നിശ 2

“കൂട്ടുകാരനോട് ചോദിച്ചേ എനിക്ക് ഈ ഫ്ലാറ്റിൽ നിന്ന് കിട്ടിയ ലേഡീസ് ബാഗ് ആരുടെ ആരുന്നന്ന്??? !!!!”

അവൾ അതു പറഞ്ഞു എന്നെ നോക്കിട്ട് പുരികം രണ്ടും അടുപ്പിച്ചു നെറ്റി ചുളിച്ച് അവനെ നോക്കി. ഇടത് കൈ നീട്ടി വാതിലിനു മറവിൽ നിന്ന് ബക്കറ്റിൽ നിറയെ വെള്ളം അവൾ എടുത്തതും അവൻ തലയിൽ രണ്ടു കയ്യുകളും വച്ചു നിക്കുന്നത് ആണ് ഞാൻ കണ്ടത്.

“അളിയാ നീ തീർന്നാടാ തീർന്നു.” അതും പറഞ്ഞു ഞാൻ അവനെ ജല പീരങ്കിക്കു മുന്നിൽ നിർത്തി മുറിക്കുള്ളിൽ കയറി വാതിൽ അടച്ചിരുന്നു.

അൽപ സമയത്തിന് ശേഷമാണ് ഞാൻ മുറി തുറന്ന് വെളിയിലിറങ്ങിയത്. നോക്കുമ്പോ രണ്ടും ബാൽക്കണിയിൽ നിൽപ്പുണ്ട്. അനീഷിന്റെ തലവഴി അവൾ വെള്ളം ഒഴിച്ചിട്ട് ടർക്കി കൊണ്ട് തല തോർത്തി കൊടുക്കുകയാണ്. ഞാൻ അത് കണ്ടു ചിരിച്ചു.

“അങ്ങട് വരാമോ ആവോ?” ബാൽക്കണിക്ക് വെളിയിൽ കൈകൊണ്ട് കണ്ണ് പൊത്തിക്കൊണ്ട് ഞാൻ ചോതിച്ചു.

സ്മിത ടർക്കി അവന്റെ കൈയിൽ കൊടുത്തിട്ട് അല്പം മാറി തലകുനിച്ചു നിന്നു.

“പണ്ടേ ഇതൊക്കെ ആകാമരുന്നല്ലോ, രണ്ടാളും മനസ്സിൽ വച്ചു നടന്നിട്ടല്ലേ. കുഴപ്പമില്ല ഇനിയും ടൈം ഉണ്ടല്ലോ. അല്ല ഇനിയെന്താ നിനക്ക് ഹോസ്പിറ്റലിൽ പോകണമെന്നല്ലേ പറഞ്ഞെ പോകണ്ടേ?”

“ഞാൻ ചുമ്മാ പറഞ്ഞതാ, എനിക്കിന്ന് പോവണ്ട” ഞാൻ ചോദിച്ചപ്പോൾ അവൾ അനീഷിന് മറഞ്ഞു നിന്നുകൊണ്ട് പറഞ്ഞു.

“ഞങ്ങൾക്ക് നിന്നെപ്പോലെ ഇക്കാര്യത്തിൽ മുൻപരിചയം ഇല്ലാലോ… അതുകൊണ്ടുള്ള സ്റ്റാർട്ടിങ് ട്രബിൾ അല്ലെ നീ ഷമിക്ക്.. ഇപ്പൊ എല്ലാം ഓക്കേ അല്ലെ.. പിന്നെ ഇൻസ്ട്രക്ഷൻ തരാൻ നീയുണ്ടല്ലോ” അവളെ ചേർത്ത് നിർത്തികൊണ്ട് അവൻ പറഞ്ഞു..

“എന്നാ പിന്നെ…. വേറെ കുറച്ചു ഇൻസ്ട്രക്ഷൻ കൂടെ പഠിപ്പിച്ചു തരാം, പക്ഷെ ഇവള് നിക്കുമ്പോ തന്നെ വേണോ ”

“എന്റെ പൊന്നു മോനേ ചതിക്കരുത്..” ഷമിച്ചേക്ക് ഞാനൊന്നും പറഞ്ഞില്ല. അവൻ കൈ കൂപ്പി.

“ദാ രണ്ടു ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ട് സിനിമക്ക്‌. എന്നിട്ട് രണ്ട് പേരും കൂടെ ഒന്ന് കറങ്ങിയിട്ടൊക്കെ വാ” ഞാൻ ഫോണിൽ ടിക്കറ്റ് ബുക്ക്‌ ചെയ്തതിന്റെ സ്ക്രീൻ ഷോട്ട് അയച്ചു കൊണ്ട് പറഞ്ഞു.

“അപ്പൊ ചേട്ടനോ, ചേട്ടനും വാ, എല്ലാർക്കും കൂടെ പോകാം. ” സ്മിത പറഞ്ഞത് അനീഷും ശരി വച്ചു.

“ബെസ്റ്റ് ആൾക്കാരോടാ പറഞ്ഞത്. അതേ അടുത്ത തവണ നമുക്ക് ഒരുമിച്ചു പോകാം. ഇപ്പൊ നിങ്ങൾ പോ.. പോകുന്ന വഴിക്ക് എന്നെ നമ്മുടെ മാധവേട്ടന്റെ അവിടെ ഒന്ന് ആക്കി തന്നമതി.” ഞാൻ പറഞ്ഞു.

“ടാ എന്നാലും വരുന്ന വഴിക്ക് അവിടെ കേറിയാ പോരെ, നീ കൂടെ വാ” അനീഷ് വീണ്ടും നിർബന്ധിച്ചു.



“നീ പോയി റെഡി ആയെ.. ഞാൻ ഇവനോട് ഒരുകാര്യം പറയട്ടെ… ” ഞാൻ സ്മിതയോട് പറഞ്ഞപ്പോ അവൾ അവിടെ നിന്നും പോയ്‌.

“എടാ മന്ദബുദ്ധി.. നിങ്ങൾ ഇപ്പൊ ഇഷ്ടം പരസ്പരം പറഞ്ഞതല്ലേ ഒള്ളു.. ഒന്ന് ഒറ്റക്ക് അവളെ കൊണ്ടുപോയി കാര്യങ്ങൾ ഒക്കെ സംസാരിക്ക്. കാര്യം നിങ്ങൾ അറിയുന്നവരാണെങ്കിലും അവളും അതാഗ്രഹിക്കും. ഇപ്പൊ നിങ്ങൾ പോ. തന്നെയല്ല എനിക്ക് മാധവേട്ടനെ ഒന്ന് കാണണം, നാട്ടിന്നു അവർ പോന്നിട്ട് പിന്നെ കണ്ടിട്ടില്ലാലോ.. അതുകൊണ്ട് ഇപ്പൊ ഞാൻ പറയുന്നത് നിങ്ങൾ കേട്ടാൽമതി. ” ഞാൻ അവനെ റൂമിലേക്ക്‌ തള്ളി കയറ്റികൊണ്ട് പറഞ്ഞു.

പറഞ്ഞത് പ്രകാരം ഞങ്ങൾ കാറിൽ കയറി.. മുന്നിൽ സ്മിതയെ ഇരുത്തി ഞാൻ പിന്നിൽ കയറി. അനീഷ് വണ്ടിയും എടുത്തു.

“ഈ മാധവേട്ടൻ ആരാ?? ” സ്മിത ചോദിച്ചു.

“നാട്ടിൽ ഉണ്ടായിരുന്നതാ.. പറഞ്ഞു വരുമ്പോൾ ഇവന്റെ ഒരു ബന്ധുവായി വരും.” അനീഷ്‌ പറഞ്ഞു…

“അല്ല ഈ അശ്വതി ആരാ?” പഴയ പോലെ അവളുടെ അടുത്ത ചോദ്യം വന്നു.

അനീഷ്‌ എന്നെ മിററിൽ കൂടി നോക്കുന്നത് കണ്ടങ്കിലും ഞാൻ വെളിയിലേക്ക് നോക്കി ഇരുന്നു…

ആരും മിണ്ടാഞ്ഞത് കൊണ്ടാകും അവളും പിന്നെ ഒന്നും ചോദിച്ചില്ല.

“അല്ല വേറെ ഇൻസ്ട്രക്ഷൻ കൊടുക്കുന്ന കാര്യം എന്താ അമലേട്ടൻ പറഞ്ഞെ..?” സൈലൻസ് ബ്രേക്ക്‌ ചെയ്യാൻ അവൾ തന്നെ വീണ്ടും ചോദിച്ചു.

ഞാൻ വാ പൊതി ചിരിക്കുന്നത് കണ്ടപ്പോളാ എന്തോ പണിയാണെന്ന് അവൾക്ക് മനസിലായത്. അമലും അതെ അവസ്ഥയിൽ ആരുന്നു.

“കല്യാണം കഴിഞ്ഞിട്ട് ഫസ്റ്റ് നൈറ്റ്‌ തന്നെ ഞാൻ അത് പഠിച്ചു തരാം, അതിന് മുന്നേ വേണേ അങ്ങനേം ആകാം” അവൾ നോക്കുന്നത് കണ്ട് അനീഷ്‌ ചിരിച്ചുകൊണ്ട് പറഞ്ഞു.

“യ്യേ… ശേ… വഷളന്മാർ” അതും പറഞ്ഞു അവൾ അനീഷിന്റ കൈയിൽ നുള്ളി.

പിന്നിലെ സീറ്റിൽ ഇരുന്നത് കൊണ്ട് എന്റെ കൈയിലെ തോലി പോയില്ല.. പിന്നെ അങ്ങോട്ട് ഓരോന്നും പറഞ്ഞു ജോളി ആയിയാണ് പോയത്.

“ടാ, 3B, സൺ‌ഡേ ആയോണ്ട് വീട്ടിൽ കാണും.” മാധവേട്ടന്റെ ഫ്ലാറ്റിനു താഴെ വണ്ടി നിർത്തിയിട്ട് അനീഷ്‌ പറഞ്ഞു.

“ടാ സ്പെയർ കീ ഉണ്ടോ കയിൽ?, നിങ്ങൾ ലേറ്റ് ആയാൽ ഞാൻ ക്യാബ് വിളിച്ചു പൊക്കോളാം.” ഞാൻ പറഞ്ഞപ്പോ സ്മിത അവളുടെ പേഴ്സിൽ നിന്നും കീ എടുത്തു തന്നു.

“അപ്പോ ശരി, പഴയ കഥകൾ പറയുമ്പോ എന്റെയും അശ്വതിയുടെയും കഥകൾ ഇവൻ തന്നെ പറഞ്ഞു തരും. അപ്പൊ എൻജോയ്…” ഞാൻ ഡോർ തുറന്നിറങ്ങിയിട്ട് സമിതിയോട് പറഞ്ഞു.

“പിന്നെ എന്നെ നോക്കണ്ട, ആവശ്യത്തിന് സമയം എടുത്തോ… പിന്നെ മോളെ അളിയന് കുറച്ചു കണ്ട്രോൾ കുറവാ… ഒന്ന് മാനേജ് ചെയ്തോണം.
.”

“പോടാ നാറി… കണ്ട്രോൾ ഇല്ലാത്തത് നിന്റെ മറ്റവക്ക് ആടാ പുല്ലേ ” എനിക്ക് ഉള്ള മറുപടി കിട്ടിയപ്പോ ഞാൻ ഫ്ലാറ്റിലേക്ക് പോയി.

അവർ വരാൻ നിൽക്കാതെ മാധവേട്ടന്റെ ഫ്ലാറ്റിൽ നിന്ന് ഇറങ്ങി നേരെ ഫ്ലാറ്റിൽ തിരിച്ചെത്തി. ഫ്ലാറ്റിൽ എത്തിയെന്നും പതിയെ വന്നാൽ മതിയെന്നും അനീഷിന് മെസ്സേജ് അയച്ചിട്ട് കട്ടിലിലേക്ക് കിടന്നു…

ബാഗിൽനിന്ന് പഴയ സ്കൂൾ മാഗസിൻ എടുത്തു താളുകൾ മറിച്ചു.

“കാർ മുകിൽ മറച്ചൊരാ പൂർണചന്ദ്രനെ കാത്ത് താഴെ ഭൂമിയിൽ ആ കുഞ്ഞ് ആമ്പൽ പൂവ് കാത്തിരുന്നു. സൂര്യന്റെ താപമേറ്റ് തളർന്ന് വീഴുംമുൻപ് അവളാ രാത്രിയോട് പറഞ്ഞു. അല്ലയോ പ്രിയ നിശാ ദേവതേ, വീണ്ടും പുനർജ്ജനിക്കും ഞാൻ അവനായി.. അവിടുത്തെ മകനെ കാണുവാൻ, തളിഞ്ഞ പ്രഭ പൊഴിക്കുന്ന പുർണ ചന്ദ്രനെ കാണുവാൻ, എന്റെ പ്രണയം പകരുവാൻ.. എനിക്കായ് അവനെയിത് അറിയിച്ചാലും…” അന്ന് വെറും പൈങ്കിളി എന്ന് പറഞ്ഞു കളിയാക്കിയത് ഇന്നിപ്പോ സത്യം ആയത് പോലെ…

എട്ടാം ക്ലാസ്സിൽ പുതിയ കുട്ടികൾ ക്ലാസ്സിൽ വന്നെങ്കിലും പഴയ കുട്ടികൾ തന്നെ ആയിരുന്നു കൂടുതലും. വന്നവരും ഞങ്ങളെ പോലെ തന്നെ ഉള്ളവരായിരുന്നത് കൊണ്ട് ആൺകുട്ടികൾ ഞങ്ങൾ എല്ലാം ഒറ്റക്കെട്ടായിരുന്നു. പഠിത്തത്തിൽ അനീഷ്‌ ബുജി ആയിരുന്നെങ്കിലും മറ്റ് കാര്യങ്ങളിലും അവൻ ആക്റ്റീവ് ആരുന്നു. അവൻ കൂടെകൂടിയതോടെ ഞങ്ങളുടെ ബഞ്ച് അത്യാവശ്യം പഠിത്തത്തിൽ ശ്രദ്ധിക്കാൻ തുടങ്ങി. പക്ഷെ അതുകൊണ്ട് ഞങ്ങടെ അലമ്പ് ഞങ്ങൾ വിട്ടുകളഞ്ഞില്ല.

വരുന്ന ടീച്ചർ മാരെ വായിനോക്കിയും പെൺകുട്ടികൾ ക്ലാസ്സ്‌ തൂക്കുമ്പോ ഒന്നുമറിയാത്ത പൈതങ്ങളായി ക്ലാസ്സിന് പിന്നിലെ ഡെസ്കിനു മുകളിൽ ഇരുന്നും സ്കൂളിൽ നേരത്തെ എത്തി പെൺകുട്ടികളുടെ എണ്ണമെടുത്തും സ്കൂളിന്റെ വെളിയിലെ കടയിലെ ഷീല ചേച്ചിടെ കടയിലെ സ്പെഷ്യൽ നാരങ്ങ വെള്ളം കുടിച്ചും ഞങ്ങൾ മറ്റു ആക്ടിവിറ്റികളിലും പങ്കെടുത്തു… ഷീല ചേച്ചിടെ കടയിലെ നാരങ്ങാ വെള്ളത്തിനു ആരാധകരേറെയാണ്… ഗ്ലാസിൽ പഞ്ചാര ഇട്ട് സ്പൂൺ കൊണ്ട് അടിക്കുമ്പോൾ ഇറക്കി കുത്തിയ സാരിക്കിടയിലൂടെ കുലുങ്ങുന്ന വെളുത്ത വയർ കണ്ടിട്ടില്ലാത്ത ആൺകുട്ടികൾ ആ സ്കൂളിൽ കാണില്ല…

എട്ടാം ക്ലാസ്സിലെ കൊച്ചു കുട്ടികൾ ഞങ്ങൾ ഒൻപതാം ക്ലാസ്സിൽ എത്തിയപ്പോ കുറച്ച് കൂടെ മുതിർന്ന കുട്ടികളായി.. പക്ഷേ എപ്പോഴത്തേയും പോലെ അതു ഞങ്ങളുടെ മാത്രം തോന്നൽ ആയിരുന്നു. ചേട്ടന്മാരുടെ പുസ്തകം വാങ്ങിയ കുട്ടികളിൽ നിന്നും ബിയോളജിയുടേ പുസ്തകം ആദ്യ ആഴ്ച തന്നെ പഠിക്കുന്ന തിരക്കിലായിരുന്നു ആൺകുട്ടികൾ… പെൺകുട്ടികളും അങ്ങനെ തന്നെയാകും.
പക്ഷെ അതാരും അറിയാറില്ലല്ലോ..

കൗമാരക്കാരുടെ ഹോർമോണുകളുടെ കളി തുടങ്ങുന്ന സമയം ഞങ്ങളിലും മാറ്റങ്ങൾ സംഭവിച്ചു.. കരിക്കട്ട കൊണ്ട് അടയാളപ്പെടുത്തിയ കറുത്ത പാടുകളിൽ ചെറു രോമങ്ങൾ കിളിർത്തു.. മറ്റു ചിലയിടത്തു രോമങ്ങളുടെ വളർച്ച ചെറുരോമങ്ങളിൽ നിന്നില്ല.

അവയവങ്ങളുടെ വലിപ്പവും രൂപവും മാറി തുടങ്ങി. ചേട്ടന്മാർ പറഞ്ഞത് എന്ന് പറഞ്ഞ് പല പല കഥകളും ചെവികളിലൂടെ മനസിലും എത്തി.. അത്തരം കഥകൾ കേൾക്കുവാനുള്ള കൗതുകവും കൂടി..

അങ്ങനെയിരിക്കയാണ് ക്ലാസ്സിൽ ആദ്യ പ്രണയം മുട്ടിടുന്നത്. ബർത്ത് ഡേയ്ക്ക്‌ അല്ലാതെ തന്നെ ക്ലാസ്സിലെ മെറിന് വിശാഖ് എന്നും എക്ലയേഴ്സ് കൊടുക്കുന്നതിന് പിന്നിലെ ചേതോവികാരം ഞങ്ങൾ പൊക്കി. അസ്സെംബ്ലിക്ക്‌ താമസിച്ചു എത്തിയ ദിവസം അവർ തമ്മിലുള്ള വികാരം പ്രണയമാണെന്ന് അവർ തമ്മിൽ മനസിലാക്കി അത്രേ.. അതൊരു തുടക്കം മാത്രമായിരുന്നു. വീണ്ടും പല പല കൊടുക്കൽ വാങ്ങലുകൾ ചെറുതും വലുതുമായ കാലത്തേക്ക് മറ്റ് ക്ലാസ്സുകളിലേക്കും വ്യാപിച്ചു.

“ടാ… ”

“എന്താടാ”

“ടാ ”

“പറയടാ”

“ടാ അതുപിന്നെ.. ”

“കൂടുതൽ ഉരുളാതെ കാര്യം പറയടാ പുല്ലേ”

“എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്”

“എന്താന്ന് വച്ചാൽ പറഞ്ഞു തോലാക്ക് ”

“എന്താ അവിടൊരു ചർച്ച… ഞങ്ങൾ കൂടെ കേൾക്കട്ടെ.. വല്ല സംശയം ആണങ്കിൽ ഞാൻ പറഞ്ഞു താരം.. അതല്ല കോമെടി വല്ലതും ആണേൽ ഞങ്ങൾക്ക് കൂടെ ചിരിക്കാമല്ലോ ” എല്ലാ ടീച്ചറുമാരുടെയും ക്ലഷേ ചോദ്യം. ഉച്ച കഴിഞ്ഞുള്ള വിജയമ്മ ടീച്ചറിന്റെ കണക്ക് ക്ലാസ്സിൽ ഇരുന്നുള്ള ഞങ്ങടെ കുശുകുശുപ്പ് ടീച്ചർ പൊക്കിയപ്പോ പണി പാളിയെന്ന് എനിക്ക് മനസിലാക്കാൻ അധികം സമയം ഒന്നും വേണ്ടി വന്നില്ല. കൊനഷ്ട് ചോദ്യം പുറകെ വരും. ഉത്തരം പറഞ്ഞില്ലേ വളഞ്ഞ അയഞ്ഞ ചൂരലിന്റെ ചൂട് കൈയിൽ പതിയും..

“അതുപിന്നെ ടീച്ചറെ കലോത്സവത്തിന് ഇവന്റെ പേര് കഥക്കും ഉപന്യാസത്തിനും കൊടുക്കണം എന്ന് പറഞ്ഞതാ”

“എപ്പോ.. !!!! അല്ല… അതെ ടീച്ചറെ പേര് കൊടുക്കുന്ന കാര്യം പറഞ്ഞതാ.. ” ചൂരൽ കൊണ്ടുള്ള പ്രയോഗം പേടിച്ച് തൽക്കാല രക്ഷയ്ക്ക് അനീഷ്‌ പറഞ്ഞത് ഞാനും സമ്മതിച്ചു.

“അത് പഠിപ്പിച്ചു കഴിഞ്ഞു വൈകിട്ട് പറഞ്ഞാ മതി എന്നല്ലേ പറഞ്ഞെ.. ഇപ്പൊ ക്ലാസ്സിൽ ശ്രദ്ധയ്ക്ക്.” ടീച്ചർ വീണ്ടും ക്ലാസ്സ്‌ എടുക്കാൻ തുടങ്ങിയപ്പോളാണ് അനീഷ് മുട്ടൻ പണി വച്ചത് മനസിലായത്.

ക്ലാസ്സ്‌ തുടങ്ങുന്നതിനു മുന്നേ ടീച്ചർ പറഞ്ഞിരുന്നു അടുത്തയാഴ്ച നടക്കുന്ന കലോത്സവത്തിന് പേര് കൊടുക്കുന്നവർ വയികുന്നതിന് മുന്നേ കൊടുക്കണം എന്ന്.
ഈ പരുപാടിക്ക്‌ ഞാൻ ഒഴിയും എന്ന് അറിയാവുന്ന അവൻ ടൈമിംഗിന് ടീച്ചറിനോട് അങ്ങനെ പറഞ്ഞത് കൊണ്ട് ഇനി ഒഴിയാൻ പറ്റില്ല. എഴുത്ത് പരുപാടിക്ക്‌ എല്ലാം അവൻ കാണും. അവന് കൂട്ടിന് ഇരിക്കാൻ ആണ് ആ തെണ്ടി ഇങ്ങനെ ഒരു പണി തന്നത്. എന്തായാലും വരുന്നിടത്തുവച്ച് കാണാം.

“ടാ നീ ക്ലാസ്സിൽ വച്ച് പറയാൻ വന്നത് എന്താ?”

“അതൊന്നും ഇല്ല..” ഞാൻ അലസമായി പറഞ്ഞു.

“ഞാൻ പറയട്ടെ എന്താന്ന്? ” അവൻ എന്റെ തോളിൽ കൂടെ കയ്യിട്ടുകൊണ്ട് ചോദിച്ചു.

“ആ പറ” ഞാൻ പറഞ്ഞതും അവൻ തോളിലെ കൈ മുറുക്കെപ്പിടിച്ചിട്ട് തോളിൽ കടിച്ചു.

“കടിക്കാതെ പറയടാ പട്ടി” ഞാൻ വെട്ടി മാറി.

“പറഞ്ഞാൽ നീ എനിക്ക് ഷീല ചേച്ചിടെ കടേൽ കൊണ്ടുപോവോ?” ഷീല ചേച്ചിടെ കടയിൽ നിന്ന് സ്പെഷ്യൽ നാരങ്ങാ വെള്ളം വാങ്ങാം എന്ന് നീട്ടി ഞങ്ങൾ പറയാറില്ല. വയറ് കാണാൻ പോകാം എന്ന് പറഞ്ഞാൽ അതു ഷീല ചേച്ചിടെ കടയണന്ന് എല്ലാർക്കും അറിയാം. പല കാലങ്ങളായി കൈ മാറി വന്ന സ്കൂളിലെ പരമ്പരാഗത പ്രയോഗമാണത്.

“സമ്മതിച്ചു. നീ പറ” എനിക്കും സമ്മതം. എന്തായാലും അവനു ചെലവ് ചെയ്യേണ്ടി വരും.

“നിനക്ക് നമ്മുടെ ക്ലാസ്സിലെ അശ്വതിയോട് ഇഷ്ടമാണല്ലേ?” അവൻ ചോതിച്ചു.

“നിനക്ക് എങ്ങനെ മനസിലായി??” ഞാൻ പറയാതെ പറഞ്ഞതിൽ എനിക്ക് തെല്ല് അത്ഭുതം ഉണ്ടായിരുന്നു.

“ടാ മരപ്പാഴേ, ബുക്കിന്റെ പുറകിൽ അമൽ love അശ്വതി എന്നെഴുതുമ്പോ അടുത്തിരിക്കുന്നവൻ കാണും എന്നെങ്കിലും ബോധം വേണം” അവനു മനസിലായ വഴി ഏതാണെന്ന് എനിക്ക് പിന്നെ ഊഹിക്കാവുന്നതേ ഒള്ളായിരുന്നു. ക്ലാസ്സിൽ വച്ചു അവനോട് ഇക്കാര്യം പറയാൻ തുടങ്ങുന്നതിനു മുന്നേ പല രീതിയിൽ love ചിന്നങ്ങൾക്ക് നടുവിൽ ഞങ്ങളുടെ പേര് ഞാൻ എഴുതി നോക്കിയിരുന്നു. പല ഡിസൈനിൽ അത് അങ്ങനെ അവസാന പേജിൽ കിടന്നു.

“കള്ള തെണ്ടി അപ്പൊ എങ്ങനാ പോവല്ലേ കടയിലേക്ക്?” അവൻ എന്നെയും വലിച്ചുകൊണ്ട് നാരങ്ങാ വെള്ളം കുടിക്കാൻ കൊണ്ടുപോയി. വെള്ളത്തിന്റെ കൂടെ ഒരു മുട്ട പഫ്‌സും ഞങ്ങടെ പതിവാണ്.

“അപ്പൊ എങ്ങനാ നീ അവളോട് പറയുന്നേ?” അവൻ ചോദിച്ചു.

“അറിയില്ല. പറയണം. പക്ഷേ എങ്ങനാ” ഇനിയിങ്ങനെയാണെന്ന് എനിക്കും വല്യ പിടിയില്ല.

“വഴിയുണ്ട്. നാളെ ശരിയാക്കാം.”

“എങ്ങനെ??” അവൻ കണ്ടുപിടിച്ച വഴി എന്താന്ന് അറിയാനായി ചോതിച്ചു.

“നമ്മുടെ ക്ലാസ്സിലെ ഫസ്റ്റ് ലൈൻ സെറ്റ് ആയത് വിശാഖിന് അല്ലെ… പക്ഷെ അവനു അതിനുള്ള വഴി പറഞ്ഞു കൊടുത്ത കറുത്ത കരങ്ങൾ ആരുടെയാണെന്ന് എനിക്ക് അറിയാം. നമുക്ക് അവനോട് തന്നെ ചോദിക്കാം.” അതാരാണെന്ന് എനിക്കും അറിയാമരുന്നു.

ഞങ്ങളുടെ ബഞ്ചിൽ നടുക്ക് ഞാൻ ആണെങ്കിൽ വലത് അനീഷ്‌. ഇടത് ഇരിക്കുന്ന മൂന്നാമൻ ആകാശ്. അനീഷിന്റെ അത്രയും ഇല്ലങ്കിലും അവനും എന്റെ ക്ലോസ് ഫ്രണ്ട് തന്നെയാണ്.

“ആകാശിനോടോ??” ഞാൻ ചോദിച്ചു.

“അതെ. ഇക്കാര്യത്തിൽ അവൻ ആണ് ബെസ്റ്റ്. മിക്കവാറും അവന് നിന്നെ ഹെല്പ് ചെയ്യാൻ പറ്റും.” അത് ശരിയാണെന്ന് എനിക്കും തോന്നി.

പിറ്റേന്ന് വളരെനേരത്തേ തന്നെ ഞങ്ങൾ സ്കൂളിൽ എത്തി. പക്ഷേ വല്യ കാര്യം ഒന്നും ഇല്ലാരുന്നു. ഞങ്ങൾടെ മനസിലിരിക്കുന്നത് മറ്റാർക്കും അറിയാത്തത് കൊണ്ട് ബാക്കി പിള്ളേരെല്ലാം സാധാരണ സമയത്ത് തന്നെയാണ് വന്നത്. അതു വരെ ഞങ്ങൾ പോസ്റ്റ്‌ ആയി.

ക്ലാസ്സ് തുടങ്ങുന്നതിനു തൊട്ട് മുന്നേയുള്ള ബസിലാണ് ആകാശ് വരുന്നത്. അതിൽ തന്നെയാണ് അശ്വതിയും വരുന്നത്. സ്കൂളിന്റെ വെളിയിൽ സൈക്കിൾ ഷെഡിൽ ഞാനും അവനും ഇരുപ്പുണ്ടാരുന്നു. ഞങ്ങടെ സ്ഥിരം സ്ഥലം ആയത് കൊണ്ട് ആരും പ്രത്യേകിച്ച് ഒന്നും പറയില്ല. ക്ലാസ്സിലേക്ക് കയറിയ ആകാശിനും അശ്വതിക്കും പിന്നാലെ ഞങ്ങളും ക്ലാസ്സിലേക്ക് കയറി.

ഞങ്ങൾക്ക് പിന്നാലെ ടീച്ചറും വന്നത് കൊണ്ട് പിന്നെ ഒന്നും പറയാൻ പറ്റില്ല. ഇന്റർവെൽ ടൈമിൽ ആകാശ് സ്റ്റാഫ്‌ റൂമിൽ പോയത് കൊണ്ട് അപ്പോളും പറ്റിയില്ല. ഉച്ചക്കും പറയാൻ പറ്റിയ സാഹചര്യം അല്ലായിരുന്നത് കൊണ്ട് ലാസ്റ്റ് പീരിയഡ് PT ക്ക്‌ ഞങ്ങൾ ഗ്രൗണ്ടിൽ ഇറങ്ങിയില്ല. അവനേയും അത്യാവശ്യം ആണെന്ന് പറഞ്ഞുനിർത്തി കാര്യം പറഞ്ഞു. ഗ്രൗണ്ടിൽ ഇറങ്ങിയില്ലങ്കിലും അതിനോട് ചേർന്നുള്ള ചുറ്റുമതിലിനു മുകളിൽ ഇരിക്കുകയാണ് ഞങ്ങൾ. അവിടെ ഇരുന്നാൽ ഒരു വശത്ത് പെൺകുട്ടികൾ കളിക്കുന്നതും കാണാം.

അവനോട് കാര്യം പറഞ്ഞു.

“ടാ മറ്റുള്ളവരുടെ പോലല്ല. ഇതല്പം പാടാ.” കേട്ടമാത്രയിൽ ആകാശ് പറഞ്ഞു.

“പൊന്നളിയാ വേറെ ഒന്നും കൊണ്ടല്ല. ജാട ഇട്ട് നടക്കുന്ന പിള്ളാരേം ആരോടും മിണ്ടാതെ നടക്കുന്ന മിണ്ടാ പൂച്ചകളെയും ഒതുക്കാൻ എളുപ്പമാ. പക്ഷെ അവൾ എല്ലാരോടും മിണ്ടും പക്ഷെ ഓവർ അല്ല.. എല്ലാടത്തും ഉണ്ട്. പക്ഷേ മുന്നിലും പുറകിലും ആരിക്കില്ല. പിന്നെ പ്രധാന പ്രശ്നം മറ്റുള്ളതിനെകാൾ അല്പം വിവരം ഉള്ള കൂട്ടത്തിലാ. നേരിട്ട് ചെന്ന് പറഞ്ഞാൽ അപ്പൊ തന്നെ അവളത് ടീച്ചർമാരോട് പറയും. വെറുതെ പണിയാകും.” അവൻ പറഞ്ഞതും ശരിയാണ്. നേരിട്ട് ചെന്ന് മുട്ടാൻ പറ്റില്ല.

“ടാ നിനക്ക് ശരിക്കും ഇഷ്ടം ആണോ?? ” അനീഷ്‌ വക കൊനഷ്ട് ചോദ്യം.

“ടാ ഇഷ്ടം ആണോന്ന് ചോദിച്ചാ, ക്ലാസിൽ അവർക്ക് ഒക്കെ ലൈൻ ആയപ്പോ എനിക്കും ഉണ്ടാരുന്നേൽ കൊള്ളാമാരുന്നു എന്നുണ്ടായിരുന്നു. അങ്ങനെ ആലോചിച്ചപ്പോൾ എന്റെ മനസ്സിൽ വന്നത് അവളുടെ മുഖം ആണ്. അല്ലേലും അവൾ അടുത്ത് ഒക്കെ വന്നാൽ എന്റെ നെഞ്ചിടിക്കും. അപ്പൊ പിന്നെ അവൾ തന്നെ മതി എന്ന് തോന്നി. പിന്നെ പിന്നെ അവളെ കാണാതിരിക്കാൻ പറ്റാത്ത പോലായി. എന്താ കുഴപ്പം ഉണ്ടോ? ” ഞാൻ വളരെ നിഷ്കളങ്കമായി തന്നെ പറഞ്ഞു.

“ടാ ഞാൻ കൂടെ നിക്കാം. പക്ഷെ അവളുടെ കാര്യം ആയത് കൊണ്ട് എനിക്ക് വല്യ സ്കോപ് ഇല്ല. കാരണം അവൾക്ക് കുറച്ചു വിവരം ഒക്കെ ഉണ്ട്. ഈപൈങ്കിളി സെറ്റപ്പ് അവളുടെ അടുത്ത് നടക്കില്ല. നമുക്ക് ട്രൈ ചെയ്യാം ” ആകാശ് പറഞ്ഞു.

“അതെ” അനീഷും പിൻതാങ്ങി.

സത്യത്തിൽ അവളോട് അന്നങ്ങനെ ഒരു ഇഷ്ടം തോന്നിയത് എങ്ങനെ ആണെന്ന് എനിക്കും വല്യ പിടിയില്ല. ഒരൊമ്പതാം ക്ലാസുകാരന്റെ കൗതുകത്തിനു അപ്പുറത്ത് പ്രണയം എന്താണെന്ന് സിനിമ കണ്ടുള്ള അറിവ് മാത്രമേ അന്നെനിക്ക് ഉള്ളായിരുന്നു.

“ടാ തല്ക്കാലം നീ കുറച്ചു നാൾ അവളുടെ പുറകെ നടക്ക്. അവൾ പോകുന്നതിന് പിന്നാലെ, പിന്നെ അവൾക് ചോദിക്കാതെ ഹെല്പ് ചെയ്യണം. സിനിമയിൽ ഒക്കെ അങ്ങനാ.” ആകാശ് അവന്റെ പ്ലാനിങ് തുടങ്ങി. അതനുസരിച്ച് ഞാൻ അവളെ പിന്തുടരാൻ തുടങ്ങി. ബസിൽ അവൾ വന്നിറങ്ങുന്നത് വരെ സ്റ്റോപ്പിൽ കാത്തിരിക്കും. ബസ് വന്നാൽ ആകാശിനെയും കൂട്ടി അവളുടെ പിന്നാലെ ക്ലാസ്സിൽ കയറും.. ടീച്ചർ പഠിപ്പിക്കുമ്പോളും അല്ലാത്തപ്പോളും അവളെ നോക്കി ഇരിക്കും. ടീച്ചർ അവളോട് ചോദ്യം ചോതിച്ചിട്ട് പറഞ്ഞില്ലെങ്കിൽ മനഃപൂർവം അറിയുന്ന ചോദ്യം ആണേൽ ഞാനും അവൾക്ക് വേണ്ടി അടി കൊള്ളും. അവൾക്ക് മാത്രമായി ചോക്ലേറ്റ് വാങ്ങി കൊടുത്താൽ സംശയം ഉണ്ടാകും എന്നുള്ളത് കൊണ്ട് പലപ്പോളും അവളുടെ കൂടെ നിൽക്കുന്നവർക്ക് എല്ലാം വാങ്ങി കൊടുത്തു. അവളും അതൊക്കെ വാങ്ങുകയും ചെയ്തു. പ്രായത്തിന്റെ ചാപല്യങ്ങൾ.

അങ്ങനെ കലോത്സവ ദിവസം വന്നു. ബുധനാഴ്ച ആണ്. ഇതിനിടയിൽ ഞാൻ നോക്കുന്നത് അവൾ ശ്രദ്ധിച്ചിരുന്നു. അത് അവന്മാർ പറയുകയും ചെയ്തിരുന്നു. മറ്റ് പ്രശനങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് വായിനോട്ടം തുടർന്ന് പൊന്നു. ആദ്യ ദിവസം തന്നെയായിരുന്നു എഴുത്ത് മത്സരങ്ങൾ. സ്റ്റേജിൽ മറ്റ് കലാ മത്സരങ്ങൾ നടക്കുന്നുമുണ്ട്. രാവിലെ തന്നെ കുളിച്ച് കുറി തൊട്ട് കളർ ഡ്രെസ്സും ഇട്ട് സ്കൂളിൽ ചെന്നു. അടുത്ത പരുപാടി അവൾ വരുന്ന വരെ ബസ് സ്റ്റോപ്പിൽ വായിനോക്കുകയാണ്. അനീഷിനെ കൂട്ടി അതും തകൃതിയായി നടന്നു. ഈ കലോത്സവത്തിന് വരുന്ന പെൺകുട്ടികൾക്കും ഓണത്തിന് സെറ്റുടുത്തു വരുന്ന പെൺകുട്ടികൾക്കും എന്തോ ഒരു പ്രത്യേകയുണ്ട്. പോകുന്നവരുടെ എല്ലാ തരുണികളുടെയും അംഗലാവണ്യം അളന്ന് എണ്ണം എടുത്ത് സ്കൂളിലേക്ക് ഞങ്ങൾ കടത്തി വിട്ടുകൊണ്ടിരുന്നു.

“ടാ അവർ വന്നു.” ബസിറങ്ങി നടന്നുവരുന്ന അശ്വതിയെയും ആകാശിനെയും കാട്ടി അനീഷ്‌ പറഞ്ഞു. സ്റ്റോപ്പിൽ നിന്ന് ഞങ്ങൾ റോഡിലേക്ക് ഇറങ്ങി.

“ആഹാ കുറിയൊക്കെ തൊട്ട് അമലിന്ന് ഗ്ലാമർ ആയിട്ടുണ്ടല്ലോ!!” ഞങ്ങൾക്ക് അടുത്ത് വന്ന് അശ്വതി അത് പറഞ്ഞപ്പോ കാലിൽ നിന്നൊരു തരിപ്പ് നേരെ ഉച്ചിക്ക് ചെന്ന് ആകെ ഒരു കോരിത്തരിപ്പ്.

‘നിന്നിളിക്കാതെ വാടാ.” അവർ കടന്ന് പോയിട്ടും എങ്ങോട്ടോ നോക്കി പുളകിതൻ ആയി നിന്ന എന്റെകയിൽ വലിച്ചോണ്ട് അനീഷ്‌ അവരുടെ പുറകെ നടന്നു.

ഓഡിറ്റോറിയത്തിൽ അവൾ കൂട്ടുകാർക്കൊപ്പം മുന്നിൽ പോയി ഇരുന്നപ്പോ ഞങ്ങൾ മൂന്നും പിന്നിൽ ആൺകുട്ടികൾ ഇരുന്നിടത്തേക്ക് പോയി.

“ടാ ഇന്ന് നീ ചെന്ന് ചോദിക്ക്” ആകാശ് പറഞ്ഞു.

“എന്ത്?” ഞാൻ അവളെ വായ്‌നോക്കുന്ന തിരക്കിൽ ആരുന്നു.

“നിന്റപ്പന്റെ ഇരുപത്തെട്ടിന് ചരട് വാങ്ങാൻ വരുന്നോ എന്ന്. മാങ്ങാത്തൊലി” പെട്ടന്നുള്ള ആകാശിന്റെ സുഭാഷണം കേട്ട് ഞാൻ നല്ല കുട്ടിയായി അവൻ പറയുന്നത് ശ്രദ്ധിച്ചു.

“ടാ അവൾക് മനസിലായി നീ അവളുടെ പുറകെ ആണെന്ന്. ബസിൽ വച്ചു അവൾ ചോദിക്കുകയും ചെയ്തു.”

“എന്താ പറഞ്ഞെ? ” എനിക്ക് മുന്നേ അനീഷ്‌ ചോതിച്ചു.

“ടാ ബസ് ഇറങ്ങിയപ്പോ നിങ്ങളെ കണ്ടു. നീയെന്താ അവളുടെ പുറകെ വല്ല ഉഡായിപ്പിനും ആണോ എന്ന് ചോദിച്ചു.”

“നീയെന്ത് പറഞ്ഞു.?? ” ഞാൻ ചോദിച്ചു.

“ഞാൻ എന്ത് പറയാനാ, എനിക്കറിയില്ല. നീയത്രക്കാരൻ അല്ല എന്ന് പറഞ്ഞു.”

“ശേ…അവൾ തെറ്റ് ധരിച്ചിട്ടുണ്ടാകും വായിനോക്കുവാണെന്ന്” ഞാൻ ഇനി എന്ത് ചെയ്യണം എന്ന ഭാവത്തിൽ രണ്ടു പേരെയും നോക്കി.

“ടാ നീ നോക്കുന്ന കാര്യം അവൾ അറിയാൻ വേണ്ടി തന്നാ പുറകെ നടക്കാൻ പറഞ്ഞെ. പെട്ടന്ന് ഒരു ദിവസം കേറി ചെന്ന് ഇഷ്ടം ആണന്നു പറഞ്ഞാൽ അവൾ അപ്പോളേ ഗെറ്റ് ഔട്ട്‌ അടിക്കും. ഇതാകുമ്പോ നോ ആണേലും വല്യ കുഴപ്പം ഉണ്ടാകില്ല. അതുകൊണ്ട് ഇന്ന്തന്നെ നീ ചെന്ന് പറ, എന്തായാലും അറിയാമല്ലോ.” ആകാശ് അവന്റെ പപ്ലാനിങ്ങിന്റെ അടുത്ത ഘട്ടം പറഞ്ഞു.

പക്ഷെ അവളോട് നേരിട്ട് ചെന്ന് പറയാൻ എനിക്ക് പേടിയാരുന്നു. ഇപ്പോ എല്ലാരും ഉള്ളത് കൊണ്ട് ശരിയാകില്ല. അവളെ ഒറ്റക്ക് കിട്ടുമ്പോ പറയാം എന്ന് ഞങ്ങൾ ഐക്യകണ്ഡേന്ന തീരുമാനിച്ചു. ഞാനും അനീഷും രാവിലെ ഉപന്യാസ രചനക്ക് പോയി. ടോപ്പിക്ക് കിട്ടിപ്പോ തന്നെ അനീഷ്‌ വച്ചു കാച്ചുന്നത് കണ്ടു. ‘അഹിംസയും സമകാലിക സമൂഹവും’. ഞാൻ എന്ത് എഴുതാൻ. മനസ്സിൽ ആണെങ്കിൽ അവളോട് ചെന്ന് പറയണമെന്ന ടെൻഷൻ. എന്തൊക്കെയോ എഴുതി കൂട്ടി പേപ്പറും കൊടുത്തു വെളിയിൽ ഇറങ്ങി അവൻ എഴുതി കഴിയുന്നതും നോക്കി ഇരുന്നു. ഞാൻ വെളിയിൽ ഇരിക്കുന്നത് കണ്ട് ആകാശ് അടുത്തേക്ക് വന്നു.

“ടാ അവൾ നമ്മുടെ ക്ലാസ്സിൽ ഉണ്ട്. ബാഗ് ഒക്കെ വക്കാൻ പോയതാ. ഇപ്പൊ പോയാ വേറെ ആരും അവിടെ കാണില്ല. ബാ” അവൻ വിളിച്ചു.

“ടാ അനീഷ്‌ വന്നിട്ട് പോരെ? ” ഞാൻ പേടി കൊണ്ട് പിന്നെ പറഞ്ഞു.

“ടാ അവൻ എഴുതിയിട്ട് വരുമ്പോളേക്ക് അവൾ തിരിച്ചു വരും. ഇപ്പൊ ആണേൽ തെറി വിളിച്ചാലും ആരും കേൾക്കില്ല. നീ വാ” അവൻ എന്നേം കൊണ്ട് ക്ലാസ്സിൽ ചെന്നു. ഇതിനോടകം പ്രൊപ്പോസ് ചെയ്യണ്ട വിധം ഒക്കെ അവൻ നേരത്തെ പറഞ്ഞു തന്നിട്ടുണ്ട്. ക്ലാസ്സിൽ അവളൊറ്റക്കേ ഉള്ളാരുന്നു. ഞാൻ ക്ലാസ്സിലേക്ക് കയറിയപ്പോ ആകാശ് വെളിയിൽ കാവൽ നിന്നു. എന്റെ നെഞ്ചിൽ പഞ്ചാരി കൊട്ടിക്കേറി. അവൾ അടുത്ത് കൂടെ പോയാൽ എന്റെ നെഞ്ചിടിക്കും. അപ്പോ പിന്നെ ഇപ്പോളത്തെ അവസ്ഥ പറയണ്ടല്ലോ.

“എന്താടാ?” എന്നെ കണ്ട പാടെ അവൾ ചോദിച്ചു.

“അശ്വതി, അതു പിന്നെ. എനിക്ക് നിന്നെ ഇഷ്ടമാ i love u”

അത് പറഞ്ഞു തീർക്കാൻ ഒറ്റ സെക്കന്റ്‌ മതിയാരുന്നു എനിക്ക്. പക്ഷെ അപ്പോളും നെഞ്ചിടിക്കുന്നതിനെ കാൾ വേഗത്തിൽ എന്റെ മുട്ടുംകൂടി ഇടിക്കാൻ തുടങ്ങി. ഒന്നെങ്കിൽ കലിപ്പ് കയറി രണ്ട് ചാട്ടം “നിന്നെ അങ്ങനല്ല കണ്ടെ, നീ ബ്രദർനെ പോലെ ആണ്” എന്ന ഡയലോഗ്. അതും അല്ലങ്കിൽ നാണിച്ചു കൊണ്ട് ഒരുമറുപടിയോ നോട്ടമോ, കുറഞ്ഞ പക്ഷം ഒരുപുച്ഛം ഇതൊക്കെ ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷെ അവളുടെ പ്രതികരണം സത്യത്തിൽ എന്നെ ഞെട്ടിച്ചു.

അവൾ ബഞ്ച് ചൂണ്ടിയിട്ട് അതിൽ ഇരിക്കാൻ പറഞ്ഞു. ഞാൻ അവിടെ ഇരുന്നു.

“നീ എന്റെ പുറകെ നടക്കുന്നതും ബസ് നോക്കി നിക്കുന്നതും മുട്ടായി വാങ്ങി തരുന്നതും ഞാൻ കാണാതെ ആക്ഷൻ കാണിക്കുന്നതും ഒക്കെ ഞാൻ അറിഞ്ഞതാ. നീ ആയിട്ട് വരട്ടെ എന്ന് കരുതി. ടാ നമ്മൾ ഇപ്പൊ ഒൻപതാം ക്ലാസ്സിൽ അല്ലെ ആയുള്ളൂ. ഇനിയും ഒരുപാട് ക്ലാസ്സിൽ പഠിക്കാനും വളരാനും ഒക്കെ ഉണ്ട്. അതുകൊണ്ട് ഇപ്പൊ തോന്നുന്ന ഈ കുട്ടിക്കളി ശരിയല്ല. വല്യതാകട്ടെ, അപ്പൊ നോക്കാം. പോരെ??, ഇപ്പൊ വല്ലതും പഠിക്കാൻ നോക്ക്. നിങ്ങൾക്ക് ഇന്ന് മത്സരം ഒക്കെ ഇല്ലേ. അപ്പൊ ബെസ്റ്റ് ഓഫ് ലക്ക്” അത് പറയുമ്പോ അവൾക്ക് പ്രത്യേകിച്ച് ഭാവ വ്യത്യാസം ഒന്നും തന്നെ ഇല്ലാരുന്നു. വളരെ കൂൾ ആയി പക്വമായ് പറഞ്ഞിട്ട് പോയപ്പോ വായും പൊളിച്ച് ഇരുന്നത് മാത്രമേ ഞാൻ ചെയ്തുള്ളു. അവൾ ക്ലാസ്സിൽ നിന്ന് ഇറങ്ങി പോയപ്പോ ആകാശ് കയറി വന്നു. വായും പൊളിച്ച് ഇരുന്ന എന്നോട് അവൻ കാര്യം തിരക്കിയപ്പോൾ അവൾ പറഞ്ഞതൊക്കെ അവനോടും പറഞ്ഞു.

അപ്പോളേക്കും അനീഷും മറ്റ് കുറച്ചു കുട്ടികളും ക്ലാസ്സിലേക്ക് വന്നിരുന്നു. ഞങ്ങൾ അവനെയും വിളിച്ചു മാറ്റി നിർത്തി കാര്യങ്ങൾ പറഞ്ഞു.

“ടാ അവൾ നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞില്ല, ഇഷ്ടമല്ല എന്നും പറഞ്ഞില്ല. അവൾ പറഞ്ഞതാ ശരി. ഇപ്പൊ നമ്മൾ പിള്ളേരല്ലേ. വലുതായിട്ട് പോരെ ഇതൊക്കെ… ഇപ്പൊ അവൾ ഡീസന്റ് ആയിട്ട് കാര്യം പറഞ്ഞത്. കൂടുതൽ അലമ്പാക്കിയാ ടീച്ചേർസ് അറിയും തന്നെയല്ല വെറുതെ പുറകെ നടന്നാൽ അവൾക്ക്‌ ചിലപ്പോ ഇഷ്ടപെട്ടില്ല എന്നും വരാം. പിന്നെ നിനക്ക് ഒരു സ്കോപും ഇല്ലത്തെ ആകും”

കുറേ നേരത്തെ ദീർഘമായ ആലോചനക്കൊടുവിൽ അനീഷ്‌ തന്നെ തീരുമാനം പറഞ്ഞു. ആകാശും അത് ശരിവച്ചു. ഉച്ച കഴിഞ്ഞ് കഥാ രചനയ്ക്ക് അവൻ വിളിച്ചോണ്ട് പോയി. താല്പര്യം ഇല്ലങ്കിലും അവൻ വിളിച്ചതുകൊണ്ട് മാത്രമാണ് പോയത്. അന്ന് മുഴുവൻ അവൻ എന്റെ കൂടെ ഉണ്ടായിരുന്നത് കൊണ്ട് അത്ര സങ്കടം തോന്നിയില്ല. അല്ലങ്കിൽ തന്നെ ചെറിയ നിരാശ തോന്നിയതിന് അപ്പുറം വല്യ ദുഃഖം ഒന്നും ഇല്ലായിരുന്നു എന്നത് സത്യം. പിറ്റേ ദിവസം മുഴുവൻ അവന്മാർ കൂടെകൂടി നടന്നത് കൊണ്ട് മറ്റൊന്നും ഓർക്കാനുള്ള സമയം അവന്മാർ തന്നില്ല.

ക്ലാസ്സ്‌ തുടങ്ങിയപ്പോളും അവൾ വന്ന് സാധാരണ പോലെ സംസാരിക്കാറുണ്ടായിരുന്നു. പക്ഷെ അന്നത്തെ കാര്യമോ അതുമായി ബന്ധപ്പെട്ട ഒരുകാര്യങ്ങളും അവൾപിന്നീട് ചോദിച്ചതും ഇല്ല. അവളുടെ ഭാഗത്ത് നിന്ന് അങ്ങനത്തെ രീതിയിൽ ഒരു പെരുമാറ്റം ഉണ്ടായിട്ടുമില്ലായിരുന്നു. ദിവസങ്ങൾ കടന്നുപോയി. പലപ്പോളും നിർവികാരയായി ക്ലാസ്സിലേക്ക് വരുന്ന അവൾ ക്ലാസ്സിൽ എത്തി കഴിഞ്ഞ് ആക്ടിവാകുന്നതും ചിലപ്പോ എന്തോ ഓർത്ത് ഇരിക്കുന്നതും ഒക്കെ കാണാറുണ്ടങ്കിലും അപ്പോളൊക്കെ നേരിട്ട് ചെന്ന് ചോതിക്കാൻ പേടി ആരുന്നു. ചിലപ്പോ ചോതിക്കുന്നതിന്റെ ഉദ്ദേശശുദ്ധി തെറ്റുധരിച്ചു പഴയ പോലെ പിറകെ നടക്കാൻ ചെല്ലുന്നത് ആണെന്ന് കരുതണ്ടാ എന്ന്തോന്നി, അപ്പോളൊക്കെ അനീഷിനെ അവൾക്കരികിലേക്ക് പറഞ്ഞു വിടും. അവൻ ചെന്ന് എന്തങ്കിലും ഒക്കെ ചോദിക്കുകയും പറയുകയും ഒക്കെ ചെയ്യുമ്പോ അവൾ പഴയ പോലെ കൂൾ ആകും. ചിലപ്പോളൊക്കെ ആകാശിനെയും ഉന്തി തള്ളി വിടും. ഇതിനൊക്കെ ഷീല ചേച്ചിടെ കടയിൽ നിന്ന് സ്പെഷ്യൽ ചെലവ് ചെയ്യിക്കും തെണ്ടികൾ.

വല്യ പരീക്ഷയും കടന്ന് ഞങ്ങൾ അങ്ങനെ പത്തിൽ എത്തി. നല്ല വിജയ ശതമാനമുള്ള സ്കൂളിൽ നേരത്തെ തന്നെ സ്പെഷ്യൽ ക്ലാസുകൾ തുടങ്ങും. ആദ്യ ദിവസങ്ങളിൽ ഉച്ച വരെയുള്ളത് ക്രമേണ വയികുന്നേരം വരെ ആയി.

പക്ഷെ ക്ലാസ്സ്‌ തുടങ്ങി രണ്ട് ആഴ്ച പിന്നിട്ടിട്ടും അശ്വതി മാത്രം സ്ഥിരം വരാതെ ഇരുന്നത്തിന്റെ പിന്നിലെ കാരണം ആർക്കും അറിയില്ലായിരുന്നു. ആകാശും അനീഷും മുഖേന ഞാൻ നടത്തിയ അന്വഷണങ്ങളിൽ അവളുടെ വീടുമായി അടുപ്പമുള്ള ആരും തന്നെ ക്ലാസ്സിൽ ഇല്ല എന്നാണ് അറിഞ്ഞത്. ഇക്കാര്യത്തിൽ ക്ലാസ്സിൽ അധികം ആർക്കും വലിയ ധാരണ ഇല്ലായിരുന്നു. അങ്ങനെ ഇരിക്കെയാണ് പത്താംക്ലാസ്സുകാർക്ക് വേണ്ടി മാത്രം നടത്തുന്ന സ്പെഷ്യൽ PTA മീറ്റിംഗ് വന്നത്. ഓരോ ഡിവിഷനും ഓരോ ദിവസം ആണ് മീറ്റിംഗ്. എക്സ്ട്രാ ക്ലാസ്സ്, കുട്ടികളുടെ പഠന നിലവാരം, വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒക്കെയാണ് ചർച്ചാ വിഷയം. പരീക്ഷ പേപ്പർ കാണിക്കാൻ അല്ലാത്തത് കൊണ്ട് മിക്കവരുടെയും വീട്ടിൽ നിന്ന് കൃത്യമായി ആള് വരും. അനീഷിനു പിന്നെ വേണുമാഷ് യുപിയിൽ ഉള്ളത് കൊണ്ട് എപ്പോ വേണേലും വന്ന് പുള്ളി ഒപ്പിടാറാണ് പതിവ്. എന്റെ വീട്ടിൽ നിന്ന് അച്ഛനോ അമ്മയോ വന്നാൽ വേണുമാഷിനെ കണ്ട് എന്റെ കാര്യങ്ങൾ കൂടെ ചർച്ച ചെയ്തിട്ടേ പോകുകയുള്ളു. പ്രോഗ്രസ്സ് കാർഡിൽ ഒപ്പിടുന്ന ദിവസം ആണേൽ അന്ന് എന്നെ അവിടെ നിർത്തി പൊരിക്കും.

അന്നും പതിവ് പോലെ അമ്മ തന്നെയാണ് മീറ്റിംഗിൽ വന്നത്. മറ്റ് പ്രശ്നങ്ങൾ ഇല്ലാതിരുന്നത് കൊണ്ട് എനിക്ക് വല്യ ഭീഷണി ഇല്ലാരുന്നു. ആകെ കൂടെ ഉണ്ടായിരുന്നത് TV കാണാൻ സമയം കുറക്കണം എന്ന് ടീച്ചർമാർ പറഞ്ഞതാണ്. അല്ലങ്കിൽ തന്നെ ഇപ്പൊ ക്രിക്കറ്റ്‌ കളി ഉണ്ടേലെ ഉള്ളു ടീവിക്ക്‌ മുന്നിൽ കുത്തിയിരിക്കുന്നത്. അല്ലങ്കിൽ അനീഷ്‌ തരുന്ന കഥാ പുസ്തകങ്ങളിലാകുന്നതുകൊണ്ട് എനിക്ക് കുഴപ്പം ഒന്നുമില്ല. അതാണ് വേണു മാഷിനെ കാണാൻ സന്തോഷത്തോടെ ആണ് ഞാനും കൂടെ പോയത്. അനീഷും കൂടെയുണ്ട്. മീറ്റിംഗ് കാരണം ക്ലാസ്സ് ഇല്ലാത്തതിനാൽ മിക്ക

വാറും എല്ലാവരും പേരെന്റ്സിനൊപ്പം വീട്ടിലേക്ക് തിരിച്ചു പോയിട്ടുണ്ടാരുന്നു. അമ്മയുടെ കൈയിൽ നിന്ന് പൈസ വാങ്ങി ഷീല ചേച്ചിടെ വെള്ളവും പഫ്‌സും കഴിച്ച് തിരിച്ചു വന്ന ഞങ്ങൾക്ക്‌ സ്കൂളിൽ മതിലിനോട് ചേർന്ന് നിർത്തിയിട്ട കാറിൽ വെളിയിലേക്ക് നോക്കിയിരുന്ന രണ്ട് കണ്ണുകൾ തിരിച്ചറിയാൻ നിമിഷങ്ങൾ മതിയാരുന്നു. അശ്വതി. മുഖത്തോട് മുഖം നോക്കി ആ പേര് ഞങ്ങൾ ഒരേപോലെ പറഞ്ഞു. അല്പം ദൂരമുണ്ട് അവിടേക്ക്. ഞങ്ങൾ ഓടി എത്തുമ്പോളേക്ക് കാർ സ്റ്റാർട്ട്‌ ചെയ്ത് റോഡിലേക്ക് തിരിച്ച് ചെറിയൊരു മുരൾച്ചയോടെ ഞങ്ങൾക്ക് അരികിലൂടെ കടന്നുപോയി. നിർത്താൻ കൈ കാണിക്കാൻ ഉള്ള സാവകാശം പോലും തരാതെ ചീറി പാഞ്ഞ കാറിനുള്ളിൽ നിന്ന് ആ കണ്ണുകൾ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. അവ നിറഞ്ഞിരുന്നോ?. അറിയില്ല.

“എന്തിന് പാഞ്ഞു പറിച്ച് ഓടുവാടാ പിള്ളേരെ? ” അമ്മയുടെ ശകാര ശബ്ദം ഞങ്ങളെ തേടി എത്തി.

“ഞങ്ങടെ കൂടെ പഠിക്കുന്ന കുട്ടിയാരുന്നു ആ കാറിൽ. പത്തിലായെ പിന്നെ ക്ലാസിനു വന്നിട്ടില്ല. എന്താ കാര്യം എന്ന് ചോതിക്കാൻ വന്നതാ. എന്നാലും അവടെ അച്ഛൻ എന്നാ പോക്കാ പോയെ !! ഒടുക്കത്തെ സ്പീഡ്” അനീഷാണ് അമ്മക്ക് വിവരിച്ചത്.

“ശാരദയുടെ മോളോ? അവക്ക്‌ ടിസി വാങ്ങാൻ വന്നതാ. നിങ്ങൾ അറിഞ്ഞില്ലേ?? ” അമ്മ പറഞ്ഞത് സത്യത്തിൽ ഉണ്ടാക്കിയ ഞെട്ടൽ വലുതായിരുന്നു.

“ആന്റിയോട് ആര് പറഞ്ഞു? ” അനീഷ്‌ തന്നെയാണ് ചോദിച്ചത്.

“ശാരദ തന്നെയാ പറഞ്ഞെ. ഞങ്ങൾ ഓഫീസിൽ വച്ച് കണ്ടാരുന്നു. ആ കൊച്ചും ഉണ്ടാരുന്നു. അതിന് മനസ്സ് ഇല്ല. ശാരദയുടെ നിർബന്ധത്തിനു മാറ്റുന്നതാ.”

ഇന്നല്ലെങ്കിൽ നാളെ അവൾ ക്ലാസ്സിൽ വരും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. ഇനി അതിന്റെ ആവശ്യം ഇല്ല. അവൾ ഇവിടെ നിന്ന് പോകുന്നു. അല്ല പോയിരിക്കുന്നു. വീട്ടിൽ എത്തിയ പാടെ കട്ടിലിൽ കയറി കിടന്നു. അന്നത്തെ സംഭവത്തിനു ശേഷം പലപ്പോഴും അവളോട്‌ സംസാരിച്ചിട്ടുണ്ട്. പക്ഷേ അതൊക്കെ അവൾ ഇങ്ങോട്ട് ചോതിക്കുന്നതിനുള്ള ഒറ്റവാക്ക് ഉത്തരങ്ങൾ ആരുന്നു. അന്ന് അവൾ വേണ്ട എന്ന് പറഞ്ഞപ്പോ വലിയ സങ്കടം ഒന്നും തോന്നിയില്ല. പക്ഷെ അവളെ ശ്രദ്ധിക്കുന്നത് ശീലമാക്കിയപ്പോ, ഇപ്പൊ അവളുടെ ഓരോ ഭാവങ്ങളും മനഃപാഠമാണ്. ഇപ്പൊ എന്തോ മനസിലൊരു വിങ്ങൽ.

വയികിട്ട് വായന ശാലയിൽ ചെന്നപ്പോ അനീഷും അവിടെ ഉണ്ട്.

“പോട്ടെടാ, അല്ലേലും അവൾ ഇഷ്ടമാണെന്ന് ഒന്നും പറഞ്ഞിട്ടില്ലലോ. അപ്പൊ പിന്നെ നീയെന്തിനാ വിഷമിക്കുന്നെ.” മുഖത്ത് ഒളിപ്പിച്ച നിരാശ കണ്ടുപിടിക്കാൻ അവന് പാടുപെടേണ്ടി വന്നില്ല.

“അല്ല, ആന്റിക്ക് അവളെ എങ്ങനെ അറിയാം? അവടെ അമ്മയെ തന്നെ ഞാൻ ആദ്യം ആയിട്ട് കാണുവാ. തന്തപ്പടി കാറിൽ തന്നെ ഇരുന്നത് കൊണ്ട് കാണാൻ പറ്റിയില്ല.” അവൻ അത് പറഞ്ഞപ്പോളാണ് എനിക്കും അതോർമ്മ വന്നത്. അവളുടെ അമ്മയെ എന്റെ അമ്മക്ക് നേരത്തെ അറിയാമായിരിക്കണം. അതാണല്ലോ പേരെടുത്തു പറഞ്ഞത്.

“അമ്മേ അമ്മക്ക് ആ അശ്വതിയുടെ അമ്മയെ എങ്ങനറിയാം?” തിരികെ വീട്ടിൽ ചെന്ന പാടെ അമ്മയോട് കാര്യം തിരക്കി.

“സ്കൂളിൽ വച്ച് കണ്ടില്ലേ” അശ്വതി എന്ന് പറഞ്ഞിട്ട് മനസ്സിലാകാതെ എന്നെ നോക്കിയ അമ്മക്ക് മനസിലാക്കാൻ ഞാൻ പറഞ്ഞു.

“അത് നമ്മുടെ അക്കരേലെ ബാലേന്ദ്രന്റെ കെട്ട്യോളാ. അവൾ ബാലേന്ദ്രനെ ഇട്ടിട്ട് പണ്ടേ പോയതാ. അന്ന് തൊട്ട് അവൻ വെള്ളമടിച്ചു നടക്കുവാ” അമ്മ പറഞ്ഞു.

പക്ഷെ അതെനിക്ക് പുതിയ അറിവായിരുന്നു. അമ്മ പറഞ്ഞത് വച്ചിട്ട് എപ്പോളും മദ്യത്തിന്റെ മണമുള്ള ബാലചന്ദ്രൻ എന്ന ആളെ എനിക്ക് അറിയാം. പക്ഷെ അയാൾക്ക് ഒരു മകൾ ഉള്ളതായോ, അത് സ്വന്തം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണന്നോ, അതിനും അപ്പുറം എനിക്ക് പ്രിയപ്പെട്ടവൾ ആണ് അവൾ എന്നോ അറിഞ്ഞിരുന്നില്ല.

“ആണോ, ഞങ്ങടെ കൂടെ പടിച്ചായാ, പക്ഷേ എനിക്ക് അറിയില്ലാരുന്നല്ലോ. അവളെ ഇവിടെങ്ങും കണ്ടിട്ടും ഇല്ല” ഞാൻ നിഷ്കളങ്കത വാരി പൂശി മുഖത്തിട്ട് പറഞ്ഞു.

“ആ കൊച്ച് ശാരദയുടെ വീട്ടിൽ നിന്നാ പഠിച്ചേ. ഡിവോഴ്സ് ആയപ്പോ കോടതി വിധി അങ്ങനാരുന്നു. പക്ഷെ ഇടയ്ക്കു ബാലേന്ദ്രനെ കാണാൻ വരും. അന്നേ അവനെ ഒന്ന് പച്ചക്ക് കാണാൻ പറ്റു. പാവം കൊച്ച്. അത് നിന്റെ കൂടെ അംഗൻവാടി അക്ഷരം പഠിച്ചതാ. പിന്നാ നിന്നെ ഇംഗ്ലീഷ് മീഡിയയിൽ വിട്ടത്.”

അമ്മയുടെ വാക്കുകൾ എല്ലാം സാകൂതം ഞാൻ കേട്ടിരുന്നു. ഒരുമിച്ച് അക്ഷരം പഠിച്ചവർ ആയിരുന്നു ഞങ്ങൾ എന്നത് എനിക്ക് അറിയില്ലാരുന്നു. എന്ന് പറഞ്ഞാൽ ഇന്നലെ നടന്നത് ഓർക്കാത്ത ഞാൻ കുട്ടിയായിരുന്നപ്പോ ഉള്ളത് ഓർത്തിരുന്നില്ല. 4 വരെ വേറെ സ്കൂളിൽ പഠിച്ച ഞാൻ അഞ്ചാം ക്ലാസ്സിൽ ഇപ്പൊ പഠിക്കുന്ന സ്കൂളിൽ ചേർന്നപ്പോളാണ് അശ്വതിയെ പിന്നെ കാണുന്നത്. പക്ഷെ അപ്പോളും ഇംഗ്ലീഷ് മീഡിയം ആയിരുന്ന ഞാൻ വേറെ ഡിവിഷൻ ആരുന്നു. എട്ടാംക്ലാസ്സിൽ മലയാളം മീഡിയത്തിലേക്ക് മാറിയപ്പോളാണ് ഞങ്ങൾ ഒരു ക്ലാസ്സിൽ ആയത്.

“എന്നിട്ട് അവൾ എന്താ ഇപ്പൊ സ്കൂളിൽ വിട്ട് വേറെ സ്കൂളിൽ പോയെ ?” ഞാൻ ചോദിച്ചു.

“അവടെ ഇപ്പോളത്തെ അവന്റെ വീട്ടിൽ പോകുവാണെന്ന്. അവിടുത്തെ സ്കൂളിൽ ചേർക്കാണാനാണ് പോലും” അമ്മ പറഞ്ഞു.

“ഇപ്പോളത്തെ അവനോ? അതെന്താ? ” അമ്മ പറഞ്ഞതിൽ നിന്ന് ഞാൻ എടുത്ത് ചോദിച്ചതും തുറിച്ചുള്ള നോട്ടം ആരുന്നു മറുപടി.

“പോയിരുന്നു പടിയാടാ!! എന്തൊക്കെ അറിയണം”

ആഹാ. എന്നത്തേയും പോലെ ഈ ഡയലോഗ് എന്താ താമസിക്കുന്നത് എന്ന് ഓർത്തതേയുള്ളൂ.

“ആ പാവം കൊച്ചിനെ കൂടെ കൊണ്ടുനടന്ന് അവൾ നശിപ്പിക്കാതെ ഇരുന്നാ മതിയാരുന്നു.” അമ്മ ആത്മഗദം പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് പോയപ്പോ അമ്മക്ക് അവളോട്‌ ദേഷ്യം ഒന്നുമില്ല എന്ന് എനിക്ക് തോന്നി.

അനീഷിനോട് കാര്യങ്ങൾ ഡീറ്റെയിൽ ആയി പറഞ്ഞുകൊടുത്തു. അവനും ബാലചന്ദ്രൻ എന്നായാളെ അറിയാം. വായനശാലയുമായി ബന്ധപ്പെട്ട ചുരുക്കം ചില പിരിവിനു ഒക്കെ അവിടെ പോയിട്ടുണ്ട്.

“ടാ മാധവേട്ടനോട് ചോദിച്ചാ ഡീറ്റെയിൽസ് അറിയാം” അനീഷ്‌ അത് പറഞ്ഞപ്പോളാണ് ഞാനും അതോർത്തത്.

മാധവൻ എന്ന മാധവേട്ടൻ ലൈബ്രറേറിയൻ ആണ്. അമ്മയുടെ അകന്ന ബന്ധുവും. ഭാര്യ റെയിൽവേ ജോലിക്കാരി ആണ്. അതും കർണാടകത്തിൽ. നാട്ടിൽ മക്കളെയും നോക്കി ലൈബ്രറിയുടെ കാര്യങ്ങളും കൃഷിയും ഒക്കെ ആയി പോകുന്നു. അത്യാവശ്യം സാമൂഹ്യ സേവനം ഉള്ളത് കൊണ്ട് നാട്ടുകാര്യം ഒക്കെ അറിയാം. ഞങ്ങൾ രണ്ടും എന്നും ലൈബ്രറിയിൽ പോകാറുള്ളത് കൊണ്ട് മാധവേട്ടൻ ഇല്ലാത്തപ്പോ അവിടുത്തെ കാര്യങ്ങൾ ഓക്കെ ഞങ്ങളെ ഏല്പിക്കാറുണ്ട്. അപ്പൊ അത് തന്നെ വഴി. മാധവേട്ടനോട് ചോദിക്കാം എന്ന് തീരുമാനിച്ചു. വയിക്കിട്ടു വായനശാലയിൽ എന്തോ മീറ്റിംഗ് ഒക്കെ ഉണ്ടായിരുന്നത്കൊണ്ട് പുള്ളിക്കാരൻ തിരക്കിലാരുന്നു. അത് കഴിയട്ടെ എന്ന് കരുതി ഞങ്ങൾ ഗ്രൗണ്ടിൽ ഒക്കെ ഒന്ന് കറങ്ങി വന്നു. തിരിച്ചു വന്നപ്പോ പുള്ളി എന്തോ രജിസ്റ്റർ ഒക്കെ എഴുതുകയാണ്.

“ചേട്ടാ എന്താരുന്നു മീറ്റിംഗ്? ” ഒരു ആമുഖം ആയി ഞാൻ ചോതിച്ചു.

“അത് ആ മെഡിക്കൽ ക്യാമ്പ് നടത്തുന്ന കാര്യം ആലോചിച്ചതാ. അവസാനം അത് നേത്ര ചികിത്സ ക്യാമ്പ് നടത്താൻ തീരുമാനിച്ചു.” എഴുതിക്കൊണ്ട് തന്നെ പറഞ്ഞു.

“എന്താടാ കാര്യം? ” ഞങ്ങൾ അവിടെ നിന്ന് പരുങ്ങുന്നത് കണ്ട് പുള്ളി ചോതിച്ചു.

“ചേട്ടാ നമ്മുടെ അക്കരെ ഒള്ള ആ ബാലേന്ദ്രൻ എന്ന ആളില്ലേ. എപ്പോളും വെള്ളമടിക്കുന്ന…. നമ്മൾ പിരിവിനു ഒക്കെ പോകുന്ന വീട്ടിലെ… പുള്ളിടെ വീട്ടുകാർ ഒക്കെ എവിടാ? ” ഞാൻ ചോതിച്ചു.

“അങ്ങേരുടെ ഭാര്യ ഇട്ടിട്ട് പോയതാ.. വേറെ വീട്ടുകാർ ആരും ഉള്ളതായി അറിയില്ല. ഒരു മോളുള്ളത് നിങ്ങടെ സ്കൂളിൽ പടിക്കുന്നുണ്ടന്ന് തോന്നുന്നു. എന്താടാ കാര്യം” പുള്ളി പറഞ്ഞു.

“ചേട്ടാ ആ കൊച്ച് ഞങ്ങടെ ക്ലാസ്സിലാ പേടിച്ചെ. പക്ഷെ ഇപ്പൊ അത് ആരോടും പറയാതെ ടിസി വാങ്ങി പോയി.” അതാ ചോദിച്ചേ. അല്ലെ തന്നെ എപ്പോളും കള്ള് കുടിച്ച് നടക്കുന്ന അയാളെ ഭാര്യ ഇട്ടിട്ട് പോയില്ലേലെ ഒള്ളൂ അതിശയം” അനീഷ്‌ പറഞ്ഞു.

എഴുതിക്കൊണ്ടിരുന്ന രജിസ്റ്റർ എടുത്ത് ഷെൽഫിൽ വച്ചിട്ട് പുള്ളി കസേരയിൽ വന്നിരുന്നു.

“അങ്ങേരു പണ്ട് ഇങ്ങനെ ഒന്നുമല്ലാരുന്നു. പാവം മനുഷ്യൻ. ആ സ്ത്രീക്ക് വേറെ ബന്ധം ഒക്കെ ഉണ്ടാരുന്നു. അവർ പ്രേമിച്ചു ഒളിച്ചോടി വന്നതാ. ഇവിടെ താമസം ആയെ പിന്നെ എന്നും ലൈബ്രറിയിൽ വരും. മിക്ക പുസ്തകങ്ങളും അയാൾ വായിച്ചിട്ടുണ്ട്. അന്നും കുടിക്കും എങ്കിലും കുടുംബം നോക്കുന്ന ആളാരുന്നു. ഒരുദിവസം പണി കഴിഞ്ഞ് ചെന്ന അയാള് വീട്ടീന്ന് ആരോ ഇറങ്ങി പോകുന്നത് കണ്ടന്നൊക്കെയാ പറയുന്നേ. എന്തായാലും പിന്നെ പ്രശനം ഒക്കെ ആയി ഡിവോഴ്സ് ആയി. കൊച്ചിനെ അമ്മേടെ കൂടെ വിട്ടു. മാസത്തിൽ ഒരിക്കൽ അച്ഛന്റെ കൂടെ നിർത്താം എന്നാരുന്നു കണ്ടിഷൻ. പിന്നെ പിന്നെ അയാൾ കള്ള് കുടി ഇങ്ങനെ എപ്പോളും ആയി. അവരും കൊച്ചും കൂടെ ഏതോ ഒരു പോലീസുകാരന്റെ കൂടെ ആരുന്നു. ഇപ്പൊ അങ്ങേരേം ഇട്ടിട്ട് വേറെ കെട്ടിയെന്ന് ഒക്കെ പറഞ്ഞു കേക്കുന്നു. ടാ ഇതൊക്കെ ചെന്ന് സ്കൂളിൽ എഴുന്നള്ളിക്കരുതേ, ആ കൊച്ചിന് അത് വല്യ മോശം ആണ് ” മാധവേട്ടൻ പറഞ്ഞുനിർത്തി.

“അതിന് അവൾ ടിസി വാങ്ങി പോയല്ലോ ചേട്ടാ. അല്ലെ തന്നെ ഞങ്ങൾ എന്തിന് പറയാനാ” അതും പറഞ്ഞു ഞാനും അവനെ വിളിച്ചു വെളിയിൽ ഇറങ്ങി.

“ടാ അപ്പൊ കാറിൽ കണ്ടത് അവളുടെ അമ്മേടെ പുതിയ ഭർത്താവ് ആരിക്കും അല്ലെ” അനീഷ്‌ പറഞ്ഞു. എനിക്കും അത് തോന്നിയിരുന്നു.

പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോ അശ്വതി ടിസി വാങ്ങിയ കാര്യം എല്ലാരും അറിഞ്ഞിരുന്നു. ആകാശ് വന്ന് ഞങ്ങളോട് പറഞ്ഞപ്പോ ഞങ്ങൾ അവളെ കണ്ട കാര്യം അവനോട് പറഞ്ഞു. പക്ഷെ മറ്റു കാര്യം ഒന്നും അവനോട് പറയാൻ നിന്നില്ല. ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടേയിരുന്നു. ഇതിനിടയിൽ പലപ്പോളും അശ്വതിയുടെ അച്ഛനെ കാണാറുണ്ടായിരുന്നു ഞാൻ. അപ്പോളൊക്കെ പുള്ളിയുടെ അവസ്ഥയും അവളെ കുറിച്ചും ഓർക്കും.

“ടാ നമുക്ക് അശ്വതിയുടെ വീട് വരെ പോയാലോ?” ഞാൻ അത് ചോദിച്ചപ്പോൾ അനീഷ്‌ എന്നെ നോക്കിയിരിക്കുകയാണ്.

“നീ അവളെ വിട്ടില്ലേ? അവൾ എവിടേയോ പോയി. പിന്നെ നീ ഏതു വീട്ടിൽ പോകാനാ? ” അവൻ അത് തന്നെ ചോദിക്കും എന്ന് പ്രതീക്ഷിച്ചത് ആണ്.

“ടാ കഥകൾ ഒക്കെ കേട്ടപ്പോ അവളുടെ സാഹചര്യം ഒക്കെ ഓർത്തപ്പോ എന്തോ പോലെ. അങ്ങനൊക്കെ ആയിട്ടും കൂൾ ആയല്ലേ അവൾ ക്ലാസ്സിൽ ഇരുന്നേ. പിന്നെ വീട്ടിൽ പോകാം എന്ന് പറഞ്ഞത് അവളുടെ വീട്ടിൽ അല്ല. അവടെ അച്ഛന്റെ വീട്ടിൽ. എന്തായാലും നേത്ര പരിശോധനാ ക്യാമ്പിന്റെ നോട്ടീസ് കൊടുക്കാൻ ആ വഴി ഒക്കെ പോണം അപ്പൊ പിന്നെ അവിടെ കൂടെ കേറാം. എന്താ? ഞാൻ പറഞ്ഞപ്പോ അവൻ ഒന്നും മിണ്ടിയില്ല.

ഞായറാഴ്ച ഉച്ചക്ക് കഴിച്ചു കഴിഞ്ഞ് ഞങ്ങൾ നോട്ടീസും കൊണ്ട് ഇറങ്ങി. അവടെ വീട്ടിൽ ചെന്നപ്പോ കതക് തുറന്ന് കിടപ്പുണ്ട്. വിളിച്ചപ്പോൾ അകത്തേക്ക് വരൻ പറയുന്നത് കേട്ടു. ഞങ്ങൾ അകത്തു കയറി. ചെറിയ വീടാണ്. അടുക്കും ചിട്ടയും ഒന്നുമില്ല. എല്ലാം വാരി വലിച്ച് ഇട്ടിരിക്കുന്നു. ഷെൽഫിൽ കുറച്ച് ഫോട്ടോകൾ ഫ്രെയിം ചെയ്തത് ഇരിക്കുന്നു. അശ്വതിയുടെ സിംഗിൾ ഫോട്ടോയും അച്ഛനും മകളും ചേർന്നുള്ളതും ഒക്കെ. മേശപ്പുറത്ത് കിടന്ന ചെറിയ ആൽബത്തിൽ അശ്വതിയുടെ കുഞ്ഞുന്നാളിൽ മുതലുള്ള ഫോട്ടോകൾ ഉണ്ട്. മേശപ്പുറത്തും ഷെൽഫിന്റെ മൂലക്കും നിലത്തും ഒക്കെയായി ഒഴിഞ്ഞ മദ്യക്കുപ്പികൾ കിടക്കുന്നു. ഞങ്ങൾ അതൊക്കെ നോക്കി നിന്നപ്പോ അടുക്കളയിൽ നിന്ന് അയാൾ ഇറങ്ങി വന്നു. കഴിക്കുകയാരുന്നു എന്ന് തോന്നുന്നു. കൈകൾ കഴുകിയത് ഉടുത്തിരുന്ന കൈലിയിൽ തുടച്ചുകൊണ്ടാണ് വന്നത്.

“എന്താ എന്തുവേണം? ” അയാൾ നല്ല ഖനഗരംഭീര്യമുള്ള ശബ്ദത്തിൽ ചോദിച്ചു. ബാസ് ഉള്ള ആ ശബ്ദം കേട്ടാ മതി പേടി വരും.

“നേത്ര പരിശോധന ക്യാമ്പ്. വായനശാലയുടെ… ” ഞാൻ നോട്ടീസ് നീട്ടിക്കൊണ്ട് പറഞ്ഞു.

പുള്ളി അതൊന്ന് തിരിച്ചും മറിച്ചും നോക്കി.

“നിങ്ങൾ എവിടുത്തെയാ” നോട്ടീസ് വായിച്ചുകൊണ്ട് ചോതിച്ചു.

“ഞാൻ സ്കൂളിലെ.. വേണു മാഷിന്റെ മകനാ”

“ഞാൻ ksrtc ഡ്രൈവർ രാജേന്ദ്രന്റെ മകനാ” ഞാനും പറഞ്ഞു.

പുള്ളി ഞങ്ങളെ മാറി മാറി ഒന്ന് നോക്കി.

“ഞങ്ങൾ അശ്വതിയുടെ ക്ലാസ്സിൽ ആരുന്നു. അവൾ പോയത് കൊണ്ട് വല്ല വിവരവും ഉണ്ടോ എന്നറിയാൻ കയറിയതാ” അനീഷ്‌ പറഞ്ഞു. വേണ്ടിയിരുന്നില്ല എന്ന അർഥത്തിൽ അവനെ ഞാൻ ഒന്ന് തറപ്പിച്ചു നോക്കി.

“എന്തിനാ പിന്നേം പുറകെ നടക്കാൻ ആണോ?” പുള്ളി അത് പറഞ്ഞപ്പോ ഞങ്ങൾ രണ്ടും ഞെട്ടി. ഒരു അടി പ്രതീക്ഷിച്ചു നിന്ന ഞങ്ങളെ കണ്ട് പുള്ളി ചിരിക്കുകയാണ് ചെയ്തത്.

“പേടിക്കണ്ട. അമ്മു എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്. നിങ്ങൾ കൊച്ചു കുട്ടികളാ ഇപ്പൊ പഠിച്ചാ മാത്രം മതി എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അവൾ അത് തന്നെ നിന്നോടും പറഞ്ഞിട്ടുണ്ടാകും അല്ലെ “അങ്ങേര് അത് പറഞ്ഞപ്പോ ഞങ്ങൾക്ക് പേടി മാറി ആകാംഷ ആയി.

എല്ലാ കാര്യവും അവൾ അച്ഛനോട് പറഞ്ഞിട്ടുണ്ട്. അങ്ങേര് പറഞ്ഞത് അനുസരിച്ചാണ് അന്നങ്ങനെ പറഞ്ഞെ. പിന്നെ പ്രധാന കാര്യം അശ്വതി എന്ന് ഞങ്ങൾ അറിയുന്ന അവൾ അവളുടെ അച്ഛന്റെ അമ്മു ആണ്.

“ശരി അങ്കിളേ, ഇതെല്ലടത്തും കൊടുക്കണം. ക്യാമ്പിൽ വരണേ..” ഞങ്ങൾ പതിയെ സ്കൂട്ട് ആകാൻ വേണ്ടി പറഞ്ഞു പുറത്തേക്കിറങ്ങി.

“കരളും ഹൃദയവും എല്ലാം പോയി. ഇനി കണ്ണ് മാത്രം എന്തിനാ, നിങ്ങൾ ചെല്ല് അപ്പൊ ശരി.” മൂലയ്ക്ക് ഇരുന്ന പയിന്റ് കുപ്പി എടുത്ത് പൊട്ടിച്ചു കൊണ്ട് വാതിൽക്കൽ ചാരി നിന്ന് പുള്ളി പറഞ്ഞു. ഞങ്ങളൊന്നും പറയാതെ തിരിഞ്ഞ് നടന്നു.

“ടാ” പുറകിൽ നിന്ന് വീണ്ടും വിളി വന്നു. തിരിഞ്ഞു നോക്കിയപ്പോൾ പുള്ളി ഒരു പുഞ്ചിരി ആയി നിക്കുന്നു.

“നന്നായി പഠിക്കണം. ചുമ്മാ കുഞ്ഞുകളിച്ച് നടക്കരുത് കേട്ടോ… പിന്നെ എന്റെ അമ്മുനെ കണ്ടാ ഞാൻ തിരക്കിന്നു ഒന്ന് പറഞ്ഞേക്ക്” അതും പറഞ്ഞു അയാൾ ആ കുപ്പി വായിലേക്ക് കമഴ്ത്തി. ഞങ്ങൾ തിരിഞ്ഞു നടക്കുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നത് ഞാൻ കണ്ടിരുന്നു.

പക്ഷെ പിന്നെ ഞങ്ങൾ അവളെ കണ്ടില്ല. ഇടക്ക് എപ്പോളൊക്കെയോ അവളുടെ അച്ഛനെ കണ്ടപ്പോ സംസാരിക്കാൻ പറ്റുന്ന അവസ്ഥയിൽ ആയിരുന്നില്ല അയാൾ. ഒന്നെങ്കിൽ ആരോടും മിണ്ടാതെ വേഗത്തിൽ നടന്നു പോകുന്നത് കാണാം. അല്ലങ്കിൽ എല്ലാരോടും സംസാരിച്ചു മദ്യപിച്ചു തീരെ ബോധം ഇല്ലാതെയും. രണ്ടാമത്തെ പോലെയാണ് മിക്കപ്പോളും. അയാൾ ഞങ്ങളെ കണ്ട ഭാവം കാണിച്ചിട്ടുമില്ല. വീട്ടിലേക്ക് പോകാൻ പിന്നെ തോന്നിയില്ല.

ദിവസങ്ങൾ ആഴ്ചകളായും ആഴ്ചകൾ മാസങ്ങളായും കടന്ന് പോയി. SSLC പരീക്ഷ കഴിഞ്ഞു. ഭലം വന്നപ്പോ ഞങ്ങൾക്ക് നല്ല മാർക്ക് തന്നെ ഉണ്ട്. ഇംഗ്ലീഷ് അദ്യാപകൻ ആകണം എന്നാണ് അനീഷിന്റെ ആഗ്രഹം. ജേർണലിസം പഠിക്കണം എന്നാണ് എനിക്ക്. ഞങ്ങൾ അനീഷിന്റെ അച്ഛനായ വേണുമാഷിനോട് ആ കാര്യം പറഞ്ഞു. നിങ്ങൾക് എന്താണോ ആഗ്രഹം അത് ചെയ്യാനാണ് പുള്ളി പറഞ്ഞത്. അതുപ്രകാരം ഞങൾ ഹ്യുമാനിറ്റീസ് എടുത്തു പഠിക്കാൻ തീരുമാനിച്ചു. വീട്ടിൽ പറഞ്ഞപ്പോ ആദ്യം കുറച്ച് പ്രശ്നം ഉണ്ടാരുന്നു. അമ്മക്ക് എന്നെ മെഡിക്കൽ ഫീൽഡിൽ വിടണം എന്നായിരുന്നു ആഗ്രഹം. പിന്നെ ഹ്യുമാനിറ്റീസ് കഴിഞ്ഞ് ആർട്സ് ഡിഗ്രി എടുത്ത് ജേർണലിസം പഠിക്കാൻ പോണം എന്ന് ഞാൻ ഉറച്ചു നിന്നപ്പോ പിന്നെ അവരും സമ്മതിച്ചു. ഇതിനിടയിൽ ഇക്കാര്യം അച്ഛൻ വേണു മാഷിനോട് സംസാരിച്ചെന്നും മാഷാണ് അച്ഛനേം അമ്മയെയും കൺവിൻസ് ചെയ്തത് എന്നും പിന്നീട് അനീഷ്‌ പറഞ്ഞപ്പോളാണ് ഞാൻ അറിഞ്ഞത്. എന്തായാലും അത് നന്നായി.

പ്ലസ് വൺ ആപ്പിളിക്കേഷൻ ഒക്കെ കൊടുത്ത് കഴിഞ്ഞ് ഒരു ദിവസം ലൈബ്രറിയിൽ ഇരിക്കുമ്പോളാണ് അശ്വതിയുടെ അച്ഛൻ അങ്ങോട്ട് കയറി വന്നത്. വേഗത്തിൽ കയറി വന്നപ്പോ ഞങ്ങൾ രണ്ടും എണിറ്റു നിന്നു.

“മാധവൻ ഇല്ലേ? ” ആ ചോദ്യത്തിന് പഴയ ഗാംഭീര്യം ഉണ്ടായിരുന്നില്ല.

ഷെൽഫിൽ പുസ്തകങ്ങൾ അടുക്കുകയാരുന്ന മാധവേട്ടനെ അനീഷ്‌ വിളിച്ചു.

“എന്താ ബാലേട്ടാ, എന്നാ ആശുപത്രീന് വന്നേ? ” പുള്ളിയെ കണ്ടപ്പോ മാധവേട്ടൻ ചോദിച്ചു.

“മാധവാ നീ വീട് വക്കാൻ വസ്തു നോക്കുന്നുണ്ടന്നു കേട്ടു.. എന്റെ വീട് ഇരിക്കുന്ന അഞ്ചുസെന്റ് ഇട്ടിട്ട് ബാക്കി റോഡ് സൈഡിലെ പത്തുസെൻറ് വിക്കാനാ.. നിനക്ക് വേണേൽ പറ.. നീയായത് കൊണ്ട് എന്തേലും തന്നാ മതി.. ആലോചിച്ചിട്ട് പറ” അതും പറഞ്ഞിട്ട് പുള്ളി എന്റെ അടുത്തേക്ക് വന്നു.

“ഞാൻ അമ്മുനെ കണ്ടാരുന്നു.. പക്ഷെ അവൾ കണ്ടപ്പോ അവക്കിഷ്ടപെടാത്ത കോലത്തിൽ ആയി പോയി ഞാൻ… പിണങ്ങിക്കാണും അമ്മൂട്ടി.. ഒന്നും മിണ്ടാതെയാ പോയെ.. ” തിരിച്ചു ഞാൻ എന്തേലും ചോദിക്കുന്നതിനു മുന്നേ അയാളവിടെ നിന്നും പോയിക്കഴിഞ്ഞിരുന്നു.

“അങ്ങേരു ആശുപത്രിയിൽ ആയിരുന്നോ? ” ഞാൻ മാധവേട്ടനോട് ചോതിച്ചു.

“ചോര ശർദിച്ച് വഴിയിൽ കിടക്കുവാരുന്നു. നാട്ടുകാർ പൊക്കിയെടുത്തു ആശുപത്രിയിൽ ആക്കി. കള്ളുകുടിയുടെ ആണെന്നാ ഡോക്ടർ പറഞ്ഞെ.. കരളൊന്നും ഇല്ലാ പോലും.. ഇനി കുടിച്ചാ തട്ടിപോകാനാ സാധ്യത… ഈ സ്ഥലം കൊടുക്കുന്നത് ഇനി എന്തിനാണോ എന്തോ” മാധവേട്ടൻ പറഞ്ഞു.

കള്ള് കുടിച്ചിട്ട് അവളുടെ അടുത്ത് ചെന്ന് കാണും, അവൾ മിണ്ടാതെ പോയതുകൊണ്ട് കള്ളുകുടി കൂട്ടി വയ്യാതായത് ആവും.. ഞാൻ മനസ്സിൽ ഓർത്തു..

പ്ലസ് വൺ അഡിമിഷൻ ആയി.. ഞങ്ങൾ പഠിച്ചിരുന്ന സ്കൂളിൽ തന്നെ. കൂടെ പഠിച്ച മിക്ക കുട്ടികളും സയൻസും കോമേഴ്സും എടുത്തിരുന്നത് കൊണ്ട് ഞങ്ങളുടെ കൂടെ പഴയ ആൾകാർ വളരെ കുറവായിരുന്നു. മറ്റ് ഡിവിഷനുകളിൽ നിന്നും ചേർന്ന 5 ബോയ്സ് മാത്രം ആണ് അറിയുന്നവരായി ഒള്ളൂ. ആദ്യ ദിവസം എല്ലാവർക്കുമായി ചെറിയ മീറ്റിംഗ് ഉള്ളായിരുന്നു. അതു കഴിഞ്ഞ് അതാത് ക്ലാസ്സിൽ വന്നിരുന്ന ഞങ്ങളുടെ ക്ലാസ്സിലേക്ക് കുര്യാക്കോസ് സർ കേറി വന്നു. പേര് പഴഞ്ചൻ ആണേലും പുള്ളിക്ക് ഇരുപത്തേഴോ ഇരുപത്തെട്ടോ വയസേ ഒള്ളൂ. ഞങ്ങടെ സ്കൂളിൽ നേരത്തെ പഠിച്ചതാണ്. പെൺപിള്ളേരെല്ലാം പുള്ളിടെ ഫാൻസ്‌ ആണെന്ന് ഹൈ സ്കൂളിൽ നിന്നേ കേട്ടിട്ടുണ്ട്. മുൻപ് പരിചയം ഇല്ലാത്തതു കൊണ്ട് എല്ലാരേം ആദ്യം മുതലേ പരിചയപ്പെടണം. ഞങ്ങളെയെല്ലാം പരിചയപ്പെട്ടിട്ട് കുര്യൻ സർ നാളെ മുതലേ റെഗുലർ ക്ലാസ്സ് കാണുകയൊള്ളു.. എല്ലാർക്കും വീട്ടിൽ പോകാം എന്ന് പറഞ്ഞു. പരിചയം ഉള്ളവരോടൊക്കെ സംസാരിച്ചും മറ്റ് ഡിവിഷനുകളിൽ ഉള്ള കൂട്ടുകാരെ കണ്ടും പറഞ്ഞും കുറേ കഴിഞ്ഞിട്ടാണ് ഞങ്ങൾ വീട്ടിലേക്ക് പോന്നത്.

രണ്ടും മൂന്നും അലോട്മെന്റ് ഉള്ളതുകൊണ്ട് കുട്ടികൾ ക്ലാസ്സ്‌ തുടങ്ങിയിട്ടും വരാൻ ഉണ്ടായിരുന്നു.. രണ്ടാം അലോട്മെന്റിൽ കുറച്ച് ആളുകൾ കൂടെ വന്നു.. വരുന്നവർ വരുന്നവർ പിറകിലെ ബഞ്ചിൽ ഇരിക്കാനായി ആവേശമാണ്. ഞാനും അനീഷും മുന്നിൽ നിന്ന് രണ്ടാമത്തെ ബഞ്ചിൽ സ്ഥാനം പിടിച്ചു. ഇതാകുമ്പോ സേഫ് ആണ്. മുന്നിലും അല്ല പിറകിലും അല്ല.. ഞങ്ങൾക്ക് അപ്പുറത് ഇരിക്കേണ്ട ആകാശ് വേറെ സ്കൂളിൽ പോയത് മാത്രം ആണ് ഒരുസങ്കടം ഉള്ളത്. ഞങ്ങളിൽ ആരെങ്കിലും ആയിരിക്കും ബഞ്ചിൽ ആദ്യം ഇരിക്കുന്നത്.

തിങ്കളാഴ്ച ദിവസം ഐശ്വര്യം ആയി സ്കൂളിലേക്ക് എത്തിയ ഞങ്ങൾ ആദ്യം ഷീല ചേച്ചിടെ കടയിൽ പോയി.. ചേച്ചിയും പുതിയ ട്രെൻഡിനൊപ്പം ആയി.. പഴയ നാരങ്ങ വെള്ളത്തിൽ നിന്നും ഇപ്പൊ ഷാർജ ജ്യൂസിനാണ് അവിടെ പ്രിയം.. പക്ഷേ ചേച്ചിടെ വയറിന്റെ തുള്ളിച്ചാട്ടം അപ്പോൾ അന്യം നിന്നു. പൈസ കൊടുക്കാൻ ഞാൻ നിന്നപ്പോളേക്കും അനീഷ്‌ ബാഗും എടുത്ത് നടന്നിരുന്നു. ഓടിട്ട ഹൈ സ്കൂളിൽ നിന്നും ഇപ്പൊ കോൺക്രീറ്റ് കെട്ടിടത്തിലേക്ക് ആയി ഞങ്ങൾ അപ്പോൾ. പൈസ കൊടുത്തിട്ട് നടന്നു ചെന്ന ഞാൻ കണ്ടത് എന്റെ അടുത്തേക്ക് ഓടി വരുന്ന അവനെ ആണ്..

പെട്ടന്ന് വാടാ…. എന്റെ കൈയിൽ പിടിച്ചു അവൻ വീണ്ടും തിരികെ ക്ലാസ്സിലേക്ക് ഓടി… ക്ലാസ്സിന്റെ വാതിലിന് മുൻപിലുള്ള ജനലിനു അടുത്തെത്തിയപ്പോ ഞാൻ തുള്ളിച്ചാടി പോയി.. ഞാൻ അവനെ കെട്ടി പിടിച്ചു.. അവന്റെ നല്ല അസൽ കടി തോളത്തു കിട്ടിയപ്പോളാണ് ഞാൻ വിട്ടത്.

ജനലരികിൽ പേടിച്ച കണ്ണുകളുമായി ആൾകൂട്ടത്തിൽ തനിയെ എന്നപോലെ ഇരിക്കുന്ന ആളിനെ മനസിലാക്കാൻ എനിക്ക് ഒറ്റ നിമിഷം ധാരാളം ആയിരുന്നു.

“അശ്വതി…”ജനലിന്റെ അരികിൽ നിന്ന് ഞാൻ വിളിച്ചു. പെട്ടന്ന് പരിചിത ശബ്ദം കേട്ട് നോക്കിയ അവൾക്ക്‌ ഞങ്ങളെ കണ്ടപ്പോ ശരിക്കും ആശ്വാസമായി എന്ന് വേണേ പറയാം.. ആ ക്ലാസ്സിൽ അവൾക്ക് പരിചയം ഉള്ള മറ്റാരും ഇല്ലാരുന്നു. വിളറിയ മുഖത്തേക്ക് രക്തം വന്നു.. ആ പഴയ പുഞ്ചിരി വീണ്ടും മുഖത്തേക്ക് തിരികെ വന്നു.

ഞങ്ങൾ അകത്തേക്ക് കയറിയതും അവൾ ഞങ്ങൾക്ക് അടുത്തേക്ക് വന്നു.

“എനിക്കിപ്പോളാ അഡ്മിഷൻ ആയെ.. പക്ഷെ ക്ലാസ്സിൽ നമ്മുടെകൂടെ ഉണ്ടാരുന്ന ആരെയും കാണാഞ്ഞിട്ട് ആകെ എന്തോ പോലെ ആയി.. “അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

“അതിന് ഞങ്ങൾ ഇവിടല്ലല്ലോ, ഞങ്ങൾ സയൻസ് എടുത്തു” അനീഷ്‌ പറഞ്ഞു.

അവൻ അത് പറഞ്ഞു കഴിഞ്ഞപ്പോ നിറഞ്ഞ ചിരി പതിയെ മാഞ്ഞ് കണ്ണുകൾ നിറയാൻ തുടങ്ങിയതും അവൻ തന്നെ സമാധാനിപ്പിച്ചു അവളെ..

“അയ്യോ പൊന്നു കുഞ്ഞേ ചുമ്മാ പറഞ്ഞതാ.. ഞങ്ങൾ രണ്ടും ഉണ്ട് ഇവിടെ.. ”

അത് കേട്ടതും അവൾ അനീഷിന്റെ കൈയിൽ അടിച്ചു.

“അല്ല നീയെന്താ ആരോടും പറയാതെ ടിസി വാങ്ങി പോയെ?, അവസാനം ഇവിടെ തന്നെ വന്നില്ലേ” ഞാൻ ചോതിച്ചു.

“അതൊന്നും പറയണ്ട. ഞങ്ങൾ താമസം മാറിയത് പെട്ടെന്നാരുന്നു. അപ്പൊ പിന്നെ സ്കൂൾ ഒക്കെ മാറി. എല്ലാരേം അറിയിക്കണ്ടല്ലോ എന്നോർത്താ പറയാഞ്ഞേ. ഞാൻ ഇങ്ങ് വന്നില്ലേ.. പക്ഷേ പെൺകുട്ടികൾ ആരേലും കാണും എന്നാ കരുതിയെ പക്ഷെ ആരും ഇല്ലാലോ..” അവൾ പറഞ്ഞു.

“അതിനെന്താ ഞങ്ങൾ ഇല്ലേ നിനക്ക്” പെട്ടന്ന് തന്നെ ഞാൻ പറഞ്ഞ് കഴിഞ്ഞപ്പോ പുറത്ത് ആരോ തട്ടിയത്. അനീഷ്‌ അല്ലാതെ വേറെ ആര്.

അപ്പോളാണ് കുര്യൻ സർ കേറി വന്നത്. “എന്താടോ തുടങ്ങിയപ്പോ തന്നെ ഗേൾസിന്റെ സൈഡിൽ ആണോ? ”

ഞങ്ങൾ അവിടെനിൽക്കുന്നത് കണ്ട് സർ ചോതിച്ചു.

“ഞങ്ങളുടെ കൂടെ പഠിച്ച കുട്ടിയാ സാറെ, ഇന്നാ ക്ലാസ്സിൽ വന്നത്..അതാ” ഞാൻ പറഞ്ഞിട്ട് നേരെ ബഞ്ചിൽ പോയി ഇരുന്നു. ഇന്ന് മുതൽ ബഞ്ചിൽ അറ്റത്ത് ആദ്യം ഞാൻ ഇരിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഞാൻ ആദ്യം ഇരുന്നു.

പിന്നെ അങ്ങോട്ട് നല്ല ഉത്സാഹം ആരുന്നു എല്ലാ ദിവസവും എനിക്ക്. ഇന്റർവെൽ സമയത്തും കൂടുതൽ ഞങ്ങൾ മൂന്നും സംസാരിക്കാറ് പതിവായി. ഒരുമിച്ച് പഠിച്ചവർ ആയത്കൊണ്ട് മറ്റുള്ളവർക്ക് മറ്റ് സംശയം ഒന്നും ഇല്ലാരുന്നു. പക്ഷെ ചിലപ്പോ എന്തോ ആലോചിച്ച് ഇരിക്കുന്ന അവളോട് കാര്യം തിരക്കിയാൽ ഒന്നുമില്ല എന്നെ മറുപടി ആവർത്തിച്ചു. വീട്ടിലെ പ്രശ്നങ്ങളോ അല്ലങ്കിൽ അച്ഛനെ കുറിച്ചോ ആരിക്കും ആലോചന എന്ന് എനിക്ക് ഊഹിക്കാമെങ്കിലും ഞാൻ അത് ചോദിച്ചില്ല. ഇത് വരെ അവളെ കുറിച്ച് അറിയാം എന്ന് ഞങ്ങൾ അവളോട് പറഞ്ഞില്ല. അവളും വീട്ടുകാര്യം പറയാറില്ല. അതിന്റെ കാര്യം വന്നാൽ എങ്ങനെയെങ്കിലും ഒഴിയാറാണ് പതിവ്.

“നീ വരുന്നോ, ഷാർജ കുടിക്കാം” ക്ലാസ്സ്‌ വിട്ട് കഴിഞ്ഞ് പോകാൻ ഇറങ്ങവേ ഞാൻ അവളെ ക്ഷണിച്ചു.

“നീയൊക്കെ എന്തിനാ പൊന്നെ എന്നെനിക്ക് അറിയാം. നാണമില്ലല്ലോ വയസിനു മൂത്ത അവരെ വായിനോക്കാൻ” അവൾ അതുപറഞ്ഞു വാ പൊതി പതിയെ കളിയാക്കി ചിരിച്ചു.

കാര്യം ഞങ്ങൾ ഒന്ന് ചമ്മിയെങ്കിലും വിട്ടുകൊടുക്കാൻ പറ്റില്ലാലോ.

“അതിനല്ലേ നിന്നെ വിളിച്ചേ.. നീയാകുമ്പോ സമപ്രായം അല്ലേ” ഞാൻ സ്പോട്ടിൽ പറഞ്ഞു.

“ടാ തെണ്ടി….ഞാൻ അത്തരക്കാരി അല്ല” അവൾ ബാഗും കൈയിൽ തൂക്കി വെളിയിലേക്ക് ഇറങ്ങി.

ഞാൻ പറഞ്ഞത് അവൾ തെറ്റ്ധരിച്ചു.

“എന്റെ പൊന്ന് അശ്വതി അല്ലേ… ഞാൻ അങ്ങനെ അല്ല ഉദ്ദേശിച്ചത്. ഞാൻ ശരിക്കും നിന്നെ ഷാർജ കുടിക്കാൻ വിളിച്ചതാ… നിന്നെ കാണാൻ ഗ്ലാമർ അല്ലേ… നീ സുന്ദരി അല്ലേ.. അതാ പറഞ്ഞെ.. അല്ലാതെ നിന്നെക്കുറിച്ചു ഞാൻ മോശം പറയുമോ” അവൾ നടക്കുന്നത്തിന്റെ കൂടെ നടന്നു ഞാൻ പറഞ്ഞു.

“ഹം… ശരി.. പോകാം” അവൾ പറഞ്ഞു കടയിലേക്ക് നടന്നു. അപ്പോളാണ് അനീഷിനെ ഞാൻ നോക്കുന്നത്. കൂടെ ഉണ്ടാരുന്നതാണല്ലോ. ഞാൻ ചുറ്റും നോക്കിയപ്പോ ക്ലാസ്സിന്റെ വെളിയിൽ തൂണും ചാരി എന്നെ നോക്കി നിൽക്കുകയാണ് അവൻ. ഞാൻ നോക്കി നിക്കുന്നത് കണ്ടപ്പോ അവൻ ഇറങ്ങി വന്നു.

“ഒലിപ്പിച്ചു കഴിഞ്ഞോ? ” അവൻ ചോതിച്ചു.

“ശേ… അങ്ങനെ തോന്നിയോ? ” ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു.

“നാണം ഇല്ലല്ലോ.. അവൾ ചുമ്മാ പറഞ്ഞപ്പോളേക്കും ഒലിപ്പിച്ചു പുറകെ പോകാൻ” അവൻ ചെറുതായി പുറത്ത് തള്ളിയിട്ടു പറഞ്ഞു.

“ഞാൻ എന്റെ പെണ്ണിന്റെ അടുത്ത് അല്ലേ പറഞ്ഞെ.. ഞാനങ്ങ് സഹിച്ചു.” ഞാൻ പറഞ്ഞു.

“നീ സീരിയസ് ആണോ? ” ഇത്തവണ അവന്റെ ചോദ്യത്തിൽ കളിയാക്കൽ അല്ലായിരുന്നു. കാര്യം ആയി തന്നെ ചോതിച്ചതാണ്.

“മ്മ്” ഞാൻ മൂളുക മാത്രം ചെയ്തു. പക്ഷെ അതിൽ അത്രത്തോളം ആത്മാർത്ഥ ഉണ്ടന്ന് അവന് മനസ്സിലായിരുന്നു. അവൻ തോളിൽ കയ്യിട്ടു ഒന്ന് മുറുക്കെ പിടിക്കുക മാത്രം ചെയ്തു. അപ്പോളേക്കും അവൾ കടയുടെ അടുത്ത് ചെന്ന് ഞങ്ങളെ നോക്കിനിൽക്കുന്നുണ്ടാരുന്നു. അവൾ മുന്നിൽ പോയതുകൊണ്ട് ഞങ്ങൾ പറഞ്ഞതൊന്നും അവൾ കേട്ടില്ല.

പിന്നീട് ഷാർജ കുടിയിൽ അവളെയും പലപ്പോളും ഉൾപ്പെടുത്തി. അതുകൊണ്ട് അവൾ പറഞ്ഞത് പോലെ ചേച്ചിയെ വായി നോക്കുന്നത് നിന്നു. അവരെ മാത്രമല്ല ഞങ്ങൾ ആരെ വായിനോക്കിയാലും അപ്പൊ പുറം നെടുകെ അടി ഉറപ്പാണ്.

ശനിയാഴ്ച ദിവസം നേരത്തെ ക്ലാസ്സ്‌ വിടും.. അങ്ങനെ ഒരു ശനിയാഴ്ച ദിവസം ഷാർജ കുടിച്ചുകൊണ്ടിരുന്നപ്പോ ആണ് അവളുടെ id കാർഡ് ഞാൻ ശ്രദ്ധിച്ചത്.. അശ്വതി ബാലചന്ദ്രൻ…… ഡേറ്റ് ഓഫ് ബർത്ത്… അയ്യോ ഡേറ്റ് ഓഫ് ബർത്ത് നാളെ അല്ലേ.. അല്ല മറ്റന്നാൾ അതെ മറ്റെന്നാൾ… അതുമോർത്ത് അവളെ നോക്കിയപ്പോ എന്നെ നോക്കി കലിപ്പിക്കുന്ന അവളെയാണ് കാണുന്നത്. യൂണിഫോം ഷാൾ

വലിച്ചു നേരെ ഇട്ടപ്പോളാണ് എനിക്ക് ഇറക്കി വെട്ടിയ ചുരിദാർ ടോപ് താഴ്ന്നാണ് കിടന്നത് എന്ന് മനസിലായത്. പകുതി കുടിച്ച ഷാർജയും വച്ചിട്ട് ബാഗും എടുത്ത് അവൾ എന്നിറ്റ് സ്റ്റോപ്പിലേക്ക് തിരികെ പോയി. ഞാൻ കടയിൽ നിന്ന് ഇറങ്ങി പിന്നാലെ ചെല്ലുമ്പോളേക്ക് വന്നബസിൽ കയറി അവൾ പോയി.

തിരിച്ചു കടയിലേക്ക് ചെന്നതും അനീഷും കടയിൽ നിന്ന് ഇറങ്ങിയിട്ടുണ്ട്. അവന്റെയും മുഖത്ത് ദേഷ്യം പ്രകടമാരുന്നു.

“ചെറ്റ.. നാണമില്ലേ അവളുടെ… ഇങ്ങനെ പബ്ലിക്കായി ഇവിടെ വച്ച് നോക്കാൻ” ഷാൾ ഇട്ട് പോകുന്ന കണ്ട് അനീഷിന് കാര്യം മനസിലായി. ചെയ്യാത്ത കാര്യത്തിന്, മനസുകൊണ്ട് പോലും വിചാരിക്കാത്ത കാര്യത്തിന് ഞാൻ ഏറെ ഇഷ്ടപെടുന്ന അവർ രണ്ടും തെറ്റുധരിച്ചത് എനിക്ക് താങ്ങാൻ ആയില്ല…

“സത്യമായും ഞാൻ നോക്കിയില്ല.. ഞാൻ id കാർഡ് നോക്കിയതാ.. പക്ഷെ… ” ഞാൻ ആ റോഡിൽ നിന്ന് വിങ്ങിപൊട്ടി… എന്റെ കരച്ചിൽ ശബ്ദം കൂടി വരുന്നത് കണ്ട് അവൻ ചേർത്ത് പിടിച്ച് ബസ് സ്റ്റോപ്പിൽ പോയി ഇരുന്നു. സ്കൂളിൽ നിന്ന് വരുന്ന കുട്ടികളാണ് അവിടെ നിന്നും അധികവും കയറുന്നത്. ശനിയാഴ്ച ആയതിനാൽ ആളുകൾ ആരും തന്നെ അവിടെ ഇരിക്കാറില്ല. അല്പം കഴിഞ്ഞപ്പോ ഞാൻ ഒന്ന് അടങ്ങിയത് കണ്ട് അവൻ ഒന്നുകൂടി ചോതിച്ചു.

“നീ സത്യത്തിൽ ID കാർഡ് തന്നല്ലേ നോക്കിയത്”

കയ്യിലിരുന്ന ബാഗ് ആവുന്നത്ര ശക്തിക്ക് നിലത്ത് അടിച്ചിട്ട് ആ ശബ്ദത്തിന്റെ അതെ മുഴക്കത്തിൽ ഞാൻ പറഞ്ഞു “ഞാൻ അത്രക്ക് വൃത്തികെട്ടവൻ അല്ല ”

കുറേ നേരം അവനും ഞാനും ഒന്നും മിണ്ടിയില്ല..

“ടാ” അവൻവിളിച്ചു.

വീണ്ടും വിളിച്ചിട്ടും നോക്കാതെ ദേഷ്യത്തിൽ ഇരുന്ന എന്നെ തട്ടി അവൻ വീണ്ടും വീണ്ടും വിളിച്ചപ്പോൾ ഞാനും അവനെ നോക്കി.

“എന്താ ” ഞാൻ ദേഷ്യത്തോടെ പറഞ്ഞു.

“അതു പിന്നെ….. പത്തിൽ വച്ച് പൈപ്പിൻ ചുവട്ടിൽ പ്ലസ് ടൂ ചേച്ചിമാരുടെ നെഞ്ചിന്റെ വലിപ്പം അളന്ന സിനിമാ നടിമാരുമായി കമ്പയർ ചെയ്ത നീ മാന്യൻ ആണെന്ന് വേറെ ആരോട് പറഞ്ഞാലും എന്നോട് പറയരുത് കേട്ടോടാ നാറി” ഒറ്റഅടിക്ക് പറഞ്ഞു തീർത്ത് നിലത്ത് കിടന്ന ബാഗ് എടുത്ത് എന്റെ കൈയിലേക്ക് ഇട്ടപ്പോ അവനെ നോക്കി ചിരിക്കാൻ മാത്രമേ എനിക്ക് പറ്റുകയൊള്ളാരുന്നു.

“തെണ്ടി” ഞാനും ചിരിച്ചപ്പോ അവനും ചിരിച്ചു.

“സോറി ടാ” അവൻ പറഞ്ഞു.

“ടാ അവടെ ബർത്ത് ഡേയ് ആണ് തിങ്കളാഴ്ച” ഞാൻ പറഞ്ഞു.

“അതെങ്ങനെ നിനക്ക് അറിയാം? ” അവൻ സംശയത്തോടെ എന്നെ നോക്കി.

“അതല്ലെടാ മൈ.. ഞാൻ പറഞ്ഞെ id കാർഡാ നോക്കിയേ എന്ന്” ഞാൻ അലറി.

അത്കൂടെ കേട്ടപ്പോൾ അവനും സത്യം മനസിലായി.

“ടാ അവളെ കാര്യമായി ഒന്ന് വിഷ് ചെയ്താ അവളുടെ പിണക്കവും തീരും, അവളുടെ തെറ്റ് ധാരണയും മാറും, ചിലപ്പോ നീ പ്രൊപ്പോസ് ചെയ്താ ഇഷ്ടം ആണെന്നും പറയും. നോക്കുന്നോ?” അവൻ ചോതിച്ചു.

“അവളെ ഞാൻ ഇനി പ്രൊപ്പോസ് ചെയ്യില്ല. അവളായിട്ട് ഇങ്ങോട്ട് വന്നു പറയും എന്നെ ഇഷ്ടം ആണെന്ന്.. പിന്നെ ബർത് ഡേ. ഞാൻ അവൾക്ക് ആദ്യം ആയി കൊടുക്കുന്ന ഗിഫ്റ്റ്. അത് അവൾ ജീവിതത്തിൽ മറക്കാത്തതും അവൾ ഇപ്പൊ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും ആവണം.” എന്താ വേണ്ടത് എന്ന് എനിക്ക് ഉറപ്പ് ഉണ്ടാരുന്നു.

“ടാ പക്ഷെ തിങ്കളാഴ്ച ശാസ്ത്ര മേള അല്ലേ… നമുക്ക് വല്യ പണിയൊന്നും ഇല്ലാലോ. വന്നില്ലേലും കുഴപ്പമില്ല. അവളെങ്ങാനം വരാതെ ഇരിക്കുമോ? ” അവൻ പറഞ്ഞപ്പോ എനിക്ക് ആ പേടി ഇല്ലാരുന്നു.

“അവൾ വരും ഉറപ്പ്” ഞാൻ തറപ്പിച്ചു പറഞ്ഞു.

“ടാ നാളെ രാവിലെ ഗ്രൗണ്ടിൽ വരണം. ചിലപ്പോ കുറച്ച് താമസിക്കും. എന്റെ വീട്ടിൽ കാണും എന്ന് വീട്ടിൽ പറഞ്ഞിട്ട് വാ” വീട്ടിലേക്ക് പിരിയുന്നതിനു മുന്നേ ഞാൻ അവനോട് പറഞ്ഞപ്പോ ശരി എന്ന് തലയാട്ടി അവൻ പോയി.

പിറ്റേന്ന് കൃത്യ സമയത്ത് തന്നെ അവൻ പറഞ്ഞ സ്ഥലത്ത് എത്തി. എന്റെ ഒപ്പം കൂടെ നടന്നപ്പോ ഒന്നും മിണ്ടാതെ നടക്കുന്ന കണ്ട് ഞാൻ അവനോട് ചോതിച്ചു.

“എവിടെ പോവാ എന്ന് എന്താ നീ ചോദിക്കാതെ? ”

എനിക്ക് മുന്നേ കേറി നടന്നിട്ട് ആണ് അവൻ മറുപടി പറഞ്ഞത്.

“നീ എങ്ങോട്ടാണെന്ന് എനിക്കറിയാം. അവൾക്ക് ഏറ്റവും പ്രിയപ്പെട്ടത്.. അതെവിടെ ആണെന്ന് എനിക്ക് അറിയാം”

എന്നെ ഒന്ന് തിരിഞ്ഞ് നോക്കാതെ പോലും ആണ് അവൻ ഇപ്പൊ പോകുന്നത്.

പിറ്റേന്ന് അല്പം താമസിച്ചു സ്കൂളിൽ ചെന്നപ്പോ ക്ലാസ്സിൽ പിള്ളാരാരും ഇല്ല. സ്കൂളിൽ up തൊട്ട് ഹയർ സെക്കണ്ടറി വരെ ഒരു ദിവസം തന്നെയാണ് ശാസ്ത്ര മേള. അതുകൊണ്ട് എല്ലാം കറങ്ങി നടക്കുകയാരിക്കും.

അവൻ അശ്വതി ഇരിക്കുന്നയിടത്തേക്ക് ചൂണ്ടി. അവളുടെ ബാഗ് അവിടെ ഉണ്ട്.

“നിനക്ക് എങ്ങനെ അറിയാം അവൾ ഉറപ്പായും വരും എന്ന്?” അവൻ ചോദിച്ചു.

“സ്കൂളിൽ അവളുടെ ആദ്യ ദിവസം മുതൽ ഇന്ന് വരെ അവൾ ഒരു ദിവസം പോലും വരാതെ ഇരുന്നിട്ടില്ല” പറഞ്ഞിട്ട് ബാഗ് വച്ച് ഞാൻ വെളിയിലേക്ക് ഇറങ്ങി. കൂടെ അവനും.

“കള്ള കാമുകൻ എല്ലാം ശ്രദ്ധിക്കുന്നുണ്ടല്ലേ” ആക്കിയ ചിരിയോടെ അവൻ പറഞ്ഞു.

ഞങ്ങൾ അവളെ അവിടെ ഒക്കെ തപ്പിയെങ്കിലും കണ്ടില്ല. എന്തായാലും കാണാതെ പോകില്ല. അപ്പൊ പിന്നെ ഞങ്ങളും ഒന്ന് കറങ്ങി. കുറെ കറങ്ങി കഴിഞ്ഞാണ് up ക്ലാസ്സിന്റെ അവിടെനിന്നും അവൾ ക്ലാസ്സിലെ മറ്റൊരു കൂട്ടുകാരിയുടേ കൂടെ നടന്നു വരുന്നത് കണ്ടത്.

നെറ്റിയിൽ ചന്ദന കുറി തൊട്ടിട്ടുണ്ട്. സ്കൂളിൽ നിന്ന് കുറച്ച് അപ്പുറത്തായി ഒരു ചെറിയ അമ്പലം ഉണ്ട്. അവിടെ പോയതാകും. Up ക്ലാസ്സിന്റെ ഭാഗം ഞങ്ങൾക്ക് റെസ്ട്രിക്ടഡ് ആണ്. വേണു മാഷ് എപ്പോളാണ് പിടിക്കുന്നത് എന്ന് പറയാൻ പറ്റില്ല.

അവൾ ക്ലാസ്സിൽ ഞങ്ങൾക്ക് അരികിൽ വന്നപ്പോൾ എന്നെ മൈൻഡ് ചെയ്യാതെ അകത്തേക്ക് പോയി. കൂടെ മറ്റേ കുട്ടി ഉണ്ടായിരുന്നത് കൊണ്ട് ഞാൻ ഒന്നും പറയാൻ പോയില്ല. ഉച്ച വരെ ഞാൻ പിന്നെ അവളെ നോക്കാൻ പോയില്ല. ഞങ്ങളുടെ പ്ലാൻ പ്രകാരം ഞങ്ങൾ വെയിറ്റ് ചെയ്തു.

ഉച്ച കഴിഞ്ഞ് കുറച്ചായി. അവൾ മറ്റേ കുട്ടിക്ക് ഒപ്പം ഹൈ സ്കൂൾ ഭാഗത്ത് ഉണ്ടായിരുന്നു. അനീഷ്‌ ചെന്ന് അവളെ വിളിച്ചു. കൂടെ ഞാൻ ഉണ്ടായിരുന്നില്ല. നീ വന്നേ.. അത്യാവശ്യം ആണ്. എന്ന് പറഞ്ഞു അവളെ വിളിച്ചു കൊണ്ട് സ്കൂളിന്റെ വെളിയിൽ നിന്ന എന്റെ അടുത്ത് വന്നു. അടുത്ത് വന്ന ശേഷം ആണ് മാറി നിന്ന എന്നെ അവൾ കണ്ടത്.

ദേഷ്യപ്പെട്ടു തിരിഞ്ഞ് നടക്കാൻ തുടങ്ങിയ അവളുടെ വലതു കൈയിൽ ഞാൻ പിടിച്ചിട്ട് ഞാൻ മുന്നിൽ നടന്നു. അവൾ അത് തീരെ പ്രതീക്ഷിച്ചില്ല. ഒന്നും പറയാതെ എന്റെ പിന്നാലെ വന്ന അവൾ ഞാൻ ഷീല ചേച്ചിടെ കടയുടെ അവിടേക്ക് ആണ് പോകുന്നത് എന്ന് കണ്ടപ്പോ കൈ വിടുവിക്കാൻ നോക്കിയെങ്കിലും ഞാൻ വീണ്ടും മുന്നോട്ട് നടന്നു. ഷീല ചേച്ചിടെ കടയുടെ വശത്ത് കൂടെ ചെറിയ ഇടുക്ക് വഴിയിൽ കുറച്ച് നടന്നാൽ കാണുന്ന കെട്ടിടം ഹോട്ടൽ ആണ്. അതിന്റെ മുൻവശം മെയിൻ റോഡിലേക്ക് ആണെങ്കിലും പിള്ളേരെല്ലാം പോകുന്നത് ഈ വഴിയേ ആണ്. മുന്നിൽ ഉള്ളവർ കാണാതെ അതുവഴി ഹോട്ടലിന്റെ സൈടിലൂടെ അകത്തു കയറാം എന്നതാണ് അതിന് കാരണം. ആ വഴി തിരിഞ്ഞപ്പോൾ എവിടെ പോകുന്നു എന്ന് ധാരണ ഇല്ലത്തെ അവൾ പിന്നാലെ വീണ്ടും വന്നു. ഹോട്ടലിൽ കയറുന്ന വാതിലിനു അടുത്ത് ചെന്നിട്ട് ഞാൻ കൈ വിട്ടു. അവൾ എന്തങ്കിലും പറയുന്നതിനോ, തിരിച്ചു പോകുന്നതിനോ മുന്നേ ഞാൻ അവളോട്‌ സംസാരിക്കാൻ തുടങ്ങി.

“നിന്നോട് സോറി പറയാൻ ആണ് കൊണ്ടുവന്നത് എന്നാരിക്കും നീ കരുതിയെ. സത്യമായിട്ടും തെറ്റ് ചെയ്തിട്ടില്ല എന്ന് പൂർണ ബോധ്യം ഉള്ളത് കൊണ്ട് ഞാൻ സോറി പറയില്ല. അതിന്റെ ആവശ്യം ഇല്ല. ഇപ്പൊ നിന്നെ കൊണ്ടുവന്നത് നിനക്ക് ഒരു സമ്മാനം തരാൻ വേണ്ടിയാണ്. എന്റെ ഊഹം ശരിയാണ് എങ്കിൽ നീ ഈ സ്കൂളിൽ തിരിച്ചു വന്നതിന് കാരണം ആണ് സമ്മാനം. അകത്തേക്ക് ചെല്ല്.” ഞാൻ കൈ അകത്തേക്ക് ചൂണ്ടി പറഞ്ഞു.

അകത്തേക്ക് അവൾക്ക് പിന്നാലെ കയറിയ ഞാൻ ഒരു പൊട്ടിക്കരച്ചിൽ ആണ് ആദ്യം കേട്ടത്. പഠിക്കാൻ കഴിവുള്ള അവൾ ഇവിടെ സ്കൂളിൽ തിരികെ വന്നെങ്കിൽ അതിന് കാരണം അവൾക്ക് അവളുടെ അച്ഛനെ കാണാൻ വേണ്ടി ആകണം എന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഞാനും അവനും കൂടെ അവളുടെ വീട്ടിൽ ചെന്ന് അച്ഛനെ കണ്ട് അവൾ ഇവിടെ ഉണ്ടന്നും ബർത്ത് ഡേ ആയത് കൊണ്ട് സർപ്രൈസ് കൊടുക്കാം എന്നും പറഞ്ഞു സമ്മതിപ്പിച്ചു ഇപ്പൊ ഇവിടെ ഹോട്ടലിൽ കൊണ്ടുവന്നത്. അച്ഛനെ കണ്ടതും ഓടി ചെന്ന് കെട്ടി പിടിച്ചു അവൾ. നല്ല ഡ്രസ്സ്‌ ഇട്ട് മദ്യപിക്കാതെ എത്തണം എന്ന് ഞങ്ങൾ പുള്ളിയോട് പറഞ്ഞിരുന്നു. അവൾക്കരികിൽ എന്തായാലും അയാൾ വൃത്തി ആയാണ് വന്നത്.

അച്ഛനും മോളും പിന്നെ കരച്ചിലായി, കഥ പറച്ചിലായി, ഭക്ഷണം വാരി കൊടുക്കലായി.. ആകെ സ്നേഹമയം. എല്ലാം പാവം ഞാൻ കണ്ടുകൊണ്ട് ഇരുന്നു. പിരിക്കാൻ തോന്നിയില്ലെങ്കിലും കുറച്ചു അധികം സമയം ആയപ്പോ ഞാൻ ചെന്ന് അവളെ വിളിച്ചു. സ്കൂൾ ടൈമിൽ വെളിയിൽ വരാൻ ഞങ്ങൾക്ക് പെർമിഷൻ ഇല്ല. ഇറങ്ങാ നേരം അവൾക്ക് അയാൾ ഒരു പൊതി കൊടുത്തു. എന്നിട്ട് യാത്ര പറഞ്ഞു ഇറങ്ങി. ഒരു ചെറിയ ചുമന്ന പൊതിക്കുള്ളിൽ ചെറിയ മനോഹരമായ ഒരു സ്വർണ മാല ആരുന്നു അത്. അവരുടെ സ്ഥലം മാധവേട്ടൻ വാങ്ങിയിരുന്നു.. ആ പൈസ കൊണ്ടാകും വാങ്ങിയത്.

വന്ന വഴി തന്നെ തിരിച്ചു ഞങ്ങൾ ഇറങ്ങി. സന്തോഷം കൊണ്ട് അവൾ അപ്പോളും കരയുന്നുണ്ടാരുന്നു. ഷീല ചേച്ചിടെ കടയുടെ സൈഡിൽ ഉയർത്തി കെട്ടിയ ഇടുക്ക് വഴിയിൽ എത്തിയപ്പോ മുന്നിൽ നടന്ന ഞാൻ നിന്നു അതു കണ്ട അവളും നിന്നു.

“സത്യമായും നിന്റെ id കാർഡ് ആണ് ഞാൻ അന്ന് നോക്കിയത്. അതിൽ കണ്ടതാ നിന്റെ ഡേറ്റ് ഓഫ് ബർത്ത്. അതുകൊണ്ടാ നിന്റെ അച്ഛനെ തന്നെ സർപ്രൈസ് ആയി നിന്റെ മുന്നിൽ കൊണ്ടുവന്നത്.” ഞാൻ പറഞ്ഞു നിർത്തി.

ഞാൻ പോക്കറ്റിൽ നിന്ന് ചെറിയ ഒരു വർണ കടലാസിൽ പൊതിഞ്ഞ ചെറിയ പെട്ടി എടുത്ത് അവൾക്ക് കൊടുത്തു. അവൾ അത് പതിയെ തുറന്നു. കണ്ണിൽ

നിന്ന് കുടു കൂടെ വെള്ളം ചാടുന്നത് ആണ് പിന്നെ ഞാൻ കണ്ടത്. അവളുടെ അച്ഛന്റെ ആൽബത്തിൽ അവൾക്ക് ഏറ്റവും പ്രിയപ്പെട്ട അവൾ അച്ഛനോടൊപ്പം നിക്കുന്ന ഫോട്ടോ ആയിരുന്നു അതിനുള്ളിൽ. ഒപ്പം “എനിക്ക് ഏറ്റവും പ്രിയപ്പെട്ട അമ്മുവിന് പിറന്നാൾ ആശംസകൾ” എന്നൊരു ചെറിയ കാർഡും. വീട്ടിൽ പോയപ്പോ ഞാൻ അതിൽ നിന്നും എടുത്തതാണ്. അവൾ അത് നെഞ്ചോടു ചേർത്ത് വച്ച് പൊട്ടി കരഞ്ഞു.

“ഹാപ്പി ബർത്തഡേ ഡിയർ അമ്മുക്കുട്ടി”

ഞാൻ സാവധാനം പറഞ്ഞു നിർത്താൻ സമ്മതിച്ചില്ല ആ വഴിയിൽ വച്ച് അത് സംഭവിച്ചു. ഇരു വശത്തുകൂടെയും കയ്യിട്ടു കെട്ടിപിടിച്ച് അവൾ എന്റെ മാറിലേക്ക് വീണു കരഞ്ഞു. ഞാൻ പതിയെ അവളുടെ പുക ചുരുളുകൾ പോലുള്ള മുടിയിൽ തഴുകി ആശ്വസിപ്പിച്ചു. ഏതോ ഗന്ധർവ്വ ലോകത്ത് പാറി പറക്കുന്ന അനുഭൂതി ആരുന്നു എനിക്ക്. ഒരു വേള എന്നെ പുണർന്നു നിൽക്കുന്ന അവളുടെ ശിരസിൽ എന്റെ സ്നേഹ ചുംബനം അർപ്പിക്കാൻ ആയി ചുണ്ടുകൾ താഴ്ത്താവേ ആണ് അനീഷ്‌ പിറകിൽ നിന്ന് വിളിച്ചത്.

“കഴിഞ്ഞെങ്കിൽ പെട്ടന്ന് വാ ആള് വരുന്നു”

അവൻ വിളിച്ചു പറഞ്ഞു. അവൾ അപ്പൊ തന്നെ എന്നെ വിട്ട് മാറി. ലോകത്ത് വിളിക്കാവുന്ന എല്ലാ തെറികളും ഞാൻ അവനെ മനസ്സിൽ വിളിച്ചു. പന്നിക്ക് ഒരു സെക്കന്റ്‌ കൂടെ കഴിഞ്ഞിട്ട് പറഞ്ഞാ പോരെ. റോഡിൽ കൂടെ വരുന്നവർക്ക് ഞങ്ങളെ കാണില്ല. പെട്ടന്ന് അവൻ ഓടി വന്നു അവളെ കൊണ്ട് ഹോട്ടലന്റെ അകത്തു കയറി. ഞാൻ നോക്കിയപ്പോ ദാ വേണു മാഷ് വേറെ ഒരു സാറിന്റെ കൂടെ വരുന്നു. അവനെ കാണാൻ വഴിയില്ല. ശബ്ദം കേട്ടാകണം അവൻ ഓടിയത്. ഷീല ചേച്ചിടെ കടയുടെ സൈഡിൽ നിൽക്കുന്ന എന്നോട് എന്താ നിക്കുന്നെ എന്ന് ചോദിച്ചെങ്കിലും ഷാർജ കുടിക്കാൻ വന്നതാണെന്ന് പറഞ്ഞു ഒഴിഞ്ഞു. അടുത്ത് എവിടേലും അവനും കാണാമെന്നു അറിയാമെങ്കിലും ചോദിച്ചില്ല. പകരം പെട്ടന്ന് ക്ലാസ്സിൽ പോകാൻ പറഞ്ഞുവിട്ടു. അപ്പുറത്തെ പെട്ടി കടയിൽ സിഗരറ്റു വലിക്കാൻ പോകുകയാണ്. അതാ വല്യ കുഴപ്പം ഇല്ലതെ ഊരാൻ പറ്റിയത്. ഞാൻ റോഡിൽ ഇറങ്ങിയപ്പോളേക്കും അവൻ അശ്വതിയേം കൊണ്ട് മുന്നിലെ വഴിയേ വന്നു. ഞങ്ങളെ കണ്ടില്ല എന്ന് ഉറപ്പിച്ചതോടെ ഞങ്ങൾ മൂന്നും അവിടെനിന്നും ഓടി.

ഞങ്ങൾ രണ്ടും നിന്നു. അവളോട് അനീഷ്‌ ആദ്യം പോയി കേറിക്കോ എന്ന് പറഞ്ഞു. അവൾ തിരിഞ്ഞു പോകുമ്പോ അവളുടെ കണ്ണിലെ ഭാവം എന്താണ് എന്ന് വിവരിക്കാൻ ആകുന്നില്ല. ഒരുതരം ലജ്ജയും സന്തോഷവും സങ്കടവും ദേഷ്യവും കലർന്ന ഭാവം. ഞാൻ അവൾ പോകുന്നത് നോക്കി നിന്നു.

“പന്ന പന്നി.. തെണ്ടി ചെറ്റേ… കള്ള കാമുകാ.. പണി പറ്റിച്ചല്ലോ നീ…” അവൻ എന്നെ കെട്ടി പിടിച്ചു കവിളിൽ കടിച്ചു.

എനിക്കും നാണം ആയിരുന്നു. എന്തായാലും അവൾ ഹാപ്പി ആയി. ആ കണ്ണിൽ പ്രണയം ഉണ്ടായിരുന്നുവോ അറിയില്ല.

കുറച്ച് കഴിഞ്ഞാണ് ഞങ്ങൾ ക്ലാസ്സിലേക്ക് ചെന്നത്. ഓഡിറ്റോറിയത്തിൽ സമ്മാന ദാനം ഒക്കെ നടക്കുന്നത് കൊണ്ട് ക്ലാസ്സിൽ ആരും ഇല്ല. ഞങ്ങളും ഓഡിറ്റോറിയത്തിലേക്ക് പോയി. പിന്നൽ ചെന്ന് മുന്നിൽ ഇരിക്കുന്ന തലകളിൽ ഏതാണ് അശ്വതി എന്ന എന്റെ അമ്മുന്റെ തല എന്ന് തപ്പിക്കൊണ്ട് ഇരുന്നപ്പോളാണ് ഓഡിറ്റോറിയത്തിന് വെളിയിൽ ഇറങ്ങുന്ന അവളെ കണ്ടത്. അനീഷിനോടൊപ്പം അവളുടെ അടുത്തേക്ക് പോയി.

“ടാ ഞാൻ പോവാ ” ക്ലാസ്സിൽ കയറി ബാഗ്‌ എടുത്തു അവള്പറഞ്ഞു. എന്നെ നോക്കുന്നത് കണ്ടാകും അവൻ ക്ലാസ്സിന് വെളിയിൽ ഇറങ്ങി.

“സോറി, ഞാൻ വിഷമിപ്പിച്ചു അല്ലേ” അവൾ പറഞ്ഞു.

“വിഷമം ഉണ്ടാരുന്നു. ഇപ്പൊ ഇല്ല.” ഞാനും പറഞ്ഞു.

“നിങ്ങളോട് ഒരുപാട് നന്ദി ഉണ്ട്. എന്റെ അച്ഛനെ കാണാൻ വേണ്ടി ആണ് ഞാൻ ഈ സ്കൂളിൽ വീണ്ടും വന്നത്. ഇവിടെ വരാൻ ഞാൻ എന്തോരം കഷ്ടപ്പെട്ടു. അവസാനം ഇന്ന് തന്നെ അച്ഛനെ കാണാൻ പറ്റിയല്ലോ. നിങ്ങളോട് ഒരുപാട് ചോദിക്കാൻ ഉണ്ട്. സമയം പോലെ ചോദിക്കാം.അപ്പൊ താങ്ക്സ്. പോട്ടെ ” അവൾ പോകാൻ ഇറങ്ങി.

വെളിയിൽ ഇറങ്ങിയപ്പോ അവനും അവിടെ നില്പുണ്ട്. “ടീ” ഞാൻ അവളെ വിളിച്ചു അവിടെ നിർത്തി. അവളുടെ വലത് കൈ നിവർത്തി.

“നിനക്ക് ചോദിക്കാൻ ഉള്ളത് എന്താണ് എന്ന് എനിക്ക് അറിയാം. നീ രണ്ടാമത് ഇവിടെ വരുന്നതിനു മുൻപ് തന്നെ ഞങ്ങൾ നിന്നെ പറ്റി അറിഞ്ഞതാണ്. അതെന്ത് തന്നെ ആയാലും ഞങ്ങളിലൂടെ വേറെ ആരും ഇവിടെ അറിയില്ല സത്യം” ഞാൻ ഞങ്ങളുടെ രണ്ടിന്റേം കൈ എടുത്ത് അവളുടെ കൈയിൽ വച്ചു.

അവൾ ഒന്ന് ചിരിച്ചു. കയ്യിൽ അമർത്തി പിടിച്ചു. എന്നിട്ട് ഒന്നും പറയാതെ നടന്നു.

ഞങ്ങൾ രണ്ടും തനിച്ചായി. ” ഇനി നിനക്കും ഒരു പെണ്ണിനെ നോക്കാം എന്തെ.. ” ഞാൻ അവനെ ആക്കി പറഞ്ഞു.

“എനിക്കും ഉണ്ടട പുല്ലേ ഒരു ഇഷ്ടം. പക്ഷേ അതു എന്റെ അമ്മായിടെ മോളാ..അവളോട് എങ്ങനെ പറയും എന്ന് അറിയില്ല.. അവൾ എന്നെ ചേട്ടനെ പോലാ കാണുന്നത് എങ്കിൽ എല്ലാം തീർന്നില്ലേ.. വീട്ടിലും അറിയും..” അവൻ പറഞ്ഞു.

“നീ ഒരു വാക്ക് എന്നോട് പറഞ്ഞില്ലാലോ പട്ടി. ഏതവളായാലും എന്റെ ചെറുക്കനെ കൊണ്ട് ഞാൻ കെട്ടിച്ചിരിക്കും, സത്യം പോരെ” ഇത്തവണ ഞാൻ അവന്റെ തോളിൽ കടിച്ചു കൊണ്ട് പറഞ്ഞു.

അപ്പൊ തന്നെ എനിക്കും കിട്ടി നല്ല അസ്സൽ കടി ഒന്ന് തിരിച്ചും. ഞാൻ എന്റെ അശ്വതി നടന്നു നീങ്ങുന്നത് നോക്കി നിന്നു.

പിന്നെ അങ്ങോട്ട്‌ ഞങ്ങളുടെ ദിവസങ്ങൾ ആയിരുന്നു. ചിലപ്പോൾ ഒക്കെ ഞങ്ങളെ തനിച്ചാക്കി അവൻ ഒഴിഞ്ഞു തരാൻ തുടങ്ങി.. ഓരോ നിമിഷവും ഞങ്ങൾ കൂടുതൽ അടുത്തു. ദിവസങ്ങൾ കടന്ന് പോയത് അറിഞ്ഞില്ല..അവയ്ക്കു വേഗത വളരെക്കൂടുതൽ ആണെന്ന് തോന്നിച്ചു. എല്ലാവരും ടൂർ പോകണം എന്ന് പറഞ്ഞപ്പോ ആ ടൂറിൽ വച്ച് അവളെ വീണ്ടും പ്രൊപ്പോസ് ചെയ്യണം എന്ന് ഞാൻ തീരുമാനിച്ചു. ക്ലാസ്സിൽ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് സംസാരം ഉണ്ടായിരുന്നെങ്കിലും ഞാനോ അവളോ അത് തിരുത്താനോ സമ്മതിക്കാനോ പോയില്ല. അനീഷിനോട് എന്റെ അമൽ, എന്റെ ചെക്കൻ എന്നൊക്കെ എന്നെ അഭിസംബോധന ചെയ്യും എങ്കിലും ഇഷ്ടമാണ് എന്ന് അവൾ നേരിട്ട് പറഞ്ഞിട്ടില്ലായിരുന്നു അതുവരെ. ആ സമയത്താണ് എല്ലാം തകിടം മറിയാൻ തുടങ്ങിയത്.

അവളുടെ അച്ഛൻ ഇടക്ക് സ്കൂളിൽ വന്ന് അവളെ കാണാറുണ്ടായിരുന്നു. ഒരു ദിവസം സ്കൂൾ വിട്ട സമയത്ത് അവളെ കാണാൻ അദ്ദേഹം വന്നു. ബസ് സ്റ്റോപ്പിൽ വച്ച് സംസാരിച്ചുകൊണ്ടിരുന്നപ്പോളാണ് അടുത്ത് കൊണ്ടുവന്ന് കാർ നിർത്തിയത്. അവളുടെ അമ്മയും പുതിയ ഭർത്താവും ആയിരുന്നു അത്. ഇറങ്ങിയ പാടെ അവളെ റോഡിൽ കുട്ടികളുടെയും ടീച്ചേഴ്സിന്റെയും നാട്ടുകാരുടെയും മുന്നിൽ ഇട്ട് തല്ലി. നിലത്ത് വീണ അവളെ അവിടെ ഇട്ടും തല്ലി. അച്ഛൻ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും പുതിയ ഭർത്താവ് വന്ന് തടഞ്ഞത് കൊണ്ട് അയാൾക്കും ഒന്നും ചെയ്യാൻ പറ്റിയില്ല. നാട്ടുകാരിൽ ചിലർ സംസാരിച്ചു എങ്കിലും അമ്മയാണ് എന്ന് പറഞ്ഞതോടെ അവരും പിൻവാങ്ങി. അവസാനം പഠിപ്പിക്കുന്ന ടീച്ചേർസ് ഇടപെട്ടാണ് ആ അംങ്കം അവസാനിപ്പിച്ചത്. വേണു മാഷിനെ കാണാൻ പോയ ഞങ്ങൾ കേട്ടറിഞ്ഞു ചെന്നപ്പോളേക്കും അവളെ കാറിൽ കയറ്റി കൊണ്ടുപോയിരുന്നു.

നിലത്ത് വീണ അച്ഛനെ പിടിച്ചു എഴുന്നേൽപ്പിച്ചു എങ്കിലും ഞങ്ങളുടെ പിടി വിട്ട് ഒരു ഓട്ടോയിൽ കയറി അയാളും രംഗം ഒഴിഞ്ഞു. പിന്നീട് അവൾ സ്കൂളിൽ വന്നില്ല. അന്വഷിച്ച ടീച്ചേഴ്സിനോട് പരീക്ഷക്ക് വരും എന്ന് അവളുടെ അമ്മ പറഞ്ഞു എന്നത് മാത്രമാണ് അറിവ്. ഊട്ടി ആണ് ടൂർ പോകുന്നത് എന്ന് പറഞ്ഞപ്പോ പോയതാണ് എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു. അനീഷും അതെ കാരണം പറഞ്ഞു ഒഴിഞ്ഞു. വേണു മാഷ് ഞങ്ങളെ നിർബന്ധിച്ചു എങ്കിലും ഞങളുടെ തീരുമാനം മാറ്റിയില്ല. പിന്നെ ആരും ഒന്നും പറഞ്ഞില്ല.

പരീക്ഷ ആയി. അവളെ പ്രതീക്ഷിച്ച് നേരത്തെ ഞങ്ങൾ എത്തി എങ്കിലും പരീക്ഷക്ക് തൊട്ടു മുന്നേ കാറിൽ അവളെ അമ്മ കൊണ്ടുവന്ന് വിടും. എന്നിട്ട് പരീക്ഷ കഴിഞ്ഞാൽ ഉടൻ കാറിൽ കൊണ്ടുപോകും. അതുകൊണ്ട് ഒന്ന് ശരിക്കും കാണാനോ സംസാരിക്കാനോ പറ്റിയില്ല. രണ്ടു പരീക്ഷകളും അങ്ങനെ പോയപ്പോ പിന്നെ അവളോട് സംസാരിക്കാൻ വഴി നോക്കുകയായി ഞങ്ങൾ. അവസാനം അവളുടെ അടുത്തിരിക്കുന്ന കുട്ടിയുടെ കൈയിൽ പേപ്പറിൽ കാര്യങ്ങൾ എഴുതി കൊടുത്തു. പരീക്ഷ ഹാളിന് തൊട്ട് വെളിയിൽ അവളെ നോക്കി അമ്മ നിൽക്കുന്നതിനാൽ അധികം ഒന്നും ചെയ്യാൻ പറ്റില്ല.

“അടുത്തിരുന്ന കുട്ടിയുടെ കൈയിൽ തിരികെ കൊടുത്ത പേപ്പർ അവൾ മടക്കി തന്നത് ഞാൻ തുറന്നു നോക്കി.

അവൾക് ബർത്ത് ഡേ യുടെ അന്ന് കൊടുത്ത ഗിഫ്റ്റ് പൊതിഞ്ഞ പേപ്പറിൽ ടു ലവിങ്‌ അമ്മു എന്ന് എഴുതിയിരുന്നു. അത് അമ്മ കണ്ടുപിടിച്ചു. ക്ലാസ്സിൽ കാമുകൻ ഉണ്ടന്ന് കരുതിയാ അന്ന് കാറിൽ വന്നത്. വന്നപ്പോ അച്ഛനുമായി സംസാരിക്കുന്നത് കണ്ടത്. രണ്ടു ദേഷ്യം കൂടെ അവൾക്ക് ശരിക്കും അടി കിട്ടിയിരുന്നു. അമ്മക്ക് ആളാരാണെന്ന് അറിയാത്തത് കൊണ്ട് കൂടെ വരുന്നത് എന്ന് അതിൽ എഴുതിയിരുന്നു.

ഇനി എന്ത് ചെയ്യണം എന്ന് ആലോചിച്ചു മറ്റു പരീക്ഷകൾ കൂടി കഴിഞ്ഞു. അവസാന പരീക്ഷയുടെ ദിവസം ഞങ്ങൾ വഴി കണ്ടെത്തി. പിറ്റേന്ന് സെന്റ് ഓഫ്‌ പരിപാടിക്ക് അവളെ വരുത്തുക. എന്നിട്ട് അവിടെ നിന്ന് നേരെ അവടെ അച്ഛന്റെ അടുത്ത് അവളെ ആകുക. പ്ലാൻ അവൾക്ക് കത്തായി കൊടുത്തു. ശ്രമിക്കാം എന്ന് മറുപടിയും വന്നു.

അന്ന് പരീക്ഷ കഴിഞ്ഞ് അവളുടെ അച്ഛനെ കണ്ടു കാര്യം പറഞ്ഞു. വീണ്ടും മദ്യപാനം തുടങ്ങിയെങ്കിലും അയാൾ സന്തോഷത്തോടെ സ്കൂളിൽ നാളെ വരാം എന്ന് ഏറ്റു.

പ്രതീക്ഷിച്ച പോലെ അവൾ വന്നു. കൂടെ അമ്മയും ഉണ്ട്. ഇനി അമ്മയെ അവിടെ നിന്നും മാറ്റണം. പ്ലാൻ പ്രകാരം ടോയ്‌ലെറ്റിൽ പോകാനായി അശ്വതി ഇറങ്ങി. അവളുടെ അമ്മയും കൂടെ പോയി. വെളിയിൽ നിന്ന അമ്മ കാണാതെ കൈയിൽ കരുതിയ വേറെ ഡ്രസ്സ്‌ ഇട്ട് ഞങ്ങൾ പറഞ്ഞത് പ്രകാരം കൂട്ടുകാരികൾക്ക്‌ ഇടയിൽ നിന്ന് അമ്മ കാണാതെ ഇറങ്ങി വന്നു. പെട്ടന്ന് എന്തായാലും അമ്മ ശ്രദ്ധിച്ചില്ല. അവൾ ഞങ്ങടെ അടുത്ത് വന്നു. അവളുടെ ബാഗുമായി നിന്ന ഞങ്ങൾ അവളെ കൊണ്ട് റോഡിൽ നിൽക്കാമെന്ന് പറഞ്ഞ അച്ഛന്റെ അടുത്തേക്ക് ഇറങ്ങിയപ്പോ ആണ് മാറ്റിയൊരു പണി വന്നത്. കാറിൽ അവരുടെ ഇപ്പോളത്തെ ഭർത്താവ് ഉണ്ടാരുന്നു. അവളെ അയാൾ തിരിച്ചറിഞ്ഞപ്പോളേക്കും അവിടെ അച്ഛനെ കാണാഞ്ഞത് കൊണ്ട് ആദ്യം കണ്ട ഓട്ടോ യിൽ കയറി ഞങ്ങൾ അവളുടെ അച്ഛന്റെ അടുത്തേക്ക് പോയി.

ജംഗ്ഷനിൽ ഇറങ്ങി വായനശാലയിൽ ഇരുന്ന മാധവേട്ടനോട് തിരക്കിയപ്പോൾ ആണ് അടുത്ത കാര്യം അറിഞ്ഞത്. അവളുടെ അച്ഛന് വയ്യാതായി ഗവണ്മെന്റ് ആശുപത്രിയിൽ കൊണ്ടുപോയി എന്ന്. മാധവേട്ടനോട് ഒറ്റ ശ്വാസത്തിൽ കാര്യങ്ങൾ പറഞ്ഞു കേൾപ്പിച്ചു. ഓട്ടോയിൽ ഞങ്ങളുടെ കൂടെ പുള്ളിയും ആശുപത്രിയിലേക്ക് പൊന്നു. അശ്വതി പേടിച്ചു വിറയ്ക്കുന്നുണ്ട്. ഞങ്ങൾക്ക് പേടി ഉണ്ടങ്കിലും മാധവേട്ടൻ ഉള്ളത് ഒരു ധൈര്യം ആണ്.

ആശുപത്രിയിൽ എത്തി കാഷ്വാലിറ്റിയിൽ തിരക്കിയപ്പോ icu വിൽ ആണെന്ന് പറഞ്ഞു. അവിടെ ചെന്നപ്പോ നാട്ടുകാരിൽ ചിലർ ഉണ്ടായിരുന്നു അവിടെ. അനീഷ്‌ അവിടെ നിന്നവരോട് കാര്യങ്ങൾ തിരക്കി. ജംഗ്ഷനിൽ എത്തിയപ്പോ ചോര ശർദിച്ച് തളർന്നു വീഴുകയാരുന്നു. ആളുകൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

അല്പം സമയം കഴിഞ്ഞ് ഇറങ്ങി വന്ന ഡോക്ടർ അമ്മു ആരാണെന്നും അവർക്കും കൂടെ ഒരാൾക്കും കാണാം എന്ന് പറഞ്ഞപ്പോ അമ്മുവും മാധവേട്ടനും അകത്തേക്ക് കയറി. കുറച്ചു കഴിഞ്ഞ് അവളെ താങ്ങി മാധവേട്ടൻ ഇറങ്ങിവന്നു. അവളെ സൈഡിലെ കസേരയിൽ ഇരുത്തി പുള്ളി ഞങ്ങളുടെ അടുത്തേക്ക് വന്നു.

“ടാ കുറച്ചു സീരിയസ് ആണ്. ഞാൻ ഡോക്ടറിനെ കണ്ടിട്ട് വരാം.” പുള്ളി ഡോക്ടറെ കാണാൻ പോയി.

“ഞാനിപ്പോ വരാം” അനീഷും പെട്ടന്ന് എങ്ങോട്ടോ പോയി.

അവൾക്കരികിൽ ഞാൻ ഇരുന്നപ്പോ എന്റെ തോളിൽ തല വെച്ച് അവൾ കരഞ്ഞുകൊണ്ടിരുന്നു.

“ഡാ അത്യാവശ്യം അയി ഒരു ഓപ്പറേഷൻ ചെയ്യേണ്ടി വരും. നമുക്ക് പുള്ളിടെ വീട് വരെ പോണം. അയാളുടെ സ്ഥലം വാങ്ങിയത്തിന്റെ പൈസ ഒക്കെ വീട്ടിൽ കാണും. പിന്നെ icu വിൽ വച്ച് അയാൾ വീട്ടിൽ എന്തൊക്കെയോ ഇരുപ്പുണ്ട് അത് കൊച്ചിന്റെ കൈയിൽ കൊടുക്കണം എന്നൊക്ക പറഞ്ഞു.” ഡോക്ടറെ കണ്ടിട്ട് വന്ന മാധവേട്ടൻ എന്നെ മാറ്റി നിർത്തി പറഞ്ഞു.

അനീഷിനെ അവിടെ നിർത്തി ഞങ്ങൾ വന്ന ഓട്ടോയിൽ തന്നെ അവരുടെ വീട്ടിലേക്ക് പോയി.

“ടാ നീ ആ കൊച്ചുമായി ഇഷ്ടത്തിൽ ആണോ” പോകുന്ന വഴിയിൽ ഓട്ടോയിൽ വച്ച് മാധവേട്ടൻ ചോദിച്ചപ്പോ ഞാൻ ശരിക്കും ഞെട്ടി.

“ഇല്ല, അവൾ ഞങ്ങടെ ക്ലാസ്സിൽ അല്ലേ.. അവളുടെ കാര്യങ്ങൾ അറിയാവുന്നത് കൊണ്ട് അച്ഛനെ കാണണം എന്ന് പറഞ്ഞപ്പോ കൊണ്ടുവന്നതാ..” അപ്പൊ അങ്ങനെ പറയാനാണ് എനിക്ക് തോന്നിയത്.

“പക്ഷെ icu വിൽ വച്ച് ബാലേട്ടൻ പറഞ്ഞത് അങ്ങനല്ല. അവളോട്‌ പറഞ്ഞു നീ നല്ല പയ്യനാ. നിന്റെ കൂടെ അവൾ പോകുന്നതിന് അയാൾക്ക് സന്തോഷം ആണ് എന്നൊക്കെ.. പിന്നെ അവളോട്‌ നിന്നെ ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോ അവൾ അതെ എന്നാ പറഞ്ഞെ.” അവളുടെ അച്ഛൻ പറഞ്ഞത് കേട്ടപ്പോ ആ സാഹചര്യത്തിലും എനിക്ക് എന്തോ സന്തോഷം തോന്നി. പ്രത്യേകിച്ച് അവൾക്ക് എന്നെ ഇഷ്ടമാണെന്ന് കൂടെ പറഞ്ഞപ്പോ.

“ചിലപ്പോൾ icu ഇൽ ആയത് കൊണ്ട് അവൾ പറഞ്ഞത് ആകും.” മാധവേട്ടൻ അതു പറഞ്ഞപ്പോ ഉണ്ടായ സന്തോഷം മുഴുവൻ പോയി പഴയ പോലെ ശോകം അവസ്ഥയിൽ ആയി.

ഞങ്ങൾ വീട്ടിൽ എത്തി. താക്കോൽ അച്ഛൻ പറഞ്ഞയിടത്ത് നിന്നും എടുത്ത് വാതിൽ തുറന്ന് അകത്ത് കയറി. അവളെ കൊണ്ടുവരുന്നെന്ന് പറഞ്ഞത് കൊണ്ടാകും എല്ലാം ഭംഗിയായി അടുക്കി വച്ചിട്ടുണ്ടാരുന്നു. എനിക്ക് അതൊക്കെ കണ്ടപ്പോ സങ്കടം ആണ് വന്നത്. മാധവേട്ടൻ അകത്തു നിന്ന് ഒരു ഫയൽ എടുത്തുകൊണ്ടു വന്നു. കൂടെ ഒരു കവറും. കവറിൽ കുറച്ചു പൈസ ആയിരുന്നു. ഫൈയലിൽ കുറേ മുദ്ര പത്രങ്ങളും കടലാസുകളും.

ഞങ്ങൾ തിരികെ ഹോസ്പിറ്റലിൽ എത്തിയപ്പോ അവിടെ അവളുടെ അമ്മയുടെ കാറ്‌ കിടപ്പുണ്ടാരുന്നു. പ്രശ്നം ആകുമെന്ന് ഞാൻ ഒന്ന് പേടിച്ചെങ്കിലും വേണുമാഷിന്റെ കൂടെ വരുന്ന അനീഷിനെ കണ്ടപ്പോ ആശ്വാസം ആയി. വേണു മാഷ് എങ്ങനെ എത്തി എന്ന് ആലോചിച്ചു ഞങ്ങൾ അവരുടെ അടുത്തെത്തി. അവൻ വിളിച്ചതാകും.

“ടാ പുള്ളി മരിച്ചു” അനീഷ്‌ അത് പറഞ്ഞപ്പോൾ എനിക്ക് വലിയ ഷോക്ക് ആയി. എന്താ ചെയ്യണ്ടത് എന്നറിയാത്ത അവസ്ഥ. കണ്ണ് നിറഞ്ഞത് എന്തിനാണ് എന്ന് ഞാൻ തന്നെ ഓർത്തു പോയി. ചിലപ്പോ അശ്വതിയുടെ അവസ്ഥ ഓർത്താകും.

“അവളുടെ അമ്മ ഒക്കെ വന്നിട്ടുണ്ട്… ഇന്ന് തന്നെ അടക്കം നടത്താൻ ആണ് തീരുമാനം” അകത്തേക്ക് നടക്കുന്നതിനിടയിൽ അവൻ പറഞ്ഞു. Icu വിനു വെളിയിൽ അവൾ ഇരുന്നു കരയുന്നു. എന്നെ കണ്ടപ്പോ വീണ്ടും ഏങ്ങലടിച്ചു കരയാൻ തുടങ്ങി. എങ്ങനെ ആശ്വസിപ്പിക്കണം എന്നെനിക് അറിയില്ല. ചില നാട്ടുകാരും അവളുടെ അമ്മയും അവിടെ നിൽപ്പുണ്ട്. മാധവേട്ടൻ ആശുപത്രി ബില്ല് ഒക്കെ കൊടുത്ത് ആംബുലൻസിൽ ബോഡിവീട്ടിൽ എത്തിക്കുന്നതിന് വേണ്ടത് ഒക്കെ ചെയ്തു. വേണു മാഷ് എന്നേം അവനേം വിളിച്ചുകൊണ്ടു അവരുടെ കാറിൽ വീട്ടിലേക്ക് പോയി. ഞാൻ വീട്ടിൽ ചെന്ന് കാര്യം പറഞ്ഞിട്ട് അനീഷിന്റെ അടുത്തേക്ക് വീണ്ടും പോയി. നാട്ടിൽ ഒക്കെ അപ്പോളേക്ക്‌ എല്ലാരും അറിഞ്ഞുകഴിഞ്ഞിരുന്നു. അവളുടെ വീട്ടിൽ ചെന്നപ്പോ നീല കളർ പന്തൽ കെട്ടി എല്ലാം തയ്യാറായിരുന്നു. ഞങ്ങൾ ചെന്ന് കഴിഞ്ഞപ്പോളാണ് ആംബുലൻസ് വന്നത്. അതിന് പിന്നിൽ അവളുടെ അമ്മ കാറിൽ വന്നു. ആംബുലൻസ് തുറന്ന് ബോഡി എടുത്തപ്പോ മാധവേട്ടൻ കരഞ്ഞു തളർന്ന അവളെ താങ്ങി ഇറക്കി. ഏതൊക്കെയോ സ്ത്രീകൾ പിന്നെ അവളെ കൊണ്ടുപോയി. മൂകമായ ചുറ്റുപാട് ആണെങ്കിലും ആരും കരഞ്ഞു കണ്ടില്ല. ആകെ കരഞ്ഞ അശ്വതി ആണങ്കിൽ ഇപ്പൊ അതിന് കൂടെ കഴിയാതെ തളർന്നു വീണിരിക്കുന്നു. അടക്കം കഴിയുന്നത് വരെ ഞങ്ങൾ അവിടെ നിന്നു. വീട്ടിൽ നിന്ന് അച്ഛനും അമ്മയും ഒക്കെ വന്നതിനാൽ അവർ എന്നെ വിളിച്ചു കൊണ്ട് വീട്ടിൽ കൊണ്ടുപോയി. അവളുടെ അവസ്ഥ ഓർത്ത് മാത്രം ആയിരുന്നു എനിക്ക് സങ്കടം. രാത്രി നേരത്തെ മുറിയിൽ കയറി കിടന്നു. ഉറക്കം വന്നില്ല. എപ്പോളോ വെളുപ്പിനെ മാത്രം ആണ് ഉറങ്ങിയത്. രാവിലെ അമ്മ തട്ടി ഉണർത്തിയപ്പോളാണ് ഞാൻ കണ്ണ് തുറന്നത്. അമ്മയുടെ പിന്നിൽ അനീഷും നിൽക്കുന്നുണ്ടായിരുന്നു. അമ്മ മുറിയിൽ നിന്ന് ഇറങ്ങിയപ്പോ അവൻ എന്റെ അടുത്ത് വന്നിരുന്നു.

“ടാ” അവന്റെ ശബ്ദം ഇടറിയിരുന്നു.

ഞാൻ ചാടി എന്നിട്ട് നേരെ ഇരുന്നു.

“കാര്യം പറയടാ” ഞാൻ ചോദിച്ചു.

“ടാ അവളെ കൊണ്ടുപോയി. ഇന്നലെ നീ പൊന്ന് കഴിഞ്ഞ് ഭയങ്കര സീൻ ആരുന്നു. അവൾ പോകുന്നില്ല, ആ വീട്ടിൽ നിന്നോളം എന്നൊക്കെ പറഞ്ഞു ഭയങ്കര ബഹളം ആരുന്നു. അവളുടെ അമ്മയും ആദ്യമൊക്കെ സപ്പോർട്ട് പറഞ്ഞതാ.

പക്ഷെ മരണ ശേഷം അവളുടെ അച്ഛൻ ആ സ്ഥലം പഞ്ചായത്തിന് അംഗനവാടി തുടങ്ങാൻ എഴുതി വച്ചിരിക്കുകയാ എന്ന് മാധവേട്ടൻ പറഞ്ഞു. തന്നെയല്ല വിറ്റ സ്ഥലത്തിന്റെ പണവും ഇൻഷുറൻസ് നോമിനീ അശ്വതി ആണെന്നും പറഞ്ഞു മാധവേട്ടൻ പേപ്പറും കുറേ പണവും അവളുടെ കൈയിൽ കൊടുത്തു. പിന്നെ ഏതോ സ്ഥലത്തിന്റെ മുദ്ര പത്രവും. അവളുടെ കാലശേഷം അവൾ പറയുന്ന ആൾക്ക് മാത്രമേ അതിനൊക്കെ അവകാശം ഒള്ളൂ എന്ന് അയാളെഴുതി വച്ചിട്ടുണ്ട്. അശ്വതിയെ നോക്കാൻ ആണ് അങ്ങനെ എഴുതിയെ എന്നാ എല്ലാരും പറയുന്നേ. അവൾ സ്വമേധയാ കൊടുത്തില്ലേ അതു സർക്കാരിന് പോകും എന്ന് വ്യവസ്ഥ വച്ച് രജിസ്റ്റർ ചെയ്തു. അതൊക്കെ അറിഞ്ഞപ്പോ അവളുടെ അമ്മ അവളെ രാത്രി തന്നെ കൊണ്ടുപോയി. പാവം അവൾ ആകെ തളർന്നിരിക്കുയാ.” അവന്റെ വാക്കുകൾ എല്ലാം കേട്ടിരുന്നു. കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ട്. ഒരുനോക്ക് കാണാൻ പോലും പറ്റിയില്ല.

“എന്നോട് ആരും പറഞ്ഞില്ല” ഞാൻ വിറക്കുന്ന സ്വരത്തിൽ പറഞ്ഞു.

“ടാ അത് പിന്നെ, നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് നാട്ടിൽ ചെറിയ സംസാരം ഉണ്ട്. സ്കൂളിലെ പിള്ളാര് ആരോ പറഞ്ഞതാ. നിന്റെ വീട്ടിലും അറിഞ്ഞു കാണും. അതാ നിന്നെ നേരത്തേ ഇങ്ങ് കൊണ്ടുവന്നേ. രാത്രിയിൽ നിന്നെ വന്നു കാണണ്ടാ എന്ന് എനിക്കും ഓർഡർ ഉണ്ടാരുന്നു.” അവൻ പറഞ്ഞപ്പോ മുഖം പൊത്തി കരഞ്ഞുപോയ്‌ ഞാൻ. വീട്ടുകാരേം കുറ്റം പറയാൻ പറ്റില്ല. വെറും പ്ലസ് ടു മാത്രം കഴിഞ്ഞ ഞാൻ. അവളുടെ സാഹചര്യങ്ങളും. അവരുടെ വശത്തുനിന്ന് ചിന്തിച്ചാൽ അതാരുന്നു ശരി.

“ടാ ഇത് അവൾ തരാൻ പറഞ്ഞു” അവൻ കയ്യിലിരുന്ന ബുക്ക്‌ എന്നിക്ക് തന്നു. പഴയ സ്കൂൾ മാഗസിൻ ആണ്. ഞാൻ പേജ് മറിച്ചു നോക്കി.. ഒരു പേജ് മാത്രം മടക്കി വച്ചിരുന്നാൽ അത് തുറന്ന് നോക്കി…

“കാർ മുകിൽ മറച്ചൊരാ പൂർണചന്ദ്രനെ കാത്ത് താഴെ ഭൂമിയിൽ ആ കുഞ്ഞ് ആമ്പൽ പൂവ് കാത്തിരുന്നു. സൂര്യന്റെ താപമേറ്റ് തളർന്ന് വീഴുംമുൻപ് അവളാ രതിയോട് പറഞ്ഞു. അല്ലയോ പ്രിയ നിശാ ദേവതേ, വീണ്ടും പുനർജ്ജനിക്കും ഞാൻ അവനായി.. അവിടുത്തെ മകനെ കാണുവാൻ, തളിഞ്ഞ പ്രഭ പൊഴിക്കുന്ന പുർണ ചന്ദ്രനെ കാണുവാൻ, എന്റെ പ്രണയം പകരുവാൻ.. എനിക്കായ് അവനെയിത് അറിയിച്ചാലും…”

ചുമന്ന മഷികൊണ്ട് അടിവരയിട്ട വരികൾ. അന്ന് കലോത്സവത്തിന് കഥാ മത്സരത്തിൽ പങ്കെടുത്തപ്പോൾ ഞാൻ എഴുതിയ കഥയാണ്. തെരഞ്ഞെടുത്തവ സ്കൂൾ മാഗസിൻ കൊടുത്തപ്പോൾ ഇതും പ്രസിദ്ധീകരിച്ചു. ഫസ്റ്റ് കിട്ടിയില്ലങ്കിലും പൈങ്കിളി വരികൾ അന്ന് സ്കൂൾ തരംഗം ആയിരുന്നു.

ഞാൻ അത് അനീഷിനെ കാണിച്ചു.

“അവൾക്കും ഇഷ്ടം ആയിരുന്നു അല്ലേ.. ” അവൻ അത് വായിച്ചിട്ടു ചോദിച്ചു.

“ഹ്മ്മ്…ഞാൻ ആയിരിക്കും.” ഞാൻ ആ താളുകൾ നെഞ്ചോടു ചേർത്ത് കട്ടിലിലേക്ക് കിടന്നു.

അടുത്ത ദിവസങ്ങളിൽ അനീഷ്‌ എന്റെ ഒപ്പം തന്നെ ഉണ്ടാരുന്നു. അവളെ കാണണം എങ്കിൽ അവളുടെ വീട്ടിൽ പോയാലെ നടക്കുകയൊള്ളു. അത് എവിടെ ആണെന്ന് അറിയില്ല. വീടിനെ കുറിച്ച് അധികം സംസാരിക്കാറില്ല അവൾ. ആരോടെങ്കിലും ചോദിക്കാമെന്ന് കരുതിയാൽ ഇപ്പോ തന്നെ ഞാൻ അവളുമായി വർഷങ്ങളായി പ്രേമത്തിൽ ആയിരുന്നു എന്നാ നാട്ടിൽ സംസാരം. എന്തോ വീട്ടിൽ ഏതായാലും അതേ കുറിച്ച് ഒന്നും ചോദിച്ചില്ല. അവളെ കാണാൻ പോകുന്നതിൽ പരിധി ഉണ്ടന്ന് അറിയാവുന്നത് കൊണ്ടാകും.

റിസൾട്ട് വന്നു. എല്ലാവരും നല്ല മാർക്കോടെ ആണ് ജയിച്ചത്. ടിസി വാങ്ങാനും മറ്റ് കാര്യങ്ങൾക്കും അവൾ സ്കൂളിൽ വരുമെന്ന് പ്രതീക്ഷിച്ച് അവിടെ ഉള്ള കൂട്ടുകാരോട് അവളെ കണ്ടാൽ ഉടൻ അറിയിക്കണം എന്ന് പറഞ്ഞു ഏല്പിച്ചു. ഞങ്ങടെ കാര്യം നാട്ടിൽ പാട്ടായി. ഇനിയിപ്പോ ആരോട് പറഞ്ഞാലും എന്താ.

അങ്ങനെ ഒരു ദിവസം ഞങ്ങൾ അനീഷിന്റെ വീട്ടിൽ ഇരിക്കുകയാരുന്നു. സിറ്റ് ഔട്ടിൽ ഇരുന്ന് കാര്യം പറഞ്ഞിരുന്നപ്പോ വേണു മാഷ് കേറി വന്നത്. ഞാൻ ഒന്നെണ്ണിറ്റ് ബഹുമാനിച്ചു.

“നീ ഇവിടെ ഉണ്ടായിരുന്നോ” എന്ന് ചോദിച്ചു ചിരിച്ചു കാണിച്ചിട്ട് അകത്തേക്ക് പോയി. അല്പം കഴിഞ്ഞപ്പോ അനീഷിന്റെ അമ്മ വന്ന് ഞങ്ങളെ വിളിക്കുന്നു എന്ന് പറഞ്ഞു അകത്തേക്ക് പോയി. അകത്തു ഡയനിംഗ് ടേബിളിൽ വേണു മാഷ് ചായ കുടിച്ചുകൊണ്ട് ഇരിക്കുകയാരുന്നു. ഞങ്ങൾ ചെന്നപ്പോ ഇരിക്കാൻ പറഞ്ഞു.

“ടാ പിള്ളേരെ എന്താ നിങ്ങളുടെ പ്ലാൻ” രണ്ടുപേരോടുമായി ചോതിച്ചു.

ഞങ്ങൾ പരസ്പരം നോക്കി. “പഴയ പോലെ തന്നെ… ഡിഗ്രി എടുക്കണം” ഞാൻ പറഞ്ഞു.

“അതേ” അവനും പറഞ്ഞു.

“അപ്പൊ പിന്നെ അങ്ങനെ പഠിച്ചു അവരവർക്ക് ഇഷ്ടപ്പെട്ട ജോലിക്ക് നല്ല നിലയിൽ എത്ത്. നിങ്ങളുടെ ഈ പ്രായത്തിൽ പല കാര്യങ്ങളും തോന്നും. കുറച്ചു കഴിഞ്ഞാൽ അതൊക്കെ വെറുതേ ആണെന്ന് നിങ്ങൾക്ക് തന്നെ മനസിലാകും. സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ ഒള്ള പ്രായം ഒക്കെയായി നിങ്ങൾക്ക്. അതുകൊണ്ട് വേറെ ആരും കാര്യങ്ങൾ പറഞ്ഞു തരേണ്ട കാര്യം ഇല്ല. ഞാൻ പറയുന്നത് മനസിലാകുന്നുണ്ടല്ലോ” പുള്ളി ഗൗരവത്തിൽ പറയുന്നുണ്ടങ്കിലും കൊച്ചു കുട്ടികളെ പഠിപ്പിക്കുന്ന ടോണിൽ ആണ് പറയുന്നത്.

ഞങ്ങൾ തലയാട്ടി.

“അപ്പൊ ഞാൻ പറഞ്ഞു വന്നത് നിങ്ങൾക്ക് ഇനിയും പല കാര്യങ്ങളും ജീവിതത്തിൽ ചെയ്യേണ്ടതുണ്ട്. മറ്റുള്ളവരുടെ കാര്യങ്ങൾ ആലോചിച്ച് അവരവരുടെ ലൈഫ് കളയരുത്. നിങ്ങൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്ന കാലത്ത് എന്താ വേണ്ടത് എന്നു വച്ചാൽ ചെയാം. കേട്ടല്ലോ ” പുള്ളി എന്നോടായി പറഞ്ഞു നിർത്തി.

അശ്വതിയുടെ കാര്യം ആണ് പറയുന്നത് എന്നെനിക്ക് അറിയാം. ഞാൻ എല്ലാം തലയാട്ടി സമ്മതിക്കുക മാത്രം ചെയ്തു.

“നിന്നോട് കൂടിയാ പറയുന്നത്. കേട്ടല്ലോ. അപ്പൊ നിങ്ങൾ കോളേജിൽ പോകാനുള്ള കാര്യങ്ങൾ ഒക്കെ ചെയ്യ്‌. അത് വേറെ ഒരു ലോകം ആണ്. നിങ്ങൾ ഇനിയാണ് നിങ്ങളുടെ ജീവിതം ജീവിക്കുന്നത്. ഇതുവരെ ഉണ്ടായിരുന്ന ഞങ്ങളുടെ നിയത്രണം ഇനി കാണില്ല. കാര്യങ്ങൾ മനസിലായങ്കിൽ ചെല്ല്” അനീഷിനോടും കൂടെ പറഞ്ഞിട്ട് ഞങ്ങൾക്ക് പോകാനുള്ള അനുമതി നൽകി.

ഞങ്ങൾ കസേരയിൽ നിന്ന് എന്നിട്ട് തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ പിന്നിൽ നിന്ന് മാഷ് വീണ്ടും പറഞ്ഞു.

“ഞാൻ ആ കുട്ടിയെ പറ്റി തിരക്കി. വീട് വിട്ടു ബോംബേക്കു പോയി എന്നാ അറിയാൻ കഴിഞ്ഞേ. ആ സ്ത്രീയുടെ ഏതോ ബന്ധു വന്നാ സ്കൂളിൽ നിന്ന് സർട്ടിഫിക്കറ്റ് ഒക്കെ വാങ്ങിയത്” കസേരയിൽ ഇരുന്ന പുള്ളിയെ ഞാൻ നോക്കി പുഞ്ചിരിച്ചു.

————————————————————————–

ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്.

“കള്ളൻ കയറിയാൽ പോലും അറിയില്ലലോ, നിനക്ക് ആ ഡോർ ലോക്ക് ചെയ്തിട്ട് കിടക്കരുതോ? ” അകത്തേക്ക് വന്ന അനീഷ്‌ ചോതിച്ചു.

“എത്തിയോ? എന്താടാ താമസിച്ചേ, നീ വല്ല ആക്രാന്തവും കാണിച്ചോ? ” തലയുയർത്തി ഞാൻ ചോതിച്ചു.

“ഇങ്ങേർക്ക് അതിനുള്ള ദൈര്യം ഒന്നും ഇല്ല.” പിന്നാലെ വന്ന സ്മിത പറഞ്ഞു.

“ഇന്നലെ വരെ ചേട്ടാ എന്ന് വിളിച്ച് ഒരടി മാറി നിന്ന പെണ്ണാ, ഞാൻ ഇനി എന്തൊക്കെ കാണണം ദൈവമേ” അനീഷ്‌ നെഞ്ചത്ത് കൈ വച്ചു.

“അനുഭവിച്ചോ”

“അതെ” ഞാൻ പറഞ്ഞപ്പോൾ സ്മിതയും ഏറ്റുപിടിച്ചു. റൂമിൽ ഇരുന്ന് ഞങ്ങൾ കുറേ നേരം സംസാരിച്ചു. പിന്നെ മൂന്നുപേരും കൂടെ പാചകം ആയി ഫുഡ്‌ ഒക്കെ റെഡി ആക്കി. വയിക്കിട്ടു കഴിച്ചുകൊണ്ടിരിക്കുമ്പോളാണ് സ്മിത ചോദിച്ചത്.

“പിന്നെ നിങ്ങൾ അശ്വതി ചേച്ചിയെ കണ്ടിട്ടില്ലേ? വിവരങ്ങൾ ഒന്നും അറിഞ്ഞില്ലേ? എവിടെ ഉണ്ടന്നെങ്കിലും??”

ഞാൻ അനീഷിനെ നോക്കി. അവളോട് കഥകൾ പറഞ്ഞിട്ടുണ്ടാകും എന്ന് എനിക്ക് അറിയാമായിരുന്നു.

“ഇല്ല, കണ്ടില്ല” അവൻ പറഞ്ഞു..

ഞാൻ കഴിച്ചു കഴിഞ്ഞ് കൈ കഴുകി അവിടെ തന്നെ വന്നിരുന്നു. അവർ കഴിക്കുന്നതെ ഒള്ളൂ.

“അപ്പോ പിന്നെ ചേച്ചിയെ കൊണ്ടുപോകാൻ വേണ്ടിയാ വന്നത് എന്ന് രാവിലെ പറഞ്ഞതോ” അവൾ വീണ്ടും ചോതിച്ചു. അനീഷ്‌ അവളെ ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.

“കൊണ്ടുപോണം, പക്ഷേ അവൾ എവിടുണ്ടന്നോ, എന്ത് ചെയ്യുന്നു എന്നോ ഒന്നും അറിയില്ല. എന്നെ മറന്നിട്ടില്ല എന്ന് മാത്രം അറിയാം” ഞാൻ ഒരു ദീർഘ ശ്വാസത്തിന് ശേഷം പറഞ്ഞു.

“അപ്പോ പിന്നെ എങ്ങനെയാ? ” അവളുടെ ചോദ്യത്തിന് എനിക്കും മറുപടി ഇല്ലാരുന്നു.

“നിനക്ക് ഈ കഥ ഓർമ്മയുണ്ടോ, ഒരിക്കൽ നീ എനിക്ക് കാണിച്ചു തന്നത്? ” അനീഷ്‌ മുറിയിൽ പോയി അവന്റെ ഫോൺ എടുത്ത് കാണിച്ചു കൊണ്ട് പറഞ്ഞു.

“അഹ്, ഇത് ഞാൻ ഹോസ്പിറ്റലിൽ നൈറ്റ്‌ ഡ്യൂട്ടി സമയത്ത് വായിച്ചതാ, എഫ് ബി യിൽ.. ഇഷ്ടപെട്ടത് കൊണ്ട് ഞാൻ ഏട്ടനെ കാണിച്ചേ” അവൾ ഓർത്തെടുത്ത് പറഞ്ഞു.

“അതെ ഇതിന് കുറച്ചു പ്രത്യേക ഉണ്ട്, ഈ കഥയിലെ ആള് ഡിവോഴ്സ് ആയതിനു ശേഷം അമ്മയുടെ കൂടെ നിൽക്കുന്ന മകളെ കാണാൻ വരുന്നതും പിന്നെ ഓരോ തവണയും കാണുമ്പോൾ അവൾക്ക് ഓരോ സമ്മാനം കൊടുക്കുന്നതും അവസാനം അവൾ അമ്മയെ വിട്ടു വരുമ്പോൾ അച്ഛനെ കാണാതെ അവസാനം ആരോ അച്ഛന്റെ ചിതാ ഭസ്മം കൊടുക്കുന്നതും ആണല്ലോ കഥ..” അനീഷ്‌ പറഞ്ഞപ്പോ അവൾ തലയാട്ടി അതെ എന്ന് കാണിച്ചു.

“എന്നാൽ ഇതിൽ പറഞ്ഞത് അതെ പോലെ സംഭവിച്ച കാര്യങ്ങളാ.. ഞങ്ങളുടെ അശ്വതിയുടെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ, പിന്നെ വേറെ ഒരു കാര്യം കൂടെ ഉണ്ട്, ഈ പ്രൊഫൈൽ നെയിം കണ്ടോ..” അനീഷ്‌ ഓരോന്ന് ആയി പറഞ്ഞു.

“നിശ, അതിനെന്താ, നിശ എന്നുവച്ചാ രാത്രി.. അതും ഇതും തമ്മിൽ?” സ്മിത സംശയത്തോടെ പറഞ്ഞു.

അതിന് മറുപടി ആയി അവൻ എന്നെ നോക്കി പറയട്ടെ എന്നര്ത്ഥത്തിൽ കണ്ണു കാണിച്ചു. പറഞ്ഞോളാൽ ഞാനും.

“ഈ പേരിന് ഒരു പ്രത്യേക ഉണ്ട്, അളിയൻ അവന്റെ ജനിക്കാനിരിക്കുന്ന മോൾക്ക് ഇടാൻ വച്ച പേരാ അത്” അത് പറഞ്ഞു എന്നെ നോക്കി ആക്കിയ ചിരി ചിരിച്ചു.

“എന്താടാ പുല്ലേ ആ പേരിന് കുഴപ്പം” ഞാൻ കള്ള ദേഷ്യത്തോടെ ചോദിച്ചു.

“അതെ, ഒന്നും ഇല്ലേ ചേട്ടൻ ജനിക്കാൻ പോന്ന കൊച്ചിന് പേരെങ്കിലും കണ്ടു പിടിച്ചിട്ടുണ്ട്. നിങ്ങള് വല്ലതും കണ്ടു വച്ചിട്ടുണ്ടോ?” സ്മിത അനീഷിനോട് ആയി പറഞ്ഞു.

“പിന്നെ… നിനക്ക് എത്ര പേര് വേണം, എല്ലാം സെറ്റ് ആണ്. ഇനി ഒരു കുഞ്ഞിനെ കിട്ടിയാ മതി.” അനീഷ്‌ അല്പം ശൃംഗാരത്തോടെ പറഞ്ഞു.

“കാര്യം ഒക്കെ ശരി, വല്ല പഴയ കാമുകിയുടെ പേര് എന്റെ കൊച്ചിന് ഇടാനാണെ ആ വെള്ളം അങ്ങ് വാങ്ങി വച്ചേക്കണേ” സ്മിത വിരൽ ചൂണ്ടി പറഞ്ഞത് കേട്ട് എനിക്ക് ചിരിയാണ് വന്നത്.

“ചിരിക്കുന്നോ, കൂട്ടുകാരനെ സപ്പോർട്ട് ചെയ്യാൻ വന്നാ ചേട്ടൻ ആണെന്ന് നോക്കില്ല, ഇങ്ങേർക്കും തരും ഞാൻ..” അവൾ എന്നോടായി.

“എന്നാ പിന്നെ എന്റെ ചങ്കിന്റെ പഴയ കാമുകിയുടെ പേര് തന്നെ ഇടാം. അല്ല അതെ ഇടത്തൊള്ളൂ.. അല്ലേടാ. അത് ഇട്ടില്ലേ പിന്നെ ഞാൻ നീയുമായി ഒരു ബന്ധവും ഇല്ല. എന്താ ഇടില്ലേ ” ഞാൻ അല്പം കടുപ്പിച്ച് പറഞ്ഞു.

“പിന്നല്ല.. നീ പറഞ്ഞാ പിന്നെ അപ്പീൽ ഉണ്ടോ” അവൻ സപ്പോർട്ട് ചെയ്ത് പറഞ്ഞപ്പോ അടുത്തിരുന്ന സ്മിത ഒന്നും മിണ്ടാതെ കഴിച്ച പാത്രങ്ങൾ എടുത്ത് അടുക്കളയിലേക്ക് പോയി. അവൾ കളി പറഞ്ഞതാണേലും ഞങ്ങൾ പറഞ്ഞത് അവൾക്ക് കൊണ്ടു എന്ന് അവളുടെ നിറഞ്ഞ കണ്ണുകളിൽ അറിയാമായിരുന്നു.

ഞാൻ അവൾക്ക് പിന്നാലെ അടുക്കളയിലേക്ക് ചെന്നു. കൂടെ അവനും. പത്രം കഴുകുന്ന അവളെ ഞാൻ കൈ കാണിച്ചപ്പോൾ അവൻ തോണ്ടിവിളിച്ചു.

“ഡീ പെണ്ണെ… നോക്കിക്കേ….” അവളുടെ ഭാഗത്ത് നിന്ന് മൈൻഡ് ഇല്ല..

“അതേയ് പേരൊന്നു കേട്ടു നോക്ക്, ഇഷ്ടപെട്ടില്ലേലും ഇടും എന്നാലും ഒന്നുകേട്ട് നോക്ക്” ഞാൻ പറഞ്ഞതിന്റെ മറുപടി വാഷ് ബയ്‌സണിൽ കിടന്ന പത്രങ്ങളോട് ആണ് അവൾ തീർത്തത്.

കുറച്ചു നേരം ഞാൻ മിണ്ടാതെ നിന്നപ്പോ അവൾ വീണ്ടും പാത്രം കഴുകാൻ തുടങ്ങി.

“ടാ മോനേ.. ഇവക്ക് ഇഷ്ടമല്ലേ വേറെ ഏതേലും പെണ്ണിനെ കെട്ടി കോച്ചാകുമ്പോ, അതാണാണേലും പെണ്ണാണെലും നമുക്ക് പൊന്നുണ്ണി എന്ന് വിളിച്ചാ മതി, എന്താ” ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു.

അത് കേട്ടതും അവൾ പെട്ടന്ന് തിരിഞ്ഞ് എന്നേം അനിഷിനേം നോക്കി. കണ്ണുകളിൽ വെള്ളം നിറഞ്ഞങ്കിലും ഇപ്പോൾ മുഖത്ത് ഭാവം പ്രണയം ആയിരുന്നു.

അനീഷ്‌ അവളെ ഇടുപ്പിലൂടെ കയ്യിട്ടു അവനിലേക്ക് അടുപ്പിച്ചു. “അതേയ് പണ്ട് ചെറുപ്പത്തിൽ ഞാൻ എന്റെ പെണ്ണിനെ ഇടക്കൊക്കെ വിളിച്ചിരുന്നത് അങ്ങനാ, പ്രായം ആയപ്പോ ഒരിക്കൽ ഞാൻ വിളിച്ചപ്പോ അവൾ അങ്ങനെ വിളിക്കണ്ട എന്ന് പറഞ്ഞു. അവൾക്ക് നാണം ആണ് പോലും. അന്ന് ഞാൻ ഉറപ്പിച്ചതാ എന്നാ പിന്നെ ഇവളെ തന്നെ അങ്ങ് കെട്ടും എന്ന്. എന്താ നിനക്ക് വിരോധം ഉണ്ടോ” അവൻ റൊമാന്റിക് ആയി പറഞ്ഞു. അവൾ അവന്റെ നെഞ്ചിലേക്ക് തല ചരിച്ചു.

“മോളെ പൊന്നു, നിന്നെ മാത്രം മതി എന്ന് പറഞ്ഞു നടക്കാൻ തുടങ്ങിയത് ഇന്നും ഇന്നലേം അല്ല.. അതുകൊണ്ട് മോൾ ഇനി എന്റെ ചെക്കനെ തെറ്റ് ധരിക്കണ്ട, കേട്ടോടി കുശുമ്പി പാറു” ഞാൻ അവരുടെ നിൽപ് കണ്ടു പറഞ്ഞുകൊണ്ട് വെളിയിലേക്ക് ഇറങ്ങി. ഞാനായിട്ട് അവരുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകണ്ട.

കുറച്ചു കഴിഞ്ഞ് രണ്ടുപേരും കൂടെ വന്നപ്പോ ഞാൻ ഹാളിൽ ഇരിക്കുകയാണ്. രണ്ടിന്റെയും നാണവും നടത്തവും ഒക്കെ കണ്ടിട്ട് ഞാൻ വാ പൊത്തി കളിയാക്കി ചിരിച്ചു.

“നീ ചിരിക്കേണ്ട.. പണ്ട് നടുറോഡിൽ വച്ച് പെണ്ണിനെ കെട്ടിപിടിച്ചവനാ നീ. ആ നീ ഇത്രയും കാലം കാത്തിരുന്ന എന്നെ കളിയാക്കുന്നോ” അവൻ ചെയറിൽ ഇരുന്ന കുഷ്യൻ എടുത്ത് എന്റെ മേലേക്ക് ഇട്ടിട്ട് പറഞ്ഞു.

“അങ്ങനെ പറ, ലവേഴ്സ് ആയ ചിലപ്പോ കെട്ടി പിടിച്ചെന്നും ചിലപ്പോൾ ഒരു ഫ്രഞ്ചു കിസ്സ് അടിച്ചെന്നും ഒക്കെ ഇരിക്കും. നമുക്ക് അമലേട്ടന്റെ അമ്മു കുട്ടിയെ കണ്ടു പിടിക്കാന്നെ, പിന്നെ ചേട്ടനും ആകാലോ” അവൾ ഒരൊഴുക്കിന് പറഞ്ഞു.

ഞാൻ ടീ എന്ന് വിളിച്ചു ചാടി എണ്ണിറ്റപ്പോളെക്കും അവൾ ഓടി റൂമിൽ കേറി.

കുറച്ചു കഴിഞ്ഞ് എന്റെ അടുത്ത് വന്നു മൂക്കിൽ പിടിച്ചു വലിച്ചു.

“ഒരു കഥയും പേരും കൊണ്ട് അത് ചേച്ചി ആണെന്ന് ഉറപ്പിക്കാൻ പറ്റില്ലാലോ.. പിന്നെ എങ്ങനാ” അവൾ കുസൃതി മാറി ആകാംഷയോടെ ചോദിച്ചു.

ഞാൻ അവളെ പഴയ മാഗസിൻ കാണിച്ചു. അതിലെ വരികളും. ബാക്കി പറഞ്ഞത് അനീഷ്‌ ആണ്.

“നിശ എന്ന അക്കൗണ്ടിൽ കുറേ കഥകൾ ഒക്കെ വന്നിട്ടുണ്ട്. പക്ഷെ അതിൽ കഥ അല്ലാതെ ചില വരികൾ മാത്രം പോസ്റ്റ്‌ ചെയ്തേക്കുന്നത് അപൂർവം ആണ്, അതിൽ ഒരെണ്ണം ഒഴിച്ച് ബാക്കി എല്ലാം അച്ഛനും മക്കളും അല്ലങ്കിൽ തിരിച്ചും ഒള്ള സ്നേഹം വരുന്ന വാചകങ്ങൾ ആണ്. പക്ഷെ ഈ ഒരെണ്ണം മാത്രം അങ്ങനെ അല്ല.” അവൻ വീണ്ടും ഫോൺ കാണിച്ചു.

അവൾ അത് വായിച്ചിട്ട് കൈയിൽ ഇരുന്ന മാഗസിൻ നോക്കി. എന്നിട്ട് ഞങ്ങളെയും.

“അതെ അതേ വരികൾ തന്നെ… പിന്നെ അതിന് വേറെ ഒരു പ്രത്യേക കൂടി ഉണ്ട്. ഈ പോസ്റ്റ്‌ ഇട്ടിരിക്കുന്ന ദിവസം ആണ് ഇവൻ ചാനലിൽ കയറിയിട്ട് ആദ്യം ആയി ക്യാമറക്ക് മുന്നിൽ വരുന്നത്. എന്ന് വച്ചാ ഇവനെ ചാനലിലൂടെ ആദ്യം ലോകം കണ്ട ദിവസം. അതായത് ഇവനെ വർഷങ്ങൾക്ക് ശേഷം കണ്ടിട്ട് ആകാം അവൾ ഇത് പോസ്റ്റ്‌ ചെയ്തത്” അവൻ പറയുന്നത് കേട്ട് ഞാൻ സോഫയിൽ മലർന്ന് കണ്ണടച്ചു കിടന്നു. മനസ്സിൽ അശ്വതിയും. ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു മാറ്റിയപ്പോളാണ് ഞാൻ കണ്ണ് തുറന്നത്. സ്മിത ആയിരുന്നു അത്. അവൾ എന്റെ കവിളിൽ ഒഴുകിയ കണ്ണുനീർ തുടച്ചു. എന്നിട്ട് രണ്ടു കവിളിലും കൈപ്പത്തി ചേർത്ത് വച്ചു.

“എന്റെ സ്വന്തം ചേട്ടൻ ആയാ ഞാൻ കാണുന്നെ, ആ ചേട്ടന് ചേട്ടന്റെ ജീവനെ കണ്ടുപിടിക്കാൻ ഞാൻ കൂടെ ഉണ്ടാകും” അത് പറഞ്ഞപ്പോൾ അവളുടെ കണ്ണും നിറഞ്ഞിരുന്നു.

രാത്രി രണ്ടും കൂടെ ബാൽക്കണി ഇരുന്ന് സംസാരിക്കുന്നത് കണ്ടിട്ടാണ് ഞാൻ റൂമിലേക്ക് പോയി കിടന്നത്. അല്പം കഴിഞ്ഞപ്പോ അവനും വന്നകിടന്നു. അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്ന് പോയി. പ്ലാൻ ചെയ്തത് പോലെ രണ്ട് ആഴ്ചയിൽ ഞാൻ ജോലി സംബന്ധമായ കാര്യങ്ങൾ എല്ലാം തീർത്തു. അനീഷും അപ്പോളേക്കും ഫ്രീ ആയി. സ്മിതയും അനീഷും പരസ്പരം കൂടുതൽ അടുത്തു. അവർക്കിടയിൽ അധികപാറ്റാകാതെ ഇരിക്കാൻ ഞാൻ പലപ്പോളും ഒഴിഞ്ഞു മാറുന്നത് കണ്ടു സ്മിത ആണ് എന്നെ തടഞ്ഞത്. മനഃപൂർവം ഒഴിഞ്ഞു മാറുകയാണേ പിന്നെ അനീഷിനോട് മിണ്ടില്ല എന്നു വരെ അവൾ പറഞ്ഞുകളഞ്ഞു.

അവൾക്ക് ഹോസ്പിറ്റലിൽ ജോലി ഉള്ളത് കൊണ്ട് ആദ്യ ആഴ്ചയിൽ അശ്വതിയെ തേടി അനീഷും ഞാനും മാത്രം ആണ് കറങ്ങിയത്. ഞങ്ങളുടെ നാട്ടിൽ നിന്ന് വന്ന് ഇവിടെ താമസിക്കുന്നവരെ കണ്ടെത്തി അവരോട് വിവരങ്ങൾ ചോതിക്കലായിരുന്നു ഞങ്ങടെ രീതി. പക്ഷേ അത് എങ്ങും എത്തിയില്ല.

“അല്ല നിങ്ങൾ എന്തിനാണ് ഇവിടെ മാത്രം അന്വേഷിക്കുന്നത്, ചിലപ്പോൾ അവർ വേറെ എവിടെ എങ്കിലും ആണ് താമസിക്കുന്നത് എങ്കിലോ, മുംബൈ പോയന്നല്ലേ അന്ന് അറിഞ്ഞത്” ഒരു ദിവസം സ്മിത ചോതിച്ചു.

“അവളുടെ ഫേസ്ബുക് ഫ്രണ്ട്‌സ് കുറേ ആളുകൾ ഉണ്ട്. പക്ഷെ അതെല്ലാം റാൻഡം ആണ്. അതായത് അവളുടെ കഥകൾ ഇഷ്ടപ്പെട്ടു വന്നവർ. പക്ഷെ അതിൽ ഒരാൾ മാത്രം ആണ് അവളെ ടാഗ് ചെയ്ത് ഫോട്ടോ ഇട്ടേക്കുന്നത്. പക്ഷെ ആ അക്കൗണ്ടിൽ മറ്റ് വിവരങ്ങൾ ഒന്നും തന്നെ ഇല്ല.ഒരു പൂവിന്റെ പടം പ്രൊഫൈൽ പിക്ചർ ഇട്ടിരിക്കുന്നേ. ടാഗ് ചെയ്ത ഫോട്ടോ ഏതോ ഒരു സ്ഥലത്തിന്റെയാ. അതിൽ ബാംഗളൂർ എന്ന് എഴുതിയിരിക്കുന്നത് കാണാം.., ഫോട്ടോയുടെ ക്യാപ്ഷൻ ട്രാൻസ്ലേറ്റ് ചെയ്തപ്പോ അത് – ചേച്ചി ഓരോ തവണയും ഇവിടെ വച്ചു നിങ്ങളെ കാണുമ്പോൾ ഞാനും പ്രാർത്ഥിക്കുന്നുണ്ട്, ചേച്ചിയുടെ ആഗ്രഹങ്ങൾ സാധിക്കട്ടെ. – എന്നാണ്.” ഞാൻ പറഞ്ഞത് കേട്ടിട്ട് എന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി അവൾ ഫോട്ടോ നോക്കി. എന്തോ സംശയത്തോടെ ആലോചിച്ചിട്ട് തിരികെ ഫോൺ തന്നു.

അവധി ദിവസം ആയത് കൊണ്ട് എല്ലാരും കൂടി ഒരുമിച്ച് ഇരുന്നാണ് കഴിച്ചത്. നാട്ടിൽ നിന്ന് ഫോൺ വന്നപ്പോ സ്മിത അതിൽ സംസാരിച്ചു.

“ചേട്ടാ നമ്മളോട് അടുത്ത ശനിയാഴ്ച നാട്ടിലേക്ക് ചെല്ലാൻ പറഞ്ഞു. ഫോൺ കട്ട്‌ ചെയ്തിട്ട് അവൾ പറഞ്ഞു.

“എന്തിന്” അനീഷ്‌ തിരക്കി. എന്താ കാരണം എന്നറിയാൻ ഞാനും അവളെ നോക്കി.

“ചേട്ടന്റെ വീട്ടിൽ നിന്ന് എന്റെ വീട്ടിലേക്ക് വരുന്നു, ഒരു ഫോർമാലിറ്റി ചടങ്ങിന്. പിന്നെ ബാക്കി കാര്യങ്ങൾ ഒക്കെ തീരുമാനിക്കാനും. ചെറിയ ഒരു എൻഗേജ്മെന്റ്” അവൾ തെല്ല് നാണത്തോടെ പറഞ്ഞു.

“അപ്പൊ ഹാപ്പി ആയല്ലോ… എല്ലാം റെഡി എനിക്ക് പ്രത്യേകം ചിലവ് വേണം, ചെറുത് ഒന്നും പോരാ വമ്പൻ ചെലവ് വേണം. നിങ്ങടെ കാര്യം പറയാൻ ഇവടെ വീട്ടിൽ പോയിട്ട് ഇവടെ തന്തപ്പടിയുടെ മുന്നിൽനിന്ന് ഊരാൻ പെട്ട പാട്.. പുള്ളി പണ്ട് പട്ടാളത്തിൽ ആയിരുന്ന എല്ലാ കഥകളും എന്നെ കേൾപ്പിച്ചു.. ഹോ…” ഞാനും നെടുവീർപ്പിട്ടു.

“അയ്യോ.. ഇവടെ അച്ഛന്റെ മുന്നിൽ പെടുന്നത്തിലും ഭേദം ട്രെയിന് തല വെക്കുന്നതാ.” അനീഷ്‌ പറഞ്ഞതും പെട്ടന്ന് സ്മിത ഇടക്ക് കേറി…

“എന്താ പറഞ്ഞത്? ” അവൾ ചോതിച്ചു.

“ഒന്നും ഇല്ല എന്റെ പൊന്നെ… ഞാൻ പണ്ടത്തെ കാര്യം പറഞ്ഞതാ” അവൻ അടി ഒഴിവാക്കാൻ പറഞ്ഞു.

“നിന്റെ അച്ഛനെക്കാൾ ഭേദം ട്രെയിന് തല വെക്കുന്നത് ആണെന്ന്.” രണ്ടും കൂടെ ഒള്ള അടി കാണാൻ വേണ്ടി ഞാൻ പറഞ്ഞു.

കേട്ടതും അവൾ മുറിയിലേക്ക് ഓടി പോയി. എന്താണ് വരൻ പോകുന്നത് എന്ന് നോക്കി അനീഷും നിന്നു.

തിരിച്ച് ലാപ്ടോപ് കൈയിൽ എടുത്താണ് അവൾ വന്നത്. അത് ഞങ്ങൾക്ക് മുന്നിൽ വച്ചു.

“അതെ വല്ലപോലും വായി നോക്കി നടക്കുമ്പോൾ സ്ഥലം കൂടെ നോക്കണം. കണ്ട പെൺപിള്ളേരെ മാത്രം നോക്കിയ പോരാ” അവൾ അതും പറഞ്ഞു കാണിച്ച ഫോട്ടോ കണ്ട് ഞങ്ങൾക്ക് അതിശയം ആയി.

ഞാൻ അവളെ കാണിച്ച ഫേസ്ബുക്കിലെ ഫോട്ടോയിലെ സ്ഥലം. എവിടെ ആണെന്ന് അറിയാൻ ഞങ്ങൾ അവളെ നോക്കി. ചോദ്യത്തിന്റെ അർഥം മനസിലായ അവൾ ജാട കാട്ടി ചെയറിൽ ഇരുന്നു.

“ഏറ്റവും കുറഞ്ഞത് ഒരു പവൻ വരുന്ന രണ്ട് വള, സമ്മതം എങ്കിൽ സ്ഥലം ഞാൻ പറയാം” അവൾ കണ്ടിഷൻ വച്ചു.

“നീ പക പോക്കുകയാണല്ലേ.. നിനക്കും ഉണ്ടല്ലോ ജന്മം തന്നൊരു അച്ഛൻ, അങ്ങേര് നാട്ടിൽ ഇരുന്ന് തുമ്മണ്ടങ്കിൽ മരിയതക്ക് പറഞ്ഞോ” ഞാൻ അവളുടെ അടുത്ത് നിലത്ത് ഇരുന്ന് പറഞ്ഞു.

“നോ. പറഞ്ഞത് സമ്മതിച്ചാൽ ഞാൻ പറയാം” അവൾ പറഞ്ഞതും ഞാൻ പോയി എന്റെ കാർഡ് എടുത്ത് അവൾക്ക് കൊടുത്തു.

“2255. പിൻ നമ്പർ. ഉള്ളത് മുഴുവൻ നീയെടുത്തോ. സ്ഥലം പറ. പ്ലീസ്” ഞാൻ കെഞ്ചി.

അവൾ കാർഡ് എടുത്തു.

“ഗണേഷ് ടെംപിൾ, കെമ്പേഗൗഡ, നിയർ റെയിൽവേ സ്റ്റേഷൻ, മജിസ്റ്റിക്, ബംഗളുരു” അവൾ എന്റെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.

ഞാൻ അങ്ങോട്ട്‌ പോകാനെന്നെന്നോണം എഴുനേറ്റു.

“ടാ എവിടെ പോവാ. അവൾ ട്രെയിൻ കേറാൻ വരുന്നതാകും അവിടെ. അപ്പോ രാവിലെയാണ് അവൾ വരുന്നത് എങ്കിലോ, അപ്പൊ പിന്നെ നാളെ രാവിലെ പോയാ പോരെ? ” ഞാൻ ഒന്ന് മടിച്ചെങ്കിലും അതിലും കാര്യം ഉണ്ടന്ന് വച്ചു ഞാൻ തിരികെ ഇരുന്നു. എക്സയിറ്റ്മെന്റ് കൊണ്ട് എനിക്ക് ഇരുപ്പ് ഉറയ്ക്കുന്നില്ല.

എന്റെ വെപ്രാളം കണ്ട് രണ്ടെണ്ണം നോക്കി നിൽക്കുന്നു.

“വേവുവോളം കത്തില്ല, ഇനി ആറുവോളം” സ്മിത പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

പിറ്റേ ദിവസം ആകാൻ ഞാൻ ഓരോ സമയവും എണ്ണി. പിടിച്ച പിടിയാലേ വയികിട്ട് സ്മിത ഞങ്ങളെ കൊണ്ട് ജൂവലറി പോയി അവൾ പറഞ്ഞത് പോലെ വളകൾവാങ്ങി. അനീഷ്‌ അവൾക്ക് ഒരു കമ്മൽ കൂടെ വാങ്ങി കൊടുത്തു. ആള് ഹാപ്പി ആയി.

“ടാ എണ്ണിക്ക്” ഞാൻ വിളിച്ചത് കേട്ടാകും അനീഷ്‌ ഉണർന്നത്. അവൻ നൊക്കുമ്പോ കുളിച്ചു റെഡി ആയി ഞാൻ പോകാൻ നിൽക്കുന്നു. അവൻ എന്നിട്ട് മൊബൈലിൽ സമയം നോക്കി. പിന്നെ രണ്ടു ചെവിയും പൊത്തി പിടിക്കേണ്ടി വന്നു അവന്റെ തെറി കേക്കാതെ ഇരിക്കാൻ. വെളുപിനെ നാലരക്ക് വിളിച്ചുണർത്തിയാൽ ആരാണേലും തെറി വിളിച്ചുപോകും. പാവം ഞാൻ. എനിക്ക് ഇത് എത്രത്തോളം പ്രാധാന്യം ഉള്ളതാണെന്ന് അവന് അറിയുന്നത് കൊണ്ടാകും അവൻ പോയി ഫ്രഷ് ആയി വന്നു. സ്മിതയെയും അവൻ ഉണർത്തിയത് കൊണ്ട് അവളും റെഡി ആയി വന്നു.

അഞ്ചരയോടെ ഞങ്ങൾ അവിടെ എത്തി. വരുന്ന ഓരോരുത്തരിലും ഞങ്ങൾ അശ്വതിയെ നോക്കി. കണ്ടില്ല. തണുത്ത വെയിലിനു പതിയെ ചൂട് കൂടി വന്നു. വിശപ്പ് വിളിച്ചു. പോയില്ല. അവസാനം എന്നെ നിർത്തി അവർ പോയി കഴിച്ചു. കുറച്ചു ബിസ്ക്കറ്റും വെള്ളവും എനിക്ക് കൊണ്ടുവന്ന് തന്നു. സൂര്യൻ തലക്കുമുകളിൽ വന്നു. പിന്നെ പതിയെ പടിഞ്ഞാറേക് ചരിഞ്ഞു തുടങ്ങി. ക്ഷമ പതിയെ എന്നെവിട്ട് പോകാൻ തുടങ്ങുമ്പോളും അവളോട് ഉള്ള ഇഷ്ടം എന്നെ പിടിച്ചിരുത്തി. തിരക്കിൽ വരുന്നവരെ ശ്രദ്ധിക്കുക എന്നത് വിചാരിച്ച പോലല്ല. നല്ല പണിയാണെന്ന് മനസിലായി. അതിന്റെ കൂടെ തെറി അനീഷിന്റെ വായിന്നു കേട്ടുകൊണ്ട് ഇരുന്നു. അവർ ഇടക്ക് കാറിൽ പോയി ഇരുന്നും എന്റെ കൂടെ വന്നും സമയം പോയി. സന്ധ്യ കഴിഞ്ഞു. രാത്രി ആയി..

“ടാ അവൾ വരും എന്ന് നമുക്ക് ഉറപ്പൊന്നും ഇല്ലാലോ.. ആരോടേലും തിരക്കാം എന്ന് കരുതിയാൽ പേര് അല്ലാതെ നമുക്ക് വേറെ ഒന്നും അറിയില്ല. നീ വാ നമുക്ക് വേറെ എന്തങ്കിലും വഴി നോക്കാം” അനീഷ്‌ പറഞ്ഞപ്പോൾ എനിക്ക് എതിർക്കാൻ തോന്നിയില്ല. സമയം 9 മാണിയോട് അടുക്കുന്നു. വെളുപ്പിനെ ഇറങ്ങിയതാണ്. പാർക്കിങ്ങിൽ പോയി കാർ എടുത്ത് തിരിച്ചു.

“നിർത്തിയെ നിർത്തിയെ…നിർത്താൻ” മുന്നിലെ സീറ്റിൽ ഇരുന്ന സ്മിത അലറി. പിന്നിലെ സീറ്റിൽ കണ്ണടച്ച് ഇരുന്ന ഞാൻ എന്താണ് എന്നറിയാൻ ചുറ്റും നോക്കിയിട്ട് ഒന്നും കണ്ടില്ല. പിന്നിൽ നിന്നും വണ്ടികൾ വന്നത്കൊണ്ട് കുറച്ചുകൂടെ മുന്നിലേക്ക് പോയിട്ടാണ് അനീഷ്‌ വണ്ടി നിർത്തിയത്. നിർത്തിയ ഉടൻ സ്മിത ഡോർ തുറന്ന് പിന്നിലേക്ക് ഓടി. പിന്നാലെ ഞാനും. അനീഷ്‌ വണ്ടി കുറച്ചുകൂടെ പറ്റിയ സ്ഥലത്തേക്ക് പാർക്ക് ചെയ്യാനായി പോയി. പിന്നാലെ വന്ന ഒരു സ്കൂട്ടർ റോഡിൽ കയറി നിന്ന് തടയുകയാണ് അവൾ.

വണ്ടി നിർത്തിയ പയ്യൻ അവളെ കന്നഡയിൽ എന്തൊക്കെയോ പറയുന്നുണ്ട്. പിന്നിലെ വണ്ടികളിൽ നിന്ന് ഉച്ചത്തിൽ ഹോണുകൾ അടിക്കുകയും എന്തൊക്കെയാ വിളിച്ചു പറയുന്നതും കേട്ട് ഞാൻ അവളെ പിടിച്ചു മാറ്റാൻ നോക്കി. അവൾ സ്കൂട്ടർ ഓടിച്ച പയ്യനോട് എന്തോ പറഞ്ഞപ്പോ അവൻ വണ്ടി സൈഡിലേക്ക് ഒതുക്കി.

ഒരു പൂ കടയുടെ വണ്ടി ആണത്. പിന്നിൽ ചെറിയ ബാസ്കറ്റ് ഫിറ്റ്‌ ചെയ്തിട്ടുണ്ട്. വണ്ടി നിർത്തിയപ്പോ അവൾ എന്നെ വിളിച്ച് ബാസ്കറ്റിന്റെ പിന്നിലെ ഫോട്ടോ കാണിച്ചപ്പോൾ ആണ് എനിക്ക് അവൾ വണ്ടി തടഞ്ഞു നിർത്തിയത് എന്തിനാണെന്ന് മനസിലായത്.

അശ്വതിയുടെ ഫ്രണ്ട്‌സ് ലിസ്റ്റിൽ അവളെ ടാഗ് ചെയ്ത ഫോട്ടോ ഇട്ട അകൗണ്ട് പ്രൊഫൈൽ പിക്ചർ ആ ബാസ്കറ്റിന് പിന്നിലെ പൂക്കളുടെ ഫോട്ടോ തന്നെയാണ്.

അശ്വതിയെ അറിയാമോ എന്നും അവളുടെ ഫേസ്ബുക് അക്കൗണ്ടിനെ പറ്റിയും പ്രൊഫൈലിനെ കുറിച്ചും ഒക്കെ ഞാൻ ആ പയ്യനോട് വികാര ഭരിതമായി ചോദിച്ചുകൊണ്ടേ ഇരുന്നു. അവൻ ആണേൽ പൊട്ടൻ ആട്ടം കാണുന്ന പോലെ എന്റെ ചെയ്തികൾ കണ്ട് നോക്കി നിൽക്കുന്നതെ ഒള്ളൂ. എന്റെ ആവേശം കണ്ടപ്പോ ഞാൻ മലയാളത്തിൽ പറഞ്ഞത് സ്മിത അവനോട് കന്നടയിൽ ചോദിച്ചു. അവൻ എന്തൊക്കെയോ മറുപടിയും പറയുന്നുണ്ട്. എന്നെ നോക്കി അവൻ എന്തോ പറഞ്ഞിട്ട് കൈയിൽ ഒക്കെ പിടിച്ചു ഷേക്ക്‌ ഹാൻഡ് തരുന്നു. അവൻ പറഞ്ഞതിൽ എന്റെ പേര് പറഞ്ഞത് മാത്രമേ എനിക്ക് മനസിലായുള്ളു. ഞാൻ സ്മിതയെ നോക്കി.

“ആ അക്കൗണ്ട് ഇവന്റെ അല്ല, ഇവന്റെ ചേച്ചിടെയാ. പക്ഷെ അശ്വതിയെ ഇവന് അറിയാം ഇവരുടെ വീടിന് അടുത്ത് ആരുന്നു അവർ താമസിച്ചത്. നിങ്ങളെ പറ്റി പറഞ്ഞിട്ടുണ്ട്. ഇപ്പൊ അവൾ ഇവരുടെ അടുത്ത് അല്ല താമസിക്കുന്നത് പക്ഷെ റെയിൽവേ സ്റ്റേഷനിൽ വച്ച് മിക്കവാറും അവളെ കാണും. ഇവർ എന്നും ഇതുവഴി പോകുന്നതാ. ഇവരുടെ കൈയിൽ നിന്ന് പൂ വാങ്ങി ചേച്ചി അമ്പലത്തിൽ കൊടുക്കും. പക്ഷേ പ്രശ്നം എന്താണ് എന്നുവച്ചാ ഇന്നലെ അശ്വതി ചേച്ചിക്ക് പുതിയ സ്ഥലത്തേക്ക് ജോലി സ്ഥലം മാറ്റം ആയി ഇന്നലെ ചെന്നൈലേക്ക് പോയി. ഇനി എന്താ ചെയ്യുക” സ്മിത കുറച്ചു നിരാശയോടെ അവൻ പറഞ്ഞത് എന്നോട് പറഞ്ഞു.

പക്ഷെ ഞാൻ ഹപ്പി ആരുന്നു. ഇപ്പൊ അവളെകുറിച്ച് കൂടുതൽ അറിയാം. കണ്ടെത്താൻ കുറച്ചു കൂടെ വഴികൾ ഉണ്ട്.

പയ്യൻ പിന്നേം എന്തൊക്കെയോ പറഞ്ഞപ്പോ സ്മിത ഫോൺ എടുത്ത് ഡയൽ ചെയ്തു.

“ചേട്ടാ നമ്പർ ഉണ്ട്. പക്ഷേ വിളിച്ചാൽ എടുക്കാറില്ല എന്നാ ഇവൻ പറയുന്നേ. വിളിച്ചിട്ട് ബെൽ ഉണ്ട്. എടുക്കുന്നില്ല. പിന്നെ സ്ഥലം മാറ്റം പെട്ടന്ന് ആയതുകൊണ്ട് അത്യാവശ്യം സാധനങ്ങൾ ഒക്കെയെ എടുത്തുട്ടുള്ളു. അവിടുത്തെ സാഹചര്യം അനുസരിച്ചു ഇവിടെ വന്ന് ബാക്കി സാധനങ്ങൾ എടുക്കും എന്നാ പറഞ്ഞേക്കുന്നെ. അപ്പോ എന്നേലും തിരിച്ചു വരും” സ്മിത പറഞ്ഞപ്പോ ഞാൻ വീണ്ടും ഹാപ്പി ആയി. അനീഷ്‌ അപ്പോളേക്കും വന്നപ്പോ കാര്യങ്ങൾ അവനോട് പറഞ്ഞു.

“ഇനി എന്താ ചെയുക.. ചെന്നൈക്ക് പോയാലോ? അല്ലേൽ അവൾ തിരിച്ചു വരുന്ന വരെ ഇവിടെ നിൽക്കുന്നോ? പക്ഷെ അത് എന്നാണെന്ന് അറിയില്ലലോ” അനീഷ്‌ ചോദിച്ചു.

“ബൈ പ്രൊഫൈൽ ഞാൻ ഒരു tv ന്യൂസ്‌ റിപ്പോർട്ടർ ആണല്ലോ.. അപ്പൊ പിന്നെ അത്യാവശ്യം കോൺടാക്ട്സ് ഒക്കെ ഉണ്ട്. ഇനി അവളെ കണ്ടുപിടിക്കാൻ വല്യ പാടില്ല.” ഞാൻ പിന്നിലേക്ക് കൈ നിവർത്തി സ്‌ട്രെച് ചെയ്ത് നെടുവീർപ്പിട്ട് പറഞ്ഞു. സ്മിതയുടെ കൈയിൽ നിന്ന് അവളുടെ നമ്പർ വാങ്ങി. അപ്പോളേക്ക് പയ്യൻ എന്തേലും ഉണ്ടങ്കിൽ വിളിച്ചാ മതി എന്ന് പറഞ്ഞ് നമ്പർ തന്നിട്ട് പോയി.

“നിങ്ങൾ നിൽക്കുന്നോ പൊന്നോ?” മൊബൈലിൽ സംസാരിച്ചിട്ട് ഞാൻ അവരോട് ചോതിച്ചു.

“അപ്പൊ നീ എവിടെ പോവാ?, അവളെ തിരക്കി പോകാൻ ആണേ ഞാനും വരുന്നുണ്ട്” അനീഷ്‌ പറഞ്ഞു. എന്റെ മുഖത്തെ പ്രസന്നത കണ്ടാണ് അവൻ പറഞ്ഞത്. ഞാൻ അവരെ രണ്ടിനെയും ചേർത്ത് നിർത്തി.

“അങ്ങനെ വർഷങ്ങൾക്ക് ശേഷം നമ്മുടെ കളിക്കൂട്ടുകാരിയെ കാണാൻ പോകുന്നു. നമുക്ക് പോലീസിലും ഉണ്ടടാ പിടി. എന്റെ ഒരു ഓഫീസ് ഫ്രണ്ടിന്റെ വുഡ്‌ ബി സൈബർ സെല്ലിൽ ആണ് വർക്ക്‌ ചെയ്യുന്നത്. അവളെ കോൺടാക്ട് ചെയ്തിട്ട് വിളിച്ചു. നമ്പർ ഓൺ ആയതുകൊണ്ട് ട്രേസ് ചെയ്യാൻ പാടൊന്നും ഇല്ലാരുന്നു. ഒരു മൂന്നു മണിക്കൂർ കൂടെ കഴിഞ്ഞാൽ ഇവിടെ എത്തും അവൾ ചെന്നൈയിൽ നിന്ന്. അവിടെ നിന്ന് ഇങ്ങോട്ട് ട്രെയിനിലാണ് ഇപ്പൊ എന്നാ പറഞ്ഞെ” ഞാൻ പറഞ്ഞു തീർന്നതും അനീഷ്‌ എന്നെ കെട്ടി പിടിച്ചു.

“അപ്പൊ വർഷങ്ങൾക് ശേഷം നിങ്ങൾ കാണുന്നത് പിന്നെ ഞങ്ങൾക്ക് കണണ്ടേ.. ഇന്ന് മുഴുവൻ ഇവിടെ നിന്നാലും സാരമില്ല, അവളെ കണ്ടിട്ടേ പോകുന്നുള്ളൂ..അല്ലേടി… ” അനീഷ്‌ പറഞ്ഞപ്പോ സ്മിതയും ശരിവച്ചു.

പിന്നെയും കാത്തിരുപ്പ്. റെയിൽവേ പാർക്കിങ് ഗ്രൗണ്ടിൽ വണ്ടിയിൽ ഞങ്ങൾ ഇരുന്നു. സ്മിത അനീഷിനോട് പഴയ കാര്യങ്ങൾ ഒക്കെ ചോദിക്കുകയും അവൻ അതിനൊക്കെ മറുപടി പറയുകയും ചെയുന്നുണ്ട്.

“അമേലേട്ടാ..ഇങ്ങേര് പറഞ്ഞത് ആ അന്നയും ആയി ഇങ്ങേർക്ക് ബന്ധം ഒന്നും ഇല്ല എന്നല്ലേ.. പിന്നെ അവളും ആയി ലൈൻ ആണെന്ന് വീട്ടിൽ അറിഞ്ഞത് എങ്ങനാ..” സ്മിത പിന്നിലെ സീറ്റിൽ കിടന്ന എന്നോട് ചോദിച്ചു.

“നിന്നോട് ഞാൻ പറഞ്ഞത് വിശ്വാസം ഇല്ലേ..” അനീഷ്‌ ചോതിക്കുന്നുണ്ടങ്കിലും അവൾ ഞാൻ പറയുന്നത് കേൾക്കാൻ വേണ്ടി നോക്കി ഇരിക്കുകയാണ്.

“കോളേജിൽ വച്ച് കൂടെ പടിച്ചിരുന്നതാ അവൾ.. സെക്കന്റ്‌ ഇയർ ആയപ്പോ അവൾ ഇവനെ പ്രൊപ്പോസ് ചെയ്തു. താല്പര്യം ഇല്ലാ എന്ന് പറഞ്ഞെങ്കിലും പിന്നേം പിറകെ നടന്നു. അവസാനം തേർഡ് ഇയർ ആയ സമയത്ത് അവൾക്ക് വീട്ടിൽ കല്യാണ ആലോചനകൾ വന്നു തുടങ്ങി. അവൾ അവടെ വീട്ടിൽ ഇവന്റെ കാര്യം പറഞ്ഞു. വേണു മാഷിനെ അറിയാവുന്നത് കൊണ്ട് അവളുടെ വീട്ടിൽ നിന്ന് ആലോചനയും ആയി വന്നപ്പോ വേണു മാഷ് എന്നെ വിളിപ്പിച്ചു കാര്യങ്ങൾ ചോതിച്ചു. ഞാൻ ഇവന് താല്പര്യം ഇല്ല എന്നും എല്ലാ കാര്യങ്ങളും പറഞ്ഞു. ഇവനോട് ചോദിച്ചപ്പോ ഇവനും കാര്യങ്ങൾ പറഞ്ഞു. പിന്നെ ആലോചന അവിടെ തീർന്നു അവസാനം അവൾ വേറെ കെട്ടി.. ഇപ്പൊ കൊച്ച് ഒക്കെ ആയി എന്ന് കേട്ടു” ഞാൻ പറഞ്ഞു.

“അതെങ്ങനാ ഒരു പിശാശ് മനസ്സിൽ കേറി പോയില്ലാരുന്നേ അവൾ ഇന്ന് എന്റെ കൊച്ചിനേം എടുത്തോണ്ട് വീട്ടിൽ ഇരുന്നേനെ.. എന്റെ വിധി ഇതായി പോയി” അനീഷ്‌ അവളെ നോക്കി പറഞ്ഞു.

“സാരമില്ല.. എന്റെ പൊന്നിനെ ഞാൻ നോക്കിക്കൊള്ളാം” സ്മിത അവളുടെ ചുണ്ടിൽ കൈ വച്ചിട്ട് അതു അനീഷിന്റെ കവിളിൽ വച്ച് ഉമ്മ കൊടുക്കുന്നതായി കാണിച്ചു.

“ഞാൻ വേണേൽ കണ്ണടക്കാം.. എന്താന്ന് വച്ചാൽ നേരിട്ട് ആയിക്കോ” ഞാൻ പറഞ്ഞു.

“എന്നാ പിന്നെ കണ്ണടക്കണം എന്നില്ല” അത് പറഞ്ഞ് സ്മിത അവനെ വലിച്ചു അടുപ്പിച്ച് നെറ്റിയിലും കവിളിലും ചുംബിച്ചു.

സംഭവം ഫസ്റ്റ് കിസ്സ് ഒന്നും അല്ലെന്ന് എനിക്ക് അറിയാം എങ്കിലും രണ്ടും എന്നെ തിരിഞ്ഞ് നോക്കുകയോ ഒന്നും മിണ്ടുകയോ ചെയ്തില്ല. പക്ഷേ രണ്ടുപേരും കയ്യുകൾ കോർത്തു പിടിച്ചിരുന്നു.

“ടാ അകത്തേക്ക് പോകാം” അശ്വതി വരുന്ന ട്രെയിൻ അന്നൗൻസ് ചെയ്തപ്പോൾ അനീഷ്‌ എന്നെ വിളിച്ചു. ട്രെയിൻ ഡീറ്റെയിൽസ് ഒക്കെ അവൻ നേരത്തേ തിരക്കിയിരുന്നു. ഞങ്ങൾ പ്ലേറ്റ് ഫോമിൽ നിന്നുള്ള പാലത്തിൽ നിന്നു. എന്തായാലും ട്രെയിൻ ഇറങ്ങി ഇതുവഴിയെ പോകാൻ പറ്റു. എന്റെ നെഞ്ച് ശക്തിക്ക് ഇടിക്കുന്നുണ്ടാരുന്നു.

“ചേട്ടാ ചേച്ചി കല്യാണം കഴിച്ചോ എന്ന് അറിയില്ലലോ, ആ പയ്യനോടും ചോദിച്ചില്ല.” സ്മിത പറഞ്ഞപ്പോ അനീഷ്‌ അവളെ ദേഷ്യത്തിൽ നോക്കി.

“അവൾ വേറെ കെട്ടിയാലും കുഴപ്പം ഇല്ല. അവളുടെ ഇഷ്ടം അല്ലേ.. പിന്നെ അവൾ എന്നെ ഓർകുന്നുണ്ടല്ലോ. അവളെ എനിക്ക് കാണണം അത്രയേ ഒള്ളൂ..” ഞാൻ വിദൂരതയിൽ നോക്കി പറഞ്ഞു. സ്മിത വന്ന് എന്റെ തോളിൽ തട്ടി സമാധാനിപ്പിച്ചു.

“ടാ” അനീഷ്‌ എന്നെ വിളിച്ചു ട്രെയിനിൽ നിന്ന് ഇറങ്ങി വരുന്ന ആളെ കാണിച്ചു. എന്റെ നെഞ്ചിടിക്കുന്നത് അടുത്ത് നിൽക്കുന്നവർക്ക് കേൾക്കാവുന്ന അത്ര ശക്തിയിൽ ആരുന്നു.

കാറ്റിൽ പറന്ന നീണ്ട മുടിയിഴകൾ കൈ കൊണ്ട് അടക്കി, മുടി വാരി മുന്നിലേക്ക് ഇട്ട് മുഖത്ത് വീണ മുടികൾ വകഞ്ഞു മാറ്റി വരുന്ന എന്റെ അശ്വതിയെ ഞാൻ കണ്ടു. പഴയതിലും നീളം വച്ച് അല്പം മെലിഞ്ഞ എന്നാൽ ആവശ്യത്തിന് വണ്ണം ഉള്ള അവൾ ചുരിദാർ ടോപിന് മുകളിലൂടെ തുണിയുടെ ജാക്കറ്റ് ഇട്ടിരുന്നു. ട്രയിനിൽനിന്ന് വരുന്ന അവളുടെ മുഖത്തിന്‌ വല്ലാത്ത ആകർഷണം തോന്നി എനിക്ക്. അതിന് മറ്റ് കൂട്ടാൻ എന്നോണം ആകാശത്തു ചന്ദ്രൻ കൂടുതൽ പ്രഭ ചൊറിഞ്ഞുകൊണ്ടിരുന്നു.

സ്റ്റെപ് കയറി വന്ന അവൾ ആദ്യം കണ്ടത് അനീഷിനെ ആണ്. കണ്ടു പരിചയം ഉള്ളത് പോലെ സംശയിച്ചു തിരിഞ്ഞു അവനെ നോക്കി അവൾ അവനെ കടന്ന് നടന്നു. അവനെ കൂടെ കൂടെ തിരിഞ്ഞു നോക്കിയാണ് അവൾ നടക്കുന്നത്. തിരിഞ്ഞ് നോക്കി നടന്ന അവളുടെ മുന്നിൽ കയറി നിന്ന എന്റെ ദേഹത്തു ഇടിച്ചു കഴിഞ്ഞപ്പോളാണ് സോറി എന്നു പറഞ്ഞ് മുഖത്തേക്ക് നോക്കിയത്. ഒറ്റ നോട്ടത്തിൽ തന്നെ എന്നെ മനസിലായി എന്ന് എനിക്ക് മനസിലായത് എന്റെ കണ്ണുകളിലേക്ക് നോക്കുമ്പോളും നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണികളിലൂടെ ആയിരുന്നു.

അവൾ വാപൊത്തി ചെറുതായി കരയുന്നുണ്ട്. അടുത്ത നിമിഷം എന്നെ ഒന്ന് കെട്ടി പിടിച്ചിട്ട് അപ്പോൾ തന്നെ വിട്ടു മാറി. എന്തോ ഒന്നും സംസാരിക്കാൻ പറ്റുന്നില്ല എനിക്ക്. കണ്ണുകൾ നിറയുന്നുണ്ട്. അവളുടെയും അവസ്ഥ അത് തന്നെ ആയിരുന്നു.

“ഡി പുല്ലേ..” അനീഷ് വിളിച്ചു. അവൾ തിരിഞ്ഞ് നോക്കിയിട്ട് അവനെ ചെന്നും കെട്ടി പിടിച്ചു.

“മനസിലായില്ലലോടാ നിന്നെ.. പക്ഷെ എനിക്ക് നല്ല പരിചയം തോന്നിയത് കൊണ്ടാ തിരിഞ്ഞു നോക്കിയത്. അതെങ്ങനാ താടി ഒക്കെ വളർന്നല്ലോ.. താടി ഉള്ള ഫോട്ടോ ഞാൻ കണ്ടിട്ടില്ലാട്ടോ” അവൾ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു. അവന്റെ കൈയിൽ കോർത്തു പിടിച്ചു എന്റെ അരികിലേക്ക് വന്നു.

“സുഖം അല്ലേടാ” അവൾ പതിഞ്ഞ ശബ്ദത്തിൽ ചോതിച്ചു.

“അതെ” ഞാൻ പറഞ്ഞു.

“ഞാൻ കാണാറുണ്ട്, ചാനലിൽ” അവൾ പറഞ്ഞു.

“എന്നിട്ടും ഒന്ന് വിളിക്കാൻ നിനക്ക് തോന്നിയില്ലലോ” ഞാൻ പരിഭവം പറഞ്ഞു.

“പിന്നേ…… കുറേ തവണ വിളിച്ചിട്ടുണ്ട് നിങ്ങളെ. ബെല്ലടിക്കുമ്പോ എന്ത് പറയും എന്നറിയാൻ വയ്യാത്തതുകൊണ്ട് കട്ട്‌ ആക്കും. നിങ്ങൾ തിരിച്ചു വിളിച്ചിട്ടും ഉണ്ട്. അപ്പൊ ഞാൻ എടുക്കില്ല” അവൾ ഞങ്ങളെ രണ്ടിനേം നോക്കി പറഞ്ഞു.

“പോടീ പുല്ലേ.. നിനക്ക് അറിയില്ല ഞങ്ങളെ അല്ലേ” അനീഷ് ശബ്ദം കലിപ്പിച്ച് പറഞ്ഞു.

“അത് പോട്ടെ.. രണ്ടു പേരും എന്ത് പറയുന്നു. കല്യാണം ഒക്കെ ആയോ, എന്നെ എങ്ങനെ കണ്ടു പിടിച്ചു?”

“ഞങ്ങൾ എന്ത് പറയാൻ.. പിന്നെ ഇത് സ്മിത. എന്റെ കസിൻ ആണ്. ഇവരുടെ കല്യാണം ആണ്. വരുന്ന സൺ‌ഡേ എൻഗേജ്മെന്റ്. അതിന് നിന്നെ ക്ഷണിക്കാൻ ആണ് വന്നത് ഇവിടെ” അനീഷ് അവൾ കാണാതെ ഞങ്ങളെ കണ്ണടച്ച് കാണിച്ചിട്ട് ഞാനും സ്മിതയും തമ്മിലാണ് കല്യാണം എന്ന് പറഞ്ഞു.

“അമലേട്ടൻ ഒരുപാട് പറഞ്ഞു കേട്ടിട്ടുണ്ട്” സ്മിത മുന്നിലേക്ക് വന്ന് അവൾക്ക് ഷേക്ക്‌ ഹാൻഡ് കൊടുത്തു പറഞ്ഞു.

അശ്വതി ചിരിച്ചുകൊണ്ട് കൈ കൊടുത്തു.

പുറത്തേക്ക് ഞങ്ങൾ നടന്നപ്പോ സ്മിത എന്റെ കൈയിൽ കൈ കോർത്താണ് നടന്നത്.

“നിങ്ങൾ നിൽക്ക്, ഞാൻ വണ്ടി എടുത്ത് വരാം.” സ്മിത കീ വാങ്ങി വണ്ടി എടുക്കാൻ പോയി.

അവൾ നടന്നു പോയപ്പോൾ ഞങ്ങൾ അല്പം മാറി നിന്നു.

“എന്നാലും നീ ഒരു തവണ എങ്കിലും ഞങ്ങളെ ഒക്കെ ഒന്ന് വിളിച്ചിരുന്നേൽ..”

“പോട്ടെടാ… മരിക്കുന്നതിന് മുന്നേ എന്റെ അടുത്ത് നിങ്ങൾ വരും എന്ന് എനിക്ക് ഉറപ്പുണ്ടാരുന്നു.” അനീഷ് പറഞ്ഞു പൂർത്തിയാകാൻ നിൽക്കാതെ അവൾ പറഞ്ഞു. നടുക്ക്നിന്ന അവൾ ഇരുവശത്ത് നിന്ന ഞങ്ങളുടെ കൈയിൽ കൈ കോർത്ത് നിന്നു.

“നിങ്ങൾ ഒക്കെ ഒരുപാട് മാറി.. പണ്ടത്തെ സ്കൂൾ പിള്ളേരുടെ മുഖമാണ് എന്റെ മനസ്സിൽ ഇപ്പോളും” അവൾ പറഞ്ഞു. പണ്ട് ഏകദേശം ഒരേ നീളം ആയിരുന്നു ഞങ്ങൾ. ഇപ്പോ അശ്വതിക്ക്‌ എന്റെ താടിയുടെ അത്രയും നീളമേ ഒള്ളൂ.

“താടി ഒക്കെ വച്ച് വല്യ ആണുങ്ങൾ ആയി പോയി” അവൾ അനീഷിന്റെ താടിയിൽ പിടിച്ചു വലിച്ചു പറഞ്ഞു.

“നിന്റെ അമ്മ?” ഞാൻ അവളെ നോക്കാതെ പറഞ്ഞു.

“മരിച്ചു. പാവം അവസാനം ഒരുപാട് നാൾ ആശുപത്രിയിൽ ഒക്കെ ആരുന്നു.. ഒരുപാട് കഷ്ടപ്പെട്ടു. ഞാൻ മാത്രമേ ഒള്ളായിരുന്നു. അവസാന നാളുകളിൽ എന്നെ ഒരുപാട് ഇഷ്ടം ആരുന്നു. അച്ഛന്റെ പേരും പറഞ്ഞ് ഒരുപാട് കരയുമാരുന്നു. പാവം. അമ്മ മറിച്ചു കഴിഞ്ഞാ ജോലി കിട്ടി ഞാൻ ഇവിടെ എത്തിയെ.” അവൾ എങ്ങോട്ടോ നോക്കി പറഞ്ഞു.

എന്റെ കൈയിൽ അമർത്തി പിടിച്ചിട്ടുണ്ടങ്കിലും അനീഷിന്റെ അരയിലൂടെ കയ്യിട്ടു അവനെ ചാരി ആണ് നിൽക്കുന്നത്.

അപ്പോളേക്കും സ്മിത കാറുമായി വന്നു.

“വാ” വിളിച്ചിട്ട് ഞാൻ സാധാരണ പോലെ ബാക്ക് സീറ്റിലും അനീഷ് ഫ്രണ്ട് സീറ്റിലും ഇരിക്കുന്നത് കണ്ട് ഒന്ന് നോക്കിട്ട് അവൾ ബാക്കിൽ കയറി.

“പിന്നെ വീട്ടിൽ എല്ലാരും എന്ത് പറയുന്നു.. വേണു മാഷും നിന്റെ അച്ഛനും അമ്മയും ഒക്കെ… ” അവൾ ഞങ്ങളോട് ചോദിച്ചു.

“സുഖം.. നാട്ടിൽ കല്യാണത്തിന്റെ ചെറിയ തിരക്കുകൾ” ഞാൻ പറഞ്ഞപ്പോ അവളുടെ മുഖം ഒന്ന് മങ്ങിയെങ്കിലും ഒരു പുഞ്ചിരി അവൾ മുഖത്തേയ്ക്ക് വരുത്തി. സ്മിത അത് മിററിൽ കൂടെ കാണുകയും ചെയ്തു.

“നിങ്ങൾ എങ്ങനെ എന്നെ കണ്ടു പിടിച്ചു? ” അവൾ ചോദിച്ചപ്പോ ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അനീഷ് വിശദമായി എല്ലാം പറഞ്ഞു കൊടുത്തു.

“നിന്റെ ഫാമിലി? കല്യാണം? “അനീഷ്‌ ചോദിച്ചു.

“ഒറ്റക്കായവർക്ക് ദൈവം കൂടെ ഉണ്ട്. ഇപ്പൊ അതാണ്‌ ഫാമിലി. പിന്നെ കല്യാണം.. ഒരാളുണ്ടായിരുന്നു.. പക്ഷെ അത് അയാൾ അറിയാഞ്ഞത് കൊണ്ട് വേറെ കല്യാണം കഴിച്ചു. ഇനി താല്പര്യം ഇല്ല. പിന്നെ ആരേലും വന്നാൽ അപ്പൊ നോക്കാം. ഇപ്പൊ ഒറ്റത്തടി.. എവിടേം പോകാം എപ്പോ വേണേലും പോകാം.. ആരോടും ചോദിക്കണ്ട” അവൾ അനീഷിനോട് പറയുമ്പോ ഒരുവേള എന്നെ ഒന്ന് നോക്കി. അവൾ എന്റെ കാര്യം ആണ് പറഞ്ഞത് എന്ന് ഞങ്ങൾക്ക് മനസിലായെങ്കിലും ആരും ഒന്നും പറഞ്ഞില്ല.

അവൾ വഴി പറഞ്ഞത് അനുസരിച്ച് അവളുടെ ഫ്ലാറ്റിൽ ചെന്നു.

“ഇതാണ് എന്റെ കൊട്ടാരം… അന്ന് അച്ഛൻ തന്നത് ഒക്കെ കൊണ്ട് അമ്മയുടെ ചികിത്സ നടത്തി. ബാക്കി കൊണ്ട് ആവുന്ന പോലെ പഠിച്ചു. എം ബി എ കഴിഞ്ഞ് ജോലി കിട്ടിയപ്പോ പിന്നെ താമസം ഒക്കെ കണക്കാ. നിൽക്കുന്നിടം വീട്. അതാണ്‌ അവസ്ഥ” അവൾ പറഞ്ഞു. യാത്ര കഴിഞ്ഞ് വന്നത് കൊണ്ടും രാത്രി ആയത് കൊണ്ടും അവൾ ഫ്രഷ് ആകാൻ വേണ്ടി റൂമിലേക്ക് കയറി. കുളിച്ചു വന്ന അവളും സ്മിതയും അടുക്കളയിൽ പോയി കാപ്പി ഇടാൻ ഉള്ളത് ഒക്കെ ചെയ്തു. ഞങ്ങൾ ഹാളിൽ ഇരുന്നു. ആകെ ഒരു മുറിയും ഹാളും കിച്ചനും മാത്രമുള്ളതാണ് ഫ്ലാറ്റ്.

സ്മിതയുടെ കാൾ വന്നപ്പോ ഞാൻ ഒന്ന് സംശയിച്ചു ഫോൺ അറ്റൻഡ് ചെയ്തു. “ചേച്ചി ഒരു കാര്യം ചോദിക്കട്ടെ” ഫോണിൽ സംസാരിക്കുന്നത് കേട്ട് അവർ സംസാരിക്കുന്നത് ഞാൻ കേൾക്കാൻ വിളിച്ചതാണ് എന്ന് എനിക്ക് മനസിലായി.

“പറ” അവൾ പറഞ്ഞു.

“ചേച്ചിക്ക് അമലേട്ടനെ ഇഷ്ടമാരുന്നു അല്ലേ. ചേട്ടന് ഇഷ്ടം ആയിരുന്നു എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്” സ്മിത ചോതിച്ചു.

“മോള് ഭാഗ്യം ഉള്ളവളാ.. അവനെ കിട്ടിയില്ലേ. അവൻ നല്ലത് പോലെ നോക്കും. പാവമാ.. കഥയില്ലാത്തവൻ. എനിക്ക് ആ ഭാഗ്യം ഇല്ലത്തെ ആയി പോയി.” അശ്വതി പറഞ്ഞു.

“എൻഗേജ്മെന്റ് ആയിട്ടില്ല. ഞാൻ പറയാം ചേട്ടനോടും വീട്ടിലും. ചേച്ചി ചേട്ടനെ കെട്ടുമോ?” സ്മിത വളരെ സ്വാഭാവികം ആയി ചോതിച്ചു.

“അതൊന്നും വേണ്ട മോളെ. നീയാണ് അവന് ചേരുന്നത്. നിങ്ങളാണ് ചേരേണ്ടത്. നല്ല ഫാമിലി ആണ് രണ്ടു പേരുടെയും. അവന്റെ വീട്ടുകാർക്ക് എന്നെ അംഗീകരിക്കാൻ പറ്റില്ല. എനിക്ക് പറയാൻ പോലും ഒരു ബന്ധു ഇല്ല.. എന്നെ കുറിച്ച് നാട്ടിൽ ആർക്കും നല്ല അഭിപ്രായം പോലും കാണില്ല.. അവന്റെ വീട്ടിൽ എന്നെ ഇഷ്ടപ്പെടാതെ ഞാൻ അവിടെ ശരിയാവില്ല. ഞാൻ അവന്റെ ജീവിതത്തിൽ എത്തിയാൽ എന്റെ പേരിൽ അവൻ കൂടെ ഒറ്റപ്പെടും.. അതെനിക്ക് സഹിക്കില്ല. അതുകൊണ്ട് അവൻ ഒന്നും അറിയണ്ട. നീ നല്ല കുട്ടി അല്ലേ.. നിന്നെ എനിക്ക് ഇഷ്ടപ്പെട്ടു. നീ തന്നെ മതി” അവൾ പറയുമ്പോൾ എവിടെയൊക്കെയോ ഇടറുന്നുണ്ടായിരുന്നു.

“ഞാൻ ഇതവർക്ക് കൊടുക്കട്ടെ” സ്മിത കാപ്പിയുമായി ഹാളിലേക്ക് വന്നു. എന്റെ കണ്ണ് നിറഞ്ഞത് കണ്ട് അത് തുടക്കാൻ അവൾ ആംഗ്യം കാണിച്ചു.

പിന്നാലെ വന്ന അശ്വതിയുടെ വെളുത്ത മുഖവും കണ്ണുകളും ചുമന്നിരുന്നു. അവളും ഉള്ളിൽ കരയുകയാണ്.

അനീഷ് പിന്നെ അതൊക്കെ ഡീൽ ചെയ്തു. എല്ലാരേം ഹാപ്പി ആക്കി. പഴയ കാര്യങ്ങൾ ഒക്കെ സ്മിതയെ പറഞ്ഞു കേൾപ്പിച്ചു. ഓരോ താമശയ്ക്കും ചിരിക്കുമ്പോ അവളുടെ നുണകുഴികൾ പഴയ പോലെ തെളിയുന്നുണ്ടായിരുന്നു.

രാവിലെയായെ പിന്നെയാണ് ഞങ്ങൾ ഇറങ്ങാൻ തുടങ്ങിയത്. സ്മിതയുമായി ബന്ധം ഒന്നും ഇല്ല എന്നും ബാക്കി സത്യാവസ്ഥയും ഇടക്ക് അനീഷ് പറയാൻ തുടങ്ങിയെങ്കിലും ഞാൻ വേണ്ടാ എന്ന് കാണിച്ചു.

ഇറങ്ങുന്നതിനു മുൻപ് ഞങ്ങൾ മൂന്നുപേരും കെട്ടിപിടിച്ചു. അതുകഴിഞ്ഞു സ്മിത അവളെ കെട്ടി പിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു. അവൾ തിരിച്ചും. നന്നായി വരാൻ അനുഗ്രഹിക്കുകയും ചെയ്തു.

“അടുത്ത സൺ‌ഡേ എൻഗേജ്മെന്റ് ആണ്. നീ അവിടെ നാട്ടിൽ ഉണ്ടാകും അതിന്. മറിച്ചൊന്നും എനിക്ക് കേൾക്കണ്ട” അവൾ എന്തോ പറയാൻ വന്നെങ്കിലും എന്റെ വാക്കുകൾ ദൃഢമായിരുന്നത് കൊണ്ട് അവൾ വരാം എന്ന് സമ്മതിച്ചു.

“ചേച്ചി വന്നില്ലെങ്കിൽ ചേച്ചി എവിടെയാണോ അവിടെ വന്ന് ഞങ്ങളുടെ എൻഗേജ്മെന്റ് നടത്തും. ചേച്ചിയാണേ സത്യം” സ്മിത പറഞ്ഞപ്പോൾ അശ്വതി അവളെ ഒന്നുകൂടെ ചേർത്ത് നിർത്തി വരും എന്ന് ഉറപ്പ് പറഞ്ഞു.

“ഞങ്ങടെ കൂടെ വരുന്നങ്കിൽ വിളിച്ചാ മതി. മറ്റെന്നാൾ ഞങ്ങൾ പോകും” ഞാൻ പറഞ്ഞു

“വേണ്ട, ഞാൻ എത്തിക്കോള്ളാം. ചെന്നൈയിൽ നിന്ന് ലീവ് എടുക്കേണ്ടി വരും” അവൾ പറഞ്ഞപ്പോ ഞാനും സമ്മതിച്ചു.

“അപ്പൊ ശരി. നാട്ടിൽ കാണാം” അനീഷും അവളോട് യാത്ര പറഞ്ഞു ഇറങ്ങി.

ഞങ്ങൾ അവിടെ നിന്നിറങ്ങി കാറിൽ കയറി. കാർ വരെ അവളും വന്നു. ഞാൻ ആണ് വണ്ടി എടുത്തത്. ഗേറ്റ് കഴിയുന്നത് വരെ അവൾ ഞങ്ങളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. പാവം കരയുകയായിരുന്നു.

“ചേട്ടാ ചേച്ചിക്ക് ഇപ്പോളും ഇഷ്ടമാണ്. പിന്നെ എന്താ വിളിക്കാഞ്ഞത്? ” സ്മിതയാണ് ചോദിച്ചത്. ഞാൻ ഒന്നും പറഞ്ഞില്ല.

“നിനക്ക് അവളെ നാട്ടിൽ എത്തിക്കണം അല്ലേ.” അനീഷിന് ഞാൻ എന്താ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായിരുന്നു.

ശനിയാഴ്ച രാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് അവളെ പിക് ചെയ്യാൻ ഞങ്ങൾ രണ്ടും കൂടെ ആണ് പോയത്.

“വെൽക്കം ടു ഹോം” ഞങ്ങൾ പറഞ്ഞപ്പോ അവൾ താങ്ക്സ് പറഞ്ഞു ഞങ്ങളെ കെട്ടി പിടിച്ചു. സ്മിതയെ തിരക്കി എങ്കിലും എൻഗേജ്മെന്റ് തിരക്കായത് കൊണ്ട് വന്നില്ല എന്ന് ഞാൻ പറഞ്ഞു.

പോകുന്ന വഴിയിൽ സ്മിതയുടെ വീട് അവളെ കാണിച്ചു. അവൾ അവിടെ ഇല്ലന്ന് പറഞ്ഞപ്പോൾ പിന്നെ കാണാം എന്ന് അശ്വതിയും പറഞ്ഞു. നേരെ എന്റെ വീട്ടിൽ ആണ് ചെന്നത്. ഞങ്ങൾ എത്തിയത് കണ്ട് അമ്മയും അച്ഛനും ഇറങ്ങി വന്നു. അമ്മ അവളെ വന്ന് കൈ പിടിച്ചു അകത്തേക്ക് വിളിച്ചു. അവൾ അമ്മയുടെ കൂടെ അകത്തു കയറി. അമ്മ അവളുടെ വിശേഷങ്ങൾ

തിരക്കി. അവൾ സന്തോഷത്തോടെ എല്ലാരോടും സംസാരിച്ചു. അച്ഛനും ചോദിച്ചതിന് മറുപടി പറഞ്ഞു. അച്ഛൻ അവളുടെ അച്ഛൻ ബാലചന്ദ്രനെ കുറിച്ച് ഓർമ്മകൾ പറഞ്ഞപ്പോ അവളുടെ മുഖം മൂകമായി.

“ഹലോ” പിന്നിൽ നിന്നുള്ള വിളി കേട്ട് അവൾ തിരിഞ്ഞു നോക്കിയപ്പോ കെട്ടി പിടിക്കാൻ കൈ നീട്ടി നിൽക്കുന്ന സ്മിതയെ ആണ് കണ്ടത്. അവൾ സ്മിതയെ ചെന്ന് കെട്ടിപിടിച്ചു നെറുകയിൽ ഉമ്മ കൊടുത്തു. അമ്മ കൊണ്ടുവന്ന ചായ ഒക്കെ കുടിച്ച് കാര്യങ്ങൾ ഒക്കെ സംസാരിച്ചു.

“വന്ന കാലിൽ നിർത്താതെ മോൾക്ക് മുറി കാണിച്ചു കൊടുക്ക്. സമയം ഒരുപാട് ആയി. പന്ത്രണ്ടു മണി കഴിഞ്ഞു” അമ്മ പറഞ്ഞു.

“വാ” ഞാൻ വിളിച്ചു.

എന്റെ പിന്നാലെ മുകളിലെ നിലയിലേക്ക് അവൾ കയറിവന്നു. പിന്നാലെ അനീഷും സ്മിതയും.

“ഇതാണ് തന്റെ മുറി” ഞാൻ കാണിച്ചു കൊടുത്തിട്ട് അവൾക്കായി മുന്നിൽ നിന്ന് മാറി.

അവൾ തുറന്ന് കയറിയതും കൈയിൽ ഉണ്ടായിരുന്ന ബാഗ്‌ നിലത്തേക്കിട്ടു രണ്ട് കയ്യും പൊത്തി കരഞ്ഞു. ഞാൻ അവളുടെ കൈയിൽ പിടിച്ചു അകത്തേക്ക് കയറി. ആ മുറി മുഴുവൻ അവളുടെ ഫോട്ടോകൾ ആയിരുന്നു. അവളുടെ അച്ഛന്റെ വീട് പഞ്ചായത്ത്‌ ഏറ്റെടുത്തപ്പോ അതിൽ ഉണ്ടായിരുന്ന സാധനങ്ങൾ മാധവേട്ടൻ മാറ്റിയിരുന്നു. ആൽബത്തിലെയും അല്ലാത്തതും ആയ ഫോട്ടോകൾ എല്ലാം എനിക്ക് തന്നു. മുറിക്ക് നടുവിൽ ചെറിയ സ്റ്റൂളിൽ കത്തിച്ചു വച്ച മെഴുകു തിരിക്ക് അടുത്ത് ചെറിയ കേക്ക് ഉണ്ടായിരുന്നു. ഞാൻ കത്തി എടുത്ത് അവളുടെ കൈയിൽ കൊടുത്തു.

“ഹപ്പി ബർത്ഡേ അമൂട്ടി” ഞാൻ അവളെ ചേർത്ത് നിർത്തി പറഞ്ഞു.

പിന്നാലെ അനീഷും സ്മിതയും വിഷ് ചെയ്തു. സ്മിത ബാംഗളൂരിൽ നിന്ന് വാങ്ങിയ വളകൾ അവളുടെ കൈയിൽ ഇട്ട് കൊടുത്തു.

അവൾ അപ്പോളും കരയുകയാരുന്നു. ഞാൻ ആ കണ്ണുകളിൽ കണ്ടത് അന്ന് സ്കൂളിൽ വച്ച് ബർത്ഡേയ്ക്ക് വിഷ് ചെയ്തപ്പോ കണ്ട അതേ പതിനേഴുകാരിയെ തന്നെയാണ്.

“ഒരു സർപ്രൈസ് കൂടെ ഉണ്ട്” അനീഷ് പറഞ്ഞപ്പോൾ സ്മിത അവന്റെ അടുത്തേക്ക് ചെന്ന് നിന്നു.

“ഇവളെ കെട്ടുന്നത് അവനല്ല. ഞാനാ.” അവൻ പറഞ്ഞു.

അവൾ ഞങ്ങളെ നീക്കിയപ്പോ ഞാനും സ്മിതയും അതെ എന്നു പറഞ്ഞു.

“ഇവന്മാരെ വിശ്വസിക്കാൻ പറ്റിയില്ലന്ന് എനിക്ക് അറിയാം. മോളെ നീയും എന്നെ പറ്റിച്ചല്ലോ” നിറഞ്ഞ കണ്ണുകൾ തുടച്ചു അശ്വതി പറഞ്ഞു.

“സോറി ചേച്ചി. ഇതുങ്ങളെ എനിക്കും വല്യ വിശ്വാസം ഇല്ല. രണ്ടും കള്ളന്മാരാ. ഒരു ലേഡീസ് ബാഗിന്റെ കാര്യം ഞാൻ മറന്നിട്ടില്ല.” സ്മിത പറഞ്ഞു.

ഞാനും അവനും തമ്മിൽ നോക്കി.

“അത് എന്റെ ഒരു പൊളിഞ്ഞ പ്രൊപോസൽ ഐഡിയ ആരുന്നു.” അനീഷ് പറഞ്ഞു.

എന്താ അത് എന്ന് അർഥത്തിൽ സ്മിത അവനെ നോക്കി.

“അതിൽ ഒരു റിങ് ഉണ്ടായിരുന്നു. നീ അത് എന്നെ കാണിക്കുമ്പോ അത്

കൈയിൽ ഇട്ട് പ്രൊപ്പോസ് ചെയ്യാൻ ആരുന്നു പ്ലാൻ. പക്ഷെ നീ അത് തുറക്കാതെ എന്റെ കൈയിൽ തന്നിട് ഡ്യൂട്ടിക്ക് പോയി” അനീഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.

“ശേ, സോറി ചേട്ടാ” സ്മിത പറഞ്ഞു.

“എന്നാ പിന്നെ……. “ഞാൻ പറഞ്ഞുകൊണ്ട് അനീഷിനെ നോക്കി. അവൻ ഡോർ ലോക്ക് ചെയ്തിട്ട് വന്നു. ഞാനും അനീഷും ഒരേപോലെ അശ്വതിക്കും സ്മിതക്കും മുന്നിൽ മുട്ട് കുത്തി നിന്നു. ഞങൾ പോക്കറ്റിൽ നിന്നെടുത്ത ഒരേ പോലുള്ള ഡയമണ്ട് റിങ് എടുത്ത് ഉയർത്തി.

“Will you marry me ammootti? ” “Will you marry me ponnunni? ”

ഞങ്ങൾ ഒരേ പോലെ ചോതിച്ചു. സ്മിതയും അത് പ്രതീക്ഷിച്ചില്ല. അവൾ അനീഷിനെ എഴുന്നേൽപ്പിച്ചു കെട്ടിപിടിച്ചു.

അശ്വതി സ്വപ്നത്തിൽ സംഭവിക്കുന്നത് എന്ന പോലെ ആയിരുന്നു. അവൾ മുട്ട് കുത്തി എന്നെ കെട്ടി പിടിച്ചു. ഞാൻ അവളെ എഴുന്നേൽപ്പിച്ചു. ഞങ്ങൾ നോക്കിയപ്പോ അപ്പുറത്ത് അവർ അഗാധ ചുംബനത്തിൽ ആയിരുന്നു. സ്മിതയുടെ ചുണ്ടുകൾ അനീഷിന്റെ ചുണ്ടുകൾ തഴുകി.

ഞാൻ അശ്വതിയെ നോക്കി. അവളുടെ കണ്ണുകൾ നാണത്താൽ താഴ്ന്നു, അവൾ നിലത്തേക്ക് നോക്കി നില്കുന്നു.

“മോളെ.. അമ്മൂട്ടീ” ഞാൻ പ്രണയാർദ്രമായി വിളിച്ചു. അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി. ഞാനും.ഞാൻ രണ്ടു കയ്യുകൾ കൊണ്ടും അവളുടെ കവിളുകളിൽ തഴുകി എന്റെ മുഖം അവളുടെ മുഖത്തോട് അടുക്കുമ്പോളും അവൾ എന്റെ കണ്ണുകളിൽ നോക്കി നിന്നു. എന്റെ ചുണ്ടുകൾ അവളുടേതിൽ സ്പർശിക്കുന്നത് വരെ അവ എന്റെ കണ്ണുകളിൽ തന്നെ നോക്കി. അവളുടെ അധരങ്ങൾ ഞാൻ നുണയുമ്പോൾ അവൾ എന്നെ കൂടുതൽ അമർത്തി ഇറുക്കി കെട്ടി പിടിച്ചു. ഇനി ഒരിക്കലും പിരിയില്ലന്ന് ഞങ്ങൾ പറയാതെ പറഞ്ഞു. വർഷങ്ങളായി അവൾക്കായി കാത്തുവച്ച എന്റെ ആദ്യ ചുംബനം അവൾക്കായി ഞാൻ നൽകുമ്പോൾ അവൾ അത് പൂർണ മനസോടെ സ്വീകരിച്ചു.

———❤️Thank You ❤️———–

എഴുതി കഴിഞ്ഞു വായിച്ചപ്പോൾ കുറച്ചു അതിനാടകീയത ഉള്ളതായി തോന്നുന്നു.ക്ഷമിക്കുക. നിങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നു. തെറ്റുകൾ കമന്റ്‌ ചെയ്യുമല്ലോ.

Comments:

No comments!

Please sign up or log in to post a comment!