ബുദൂർ ഇഫ്രീത്തിന്റെ രാജ്ഞി 4

നഗരവീഥികളെല്ലാം തൂത്ത് വൃത്തിയാക്കി, ഒലിവിലകൾ കോർത്ത് അലങ്കരിച്ചിരിയ്ക്കുന്നു.

ഒരു നാഴിക രണ്ടു നാഴിക ഇടവിട്ടുള്ള ദൂരങ്ങളിലെല്ലാം ധൂപക്കുറ്റികളിൽ നിന്നുയരുന്ന സുഗന്ധം അവിടെയെങ്ങും അലയടിച്ച് കൊണ്ടിരുന്നു…

രാത്രിയും പകലുമെന്നില്ലാതെ നഗരത്തിലെ മെഹ്ഫിൽ മജ്ലിസുകളിൽ നിന്ന് സംഗീത വിരുന്നിന്റെ അലയൊലികൾ ഉയരുന്നുണ്ട്…

വീഞ്ഞ് തീർന്ന ചഷകങ്ങൾ നിറയുന്നു….. ഒഴിയുന്നു….

തീർന്നു പോകാതിരിക്കാനെന്നോണം ഒട്ടകപ്പുറത്ത് രാജ്യത്തിന്റെ പല ദിക്കിൽ നിന്നും വീഞ്ഞും സുഗന്ധദ്രവ്യങ്ങളും നഗരത്തിലേക്ക് ഒഴുകുന്നുണ്ട്.

ഇളയ ആട്ടിൻ കുട്ടികളെ അറുത്ത് വിഭവസമൃദ്ധമായ കാബിരി സദ്യ, അതിഥികൾക്കും പ്രജകൾക്കും വിശാലമായ ഭോജന ശാലകളിൽ ഒരുക്കിയിരിക്കുന്നു…

അയൽ രാജ്യങ്ങളിലെ രാജാക്കൻമാരെല്ലാം ക്ഷണിക്കപ്പെട്ട അതിഥികളായി, വില കൂടിയ സമ്മാനങ്ങളുമായെത്തി ചക്രവർത്തിയുടെ കൊട്ടാരത്തിൽ ആഘോഷത്തിമിർപ്പിലാണ്.

ഒന്നിനും ഒരു കുറവില്ലാത്ത വിധം കാര്യങ്ങൾക്കെല്ലാം മേൽനോട്ടം കൊടുത്ത് രാജ്യത്തിന്റെ എല്ലാ പ്രവിശ്യാ ഗവർണർമാരും ഒത്തൊരുമിച്ച് തങ്ങളിൽ ഏൽപ്പിച്ച കടമകൾ അതിന്റെ പൂർണതയിൽ തന്നെ ചെയ്യുന്നുണ്ട്.

നാടും.. നഗരവും…കൊട്ടാരവും, ആഹ്ലാദത്തിമിർപ്പിലായിട്ട് ഇന്ന് ആറാമത്തെ ദിവസമാണ്…

രാജ്യം കണ്ട ഏറ്റവും വലിയ സന്തോഷോത്സവത്തിലൂടെ കടന്ന് പോവുകയാണ് പേർഷ്യൻ തലസ്ഥാന നഗരമായ നിഷാപൂർ….

നാളെയാണ് ഏഴാം നാൾ…

ആ മഹാസുദിനം…

ലോകത്തിലെ തന്നെ ഏറ്റവും മഹത്തായ സാമ്രാജ്യങ്ങളിൽ ഒന്നായ പേർഷ്യയുടെ ചക്രവർത്തി…

പേര് കേൾക്കുമ്പോൾ തന്നെ മറ്റുള്ള രാജാക്കൻമാരെല്ലാം ആദരവോടെ തലകുനിക്കുന്ന മാനവ മന്നൻ….

പ്രൗഢ ഗംഭീരനും ധീരനും വീരനുമായ,….ഹിർക്കലിന്റെ ….പുത്രി,

അടുത്ത കിരീടാവകാശിയും പിതാവിനെ വെല്ലുന്ന വ്യക്തിപ്രഭാവത്തിനുടമയുമായ ഹുമയൂൺ ഗാസി (Ghazi) യുടെ ഏക സഹോദരി…

‘മനുഷ്യകുലത്തിൽ പിറന്ന ജിന്നാണോ’… ഇത് എന്ന് തോന്നിക്കും വിധം,

ഒളിചിന്തും പാതിയമ്പിളി നെറ്റിയും

മാൻമിഴി കണ്ണും, അതിൽ ഇന്ദ്രനീലവർണ്ണത്തിൽ പിടക്കുന്ന കൺമണികളും,

മാരിവിൽ ചാരുതയോലും പുരികങ്ങളും, വിയർപ്പുകണങ്ങൾ ഇടക്ക് വൈരം പതിക്കുന്ന ചാമ്പയ്ക്ക ചേലുള്ള മൂക്കും,

പ്രഭാതത്തിലെ മഞ്ഞിൻ കണങ്ങളാൽ നനഞ്ഞു വിടർന്ന പനിനീർ പൂവൊത്ത പൂഞ്ചുണ്ടും,

സന്ധ്യാ മേഘത്തിലെ ശോണിമ കടമെടുത്തത് അവളിൽ നിന്നാണെന്ന് തോന്നും വിധമുള്ള കവിളുകളുള്ള പൗർണമി തിങ്കളൊത്ത മുഖവും.



നിതംബത്തെ തഴുകി പനങ്കുല പോലെ ഞാന്നു കിടക്കുന്ന ,             പട്ടു പോലെ കറുപ്പിൽ ഇടക്ക് സ്വർണം പൂശിയ പോലെ ചെമ്പൻ വർണ്ണം ചാലിച്ച കേശഭാരവും..

മുത്തും നവരത്നങ്ങളും പതിച്ച മാർകച്ചക്ക് കീഴെ അർദ്ധഗോളാകൃതിയിൽ ചെന്തെങ്ങിൻ കരിക്ക് തോൽക്കുന്ന മുഴുത്ത മാറിടങ്ങളും…..

വാഴയുണ്ണിത്തണ്ട് പോലെ മിനുസമാർന്ന കൈകളും…,

മൈലാഞ്ചിച്ചാറിനാൽ ചുവപ്പിച്ച നീണ്ട് നേർത്ത വിരലുകളും…

നനുത്ത പൊൻ നിറമാർന്ന ചെമ്പൻ രോമങ്ങൾ ചുറ്റും ചുഴി തീർത്ത പൊക്കിൾ ..ഉള്ള അണി വയറും

ഒതുങ്ങിയ അരക്കെട്ടും, മസ്തക തള്ളിച്ചയുള്ള നിതംബവും…,

വെൺചന്ദനത്തിൽ കടഞ്ഞെടുത്ത പണി ക്കുറ്റം തീർന്ന തുടയും കണങ്കാലും…,

മാണിക്യവും മരതകവും ഇടവിട്ട് പതിച്ച സ്വർണ്ണക്കൊലുസ്സിനാൽ ഭംഗി കൂട്ടിയ പാദവും….,

ഇളം ചുവപ്പ് രാശിയാർന്ന മുത്ത് പതിച്ചത് പോലുള്ള നഖങ്ങളുള കാൽവിരലുകളും..

സത്യത്തിൽ വർണ്ണിക്കാൻ വാക്കുകൾ ഇല്ലാത്ത സൗന്ദര്യം…

ഭൂമിയിലെ അതീവ സുന്ദരിയായ മനുഷ്യ സ്ത്രീ…

പേർഷ്യയുടെ രാജകുമാരി,

“നജ്മത്തുൽ ബുദൂർ”

എന്ന ബുദൂറിന്റെ വിവാഹമാണ്

വളഞ്ഞു പുളഞ്ഞൊഴുകി…., തഴുകി… കടന്നു പോകുന്ന വഴികളിലെല്ലാം, പുതുനാഗരികതകൾക്ക് ജൻമം നൽകുന്ന,

സംസ്കാര സമ്പത്തിന്റെ കളിതൊട്ടിലായ തുരുത്തുകൾ നിരയായി വിലസുന്ന, നൈൽ നദി കൊണ്ട്, അരപ്പട്ട കെട്ടി ചമയിച്ച, മിസ്രിന്റെ (ഇന്നത്തെ ഈജിപ്ത് ) സ്വന്തം യുവകോമളനും ധീര വീരശൂര പരാക്രമിയുമായ യുവ സുൽത്താൻ, “ഹാറൂൺ അൽ റഷീദാണ്” ബുദൂർ എന്ന നക്ഷത്ര സൗന്ദര്യത്തെ പരിണയിക്കാൻ പോകുന്നത്…

നിഷാ പൂരിലേക്ക് ഇരട്ട വെള്ള അറബിക്കുതിരകളെപ്പൂട്ടിയ രഥത്തിലേറി വന്ന ഹാറൂൺ അൽ റഷീദും പരിവാരങ്ങളും താൽക്കാലികമായി തീർത്ത വിശ്രമ സങ്കേതങ്ങളിൽ ഉല്ലസിച്ചു കൊണ്ടിരിക്കുന്നു.

ഇന്നത്തെ ഒരു രാത്രി വെളുത്താൽ പിന്നീടുള്ള രാത്രികളിലെല്ലാം ബുദൂർ എന്ന വെണ്ണിലാവ് തന്റെ നെഞ്ചിലാവുമല്ലോ കാമലാളനങ്ങളും താഡനങ്ങളും ഏറ്റു വാങ്ങി മയങ്ങുക, എന്ന ചിന്ത ഹാറൂൺ റഷീദിനെ ഹർഷപുളകിതനാക്കുന്നുണ്ട്…

സമയം ഇഴഞ്ഞാണോ നീങ്ങുന്നത് എന്ന് തോന്നിയ ഹാറൂൺ കൈയ്യിലെ ചഷകത്തിൽ നിന്ന് ഒരിറക്ക് വീഞ്ഞ് കുടിച്ച് തന്റെ മുന്നിലെ മണൽ ഘടികാരം ഒരു ചെറു അമർഷത്തോടെ ഒന്ന് രണ്ട് തിരി തിരിച്ച് തന്റെ അക്ഷമ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു…

അപ്പോൾ പടിഞ്ഞാറൻ ചക്രവാളത്തിലെ മേഘത്തിൽ അന്തി ചോപ്പ് മാഞ്ഞ് തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ….


ഹിർക്കലിന്റെ കൊട്ടാരത്തിലാകെ, കല്യാണരാവിന്റെ ആഘോഷങ്ങളും ഉൽസവത്തിമർപ്പുമാണ്.

ബുദൂർ… തോഴിമാർക്ക് മധ്യേ അവരുടെ ദ്വയാർത്ഥ തമാശകളിൽ വെറുതെ പുഞ്ചിരിച്ച് മനസ്സിന്റെ കോണിലെവിടെയോ ഒളിപ്പിച്ച ,…..തന്റെ സ്വപ്നമായി മാത്രം അവശേഷിച്ച , ആഗ്രഹത്തിന്റെ ഓർമകൾ താലോലിക്കുകയായിരുന്നു.

ഹാറൂൺ വീരശൂര പരാക്രമിയായിരിക്കാം സുന്ദരനായിരിക്കാം….

അയാളുടെ റാണിയാവുന്നത് ഏതൊരു മനുഷ്യ സ്ത്രീക്കും കിട്ടാവുന്നതിന്റെ പരമാവധി ഭാഗ്യം തന്നെ…

പക്ഷേ, തന്റെ മനസ്സും ശരീരവും ആഗ്രഹിച്ചത് നിഷിദ്ധമായ ഒരു സംഗതി ആയതു കൊണ്ടും, രാജകുടുംബത്തിന്റെ ഔന്നത്യം നിലനിർത്താൻ താനും ബാധകയല്ലേ എന്ന ഉത്തമ ബോധ്യവുമാണ് ഈ വിവാഹത്തിന് സമ്മതിക്കാൻ തന്നെ പ്രേരിപ്പിച്ചത്.

ഹിർക്കലിന്റെ പുത്രൻ ഹുമയൂൺ ഗാസിക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് ബുദൂറിനെ, ഹിർക്കലിന്റെ രണ്ടാം പത്നിയായ ഇഷ്താര പ്രസവിക്കുന്നത്.

ഹിർക്കലിന്റെ ആദ്യ പത്നിയും റാണിയുമായിരുന്ന ശേബാ ബിദൂയിൻ തന്നെയാണ് ചക്രവർത്തിയെ കൊണ്ട് ഇഷ്താരയെ കല്യാണം കഴിപ്പിച്ചത്.

ഒരു വലിയ സംഘം സൈന്യത്തെ റാസ ബഘേരിയുടെ നേതൃത്വത്തിൽ കാബൂൾ പിടിച്ചെടുക്കാൻ അയച്ച സമയമായിരുന്നു അത്.

കപ്പം കൊടുത്ത് കീഴടങ്ങുകയാണെങ്കിൽ രക്തചൊരിച്ചിൽ ഒഴിവാക്കണം എന്ന് ഹിർക്കലിന്റെ കൽപനയുണ്ട്.

യുദ്ധത്തിൽ പിതാവും സഹോദരങ്ങളും വധിക്കപ്പെട്ട്… അനാഥയായ ഇഷ്താരയെ ബന്ദിയാക്കി, സേനാനായകൻ റാസ ബഘേരി കൊട്ടരത്തിൽ പിടിച്ച് കൊണ്ട് വന്നു.

കരഞ്ഞു കരുവാളിച്ച് പഴം തുണി പോലെ തളർന്നു വീണിരുന്ന അവളെ ദർബാറിലേക്ക് വലിച്ചിഴച്ചാണ് റാസ ബഘേരി കൊണ്ട് വന്നിട്ടത്.

കാബൂളിയൻ രാജവംശത്തിലെ അവശേഷിക്കുന്ന ഏക തരി.

വധിക്കണോ വേണ്ടയോ എന്ന് ചക്രവർത്തി ഹിർക്കലിന് തീരുമാനിക്കാം.

ഇഷ്താര മുഖമൊന്നുയർത്തി നോക്കിയപ്പോൾ കണ്ടത് സിംഹാസനത്തിലിരിക്കുന്ന ഹിർക്കലിനെയും, വലത് സമീപത്ത് അത് പോലെ മറ്റൊരു സിംഹാസനത്തിലിരിക്കുന്ന ശേബയെയുമാണ്….

പേർഷ്യൻ ചക്രവർത്തി തന്റെ ഭാര്യക്ക് ഭരണ കാര്യങ്ങളിൽ അതിയായ പ്രാധാന്യം നൽകിയിരുന്നു.

തന്റെ കുടുംബത്തിന്റെ സമൂലനാശത്തിന് കാരണക്കാരനായ ഹിർക്കലിനെ കണ്ടതും ഇഷ്താര ദേഷ്യം കൊണ്ട് ചുവന്നു വിറച്ചു…

എവിടെ നിന്നോ വന്ന ശക്തിയിൽ അവൾ പിടഞ്ഞെഴുന്നേറ്റ് നിന്ന് സുൽത്താനെ നോക്കി ചീറി.

“രക്തപ്പുഴയൊഴുക്കി ശിരസ്സില്ലാത്ത കബന്ധങ്ങൾ കുന്നുകൂട്ടി…. നിങ്ങൾ വിശാലമാക്കുന്ന പേർഷ്യാ സാമ്രാജ്യത്തിൽ നിങ്ങൾക്ക് അവസാന ഉറക്കമുറങ്ങാൻ ആറടി മണ്ണില്ലാത്തത് കൊണ്ടാവുമല്ലോ… അല്ലേ.
. നിങ്ങൾ കാബൂളു കൂടെ പിടിച്ചെടുത്തത്….

അങ്ങയ്ക്ക് മനസ്സും മനസ്സാക്ഷിയും ഉണ്ടോ എന്നറിയില്ല. …..

സ്വന്തം കൺമുന്നിൽ പിതാവും സഹോദരങ്ങളും ബന്ധുക്കളും തലയറ്റും കുത്തേറ്റും പിടഞ് മരിക്കുന്നത് കാണാൻ ഇട വന്നൊരു പെൺകുട്ടി, ചങ്ക് പൊട്ടി ശപിച്ചാൽ തകർന്ന് തരിപ്പണമാകുന്ന ഉറപ്പേ നിങ്ങൾ ആണുങ്ങൾ ഉണ്ടാക്കുന്ന സിംഹാസനങ്ങൾക്കുള്ളൂ…..

പിറന്ന് വീഴുന്ന പെൺകുട്ടികൾക്ക് സംരക്ഷണം നൽകാനും വിവാഹപ്രായമായാൽ… അവരുടെ കൈ പിടിച്ചു കൊടുക്കാനും വീട്ടിലുള്ള പുരുഷൻമാരെ സംരക്ഷിക്കുന്നവരാകണം തന്റെ രാജാവ് എന്ന ഓരോ പെൺ പ്രജകകളുടെയും,സ്വപ്നത്തിന് മീതെയാണ് താങ്കളുടെ യുദ്ധങ്ങൾ മരണമണിയടിച്ചത് ”

സുൽത്താനെ അവമതിച്ച് കൊണ്ടുള്ള, ഇഷ്താരയുടെ വാക്കുകൾ ശേബയുടെ കണ്ണുകളിൽ ദേഷ്യത്തിന്റെ ചുവപ്പ് പടർത്തി…

തികഞ്ഞ അഭ്യാസി കൂടിയായ ശേബയുടെ കൈകൾ അവളുടെ എളിയിലുള്ള സ്വർണ്ണം പതിച്ച ഉറയിലുള്ള “കുൻജാര ” യിൽ പിടിമുറുക്കി വിറച്ചു.(അറ്റം കൂർത്ത് നേർത്ത് അൽപം വളഞ്ഞ ഒരടി നീളമുള്ള സ്വർണ്ണം കെട്ടിയ കഠാര പോലുള്ള ആയുധം)

പ്രജകളുടെ ക്ഷേമത്തിൽ അത്രയധികം താൽപര്യമുള്ള, അവരെ മക്കളെപ്പോലെ സ്നേഹിക്കുന്ന, പ്രകൃതിദുരന്തങ്ങളും മഹാമാരികളും വരുമ്പോൾ അവരെയോർത്ത് ഉറക്കം നഷ്ടപ്പെട്ട് അസ്വസ്ഥനാകുന്ന തന്റെ പതിയുടെ നേരെയാണ് ഒരു പെണ്ണ് നിന്ന് പുലിയെ പ്പോലെ ചീറ്റുന്നത്…

ഒന്ന് തേങ്ങിയിടറി ഇഷ്താര തുടർന്നു….

” ഞാൻ അർഹിക്കുന്ന ഒരു ജിവിതം എനിക്ക് തരാൻ നിങ്ങൾക്ക് കഴിയില്ല…. എന്റെ നഷ്ടങ്ങളിൽ വേദനിച്ച് തനിയെ കാരാഗൃഹത്തിൽ കഴിയാനും ഞാൻ അശക്തയാണ്…. എന്നെ വധിക്കാനുള്ള ഒരിത്തിരി ദയയെങ്കിലും കാണിക്കൂ…..”.. എന്നും പറഞ്ഞ്, പൊട്ടി ചീറിക്കരഞ്ഞ്…തളർന്ന അവൾ നിലത്തേക്കിരുന്നു.

ആകെ ഉള്ളുലഞ്ഞ് തകർന്ന് ഹിർക്കൽ ശേബയെ ഒന്ന് നോക്കി….

ദേഷ്യം കൊണ്ട് ശേബ വിറക്കുന്നുണ്ടായിരുന്നു…

അതിനിടയിലൂടെ ഇഷ്താരയുടെ ഇടറിപ്പതറിയ … വാക്കുകൾ അവരുടെ രണ്ടാളുടെയും കാതിലേക്ക് ചീറിയെത്തി

” ആകെ നികുതി വരുമാനത്തിന്റെ പാതിയും നിങ്ങൾക്ക് തരാം…. ഹിർക്കലിന്റെ സുരക്ഷ ഞങ്ങളുടെ രാജ്യത്തിന് ദൈവീക സുരക്ഷ പ്പോലെ സന്തോഷം നൽകുന്നതാണ്… ഞങ്ങളെ വെറുതേ വിടണേ എന്ന് കരഞ്ഞു കാലു പിടിച്ചിട്ടും…. എന്റെ ബാവ (പിതാവ്)യുടെ തലവീശിയ അങ്ങയുടെ സേനാനായകന്റെ പകുതി ഹൃദയ കാഠിന്യമെങ്കിലും കാണിച്ച്… എന്നെ ഒന്ന് കൊന്നു തരൂ……”

ഇത് കൂടി കേട്ടതോടെ റാണി ശേബ ബിദൂയിന്റെ ക്ഷമയുടെ പിടി വിട്ടു …

എഴുന്നേറ്റ് നിന്നതും അവളുടെ വലത് കൈയ്യിലുള്ള കുൻജാര മിന്നൽവേഗത്തിൽ വായുവിലൂടെ പായുന്നതാണ് സുൽത്താൻ കണ്ടത്…

ഞെട്ടിത്തരിച്ച് നോക്കുമ്പോൾ .
. ,

കഴുത്ത് തുളച്ച് അപ്പുറം കടന്ന കുൻജാരയുടെ പിടിയിൽ കൈ വെച്ച് ചോര ചീറ്റിത്തെറിച്ച് കണ്ണ് തുറിച്ച് റസാബഘേരി എന്ന തന്റെ സേനാനായകൻ പിന്നോട്ട് മലച്ചു വീണിരുന്നു.

മുഖത്തോട്ട് തെറിച്ച ചോര തുള്ളികൾ തുടച്ച് പരിഭ്രാന്തിയോടെ ഇഷ്താര പിടഞ്ഞെഴുന്നേറ്റപ്പോഴേക്കും “ഞങ്ങളോട് മാപ്പാക്കണം മോളേ….” എന്ന് പറഞ്ഞ് ഓടി വന്ന് മാഹാറാണി അവളെ വാരിപ്പിടിച്ചിരുന്നു.

“കപ്പം തരാൻ സമ്മതിച്ചവരുടെ രക്തം ചിന്തിയ ചരിത്രം ഇന്ന് വരെ പേർഷ്യക്ക് ഇല്ലായിരുന്നു..ഒരിക്കലും മായാത്ത കളങ്കം ഞങ്ങൾക്ക് വന്നിരിക്കുന്നു … ഇനി മോളാണ് ഈ രാജ്യത്തിന്റെ മഹാറാണി…. ചക്രവർത്തി നിന്നെ വേൾക്കും… ഞാനും മകനും ഈ കൊട്ടാരം വിട്ടു പോകും…അദ്ദേഹത്തിന്റെ യശസ്സിന് കളങ്കം വീഴ്ത്തിയ ഈ പാപത്തിന് ഇങ്ങനെ ഒരു പരിഹാരമെങ്കിലും ഭാര്യ എന്ന നിലയിൽ ഞാൻ ചെയ്തേ പറ്റൂ… വിഷമം ഒന്ന് കുറഞ്ഞെതിന് ശേഷം മോൾടെ സമ്മതമെന്നുള്ള തീരുമാനമാണ് എനിക്ക് വേണ്ടത് ………”

കടുത്ത മനോവിഷമത്തിനിടയിലും ശേബയുടെ വാക്കുകൾ കേട്ട ഇഷ്താര അമ്പരന്ന് ഒരു നിമിഷം നിന്നു പോയി…

മാസങ്ങൾ കഴിഞ്ഞ്.. വിഷമമൊന്ന് കുറഞ്ഞ ശേഷം, ഒട്ടും.. മനസ്സില്ലാ മനസ്സോടെ…. ശേബയും മോനും കൊട്ടാരം വിടുകയോ ഹിർക്കലുമായുള്ള ബന്ധം വേർപ്പെടുത്തുകയോ ചെയ്യില്ല എന്ന ഉറപ്പിൽ ഇഷ്താര ശേബയോടൊപ്പം ചക്രവർത്തിയുടെ സമപത്നിയായി. ഇന്ന് പേർഷ്യയുടെ ദർബാറിലെ ഭരണ സിംഹാസനത്തിൽ ഒരു മനവും മൂന്ന് മെയ്യുകളുമാണ്. നടുക്ക് ഹിർക്കലും ഇടതും വലതും രണ്ട് പത്നിമാരും.

ബുദൂർ രാജകുമാരിയുടെ ജനനത്തിൽ നിഷാപൂരിലെങ്ങും ഒരാഴ്ച നീണ്ട ആഘോഷ രാവുകളായിരുന്നു. കൊട്ടാരത്തിനകത്ത് സന്തോഷപ്പെരുമഴ പെയ്തു നിറയുന്ന ദിനങ്ങൾടെ വരവായിരുന്നു പിന്നെ.

രണ്ട് ഉമമി് മാരുടെയും താരാട്ടുപാട്ടു കേട്ട് ,കളിച്ചു ചിരിച്ചു വളരുന്ന ബുദൂറിനെ, ഒരു നിമിഷം പോലും പിരിയാനാവാതെ കുഞ്ഞു ഗാസിയുടെ ഊണും ഉറക്കവുമെല്ലാം അവളുടെ കൂടെ തന്നെയാണ്.. കുഞ്ഞി ബുദൂർ കരഞ്ഞാൽ ഗാസിയും കരയും…

ചിരിക്കുന്ന ബുദൂറിനെ നോക്കി ഗാസി, പൊട്ടിപൊട്ടി… ചിരിക്കും.

ഗാസിയുടെ കൈ പിടിച്ചാണ് ബുദൂർ പിച്ചവെച്ചു തുടങ്ങിയത്.

ഋതുക്കൾ മാറിമറിയുന്നതിനനുസരിച്ച് ഗാസിയിലും ബുദൂറിലും വളർച്ചയ്ക്കും വേഗത കൂടി. 12 വയസ്സ് കഴിഞ്ഞ ഗാസിയെ അക്ഷരാഭ്യാസവും ആയുധാഭ്യാസങ്ങളും പരിശീലിപ്പിക്കാൻ ഭാരത ദേശത്ത് നിന്നും ഒളിംപ്യയിൽ നിന്നും ബഗ്ദാദിൽ നിന്നുമെല്ലാം ഗുരുക്കൻമാരെ കൊട്ടാരത്തിൽ വരുത്തിച്ചിരുന്നു… ഗാസിയുടെ, ആയോധനാഭ്യാസങ്ങൾ പരിശീലിക്കുന്നത് കാണുന്നതായിരുന്നു ബുദൂറിന്റെ പ്രധാന വിനോദം. താൻ പഠിക്കുന്നതെല്ലാം അവൻ ബുദൂറിനും പഠിപ്പിച്ചു… ഒരുമിച്ചുണ്ട് ഒരുമിച്ചുറങ്ങിയവർ വളരുന്നതിനിടക്ക് പന്ത്രണ്ടാം വയസ്സിൽ ബുദൂർ വയസ്സറിയിച്ചയന്നാണ് കൊട്ടാരത്തിൽ ആദ്യമായി അവരെ വേർതിരിച്ച് കിടത്തിയത്… രണ്ട് പേരും അന്ന് കരഞ്ഞ് തളർന്നാണ് ഉറങ്ങിയത്. പിന്നീട് ഉറക്കമൊഴികെയുള്ള ബാക്കി കാര്യങ്ങൾ മാത്രം എപ്പോഴും അവർ രണ്ടും ഒരുമിച്ച് തന്നെയായിരുന്നു.

ഒരിക്കൽ കൊട്ടാരത്തിലെ പരിചാരികയും ഉമ്മി മാരുടെ തോഴിയുമായ ഫാത്തിമയോട്, ബുദൂർ തന്നെ ഗാസിയുടെ കൂടെ കിടത്താതിരിക്കാനുള്ള കാരണം അന്വേഷിച്ചു… പൊതുവിലേ വായാടിയായ ഫാത്വിമ സ്ത്രീ പുരുഷ ബന്ധത്തെ പറ്റി വിശദമായ ഒരു വിവരണം തന്നെ നടത്തിയതിന് ശേഷം

” ആങ്ങളയാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല… പെണ്ണിന്റെ മാദക ഗന്ധമേറ്റാൽ ഏതൊരാണും ചിലപ്പോൾ കയറു പൊട്ടിക്കും… ആദമിന്റെയും ഹവ്വയുടെയും മക്കൾ തമ്മിൽ വിവാഹിതരായാണ് മനുഷ്യരുടെ തലമുറകളുടെ തുടർച്ച ഉണ്ടാകുന്നത് … ആ പാരമ്പര്യ സ്വഭാവം നമ്മളിൽ ഉറങ്ങിക്കിടക്കുന്ന വിത്താണ്… അതിനെ ഉണർത്താതിരിക്കലാണ് ധർമ്മനിഷ്ഠ ”

ഫാത്വിമയുടെ സാരോപദേശം ബുദൂറിന്റെ മനസ്സിൽ വിപരീത ഫലമാണ് ഉണ്ടാക്കിയത്. അവളുടെ മനസ്സിൽ, കുട്ടിക്കാലത്ത് ഉമ്മിമാർ പറഞ്ഞു കൊടുത്ത രാജാറാണി കഥകളിലെ നായകൻമാർക്കെല്ലാം പിന്നെ ഗാസിയുടെ മുഖമായി. അവനെ കാണുമ്പോഴെല്ലാം പേരറിയാത്ത ഒരു ലജ്ജ അവളെ കുളിരണിയിച്ചു.

ആകാശത്തേരിറങ്ങി വന്ന് ഒരു സുന്ദരരാജകുമാരൻ തന്നെ കൊണ്ട് പറന്ന് പോകുന്ന സ്വപ്നം ചിലപ്പോഴൊക്കെ അവൾ കാണാറുണ്ട്… ആ രാജകുമാരനെ ഗാസിയായി സങ്കൽപിച്ച് ദിവാസ്വപ്നങ്ങൾ നെയ്ത് കൂട്ടാൻ ബുദൂറിന് വലിയ ഇഷ്ടമാണ്

വേഗത്തിലോടുന്ന അറബി ക്കുതിരയിൽ ചാടിക്കയറി പൊടിപറത്തി പോകുന്ന,

ഓടുന്ന കുതിരയിൽ ഇരുന്ന് ലക്ഷ്യസ്ഥാനത്തേക്ക് ആയുധങ്ങൾ തറയ്ക്കുന്ന,

ലോക പ്രശസ്ത മല്ലൻമാരെ പോർക്കളത്തിൽ മലർത്തിയടിക്കുന്ന,

ഇമ്പമേറും സ്വരത്തിൽ പുല്ലാങ്കുഴൽ വായിക്കുന്ന,

ഗ്രീക്ക് ദേവൻമാരുടെ അഴകുള്ള,

ഗാസിയെ വെല്ലുന്ന ഒരു നായകനെയും, ഇന്നേവരേ കേട്ട ഒരു കഥയിലും യഥാർഥത്തിൽ അവൾ കണ്ടിട്ടേ ഇല്ലാലായിരുന്നു.

കാലചക്രത്തിന് വേഗത വളരെ കൂടുതലാണ്. നമ്മുടെ നാട്ടിലെ വർഷവും, വസന്തവും ചിങ്ങവും കന്നിയും ,തിരുവാതിരയും ചിത്തിര മഴയും

എല്ലായിടത്തും തത്തിക്കളിച്ചു മതിയാകും മുമ്പേ സുഗന്ധം പരത്തുന്ന ഒരു മന്ദമാരുതനിൽ ഒഴുകിപ്പോയി മറയുന്ന വേഗം, എല്ലാ നാട്ടിലും ഉണ്ട്.

.ബുദുർ മധുരപ്പതിനേഴിന്റെ പടിവാതിൽ കടന്നിരിക്കുന്നു. ഗാസിയുടെ സാമീപ്യം അവളെ തരളിതയാക്കാനും, കൈയ്യിലോ തോളിലോ അവൻ വെറുതേ കൈവച്ചാൽ പോലും ശരീരം രോമാഞ്ചത്തിൽ തുടിക്കാനും തുടങ്ങിയിരിക്കുന്നു.

ഗാസിയെ കാണുമ്പോഴെല്ലാമുള്ള അവളുടെ പ്രത്യേകലജ്ജയും കടക്കണ്ണ് കൊണ്ടുള്ള നോട്ടവും എല്ലാം ഗാസിയിൽ ചെറു അസ്വസ്ഥത പരത്തി തുടങ്ങി.

ബുദൂർ സുന്ദരിമാരിലെ സുന്ദരിയാണ്… ആരും കൊതിച്ചു പോകുന്ന സൗരഭമുള്ളവൾ, ആങ്ങള എന്ന നിലയിലല്ലാതെ വല്ല ചിന്തകളും അവളുടെ മനസ്സിലുണ്ടോ?

ഈയിടെയുള്ള അവളുടെ നോട്ടത്തിന് പ്രണയാർദ്രയായ കാമുകിയുടെ ഭാവമുണ്ടോ?

രാത്രിയിൽ കിടക്കുന്നതിന് മുമ്പ് പതിവായി തനിക്ക് നൽകുന്ന മുത്തം കവിളിൽ നിന്ന് നിരങ്ങി ചുണ്ടിന്റെ അടുത്തേക്ക് നീങ്ങിയിട്ടില്ലേ?…

ആലിംഗനത്തിന്റെ ശക്തി കൂടിയിട്ടില്ലേ… ?

നിശ്വാസത്തിന്റെ ചൂട് കൂടി ശബ്ദം ശീൽക്കാരം പോലെയാവുന്നുണ്ടോ?

ഗണിതവും ശാസ്ത്രവും പഠിപ്പിക്കാൻ ഭാരത നാടിൽ നിന്നും വന്ന ഗുരു തന്ന കാമസൂത്ര എന്ന താളിയോല ഗ്രന്ഥം രഹസ്യമായി വായിച്ചു തീർത്തതിൽ പിന്നെ, ബുദൂറിനെ ആലിഗനം ചെയ്യുമ്പോൾ തനിക്കും എന്തൊക്കെയോ തോന്നാറുണ്ട്…

അടിയിൽ അനക്കം വെച്ച് തുടങ്ങുന്ന ലിംഗത്തിന്റെ മുഴുപ്പ് അവൾ അറിയാതിരിക്കാൻ പലപ്പോഴും അരഭാഗം പിന്നോട്ട് വളച്ചാണ് താൻ അവളെ ആലിംഗനം ചെയ്യാറ്…

പക്ഷേ അവൾ ഒരു കൈ കൊണ്ട് തന്റെ അര ഭാഗം അവളിലേക്ക് കൂടുതൽ അമർത്തി ആലിംഗനത്തിന്റെ സമയം ദീർഘിപ്പിക്കുന്നില്ലേ എന്നൊരു സംശയം…?

“വേണ്ട … എല്ലാം തന്റെ തോന്നലുകളാവും.. അവൾ തന്റെ പൊന്നോമന പെങ്ങളാണ്… തെറ്റിദ്ധരിച്ച് അവളുടെ സ്നേഹം നഷ്ടപ്പെട്ടാൽ പിന്നെ മരിക്കുന്നതാണ് നല്ലത്. ”

മനസ്സിനെ സ്വയം സമാധാനിപ്പിച്ച് അവളിൽ നിന്ന് കഴിയുന്നത്ര അകലം പാലിച്ച് സൂക്ഷ്മത പുലർത്തിയാണ് പിന്നീട് ഗാസി ദിനങ്ങൾ തള്ളി നീക്കിയത്…

ഗാസിയുടെ അകൽച്ച ബുദൂറിനും മനസ്സിലായി, എങ്കിലും ….അവൾ മനപ്പൂർവ്വം എന്തേലും കുറുമ്പ് കാട്ടി പിണങ്ങി അവനെ തന്റെ അരികിലെത്തിക്കും.

തീൻമേശയിലേക്ക് അവൻ വരുമ്പോൾ അവളെ അവിടെഒന്ന് കാണാതിരുന്നാൽ മതി കൊടുങ്കാറ്റ് പോലെയാണ് അവൻ അവളുടെ റൂമിലേക്ക് ഓടുക.. അടുത്ത് തോഴിമാരുണ്ടെങ്കിൽ അവരെ ചീത്ത പറഞ്ഞ്, ബുദൂറിന്റെ കൈ പിടിച്ച് കൊണ്ട് വന്ന് തന്റെ അരികിലിരുത്തിയാലേ അവന് ഭക്ഷണമിറങ്ങൂ…

അവളുടെ കല്യാണം കഴിഞ്ഞാൽ ഇവനെന്ത് ചെയ്യും…. പട്ടിണി കിടന്ന് ചാവ്വോ…. എന്ന ഉമ്മിമാരുടെ കളിയാക്കി യുള്ള ചിരി അവന്റെ നെഞ്ച് പൊള്ളിക്കും. അവന്റെ കണ്ണിൽ നിന്ന് നീർമണികൾ ഉരുണ്ട് കൂടി തുളുമ്പുമ്പോൾ ബുദൂറിനും സങ്കടം വരും…

ഒരിക്കൽ ആറോ ഏഴോ വയസ്സുള്ള സമയത്ത് ഇത് പോലെ ഉമ്മിമാർ ഗാസിയെ കളിയാക്കിയപ്പോൾ അവൾ പറഞ്ഞത് ” ഞാൻ എന്റെ ഭായി ജാനെ മാത്രമേ കല്യാണം കഴിക്കൂ … ഭായിജാനെ കരയിച്ച് ഇവിടെന്ന് എങ്ങോട്ടും പോവില്ല” എന്നാണ്.

“സ്വന്തം ആങ്ങള യെ കല്യാണം കഴിച്ച് അവന്റെ സങ്കടം മാറ്റാൻ നടക്കുന്ന കുഞ്ഞിപെങ്ങൾ “….. എന്ന് പറഞ്ഞ് രണ്ട് ഉമ്മി മാരും ആർത്ത് ചിരിച്ചു.

ഒരിക്കൽ നിഷാപൂരിന് തൊട്ടടുത്ത നഗരമായ തൂസിലേക്ക്, ഭരണപരമായ ഒരു അതീവരഹസ്യ തീരുമാനം അവിടുത്തെ വസീറിന് കൈമാറാൻ ചക്രവർത്തി ഗാസിയെ ഏൽപിച്ചു…

തൂസും, നിഷാപൂരും തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും ഏഴ് ദിവസത്തെ വഴിദൂരമുണ്ട്.

ഉടവാൾ ധരിച്ച് സിൽസില എന്ന തന്റെ കാപ്പിരി ക്കുതിരയുടെ പുറത്ത് തൂസിലേക്ക് പുറപ്പെട്ട ഗാസി കണ്ണിൽ നിന്ന് മറയുന്നത് വരെ ബുദൂർ അവനെ നോക്കി കൊണ്ട് നിന്നു. ദൂരത്തേക്ക് പോയി ഗാസിയുടെ രൂപം ചെറുതായി,… ചെറുതായി.. മറയുമ്പോഴേക്കും, ബുദൂറിന്റെ കണ്ണിലെ മിഴിനീർ കണങ്ങൾ വലുതായി… വലുതായി…കാഴ്ച മറച്ച് ഭാരം താങ്ങാതെ നിലത്ത് വീണ് ചിതറിത്തെറിച്ചു കൊണ്ടിരുന്നു. കണ്ണീർ വറ്റുവോളം കരഞ്ഞു, അവൾ.

ആദ്യത്തെ രണ്ട് മൂന്ന് ദിനങ്ങൾ അവൾ ഒരു വിധം തള്ളി നീക്കി.. പിന്നീടങ്ങോട്ട് അവൾ ആകെയുലഞ്ഞ് തകർന്നു.. ഭക്ഷണം വേണ്ട, കുളി നനയില്ല… തോഴിമാരെ കാണാൻ കൂട്ടാക്കുന്നില്ല …

ചോദിക്കുന്നതിനോടും പറയുന്നതിനോടും എല്ലാം ഒരു തരം ദേഷ്യം. വെള്ളവുമായി ചെന്ന പരിചാരികയുടെ കൈയ്യിലെ സ്ഫടിക കൂജ വരെ തട്ടിപ്പൊട്ടിച്ചു.

ഉമ്മിമാർ നിർബന്ധിച്ചാൽ ഇത്തിരി വെള്ളമോ ചെറുപഴങ്ങളോ തിന്നാൽ ആയി. അവളുടെ ചേലും കോലവും കണ്ട് ഗാസിയെ യെ തൂസിലേക്ക് വിടേണ്ടിയിരുന്നില്ല എന്ന് ചക്രവർത്തിക്കു പോലും തോന്നി…

പിന്നെ…. സാരമില്ല… കെട്ടിച്ചു വിടേണ്ടവളല്ലേ… ശീലമാകാൻ ഇങ്ങനെ ഒരു കാരണമാകട്ടെ… എന്ന് ആശ്വസിച്ചു. ഇടക്കിടക്ക് ഗാസിയെ ഇങ്ങനെ വിട്ട് രണ്ട് പേരുടെയും ഇത്തരം പ്രയാസങ്ങൾ പതിയെ നീക്കി എടുക്കണം എന്ന് കൂടി ഹിർക്കലും ഭാര്യമാരും കൂടി തീരുമാനിച്ചു.

ഗാസി പോയതിന്റെ ഏഴാം നാൾ രാവിലെ മുതൽ കൊട്ടാരമട്ടുപ്പാവിൽ പോയി നിന്ന് ദൂരേക്ക് മിഴി പായിച്ച് നിൽക്കുകയാണ് ബുദൂർ…

നട്ടുച്ചക്ക് കത്തി നിന്ന വെയിൽ പോലും അവൾ ചാറ്റൽമഴനനയുന്ന പോലെ നിന്ന് കൊണ്ടു…

ഉമ്മിമാരായ ശേബയും ഇഷ്താരയും ഇടക്ക് വന്ന് മട്ടുപ്പാവിൽ വെച്ച് തന്നെ നിർബന്ധിച്ച് വല്ലതും കുടിപ്പിക്കുകയും തീറ്റുകയും ചെയ്തു….

വെയിൽ ആറി…. പടിഞ്ഞാറൻ ചക്രവാളത്തിൽ, ചുവന്ന സൂര്യൻ അലിഞ്ഞിറങ്ങി എരിഞ്ഞു തീർന്നു…

ഗാസിയെ കാണാനില്ലാതെ ചെറുതായി പരക്കാൻ തുടങ്ങിയ ഇരുട്ടിൽ നിരാശയോടെ പിന്തിരിയാൻ തുടങ്ങുമ്പോഴാണ്, അകലെ …..ഒരു നേരിയ പൊടിപടലം ഉയർന്നുവോ എന്നവൾ സംശയിച്ചത്.

ആകാംക്ഷയോടെ അവൾ ഒന്ന് കൂടി ഉറ്റുനോക്കി…. ഏതിരുട്ടിലും , വേഗം കൊണ്ട് തന്നെ , തിരിച്ചറിയാൻ കഴിയുന്ന ഗാസിയുടെ കുതിര സിൽസില…. തിരതല്ലി വന്ന സന്തോഷം ആനന്ദബാഷ്പങ്ങളായി പെയ്തൊഴിയുന്ന കണ്ണുകളുമായി ശയനമുറിയിലേക്കോടി അവൾ വാതിലടച്ചു.

സിൽസിലയുടെ പുറത്ത് അവളെക്കാണാൻ ഓടി വന്നിരുന്ന ഗാസിയുടെ അവസ്ഥയും വിഭിന്നമല്ല…

പക്ഷേ … ഏഴ് ദിവസവും … സ്വയം ശിക്ഷണത്തിൽ മനസ്സിനെ പാകപ്പെടുത്താൻ ഉള്ള ശ്രമവും അവൻ നടത്തിയിരുന്നു.

” അവൾ തന്റെ കുഞ്ഞിപെങ്ങളാണ്…

അവളുടെ സമീപത്ത് തന്നിൽ ലൈംഗിക ചിന്തകൾ ഉണരുന്നത് സ്വയം നിയന്ത്രിക്കണം…

അവൾ തന്നെ ആഗ്രഹിക്കും വിധത്തിലാണ് പെരുമാറുന്നത് എന്നത് തന്റെ തോന്നൽ മാത്രമാണ്…

അതങ്ങനെയല്ലെങ്കിലും അത് വളർത്താതെ താൻ ശ്രദ്ധിക്കണം.

ഇഷ്താര ഉമ്മി പെറ്റതാണെങ്കിലും തന്റെ ഉമ്മി ശേബയും അവളെ, കരയുമ്പോൾ പാൽ വറ്റിയ മുലകൾ കുടിപ്പിക്കുന്നത് താൻ കണ്ടിട്ടുണ്ട്.

അഗമ്യഗമനം എന്ന പാപ ബന്ധം ഒരിക്കലും തങ്ങൾക്കിടയിൽ വേണ്ട, എന്നല്ലാം സ്വന്തം മനസ്സിനെ ഒരു പാട് തവണ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. ”

കൊട്ടാരത്തിലേക്ക് പ്രവേശിച്ച ഗാസി ആദ്യം ചുറ്റിലും തിരഞ്ഞത് ബുദൂറിനെ തന്നെയാണ്. അവളെ മുറ്റത്തോ പൂമുഖത്തോ കണ്ടില്ല.

ചെറിയ നിരാശ തോന്നിയെങ്കിലും പുറത്ത് കാണിക്കാതെ കുതിരപ്പുറത്ത് നിന്നിറങ്ങി ജീനി പരിചാരകനെ ഏൽപിച്ച് സിൽസിലയുടെ കുഞ്ചിരോമങ്ങൾ ഉള്ള കഴുത്തിൽ ഒന്ന് ഉഴിഞ്ഞ് അതിന്റെ മുഖത്തേക്ക് കവിൾ ചേർത്തു. തന്റെ യജമാനന്റെ സ്നേഹത്തിന് പകരമായി സിൽസില, ഗാസിയുടെ തലയിൽ മൂക്ക് കൊണ്ടൊന്നുരച്ച് പരിചാരകന്റെ കൂടെ ലയത്തിലേക്ക് നടന്നു.

ഗാസി, പൂമുഖ വാതിൽക്കൽ തന്നെ നോക്കി നിന്ന രണ്ട് ഉമ്മിമാരെയും ആലിംഗനം ചെയ്ത് നേരെ അകത്തേക്ക് നടന്നു. പിന്നെ ശയനമുറിയിൽ വിശ്രമിക്കുന്ന പിതാവിനെ കണ്ട് കാര്യങ്ങൾ ഉണർത്തിച്ച് നേരെ കുളിക്കാൻ പോയി.

അകത്തും ബുദൂറിനെ കാണാത്തത് അവനെ അൽപം സങ്കടത്തോടെ ആശ്ചര്യപ്പെടുത്തിയെങ്കിലും…. അവൻ അവളെ കുറിച്ച് ഒന്നും ചോദിച്ചില്ല.

അവൻ വന്ന് ഇത്ര നേരമായിട്ടും ബുദൂറിനെ അന്വേഷിക്കാത്തത് ഉമ്മിമാർ രണ്ട് പേരെയും ഒട്ടൊന്നുമല്ല അമ്പരപ്പിച്ചത് …

കുളി കഴിഞ്ഞ് ഉടയാടകൾ മാറി വന്ന അവൻ തീൻമേശയിലേക്കിരുന്നു പരിഭവം പോലെ പറഞ്ഞു.

” വഴിയിലൊന്നും നല്ല ഭക്ഷണമില്ലായിരുന്നു… വിശക്കുന്നു…ഉമ്മീ… യാത്രാവിശേഷങ്ങൾ ഭക്ഷണം കഴിച്ച് പറയാം.”

ശേബയും ഇഷ്താരയും മുഖത്തോട് മുഖം നോക്കി അമ്പരന്നു… ബുദൂറില്ലാതെ ഇവൻ തീൻമേശയിലിരുന്നു ഭക്ഷണം ആവശ്യപ്പെടുന്നത് ആദ്യമാണ്…. ഏഴ് ദിവസം കൊണ്ട് ഒരാൾ ഇങ്ങനെ മാറുമോ?

പക്ഷേ ഗാസിയുടെ നെഞ്ചിന്റെ വിങ്ങൽ അവർക്കറിയില്ലല്ലോ… താൻ വന്ന് ഇത്ര നേരമായിട്ടും ഒന്ന് വന്ന് നോക്കാൻ പോലും ശ്രമിക്കാതെ അവളുടെ റൂമിൽ തന്നെ വിശ്രമിക്കുന്ന അവളുടെ അകൽച്ച തന്റെ നെഞ്ചാകെ നീറ്റുന്നുണ്ട്…

അവൾക്ക് കല്യാണ ആലോചനകൾ ഒരുപാട് വന്ന്  തുടങ്ങിയ സ്ഥിതിക്ക് എന്നായാലും താൻ ഇതിനോട് പൊരുത്തപ്പെട്ടേ പറ്റൂ.

ലോകം ഇങ്ങിനെയാണ് …. പരിസ്ഥിതികൾ മനുഷ്യരെ അതിജീവനത്തിന് പ്രാപ്തരാക്കും.

ശേബ ഉമ്മിയുടെ, തേങ്ങലോടെ കണ്ണുകൾ നിറച്ച് പറഞ്ഞ വാക്കുകൾ ആണ് ഗാസിയെ ചിന്തകളിൽ നിന്നുണർത്തിയത്.

” മോനേ…. നീ പോയതിന് ശേഷം നിന്റെ കുഞ്ഞിപെങ്ങൾ ഈ മേശയിലിരുന്ന് ഒന്നും കഴിച്ചിട്ടില്ല…. അൽപം പഴച്ചാറും വെള്ളവും ഒന്നോ രണ്ടോ കാരക്കയുംആർക്കോ വേണ്ടിയെന്ന പോലെ കഴിക്കും…. അവളുടെ കോലം തന്നെ വാടിയ ഈന്തപ്പനയോല പോലുണ്ട്…. നീ അവളേ പോയി വിളിക്കെടാ…”

അതിന് അനുബന്ധം പോലെ ഇഷ്താര ഉമ്മിയും

“നിങ്ങൾ ഒരുമിച്ചിരുന്നല്ലാതെ കഴിക്കുന്നത്,കാണാൻ ഞങ്ങൾക്കാവില്ല ഗാസി, ” എന്ന് പറഞ്ഞ് കണ്ണ് തുടച്ചു.

പൊട്ടി വന്ന സങ്കടക്കടൽ കണ്ണിലൂടെ കുതിച്ചൊഴുക്കി ബുദൂറിന്റെ ശയനമുറിയിലേക്ക് ഓടുകയല്ല . പറക്കുകയായിരുന്നു ഗാസി…

ഇതേ സമയം തന്റെ മുറിയിൽ ബുദൂർ ഉൻമാദിനിയെപ്പോലെ എന്തൊക്കെയോ അസ്പഷ്ടമായി പുലമ്പുന്നുണ്ടായിരുന്നു.. ..വന്നിട്ടൊരു നാഴിക നേരമായില്ലേ…

എന്നെ ഒന്ന് തിരിഞ്ഞ് നോക്കാൻ തോന്നിയോ… ?

എന്നെക്കാണാൻ വരുന്നതിലും വലിയ എന്ത് പണിയാണ് അവനുള്ളത്… ?

എന്റെ മനസ്സ് മുഴുവൻ അവനല്ലേ… !!

അരുതാത്തതാണെന്നറിഞ്ഞിട്ടും എനിക്ക് നിയന്ത്രിക്കാൻ കഴിയേണ്ടേ… !!

ഒന്ന് കെട്ടിപ്പിടിക്കുകയെങ്കിലും ചെയ്തൂടെ അവന്.!

തന്റെ പ്രണയകാമനകൾ തിരിച്ചറിഞ്ഞ് അവൻ തന്നെ തീർത്തും വെറുത്തുവോ?…

ചിന്തകൾ ചിതറുന്നതിനനുസരിച്ച് മുടിയും പിടിച്ച് വലിക്കുന്നുണ്ടായിരുന്നു അവൾ.

പെട്ടെന്ന് ആണ് വാതിലിൽ നജൂ… എന്ന് തേങ്ങിക്കൊണ്ടൊരു മുട്ട് കേട്ടത്…

നജ്മത്തുൽ ബുദൂർ ഞെട്ടിപ്പിടച്ചെഴുന്നേറ്റു. തന്റെ പ്രാണൻ… തന്റെ പൊന്നാങ്ങള… തന്റെ ഭായിജാന്റെ ശബ്ദമല്ലേ അത്.

വാതിൽ വലിച്ചു തുറന്നു അവൾ ..

കണ്ണീരൊലിച്ചുചാടുന്ന അവന്റെ മുഖത്തോട്ടു നോക്കി രണ്ട് നിമിഷം സ്തബ്ദയായി നിന്നു പോയി അവൾ..!

ഗാസിയും അവളെ തന്നെ നോക്കുകയായിരുന്നു… തന്റെ ജീവനേക്കാളേറെ താൻ സ്നേഹിക്കുന്ന തന്റെ പെങ്ങളാണോ ഇത്.. ആ രൂപം കണ്ട് അവന് സഹിച്ചില്ല…

എന്റെ നജൂ എന്ന് പറഞ്ഞവൻ അവളെ കെട്ടിപ്പിടിച്ച് അവളുടെ നെറുകയിലും കവിളിലും തലയിലുമെല്ലാം ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു… തീർത്തും സഹോദരസ്നേഹത്തിന്റെ പ്രകടനങ്ങൾ…

പക്ഷേ… ബുദൂർ ,

ആദ്യം അവന്റെ പുറത്ത് ചുറ്റിയ കൈകൾ ഉയർത്തി അവന്റെ കഴുത്തിൽ പിണച്ച് പെരുവിരലിൽ ഊന്നി നിവർന്ന് അവന്റെ ചുവന്ന കീഴ് ചുണ്ടുകളെ വായിലാക്കി നിർത്താതെ നുകർന്ന് ഒരു മായാലോകത്തിലേക്ക് ഉയരുകയാണ് അവൾ ചെയ്തത്…

അവൾ തൊടുത്ത് വിടുന്ന ഉഷ്ണക്കാറ്റിൽ അറിയാതെ ഉള്ളുലഞ്ഞ് ഒന്ന് രണ്ട് തവണ അവനും അവളുടെ പവിഴാധരങ്ങളുടെ തേൻ ചുവപ്പ് അറിയാതെ നുകർന്ന് പോയി…. പെട്ടെന്ന് തന്നെ സ്ഥലകാലബോധം വീണ്ടെടുത്ത അവൻ അവളെ ബലമായി അകത്താൻ ശ്രമിച്ചെങ്കിലും… തളർന്ന മിഴിക്കോണുയർത്തി അവനെയൊന്ന് നോക്കി അവന്റെ വിരിഞ്ഞ മാറിൽ മുഖമിട്ടുരച്ച് പൊട്ടിക്കരഞ്ഞു, അവൾ.

പുനസംഗമത്തിന്റെ സന്തോഷത്തിൽ അവർ ചുറ്റുപാടുകൾ ഒന്നും ‘ അറിയുന്നുണ്ടായിരുന്നില്ല… പക്ഷേ അവരെ നോക്കി ശ്വാസം നിലച്ച് രണ്ട് മരവിച്ച കണ്ണുകൾ ചുവന്ന് ഇറ്റിറ്റ് വീഴുന്നുണ്ടായിരുന്നു…

(തുടരും…. നിങ്ങൾക്ക് വേണേൽ മാത്രം… ഞാനൊരു മടിയനാ…േേേന്ന)

Comments:

No comments!

Please sign up or log in to post a comment!