രാക്ഷസൻ

ആാാ!! നിലത്തിറങ്ങി വെട്ടിയ ഇടിമിന്നൽ കണ്ടു അവൾ നിലവിളിച്ചു..

അവർ പെട്ടെന്നുണ്ടായ ആഘാതത്തിൽ നിന്നു വിമുക്തരാവാൻ കുറച്ചു സമയമെടുത്തു. സ്വല്പം വണ്ണം കൂടിയ ഡ്രൈവർ അസ്വസ്ഥനായി.. അയാൾ വണ്ടി റിവേഴ്‌സ് ഗിയറിൽ ഇട്ട്, ബാക്കിലോട്ടെടുക്കാൻ പരിശ്രമിച്ചു പരാജയപ്പെട്ടു, മുന്നിലെ വീൽ എന്തിലോ കുടുങ്ങിയിരിക്കയാണ്. അയാൾ ആ 4×4 വാഹനം ലോറേഞ്ചിൽ ഇട്ട് ഒന്നൂടെ ശ്രമിച്ചു … ജീപ് ചെറുതായി പിൻവലിഞ്ഞു…അയാൾ ഒന്നൂടി ശ്രമിച്ചു, പിന്നെ നിറുത്തി…ഈ ഇരുട്ടത്ത് തനിക്കു ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ പരിധിയുണ്ട്, ഒരു ടയർ പോയികിട്ടി, വേറെന്തെലും പ്രോബ്ലം വാഹനത്തിനു ഉണ്ടായിട്ടുണ്ടോ എന്ന് അറിയാനും വഴിയില്ല….

മഴ മെല്ലെ കനത്തു……

നാശം! ആ കിഴവൻ പറഞ്ഞത് കേൾക്കാതെ ഈ റൂട്ടിലൂടെ വണ്ടി എടുക്കാൻ തോന്നിയ നേരത്തെ അയാൾ ശപിച്ചു….അയാൾ, ആ വയസ്സൻ രണ്ട് മൂന്നു പ്രാവശ്യം എടുത്തു പറഞ്ഞതാണ്, നിങ്ങൾ നേരെ പോയി കുറേ കഴിയുമ്പോൾ ഇടതുവശത്തേക്കൊരു ഒന്ന് രണ്ട് വഴികാണും, എളുപ്പവഴിയണേലും അതിലൂടെ ഒരു കാരണവശാലും പോകരുത്തുതെന്നു, പ്രത്യേകിച്ച് രാത്രിയിൽ…..കുറേ കൂടി മുന്നോട്ടു പോയാൽ കിട്ടുന്ന വലത്തോട്ടുള്ള കയറ്റം കയറി പോണം ….

അഞ്ചോ പത്തോ കിലോമീറ്റർ ലാഭിക്കാൻ പറ്റുമെന്നു കരുതിയാണ് ഈ വഴി കയറിയത്… ഇനിയിപ്പോ എന്ത് ചെയ്യും എന്ന് അയാൾ ആശങ്കപ്പെട്ടു…നേരം പതിനൊന്നു മണിയോടടുക്കുന്നു….ഇവിടെയിരുന്ന് നേരം വെളുപ്പിക്കാൻ പറ്റില്ല…അടച്ചുറപ്പില്ലാത്ത വാഹനമാണ്, മാത്രവുമല്ല രാത്രി ഈ കാട്ടുപ്രദേശം വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രം ആയിക്കൂടെന്നില്ല…

മഴ ചെറുതായൊന്നു ശമിച്ച പോലെ തോന്നി…എന്നാലും ഇടിക്കും മിന്നലിനും കുറവില്ല,

അയാൾ തല വെട്ടിച്ചു ഭാര്യയുടെ നേരെ നോക്കി, അവൾ ഒന്നും മിണ്ടാത്തെ നേരെ നോക്കി നിര്വികാരയായി ഇരിക്കുന്നു, അല്ലെങ്കിലും തങ്ങൾ തമ്മിൽ വലിയ സംസാരമില്ലലോ…

പെട്ടെന്ന് കനത്ത ശബ്ദത്തിൽ വെള്ളിടി വെട്ടി, എല്ലാരും ഞെട്ടി…പെണ്ണുങ്ങൾ രണ്ട് പേരും ഇടിയുടെ ശബ്ദം കേട്ടാണ് ഞെട്ടിയതെങ്കിൽ, അയാളെ ഞെട്ടിച്ചത് കുറച്ചകലെ തങ്ങളെ ഉറ്റു നോക്കി നിൽക്കുന്ന ഒരു രൂപമാണ്, അയാളുടെ കൈകാലുകൾ മരവിച്ചു, തൊണ്ട വറ്റിവരണ്ടു, കണ്ണ് പുറത്തേക്കു തള്ളി…അതിന്റെ ബാഹ്യരേഖ ഒരു മനുഷ്യന്റെ തന്നെ കാഴ്ച്ചയിൽ പക്ഷെ അസാമാന്യ നീളം!!.അയാളുടെ ഭാര്യ അയാളുടെ മുഖത്തെ ഭാവം കണ്ടു അമ്പരന്നു, ഭയന്നു എന്ന് പറയുന്നതാവും ശരി… ഇരുട്ടിനെ തന്റെ ഭർത്താവിന് ഉള്ളാലെ പേടിയാണെന്ന് അവൾക്കു നന്നായറിയാം, ഇത്പക്ഷെ.

. കണ്ണ്തള്ളി…അവൾ അയാൾ നോക്കുന്ന ഇരുട്ടിലേക്ക് നോക്കി, ഒരു ചുക്കും കാണാൻ പറ്റുന്നില്ല, ഇരുട്ട് കണ്ണിൽ കയറുന്നു…ഒപ്പം തണുപ്പും…അവൾ പിന്നിൽ ഇരിക്കുന്ന മോളെ നോക്കി, അവളും അയാളുടെ ഭാവം കണ്ടു ആകെ ഭീതിപൂണ്ടു എന്ത്ചെയ്യണം, എന്ത് പറയണം എന്നറിയാതെ മരവിച്ചു ഇരിക്കുകയാണ്…അടുത്ത മിന്നലിൽ ആ രൂപം തങ്ങളുടെ സമീപത്തേക്കു കുറച്ചൂടി അടുത്തതായി അയാൾ കണ്ടു…

അവൾ ഭർത്താവിനെ മെല്ലെ ഒന്ന് കുലുക്കി വിളിച്ചു, ഒരു വികൃത ശബ്ദം പുറപ്പെടുവിച്ചു കൊണ്ടു അയാൾ ഞെട്ടിയുണർന്നു ഡോർ തുറന്നു ചാടിയിറങ്ങി പിന്നിലെത്തി മകളെ കൈപിടിച്ച് ജീപ്പിൽ നിന്നിറക്കി ചുറ്റും നോക്കി കിതച്ചു കൊണ്ടു ഇരുളിലേക്ക് ഓടിയകന്നു…

അവൾക്കൊന്നും മനസ്സിലായില്ല…എല്ലാം ഞൊടിയിടയിൽ കഴിഞ്ഞു…എന്താണ് സംഭവിച്ചത്? എന്തിനാണ് ഭർത്താവ് എഴുന്നേറ്റോടിയതു, മോളെവിടെ?

തന്നെ നട്ടപാതിരക്കു ഇരുട്ടിനു കൂട്ടായി അപരിചിതമായ ഏതോ സ്ഥലത്തു ഉപേക്ഷിച്ചു തന്റെ കഴുത്തിൽ താലി കെട്ടിയ പുരുഷൻ കടന്നു കളഞ്ഞിരിക്കുന്നു എന്ന വസ്തുത അവളെ എന്തുകൊണ്ടോ നൊമ്പരപ്പെടുത്തിയില്ല, പക്ഷെ മകൾ, താൻ പെറ്റതല്ലെങ്കിലും അവൾ…പോട്ടെ കൊച്ചു കുട്ടിയല്ലേ..അവൾക്കെന്തു ചെയ്യാൻ പറ്റും….അവളെ കുറിച്ചോർത്തതും അവളുടെ അകത്തും പുറത്തും ഇടിവെട്ടി…ഈ രാത്രിയിൽ അതും ഒരു കാട്ടിൽ, കൗമാരത്തിലേക്ക് കാലൂന്നിയിരിക്കുന്ന തന്റെ മകൾ!! ..,അവൾ ജീപ്പിൽ നിന്നു ചാടിയിറങ്ങി…തന്റെ സാരി ഉലഞ്ഞതും പാതിഅഴിഞ്ഞതുമൊന്നും അവൾ കാര്യമാക്കിയില്ല….അവൾ അച്ഛനും മകളും പോയ വഴിയെ ഓടി…

അവൾ കുറേ ദൂരം ഓടി, നേരിയ മഴ അപ്പോളുമുണ്ട്…, ഏതോ വസ്തുവിൽ തട്ടി അവൾ മറിഞ്ഞു വീണു, പിന്നെ ഉരുണ്ടുരുണ്ടിറങ്ങി എവിടെയോ ചെന്നു തട്ടി നിന്നു…അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു..

മുഖത്ത് വെള്ളം വീണ് അവൾക്ക് ബോധം തെളിഞ്ഞു, മഴ നിന്ന മട്ടുണ്ട്…പക്ഷെ മരം പെയ്യുന്നു…അവൾ തണുത്തു വിറച്ചു, സാരിയുടെ ഒരു കഷ്ണം മാത്രമുണ്ട് ബാക്കി, അവൾ അത് അരയിൽ മുറുക്കി കെട്ടി…നനഞ്ഞൊട്ടിയ ബ്ലൗസും അടിപ്പാവാടയും മാത്രം ധരിച്ചവൾ അങ്ങനെ ചിന്തയിൽ നിന്നാണ്ട് പോയി, താൻ ഉരുണ്ടു വന്നു നിന്നത് വല്ല കൊക്കയുടെ സമീപത്തെങ്ങാനുമാവാം, അങ്ങനെയെങ്കിൽ അതിൽ ചാടി ജീവിതംഅവസാനിപ്പിച്ചാലോ? ആർക്കും വേണ്ടാതെ, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു..എന്തിനിങ്ങനെ??..അവൾ ആ ഇരുട്ടിൽ ചുറ്റും നോക്കി..

ദൂരെ എന്തോ മിന്നുന്നതു അവളുടെ ശ്രദ്ധയാകർഷിച്ചു, മിന്നാമിന്നിയാണോ? അല്ല..വിളക്ക്?? അതേ വിളക്ക് തന്നെ, സന്ധ്യാദീപം പോലെ ഒന്ന്, വല്ല വീടും ആയാൽ മതിയായിരുന്നു.
.അവൾ ആ വെളിച്ചം ലക്ഷ്യമാക്കി നീങ്ങി..

അവൾ കയറിയിറങ്ങി നടന്നു അവസാനം ഒരു പഴയ വീടിന്റെ വേലിക്കെട്ടിന്റെ സമീപത്തെത്തി…കുറച്ചു ഉള്ളിലേക്ക് നീങ്ങിയാണ് വീടിരിക്കുന്നത്, അവൾ കിതച്ചു കൊണ്ടു ആ വീട് ലക്ഷ്യമാക്കി അടിവച്ചു..

വീടിന്റെ അകത്തു നിന്നാണ് പ്രകാശം വരുന്നത്, അവൾ അടച്ചിട്ടിരിക്കുന്ന വാതിലിൽ മെല്ലെ കൊട്ടി, കുറച്ചു നേരം വെയിറ്റ് ചെയ്ത്, വീണ്ടും ഒരല്പം കൂടി ശക്തിയിൽ കൊട്ടി….ഒരു ആളനക്കവും ഇല്ല, അവൾ മെല്ലെ വാതിലിൽ ചാരി …അതു മെല്ലെ തുറന്നു,

അവൾക്കത്ഭുതമായി…ഏതായാലും ആൾതാമസമുള്ള വീടാണ്, പൊടിയും മാറാലയും ഒന്നും ഉള്ള ലക്ഷണമില്ല…പക്ഷെ….അവൾ അവിടെ ആരെങ്കിലുമുണ്ടോയെന്ന് വിളിച്ചു നോക്കി, തന്റെ ശബ്ദത്തിന്റെ മാറ്റൊലിയല്ലാതെ മറ്റൊന്നും അവൾക്കു കേൾക്കാൻ സാധിച്ചില്ല..

വിളക്കിലെ വെളിച്ചം ഒരറ്റത്തുള്ള അറയിൽ നിന്നാണ് വരുന്നതെന്ന് തോന്നുന്നു…അവൾ അങ്ങോട്ടേക്ക് നടന്നു. അതേ ആ അറയുടെ അകത്തു നിന്നാണ് വെളിച്ചം, അവൾ ആ അറവാതിലിൽ കൊട്ടി നോക്കി, ഭയം പൂർണമായും അവളെ വിട്ടൊഴിഞ്ഞു പോയിട്ടുണ്ടായിരുന്നു, താൻ അർദ്ധനഗ്ന ആണെന്നും, ഇവിടെ ഈ ഗൃഹത്തിൽ ഒരുപക്ഷെ പുരുഷൻമാർ മാത്രേ കാണുകയുള്ളൂ എന്ന ചിന്തയൊന്നും അവളെ അലട്ടിയതേ ഇല്ല.

അവളാ വാതിലിനു മുന്നിൽ ഇത്തിരി നേരം നിന്നു, ഉമ്മറവാതിൽ പോലെ അവൾ ആ അറവാതിലിലും ചാരി തോളുകൊണ്ടു അല്പം ശക്തിയിൽ തള്ളി നോക്കി…ഇല്ല ഇളക്കമില്ല…അവൾ ആ വാതിലിന്മേൽ തപ്പിനോക്കി..കൈകളിൽ പൂട്ട് പോലെയെന്തോ തടഞ്ഞു, അതേ പൂട്ട് തന്നെ..പുറത്തു നിന്നു പൂട്ടിയിരിക്കുകയാണ് ആ റൂം അപ്പോൾ….അതിനുമേൽ പറ്റിപ്പിടിടിച്ചിരിക്കുന്ന മാറാല അവൾ തട്ടികളഞ്ഞു, അവളുടെ കയ്യിലിരുന്നു എന്തോ പൊടിഞ്ഞു..

അവൾ ബലം കൊടുത്തു പൂട്ട് താഴേക്കു വലിച്ചു, ടക് എന്ന ശബ്ദം അവൾ കേട്ടു, അതേ പൂട്ട് തുറന്നിരിക്കുന്നു..അവൾ അതഴിച്ചു കളഞ്ഞു ഓടാമ്പൽ നീക്കി, പിന്നേ ആ വാതിൽ മെല്ലെ തള്ളിത്തുറന്ന് അകത്തു കയറി…

അവൾ ആ മുറിക്കകത്തു കാലു വച്ചതും ആ പ്രകാശം അണഞ്ഞതും ഒപ്പമായിരുന്നു. തിങ്ങി നിറഞ്ഞ ഇരുട്ട്…അവൾ തപ്പിത്തടഞ്ഞു നടന്നു എന്തിലോ തട്ടി നിന്നു, കൈകൊണ്ടു തപ്പി നോക്കി അവൾ അതിന്മേൽ ഇരുന്നു, നല്ല ക്ഷീണം.. പിന്നെ ചെരിഞ്ഞു കിടന്നു, അതു കര്കര ശബ്ദമുണ്ടാക്കി ഇളകി..അവളുടെ കണ്പോളകൾക്കു ഭാരം വെക്കാൻ തുടങ്ങി….ഉറക്കം അവളെ ആശ്ലേഷിച്ചു…

തന്റെ ശരീരത്തിൽ കൂടി എന്തോ ഇഴഞ്ഞു നടക്കുന്നത് അറിഞ്ഞാണ് അവൾ കണ്ണ് തുറന്നത്, ആ കട്ടപിടിച്ച ഇരുട്ടിൽ ഒന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല, വല്ല പാമ്പുമാണോ? അവൾ കാൽ കുടഞ്ഞു, അല്ല പാമ്പല്ല, ചൂടുള്ള നനവാർന്ന എന്തോ ഒന്ന് കാലിൽ നിന്നു മെല്ലെ മുട്ടിലൂടെ തുടയിലേക്കു അരിച്ചു കയറുന്നതു അവളറിഞ്ഞു,

നാവു പോലുണ്ടല്ലോ! അതു, അതേ നാക്കു തന്നെ.
.അവൾ അർദ്ധസുഷുപ്തിയിൽ അനുമാനിച്ചു…

അതു അവളുടെ ഉൾതുടകളിലൂടെ മെല്ലെ ഉരുണ്ടുയർന്ന നിതംബത്തിലുടെ, ഗുദദ്വാരത്തിനരികിലൂടെ തുടയിടുക്കിൽ അവളുടെ യോനിക്കരികിൽ എത്തി നിന്നു, അനിര്വചനീയമായൊരു സുഖം അവൾക്കനുഭവപ്പെട്ടു, ദേഹമാകെ കോരിത്തരിക്കുന്നു, ശരീരത്തിൽ എന്തെല്ലാമോ ഉണരുന്നു, ത്രസിക്കുന്നു , ഊറുന്നു…… യോനിയിൽ നിന്നു കിനിഞ്ഞിറങ്ങുന്ന തേൻ നുകർന്നുകോണ്ട്, അതിന്റെ ഉറവിടം തേടിയെന്ന പോലെ നാവു ആ ഇരുളറയിലേക്കു പ്രവേശിച്ചു,

പുരുഷ ലിംഗത്തെക്കാൾ വലിപ്പവും നീളവുമുള്ള ആ നാക്കു അവളുടെ ഉള്ളറകളെ നക്കി തോർത്തി, അവൾ ഞെട്ടിത്തരിച്ചു, പൊട്ടിത്തെറിച്ചു, അടിതൊട്ട് മുടി വരെ പൂത്തുലഞ്ഞു, സ്ത്രീശരീരത്തിലെ സകല സുഖബിന്ദുക്കളുടെയും കെട്ടു അഴിച്ചു വിടപ്പെട്ടു, മാരനു വേണ്ടി ഒരുക്കപ്പെടുന്ന മണിയറ പോലെ അവളുടെ യോനി തിളങ്ങി, വിളങ്ങി, തുടുത്തു..അവൾ ആ നാക്കിനൊപ്പം സുഖത്തിന്റെ കൊടുമുടി കയറി, പെട്ടെന്ന് അവളെ തനിച്ചാക്കി അതു പിൻവാങ്ങി, അവളുടെ യോനി ശൂന്യമായി, സുഖത്തിന്റെ കൊടുമുടിയ നിന്നു നിരാശയുടെ പടുകുഴിയിലേക്ക് അവൾ വീഴാൻ തുടങ്ങിയ നിമിഷം, ഭീമാകാരമായ ഒരു ലിംഗം അവളുടെ യോനിയിൽ പ്രവേശിച്ചു, അവൾക്കു ഉൾക്കൊള്ളാവുന്നത്തിന്റെ പരമാവധി വലിപ്പം ഉള്ള ആ ലിംഗം അവളുടെ ശരീരത്തിലെ സകല സുഖത്തിന്റെ തന്ത്രികളെയും മീട്ടി, ആ സുഖസംഗീതത്തിൽ അവൾ അലിഞ്ഞില്ലാതായി…

അവളെ സുഖത്തിൽ നേരത്തെ ആറാടിച്ച ആ ഈർപ്പമുള്ള അവയവം അവളുടെ ഉദരത്തിലൂടെ നാഭിയിലേക്കും, അവിടുന്ന് സ്തനങ്ങളിലേക്കും ഇഴഞ്ഞു, മുലക്കണ്ണുകളിൽ ആ നാവ് മാജിക്‌ കാട്ടി, അവിടുന്ന് അവളുടെ മുഖതേക്ക്

അരിച്ചു കണ്ണുകളിൽ ചെവികളിൽ, ചുണ്ട്കളിൽ എല്ലാം മേഞ്ഞു നടന്നു, പിന്നെ കഴുത്തിലൂടെ ഇറങ്ങിക്കയറി അവളുടെ വായിൽ പ്രവേശിച്ചു…രാജവെമ്പാല ചേരയെ എന്നപോലെ ആ വലിയ നാവു അവളുടെ നാക്കിനെ വിഴുങ്ങി..

ലിംഗം അവളിൽ കയറിയിറങ്ങി, ആരോഹണം അവരോഹണം, വേലിയേറ്റം, വേലിയിറക്കം, സുഖം, പരമസുഖം…..

ഒടുക്കം ആ ലിംഗം എയ്ത ശരങ്ങൾ ഏറ്റുവാങ്ങി അവളുടെ ശരീരത്തിലെ സപ്തനാഡികളും തളർന്നു…..

അവൾ കണ്ണ് തുറന്നു….തുറന്നിട്ട വാതിലിലൂടെ വെളിച്ചം കടന്നു വരുന്നുണ്ട്, നേരമെത്രയായി ആവോ, അവൾക്കു എന്തെന്നില്ലാത്ത പ്രസരിപ്പ് തോന്നി…അവശതയോ വേദനയോ ഇല്ല, അവൾ എഴുന്നേറ്റിരുന്നു…ഭൂമി കുലുങ്ങുന്നുണ്ടോ? അതോ തല കറങ്ങുന്നതോ? അല്ല..താൻ ഇരിക്കുന്നത്, ഇന്നലെ ഉറങ്ങിയത് ഒരു ആട്ടുകട്ടിലിൽ ആണ്…അതു പതിയെ ആടുകയാണ്…

താൻ പരിപൂർണ നഗ്നയാണെന്ന കാര്യം അവൾ അപ്പോളാണ് മനസ്സിലാക്കിയത്.
.അപ്പോൾ ഇന്നലെ കണ്ട സ്വപ്നം..ശെരിക്കും …ശ്ശോ!!! അവൾ നാണത്താൽ തുടുത്തു…ഇന്നലെ നടന്നത് യാഥാർഥ്യമാണെങ്കിൽ എന്നവൾ ആശിച്ചു..അല്ലെന്നു അറിയാമായിരുന്നിട്ടു കൂടി.

പക്ഷെ എങ്ങനെ ഇങ്ങനെ തുണിയില്ലാതെ? പാവാടയുടെ വള്ളിയും, ബ്രായും അഴിഞ്ഞു പോകാനാണോ പാട്? ബ്ലൗസ് ഇന്നലെ സാരിയുടെ കൂടെ അഴിഞ്ഞു പോയിരിക്കാം, ഓർമ കിട്ടുന്നില്ല…പക്ഷെ പാന്റീസ്?? എങ്ങനെ?? നനവ് കാരണം ഉറക്കത്തിൽ താൻ തന്നെ ഊരിക്കളഞ്ഞതാവണം….അതേ അങ്ങനെ തന്നെ ആവും, അല്ലാതെ??…പക്ഷെ ..

അവൾ എഴുന്നേറ്റു വസ്ത്രം ധരിച്ചു, ബ്ലൗസ്ഉം അക്കൂട്ടത്തിൽ ഉണ്ടായിരുന്നു..

മകളെ പറ്റിയുള്ള ചിന്ത അവളുടെ മനസ്സിൽ കടന്നു വന്നു അവളെ നൊമ്പരപ്പെടുത്തി…

താൻ എവിടെയാണ്? അവൾ ചുറ്റും കണ്ണോടിച്ചു…ഈശ്വരാ!! വല്ല പൂജാമുറിയൊ മറ്റോ ആണോ? വിളക്കിന്റെ വെളിച്ചം ഇവിടുന്നല്ലേ വന്നിരുന്നത്….. ഫോട്ടോയോ, ബിംബങ്ങളോ ഒന്നും തന്നെ കാണുന്നില്ല…വളരെ വിസ്താരമേറിയ ഒരു അറയാണ് ….വളരെ പഴക്കം തോന്നിക്കുന്ന ഒരു തുണികൊണ്ടു അവിടെ ഒരു ഭാഗം മറച്ചിട്ടുണ്ട്….

എന്തോ ശബ്ദം കേൾക്കുന്നുണ്ടല്ലോ? മുറിക്കു പുറത്തു നിന്നാണ്…വീട്ടുകാർ ആരെങ്കിലുമാണോ? ഈശ്വരാ! എന്ത് പറയും, തന്നെ കള്ളിയെന്നു വിചാരിക്കുമോ? വരുന്നേടത്തു വച്ചു കാണാം…

അവൾ റൂമിലുള്ള തുണി പിടിച്ചു വലിച്ചു, അതു പൊട്ടി പൊടിഞ്ഞു അവളുടെ കയ്യിൽ പോന്നു..ശ്ശെ ഇനിയെന്ത് ചെയ്യും..മാറത്തു തുണിയില്ലാതെ…

ആ തുണി നീങ്ങിയ ഭാഗത്തു ഒരു പുരുഷന്റെ മങ്ങിയ ചിത്രം അവളുടെ കണ്ണിലുടക്കി, സുന്ദരനായ തേജസ്വിയായ ഒരു യുവാവിന്റെ ചിത്രം അവളുടെ ഉൾകണ്ണിൽ തെളിഞ്ഞു, കലണ്ടറിൽ കാണുന്ന ശിവനെ പോലെ, ഇയാൾക്ക് പിരിച്ചുവച്ച മീശ ഉണ്ടെന്ന വ്യത്യാസം മാത്രം….

പുറത്തെ ശബ്ദം ഒന്നൂടി ഉയർന്നു, പിന്നെ വാതിലിൽ ഒരു കൊട്ട് കെട്ടു, അവൾ മാറത്തു കൈ പിണച്ചു കെട്ടി, പാവാട അല്പം ഉയർത്തിയുടുത്തു കൊണ്ടു അറയിൽ നിന്നിറങ്ങി…മുൻവശത്തെക്ക് തുറക്കുന്ന ജനൽപാളി മെല്ലെ തുറന്നു ആരാണ് പുറത്തെന്ന് നോക്കാൻ ആഞ്ഞതും മുൻവശത്തെ വാതിൽ തള്ളിത്തുറന്നു രണ്ട് പേര് അകത്തു പ്രവേശിച്ചു…….ആരോഗ്യദൃഢഗാത്രരായ രണ്ട് ആണുങ്ങൾ, ഒരാൾ യുവാവും മറ്റെയാൾ മധ്യവയസ്കനും….

താങ്കളുടെ മുന്നിൽ നിൽക്കുന്ന പെണ്ണിനെ കണ്ടു അവരുടെ വായിൽ വെള്ളമൂറി… വലിപ്പമാർന്ന മുലകളും, മടക്കുകളോട് കൂടിയ വയറും, വീതിയേറിയ അരക്കെട്ടും നിമിഷ നേരം കൊണ്ട് അവരുടെ കണ്ണുകൾ ഒപ്പിയെടുത്തു…രണ്ട് വ്യത്യസ്ത സിനിമ നടിമാരുടെ പേരുകൾ അവരുടെ മനസ്സിലൂടെ കടന്നു പോയി…

അവൾ പിന്നോട്ട് മാറി, അവരുടെ കാമവെറി പൂണ്ട കണ്ണുകൾ കണ്ടു സംഗതി പന്തിയല്ലെന്ന് മനസ്സിലാക്കിയ അവൾ സർവ്വശക്തിയുമെടുത്ത് ഇടനാഴിയിലൂടെ ഓടി താൻ കിടന്നിരുന്ന മുറിയിൽ കയറി വാതിലടച്ചു കുറ്റിയിടാൻ ശ്രമിച്ചു..

കൊളുത്തില്ല!!

വാതിൽ ദേഹത്ത് വന്നടിച്ചു അവൾ മലർന്നടിച്ചു വീണു..ആ ചെറുപ്പക്കാരൻ വിജയീ ഭാവത്തിൽ അവളുടെ അടുത്തേക്ക് നടന്നടുത്തു. ഒന്നും ചെയ്യരുതെന്ന് അവൾ അയാൾക്ക്‌ നേരെ കൈകൂപ്പി…അയാൾ അവളുടെ വയറ്റിൽ ചവിട്ടി, അവളുടെ പകുതി ജീവൻ പോയി…

അവൻ തിരിഞ്ഞു നടന്നു മധ്യവയസ്കനെ നോക്കി കണ്ണിറുക്കി കൈകൊണ്ടു എന്തോ ആംഗ്യം കാണിച്ചു അതിനുശേഷം വാതിൽ അടച്ചു..അയാൾക്ക്‌ ചെറിയ നിരാശ തോന്നി…

അവൻ തന്റെ വസ്ത്രമുരിഞ്ഞു കൊണ്ടു, വയർ അമർത്തിപ്പിടിച്ചു എഴുന്നേറ്റത് നിന്നു ശ്വാസം ആഞ്ഞുവലിക്കുന്ന പെണ്ണിന് നേരെ മെല്ലെ നടന്നടുത്തു…

അവൾ തനിക്കു നേരെ വരുന്ന കറുത്ത ചെന്നായയെ പോലെ രോമാവൃതമായ ശരീരത്തോട് കൂടിയ അവനു നേരെ നിൽക്കൂ എന്നയര്ത്ഥത്തിൽ കൈ നീട്ടി…തനിക്കു പരിചിതമായ ലിംഗത്തെക്കാൾ നീളവും തടിയുമുള്ള അവന്റെ പൗരുഷം കണ്ടു അവൾ നടുങ്ങി…അവൾ വേച്ചു വേച്ചു മുറിയുടെ ഒരു മൂലയിലേക്ക് നീങ്ങി…അവന്റെ പൈശാചികമായ ചിരി അവിടെ മുഴങ്ങി….

മധ്യവയസ്കന് ആ വീട്ടിൽ വിലപിടിപ്പുള്ള എന്തേലും കിട്ടുമോ എന്നറിയാൻ തീരുമാനിച്ചു..വിലമതിക്കാനാവാത്ത ഒന്ന് തനിക്കു വൈകാതെ കിട്ടും എന്ന കാര്യമോർത്തു അയാൾ സന്തോഷത്തോടെ ചൂളമടിച്ചു…ഭാഗ്യം വരുന്ന ഓരോരോ വഴികളെ…വഴിയിൽ ജീപ് കേടായി കിടക്കുന്ന വിവരം ചുള്ളിപൊട്ടിക്കാൻ വന്ന പെണ്ണുങ്ങൾ പറഞ്ഞാണറിഞ്ഞത്…നല്ല വല്ല കോളും തടയും എന്നോർത്ത്

ചാടിപ്പുറപ്പെട്ടു, ഇങ്ങനൊന്നു സ്വപ്നത്തിൽ വിചാരിച്ചില്ല, അവിടിവിടെ കിടന്നിരുന്ന ലേഡീസ് ചെരുപ്പും, ഷോളും, കാൽപ്പാടുകളും നോക്കി, പോലീസ് നായയെ പോലെ മണം പിടിച്ചു ഇങ്ങു എത്തിയതാണ്……

ഹാാാ !! മുറിയിൽ നിന്നുള്ള അലർച്ച അയാൾ അപ്പുറത്തേക്ക് അവ്യക്തമായി കേട്ടു…അയാൾ ഒരു വഷളച്ചിരി പാസ്സാക്കി, ആ ആക്രാന്തക്കാരൻ ചെറുക്കൻ തനിക്കു വേണ്ടി എന്തേലും ബാക്കി വച്ചാൽ മതിയായിരുന്നു….

എല്ലാ അറകളും പൂട്ടിയിട്ടിരിക്കുകയാണ്, തല്ലിപ്പൊട്ടിച്ചു കയറി നോക്കെണ്ടി വരും, അതിനിപ്പോൾ നേരമില്ല, വേണമെങ്കിൽ പിന്നീടൊരിക്കൽ വരാം, ഇപ്പോൾ വല്ല കിണ്ടിയോ കിടുതയോ കിട്ടിയാൽ അതായി എന്ന് കരുതി പോയി നോക്കിയതാണ്…അടുക്കളവാതിൽ തുറന്നു കിടക്കുകയാണ്…അതിനുള്ളിൽ ചികഞ്ഞു കുറേ നേരം കളഞ്ഞത് മിച്ചം, വിലപിടിപ്പുള്ള ഒരു കുന്തോമില്ല…അയാൾ നിരാശനായി മടങ്ങിയെത്തി.

ഇവൻ എന്തെടുക്കയാണ്, എത്ര നേരമായി? കാര്യം ശെരിയാണ് ആ മൊതലിനെ കണ്ടാൽ എളുപ്പം വിട്ടയക്കാൻ തോന്നില്ല, എന്നാലും ഇങ്ങനെയുണ്ടോ ഒരു ആക്രാന്തം, മതി ഇത്ര മതി, അയാളുടെ ക്ഷമ കെട്ടു, അയാൾ അവനെ വിളിച്ചു ഇറങ്ങി വരാൻ പറഞ്ഞു..കതകിൽ മുട്ടി, അകത്തു നിന്നു ശബ്ദമൊന്നുമില്ല…

ഇനിയവനു വല്ല കൈയബദ്ധവും??ഹ്മ്മ്…എന്നാലും സാരമില്ല, ചൂട് ആറിക്കാണില്ലാ..

അയാൾ ആ വാതിൽ ബലം കൊടുത്തു തള്ളിതുറന്നു, രൂക്ഷമായ ഒരു ഗന്ധം അയാളുടെ മൂക്കിലടിച്ചു..അയാൾ മുറിയിലേക്ക് എത്തിച്ചു അവിടെ ചുറ്റും നോക്കി, അയാളുടെ കണ്ണ് എന്തിലോ ഉടക്കി, ഭയത്തോടെ അയാൾ പിൻവലിയാൻ ശ്രമിച്ചു …അതു സാധിക്കും മുൻപേ അയാൾ ആ മുറിയിലേക്ക് ഒരു പാവയെ പോലെ വലിച്ചെടുക്കപ്പെട്ടു….

അവൾ കണ്ണ് തുറന്നു…താൻ ആ മുറിക്കു മുന്നിൽ കിടക്കുകയാണ്, എപ്പോൾ പുറത്തിറങ്ങി?? അവരവിടെ? ആ കഷ്മലന്മാർ? തന്നെക്കൊണ്ടുള്ള അവരുടെ ആവശ്യം സാധിച്ചോ? ഇല്ല …അവൾ തന്റെ ദേഹത്ത് തപ്പിനോക്കി…ഇതെന്തു മറിമായം അവൾ ആശ്ചര്യപ്പെട്ടു….എന്തോ ശബ്ദം മുറിക്കകത്തു നിന്നു കേൾക്കുന്നു, അവൾ തട്ടിപ്പിടഞ്ഞെഴുന്നേറ്റു…വാതിൽ ലക്ഷ്യമാക്കി ഓടി, പുറത്തിറങ്ങി മുൻവാതിൽ അടച്ചു പുറത്തുനിന്നു പൂട്ടി…

തനിക്കു നേരെ കുന്നിറങ്ങി വേഗത്തിൽ നടന്നടുക്കുന്ന പെണ്ണിനെ അയാൾ നോക്കി, വിറകെടുക്കാൻ വന്നവളാണെന്നു തോന്നുന്നു…ഷർട്ടും മുണ്ടും ആണ് വേഷം, പക്ഷെ അവളെ കണ്ടിട്ട്….

അവൾ അയാളെ പാളി നോക്കി വേഗത്തിൽ കടന്നു പോയി….പത്തറുപതു വയസ്സ് തോന്നിക്കുന്ന ഒരു വൃദ്ധൻ, ഒരു സ്വാമിയേ പോലുണ്ട്, കയ്യിൽ ഒരു വലിയ വടിയും, കഴുത്തിലും കൈത്തണ്ടയിലും ചരടുകളും, മാലകളും…നെറ്റിയിൽ കുറി…സഹായം ചോദിച്ചാലോ? ഹം വേണ്ടാ…

അവൾ കടന്നു പോയതും ഒന്ന് നിൽക്കാൻ പറഞ്ഞു അയാൾ, നിൽക്കണോ?….നിന്നേക്കാം..

അവൾ തിരിഞ്ഞു, അയാൾ വടി അവൾക്കു നേരെ നീട്ടി, അയാൾ എന്തോ പിറുപിറുക്കുന്നുണ്ട്, വടി വായുവിൽ വൃത്താകൃതിയിൽ ചുഴറ്റി. അവൾ രണ്ടടി പിന്നിലേക്ക് നീങ്ങി, അയാൾ വടി മാറ്റി തലകുലുക്കി…അയാളുടെ കണ്ണുകളിൽ അപ്പോളും എന്തോ സംശയം പോലെ, അയാൾ അരയിൽ കെട്ടിവച്ച ചെറുസഞ്ചിയിൽ നിന്നു ഒരു നുള്ള് ഭസ്മം അവൾക്കു നേരെ നീട്ടി, അവൾ ശങ്കിച്ച് നിന്നു….ശുദ്ധി……

എടുക്കൂ എന്ന മട്ടിൽ അയാൾ കണ്ണുകൊണ്ടു ആംഗ്യം കാട്ടി, അവൾ പിന്നെ വേറൊന്നും ചിന്തിച്ചില്ല, ഭസ്മം കയ്യിൽ വാങ്ങി..

തൃപ്തി വന്ന പോലെ വൃദ്ധൻ ഒന്നും മിണ്ടാത്തെ അവൾ വന്ന ദിശയിലേക്കു നടന്നു,

അവൾ വേഗം അവിടുന്ന് നടന്നു നീങ്ങി, ഭൂമി ഒരുവട്ടം കറങ്ങി വരാനുള്ള ഊര്ജ്ജം ഉള്ള പോലെ..അവൾക്കു അത്ഭുതം തോന്നി, താൻ എവിടേക്കാണ് നടക്കുന്നതെന്ന് അവൾക്കൊരു രൂപവും ഉണ്ടായിരുന്നില്ല, എന്ത് വന്നാലും നേരിടും എന്ന ചങ്കൂറ്റം മാത്രം കൈമുതൽ…വൃദ്ധനോട് സൂക്ഷിക്കാൻ പറയാമായിരുന്നു…ഛെ!!.ആ ദുഷ്ടന്മാർ അയാളെ ഉപദ്രവിക്കാണ്ടിരുന്നാൽ മതിയായിരുന്നു….

വൃദ്ധൻ ആ പഴയ വീടിന്റെ മുന്നിലെത്തി, മുറ്റത്തു കാൽപ്പാടുകൾ കാണാം, ചെരുപ്പിട്ടതും അല്ലാത്തതും….അയാൾ അവിടെ അസ്വീകാര്യനാണ് എന്ന് അറിയിക്കുമാറ് കാറ്റാഞ്ഞു വീശി….മഴ ചാറിത്തുടങ്ങി..

വാതിൽ പുറത്തു നിന്നു ഓടാമ്പൽ ഇട്ടിരിക്കുന്നു, അയാൾ അതു മാറ്റി, വടികൊണ്ട് വാതിൽ തള്ളി തുറന്നു അകത്തു പ്രവേശിച്ചു..അവിടെയെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടു അയാൾ ഒരു മുറിയുടെ സമീപത്തെത്തി…ആ മുറി പൂട്ടിയിട്ടില്ല, അല്ല പൂട്ട് അഴിഞ്ഞു പോയിരിക്കുന്നു..ആരോ അഴിച്ചു കളഞ്ഞിരിക്കുന്നു! അയാൾ വാതിലിൽ വടികൊണ്ട് രണ്ട് കൊട്ട് കൊട്ടി..

അകത്തുനിന്നു എന്തോ ശബ്ദം, അയാൾ ചെവി കൂർപ്പിച്ചു, തന്നെയാരോ വെല്ലുവിളിക്കുന്നു, മുറിക്കകത്തേക്കു ചെല്ലാൻ..അയാൾ മാലയിൽ കോർത്ത ഏലസ്സിൽ പിടിച്ചു ധ്യാനിച്ച് വാതിൽ ഉന്താനായി കൈനീട്ടി, അവസാനനിമിഷം ആരോ വിലക്കിയെന്ന പോലെ കൈ പിൻവലിച്ചു…

അയാൾ വാതിൽ പുറത്തു നിന്നു കുറ്റിയിട്ട്, ധ്യാനനിരതനായ്‌ നിന്നു സഞ്ചിയിൽ നിന്നു ചോക്കുപോലുള്ള ഒരു വസ്തുവെടുത്തു വാതിലിൽ അവിടിവിടെ എന്തെല്ലാമോ വരച്ചു, പിന്നെ സാക്ഷയിൽ ചരടുകൾ പിണച്ചു കെട്ടി…

അകത്തുനിന്നു ഉയർന്നിരുന്ന അട്ടഹാസം രോഷത്തിനു വഴിമാറുന്നതും, പിന്നെയത് മെല്ലെമെല്ലെ ഒരു പുച്ഛമാർന്ന ചിരിയിലേക്കു മാറുന്നതും അയാൾ തിരിഞ്ഞു നടക്കുമ്പോൾ അറിഞ്ഞു,

ഗുരുനാഥനെ ഒന്ന് കാണണം…ഉമ്മറത്തെ വാതിലടച്ചു തിരിഞ്ഞ് ചുറ്റും നോക്കി മഴ കാര്യമാക്കാതെ നടക്കുമ്പോൾ അയാൾ മനസ്സിൽ ഉറപ്പിച്ചു

മുറ്റത്തെ കാൽപ്പാടുകളിൽ ഒരു ജോഡി മാത്രമേ തിരികെ പോയതായി കാണുന്നുള്ളൂ എന്ന തെളിവ് മഴ അപ്പോഴേക്കും മായ്ച്ചു കളഞ്ഞിരുന്നു….

Comments:

No comments!

Please sign up or log in to post a comment!