ശിവശക്തി

ലാവണ്യപുരത്തിൻ്റെ മന്ത്രശക്തികൾ ക്ഷയിക്കുന്ന നാൾ ചന്ദ്രന് ഗ്രഹണം എന്ന പോലെ, അവരുടെ സുരക്ഷാവലയം അതിൻ്റെ ശക്തി ക്ഷയിക്കുന്ന നാൾ.

എന്നാൽ ഇന്നാ നാൾ അല്ല, പക്ഷെ കാലകേയൻമാർ സുരക്ഷാ വലയം ഭേതിച്ചിരിക്കുന്നു. അതിനും കാരണങ്ങൾ പലതാണ്. കൂടെ നിന്നും ചതിക്കുന്ന കരിങ്കാലികൾ എവിടെയും ഉണ്ടാകും.

കുറച്ചു ദിവസങ്ങൾക്ക് മുന്നേ രാജമാതാ ശിവകാമി പ്രസവിച്ചു. ഒരാൺ കുഞ്ഞാണ് പിറന്നത്, വലതു കൈയ്യിൽ ഓം എന്ന് എന്ന ശിവനാമത്തിൻ്റെ ആദ്യക്ഷരവുമായി പിറന്നവൻ, കൈയ്യിൽ പൊള്ളിയ പോലെ ആ നാമം തെളിഞ്ഞു കാണാം.

അവനെയാണ് അവർക്കു വേണ്ടത്. ഇതു വരെ പെണ്ണിൻ്റെ മാനം കവരാനും, അടിമകളായ നരഭോജികൾക്ക് ആവശ്യ ആഹാരത്തിനും. ബലിക്കുള്ള പൈതലിനും മാത്രം വന്നവർ ഇന്നു തേടുന്നത് അവനെയാണ്.

ശിവാംശം ആയി പിറന്നവൻ, ആ പൈതലിനെ ബലിയർപ്പിച്ചാൽ ലഭിക്കുന്ന ശക്തികൾ അതാണ് അവരുടെ ലക്ഷ്യം. ലാവണ്യപുരത്തിൻ്റെ ചുവരുകൾക്ക് മാത്രം അറിയുന്ന ആ രഹസ്യം കാലകേയൻമാർ അറിഞ്ഞതെങ്ങനെ എന്നറിയില്ല.

ലാവണ്യപുരവും വർണ്ണശൈല്യവും അനന്തസമുദ്രത്തിൻ്റെ നടുവിൽ സ്ഥിതി ചെയ്യുന്ന രണ്ട് ദ്വീപികളാണ്. ആ ദ്വീപു സമുഹം തികച്ചും അദൃശ്യരാണ്. പുറം ലോകമായി അവർക്കു ബന്ധമില്ല.

ആ ദ്വീപിലെ സ്ത്രീ പുരുഷർ ആ ദ്വീപിള്ളേവരെ മാത്രമേ… വിവാഹം കഴിക്കാവു, പക്ഷെ രാജകുടുംബത്തിലെ ഇളം മുറക്കാർ മാത്രം മാറി കഴിക്കണം. അതായത് ലാവണ്യപുരത്ത് പിറന്ന ആ കുഞ്ഞിന് വർണ്ണശൈല്യത്തിൽ പിറന്ന പെൺ രാജകുമാരി ആയിരിക്കും നവവധു.

ശിവ-വിഷ്ണു പ്രസാദത്താൻ ഇവിടെ ഉള്ള രാജകുടുംബത്തിൽ പിറക്കുന്നവർക്ക് ചില അമാനുഷിക ശക്തികൾ ഉണ്ടായിരുന്നു. ഇവിടുത്തെ സാധാ പ്രജകളും മനുഷ്യരിൽ നിന്നും വ്യത്യസ്തർ. രൂപം കൊണ്ട് ഒരു പോലെയെങ്കിലും ഇവർ വ്യത്യസ്തരാണ്.

ലാവണ്യപുരം വിഷ്ണു ദേവനാൽ പൂജനീയം, വർണ്ണശൈല്യം ശിവദേവനാൽ പൂജനീയം. ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന മണ്ണ്. പലതും മറഞ്ഞു കിടക്കുന്ന മണ്ണ്.

വർണ്ണശൈല്യം ഇന്ന് സുരക്ഷിതരാണ്, എന്നാൽ ലാവണ്യപുരം മരണമാം ദിനത്തിനെ ഇന്നു വരവേറ്റു. വർണ്ണശൈല്യവും ലാവണ്യപുരവും തമ്മിലൊരു അദൃശ്യ പാലമുണ്ട് രാജകുടുംബങ്ങൾക്ക് മാത്രം അറിയുന്നത്. എല്ലാവർക്കും അറിയുന്ന ഒരു വഴിയുണ്ട് പക്ഷെ അതു തുറന്നു വരണമെങ്കിൽ ചില വിധിപ്രകാര രീതികളുണ്ട്.

രണ്ടു കാവൽക്കാരുണ്ടവിടെ രണ്ടു വശത്തും അവരുടെ ഉറയിലെ വാൾ ആണ് അതു തുറക്കാനുള്ള താക്കോൽ, ആ താക്കോൽ ഒരേ സമയം രണ്ടിടങ്ങളിലും ഇടണം. ലാവണ്യപുരത്ത് അത് വലത്തോട്ട് തിരിക്കണം, വർണ്ണശൈല്യത്തിൽ ഇടത്തോട്ടും, എങ്കിൽ മാത്രമാണ് ആ കവാടം തുറന്ന് പാലം പുറത്തു വരുക.



ഓംകാര ചിഹ്നം ദേഹത്തിൽ മുദ്രകുത്തി ജൻമം കൊള്ളുന്ന കുഞ്ഞിനെ പറ്റി , ഇവിടുത്തെ പുരാണ പുസ്തകത്തിൽ മുൻപേ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ പറഞ്ഞ പ്രകാരം അത്തരം ജൻമം അതിശക്തനായിരിക്കും എങ്കിലും 10 വയസ് വരെ, മരണം അവനെ വേട്ടയാടും , 16-ാം വയസ് വരെ അവൻ അശക്തനായിരിക്കും, പഞ്ചഭൂതങ്ങളും അവനു സ്വന്തം, ശരീരത്തിലെ ആഴങ്ങളിലെ ശക്തി സ്രോതസുകൾ ഉണരില്ല. 15 വയസു മുതൽ അവനിലെ ശക്തികൾ ഉണർന്നു വരും 24 വയസിൽ അവൻ പൂർണ്ണ ശക്തനാകും – അവനിലെ ശക്തി പൂർണ്ണമാകാൻ മാംഗല്യം ശക്തി കൂടി വേണം. ശിവശക്തി സംഗമം.

കാലകേയൻമാർ രാജകൊട്ടാരം വളഞ്ഞ നിമിഷം, ദാസിപ്പെണ്ണ് ഒരു കൊട്ടയും പിടിച്ച് പിന്നാം പുറം വഴി പായുകയാണ്, അകലങ്ങൾ പിന്നിട്ടവൾ കടലിൻ്റെ തീരത്തെത്തി. നിറകണ്ണോടെ കൂടയിൽ നോക്കി. ആ കൂടയിൽ ഒരു കുഞ്ഞുണ്ടായിരുന്നു. കയ്യിൽ ഓം എന്ന ചിഹനവും.

കടലമ്മേ…… ഇവനെ ഞാൻ നിന്നെ ഏൽപ്പിക്കുന്നു. എൻ്റെ കുഞ്ഞിൻ്റെ ജീവൻ കൊടുത്തു ഞാൻ രക്ഷിച്ചു യുവരാജനെ നീ കാത്തോണെ……

കടലിൻ്റെ ആഴങ്ങളിലേക്കിറങ്ങി അവൾ ആ കുട്ട വെള്ളത്തിൽ വെച്ചു ഒപ്പം ആ കുട്ടയിലെ ചുവന്നപ്പെട്ടി തുണിക്കിടയിലേക്ക് മറച്ചു വെച്ച ശേഷം അതിൽ ഒരു തിളങ്ങുന്ന ഒരു പൊടി വിതറിയ ശേഷം കടലിലേക്ക് ആ കുഞ്ഞിനെ സമർപ്പിച്ചു.

പതിയെ പതിയെ ആ കൂടയെ കടൽ തന്നിലേക്കാവാഹിച്ചു. കൂടയിലെ ഓരത്തെ കുഞ്ഞു തുള ദാസിപ്പെണ്ണും കണ്ടിരുന്നില്ല. കൂടയിൽ ചെറിയ തോതിൽ കടൽ വെള്ളം കുനിച്ചിറങ്ങാൻ തുടങ്ങിയിരുന്നു.

കുഞ്ഞ് കടലിൻ്റെ അനശ്വരതയിലേക്ക് വളരെ വേഗം നീങ്ങുന്നത് ആത്മസംതൃപ്തിയോടെ, ആ ദാസിപ്പെണ്ണ് ഏറെ നേരം നോക്കി നിന്നു. ആ മിഴികൾ ആനന്ദാശ്രൂ പൊഴിച്ചു.

കരയിലേക്ക് തിരിച്ചു കയറിയ അവളുടെ മാറിൽ ഒരു കൂർത്ത കമ്പു തറച്ചു കയറി, മണ്ണിൽ കുത്തി നിന്നു. ആ കമ്പിൽ അവളെ കോത്തു നിന്നു. പ്രാണൻ വെടിയുന്ന നിമിഷത്തിലും ആ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

കാലകേയൻമാർ അവിടെ മൊത്തം തിരഞ്ഞു ആ കുഞ്ഞിനായി. അവരുടെ അടിമകളായ നരഭോജികൾ ദാസിപ്പെണ്ണിനെ ആർത്തിയോടെ നോക്കുന്നത് കണ്ടതും, സേനാപതി, കലയൻ പുഞ്ചിരി തൂകി,

അടുത്ത നിമിഷം അവളുടെ വസ്ത്രങ്ങൾ വലിച്ചെറിയപ്പെട്ടു, കീറിപ്പറഞ്ഞ തുണി കഷ്ണങ്ങൾ വായുവിൽ പറക്കുമ്പോ ആറോളം നരഭോജികൾ അവളലെ മാംസം കവർന്നെടുത്തു , മുലപ്പാൽ കിനിയുന്ന ആ മാംസപിണ്ഡം വായിൽ വെച്ചു രുചിക്കുന്ന ഒരു വനിലെ മുഖത്തു തെളിഞ്ഞ വികാരം, സർവ്വ രുചി മുകുളങ്ങളെയും ഉന്നതിയിലെത്തിക്കുന്ന മുലപ്പാലിൽ കുതിർന്ന രക്തമയമായ പച്ച മാംസം , ആ രുചി നുകർന്നാസ്വദിക്കുന്ന അവനെ കണ്ട മറ്റൊരുവൻ ആർത്തിയോടെ മറ്റെ മാറിടം കവർന്നെടുത്തു.


ലാവണ്യപുരം അലമുറകളും കരച്ചിലിൻ്റെയും താഴ്വാരമായി ആ രാത്രിയിൽ, തീയും പുകയും അവിടമാകെ പറന്നു, അഗ്നി സംഹാര താണ്ഡവമാടി, കടലും കുപിതയാണ് കരയെ തേടി വന്ന തിരകൾ അതിനു ഉത്തരമേകി, തെക്കു നിന്നും വീശിയ കാറ്റിനും ശക്തിയേറി, മഴനീർ വർഷം ലാവണ്യപുരത്തെ തേടിയെത്തി.

ആഴക്കടലിൽ ഒരു കൂട പതിയെ ഒഴുകികയാണ് പകുതിയിലതികം ജലം അതിൽ നിറഞ്ഞു തുടങ്ങി, കുഞ്ഞിൻ്റെ ചെവിയോളം വെള്ളമെത്തി, ഒരു നാടിൻ്റെ പ്രതീക്ഷയാണവൻ, ഒരു കുഞ്ഞു ജീവൻ പകരം നൽകി, ഒരു മാതാവ് രക്ഷിച്ച ജൻമം, സ്വന്തം ജീവനും അവൾ പകർന്നു നൽകി, എന്നിട്ടും മരണമാണോ ഇവനു വിധി.

ആകാശത്തിലെ പൂർണ്ണ ചന്ദ്രൻ കൂടുതൽ പ്രഭ ചൊരിഞ്ഞു, അവനു

വേണ്ടി, അകലങ്ങൾ നിന്നും നോക്കി കണ്ണു ചിമ്മിയ നക്ഷത്രങ്ങൾ കൂടുതൽ കൂടുതൽ അടുത്തതുപോലെ.

അനന്തസാഗര അലകൾ പോലും അവൻ്റെ നിദ്രയ്ക്ക് ഭംഗം വരാതിരിക്കാൻ ശ്രമിച്ചു. ജലത്തിൻ്റെ സാന്നിധ്യവും അവൻ്റെ നിദ്രയെ ഭംഗിച്ചില്ല.

ജലനിരപ്പ് പതിയെ ഉയർന്ന നിമിഷം നാസികകളിൽ ജലത്തിൻ്റെ അംശം എത്താൻ ചെറു നിമിഷങ്ങൾ മാത്രം, ഒരു വലിയ പ്രകമ്പനത്തോടെ ഒരു കൊള്ളിയാൻ മിന്നിയതും , നിദ്രയെ ഖണ്ഡിച്ചവൻ ഉണർന്നു.

അവൻ്റെ കരച്ചിൽ, ഉച്ചത്തിലായി, ആ സ്വരവിചികൾ അനന്ത സാഗരത്തെയും പ്രകമ്പനം കൊള്ളിച്ചു. അതിലെ ഓളങ്ങൾ ശക്തിയായി.

കടലിനടിയിലൂടെ കൂട ലക്ഷ്യമാക്കി എന്തോ ഒന്ന് വേഗത്തിൽ പാഞ്ഞു വരുന്നുണ്ട്, രക്ഷയോ, മരണമോ അതറിയില്ല, തിളക്കമേറിയ എന്തോ ഒന്ന്. വലിയൊരു മത്സ്യമാവാം അതിൻ്റെ കണ്ണുകളിലെ തിളക്കമാവാം, ആ കാണുന്നത്.

കടലിൽ താഴാനൊരുങ്ങിയ കൂട പതിയെ ഉയർന്നു വന്നു. അതെ അവൻ്റെ രക്ഷകൻ വന്നു. സ്വർണ്ണ നിറമുള്ള, ചുണ്ടുവിരലിൻ്റെ വലുപ്പമുള്ള ഒരു കുഞ്ഞാമ. സാക്ഷാൽ നാരായണൻ……….

നാരായണ….. നാരായണ…

അനന്തസാഗരത്തിൽ അവനെയും ചുമന്ന് അതിവേഗം ആ ആമ കുഞ്ഞ് മുന്നോട്ടു ചലിച്ചു. കൂടയിലെ ജലം പതിയെ കടലിലേക്ക് വിടവാങ്ങി തുടങ്ങി. ആ കുഞ്ഞു സ്വര വിചികൾ പതിയെ അസ്തമിച്ചു, ആ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. പതിയെ മിഴികൾ പുൽകി അവൻ നിദ്രകൊണ്ടു.

⭐⭐⭐⭐⭐⭐

വർണ്ണശൈല്യത്തിൽ ഓടിയെത്തിയ ലാവണ്യപുരം രാജകുടുംബം, അവരെ അവർ വരവേറ്റു.

കുഞ്ഞ്, അവനെവിടെ……

ആദിദേവാ…. കുഞ്ഞ്, അവൻ പോയി,

വൈഷ്ണവാ, അവനെ അവരുടെ കയ്യിൽ കട്ടിയോ…..

അറിയില്ല, ഒന്നും

സർവ്വനാശം, അല്ലെ.

അതെ,

അവർ അവനെ സ്വന്തമാക്കിയാൽ , ബലി കഴിഞ്ഞാൽ പിന്നെ, ഇവിടും രക്ഷയില്ല

എൻ്റെ രാജ്യവും പ്രജയും, ഒരു ഭീരുവിനെ പോലെ, മരണമായിരുന്നു ഇതിലും ഭേതം.


വൈഷ്ണവാ…. അവരുടെ മൃത്യു അതിനെ നീ അവരെ ഏൽപ്പിച്ചു എനി, മരണം പുൽകാൻ തയ്യാറാവുക, കാലകേയരെ എതിർക്കാൻ പിറന്ന ശക്തി ഇല്ലാതെ എനി, ഒന്നും ചെയ്യാനാവില്ല,

എല്ലാം കഴിഞ്ഞു, അല്ലെ

ആചാര്യാ…….

രുദ്രാക്ഷധാരിയായ , കണ്ടാൽ അഗോരി എന്നു തോന്നിക്കുന്ന ഒരാൾ, വൃദ്ധൻ അവിടേക്കു കടന്നു വന്നു.

മഹാദേവ…. ദേവ… ദേവ…. മഹാദേവ…

ആചാര്യാ, കുഞ്ഞ് ‘

അടുത്ത നിമിഷം അയാൾ ഒറ്റക്കാലിൽ നിന്നും ധ്യാനം ചെയ്തു. തൻ്റെ ദീർഘദൃഷ്ടിയിൽ അയാൾ ആ കാഴ്ച കണ്ടു ആ മുഖത്ത് പുഞ്ചിരി വിടർന്നു.

ഓം നമശിവായ…..

എന്താ ആചാര്യാ…….

അവനു മരണമില്ല , അവൻ വരും , തിരികെ ഇവിടെ തന്നെ വരും

അപ്പോ അവൻ ജീവനോടെ ഉണ്ടോ ആചാര്യാ…

അനന്ത സാഗരത്തിൽ അവൻ്റെ ഭാരം ചുമക്കുന്നത് സാക്ഷാൽ നാരായണ ദേവനാ…

അപ്പോ , അവൻ, എനി എങ്ങനെ

എല്ലാം ദൈവഹിതം. ശക്തി പിറക്കട്ടെ, അവൻ വരും, അവനെ വരുത്തേണ്ടത് അവളാണ്

ആചാര്യാ…..

കാലം എല്ലാത്തിനും ഉത്തരം നൽകും , സമയം ചോദ്യങ്ങളുടെ പ്രഹേളിക മാത്രം

ഓം നമശിവായ ഓം നമശിവായ

അയാൾ പതിയെ അവിടെ നിന്നും യാത്രയായി…. ⭐⭐⭐⭐⭐

അനന്തസാഗരത്തിൽ അവൻ പിന്നിട്ട ദൂരം കുറച്ചൊന്നുമല്ല, അകലങ്ങൾ താണ്ടി അവർ പോയി. ആ കുഞ്ഞു സ്വര വിചി വീണ്ടും ഉയർന്നു.

ആ സ്വര വീചിയെ തേടി, ഒരു കൊച്ചു വള്ളം പതിയെ തുഴഞ്ഞു വന്നു. ഇരു കൈകൾ പതിയെ ആ കൂടയെ പൊക്കി, ആ കുഞ്ഞു മുഖത്തേക്ക് ഉറ്റു നോക്കി.

ആ വള്ളത്തിൽ കുഞ്ഞിനെ വെച്ച ശേഷം, ‘ആ വള്ളം പതിയെ തുഴഞ്ഞു നീങ്ങി….. മറ്റൊരു കരയെ ലഷ്യമാക്കി, ആ വള്ളം തുഴഞ്ഞു, രണ്ട് സമൂഹത്തിൻ്റെ പ്രതീക്ഷ ആ വള്ളത്തിൽ യാത്രയാകുമ്പോ, സ്വർണ്ണ ആമ പതിയെ അപ്രത്യക്ഷമായി.

കടൽ പതിവിലും ശാന്തമായി, ചന്ദ്രൻ ആ വള്ളത്തോടൊപ്പം യാതയായി. എനി, ലാവണ്യപുരത്തെ അവസ്ഥകൾ അതി കഠിനം, ഓം ചിഹ്നം കയ്യിലേന്തി പിറന്നവൻ്റെ ജീവിതം എന്തെന്നും കണ്ടറിയാം.

അമാനുഷിക ശക്തികളുടെ ലോകത്തു നിന്നും മനുഷ്യരാശിയുടെ കുടെ വളരാൻ അവൻ വരികയാണ്. എനി എന്താണ് നടക്കാൻ പോവുന്നത് എന്നത് ലോകം മുഴുവൻ അറിയാൻ പോകുന്നതേ… ഉള്ളു. എല്ലാം ശിവമയം ശക്തിമയം ശിവശക്തിമയം ഓം നമശിവായ

(തുടരും…)

Comments:

No comments!

Please sign up or log in to post a comment!