മരീചിക

തടാകത്തിന്റെ ചെളിയും, കല്ലും പൊതിഞ്ഞ മണ്ണിൽ ഒരു മനുഷ്യന്റെ മൃതദേഹം കിടക്കുന്നു..

അവന്റെ തുറന്ന കണ്ണുകൾ ആകാശത്തിൽ സൂര്യന്റെ അനന്തതയിലേക്ക് നോക്കുന്നുണ്ടായിരുന്നു .

ഒരു ചെറിയ കറുപ്പും മഞ്ഞയും മത്സ്യം അവന്റെ കാലിന്റെ അരികിലൂടെ നീന്തി, മറ്റൊന്നു ചെവിയിൽ തലോടി… കുറച്ചുകാലമായി അദ്ദേഹം അവിടെ കിടക്കുന്നുണ്ടായിരിക്കണം , അവന്റെ നിശ്ചല ശരീരം ഇപ്പോൾ ജലാശയത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. .

അവന്റെ മുഖം സമാധാനപരമായി കാണപ്പെട്ടു, എന്നാൽ അയാളുടെ ചുണ്ടുകൾ വെറുപ്പ് പ്രകടിപ്പിക്കുന്നതുപോലെ കാണപ്പെട്ടു ,എന്തിനോടോ ഉള്ള അടങ്ങാത്ത വെറുപ്പ് ആ ചുണ്ടുകളിൽ പ്രകടമായിരുന്നു . വെള്ളത്തിൻടെ ഒഴുക്കനുസരിച് കടൽപ്പായൽ അവന്ടെ മുടിയിഴകളിൽ തഴുകി നീങ്ങി. ചെളിയോട് അവന്ടെ ശരീരം ചേർന്നിരുന്നതുകൊണ്ട് അതിൽ മാറ്റങ്ങൾ കാണപ്പെട്ടു തുടങ്ങി , ആ മാറ്റങ്ങൾക്കനുസരിച് ശരീരം കിടന്ന സമയം നിർണയിക്കാൻ ആർക്കും കഴിയും ; ആദ്യം പൊള്ളയായ കണ്ണുകൾ വീർത്ത മുഖത്ത് നിന്ന് പുറത്തേക്ക് തള്ളി. അവയ്ക്ക് നിറം നഷ്ടപ്പെട്ടു; കറുപ്പ് മാത്രമേ കാണുന്നുണ്ടായിരുന്നുള്ളു . വയറു വളരെ വലുതായിത്തീർന്നു അങ്ങിനെ ഒരു രാത്രിയിൽ ശരീരം കറുത്ത ചെളിയിൽ നിന്ന് ഉയർന്നുവന്നു , ചവറുകൾ എല്ലാ ഭാഗങ്ങളെയും മൂടി , തിരമാലകൾ കരയിലേക്ക് നയിക്കുന്നതിനനുസരിച് മാംസം തുറന്നുവന്നു .

പോലീസ് കമ്മീഷണർ തൂവാല മൂക്കിലേക്ക് അമർത്തി ശരീരം പരിശോധിക്കാൻ തുടങ്ങി . അദ്ദേഹത്തിന്റെ മുഖത്തിൽ നിന്ന് മനസിലാക്കാൻ സാധിക്കും അദ്ദേഹം പ്രാഥമിക അന്വേഷണം (പ്രീലിമിനറി ഇൻവെസ്റ്റിഗേഷൻ) തുടങ്ങിയെന്ന് .

ഒരു സാദാരണ മരണമെന്ന തീരുമാനത്തിൽ എത്തിപ്പെടുന്നതിനുനിന്ന് അദ്ദേഹത്തെ പിൻവലിക്കുന്ന ചില കാര്യങ്ങളുണ്ടായിരുന്നു;

അദ്ദേഹത്തിന്റെ രക്തക്കറ കണ്ണുകൾ ശരീരത്തിൽ പതുക്കെ അക്രമത്തിന്റെ ചില അടയാളങ്ങൾക്കായി തിരഞ്ഞു. മൃതദേഹം കണ്ടെത്തിയ

മത്സ്യത്തൊഴിലാളികൽ ശരീരത്തിന്റെ കൈയിൽ, അത് വെള്ളത്തിൽ നിന്ന് പുറത്തെടുത്തപ്പോൾ ശേഷിപ്പിച്ച അടയാളങ്ങൾ മാത്രമേ അദ്ദേഹം കണ്ടെത്തിയിട്ടുള്ളൂ, മത്സ്യം കടിച്ച മുഖവും കൈകളും…

മുറുകെപ്പിടിച മുഷ്ടി തുറക്കാൻ കമ്മീഷണറെ ആരോടോ പറഞ്ഞു : ഒന്ന് ശൂന്യമായിരുന്നു, മറ്റൊന്നിൽ അല്പം മണ്ണും ഒരു കല്ലും പിടിച്ചിരുന്നു……..                        ശരീരം അതിന്റെ വലുപ്പത്തിൽ നിന്ന് ഒരു വിദേശിയുടെയാണെന്ന്  വിലയിരുത്തി.

അയാൾ തലയുയർത്തി നിവർന്നു തൂവാല മടക്കി കീശയിൽ തിരുകി .



റിച്ചാർഡ് വാർഡ് എന്ന അമേരിക്കക്കാരൻ ഒൻപത് മാസം മുമ്പ് ഗോവയിൽ എത്തിയിരുന്നു കൃത്യമായി പറഞ്ഞാൽ സൗത്ത് ഗോവയിൽ ,

വാർഡ് എൽട്‌സയുടെ തടാകത്തിന് അഭിമുഖമായി ഒരു സ്ഥലം വാങ്ങിയിരുന്നു,

അവിടെ അദ്ദേഹം ഒരു ചെറിയ cottage പണിതു. തന്നെക്കുറിച്ചുള്ള വാർത്തകൾക്കായി വിസ്കോൺസിനിൽ കാത്തിരുന്ന ഭാര്യ ലൂസിയോടൊപ്പം വിരമിച് ഇവിടെ താമസിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. മൃതദേഹം കണ്ടെത്തുന്നതിന് രണ്ടാഴ്ച മുമ്പ്, റിച്ചാർഡ് വാർഡിനെ margao യിലെ ലോങ്‌ഹുവിനോ” റെസ്ററൗറെന്റിൽ കണ്ടവരുണ്ട് തുടർന്ന് അദ്ദേഹം അപ്രത്യക്ഷനായി.

വാർഡിന്റെ ദാസൻ റാഫേൽ നെ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനായി കൊണ്ടുപോയി അവന്റെ വായിൽ നിന്ന് ഓന്ഉം കിട്ടിയില്ല . വാർഡിന്റെ സ്ഥലത്തു തന്നെയുള്ള അവന്റെ കുടിലിൽ നടത്തിയ തിരച്ചിലിനോ ഫലമുണ്ടായില്ല. അവർ അവനെ ഏതാനും മണിക്കൂറുകൾ സൂക്ഷിച്ചു, പോലീസിന്റെ പതിവ് കലാപരിപാടികൾ അവന്റെ ദേഹത്ത് മുഴുവൻ നടത്തിയ ശേഷം അവനെ വിട്ടയച്ചു.

സെപ്റ്റംബറിൽ ഒരു നനുത്ത ഞായറാഴ്ച ലൂസി വാർഡ് ഗോവിൽ എത്തിച്ചേർന്നു . ഭംഗിയുള്ള കൈകളും കാലുകളുമായി അവൾ ഒരു പ്രൗഢ വനിതയെ പോലെ തോന്നിച്ചു

പോലീസ് അവൾ എത്തിയെന്നു അറിഞ്ഞ അന്ന് തന്നെ ആളെ വിട്ട് വിളിപ്പിച്ചു തന്ടെ ഭർത്താവിന്റെ ചാരം അടങ്ങിയ പെട്ടി അവൾ കണ്ണീരോടെ സ്വീകരിച്ചു : കവറിൽ ആർ. വാർഡ് 37……….                                                                                                                                                                പോലീസ് കാറിൽ തന്നെ അവളെ കൊണ്ടുപോയി വിട്ടു ,                                                           അവിടെ തന്ടെ യജമാനന്റെ ഭാര്യയെ സ്വീകരിക്കാൻ റാഫേൽ നിന്നിരുന്നു .

അവൾ ഭൂപ്രദേശം മുഴുവൻ ചുറ്റിനടന്നു കണ്ടു , ഒരു അതിമനോഹരമായ പെയിന്റിംഗ് മനസ്സിലാക്കാൻ കഴിയാതെ അതിന്ടെ ഓരോ അണുവും സസൂക്ഷ്മം പരിശോധിക്കുന്ന ഒരാളുടെ മുഖഭാവത്തോടെ അവൾ ആ ലാൻഡ്‌സ്‌കേപ്പ് മുഴുവൻ പരിശോധിച്ചു… എന്തോ ഉത്തരം തേടുന്ന പോലെ ;

എന്നാൽ അത് അവളെ വളരെയധികം സന്തോഷിപ്പിക്കുന്നതായി അവൾ അത്ഭുതത്തോടെ മനസ്സിലാക്കി…

കുറച്ച നേരം കൂടെ അവിടെ ചിലവഴിച്ചതിനു ശേഷം അവൾ കോട്ടജിലേക്ക് തിരികെ പോയി, ചുറ്റും നോക്കി, രാത്രി അവിടെ ചെലവഴിക്കാൻ തീരുമാനിച്ചു.                               പിന്നീട്, ഉറങ്ങാനുള്ള ബെഡ് തയ്യാറാക്കുന്ന സമയം , അവൾ തന്റെ ഭർത്താവിനെക്കുറിച്ച് ചിന്തിച്ചു,

ഈ സ്ഥലം കണ്ടെത്തിയതിന് അവനോട് മനസ്സാൽ നന്ദി പറഞ്ഞു .
കുറച്ചുകാലം അവിടെ ചിലവഴിക്കാൻ അവൾ തീരുമാനിച്ചു.

ആ വല്യ കോട്ടജിൽ മനുഷ്യ കൂട്ടുകെട്ടിന്റെ അഭാവം, അവൾ ഭയന്നിരുന്ന ഒരു അഭാവം, എന്നാൽ ഇപ്പോൾ അവൾക്ക് ഇല്ല..                                                                                               വല്യ തടാകം,ചുറ്റും ചിലയ്ക്കുന്ന പക്ഷി മൃഗാദികൾ അതി മനോഹര ചെടികൾ പുഷ്പങ്ങൾ വൃക്ഷങ്ങളും പിന്നെ റഫായേലിന്റെ പരിചരണവും .പതിയെ പതിയെ അവൾ കാടിന്റെ ചെറിയ അത്ഭുതങ്ങൾ മനസിലാക്കി…

സമ്പത്തിൽ വളർന്ന അവൾക്ക് ഇതൊക്കെ പുതിയ അനുഭവം ആയിരുന്നു , അസൗകര്യങ്ങളിൽ എങ്ങനെ തരണം ചെയ്യണമെന്ന് അവൾ പഠിച്ചു : എല്ലായ്പ്പോഴും നിലനിൽക്കുന്ന ഉറുമ്പുകൾ, നിരന്തരമായ വിയർപ്പ്, സന്ധ്യയിലും പ്രഭാതത്തിലും വിരാജിക്കുന്ന കൊതുകുകൾ എല്ലാം …..

അത്താഴത്തിന് ശേഷം എപ്പോളും അവൾ പുറത്തുപോയി റോക്കിംഗ് കസേരയിൽ ഇരുന്നു, ഭൂമിയുടെ നനുത്ത ശബ്ദങ്ങൾ കേൾക്കുഉം , ഹൈലി ഹിപ്നോട്ടിക്…                      പകൽ സമയങ്ങളിൽ അവൾ മരങ്ങൾക്കിടയിലൂടെ തന്ടെ ഭർത്താവ് ഉണ്ടാക്കിയ ഇടുങ്ങിയ പാതയിലൂടെ മരങ്ങൾക്കിടയിലൂടെ നടക്കാൻ അവൾ ഇഷ്ടപ്പെട്ടു.

എന്നും അവൾ തളർന്നുപോകുന്നതുവരെ നടക്കുമായിരുന്നു, ഒപ്പം മുന്തിരിവള്ളികൾക്കിടയിൽ വിശ്രമിക്കുകയും ശാഖകളുടെയും ചത്ത ഇലകളുടെയും ഗന്ധം ശ്വസിക്കുകയും ചെയ്യും…                                                                                                അതിഭയങ്കരമായ ഒരു ട്രാൻസ് അവസ്ഥയിലേക്ക് ആ പ്രൗഢ വനിതയെ അത് എത്തിച്ചു .. പലപ്പോളും അവൾക്ക് വന്ന ഈ മാറ്റാതെ കുറിച്ച അവൾ ചിന്ദിക്കും..ഒരു നനുത്ത പുഞ്ചിരിയോടെ ..                                                                                                                         കാലാകാലങ്ങളിൽ അവൾ ഒരു വിചിത്ര ചിത്രശലഭത്തെ പിടിച്ചോ അല്ലെങ്കിൽ പേരറിയാത്ത പൂക്കൾ ശേഖരിചോ പോയിരുന്നു …

ഒരു രാത്രി ഇടതടവില്ലാതെ മഴ പെയ്തപ്പോൾ, ഈന്തപ്പനകൊണ്ടുള്ള മേൽക്കൂരയിലെ ശബ്ദം അവളെ ഉറക്കത്തിൽ നിന്ന് ഉണർത്തി , ഭർത്താവിന്റെ മരണത്തിൽ അവൾ ആദ്യമായി വിഷമിച്ചു…                                                                                                                                    എന്നാൽ അപ്പോളാണ് അവൾ ഇതുവരേം തന്ടെ പ്രിയനെക്കുറിച്ച ഓർക്കാത്തതിനെ കുറിച് ബോധവാനായത് , അകാരണമായ ഏകാന്തത അവളിൽ ഉടലെടുത്തു….                മുറിയിലേക്ക്‌ ഒഴുകാൻ തുടങ്ങിയ മഴ പോലെ, ഭയം അവളുടെ ബോധത്തിലേക്ക്‌ ഒഴുകാൻ തുടങ്ങി, ആ പഴയ കോട്ടജിന്ടെ വിള്ളലുകളിലൂടെ ….
.

അവളുടെ തലയിണയുടെ അരികിൽ ഒരു കനത്ത തുള്ളി വന്നിറങ്ങി;                                  അവൾ എഴുന്നേറ്റ് കട്ടിലിനെ മുറിയുടെ നടുവിലേക്ക് തള്ളി നീക്കി . ശക്തമായ മിന്നലുകൾ ഉണ്ടായിരുന്നു. ഒടുവിൽ അവൾ ഉറങ്ങാൻ പോകുന്നതിനിടയിൽ, ഒരു മിന്നൽപ്പിണരിൽ നൊടിയിടയിൽ ഉണ്ടായ വെളിച്ചത്തിൽ അവൾ വാതിൽക്കൽ റാഫേലൽ തന്നെ നിരീക്ഷിക്കുന്നത് കണ്ടു..                                                                                                  ഭയം അവളിൽ ഉടലെടുത്തഉ , അവൾ കണ്ണുകൾ മിന്നി, ഒരു മാച്ചസ് കത്തിക്കാൻ        കൈ നീട്ടുന്നതിനെക്കുറിച്ച് ആലോചിച്ചു;                                                                                                പിന്നെ ആശ്വാസത്തോടെ മനസ്സിലാക്കി അവൾക്ക് തെറ്റ് പറ്റിയതാണെന്ന് .                      മുഖം പോലെ അവൾക്ക് തോന്നിയത് വിറകിൽ കാണപ്പെട്ട കറയായിരുന്നു.                        അവൾ ആഴത്തിൽ നിശ്വസിച്ചു ഉറക്കത്തിലേക്ക് പതിയെ കൂപ്പുകുത്തി…

രാവിലെ സൂര്യൻ ഉയർന്നപ്പോൾ അവൾ കണ്ണുതുറന്നു, റാഫേൽ അടുക്കളയിൽ ജോലി ചെയ്യുന്നത് കേട്ടു തട്ടും മുട്ടും ഒക്കെയായി കേൾക്കുന്നു . corn ഇന്ടെ ഗന്ധത്താൽ വായു മധുരമായിരുന്നു..                                                                                                                      സൂര്യപ്രകാശത്തിന്റെ സൂചികൾ സീലിംഗിലെ വിള്ളലുകൾക്കിടയിൽ              തള്ളിവരുന്നു , ഒരു ഈച്ച മുഴങ്ങി തലയ്ക്ക് ചുറ്റും കറങ്ങുന്നുണ്ടായിരുന്നു .                      അവൾ ബെഡ് റെഡി ആക്കി പുറത്തിറങ്ങാൻ വസ്ത്രം ധരിച്ചു.. “മോർണിംഗ്” : മഞ്ഞ പല്ലുകൾ കാണിച്ച് റാഫേൽ പറഞ്ഞു.

അവൾ പൂമുഖത്ത് പോയി ഇരുന്നു .                                                                                                    റാഫേൽ ട്രേ അവളുടെ കസേരയുടെ അരികിലുള്ള ചെറിയ മേശപ്പുറത്ത് വെച്ചു .  അവൻ അവളുടെ കോഫി ഒഴിക്കുമ്പോൾ ,അവൾ തിരിഞ്ഞു ദൂരത്തേക്ക് നോക്കി ഒരു നേർത്ത ശബ്ദത്തിൽ പറഞ്ഞു:

“ഞാൻ ഡോൺ റിക്കാർഡോയെക്കുറിച്ച് ചിന്തിക്കുന്നു”…

അവൻ അവളെ ഒരു നിമിഷം ആശ്ചര്യത്തോടെ നോക്കി, ; അവൻ തല ഉയർത്തി മുകളിലോട്ട് നോക്കി പറഞ്ഞു .

“ഡോൺ റിക്കാർഡോ മഹ്മ് യജമാനൻ എന്നെ കാണിച്ചിട്ടുണ്ട്” .

ലഗൂണിന്റെ ഉപരിതലത്തിൽ നിന്ന് പ്രകാശം നീങ്ങി. ലൂസി അവളുടെ കപ്പ് ഉയർത്തി പ്രകാശത്തിലോട്ട് നോക്കി ,                                                                                                                        അവൻ തിരിഞ്ഞ് നടന്നു അടുക്കളയിലേക്ക് പോയി.


അന്ന് രാവിലെ, കാട്ടിൽ നടക്കാൻ പോകുന്നതിനുപകരം, ലൂസി ഡോക്കിന്റെ അവസാനഭാഗത്തേക്ക് പോയി,

സൂര്യൻ ഉയർന്നു വരുന്നതെ ഉണ്ടായിരുന്നുള്ളു….                                                                വെയില്കായനായി ഒരു തുണി വിരിയിച് ശരീരം നിവർത്തി .                                                                 അവൾ ഭൂതകാലത്തെക്കുറിച്ച് ചിന്തിച്ചു..                                                                                              അത് ശൂന്യവും അവ്യക്തവുമായിരുന്നു. . അൽപ നേരത്തിനു ശേഷം സൂര്യൻ ഉയർന്നു വന്നു……                                                              സൂര്യൻ അവളുടെ മുഖം പൊള്ളിച്ചു . റാഫേൽ തന്റെ വള്ളം വെള്ളത്തിലേക്ക് തള്ളിവിടുന്നത് അവൾ കേട്ടു. എഴുന്നേറ്റപ്പോൾ അവൻ ഡോക്കിനു അരികിലൂടെ മുന്നോട് തുഴഞ്ഞു പോകുന്നത് കണ്ടു ,

അവളെ കണ്ട കയ്യ് വീശി അവൻ വിളിച്ച പറഞ്ഞു :

“എന്തെങ്കിലും മത്സ്യമുണ്ടോ എന്ന് നോക്കാൻ പോകുന്നു കൊച്ചമ്മ”..

അവൻ പോകുന്നതും നോക്കികുറച്ച നേരം നിന്നതിനു ശെഷം വെള്ളത്തിലേക്ക്   ഇറങ്ങി ..

വെള്ളത്തിനടിയിലെ വെളുത്ത പൂക്കളെ നോക്കി അവൾ മുഖം താഴ്ത്തി കിടന്നു; ഒന്നും തന്നെ ചിന്തിക്കാതിരിക്കാൻ ആയിട് അവൾ കണ്ണുകൾ അടച്ചുപിടിച്ചു . ചൂട് രൂക്ഷമായി. അവൾ വെള്ളത്തിൽ മുങ്ങാംകുഴി ഇടുകയും ഡോക്കിന്റെ അറ്റത്തോട്ട് അങ്ങോട്ടും ഇങ്ങോട്ടും നീന്തി.                                                                                                                        അവൾ കരയ്ക്ക് കേറി ഉണങ്ങാനായി കിടന്നു.

വീട്ടിലേക്കുള്ള യാത്രാമധ്യേ, വാഴച്ചെടികൾക്ക് കീഴിലുള്ള കുടിലിലേക്കുള്ള വാതിൽ തുറന്നു കിടക്കുന്നത് അവൾ ശ്രദ്ധിച്ചു. അവൾ പിന്നിലേക്ക് നോക്കി – നിശ്ചലമായ വെള്ളം മാത്രം – ആ കറുത്ത ഉൾവശത്തിലേക്ക് ഉറ്റുനോക്കി അവൾ കണ്ട വാതിലിനുള്ളിലേക്ക് അതിവേഗം നടന്നു.

മൂലയിൽവലിയ കല്ലുകളിൽ വിശ്രമിക്കുന്നു ഒരു വലിയ മൺപാത്ര പാത്രം ഉണ്ടായിരുന്നു, , അത് തറയിൽ തൊടാതിരിക്കാൻ ആ കല്ലുകൾ സഹായിച്ചു;             അതിനടിയിൽ ചാരവും ചത്ത കൽക്കരിയും ഉണ്ടായിരുന്നു.

അവൾ മുറിയുടെ നടുവിൽ ആശ്ചര്യപ്പെട്ടു നിന്നു അകാരണമായ ഭയത്താൽ അവൾ മൂടപ്പെട്ടു .

വായുവിൽ, അവളുടെ മുഖത്തിന് സമീപം, ഒരു വലിയ തവള അവളെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു…                                                                                                                      അത് വായ തുറന്നു അവളെ തുറിച്ച നോക്കി ഒരു പ്രേത്യേകതരം ശബ്ദം പുറപ്പെടുവിച്ചു , ആ തവളയെ ചരടിൽ മുകളിൽ നിന്ന് സസ്പെൻഡ് ചെയ്തതായി അവൾ കണ്ടു.            തവള ചലിച്ചു, അതിന്റെ നാല് കാൽവിരലുകൾ ഗ്ലാസിന് നേരെ തള്ളി.                  അവളുടെ ഭയം സഹതാപമായി രൂപാന്തരപ്പെട്ടു.                                                                                    അവൾ ഒരു വിരൽ നഖം ഉപയോഗിച്ച് ആ പാത്രത്തിൽ സ്പർശിച്ചു, തവള അതിന്റെ കണ്പോളകൾ ഉയർത്തി താഴ്ത്തി അവളെ കാണിച്ചു .

ജാറിന്റെ കവർ ഒരു ആനി ഉപയോഗിച്ച് കുത്തിയിരുന്നു. പാത്രത്തിന്റെ അടിയിൽ ചില പുല്ലും ഈച്ചകളും ഉണ്ടായിരുന്നു. തവളയുടെ തൊലി പരിശോധിക്കാൻആയിട്ട് അവൾ അത് തിരിച് അവളുടെ മുഖത്തോട് ചേർത്തുപിടിച്ചു. പെട്ടെന്ന് കുറച്ച് അകലെ നിന്ന് പൊള്ളയായ ഒരു ശബ്ദം വന്നു.                                                      അവൾ വാതിൽക്കൽ വന്ന നീന്ന് നോക്കിയപ്പോൾ ലഗൂണിന് നടുവിൽ ഒരു ബോട്ട് വരുന്നത് കണ്ടു.                                                                                                                                                         റാഫേൽ ആയിരുന്നു അത്, നിൽക്കുന്ന പൊസിഷനിൽ ഒരിക്കലും കരയിൽ നിന്ന് കണ്ണെടുക്കാതെ അതിശക്തമായി , ഇടതുവശത്ത് ഒരു സ്ട്രോക്ക്, പിന്നെ വലതുവശത്ത് എന്ന രീതിയിൽ അവൻ തുഴഞ്ഞു വരുന്നു..

അവന്ടെ അവന്ടെ മുഖം സന്തോഷപരമായി കാണപ്പെട്ടു .

അവളുടെ നട്ടെല്ല് താഴേക്ക് ഒരു കൊള്ളിയാൻ മിന്നുന്നത് അനുഭവപ്പെട്ടു,                            തൻ റഫായേലിന്റെ കുടിലിൽ ആണെന്നും അനുവാദമില്ലാതെ കേറിയതാണെന്നും അവൾ പെട്ടെന്ന് ഓർത്തു .                                                                                                                                  അവളുടെ മുടി നനഞ്ഞതായി അവൾ മനസ്സിലാക്കി. വെള്ളം അവളുടെ മുടിയിൽകൂടെ തുള്ളിയായി തറയിൽ പടർന്നിരുന്നു . അവൾ പെട്ടെന്ന് തന്നെ കതകു ചാരി അവിടുന്ന് ഇറങ്ങി ,                                                                                                                                                                        അവൾ പോകുന്ന പോക്കില് വെള്ളം ഇട്ടു വീഴുന്നുണ്ടായിരുന്നു….

അന്ന് ഉച്ചയ്ക്ക് റാഫേൽ അവർക്ക് ഒരു ഫിഷ് stew വിളമ്പി അവൻ സന്തോഷത്തോടെ പറഞ്ഞു :

“വല്യ മീൻ കിട്ടി ഇന്ന് ” അവൾ അത് ഇഷ്ടപെടാത്ത രീതിൽ ഉപ്പുനോക്കുന്ന പോലെ കാണിചിട്ടു തൊടാതെ വെച്ചു .

“ഭക്ഷണത്തിന്റെ കാര്യത്തിൽ എന്തെങ്കിലും പ്രെശ്നം ഉണ്ടോ”

എന്ന് വേവലാതിയോടെ അവൻ അവളോട് ചോദിച്ചു.

“ഇല്ല”

അവൾ മറുപടി പറഞ് എഴുന്നേറ്റു…. ഭക്ഷണം നല്ലതായിരുന്നു, പക്ഷേ സൂര്യൻ അവളുടെ വിശപ്പ് ശമിപ്പിച്ചിരിക്കുന്നു..

അവന്ഉ ച്ചമയക്കത്തിനായി തന്റെ കുടിലിലേക്ക് പോയ ശേഷം അവൾ അടുക്കളയിൽ പോയി സ്വയം ഒരു ഫ്രൂട്ട് ഡിഷ് തയ്യാറാക്കി . അവൾക്ക് റാഫേലിനോട് സംസാരിക്കണം…..                                                                              തവളയോടുള്ള അവന്ടെ പെരുമാറ്റം ക്രൂരമായിരുന്നു.                                                        ചുളിവുകളുള്ള ചർമ്മത്തെക്കുറിച്ചും ഗ്ലാസിന് പുറകിലുള്ള അസന്തുഷ്ടമായ കണ്ണുകളെക്കുറിച്ചും അവൾ ചിന്തിച്ചു.                                                                                                       പൂമുഖത്ത് ചാരുകസേരയിൽ ഇരുന്നു അവൾ തടാകത്തിന് പുറത്തേക്ക് നോക്കി ഭർത്താവിന്റെ ചാരത്തെക്കുറിച്ച് ചിന്തിച്ചു…. അവൾ റോക്കിങ് കസേരയിൽ നിന്ന് എഴുന്നേറ്റ് നിശബ്ദമായി മന്ദം മന്ദം നടന്നു – ഉച്ചതിരിഞ്ഞ് വളരെ നിശ്ചലമായിരുന്നു നിശബ്ദവും –

കുടിലിന്റെ തുറന്ന വാതിലിലേക്ക് അവൾ എത്തി നോക്കി . റാഫേൽ അവളുടെ പിന് തിരിഞ്ഞു നിക്കുകയായിരുന്നു ‌,                                                                                                               തവളയെ പാത്രത്തിൽ നിന്ന് പുറത്തെടുത്ത് ഒരു വടികൊണ്ട് കുത്തുകയായിരുന്നു എന്നിട്ടും അവൻ അതിന്ടെ കാലു കെട്ടിയിട്ടിരിക്കുകയായിരുന്നു ,                                  ഓരോ വട്ടവും കമ്പു കൊണ്ട് തൊടാൻ വരുമ്പോളും ആ തവള അവനെ കണ്ണുരുട്ടി പേടിപ്പിക്കുന്ന പോലെ നോക്കുന്നു ;

അതിന്റെ കണ്ണുകൾക്ക് മുകളിൽ കൊമ്പുകൾ പോലെ കറുത്ത വരമ്പുകൾ       പ്രത്യക്ഷപ്പെട്ടിരുന്നു.

ഇതെല്ലം കണ്ടപ്പോളേക്കും അവൾക്ക് ദേഷ്യം ഇരച്ചു കയറി അവൾ കുറച്ച് ചുവടുകൾ പിന്നോട്ട് നീട്ടി, ഉറക്കെ വിളിച്ചു:

“റാഫേൽ!”

അയാൾ ചാടിയിറങ്ങി വാതിലിനു പുറത്ത് തലയിട്ടു പേടിയോടെ അവളെ നോക്കി . “ക്ഷമിക്കണം”                                                                                                                                                             അവൾ പറഞ്ഞു.                                                                                                                                                    “എനിക്ക് കുറച്ച് നാരങ്ങകൾ വേണം. നീ പോയി പെട്ടന്ന് വാങ്ങിക്കൊണ്ട് വാ ”

റാഫേൽ ഓടി പോയി….                                                                                                                                        അവൻ പോകുന്നതും നോക്കി നിന്ന ശേഷം, അവൻ കണ്വെട്ടത്തു നിന്ന് മറഞ്ഞ ശേഷം അവൾ ആ ലൂസ് ബോൾട്ട് പിൻവലിച്ച് കുടിലിലേക്കുള്ള വാതിൽ തുറന്നു.                      തവള വീണ്ടും പാത്രത്തിലായിരുന്നു.അവൾക്ക് വിഷമം തോന്നി ,                                            റാഫേൽ എത്ര ക്രൂരൻ ആയിരിക്കുന്നു പണ്ട് ഇവാൻ ഇങ്ങനെ ഒന്നും അല്ലാത്ത പയ്യൻ ആയിരുന്നല്ലോ അവൾ ആ ജർ unscrew ചയ്ട് , ഭരണി തറയിൽ മുട്ടിച്ചു ,

എന്നാൽ ആ തവള അവളേം ജാറിനേം മാറി മാറി നോക്കി നിന്ന്ഉ ,                                                അത് തിരിച്ച അതിലേക്കു കേറാൻ നോക്കി..                                                                                            പാവം തോന്നിയ അവൾ അതിനെ കാലു കൊണ്ട് തള്ളി മുറിയിൽ നിന്ന് പുറത്തേക്കു പോകാൻ പ്രേരിപ്പിച്ചു, ആ ശ്രീമതിനിടയ്ക്ക്

ആ ജാർ താഴെ വീണു നാലുപാടും ചിതറി .

അവൾ പെട്ടെന്നു തന്നെ വാതിൽ ബോള്ഡ് ചയ്ത് പൂമുഖത്തേക്ക് തിരിച്ചു. സൂര്യൻ ചക്രവാളത്തോട് അടുക്കുകയായിരുന്നു.

റാഫേൽ സന്ധ്യാസമയത്ത് മടങ്ങിഎത്തി .

” നാരങ്ങകളൊന്നുമില്ല”,

കുടിലിലേക്കുള്ള യാത്രാമധ്യേ അയാൾ അവളോട് പറഞ്ഞു .                                  കരുകറുത്തിരുന്ന അവന്ടെ ദേഹമാസകലം വിയർപ്പ് ഇറ്റ് വീണുകൊണ്ടിരുന്നു .

കസേരയിൽ പതിയെ അടികൊണ്ടിരുന്നു ലൂസി അവനെ നിരീക്ഷിച്ചു. അവൻ വാതിൽ തുറന്ന് അകത്തേക്ക് പോകുന്നത് അവൾ കണ്ടു. എന്നിട്ട് പെട്ടെന്ന് അയാൾ പുറത്തേക്ക് ആരോ തള്ളിയിട്ട മാതിരി ഓടിയിറങ്ങി . കുടിലിനു ചുറ്റുമുള്ള കുറ്റിക്കാടുകൾക്ക് പുറകിലും, വാഴച്ചെടികൾക്കടിയിലും, പാതയുടെ അരികിലെ കുഴിയിലും, ചൂരൽത്തണ്ടിന്റെ തണ്ടുകൾക്കിടയിലും ഇവിടെയും അവിടെയും എല്ലാം നോക്കി. അയാൾ കുടിലിലേക്ക് മടങ്ങി ഒരിക്കൽ കൂടി തിരഞ്ഞു മറിഞ്ഞു നോക്കി ഭയവുംവിഷമവും എല്ലാം കൂടി കലർന്ന ഒരുമുഖഭാവം , അതിനുശേഷം അവൻ വാതിൽക്കൽ നിന്ന് പുറത്തേക്ക് നോക്കി നിന്നു.

“എന്താണ്? ”

ലൂസി വിളിച്ചുചോദിച്ചു .

അവന്റെ തല താഴ്ത്തിഅവൻ അവളുടെ അടുത്തേക്ക് നടന്നു വരുന്ന, .

“എന്തെങ്കിലും കുഴപ്പം ഉണ്ടോ?”

“ആരോ എന്റെ വീട്ടിൽ കയറി”

“ആര് ? എപ്പോൾ?”

റാഫേൽ അയാളുടെ പുറകിലേക്ക് നോക്കി.

“നിങ്ങൾ ആരെയും കണ്ടില്ലേ?”

അവൻ തിരികെ പോയി…..

ഒരു പുഞ്ചിരി അവളുടെ മുഖത്തുണ്ടായിരുന്നു ..                                                    നല്ളൊരു കാര്യം ചായുമ്പോൾ മനസിന് കിട്ടുന്ന ഒരു പൂർണത , അവനെ പിന്നെ പറഞ് ഉപദേശികം എന്ന് അവൾ കരുതി അവിടെ ഒരു പൂർണ്ണചന്ദ്രൻതിളങ്ങി നിൽപ് ഉണ്ടായിരുന്നു,                                          വായു നിശ്ചലമായിരുന്നു….

അത്താഴത്തിന് മുമ്പ്, ലൂസി പുറത്തിറങ്ങി shore ഇൽ നിന്ന് ആകാശത്തിന്റെ ഭംഗി നോക്കി നിന്ന് .                                                                                                          വീണ്ടും ഭർത്താവിന്റെ ഓർമ്മകൾ അവളിലേക്ക്‌ വന്നു ..                                                                     അവളുടെ നുണ റാഫേലിനെ വ്രണപ്പെടുത്തിയെന്ന് അവൾക്കറിയാമായിരുന്നു.           ഒരു നിമിഷം അവളുടെ തെറ്റ് സമ്മതിക്കാൻ അവൾക്ക് തോന്നി, പക്ഷേ നിശബ്ദതയാണ് ഏറ്റവും നല്ലതെന്നു അവൾക്ക് തോന്നി ..

ഭക്ഷണം മേശപ്പുറത്തുണ്ടായിരുന്നു.മറ്റൊന്നും ശ്രേദ്ധികാതെ അവൾ അവൻ പാകം ച്യ്ത മീൻ എല്ലാം കഴിച്ചു ടീർത്തു, അവനെ പ്രീതിപ്പെടുത്തുന്നതിനായിരുന്നു അവൾ വിശപ്പില്ലായിരുന്നിട്ടും കഴിച്ചത് . (ഇപ്പോൾ അവൾക്ക് അവനോട് സഹതാപം തോന്നി.) താഴ്ന്ന ശബ്ദത്തിൽ അവൾ അവനോടു മാപ്പ് ചോദിച്ചു.അവൻ അപ്പോൾ അടുക്കളയിൽ സ്വയം ഭക്ഷിക്കുകയായിരുന്നു

കുറച്ച കഴിഞ്ഞ അവൻ ഗുഡ് നൈറ്റ് പറഞ് പോയി .

അവന്റെ കുടിലിലെ മെഴുകുതിരി അണഞ്ഞപ്പോൾ അവൾ അവളുടെ മുറിയിലേക്ക് പോയി.

രാത്രിയിൽ അവളുടെ വയറ്റിൽ ഒരു ഭാരം അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ അവൾ ഉണർന്നു.                                                                                                                അത് അവളുടെ നെഞ്ചിലൂടെ മുകളിലേക്ക് നീങ്ങുന്നതായി അവൾക്ക് തോന്നി.       എന്തോ തണുപ്പ് അനുഭവപ്പെട്ടു , ആ തണുപ്പ്അത് ഇപ്പോൾ അവളുടെ കഴുത്തിൽ ഇഴയുകയാണ്,                                                                                                                                                                  അത് അവളുടെ വായിൽ എത്തിയപ്പോൾ നിന്ന്. അവൾക്ക് അനങ്ങാൻ കഴിഞ്ഞില്ല: അവളുടെ കൈകാലുകൾക്ക് ഭാരമുണ്ടായിരുന്നു.

അപ്പോൾ അവൾ ആ തവളയെ കണ്ടു അതിന്ടെ ശരീരം വലുപ്പം വെക്കുന്നു ചുറ്റുമുള്ള വായു എടുക്കുന്നപോലെ …

അവൾ ഷീറ്റ് പിന്നിലേക്ക് വലിച്ചെറിഞ്ഞ് കട്ടിലിൽ നിന്ന് ചാടിയിറങ്ങി അവളുടെ വായിൽ കയ്പേറിയ രസം അവൾ രുചികുനുണ്ടായിരുന്നു .                                അവൾ ഒരു ഫ്ലാഷ്‌ലൈറ്റ് പിടിച്ചെടുത്തു, കുളിമുറിയിലേക്ക് ഓടി,                            ശർദിക്കാനായി ശ്രമിച്ചു.                                                                              വെള്ളം ഓൺ ആക്കി ഇട്ടുകൊണ്ട് അവൾ തല ടാപ്പിനടിയിൽ വച്ചു.                                  എന്നിട്ട് അവൾ ബാത്ത്മാറ്റിൽ ഇരുന്നു,…..

വീണ്ടും ഇനി എഴുനേൽക്കാൻ പറ്റുകയില്ലെന്ന് അവൾ മനസ്സിലാക്കി……. .

കണ്ണാടിയിൽ ഫ്ലാഷ്‌ലൈറ്റ് തിളങ്ങുന്നത് അവൾ കണ്ടു..

Comments:

No comments!

Please sign up or log in to post a comment!