ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 16

ഭാഗം 16 അപ്രതീക്ഷിതം

Fashion Designing in Mumbai Part 16 bY അനികുട്ടന്‍ | Previous Parts

ഒരു നീണ്ട കളിക്ക് ശേഷം ഞങ്ങള്‍ എണീറ്റു. ഡോ. ലക്ഷ്മിക്ക് ഭയങ്കര ധൃതി.

“വാ അനീ നമുക്ക് ഇപ്പൊ തന്നെ പോയി അതെടുക്കാം.”

“ഹം… ലക്ഷ്മി.  നിങ്ങള്‍ ധൃതി വയ്ക്കല്ലേ. നമുക്ക് അത് എടുക്കാം. ആദ്യം നിങ്ങള്‍ പോയി അവിടുത്തെ കീ എല്ലാം എടുത്തു കൊണ്ട് വരൂ. ഒപ്പം ഈ ഡയമണ്ട്സും കൊണ്ട് ഭദ്രമായി വയ്ക്കൂ… “

അവര്‍ കുണ്ടിയും കുലുക്കി എണീറ്റു‌ പോയി. ഞാന്‍ വസ്ത്രങ്ങള്‍ നേരെയാക്കി എണീറ്റു.

…………………………………………………………………………………………………..

ലക്ഷ്മിക്കൊപ്പം ആ ബെന്‍സ് കാറില്‍ ഇരിക്കുമ്പോള്‍ എനിക്ക് നല്ലത് പോലെ വിശക്കുന്നുണ്ടായിരുന്നു.

“ലക്ഷ്മി എനിക്ക് വിശക്കുന്നു. “

“ഭക്ഷണം ഒക്കെ പിന്നീട്. ആദ്യം ഡയമണ്ട്സ്.”

പിന്നെ ഞാന്‍ ഒന്നും മിണ്ടിയില്ല. ഉച്ചയായത് കൊണ്ടായിരിക്കും റോഡില്‍ അധികം തിരക്കൊന്നും ഇല്ലായിരുന്നു. ഞങ്ങള്‍ പെട്ടെന്ന് തന്നെ രത്തന്‍ റായിയുടെ ആ പഴയ ക്ലിനിക്കില്‍ എത്തി. ഒരല്പം വിശാലമായ ഏരിയാ ആണ് ആ ക്ലിനിക്കിനു. പ്രവര്‍ത്തന രഹിതം ആണെങ്കിലും എല്ലാം വൃത്തിയായി വച്ചിരിക്കുന്നു.

ലക്ഷ്മി കാര്‍ നിര്‍ത്തി ഇറങ്ങി ഗേറ്റ് തുറന്നു. പിന്നെ തിരികെ വന്നു കാറില്‍ ഞങ്ങള്‍ അകത്തേക്ക് പ്രവേശിച്ചു. അവര്‍ ക്ലിനിക്കു തുറക്കാനൊരുങ്ങി.

“ലക്ഷ്മി. അതിന്‍റെ ആവശ്യം ഇപ്പോള്‍ ഇല്ല. “

“ങേ.. അപ്പോള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ പിന്നെ ഇവിടെ വന്നതെന്തിനാ? “

“ലക്ഷ്മി. അച്ഛന്‍റെ ആ പഴയ കാര്‍ എവിടെ? “

“അത് പിറകു വശത്ത് കിടപ്പുണ്ട്. എന്തേ? “

“നമുക്ക് അങ്ങോട്ട്‌ പോകാം. നമ്മള്‍ തേടി വന്നത് ഒരു പക്ഷെ അതില്‍ നിന്നും ലഭിക്കും. “

അവര്‍ ഒരല്പം സംശയത്തോടെ എന്നെ നോക്കി.

“മേനോന്‍ അങ്കിള്‍ അന്ന് ഇവിടെ വന്നത് അപ്രതീക്ഷിതം ആയിട്ടല്ലേ. അപ്പോള്‍ മിക്കവാറും താക്കോല്‍ ഒന്നും കരുതി കാണില്ല. അത് കൊണ്ട് തന്നെ അദ്ദേഹം അത് ക്ലിനിക്കിനു ഉള്ളില്‍ ഒളിപ്പിക്കാന്‍ യാതൊരു സാധ്യതയും ഞാന്‍ കാണുന്നില്ല. മാത്രവും അല്ല എന്നോട് മേഡത്തിന്‍റെ  കാര്‍ എന്ന് അന്ന് സൂചിപ്പിച്ചതും ആണ്. “

അവര്‍ എന്നെയും കൂട്ടി പിറകു വശത്തേക്ക് നടന്നു. അവിടെ കാര്‍ പോര്‍ച്ചില്‍ പ്രൌഢ ഗംഭീരതയോടെ അങ്ങനെ കിടക്കുന്നു MHB 136 രജിസ്ട്രേഷന്‍ ആകാശ നീല ഇംപാല കാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.

അപ്പോള്‍ മേനോന്‍ അങ്കിള്‍ അന്ന് പറഞ്ഞത് കാറിന്‍റെ നമ്പര്‍ ആണ്. ഞാന്‍ ആ വാക്കുകള്‍ മനസ്സില്‍ ഓര്‍ത്തു.

ലക്ഷ്മി കാറിന്‍റെ കീ തപ്പിപ്പിടിച്ചു. കാര്‍ തുറക്കാനൊരുങ്ങി.

“ലക്ഷ്മി.. അത് തുറക്കണ്ട. “

“ങേ? വേണ്ടേ? അപ്പൊ പിന്നെ? “

“ലക്ഷ്മീ…. നമ്മള്‍ തേടി വന്നത് എന്തായാലും കാറിന്‍റെ ഉള്ളില്‍ കാണില്ല. അന്ന് മേനോന്‍ അങ്കിള്‍ കാറിന്‍റെ കീയും കൊണ്ട് വന്നു കാണില്ല. അദ്ദേഹം ഈ കാറില്‍ എളുപ്പത്തില്‍ ഒളിപ്പിക്കാന്‍ പറ്റുന്ന എവിടെയെങ്കിലും ആകും വച്ചിട്ടുള്ളത്. “

ലക്ഷ്മി സംശയത്തോടെ എന്നെ നോക്കി.

“പുറത്തു നിന്നും ഒളിപ്പിച്ചു വയ്കാന്‍ പറ്റുന്ന ഏതെങ്കിലും ഭാഗത്ത്‌ ആയിരിക്കും അദ്ദേഹം അത് വച്ചിട്ടുണ്ടാകുക. നമുക്ക് നോക്കാം. “

പക്ഷെ എന്‍റെ നിഗമനങ്ങള്‍ തെറ്റായിരുന്നു. കാറിന്‍റെ പുറമേ നിന്നും ഞങ്ങള്‍ക്ക് ആ ഡയമണ്ട്സ് കിട്ടിയില്ല.

“അനീ. നമുക്ക് കാറിനുള്ളിലും ക്ലിനിക്കിലും നോക്കാം. “

“ഹം. ഇല്ല. ലക്ഷ്മീ. അതു കാറില്‍ തന്നെയാണുള്ളത്. പക്ഷെ എവിടെ ? “

“ഒരു പക്ഷെ പെട്രോള്‍ ടാങ്കിനുള്ളില്‍ ആയിക്കൂടെ അനീ? “

ഞാന്‍ മിഴിച്ചു നോക്കി. അങ്ങനെ ഒരു സാധ്യത ഞാന്‍ ഊഹിച്ചില്ല.

ലക്ഷ്മി പെട്ടെന്ന് കാറിന്‍റെ പെട്രോള്‍ ടാങ്കിന്‍റെ മൂടി തുറക്കാന്‍ നോക്കി. പിന്നെ നിരാശയോടെ എന്നെ നോക്കി പറഞ്ഞു.

“ഛെ. ഞാന്‍ ഒരു മണ്ടിയാ. ഇത് കാറിനുള്ളില്‍ നിന്നും തുറക്കാവുന്ന ലോക്ക് ഡോര്‍ ആണ്. അപ്പോള്‍ പിന്നെ.”

“ലക്ഷ്മീ.. നമുക്ക് ഇവിടെ ഇരുന്നു സാവധാനം ആലോചിക്കാം. ഇങ്ങനെ അരിച്ചു പെറുക്കിയത് കൊണ്ട് വലിയ കാര്യം ഒന്നും ഇല്ല.”

ക്ലിനിക്കിന്‍റെ പടിയില്‍ ഇരുന്നു കൊണ്ട് ഞാന്‍ പറഞ്ഞു. മടിച്ചു മടിച്ചു അവരും എനിക്കൊപ്പം ഇരുന്നു.

“ലക്ഷ്മീ. നമുക്ക് കാര്യങ്ങള്‍ ഒന്ന് കൂടി പരസ്പരം പറഞ്ഞു നോക്കാം. ചിലപ്പോള്‍ എന്തെങ്കിലും ക്ലൂ കിട്ടിയാലോ? “

“ഹാ. ശരി. “

“അന്ന് മേനോന്‍ അങ്കിള്‍ ശത്രുക്കളുടെ കണ്ണ് വെട്ടിച്ചു ഓടുന്നു. അല്ലേ? “

“അതെ. “

“മേനോന്‍ അങ്കിളിന്റെ കയ്യില്‍ ആ ചെറിയ സഞ്ചിയും ഉണ്ട്. ശത്രുക്കളില്‍ നിന്നും രക്ഷപ്പെട്ടു അത് ഒളിപ്പിക്കാനായി അദ്ദേഹം നേരെ ഇവിടെ വരുന്നു.”

“ങ്ങും.”

“ആ വെപ്രാളത്തിനിടയില്‍ അദ്ദേഹത്തിന്‍റെ കയ്യില്‍ ക്ലിനിക്കിന്‍റെയോ ഈ കാറിന്‍റെയോ കീ ഇല്ലെന്നു കരുതുക. അദ്ദേഹം വീട്ടിലും പോയിട്ടില്ല. അല്ലേ?”

“അതെ.


“അങ്ങനെയാണെങ്കില്‍ ഇവിടെ വന്ന മേനോന്‍ അങ്കിള്‍ ആ ഡയമണ്ട്സ് എവിടെയായിരിക്കും ഒളിപ്പിച്ചിരിക്കുക? കമ്പികുട്ടന്‍.നെറ്റ്ശത്രുക്കള്‍ പിറകെ ഉണ്ടെന്നു അയാള്‍ക്കറിയാം. എത്രയും പെട്ടെന്ന് അത് ഒളിപ്പിച്ചേ മതിയാകൂ. ഇനി ഒരു പക്ഷെ താന്‍ പിടിക്കപ്പെട്ടാലും അത് ശത്രുക്കളുടെ കയ്യില്‍ എത്തിപ്പെടരുത് എന്ന് അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാവും അല്ലേ?”

“ഹും..”

“അപ്പോള്‍ സ്വാഭാവികമായും അദ്ദേഹം ഈ കാറിലായിരിക്കും അത് ഒളിപ്പിച്ചത്. പക്ഷെ ശത്രുക്കളുടെയോ മറ്റാരുടെയോ കണ്ണില്‍ പെടാത്ത തരത്തില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഒരു പക്ഷെ നിങ്ങള്‍ക്ക് മാത്രം മനസ്സിലാകുന്ന തരത്തില്‍ ആയിരിക്കും അദ്ദേഹം അത് ഒളിപ്പിച്ചത്.”

“എങ്ങനെ?”

“ലക്ഷ്മീ… ഈ ക്ലിനിക്കും പരിസരവും വൃത്തിയാക്കുന്നത് ആരാണ്?”

“അതിനു ഞങ്ങളുടെ ഏതെങ്കിലും സര്‍വെന്റ് ആഴ്ചയില്‍ വരും. പുറമേ വൃത്തിയാക്കും. ക്ലിനിക്കിനു അകം വൃത്തിയാക്കാന്‍ ആണെങ്കില്‍ ഞാന്‍ ആരെയെങ്കിലും കൂട്ടി വരും. അച്ഛന്‍റെ ഓര്‍മ്മകള്‍ അല്ലേ. വേറെ ആരും നശിപ്പിക്കാന്‍ പാടില്ലല്ലോ.”

“അതെ, അത് തന്നെയാണ്. ഈ കാര്യങ്ങള്‍ ഒക്കെ മേനോന്‍ അങ്കിളിനും അറിയാം.അല്ലേ?”

“അതെ.”

“ഈ കാര്‍ ആരെങ്കിലും ഉപയോഗിക്കാറുണ്ടോ?”

“ഇല്ല. വല്ലപ്പോഴും ഞാന്‍ വന്നു കുറച്ചു നേരം സ്റ്റാര്‍ട്ട്‌ ചെയ്തിടും. അത്ര തന്നെ. ഓടിക്കാറൊന്നും ഇല്ല.”

“ങ്ങും. അന്ന് മേനോന്‍ അങ്കിളിനു ആക്സിടെന്റ്റ് ആയതിനു ശേഷം ലക്ഷ്മി ഈ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തിരുന്നോ?”

“ഇല്ല. ഇങ്ങോട്ട് വരാന്‍ തന്നെ പറ്റിയില്ല. അന്നത്തെ ടെന്‍ഷന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. പേടി. പിന്നെ മൊത്തത്തില്‍ ഞാന്‍ മൂഡ്‌ ഓഫ്‌ ആയി.”

“ങ്ങും. അപ്പോള്‍ കഴിഞ്ഞ കുറെ നാളുകള്‍ ആയി ഈ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തിട്ട്. മേനോന്‍ അങ്കിള്‍ ആ ഡയമണ്ട്സ് ഒളിപ്പിക്കുംപോള്‍ ചിന്തിച്ചിരുന്നതും അതായിരിക്കും. ഈ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുന്നത് എന്തായാലും ലക്ഷ്മി ആയിരിക്കുമല്ലോ. അപ്പോള്‍ അത് നിങ്ങളുടെ കയ്യില്‍ തന്നെ കിട്ടത്തക്ക രീതിയില്‍ ആയിരിക്കും അദ്ദേഹം ഒളിപ്പിച്ചത്.”

“ങേ? അനിയല്ലേ പറഞ്ഞത് മേനോന്‍ അങ്കിള്‍ അത് കാറിനു പുറത്താണ് ഒളിപ്പിച്ചതെന്നു.?”

“അതെ. അതങ്ങനെ തന്നെയാണ്. നിങ്ങള്‍ ആദ്യം ഈ കാര്‍ ഒന്ന് സ്റ്റാര്‍ട്ട്‌ ചെയ്യൂ. നല്ലത് പോലെ ആക്സിലേറ്റര്‍ കൊടുക്കണം.


അവര്‍ ശങ്കിച്ച് കൊണ്ട് കാറിനകത്ത്‌ കയറി. കുറച്ചു പ്രാവശ്യം ശ്രമിക്കേണ്ടി വന്നു കാര്‍ ഒന്ന് സ്റ്റാര്‍ട്ട്‌ ആകാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. പക്ഷെ അധികം നേരം കഴിയുന്നെനു മുന്‍പേ അത് ഓഫ്‌ ആകും.

ഞാന്‍ കാറിനു പുറകില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഒരു വശം ചേര്‍ന്നിരുന്നു. കണ്ണാടിയിലൂടെ എന്നെ നോക്കിയ ലക്ഷ്മിയോട് വീണ്ടും സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ ഞാന്‍ ആംഗ്യം കാട്ടി. കാര്‍ സ്റ്റാര്‍ട്ട്‌ ആയപ്പോഴേക്കും ആക്സിലേറ്റര്‍ ചവിട്ടി വയ്ക്കാന്‍ ഞാന്‍ പറഞ്ഞു. എന്‍റെ ഊഹം ശരിയായിരുന്നു. കാറിന്‍റെ പുകക്കുഴലില്‍ നിന്നും പുക വളരെ നേര്‍ത്ത രീതിയിലെ വരുന്നുള്ളൂ. ഞാന്‍ എന്‍റെ വലതു കൈ ആ പുക കുഴലിനു നേരെ പിടിച്ചു.

ഭും!

ഒരു വെടിയൊച്ചയോടു കൂടി ആ പുകക്കുഴലിനുള്ളില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിന്നും കുറെ കരിയും പുകയും പുറത്തേക്ക് തെറിച്ചു.

ഈ വെടിയൊച്ചയും പുകയും കണ്ടു ഭയന്ന ലക്ഷ്മി ചാടി വെളിയില്‍ ഇറങ്ങി നോക്കുമ്പോള്‍ ആകെ കരിയും പൊടിയും ആയി നില്‍ക്കുന്ന എന്നെയാണ്. ഞാന്‍ അവര്‍ക്ക് നേരെ ആ സഞ്ചി ഉയര്‍ത്തി കാണിച്ചു.

പെട്ടെന്ന് തന്നെ ക്ലിനിക്ക് തുറന്നു ഞങ്ങള്‍ അകത്തു കയറി. ഞാന്‍ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല അവര്‍. ആ സഞ്ചി തുറന്നു നോക്കുക കൂടി ചെയ്യാതെ കുറെ വെള്ളവും തുണിയും എടുത്തു കൊണ്ട് വന്നു എന്‍റെ മുഖവും മറ്റും തുടച്ചു തന്നു. അവരുടെ മുഖത്ത് വല്ലാത്ത വാത്സല്യം ആയിരുന്നു അപ്പോള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.

പിന്നെ ഞങ്ങള്‍ ആ സഞ്ചിയില്‍ നിന്നും ഡയമണ്ട്സ് ആ പാത്രത്തിലെ വെള്ളത്തിലേക്കിട്ടു.മൊത്തം മുപ്പതു ഡയമണ്ട്സ്.

“ലക്ഷ്മീ. ഇതിപ്പോ മുപ്പതല്ലേ ഉള്ളു?”

“ഞാന്‍ നേരത്തെ പറഞ്ഞില്ലേ. അത്രെയേ കാണുള്ളൂ എന്ന്.”

“പക്ഷെ എന്‍റെ ഊഹം ശരിയാകണമെങ്കില്‍ ഒരു നൂറെണ്ണം കൂടി കാണണം.”

“മണ്ണാങ്കട്ട. ഇത് മുപ്പതു. എന്‍റെ കയ്യില്‍ ആറെണ്ണം. മൊത്തം മുപ്പത്തിയാറ്. “

“അതല്ലല്ലോ. നിങ്ങളുടെ ഭാഗ്യ നമ്പര്‍ പ്രകാരം നൂറ്റി മുപ്പത്തിയാറെണ്ണം കാണണം അല്ലോ.”

ഞാന്‍ ആലോചിച്ചു കൊണ്ട് ആ റൂമില്‍ തേരാ പാരാ നടന്നു. രത്തന്‍ റായിയുടെ പഴയ കണ്‍സള്‍ട്ടേഷന്‍‍ കമ്പികുട്ടന്‍.നെറ്റ്മുറി ആണ്. അത് പഴയത് പോലെ തന്നെ സൂക്ഷിച്ചിട്ടുണ്ട്. പെട്ടെന്ന് നോക്കുകയാണെങ്കില്‍ അവിടെ ഇപ്പോഴും ചികിത്സ നടക്കുന്നുണ്ടെന്ന് തോന്നും.
ഞാന്‍ ആ കസേരയില്‍ ഇരുന്നും ടേബിളില്‍ കിടന്നും ഒക്കെ ചുവരിലെ പെയിന്റിങ്ങുകളില്‍ നോക്കി. എന്തെങ്കിലും തെളിഞ്ഞു വരുന്നുണ്ടോന്നു.

ഇത് കണ്ട ലക്ഷ്മിക്ക് ചിരി പൊട്ടി. എന്നാ ഈ സംശയ രോഗിയെ ഞാന്‍ ഒന്ന് പരിശോധിച്ച് കളയാം എന്ന് പറഞ്ഞു ആ ടേബിളില്‍ ഇരുന്ന സ്റ്റെതസ്കൊപ് എടുത്തു അവര്‍ എന്‍റെ മടിയില്‍ കയറി ഇരുന്നു. ആ സ്റ്റെതസ്കൊപ് എന്‍റെ നെഞ്ചോട്‌ ചേര്‍ത്ത് വച്ച്  പരിശോധിച്ചു.

“എന്തേ? വല്ലോം കേള്‍ക്കുന്നുണ്ടോ?”

“അയ്യോ. ഇത് വര്‍ക്ക് ചെയ്യുന്നില്ല.” ലക്ഷ്മി പറഞ്ഞു കൊണ്ട് അതിന്‍റെ തല ഭാഗം അഴിച്ചു നോക്കി.

ആ മൂടി തുറന്നപ്പോള്‍ ഉള്ളില്‍ നിന്നും ഒരു പേപ്പര്‍ കഷണം പുറത്തേക്കു വീണു. അവര്‍ അതെടുത്തു തുറന്നു നോക്കി. പിന്നെ എന്നെ കാണിച്ചു.

അതില്‍ ഒരു ഹിന്ദി കവിത ആയിരുന്നു.

“ഹസ്സാരോം താരെയാം ചമക്നെ ലഗീ.

സൈകടോം പുരുഷു ഖടെ ഹോ ഗയെ

ചാന്ദ്നീ കോ ദേഖ്തെ ദേഖ്തെ

ബുധ് ഹസനെ ലഗാ”

(ആയിരം താരകങ്ങള്‍ തിളങ്ങാന്‍ തുടങ്ങി

നൂറു കണക്കിനാളുകള്‍ നിരന്നു നിന്നു

പൌര്‍ണമിയെ നോക്കി നോക്കി

ബുധന്‍ ചിരിക്കാന്‍  തുടങ്ങി)

“ഇതിന്‍റെ അര്‍ഥം എന്താ?” ഞാന്‍ ചോദിച്ചു.

“അറിയില്ല. പക്ഷെ ഇത് അച്ഛന്‍റെ കൈയ്യക്ഷരം ആണ്.”

“ലക്ഷ്മീ. അച്ഛന് കവിത എഴുതുന്ന സ്വഭാവം ഉണ്ടായിരുന്നോ?”

“എന്‍റെ അറിവില്‍ ഇല്ല.”

“അപ്പോള്‍ ഇത് ഒരു ക്ലൂ ആണ്.”

“ക്ലൂവോ? എന്തിന്‍റെ?”

“നമ്മള്‍ തേടി വന്നത് നൂറു രത്നങ്ങള്‍ക്കായി അല്ലേ?”

“നൂറോ? ഞാന്‍ ആകെ ഇത്രയേ പ്രതീക്ഷിച്ചുള്ളൂ”

“എന്നാ ഞാന്‍ തേടി വന്നത് നൂറു രത്നങ്ങളെയാണ്. പക്ഷെ ഈ ക്ലൂ വിരല്‍ ചൂണ്ടുന്നത് ആയിരം രത്നങ്ങളിലേക്കാണ്.”

“ആയിരമോ?” അവരുടെ മുഖത്ത് അദ്ഭുതം.

“അതെ. ആയിരം താരകങ്ങള്‍ തിളങ്ങുന്നു എന്നത് ഒരു നിധി കൂമ്പാരത്തെ പറ്റിയുള്ള സൂചന ആണെന്ന് തോന്നുന്നുന്നു. അതിലേക്കു  എത്താന്‍ നൂറു പേര്‍ നിര നിരയായി നില്‍ക്കണം  എന്നാണു പറഞ്ഞിരിക്കുന്നത്. പക്ഷെ അവസാന രണ്ടു വരിയുടെ അര്‍ഥം. അതറിയണമെങ്കില്‍ ഈ കടലാസ്സിന്റെ ബാക്കി കിട്ടണം.”

“ബാക്കിയോ?”

“അതെ ബാക്കി തന്നെ.” ഞാന്‍ ആ പേപ്പറിന്‍റെ അരിക് കാണിച്ചു കൊടുത്തു. അതില്‍ നിന്നും പകുതിയോളം ഭാഗം കീറി മാറ്റിയിരിക്കുന്നു.

“ഇനിയിപ്പോ അതെവിടെ പോയി തപ്പും എന്‍റെ ഈശ്വരാ..” ലക്ഷ്മി കഴുത്തില്‍ കിടന്ന മാലയിലെ ലോക്കറ്റില്‍ പിടിച്ചു കൊണ്ട് പറഞ്ഞു.

അപ്പോഴാണ്‌ എനിക്ക് ശില്പയുടെ അച്ഛന്‍ അന്ന് പറഞ്ഞ കാര്യം ഓര്‍മ്മ വന്നത്. ശില്പയുടെ കഴുത്തില്‍ നോക്കി മാല എവിടെ എന്ന് ചോദിച്ച കാര്യം. അപ്പോള്‍ കാര്യങ്ങള്‍ പിടി കിട്ടി.

“ലക്ഷ്മീ. ലക്ഷ്മിയുടെ കയ്യില്‍ ഏതെങ്കിലും പഴയ ലോക്കറ്റ് ഉണ്ടായിരുന്നോ? ഒരു പക്ഷെ അച്ഛന്‍ തന്നത്.”

അവര്‍ കുറച്ചു നേരം ആലോചിച്ചു നിന്നു. “അതെ ഒരു ലോക്കറ്റ് മാല അച്ഛന്‍ എനിക്ക് തന്നിരുന്നു. പക്ഷെ അതിപ്പോള്‍ എന്‍റെ കയ്യില്‍ ഇല്ല. ഞാന്‍ അത്.”

“ശില്‍പയ്ക്ക് കൊടുത്തു അല്ലേ?”

“അതെ. അതെങ്ങനെ അനിക്ക്….”

“ഞാന്‍ ഊഹിച്ചതാ. അതെപ്പോഴാ നിങ്ങള്‍ അവള്‍ക്കു കൊടുത്തെ?”

“അത് അന്ന് ട്രെയിനില്‍ വച്ച് നിന്നെ മിസ്സ്‌ ചെയ്തപ്പോള്‍ അവള്‍ വിഷമിച്ചിരിക്കുന്നത് കണ്ടു ഞാന്‍ കൊടുത്തതാ. അത് കിട്ടിയപ്പോളാ അവള്‍ ഒന്ന് ചിരിച്ചത് തന്നെ.”

“ഹം.. അവള്‍ അത് കഴുത്തില്‍ ഇട്ടോ?”

“അതെ. ഞാനാ അവളുടെ കഴുത്തില്‍ അതിട്ടു കൊടുത്തെ. എന്‍റെ ബാഗില്‍ വെറുതെ കിടന്നിരുന്നതാ. “

“ഹം. ലക്ഷ്മീ. അതിനു ശേഷം അല്ലേ മേനോന്‍ അങ്കിള്‍ വയലന്റ് ആയെ?”

“അതെ. എന്താ?”

“ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തം ആയില്ലേ?  ആ ലോക്കറ്റിനെ പറ്റി മേനോന്‍ അങ്കിളിനു നേരത്തെ അറിയാം. ഒരു പക്ഷെ അതിനുള്ളില്‍ എന്താണെന്നും. അത് നിങ്ങളോട് പറയാന്‍ ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ ആണ് അദ്ദേഹം വയലന്റ് ആയതു.”

“ഈശ്വരാ. സത്യമാണോ അനീ നീ ഈ പറയുന്നത്. അന്നേരം ഇതൊന്നും എന്‍റെ തലയില്‍ തോന്നിയില്ലല്ലോ.”

“ലക്ഷ്മീ. ഈശ്വരന്‍ ഓരോന്നും നിശ്ചയിച്ചിട്ടുണ്ട്. ഒരു പക്ഷെ എന്‍റെ നിയോഗം ആയിരിക്കാം നിങ്ങളോട് ഇതൊക്കെ വെളിപ്പെടുത്തുക എന്നത്. എന്‍റെ ഓര്‍മ്മകളിലെ കണ്ണികള്‍ ഇങ്ങനെ നിങ്ങളുടെ പ്രശ്നങ്ങളുമായി ഈശ്വരന്‍ ബന്ധിപ്പിച്ചു വിട്ടതാകാം.”

“ഹം.. അനീ.. ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.”

“ലക്ഷ്മീ. നമുക്ക് എത്രയും വേഗം ബാബയുടെ അടുത്ത് പോകാം. ആ ലോക്കറ്റ് ശില്പയുടെ കയ്യില്‍ തന്നെ കാണും. നമുക്ക് അത് എടുക്കാം. ഒപ്പം ഈ രത്നങ്ങളും മേനോന്‍ അങ്കിളിനെ കാണിക്കാം. ഒരു പക്ഷെ അദ്ദേഹത്തിന്‍റെ അസുഖം ഭേദം ആയാലോ?”

“ശരിയാ അനീ. നമുക്ക് പോകാം.”

ഞങ്ങള്‍ ആ രത്നങ്ങള്‍ ഭദ്രമായി പൊതിഞ്ഞെടുത്തു. യാതൊന്നും സംഭവിക്കാത്ത മട്ടില്‍ അവിടെ നിന്നും യാത്ര തിരിച്ചു.

ഞങ്ങള്‍ തിരികെ എത്തുമ്പോള്‍ നേരം വൈകിയിരുന്നു. വഴിയില്‍ നിന്നും ഭക്ഷണം ഒക്കെ കഴിച്ചു തികച്ചും സ്വാഭാവികമായിട്ടായിരുന്നു ഞങ്ങളുടെ യാത്ര. പിന്തുടരുന്ന ശത്രുവിന്‍റെ കണ്ണില്‍ക;മ്പി;കു;ട്ട;ന്‍;നെ;റ്റ് പൊടിയിടാനുള്ള ഒരു തന്ത്രം ആയിരുന്നു അത്. അങ്ങനെ ഒരു ശത്രു ഉണ്ടോ എന്ന് പോലും ഞങ്ങള്‍ക്ക് പിന്നീട് തോന്നി. കാരണം പ്രതീക്ഷിച്ച പോലെ ഒരു ആക്രമണമോ ആരെങ്കിലും പിന്തുടരുകയോ ഒന്നും ചെയ്തില്ല. സന്ധ്യ ആയതോടെ ഞങ്ങള്‍ തിരികെ ബാബയുടെ അടുത്തെത്തി.

ലക്ഷ്മിയെ കുറെയേറെ നാളുകള്‍ക്കു ശേഷം കണ്ടതിനാലാകണം ബാബയുടെ കണ്ണുകള്‍ വല്ലാതെ നിറഞ്ഞു. അവര്‍ തമ്മിലുള്ള സ്നേഹ പ്രകടനങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ശില്പയുടെ അച്ഛന്‍റെ അടുക്കലേക്കു പോയി. ആ മുറിയില്‍ അപ്പോള്‍ അച്ഛനും അമ്മയും ഇരിപ്പുണ്ടായിരുന്നു. അകത്തു കയറിയ ഉടനെ തന്നെ ലക്ഷ്മി ശില്പയെ വിളിച്ചു മാറ്റി നിര്‍ത്തിയിട്ടു ലോക്കറ്റിനെ പറ്റി ചോദിക്കുന്നത് ഞാന്‍ കണ്ടു. ആ മുറിയുടെ കതകു അടച്ചു കുറ്റിയിട്ടു ഞാന്‍ അവിടെ ഇരുന്നു. ബാബ എന്താ അനീ എന്ന് ചോദിച്ചു എനിക്കരികില്‍ വന്നിരുന്നു.

ഇതിനിടയില്‍ ശില്‍പ കട്ടിലിനടിയില്‍ നിന്നും ഒരു പഴയ ബാഗ് വലിച്ചെടുത്തു അതില്‍ പരതി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ കിട്ടി എന്നും പറഞ്ഞു ലക്ഷ്മിയുടെ അടുത്ത് ചെന്നു.

ലക്ഷ്മി അത് വാങ്ങി തിരിച്ചും മറിച്ചും നോക്കിയിട്ട് എനിക്ക് നേരെ നീട്ടി. ഞാന്‍ അത് ശില്പയുടെ കഴുത്തില്‍ അണിയിപ്പിച്ചു മേനോന്‍ അങ്കിളിന്റെ മുന്‍പില്‍ നിര്‍ത്തി.

എന്നാല്‍ അദ്ദേഹം അപ്പോഴും അതെ ആലോചനയില്‍ തന്നെ. പ്രത്യേകിച്ചു ഭാവ മാറ്റം ഒന്നും ഇല്ല.

ഞാന്‍ ഒരു പാത്രം എടുത്തു അദ്ദേഹത്തിന് മുന്നില്‍ വച്ചു. എന്നിട്ട് ലക്ഷ്മിയെ നോക്കി. കാര്യം പിടി കിട്ടിയ അവര്‍ അദ്ദേഹത്തിന് അരികില്‍ വന്നിരുന്നു. ഒരു അപരിചിതയെപ്പോലെ അവരെ മേനോന്‍ അങ്കിള്‍ നോക്കി. ലക്ഷ്മി പതുക്കെ ഒളിപ്പിച്ചു വച്ചിരുന്ന രത്നങ്ങള്‍ ആ പാത്രത്തിലേക്കിട്ടു. ഒന്നൊന്നായി. അതിന്‍റെ തിളക്കം കണ്ടു എല്ലാവരുടെയും വായില്‍ നിന്നും ഹാ എന്നൊരു ശബ്ദം പുറത്തു വന്നു. എന്നാല്‍ മേനോന്‍ അങ്കിള്‍ മാത്രം ഒന്നും മിണ്ടാതെ അതില്‍ തന്നെ നോക്കിയിരുന്നു. അദേഹത്തിന്റെ കണ്ണുകളില്‍ ആ വജ്രത്തിന്‍റെ തിളക്കം പ്രതിഫലിക്കുന്നത് ഞാന്‍ കണ്ടു. പെട്ടെന്ന് അദ്ദേഹം വജ്രങ്ങളെ ഓരോന്നായി കയ്യിലെടുത്തു എണ്ണി നോക്കി. ലക്ഷ്മിയെ നോക്കി തേര്‍ട്ടി തേര്‍ട്ടി എന്നൊക്കെ പറഞ്ഞു.

“മേനോന്‍ അങ്കിള്‍ ഇത് തെര്‍ത്ടി ഡയമണ്ട്സേ ഉള്ളൂ. ബാക്കി ആറെണ്ണം എന്‍റെ വീട്ടില്‍ ഉണ്ട്.”  ലക്ഷ്മി പറഞ്ഞു.

അത് കേട്ട് അദേഹത്തിന്റെ മുഖം വിടര്‍ന്നു. ലക്ഷ്മിയുടെ തലയില്‍ ചുംബിച്ചു. പെട്ടെന്ന് വെപ്രാളപ്പെട്ട് ശില്പയെ നോക്കി. അവളുടെ കഴുത്തില്‍ ആ ലോക്കറ്റ് കണ്ടപ്പോള്‍ ആ മുഖം കൂടുതല്‍ വിടര്‍ന്നു.

ഇതൊക്കെ കണ്ടു ആകെ വണ്ടര്‍ അടിച്ചു നില്‍ക്കുകയായിരുന്നു എന്‍റെ ശില്പകുട്ടി. അച്ഛന്‍‍ അവളെ അടുത്തേക്ക് വിളിച്ചപ്പോള്‍ സന്തോഷത്തോടെ ഓടിച്ചെന്നു. മേനോന്‍ അങ്കിള്‍ അവളെ കെട്ടിപ്പിടിച്ചു ഒരു മുത്തം കൊടുത്തു. എന്നിട്ട് ആ ലോക്കറ്റ് ഊരിയെടുത്തു. അത് ലക്ഷ്മിക്ക് നേരെ നീട്ടി. ലക്ഷ്മി അത് കയ്യില്‍ വാങ്ങി. അത് എങ്ങനെ തുറക്കണം എന്ന് മേനോന്‍ അങ്കിള്‍ ആംഗ്യം കാണിച്ചു.

ലക്ഷ്മി അത് തുറന്നു. അതില്‍ നിന്നും കിട്ടിയ പേപ്പര്‍ ചുരുള്‍ നിവര്‍ത്തി നോക്കിയിട്ട് ചിന്താമഗ്നയായി എനിക്ക് നേരെ നീട്ടി. ഞാന്‍ അത് വാങ്ങി നോക്കി.

അതില്‍ മൂന്നു നാല് വെള്ളത്തുള്ളികള്‍ പോലെ ഇറെഗുലര്‍ ആയ നാലഞ്ചു വൃത്തങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. അതില്‍ ഒരെണ്ണത്തില്‍ തുമ്പിക്കൈ ഉയര്‍ത്തി നില്‍ക്കുന്ന ഒരു ആനയുടെ പടം. അതിന്‍റെ മുന്‍ കാലുകള്‍ റ പോലെ വിരിച്ചു വച്ചിരിക്കുന്നു.

എനിക്കും ഒന്നും മനസ്സിലായില്ല. ഞാന്‍ കുറെ നേരം ആലോചിച്ചു. നിധിയെപ്പറ്റിയുള്ള ക്ലൂ ആണിത്. പക്ഷെ എന്താണ് എന്ന് ഒരു പിടിയും കിട്ടുന്നില്ല. ഒരു പക്ഷെ ആ സ്ഥലത്തേക്കുള്ള മാപ്പ് ആണോ.

എന്‍റെ കയ്യില്‍ നിന്നും ആ കടലാസ് വാങ്ങി ബാബ നോക്കി. പിന്നെ ഓരോരുത്തരായി അത് നോക്കി. ആര്‍ക്കും ഒന്നും പിടി കിട്ടിയില്ല. അവസാനം അത് ശില്പയുടെ കയ്യില്‍ എത്തി. അവള്‍ കുറച്ചു നേരം അതില്‍ തന്നെ നോക്കി ഇരുന്നു. എന്നിട്ട് എന്തോ പിറുപിറുത്തു.

അത് മേനോന്‍ അങ്കിളിനെ കാണിച്ചു നോക്കിയാലോ എന്ന് ഞാന്‍ ആലോചിച്ചു. പക്ഷെ അദ്ദേഹം എന്തോ ആലോചിച്ചു കൊണ്ടിരിക്കുകയാണ്. ചിലപ്പോള്‍ വീണ്ടും വയലന്റ് ആയാലോ‍.

അപ്പോഴേക്കും ശില്‍പ എണീറ്റു‌ ചെന്ന് അവിടെ മേശപ്പുറത്തിരുന്ന പേപ്പറുകളില്‍ പരതി. അവസാനം ഒരു പേപര്‍ എടുത്തു ഞങ്ങളുടെ നേരെ നീട്ടി.

എലിഫെന്റാ കേവ്സ് എന്ന സ്ഥലത്തേക്കുറിച്ചുള്ള ഒരു ലേഖനം ആയിരുന്നു അത്. മുംബൈയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ ചിതറിക്കിടക്കുന്ന കുറച്ചു ദ്വീപുകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. അതില്‍ സ്ഥിതി ചെയ്യുന്ന പുരാതന കല്‍ക്ഷേത്രം. അതും ഒറ്റക്കല്ലില്‍ തീര്‍ത്തത്. ആനകളുടെ ഗുഹകള്‍ എന്നും ഗുഹകളുടെ നഗരം എന്നുമൊക്കെ അറിയപ്പെടുന്ന ദീപ സമൂഹം. പാറ തുരന്നുണ്ടാക്കിയ ഗുഹാ ക്ഷേത്രത്തിന്‍റെ ഉള്ളില്‍ ശിവന്‍റെ നിരവധി പ്രതിമകള്‍ ഉണ്ട്. ആനകള്‍ കാവല്‍ നില്‍ക്കുന്ന പോലെ കുറെ പ്രതിമകളും. (അഞ്ചാം നൂറ്റാണ്ടിലെങ്ങോ പണി കഴിപ്പിച്ച ഒറ്റക്കല്ലില്‍ കൊത്തിയുണ്ടാക്കിയ ആ പുരാതന ഗുഹാ ക്ഷേത്രങ്ങള്‍ പോര്ട്ടുഗീസുകാരുടെ ആക്രമണത്തില്‍ തകര്‍ന്നു തരിപ്പണം ആയതാണു. ഇപ്പോള്‍ അത് ഒരു വിനോദ സഞ്ചാര കേന്ദ്രം ആണ്. ഗൂഗിളില്‍ elephenta caves എന്ന് സെര്‍ച്ച്‌ ചെയ്താല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.)

ശില്‍പ എന്നെ നോക്കി ഒന്ന് കൊഷ്ടി കാണിച്ചു.അന്ന് ഞാന്‍ പേപര്‍ വായിക്കാറില്ലേ എന്ന് ചോദിച്ചതിനുള്ള മധുര പ്രതികാരം.

അപ്പോള്‍ നിധി എവിടെ ആണെന്ന കാര്യത്തില്‍ ഒരു തീരുമാനം ആയി. ഇനി ആ കവിതയുടെ അര്‍ഥം കൂടി അറിഞ്ഞാല്‍ പിന്നെ ചെന്നെടുക്കുക മാത്രമേ വേണ്ടൂ.

പക്ഷെ ഇതൊക്കെ കണ്ടിട്ട് എനിക്കും ലക്ഷ്മിക്കും ഒഴികെ ആര്‍ക്കും ഒന്നും മനസ്സിലായില്ല. എല്ലാവരോടും അതെ പറ്റി പിന്നെ വിവരിക്കാം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍  ആരും ഒന്നും ചോദിച്ചില്ല.

ലക്ഷ്മി ആ രത്നങ്ങള്‍ എടുത്തു മേനോന്‍ അങ്കിളിനെ ഏല്‍പ്പിച്ചു.

“അങ്കിള്‍ ഇത് അങ്കിളിനു അവകാശപ്പെട്ടതാണ്. ഈ രത്നങ്ങള്‍ എനിക്ക് വേണ്ട.”

എന്നാല്‍ അദ്ദേഹം അത് നിരസിച്ചു. അത് തിരികെ കൊടുത്തു ആംഗ്യങ്ങളിലൂടെയും മറ്റും അദ്ദേഹം പറഞ്ഞൊപ്പിച്ചു.

“ഇത് നിന്‍റെ അച്ഛന്‍റെ സ്വത്താണ്. ഇതിന്‍റെ യഥാര്‍ത്ഥ അവകാശി നീയാണ്” എന്ന്.

പിന്നെ മനസ്സില്ലാ മനസ്സോടെ ലക്ഷ്മി അതെല്ലാം പൊതിഞ്ഞെടുത്തു. പിന്നെ എന്തോ ഓര്‍ത്തിട്ടെന്ന പോലെ അതില്‍ നിന്നും ഒരു ഡയമണ്ട് എടുത്തു ആ ലോക്കറ്റിനുള്ളില്‍ വച്ച് അടച്ചു ശില്പയുടെ കഴുത്തില്‍ ഇട്ടു കൊടുത്തു.

“ഇതെന്റെ ശില്‍പ മോള്‍ക്കുള്ള സമ്മാനം ആണ്.”

ശില്പയുടെ കണ്ണുകള്‍ വിടര്‍ന്ന കാണണം ആയിരുന്നു.

ഞങ്ങളോട് യാത്ര പറഞ്ഞു ലക്ഷ്മി ഇറങ്ങാന്‍ തുടങ്ങി. അപ്പോഴാണ്‌ ഞാന്‍ അക്കാര്യം ഓര്‍ത്തത്‌. നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. ശത്രുക്കള്‍ ഏങ്ങാനും. അവരെ ഒറ്റയ്ക്ക് വിടണ്ടാ.

“ലക്ഷ്മി ഒറ്റയ്ക്ക് പോകണ്ടാ. അനി കൂടെ വരും.” ബാബ പറഞ്ഞു.

ഇങ്ങേര്‍ക്ക് മനസ്സു വായിക്കാന്‍ നല്ല കഴിവാണല്ലോ. ഞാന്‍ ഓര്‍ത്തു.

ഞാന്‍ അവര്‍ക്കൊപ്പം പുറത്തേക്കിറങ്ങി. ശില്‍പ ഓടി ഞങ്ങള്‍ക്കൊപ്പം വന്നു. എന്‍റെ കാതില്‍ പതിയെ പറഞ്ഞു.

“കൊരങ്ങാ പോണതൊക്കെ കൊള്ളാം. ഓര്‍മ്മകള്‍ വീണ്ടെടുക്കാതെ കുന്തോം പ്രവര്‍ത്തിപ്പിച്ചിട്ടു വന്നാല്‍ എന്‍റെ വിധം മാറും. ങാ…”

“നിന്നെ ഞാനിന്നു…” ഞാന്‍ അവളെ പിടിക്കാന്‍ ആഞ്ഞപ്പോഴേക്കും അവള്‍ ആ മുറ്റത്തു ഓടി. എന്നില്‍ നിന്നും കുറച്ചു ദൂരം മാറി നിന്നിട്ട് എന്നെ നോക്കി വിളിച്ചു പറഞ്ഞു.

“ചുണയുണ്ടെങ്കില്‍ എന്നെ പിടി. കൊരങ്ങന്‍ ഏന്തി വലിഞ്ഞു ഇങ്ങെത്തുംപോഴേക്കും ഞാന്‍ നൂറു വാര കടന്നിരിക്കും.” എന്നിട്ട് അവള്‍ പൊട്ടിച്ചിരിച്ചു.

അവളുടെ മുഖത്ത് പൂര്‍ണ ചന്ദ്രന്‍റെ പ്രഭ വീഴുന്നുണ്ടായിരുന്നു. എന്ത് ഭംഗി ആ ചിരി കാണാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഞാന്‍ മനസ്സില്‍ ഓര്‍ത്തു.

പെട്ടെന്ന് ആ കവിതാ ശകലം എന്‍റെ മനസ്സില്‍ ഓടി വന്നു.

“ഹസ്സാരോം താരെയാം ചമക്നെ ലഗീ.

സൈകടോം പുരുഷു ഖടെ ഹോ ഗയെ

ചാന്ദ്നീ കോ ദേഖ്തെ ദേഖ്തെ

ബുധ് ഹസനെ ലഗാ”

(ആയിരം താരകങ്ങള്‍ തിളങ്ങാന്‍ തുടങ്ങി

നൂറു കണക്കിനാളുകള്‍ നിരന്നു നിന്നു

പൌര്‍ണമിയെ നോക്കി നോക്കി

ബുധന്‍ ചിരിക്കാന്‍  തുടങ്ങി)”

“ശില്പേ. ഞാന്‍ പോയിട്ട് വന്നിട്ട് നിന്നെ തോല്‍പ്പിക്കാന്‍ പറ്റുമോ എന്ന് നോക്കാം. ഇപ്പൊ എനിക്ക് കുറച്ചു നക്ഷത്രം എണ്ണാനുണ്ട്.”

“ങേ?” ശില്‍പ വായും പൊളിച്ചു നിന്നു. ഞാന്‍ ലക്ഷ്മിക്കൊപ്പം കാറില്‍ കയറി.

“അനീ. നീയെന്താ ആലോചിക്കുന്നേ?”

“അത് ലക്ഷ്മീ. ആ എലിഫെന്റാ കെവ്സില്‍ ബുദ്ധന്‍റെ പ്രതിമ വല്ലതും ഉണ്ടോ?”

“ഉണ്ടെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. പക്ഷെ അതൊക്കെ പൊളിഞ്ഞു കിടക്കുകയായിരിക്കും. ആകെയുള്ളത്  നടരാജ പ്രതിമയാണ്. എന്താ?”

“ഹ്മം.. ലക്ഷ്മീ. അപ്പോള്‍ നമ്മള്‍ നിധി കണ്ടെത്തേണ്ടുന്ന സ്ഥലം ഏതാണ്ട് എനിക്ക് പിടി കിട്ടി. ഇനി അത് അവിടെ തന്നെയാണോ എന്ന് പോയി നോക്കിയാല്‍ മതി.”

“എന്‍റെ അനീ. നിനക്ക് വേറെ പണിയൊന്നും ഇല്ലേ. ഈ ഇരിക്കുന്ന ഡയമണ്ട്സിനു തന്നെ കോടികളുടെ വില വരും. ഇതില്‍ ഒരെണ്ണം എങ്കിലും മര്യാദയ്ക്ക് വില്‍ക്കാന്‍ പറ്റുമോയെന്നാ എന്‍റെ പേടി. അവന്മാര്‍ ഏങ്ങാനും അറിഞ്ഞാല്‍ നമ്മളെ വച്ചേക്കില്ല.”

“ഹം.. ലക്ഷ്മീ. നമുക്ക് ACP മേഡത്തിന്‍റെ സഹായം തേടിയാലോ?”

“ങേ.. അത് വേണ്ട. അത് ശരിയാകില്ല.”

“അതെന്തേ?”

“കാര്യം അവള്‍ എന്‍റെ അടുത്ത കൂട്ടുകാരിയൊക്കെ തന്നെയാ. പക്ഷെ അവള്‍ അത്ര നല്ല പുള്ളിയൊന്നും അല്ല.”

“അതെന്താ?”

“ഇവിടുത്തെ ക്രിമിനല്സുമായിട്ടു അവള്‍ക്കു നല്ല ഇടപാടാ.”

“ങ്ങും. എന്നിട്ടാണല്ലേ എനിക്കിട്ടു പണിയാന്‍ അവരെ തന്നെ ഏല്‍പ്പിച്ചത്.”

ലക്ഷ്മി കാര്‍ ഒറ്റ ചവിട്ടിനു നിര്‍ത്തി. ആ കണ്ണുകള്‍ നിറഞ്ഞിരുന്നു.

“അനീ.. ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.”

“എന്‍റെ ലക്ഷ്മീ. ഞാന്‍ വെറുതെ ചോദിച്ചതല്ലേ.”

“എന്നാലും അനീ. “

“ഒന്നും ഇല്ല. എന്‍റെ ഈ ഡയമണ്ട് സുന്ദരി എന്നെ ഒന്ന് വിരട്ടാനല്ലേ പറഞ്ഞുള്ളൂ. ഇടിച്ചു പൊടിച്ചത് ആ acp അല്ലേ?”

അവര്‍ ഒന്നും മിണ്ടാതെ നിറ കണ്ണുകളോടെ എന്നെ നോക്കിയിരുന്നു.

“അതേ എനിക്ക് അവരോടു നല്ല ദേഷ്യം ഉണ്ട്. എനിക്കിട്ടു പണിഞ്ഞതിനു അവര്‍ക്ക് നല്ലൊരു പണി തിരിച്ചു കൊടുക്കണ്ടേ?”

“അനി. നീ എന്താ ഉദേശിക്കുന്നെ?”

“അങ്ങനെ പ്രത്യേകിച്ചു ഉദ്ദേശ്യം ഒന്നും ഇല്ല. എന്‍റെ ഓര്‍മ്മകള്‍ ശരിയാണെങ്കില്‍ അവര്‍ എന്നെ പട്ടിയെ തല്ലിക്കൊന്നു കെട്ടി തൂക്കുന്നത് പോലെ കെട്ടിത്തുക്കിയിട്ടിരിക്കണം. അത് പോലെ അവരെയും എനിക്ക് കെട്ടി തൂക്കണം.”

“അനീ. അത് വേണോ? അവള്‍ ഇവിടുത്തെ acp അല്ലേ?”

“ലക്ഷ്മി എനിക്കൊപ്പം നില്‍ക്കുമോ? എങ്കില്‍ ആര്‍ക്കും ഒരു കുഴപ്പവും വരാതെ ഞാന്‍ അവരെ കൈകാര്യം ചെയ്യാം.”

“എന്‍റെ അനീ. നിനക്ക് വേണ്ടി എന്ത് വേണേലും ഞാന്‍ ചെയ്യാം. പക്ഷെ ഇത് എനിക്ക് വല്ലാതെ പേടിയാവുന്നു.”

“ലക്ഷ്മി ആദ്യം വണ്ടിയെടുക്ക്. നമുക്ക് വീട്ടില്‍ പോയിട്ട് വിശദമായി അതെ പറ്റി ആലോചിക്കാം.”

സത്യം പറഞ്ഞാല്‍ എനിക്ക് acp യെ അടിച്ചു ഇഞ്ച പരുവം ആക്കണം എന്നൊന്നും ഇല്ലായിരുന്നു. പക്ഷെ എന്‍റെ ബോധം കെടുത്തി അവര്‍ കാട്ടിക്കൂട്ടിയതിനു ചെറിയൊരു പണി, അത്രെയേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.

ബംഗ്ലാവിലെത്തിയിട്ടു ലക്ഷ്മി എന്നെ അവരുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി.

“ലക്ഷ്മീ. ആദ്യം സൊണാലി മേഡത്തെ വിളിച്ചിട്ട് ഇങ്ങോട്ട് വരാന്‍ പറയ്‌.”

“എന്തിനാ അനീ? ഈ രാത്രിയില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍?”

“എനിക്ക് നിങ്ങളെ രണ്ടിനെയും കൂടി തുണിയുരിഞ്ഞു നിധി തപ്പാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. എന്‍റെ പൊന്നു ഡോക്റ്ററെ. ഇത് അതിനൊന്നും അല്ല. നമ്മുടെ ഇന്നത്തെ കലാ പരിപാടിക്ക് മേഡം കൂടി വേണം.”

ലക്ഷ്മി മേഡത്തെ വിളിച്ചു പറഞ്ഞു.

“അവള്‍ ഒരു മണിക്കൂറിനുള്ളില്‍ വരാം എന്ന് പറഞ്ഞു.”

“ഹം. ഇനി ആ acp യെ വിളിച്ചിട്ട് ഇന്ന് ഡിന്നര്‍ ഇവിടെ  ആണ് എന്ന് പറ. “

ലക്ഷ്മി സംശയത്തോടെ എന്നെ നോക്കി. എന്നിട്ട് acp യെ വിളിച്ചു കാര്യം പറഞ്ഞു. ഭാഗ്യത്തിന് അവരും ഉടനെ വരാം എന്ന് പറഞ്ഞു.

ലക്ഷ്മി ഏതോ ഹോട്ടലില്‍ വിളിച്ചു ഭക്ഷണം ഓര്‍ഡര്‍ ചെയ്തു.

ഞാന്‍ എന്‍റെ പദ്ധതികള്‍ ലക്ഷ്മിയോട് പറഞ്ഞു. ആദ്യം acp യെ ബോധം കെടുത്തണം. ബോധം വരുമ്പോള്‍ അവര്‍ എന്നെ കെട്ടിയിട്ട പോലെ അന്തരീക്ഷത്തില്‍ തൂങ്ങിയാടണം. അത് കഴിഞ്ഞു ഞാന്‍ അവരുടെ ശരീരത്തില്‍ തലങ്ങും വിലങ്ങും പ്രഹരിക്കും എന്‍റെ കലി തീരുന്നത് വരെ.

“അനീ. അത് വേണോ? അവള്‍ പിന്നെ ഞങ്ങളെ വച്ചേക്കില്ല.”

“ഏയ്‌. അതൊന്നും ഇല്ല. ലക്ഷ്മിക്ക് അവരെ ബോധം കെടുത്താന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ പറ്റുമോ?”

“അതൊക്കെ ഞാന്‍ ചെയ്തോളാം. ഒന്നുമില്ലെങ്കിലും വിദേശത്ത് പോയി കുറെ ഡിഗ്രി എടുത്ത ഒരു ഡോക്ടര്‍ അല്ലേ ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.”

“ഹം. അപ്പോള്‍ ബാക്കിയൊക്കെ അത് കഴിഞ്ഞിട്ട്.”

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഭക്ഷണം വന്നു. പിറകെ സൊണാലി മേടവും. ഇതിനിടയില്‍ ലക്ഷ്മി ജോലിക്കാരെയെല്ലാം തന്ത്രപരമായി വീട്ടില്‍ നിന്നും ഒഴിവാക്കിയിരുന്നു. മേഡത്തോട് പദ്ധതികള്‍ ഒക്കെ വിവരിച്ചു. ആദ്യം കുറെ എതിര്‍ക്കുകയും ഭയക്കുകയും ചെയ്തെങ്കിലും പിന്നെ അവര്‍ വഴങ്ങി. ഇതിനിടയില്‍ ലക്ഷ്മി അറിയാതെ ഡയമണ്ടിനെ പറ്റി പറഞ്ഞു. പിന്നെ അത് മേഡത്തിനെയും കാണിച്ചു കൊടുക്കേണ്ടി വന്നു. എന്ത് കൊണ്ടോ എനിക്ക് അത് അത്ര ഇഷ്ടമായി തോന്നിയില്ല. അത്രയും വില പിടിപ്പുള്ള ഡയമണ്ടുകള്‍ കണ്ടപ്പോള്‍ മേഡാം സ്വയം മറന്നു കുറെ നേരം നിന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ acp വന്നു. അവര്‍ മൂന്നു പേരും കൂടി ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ഞാന്‍ ഒളിച്ചു നിന്നു. കാരണം ഞാന്‍ അവിടെ ഉണ്ടെന്നു acp അറിഞ്ഞാല്‍ ഞങ്ങളുടെ പദ്ധതിയെല്ലാം പൊളിയില്ലേ. മുകളിലെ മുറി acp യെ പൊരിച്ചെടുക്കാനായി ഞങ്ങള്‍ തയ്യാറാക്കിയിരുന്നു. ആ മുറിയില്‍ മറഞ്ഞിരിക്കുംപോഴാണ് ആ വാഹനം എന്‍റെ ശ്രദ്ധയില്‍ പെട്ടത്. ഒരു പഴയ കാര്‍ ബംഗ്ലാവിന്‍റെ മതിലിനരികില്‍ പാര്‍ക്ക് ചെയ്യുന്നു. അതില്‍ നിന്നും ഒരാള്‍ പതുക്കെ പുറത്തിറങ്ങി ചുറ്റും നോക്കിയിട്ട് മതില്‍ ചാടി കടന്നു. കാറിനുള്ളില്‍ എത്ര പേരുണ്ടെന്ന് വ്യക്തമല്ല. ഞാന്‍ അപകടം മണത്തു. ഡയമണ്ടുകള്‍ ഇവിടെ ഉണ്ടെന്നു ശത്രുക്കള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഏതു നിമിഷവും ഒരു ആക്രമണം ഉണ്ടായേക്കാം. പക്ഷെ എന്നെ കുഴക്കിയത് അതല്ല, ഞങ്ങള്‍ ഡയമണ്ട് എടുത്ത കാര്യം അവര്‍ എങ്ങനെ അറിഞ്ഞു? എടുത്ത സമയത്ത് ആരും ഞങ്ങളെ ഫോളോ ചെയ്തിരുന്നില്ല എന്ന് ഞാന്‍ ഉറപ്പു വരുത്തിയതാണ്. പിന്നെ ബാബയുടെ അടുത്ത് വച്ചാണ് മറ്റുള്ളവര്‍ അത് കാണുന്നത് തന്നെ. അവരാരും അങ്ങനെ ശത്രുക്കളുടെ അടുത്ത്? എന്‍റെ മനസ്സിലൂടെ അവരുടെയൊക്കെ മുഖം മിന്നി മറഞ്ഞു. ബാബയുടെ മുഖം എന്നില്‍ സംശയം ഉളവാക്കിയെങ്കിലും ആ സാധ്യത തള്ളിക്കളഞ്ഞു. പിന്നെ ഡയമണ്ടിനെ പറ്റി അറിവുള്ളത് ആര്‍ക്കു?

ഈശ്വരാ? സൊണാലി മേഡം. ആ ഡയമണ്ടുകളെ അവര്‍ വല്ലാത്ത ഭാവത്തോടെ നോക്കുന്നത് ഞാന്‍ കണ്ടതാണ്. അപ്പോള്‍ ?

എന്‍റെ മനസ്സിലൂടെ പല സംശയങ്ങളും കടന്നു പോയി. മേഡത്തെ ബാബയുടെ അടുക്കല്‍ വച്ച് കണ്ടത് മുതല്‍ ഉള്ള കാര്യങ്ങള്‍ എന്‍റെ മനസ്സിലൂടെ ഓടിക്കളിച്ചു. അവര്‍ ആണ് എന്‍റെ അപകടവും മുംബൈ ജീവിതവും പറഞ്ഞത്. അവര്‍ ആണ് അച്ഛനെയും അമ്മയെയും എനിക്ക് പരിചയപ്പെടുത്തിയത്. ഹീരയെയും ബാക്കിയുള്ളവരേയും എന്നിലേക്ക്‌ ചേര്‍ത്ത കണ്ണിയും അവര്‍ ആണ്. ഈശ്വരാ. എല്ലാം ഒരു കള്ള കഥ ആയിരുന്നോ. എന്‍റെ ഓര്‍മ്മകളെ അവര്‍ സമര്‍ഥമായി വളച്ചോടിക്കുകയായിരുന്നോ?

എന്‍റെ സംശയങ്ങള്‍ കാട് കയറുമ്പോഴേക്കും അയാള്‍ ബംഗ്ലാവിനു അരികിലേക്ക് എത്തിയിരുന്നു. ഇനി താമസിച്ചു കൂടാ. ലക്ഷ്മിയെ രക്ഷിക്കണം. ഞാന്‍ വാതില്‍ തുറക്കാന്‍ ആഞ്ഞതും അത് പെട്ടെന്ന് ആരോ തുറന്നു.

[കംബികുട്ടനില്‍ ഇപ്പോള്‍ മത്സരങ്ങളുടെ പ്രളയം ആണല്ലോ. അപ്പോള്‍ പിന്നെ അനികുട്ടനായിട്ടു കുറയ്ക്കുന്നില്ല. അടുത്ത രണ്ടു പാര്‍ട്ട് കൊണ്ട് കഥ അവസാനിക്കും. ഈ കഥയുടെ ക്ലൈമാക്സ് പ്രവചിക്കുന്നവര്‍ക്ക് ഒരുഗ്രന്‍ സമ്മാനം.

ഈ കഥ എങ്ങനെ അവസാനിക്കും എന്ന് പറയണം. അനിയുടെ ജീവിതത്തില്‍ എന്ത് സംഭവിക്കും? ഏതു പെണ്ണ് അവന്റെ ജീവിതത്തില്‍ കൂടെയുണ്ടാകും? അനിയുടെ ഓര്‍മ്മകള്‍ തിരിച്ചു കിട്ടുമോ? വില്ലനെ അനി എങ്ങനെ തളയ്ക്കും? അങ്ങനെ എന്തും ആകാം. നിങ്ങള്ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ഒന്ന് അവതരിപ്പിച്ചു നോക്കുക.

അവസാനം അനിക്കുട്ടന്റെ യഥാര്‍ത്ഥ ക്ലൈമാക്സ് വായിച്ചു വിലയിരുത്തുക. സമ്മാനം തീര്‍ച്ചയായും ഉണ്ട്. അത് എന്ത് എങ്ങനെ എന്ന് അവസാന എപിസോടില്‍.]

(ഈ കഥ തുടക്കം മുതല്‍ വായിക്കുന്ന ഒരാള്‍ ആണെങ്കില്‍ നല്ലവണ്ണം ആലോചിച്ചു മാത്രം ഉത്തരം ഇടുക. കാരണം ഞാന്‍ എവിടെ എങ്ങനെ ട്വിസ്റ്റ്‌ കൊണ്ട് വരുമെന്ന് എനിക്ക് മാത്രമേ അറിയുള്ളു. ഹി..ഹി..)

Comments:

No comments!

Please sign up or log in to post a comment!