോളുടെ തോന്നലാന്നും പറഞ്ഞു ഇതൊക്കെ എപ്പോ ഇത്രയും പറഞ്ഞിട്ടും എന്നെ മനസിലായില്ല ഇല്ല സത്യമായിട്ടും അപ്പോ എന്നെ ഇഷ്ടമല്ല അല്ലേ നീ പറയണ്ട എനിക്കറിയണ്ട പക്ഷെ ഇങ്ങനെ ചങ്കിൽ കൊള്ളുന്ന വാക്കുകൾ പറയല്ലേ അയ്യോ മാഷേ ഞാൻ വെറുതേ സാരമില്ലടോ മാഷിനു വിഷമമായൊ താനി മാഷേ വിളി ഒന്നു നിർത്തോ അതെന്താ എന്തോ പോലെ

പിന്നെ ഞാനെന്താ വിളിക്കാ അതു തൻ്റെ ഇഷ്ട്ടം പട്ടി എന്നു വിളിച്ചാലോ വിളിച്ചോ അയ്യേ ഞാൻ വെറുതെ പറഞ്ഞതാ താൻ എന്തു വിളിച്ചാലും എനിക്കു പ്രശ്നമില്ല മാഷേ വിളിക്കുമ്പോ എന്താ എന്നറിയില്ല ഒരകൽച്ച ഉള്ള പോലെ അപ്പേട്ടാ എന്നു വിളിക്ക അതു വേണ്ട അതെന്താ എല്ലാരും വിളിക്കുന്നതാ കുഞ്ഞേട്ടാ എന്നു വിളിക്കട്ടെ എൻ്റെ കുഞ്ഞുസ്’ അതു മതി എന്നാ കുഞ്ഞുസ് പറ അപ്പോ എന്നെ എന്ത് വിളിക്കും മാളു അതെല്ലാരും വിളിക്കുന്നതാ എന്നാ വാവ എന്നു വിളിക്കാ അതുമതി എനിക്കിഷ്ടായി അപ്പോ അത് ഫിക്സ് വാവേ ഇപ്പോഴും എന്നെ ഓർമ്മ വന്നില്ല അല്ലേ വാവേ സത്യായിട്ടും ഓർമ്മ വന്നില്ല സോറി എന്തിന് ഒരു കൂട്ടം പറഞ്ഞ അപ്പോ ഓർമ്മ വരും അതെനിക്കറിയ എന്താ അത് പണ്ട് +2 ക്കാരൻ ചേട്ടന് പ്രേമലേഖനം കൊടുത്തു നാറിയ ഒരു എട്ടാം ക്ലാസുകാരിയെ ഓർമ്മയുണ്ടോ മാളവിക അപ്പോ എന്നെ മറന്നിട്ടില്ല. (തുടരും) നോട്ട് ഈ കഥ ഇഷ്ടമായെങ്കിൽ ഇരു ലൈക്ക് ആ ഹൃദയത്തിൻ്റെ ചിഹ്നത്തിൽ ഒന്നു വിരലമർത്തിയേക്ക് പിന്നെ സമയമുണ്ടെങ്കിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ഈ എളിയ എഴുത്തുകാരന് നിങ്ങൾക്കു നൽകാൻ പറ്റിയ വലിയ പ്രോത്സാഹനമായിരിക്കും അത്.

Comments:

No comments!

Please sign up or log in to post a comment!