ദീപമാഡവും ആശ്രിതനും

ഇവിടെ തന്നെ പല പ്രൈവറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്തെങ്കിലും അതൊന്നും ഭാവിയിൽ ശാശ്വതമല്ലെന്ന് തോന്നിയതുകൊണ്ട് ഒരു കൂട്ടുകാരന്റെ നിർദേശപ്രകാരം തിരുവനന്തപുരം ടെക്നോപ്പാർക്കിൽ ഇന്റെർവ്യൂ കഴിഞ്ഞ് ജോലി നേടി. വീട്ടിൽനിന്നും മാറിനിൽക്കുന്നത് ആദ്യമൊന്നും വീട്ടുകാർക്ക് അത്ര സുഖിച്ചില്ലെങ്കിലും ടെക്നോപ്പാർക്കിലെ ജോലി എന്നുള്ളത് എനിക്ക് അനുഗ്രഹമായി. എല്ലാവരുടെയും സമ്മതത്തോടെ ഞാൻ സ്വദേശം വിട്ട് തലസ്ഥാനത്തേക്ക് വണ്ടി കയറി. അവനും ടെക്നോപ്പാർക്കിൽ തന്നെയാണെങ്കിലും ഞങ്ങൾ രണ്ടു കമ്പനികളിൽ ആയിരുന്നു. അവന്റെ കൂടെ തന്നെ റൂമും ഷെയർ ചെയ്തു. ഞാനടക്കം നാലുപേരാണ് അവിടെയുള്ളത് എല്ലാവരും ടെക്നോപ്പാർക്കിലേതന്നെ ജീവനക്കാരാണ് എല്ലാവരുമായി പെട്ടെന്ന് അടുത്തു. ശരിക്കും അടിച്ചുപൊളി ലൈഫ് തന്നെയായിരുന്നു. ആഴ്ചയിൽ ഒരിക്കൽ വീട്ടിൽ പോയി തല കാണിച്ചു വരും. ഒരുപാട് പ്രതീക്ഷയോടെയാണ് തുടങ്ങിയതെങ്കിലും കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ മടുത്തുതുടങ്ങി ഷിഫ്റ്റ് വർക്കും ആട്ടും തുപ്പും അതിനനുസരിച്ചുള്ള ശമ്പളവും ഇല്ല എന്നുള്ളത് ഒരു കാര്യം. ഓഫീസിൽ പലർക്കും ഒന്നിൽക്കൂടുതൽ സെറ്റപ്പുകളൊക്കെ ഉണ്ടെങ്കിലും ആ ഒരു പ്രതീക്ഷ മനസ്സിലൊളിപ്പിച്ചു വന്ന എനിക്ക് മാത്രം ഒന്നും സെറ്റായില്ല എന്നുള്ളത് മാറ്റൊരു കാര്യവും. അതുകൊണ്ട് കൂടി തന്നെയാകും പെട്ടെന്ന് മടുപ്പ് തോന്നിയതും. ടെക്നോപ്പാർക്കിലേ തന്നെ മറ്റു കമ്പനികളിലേക്കും ചാടിയെങ്കിലും എല്ലടുത്തും അവസ്ഥയിൽ മാറ്റമൊന്നും ഉണ്ടായില്ല. താമസിയാതെ അവിടം വെറുത്തു തുടങ്ങി വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം ഞാൻ അവിടെന്ന് ഇറങ്ങാൻ തന്നെ തീരുമാനിച്ചു. അതിനിടയിൽ ഒരു ജോബ് കൺസൽടെൻസിയിൽ റെജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നത് കൊണ്ട് അവിടെന്ന് വിളിയും വന്നിരുന്നു. ടാക്സ് ഡിപ്പാർട്ട്മെന്റിൽ ഓഫീസ് ബോയ് കം ഡ്രൈവർ ഒഴിവിലേക്ക് അവരെന്നെ നിയമിച്ചു. ശരിക്കും പറഞ്ഞാൽ ഗവൺമെന്റ് സ്ഥാപനത്തിലെ പ്രൈവറ്റ് ജീവനക്കാരൻ. ഇവിടെന്ന് എങ്ങനെയെങ്കിലും കളഞ്ഞിട്ടിറങ്ങിയാൽ മതി എന്ന അവസ്ഥയിൽ ആയിരുന്നത് കൊണ്ട് വലിയ താൽപര്യമില്ലെങ്കിലും ആ ജോലിക്ക് പോയി തുടങ്ങി. ഗവൺമെന്റ് ഓഫീസിൽ എന്നെങ്കിലും പറയാലോ. ടാക്സ് ഡിപ്പാർട്ട്മെന്റിലേ തന്നെ ഉയർന്ന ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു നാരായണൻ സാർ. നല്ല പ്രായം തോന്നിക്കുന്ന മനുഷ്യൻ. തോന്നിക്കൽ മാത്രമല്ല മൂന്നു മാസം കഴിഞ്ഞ് പുള്ളി റിട്ടയർ ആവുകയാണ്. എല്ലാവരോടും ചിരിച്ചു സംസാരിക്കുന്ന പ്രകൃതമാണ്. അതുകൊണ്ട് തന്നെ ഓഫീസിൽ ഞാനടക്കം എല്ലാവർക്കും സാറിനേ വലിയ കാര്യമാണ്.

ഞാൻ അസ്സിസ്റ്റ് ചെയ്യുന്നത് പുള്ളിയേ മാത്രമാണ്. സാറിനേ രാവിലേ ഡിപ്പാർട്ട്മെന്റ് കാറിൽ വീട്ടിൽ നിന്നും ഓഫീസിൽ കൊണ്ട് വരണം കാറിൽ നിന്നും ഫയലുകളും മറ്റും സാറിന്റെ

Comments:

No comments!

Please sign up or log in to post a comment!