വില്ലൻ 13

………………ആരംഭം………………..

ആനന്ദ് ഒരു കസേരയിൽ ഇരുന്നു…………….ഓപ്പോസിറ്റായി മറ്റൊരു കസേരയിൽ നിരഞ്ജനയും……………….

ആനന്ദ് അവളെ നോക്കി പുഞ്ചിരിച്ചു…………………..

“പറയു…………”……………ആനന്ദ് അവരോട് പറഞ്ഞു………………

“അറിയണം……………ചെകുത്താൻമാരുടെ ചരിത്രം മുഴുവൻ അറിയണം…………….”……………നിരഞ്ജന പറഞ്ഞു……………..

അതുകേട്ട് ആനന്ദ് വെങ്കിട്ടരാമൻ പുഞ്ചിരിച്ചു………………

“ചെകുത്താൻ…………..ചെകുത്താന്റെ വേദം…………..തുറന്നേക്കാം……………അല്ലേ…………..”…………ആനന്ദ് വെങ്കിട്ടരാമൻ ചിരിച്ചുകൊണ്ട് പറഞ്ഞു………………..

“തുറക്കണം……………അതിൽ നിന്ന് എനിക്ക് എല്ലാം അറിയണം……………എല്ലാം……….”…………………നിരഞ്ജന പറഞ്ഞു……………………..

“ആരാണ് ചെകുത്താന്മാർ……………..ആരാണ് സമർ……………….ആരാണ് അബൂബക്കർ………………..എന്താണ് മിഥിലാപുരിയുടെ ചരിത്രം………………എന്താണ് മിഥിലാപുരിയും ദുർഗാപുരിയും തമ്മിലുള്ള പ്രശ്‌നം…………………ഇങ്ങനെയുള്ള എന്റെ ഓരോ ചോദ്യങ്ങൾക്കും എനിക്ക് ഉത്തരം കിട്ടണം…………………..”…………….നിരഞ്ജന പറഞ്ഞു…………………..

ആനന്ദ് നിരഞ്ജനയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു…………………അവളുടെ ഭാവം ശ്രദ്ധിച്ചു…………………

തന്റെ വാക്കുകൾ അവസാനിപ്പിച്ചതിന് ശേഷം നിരഞ്ജന ആനന്ദിനെ നോക്കി…………………..

ആനന്ദിൽ ഒരു പുഞ്ചിരി വിടർന്നു…………….അയാൾ ഒന്ന് ശ്വാസം എടുത്തു……………….വാക്കുകൾക്കായി തേടി……………………….

“ചെകുത്താന്റെ വേദപുസ്തകം…………………..”………………ആനന്ദ് പറഞ്ഞു……………………

നിരഞ്ജനയും മറ്റുള്ളവരും ആനന്ദിനെ നോക്കി……………………ആനന്ദിന്റെ വാക്കുകളിലേക്ക് അവർ ശ്രദ്ധയോടെ ചെവി കൂർപ്പിച്ചു…………………..

അവിടം ഒരു നിശബ്ദത പരന്നു…………… അനിവാര്യമായ ഒരു നിശബ്ദത…………………..

“ചെകുത്താന്റെ വേദപുസ്തകത്തിലെ താളുകളിൽ ഞാൻ എന്റെ തൂലികയുടെ മഷി ചേർക്കാൻ തുടങ്ങിയത് രണ്ടു തലമുറകൾക്ക് മുൻപ് മാത്രമാണ്………………….പക്ഷെ ചെകുത്താന്റെ വേദപുസ്തകത്തിലെ താളുകളിൽ മഷി പുരളാൻ ആരംഭിക്കുന്നത് എഴുന്നൂറ്‍ വർഷങ്ങൾക്ക് മുൻപാണ്…………………”…………………ആനന്ദ് പറഞ്ഞു……………………

“എഴുന്നൂറ്‍ വർഷങ്ങൾക്ക് മുൻപോ………………..”……………നിരഞ്ജന അന്തം വിട്ടു ചോദിച്ചു…………………..

“അതെ………………….ഈ കഥ ആരംഭിക്കുന്നത് പതിമൂന്നാം നൂറ്റാണ്ടിലാണ്…………………”…………….ആനന്ദ് പറഞ്ഞു………………..

ആനന്ദ് പറയുന്നത് വിശ്വസിക്കാനാവാതെ അവർ ആനന്ദിന്റെ വാക്കുകളിലേക്ക് ശ്രദ്ധിച്ചിരുന്നു……………………

“പതിമൂന്നാം നൂറ്റാണ്ട്………………..മഹത്തായ ചോളസാമ്രാജ്യത്തിന്റെ അവസാന നാളുകൾ…………………നഷ്ടപ്പെട്ടുപോയ കിരീടവും സിംഹാസനവും പ്രതാപവും തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന പാണ്ട്യരാജവംശത്തിന്റെ നാളുകൾ…………………പക്ഷെ അന്നവരാരും അറിഞ്ഞില്ല……………….

.അവിടെ ഒരു ഉദായത്തിന് സമയം ആയെന്ന്…………………ഒരു സാമ്രാജ്യത്തിന്റെ ഉദയത്തിന്………………………”………………..ആനന്ദ് പറഞ്ഞുനിർത്തി…………………..അവരുടെ മുഖത്തേക്ക് നോക്കി………………….

അവർ ആനന്ദിന്റെ മുഖത്തേക്ക് തന്നെ കണ്ണും നട്ട് ഇരിക്കുകയായിരുന്നു……………………

അഭിമാനത്തോടെയും ആവേശത്തോടെയും ആനന്ദ് ആ വാക്കുകൾ മുഴുവനാക്കി……………………

“ഖുറേഷി സാമ്രാജ്യത്തിന്റെ…………………”…………………………

കേട്ടുനിന്ന ഖുറേഷികളെ എതിർപക്ഷത്തുകാണുന്ന അവരിൽ പോലും ആ വാക്കുകൾ രോമാഞ്ചമുണ്ടാക്കി…………………………..

“………….ഏതൊരു ആരംഭത്തിനും ഒരു തുടക്കമുണ്ട്……………..”

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

പതിമൂന്നാം നൂറ്റാണ്ട്…………………..

തമിഴ്‌മണ്ണിന്റെ ചരിത്രത്തിൽ സുപ്രധാനമായ ഒരു നൂറ്റാണ്ടാണ് പതിമൂന്നാം നൂറ്റാണ്ട്…………………..

മഹത്തായ ചോളാ സാമ്രാജ്യത്തിന്റെ പതനം ആരംഭിച്ചത് ഈ നൂറ്റാണ്ടിലാണ്……………………..

പല്ലവ രാജാക്കന്മാരെയും പാണ്ട്യ രാജവംശത്തെയും തുരത്തി സിംഹാസനത്തിൽ കയറി തങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുത്ത ചോളാ രാജാക്കന്മാർ ആ മഹാസാമ്രാജ്യത്തിന്റെ അന്ത്യം കണ്ടു തുടങ്ങി………………….

നഷ്ടപ്പെട്ടുപോയ തങ്ങളുടെ കിരീടവും പ്രതാപവും തിരിച്ചു പിടിക്കാൻ നിരന്തരമായി യുദ്ധം ചെയ്തുകൊണ്ടിരുന്ന സുന്ദരപാണ്ട്യന്റെ( അന്നത്തെ പാണ്ട്യ രാജാവ്) പരിശ്രമങ്ങൾക്ക് ഫലം കണ്ടു തുടങ്ങി………………….

തങ്ങളുടെ കീഴിലുള്ള ഓരോ പ്രദേശങ്ങളും പാണ്ട്യന്റെ സൈന്യം കീഴടക്കുന്നത് അന്നത്തെ ചോളാ രാജാവായ രാജരാജചോളൻ ഭയത്തോടെ കണ്ടുനിന്നു……………………

പക്ഷെ അപ്പോഴും ചോളാ സാമ്രാജ്യത്തിന്റെ അടിത്തറയിളക്കാൻ പാണ്ട്യന്മാർക്ക് സാധിച്ചിരുന്നില്ല…………………….അവർ അതിനായി പരിശ്രമിച്ചു കൊണ്ടിരുന്നു………………

☠️കഥ ഇനിയാണ് ആരംഭം☠️

പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കം……………

മധുരൈ……………………

അലകാനല്ലൂർ ജെല്ലിക്കെട്ട്………………….

തമിഴന്റെ വീര്യം കലർന്ന പോരാട്ടം……………………..

ആരംഭം അവിടെ നിന്നാകട്ടെ…………………….

തമിഴരുടെ ജീവിതത്തിന്‍റെ ഭാഗമാണ് ജെല്ലിക്കെട്ട്……………ജെല്ലിക്കെട്ടില്ലാത്ത ഒരു തൈമാസ പിറവി തമിഴനില്ല……………………മനുഷ്യകുലം ഉണ്ടായ ദിവസമാണ് തൈമാസ പൊങ്കൽ……………………..അതുപോലെ മൃഗങ്ങൾ പിറന്ന ദിവസമായി മാട്ടുപൊങ്കൽ ആഘോഷിക്കുന്നു……………………….

തമിഴന്റെ ചോരയിൽ കലർന്ന വികാരമാണ് ജെല്ലിക്കെട്ട്………………..

കുത്തിക്കൊല്ലാനായി പാഞ്ഞടുക്കുന്ന ജെല്ലിക്കെട്ട് കാള…………….
. അതിനെ നെഞ്ചും വിരിച്ചു നേരിടുന്ന തമിഴ് മണ്ണിൻ വീരന്മാർ…………………..

ജെല്ലിക്കെട്ട് എന്നാൽ നെഞ്ചുറപ്പാണ്……………….

ജെല്ലിക്കെട്ടിൽ കാളയെ മെരുക്കുന്നവൻ വീരനാണ്……………….അവർക്ക് അവൻ പിന്നെ നായകനാണ്…………….

എന്തിന് ജെല്ലിക്കെട്ടിൽ കാളയെ മെരുക്കുന്നവനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് പറയുന്ന തമിഴ് യുവതികൾ കുറച്ചല്ല………………..

വർഷങ്ങളോളം നീണ്ടുനിൽക്കുന്ന പരിശീലനത്തിന് ശേഷമാണ് ഓരോ ജെല്ലിക്കെട്ട് കാളയും പോരിനിറങ്ങുന്നത്……………………..കൂർപ്പിച്ച കൊമ്പുള്ള ഈ കാളകളെയാണ് മനുഷ്യർ ധൈര്യസമേതം നേരിടാൻ ഇറങ്ങുന്നത്…………………..

മനുഷ്യരെക്കാളും പത്തിരട്ടി ശക്തിയുള്ള ജെല്ലിക്കെട്ട് കാളകളെ കീഴടക്കുന്ന മനുഷ്യരെ നെഞ്ചുറപ്പുള്ളവരെന്നും ധൈര്യവാന്‍‌മാരെന്നും തമിഴ് സമൂഹം കണക്കാക്കുന്നു……………………

ഈ പോര് കണ്ടു രസിക്കുന്ന അനേകായിരം ജനങ്ങൾ…………………….ഇതിനിടയിൽ പന്തയവും വീരസ്യം പറച്ചിലും വെല്ലുവിളികളും സർവസാധാരണം…………………

അങ്ങനെയൊരു ജെല്ലിക്കെട്ട് ദൃശ്യത്തിലേക്ക്…………………..

കാളയുടെ അമറുന്ന ശബ്ദത്തേക്കാൾ ശബ്ദമാണ് ജെല്ലിക്കെട്ട് നടക്കുന്ന വേദിയിൽ ജനങ്ങളുടെ ശബ്ദത്തിന്………………..

ആളുകളുടെ സംസാരത്തിന്റെ ശബ്ദം അവിടം ഉയർന്നു കേട്ടു…………………..

ഒരു ഉത്സവപ്രതീതിയാണ് അവിടെ…………………..

ജെല്ലിക്കെട്ട് വേദി ആളുകളാൽ തിങ്ങിനിറഞ്ഞു നിൽക്കുന്നു………………….

ജെല്ലിക്കെട്ട് നടക്കുന്ന മണ്ണിൽ നിന്നും ദൂരത്തിൽ മുള കെട്ടി തിരിച്ചാണ് ആളുകൾക്ക് നിൽക്കാനുള്ള സ്ഥലം ഉണ്ടാക്കിയിട്ടുള്ളത്…………………..

അതിനുള്ളിലേക്ക് കാണികൾക്ക് പ്രവേശനമില്ല…………………മുളകൾ ഉയരത്തിൽ കെട്ടി ആളുകൾക്ക് കാണാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്……………………

ജെല്ലിക്കെട്ട് കാളയെ കീഴ്പ്പെടുത്താനുറച്ച് വീരന്മാർ ജെല്ലിക്കെട്ട് നടക്കുന്ന മണ്ണിൽ ജെല്ലിക്കെട്ട് കാളയുടെ രംഗപ്രവേശനത്തിനായി കാത്തുനിൽക്കുന്നു…………………..

വീരന്മാർ ഒറ്റയ്ക്കല്ല…………….എഴുപേരടങ്ങിയ ഒരു സംഘമായാണ് നിൽക്കുക…………………..

ഓരോ സംഘവും ഓരോ സ്ഥലത്ത് വിട്ടുമാറി തമ്പടിക്കും………………..

ഓരോ സംഘത്തിനും മറ്റേ സംഘം എതിരാളികളാണ്……………..അത് സ്വന്തം നാട്ടിൽ നിന്നാണെങ്കിൽ പറയുകയും വേണ്ടാ…………………………..

“ഏയ്………………പച്ചേ…………… എവിടെടാ നിന്റെ ഗൊയ്യാ……………….”……………..ഭാർഗവൻ പച്ചയെ വിളിച്ചു ചോദിച്ചു…………………

ഭാർഗവനും പച്ചയും………………രണ്ടുപേരും മിഥിലാപുരിക്കാർ………………… പക്ഷെ രണ്ടുപേരും രണ്ട് സംഘത്തിലാണ്………………….
.അപ്പോൾ അവർ തമ്മിലുള്ള മമത ഊഹിക്കാവുന്നതെ ഒള്ളൂ……………………

ഭാർഗവൻ ഒരു സംഘത്തിന്റെ നേതാവ്………………..പച്ച വേറൊരു സംഘത്തിൽ ഉള്ളതാണ്…………………

പച്ചയുടെ സംഘത്തിന്റെ നേതാവിനെയാണ് ഭാർഗവൻ ചോദിച്ചത്…………………………..

പച്ച ഒന്നും മറുപടി പറഞ്ഞില്ല…………………….പച്ച വളരെ മെലിഞ്ഞ ഒരു ശരീരപ്രകൃതിക്കാരനാണ്……………..ഭാർഗവനാണെങ്കിൽ കരുത്തനും…………………

“എന്തെടാ……………..നിന്റെ ഗൊയ്യാ പേടിച്ചു

നാടുവിട്ടോ…………………”……………….ഭാർഗവൻ കളിയാക്കി പിന്നേം ചോദിച്ചു…………………

“ഞങ്ങളുടെ അയ്യാ അങ്ങനെ പേടിച്ചു നാടുവിടുന്നവൻ ഒന്നുമല്ല……………..വീരനാണ്………………”……………….പച്ച അഭിമാനത്തോടെ പറഞ്ഞു………………….

“എന്നിട്ട് എവിടെടാ നിന്റെ വീരൻ ഗൊയ്യാ……………….പേടിച്ചു വീട്ടിൽ ഇരിക്കുന്നുണ്ടാകും……………….”………………..ഭാർഗവൻ പച്ചയെ കളിയാക്കി…………………

പച്ചയോ ഒപ്പമുള്ളവരോ ഒന്നും മറുപടി പറഞ്ഞില്ല…………………ഭാർഗവനും കൂട്ടരും പൊട്ടിച്ചിരിച്ചു………………….

“നിനക്ക് വീരനാരാണെന്ന് ഞാൻ കാണിച്ചു തരാം…………………വാടിവാസൽ കടന്നു വരുന്ന അടുത്ത കാളയെ ഞാൻ കീഴ്പ്പെടുത്താം………………… അതിന് അടുത്ത് വരാൻ പോകുന്ന കാളയെ നീയും നിന്റെ ഗൊയ്യായും കീഴ്പ്പെടുത്തുമോ……………………”……………….ഭാർഗവൻ വെല്ലുവിളിയോടെ പച്ചയോട് ചോദിച്ചു……………………

“എന്റെ അയ്യായ്ക്ക് ഏതൊരു ജെല്ലിക്കെട്ട് കാളയും പ്രശ്നമല്ല……………..എന്റെ അയ്യാ വീരനാണ്…………………അടുത്ത കാള അയ്യായ്ക്ക് മുന്നിൽ തല കുനിക്കുന്നത് ഞാൻ കാണിച്ചു തരാം………………….”………….പച്ച ആ വെല്ലുവിളി ഏറ്റെടുത്തു……………………

“ഹാ കാണാം………………..”………….വാശിയോടെ പറഞ്ഞുകൊണ്ട് ഭാർഗവൻ തിരിഞ്ഞു സംഘത്തിന് അടുത്തെത്തി…………………..

“നീ എന്തുകണ്ടിട്ടാ അവനെ വെല്ലുവിളിക്കാൻ പോയത്…………………പച്ച പറഞ്ഞത് മുഴുവൻ സത്യമാണെന്ന് നിനക്കറിയില്ലേ…………………”……………..ഭാർഗവന്റെ ഒരു കൂട്ടാളി ഭർഗവനോട് ചോദിച്ചു…………………

ഭാർഗവൻ അവനെ നോക്കി പൊട്ടിച്ചിരിച്ചു………………

കൂട്ടാളി കാര്യം മനസ്സിലാകാതെ ഭാർഗവനെ നോക്കിനിന്നു…………………..

“ആ വാടിവാസൽ കടന്ന് അടുത്ത് വരാൻ പോകുന്നത് കൊല്ലൂർ മാരിയപ്പൻ എന്ന കാളയാണ്………………….അവനെ നമ്മൾ കീഴ്പ്പെടുത്തും……………….. അതിന് അടുത്ത് വാടിവാസൽ കടന്നു വരാൻ പോകുന്ന കാളയുടെ പേര് കരിങ്കാലൻ മുത്തു എന്നാണ്…………………..”……………..ഭയാനകമായ ഒരു ചിരിയോടെ ഭാർഗവൻ പറഞ്ഞു………………….

ആ ചിരിയുടെ സ്വാധീനം കൂട്ടാളിയിലും വന്നു ചേർന്നു………………….

ആ ചിരിയേക്കാൾ അവനെ ഭയപ്പെടുത്തിയത് ആ പേര് ആണ്……………….
.

കരിങ്കാലൻ മുത്തു…………………

“കരിങ്കാലൻ മുത്തുവോ……………..”………………ഭയത്തോടെ കണ്ണും തള്ളി കൂട്ടാളി ഭാർഗവനോട് ചോദിച്ചു………………….

“അതെ……………….കഴിഞ്ഞ പാലമേട് ജെല്ലിക്കെട്ടിന് പന്ത്രണ്ട് പേരെ കുത്തിക്കൊന്ന അതേ കരിങ്കാലൻ മുത്തു തന്നെ………………..”………………ആ ഭയാനകമായ ചിരി വീണ്ടും ഭാർഗവനിൽ നിറഞ്ഞു…………………

ഈ നിമിഷം രണ്ടു പാദങ്ങൾ പാടവരമ്പിലൂടെ ഒരു ലക്‌ഷ്യം നോക്കി പായുകയായിരുന്നു……………………..

പാടത്ത് പണിയെടുക്കുന്നവർ ചിരിയോടെ ആ ഓട്ടം നോക്കി നിന്നു…………………..

“അപ്പൊ ഇന്നൊരു ജെല്ലിക്കെട്ട് കാളയുടെ കാര്യം കൂടെ തീരുമാനമാകും……………………”………………പണിയെടുത്തുകൊണ്ടു നിന്ന ഒരാൾ അടുത്തുള്ള പെണ്ണിനോട് പറഞ്ഞു………………..

ആ പെണ്ണ് ഓടുന്ന ആളെ നോക്കി ചിരിച്ചു……………….

“എന്തൊക്കെ വീരനാണെന്ന് പറഞ്ഞിട്ടെന്താ………………അവൾ കാണാതെയുള്ള പോക്ക് ആണത്………………..”………………..ആ പെണ്ണ് ചിരിച്ചുകൊണ്ട് പറഞ്ഞു……………………

“അത് ശെരിയാ………………..ജെല്ലിക്കെട്ട് കാളയുടെ മുൻപിലെ ഈ വീരം ഒക്കെ ഒള്ളു………………….അവളുടെ മുന്നിൽ പഞ്ചപാവമാണ്……………….ഹഹ…………………”…………………അയാളും ചിരിച്ചുകൊണ്ട് ആ പെണ്ണിനെ അനുകൂലിച്ചു……………………

“അതാണ് സ്നേഹത്തിന്റെ ശക്തി………………….”…………….പെണ്ണ് പറഞ്ഞു…………………

അയാൾ മൗനത്തോടെ അത് സമ്മതിച്ചു……………………

പക്ഷെ ആ പാദങ്ങൾ അപ്പോഴും നിർത്താതെയുള്ള ഓട്ടത്തിൽ ആയിരുന്നു…………………..

“ഹൂറേ………………..ഹൂറേ……………..ഹൂറേ……………….”……………..പെട്ടെന്ന് ഒരു ശബ്ദം പച്ചയും ഭാർഗവനും ഒക്കെ കേട്ടു……………………..

അവർ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി…………………….

ആളുകൾ ഒരു ജെല്ലിക്കെട്ട് കാളയെ പൂജിച്ചു മാലയൊക്കെ ചാർത്തി കൊണ്ടുവരുന്നു…………………കുറച്ചുപേർ കാളയുടെ മേൽ കളറുകൾ വാരി പൂശുന്നു…………………..അവർ ആ വലിയൊരു ആഘോഷമായി ആ കാളയെ കൊണ്ടുവന്നു…………………….

കാളയെ ഇരുവശത്തു നിന്നും ആളുകൾ കയറുകളാൽ മുറുക്കെ പിടിച്ചിരുന്നു…………………….. കാളയെ കണ്ട് പച്ച ഞെട്ടി………………….

“കൊല്ലൂർ മാരിയപ്പൻ………………..അപ്പൊ അടുത്തത് കരിങ്കാലൻ മുത്തു………………….”…………..ഒരു മിന്നൽ പിണർ പോലെ ആ സത്യം പച്ച മനസ്സിലാക്കി……………………..

പച്ച തിരിഞ്ഞു ഭാർഗവനെ നോക്കി…………………….

ഭാർഗവൻ അവനെ നോക്കി ചിരിച്ചു………………ഒരു കൊടൂരമായ ചിരി……………………..

“എല്ലാവരും തയ്യാറാവൂ………………..നമ്മുടെ ഇര ഇതാ എത്തിക്കഴിഞ്ഞു……………………”………………..ഭാർഗവൻ തന്റെ കൂട്ടാളികളോട് പറഞ്ഞു……………………..

എല്ലാവരും കൈയ്യിൽ മണ്ണെടുത്തു ശരീരത്തിൽ തേച്ചു……………………..വഴുതാതിതിരിക്കാനായി……………………………..

കൊല്ലൂർ മാറിയപ്പന്റെ ഒപ്പം ഉണ്ടായിരുന്ന ആൾ കാളയുടെ തലയ്ക്കുമുന്നിൽ താലം കൊണ്ട് ഉഴിഞ്ഞതിന് ശേഷം അവന്റെ നെറ്റിയിൽ കുങ്കുമം കൊണ്ട് കുറിയിട്ടു……………………..

അവർ കാളയെ വിടാനായി ഒരുങ്ങി……………….

ഭാർഗവനും കൂട്ടരും കാളയെ സസൂഷ്മം വീക്ഷിച്ചു…………………….

പൂജിച്ചയാൾ കാളയുടെ മുന്നിൽ നിന്ന് മാറി……………….

ചുവന്ന വസ്ത്രം ധരിച്ചു നിൽക്കുന്ന ആളുകളെ കണ്ടു കാളയുടെ കണ്ണിൽ തീപ്പൊരി ചിതറി…………………….

കാള തല ഇരുവശത്തേക്കും കറക്കിയിട്ട് മുക്രയിട്ടു…………………..

“ഓഹോയ്…………….ഓഹോയ്………………..ഓഹോയ്…………………”………………….കാളയെ കയറിനാൽ പിടിച്ചു നിന്നവർ താളത്തിൽ ചൊല്ലി……………………

അഞ്ചാമത്തെ “ഓഹോയ്..” വിളിക്ക് കാളയുടെ മേലുള്ള കയർ അവർ വിടും…………………..

കാളയാണെങ്കിൽ ആളുകളെ കണ്ട് തന്റെ കാൽ പിന്നിലോട്ട് വീശി വീശി മുന്നോട്ട് കുതിക്കാനുള്ള വ്യഗ്രത ശക്തമായി കാണിക്കുന്നു…………………..

“ഓഹോയ്……………………ഓഹോയ്…………………”……………….അവർ കയറുകൾ വിട്ടു…………………

കാള സ്വതന്ത്രനായി…………………….

കാള ആളുകളുടെ ഇടയിലേക്ക് കുതിച്ചു……………………..

കണ്ണ് ചുവപ്പിച്ഛ് കൊമ്പും കുലുക്കി വേഗതയിൽ പാഞ്ഞടുക്കുന്ന ജെല്ലിക്കെട്ട് കാള ഏവരിലും ഭയം ജനിപ്പിച്ചു………………………

ഒരു സംഘം കാളയെ പൂട്ടാനായി അതിന്റെ മുന്നിലേക്ക് ചാടി വീണു……………………

മുന്നിലേക്ക് ചാടി വീണവനെ കാള തലകൊണ്ട് അവന്റെ വയറിൽ ഇടിച്ചു…………….അവൻ മുന്നോട്ട് തെറിച്ചുപോയി……………………

ബാക്കിയുള്ളവർ കാളയുടെ പൂഞ്ചിലും വയറിലും അള്ളിപ്പിടിച്ചു……………………

മാരിയപ്പൻ അവരെയും കൊണ്ട് പായാൻ തുടങ്ങി……………………

പായുന്നതിനിടയിൽ മാരിയപ്പന്റെ മേലിൽ അള്ളിപ്പിടിച്ചവർ എല്ലാം പലവഴിക്ക് തെറിക്കാൻ തുടങ്ങി……………………

അവസാനം പൂഞ്ഞിൽ അള്ളിപ്പിടിച്ചവൻ മാത്രം ബാക്കിയായി…………………

അവനെ മാരിയപ്പൻ ആളുകൾക്ക് നില്ക്കാൻ ഇടം ഉണ്ടാക്കിയ മുള കൊണ്ട് കെട്ടിയ വേലിയിലേക്ക് കറക്കി എറിഞ്ഞു……………………..

അവൻ ആളുകളുടെ ഇടയിലേക്ക് പറന്നു വീണു………………………..

ഭാർഗവനും സംഘവും കാളയുടെ അടുത്തേക്ക് അടുത്തു…………………

പച്ചയും ബാക്കിയുള്ളവരും അവരുടെ നീക്കങ്ങൾ വീക്ഷിച്ചു നിന്നു………………………

കാള ഭാർഗവനെ കണ്ട് അവന് നേരെ പാഞ്ഞടുത്തു………………………

ഭാർഗവൻ പിന്നിലുള്ളവർ ഇരുവശത്തേക്കും തിരിഞ്ഞു……………………

“വാടാ വാടാ……………….”…………….ഭാർഗവൻ അവനെ കൈനീട്ടി വിളിച്ചു…………………

മാരിയപ്പൻ അടുത്തെത്തിയതും തന്റെ കൊമ്പുകൾ താഴ്ത്തി ഭാർഗവനിൽ കുത്തിയിറക്കാൻ ശ്രമിച്ചതും ഭാർഗവൻ വശത്തേക്ക് ഒഴിഞ്ഞുമാറി കാളയുടെ പൂഞ്ഞിൽ പിടിച്ചു…………………

അതേ നിമിഷം തന്നെ ഭാർഗവന്റെ ഒപ്പം ഉണ്ടായിരുന്നവർ കാളയുടെ മേലിലേക്ക് ചാടി വീണു……………………..

കാളയുടെ വേഗത കുറച്ചു കുറഞ്ഞെങ്കിലും കാള അവരെയും കൊണ്ട് ഓടി……………………..

ഭാർഗവനും കൂട്ടരും കാളയെ തങ്ങളുടെ ശക്തിയാൽ കാളയുടെ വേഗത കുറയ്ക്കാൻ വേണ്ടി ശ്രമിച്ചു……………………….

കാള തന്റെ കൊമ്പുകളാൽ പൂഞ്ഞിൽ പിടിച്ചിരുന്ന ഭാർഗവന്റെ മേൽ കൊമ്പുകൾ താഴ്ത്താൻ ശ്രമിച്ചു കൊണ്ടിരുന്നു………………………

പക്ഷെ ഭാർഗവൻ കാളയെ അതിന് സമ്മതിച്ചില്ല……………………………….

മറ്റുള്ളവരെയും മാരിയപ്പൻ തന്റെ കാലുകളാൽ തൊഴിച്ചു വീഴ്ത്താൻ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും ഒന്നും വില പോയില്ല…………………..

മാരിയപ്പന്റെ വേഗത പതിയെ കുറഞ്ഞു………………….

വേഗത കുറയുന്നതിന് അനുസരിച്ചു ഭാർഗവനും കൂട്ടാളികളും കാളയുടെ മേലുള്ള പിടുത്തത്തിന്റെ ശക്തി കൂട്ടി…………………

കാളയുടെ മുക്രയിടൽ അവസാനിച്ചു………………

ഒടുവിൽ കാള നിന്നു……………….. അവന്റെ കണ്ണുകൾ താഴ്ന്നു…………………….

പക്ഷെ ജെല്ലിക്കെട്ട് കാളയെ കീഴ്പ്പെടുത്തണമെങ്കിൽ കാളയുടെ തല നിലത്ത് മുട്ടിക്കണം…………………..

കാള കുതറുന്നത് നിർത്തി………………….

മാരിയപ്പൻ പൂർണമായും അവരുടെ മുന്നിൽ അടിയറവ് പറഞ്ഞു…………………..

കാളയുടെ പിന്നിൽ പിടിച്ചു നിന്ന ഒരുവനോട് മുന്നിലോട്ട് ചെല്ലാൻ ഭാർഗവൻ ആംഗ്യം കാണിച്ചു……………………

അവൻ കാളയുടെ പിന്നിലെ പിടുത്തം വിട്ട് മുന്നോട്ട് വന്നു………………..എന്നിട്ട് കാളയുടെ കൊമ്പിൽ പിടുത്തം ഇട്ടു…………………….

അവർ കാളയുടെ തല താഴ്ത്താൻ ബലം ഇട്ടു………………..മാരിയപ്പൻ പതിയെ തലതാഴ്ത്തി തുടങ്ങി………………………

പെട്ടെന്ന്………………..

മാരിയപ്പൻ തല ഉയർത്താൻ തുടങ്ങി………………..അവന്റെ ശക്തി തിരികെയെടുത്തു…………………..

മുന്നിലോട്ട് വന്നവന്റെ വയറിന്റെ സൈഡിൽ മാരിയപ്പൻ കൊമ്പുകൾ ഇറക്കി…………………..

അവൻ കരഞ്ഞുകൊണ്ട് കാളയുടെ മേലുള്ള പിടി വിട്ടു………………..അവന്റെ വയറിൽ നിന്നും രക്തം തുളുമ്പി…………………….

ഇതുകണ്ട് ഭാർഗവനും കൂട്ടരും ഭയന്നു…………………

അവർ വിചാരിക്കാത്ത നിമിഷത്തിൽ മാരിയപ്പൻ പെട്ടെന്ന് ശക്തമായി കുതറി………………………

ഭാർഗവൻ ഒഴികെ ബാക്കിയുള്ളവർ മാരിയപ്പന്റെ മേലിൽ നിന്നും തെറിച്ചുവീണു……………………..

തന്റെ ശരീരത്തിന് താഴെ വീണ രണ്ടുപേരുടെ മേൽ മാരിയപ്പന്റെ കാലുകൾ പതിഞ്ഞു………………….അവർ വേദനയാൽ പുളഞ്ഞു……………………

പച്ചയും കൂട്ടരും ഇത് കണ്ടു ഊറിച്ചിരിച്ചു……………….

മാരിയപ്പൻ ഭാർഗവനെയും എടുത്തുകൊണ്ട് ഓടാൻ ആരംഭിച്ചു…………………

ഭാർഗവൻ നിസ്സഹായനായി തുടങ്ങി…………………..

എങ്കിലും പൂഞ്ഞിൽ നിന്ന് പിടിവിടാൻ ഭാർഗവൻ സമ്മതിച്ചില്ല………………….

മാരിയപ്പൻ പെട്ടെന്ന് തന്റെ തല തിരിച്ചുകൊണ്ട് പൂഞ്ഞിൽ പിടിച്ചിരുന്ന ഭാർഗവന്റെ കൈകളിൽ കൊമ്പുകൾ കുത്തി……………………..

ഭാർഗവൻ വേദനയാൽ കരഞ്ഞു………………….

അവന്റെ കൈകളിൽ നിന്നും ചോരയൊലിച്ചു………………………

മാരിയപ്പന്റെ മേലുള്ള അവന്റെ പിടുത്തത്തിന്റെ ബലം കുറഞ്ഞു……………….

ഈ അവസരം മുതലാക്കി മാരിയപ്പൻ കുതറി………………..ഭാർഗവൻ വായുവിൽ വട്ടം കറങ്ങി നിലത്തേക്ക് പതിച്ചു……………………..

നിലത്തേക്ക് പതിക്കുന്നതിന് മുൻപ് ഒരു കാഴ്ച ഭാർഗവൻ കണ്ടു………………………

രണ്ടു പാദങ്ങൾ വാടിവാസൽ കടന്നു ഉള്ളിലേക്ക് വരുന്നത്………………..ശക്തമായ പാദങ്ങൾ…………………..

നമ്മൾ നേരത്തെ പാടവരമ്പത്തിലൂടെ ഓടിയപ്പോൾ കണ്ട അതേ പാദങ്ങൾ…………………..

ഓരോ ചവിട്ടിലും ആ കാലുകൾക്ക് ചുറ്റും പൊടി പറക്കാൻ തുടങ്ങി…………………..

മണ്ണിനോട് ഭാർഗവൻ ചേരുന്നതിന് മുൻപ് ആ പാദത്തിന്റെ ഉടമയെ ഭാർഗവൻ നോക്കി………………….

നീണ്ട കൊമ്പൻ മീശ വെച്ച ആ മുഖം ഭാർഗവൻ കണ്ടു………………….ആ മുഖത്ത് ഒരു പുഞ്ചിരി ഭാർഗവൻ കണ്ടു…………………..

ഭാർഗവൻ മണ്ണിലേക്ക് പതിച്ചു………………..പൂഴിമണ്ണ് അവന്റെ കണ്ണുകളിലേക്ക് വീണ് അവന്റെ കാഴ്ച മങ്ങി……………………..

ആ പാദങ്ങൾ തന്റെ കൊമ്പൻ മീശയും പിരിച്ചു ഒരു ചിരിയോടെ ജെല്ലിക്കെട്ട് മണ്ണിലേക്ക് കടന്നു വന്നു…………………….

ചുറ്റും കൂടി നിന്ന ജനങ്ങൾ അവനെ കണ്ടു……………….അവരിൽ ഹർഷാരവം മുഴങ്ങി………………..

ആളുകളിൽ ഒരു ഓളം അയാളുടെ കടന്നു വരവ് ഉണ്ടാക്കി……………………

ഒരു പേര് അവർ എല്ലാവരും ഒന്നിച്ചു മന്ത്രിച്ചു……………………..

റാസ……………….

റാസ ബിൻ ഖുറേഷി…………….☠️

ആളുകളിൽ ആ പേര് ഒരു ആവേശം തീർത്തു……………..

പച്ചയും കൂട്ടരും റാസയെ കണ്ടു സന്തോഷത്തോടെ ചാടി…………………

ആളുകൾ എല്ലാം ഒന്നിച്ചു ഉച്ചരിച്ച ആ പേര് ഭാർഗവന്റെ ചെവിയിലേക്കും വന്നെത്തി…………………

അവൻ ഒരു ദേഷ്യത്തോടെ ആ മണ്ണിൽ എഴുന്നേൽക്കാൻ ശ്രമിച്ചു………………….പക്ഷേ വിചാരിച്ച പോലെ എളുപ്പം അല്ലായിരുന്നു അത്…………………..

മാരിയപ്പൻ അവനിൽ നല്ലപോലെ ആഘാതം സൃഷ്ടിച്ചിരുന്നു…………………….

എഴുന്നേൽക്കാൻ ശ്രമിച്ചിട്ട് നടക്കാതെ വന്നപ്പോൾ ഭാർഗവന്റെ കൂട്ടാളികൾ ഭാർഗവന് അടുത്തെത്തി……………….അവനെ എഴുന്നേല്പിക്കാൻ ശ്രമിച്ചു……………………

“സൂക്ഷിച്ച് സൂക്ഷിച്ച്……………..മാരിയപ്പൻ ഇടിച്ച് കൂമ്പ് വാട്ടിയിട്ടുണ്ടേ………………. ആരുടേലും കയ്യിൽ ഒരു ഊന്നുവടിയുണ്ടേൽ കൊണ്ട് കൊടുക്കണേ………………. ഇവിടെ ഒന്നിനും വയ്യാത്ത ഒരു വികലാംഗൻ ഉണ്ടേ………………..ആരേലും സഹായിക്കണേ…………………..”………………….പച്ച ഭാർഗവനെ കളിയാക്കി…………………..

ഭാർഗവൻ ദേഷ്യത്തോടെ പച്ചയെ നോക്കി……………….

പക്ഷെ ഇത്തവണ അവനിൽ ഭയം കണ്ടില്ല കാരണം കൂടെയുള്ളത് റാസയാണ്…………………….

പച്ചയും കൂട്ടരും അവനെ നോക്കി പൊട്ടിച്ചിരിച്ചു………………..

റാസ അവനെ നോക്കി പുഞ്ചിരിച്ചു……………………

“നിനക്ക് പറ്റാവുന്ന പണിക്ക് പോയാൽ പോരെ ഭാർഗവോ………………..”………………റാസ ഭാർഗവനെ കളിയാക്കി കൊണ്ട് ചോദിച്ചു…………………

“ഓ എനിക്ക് പറ്റാത്ത പണിയാണ്………………..നീയല്ലേ വലിയ ജെല്ലിക്കെട്ട് വീരൻ………………..അടുത്ത കാളയെ നീ ഒന്ന് കീഴ്‌പ്പെടുത്തി കാണിക്ക്………………….”……………..ഭാർഗവൻ റാസയോട് വാശിയോടെ പറഞ്ഞു…………………

റാസ അവനെ നോക്കി പുഞ്ചിരിച്ചു……………….

“ദാ തിരിഞ്ഞുനോക്കേടാ……………….അവനെ നീ പൂട്ടി കാണിക്ക്………………….”………………..ഭാർഗവൻ റാസയുടെ പിന്നിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു……………………..

പെട്ടെന്ന് പിന്നിൽ നിന്നും ശബ്ദങ്ങൾ ഉയർന്നു…………………..

“ഹുറോ……………. ഹുറോ……………ഹുറോ………………..”………….

റാസ പിന്നിലേക്ക് തിരിഞ്ഞു നോക്കി…………………..

കുറച്ചു ആളുകൾ എല്ലാവരും കൂടി ഒരു കാളയെ ആനയിച്ചു കൊണ്ടുവരുന്നു………………….

കാളയുടെ മേലിലേക്ക് അവർ കളറുകൾ വാരിയെറിയുന്നു………………….മാല ഇടുന്നു………………..

കാള വാടിവാസൽ കടന്നു പുറത്തേക്ക് എത്തി…………………..

കരിങ്കാലൻ മുത്തു………………. റാസ മനസ്സിൽ പറഞ്ഞു…………………..

എല്ലാവരിലും ആ കാളയുടെ വരവ് തന്നെ ഭീതി ജനിപ്പിച്ചു…………………

ഒരു കൂറ്റൻ തന്നെ………………..അസാമാന്യ ഉയരവും തടിയും……………………

മുത്തുവിന്റെ ചുവന്ന കണ്ണുകൾ തന്നെ അവരിലേക്ക് ഭീതിയായി ആഴ്ന്നിറങ്ങി………………….

മുത്തുവിന്റെ വരവ് കണ്ട ആളുകൾ ഉഷാറായി……………………

മുത്തുവിന്റെ ഒപ്പം ഉള്ള ആളുകൾ അവനെ പൂജിച്ചു…………………..

മുത്തുവിന്റെ ഇരുവശത്ത് എന്നല്ല പലവശത്തും കയറുകൊണ്ട് ബന്ധിപ്പിച്ചു കൊണ്ട് ആളുകൾ ഉണ്ടായിരുന്നു…………………

പച്ചയും ബാക്കിയുള്ളവരും അവന്റെ നിൽപ്പ് കണ്ട് തൊണ്ടയിൽ നിന്ന് വെള്ളം ഇറക്കി…………………….

“എന്താടാ പേടിച്ചുപോയോ……………….ഇവനെ നീ കീഴ്പെടുത്തി കാണിക്ക്………………നീ വീരനാണെന്ന് ഞാൻ സമ്മതിക്കാം………………..”…………………ഭാർഗവൻ റാസയ്‌ക്ക് നേരെ വെല്ലുവിളി ഇട്ടു………………….

റാസ അവനെ നോക്കി ചിരിച്ചു……………….അത് പിന്നെ ഒരു പൊട്ടിച്ചിരിയായി…………………….

റാസ ഭാർഗവനെ നോക്കി തന്റെ കൊമ്പൻ മീശ പിരിച്ചു……………………..

റാസ തന്റെ വെല്ലുവിളി ഏറ്റെടുത്തെന്ന് ഭാർഗവന് മനസ്സിലായി………………..

റാസ കരിങ്കാലൻ മുത്തുവിന് നേരെ തിരിഞ്ഞു…………………

റാസയുടെ കണ്ണുകൾ കരിങ്കാലൻ മുത്തുവിനെ സസൂഷ്മം വീക്ഷിച്ചു……………………

കരിങ്കാലൻ മുത്തു ജെല്ലിക്കെട്ട് വേദിയിലേക്ക് ഇറങ്ങി എന്നറിഞ്ഞതും എല്ലാ ആളുകളും ഉഷാറായി………………ആളുകൾക്കായി കെട്ടി ഉയർത്തിയ സ്ഥലങ്ങളിൽ ജനങ്ങൾ തിങ്ങി നിറഞ്ഞു……………………..

റാസ തന്റെ സംഘത്തിന് നേരെ നടന്നു അവരുടെ അടുത്തെത്തി…………………

അവർ മുഴുവൻ റാസയെ തന്നെ നോക്കി………………….

അവരുടെ മുഖത്തെ ഭായ് റാസ വായിച്ചെടുത്തു………………..അവൻ അവർക്ക് നേരെ പുഞ്ചിരിച്ചു…………………..

“എന്തിനാണ് ഭയക്കുന്നത്……………….നമ്മൾ ഇത്രയും നാൾ കീഴടക്കിയ ജെല്ലിക്കെട്ട് കാളയുടെ ഇനത്തിൽ പെടുന്ന ഒന്ന് മാത്രമാണ് കരിങ്കാലൻ മുത്തു……………………ഭയം നമ്മളെ ഇല്ലാതാക്കും………………അതിനാൽ ഭയം നമുക്ക് വേണ്ട…………………കരിങ്കാലൻ മുത്തുവിന്റെ ചരിത്രം ഇന്നത്തോടെ നമ്മൾ അവസാനിപ്പിക്കും പിന്നെ അവിടെ എഴുതാൻ പോകുന്നത് നമ്മുടെ ചരിത്രമായിരിക്കും………………….”……………..റാസ തന്റെ കൂട്ടാളികളോട് പറഞ്ഞു…………………

റാസയുടെ വാക്കിൽ നിന്നും അവരിലേക്ക് ധൈര്യം കടന്നു വന്നു…………………….

“അപ്പൊ അയ്യാ…………….എന്താണ് പദ്ധതി………………”………….പച്ച റാസയോട് ചോദിച്ചു………………….

റാസ അതുകേട്ട് പച്ചയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു…………………..

“പദ്ധതി………………ഞാൻ ആദ്യം കളത്തിൽ ഇറങ്ങുന്നു…………………ഞാൻ മുത്തുവിന്റെ പൂഞ്ഞിൽ പിടിക്കാതെ ഒരാളും അവനെ പിടിക്കാൻ ശ്രമിക്കരുത്…………………..അവന്റെ പൂഞ്ഞിൽ ഞാൻ പിടിച്ച അടുത്ത നിമിഷം നിങ്ങൾ എല്ലാവരും അവന്റെ മുകളിൽ ഉണ്ടായിരിക്കണം………………..”………….റാസ അവരോട് പറഞ്ഞു………………….

അവർ തലയാട്ടി………………….

“ഓഹോയ്…………………ഓഹോയ്……………….ഓഹോയ്……………”……………

കാളയെ കയറിനാൽ ബന്ധിപ്പിച്ചവരുടെ വിളി അവർ കേട്ടു………………..

അവർ തയ്യാറായി…………………

മുത്തു മുന്നോട്ട് കുതിച്ചു………………….

ആളുകൾ കണ്ണിമയ്ക്കാതെ അവനെ നോക്കി………………………

റാസയ്‌ക്ക് മുന്നിലുള്ള ഒരു സംഘവും അവന് നേരെ ചെന്നില്ല………………….മരണഭയം തന്നെ കാരണം………………..

ഭാർഗവൻ റാസയെ നോക്കി……………….

റാസ പെട്ടെന്ന് തന്റെ സംഘത്തിൽ നിന്നും വിട്ടുമാറി മുത്തുവിന്റെ മുന്നിലേക്ക് വന്നു……………………

ആളുകൾ ഇതുകണ്ട് ഉദ്വേഗഭരിതമായി നോക്കിക്കൊണ്ട് നിന്നു…………………..

ഒറ്റയ്ക്ക് തന്റെ മുന്നിലേക്ക് വന്ന റാസയെ കണ്ട് മുത്തു ഒന്ന് നിന്നു………………..

റാസയുടെ സംഘം റാസയുടെ ഓരോ ചുവടും സൂക്ഷിച്ചു നിന്നു………………..

റാസയും മുത്തുവും നേർക്കുനേർ……………….

കണ്ടിരിക്കുന്ന കാണികളിൽ ആവേശം നിറഞ്ഞു………………..

റാസയും മുത്തുവും പരസ്പരം കണ്ണിലേക്ക് ഇമവെട്ടാതെ നോക്കിനിന്നു…………………….

മുത്തു റാസയെ നോക്കി മണ്ണിൽ അവന്റെ കാലുകൾ പിന്നോട്ട് വലിച്ചു…………………..

ഇതേപോലെ തന്നെ റാസയും ചെയ്തു……………….കാലുകളാൽ മണ്ണിൽ പിന്നോട്ട് വലിച്ചു………………..

അവിടം പൊടി പറന്നു……………….

റാസയും മുത്തുവും പരസ്പരം ഇമകൾ തമ്മിൽ കോർത്തത് അപ്പോഴും വിട്ടില്ല………………….

അടുത്ത നിമിഷം അസാമാന്യനായ കരിങ്കാലൻ മുത്തു എന്ന കാള റാസയ്‌ക്ക് നേരെ കുതിച്ചു………………………

റാസ അവന്റെ നേരെയും……………….

കാണികൾ ഇതെല്ലാം ഒരു അത്ഭുതത്തോടെ നോക്കി നിന്നു……………………

റാസയും മുത്തുവും ഓടി അടുത്തെത്താനായി…………………

റാസയുടെ അടുത്ത് എത്താനായതും മുത്തു തന്റെ തല താഴ്ത്തി കൊമ്പുകൾ റാസയ്‌ക്ക് നേരെ പായിച്ചു………………..

റാസ പെട്ടെന്ന് നിലത്തേക്ക് കിടന്നു ആ മണ്ണിൽ ഞരങ്ങിക്കൊണ്ട് മുത്തുവിന്റെ തലയുടെ അടിയിലൂടെയും കാലുകളുടെ ഇടയിലൂടെയും ഞരങ്ങികൊണ്ട് പോയി………………….പോണ പോക്കിൽ മുത്തുവിന്റെ തലയിൽ ഒന്ന് അടിക്കാനും റാസ മറന്നില്ല…………………..

റാസ മുത്തുവിന്റെ പിന്നിലെത്തി……………….

കാണികൾ ഒന്നിച്ചു കയ്യടിച്ചു………………….

മുത്തു തല ഉയർത്തി………………..

തന്റെ കൊമ്പുകളിൽ നിന്നും റാസ വിദഗ്ധമായി രക്ഷപ്പെട്ടു എന്ന് മുത്തുവിന് മനസ്സിലായി……………….മാത്രമല്ല തന്റെ മുഖത്ത് കിട്ടിയ അടി മുത്തുവിൽ വിറളി സൃഷ്ടിച്ചു………………….

റാസ ഒരു ചിരിയോടെ അവനെ നോക്കി നിന്നു………………….

മുത്തു റാസയ്‌ക്ക് നേരെ കുതിച്ചു……………….ഇത്തവണ റാസ അവന് നേരെ ഓടിയില്ല…………………

മുത്തു അവന് അടുത്തെത്താനായതും റാസ പെട്ടെന്ന് അവനിൽ നിന്നും വെട്ടിമാറി മുത്തുവിന്റെ വളത്തുവശത്തിലൂടെ ചെന്ന് തന്റെ കൈകൾ മുത്തുവിന്റെ പൂഞ്ഞിൽ പിടിക്കാൻ ശ്രമിച്ചതും മുത്തു തന്റെ തലയാൽ റാസയെ ഇടിച്ചു………………..

റാസ നിലത്തേക്ക് വീണു…………………

വീണുകിടക്കുന്ന റാസയുടെ അടുത്തേക്ക് കൊമ്പും കുലുക്കി മുത്തു വന്നു…………………

റാസ പെട്ടെന്ന് മുത്തുവിന്റെ മുകളിലൂടെ ഉയരത്തിൽ ചാടി………………..

മുത്തുവിന്റെ കൊമ്പുകൾ ആ പൂഴിമണ്ണിലൂടെ കുറച്ചു ദൂരം ഉരഞ്ഞുപോയി………………….

റാസ മുത്തുവിന്റെ പിന്നാലെ കൂടി………………..

മുത്തു അതിവേഗതയിൽ ഓടാൻ തുടങ്ങി…………………റാസ ഓടി മുത്തുവിന്റെ വലതുവശത്ത് എത്തിയതും നേരത്തെ ചെയ്തത് പോലെ മുത്തു തല കൊണ്ട് റാസയെ ഇടിക്കാൻ ശ്രമിച്ചു………………

ഇത് നേരത്തെ മുൻകൂട്ടി കണ്ടിരുന്ന റാസ മുത്തു തല കൊണ്ട് ഇടിക്കാൻ ആഞ്ഞ ആ നിമിഷം അവന്റെ തല മുകളിലൂടെ ഇടത്തോട്ട് ചാടി മുത്തുവിന്റെ ഇടതുവശത്ത് എത്തി…………………

മുത്തുവിന് എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിന് മുൻപ് തന്നെ റാസയുടെ കൈകൾ അവന്റെ പൂഞ്ഞിൽ പിടുത്തം ഇട്ടിരുന്നു……………..അടുത്ത നിമിഷം തന്നെ റാസയുടെ സംഘം മുത്തുവിന്റെ മേൽ പറന്നു വീണു…………………

റാസയും സംഘവും മുത്തുവിന്റെ ശരീരമാകെ പിടുത്തം ഇട്ടു………………….തങ്ങളുടെ മുഴുവൻ ബലവും മുത്തുവിൽ അവർ പ്രയോഗിച്ചു അല്ലാത്ത പക്ഷം കരിങ്കാലൻ മുത്തുവിന്റെ കൊമ്പുകളുടെ മൂർച്ച തങ്ങൾ അറിയേണ്ടി വരും എന്ന് അവർക്ക് ഉത്തമ ബോധ്യം ഉണ്ടായിരുന്നു………………………..

കരിങ്കാലൻ മുത്തു എന്ന അസാമാന്യനായ ജെല്ലിക്കെട്ട് കാളയ്ക്ക് അവർ എഴുപേരുടെ ശക്തി ഒന്നുമല്ലായിരുന്നു…………………..പക്ഷെ ഈ യുദ്ധം ബലത്തിന്റെയല്ല നെഞ്ചുറപ്പിന്റെയും നിശ്ചയദാർഢ്യത്തിന്റെയുമാണ്………………….അത് അവർക്ക് ഒരുപാട് ഉണ്ടായിരുന്നു……………………

മുത്തു അവരെയും കൊണ്ട് ഓടാൻ ആരംഭിച്ചു………………..റാസയും കൂട്ടരും പക്ഷെ അവനെ വിടാൻ തയ്യാറായില്ല………………….അവർ അവന്റെ മേൽ അള്ളിപ്പിടിച്ചു കിടന്നു……………………

മുത്തു അവരെയും കൊണ്ട് കൊറേ ഓടി……………..ഇതിനിടയിൽ മുത്തു കാലുകൾ കൊണ്ട് അവരെ തൊഴിക്കാൻ ശ്രമിച്ചു…………………….പക്ഷെ അവർ വിദഗ്ധമായി ഒഴിഞ്ഞുമാറി………………….

മുത്തു തന്റെ കൊമ്പുകളാൽ റാസയുടെ കൈകളിൽ മുറിവേല്പിക്കാൻ ശ്രമിച്ചെങ്കിലും റാസ അതൊക്കെ തന്ത്രപരമായി തടുത്തു………………….

ഭാർഗവനും കൂട്ടരും ഇതെല്ലാം കണ്ണിമയ്ക്കാതെ നോക്കിനിന്നു…………………….

കാണികളുടെ അവസ്ഥയും മറിച്ചല്ലായിരുന്നു………………..അവരിൽ ആവേശം തുളുമ്പി………………..

കാരണം നേരിടുന്നത് ജെല്ലിക്കെട്ടിലെ രണ്ട് വമ്പന്മാർ………………..

നേരിട്ട ജെല്ലിക്കെട്ട് കാളകളെ ഒക്കെ മെരുക്കിയ ജെല്ലിക്കെട്ട് വീരൻ റാസ ബിൻ ഖുറേഷിയും ഇതുവരെ ഒരാൾക്കും മെരുക്കാൻ സാധിക്കാത്ത കരിങ്കാലൻ മുത്തുവും……………….

ആവേശം അവിടമാകെ അലതല്ലി…………………..

കരിങ്കാലൻ മുത്തു അവരെ തന്റെ ശരീരത്തിലെ പിടുത്തം അഴിപ്പിക്കാനായി പലതവണ കുതറി…………………പക്ഷെ അവർ അവരുടെ പിടി കൂടുതൽ മുറുക്കി…………………..

കരിങ്കാലൻ മുത്തു അവരെയും കൊണ്ട് ജനങ്ങളെ വേർതിരിച്ചു നിർത്തിയ വേലിയുടെ അടുത്തേക്ക് കൊണ്ടുവന്നു…………………എന്നിട്ട് അവരെ വേലിയിൽ കൂട്ടി ഇടിപ്പിക്കാൻ ശ്രമിച്ചു………………….

ആദ്യം ഇത് മനസ്സിലാകാതിരുന്ന റാസയും കൂട്ടരും മുത്തുവിന്റെ ആദ്യത്തെ ശ്രമം ഏറ്റുവാങ്ങേണ്ടി വന്നു……………………

വേലിയായി കെട്ടിയിരുന്ന മുളയുടെയും കവുങ്ങിന്റെയും നാരുകളും ചീളുകളും അവരുടെ ശരീരത്തിലേക്ക് കേറി…………………

അവർ വേദനയിൽ പുളഞ്ഞു………………….

കരിങ്കാലൻ മുത്തുവിന്റെ ബുദ്ധി കൂർമത റാസ മനസ്സിലാക്കി………………അവൻ ബലവാൻ മാത്രമല്ല ബുദ്ധിമാൻ കൂടിയാണ്…………………

മുത്തുവിന്റെ മേലുള്ള പിടുത്തം ഒരു തെല്ല് പോലും അഴിക്കരുത് എന്ന് റാസ തന്റെ കൂട്ടാളികളോട് ആക്രോശിച്ചു…………………….

അവർ ആ വേദനയിലും റാസയുടെ വാക്കുകൾ അനുസരിച്ചു…………………….

മുത്തു ഈ തന്ത്രം വീണ്ടും പ്രയോഗിക്കാൻ ശ്രമിച്ചു………………..പക്ഷെ ഇത്തവണ റാസയ്‌ക്ക് അവന്റെ തന്ത്രം മനസ്സിലായി………………….

മുത്തു അവരെ കൂട്ടി ഇടിപ്പിക്കാൻ വേണ്ടി വേലിയുടെ അടുത്തേക്ക് കൊണ്ടുവന്നപ്പോൾ റാസ തന്റെ കാലുകൾ ഉയർത്തി വേലിക്ക് താങ്ങായി കെട്ടിയിരുന്ന മരത്തടിയിൽ കാലുവച്ചു……………………

മുത്തുവിന് അവരെ ആ വേലിയിൽ കൂട്ടി ഇടിപ്പിക്കാൻ സാധിച്ചില്ല…. ………………….

മുത്തു വീണ്ടും ശ്രമിച്ചു…………………

റാസ അവരോട് അടുത്തെത്തുമ്പോൾ കാലുകൾ മരത്തടിയിൽ ഉയർത്തിവെച്ചു ബലം പിടിക്കാൻ പറഞ്ഞു………………..അവർ അതനുസരിച്ചു…………………..

ഇത്തവണയും മുത്തുവിന്റെ ശ്രമം പരാജയപ്പെട്ടു……………………

മുത്തു തന്റെ തന്ത്രം ഉപേക്ഷിച്ചു പിന്നെയും അവരെ കൊണ്ട് ഓടാൻ ആരംഭിച്ചു………………….

അവർ തങ്ങളുടെ ശക്തി ഉപയോഗിച്ച് അവന്റെ വേഗം കുറയ്ക്കാൻ ശ്രമിച്ചു………………….

അവസാനം അവരുടെ ശ്രമങ്ങൾ ഫലം കണ്ടുതുടങ്ങി………………….

മുത്തു ക്ഷീണിച്ചു തുടങ്ങി………………….

അവന്റെ വേഗം കുറഞ്ഞു………………

അവർ അവന് മേലുള്ള പിടുത്തത്തിന്റെ ശക്തി പരമാവധി കൂട്ടി………………..

മുത്തു നിന്നു………………

ജനങ്ങൾ കയ്യടിച്ചു…………………

റാസ മുത്തുവിന്റെ പൂഞ്ഞിൽ പിടിച്ചു തന്നെ കുറേ തലതാഴ്ത്തി………………..

അതിന് ശേഷം റാസ മുത്തുവിന്റെ മുന്നിലെ കാലുകളിൽ തന്റെ കാലുകൊണ്ട് അടിച്ചു…………………..

മുത്തു മുട്ടുമടക്കി ഇരുന്നു………………

അവൻ കീഴടങ്ങിയെന്ന് റാസയ്ക്കും കൂട്ടർക്കും തോന്നി…………………

റാസ പച്ചയോട് മുന്നിലോട്ട് വരാൻ ആവശ്യപ്പെട്ടു………………..

പച്ച പതിയെ മുന്നിലോട്ട് ചെന്നു…………………….

കാണികൾ ആകാംഷയോടെ ഈ ദൃശ്യങ്ങൾ നോക്കി കണ്ടു………………….

പച്ച മുന്നിലോട്ട് ചെന്നു………………..

റാസ മുത്തുവിന്റെ പൂഞ്ചിലുള്ള പിടുത്തത്തിന്റെ ശക്തി കൂട്ടി…………………..

റാസ മുത്തുവിനെ നോക്കി………………..

അവന്റെ കണ്ണുകൾ ശാന്തമായിരുന്നു……………..അതുപോലെ അവന്റെ ശ്വാസക്രമവും………………….

റാസ പച്ചയോട് മുത്തുവിന്റെ കഴുത്തിൽ പിടുത്തം ഇടാൻ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു…………………..

പച്ച മുത്തുവിന്റെ കഴുത്തിൽ പിടുത്തം ഇടാനായി മുത്തുവിന്റെ അടുക്കലേക്ക് ചെന്നു……………….

റാസ മുത്തുവിനെ നോക്കി…………………

പെട്ടെന്ന് അവന്റെ കണ്ണുകൾ ഒന്ന് വെട്ടി……………………..

റാസ ആപത്ത് മണത്തു………………….

“പച്ചേ…………..”…………….റാസ ഉറക്കെ വിളിച്ചു………………..

പച്ച റാസയെ നോക്കി അടുത്ത നിമിഷം മുത്തുവിന്റെ തലവെട്ടി…………………

മുത്തുവിന്റെ കൊമ്പുകൾ പച്ചയുടെ വയറിലൂടെ മുറിവുകൾ സമ്മാനിച്ചു കടന്നുപോയി……………….

പച്ച വയറും പൊത്തി നിലത്തേക്ക് വീണു………….അവന്റെ കൈകൾ അടുത്ത നിമിഷം ചോര നിറമാകുന്നത് അവർ പേടിയോടെ കണ്ടു…………………..

അവർ പേടിയോടെ അത് നോക്കി നിൽക്കുന്ന നിമിഷം മുത്തു നാലുകാലിൽ എണീറ്റ് നിന്ന് വളരെ ശക്തമായി കുതറി………………….

റാസ ഒഴികെയുള്ള ബാക്കിയുള്ളവർ എല്ലാം വായുവിൽ പറന്ന് ആ പൂഴി മണ്ണിലേക്ക് വീണു……………….

റാസയുടെ പിടുത്തം അപ്പോഴും അഴിക്കാൻ മുത്തുവിന് സാധിച്ചില്ല………………..

മുത്തു റാസയെയും കൊണ്ട് വേലിയുടെ നേരെ ഓടി…………………

അവരുടെ വരവ് കണ്ട് ആ ഭാഗത്ത് ഉണ്ടായിരുന്ന ജനങ്ങൾ മുഴുവൻ അവിടെ നിന്ന് ഓടി……………..

മുത്തുവും റാസയും കൂടി വേലി പൊളിച്ചു ഉള്ളിലേക്ക് പോയി…………………

മറ്റുള്ളവർ ശ്വാസം പിടിച്ചു ഈ കാഴ്ച കണ്ടു നിന്നു……………………

പൊളിഞ്ഞു കിടന്ന വേലിയിൽ നിന്നും മുത്തു ജെല്ലിക്കെട്ട് മണ്ണിലേക്ക് തിരികെ ഓടി വന്നു……………………

പക്ഷെ അവന്റെ പൂഞ്ഞിൽ റാസ ഇല്ലായിരുന്നു……………….

പച്ചയും കൂട്ടരും സങ്കടത്തോടെ ഈ കാഴ്ച കണ്ടു…………………

ഭാർഗവനും കൂട്ടരും സന്തോഷപ്പെട്ടു…………………

കാണികൾ കരിങ്കാലൻ മുത്തുവും റാസ ബിൻ ഖുറേഷിയും തമ്മിലുള്ള പോരിൽ റാസ തോറ്റു എന്ന് നിശ്ചയിച്ചു…………………….

പക്ഷെ അവരുടെയെല്ലാം ചിന്തകളെ തെറ്റിച്ചു കൊണ്ട് ഒരു കാഴ്ച അവർ കണ്ടു……………………

റാസയും മുത്തുവും പൊളിച്ച വേലിക്ക് അടുത്ത് പൊടി പാറുന്നു………………ചെമ്മൺ നിറത്തിലുള്ള പൊടികൾ ഉയർന്നു പൊങ്ങി……………..

ആ പൊടികളിലൂടെ ഒരുവൻ മുന്നോട്ട് വന്നു………………..വളരെ വേഗത്തിൽ……………….

അവൻ മുത്തുവിനെ ലക്ഷ്യമാക്കി ഓടി……….

പൊടികളിൽ നിന്നും അവൻ ഓടി മുന്നിലെത്തിയപ്പോൾ ആ സിംഹാരാജാവിനെ അവർ കണ്ടു……………………..

റാസ…………………

റാസ ബിൻ ഖുറേഷി………………….

ആ ഒരു കാഴ്ച പലരിലും രോമാഞ്ചം ഉണ്ടാക്കി…………………

പച്ചയുടെയും കൂട്ടരുടെയും മുഖം തെളിഞ്ഞു……………അവർ ആർത്തു വിളിച്ചു………………..

ഭാർഗവന്റെയും കൂട്ടരുടെയും മുഖം ഇരുണ്ടു……………….

ജനങ്ങൾ ആർപ്പുവിളിച്ചു……………..കരഘോഷമുണ്ടാക്കി…………………. വിസിലടിച്ചു………………..

അവരിൽ ഒരു നാദം ആവേശത്തോടെ മുഴങ്ങി കേട്ടു…………….

റാസ………………

റാസ ബിൻ ഖുറേഷി……………….

റാസയുടെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു……………….

റാസ മുത്തുവിന് ഒപ്പം ഓടിയെത്തി………………..

റാസയുടെ കണ്ണുകളിൽ അഗ്നി പടർന്നു………………….

മുത്തു റാസയുടെ വരവ് കണ്ടു……………….

റാസ മുത്തുവിന്റെ ഇടതുവശത്ത് എത്തിയതും പഴയതുപോലെ മുത്തു തല തിരിച്ചു കൊമ്പുകൾ കൊണ്ട് റാസയെ കുത്താനായി ശ്രമിച്ചു…………………..

റാസ ഓട്ടത്തിന്റെ വേഗത ചെറുതായി കുറച്ചു……………..മുത്തുവിന്റെ ഉന്നം തെറ്റി…………………

തല തിരിച്ചു തന്ന മുത്തുവിന്റെ തല നോക്കി റാസ കൈമുഷ്ടികൊണ്ട് ഇടിച്ചു………………….

മുത്തു തല വലത്തേ ഭാഗത്തേക്ക് തിരിച്ചുകൊണ്ട് ഒന്ന് അമറി…………………….

അടുത്ത നിമിഷം റാസ മുത്തുവിന്റെ കഴുത്തിൽ പിടുത്തം ഇട്ടു………………..

മുത്തു കൊമ്പുകൾ കൊണ്ട് അവനെ കുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല……………….

റാസ മുത്തുവിന്റെ മേലുള്ള പിടുത്തം ശക്തമാക്കി………………

റാസയുടെ സംഘം എണീറ്റു………………റാസയുടെ അടുത്ത മുന്നേറ്റം എന്താണെന്ന് ശ്രദ്ധിച്ചു……………….

റാസ മുത്തുവിന്റെ ഓട്ടത്തിന്റെ ദിശ നിയന്ത്രിച്ചു………………….

റാസയുടെ ശക്തിയിൽ നിന്ന് മുത്തുവിന് വിട്ടുമാറാൻ സാധിച്ചില്ല…………………മുത്തു റാസ നിയന്ത്രിച്ച ദിശയുടെ ഓടി……………….

റാസ മുത്തുവിനെ വേലിക്ക് താങ്ങായി നിർത്തിയിരുന്ന ഒരു മരത്തടി ലക്ഷ്യമാക്കി ആണ് ഓടിപ്പിച്ചത്………………….

മരത്തടി മുന്നിൽ കണ്ട മുത്തു ദിശ മാറാൻ ശ്രമിച്ചെങ്കിലും റാസ വിട്ടില്ല…………………

ഒടുവിൽ റാസ ഉദ്ദേശിച്ചത് തന്നെ സംഭവിച്ചു……………..

മുത്തുവിന്റെ തല ആ മരത്തടിയിൽ ശക്തമായി ഇടിച്ചു…………………

റാസ പിടുത്തം വിട്ടിരുന്നു അപ്പോഴേക്കും……………….

മരത്തടി അപ്പുറത്തേക്ക് മറിഞ്ഞു വീണു……………..

മരത്തടിയുമായുള്ള കൂട്ടിമുട്ടൽ മുത്തു ഒന്ന് നിന്ന് കറങ്ങി……………….

തലചുറ്റിയ ആളുകളെ പോലെ മുത്തുവിന്റെ കാലുകൾ തെന്നി……………….

റാസയുടെ ശക്തിയിലും ബുദ്ധിയിലും ആളുകൾ അത്ഭുതപ്പെട്ടു………………

റാസ മുത്തുവിന്റെ ചലനങ്ങൾ ശ്രദ്ധിച്ചു………………..

മുത്തു തന്റെ സാധാരണനില വീണ്ടെടുക്കാൻ ശ്രമിച്ചു……………….

പക്ഷെ അതിന് മുൻപ് അവനെ കീഴ്പ്പെടുത്താൻ റാസ തീരുമാനിച്ചു കഴിഞ്ഞിരുന്നു………………..

“വരിൻ കൂട്ടരേ……………….”……………..റാസ ഉറക്കെ തന്റെ സംഘത്തോട് പറഞ്ഞു…………………

അവർക്ക് കാര്യം മനസ്സിലായി…………………

നില തെറ്റി വേച്ചു നടന്ന കരിങ്കാലൻ മുത്തുവിന്റെ മേൽ റാസയും സംഘവും(പച്ച ഒഴികെ) വീണു………………….

ഇത്തവണ പൂഞ്ഞിൽ പിടിക്കുന്നതിന് പകരം അവന്റെ കഴുത്തിൽ തന്നെയാണ് റാസ പിടുത്തം ഇട്ടത്…………………

മുത്തു തന്റെ തല കൊണ്ട് കുതറാൻ ശ്രമിച്ചെങ്കിലും റാസ പിടുത്തം വിട്ടില്ല………………..മാത്രവുമല്ല കുതറാൻ ശ്രമിച്ച മുത്തുവിന്റെ മുഖത്തിന് റാസ തന്റെ മുട്ടുകാലുകൊണ്ട് ഇടിച്ചു…………………….

അവന്റെ പരാക്രമം നിന്നു………………….

റാസ പിന്നിലുള്ളവനോട് മുത്തുവിന്റെ കാലുകൾ അടിച്ചുകൊണ്ട് മുട്ടുകുത്തിക്കാൻ പറഞ്ഞു………………….

അവർ മുത്തുവിന്റെ മുന്നിലെ കാലുകളിൽ ചവിട്ടി………………..

മുത്തു മുട്ടുകുത്തി……………..

ഇനി റാസയുടെ ഊഴമായിരുന്നു…………….

റാസ തന്റെ മുഴുവൻ ബലവും ഉപയോഗിച്ചു മുത്തുവിന്റെ കഴുത്ത് താഴ്ത്തി……………….

മുത്തു അത്ര പെട്ടെന്ന് കീഴടങ്ങാൻ സമ്മതിച്ചില്ലെങ്കിലും റാസയുടെ കരുത്തിനും നിശ്ചയദാർഢ്യത്തിനും മുന്നിൽ അവന് വേറെ വഴി ഇല്ലായിരുന്നു……………….

അവൻ തല കുനിച്ചു…………….

ഇടയ്ക്ക് കുതറാൻ ശ്രമിച്ച അവന്റെ തലയിൽ റാസ മുട്ടുകാൽ കൊണ്ട് ഇടിച്ചു……………….

കുറച്ചുനേരത്തെ പരിശ്രമത്തിന് ഒടുവിൽ കരിങ്കാലൻ മുത്തു അവന്റെ തല മണ്ണിൽ താഴ്ത്തി……………….

റാസ ബിൻ ഖുറേഷിയുടെ തല വാനോളം ഉയർന്നു……………….

റാസ വിജയിച്ചു……………….

കാണികൾ കരഘോഷം ഉയർത്തി………………

ഭാർഗവനും കൂട്ടരും തല താഴ്ത്തി……………….

റാസയും കൂട്ടരും പതിയെ മുത്തുവിന്റെ മേലുള്ള പിടുത്തം വിട്ടു……………..

കരിങ്കാലൻ മുത്തു ആ പൂഴി മണ്ണിൽ തന്നെ കിടന്നു………………

കാണികൾ റാസയുടെ പേര് ആർത്തുവിളിച്ചു………………..

ഇതുവരെ ഒരാളെ കൊണ്ടും കീഴ്പ്പെടുത്താൻ സാധിക്കാതിരുന്ന കരിങ്കാലൻ മുത്തു റാസയുടെ മുന്നിൽ മുട്ടുമടക്കി………………

റാസയുടെ കൂട്ടാളികൾ റാസയെ അഭിനന്ദിച്ചു…………….അവർ സന്തോഷത്താൽ ചാടി കളിച്ചു……………..

റാസ പച്ചയെ നോക്കി…………….

പച്ചയെ അപ്പോഴേക്കും കുറച്ചുപേർ മുറിവ് പറ്റിയ ഇടത്ത് പച്ചമരുന്ന് തേച്ചുപിടിപ്പിച്ചു……………….

ചോര കുറച്ചു പോയെങ്കിലും മുറിവ് ചെറുതായിരുന്നു………………

റാസ അവന്റെ അടുത്തേക്ക് നടന്നു……………….

റാസയെ കണ്ടതും പച്ച സന്തോഷത്താൽ എണീറ്റു……………….

“എങ്ങനുണ്ടെടാ……………..”…………..റാസ പച്ചയുടെ കൈകളിൽ പിടിച്ചുകൊണ്ട് ചോദിച്ചു………………

“കുഴപ്പമില്ല…………..ഇതൊക്കെ എന്ത്…………….”…………..പച്ച ചിരിച്ചു കൊണ്ട് പറഞ്ഞു……………..

പച്ച റാസയെ കെട്ടിപ്പിടിച്ചു………….റാസ തിരിച്ചും………………

റാസ തിരിഞ്ഞു എല്ലാവരെയും നോക്കി……………….

പച്ച ഭാർഗവനെ നോക്കി……………..

“കണ്ടോ……………ഇതാണ് വീരൻ……………….ഇതാവണം വീരൻ…………….”……………..പച്ച റാസയെ ചൂണ്ടിക്കൊണ്ട് ഭർഗവനോട് പറഞ്ഞു………………

ഭാർഗവൻ ഒന്നും മിണ്ടാതെ തലയും താഴ്ത്തി അവന്റെ കൂട്ടാളികളോടൊപ്പം പുറത്തേക്ക് പോയി……………………

പച്ചയും കൂട്ടരും പൊട്ടിച്ചിരിച്ചു………………

എല്ലാവരും സന്തോഷത്തോടെ ആർപ്പുവിളിച്ചു……………….

കരിങ്കാലൻ മുത്തുവിനെ കീഴടക്കിയ റാസയ്ക്കും കൂട്ടർക്കും നൂറ്റൊന്ന് പൊൻപണം ജെല്ലിക്കെട്ട് പന്തയത്തിൽ നിന്ന് ലഭിച്ചു………………..

ആളുകൾ റാസയെ പൊന്നാടയണിയിച്ചു അഭിനന്ദിച്ചു………………..

പക്ഷെ ഒരാൾ ദേഷ്യത്തിലായിരുന്നു………………….

കരിങ്കാലൻ മുത്തുവിന്റെ ഉടമസ്ഥൻ…………………

മുത്തുവിന്റെ മണ്ണിൽ വീണുള്ള കിടപ്പ് കണ്ട് അയാളുടെ കണ്ണിൽ ദേഷ്യം നിറഞ്ഞു………………..

തന്നെ തോൽപ്പിച്ച മുത്തുവിനോട് അയാൾക്ക് കടുത്ത കോപം തോന്നി………………..

അയാൾ തന്റെ ശിങ്കിടികളോട് മുത്തുവിനെ കൊല്ലാൻ ആജ്ഞാപിച്ചു…………………..

അവർ കുന്തവുമായി മുത്തുവിന് നേരെ ചെന്നു………………….

അവർ കുന്തം നീട്ടി മുത്തുവിന്റെ മുന്നിൽ വന്നു നിന്നു………………….

മുത്തു തന്റെ ക്ഷീണിച്ച കണ്ണുകളിലൂടെ തന്നെ കൊല്ലാൻ നിൽക്കുന്നവരെ കണ്ടു……………..അവൻ പക്ഷെ നിസ്സഹായനായി കിടന്നു…………………

അവർ മുത്തുവിന് നേരെ കുന്തം വീശി…………………

“ഏയ്…………….”……………അവർ പെട്ടന്ന് ദേഷ്യത്തോടെയുള്ള ഒരു വിളി കേട്ടു………………..

അവർ കേട്ടഭാഗത്തേക്ക് നോക്കി……………….

റാസ തങ്ങളുടെ അടുത്തേക്ക് പാഞ്ഞടുക്കുന്നത് കണ്ടു………………..

അവർ കുന്തം താഴ്ത്തി……………….

റാസ അവരുടെ അടുത്തെത്തി……………ഒപ്പം അവന്റെ സംഘവും…………………….

“നിങ്ങൾക്ക് എന്താ പ്രാന്താണോ……………..ഒരു മിണ്ടാപ്രാണിയെ കൊല്ലാൻ…………”…………….റാസ അവരോട് ചോദിച്ചു…………………

“അവനെ കൊല്ലാൻ പറഞ്ഞത് ഞാനാണ്……………..”………..ഉത്തരം നൽകിയത് മുത്തുവിന്റെ ഉടമസ്ഥൻ ആയിരുന്നു………………….

റാസ അയാളെ നോക്കി………………

“ഇത്രയും നാൾ ഇവൻ നിങ്ങളെ ജയിപ്പിച്ചു……………..ഒരുതവണ തോറ്റപ്പോഴേക്കും നീ അവനെ കൊല്ലാൻ ശ്രമിക്കുന്നു…………….നന്ദിയുണ്ടോ നിനക്കൊക്കെ……………..”……………..റാസ ദേഷ്യത്തോടെ അവനോട് ചോദിച്ചു………………

“അവന്റെ ഉടമസ്ഥൻ ഞാനാണ്……………..അവനെ കൊല്ലണോ വേണ്ടയോ എന്നുള്ളത് ഞാൻ തീരുമാനിക്കും……………ഞാൻ പണത്തിന് വേണ്ടിയാണ് അവനെ കളത്തിൽ ഇറക്കുന്നത്…………….അല്ലാതെ എന്റെ പണം കളയാനല്ല……………….”………………….അയാൾ റാസയോട് പറഞ്ഞു……………………

“നിനക്ക് പണം അല്ലെ വേണ്ടത്………………….ഞാൻ തരാം…………….”…………..റാസ അതും പറഞ്ഞു പച്ചയുടെ അടുത്തെത്തി…………………

“പച്ചേ…………..ഈ പണം നമ്മൾ എല്ലാവർക്കും അവകാശപ്പെട്ടതാണ്………………..പക്ഷേ നമ്മൾ ഈ പണത്തിനായി നേടിയ വിജയം ഒരു മിണ്ടാപ്രാണിയുടെ ജീവൻ കളയും……………..ഈ പണം കൊണ്ട് തന്നെ നമുക്ക് ആ ജീവൻ സ്വന്തമാക്കിക്കൂടെ…………………”…………….റാസ പച്ചയോടും കൂട്ടരോടും ചോദിച്ചു………………

അവർ ഒന്നും മിണ്ടിയില്ല……………….

റാസ നിരാശയോടെ തല താഴ്ത്തി……………….

“അയ്യാ………………”…………..പച്ച റാസയെ വിളിച്ചു………………

റാസ തല ഉയർത്തി അവനെ നോക്കി………………

“നിങ്ങളെ ഞങ്ങൾ അയ്യാ എന്ന് വിളിക്കുന്നത് എന്താണെന്നറിയോ……………..നിങ്ങളുടെ ഈ മനസ്സ്……………….ഞങ്ങൾക്ക് വല്ലതും പറ്റിയാൽ പോലും അയ്യാ ഞങ്ങളുടെ ഒപ്പം ഉണ്ടാകും എന്ന് ഞങ്ങൾക്ക് അറിയാം…………………അങ്ങനെയുള്ള ഞങ്ങളുടെ അയ്യായെ തല കുനിപ്പിക്കാൻ ഞങ്ങൾ സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ……………….”………………പച്ച റാസയോട് ചോദിച്ചു………………..

റാസ അവരെ നോക്കി………………..

പെട്ടെന്ന് റാസയുടെ കൂട്ടാളികളിൽ ഒരുവൻ പച്ചയുടെ കയ്യിൽ നിന്ന് ആ പൊൻപണം വാങ്ങിയിട്ട് റാസയുടെ കയ്യിൽ വെച്ച് കൊടുത്തു……………….

“കൊണ്ടുപോയി അവന്റെ അണ്ണാക്കിൽ കൊടുക്ക് അയ്യാ………………കരിങ്കാലൻ മുത്തു ഇനി നമ്മളുടേത്………………..”……………..അവൻ ചിരിച്ചുകൊണ്ട് റാസയോട് പറഞ്ഞു………………

അവന്റെ കൂട്ടാളികളും അതുകേട്ട് ചിരിച്ചു…………….റാസയും അവരോടൊപ്പം കൂടി…………….

റാസ ആ പണവുമായി കരിങ്കാലൻ മുത്തുവിന്റെ ഉടമസ്ഥന് അരികിലെത്തി……………….അവന് നേരെ ആ പൊൻപണം വച്ചുനീട്ടി………………

“നിനക്ക് പണം അല്ലെ വേണ്ടത്…………….ഇതാ…………..ഇവൻ ഇനി എന്റെയാ………………”…………..മുത്തുവിനെ നോക്കിക്കൊണ്ട് റാസ പറഞ്ഞു………………..

ആ പണവും വാങ്ങി അയാളും അയാളുടെ ശിങ്കിടികളും സ്ഥലം വിട്ടു……………….

റാസ മുത്തുവിന് അടുക്കലേക്ക് ചെന്നു……………..

റാസ അവന്റെ മുന്നിൽ മുട്ടുകുത്തി ഇരുന്നു……………….അവന്റെ മുഖത്ത് തലോടി………………

മുത്തുവിന്റെ കണ്ണുകൾ ഒന്ന് വെട്ടി………………തന്നെ രക്ഷിച്ചതിലുള്ള ആ കണ്ണുകളിൽ പ്രകടമായിരുന്നു………………..

റാസയുടെ വലിയ മനസ്സിന് വേണ്ടി കാണികൾ ഒന്നുകൂടെ കയ്യടിച്ചു………………….

റാസയും കൂട്ടരും അവനെ പതിയെ ഉയർത്തി…………………

മുത്തു ഒരു അനക്കം കൊണ്ട്‌പോലും അവരെ പേടിപ്പിക്കാനോ ഉപദ്രവിക്കാനോ ശ്രമിച്ചില്ല…………………

മുത്തു വളരെ ബുദ്ധിമാനായ കാള ആയിരുന്നു……………..അവനെ രക്ഷിച്ചവരെ മനസ്സിലാക്കാൻ അവന് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല…………………..

അവന്റെ ബുദ്ധി ശക്തി റാസയുടെ കൂട്ടാളികളെ പോലും അമ്പരപ്പിച്ചു………………..

അവർ അവന് വെള്ളവും ഭക്ഷണവും കൊണ്ട് കൊടുത്തു…………………

മുത്തു ഉഷാറായി………………

അവർ അവനെ കൊണ്ട് യാത്ര തിരിച്ചു…………….മിഥിലാപുരിയിലേക്ക്………………

കൊട്ടും താളവും മേളവുമായി ഒരു ആഘോഷത്തോടെയാണ് അവർ മിഥിലാപുരിയിലേക്ക് തിരിച്ചു പോന്നത്……………….

പോരുന്ന വഴികളിൽ എല്ലാം കരിങ്കാലൻ മുത്തുവിനെ കീഴടക്കിയ റാസയുടെയും സംഘത്തിന്റെയും വീരചരിതം അറിയിക്കാൻ അവർ മറന്നില്ല………………

അങ്ങനെ ഡാൻസും ചാടി കളിയുമൊക്കെ ആയി അവർ മിഥിലാപുരിയിലെത്തി………………..

തങ്ങളുടെ വീരവിജയം കവലയിലുള്ളവരെ ഒക്കെ അറിയിച്ച ശേഷം അവർ ഓരോരുത്തരും ഓരോ വഴിക്ക് പിരിഞ്ഞു…………………

റാസയും പച്ചയും മാത്രമായി……………….

അവർ മുത്തുവിനെയും കൊണ്ട് വീട് ലക്ഷ്യമാക്കി നടന്നു………………

“അല്ല അയ്യാ…………..നിങ്ങൾ എന്താ വരാൻ വൈകിയത്………………നിങ്ങൾ വരാൻ വൈകിയ നേരം കൊണ്ട് ആ ഭാർഗവൻ എന്നെ പച്ചയ്ക്ക് തിന്നു……………….”……………..പച്ച റാസയോട് ചോദിച്ചു…………………..

“എന്ത് ചെയ്യാനാടാ……………..ഞാനും നേരത്തെ വരാൻ നോക്കിയതാണ്………………പക്ഷെ അവളുടെ കണ്ണ് വെട്ടിക്കാൻ സാധിക്കണ്ടേ……………….”……………….റാസ പറഞ്ഞു…………………..

“അപ്പോ നിങ്ങൾ വന്നത് ഇത്ത അറിഞ്ഞിട്ടില്ലാ……………..”……………………പച്ച ലേശം ഭയത്തോടെ ചോദിച്ചു………………….

“എവിടുന്ന്…………….ഞാൻ കുറച്ചു പിണ്ണാക്ക് വാങ്ങി വരാം എന്ന് പറഞ്ഞു മുങ്ങിയതല്ലേ………………”…………….റാസ ചിരിച്ചുകൊണ്ട് പറഞ്ഞു…………………

“അല്ലാ…………..ഇനി മുത്തുവിനെ എന്ത് പറഞ്ഞാ വീട്ടിൽ കയറ്റുന്നത്……………..”………………..പച്ച പിന്നെയും ചോദിച്ചു…………………..

“ഹാ………………അതാണ് ഞാൻ ഇപ്പോഴും ആലോചിച്ചുകൊണ്ട് ഇരിക്കുന്നെ………………”………………റാസ നിരാശയോടെ പറഞ്ഞു………………….

പെട്ടെന്ന് പച്ച അവർ നടക്കുന്ന വഴിയുടെ ഇടതുവശത്തുള്ള വയലിലൂടെ ഒരു ആൾ വരുന്നത് കണ്ടു കണ്ടു………………………..

ആ ആളുടെ മുഖം കണ്ടതും പച്ചയുടെ നെഞ്ചിൽ ഒരു ഇടിമിന്നൽ വെട്ടി…………………..

“പച്ചേ…………..”……………പച്ച വലത്തോട്ട് തിരിഞ്ഞു തന്റെ ശബ്ദം മാറ്റിക്കൊണ്ട് റാസ കാണാതെ വിളിച്ചു……………..

ആ ശബ്ദം കേട്ടപ്പോൾ റാസ വലതു വശത്തേക്ക് നോക്കി…………………ഒന്നും അറിയാത്ത പോലെ പച്ചയും………………

“ന്തോ……………ദാ വരണൂ………………”…………..പച്ച വലതുവശത്തേക്ക് നോക്കി പറഞ്ഞു……………….

റാസയ്‌ക്ക് ഒന്നും പിടികിട്ടിയില്ല…………………….

“അയ്യാ ഞാൻ പോണൂ…………………”………………എന്ന് പെട്ടെന്ന് റാസയോട് പറഞ്ഞിട്ട് പച്ച വലതുവശത്തെ വാഴത്തോട്ടത്തിലൂടെ ധൃതിയിൽ നടന്നു…………………

റാസ എന്താ നടക്കുന്നത് എന്നറിയാതെ അവൻ പോണതും നോക്കി നിന്നു………………..ഒപ്പം മുത്തുവും…………….

“അല്ലാ ഇവനെ ആരാ ഇപ്പൊ വിളിച്ചത്………….ഇവൻ എങ്ങോട്ടാ ഈ ഓടുന്നത്………….”……………റാസ സ്വയം ചോദിച്ചു……………..

ഒന്നും മനസ്സിലാകാതെ നിന്ന റാസ നേരെ നടക്കാൻ തുടങ്ങിയതും മുന്നിൽ ഒരാൾ റാസയെയും നോക്കി ദേഷ്യത്തോടെ നിൽക്കുന്നത് കണ്ടു…………………നേരത്തെ വയലിൽ പച്ച കണ്ട അതേ ആൾ………………..

അതോടെ റാസയുടെ സംശയങ്ങൾ ഒക്കെ തീർന്നു………………….

പച്ച സ്കൂട്ടായതാണെന്ന് റാസയ്‌ക്ക് മനസ്സിലായി………………….

ആ മുന്നിൽ വിറളി പൂണ്ട് നിൽക്കുന്ന ആളെ പറ്റി പറഞ്ഞില്ലല്ലോ…………………

സായരാ………………

മുഴുവൻ പേര് സായരാ റാസ ബിൻ ഖുറേഷി…………………

റാസയുടെ പ്രിയപത്നി……………..പക്ഷെ പറഞ്ഞിട്ട് കാര്യമില്ല…………..റാസ ജെല്ലിക്കെട്ട് കാളകളോട് എടുക്കുന്ന വീരമൊന്നും ഇവിടെ വില പോകില്ല………………..

റാസയ്‌ക്ക് ഇനിയും കീഴടക്കാൻ സാധിക്കാത്ത ഒരാളാണ് സായരാ……………പക്ഷെ അവളോടുള്ള ഓരോ തോൽവിയും റാസയ്‌ക്ക് അവളോടുള്ള പ്രണയ പൂച്ചെണ്ടുകൾ ആണ്…………………

എല്ലാവരോടും വിജയിക്കാൻ വേണ്ടി പോരാടുന്ന റാസയ്‌ക്ക് സായരയോട് മാത്രം തോൽക്കുന്നതാണിഷ്ടം………………….

അങ്ങനെ സായര റാസയുടെ മുന്നിൽ ദേഷ്യത്താൽ വിറളി പൂണ്ട് നിൽക്കുകയാണ്……………….അമ്മാതിരി പണിയല്ലേ റാസ ഒപ്പിച്ചത്……………

കുറച്ചു പിണ്ണാക്ക് വാങ്ങി വരാം എന്ന് സായരയെ പറഞ്ഞു പറ്റിച്ചാണ് റാസ ജെല്ലിക്കെട്ടിന് വന്നത്…………………

റാസ അവളെ നോക്കി ഇളിച്ചു……………അവളുടെ ഭാവത്തിന് ഒരു മാറ്റവും ഇല്ല………………..

പണി ശരിക്കും പാളി എന്ന് റാസയ്‌ക്ക് മനസ്സിലായി…………………..

സായരാ റാസയുടെ കൈകളിലും ശരീരത്തിലും നോക്കി……………….മുത്തുവിനോടുള്ള മൽപ്പിടുത്തത്തിൽ റാസയുടെ ശരീരമാകെ മുറിവുകൾ ഉണ്ടായിരുന്നു…………….

ആ മുറിവുകൾ കണ്ടതും സായരയുടെ കോപം വർദ്ധിച്ചു…………………….

സായരാ കൈകളിൽ നോക്കുന്നത് കണ്ടതും റാസ കൈകൾ പിന്നോട്ട് മറച്ചു പിടിച്ചു………………..

ഒരുമാതിരി തെറ്റ് ചെയ്തതിന് തൊണ്ടിയടക്കം പിടികൂടി പ്രിൻസിപ്പലിന്റെ മുന്നിൽ കൊണ്ടുപോയി ഇട്ട ഒരു LKG കുട്ടിയുടെ പോലുള്ള പെരുമാറ്റം ആയിരുന്നു റാസയുടെത്………………….

സായരാ റാസയുടെ അടുത്ത് ചെന്ന് കൈകൾ മുന്നോട്ട് പിടിപ്പിച്ചു…………….എന്നിട്ട് ആ കൈകളിലേക്ക് നോക്കി……………………

അവളിൽ ദേഷ്യവും സങ്കടവും ഒരുപോലെ വന്നു………………….

അവൾ റാസയുടെ നെഞ്ചിലും കഴുത്തിലുമൊക്കെ നോക്കി………………….

റാസ അനങ്ങാതെ നിന്നുകൊടുത്തു……………അവളുടെ മുഖത്തേക്ക് നോക്കി നിന്നു റാസ………………

അവളുടെ ഉള്ളിൽ സങ്കടവും കരച്ചിലും കുമിഞ്ഞുകൂടുന്നത് റാസ കണ്ടു……………….പക്ഷെ ദേഷ്യം എന്ന മുഖംമൂടികൊണ്ട് അവൾ അത് മൂടികെട്ടാൻ ശ്രമിച്ചു……………………..

“നിങ്ങൾ പിന്നെയും പോയി ല്ലേ……………….”……………..സായരാ റാസയോട് ചോദിച്ചു…………………..

റാസ മറുപടി ഒന്നും പറയാതെ തല കുനിച്ചു……………..

അവൾ കൈകൾ കൊണ്ട് റാസയുടെ തല പൊക്കി നേരെയാക്കി………………

“ഡോ മാപ്പിളെ തന്നോടാ ചോദിച്ചത്……………….”……………….സായരാ കലിപ്പിൽ തന്നെ……………..

“ഹ്മ്……………പോയെടി…………….”…………….റാസ പതിയെ പറഞ്ഞു……………..

സായരാ റാസയുടെ വയറിൽ ഒരു കുത്ത് കൊടുത്തു……………….

“ഹൌ…………..എന്താടി നിനക്ക് പ്രാന്തായോ……………”………….റാസ വയറിൽ ഉഴിഞ്ഞു കുനിഞ്ഞുകൊണ്ട് ചോദിച്ചു………………..

റാസ കുനിഞ്ഞത് കണ്ടപ്പോൾ റാസയുടെ നടുപുറം നോക്കി സായരാ രണ്ടെണ്ണം കൂടി കൊടുത്തു…………………എല്ലാം വേദനിക്കാതെയുള്ള ഓമനതല്ല്…………………

“ഹാ എനിക്ക് പ്രാന്തായി………………നിങ്ങളോട് ഞാൻ ജെല്ലിക്കെട്ടിന് തല്ലുകൂടാൻ പോകരുത് എന്ന് പറഞ്ഞിട്ടില്ലേ………………..”……………സായരാ കലിപ്പിൽ തന്നെ ചോദിച്ചു……………….

“നീ ഇത് എത്രാമത്തെ തവണയാ എന്നോട് പറയുന്നത്……………….ഞാൻ എന്നെങ്കിലും ഈ കാര്യം അനുസരിച്ചിട്ടുണ്ടോ…………………..”……………….റാസ നേരെ നിന്നിട്ട് പറഞ്ഞു…………………

റാസയുടെ മറുപടി കേട്ടപ്പോൾ സായരാ റാസയുടെ തോളിൽ തല്ലാൻ തുടങ്ങി…………………..

“അനുസരിക്കരുത്………………ഒരിക്കലും അനുസരിക്കരുത്……………………”………..എന്ന് പറഞ്ഞുകൊണ്ട് സായരാ റാസയുടെ തോളിൽ തല്ലി…………………..

റാസ പെട്ടെന്ന് സായരയുടെ ഇരുകൈകളിലും പിടിച്ചു………………..എന്നിട്ട് അവളുടെ പിന്നിലോട്ട് കൈകൾ കൊണ്ടുപോയി പിടിച്ചിട്ട് സായരയെ റാസയുടെ നെഞ്ചിലോട്ട് ഇട്ടു………………….

റാസയുടെ ഏറെക്കുറെ അതേ പൊക്കം സായരയ്ക്കും ഉണ്ട്………………അവളുടെ കണ്ണുകൾ റാസയുടെ കണ്ണിന് നേരെ വന്നു…………………

അവൾ റാസയുടെ കണ്ണുകളിലേക്ക് നോക്കി…………………..റാസയും അവളുടെ കണ്ണുകളിലേക്ക് നോക്കി നിന്നു…………………….

റാസയുടെ കണ്ണുകളിൽ കോർത്ത് അധിക നേരം എടുത്തില്ല…………….സായരയുടെ ദേഷ്യമെന്ന മുഖമൂടി അഴിഞ്ഞു വീണു…………………..

അവൾ കരഞ്ഞു…………….അവളുടെ കണ്ണുകൾ തുളുമ്പി………………..

അവൾ കരയുന്നത് കണ്ടതും റാസ അവളുടെ കൈകളിലെ പിടുത്തം വിട്ട് അവളുടെ മുഖം നെഞ്ചിൽ പൂഴ്ത്തി………………….

അവളുടെ കണ്ണുനീർ തുള്ളികൾ റാസയുടെ നെഞ്ചിനെ നനച്ചു………………….

“നിങ്ങൾക്ക് വല്ലതും പറ്റിയാൽ എനിക്ക് പിന്നെ ജീവിക്കാനാകില്ല……………..അതൊണ്ടല്ലേ ഞാൻ അതിന് പോവണ്ടാ എന്ന് പറയുന്നേ………………”…………….സായരാ കണ്ണുനീർ തുടച്ചുകൊണ്ട് റാസയോട് പറഞ്ഞു…………………….

“എനിക്ക് നിങ്ങൾ ഇല്ലാതെ പറ്റില്ല………………”……………..തോരാത്ത കണ്ണുകൾ തുടച്ചുകൊണ്ട് സായരാ പറഞ്ഞു…………………

അതുകേട്ടതും റാസ അവളെ കെട്ടിപ്പിടിച്ചുകൊണ്ട് അവളുടെ കണ്ണുനീരാൽ നനഞ്ഞ കവിളുകളിൽ ചുംബിച്ചു……………………..

അവളുടെ നെറ്റിയും കണ്ണിമകളും റാസയുടെ ചുണ്ടുകൾ കവർന്നെടുത്തു………………..സായരാ അതെല്ലാം ഏറ്റുവാങ്ങി……………….

അതിന് ശേഷം റാസ വീണ്ടും അവളെ അവന്റെ നെഞ്ചിലേക്ക് കിടത്തി…………………അവൾ അവനെ കെട്ടിപ്പിടിച്ചു നിന്നു…………………

സായരയുടെയും റാസയുടെയും സ്നേഹപ്രകടനങ്ങൾ മുത്തു നോക്കി നിന്നു…………………….

കുറച്ചു നിമിഷങ്ങൾക്ക് ശേഷം സായരാ റാസയുടെ നെഞ്ചിൽ നിന്ന് തലയെടുത്ത് പിന്നിൽ നിൽക്കുന്ന മുത്തുവിനെ നോക്കി…………………..

അവൾ മുത്തുവിനെ നോക്കുന്നത് റാസ കണ്ടു…………………റാസയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു………………………

“ഇതേതാ കാള………………..”………………..സായരാ മുത്തുവിനെ നോക്കിക്കൊണ്ട് ചോദിച്ചു………………….

റാസ സായരയെ ചേർത്തുപിടിച്ചു മുത്തുവിന്റെ അടുത്തേക്ക് നടന്നു………………………….…

“ഇതാണ് കരിങ്കാലൻ മുത്തു……………….”……………മുത്തുവിന്റെ അടുക്കലെത്തി മുത്തുവിന്റെ കഴുത്തിൽ തലോടി കൊണ്ട് റാസ സായരയോട് പറഞ്ഞു……………

അതുകേട്ട് സായരാ ഒന്ന് ഞെട്ടി……………….അത് അവളുടെ മുഖത്ത് പ്രതിഫലിച്ചു………………..റാസ അത് ശ്രദ്ധിച്ചു…………………..

“ഇവനല്ലേ കഴിഞ്ഞ പാലമേട് ജെല്ലിക്കെട്ടിന് പന്ത്രണ്ട് ആളെ………………….”…………….സായരാ സംശയതോടെയും ഭയത്തോടെയും വാക്കുകൾ മുഴുമിപ്പിക്കാതെ റാസയോട് ചോദിച്ചു……………………

“അതേ കരിങ്കാലൻ മുത്തു തന്നെ…………………”………………റാസ പറഞ്ഞു……………….

സായരാ പേടിയോടെയും എന്നാൽ അതിനേക്കാൾ അവിശ്വസനീയതോടെയും മുത്തുവിനെ നോക്കി…………………..

“ഇവനെയാണ് ഞാൻ ഇന്ന് ജെല്ലിക്കെട്ടിൽ കീഴടക്കിയത്………………….”………………റാസ വാക്കുകൾ മുഴുമിപ്പിച്ചു………………..പിന്നെ അത് വേണ്ടായിരുന്നു എന്ന് റാസയ്‌ക്ക് തോന്നി…………………

അത് കേട്ടതും സായരയുടെ മുഖം പിന്നെയും ദേഷ്യത്താൽ ചുവന്നു………………….

അതുകണ്ട് റാസ സ്വന്തം നാവിനെ പഴിച്ചു………………….

“ഡോ തെമ്മാടി മാപ്പിളെ………………….”……………….സായര ദേഷ്യത്തോടെ റാസയെ വിളിച്ചു…………………..

റാസ അവൾക്ക് ഇളിച്ചു കാണിച്ചു കൊടുത്തു…………………..

“പോടാ തെമ്മാടി………………..”………………റാസയുടെ ഇളിച്ചുകാണിക്കൽ കണ്ട് സായര പറഞ്ഞു…………………..

“വാ……………….”……………..റാസ സായരയെ മുത്തുവിന് അടുത്തേക്ക് ചേർത്ത് നിർത്തി…………………….

സായരയ്ക്ക് കുറച്ചു പേടിയുണ്ട്…………………പക്ഷെ റാസ കൂടെയുള്ളതിനാൽ തനിക്ക് ഒന്നും സംഭവിക്കില്ല എന്ന് സായരയ്ക്ക് ഉത്തമ ബോധ്യമുണ്ട്……………………….

കാര്യം റാസ ജെല്ലിക്കെട്ടിന് പോകുന്നത് സായരയ്ക്ക് ഇഷ്ടമില്ലെങ്കിലും റാസയുടെ വീരത്തിൽ സായരയ്ക്ക് സംശയമൊന്നുമില്ല…………………………

റാസ സായരയുടെ കൈകൾ തന്റെ കൈകൾ കൊണ്ട് പിടിച്ച് മുത്തുവിന്റെ മുഖത്തിലൂടെ തലോടി………………….

ആദ്യം പേടിയോടെ ആയിരുന്നെങ്കിലും ഒന്ന് രണ്ടു തവണ തലോടിയപ്പോഴേക്കും സായരയുടെ പേടി പോയി…………………….

റാസ അവളുടെ കൈകളിൽ നിന്ന് പിടി വിട്ടു…………………

സായരാ ഒറ്റയ്ക്ക് മുത്തുവിനെ കരുതലോടെ തലോടി………………….

മുത്തു ഒന്ന് തല തിരിച്ചു സായരയെ നോക്കി…………………

മുത്തു തല തിരിച്ചപ്പോൾ സായരാ ചെറുതായി ഒന്ന് ഭയന്നെങ്കിലും അവൾ ധൈര്യം കൈവിടാതെ അവന്റെ അടുക്കൽ തന്നെ നിന്ന് മുത്തുവിനെ തലോടി……………………

“എന്റെ പൊണ്ടാട്ടി ആണെടാ…………………”…………….മുത്തുവിന്റെ തല തിരിച്ചുള്ള നോട്ടം കണ്ട് റാസ മുത്തുവിനോട് പറഞ്ഞു……………………..

സായരാ അത് കേട്ട് പുഞ്ചിരിച്ചു………………..

അവർ കുറച്ചുനേരം കൂടെ അവിടെ നിന്നു………………… മുത്തുവിനെ കുറച്ചുനേരം കൂടെ സായരാ പരിചയപ്പെട്ടു……………..

ആ നിമിഷങ്ങൾ കൊണ്ട് തന്നെ മുത്തു സായരയെ മനസ്സിലാക്കി…………………അവൻ അവളുടെ അടുക്കൽ നിന്ന് അനാവശ്യമായി ഒന്ന് അനങ്ങിയത് പോലും ഇല്ല………………………..

“സായാ……………….”……………..പെട്ടന്ന് ആ വഴിയുടെ കുറച്ചു മുന്നിൽ ഒരു വിളി സായരാ കേട്ടു………………..അവളും ഒപ്പം റാസയും അങ്ങോട്ട് നോക്കി…………………..

മാണി വല്ല്യമ്മ…………………..കുറച്ചു പ്രായമുള്ള സ്ത്രീയാണ്…………………അവർ വിറക് കെട്ട് തലയിൽ തൂക്കി വരുന്നുണ്ട്………………….

“നിങ്ങൾ രണ്ടും ഇവിടെ പ്രണയിച്ചു ഇരിപ്പാണോ……………..നിങ്ങടെ മോൻ വീടിന്റെ അവിടെ ഉള്ളിലേക്ക് കയറാൻ പറ്റാതെ ഇരിക്കുന്നുണ്ട്………………….”…………………മാണി അവരോട് പറഞ്ഞു……………………

അത് കേട്ടതും സായരാ റാസയുടെ നേരെ തിരിഞ്ഞു………………….

“നിങ്ങൾ ഇന്നും കൊല്ലന്റെ കയ്യിൽ നിന്ന് താക്കോൽ വാങ്ങിയില്ലല്ലോ…………………”…………………..സായരാ റാസയോട് ചോദിച്ചു………………….

റാസ ഇളിച്ചുകൊണ്ട് ഇല്ലാ എന്ന് പറഞ്ഞു………………….

“നല്ല ഉത്തരവാദിത്വബോധമുള്ള തന്ത………………..”…………….സായരാ റാസയെ കളിയാക്കി……………….

സായരയും റാസയും രാവിലെ വീടും പൂട്ടി വയലിലേക്ക് ഇറങ്ങിയാൽ പിന്നെ അബ്ബാസി ഗുരുക്കളുടെ അടുക്കൽ നിന്ന് പഠനം കഴിഞ്ഞു വരുന്ന അവരുടെ മകൻ ആദത്തിന് വീട്ടിലേക്ക് കയറാൻ വാതിൽ തുറക്കാൻ വേറെ താക്കോൽ ഇല്ല………………..അതിനായി കൊല്ലന്റെ അടുക്കൽ താക്കോൽ പണിയിച്ചിട്ട് ദിവസം കുറച്ചായി………………..

പക്ഷെ അത് കൊല്ലന്റെ അടുക്കൽ പോയി വാങ്ങി വരാൻ ഉത്തരവാദിത്വബോധം കുറച്ചു കൂടുതൽ ഉള്ള റാസ എന്നായാലും മറക്കും…………………..

ആദം അലി ഖുറേഷി…………………..

റാസ ബിൻ ഖുറേഷിയുടെയും സായരയുടെയും ഏകപുത്രൻ………………..

ആദത്തിന് പ്രായം ഒമ്പതായി…………………ബാറക്ക് അബ്ബാസിയുടെ അരുമശിഷ്യൻ………………അഭ്യാസമുറകൾ സ്വായത്തമാക്കുന്നതിലും ഓരോ അറിവുകൾ നേടിയെടുക്കുന്നതിലും ബഹുകേമൻ…………………….

“അല്ലാ……………..ആരാപ്പോ ഇത്……………..”………………കഥകൾ പറഞ്ഞ് നമ്മൾ ഒരു വഴിക്ക് പോയപ്പോൾ അടുത്തേക്ക് വന്ന മാണി വല്യമ്മയുടെ ചോദ്യം ശ്രദ്ധിച്ചില്ലല്ലോ………………….

മുത്തുവിനെ നോക്കിയാണ് മാണി ആ ചോദ്യം ചോദിച്ചത്………………..

“ഇതാണ് കരിങ്കാലൻ മുത്തു മാണിയമ്മേ……………..”…………….മറുപടി നൽകിയത് സായരയാണ്………………….

“കാളിയമ്മേ…………….. അവനാണോ ഇവൻ………………..”…………….മാണിയമ്മ അത്ഭുതത്തോടെ സായരയോട് ചോദിച്ചു………………….

മാണിയമ്മയുടെ ഭാവം കണ്ട് റാസ സായരയെ നോക്കി ചിരിച്ചു……………………സായരാ റാസയെ നോക്കി കണ്ണുരുട്ടി…………………

“അതെ മാണിയമ്മേ………………”…………….സായരാ മറുപടി കൊടുത്തു………………..

“റാസ ഇത്തവണ ജെല്ലിക്കെട്ടിൽ തോൽപ്പിച്ചത് ഇവനെ ആണോ………………….”………………….മാണിയമ്മ അത്ഭുതത്തോടെ റാസയോട് ചോദിച്ചു…………………..

“അതെ മാണിയമ്മേ………………….”……………….അതിന് മറുപടി കൊടുത്തത് ഞാനാണ്………………….അതും കോളർ ഒക്കെ പൊക്കി……………………..

അത് കണ്ടതും സായരയ്ക്ക് പിന്നെയും കലിപ്പ് കയറി വന്നു…………………

“നിന്റെ കെട്ടിയവൻ എത്ര വലിയ വീരനാണ്…………………എല്ലാം നിന്റെ ഭാഗ്യം………………”……………..മാണിയമ്മ സായരയോട് പറഞ്ഞു…………………

അതുകേട്ട് റാസ ഊറിച്ചിരിച്ചു………………….സായരാ റാസയെ നോക്കി കണ്ണുരുട്ടി……………………

“ആ വീരത്തരം കുറച്ചു കൂടുന്നുണ്ട്………………ശരിയാക്കി കൊടുക്കാം………………”………………..സായരാ ഒരു ഭീഷണി പോലെ പറഞ്ഞു……………………

“നിങ്ങൾ വന്നേ……………….മോൻ അവിടെ ഒറ്റയ്ക്കാണ്……………..മാണിയമ്മേ ഞങ്ങൾ പോയി………………….”……………..സായരാ പറഞ്ഞു……………….

“ആ ചെല്ല്……………അവൻ അവിടെ ഒറ്റയ്ക്ക് ഇരിക്കുന്നുണ്ട്…………………”………………….മാണിയമ്മ വിറക് കെട്ടുമായി നടന്നു……………………

സായരയും റാസയും വീട്ടിലേക്ക് നടന്നു ഒപ്പം മുത്തുവും………………..

ആദം വീടിന് മുന്നിൽ ഇരിക്കുന്നത് ദൂരെ നിന്നെ സായരയും റാസയും കണ്ടു……………………..

അവർ അവന്റെ അടുത്തേക്ക് നടന്നു……………………

മുന്നിൽ നടന്ന സായരയെ ആണ് ആദം ആദ്യം കണ്ടത്………………….

സായരയെ കണ്ടതും ആശ്വാസത്തോടെയും സന്തോഷത്തോടെയും അവന്റെ കണ്ണുകൾ വിടർന്നു…………………..

സായരയുടെ പിറകിൽ വരുന്ന ഉപ്പയെയും മുത്തുവിനെയും കണ്ടു ആദം ആകാംശയോടെയും അമ്പരപ്പോടെയും നോക്കി നിന്നു………………..അവൻ മുറ്റത്ത് നിന്ന് ഇറങ്ങി സായരയുടെ അടുത്തേക്ക് ഓടി…………………..

അവൻ ഓടി വന്ന് സായരയെ കെട്ടിപ്പിടിച്ചു……………….സായരയും അവനെ തലോടി……………….

ആദം ഉമ്മയെ കെട്ടിപ്പിടിച്ചതോടൊപ്പം പിന്നിൽ നിന്ന മുത്തുവിനെ അത്ഭുതത്തോടെ നോക്കി…………………

അവന്റെ അത്ഭുതത്തോടെയുള്ള നോട്ടം റാസ കണ്ടു………………

റാസ ആദത്തിനെ അടുക്കലേക്ക് വിളിച്ചു……………….

അവൻ ഓടി വന്ന് ഉപ്പയെ കെട്ടിപ്പിടിച്ചു……………….

റാസ അവനെയും എടുത്ത് മുത്തുവിന്റെ മുന്നിലെത്തി………………..

ആദം പേടിച്ചിരുന്നു……………..റാസ ആ ഭയം ഇല്ലാതാക്കി………………

റാസ സായരയെ ചെയ്യിച്ച പോലെ കുറച്ചുനേരം ആദത്തിനെ കൊണ്ട് മുത്തുവിന്റെ മുഖത്ത് തലോടിപ്പിച്ചു…………………അധികം വൈകാതെ അവർ കൂട്ടായി………………

റാസ ആദത്തിനെ മുത്തുവിന്റെ പുറത്ത് ഇരുത്തിച്ചു……………..എന്നിട്ട് അവർ വീടിന്റെ മുറ്റത്തേക്ക് കടന്നു……………..

അവർ മുത്തുവിനെ തണലിൽ കൊണ്ടുപോയി കെട്ടി ഇട്ടു………………അവന് കഴിക്കാൻ പുല്ലും വെള്ളവും കൊടുത്തു………………..

“നിങ്ങൾ എന്താ വൈകിയത് ഉമ്മാ………………..ഞാൻ ഇവിടെ ഒറ്റയ്ക്ക് ഇരുന്ന് മടുത്തു………………….”……………….ആദം ഉമ്മ(സായരാ)യോട് പറഞ്ഞു………………

“ഞാനും എത്ര കാലമായി ഇവളോട് പറയുന്നു നിന്നെ ഇങ്ങനെ ഒറ്റയ്ക്ക് ഇരുത്തണ്ടാ എന്ന്………………..”…………റാസ ചാടി കേറി മറുപടി നൽകി………………..

ആദവും സായരയും ഒന്നും മനസ്സിലാകാതെ റാസയെ നോക്കി……………………..

“എങ്ങനേ………………”…………………സായരാ ഒരു താളത്തിൽ റാസയോട് ചോദിച്ചു…………………..

റാസ ഒരു കള്ളച്ചിരിയോടെ വയറിൽ ഉഴിഞ്ഞു കാണിച്ചുകൊടുത്തു…………………….

സായരയ്ക്ക് കാര്യം പിടികിട്ടി……………….

“പോടാ തെമ്മാടി മാപ്പിളെ…………….”……………ആദം കേൾക്കാതെ റാസയ്‌ക്ക് മനസ്സിലാകുന്ന വിധത്തിൽ സായരാ വിളിച്ചു…………………റാസ അതുകേട്ട് ചിരിച്ചു…………………

“ഉപ്പാ എന്താ പറഞ്ഞെ ഉമ്മ……………….”………….ഒന്നും മനസ്സിലാകാതെ ആദം ഉമ്മയോട് ചോദിച്ചു…………………

“ഉപ്പാ അങ്ങനെ പലതും പറയും ആദൂ…………… അതൊന്നും നോക്കണ്ട……………..മോനു ഇനി എന്തായാലും വീടിന് മുന്നിൽ ഉമ്മാനേം ഉപ്പാനേം കാത്ത് ഒറ്റയ്ക്ക് ഇരിക്കേണ്ടി വരില്ല………………….”……………..സായരാ ആദത്തിന്റെ മുന്നിൽ മുട്ടുകാലിൽ ഇരുന്ന് അവനോട് പറഞ്ഞു………………….

“അതെന്താ ഉമ്മാ……………..”………….ആദം സായരയോട് ചോദിച്ചു……………………റാസയ്‌ക്കും ഒന്നും മനസ്സിലായില്ല…………………

സായരാ തന്റെ സഞ്ചിയിൽ നിന്ന് ഒഎസ് സാധനം പുറത്തേക്ക് എടുത്തു……………….ഒരു താക്കോൽ……………..എന്നിട്ട് അത് ആദത്തിന് കൊടുത്തു…………………

“ഉപ്പാക്ക് അല്ലെ താക്കോൽ വാങ്ങി വരാൻ മറവിയും ബുദ്ധിമുട്ടും അതുകൊണ്ട് ഉമ്മച്ചി തന്നെ പോയി………………..”……………..റാസയെ ഒന്ന് ആക്കിക്കൊണ്ട് സായരാ പറഞ്ഞു……………….

റാസ ഒന്ന് കോട്ടുവാ ഇടുന്ന പോലെ കാണിച്ചു കൊടുത്തു…………………

“ഉമ്മച്ചി മുത്താണ്………………”……………..സായരയ്ക്ക് ഒരു മുത്തം കൊടുത്തിട്ട് ആദം പറഞ്ഞു…………………അവൻ എന്നിട്ട് താക്കോൽ ഒന്ന് പരിശോധിച്ചു…………………..

“ഇത് നല്ല മൂർച്ച ഉണ്ടല്ലോ ഉമ്മാ……………..”……………..ആദം സായരയോട് പറഞ്ഞു………………..

“ഹ്മ്……………ഇത് എപ്പോളും മോന്റെ കയ്യിൽ ഉണ്ടാവണം ട്ടോ………….. ഒരിക്കലും കളഞ്ഞു പോകരുത്……………………”…………………..സായരാ ആദത്തിന്റെ കവിളിൽ പിടിച്ചുകൊണ്ട് പറഞ്ഞു…………………..

“ശരി ഉമ്മ…………….ഇതൊരിക്കലും ഞാൻ കളയില്ല………………”…………….ആദം പറഞ്ഞു……………

സായരാ ആദത്തിനെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുത്തു…………………..

സായരാ എന്നിട്ട് എണീറ്റ് അടുക്കളയിലേക്ക് നടന്നു…………………

റാസ ആദത്തിനെയും പൊക്കി എടുത്ത് കസേരയിലേക്ക് ഇരുന്നു………………….എന്നിട്ട് അവന്റെ പള്ളിക്കൂടത്തിലെ ഓരോ വിശേഷങ്ങൾ കേട്ടു………………………

വൈകുന്നേരം ആയപ്പോൾ റാസയും ആദവും കൂടെ മുത്തുവിന്റെ അരികിലേക്ക് ചെന്നു…………………….

മുത്തുവിന് തന്റെ ജീവൻ രക്ഷിച്ച റാസയോട് വളരെ സ്നേഹവും കടപ്പാടും ഉണ്ടായിരുന്നു………………..

അതുകൊണ്ട് തന്നെ റാസയെയോ റാസയുടെ ഒപ്പം ഉള്ള ഒരാളെ പോലും മുത്തു ഉപദ്രവിക്കാനോ പേടിപ്പിക്കാനോ ശ്രമിച്ചില്ല……………………

കരിങ്കാലൻ മുത്തുവിനെ റാസ കീഴടക്കി കൊണ്ടുവന്നിട്ടുണ്ട് എന്നറിഞ്ഞ് ഒരുപാട് പേർ മുത്തുവിനെ കാണാൻ ചെന്നു……………….

അവർ ഒരാളോട് പോലും മുത്തു തന്റെ കുറുമ്പ് കാണിച്ചില്ല……………….

സത്യത്തിൽ മുത്തുവിന്റെ പെരുമാറ്റം എല്ലാവരെയും റാസയെ ഉൾപ്പെടെ അമ്പരപ്പിച്ചിരുന്നു……………..കാരണം സാധാരണ അധിക ആളുകളുടെ സാന്നിധ്യം പുതിയ ആളുകൾ എന്നിവ എല്ലാം ജെല്ലിക്കെട്ട് കാളകളെ പ്രകോപിപ്പിക്കും………………..അവർക്ക് പെട്ടെന്ന് ദേഷ്യം വരും………………..

പക്ഷെ മുത്തു അതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു……………………..

റാസ മുത്തുവിന്റെ അരികിൽ എത്തിയതും മുത്തു തന്റെ തല റാസയുടെ അടുക്കലേക്ക് നീട്ടി റാസയുടെ അടുത്ത് ചുറ്റിപ്പറ്റി നിന്നു…………………..

റാസ മുത്തുവുമായി നടക്കാൻ ഇറങ്ങി…………….ഒപ്പം ആദമും കൂടി……………….

ആളുകൾ എല്ലാം അമ്പരപ്പോടെയും ചെറിയ പേടിയോടെയും അവരെ നോക്കി…………………….

കുറച്ചു കഴിഞ്ഞപ്പോൾ റാസയുടെ സംഘവും കൂടെ കൂടി………………..

മുത്തു ആണെങ്കിൽ അവരോടൊക്കെ ഇണങ്ങി അവരോടൊപ്പം നടന്നു………………..

മുത്തു പെട്ടെന്ന് ആദമുമായി കൂട്ടായി……………….

ആദം മുത്തുവിന്റെ കഴുത്തിലും മുഖത്തും തലോടും അത് കിട്ടാനെന്ന പോലെ മുത്തു അവനെ ചുറ്റി പറ്റി നിൽക്കും………………….

റാസയ്ക്കും അവരുടെ കൂട്ട് ഇഷ്ടമായി………………..

നാട്ടുകാരെ എല്ലാം കാണിച്ചതിന് ശേഷം അവർ തിരിച്ചു വീട്ടിലേക്ക് പോന്നു………………….

രാത്രിയായി………………..

ഭക്ഷണം കഴിച്ചു കഴിഞ്ഞു കുറച്ചുനേരം വിശ്രമിച്ചു കഴിഞ്ഞു റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ റാസ കണ്ടത് മുത്തുവിന്റെ അടുക്കൽ കുറച്ചു മുന്നിലായി ഇട്ടിരുന്ന കട്ടിലിൽ കിടന്ന് ഉറങ്ങുന്ന ആദമിനെയാണ്………………….

റാസ പുറത്തിറങ്ങിയത് കണ്ടതും ആദം കിടക്കുന്ന ഇടം കാണിച്ചുകൊണ്ട് മുത്തു ഒന്ന് പതിയെ ശബ്ദം ഉണ്ടാക്കി…………………മോൻ ഉറങ്ങി എന്ന മട്ടിൽ………………..

അതുകേട്ട് റാസയ്‌ക്ക് ചിരി വന്നു……………….

റാസ ആദമിന് അടുക്കൽ വന്നു………………അവൻ നല്ല ഉറക്കമായിരുന്നു………………

റാസ ആദം ഉറങ്ങുക ആണെന്ന് ആംഗ്യ ഭാഷയിൽ മുത്തുവിനോട് പറഞ്ഞു………………ആ അതന്നെ അല്ലെ തന്നോട് ഞാൻ പറഞ്ഞത് എന്ന രീതിയിൽ മുത്തു ഒന്ന് തല തിരിച്ചു……………………

റാസ അതുകണ്ട് ചിരിച്ചു…………………..

റാസ ആദമിനെ ആ കട്ടിലിൽ നിന്ന് വാരിയെടുത്ത് ആദമിന്റെ റൂമിലേക്ക് നടന്നു…………………

റാസ ആദമിനെ പതുക്കെ കിടക്കയിൽ കിടത്തി…………………പെട്ടെന്ന് റാസയുടെ കയ്യിൽ എന്തോ തടഞ്ഞു……………….

റാസ അതെന്താണെന്ന് നോക്കി…………………

സായരാ അവന് കൊടുത്ത താക്കോൽ………………..

അത് കണ്ടപ്പോൾ റാസ ഒന്ന് സ്വയം പുഞ്ചിരിച്ചു……………….

റാസ താക്കോൽ എടുത്ത് അവന്റെ നിക്കറിന്റെ കീശയിൽ ഇട്ടു………………

അവന്റെ നെറ്റിയിൽ ഒന്ന് തലോടി കവിളിൽ ഒരു ഉമ്മ വെച്ചിട്ട് പുതപ്പ് അവന്റെ മേൽ ഇട്ടിട്ട് റാസ റൂമിന് പുറത്തേക്ക് നടന്നു……………….

സായരാ അടുക്കളയിൽ അപ്പോൾ അവസാനവട്ട പണികളിൽ ആയിരുന്നു………………….

റാസ അടുക്കളയിലേക്ക് ചെന്നു…………………

സായരാ അവന് എതിരെ തിരിഞ്ഞു നിന്ന് പണിയെടുക്കുന്നത് റാസ കണ്ടു…………………റാസ പമ്മി പമ്മി സായരയുടെ അടുക്കലെത്തി………………….

എന്നിട്ട് പിന്നിലൂടെ സായരയെ റാസ കെട്ടിപ്പിടിച്ചു……………….

അപ്രതീക്ഷിതമായ ആ കെട്ടിപ്പിടുത്തത്തിൽ സായരാ ഞെട്ടി കയ്യിൽ നിന്ന് പാത്രം തെറിച്ചെങ്കിലും കെട്ടിപ്പിടിച്ചത് റാസയാണ് എന്ന് മനസ്സിലാക്കിയപ്പോൾ അവൾ ആശ്വാസപ്പെട്ടു………………..

“ഡോ തെമ്മാടി മാപ്പിളെ……………..”……………അവൾ ദേഷ്യം അഭിനയിച്ചുകൊണ്ട് അവനിൽ നിന്ന് കുതറി………………….

പക്ഷെ റാസയുടെ ശക്തമായ പിടുത്തത്തിൽ നിന്ന് എവിടെ സായരയ്ക്ക് രക്ഷപ്പെടാൻ സാധിക്കുന്നു…………………

“വിട്………….. പണി ഒരുപാട് കിടക്കുന്നുണ്ട് ബാക്കി………………..”…………….സായരാ പറഞ്ഞു………………

റാസ പിടി അയച്ചു……………..

സായരാ ആ പിടുത്തത്തിൽ നിന്ന് കൊണ്ട് തന്നെ റാസയെ തിരിഞ്ഞു നോക്കി……………….

അവളെ തന്നെ നോക്കി നിൽക്കുന്ന റാസയെ സായരാ കണ്ടു…………………

എന്തെ എന്ന് പുരികം ഉയർത്തിക്കൊണ്ട് സായരാ ചോദിച്ചു……………….

അതിന് മറുപടിയായി റാസ അവളുടെ പിൻകഴുത്തിൽ ചുംബിച്ചു……………….

അവൾ ആ ചുംബനത്തിന്റെ ഇക്കിളിയിൽ കുതറി ചാടി…………………

“പോ……………”…………..അവൾ മുന്നോട്ട് കുറച്ചു മാറി നിന്നിട്ട് പറഞ്ഞു……………..

റാസ അവളെ ചുംബിക്കാനായി അവളുടെ മുഖത്തിന് അടുത്തേക്ക് മുഖം കൊണ്ടുവന്നു………………….

സായരാ പെട്ടെന്ന് തടഞ്ഞു………………

റാസ അവളെ നോക്കി………………

“വിയർപ്പാണ് മേലാകെ……………..പോ……………..”…………….സായരാ റാസയോട് പറഞ്ഞു………………….

റാസയുടെ മുഖം നിരാശയിൽ താഴ്ന്നു……………..അത് കണ്ടപ്പോൾ സായരയ്ക്ക് സങ്കടമായി……………….

തിരിച്ചുപോകാനായി തിരിഞ്ഞ റാസയെ പിടിച്ചു തിരിച്ചു നിർത്തി അവന്റെ കവിളിൽ സായരാ ആഞ്ഞു ചുംബിച്ചു…………………

റാസ ആ ചുംബനം ആസ്വദിച്ചു നിന്നു……………….

സായരാ കുറച്ചു നിമിഷങ്ങൾക്ക് ശേഷം ആ ചുംബനം വിടുവിച്ചു……………..മുഖം തിരിച്ചെടുത്തതിനോടൊപ്പം റാസയുടെ കവിളിൽ ഒരു കടി കൊടുക്കാനും സായരാ മറന്നില്ല………………….

റാസ അവളുടെ കവിളിലെ കടി വിടാൻ കൈകൾ ഉയർത്തിയപ്പോഴേക്കും സായരാ അവനെ പിന്നോട്ട് തള്ളി…………………

“പോ പോ………………”……………സായരാ കുസൃതിയോടെ പറഞ്ഞു…………………

“ഓ……………”………….എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് റാസ റൂമിലേക്ക് പോയി………………….

സായരാ പണിയൊക്കെ ഒരുക്കി കുളിച്ചു വസ്ത്രം മാറി റൂമിലേക്ക് വന്നപ്പോൾ റാസയുണ്ട് കിടക്കയിൽ എന്തോ ആലോചിച്ചു കിടക്കുന്നു………………….

സായരാ റാസയെ ഒന്ന് തറപ്പിച്ചു നോക്കിയതിന് ശേഷം ഉണങ്ങിയ വസ്ത്രങ്ങൾ മടക്കി വെക്കാൻ തുടങ്ങി………………….

വസ്ത്രങ്ങൾ മടക്കി വെക്കുന്നതിന് ഇടയിൽ സായരാ റാസയെ ഇടംകണ്ണിട്ട് നോക്കുമ്പോളും റാസ അതേ ചിന്തയിലാണ്…………………

എന്തോ വലിയ കാര്യം ആയിരിക്കും എന്ന് കരുതി സായരാ അവനെ ശല്യപ്പെടുത്താൻ പോയില്ല…………………….

സായരാ വസ്ത്രങ്ങൾ ഒക്കെ മടക്കി വെച്ചിട്ട് കിടക്കയിൽ കയറി കിടന്നു……………….

റാസ അപ്പോളും നല്ല ചിന്തയിലാണ്………………സായരയെ ഒന്ന് നോക്കുന്നുകൂടി ഇല്ലാ………………..

എന്താണപ്പാ ഇതിനും മാത്രം ചിന്തിക്കാൻ സായരയും സംശയിച്ചു………………..

“വലിയ ചിന്തയിൽ ആണല്ലോ…………….”……………സായരാ അവനോട് ചോദിച്ചു………………..

“ഹാ………….”……………സായരയുടെ നേരെ ഒന്ന് തിരിയുക കൂടി ചെയ്യാതെ റാസ അതേ മലർന്ന് കിടപ്പിൽ മറുപടി കൊടുത്തു…………………

സായരയ്ക്കും അത്ഭുതമായി……………..ഇത് ഇപ്പൊ എന്താ സംഗതി……………………

“എന്താണ് ഇതിനും മാത്രം ചിന്തിക്കുന്നെ……………….”……………….സായരാ വീണ്ടും ചോദിച്ചു…………………

“ഒന്നുമില്ല………………..”………………റാസ പറഞ്ഞു………………..

റാസയുടെ ആ മറുപടി സായരയുടെ ആകാംഷ കൂട്ടി………………….

“പറയൂന്നെ………………”………………സായരാ റാസയോട് പറഞ്ഞു………………….

“പറയണോ…………….”…………..റാസ അവളോട് ചോദിച്ചു………………..

“ഹാ പറ……………..”………….സായരാ മറുപടി കൊടുത്തു…………………

റാസ അവളുടെ അടുത്തേക്ക് നീങ്ങി കിടന്നു……………….അവളുടെ മുഖത്തിന് തൊട്ടുമുന്നിലായി മുഖം വെച്ചു………………..

“അതായത് ആദൂ ഇപ്പൊ ഒറ്റയ്ക്ക് അല്ലെ………………”……………റാസ പറഞ്ഞു……………….

“ഹാ അതെ…………….”…………..സായരാ പറഞ്ഞു……………..

“അവന് ഒരു കൂട്ട് വേണ്ടേ…………….അവന്റെ സന്തോഷത്തിലും സങ്കടത്തിലും ഒക്കെ പങ്കു ചേരാൻ……………….”………………….റാസ പറഞ്ഞു……………..

“അതിനല്ലേ നമ്മൾ ഉള്ളത്………………..”…………….സായരാ പറഞ്ഞു…………….

“അതല്ലാ……………..”……………റാസ പറഞ്ഞു……………

“പിന്നെ…………….”……………സായരാ ചോദിച്ചു……………..

“ഒരു ചെറിയ കൂട്ട്………………..”……………റാസ പറഞ്ഞു………………

“നിങ്ങൾ എന്താ ഉദ്ദേശിക്കുന്നെ………………..”…………………കൺപുരികം മുകളിലോട്ട് ഉയർത്തി സംശയത്തോടെ സായരാ ചോദിച്ചു…………………

“അത് ഒരു കുഞ്ഞനിയത്തിയോ അനിയനോ………………..”……………..റാസ ഒരു ചെറിയ പേടിയോടെയും സംശയത്തോടെയും പറഞ്ഞു………………….

സായരാ പെട്ടെന്ന് ഒന്ന് പിന്നിലേക്ക് വലിഞ്ഞിട്ട് റാസയെ ഒന്ന് മുഴുവനായി നോക്കി………………..

“ഇതാണോ നിങ്ങൾ ഇത്ര കാര്യമായിട്ട് ആലോചിച്ചത്………………”……………….സായരാ റാസയോട് ചോദിച്ചു……………….

“ഹ്മ്…………….”…………..ഒരു കള്ളച്ചിരിയോടെ തലയാട്ടിക്കൊണ്ട് റാസ മൂളി……………………

“തെമ്മാടി മാപ്പിള………………”…………….സായരാ ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് റാസയുടെ നെഞ്ചിൽ ഒരു കുത്ത് കൊടുത്തു…………………

“ഈ……………”………………റാസ ഇളിച്ചുകാട്ടി………………….

“വൃത്തികെട്ടവൻ…………….തെമ്മാടി………………”………….അതും പറഞ്ഞു സായരാ ഒന്ന് റാസയെ ഉന്തി………………..

റാസ ഒന്ന് അനങ്ങിയത് പോലും ഇല്ല………………….

റാസ അവൾക്ക് ചുണ്ട് കൂർപ്പിച്ചു കാണിച്ചുകൊടുത്തു…………………….

“തെമ്മാ……………”………….എന്ന് പറഞ്ഞുകൊണ്ട് റാസയെ സായരാ ഉന്താൻ ശ്രമിച്ചതാണ്……………….പക്ഷെ അവൾക്ക് ആ വാക്കുകൾ പൂർത്തീകരിക്കാൻ സാധിച്ചില്ല……………………

അതിന് മുന്നേ തന്നെ റാസയുടെ ചുണ്ടുകൾ സായരയുടെ ചുണ്ടുകളെ കവർന്നെടുത്തു……………….

“തെമ്മാടി മാപ്പിളെ…………….”………….എന്ന അവളുടെ വിളി ആ ചുംബനത്തിൽ അലിഞ്ഞു ഇല്ലാതായി………………..

സായരാ കുതറി………………പക്ഷെ റാസ വിട്ടിട്ടില്ല………………

അവൾ കൈകൾ കൊണ്ട് പതിയെ റാസയുടെ നെഞ്ചിൽ അടിച്ചു………………പക്ഷെ നോ രക്ഷ………………….

റാസ അവളുടെ ചുണ്ടുകളിലെ പ്രയാണം അവസാനിപ്പിച്ചില്ല……………….

പതിയെ സായരയുടെ എതിർപ്പ് നിന്നു……………..

അവളും ആ ചുംബനം ആസ്വദിക്കാൻ തുടങ്ങി…………….

അവർ ഒരു ദീർഘ ചുംബനത്തിലേക്ക് കടന്നു……………..ശ്വാസം എടുക്കാൻ പറ്റാതായപ്പോൾ ആണ് അവർ വിട്ടുമാറിയത്………………….

സായരാ കിതച്ചുകൊണ്ട് റാസയെ നോക്കി……………..

റാസ അവളുടെ കവിളിൽ വേദനിപ്പിക്കാതെ ഒരു കടി കൊടുത്തു…………….നേരത്തെ അടുക്കളയിൽ നിന്ന് റാസയ്ക്ക് കിട്ടിയതുപോലെ…………………..

അവൾ അവനെ കണ്ണുരുട്ടി കാണിച്ചു………………..

റാസ അവളെ വലിച്ചു നെഞ്ചിലോട്ട് ഇട്ടു………………….

അവർ അവരുടെ സ്നേഹപ്രകടനങ്ങൾ കൂടുതൽ ആവേശത്തോടെ തുടർന്നു…………………..

ഇരുട്ട്…………………

കൂരാകൂരിരുട്ട്‌………………….

അന്ധകാരം……………………

ചുറ്റുമുള്ള അന്തരീക്ഷം മാറാൻ തുടങ്ങി………………….

പുഞ്ചിരിച്ചു നിന്ന ചന്ദ്രൻ മേഘങ്ങളിൽ പോയി ഒളിച്ചു…………………….

ഇമ്പമുള്ള കാറ്റ് നിന്നു……………………

സുഖമുള്ള തണുപ്പ് നിന്നു………………….

മൃഗങ്ങളുടെയും പക്ഷികളുടെയും ചലനവും ശബ്ദവും നിന്നു…………………..

മരങ്ങളും ഇതര സസ്യങ്ങളുമെല്ലാം ഭയത്തിൽ അനങ്ങാതെ ശ്വാസം പിടിച്ചു നിന്നു…………………………

ഇനി അവന്റെ വരവാണ്…………………

അന്തരീക്ഷമാകെ കറുപ്പ് പടർന്നു………………….

ഒരുതരം മരവിച്ച തണുപ്പ് അവിടമാകെ പരന്നു………………………

പെട്ടെന്ന് റാസ കണ്ണുകൾ തുറന്നു………………..

എന്തോ സംഭവിക്കാൻ പോകുന്നു എന്ന് റാസയുടെ മനസ്സ് അവനോട് പറഞ്ഞു…………………….

റാസ ചുറ്റും നോക്കി……………….

അവസാനം അവൻ കണ്ടു………………

ജനവാതിലിലൂടെ……………………

ഒരു കറുത്ത രൂപം ഒഴുകി വരുന്നത്…………………..

ശരീരമാകെ കരിമ്പടം പുതച്ച പോലെ………………..

ആ ശരീരത്തിന് കയ്യോ കാലുകളോ മുഖമോ ഒന്നും റാസയ്ക്ക് കാണാൻ സാധിച്ചില്ല………………..

അവന്റെ മുഖത്തിന്റെ ഭാഗത്ത് മനസ്സിൽ വേദന കോരിയിടുന്ന ഇരുട്ട് ആണ് റാസ കണ്ടത്…………………

നെഞ്ചിൽ കിടക്കുന്ന സായരയെ മുറുക്കെ പിടിച്ചുകൊണ്ട് ആ കറുത്ത രൂപത്തിന്റെ വരവ് റാസ കണ്ടു………………….

അവൻ വായുവിൽ പറന്നു കൊണ്ട് റാസയുടെ മുന്നിലേക്ക് വന്നു………………

ആ കറുത്ത രൂപം ജനവാതിലിലൂടെ ഒഴുകി ഇറങ്ങി അവർ കിടക്കുന്ന റൂമിൽ എത്തി…………………

റാസ ഭയത്താൽ അവനെ നോക്കി……………………

അവരുടെ കട്ടിലിന് മുന്നിലായി ആ രൂപം നിന്നു………………..

ആ കറുത്ത രൂപം റാസയെ നോക്കി നിന്നു………………

ആ രൂപം അവനെ തന്നെ നോക്കി നിൽക്കുന്നത് റാസ ഭയത്തോടെ കണ്ടു…………………….

പെട്ടെന്ന് ആ രൂപം പറന്ന് റാസയുടെ തൊട്ടുമുന്നിൽ എത്തി………………….റാസ ഒന്ന് പിന്നിലേക്ക് വലിഞ്ഞു…………………..

അടുത്ത നിമിഷം ആ രൂപം മുകളിലേക്ക് ഉയർന്നു………………

റാസ മുകളിലേക്ക് നോക്കി………………..

“റാസാ………………”……………ആ രൂപം പറഞ്ഞു………………

ആ കറുത്ത രൂപത്തിന് എങ്ങനെ തന്നെ അറിയാം എന്ന സംശയത്തിൽ റാസ മുകളിലേക്ക് തന്നെ നോക്കി കിടന്നു……………….

“റാസ ബിൻ ഖുറേഷി……………….”………………. കറുത്ത രൂപം റാസയുടെ പേര് മുഴുവനായി പറഞ്ഞു………………..

റാസ ആ രൂപത്തെ ഭയത്തോടെ നോക്കി……………….

“കർഷകൻ………………..മിഥിലാപുരിയിലെ കർഷകൻ…………………

റാസ ബിൻ ഖുറേഷി…………………

ശെരിക്കും നീ അതാണോ………………..”…………………കറുത്ത രൂപം പെട്ടെന്ന് റാസയുടെ അടുത്തേക്ക് വന്നുകൊണ്ട് ആ രൂപം ചോദിച്ചു……………….

റാസയ്ക്ക് ഉത്തരം കിട്ടിയില്ല………………..താൻ കർഷകനാണ്…………..അല്ലാതെ ഞാൻ ആരാണ്…………………

“ഹഹഹ ഹഹഹ ഹഹഹ………..

ഹഹഹ ഹഹഹ ഹഹഹ………..

ഹഹഹ ഹഹഹ ഹഹഹ…………”……………..റാസയുടെ സംശയം കണ്ട് കറുത്ത രൂപം അട്ടഹസിച്ചു ചിരിച്ചു………………..

പെട്ടെന്ന് ആ ചിരി നിന്നു………………….

“നീ നിന്റെ വിധിയെ നേരിടാൻ പോകുന്നു റാസ………………..”………….കറുത്ത രൂപം പറഞ്ഞു…………………

റാസയ്‌ക്കൊന്നും മനസ്സിലായില്ല………………..

“നീ നിന്റെ വിധിയെ തിരഞ്ഞെടുക്കുന്ന നിമിഷം നിനക്ക് ഈ ജീവിതത്തിൽ പ്രിയപ്പെട്ടത് എല്ലാം നഷ്ടപ്പെടും………………”……………….സായരയെ നോക്കിക്കൊണ്ടാണ് കറുത്ത രൂപം ആ വാക്കുകൾ പറഞ്ഞത്…………………

അത് കണ്ടതും റാസ അവളെ കൂടുതൽ മുറുക്കെ കൂട്ടിപിടിച്ചു………………..

“ഹഹഹ ഹഹഹ ഹഹഹ………………”………………..റാസ അവളെ കൂടുതൽ ബലമായി കെട്ടിപ്പിടിച്ചത് കണ്ട് കറുത്ത രൂപം വീണ്ടും അട്ടഹസിച്ചു ചിരിക്കാൻ തുടങ്ങി…………………………

റാസ പേടിയോടെ സായരയെ മുറുക്കെ പിടിച്ചു കറുത്ത രൂപത്തെ നോക്കി നിന്നു…………………..

“നിന്റെ പിടുത്തം എത്ര ബലമുള്ളതാണെങ്കിലും നിനക്ക് നഷ്ടപ്പെടേണ്ടത് നഷ്ടപ്പെട്ടിരിക്കും…………………….

അതാണ് നിന്റെ വിധി……………..

ഹഹഹ ഹഹഹ ഹഹഹ”………………അതും പറഞ്ഞു കറുത്ത രൂപം അട്ടഹസിച്ചു ചിരിക്കാൻ തുടങ്ങി………………….

ആ രൂപത്തിന്റെ ശബ്ദം റാസയുടെ ചെവിയിൽ വേദനയായി തീർന്നു…………………

“ആ……………………”…………..ആർത്തുകൊണ്ട് റാസ ഉറക്കത്തിൽ നിന്ന് എണീറ്റു………………….

കണ്ണ് തുറന്നു നോക്കുമ്പോൾ മുൻപിൽ ആ രൂപം ഇല്ല………………..പകരം ഇരുട്ട് മാത്രം……………….

റാസ ചുറ്റും നോക്കി…………….

റാസ ഇരുന്ന് കിതച്ചു……………….

റാസയുടെ അലറലിന്റെ ഒച്ച കേട്ട് സായരയും എണീറ്റിരുന്നു………………..അവൾ റാസയെ കെട്ടിപ്പിടിച്ചു…………………

റാസ അവളെ കണ്ടതും പെട്ടെന്ന് ബലത്തിൽ കെട്ടിപ്പിടിച്ചു………………….

അവളുടെ തോളിൽ റാസ തല ചായ്ച്ചു……………..അവളുടെ പുറത്തിന്റെ ചൂട് റാസയുടെ കൈകൾ ഏറ്റുവാങ്ങി…………………

സായരാ എന്താ സംഭവിച്ചത് എന്നറിയാതെ റാസയുടെ കെട്ടിപ്പിടുത്തത്തിൽ ഇരുന്നുകൊണ്ട് റാസയുടെ മുടിയിഴകളിൽ വിരലോടിച്ചു…………………

“എന്തുപറ്റി………………..”………………സായരാ പതിയെ ചോദിച്ചു…………………

അതിന് മറുപടി എങ്ങനെ പറയും എന്നറിയാനാകാതെ റാസ അവളുടെ തോളിൽ തല വെച്ച് കിടന്നു…………………

“ദുസ്വപ്നം…………….”……………….സായരാ വീണ്ടും ചോദിക്കുന്നതിന് മുൻപ് റാസ ഒരു ഉത്തരം കണ്ടെത്തി………………..

അത് കേട്ടതും സായരാ അവളുടെ കൈകൾ കൊണ്ട് റാസയുടെ പുറത്ത്

തലോടി………………..അവന്റെ കഴുത്തിൽ ചുംബിച്ചു………………..അവനെ കൂടുതൽ അവളോട് ചേർത്തു പിടിച്ചു……………………

കുറച്ചു കഴിഞ്ഞപ്പോൾ റാസയുടെ കിതപ്പടങ്ങി……………….

സായരാ റാസയെ തന്റെ മാറിലേക്ക് കിടത്തി……………….

ഒരു കൊച്ചുകുട്ടിയെന്ന പോലെ റാസ അവളുടെ നെഞ്ചിൽ അവളെയും കെട്ടിപ്പിടിച്ചു കിടന്നു…………………..

അവളുടെ ചൂട് അവന് ആശ്വാസമേകി……………….

അവൻ പതിയെ കണ്ണുകൾ അടച്ചു…………………

പിന്നീട് അവൻ കണ്ണുകൾ തുറക്കുന്നത് സായരയുടെയും ആദത്തിന്റെയും സംസാരം കേട്ടുകൊണ്ടാണ്……………………

“ഡാ ചോർ പൊതിയട്ടെ……………….”…………………സായരാ പറഞ്ഞു……………….

“വേഗം ഉമ്മാ……………..”………………ആദം തിരക്ക് കൂട്ടി………………..

റാസ കണ്ണുകൾ പൂർണമായി തുറന്നു……………ചുറ്റും നോക്കി……………….

നേരം വെളുത്തിരിക്കുന്നു……………………

റാസ തന്റെ മുടിയിഴകൾ ഒന്ന് ഒതുക്കി……………..അപ്പോഴാണ് ഇന്നലത്തെ സ്വപ്നത്തെ കുറിച്ച് റാസയ്ക്ക് ഓർമ വന്നത്…………………..

എന്തായിരുന്നു ആ കറുത്തരൂപം……………..എന്താണത് എന്നോട് പറഞ്ഞത്…………………..ആദ്യമായിട്ടാണല്ലോ ഇങ്ങനെ ഒരു സ്വപ്നം……………………

റാസയ്ക്ക് ഒരു എത്തും പിടിയും കിട്ടിയില്ല……………..

റാസ പുറത്തേക്ക് നടന്നു………………….

ആദം പള്ളിക്കൂടത്തിൽ പോകാൻ തയ്യാറായി നിൽക്കുന്നു………………….ആദം റാസയെ കണ്ടു പുഞ്ചിരിച്ചു………………എന്നിട്ട് ഉപ്പാന്റെ അടുത്തേക്ക് ചെന്നു……………………

റാസ അവനെ കെട്ടിപ്പിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു……………….അവൻ തിരിച്ചും ഒരു ഉമ്മ റാസയ്ക്ക് കൊടുത്തു………………..

പെട്ടെന്ന് സായരാ അടുക്കളയിൽ നിന്ന് ചോറും പൊതിയുമായി വന്ന് അവന്റെ സഞ്ചിയിൽ ചോർ വെച്ചു…………………

ആദം സായരയുടെ കവിളിലും ഉമ്മ കൊടുത്തു……………..സായരാ അവനെ പിടിച്ചു അവന്റെ കവിളിൽ തുടരെ തുടരെ മുത്തം കൊടുത്തു………………..

“ഉപ്പാ ഉമ്മാ ഞാൻ പോയി……………..”…………..ആദം അതും പറഞ്ഞു പുറത്തേക്ക് ഓടി………………

റാസയും സായരയും അവന്റെ പോക്കും നോക്കി ഉമ്മറവാതിലിന്റെ അടുക്കലേക്ക് ചെന്നു………………..

“പള്ളിക്കൂടത്തിൽ അവൻ ഒന്നാമതാണെന്നാ ബാറക്ക് അബ്ബാസി ഗുരുക്കൾ പറഞ്ഞത്………………….”…………………സായരാ ആദത്തിന്റെ പോക്ക് നോക്കിക്കൊണ്ട് പറഞ്ഞു…………………

“അത് പിന്നെ എന്റെയല്ലേ മോൻ……………..”………………..റാസ അവളോട് പറഞ്ഞു…………………..

“ഹയ്യാ……………….”…………….സായരാ റാസയെ ഒന്ന് ആക്കിക്കൊണ്ട് ചിറികോട്ടി……………….

റാസ അവളെ വലിച്ച് നെഞ്ചിലേക്ക് ഇട്ടു……………….സായരാ ദുർബലമായി ഒന്ന് കുതറി…………………

“എന്താ നിനക്കൊരു പുച്ഛം………………..”………………..റാസ അവളോട് ചോദിച്ചു…………………

“പോടാ തെമ്മാടി മാപ്പിളെ…………….”……………..സായരാ പറഞ്ഞു…………….

“പോടാന്നോ…………..”……………അതും പറഞ്ഞു റാസ സായരയെ ചുംബിച്ചു………………….

സായരാ ആദ്യം ഒന്ന് ബലം പിടിച്ചെങ്കിലും പിന്നെ എതിർപ്പ് നിന്നു………………..

കുറച്ചുനേരത്തെ ചുംബനത്തിന് ശേഷം റാസ അവളെ പിടിവിട്ടു…………………..

സായരാ അവനെ വിട്ടുമാറി നോക്കി………………..

“വൃത്തികെട്ടവൻ……………നേരം കാലം ഒന്നുമില്ല…………..ആദ്യം പോയി പല്ല് തേക്ക്……………..നാറുന്നു………………..”………….ചുണ്ടിൽ ഉഴിഞ്ഞുകൊണ്ട് സായരാ അവനെ കളിയാക്കി പറഞ്ഞു……………….

“ഡീ………………”……………റാസ ദേഷ്യത്തോടെ അവളെ പിടിക്കാൻ ചെന്നു…………………

അത് പ്രതീക്ഷിച്ചു നിന്ന സായരാ പെട്ടെന്ന് അവിടെ നിന്നും ഓടി രക്ഷപ്പെട്ടു………………..

“നിന്നെ എന്റെ കയ്യിൽ കിട്ടും……………….”……………അവളുടെ ഓട്ടം നോക്കിക്കൊണ്ട് റാസ വിളിച്ചു പറഞ്ഞു…………………

റാസ കുറച്ചുനേരം അവിടെ നിന്നു……………ഇന്നലത്തെ സ്വപ്നം വീണ്ടു റാസായിൽ സംശയവും ഭയത്തിന്റെ ലാഞ്ജനയും ഉണ്ടാക്കി……………………

റാസ അവന്റെ ഉപ്പാന്റെയും ഉമ്മാന്റെയും റൂമിലേക്ക് പോയി………………

റാസയുടെ പിതാവ് അസ്ലൻ ഖുറേഷിയും മാതാവ് റഹ്മത്തും അവന്റെ ചെറുപ്പത്തിലേ മരിച്ചുപോയതാണ്……………..

മിഥിലാപുരിയിലെ ഏറ്റവും പ്രധാനപ്പെട്ട കുടുംബം ആയിരുന്നു ഖുറേഷി കുടുംബം……………….

എന്നും റാസയ്ക്ക് ഒരു പ്രശ്നമോ മനസ്സങ്കടമോ വരികയാണെങ്കിൽ റാസ അവന്റെ ഉപ്പാന്റെ മുറിയിലേക്ക് പോകും……………….അവിടെ പോയി കുറച്ചുനേരം ഇരിക്കും……………

റാസ അവന്റെ ഉപ്പാന്റെ കിടക്കയിൽ ഇരുന്നു………………….അവന്റെ സംഘർഷ ഭരിതമായ മനസ്സിനെ ശാന്തമാക്കി………………..

കുറച്ചു കഴിഞ്ഞപ്പോൾ സായരാ അവന്റെ അടുത്തേക്ക് വന്നു………………അവന്റെ അടുക്കൽ ഇരുന്ന് അവന്റെ മുടികളിൽ തലോടി…………………

സായരയ്ക്ക് അറിയാം റാസ ഇവിടേക്ക് വന്നെങ്കിൽ എന്തോ അവനെ വേട്ടയാടുന്നുണ്ട് എന്ന്…………………….

സായരാ……………….റാസയ്ക്ക് കിട്ടിയ വരം…………….അതിനും കാരണം അവന്റെ കുടുംബത്തിന്റെ മഹിമ……………….അതുകൊണ്ട് മാത്രമാണ് അനാഥനായ റാസയ്ക്ക് സായരയെ കിട്ടിയത്…………………….

സായരാ റാസയ്ക്ക് ഒരു ഭാര്യ മാത്രം അല്ലായിരുന്നു……………………ഒരു ഉമ്മാന്റെ സ്നേഹവും കരുതലും അവൾ അവന് കൊടുത്തിരുന്നു…………………….റാസയെ സ്നേഹം കൊണ്ട് സായരാ വീർപ്പുമുട്ടിച്ചു………………..അവന്റെ ഉള്ളിലെ നഷ്ടബോധവും ഏകാന്തതയും എല്ലാം അവൾ മാറ്റി…………………

ഊർജവും ഉന്മേഷവും കുറുമ്പും ഉള്ള ഒരു റാസയെ അവൾ സൃഷ്ടിച്ചു………………

വീട്ടിലെ കാര്യങ്ങൾ മാത്രമല്ല കൃഷിയും അവൾ നല്ലപോലെ നോക്കി………………..

കാലാകാലങ്ങളായി ആ നാടിനെയും മറ്റുള്ള നാടുകളെയും അന്നം ഊട്ടിയിരുന്ന അവരുടെ പാരമ്പര്യത്തെ അവൾ കാത്തുസൂക്ഷിച്ചു……………………..

ശരിക്കും റാസയ്ക്ക് കിട്ടിയ വരദാനമായിരുന്നു സായരാ………………..

സായരാ റാസയോട് ഒന്നും ചോദിച്ചില്ല………………….അവനെ അവൾ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു…………………….

രാവിലത്തെ ചായ കുടി ഒക്കെ കഴിഞ്ഞു റാസ പുറത്തേക്ക് ഇറങ്ങി………………….

പച്ച അതാ വരുന്നു………………

“ഡാ നാറി……………..നീയല്ലേ ഇന്നലെ അവളുടെ മുന്നിൽ എന്നെ ഒറ്റയ്ക്ക് ഇട്ടുകൊടുത്തിട്ട് മുങ്ങിയത്……………….”………………..റാസ പച്ചയോട് പറഞ്ഞു…………………

പച്ച അതുകേട്ട് ഇളിച്ചു കാണിച്ചു………………..

“ആ പഷ്ട്ട്……………ആരെങ്കിലും കടിച്ചുകീറാൻ നിൽക്കുന്ന സിംഹത്തിന് മുന്നിലേക്ക് ചെല്ലുമോ………………”………………..പച്ച പറഞ്ഞു………………..

“അടുത്ത തവണ മുങ്ങുന്നതിന് മുൻപ് ഒരു സൂചനയെങ്കിലും താടെ………………..”………………..റാസ പച്ചയോട് പറഞ്ഞു…………………

“അല്ലാ…………….എന്നിട്ട് ഇന്നലെ എന്തായി…………….”………………പച്ച ഉമ്മറവാതിലിലേക്ക് നോക്കിക്കൊണ്ട് ആണ് ആ ചോദ്യം ചോദിച്ചത്………………….

“ഹാ എന്തോ ഭാഗ്യത്തിന് രക്ഷപ്പെട്ടു………………..അല്ല നീയെന്താ രാവിലെ തന്നെ സിംഹമടയിലേക്ക്………………….”……………….റാസ ചോദിച്ചു………………….

“സ്വാമി കാണണം എന്ന് പറഞ്ഞിരുന്നു………………..”……………….പച്ച പറഞ്ഞു…………………

“എന്നാൽ വാ പോകാം……………..”……………റാസയും പച്ചയും കൂടെ നടന്നു……………………

അവർ കവലയിലെത്തി………………….

ചായക്കടയിൽ എല്ലാവരും ഉണ്ട്…………..ഭാർഗവനും കൂട്ടരും അടക്കം……………….

“ഇന്നലെ ചിലർ ഭയങ്കര വീരസ്യം പറച്ചിലായിരുന്നു……………….എന്നിട്ട് അവസാനം കൊല്ലൂർ മാരിയപ്പൻ നക്ഷത്രം എണ്ണിച്ചപ്പോളാണ് ആ വാ ഒക്കെ മൂടിയത്……………………”………………..ചെന്നപാടെ പച്ച ഭാർഗവനിട്ട് ഒന്ന് കൊട്ടി…………………….

പച്ച പറഞ്ഞതുകേട്ട് അവിടെയുണ്ടായിരുന്നവർ ആർത്തുച്ചിരിച്ചു…………………

ഭാർഗവനും കൂട്ടരും മിണ്ടാതിരുന്ന് ചായ കുടിച്ചു………………….

പച്ചയും കൂട്ടരും പിന്നെയും അവരെ നല്ലപോലെ കളിയാക്കി………………..ഭാർഗവനും കൂട്ടരും എല്ലാം ദേഷ്യമടക്കി പിടിച്ചു കേട്ടിരുന്നു………………..അല്ലാതെ അവർക്ക് വേറെ രക്ഷ ഇല്ലായിരുന്നു……….

അവർ പെട്ടെന്ന് ചായയും മതിയാക്കി സ്ഥലം വിട്ടു………………

അതുകണ്ട് അവർ പൊട്ടിച്ചിരിച്ചു……………….

പിന്നെ അവിടെ മുത്തുവിനെ കീഴടക്കിയ കഥയുടെ വള്ളിപുള്ളി തെറ്റാത്ത വിവരങ്ങൾ ആയിരുന്നു…………………

ഇടയ്ക്ക് നല്ലപോലെ മസാലയും പൊടിപ്പും തൊങ്ങലും കൂട്ടി ചേർക്കാം പച്ചയും കൂട്ടരും മറന്നില്ല…………………..

ഇത് കേൾക്കാൻ കുറേ ആളുകൾ ഉണ്ടായിരുന്നു……………….അവരെല്ലാം അത്ഭുതത്തോടെ കണ്ണും തള്ളി ഇത് കേട്ടിരുന്നു………………………..

കുറച്ചു കഴിഞ്ഞപ്പോൾ റാസ എണീറ്റു…………………

പച്ചയെ വിളിച്ചു……………….

“എങ്ങോട്ടാ……………..”…………….പച്ച ചോദിച്ചു…………….

“സ്വാമിയുടെ അടുത്തേക്ക്………………..”……………..റാസ പറഞ്ഞു……………….

“ഞാനില്ല………………തത്വങ്ങൾ കേട്ട് മടുക്കും……………..ഞാനില്ല…………………..”………….പച്ച ഒഴിഞ്ഞു…………..

റാസ പുറത്തേക്ക് നടന്നു…………………

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

അത് മരങ്ങളിലൂടെയും ചെടികളിലൂടെയും ഒഴുകി നടന്നു……………….അതിന്റെ താളാത്മകായ മർമ്മരം അവിടെ കേട്ടു……………….

കാറ്റുണ്ടാക്കുന്ന ശബ്ദത്തിന് കാടിന്റെ മാധുര്യമേകാൻ ചിവീടുകളും കിളികളും മത്സരിച്ചു…………………

അവരെല്ലാവരും കൂടി പതിഞ്ഞ താളത്തിൽ അവരുടെ കച്ചേരി അവിടെ നടത്തി………………………

എന്നാൽ ഈ താളത്തെ ഒന്നും ശ്രദ്ധിക്കാതെ രണ്ടു കണ്ണുകൾ തെളിഞ്ഞു വന്നു…………………

വളരെ തീക്ഷ്ണമായ കണ്ണുകൾ……………..

ആ കണ്ണുകൾ ഒരു ദൃശ്യത്തിലേക്ക് തന്നെ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു…………………ആ ദൃശ്യത്തിൽ മാത്രമായിരുന്നു അവന്റെ ശ്രദ്ധ………………….

ഇനി അവൻ കണ്ണിമയ്ക്കാതെ നോക്കുന്ന ദൃശ്യത്തിലേക്ക്…………………..

അവന് കുറച്ചുമുന്നിലായി…………………..

ഇളംപുല്ലുകൾ നിറഞ്ഞ കാടിന്റെ ഒരു ഭാഗം……………….

ആ ഇളം പുല്ലുകളുടെ തെളിമ പോലും നമ്മുടെ മനസ്സ് ആനന്ദിപ്പിക്കും…………………….

ആ ഇളംപുല്ലുകൾ തിന്നുകൊണ്ടിരിക്കുന്ന ഒരു മാൻ…………………..

മാൻ ആ കണ്ണുകളെ ശ്രദ്ധിക്കാതെ തന്റെ വയർ നിറച്ചു കൊണ്ടിരുന്നു…………………….

അതായിരുന്നു അവൻ തറപ്പിച്ചു നോക്കിയ ദൃശ്യം……………………..

ആ മാനെ നോക്കിക്കൊണ്ട് ആ കണ്ണുകളുടെ ഉടമയുടെ കൈകൾ പിന്നിലേക്ക് പോയി……………………

തന്റെ കൂടയിൽ നിന്നും ഒരു അമ്പ് അവൻ എടുത്തു മുന്നിലേക്ക് കൊണ്ടുവന്ന് തന്റെ വില്ലിലേക്ക് ചേർത്തു………………….

മാനിനെ നോക്കിക്കൊണ്ട് അവൻ ആ വില്ല് പിന്നിലേക്ക് വലിച്ചു…………………….

തന്റെ ജീവൻ നഷ്ടപ്പെടാനായ അവസാന നിമിഷം മാൻ ആ കണ്ണുകളും വില്ലും കണ്ടു………………..അവൻ പെട്ടെന്ന് ഓടി……………..

പക്ഷെ രക്ഷയില്ലായിരുന്നു………………ആ കൈകളുടെ ഉന്നം തെറ്റാറില്ല…………………

മാനിന്റെ കഴുത്തിലേക്ക് അമ്പ് തുളഞ്ഞു കയറി……………………

മാൻ ആ മൺപാതയിലേക്ക് തെറിച്ചു വീണു…………………

ആ പാതയിലൂടെ നടന്നു വരുന്ന ഒരാളുടെ മുന്നിലേക്ക്………………..

വേറെയാരുമല്ല……………റാസ ബിൻ ഖുറേഷിയുടെ മുന്നിലേക്ക്………………..

റാസ ആ മാനിനെ നോക്കി………………

അവന്റെ കഴുത്തിൽ തറഞ്ഞു കയറിയ അമ്പ് റാസ കണ്ടു…………………

റാസ മാനിന്റെ അടുത്തേക്ക് ചെന്ന് കുനിഞ്ഞു ഇരുന്ന് അവന്റെ കഴുത്തിൽ തറഞ്ഞു കയറിയ അമ്പ് വലിച്ചു പുറത്തേക്ക് എടുത്തു…………………..

മാൻ തൽക്ഷണം ചത്തു…………………

പെട്ടെന്ന് പിന്നിൽ കാൽപെരുമാറ്റം റാസ കേട്ടു………………….

“ഉന്നത്തിന് ഒരു മാറ്റവുമില്ലല്ലോ മലവേടൻ…………………….”………………..തിരിഞ്ഞു നോക്കാതെ റാസ പറഞ്ഞു……………….

“അയ്യാ……………..”…………….മലവേടൻ വിളിച്ചു………………

റാസ അമ്പുമായി വേടന് നേരെ തിരിഞ്ഞു………………..

“ശീഖ്രമരണം തന്നെ വേടാ………………..”…………….മാനിനെ നോക്കിക്കൊണ്ട് പറഞ്ഞു……………………

മലവേടൻ പുഞ്ചിരിച്ചു……………………

“മരണവേദന നീറി നീറി അനുഭവിക്കാതെ കൊല്ലുന്ന നിന്റെ ഉന്നം ഒരു രക്ഷയുമില്ല……………….”…………………..റാസ പറഞ്ഞു………………….

“കാടിന്റെ നിയമമാണ് അയ്യാ………………

ഇവൻ എന്റെ ഭക്ഷണമാണ് അതേ സമയം അവന് നരകിച്ച വേദന നൽകുന്നത് പാപവും…………………..”……………….ചത്തുകിടക്കുന്ന മാനിനെ നോക്കിക്കൊണ്ട് മലവേടൻ പറഞ്ഞു………………..

റാസ തലയാട്ടി………………

“അയ്യാ എങ്ങോട്ടാ……………..”…………….മലവേടൻ ചോദിച്ചു……………….

“സ്വാമി ഒന്ന് കാണണം എന്ന് പറഞ്ഞിരുന്നു…………….”……………..റാസ പറഞ്ഞു………………

മലവേടൻ തലയാട്ടി………………….

റാസ മുന്നോട്ട് നടക്കാൻ തുടങ്ങി……………….മൂന്നാല് ചുവട് വെച്ചിട്ട് പിന്നോട്ട് തിരിഞ്ഞു………………….

“അരി വീട്ടിലുണ്ടോ മലവേടാ…………….”………………..റാസ ചോദിച്ചു…………………

“അത് അയ്യാ………………”…………..മലവേടൻ തല ചൊറിഞ്ഞു…………………

“നീ എന്തിനാ മടിക്കുന്നത്…………….നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുള്ളതാണ് നിനക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടെങ്കിൽ എന്റെ അടുത്ത് വരണം എന്ന്………………….”……………….റാസ പറഞ്ഞു……………..

“അയ്യാ ഞാൻ ഒരു കാട്ടുവാസിയാണ്………………….എന്റെ കുലവും…………….. ഞങ്ങൾ അയ്യായുടെ അടുക്കലേക്ക് വന്നാൽ അത് അയ്യായ്ക്ക് കുറച്ചിൽ ആകും………………”………………മലവേടൻ പറഞ്ഞു……………….

“മലവേടാ…………….. നീ പറഞ്ഞത് പറഞ്ഞു……………..ഇനി ഇങ്ങനെ ഒരു വാക്ക് പറയരുത്………………..നീയും ഞാനും മനുഷ്യനാണ്…………….നിനക്ക് മുറിഞ്ഞാലും എനിക്ക് മുറിഞ്ഞാലും ഉള്ളിൽ നിന്ന് വരുന്ന ചോരയ്ക്ക് ഒരേ നിറമാണ്………………ചുവപ്പ്……………..പിന്നെ നീ ഒരു മിഥിലാപുരിക്കാരനാണ്………………… മറ്റുള്ള നാടുകളുടെ വരെ വിശപ്പ് മാറ്റുന്നവരാണ് മിഥിലാപുരിക്കാർ……………..അങ്ങനെയുള്ള ഞങ്ങളിൽ ഒരുവനായ നിന്റെയും നിന്റെ ആളുകളുടെയും വിശപ്പ് മാറ്റേണ്ട കടമ എനിക്കുണ്ട്………………..അതുകൊണ്ട് ഇങ്ങനെയുള്ള വരട്ടു തത്വങ്ങൾ പറയാൻ നിക്കാതെ അരി തീർന്നാൽ അവിടേക്ക് വരുക………………ഞാനില്ലെങ്കിൽ സായര അവിടെ ഉണ്ടാകും………………അവളോട് കാര്യം പറഞ്ഞാൽ നിന്റെ വിശപ്പ് മാറ്റാനുള്ളത് അവിടെ നിന്ന് കിട്ടും………………മനസ്സിലായോ………………..”……………..റാസ ചോദിച്ചു………………

“അയ്യാ……………..”……………മലവേടൻ കണ്ണ് നിറഞ്ഞു വിളിച്ചു………………..

“നിന്നോട് മനസ്സിലായോ എന്നാണ് ചോദിച്ചത്………………”…………………റാസ പിന്നെയും ചോദിച്ചു………………..

“മനസ്സിലായി അയ്യാ മനസ്സിലായി………………….”……………….മലവേടൻ കൈകൂപ്പിക്കൊണ്ട് പറഞ്ഞു………………….അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി……………….

റാസ അവന്റെ അടുത്തേക്ക് ചെന്ന് കൈകളിൽ പിടിച്ചു…………………

“നിങ്ങൾ ഒറ്റയ്ക്കാണ് എന്നൊരു തോന്നൽ വേണ്ടാ………………വിളിപ്പുറത്ത് ഞാനുണ്ട്…………………”………………….റാസ പറഞ്ഞു…………………

മലവേടൻ സന്തോഷത്താൽ കരഞ്ഞുകൊണ്ട് തലയാട്ടി………………….

ഞങ്ങൾക്കും ഒരാൾ ഉണ്ട് എന്നുള്ള തോന്നൽ വേടനിൽ ഉണ്ടായി……………….

റാസ തിരിഞ്ഞു നടന്നു……………….

സ്വാമിയുടെ അടുത്തേക്ക്……………….

ഗ്രാമീണഭംഗി ആസ്വദിച്ചുകൊണ്ട് റാസ നടന്നു………………….

സ്വാമി കാഷായ വസ്ത്രങ്ങൾ തന്റെ സഞ്ചിയിലാക്കി…………………..ഒരു യാത്രയ്ക്ക് സന്നദ്ധനായി…………………..

റാസ സ്വാമിയുടെ മുന്നിൽ എത്തി…………………

ദൂരെ നിന്നേ റാസ സ്വാമി വസ്ത്രങ്ങൾ സഞ്ചിയിൽ എടുത്തു വെക്കുന്നത് കണ്ടിരുന്നു………………….

“എങ്ങോട്ടാണ് യാത്ര സ്വാമി……………..”…………….റാസ സ്വാമിയുടെ സഞ്ചി നോക്കിക്കൊണ്ട് ചോദിച്ചു……………………

സ്വാമി മന്ദഹസിച്ചു……………………

“ഒരു യാത്ര അനിവാര്യമായി റാസ…………………പോയേ പറ്റൂ………………….”……………..സ്വാമി റാസയോട് പറഞ്ഞു………………..

റാസ ഒന്നും പറയാതെ നിന്നു………………….. പിന്നെ എന്തോ ഓർത്തെന്ന പോലെ…………………

“എന്നെ എന്തിനാ കാണണം എന്ന് പറഞ്ഞത് സ്വാമി………………..”……………റാസ ചോദിച്ചു………………

സ്വാമി പുഞ്ചിരി തൂകി……………………

ഒരു നിമിഷം അവരിൽ നിശബ്ദത തളം കെട്ടി നിന്നു…………………

റാസ തനിക്ക് ലഭിക്കാത്ത ഉത്തരത്തിനായി സ്വാമിയുടെ നേരെ നോക്കി നിന്നു…………………….

“റാസ ബിൻ ഖുറേഷി………………….

ഞാൻ പലതവണ ആലോചിച്ചിട്ടുണ്ട് നീ എന്താ ഇങ്ങനെ എന്ന്………………………”……………….സ്വാമി പറഞ്ഞു………………….

റാസ മനസ്സിലാകാത്തത് പോലെ സ്വാമിയെ നോക്കി………………….

“നിന്റെ ജാതകമോ നിന്റെ വിധിയോ ഒന്നും നിന്റെ ഇതുവരെയുള്ള ജീവിതം അല്ലായിരുന്നു…………………. അല്ലെങ്കിൽ നിന്റെ ജീവിതം എന്താണെന്ന് ദൈവം മുൻകൂട്ടി നിശ്ചയിച്ചത് അല്ലാ ഇത്രയും കാലം സംഭവിച്ചത്…………………

പക്ഷെ……………….”…………..സ്വാമി പറഞ്ഞു നിർത്തി……………………..

റാസ ചോദ്യഭാവത്തോടെ സ്വാമിയെ നോക്കി………………

“ദൈവത്തിന്റെ വിധിയിൽ നിന്ന് രക്ഷപ്പെടുക അസാധ്യമാണ്………………..നിന്റെ വിധിയുടെ ആരംഭമായി…………….

ഓരോ ആരംഭത്തിനും ഒരു തുടക്കമുണ്ട് എന്നുള്ളപോലെ നിന്റെ വിധിയുടെ തുടക്കം ആരംഭിക്കാനായി……………………..”……………..സ്വാമി പറഞ്ഞു………………….

റാസയ്ക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല…………………….

“റാസ……………….നിന്റെ പരീക്ഷണനാളുകൾ വരവായി………………

നിന്നെ ദൈവവും ചെകുത്താനും ഒരുപോലെ പരീക്ഷിക്കുന്ന നാളുകൾ………………….

നീ എന്താണെന്ന് ഇനി നീയാണ് നിശ്ചയിക്കുക…………………..”………………….സ്വാമി പറഞ്ഞു നിർത്തി……………………

റാസ സ്വാമിയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു………………………..

സ്വാമി റാസയുടെ അടുത്തേക്ക് വന്നു……………….

അവന്റെ നെഞ്ചിൽ തൊട്ടു………………..

“ഇവിടമാണ് നിശ്ചയിക്കുക………………നീ എന്താണെന്ന്……………….”………………….സ്വാമി നെഞ്ചിൽ തൊട്ടുകാണിച്ചു കൊണ്ട് പറഞ്ഞു…………………

റാസ സ്വാമിയുടെ കൈകളിലേക്ക് നോക്കി ശേഷം സ്വാമിയുടെ മുഖത്തേക്കും……………………..

“വിജയീ ഭവ……………..”……………റാസയുടെ തലയിൽ കൈവെച്ചു അനുഗ്രഹിച്ചു കൊണ്ട് സ്വാമി പറഞ്ഞു…………………..

സ്വാമി തിരിഞ്ഞു നടന്നു…………………

റാസ അനങ്ങാൻ പോലും സാധിക്കാതെ സ്വാമി പോകുന്നതും നോക്കി നിന്നു……………………..

തനിക്ക് എന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയാതെ റാസ കുഴങ്ങി…………………

ഇന്നലെ ആ സ്വപ്നം ഇന്ന് സ്വാമി………………….

എല്ലാവരും തന്റെ വിധിയെ കുറിച്ച് പറയുന്നു………………..

ഇങ്ങനെ അല്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഞാൻ…………………

ഈ ജീവിതമല്ല എന്റെ വിധിയെങ്കിൽ പിന്നെ എന്താണ് എന്റെ ജീവിതം………………….

ഈ ചിന്തകളെക്കാൾ റാസയെ കുഴക്കിയത് മറ്റൊന്നായിരുന്നു………………….

വിധി അവനെ തേടിയെത്തുമ്പോൾ തനിക്ക് പ്രിയപ്പെട്ടത് എല്ലാം നഷ്ടപ്പെടും എന്ന് പറഞ്ഞ കറുത്ത രൂപത്തിന്റെ വാക്കുകൾ…………………..

അങ്ങനെയാണെങ്കിൽ എന്റെ സായരാ, ആദം……………ഈ ജനങ്ങൾ…………….എല്ലാം എനിക്ക് നഷ്ടപ്പെടുമോ………………..

റാസ കുഴങ്ങി…………………..

റാസയ്ക്ക് എന്തുചെയ്യണം എന്ന് ഒരു പിടിയും കിട്ടിയില്ല……………………

ചിന്തകൾ അവനിൽ അളവിൽ കവിഞ്ഞ് ഓടിയെത്തി…………………അതിന്റെ വീർപ്പുമുട്ടലിൽ അവൻ ഒന്നും ചെയ്യാൻ സാധിക്കാനാകാതെ നിന്നു…………………….

“റാസാ………………..”………………….പിന്നിൽ നിന്ന് താൻ പണ്ടെങ്ങോ കേട്ട ശബ്ദത്തിൽ ഒരാൾ റാസയെ വിളിച്ചു…………………….

റാസ തിരിഞ്ഞുനോക്കി……………………

അരയ്ക്ക് മുകളിൽ നഗ്നനായിരുന്ന അയാളുടെ നെഞ്ചിലെ രുദ്രാക്ഷമാലയാണ് റാസയ്ക്ക് മുന്നിൽ ആദ്യം വെളിവായത്…………………….

അത് കണ്ടപ്പോൾ തന്നെ റാസയ്ക്ക് അതാരാണെന്ന് മനസ്സിലായി……………………

“അഘോരാ………………..”………………..റാസയുടെ ഉള്ളിൽ നിന്ന് ആ പേര് അറിയാതെ പുറത്തേക്ക് വന്നു………………………

റാസ തലയുയർത്തി അഘോരയെ നോക്കി………………………..

കഴുത്തിൽ നിറയെ മാലകൾ………………

ശരീരമാകെ ഭസ്മം……………

നെഞ്ചിലേക്ക് നീണ്ടു നിൽക്കുന്ന താടി………………..

നീളമേറിയ അലക്ഷ്യമായി കെട്ടിവച്ച മുടി………………

നെറ്റിയിൽ നീട്ടി വരച്ച ഭസ്മക്കുറി………………

കയ്യിൽ നീളമേറിയ തൃശൂലം…………….തൃശൂലത്തിന് ചുറ്റും രുദ്രാക്ഷമാലകൾ………………

ഇതായിരുന്നു അഘോരയുടെ രൂപം………………….

കുറേ നാളുകൾക്ക് ശേഷം അഘോരയെ കണ്ട ആഹ്ലാദത്തിൽ റാസ അഘോരയുടെ അടുത്തേക്ക് ഓടി ചെന്നു…………………..

“എവിടെയായിരുന്നു അഘോരാ……………..”……………..റാസ അഘോരയോട് ചോദിച്ചു…………………..

അഘോരാ പുഞ്ചിരി തൂകി………………….

അതുകണ്ട് റാസയും പുഞ്ചിരിച്ചു………………

“വാ വീട്ടിലേക്ക് പോകാം………………”……………റാസ പറഞ്ഞു…………………

“ഇല്ലാ റാസാ………………..ഞാൻ നിന്നെ ഒരിക്കൽ കൂടി കാണാൻ വേണ്ടി മാത്രം വന്നതാണ്…………………”………………..അഘോരാ പറഞ്ഞു…………….

റാസ സംശയത്തോടെ അഘോരയെ നോക്കി……………………

“ഭയക്കേണ്ട………………ഇനിയും ഞാൻ നിന്നെ കാണാൻ വരും………………കാളിയമ്മ നിന്നെയും എന്നെയും തുണച്ചാൽ……………….”…………………….അഘോരാ പറഞ്ഞു……………….

റാസ അഘോരയെ നോക്കി നിന്നു…………………

“റാസാ…………… നീ കാരുണ്യമുള്ളവനാണ്……………….നെഞ്ചിൽ സ്നേഹം ഉള്ളവനാണ്…………………പക്ഷെ ഇനിയുള്ള നാളുകളെ നേരിടാൻ നിന്റെ നെഞ്ചിൽ അത് മാത്രം മതിയാകാതെ വരും……………….പക്ഷെ ഒരിക്കലും അത് കൈവിടരുത്……………..വിധിയെ ചിലപ്പോൾ നീ അതില്ലാതെ ജയിച്ചേക്കാം പക്ഷെ നിന്റെ കുലം നിലനിൽക്കണമെങ്കിൽ അത് നിനക്ക് കൂടിയേ തീരൂ………………………”……………..അഘോരാ പറഞ്ഞു…………………..

റാസ ഒന്നും ചോദിക്കാനോ പറയാനോ ആകാതെ അഘോരയുടെ വാക്കുകൾ കേട്ടു നിന്നു………………….

അഘോരാ തിരിഞ്ഞു നടന്നു…………………

അഘോരാ റാസയെ ഒന്ന് തിരിഞ്ഞു നോക്കി……………….

“അനുഗ്രഹിക്കാൻ എനിക്ക് അനുവാദമില്ല………………..പക്ഷെ നീ ജയിച്ചു കാണണം എന്ന് മനസ്സ് വല്ലാതെ തുടിക്കുന്നു…………………”………………..അതും പറഞ്ഞുകൊണ്ട് അഘോരാ യാത്രയായി………………….

റാസ ആകെ കുഴങ്ങി……………..

സ്വാമിയുടെയും അഘോരയുടെയും വാക്കുകൾ ഒരുപോലെ തോന്നി റാസയ്ക്ക്………………….

തന്നെ കാത്ത് എന്തോ ഇരിക്കുന്നുണ്ട്………………അതാണ് തന്റെ യഥാർത്ഥ വിധി……………….അപ്പോൾ ഇതുവരെ ഞാൻ ജീവിച്ച ജീവിതം………………അതിന് അർത്ഥമില്ലേ………………..

ആ ജീവിതം എനിക്ക് നഷ്ടപ്പെടാൻ പോവുകയാണോ………………..

എനിക്ക് പ്രിയപ്പെട്ടവരും……………..?

റാസ തിരിച്ചു വീട്ടിലേക്ക് നടന്നു…………………. .

കട്ടിലിൽ പോയി കിടന്നു…………….വയലിലേക്കോ പുറത്തേക്കോ റാസ പോയില്ല…………………

അഘോരയുടെയും സ്വാമിയുടെയും വാക്കുകൾ റാസയെ ശെരിക്കും തളർത്തിയിരുന്നു…………………………

വരാൻ പോകുന്ന വിപത്തുകളെ കുറിച്ച് റാസ പേടിയോടെ ആലോചിച്ചു…………………..

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

സായരാ പള്ളിക്കൂടത്തിലേക്ക് പതിയെ നടന്നു…………………………

ഇന്ന് പണി കുറച്ചു നേരത്തെ കഴിഞ്ഞപ്പോൾ ആദത്തിന്റെ ഒപ്പം വീട്ടിലേക്ക് പോകാം എന്ന് കരുതി വന്നതായിരുന്നു അവൾ……………………….

സാധാരണ ആദത്തിനെയും അവന്റെ പ്രായമുള്ള കുട്ടികളെയും പഠിപ്പിക്കുന്ന ആൽചുവടിൽ സായരാ അവരെ കണ്ടില്ല………………….

ഇന്ന് നേരത്തെ പഠിത്തം കഴിഞ്ഞോ എന്ന് അവൾ സംശയിച്ചു…………………

പെട്ടെന്ന് കുറച്ചു വിട്ടുമാറി കുട്ടികളുടെ ശബ്ദം അവൾ കേട്ടു………………….

അവൾ ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു…………………..

വിദ്യാർത്ഥികൾക്ക് വ്യായാമം ചെയ്യാനും ചെറിയ പ്രതിരോധ മുറകൾ പഠിപ്പിക്കാനും വേണ്ടി ഉണ്ടാക്കിയ അങ്കതട്ടിൽ നിന്നായിരുന്നു അവൾ ശബ്ദം കേട്ടത്…………………..

അവൾ അങ്കത്തട്ടിന് അടുത്തെത്തി…………………..

അവൾ അങ്ങോട്ട് നോക്കി…………………….

അങ്കത്തട്ടിൽ ബാറക്ക് അബ്ബാസിയും എല്ലാ വിദ്യാർത്ഥികളും……………………….

ബാറക്ക് അബ്ബാസിയുടെ മുന്നിലായി നിൽക്കുന്ന ആദത്തെ അവൾ കണ്ടു……………………..

ബാറക്ക് അബ്ബാസി എന്തോ പറയുന്നു………………….അവൾ അതിലേക്ക് ശ്രദ്ധ കൊടുത്തു……………………..

“ഇനി പഠിപ്പിക്കാൻ പോകുന്നത് ചെറിയ കുട്ടികളെ വലിയ ആരെങ്കിലും ഉപദ്രവിക്കാൻ വരുമ്പോൾ എങ്ങനെ ചെറുത്ത് നിൽക്കണം അല്ലെങ്കിൽ നമ്മൾ എങ്ങനെ രക്ഷപ്പെടണം എന്നുള്ളതിനെ കുറിച്ചാണ്…………………..”………………..ബാറക്ക് അബ്ബാസി പറഞ്ഞു…………………

എല്ലാവരും ശ്രദ്ധയോടെ ബാറക്ക് അബ്ബാസിയുടെ വാക്കുകൾ കേട്ടു……………….

“എല്ലാ ചെറിയ വിദ്യാർത്ഥികളും പ്രത്യേകം ശ്രദ്ധ കൊടുക്കുക………………”………………….ബാറക്ക് അബ്ബാസി നിർദേശിച്ചു………………..

ചെറിയ വിദ്യാർഥികൾ തലയാട്ടി………………..

“ആദം……………മുബാറക്ക്……………മുന്നോട്ട് വാ മക്കളെ………………..”………………ബാറക്ക് അബ്ബാസി പറഞ്ഞു…………………..

ആദമും ഒപ്പം ഒരു വലിയ വിദ്യാർത്ഥിയായ മുബാറക്കും മുന്നോട്ട് വന്നു…………………..

“ഈ തന്ത്രം എതിരാളിയുടെ കയ്യിൽ ആയുധം ഉള്ളപ്പോയോ അല്ലാത്തപ്പോയോ പ്രയോഗിക്കാം………………….”…………………ബാറക്ക് മറ്റു വിദ്യാർത്ഥികളോട് പറഞ്ഞു………………….

“മുബാറക്ക് ആദത്തെ ആക്രമിക്കാൻ പോവുകയാണ്……………….ആദം ചെറുതാണ്…………….ആ ഒരു ചിന്ത മുബാറക്കിനെ ശക്തിപെടുത്തും………………….അതുകൊണ്ട് തന്നെ മുബാറക്ക് ആദത്തെ ആക്രമിക്കുമ്പോൾ അവനിൽ നിന്ന് തിരിച്ചൊരു പണി ഒരിക്കലും മുബാറക്ക് പ്രതീക്ഷിക്കില്ല………………….”……………….ബാറക്ക് പറഞ്ഞു…………………

വിദ്യാർത്ഥികളോടൊപ്പം സായരയും ബാറക്കിന്റെ വാക്കുകൾ ശ്രദ്ധിച്ചു………………………

“പക്ഷെ അവന്റെ ഞാൻ ആദത്തെക്കാൾ ശക്തനാണെന്ന ചിന്ത മുബാറക്കിനെ പ്രതികൂലമായും ബാധിക്കാം…………………ആദത്തിന് കൗശലവും ധൈര്യവും ഉണ്ടെങ്കിൽ…………………”………………..ബാറക്ക് അബ്ബാസി പറഞ്ഞു………………….

ആദം ശ്രദ്ധയോടെ ഗുരുക്കളുടെ വാക്കുകൾ കേട്ടു………………….

ബാറക്ക് മുബാറക്കിന് അടുത്തേക്ക് ചെന്നു…………………..

“ഇനി തന്ത്രം………………..”…………..ബാറക്ക് പറഞ്ഞു……………..

വിദ്യാർത്ഥികൾ അബ്ബാസിയിലേക്ക് ശ്രദ്ധയൂന്നി………………….

“മുബാറക്ക് ആണ് ആദത്തെ ആക്രമിക്കുന്നത്……………….മുബാറക്ക് തീർച്ചയായും അവന്റെ ശക്തമായ കൈ അതായത് അവന്റെ വലതു കൈ കൊണ്ടാകും ആദത്തെ തല്ലാൻ ശ്രമിക്കുക…………………ചിലർക്ക് ഇത് ഇടതുകയ്യും ആകാം……………….പക്ഷെ കൂടുതൽ പേർക്കും അവരുടെ ശക്തമായ കൈ വലതു കൈ ആയിരിക്കും………………….”…………………ബാറക്ക് പറഞ്ഞു……………….

“അങ്ങനെ മുബാറക്ക് ആദത്തെ തല്ലാനായി അവന്റെ വലതു കൈ ആദത്തിന് നേരെ വീശുന്നു…………………….”…………………..ബാറക്ക് അബ്ബാസി മുബാറക്കിന്റെ വലതു കൈ പിടിച്ചു ആദത്തിന് നേരെ ഉയർത്തിക്കൊണ്ട് പറഞ്ഞു…………………….

വിദ്യാർഥികൾ സസൂക്ഷ്മതയോടെ ഇതെല്ലാം വീക്ഷിച്ചു ഒപ്പം സായരയും…………………..

“ഇനിയാണ് ആദത്തിന്റെ തന്ത്രം…………….അതായത് ചെറിയ കുട്ടികളുടെ തന്ത്രം…………………..”………………ബാറക്ക് അത് പറഞ്ഞിട്ട് ആദത്തിന് അടുക്കൽ വന്നു………………..

“മുബാറക്ക് ആദത്തിന് നേരെ കൈ വീശി……………..ഇനി ആദം ചെയ്യേണ്ടത് എന്താണെന്ന് വെച്ചാൽ മുബാറക്ക് ആദത്തിന് നേരെ അവന്റെ ശക്തമായ വലതു കൈ വീശുമ്പോൾ ആ വലതുകൈക്ക് ഇടയിലൂടെ കുറച്ചു സ്ഥലം കാണാം അതിലൂടെ കുനിഞ്ഞു ഒഴിഞ്ഞുമാറുക……………….അപ്പോൾ ആദം മുബാറക്കിന്റെ വലതു കയ്യിന്റെ ഭാഗത്ത് എത്തും………………..”………………..ബാറക്ക് ആദത്തെ മുബാറക്കിന്റെ വലതുകൈക്ക് താഴെ കൂടെ കുനിഞ്ഞു മാറ്റിയതോടൊപ്പം പറഞ്ഞു……………………

“ഇനിയാണ് ചെറിയ കുട്ടികളുടെ ആദ്യത്തെ പ്രഹരം………………….”………………ബാറക്ക് വിദ്യാർത്ഥികളെ നോക്കിക്കൊണ്ട് പറഞ്ഞു………………….

അവർ എല്ലാവരും ബാറക്ക് അബ്ബാസിയെ ശ്രദ്ധിച്ചു………………………..

“മുബാറക്ക് വലതു കൈ ആദത്തിന് നേരെ വീശുമ്പോൾ അവന്റെ തോളും കയ്യും ഒന്ന് ചേരുന്ന സംഗമസ്ഥാനം അതായത് കക്ഷം തുറന്നിരിക്കും………………….ശരീരത്തിലെ എല്ലുകളുടെ സംഗമസ്ഥാനം വളരെ പ്രധാനപെട്ട ഒന്നാണ്………………അവിടെയുള്ള പ്രഹരം ശരീരത്തിൽ നല്ല വേദന ഉണ്ടാക്കും………………..”…………………..അബ്ബാസി എല്ലാവരോടും പറഞ്ഞു…………………

വിദ്യാർത്ഥികൾ തലയാട്ടി………………….

“അപ്പോൾ മുബാറക്കിന്റെ വലതു കയ്യിന്റെ കക്ഷം അവിടെ മുഷ്ടി ചുരുട്ടി നടുവിരൽ മടക്കിയത് മാത്രം കുറച്ചു മുകളിലേക്ക് ഉയർത്തിക്കൊണ്ട് ആ സംഗമസ്ഥാനത്ത് ആഞ്ഞുകുത്തുക……………………..”………………..ബാറക്ക് അബ്ബാസി പറഞ്ഞു………………….

എന്നിട്ട് ആ മുഷ്ടി ചുരുട്ടൽ എങ്ങനെയാണെന്ന് ബാറക്ക് അബ്ബാസി എല്ലാവർക്കും കാണിച്ചു കൊടുത്തു………………….

അതിനുശേഷം ബാറക്ക് പറഞ്ഞപോലെ പതിയെ ചെയ്യാൻ ആദത്തിനോട് പറഞ്ഞു………………….

ആദം അത് ശരിയായി കാണിച്ചു കൊടുത്തു…………………

ബാറക്ക് അബ്ബാസി കയ്യടിച്ചു കാണിച്ചു………………..മറ്റുള്ളവരും കയ്യടിച്ചു………………….

“പക്ഷെ ഈ കക്ഷത്തിലെ പ്രഹരത്താൽ കിട്ടിയ വേദന അധിക നേരം നിലനിൽക്കില്ല…………………കുറച്ചു സമയം കൊണ്ട് തന്നെ വലിയവൻ തന്റെ പഴയ അവസ്ഥയിലേക്ക് തിരിച്ചു വരും…………………ഇവിടെയാണ് രണ്ടാമത്തെ പ്രഹരം അതിപ്രധാനമാകുന്നത്………………………”………………ബാറക്ക് പറഞ്ഞു………………..

കുട്ടികൾ വീണ്ടും ശ്രദ്ധിക്കാൻ തുടങ്ങി………………..

“ആദ്യ പ്രഹരം കിട്ടുമ്പോൾ തന്നെ മുബാറക്കിൽ അതായത് വലിയവനിൽ വേദന കടന്നു വരും…………………ആ പ്രഹരത്തിന്റെ വേദനയിൽ അവന്റെ ശരീരം കുറച്ചു നിമിഷം അനങ്ങാതെ നിൽക്കും കുഴയും………………..അവന്റെ കാലുകൾ വിടരും…………….തുടയും വിടരും………………ആ നിമിഷം ആദം മുബാറക്കിന്റെ പിന്നിൽ എത്തണം……………..എന്നിട്ട് ആദത്തിന്റെ കാല് കൊണ്ട് അവന്റെ തുടയുടെ ഇടയിൽ കാൽ ഉയർത്തി ആഞ്ഞടിക്കണം………………………”………………….ബാറക്ക് അബ്ബാസി പറഞ്ഞു……………….

ആദം തലയാട്ടി…………………

“നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട മർമം സ്ഥിതി ചെയ്യുന്ന ഭാഗമാണ് കാലുകളുടെ സംഗമസ്ഥാനം………………….അവിടെ ശക്തമായ പ്രഹരം ഏറ്റാൽ പിന്നെ കുറച്ചു നിമിഷങ്ങൾ കുറച്ചു മണിക്കൂറുകൾ വേണ്ടി വരും ശരീരം പഴയ അവസ്ഥയിൽ ആകാൻ………………ചിലപ്പോൾ ആയില്ല എന്നും

വരാം…………………..അടി കിട്ടുന്ന വലിയവൻ കുനിഞ്ഞു മണ്ണിലേക്ക് വീഴും………………..കുനിഞ്ഞു ഇരിക്കുകയാണ് എന്നുണ്ടെങ്കിൽ അവന്റെ തലയിൽ ഒരു ചവിട്ട് കൂടെ കൊടുക്കുക……………….അവൻ നിലത്തേക്ക് പതിച്ചോളും………………..”……………..ബാറക്ക് അബ്ബാസി പറഞ്ഞു………………..

അവർ മനസ്സിലായപോലെ തലയാട്ടി………………….

ആദം ബാറക്ക് പറഞ്ഞപോലെ ശരിയായി ചെയ്തു കാണിച്ചു………………….

പെട്ടെന്ന് ബാറക്ക് വിദ്യാർത്ഥികൾക്ക് നേരെ തിരിഞ്ഞു……………………..

“ചിലപ്പോൾ വലിയവർ ചെറിയവരെ നേരിട്ട് തല്ലാൻ ശ്രമിക്കാതെ ചെറിയവരുടെ നിസ്സഹായവസ്ഥ കണ്ടു രസിക്കും…………………അവരുടെ അടുത്ത് ഈ തന്ത്രം നേരിട്ട് ഫലിപ്പിക്കാൻ സാധിക്കില്ല………………കാരണം അവർ നമ്മളെ തല്ലാൻ വരില്ല എന്നുള്ളത് കൊണ്ട് തന്നെ…………………

അപ്പോൾ ഈ തന്ത്രം എങ്ങനെ ഫലിപ്പിക്കും……………..”………………ബാറക്ക് വിദ്യാർത്ഥികളോട് ചോദിച്ചു………………….

“അവരെ പ്രകോപിപ്പിക്കണം………………”………………..ആദം പെട്ടെന്ന് പറഞ്ഞു…………………

“അത് തന്നെ……………..അവരെ പ്രകോപിപ്പിക്കണം……………..അവരെ ദേഷ്യപ്പെടുത്തണം……………….. അപ്പോൾ അവർ നമ്മളെ ആക്രമിക്കാൻ വരും……………….നമുക്ക് ഈ തന്ത്രം പ്രയോഗിക്കാൻ സാധിക്കും…………………”……………….ബാറക്ക് ആദത്തിന്റെ ഉത്തരം ശരിവെച്ചുകൊണ്ട് തന്നെ പറഞ്ഞു…………………..

ആദം ഉത്തരം ശരിയായി പറഞ്ഞത് സായരയിൽ സന്തോഷവും അഭിമാനവും ഉണ്ടാക്കി…………………….

മറ്റുള്ളവർ മനസ്സിലായത് പോലെ തലയാട്ടി……………….

അതിന് ശേഷം ബാറക്ക് മറ്റു വിദ്യാർത്ഥികൾക്ക് ഈ തന്ത്രം പരീക്ഷിച്ചു നോക്കാൻ അവസരം നൽകി…………………..

ചെറിയ കുട്ടികൾ എല്ലാം ഇതിനായി മുന്നോട്ട് വന്നു………………..അവരെല്ലാം ബാറക്ക് പറഞ്ഞുതന്ന തന്ത്രം പരിശീലിച്ചു…………………

സായരാ അങ്കത്തട്ടിന് അടുത്തേക്ക് നടന്നെത്തി…………………

ആദം സായരയെ കണ്ടു…………………

ഉമ്മച്ചീ എന്ന് വിളിച്ചു അടുത്ത് വന്ന് സായരയെ ആദം കെട്ടിപ്പിടിച്ചു…………………..സായരാ അവന്റെ തലയിൽ തഴുകി………………….

സായരാ വന്നത് ബാറക്ക് കണ്ടു………………………..ബാറക്ക് അവളുടെ അടുത്തേക്ക് ചെന്നു…………………..

സായരാ ആദത്തെ അങ്കത്തട്ടിലേക്ക് തിരികെ വിട്ടു…………………..

“അസ്സലാമു അലൈക്കും………………….”………………..സായരാ പറഞ്ഞു……………

“വ അലൈക്കുമുസ്സലാം………………….”……………..ബാറക്ക് തിരികെ പറഞ്ഞു………………

“എന്തൊക്കെയുണ്ട് ഉസ്താദ്………………..സുഖമല്ലേ……………………”………………….സായരാ ചോദിച്ചു………………..

“നന്നായി പോകുന്നു സായരാ………………..”……………….ബാറക്ക് അബ്ബാസി പറഞ്ഞു…………………

“ഞാൻ ആദത്തെ കൊണ്ടുപോകാൻ വന്നതാണ്………………..എങ്ങനെയുണ്ട് എന്റെ മകൻ പഠനത്തിൽ……………….”………………………..സായരാ അബ്ബാസിയോട് ചോദിച്ചു………………….

“എന്റെ വിദ്യാർത്ഥികളിൽ ഏറ്റവും മിടുക്കൻ അവനാണ്………………ഒരു കാര്യം പറഞ്ഞുകൊടുത്താൽ അത് സ്വായത്തമാക്കാൻ അവന് അധികനേരം വേണ്ട………………………..”…………………….ബാറക്ക് അബ്ബാസി പറഞ്ഞു………………….

അബ്ബാസിയുടെ വാക്കുകൾ കേട്ട് സായരയ്ക്ക് അഭിമാനം തോന്നി………………………

“അത് മാത്രമല്ല……………….അവനെ ഇവിടെ ചേർക്കുമ്പോൾ റാസ ഒരു കാര്യമേ ആവശ്യപ്പെട്ടിരുന്നുള്ളു………………………അറിവുകൾ നേടുന്നതിനേക്കാൾ ഉപരി അവനെ നല്ലൊരു മനുഷ്യനാക്കണമെന്ന്…………………… അവൻ നല്ലൊരു മനുഷ്യനാണ്………………..നിന്റെയും റാസയുടെയും ഗുണങ്ങൾ എല്ലാം അവന് കിട്ടിയിട്ടുണ്ട്…………………കാരുണ്യമുള്ളവനാണ് നിന്റെ

മകൻ…………………..”………………….ബാറക്ക് പറഞ്ഞു നിർത്തി…………………..

സായരയ്ക്ക് ഒരുപാട് സന്തോഷം തോന്നി ബാറക്കിന്റെ തന്റെ മകനെ കുറിച്ചുള്ള നല്ല വാക്കുകൾ കേട്ടപ്പോൾ……………………………..

അവൾ സന്തോഷത്തോടെ പുഞ്ചിരിച്ചു……………………..

ആദം അവരുടെ അരികിലേക്ക് വന്നു…………………..

“എന്നാൽ ഞങ്ങൾ പോകട്ടെ ഉസ്താദ്………………”………………ആദത്തെ ചേർത്തുപിടിച്ചുകൊണ്ട് സായരാ ചോദിച്ചു………………..

“ഹാ……………….പിന്നെ റാസയെ എനിക്ക് ഒന്ന് കാണണം…………………ചില പ്രധാനകാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്………………….”………………ബാറക്ക് അബ്ബാസി പറഞ്ഞു…………………

“ഇക്കാനോട് ഞാൻ സൂചിപ്പിച്ചോളാം……………..”……………….സായരാ പറഞ്ഞു………………….

സായരാ ആദത്തെയും കൊണ്ട് വീട്ടിലേക്ക് നടന്നു…………………….

വീട്ടിലെത്തിയ സായരാ റാസയുടെ കിടപ്പ് കണ്ടു……………………..

റാസ വയലിലേക്ക് വരാതിരുന്നത് സായരാ ശ്രദ്ധിച്ചിരുന്നു…………………

രാവിലെ ആ സ്വപ്നം കണ്ട് പേടിച്ചു എണീറ്റത് മുതൽ റാസയുടെ സ്വഭാവത്തിലെ മാറ്റം സായരാ ശ്രദ്ധിച്ചിരുന്നു………………..

സായരാ റാസയുടെ അടുത്തേക്ക് പോയി അവന്റെ അടുത്ത് ഇരുന്നു………………….

സായരാ വന്നത് കണ്ട് റാസ പുഞ്ചിരിക്കാൻ ശ്രമിച്ചു…………………പക്ഷെ പ്രായോഗികമായില്ല…………………..

അത് സായരയ്ക്കും മനസ്സിലായി………………

സായരാ റാസയെ പുഞ്ചിരിയോടെ നോക്കി റാസയുടെ മുടികളിൽ തലോടി……………………

സായരാ നോക്കുന്ന നിമിഷങളിൽ കറുത്ത രൂപവും അഘോരിയും സ്വാമിയും പറഞ്ഞത് റാസയിലേക്ക് ഓടി വന്നു………………….

എന്റെ സായയെ എനിക്ക് നഷ്ടപ്പെടുമോ……………….

എന്റെ മോനെ എനിക്ക് നഷ്ടപ്പെടുമോ……………….

റാസയുടെ കണ്ണിൽ സങ്കടം നിഴലിച്ചു………………..

സായരാ ഇതുകണ്ടു……………..

“എന്തുപറ്റി…………….”……………സായരാ റാസയോട് ചോദിച്ചു………………..

റാസ കിടപ്പിൽ നിന്ന് ഉയർന്ന് അവളെ കെട്ടിപ്പിടിച്ചു………………………

“ഇക്കാ ഞാൻ ആകെ വിയർത്തിട്ടുണ്ട്………………മാറ്……………”…………..സായരാ കുതറി……………..വയലിൽ നിന്ന് വന്ന അവൾ നേരെ റാസയുടെ അടുത്തേക്കാണ് വന്നത്………………..പിന്നെയും വയലിലേക്ക് പോകേണ്ടത് കൊണ്ട് അവൾ കുളിച്ചിരുന്നില്ല……………….

പക്ഷെ റാസ വിട്ടില്ല………………

റാസ അവളെ കെട്ടിപ്പിടിച്ചു കൊണ്ട് അവളുടെ തോളിൽ തല ചായ്ച്ചു…………………..

റാസയുടെ മനസ്സിൽ എന്തോ പ്രശ്നം ഉണ്ടെന്ന് സായരയ്ക്ക് ഉറപ്പായി………………

അവൻ വിടുന്നില്ല എന്ന് കണ്ടപ്പോൾ സായരാ അവന്റെ കെട്ടിപ്പിടുത്തത്തിൽ അലിഞ്ഞു ചേർന്നു……………….അവന്റെ പുറത്ത് സായരാ തടവി കൊണ്ടിരുന്നു………………

സായരാ പതിയെ അവന്റെ മുഖം മുന്നിലേക്ക് കൊണ്ടുവന്നു…………………..

“എന്താ ഇക്കാക്ക് പറ്റിയെ……………”………….സായരാ ചോദിച്ചു………………….

റാസ എല്ലാം അവളോട് പറഞ്ഞു……………….പുലർച്ചെയുള്ള സ്വപ്നം………………..സ്വാമി പറഞ്ഞത്…………….അഘോരയുടെ വാക്കുകൾ………………..തന്നെ തേടിയെത്താൻ പോകുന്ന വിധി………………..

പക്ഷെ ഒന്ന് മാത്രം പറഞ്ഞില്ല………………..

ആ വിധി അവനെ തേടിയെത്തുമ്പോൾ അവന് പ്രിയപ്പെട്ടത് എല്ലാം നഷ്ടപ്പെടും എന്ന്…………………..

അവളെ അത് പറഞ്ഞു ഭയപ്പെടുത്താൻ റാസ ആഗ്രഹിച്ചില്ല………………

സായരാ റാസയെ ആശ്വസിപ്പിച്ചു…………….ആ വിധിയെ നമ്മൾ ഒന്നിച്ചു നേരിടും……………ആ വിധിയെ നമ്മൾ പൊരുതി വിജയിക്കും എന്നൊക്കെ പറഞ്ഞു സായരാ റാസയെ ധൈര്യപ്പെടുത്തി…………………

റാസ കുറച്ചു ആശ്വാസം കിട്ടിയപോലെ അഭിനയിച്ചു സത്യം അതല്ലായിരുന്നു എങ്കിലും………………….

ദിവസങ്ങൾ കടന്നു പോയി……………….

റാസയുടെ ആവലാതിയുടെ കാഠിന്യം സമയം തണുപ്പിച്ചു……………….

സമയം എല്ലാ വേദനയും മാറ്റും എന്ന് പറഞ്ഞു കേട്ടിട്ടില്ലേ അതുപോലെ റാസയും തനിക്ക് വരാൻ പോകുന്ന വിപത്തുകളെ കുറിച്ച് മറന്നു……………………..

അവന്റെ വിധിയെക്കുറിച്ചുള്ള ചിന്തകൾ അവൻ മറന്നു……………………

ആ സ്വപ്നവും അഘോരയുടെയും സ്വാമിയുടെയും വാക്കുകളും അവൻ ഓർക്കാതെയായി……………………

രാവും പകലും മാറി മാറി വന്നു…………………

റാസയുടെയും ആദത്തിന്റെയും മുത്തുവിന്റെയും വൈകുന്നേരമുള്ള നടത്തം മിഥിലാപുരിക്കാർക്ക് പതിവ് കാഴ്ചയായി…………………

ഇനി റാസ ഇല്ലെങ്കിലും ആദം മുത്തുവുമായി നടക്കാൻ ഇറങ്ങും………………

ആദവും മുത്തുവും അത്രയ്ക്ക് കൂട്ടായി…………….

ആദത്തിനോട് മാത്രമല്ല മിഥിലാപുരിയിലുള്ള എല്ലാവരുമായും മുത്തു കൂട്ടായി……………….വൈകുന്നേരമുള്ള അവരുടെ നടത്തം മുത്തുവിനെ മിഥിലാപുരിയിലെ ജനങ്ങളെ മുഴുവൻ അറിയുന്നതിൽ സഹായിച്ചു…………………

മിഥിലാപുരിയിലെ ജനങ്ങൾക്ക് വരെ അത്ഭുതമായി……………….

പന്ത്രണ്ട് പേരെ കുത്തിക്കൊന്ന കരിങ്കാലൻ മുത്തു തന്നെയാണോ ഈ മുത്തു എന്ന കാര്യത്തിൽ………………..

കാരണം സാധാരണ ജെല്ലിക്കെട്ട് കാളകൾ കാണിക്കുന്ന ഒരു കുറുമ്പ് പോലും അവൻ മറ്റുള്ളവരോട് കാണിച്ചിരുന്നില്ല……………………

മലവേടനും അവന്റെ ജനങ്ങളും അരിയുടെ ക്ഷാമം വന്നപ്പോൾ റാസയെ സമീപിച്ചില്ല……………… പക്ഷെ അവരുടെ ദുരിതം അറിഞ്ഞ റാസ അവർക്കുള്ള അരിയും ഭക്ഷണവും അവരുടെ കാട്ടിലെ വാസസ്ഥലത്ത് എത്തിച്ചു നൽകി…………………..

കഷ്ടപ്പാട് വന്നപ്പോൾ തന്റെയടുക്കൽ വരാതിരുന്നതിന് മലവേടന് നല്ല ചീത്തയും റാസയുടെ അടുക്കൽ നിന്ന് കിട്ടി………………….

പക്ഷെ മലവേടന് തങ്ങൾക്കും കൂട്ടർക്കും ഒരു കഷ്ടപ്പാട് വന്നാൽ ഒരു നാഥൻ ഉണ്ട് എന്നുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതായിരുന്നു റാസയുടെ പ്രവൃത്തി………………….

സായരാ വേദനിപ്പിക്കേണ്ട എന്ന് കരുതി റാസ അക്കൊല്ലമുള്ള ഒരു ജെല്ലിക്കെട്ടിലും പങ്കെടുത്തില്ല…………….അതുപോലെ തന്നെ റാസയുടെ സംഘവും…………………

പക്ഷെ പാലമേട് ജെല്ലിക്കെട്ടിൽ പോയി ഭാർഗവനും കൂട്ടരും വിജയിച്ചു വന്നു………………

റാസായുമായി ഉള്ള ഏറ്റുമുട്ടലിൽ കിട്ടിയ അടിയിൽ തല കുനിച്ചു നടന്നിരുന്ന ഭാർഗവനും കൂട്ടർക്കും തല ഉയർത്താൻ കിട്ടിയ അവസരമായിരുന്നു അത്……………….അവർ അത് നല്ലപോലെ ആഘോഷിക്കുകയും ചെയ്തു………………….

ഇതിനിടയിൽ മിഥിലാപുരിയിലെ ഗുരുക്കൾ ആയ ബാറക്ക് അബ്ബാസി ഒരു നിർദേശവും ആയി റാസയുടെ മുന്നിലെത്തി………………..

ബാറക്ക് അബ്ബാസി ഒരു അദ്ധ്യാപകൻ മാത്രം അല്ലായിരുന്നു പല നാടുകളിൽ പോയി അവിടുത്തെ ആയോധനകലകളിൽ ഒക്കെ അതീവ പരിജ്ഞാനം ഉള്ള ഒരു വ്യക്തിയായിരുന്നു ബാറക്ക് അബ്ബാസി………………….

താൻ നേടിയ അറിവുകൾ ഇവിടുത്തെ കുട്ടികളിലേക്കും എത്തിക്കട്ടെ അതിന് ഗുരുകുലം ഒരു വേദിയാക്കട്ടെ എന്നുള്ള ഒരു നിർദേശം റാസയുടെ മുന്നിൽ ബാറക്ക് അബ്ബാസി അവതരിപ്പിച്ചു………………..

കളരിയും ചെറിയ രീതിയിൽ അഭ്യാസമുറകളൂം ഗുരുകുലത്തിൽ ഇപ്പോൾ തന്നെ പഠിപ്പിക്കുന്നുണ്ടായിരുന്നു…………………..

പക്ഷെ ആയോധനകലയിലും അഭ്യാസമുറകളിലും അതിവിജ്ഞാനം നൽകുക എന്നുള്ള നിർദേശത്തെ റാസ തിരസ്കരിച്ചു………………….

“ഗുരുക്കളെ……………..മിഥിലാപുരി ഒരു കർഷകരാജ്യമാണ്………………മറ്റുള്ളവരെ അന്നം ഊട്ടുന്ന രാജ്യം………………നമ്മൾക്ക് രാജാവും ഇല്ല രാജ്ഞിയും ഇല്ല………………..മാത്രവുമല്ല ഒരു രാജ്യവും നമ്മളോട് യുദ്ധം ചെയ്യാൻ വരില്ല കാരണം നമ്മൾ ഒരു യുദ്ധരാജ്യം അല്ല എന്നുള്ളത് തന്നെ………………നമ്മൾ ഉണ്ടാക്കുന്ന അന്നം നമ്മുടെ ചുറ്റുമുള്ള എല്ലാ രാജ്യങ്ങളിലേക്കും നമ്മൾ എത്തിക്കുന്നുണ്ട്……………..അതുകൊണ്ട് തന്നെ അവരാരും നമ്മളോട് യുദ്ധത്തിന് വരില്ല…………….അതുകൊണ്ട് തന്നെ ഈ യുദ്ധമുറകളിലും അഭ്യാസമുറകളിലും വലിയ വിജ്ഞാനം നേടിയതുകൊണ്ട് ജീവിതത്തിൽ ഉപകാരപ്പെടാൻ പോകുന്നില്ല…………………”………………റാസ പറഞ്ഞു…………………

“ചെറിയ ചെറിയ ആക്രമണങ്ങൾ പ്രതിരോധിക്കാൻ ഉള്ളതൊക്കെ നമ്മൾ ഇപ്പോൾ പറഞ്ഞു കൊടുക്കുന്നുണ്ട്……………ഇവിടെ അതൊക്കെയെ ആവശ്യമുള്ളൂ……………..പിന്നെയുള്ളത് നല്ല ആരോഗ്യവും ശരീരവുമാണ്……………..അതിനാണ് കൃഷി……………..പിന്നെ അധികം അഭ്യാസമുറകൾ പഠിച്ചാൽ നമ്മുടെ ഇടയിൽ തന്നെ അനിഷ്ടസംഭവങ്ങൾക്ക് ചിലപ്പോൾ നമ്മൾ സാക്ഷിയാകേണ്ടി വരും……………….അത് വേണ്ട ബാറക്ക്………………..”……………റാസ പറഞ്ഞു നിർത്തി……………………

ബാറക്ക് എഴുന്നേറ്റു……………….

“എനിക്ക് മനസ്സിലാകും റാസ……………”……………ബാറക്ക് തിരിഞ്ഞു നടന്നു……………..

ബാറക്ക് അബ്ബാസി പെട്ടെന്ന് നിന്നു……………. റാസയെ തിരിഞ്ഞു നോക്കി…………………

“റാസ………………ഞാൻ ഒരുപാട് രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്…………….അവിടുത്തെ ആയോധനകലകളും അഭ്യാസമുറകളൂം മാത്രമല്ല അവിടുത്തെ സംസ്കാരവും ഞാൻ അറിയാൻ ശ്രമിച്ചിട്ടുണ്ട്………………….പക്ഷെ അവിടങ്ങളിൽ ഒന്നും നിന്നെപ്പോലെ ജനങ്ങളെ കുറിച്ച് കൂടുതൽ ചിന്തിക്കുന്ന ഒരു നേതാവിനെയോ രാജാവിനെയോ ഞാൻ കണ്ടിട്ടില്ല………………….

നിന്റെ ഇപ്പോഴുള്ള തീരുമാനം എന്നല്ല നീ എടുക്കാറുള്ള ഓരോ തീരുമാനങ്ങളിലും ഞാൻ ഇത് കണ്ടിട്ടുണ്ട്…………….

നീ ഒരു നല്ല നേതാവാണ് റാസ…………….

ഒരു നല്ല രാജാവ്…………….”……………ബാറക്ക് പുഞ്ചിരിയോടെ പറഞ്ഞു………………….

റാസ അതുകേട്ട് പുഞ്ചിരിച്ചു…………….

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

തൊണ്ടമണ്ഡല…………….

ചോള അധീനരാജ്യം…………..

വാളുകൾ തമ്മിൽ കൂട്ടിമുട്ടുന്നതിന്റെ ശബ്ദം………………

വാളുകൾ മനുഷ്യശരീരത്തിൽ ആഴ്ന്നിറങ്ങുന്നതിന്റെ ശബ്ദം………………..

മനുഷ്യർ വേദനയാൽ അലറി കരയുന്ന ശബ്ദം…………………..

വേറിട്ട ശബ്ദങ്ങളാൽ ആ നഗരം നിറഞ്ഞു…………………….

പാണ്ട്യരാജാവ് സുന്ദരപാണ്ട്യനും സൈന്യവും മുന്നിൽ കാണുന്നവരെ എല്ലാം അറുത്ത് മുന്നേറി…………………

പാണ്ട്യസൈന്യത്തിന് മുന്നിൽ ചോളന്റെ ശിങ്കിടികൾ പിടിച്ചു നിൽക്കാൻ നന്നേ പാടുപെട്ടു………………….

സുന്ദരപാണ്ട്യൻ കുതിരമേൽ പാഞ്ഞു കൊണ്ടിരുന്നു……………….

അവന് നേരെ വന്നവരെയെല്ലാം സുന്ദരപാണ്ട്യൻ വാളാൽ വെട്ടി വീഴ്ത്തി…………………

സുന്ദരപാണ്ട്യനോടൊപ്പം അവന്റെ സൈന്യവും തൊണ്ടമണ്ഡല കോട്ടയുടെ ഉള്ളിൽ കയറി………………………

പാണ്ട്യ സൈന്യം കോട്ടയുടെ ഉള്ളിൽ കയറിയതോടെ അപായമണി മുഴങ്ങി…………………..

അത് കേട്ടതും കുമാരസേനന് തങ്ങളുടെ അവസാനം അടുത്തെന്ന് ബോധ്യമായി………………….

സുന്ദരപാണ്ട്യനും സൈന്യവും എല്ലാവരെയും കൊന്നു തള്ളി കൊട്ടാരത്തിന് മുന്നിൽ എത്തി……………….

തന്റെ മുന്നിലേക്ക് വന്നവരെ സുന്ദരപാണ്ട്യൻ ആ കുതിരയിൽ നിന്ന് ചാടി വെട്ടി……………..

സുന്ദരപാണ്ട്യന്റെ വാൾ അവരുടെ കഴുത്തിലൂടെ പാഞ്ഞു………………….മുന്നിൽ വന്ന മൂന്ന് പേരും വെട്ടിയിട്ട വാഴ പോൽ നിലത്തേക്ക് പതിച്ചു……………….

വശങ്ങളിൽ നിന്ന് വന്നവരെയെല്ലാം സുന്ദരപാണ്ട്യന്റെ സേനാധിപതിയും മന്ത്രിയും സൈന്യവും കൂടെ വകവരുത്തി……………………

സുന്ദരപാണ്ട്യൻ കൊട്ടാരത്തിലേക്ക് ആദ്യ ചുവട് വെച്ചു…………………….

സുന്ദരപാണ്ട്യൻ പൊട്ടിച്ചിരിച്ചു………………..

“ഇങ്ങനെ ഒരു തിരിച്ചു വരവ് ആഗ്രഹിക്കാത്തവരുണ്ടോ……………………….”……………സുന്ദരപാണ്ട്യൻ ഉറക്കെ ചോദിച്ചു………………..

എല്ലാവരും അതിനെ കയ്യടിച്ചും പൊട്ടിച്ചിരിച്ചും അഭിനന്ദിച്ചു…………………

ഒമ്പതാം നൂറ്റാണ്ടിൽ ചോളന്മാർ പാണ്ട്യരിൽ നിന്നും പിടിച്ചെടുത്ത തലസ്ഥാന നഗരമായിരുന്നു തൊണ്ടമണ്ഡല……………….

അതിന് ശേഷമാണ് പാണ്ട്യരാജവംശത്തിന്റെ ശക്തി പൂർണമായി ക്ഷയിച്ചത്……………….

നാല് നൂറ്റാണ്ടുകൾക്ക് ശേഷം പാണ്ട്യ രാജവംശം തിരിച്ചെത്തിയിരിക്കുന്നു…………………..അവരിൽ നിന്ന് വാങ്ങിയത് തിരിച്ചു വാങ്ങാൻ…………………….

“വീരരെ………………..ഇനി ഇത് നമ്മുടെ കോട്ട……………….ഈ കോട്ടയ്ക്ക് രാജാവ് ഇനി ഞാൻ………………….”……………….സുന്ദരപാണ്ട്യൻ ഉറക്കെ പറഞ്ഞു………………….

സൈന്യം അതുകേട്ട് ആർത്തുവിളിച്ചു…………………..

“അടുത്തതായി നടക്കാൻ പോകുന്നത് പഴയ രാജാവിനുള്ള യാത്രയയപ്പ്………………..”………………പൊട്ടിച്ചിരിച്ചു കൊണ്ട് സുന്ദരപാണ്ട്യൻ പറഞ്ഞു………………………

അതുകേട്ട് അവർ ആർത്തു ചിരിച്ചു………………

“വരിൻ………………”…………..സുന്ദരപാണ്ട്യൻ ആക്രോശിച്ചു…………………

സുന്ദരപാണ്ട്യനും സൈന്യവും കൊട്ടാരത്തിലേക്ക് പ്രവേശിച്ചു…………………

വാതിലിന് അടുത്ത് നിന്നിരുന്ന പടയാളികളെ വെട്ടി വീഴ്ത്തിക്കൊണ്ട് സുന്ദരപാണ്ട്യൻ ആ കൊട്ടാരത്തിലെ മനുഷ്യകുരുതിക്ക് തുടക്കം ഇട്ടു……………………

സുന്ദരപാണ്ട്യന് പിന്നാലെ അവന്റെ സൈന്യം കൊട്ടാരത്തിലേക്ക് ഇരച്ചു കയറി……………………

മുന്നിൽ കണ്ട ഒരുവരെയും അവർ വെറുതെ വിട്ടിട്ടില്ല…………………

സ്ത്രീകളും കുട്ടികളും അലറി കരഞ്ഞു…………………..

തന്റെ നേരെ വന്നവരെ എല്ലാം തന്റെ വാളിന്റെ മൂർച്ച അറിയിച്ചുകൊണ്ട് സുന്ദരപാണ്ട്യൻ മുന്നേറി………………………

സുന്ദരപാണ്ട്യനിൽ അനിർവചനീയ ആനന്ദം നിറഞ്ഞു നിന്നു…………………

തന്റെ മുൻഗാമികൾ നഷ്ടപ്പെടുത്തിയ കൊട്ടാരം…………………അതിന് ശേഷം വന്ന ഓരോ പിൻഗാമിയും കീഴടക്കാൻ ആഗ്രഹിച്ച കൊട്ടാരം……………….ഇന്ന് തന്റെ കാൽ ചുവട്ടിൽ………………….

സുന്ദരപാണ്ട്യൻ അട്ടഹസിച്ചു ചിരിച്ചു………………….

അവന്റെ ചിരി അവിടെയുള്ള ഓരോ തൂണിൽ പോലും ഭയം വിടർത്തി……………………..

സുന്ദരപാണ്ട്യൻ അട്ടഹസിച്ചു ചിരിച്ചുകൊണ്ട് രാജദർബാറിലേക്ക് പ്രവേശിച്ചു………………….

സുന്ദരപാണ്ട്യന്റെ സൈനികർ കുമാരസേനനെ സുന്ദരപാണ്ട്യന്റെ മുന്നിലേക്ക് പിടിച്ചു കൊണ്ടുവന്നു……………………..

അവന്റെ മന്ത്രിമാരും ഭൃത്യരും എല്ലാവരും സുന്ദരപാണ്ട്യന്റെ സൈനികരുടെ വാൾ മുനയിൽ ആയിരുന്നു………………..

കുമാരസേനൻ സുന്ദരപാണ്ട്യന്റെ മുന്നിൽ മുട്ടുകുത്തി നിന്നു……………………..

സുന്ദരപാണ്ട്യൻ കുമാരസേനന്റെ മുഖത്തേക്ക് നോക്കി അട്ടഹസിച്ചു ചിരിച്ചു…………………….താൻ നേടിയ വിജയത്തിന്റെ ആഹ്ലാദവും വാശിയും വൈരാഗ്യവും എല്ലാം ഉണ്ടായിരുന്നു സുന്ദരപാണ്ട്യന്റെ ആ ചിരിയിൽ…………………….

കുമാരസേനൻ ആ ചിരി കണ്ടു ഭയന്നു………………

“എവിടെടാ അഖിലവും വാഴുന്ന ചോളൻ…………………”…………..സുന്ദരപാണ്ട്യൻ കുമാരസേനനോട് ചോദിച്ചു……………………

മറുപടി ഒന്നും പറയാൻ സാധിക്കാതെ കുമാരസേനൻ തലകുനിച്ചു…………………

“ഇനി ചോളൻ അല്ല………………പാണ്ട്യനാണ്……………….സുന്ദരപാണ്ട്യൻ……………..”…………….രണ്ടു കൈകളും വശത്തേക്ക് ഉയർത്തിക്കൊണ്ട് സുന്ദരപാണ്ട്യൻ പറഞ്ഞു……………………

സുന്ദരപാണ്ട്യന്റെ സൈനികർ ആർത്തുവിളിച്ചപ്പോൾ മറ്റുള്ളവർ ഭയത്താൽ സുന്ദരപാണ്ട്യനെ നോക്കി നിന്നു…………………..

സുന്ദരപാണ്ട്യൻ കുമാരസേനന്റെ മന്ത്രിമാരെയും ഭൃത്യരെയും വാൾ മുനയിൽ നിർത്തിയ സൈനികരോട് തലയാട്ടി ആംഗ്യം കാണിച്ചു…………………

അടുത്ത നിമിഷം അവർ വാൾ പ്രയോഗിച്ചു………………..

കുമാരസേനന്റെ മന്ത്രിമാരും ഭൃത്യരും ചേതനയറ്റു വീണു………………….

മരിച്ചു കിടക്കുന്ന അവരെ കുമാരസേനൻ ഭയത്തോടെ നോക്കി…………………..

“എന്നെ വെറുതെ വിടണം അങ്ങുന്നെ…………………”…………….തന്റെ ജീവന് വേണ്ടി കുമാരസേനൻ സുന്ദരപാണ്ട്യനോട് കെഞ്ചി…………………..

അത് കണ്ടു സുന്ദരപാണ്ട്യൻ പൊട്ടിച്ചിരിച്ചു…………………..

“നാണമില്ലേ ജീവന് വേണ്ടി ഭിക്ഷ യാചിക്കാൻ…………………”………………സുന്ദരപാണ്ട്യൻഅവനോട് ചോദിച്ചു………………..

കുമാരസേനൻ തല കുനിച്ചു………………

“ശത്രുക്കളുടെ മുന്നിൽ തല കുനിക്കുന്നവനല്ല യഥാർത്ഥ രാജാവ്………………തല ഉയർത്തി അവർക്കെതിരെ പോരാടുന്നവനാണ്…………………….”………………..സുന്ദരപാണ്ട്യൻ പറഞ്ഞു………………….

കുമാരസേനൻ തലയുയർത്തി സുന്ദരപാണ്ട്യനെ നോക്കി…………………

“നിനക്ക് ജീവിക്കാൻ യോഗ്യതയില്ല………………..”………………സുന്ദരപാണ്ട്യൻ പറഞ്ഞു അടുത്ത നിമിഷം സുന്ദരപാണ്ട്യന്റെ വാൾ അവന്റെ കഴുത്തറുത്തു…………………….

തലയും ഉടലും വെവ്വേറെയായി കുമാരസേനൻ നിലത്തേക്ക് വീണു………………………

ഒരു നിമിഷം സുന്ദരപാണ്ട്യൻ കുമാരസേനന്റെ ജീവനറ്റ ശരീരത്തിലേക്ക് തന്നെ നോക്കി നിന്നു…………………

“സേനാധിപതി………………..”…………….സുന്ദരപാണ്ട്യൻ വിളിച്ചു…………………

സേനാധിപതി സുന്ദരപാണ്ട്യന്റെ മുന്നിലേക്ക് വന്നു………………….

സുന്ദരപാണ്ട്യൻ അവനെ ഒന്ന് നോക്കി………………..

“താഴട്ടെ ചോളന്റെ കൊടി………………..

ഉയരട്ടെ പാണ്ട്യന്റെ കൊടി………………..

ആരംഭമാകട്ടെ ഒരു പുതുചരിത്രത്തിന്……………..”……………….സുന്ദരപാണ്ട്യൻ ചിരിച്ചുകൊണ്ട് സേനാധിപതിയോട് പറഞ്ഞു……………………..

അവരും സുന്ദരപാണ്ട്യന്റെ ചിരിയിൽ പങ്കു ചേർന്നു…………………..

പാണ്ട്യന്മാരുടെ തിരിച്ചുവരവിന് അവിടെ ചരിത്രം സാക്ഷിയായപ്പോൾ ചോളന്റെ പതനത്തിനും അവിടെ തുടക്കമായി…………………….

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

കാഞ്ചീപുരം……………..

ചോള തലസ്ഥാനനഗരം……………..

രാജരാജചോളന്റെ ദർബാർ………………..

കിരീടമണിഞ്ഞ തമിഴകം വാഴുന്ന രാജരാജചോളൻ സിംഹാസനത്തിൽ ആസനസ്ഥനായി തന്റെ മന്ത്രിമാരോടും രാജഗുരുവിനോടും സംസാരിക്കുന്ന വേള……………………

പാണ്ട്യന്മാരുടെ മുന്നേറ്റത്തെ കുറിച്ചായിരുന്നു അവരുടെ ചർച്ചകൾ അത്രയും…………………….

തന്റെ സിംഹാസനത്തിന് അടിയിലായിരുന്നു ഓരോ പ്രദേശങ്ങളും സുന്ദരപാണ്ട്യന്റെ സൈന്യം കീഴടക്കുന്നത് രാജരാജചോളൻ അറിയുന്നുണ്ടായിരുന്നു…………………..

തന്റെ കാൽക്കീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് തടയാൻ പല ശ്രമങ്ങൾ നടത്തിയിട്ടും സുന്ദരപാണ്ട്യനേയും അവന്റെ സൈന്യത്തെയും തടയാൻ രാജരാജചോളന് സാധിക്കുന്നുണ്ടായിരുന്നില്ല……………………..

മഹത്തായ ചോളാ സാമ്രാജ്യത്തിന്റെ അന്ത്യം രാജരാജചോളൻ കാണുന്നുണ്ടായിരുന്നു………………….

ചർച്ചകൾ കൊടുമ്പിരിക്കൊണ്ടു………………….

മന്ത്രിമാർ ഓരോ നിർദേശങ്ങളും പോംവഴികളും പറഞ്ഞു കൊണ്ടിരുന്നു………………..

പക്ഷെ അതൊന്നും പ്രായോഗികമല്ലായിരുന്നു………………….

അത് നേരത്തെ മനസ്സിലാക്കിയ രാജഗുരു മൗനം പാലിച്ചു………………….

പെട്ടെന്ന് ഒരു ഭൃത്യൻ ഉള്ളിലേക്ക് ഓടി പാഞ്ഞു വന്നു…………………

അവൻ രാജരാജചോളന്റെ സന്നിധിയിൽ വന്നു വീണു…………………..

രാജരാജചോളൻ അതാരാണെന്ന് നോക്കി………………..ഒടുവിൽ മനസ്സിലാക്കി…………………. ..

തന്റെ ചാരനും ദൂതനുമായ ഗണേശൻ………………….

ഗണേശൻ തലയുയർത്തി രാജാവിനെ(രാജരാജചോളനെ) നോക്കി…………………….

അവന്റെ വാക്കുകളിലേക്ക് രാജരാജചോളൻ ശ്രദ്ധ കൊടുത്തു……………………

“രാജൻ……………..തൊണ്ടമണ്ഡലയും പാണ്ട്യർ കീഴടക്കി…………………”………………ഗണേശൻ കിതപ്പോടെ പറഞ്ഞു……………….

രാജരാജചോളന് തലയിൽ ഇടിത്തീ വന്നുവീണ പോലെ തോന്നി…………………

തൊണ്ടമണ്ഡല ചോളന്മാരുടെ പ്രധാനശക്തി കേന്ദ്രങ്ങളിൽ ഒന്നായിരുന്നു………………………അത് സുന്ദരപാണ്ട്യൻ കീഴടക്കിയിരിക്കുന്നു…………………

രാജരാജചോളന് മാത്രമല്ല മന്ത്രിമാർക്കും രാജഗുരുവിനും അത് ഒരു ഭയപ്പെടുത്തുന്ന വാർത്തയായിരുന്നു……………………..

രാജരാജചോളൻ പാണ്ട്യരുടെ ആക്രമണത്തിന് എങ്ങനെ അറുതി വരുത്തും എന്നറിയാതെ കുഴങ്ങി…………………………

തന്റെ ശക്തി ചോർന്നൊലിക്കുന്നത് പോലെ രാജരാജചോളന് തോന്നി……………………..

ഒടുവിൽ ബ്രഹ്‌മാസ്ത്രം തന്നെ പ്രയോഗിക്കാൻ രാജരാജചോളൻ തീരുമാനിച്ചു…………………

രാജരാജചോളൻ മന്ത്രിമാർ എല്ലാവരോടും പുറത്തു പോകാൻ പറഞ്ഞു………………….

അവിടെ രാജരാജചോളനും രാജഗുരുവും മാത്രം ബാക്കിയായി……………………

“ഗുരോ………………..നമ്മുടെ ശക്തി ക്ഷയിക്കുകയാണ്………………”……………രാജാവ് പറഞ്ഞു…………….

“കാണുന്നുണ്ട് രാജൻ………………പക്ഷെ സുന്ദരപാണ്ട്യന്റെ വീറിനും ധൈര്യത്തിനും മുൻപിൽ നമ്മുടെ പടയാളികളുടെ അടി പതറുന്നു………………….”…………….രാജഗുരു പറഞ്ഞു………………….

“ഹ്മ്……………..”……………രാജരാജചോളൻ മൂളി………………….

“ഒരു വശം സുന്ദരപാണ്ട്യൻ പൊളിച്ചോണ്ട് വരികയാണ്………………….മറ്റു ഭാഗം നമുക്ക് പടുത്തുയർത്തിയെ മതിയാകൂ……………….”…………………രാജരാജചോളൻ പറഞ്ഞു……………………..

“രാജൻ എന്താണ് ഉദ്ദേശിക്കുന്നത്…………….”…………………രാജഗുരു ചോദിച്ചു……………….

“നമ്മുടെ അയൽനാടുകളിലെ പുരുഷന്മാരെ നമ്മുടെ സൈന്യത്തിൽ ചേർക്കണം………………..അംഗബലം കൂട്ടണം…………………..”…………….രാജരാജചോളൻ പറഞ്ഞു……………………..

“അതിന്………………..”……………….രാജഗുരു ചോദിച്ചു…………………

“അവരെ ആക്രമിക്കണം…………….കീഴടക്കണം………………….”………………….രാജരാജചോളൻ പറഞ്ഞു…………………

രാജഗുരു അരുതാത്തത് എന്തോ കേട്ടപോലെ മുഖം ചുളിച്ചു…………………….

“പക്ഷെ ബാക്കിയുള്ളത്………………..”………………..രാജഗുരു വിക്കലോടെ സംശയത്തോടെ ചോദിച്ചു……………….

“മിഥിലാപുരി, ദുർഗാപുരി പിന്നെ ശിവപുരിയും………………..”………………രാജരാജചോളൻ പറഞ്ഞു…………………..

“പക്ഷെ അവർ…………………”…………..രാജഗുരു പറഞ്ഞു പൂർത്തിയാക്കാൻ രാജരാജചോളൻ സമ്മതിച്ചില്ല………………..

“എന്ത് പക്ഷെ………………..”……………..രാജരാജചോളൻ ചോദിച്ചു………………

“അവർ കർഷകരല്ലേ……………….അവർക്ക് യുദ്ധം ചെയ്യാൻ അറിയില്ലാ…………………”…………………രാജഗുരു പറഞ്ഞു……………………

“നെല്ലും കതിരും തിന്നാൻ വരുന്ന കിളികളെ ആട്ടിപ്പായിക്കാൻ അവർക്ക് അറിയാം…………………

കപ്പയും മറ്റും ഭക്ഷണസാധനങ്ങൾ മണ്ണുമാന്തിയെടുത്ത് തിന്നാൻ വരുന്ന പന്നികളെ കെണിയിൽ വീഴ്ത്താൻ അവർക്ക് അറിയാം……………….

വാഴയും മറ്റും പിഴുതെടുക്കാൻ വരുന്ന ആനക്കൂട്ടത്തെ ഭയപ്പെടുത്താനും അവർക്ക് അറിയാം………………

അങ്ങനെയെങ്കിൽ ജീവനെടുക്കാൻ വരുന്ന സുന്ദരപാണ്ട്യനേയും സൈന്യത്തെയും നേരിടാനും അവർ പഠിച്ചോളും…………………….”…………………രാജരാജചോളൻ പറഞ്ഞു…………………….

“അത് മൂന്നും കർഷകരാജ്യങ്ങളാണ്………………….യുദ്ധം ചെയ്യാൻ അവർക്ക് രാജാവോ സൈന്യമോ ഇല്ലാ…………………”…………………രാജഗുരു പറഞ്ഞു……………….

“അങ്ങനെയെങ്കിൽ അവരെ കീഴടക്കുക എളുപ്പമാണല്ലൊ……………….”………………രാജരാജചോളൻ ചിരിച്ചുകൊണ്ട് പറഞ്ഞു………………….

രാജഗുരു ഒന്ന് ശ്വാസം എടുത്തു………………..

“രാജൻ………………..അവർ ഇത്രയും കാലം നമ്മെ അന്നം ഊട്ടിയവരാണ്…………………നമ്മുടെ വിശപ്പ് മാറ്റിയവർ…………………. നമ്മുടെ ആരോഗ്യം കാത്തവർ………………..അവരോട് ഇത് ചെയ്യാമോ…………………”………………രാജഗുരു ചോദിച്ചു……………….

“ഇത് നിലനിൽപ്പിന്റെ പോരാട്ടമാണ് രാജഗുരോ……………….. മാന്യതയ്ക്ക് ഇവിടെ സ്ഥാനമില്ല………………”………………രാജരാജചോളൻ പറഞ്ഞു…………………

രാജഗുരുവിന്റെ തല താഴ്ന്നു…………………

രാജരാജചോളൻ ഇതുകണ്ടു………………….

“വേണമെങ്കിൽ ഒന്ന് ചെയ്യാം രാജഗുരോ…………………

ആദ്യം അവരോട് സൈന്യത്തിൽ ചേരാൻ വാക്കുകളാൽ പറയാം……………..

ചേരാത്തപക്ഷം വാളുകൾ കൊണ്ടും………………..”…………………രാജരാജചോളൻ പറഞ്ഞു………………

പക്ഷെ രാജഗുരുവിന്റെ മുഖം തെളിഞ്ഞില്ല…………………..

“സേനാധിപതിയെ മുഖം കാണിക്കാൻ പറയുവിൻ……………….”……………….ദർബാറിന് കാവലായി നിന്ന പടയാളിയോട് രാജരാജചോളൻ കൽപ്പിച്ചു………………….

“കാലഭൈരവൻ……………….”……………രാജഗുരുവിന്റെ ശബ്ദം അറിയാതെ പുറത്തേക്ക് വന്നു…………………

“അതെ………………ഭൈരവൻ തന്നെ………………….അവൻ ഈ ദൗത്യം ഏറ്റെടുക്കട്ടെ………………”……………….രാജരാജചോളൻ പറഞ്ഞു…………………

“അത് വേണോ രാജൻ………………”……………..രാജഗുരു ഭയത്തോടെ ചോദിച്ചു……………..

രാജരാജചോളൻ രാജഗുരുവിന്റെ മുഖത്തേക്ക് നോക്കി………………..

“ചോര കാണുന്നത് കാലഭൈരവന് ഇപ്പോളും ഒരു ലഹരിയാണ്…………….അവൻ ആ പാവം ജനങ്ങളെ കൊന്നു തിന്നും………………..”………………….രാജഗുരു പറഞ്ഞു………………..

ഇതുകേട്ട് രാജരാജചോളൻ പൊട്ടിച്ചിരിച്ചു………………….

“അതുകൊണ്ട് തന്നെയാ ഞാൻ അവനെ ഈ ദൗത്യം

ഏല്പിക്കുന്നത്…………………”…………………രാജരാജചോളൻ ചിരിച്ചുകൊണ്ട് പറഞ്ഞു………………….

അതുകേട്ട് രാജഗുരു ഭയന്നു…………………

പെട്ടെന്ന് മുൻവാതിൽ തുറക്കുന്ന ശബ്ദം അവർ കേട്ടു…………………

അവർ അവിടേക്ക് നോക്കി…………………..

കാലഭൈരവൻ………………..

അവൻ ദർബാറിലേക്ക് പ്രവേശിച്ചു……………………

നെഞ്ചിൽ പടച്ചട്ടയും തലയിൽ കാളയുടെ രൂപം പോലും കിരീടവും വയറിന്റെ ഇരുവശങ്ങളിലും വാളുമായി ആ ആജാനബാഹു രാജരാജചോളന് മുന്നിലേക്ക് നടന്നു വന്നു…………………

അവന്റെ മുഖം പോലും ആരെയും ഭയപ്പെടുത്തും…………………

അവൻ അടുത്തേക്ക് വരുമ്പോൾ ഏവർക്കും മരണത്തെ കുറിച്ചുള്ള ചിന്തകൾ ഉടലെടുക്കും…………………

അവൻ രാജരാജചോളന് മുന്നിലെത്തി തലകുനിച്ചു നെഞ്ചിൽ കൈവെച്ചു കാണിച്ചു…………………

“തല ഉയർത്ത് നോക്കുവിൻ കാലഭൈരവാ………………”………………..രാജരാജചോളൻ പറഞ്ഞു…………………….

കാലഭൈരവൻ തലയുയർത്തി……………..

അവന്റെ നോട്ടം കണ്ട് പോലും രാജഗുരു ഭയന്നു……………………

രാജഗുരുവിന്റെ ഭയം ശ്രദ്ധിച്ച രാജരാജചോളൻ അതുകണ്ട് പുഞ്ചിരിച്ചു………………….

“നിന്നെ ഞാൻ ഒരു ദൗത്യം ഏൽപ്പിക്കുന്നു കാലഭൈരവാ…………………”……………….രാജരാജചോളൻ പറഞ്ഞു………………….

കാലഭൈരവനും സൈന്യവും യാത്ര പുറപ്പെട്ടു………………….

രാജാവോ നാഥനോ ഇല്ലാത്ത രാജ്യങ്ങൾ ആയതിനാൽ ചെറിയ ഒരു സൈന്യവുമായാണ് കാലഭൈരവൻ യാത്ര പുറപ്പെട്ടത്……………………..പക്ഷെ അത് തന്നെ ധാരാളമായിരുന്നു………………………

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

മിഥിലാപുരിയും ദുർഗാപുരിയും കർഷകരാജ്യങ്ങളായിരുന്നു……………….

ശിവപുരിക്കാരും കർഷകർ ആയിരുന്നെങ്കിലും അവർ പഴയ ഗോത്രവംശജർ ആയിരുന്നു…………………സാധുക്കളായ ജനങ്ങൾ……………..മറ്റു മനുഷ്യരോട് അധികം അടുപ്പമില്ലാതെ കാടിനെയും പ്രകൃതിയെയും സ്നേഹിച്ചു ജീവിക്കുന്നവർ………………..

മിഥിലാപുരിക്കും ദുർഗാപുരിക്കും നാഥന്മാർ ഇല്ലായിരുന്നുവെങ്കിലും പ്രധാന കുടുംബങ്ങൾ ഉണ്ടായിരുന്നു…………………

അവരിൽ ആ ജനങ്ങൾ പ്രതീക്ഷയർപ്പിച്ചിരുന്നു………………………

മിഥിലാപുരിക്കും ദുർഗാപുരിക്കും നടുവിലായിരുന്നു ശിവപുരി സ്ഥാനം ചെയ്തിരുന്നത്………………………

കാലഭൈരവനും സൈന്യവും ദുർഗാപുരിയെയും ശിവപുരിയെയും ആക്രമിച്ചു കീഴ്‌പ്പെടുത്തി…………………..

കാലഭൈരവന്റെയും സൈന്യത്തിന്റെയും ആക്രമണത്തിന് മുന്നിൽ അവർക്ക് പിടിച്ചു നിൽക്കാൻ സാധിച്ചില്ല…………………….അവർ നിർദാക്ഷിണ്യം അവരെ കീഴ്‌പ്പെടുത്തി…………………

ആ നാടുകൾ അവർ ചുട്ടുകരിച്ചു…………………………..

തങ്ങളുടെ വാസസ്ഥലം നശിക്കുന്നത് അവർക്ക് കണ്ണീരോടെ നോക്കി നിൽക്കാനേ സാധിച്ചുള്ളൂ……………………….

അവിടുത്തെ പുരുഷന്മാരെ നിർബന്ധമായി അവർ സൈന്യത്തിൽ ചേർത്തു………………

മറ്റുള്ളവരെ കൊന്നും ബലാത്സംഗം ചെയ്തും അവർ മദിച്ചു……………………..

ഒടുവിൽ മിഥിലാപുരിക്ക് മുന്നിലും കാലഭൈരവനും സൈന്യവും വന്നെത്തി…………………….

അവരുടെ മുന്നിലായി റാസയും മറ്റു മിഥിലാപുരിയിലെ ജനങ്ങളും അണിനിരന്നു………………………..

പടച്ചട്ടയും ആയുധങ്ങളുമണിഞ്ഞു നിൽക്കുന്ന ചോളാ സൈന്യത്തെ കണ്ട് മിഥിലാപുരിക്കാർ ഒന്നടങ്കം ഭയന്നു……………………..അവർ അത്ഭുതത്തോടെയും അതിനേക്കാൾ പകപ്പോടെയും അവരുടെ നേരെ നോക്കി നിന്നു……………………..

കുതിരപ്പുറത്ത് ഇരുന്ന കാലഭൈരവനെ കണ്ടമാത്രയിൽ പലരുടെയും ശ്വാസമെടുക്കുന്നതിന്റെ വേഗം കൂടി…………………….

ആജാനുബാഹുവായ കാലഭൈരവനെ കണ്ട് അവർ വല്ലാത്ത ഒരു ഭയത്തിന് അടിമയായി…………………മരണഭയത്തിന്………………………….

മിഥിലാപുരിയിലെ പച്ചയായ മനുഷ്യരെ കണ്ട് കാലഭൈരവന്റെ രക്തം തുടിച്ചു………………………അവരെയെല്ലാം കൊന്നു തിന്നാൻ അവന്റെ ഉള്ളം തുടിച്ചു……………….

ദുർഗാപുരിയിലെയും ശിവപുരിയിലെയും ജനങ്ങളോട് ചോദിച്ച ചോദ്യം അവർ മിഥിലാപുരിയിലെ ജനങ്ങളോടും ആവർത്തിച്ചു…………………………

സംഭാഷണത്തിനായി കാലഭൈരവൻ തന്റെ വിശ്വസ്ത അനുയായി ആയ സുഗവനെ ആണ് നിയോഗിക്കാറുള്ളത്………………………..

സുഗവൻ മിഥിലാപുരിയിലെ ജനങ്ങളോട് ചോളന്റെ സൈന്യത്തിലേക്ക് ചേരാൻ ആവശ്യപ്പെട്ടു……………………

റാസയും ജനങ്ങളും അവരുടെ മുന്നിൽ പകച്ചു നിന്നു………………………..

കർഷകർ ആയ അവർക്ക് യുദ്ധം വശമില്ലായിരുന്നു മാത്രമല്ല ആ ഒരു ജീവിതം ജീവിക്കാൻ മിഥിലാപുരിയിലെ ജനങ്ങൾക്ക് ആഗ്രഹമോ സാധിക്കുകയോ ഇല്ലായിരുന്നു…………………….

റാസ മിഥിലാപുരിയിലെ ജനങ്ങളുടെ പ്രതിനിധിയായി സംസാരിച്ചു……………………

“ഞങ്ങൾ കർഷകരാണ്………………..വയലിൽ പണിയെടുക്കാനും മണ്ണിൽ പൊന്ന് വിളയിപ്പിക്കാനും മാത്രമേ ഞങ്ങൾക്ക് സാധിക്കൂ………………….”……………….റാസ പറഞ്ഞു………………….

കാലഭൈരവൻ ഇതുകേട്ട് പുച്ഛിച്ചു ചിരിച്ചു……………..

ഭാർഗവൻ ഇതുകേട്ട് മുഖം ചുളിച്ചു……………………

“ചോളാ മഹാരാജാവിനെ സേവിക്കുക എന്നുള്ളത് മഹത്തായ ഒരു പ്രവൃത്തിയാണ്………………അത് അധികം ആർക്കും സാധിക്കില്ല………………….അങ്ങനെ ഒരു അവസരമാണ് നിങ്ങൾക്ക് വന്നു ചേർന്നിരിക്കുന്നത്……………………….”………………..സുഗവൻ മിഥിലാപുരിയിലെ ജനങ്ങളോട് പറഞ്ഞു…………………

ജനങ്ങളിൽ ഒരു മുറുമുറുപ്പ് വന്നു……………….

“നിങ്ങളുടെ നിർദേശം ഞങ്ങൾ വിലമതിക്കുന്നു………………പക്ഷെ ഞങ്ങൾക്ക് യുദ്ധമുറകളോ യുദ്ധം ചെയ്യാനോ സാധിക്കില്ല……………….മനുഷ്യരോട് പരസ്പരം പോരാടി ഞങ്ങൾക്ക് ശീലമില്ല……………………..ഞങ്ങളെ കൊണ്ട് നിങ്ങൾക്ക് യുദ്ധത്തിൽ ഉപകാരം ഉണ്ടാകാൻ പോകുന്നില്ല………………”……………….റാസ വീണ്ടും പറഞ്ഞു…………………

കാലഭൈരവൻ ഇതുകേട്ട് ഊറിച്ചിരിച്ചു…………………

“നിങ്ങളെ എങ്ങനെ ഉപകാരപ്പെടുത്തണം എന്ന് എനിക്കറിയാം…………..”……………..കാലഭൈരവൻ മനസ്സിൽ പറഞ്ഞു……………………

റാസയുടെ വാക്കുകളെ മിഥിലാപുരിയിലെ ജനങ്ങൾ അനുകൂലിച്ചു…………………

പക്ഷെ ഭാർഗവന്റെ മുഖം തെളിഞ്ഞില്ല………………….

കാലഭൈരവൻ സുഗവന് കണ്ണുകാണിച്ചു………………..

സുഗവൻ ജനങ്ങൾക്ക് നേരെ തിരിഞ്ഞു……………….

“ശരി ഞങ്ങൾ പോകുന്നു……………….നിങ്ങൾക്ക് കർഷകരായി ജീവിക്കാനാണ് ആഗ്രഹമെങ്കിൽ രാജരാജചോള മഹാരാജാവ് ഒരിക്കലും അതിന് എതിര് നിൽക്കില്ല…………………..പക്ഷെ നിങ്ങളുടെ തീരുമാനത്തിൽ എന്നെങ്കിലും മാറ്റം വരികയാണെങ്കിൽ അത് ഞങ്ങളെ അറിയിക്കണം…………………”…………………സുഗവൻ അവരോട് പറഞ്ഞു……………………….

റാസയും ജനങ്ങളും അവർക്ക് കൈകൂപ്പി കാണിച്ചു…………………

കാലഭൈരവനും സൈന്യവും അവിടെ നിന്ന് മടങ്ങി………………………

റാസയും ജനങ്ങളും ആശ്വസിച്ചു……………………

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

രാത്രിയുടെ തുടക്കം………………………..

നല്ല നിലാവുള്ള രാത്രിയുടെ തുടക്കം…………………..

വളരെ ദീർഘമേറിയ രാത്രിയുടെ തുടക്കം………………

ഒരു വലിയ ഭീതി ഒഴിഞ്ഞു പോയതിന്റെ ആശ്വാസം അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നിരുന്നു……………………..

ഓരോ മിഥിലാപുരിക്കാരന്റെ മനസ്സിലും വലിയ ഒരു വിപത്ത് ഒഴിഞ്ഞുപോയതിന്റെ ആശ്വാസവും സമാധാനവുമായിരുന്നു……………………

പക്ഷെ ആ വിപത്ത് അങ്ങനെ ഒന്നും ഒഴിഞ്ഞു പോകില്ല എന്ന് അവർ മനസ്സിലാക്കിയില്ല…………………………..

പക്ഷെ അത് മനസ്സിലാക്കിയ ഒരാൾ ഉണ്ടായിരുന്നു…………………..

സായരാ………………..

അവളുടെ മനസ്സ് കലുഷിതമായിരുന്നു………………………..

അവൾ കട്ടിലിൽ ഇരിക്കുന്ന റാസയുടെ അടുക്കൽ എത്തി……………….റാസയുടെ അടുക്കൽ ഇരുന്നു……………………

റാസ അവൾ വന്നത് അറിഞ്ഞിരുന്നെങ്കിലും അവളുടെ മുഖത്തേക്ക് നോക്കിയിരുന്നില്ല…………………………

പക്ഷെ അവൾ വന്നിരുന്ന് കുറച്ചു നേരം കഴിഞ്ഞിട്ടും അവളിൽ നിന്ന് ഒരു ശബ്ദവും കേൾക്കാഞ്ഞിട്ട് റാസ സായരയുടെ മുഖത്തേക്ക് നോക്കി……………………

സായരയുടെ മുഖത്ത് വിഷാദം തളം കെട്ടി നിൽക്കുന്നത് റാസ കണ്ടു…………………………

വിഷാദം തന്നെയാണോ…………………എന്തോ ഒരു ഭയം………………അത് അവളെ വലയ്ക്കുന്നതായി റാസയ്ക്ക് തോന്നി…………………………

“എന്തുപറ്റി……………………”……………………റാസ അവളോട് പതിയെ ചോദിച്ചു………………………..

അവൾ അവളുടെ വിഷാദഭാവം മാറ്റാതെ പതിയെ തല ഇരുവശത്തേക്കും ആട്ടി………………….ഒന്നുമില്ല എന്ന അർത്ഥത്തിൽ…………………….

പക്ഷെ അവളെ എന്തോ പേടിപ്പെടുത്തുന്നുണ്ട് എന്നത് റാസയ്ക്ക് ഉറപ്പായി……………………..

കാരണം അവളുടെ മറുപടികൾക്കും വാക്കുകൾക്കും എന്തിന് ഓരോ ചേഷ്ടകൾക്കും എന്നും ഒരു ജീവനും ഊർജവും റാസ കണ്ടിട്ടുണ്ട്………………..ഏത് സന്ദർഭത്തിലാണെങ്കിലും……………………

ഞാൻ അവളെ പെണ്ണുകാണാൻ പോയി ആദ്യമായി എന്നോട് സംസാരിച്ച അന്ന്………………….

ഞാൻ ഒരു അനാഥനാണെന്ന് അറിഞ്ഞ നിമിഷം………………….

എന്നെയെ കല്യാണം കഴിക്കൂ എന്ന് അവൾ അവളുടെ മാതാപിതാക്കളോട് പറഞ്ഞ അന്ന്…………………..

അവളുടെ കഴുത്തിൽ മഹർ കെട്ടാൻ വേണ്ടി ഞാൻ അവളോട് അനുവാദം ചോദിച്ചപ്പോൾ……………………

ആദ്യരാത്രിയിൽ എന്റെ അടുക്കൽ വന്നപ്പോൾ……………………..

എന്റെ ആദുവിന് ജന്മം കൊടുത്തപ്പോൾ……………………..

ഞാൻ ഓരോ തവണയും കുറുമ്പ് കാണിക്കുമ്പോൾ…………………….

എന്നെ ഓരോ തവണയും ശാസിക്കുമ്പോൾ………………….

എന്നിൽ എന്റെ ഉമ്മയുടെയും ഉപ്പയുടെയും ഓർമ്മകൾ വേദന തീർക്കുമ്പോൾ……………………..

എന്നെ പ്രേമിക്കുമ്പോൾ………………….

എന്നെ സ്നേഹിച്ചു കൊല്ലുമ്പോൾ………………………..

അങ്ങനെ ഓരോ സന്ദർഭങ്ങളിലും അവളുടെ ഓരോ വാക്കിലും മറുപടികളിലും ചേഷ്ടകളിലും ഞാൻ ജീവനും ഊർജവും കണ്ടിട്ടുണ്ട്……………………

പക്ഷെ ഇപ്പൊ………………

ആദ്യമായി അവളുടെ മറുപടിയിൽ ഞാൻ ആ ജീവനോ ഊർജമോ കണ്ടില്ല…………………………

അത് എന്നെ വല്ലാതെ വേദനിപ്പിച്ചു…………………എന്റെയുള്ളിൽ എന്തോ വേദന തീർത്തു……………………

ഞാൻ അവളുടെ മുഖം എന്റെ കൈകളിൽ കോരിയെടുത്തു………………………..

അവളുടെ മുഖം എന്റെ മുഖത്തിന് നേരെ കൊണ്ടുവന്നു………………….

അവളുടെ താഴ്ന്ന കണ്ണുകൾ എന്റെ കണ്ണുകൾക്ക് നേരെ ഉയർന്നു……………………

അവളുടെ കണ്ണിൽ എന്തോ വല്ലാത്ത ഭീതി ഞാൻ കണ്ടു………………………

“എന്തുപറ്റി സായാ………………….”……………….ഞാൻ അവളോട് ചോദിച്ചു………………………

“ഒന്നുമില്ല ഇക്കാ……………….”…………………സായരാ വീണ്ടും മറുപടിയിൽ നിന്ന് ഒഴിയാൻ ശ്രമിച്ചു……………………

“സായാ………………….എന്നെ എന്നെക്കാളും മനസ്സിലാക്കിയവൾ ആണ് നീ…………………..അനാഥനായ എനിക്ക് ഒരു പുതുജീവിതം തന്നവളാണ് നീ…………………..സ്നേഹം കിട്ടി കൊതി തീരും മുൻപേ നഷ്ടപ്പെട്ടുപോയ എന്റെ ഉമ്മയും ഉപ്പയും എന്റെ ഉള്ളിൽ ഉണ്ടാക്കിയ ഒരു നഷ്ടബോധം ഇല്ലാതാക്കി ചിരിക്കാനും ചിരിപ്പിക്കാനും എന്നെ പഠിപ്പിച്ചവൾ ആണ് നീ…………………………നിന്നോളം ഞാൻ ഒരു മനുഷ്യനെ സ്നേഹിക്കുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല………………നിന്റെ ഉള്ളിൽ സന്തോഷം ഉണ്ടെങ്കിൽ ചിലപ്പോൾ എനിക്ക് മനസ്സിലാവില്ലായിരിക്കാം…………………..പക്ഷെ നിന്റെ ഉള്ളിൽ ഒരു വേദന വന്നാൽ അത് എനിക്ക് മറ്റാരേക്കാളും മനസ്സിലാകും സായാ…………………”…………………..ഞാൻ അവളോട് പറഞ്ഞു……………………..

അവളുടെ കണ്ണുകൾ നിറഞ്ഞു…………………കണ്ണീർ അവളുടെ കവിളിൽ വീണു……………………

ഞാൻ അവളുടെ കണ്ണ് തുടച്ചു………………..

“ഈ കണ്ണുകൾ നിറയുന്നത് ഒരിക്കൽ മാത്രമാണ് ഞാൻ കണ്ടിട്ടുള്ളത്………………….എനിക്കും നിനക്കും ഇടയിൽ സ്നേഹം പങ്കുവെക്കാൻ നീ ഒരാളെ നൽകിയ അന്ന്………………..എനിക്ക് എന്റെ ആദത്തെ നൽകിയ അന്ന്……………….

ആ ദിവസം അല്ലാതെ വേറെ ഒരു ദിവസം ഈ കണ്ണുകൾ നിറഞ്ഞിട്ടില്ല………………….നിറയാൻ ഞാൻ സമ്മതിച്ചിട്ടില്ല……………….

പറ എന്റെ സായയെ എന്താ ഇങ്ങനെ വിഷമിപ്പിക്കുന്നത്……………………”…………………..ഞാൻ അവളുടെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി തന്നെ പറഞ്ഞു…………………..

സായരാ എന്റെ നെഞ്ചിലേക്ക് വീണു………………എന്നെ മുറുക്കെ കെട്ടിപ്പിടിച്ചു…………………അവളെ ഞാൻ എന്റെ കരവലയത്തിലാക്കി………………………..

അവളുടെ തേങ്ങൽ ഞാൻ കേട്ടു……………….അവളുടെ കണ്ണീരിന്റെ നനവ് എന്റെ നെഞ്ചിനെ ചുട്ടുപൊള്ളിച്ചു………………………..

“എനിക്ക് പേടിയാകുന്നു ഇക്കാ…………………..”…………………അവൾ എന്റെ നെഞ്ചിൽ കിടന്നുകൊണ്ട് തന്നെ എന്റെ ചോദ്യത്തിന് മറുപടി നൽകി………………………….

ഞാൻ അവളെ എന്റെ നെഞ്ചിൽ നിന്ന് എടുത്തു…………………..

അവളുടെ മുഖം എന്റെ മുഖത്തിന് അഭിമുഖമായി നിർത്തി…………………….

“പേടിയോ…………………എന്തിന്………………..എന്തിനാ എന്റെ സായാ പേടിക്കുന്നെ……………………”………………………ഞാൻ അവളോട് ചോദിച്ചു…………………..

“അറിയില്ല ഇക്കാ……………….പക്ഷെ……………….എന്തോ ഒരു ആപത്ത് വരുന്ന പോലെ………………മനസ്സ് പറയുന്നു…………………”………………..അവൾ തേങ്ങലോടെ പറഞ്ഞു………………….

ഞാൻ അവളെ വീണ്ടും എന്റെ നെഞ്ചോട് ചേർത്തു…………………….

അവൾ മുഖം ചെരിച്ചു എന്റെ നെഞ്ചിൽ കിടന്നു……………………

അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു………………………….

“എനിക്ക് ഇക്കാനെ നഷ്ടപ്പെടും എന്ന് ആരോ എന്റെ ചെവിയിൽ പറയുന്ന പോലെ………………….എന്നെ വിട്ട് ഇക്ക പോകുമോ…………………എന്നെ വിട്ട് പോകല്ലേ ഇക്കാ………………….”……………………അവൾ കരഞ്ഞുകൊണ്ട് എന്റെ നെഞ്ചിൽ ചുണ്ട് ചേർത്തു…………………….

“നിന്നെ വിട്ട് എനിക്ക് വേറെ ഒരു ജീവിതം ഉണ്ടെന്ന് നിനക്ക് തോന്നുന്നുണ്ടോ…………………ഞാൻ നിന്നെ വിട്ട് ഒരിക്കലും എവിടേക്കും പോകൂല……………………..ഞാൻ നിന്റെ മാത്രമാണ്………………..നിന്റെ മാത്രം……………….നിന്നെ വിട്ട് പോകാൻ എനിക്ക് ഒരിക്കലും സാധിക്കില്ല………………….”…………………….ഞാൻ അവളെ കൂടുതല് ബലത്തോടെ എന്റെ നെഞ്ചിൽ ചേർത്തുകൊണ്ട് പറഞ്ഞു………………………

അവൾ പിന്നെയും തേങ്ങി കൊണ്ടിരുന്നു………………..

എന്റെയും കണ്ണുകളിൽ കണ്ണുനീർ പുറത്തുചാടി………………….

എനിക്ക് സായയെ വിട്ട് പോകേണ്ടി വരുമോ……………………

ആ ചിന്ത എന്റെ കണ്ണുകളെ നിറച്ചു………………….

എന്റെ കണ്ണുനീർ അവളുടെ മുഖത്തേക്ക് ഇറ്റുവീണു…………………

അവൾ എന്റെ മുഖത്തേക്ക് തലയുയർത്തി നോക്കി………………………

എന്റെ കണ്ണുകൾ നിറഞ്ഞു തൂവുന്നത് അവൾ കണ്ടു………………..

പെട്ടെന്ന് അവൾ എന്റെ നെഞ്ചിൽ നിന്നെണീറ്റു………………..

അവളുടെ മുഖം എന്റെ മുഖത്തിന് നേരെ കൊണ്ടുവന്നു…………………

അവളുടെ കൈകൾ എന്റെ കണ്ണുകൾ തുടച്ചു……………………എന്റെ കണ്ണുകളിൽ അവൾ ചുണ്ടമർത്തി……………………….

ഞാൻ അവളുടെ ചുണ്ടിൽ എന്റെ ചുണ്ട് ചേർത്തു………………….

ഞങ്ങൾ രണ്ടുപേരുടെയും കണ്ണുനീർ ഒഴുകി ചുണ്ടുകളിൽ ഉപ്പുരസം തീർത്തപ്പോളാണ് ഞങ്ങൾ ആ ചുംബനത്തിൽ നിന്ന് പിൻവാങ്ങിയത്…………………………

ഞങ്ങൾ പരസ്പരം കണ്ണുനീർ തുടച്ചുകൊടുത്തു……………………

ഞാൻ അവളുടെ മുടികൾ കൈകൊണ്ട് ഒതുക്കി അവളെ എന്റെ നെഞ്ചിലേക്ക് കിടത്തി…………………എന്നിട്ട് ഞാൻ കിടക്കയിലേക്ക് കിടന്നു……………………..

എന്റെ നെഞ്ചിൽ കിടന്ന് എന്റെ മുഖത്തേക്ക് സായരാ നോക്കി………………….

എന്റെ കണ്ണുകൾ വീണ്ടും നിറയുന്നുണ്ടോ എന്ന് നോക്കുകയാ പാവം…………………..

ഞാൻ അവൾക്ക് പുഞ്ചിരിച്ചു കാണിച്ചു കൊടുത്തു………………….

അത് കണ്ടപ്പോൾ അവൾക്ക് കുറച്ചു ആശ്വാസം തോന്നി…………….അവൾ എന്റെ കഴുത്തിൽ ചുണ്ട് ചേർത്ത് കിടന്നു………………….

അവളെയും കെട്ടിപ്പിടിച്ചു ഞാനും കിടന്നു………………….

എന്റെ കണ്ണുകൾ പതിയെ അടഞ്ഞു……………………..

ഇരുട്ട്……………….

എന്റെ കൺപോളകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടികളിക്കുന്ന പോലെ എനിക്ക് തോന്നി………………………

ഞാൻ കണ്ണുതുറന്നു…………………..

തൊട്ടുമുന്നിൽ ആ കറുത്തരൂപം……………………..

ഞാൻ പേടിച്ചു കണ്ണുകൾ ഇറുക്കിയടച്ചു………………….

പതിയെ കണ്ണുതുറന്നു………………….

മുന്നിൽ ആ കറുത്ത രൂപമില്ല…………………….

ഞാൻ ചുറ്റും നോക്കി………………….

ഇല്ലാ………………….

എനിക്ക് തോന്നിയതാണോ…………………….ഞാൻ സംശയിച്ചു………………….

പെട്ടെന്ന്………………….

പുറത്ത് നിന്ന് ആളുകളുടെ കോലാഹലവും കരച്ചിലും എന്റെ ചെവിയിലേക്ക് വന്നു……………………….

എന്താ ഇങ്ങനെയൊരു ശബ്ദം…………………..

ഇതുവരെ കേൾക്കാത്ത പോലെ………………………….

ഞാൻ സായരയെ നെഞ്ചിൽ നിന്ന് മാറ്റിക്കിടത്തി……………………പതിയെ എണീറ്റു…………………..

സായരയും എണീറ്റിരുന്നു ഞാൻ കട്ടിലിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും…………………………

ഞാൻ വാതിലിന് അടുത്തേക്ക് നടന്നു…………………..

പെട്ടെന്ന് എന്തോ ഓർത്തപോലെ ഞാൻ ആദത്തിന്റെ മുറിയിലേക്ക് നോക്കി…………………….

അവൻ അവിടെ കിടന്നുറങ്ങുന്നുണ്ട്…………………… മനസ്സ് ആശ്വാസമായി…………………….

വാതിലിന് നേരെ തിരികെ നടക്കാൻ തുടങ്ങി…………………….

വാതിലിന് അടുത്തെത്തുംതോറും ആളുകളുടെ കൂട്ടക്കരച്ചിലിന്റെയും കോലാഹലത്തിന്റെയും ശബ്ദം കൂടി…………………….

എന്റെ നടത്തത്തിന്റെയും വേഗത കൂടി……………………..

ഞാൻ വാതിൽ തുറന്നു……………………

ആളുകൾ അതാ അങ്ങോട്ടും ഇങ്ങോട്ടും ജീവരക്ഷയ്‌ക്കെന്ന പോലെ ഓടുന്നു……………………

എന്താ ഇത്………………….

ആളുകൾക്ക് ഇതെന്ത് പറ്റി…………………..

എനിക്കൊന്നും മനസ്സിലായില്ല…………………

പെട്ടെന്ന് മുത്തു അമറി…………………..

ഞാൻ മുറ്റത്തേക്കിറങ്ങി………………………..

അവന്റെ അടുക്കലേക്ക് നോക്കി………………………

എന്റെ ഹൃദയം പിളരുന്ന കാഴ്ചയാണ് ഞാൻ കണ്ടത്…………………………

തീ…………………

മുത്തുവിന്റെ മേൽ അല്ലാ………………

അവന് പിന്നിലായുള്ള എന്റെ നീണ്ടുകിടക്കുന്ന വയലുകളിൽ…………………..തീ ആളിപടരുന്നു…………………

എന്റെ നെഞ്ചിൽ കുത്തി ഇറക്കുന്ന പോലെയുള്ള വേദന എനിക്ക് തോന്നി……………………..

അന്നം……………..എല്ലാവർക്കുമുള്ള അന്നം……………….

പരിശ്രമം………………എത്ര നാളത്തെ പരിശ്രമം……………….എത്ര നാളത്തെ വിയർപ്പ്………………..

അതാണ് അവിടെ കത്തി തീരുന്നത്……………………….

എന്റെ മനസ്സ് കുറച്ചു നിമിഷങ്ങൾക്ക് ശൂന്യമായി…………………….

പറഞ്ഞറിയിക്കാൻ സാധിക്കാത്ത വേദന എന്റെ ജീവനെ കുറച്ച് നിമിഷത്തേക്ക് എന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി………………………

കുറച്ചു നിമിഷങ്ങൾക്ക് ശേഷം എനിക്ക് തന്റെ സ്വബോധം തിരികെ കിട്ടി……………………..

ഞാൻ വയലിലേക്ക് ഓടി………………..

ഓടുന്ന ഓരോ നിമിഷവും എന്റെ നെഞ്ച് നീറി പുളഞ്ഞു…………………….

എന്റെ ഓരോ ചുവടും മണ്ണിൽ അല്ല മുള്ളുകളിന്മേലാണെന്ന് എനിക്ക് തോന്നി……………………

അത്രമാത്രം വേദന എന്നിൽ സൃഷ്‌ടിച്ചു………………..

കർഷകന് അവന്റെ വയലിൽ വിരിയുന്ന ഓരോ നെൽകതിരും അവന് സ്വന്തം മകനെ പോലെയാണ്…………………അത്രയ്ക്ക് പ്രിയപ്പെട്ടത്……………….

അത്രത്തോളം കരുതലും സ്നേഹവും സാന്ത്വനവും നൽകിയാണ് ഓരോ നെൽകതിരിനെയും കർഷകൻ പരിപാലിക്കുന്നത്……………………

അങ്ങനെയുള്ള നെൽകതിരുകൾക്ക് ജീവൻ കൊടുത്ത അവന്റെ അമ്മയായ വയലും കൂടിയാണ് അവിടെ കത്തിയെരിയുന്നത്……………………….

എന്റെ നെഞ്ച് നീറി പുകഞ്ഞു……………………

വയലിൽ വെള്ളം ഒഴിച്ചു തീ കെടുത്താൻ ആളുകൾ ശ്രമിക്കുന്നത് ഞാൻ ദൂരെ നിന്ന് തന്നെ കണ്ടു………………………..

അവിടേക്ക് അടുക്കുംതോറും തീയിന്റെ ചൂട് അധികരിക്കുന്നത് ഞാൻ അറിഞ്ഞു……………………പക്ഷെ ആ ചൂട് ഒന്നും എന്റെ നീറി പുകയുന്ന എന്റെ നെഞ്ചിലെ ചൂടിന് അത്രത്തോളം വന്നില്ല………………………

ഞാൻ ഓടിയെത്തിയതും രണ്ടുമൂന്ന് പേർ കരഞ്ഞുകൊണ്ട് എന്റെ അടുക്കലേക്ക് വന്നു…………………….

“അയ്യാ നമ്മുടെ വയൽ………………..നമ്മുടെ വിയർപ്പും പരിശ്രമവും……………………”……………………ഒരാൾ കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞു………………….

എന്റെ കണ്ണിൽ നിന്നും കണ്ണീർ നിർത്താതെ ഒഴുകുന്നുണ്ടായിരുന്നു………………….

ഞാൻ ആളുകളോട് വെള്ളം പെട്ടെന്ന് ഒഴിക്കാൻ പറഞ്ഞു………………….

ഞാനും അവരോടൊപ്പം കൂടി………………………

ഞങ്ങൾ അടുത്തുള്ള തോട്ടിൽ നിന്ന് വെള്ളം കോരി തീയിലേക്ക് ഒഴിച്ചുകൊണ്ടേയിരുന്നു……………………….

തീയിന്റെ ചൂടൊന്നും ഞങ്ങൾ വകവെച്ചില്ല………………….കാരണം കത്തിനശിക്കുന്നത് ഞങ്ങളുടെ ജീവനാണ്………………….

ഞങ്ങൾ വളരെ വേഗത്തിൽ വെള്ളം തീയിലേക്ക് ഒഴിച്ച് കൊണ്ടിരുന്നു…………………….

അവസാനം ഞങ്ങളുടെ പരിശ്രമങ്ങൾക്ക് ഫലം കണ്ടു തുടങ്ങി…………………..

തീ അണയാൻ തുടങ്ങി……………….അതിന്റെ ശക്തി കുറഞ്ഞു…………………

ഞങ്ങൾ വീണ്ടും നിർത്താതെ വെള്ളം ഒഴിച്ച് കൊണ്ടിരുന്നു………………….

അവസാനം തീ അണഞ്ഞു…………………..

പക്ഷെ ഞങ്ങൾ കണ്ട കാഴ്ച ഞങ്ങൾക്ക് ഹൃദയഭേദകമായിരുന്നു…………………….

തീയിൽ കത്തിനശിച്ച വയൽ……………….

വെന്തുരുകി പോയ നെൽകതിരുകൾ………………………

തെളിഞ്ഞ പച്ചനിറത്തിൽ ഞങ്ങളുടെ കണ്ണിന് എന്നും കുളിർമയേകിയ കാഴ്ച നൽകിയ ഞങ്ങളുടെ പ്രിയപ്പെട്ട നെൽപാടം ഇന്ന് കറുത്തു കത്തിക്കരിഞ്ഞു കിടക്കുന്നു…………………….

എന്നിരുന്നാലും തീ അണഞ്ഞത് ഞങ്ങൾക്ക് ആശ്വാസമായിരുന്നു…………………..കുറേ വയൽ കണ്ടങ്ങൾ തീയിൽ പെടാതെ രക്ഷിക്കാൻ സാധിച്ചതിലും ഞങ്ങൾ ആശ്വാസപ്പെട്ടു………………………

അങ്ങനെ ഞങ്ങളുടെ മനസ്സ് ഒന്ന് ആശ്വാസത്തിന്റെ പാതയിലേക്ക് കടക്കുമ്പോഴാണ് ഞങ്ങൾ പിന്നിൽ ആ ശബ്ദം കേട്ടത്……………………..

ആളുകൾ ഉറക്കെ കരയുന്നു…………………

ഇനിയെന്ത്……………

ഞാൻ തിരിഞ്ഞു നോക്കി…………………..

അവിടെ അതാ രണ്ടുമൂന്ന് വീടുകൾ തീയിൽ ആളിപടരുന്നു………………..

ആളുകൾ ആ വീട്ടിൽ അകപ്പെട്ടിട്ടുണ്ട് എന്ന് തോന്നുന്നു………………….ആളുകൾ അലറിക്കരയുന്നു………………….

ഞാൻ പാടത്തിൽ നിന്നും തിരികെ അവിടേക്ക് ഓടി…………………..

ഇതെന്താ ഇങ്ങനെ എല്ലായിടത്തും തീ……………….

അവിടേക്കുള്ള എന്റെ ഓട്ടത്തിലും ആ സംശയം എന്നിൽ വന്നു………………..

പക്ഷെ എനിക്ക് ആ സംശയത്തിന്റെ ഉത്തരം കണ്ടെത്താൻ പോകാൻ സാധിക്കില്ലായിരുന്നു………………….കാരണം എന്റെ സഹോദരങ്ങളാണ് ആ തീയിൽ അവിടെ വെന്തുരുകുന്നത്………………………

ഞാൻ അവിടേക്ക് ഓടിയെത്തി……………….

ആളുകൾ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു………………..

മണ്ണും വെള്ളവും അവർ ആ വീടുകളുടെ മേലേക്ക് എറിഞ്ഞു…………………..

പക്ഷെ തീ അണയാൻ കൂട്ടാക്കിയില്ല…………………

അവൻ പൂർവശക്തിയോടെ ആളിക്കത്തി………………………

പെട്ടെന്ന് ആളിക്കത്തുന്ന ആ വീട്ടിൽ നിന്നും ഒരാൾ തീയിൽ കുളിച്ചു ഞങ്ങളുടെ മുന്നിലേക്ക് വീണു…………………..

അയാൾ മരണവേദനയിൽ ഞങ്ങളുടെ മുന്നിൽ കിടന്നു പിടഞ്ഞു……………………….

ഞങ്ങൾ അയാളുടെ മേൽ വെള്ളം ഒഴിച്ചു………………..പക്ഷെ തീ കുറഞ്ഞില്ല…………………..

പെട്ടെന്ന് ആരോ അയാളെ ഒരു ചാക്ക് കൊണ്ടുവന്നു പുതച്ചു…………………..

തീ തല്ലിക്കെടുത്തി………………..

അയാളുടെ മേലിൽ നിന്ന് തീ പോയി……………….ഒപ്പം അയാളുടെ ജീവനും………………….

പക്ഷെ കൂടുതൽ സങ്കടപ്പെടുത്തിയത് എന്തെന്നാൽ അതാരാണെന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചില്ല…………………

അത്രമാത്രം തീ അയാളുടെ ശരീരത്തെ തിന്നു കഴിഞ്ഞിരുന്നു………………….

തീ ഞങ്ങളുടെ കൂടെ ഇത്രയും നാൾ വസിച്ചിരുന്ന ഒരാളെ പോലും ഞങ്ങൾക്ക് മനസ്സിലാക്കാൻ പറ്റാത്ത വിധത്തിലാക്കി………………………..

ഞങ്ങൾ ആ വീടുകളിൽ ആളിപടർന്നിരുന്ന തീ ഒടുവിൽ വെള്ളവും മണ്ണും ഉപയോഗിച്ചു മായ്ച്ചു……………………

ഉള്ളിൽ ആരെങ്കിലും തുള്ളി ജീവനോടെ എങ്കിലും ബാക്കി ഉണ്ടാകുമോ എന്ന പ്രതീക്ഷയിൽ ഞങ്ങൾ ആ വീടുകളിലേക്ക് കയറി……………………

കരളലിയിക്കുന്നതായിരുന്നു ഞാൻ അവിടെ കണ്ട കാഴ്ച…………………….

തീ ആ വീടിനെ മുഴുവൻ ഇല്ലാതാക്കിയിരുന്നു………………….

ആ വീടിനുള്ളിൽ ഉള്ളവർ തീയിൽ ശരീരമാസകലം വെന്ത് നിലത്ത് മരിച്ചു കിടക്കുന്നു…………………

ആണാണോ പെണ്ണാണോ മനസ്സിലാകാത്ത വിധത്തിൽ…………………..

ഒരു പിഞ്ചുപൈതൽ……………..ജനിച്ച് മൂന്നോ നാലോ മാസം കഴിഞ്ഞ ഒരു ചെറിയ കുട്ടി……………….ഒരു നഖം കൊണ്ടോ വിരൽ കൊണ്ടോ പോലും വേദനിപ്പിക്കാൻ പാടില്ലാത്ത ആ പ്രായത്തിൽ ശരീരമാകെ തീയിൽ വെന്ത് ഈ ഇഹലോകത്തിലെ സകല വേദനയും ഒന്നിച്ചു അനുഭവിച്ചു മരിച്ചു കിടക്കുന്നു………………………..

എന്റെ ആദത്തിന്റെ വളർച്ച പോലും അവൻ എത്തിയിട്ടില്ല…………………

അവന്റെ തൊട്ടടുക്കൽ അവനെ മാറോട് ചേർത്ത് കിടക്കുന്ന ഒരു ശരീരം…………………

അവന്റെ അമ്മയാകും…………………

സ്വന്തം ശരീരം തീയിൽ വെന്താലും കുഴപ്പമില്ല എന്റെ കുട്ടി ആ വേദന അനുഭവിക്കരുത് എന്ന് കരുതിയ ഒരമ്മ……………………

തീ അവളുടെ ശരീരമാകെ പടർന്നു കയറിയപ്പോളും അവൾ ആഗ്രഹിച്ചിട്ടുണ്ടാകും ഈ വേദന എന്റെ മകന് കൊടുക്കല്ലേ എന്ന്………………..

എന്നെ നീ എടുത്തോ…………….അവന് നീ നൽകാൻ കരുതിയ വേദന കൂടി നീ എനിക്ക് തന്നോ…………………..

അവനെ നീ വേദനിപ്പിക്കല്ലേ എന്ന് ആ അമ്മ മനമുരുകി ദൈവത്തോട് കേണിട്ടുണ്ടാകും…………………………….

പക്ഷെ അവൾ അനുഭവിച്ച വേദനയ്ക്കും പ്രാർത്ഥിച്ച പ്രാർത്ഥനയ്ക്കും ഫലം കണ്ടില്ല………………….

ദൈവം അവളെ കൈവിട്ടു…………………..

ദൈവം ക്രൂരനായി………………..

അവളെ മാത്രമല്ല……………..അവളുടെ ആ പിഞ്ചു പൈതലിനെയും ദൈവം ആ വേദന അനുഭവിപ്പിച്ചു…………………….

അവന്റെ ജീവനും അവളോടൊപ്പം ദൈവം എടുത്തു…………………..

ഞാൻ ഇതൊന്നും കണ്ടുനിൽക്കാൻ സാധിക്കാതെ പുറത്തേക്കിറങ്ങി…………………….

മുറ്റത്തെ മണ്ണിൽ പോയി ഇരുന്നു…………………..

ഞാൻ കരഞ്ഞു……………. എത്രമാത്രം വേദന അനുഭവിച്ചിട്ടുണ്ടാകും അവർ…………………..

ഒരു ചെറിയ തീ കയ്യിൽ ഏറ്റാൽ പോലും എത്ര അസഹനീയമായ വേദനയാണ്………………..

അപ്പൊ ശരീരമാകെ തീ പടർന്ന് ഓരോ ഇഞ്ചും വെന്ത് വെന്ത് മരിക്കുമ്പോയോ………………….

ഞാൻ തലയിൽ കൈവെച്ചു തല കുനിഞ്ഞു കരഞ്ഞു…………………….

“അയ്യാ………………”………………

ഞാൻ ആ വിളി കേട്ടു……………….

ഞാൻ തലയുയർത്തി നോക്കി…………………

എന്നെപോലെ കരയുന്ന ആളുകൾ………………….

“ഒരാളെ പോലും ജീവനോട് കിട്ടിയില്ല അയ്യാ……………….”……………അയാൾ കരഞ്ഞുകൊണ്ട് പറഞ്ഞു……………….

അയാളുടെ വാക്കുകൾ കേട്ട് ഞാനും കരഞ്ഞു…………………

കണ്ണീർ എന്റെ മുഖമാകെ നനച്ചു………………എന്റെ കണ്ണുകളെ വേദനിപ്പിച്ചു…………………..

പെട്ടന്ന് ഒരു ചിന്ത എന്റെ തലയിലൂടെ പാഞ്ഞു………………….

ഞാൻ ആളുകളെ നോക്കി…………………..

“അവർക്ക് തീ പടർന്നപ്പോൾ എന്തുകൊണ്ടാണ് പുറത്തിറങ്ങാൻ സാധിക്കാതിരുന്നത്…………………….”………………ഞാൻ അവരോട് ചോദിച്ചു…………………..

ആളുകൾ പെട്ടെന്ന് നിശബ്ദമായി…………………..

“വീടിന്റെ വാതിൽ ഒക്കെ മുന്നിൽ നിന്ന് പൂട്ടിയിരുന്നു അയ്യാ…………………….”…………………….ആളുകളിൽ നിന്ന് ഒരുവൻ പറഞ്ഞു…………………

“എന്ത്……………..”……………വിശ്വസിക്കാനാവാതെ ഞാൻ ചോദിച്ചു………………..

“അതെ അയ്യാ…………………ആ വീടുകളുടെ ഒക്കെ വാതിലുകൾ പുറത്ത് നിന്ന് പൂട്ടിയിരുന്നു……………………..”………………………ഒരുവൻ പറഞ്ഞു…………………..

അപ്പോൾ എന്റെ സംശയം ശരിയാണ്……………………..

ഇത് ഒരു അപകടമല്ല……………………

ആരോ കരുതികൂട്ടി ചെയ്തതാണ്…………………….

ആദ്യം വയലിൽ തീ…………………

പിന്നെ വീടുകളിൽ………………….

വയലിലെ തീ ഒരിക്കലും അവിടേക്ക് എത്തില്ല….. …………………

വയലിൽ തീ സ്വയം പിടിക്കാനും സാധ്യത കുറവ്………………………..

അപ്പൊ തീ ഉണ്ടാകാനുള്ള കാരണം……………………

ഞാൻ സംശയത്തിലാണ്ടു…………………….

എനിക്ക് അതിന്റെ ഉത്തരം ഉടൻ കിട്ടുമെന്നറിയാതെ………………………

“അയ്യാ………………….അയ്യാ…………………..”……………..

ദൂരെ നിന്ന് ഒരു വിളി ഞാൻ കേട്ടു………………….

ഞാൻ തലയുയർത്തി അങ്ങോട്ടേക്ക് നോക്കി…………………….

ഒരാൾ എന്റെ പേര് അലറി വിളിച്ചുകൊണ്ട് ഓടി വരുന്നു……………………

ഞാൻ മണ്ണിൽ നിന്ന് എണീറ്റു………………….

“അയ്യാ…………………അയ്യാ………………”……………..അയാൾ ഉറക്കെ വിളിച്ചു…………………..

അയാൾ അടുത്തെത്തുന്നതിന് മുൻപ് തന്നെ ആ നിലാവത്ത് അതാരാണെന്ന് ഞാൻ തിരിച്ചറിഞ്ഞു………………….

പച്ച…………………….

അവൻ എന്റെയടുക്കൽ ഓടിയെത്തി……………………

അവൻ എന്റെ മുന്നിൽ നിന്ന് കിതച്ചു………………….

“എന്തുപറ്റി പച്ചേ……………….”……………ഞാൻ അവനോട് ചോദിച്ചു……………………

അവൻ കഷ്ടപ്പെട്ട് ശ്വാസം എടുത്തു………………….

ഞാൻ അവനെ തന്നെ നോക്കി………………….

“എന്തുപറ്റി……………….”………………ഞാൻ വീണ്ടും ചോദിച്ചു………………….

“നമ്മളെ ചതിച്ചു അയ്യാ…………………നമ്മളെ ചതിച്ചു…………………”……………….പച്ച പൊട്ടിക്കരഞ്ഞുകൊണ്ട്‌ എന്നോട് പറഞ്ഞു…………………..

“ആര് നമ്മളെ ചതിച്ചു………………”………….ഞാൻ അവനോട് മനസ്സിലാകാതെ ചോദിച്ചു…………………..

“ചോളർ……………. ചോളാ സൈന്യം………………”……………..അവൻ എനിക്ക് മറുപടി നൽകി…………………

എനിക്ക് ഒന്നും മനസ്സിലായില്ല………………എനിക്ക് കേട്ടത് വിശ്വസിക്കാൻ സമയമെടുത്തു…………………….

അവർ മാന്യമായി ഒഴിഞ്ഞു പോയതല്ലേ………………….

പച്ചയ്ക്ക് എന്റെ സംശയം മനസ്സിലായി…………………

“അവരാണ് അയ്യാ നമ്മുടെ വയലുകൾക്ക് തീ വെച്ചത്……………….അവരാണ് ഈ വീടുകൾ ഒക്കെ കത്തിച്ചത്…………………”………………….പച്ച ഉറക്കെ പറഞ്ഞു………………

അതുകേട്ട് ആളുകൾ പേടിച്ചു…………………..

“അവർ നമ്മളുടെ ആളുകളെ എല്ലാവരെയും ആക്രമിക്കുകയാണ്………………….ഒരുത്തരേയും അവർ വെറുതെ വിടുന്നില്ല………………..എല്ലാവരെയും പട്ടിയെ തല്ലുന്ന പോലെ തല്ലുന്നു……………….”…………….പച്ച കരഞ്ഞുകൊണ്ട് പറഞ്ഞു…………………..

ആളുകൾ ഭയത്തിൽ മുങ്ങി………………..

എന്റെ ഉള്ളിലും സങ്കടം നിറഞ്ഞു…………………

ഈ സങ്കടങ്ങൾക്ക് ഒക്കെ കാരണം അവരാണ്………………..ഈ പൈശാചിക പ്രവൃത്തി ഒക്കെ ചെയ്തത് അവരാണ്……………………

പക്ഷെ എന്തിന്……………….

ഒരാളെ പോലും വേദനിപ്പിക്കാൻ പഠിക്കാത്ത ഈ ജനങ്ങളോട് എന്തിന് ഈ ചതി………………………

ഞാൻ പച്ചയുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നു…………………..

എന്ത് ചെയ്യണമെന്നറിയാതെ…………………..

പെട്ടെന്ന് ഇരുവശങ്ങളിൽ നിന്നും ചോളാ സൈന്യം ഞങ്ങളുടെ അടുത്തെത്തി…………………….

അവർ ഓരോരുത്തരെയും ആക്രമിക്കാൻ തുടങ്ങി…………………

ഓരോ ആളുകളെയും അവർ പിന്നാലെ കൂടി തല്ലാൻ ആരംഭിച്ചു……………………

ജനങ്ങൾ പേടിച്ചു ഓടി……………….സൈനികർ അവരുടെ പിന്നാലെയും…………………

അവർ ഇരുമ്പു വടികളാൽ എല്ലാവരുടെയും ശരീരത്തിൽ ശക്തമായി തല്ലി കൊണ്ടിരുന്നു…………………….

ഞാൻ അവരെ തടയാൻ ശ്രമിച്ചുകൊണ്ടിരുന്നു………………………

ഞാൻ അവരോട് ആരെയും തല്ലരുത് എന്ന് പറഞ്ഞു കൊണ്ടിരുന്നു………………..

പക്ഷെ എന്റെ വാക്കുകൾ ആരും കേട്ടില്ല…………………..

എന്നെയും തല്ലാൻ ആളുകൾ വന്നു………………..

ഞാൻ അവരെ ഉന്തി തള്ളി നിലത്തിട്ടു…………………….

എന്റെ അരികിൽ ഉണ്ടായിരുന്ന പച്ചയുടെ തലയിൽ അവർ അടിച്ചു…………………..അവന്റെ തല പൊട്ടി ചോര ചിന്തി…………………

അവൻ നിലത്തേക്ക് വീണു………………..

ഞാൻ അവനെ താങ്ങി പിടിച്ചു…………………..

അവൻ എന്നെ നോക്കി കരഞ്ഞു………………..എനിക്ക് അവനെ ആശ്വസിപ്പിക്കാൻ എന്ത് ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു……………………..

അവർ വീണ്ടും പച്ചയുടെ തല നോക്കി ഇരുമ്പ് വടി വീശി…………………

പക്ഷെ ഇത്തവണ ഞാൻ തടഞ്ഞു………………….

അടിച്ചവനെ തള്ളി ഞാൻ നിലത്തിട്ടു…………………

പിന്നെയും അവനെ തല്ലാൻ വന്നവരെ എല്ലാം ഞാൻ ഉന്തി തള്ളി ഇട്ടു…………………

അതിനിടയിൽ എന്റെ മുതുകിലും അവരുടെ ഇരുമ്പ് വടിയാലുള്ള പ്രഹരം ഏറ്റു…………………. എനിക്ക് നല്ല വേദന വന്നു…………………..

പക്ഷെ അവരെ ഒന്നും ഞാൻ പച്ചയെ പിന്നീട് തല്ലാൻ ഞാൻ അനുവദിച്ചില്ല………………….

ചോളാ സൈന്യം ആളുകളെ തല്ലി കൊണ്ടിരുന്നു…………………..

തല്ലുക മാത്രം അല്ല…………….

അവർ വീടുകളിൽ തീ ഇട്ടു……………….തീ ആകെ ആളി പടർന്നു……………….

പല വീടുകളും നിന്ന് കത്തി……………………

സ്ത്രീകളെയും കുട്ടികളെയും കൂടെ അവർ വെറുതെ വിട്ടില്ല…………………..

അവർ അവരെയും തല്ലി നിലത്തിട്ടു……………….

വാൾ ഉപയോഗിച്ച് പലരെയും അവർ വെട്ടി വീഴ്ത്തി…………………….

അവിടമാകെ ഒരു രക്തകളമായി………………….

എങ്ങും നിലവിളികളും കരച്ചിലും മാത്രം………………….

പെട്ടെന്ന് എന്റെ മുന്നിലൂടെ ഒരു സ്ത്രീ ഓടി…………………..

അവളുടെ പിന്നാലെ ഒരു സൈനികനും……………………..

അവൾ പ്രാണരക്ഷാർത്ഥം ഓടുകയാണ്……………….

ഞാൻ അവരുടെ പിന്നാലെ ഓടി…………………

കുറച്ചു ദൂരം ഓടിയപ്പോഴേക്കും സൈനികൻ അവളുടെ ഒപ്പം എത്തി………………..

അവൻ അവളുടെ നേരെ വാൾ വീശി………………..

പക്ഷെ ഇതിനോടകം ഞാൻ അവരുടെ അടുക്കൽ എത്തിയിരുന്നു………………. ……….

വാൾ വീശിയ സൈനികനെ ഞാൻ ഉന്തി നിലത്തോട്ട് ഇട്ടു…………………

അവൻ എന്നെ നോക്കി……………….

“എന്തിനാ പെണ്ണുങ്ങളോട് പോലും ഈ ക്രൂരത………………..”………………..ഞാൻ അവനോട് ചോദിച്ചു……………………….

“എന്നാ നിന്നോട് ആകാമെടാ……………..”…………….അവൻ ആക്രോശിച്ചുകൊണ്ട് എഴുന്നേറ്റ് എന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി………………….

ഞാൻ പിന്നിലേക്ക് തെറിച്ചു വീണു………………..

അവന്റെ ചവിട്ടിന്റെ വേദനയിൽ എന്റെ നെഞ്ച് നീറി പുകഞ്ഞു………………….

വീണുകിടന്ന എന്റെ അടുക്കലേക്ക് സ്ത്രീ വന്നു………………..അവൾ എന്നെ എഴുന്നേല്പിക്കാൻ ശ്രമിച്ചു…………………..

ഇതിനോടകം അവൻ ഞങ്ങളുടെ അടുക്കൽ എത്തിയിരുന്നു………………….

അവൻ അവളുടെ നേരെ കാലുകൊണ്ട് ചവിട്ടാൻ ശ്രമിച്ചു…………………..

ആ വേദനയിലും അവന്റെ കാൽ ഞാൻ തടഞ്ഞു…………………..

അവൻ എന്നെ നോക്കി…………………

അവന്റെ മറ്റേ കാൽ വലിച്ചു ഞാൻ നിലത്തോട്ട് ഇട്ടു………………………

അവൻ നിലത്തേക്ക് പതിച്ചു………………….

ഞാനും അവളും എണീറ്റു…………………

അവൻ പെട്ടെന്ന് എണീറ്റ് എന്റെ അടുക്കലേക്ക് പാഞ്ഞു വന്നു………………..

ഞാൻ അവനെ വെട്ടി വഴുതി മാറി അവനെ നേരെ അടുത്തുള്ള തോട്ടിലേക്ക് എറിഞ്ഞു…………………..

ഒരുനിമിഷം എനിക്ക് ഇത് എങ്ങനെ സാധിച്ചു എന്ന് ഞാൻ ആലോചിച്ചു………………….

ജെല്ലിക്കെട്ടിൽ ഞാൻ കാളകളോട് ചെയ്യുന്ന പ്രവൃത്തി……………….അത് എങ്ങനെ എനിക്ക് ആ സൈനികനോട് ചെയ്യാൻ സാധിച്ചു……………………

ആ സ്ത്രീ എന്നെ നോക്കി നിന്നു…………………….

ഞാൻ ചിന്തകളിൽ നിന്ന് ഒഴിഞ്ഞ് അവളുടെ അടുക്കലേക്ക് എത്തി…………………

“പേടിക്കേണ്ട………………….”…………………..ഞാൻ അവളോട് പറഞ്ഞു തീരും മുൻപ് അവളുടെ തലയിൽ നിന്ന് രക്തം എന്റെ നേരെ തെറിച്ചു……………………

അവളുടെ ചുടുചോര എന്റെ മുഖത്ത് പതിച്ചു…………………….

ഞാൻ ഭയന്ന് പിന്നിലേക്ക് മാറിയപ്പോളാണ് അവളുടെ പിന്നിൽ കമ്പി വടിയുമായി നിൽക്കുന്ന മറ്റൊരു സൈനികനെ ഞാൻ കണ്ടത്……………………

അവൾ ഒരു ചലനവും ഇല്ലാതെ നിലത്തേക്ക് വീണു………………….

അവളുടെ തലയിൽ നിന്ന് ഒഴുകിയ രക്തം ആ മണ്ണിൽ പടർന്നു………………….

ആ സൈനികൻ എന്റെ നേരെയും വടി വീശി………………………

ഞാൻ കൈകൾ കൊണ്ട് തടുത്ത് ആ അടി ഏറ്റുവാങ്ങി…………………

എന്റെ കയ്യിൽ വേദന പടർന്നു കയറി………………..ഞാൻ വേദന കൊണ്ട് കൈകൾ കുടഞ്ഞു………………….

അവൻ എന്റെ തോളിൽ ചവിട്ടി…………………

ഞാൻ വേച്ച് വേച്ച് പിന്നിലേക്ക് വീണു………………..

അവൻ എന്റെ പിന്നാലെ വന്നു……………………..

ഞാൻ ഓടി…………………

ജീവനും കൊണ്ട്…………………..

അവൻ എന്റെ പിന്നാലെയും……………….

കുറച്ചുദൂരം ഓടിയപ്പോഴേക്കും അവൻ എന്റെ ഒപ്പം എത്തി………………….

അവൻ എന്റെ മുതുകിൽ ചവിട്ടി…………………….

ഞാൻ മുന്നിലേക്ക് മറിഞ്ഞു വീണു…………….

മണ്ണിൽ എന്റെ മുഖം പതിച്ചു………………..

മുതുകിൽ കിട്ടിയ ചവിട്ടിന്റെ വേദനയിൽ ഞാൻ പുളഞ്ഞു……………………

ഞാൻ അവനെ തിരിഞ്ഞു നോക്കി………………….

അവൻ ചിരിച്ചുകൊണ്ട് വീണുകിടക്കുന്ന എന്റെ അടുക്കലേക്ക് വരുന്നു……………………

അവൻ എന്റെ കാലുകൾക്ക് അടുക്കൽ എത്തിയതും ഞാൻ അവന്റെ കാലുകളിൽ ആഞ്ഞു ചവിട്ടി…………………

അവൻ നിലത്തേക്ക് വീണു…………………

മണ്ണിലേക്ക് വീണപ്പോൾ അവൻ അവന്റെ കയ്യിൽ ഉണ്ടായിരുന്ന ഇരുമ്പു വടിമേൽ തല പതിച്ചാണ് അവൻ വീണത്…………………

ആ കൂട്ടിമുട്ടലിൽ അവന്റെ ബോധം പോയി……………….

ഞാൻ ആശ്വസിച്ചു……………………

എന്റെ ശരീരമാകെ വേദനയിൽ പുളഞ്ഞു………………..

ഞാൻ പതിയെ നിലത്ത് കൈകുത്തി വേച്ച്‌ എണീറ്റു………………..

രണ്ടുകാലിൽ നിൽക്കാൻ ഞാൻ പണി പെട്ടു…………………ശരീരവേദന എന്നെ ആ പ്രവൃത്തിയിൽ നിന്നും പിന്നോട്ടടിച്ചു………………….

പക്ഷെ ഞാൻ എങ്ങനൊക്കെയോ എണീറ്റ് നിന്നു………………….

ചുറ്റുമുള്ളതെല്ലാം ചുറ്റും കാണുന്നതെല്ലാം എന്റെ ശരീരത്തിന് ഏറ്റ വേദനയെക്കാൾ വലിയ വേദന സമ്മാനിച്ചു…………………….

ജീവനായി ഓടുന്ന എന്റെ ജനങ്ങൾ……………………

സൈനികരിൽ നിന്നേറ്റ ക്ഷതങ്ങളിൽ അലറി കരയുന്ന എന്റെ ജനങ്ങൾ…………………..

സ്വന്തം മാനത്തിനും ജീവനും വേണ്ടി യാചിക്കുന്ന സ്ത്രീകൾ………………………

ശത്രുവാണോ മിത്രമാണോ മുന്നിൽ നിൽക്കുന്നത് എന്നറിയാതെ അവരുടെ കയ്യിൽ നിന്ന് അടി വാങ്ങുന്ന ചെറിയ പൈതങ്ങൾ………………….

ഒരടി പോലും കൊള്ളാൻ ശേഷിയില്ലാതെ തല്ലരുത് എന്ന് അവരുടെ കാലിൽ വീണ് യാചിക്കുന്ന വൃദ്ധർ…………………….

എന്റെ പാവം ജനങ്ങളെ തല്ലി തല്ലി അവരിൽ നിന്ന് വരുന്ന രക്തം കണ്ട് ആസ്വദിക്കുന്ന ഒരു കരുണയുമില്ലാത്ത അസുരരായ ചോളാ സൈനികർ…………………..

ഇതിനിടയിൽ ഒന്നും ചെയ്യാനാകാതെ നിസ്സഹായനായി നിൽക്കുന്ന ഞാൻ………………………

“ഇക്കാ…………………..”………………………പരിചിതമായ ആ വിളി ഞാൻ കേട്ടു……………………

എന്റെ സായരാ…………………

ഞാൻ വിളി കേട്ട ഭാഗത്തേക്ക് നോക്കി…………………….

മുതുകിൽ കൈ പിടിച്ചു മുടന്തി മുടന്തി മുന്നോട്ട് ഓരോ അടിയും വെക്കുന്ന എന്റെ സായരാ…………………..

അവൾക്ക് എന്തുപറ്റി………………….

ഞാൻ എന്റെ വേദന മറന്നു………………..

അവളുടെ അടുക്കലേക്ക് ഓടി…………………….

അവളുടെ മുതുകിൽ പിടിച്ച കയ്യിൽ രക്തം ഞാൻ കണ്ടു…………………ഒരുപാട് രക്തം…………………….

ഞാൻ കരഞ്ഞുകൊണ്ട് അവളുടെ അടുക്കലേക്ക് ഓടി……………………

എന്റെ സായരാ…………………

പടച്ചോനേ……………അവളെ കാക്കണേ…………………

അവൾക്ക് ഒന്നും വരുത്തല്ലേ…………………….

അവൾക്ക് പകരം നീ എന്നെ എടുത്തോ………………..

ഞാൻ പടച്ചോനോട് കേണു………………………..

ഞാൻ അവളുടെ അടുത്തേക്ക് എത്താനായി…………………..

അവളുടെ പിന്നിൽ നിൽക്കുന്ന കാലഭൈരവനെ ഞാൻ കണ്ടു……………………….

അവന്റെ കയ്യിൽ വലിയ വാൾ………………..

അതിൽ ചുടുചോര……………………

എന്റെ സായരയുടെ രക്തം……………………..

ഒന്നും ചെയ്യല്ലേ ഭൈരവാ………………ഒന്നും ചെയ്യല്ലേ………………..ഞാൻ മനസ്സിൽ പറഞ്ഞു……………………

അവൻ എന്നെ നോക്കി ചിരിച്ചു………………….

ഒരു കൊലച്ചിരി……………………

അടുത്ത നിമിഷം അവൻ വാൾ എന്റെ സായരയുടെ നേരെ വീശി…………………

മുടന്തി നടന്നു വന്ന സായരാ പെട്ടെന്ന് നിന്നു……………….. അവൾ അവളുടെ വിരലിൽ നിന്ന് ഉയർന്നു……………………

എനിക്ക് എന്താ പറ്റിയത് എന്ന് മനസ്സിലായില്ല………………..

ഒരു………………ഒരു മരവിപ്പ്……………………..

ഒരു……………..ഒരു തണുപ്പ്…………………..

എന്നിൽ ജീവനില്ല എന്ന് പോലും എനിക്ക് തോന്നി………………….

ഉണ്ടാകില്ല…………………

എന്റെ ജീവനെ അല്ലെ കാലഭൈരവൻ വാൾ കൊണ്ട് ഇപ്പോൾ വെട്ടിയത്……………………..

ഞാൻ അലറിക്കരഞ്ഞു…………………………

സായരാ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി ആ നിൽപ്പ് ഒരു നിമിഷം നിന്നു………………….

അവളുടെ കണ്ണുകൾ എന്നോട് എന്തോ പറഞ്ഞു…………………..

പക്ഷെ എനിക്ക് ആദ്യമായി അവൾ എന്നോട് പറഞ്ഞത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല……………….

അവളുടെ കണ്ണുകൾ എന്നോട് പറഞ്ഞത് എനിക്ക് മനസ്സിലായില്ല…………………..

അങ്ങനെയൊരു ഭാവം ഞാൻ അവളിൽ ഇതുവരെ കണ്ടിട്ടില്ല………………………

അവൾ എനിക്ക് ആ ഭാവം ഇതുവരെ കാണിച്ചു തന്നിട്ടില്ല……………………

ഇനി അവൾ എന്നോട് യാത്ര പറയുവാണോ………………….

അതിന് അവൾക്ക് സാധിക്കുമോ…………………..

അവൾ ആ നിൽപ്പിൽ നിന്ന് നിലത്തേക്ക് വീഴാനൊരുങ്ങി……………………..

“സായരാ…………………..”……………….ഞാൻ അലറി വിളിച്ചു……………………

അവളുടെ അടുക്കലേക്ക് ഞാൻ പാഞ്ഞടുത്തു…………………..

അവളുടെ ശരീരം മണ്ണിൽ വീഴാൻ ഞാൻ സമ്മതിച്ചില്ല………………….

അതിന് മുൻപേ അവളെ ഞാൻ പിടിച്ചു…………………………

അവളെ എന്റെ മടിയിലേക്ക് ഞാൻ കിടത്തി………………….

അവൾ എന്നെ നോക്കി………………..ഞാൻ കരഞ്ഞു………………

“ഇ………… ഇക്………….ഇക്കാ…………….”……………..അവൾ എന്നെ വേദനയോടെ വിളിച്ചു………………….

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി…………………..

അവളുടെ കണ്ണിൽ മരണം ഞാൻ കണ്ടു…………………..

“എന്നോട് നിന്നെ വിട്ടുപോകരുത് എന്ന് പറഞ്ഞിട്ട് ഇപ്പൊ നീ എന്നെ വിട്ടു പോകുവാണോ…………………”…………………ഞാൻ കരഞ്ഞുകൊണ്ട് അവളോട് ചോദിച്ചു…………………………

അവൾ കരഞ്ഞു……………അവളുടെ കണ്ണിൽ നിന്ന് കണ്ണീർ ഊർന്നിറങ്ങി……………………..

“കരയല്ലേ…………..സായാ………………..എനിക്ക് പരാതിയൊന്നുമില്ല……………………എനിക്ക് ഒരു പരിഭവും ഇല്ലാ………………നീ കരയാതിരുന്നാൽ മതി……………….കരയല്ലേ………………….”………………ഞാൻ അവളോട് പറഞ്ഞു……………………

അവളുടെ കരച്ചിൽ നിന്നില്ല………………….

എനിക്ക് പരാതി ഒന്നുമില്ല എന്ന് പറഞ്ഞിട്ടും അവൾ കരച്ചിൽ നിർത്തിയില്ല…………………….

അവൾ കഷ്ടപ്പെട്ട് ശ്വാസം എടുത്തുകൊണ്ടിരുന്നു………………………..

“ഇ………….ഇക്കാ………………..എനിക്ക് ഇക്കാനെ ഇനി കാണാൻ പറ്റൂലേ………….. എനിക്ക് ഇക് ഇക്കാനെ സ്നേ ഹിക്കാൻ സാധി……………….”……………………ആ വാക്കുകൾ മുഴുമിപ്പിക്കാൻ പടച്ചോൻ അവൾക്ക് സമയം കൊടുത്തില്ല…………………………..

അവളുടെ വാ പെട്ടെന്ന് നിന്നു……………………..

അവളുടെ കണ്ണുകളുടെ ചലനം നിന്നു……………….

അവളുടെ കഷ്ടപ്പെട്ടുള്ള ശ്വാസം എടുക്കലും നിന്നു……………………

അവൾ പോയി……………..

എന്റെ സായാ പോയി………………….

എന്നെ വിട്ട്………….ദൂരേക്ക്………………..

വളരെ ദൂരേക്ക്……………………..

ഞാൻ അവളെ വലിച്ചു നെഞ്ചോട് ചേർത്തു………………..

ആദ്യമായി എന്റെ നെഞ്ചിൽ കിടന്നിട്ടും അവളുടെ കുണുങ്ങി ചിരി എനിക്ക് കാണാൻ സാധിച്ചില്ല………………………

ഞാൻ കരഞ്ഞു………………..എന്റെ ജീവൻ പോയ വേദനയിൽ………………….

അവളുടെ നെറ്റിയിൽ ഞാൻ എന്റെ ചുണ്ട് ചേർത്തു………………………

സായരാ…………………..

ഞാൻ അവളെ വിളിച്ചു……………….പക്ഷെ ആ വിളി കേൾക്കാൻ ഇനി അവളില്ല എന്നെനിക്ക് മനസ്സിലായി……………………

എന്നെ തെമ്മാടി മാപ്പിളെ എന്ന് വിളിക്കാൻ അവളില്ല………………………

അവളുടെ നെറ്റിയിലും ചുണ്ടിലും കവിളിലും എല്ലാം ഞാൻ തുടരെ തുടരെ ഉമ്മകൾ കൊണ്ട് മൂടി………………………

പക്ഷെ അത് സന്തോഷത്തോടെ ഏറ്റുവാങ്ങാൻ അവളില്ല……………………

ഞാൻ കരഞ്ഞു………………..ഉറക്കെ കരഞ്ഞു………………….

ഞാൻ തലയുയർത്തി നോക്കി…………………

കാലഭൈരവൻ എന്നെ നോക്കി ചിരിക്കുന്നു………………..

ഞാൻ സങ്കടത്തിലും വേദനയിലും ദേഷ്യത്തിലും അവനെ നോക്കി അലറി ആർത്തു…………………

“ആ ആ ആ ആ ആ ആ………………………….”………………..എന്റെ തൊണ്ട പൊട്ടുന്ന വിധത്തിൽ ഞാൻ അവനെ നോക്കി അലറി ആർത്തു……………………

അവൻ കമ്പി വടി കൊണ്ട് എന്റെ മുഖത്ത് അടിച്ചു……………………

എന്റെ മുഖം ഒരു വശത്തേക്ക് തിരിഞ്ഞു അതേ പോലെ തന്നെ ഞാൻ മണ്ണിലേക്ക് വീണു……………………

എന്റെ വായിൽ കൂടെ ചോര ഒഴുകുന്നത് ഞാൻ അറിഞ്ഞു………………….

എന്റെ ബോധം എന്നെ വിട്ടുപോകുന്നത് ഞാൻ അറിഞ്ഞു………………….

ആളുകളുടെ നിലവിളിയും കരച്ചിലും അപ്പോഴും നിലച്ചിട്ടില്ലായിരുന്നു………………………..

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

സ്വബോധം എന്നിലേക്ക് മെല്ലെ തിരികെ വന്നു………………..

അപ്പോഴും കണ്ണുകൾ ഞാൻ തുറന്നില്ല…………………

പുറത്ത് നടക്കുന്ന സംഭവങ്ങളുടെ ശബ്ദങ്ങൾ ചീളുകളായി എന്റെ ചെവിയിലേക്ക് വന്നു കൊണ്ടിരുന്നു…………………..

ഞാൻ ശരിക്കും മരിച്ചിരുന്നു………………..

എന്റെ ജീവൻ സായരയോടൊപ്പം യാത്രയായിരുന്നു………………….

അവൾ എനിക്ക് നഷ്ടപ്പെട്ടു…………………….

പെട്ടെന്ന് ആരുടെയൊക്കെയോ ആക്രോശങ്ങൾ ഞാൻ കേട്ടു……………………..

ഞാൻ തലയൊന്ന് ഇരുവശത്തേക്കും ആട്ടി…………….

പക്ഷെ അപ്പോഴും ഞാൻ കണ്ണ് തുറന്നില്ല……………….

ഇരുട്ട് അത് മാത്രമായിരുന്നു എന്റെ കാഴ്ച………………….

ആരൊക്കെയോ…………അല്ലാ……………..ആളുകൾ കൂട്ടമായി നടന്നു പോകുന്ന ശബ്ദം…………………

മണ്ണിൽ പതിയുന്ന പാദങ്ങളുടെ ശബ്ദം…………………

“നേരെ നോക്കി നടക്കെടാ………………”………….ആരോ ആരോടോ ആക്രോശിച്ചു………………….

ആ ഉറക്കെയുള്ള ശബ്ദം എന്റെ ചെവിയിൽ വേദന തീർത്തു………………….

ആരൊക്കെയോ കരയുന്നു………………..

ഇരുമ്പുകൾ കൂട്ടിയിടിക്കുന്ന ശബ്ദം…………………

ഞാൻ പതിയെ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു………………

അത്ര എളുപ്പം അല്ലായിരുന്നു ആ ദൗത്യം…………………

പക്ഷെ ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചു………………..

കണ്ണ് ചെറുതായി തുറന്നു……………….

കണ്ണിൽ പാട പറ്റിയപോലെ കാഴ്ച അവ്യക്തമായിരുന്നു…………………….

നിലാവുള്ള രാത്രിയുടെ അന്തരീക്ഷം ഞാൻ കണ്ടു……………….

കൂട്ടമായി നടന്നു പോകുന്ന ആളുകളുടെ കാലുകളും………………….

ഞാൻ കണ്ണുകൾ പൂർണമായി തുറന്നു……………….

ഞാൻ ചെറിയ ശബ്ദത്തോടെ ഞരങ്ങി………………..

മേലാസകലം ഭയങ്കര വേദന അനുഭവപ്പെട്ടു………………….

ആരോ എന്റെ കാലുകളിൽ പിടിച്ചപോലെ തോന്നി……………..

വേറെ ആരുടെയോ സ്പർശനം……………….

ഞാൻ ചുറ്റും നോക്കി………………..

എന്റെ കയ്യിൽ ഇരുമ്പു വിലങ്ങ്…………………

എന്റെ അടുക്കൽ എന്റെ ജനങ്ങൾ……………പുരുഷന്മാർ മാത്രം………………

അവരുടെയെല്ലാവരുടെയും കയ്യിലും എന്റെ കയ്യിലുള്ള പോലെ വിലങ്ങ്………………..

“അയ്യാ……………..”……………….സ്വബോധം തിരികെ കിട്ടിയ എന്നെ കണ്ട് ആളുകൾ വിളിച്ചു………………….

എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല………………..

ഒന്ന് മാത്രം മനസ്സിലായി ഞങ്ങളെ എല്ലാവരെയും ഇരുമ്പ് വിലങ്ങാൽ ബന്ധിച്ചിരിക്കുന്നു………………………

എന്റെ മുന്നിലൂടെ സ്ത്രീകളും കുട്ടികളുമൊക്കെ എങ്ങോട്ടോ നടന്നു പോകുന്നു………………..

അവരുടെയെല്ലാം തല കുനിഞ്ഞിരിക്കുന്നു……………………

എല്ലാവരുടെയും മേൽ ചോര പറ്റിപ്പിടിച്ചിരിക്കുന്നു…………………. ചോളാ സൈന്യത്തിന്റെ നായാട്ടിന്റെ ബാക്കി പത്രം……………..

പെട്ടെന്ന് ആ ആൾക്കൂട്ടത്തിൽ നിന്ന് ഒരു കുട്ടി എന്റെ അടുക്കലേക്ക് ഓടി വന്നു………………….

ഞാൻ അവനെ നോക്കി…………………

ആദം……………….എന്റെ മകൻ……………………

“ഉപ്പാ………………….”………………അവൻ കരഞ്ഞുകൊണ്ട് എന്റെ അടുക്കൽ വന്നു…………………….

അവന്റെ മുഖമാകെ ചോര കൊണ്ട് നിറഞ്ഞിരുന്നു………………….

ഒരു വാക്ക് കൊണ്ടോ ഒരു നുള്ള് കൊണ്ടോ ഞാൻ ഇതുവരെ നോവിക്കാത്ത എന്റെ മകൻ…………………

അവന്റെ മുഖം ചോരയിൽ മുങ്ങി നിൽക്കുന്നു………………..

അവന്റെ കൈകളിൽ അടി കിട്ടിയതിന്റെ പാടുകൾ തിണർത്തു കിടക്കുന്നു………………….

എന്റെ ചങ്ക് പൊള്ളി…………………..

അവന്റെ അടുത്തേക്ക് ഓടിച്ചെന്ന് അവനെ കെട്ടിപിടിച്ചു ആശ്വസിപ്പിക്കാൻ എനിക്ക് തോന്നി………………..

പക്ഷെ സാധിച്ചില്ല………………….

എന്റെ കൈകൾ ബന്ധിച്ചിരുന്നു………………………….വിലങ്ങുകളാൽ…………………..

“ഉപ്പാ………………”……………..അവൻ എന്റെ കയ്യിൽ പിടിച്ചു കരഞ്ഞു………………

“ആദൂ…………………”…………….ഞാൻ അവനെ നിസ്സഹായനായി വിളിച്ചു………………………..

ഇതിനിടയിൽ ആദം ആളുകളുടെ ഇടയിൽ നിന്ന് ഓടി ഞങ്ങളുടെ അടുത്തേക്ക് വന്നതറിഞ്ഞ് സൈനികർ ഞങ്ങളുടെ അടുക്കലേക്ക് വന്നു………………….

ആദത്തെ പിടിച്ചു വലിച്ചു…………………

“എന്റെ മോനെ വിട്………………”………………ഞാൻ കരഞ്ഞുകൊണ്ട് അവരോട് അപേക്ഷിച്ചു……………………..

അവർ എന്റെ വാക്കുകൾ കേട്ട ഭാവം പോലും നടിച്ചില്ല……………………

ആദം അവരുടെ കയ്യിൽ നിന്ന് കുതറാൻ ശ്രമിച്ചു……………………

“ഇവന്റെ മകനാണോ ഇത്………………”………………..പെട്ടെന്ന് ശക്തിയുള്ള ഒരു സ്വരം ഞാൻ കേട്ടു………………….

എല്ലാവരും അങ്ങോട്ട് നോക്കി……………….

കാലഭൈരവൻ……………………

അവൻ ചിരിച്ചുകൊണ്ട് ഞങ്ങളുടെ അടുക്കലേക്ക് വന്നു…………………..

അവന്റെ ഓരോ ചുവട് വെപ്പിലും ജനങ്ങൾ ഭയന്നു…………………….

അവൻ വന്ന് എന്റെ മകനെ പിടിച്ചു…………………

കാലഭൈരവന്റെ കയ്യിൽ നിന്ന് എന്റെ മകന് ഒന്ന് അനങ്ങാൻ പോലും സാധിച്ചില്ല………………….

“നിന്റെ മകനാണോ ഇത്………………..”………………ആദത്തെ പിടിച്ചുകൊണ്ട് കാലഭൈരവൻ എന്നോട് ചോദിച്ചു………………….

“അതെ………………അവനെ ഒന്നും ചെയ്യല്ലേ……………..”……………….ഞാൻ അവനോട് അപേക്ഷിച്ചു……………………..

അവൻ എന്നെ നോക്കി പൊട്ടിച്ചിരിച്ചു……………….

“മര്യാദയ്ക്ക് സൈന്യത്തിൽ ചേരാൻ പറഞ്ഞു………………….അപ്പൊ നീയൊക്കെ കർഷകർ ആണത്രേ………………..ഇപ്പൊ എന്തായി………………കർഷകന്റെ വയലും പോയി കുടുംബവും പോയി………………….”………………..അവൻ കൊലച്ചിരി ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു…………………..

എന്റെയുള്ളിൽ അവനോട് അടങ്ങാത്ത ദേഷ്യം തോന്നി…………………

അവനെ കൊന്ന് കൊലവിളിക്കാൻ എനിക്ക് തോന്നി…………………..

പക്ഷെ പറ്റില്ല…………………

എന്റെ മകനാണ് അവന്റെ കയ്യിൽ ഉള്ളത്………………..

എനിക്ക് അവശേഷിക്കുന്ന ഏകബന്ധം…………………..

അവനോട് ദേഷ്യം കാണിക്കാൻ എനിക്ക് സാധിക്കില്ല………………..അപേക്ഷിക്കാനെ സാധിക്കൂ…………………….

“അവനെ ദൈവത്തെ കരുതി വിട്…………….. വെറുതെ വിടൂ………………”…………….ഞാൻ അവനോട് അപേക്ഷിച്ചു………………

അവൻ എന്റെ മകനെ കഴുത്തിൽ പിടിച്ചു ഉയർത്തി……………………..

എന്റെ മകൻ അവന്റെ കയ്യിൽ ശ്വാസം കിട്ടാതെ പിടഞ്ഞു…………………

അവന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി……………………

“അവനെ വിട്…………… എന്റെ മകനെ വിട്……………. അവനെ നിലത്തിറക്ക്……………….”………………….ഞാൻ ആ വിലങ്ങിൽ ഉയരാൻ ശ്രമിച്ചുകൊണ്ട് ഉറക്കെ പറഞ്ഞു…………………..

“മിണ്ടാതിരിക്കടാ……………..”………………….ഒരു സൈനികൻ വന്ന് എന്റെ തലയിൽ വീണ്ടും കമ്പി വടിയാൽ അടിച്ചു…………………….

എന്റെ ബോധം മറഞ്ഞു……………………

എന്റെ മകൻ ജീവശ്വാസത്തിനായി പിടയുന്നതാണ് ഞാൻ എന്റെ കണ്ണുകൾ അടയുന്നതിന് മുൻപ് അവസാനമായി കണ്ടത്……………………..

എന്റെ കണ്ണുകൾ അടഞ്ഞു………………….

ഇരുട്ട്…………………….

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

ബോധത്തിന്റെ കണികകൾ എന്നിലേക്ക് വീണ്ടും കടന്നു വന്നു…………………….

എന്റെ ശരീരം നന്നായി തളർന്നിരുന്നു………………………പക്ഷെ അതിനേക്കാൾ തളർച്ച എന്റെ മനസ്സിനായിരുന്നു………………………….

എന്റെ പ്രിയപ്പെട്ടവർ എനിക്ക് നഷ്ടപ്പെട്ടു…………………….

സായരാ…………………

ഇപ്പോൾ ആദം………………

എന്റെ ജനങ്ങൾ………………..

ഞാൻ വേദനയിൽ നീറി പുകഞ്ഞു………………..

തലയ്ക്കേറ്റ ക്ഷതം എന്നിൽ നല്ല വേദന ഉണ്ടാക്കിയിരുന്നു……………….

ഞാൻ കഷ്ടപ്പെട്ട് കണ്ണുകൾ തുറന്നു……………….

വീണ്ടും ആ നീലനിലാവുള്ള രാത്രി തന്നെ……………….

പക്ഷെ ഇത്തവണ എന്റെ മുൻപിൽ ആരും ഇല്ലായിരുന്നു……………..

ആളുകളെ ഒന്നും ഞാൻ കണ്ടില്ല………………..

ഞാൻ കൈകളിലേക്ക് നോക്കി………………..

വിലങ്ങ്……………….

ഞാൻ വിലങ്ങ് ദേഷ്യത്തോടെ അങ്ങോട്ടും ഇങ്ങോട്ടും ആട്ടി……………..

കമ്പികൾ തമ്മിൽ അടിച്ചു ശബ്ദം ഉണ്ടാക്കി………………….

“അയ്യാ……………..നിർത്ത്……………..നിർത്തയ്യാ………………..”……………..എന്റെ അരികിൽ ഉണ്ടായ ആൾ പറഞ്ഞു………………….

ഞാൻ അപ്പോഴാണ് എന്റെ ചുറ്റുമുള്ളവരെ ശ്രദ്ധിക്കുന്നത്………………….

ഞങ്ങൾ എല്ലാവരെയും അവർ ചങ്ങലയിൽ ബന്ധിച്ചിരിക്കുകയാണ്…………………ഓരോ നിരകളായി……………………

എല്ലാവരുടെ കയ്യിലും വിലങ്ങ് ഉണ്ട്…………….വിലങ്ങിൽ നിന്നും ഓരോ വശത്തേക്കും ചങ്ങല നീളുന്നു………………….എന്റെ അടുത്തുള്ള ആളുടെ വിലങ്ങിലേക്ക്………………………….

അങ്ങനെ എല്ലാ ജനങ്ങളെയും ഓരോ നിരകളായി ബന്ധിച്ചിരിക്കുന്നു…………………

ഈ നിരകളുടെ അവസാനമാണ് ഈ വിലങ്ങിന്റെ ബന്ധനം അഴിക്കാനുള്ള പൂട്ട്……………………

ഞാൻ മുൻപിലത്തെ നിരയിലാണ്………………….

എന്റെ ഇടതു വശത്ത് വേലപ്പൻ……………….വലതുഭാഗത്ത് റസാക്ക്……………………

“ശബ്ദമുണ്ടാക്കല്ലേ അയ്യാ………………..അവർ ശ്രദ്ധിക്കും……………………”…………………വേലപ്പൻ എന്നോട് പറഞ്ഞു……………….

എന്നിട്ട് ഇരുവശങ്ങളിലേക്കും ചൂണ്ടി കാണിച്ചു തന്നു…………………….

ഓരോ വശത്തും ഓരോ സൈനികൻ നിൽക്കുന്നുണ്ട്…………………..ഞങ്ങളെ നോക്കാൻ……………………

റസാക്ക് എന്റെ തോളിൽ തോണ്ടി പിന്നിലേക്കും കാണിച്ചു തന്നു……………………….

അവിടെ മരത്തിന് കീഴിൽ ഉറങ്ങുന്ന കുറച്ചുപേർ……………………..

“അയ്യാ………………”……………….കരച്ചിലോടെ ഒരു വിളി ഞാൻ എന്റെ ഇടതു വശത്ത് നിന്ന് കേട്ടു…………………..

ഞാൻ അവിടേക്ക് നോക്കി………………….

പച്ച………………

വേലപ്പന് അപ്പുറമാണ് അവന്റെ സ്ഥാനം……………………

ഞാൻ അവനെ നോക്കി………………….

“അയ്യാ…………….നമ്മുടെ ആദൂ……………..”…………………പച്ച കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞു………………….

അപ്പോഴാണ് ആദത്തിന്റെ ഓർമ്മകൾ എന്നിലേക്ക് വീണ്ടും വന്നത്……………………

അവനെ ഞാൻ അവസാനമായി കണ്ട കാഴ്ച എന്റെ ഉള്ളിലേക്ക് വന്നു…………………..

ജീവശ്വാസത്തിനായി പിടയുന്ന എന്റെ മകൻ……………………

എന്റെ കണ്ണിൽ നിന്ന് കണ്ണീർ ഉറ്റി………………ഞാൻ പോലും അറിയാതെ…………………..

ഞാൻ കരഞ്ഞുകൊണ്ട് അവനെ നോക്കി……………………

“എവിടെ എന്റെ മകൻ………………….”………………..ഞാൻ അവനോട് കരച്ചിലോടെ ചോദിച്ചു…………………….

അതിന് ഉത്തരമായി കരഞ്ഞുകൊണ്ട് അവൻ മുന്നിൽ മുകളിലേക്ക് നോക്കി…………………….

ഞാൻ അവൻ നോക്കിയ ഇടത്തേക്ക് നോക്കി………………….

മുകളിലേക്ക്…………………..

അവിടെ…………….

അവിടെ ഒരു കയറിൽ ഒരു കുട്ടിയെ ആരോ തലകീഴായി കെട്ടിതൂക്കിയിരിക്കുന്നു………………………..

അത്…………………

അതെന്റെ മകൻ തന്നെ അല്ലേ……………………

ആദം………………….

അവൻ……………….അവൻ തന്നെയാണത്………………..

“ആദൂ……………”……………..ഞാൻ ചങ്ങലയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്നതോടൊപ്പം വിളിച്ചു…………………..

അവനിൽ അനക്കം ഞാൻ കണ്ടില്ല…………………

പക്ഷെ എന്റെ ആ ശ്രമത്തെ വേലപ്പനും റസാക്കും തടഞ്ഞു………………….

“അയ്യാ……………..അവർ കാണും………………”…………….അവർ എന്നോട് പറഞ്ഞു……………………..

പക്ഷെ എനിക്ക് ഇരിക്കപ്പൊറുതി ഉണ്ടായില്ല…………………

എന്റെ വേവലാതി അവർക്ക് മനസ്സിലായെന്ന് തോന്നുന്നു…………………

“അയ്യാ…………….മോൻ മരിച്ചിട്ടില്ല…………….ജീവനുണ്ട്…………………..”……………….അവർ എന്നോട് പറഞ്ഞു…………………

ഞാൻ അവരെ നോക്കി…………………

അവർ അതെയെന്ന അർത്ഥത്തിൽ തലയാട്ടി…………………..

“കുറച്ചു മുന്നേ അവൻ വേദനയിൽ ഞരങ്ങിയിരുന്നു………………അവർ നല്ലോണം ഉപദ്രവിച്ചു മകനെ…………………..”………………..വേലപ്പൻ എന്നോട് പറഞ്ഞു………………….

അതുകേട്ട് എന്റെ നെഞ്ചം തകർന്നു…………………

ഒരു നോട്ടം കൊണ്ട് പോലും ഞാനോ സായരയോ വേദനിപ്പിക്കാത്ത എന്റെ മകനെ അവർ…………………..

സായരയുടെയും ആദത്തിന്റെയും ചിന്തകൾ എന്നിലേക്ക് വീണ്ടും ഒഴുകി വരാൻ തുടങ്ങി………………………

ഞാൻ കരഞ്ഞു………………..

പടച്ചോനെ എന്തിനാ ഈ പരീക്ഷണം………………..

ഞാൻ നിന്നോട് എന്ത് തെറ്റ് ചെയ്തു…………………..

എന്റെയും എന്റെ ജനങ്ങളുടെയും അവസ്ഥ നീ കണ്ടില്ലേ……………………

എന്റെ കണ്ണ് വീണ്ടും നിറഞ്ഞു തൂവി…………………

“റാസാ…………………”…………….പെട്ടെന്ന് പിന്നിൽ നിന്ന് ശക്തമായ വിളി ഞാൻ കേട്ടു……………………

ഞാൻ പിന്നോട്ട് തിരിഞ്ഞു നോക്കി……………………..

ഭാർഗവൻ……………….

ഞാൻ അവനെ നോക്കി………………….

“കണ്ണ് തുടക്ക് റാസാ………………….കരച്ചിൽ നിർത്ത്……………….”………………അവൻ എന്നോട് ആവശ്യപ്പെട്ടു………………..

പക്ഷെ ഞാൻ അവനെ നോക്കി നിന്നതെ ഒള്ളു…………………….

“നഷ്ടങ്ങളെ കുറിച്ച് ഓർത്ത് സങ്കടപ്പെടുക അല്ല ഇപ്പോൾ വേണ്ടത്………………….നഷ്ടപ്പെട്ടവർ ഇനി തിരികെ വരില്ല………………….”……………………ഭാർഗവൻ പറഞ്ഞു…………………

അവൻ പറഞ്ഞത് ശരിയായിരുന്നു…………………..

“ഈ ജനങ്ങളെ കുറിച്ച് ചിന്തിക്ക് റാസ………………..ഇവരെ എങ്ങനെ ഈ നരാധമന്മാരിൽ നിന്നും രക്ഷിക്കുമെന്ന് ചിന്തിക്ക്……………………

ഞങ്ങൾക്ക് നീയെ ഒള്ളു……………….നീയാണ് ഞങ്ങളുടെ മുന്നിൽ നിന്ന് നയിക്കുന്നവൻ…………………

ഞങ്ങൾ എല്ലാവരും വിശ്വാസം അർപ്പിച്ചിരിക്കുന്നത് നിന്നിലാണ്………………….

നീ തളർന്നാൽ പിന്നെ ഞങ്ങൾക്ക് രക്ഷയില്ല…………………..”……………………ഭാർഗവൻ പറഞ്ഞു………………….

അവന്റെ വാക്കുകൾ എനിക്ക് ആശ്വാസമേകി……………….

ഞാൻ കരയുന്നത് നിർത്തി…………………..

“കൊല്ലണം റാസ…………….

ഓരോരുത്തനെയും കൊല്ലണം………………..

നമ്മുടെ ജനങ്ങളെ തൊട്ട ഒരുവനെയും വിടരുത്………………..”…………………ഭാർഗവൻ വാശിയോടെ പറഞ്ഞു………………….

അവന്റെ വാക്കുകളിലെ പകയും വാശിയും എന്റെ ഉള്ളിലേക്കും കടന്നുവന്നു……………………

ഇത്രയും കാലം സഹജീവികളെ സ്നേഹിക്കാൻ മാത്രം പഠിച്ചിട്ടുള്ള ഞാൻ ഇപ്പൊ ഈ കാട്ടാളൻമാരെ ഈ ഭൂമിയിൽ നിന്ന് തന്നെ ഇല്ലാതാക്കുന്നതിനെ കുറിച്ച് ആലോചിച്ചു………………………..

ഞാൻ ചുറ്റും നോക്കി………………..

എന്തെങ്കിലും ചെയ്യണമെങ്കിൽ ആദ്യം ഈ വിലങ്ങ് അഴിച്ചേ പറ്റൂ…………………..

വിലങ്ങ് കെട്ടിയ ചങ്ങലയുടെ അവസാനമുള്ള പൂട്ടിന്റെ താക്കോൽ നിശ്ചയമായും ഞങ്ങളെ നിരീക്ഷിക്കുന്ന രണ്ട് സൈനികരിൽ ഒരാളുടെ കയ്യിൽ ഉണ്ടാകും………………………

“വേലപ്പാ…………… നീ ഒരു സന്ദേശം കൈമാറണം………………അത് നിന്റെ ഇടതുവശത്തുള്ള ഒരുവനോട് പറയണം…………..അവൻ അവന്റെ ഇടതുവശത്ത് ഉള്ളവനോട് പറയണം………………അങ്ങനെ ഈ നിരയുടെ ഏറ്റവും ഇടതുഭാഗത്തുള്ള ആളുടെ അടുക്കൽ ആ സന്ദേശം എത്തിക്കണം…………………..”………………..ഞാൻ വേലപ്പനോട് പറഞ്ഞു………………..

“എന്താണാ സന്ദേശം………………..”……………..ഞാൻ പറഞ്ഞത് മുഴുവൻ മനസ്സിലായ വിധത്തിൽ അവൻ എന്നോട് ചോദിച്ചു…………………..

“ഈ വിലങ്ങിന്റെ താക്കോൽ നമ്മളെ ഇടതു വശത്ത് നിന്ന് നിരീക്ഷിക്കുന്ന ആ സൈനികനിൽ ഉണ്ടോ………………..അതിന് ഉത്തരം എനിക്ക് വേണം………………..”…………….ഞാൻ വേലപ്പനോട് പറഞ്ഞു……………………

വേലപ്പൻ ഇടത്തേക്ക് തിരിഞ്ഞു………………..

പച്ചയോട് കാര്യം പറഞ്ഞു……………..

പച്ച അവന് ഇടതു വശത്ത് ഉള്ളവനോടും………………..

അങ്ങനെ എന്റെ സന്ദേശം ഇടത്തെ തലയ്ക്കൽ ഉള്ളവന്റെ അടുക്കൽ എത്തി……………………

അവൻ സൈനികനെ നിരീക്ഷിക്കാൻ തുടങ്ങി…………………..

കുറച്ചു നിമിഷങ്ങൾക്ക് ശേഷം എനിക്ക് ഉത്തരം കിട്ടി…………………..

പക്ഷെ ഉത്തരം നിരാശയായിരുന്നു………………….

ഇതേ ബുദ്ധി ഞാൻ വലതു വശത്തുള്ള ആളുകളിലും പ്രയോഗിച്ചു………………….

വലത്തേ തലയ്ക്കൽ ഉള്ളവൻ ആ വശത്തുള്ള സൈനികനെ സൂക്ഷ്മമായി നിരീക്ഷിച്ചു…………………

ഇത്തവണ ഉത്തരം അതെ എന്നായിരുന്നു………………..

ഞങ്ങളെ ബന്ധിച്ച ചങ്ങാലയുടെ പൂട്ടിന്റെ താക്കോൽ വലതു വശത്തുള്ള സൈനികനിൽ ഉണ്ട്……………………

“പക്ഷെ അവനിൽ നിന്ന് എങ്ങനെ താക്കോൽ നമുക്ക് എടുക്കാൻ സാധിക്കും………………..”………………ഭാർഗവൻ എന്നോട് ചോദിച്ചു…………………..

അതിന് ഉത്തരമായി ഞാൻ മുകളിലേക്ക് നോക്കി……………………..

ആദം……………………

അവർക്ക് മനസ്സിലായില്ല…………….

“നമുക്ക് ഒരിക്കലും ഈ വിലങ്ങ് ഭേദിക്കാൻ സാധിക്കില്ല………………

ആദത്തെ കെട്ടിയിട്ടിരിക്കുന്നത് കയറിനാലാണ്…………….. അവന് ആ കയർ മുറിക്കാനോ പിടി അയക്കാനോ സാധിച്ചാൽ………………..”………………….ഞാൻ ഭർഗവനോട് പറഞ്ഞു……………….

എന്റെ ബുദ്ധി പ്രായോഗികമാണോ എന്ന് എനിക്ക് അറിയില്ല………………..

പക്ഷെ പ്രതീക്ഷയുടെ കിരണം ഞാൻ അവനിൽ മാത്രമാണ് കണ്ടത്………………………

അവനെ നേരെ എന്റെ മുന്നിലാണ് കെട്ടി തൂക്കി ഇട്ടിട്ടുള്ളത്…………………

ഞാൻ അവനെ പതിയെ വിളിച്ചു………………..

“ആദൂ……………….”…………………

പക്ഷെ ആദ്യമൊന്നും പ്രതീക്ഷിച്ച ഒരു അനക്കം ഞാൻ അവനിൽ കണ്ടില്ല………………….

പക്ഷെ കുറച്ചുനേരത്തെ പരിശ്രമം ഫലം കണ്ടു…………………..

അവൻ ഉണർന്നു…………………

അവൻ എന്നെ കണ്ടു………………….

“ഉപ്പാ…………………”…………….അവൻ വിളിച്ചു…………….

“സ് സ് സ് സ്‌ സ്…………………”…………….ഞാൻ അവനോട് ഒച്ചയുണ്ടാക്കല്ലേ എന്ന് പറഞ്ഞു………………….

അവൻ നിശബ്ദനായി………………..

“ആദൂ…………….മോനെ നമ്മുടെ എല്ലാവരുടെയും ജീവൻ രക്ഷിക്കാൻ ഏക പോംവഴി മോന്റെ കയ്യിൽ ആണുള്ളത്…………………”……………റാസ പതിയെ ആദത്തോട് പറഞ്ഞു…………………

അവൻ തലയാട്ടി………………..

“മോനു………………മോനുവിനെ കെട്ടിയ ആ കയർ അഴിക്കാൻ ശ്രമിക്ക്………………….സ്വതന്ത്രനാവാൻ ശ്രമിക്ക്………………..”…………………റാസ പതിയെ പറഞ്ഞു……………………

ആദം തലയാട്ടി…………………

ആദം കൈകൾ കൊണ്ട് അവന്റെ കയ്യിലെ കെട്ട് അഴിക്കാൻ ശ്രമിച്ചു……………….

പക്ഷെ ആ പരിശ്രമം എളുപ്പമുള്ളത് അല്ലായിരുന്നു……………..കാരണം കയർ കെട്ടിയത് നല്ല ബലത്തോടെ ആയിരുന്നു…………………….

അവൻ എങ്ങനെയൊക്കെ ശ്രമിച്ചിട്ടും കയ്യിലെ കെട്ട് അഴിക്കാൻ സാധിച്ചില്ല…………………….

അവൻ പെട്ടെന്ന് ബലത്തോടെ മുകളിലേക്ക് ഉയർന്നു………………….

എന്നിട്ട് തന്നെ തൂക്കി കെട്ടിയ കയറിലെ കാലിലെ കെട്ട് അഴിക്കാൻ ശ്രമിച്ചു…………………

അവൻ സർവ്വശക്തിയും എടുത്ത് ആ കെട്ട് അഴിക്കാൻ ശ്രമിച്ചു…………………

പക്ഷെ ഇത്തവണയും പരാജയമായിരുന്നു ഫലം……………….

ഞാൻ അവന്റെ ചെയ്തികൾ നോക്കി നിന്നു……………….

ആദത്തെ കൊണ്ട് കെട്ട് അഴിക്കാൻ സാധിക്കാതിരുന്നത് എന്നിലും നിരാശയുളവാക്കി……………………..

ആദം നിരാശയിൽ തല കീഴായി തൂങ്ങി കിടന്നു………………..

പെട്ടെന്ന്………………

അവന്റെ നിക്കറിൽ എന്തോ ഉള്ളത് പോലെ ആദത്തിന് തോന്നി…………………

ആദം അവന്റെ നിക്കറിൽ തപ്പി……………കയ്യിൽ ഉടക്കിയ സാധനം പുറത്തേക്കെടുത്തു………………….

ഇരുമ്പ് താക്കോൽ……………….

സായരാ അവന് കൊടുത്തത്………………..

ഒരിക്കലും കളയരുത് എന്നും അവന്റെ കയ്യിൽ ഉണ്ടാകണമെന്ന് പറഞ്ഞു കൊടുത്ത താക്കോൽ……………….

അത് കണ്ട് ആദത്തിന് അവന്റെ ഓർമ്മകൾ വന്നു………………….

അവന്റെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകി…………………

ചോളരുടെ ആക്രമണത്തിന് ഇടയ്ക്ക് ഒരു സൈനികൻ ഒരു സ്ത്രീയെ തല്ലുന്നത് കണ്ടപ്പോൾ തടയാൻ പോയ അവന്റെ ഉമ്മയെ അവൻ പിന്നെ കണ്ടിട്ടില്ല…………………….

അവൻ ആ ആൾക്കൂട്ടത്തിലും അവന്റെ ഉമ്മാനെ തിരഞ്ഞിരുന്നു………………….

പക്ഷെ അവന്റെ ഉമ്മാനെ കണ്ടില്ല………………….

അവന് അറിയില്ലല്ലോ അവന്റെ ഉമ്മാ തിരികെ വരാൻ സാധിക്കാത്ത ഒരു യാത്ര പോയെന്ന്……………….

ആദം കണ്ണുകൾ തുറന്ന് അടച്ചു കണ്ണീരിനെ നിയന്ത്രിക്കാൻ ശ്രമിച്ചു…………………..

ആദം ആ താക്കോലിന്റെ മൂർച്ചയുള്ള ഭാഗം കൊണ്ട് അവന്റെ കയ്യിലെ കെട്ട് അറുക്കാൻ തുടങ്ങി………………….

ഞാൻ ഇതെല്ലാം കണ്ടുനിന്നു……………….എന്നിൽ ഒരു പ്രതീക്ഷ വന്നു……………………

അധികം ശബ്ദം പുറത്തേക്ക് വരാത്ത രീതിയിൽ പതുക്കെ ആയിരുന്നു അവൻ കയർ അറുത്തത്……………………

അവസാനം കയ്യിൽ കെട്ടിയ കയർ അവൻ അറുത്തുമാറ്റി………………. അവന്റെ കൈകൾ സ്വതന്ത്രമായി…………………

താഴെയുള്ള ജനങ്ങൾ ഇത് കണ്ട് സന്തോഷിച്ചു…………………

അവൻ ബലത്തോടെ മുകളിലേക്ക് ഉയർന്നു…………………..

അവന്റെ കാലിലെ കയർ അറുക്കാൻ തുടങ്ങി……………..വൈകാതെ കാലിലെ കയറിന്റെ മുറുക്കത്തിന് അയവ് വന്നുതുടങ്ങി………………….

കയർ പൊട്ടാനായി എന്ന് ആദത്തിന് മനസ്സിലായി…………….

ആദം കയർ മുറിക്കുന്നത് പതുക്കെയാക്കി…………………….

അടുത്ത നിമിഷം കയർ പൊട്ടി………………..ആദം നിലത്തേക്ക് വീണു………………….

ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്ന ആദം വലിയ പ്രശ്നം ഉണ്ടാകാത്ത മട്ടിൽ നിലത്തേക്ക് വീണു………………….

അവൻ വീണ ശബ്ദം കേട്ട് സൈനികർ അവിടേക്ക് നോക്കി………………..

കയർ അറുത്ത് നിലത്തെത്തിയ ആദത്തെ അവർ കണ്ടു……………..

(……………..ഇടത്തെ ഭാഗത്തെ സൈനികൻ ഇടത് എന്നും വലത്തേ ഭാഗത്തെ സൈനികനെ വലത് എന്നും നാമകരണം ചെയ്യുന്നു…………….)

“ഡാ ചെക്കാ…………….നീ എങ്ങാനാടാ

നിലത്തെത്തിയത്…………………..”………………ഇടത് ആക്രോശിച്ചു…………………

“ഇത്രയും നേരം ഒരു പണിയും ഇല്ലാതെ നിൽക്കുക ആയിരുന്നു……………..നീ വാടാ മോനെ……………..”…………….വലത് ആദത്തോട് പറഞ്ഞു………………….

“വലതേ………….. പിടിക്കവനെ……………..”…………………ഇടത് ഉറക്കെ പറഞ്ഞു………………….

“കൊച്ചു പയ്യൻ ആണെടാ……………………ഇവനൊക്കെ ഞാൻ തന്നെ ധാരാളം……………………”………………..വലത് പറഞ്ഞു………………….

ഇവരുടെ ആക്രോശങ്ങൾക്ക് ഇടയിൽ ഞാൻ ആദത്തിന് നിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നു…………………..

“ആദൂ……………….വലത്തേ ഭാഗത്തുള്ള സൈനികന്റെ അരയിൽ ഞങ്ങളുടെ വിലങ്ങ് അഴിക്കാനുള്ള താക്കോൽ തൂക്കി ഇട്ടിട്ടുണ്ട്…………………അത് എങ്ങനെയെങ്കിലും കൈക്കലാക്കി ഞങ്ങളുടെ അടുക്കൽ എത്തിക്കണം……………….”………………ഞാൻ അവനോട് പറഞ്ഞു………………..

അവൻ തലയാട്ടി……………….

അവൻ പക്ഷെ ഇത് എങ്ങനെ പ്രാവർത്തികമാക്കും എന്ന് എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു………………….

ലക്‌ഷ്യം മാത്രമേ എനിക്ക് പറഞ്ഞു കൊടുക്കാൻ സാധിച്ചുള്ളൂ……………….മാർഗം അവൻ തന്നെ കണ്ടെത്തണമായിരുന്നു…………………….

ജനങ്ങളിലും വലിയ പ്രതീക്ഷ ഇല്ലായിരുന്നു………………പക്ഷെ ആകെ ഉള്ള പ്രതീക്ഷ ഇതായത് കൊണ്ട് അവർ കണ്ണിമയ്ക്കാതെ പ്രതീക്ഷയോടെ ആദത്തെ നോക്കി…………………..

ആദം വലത്തിന്റെ അടുക്കലേക്ക് ഓടിച്ചെന്നു…………………

“ഹഹ……………..ഇങ്ങോട്ട് നോക്കെടാ………………….പീക്കിരി എന്നെ തല്ലാൻ വരുന്നു……………….”…………………വലത് പൊട്ടിച്ചിരിച്ചുകൊണ്ട് ഇടതിനോട് പറഞ്ഞു………………….

ഇടത് ഇതുകണ്ട് പൊട്ടിച്ചിരിച്ചു……………….

ഓടി അടുത്തേക്ക് വന്ന ആദത്തെ വലത് ഉന്തി നിലത്തോട്ട് ഇട്ടു……………….

ആദം ശക്തിയിൽ മണ്ണിലേക്ക് പതിച്ചു………………….

അവന് വേദനിച്ചു…………………

പക്ഷെ അവൻ കീഴടങ്ങാൻ ഒരുക്കമല്ലായിരുന്നു……………………..

അവൻ മണ്ണിൽ നിന്ന് എണീറ്റ് വീണ്ടും വലതിന് അടുക്കൽ എത്തി…………………..

വലതിനെ ചവിട്ടാനായി കാല് വീശി………………പക്ഷെ അതിന് മുമ്പ് തന്നെ വലതിന്റെ ചവിട്ട് ആദത്തിന്റെ നെഞ്ചിൽ പതിച്ചു……………………

ആദം പിന്നിലേക്ക് തെറിച്ചു വീണു…………………

“ആദൂ………………..”…………..ഞാൻ വേദനയോടെ വിളിച്ചു………………….

ആദം മണ്ണിലേക്ക് വീണു……………….മലർന്ന് വീണു………………..

അവന് നെഞ്ചിൽ ശക്തമായ വേദന തോന്നി……………….

അവൻ വേദനയിൽ പുളഞ്ഞു………………..

വലതും ഇടതും ഇത് കണ്ട് പൊട്ടിച്ചിരിച്ചു………………………

ആദം നെഞ്ച് കൈകളാൽ ഉഴിഞ്ഞു………………..അവന്റെ നെഞ്ചിലെ വേദന ചെറുതായി അടങ്ങി………………..

പെട്ടെന്ന് അവന്റെ മനസ്സിലേക്ക് ബാറക്ക് അബ്ബാസിയുടെ വാക്കുകൾ ഓർമ വന്നു………………..

ബാറക്ക് അബ്ബാസി പഠിപ്പിച്ച തന്ത്രം………………..

ചെറിയവൻ വലിയവനെ എങ്ങനെ നേരിടും………………..ആ തന്ത്രം………………

അത് ആദത്തിലേക്ക് ഓടി വന്നു…………………

പക്ഷെ വലത് അവനെ ആക്രമിക്കുന്നില്ല……………….അവനെ ആക്രമിപ്പിക്കണം……………….

അതിന്……………?

അവനെ പ്രകോപിപ്പിക്കണം…………………….

ആദം മണ്ണിൽ എണീറ്റ് ഇരുന്നു……………….

“ഡാ മരക്കോന്താ…………………”………………….വലതിനെ നോക്കി ആദം വിളിച്ചു………………….

ജനങ്ങൾക്ക് ആദം എന്താ ചെയ്യുന്നത് പിടി കിട്ടിയില്ല…………………

കിട്ടിയ ചവിട്ടിൽ അവന്റെ വെളിവ് പോയെന്നാണ് അവർ കരുതിയത്……………….

പക്ഷെ ഒരാൾക്ക് മാത്രം കാര്യം പിടി കിട്ടി…………………

റാസയ്ക്ക്………………..

ആദം പള്ളിക്കൂടത്തിൽ നിന്ന് വന്നാൽ അന്ന് നടന്നതൊക്കെ റാസയോടും സായരയോടും പറയുമായിരുന്നു………………….

ആദത്തിന്റെ വിളിയിൽ വലത് ദേഷ്യം പൂണ്ടു…………………..

“എടാ പന്നിക്കും പട്ടിക്കും ഒരുമിച്ച് ഉണ്ടായവനെ…………………”………………ആദം വലതിനെ പ്രകോപിപ്പിക്കുന്നത് തുടർന്നു…………………..

ആദം എണീറ്റു………………….

ഇടത് ആദത്തിന്റെ വിളികേട്ട് പൊട്ടിച്ചിരിച്ചു…………………

“നിന്നെയാണ് ആ പീക്കിരി കളിയാക്കുന്നെ……………..”……………….ഇടത് പൊട്ടിച്ചിരിച്ചു കളിയാക്കിക്കൊണ്ട് വലതിനോട് പറഞ്ഞു…………………..

വലത് ദേഷ്യത്താൽ നിന്ന് വിറച്ചു……………………

“എന്താടാ പൊട്ടൻ കണാരാ നോക്കുന്നെ……………….നിന്റെ തന്ത പെറ്റോ………………..”………………..ആദം ചോദിച്ചു…………………

ഒരു നിമിഷത്തേക്ക് ആണെങ്കിലും റാസയുടെയും മറ്റുള്ളവരുടെയും ചുണ്ടിൽ ചിരി പൊട്ടി…………………..

“ഡാ പീക്കിരി………………..നിന്നെ ഞാൻ കൊല്ലുമെടാ……………..”…………………വലത് ദേഷ്യത്തോടെ ആദത്തിന് അടുക്കലേക്ക് പാഞ്ഞു…………………..

ആദം അനങ്ങിയില്ല…………………

റാസ സൂക്ഷ്മമായി വീക്ഷിച്ചു………………….

വലത് ആദത്തിന് അടുക്കൽ എത്തി……………….

അവന്റെ വലതുകൈ ആദത്തിന് നേരെ വീശി…………………..

ഇത് പ്രതീക്ഷിച്ചു നിന്ന ആദം അവന്റെ വലതുകയ്യിന് അടിയിലൂടെ ഒഴിഞ്ഞുമാറി അവന്റെ വലത്തേ ഭാഗത്തെത്തി അവന്റെ കക്ഷത്തിൽ ആഞ്ഞടിച്ചു…………………….

ഒരു നിമിഷം വലത് വേദനയിൽ നിന്ന് പുളഞ്ഞു……………………

ആദം അവന്റെ അരയിൽ നിന്ന് താക്കോൽ കൂട്ടം എടുത്തു………………..

അവൻ ആ നിൽപ്പ് നിന്നു……………….

അവന്റെ കാലുകൾ വിടർന്നു…………………തുടയും……………………

ഈ ഒരു നിമിഷം മതിയായിരുന്നു ആദത്തിന്…………………..

അവന്റെ കാലുകളുടെ സംഗമസ്ഥാനത്ത് ആദം കാലുകൾ ഉയർത്തി അതി ശക്തിയിൽ തൊഴിച്ചു…………………….

അവൻ വേദനയിൽ ഞെട്ടി ചാടി……………………

അവൻ കൈകൾ സംഗമസ്ഥാനത്തോട് ചേർത്തുപിടിച്ചു കൊണ്ട് മണ്ണിലേക്ക് വീണു………………………

ആളുകൾ അത്ഭുതത്തോടെ ഇത് നോക്കി കണ്ടു………………..

“ഡാ……………….”……………ഇടത് ദേഷ്യത്തോടെ ആക്രോശിച്ചുകൊണ്ട് ആദത്തിന് അടുക്കലേക്ക് പാഞ്ഞു……………………..

“ഉപ്പാ…………………”…………….ആദം റാസയുടെ നേരെ ആ താക്കോൽ കൂട്ടം എറിഞ്ഞു…………………

റാസ അത് പിടിച്ചു………………..

ആദം ഇടതിൽ നിന്നും രക്ഷയ്ക്ക് വേണ്ടി പാഞ്ഞു…………………

റാസ താക്കോൽ പെട്ടെന്ന് വശത്തേക്ക് കൈമാറി……………….അവർ അത് പെട്ടെന്ന് പൂട്ടിന്റെ അടുക്കൽ ഉള്ളവന്റെ അടുക്കൽ താക്കോൽ എത്തിച്ചു………………….

അവൻ പെട്ടെന്ന് ആ ബന്ധനം താക്കോൽ കൊണ്ട് തുറന്നു………………..

ആദ്യത്തെ നിരയിലുള്ളവർ സ്വതന്ത്രരായി…………………

റാസ കൈകൾ കുടഞ്ഞുകൊണ്ട് എണീറ്റു………………….

അടുത്ത നിമിഷം റാസ തന്റെ മകനെ പിന്തുടരുന്ന ഇടതിന് നേരെ ഓടി…………………….

മറ്റുള്ളവർ ബാക്കി നിരയിൽ ഉള്ളവരെ സ്വതന്ത്രരാക്കാൻ ശ്രമിച്ചു……………………..

റാസ ഇതിനോടകം ഇടതിന് അടുക്കൽ എത്തി………………….

ഇടത് റാസയെ കണ്ട് ഭയന്നു……………………

റാസ കുനിഞ്ഞു തല കൊണ്ട് ശക്തമായി അവന്റെ വയറിൽ കുത്തി……………….ജെല്ലിക്കെട്ട് കാള കുത്തുന്ന പോലെ…………………..

ഇടത് വേദനയിൽ പുളഞ്ഞു നിലത്തിരുന്നു………………….

ആദം ഓട്ടം നിർത്തി………………….

റാസ ഇടതിന്റെ തലയിൽ ആഞ്ഞുചവിട്ടി……………………

അവൻ മണ്ണിൽ കിടന്നു……………….

ആദം റാസയുടെ അടുക്കൽ എത്തി…………………

റാസ കാൽമുട്ടിൽ ഇരുന്നുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു……………….

അവന്റെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി……………………..

അവനെയെങ്കിലും എനിക്ക് നീ ബാക്കി തന്നല്ലോ…………………റാസ ദൈവത്തോട് നന്ദി പറഞ്ഞു………………………

ആദം റാസയെ ഇറുകെ പുണർന്നു…………………

“ഉമ്മ എവിടെ ഉപ്പാ……………….”………….ആദം റാസയോട് ചോദിച്ചു…………………

ആ ചോദ്യം റാസയിൽ വീണ്ടും സങ്കടം വീഴ്ത്തി…………………

പക്ഷെ അവന്റെ ഉമ്മ അവനെ ഇനി കാണില്ല എന്ന വിവരം അറിയിക്കാൻ റാസ ധൈര്യപ്പെട്ടില്ല…………………………

“ഉമ്മ ആളുകളുടെ ഒപ്പം ഉണ്ടാകും ആദൂ………………”………………..ഞാൻ അവനെ നെഞ്ചോടണച്ചു ആശ്വസിപ്പിച്ചു………………….

സായരയെ കുറിച്ചുള്ള ചിന്തകൾ എന്നെ പിന്നെയും വേട്ടയാടാൻ തുടങ്ങി………………….

പക്ഷെ അത് എന്നെ പൂർണമായും തളർത്തുന്നതിന് പകരം ഒരു തരം വാശിയും പ്രതികാരവും ദേഷ്യവും എന്നിൽ നിറയ്ക്കാൻ തുടങ്ങി…………………..

“റാസ…………………”……………..പിന്നിൽ നിന്ന് ആ വിളി ഞാൻ കേട്ടു………………….

ഞാൻ തിരിഞ്ഞു നോക്കി……………..

ഭാർഗവൻ………………

ഞാൻ എണീറ്റു…………….

അത്രയും നേരം കൊണ്ട് എല്ലാവരും സ്വാതന്ത്രരായിരുന്നു………………………

വിട്ടുമാറി കിടക്കുന്ന സൈനികരെ പിടിച്ചു കെട്ടാൻ ഞാൻ ആവശ്യപ്പെട്ടു…………………അതോടൊപ്പം വീണു കിടക്കുന്ന ഇടതിന്റെ കയ്യിലുള്ള കമ്പി വടി അവന് ഞാൻ നൽകി………………….

ജനങ്ങൾ ഉറങ്ങിക്കൊണ്ടിരുന്ന സൈനികരെ കീഴ്‌പ്പെടുത്തി…………………

അവരെ മരത്തിന്മേൽ പിടിച്ചു കെട്ടി ഒപ്പം ഇടതിനെയും വലതിനെയും…………………

ഞങ്ങളെ ബന്ധിച്ച ചങ്ങല കൊണ്ട് തന്നെ അവരെ ഞങ്ങൾ ആ മരത്തിൽ ബന്ധിച്ചു………………….

ഇനിയെന്ത് എന്ന ഭാവത്തിൽ ഭാർഗവൻ എന്നെ നോക്കി……………………

എന്നിലെ ചെകുത്താന്റെ ചിന്തകൾ ആരംഭമായി………………..

“തീയിൽ വെന്ത് വെന്ത് മരിക്കുന്നത് എങ്ങനെയാണെന്ന് നമ്മൾ മാത്രം അറിഞ്ഞാൽ മതിയോ………………..”……………….ഞാൻ ഭാർഗവനോട് ചോദിച്ചു………………..

അവന് ഞാൻ ഉദ്ദേശിച്ചത് മനസ്സിലായി………………..

അവന്റെ ചുണ്ടിൽ ഒരു ചിരി വന്നു……………….

കൊലച്ചിരി…………………

ഭാർഗവനും പച്ചയും കുറച്ചുപേരും അവരുടെ അടുക്കലേക്ക് ചെന്നു……………….. തീയിട്ടു……………….

അവർ തീയിൽ അലറി ആർത്തു……………..

അവരുടെ ശരീരം വെന്തുരുകി……………..

അത് കണ്ടപ്പോൾ എനിക്ക് ആ തീയിൽ വെന്ത് മരിച്ച പിഞ്ചു പൈതലിനെയാണ് ഓർമ വന്നത്………………..

അതെന്നിൽ ദേഷ്യം നിറച്ചു………………..

തീ പടർന്നു പിടിച്ചു……………….

സൈനികരോടൊപ്പം ആ മരം കൂടെ കത്തി………………

ഞാനും ജനങ്ങളും പിന്നിലേക്ക് വിട്ടുമാറി………………

അവർ വെന്തുരുകിയ തീയിന്റെ ചൂട് ഞങ്ങളിൽ ആവേശവും സന്തോഷവും നിറച്ചു………………….

അവരെ എല്ലാവരുടെയും മുന്നിൽ മൃഗീയമായി കൊന്നതിൽ എനിക്ക് ഒരു ഉദ്ദേശമുണ്ടായിരുന്നു……………………

മിഥിലാപുരിയിലെ ജനങ്ങൾ സാധാരണക്കാരാണ്………………. പാവങ്ങൾ…………….

അവർക്ക് പ്രതികാരബുദ്ധിയോ ഒരാളെ കൊല്ലാനോ സാധിക്കില്ല…………………

പക്ഷെ അത് അവരെ കൊണ്ട് സാധിക്കും എന്ന് ഞാൻ അവരെ കൊന്ന രീതിയിലൂടെ മനസ്സിലാക്കി കൊടുത്തു…………………

തങ്ങളെ കൊല്ലാൻ വരുന്നവരെ മുൻപിൽ പേടിച്ചു നിസ്സഹായതയോടെ നിൽക്കാൻ അല്ല അവരെ എതിർത്ത് അവരെ കൊന്നു തള്ളാനും അവർക്ക് സാധിക്കും എന്ന് ഞാൻ മനസ്സിലാക്കി കൊടുത്തു………………………

അവരെ തീയിൽ ചുട്ടുകൊന്ന രീതി അവരിൽ ഊർജം നിറച്ചു…………….ആവേശം നിറച്ചു………………..

പ്രതികാരം നിറച്ചു……………….

ഓരോ സൈനികനെയും കൊന്ന് കൊലവിളിക്കും എന്ന് അവർ അവരുടെ മനസ്സിൽ പ്രതിജ്ഞ എടുത്തു…………………….

ഭാർഗവനും പച്ചയും എന്റെ അടുക്കലേക്ക് വന്നു…………………….

അവർ എന്നെ നോക്കി…………….അടുത്തത് എന്ത്………………..അവരുടെ മുഖത്ത് ആ ചോദ്യം ഞാൻ കണ്ടു…………………

“ജനങ്ങൾ എവിടെയാണ്……………….”……………..ഞാൻ അവരോട് ചോദിച്ചു…………………

“അവർ രണ്ടു സംഘമായാണ് തമ്പടിച്ചിട്ടുള്ളത്………………..

ജനങ്ങളെ അവർ പള്ളിക്കൂടത്തിൽ ആണ് തടഞ്ഞു വെച്ചിട്ടുള്ളത്……………….അവരെ നിയന്ത്രിക്കുന്നത് സുഗവൻ………………..

കാലഭൈരവനും കുറച്ചു സൈനികരും തമ്പടിച്ചിരിക്കുന്നത് കവലയുടെ അടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ………………….”……………….അവർ പറഞ്ഞു………………

ഇതെല്ലാം അവർ പറയുന്ന വാക്കുകളിൽ നിന്നാണ് മനസ്സിലാക്കിയത്…………………..

“അവരെ നേരിട്ട് എതിർത്ത് വിജയിക്കാൻ നമുക്ക് സാധിക്കില്ല…………………നമ്മുടെ കൈയ്യിൽ ഇവരുടെ അടുക്കൽ നിന്ന് എടുത്ത ആയുധങ്ങൾ മാത്രമേ ഒള്ളൂ………………”……………..ചുട്ടുകരിച്ച സൈനികരിൽ നിന്ന് ഞങ്ങൾ നേരത്തെ എടുത്തുമാറ്റിയ ആയുധങ്ങൾ കാണിച്ചുകൊണ്ട് ഭാർഗവൻ പറഞ്ഞു………………….

ഞാൻ ചിന്തയിലാണ്ടു…………………

“ആയുധങ്ങളിൽ അല്ല കാര്യം……………..നമ്മുടെ മനശക്തിയിലാണ്…………………

വാളും കമ്പിവടിയും മാത്രമല്ല ആയുധം നമ്മൾ കൃഷിക്കായി ഉപയോഗിക്കുന്ന കലപ്പയും കൈക്കോട്ടും കത്തിയും എല്ലാം ആയുധം തന്നെ…………………”………………..ഞാൻ അവരുടെ നിരാശയെ ആദ്യമേ ഇല്ലാതാക്കി……………….

പക്ഷെ എനിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു നേരിട്ട് അവരെ ആക്രമിച്ചാൽ ജയിക്കാൻ സാധിക്കില്ല………………….

വ്യക്തമായ തന്ത്രം വേണം………………..

അത് എന്നിലേക്ക് വന്നു ചേർന്നു……………………

“പച്ചേ………………”……………ഞാൻ വിളിച്ചു………………..

പച്ച എന്റെ മുന്നിലേക്ക് വന്നു………………

“അയ്യാ…………….”………….അവൻ പറഞ്ഞു……………….

“നീ പോയി മലവേടനെയും കൂട്ടരെയും വിളിച്ചു കൊണ്ട് വാ………………..വരുമ്പോൾ അവരുടെ ആയുധം എടുക്കാൻ പറയാൻ മറക്കണ്ടാ………………..പെട്ടെന്ന് വേണം……………..ആവശ്യപ്പെട്ടത് റാസയാണെന്ന് പറഞ്ഞേക്ക്………………..”……………….ഞാൻ അവനോട് പറഞ്ഞു…………………

പച്ച തിരിഞ്ഞു ഓടി…………………

“ആദൂ……………….”……………ഞാൻ മോനെ വിളിച്ചു………………….

“പോയി കരിങ്കാലൻ മുത്തുവിനെ കൊണ്ട് വാ………………..”……………ഞാൻ ആദുവിനോട് പറഞ്ഞു…………………..

ആദം തിരിഞ്ഞോടി……………….

ഭാർഗവന് എന്റെ ബുദ്ധിയുടെ ആഴം മനസ്സിലായി………………..

അവൻ എന്നെ നോക്കി ചിരിച്ചു…………………..

നിമിഷനേരം കൊണ്ട് മലവേടനും കൂട്ടരും കരിങ്കാലൻ മുത്തുവും ഞങ്ങളുടെ അടുക്കൽ എത്തി…………………..

ഞാൻ മലവേടന്റെ മുൻപിലേക്ക് ചെന്നു…………………..

“മലവേടാ……………… ഞാൻ ചെയ്ത സഹായങ്ങൾക്ക് പ്രത്യുപകാരമായി ചോദിക്കുകയല്ല…………………. പക്ഷെ എനിക്ക് ഇന്ന് നിന്റെയും കൂട്ടരുടെയും സഹായം വേണം……………….”…………….ഞാൻ അവനോട് അപേക്ഷിച്ചു…………………

“അപേക്ഷിക്കരുത് ഞങ്ങളോട്…………….ആജ്ഞാപിക്കൂ……………….ഈയുള്ളവരുടെ ശരീരത്തിൽ ജീവൻ നിലനിർത്തിയത് അയ്യായാണ്……………….അങ്ങനെയുള്ള അയ്യാ ഞങ്ങളോട് അപേക്ഷിക്കുകയോ……………………കൽപ്പിക്കണം………………. ഈ ജീവനാണ് വേണ്ടതെങ്കിൽ അതും ഞങ്ങൾ തരും…………………”…………………..മലവേടൻ എന്നോട് പറഞ്ഞു……………………..

അവന്റെ വാക്കുകൾ എന്റെ കണ്ണ് നിറച്ചു…………………..

ഞാൻ അവന്റെ തോളിൽ കൈവെച്ചു…………………

ഞാൻ തിരിഞ്ഞു എല്ലാവരുടെയും മുന്നിൽ എത്തി…………………..

“ഇന്ന് നമ്മളുടെ ഭാവി ജീവിതത്തെ നിർണയിക്കുന്ന രാത്രിയാണ്……………….

അടിമയായി ജീവിക്കണോ സ്വതന്ത്രനായി ജീവിക്കണോ………………..

അത് നിങ്ങളാണ് തീരുമാനിക്കേണ്ടത്……………………

പറ നിങ്ങൾക്ക് സ്വതന്ത്രനായി ജീവിക്കണോ അടിമയായി ജീവിക്കണോ…………………”………………..ഞാൻ അവരോട് ഉറക്കെ ചോദിച്ചു……………………

“സ്വതന്ത്രനായി ജീവിക്കണം…………………”………………..അവർ ഒരേ സ്വരത്തിൽ എന്നോട് പറഞ്ഞു……………………

അവരുടെ വീറും വാശിയും കണ്ട് ഞാൻ സന്തോഷിച്ചു…………………

“കൂട്ടരേ………………അവർ രണ്ട് സംഘമായി ആണ് തമ്പടിച്ചിട്ടുള്ളത്………………..അതുകൊണ്ട് നമ്മളും രണ്ട് സംഘമായി ഒരേ സമയം അവരെ ആക്രമിച്ചേ മതിയാകൂ……………………..”…………………..ഞാൻ അവരോട് എന്റെ പദ്ധതികൾ വിശദീകരിക്കാൻ തുടങ്ങി…………………

“ആദ്യസംഘം ഞാനും മലവേടന്മാരും………………….

ഞങ്ങൾ കാലഭൈരവനെയും സംഘത്തെയും ആക്രമിക്കും………………..

അടുത്ത സംഘം നിങ്ങൾ മുഴുവൻ പേരും പിന്നെ കരിങ്കാലൻ മുത്തുവും………………..നിങ്ങൾ സുഗവനെയും കൂട്ടരെയും ആക്രമിക്കും………………..നമ്മുടെ ജനങ്ങളെ ഒരു പോറൽ പോലും പറ്റാതെ രക്ഷിക്കണം……………………”………………….ഞാൻ പറഞ്ഞു……………….

“അയ്യാ ഞാനും നിങ്ങളോടൊപ്പം വരാം………………..”…………….പച്ച പറഞ്ഞു…………………

“വേണ്ട പച്ചേ…………….നിന്നെ ഇപ്പൊ ഇവർക്കാണ് ആവശ്യം……………..ഞാൻ തിരിച്ചു വരവ് ഉറപ്പില്ലാത്ത യാത്രയിലേക്കാണ് പോകുന്നത്………………….

നമ്മുടെ ജനങ്ങളെ രക്ഷിക്കുക അതാണ് പ്രധാനം………………..”……………….ഞാൻ പറഞ്ഞു…………………

അവൻ മനസ്സിലാക്കി…………………

“പച്ചേ…………………കരിങ്കാലൻ മുത്തുവിന് നമ്മുടെ ജനങ്ങളെ എല്ലാവരെയും അറിയാം……………….അവൻ അവരെ ഒരാളെയും ഉപദ്രവിക്കില്ല…………………എന്നാൽ തടുക്കാൻ വരുന്ന ചോളാ സൈനികരോട് അവൻ അവന്റെ വീരം കാണിക്കും…………………..

ഈ സമയം നിങ്ങൾ ഒന്നായി സൈന്യത്തെ ആക്രമിക്കണം………………….ഒന്നിനെയും വിടരുത്…………………

ആയുധമായി കയ്യിൽ കിട്ടുന്ന എന്തും എടുത്തോ………………..

പക്ഷെ ചോര വീഴണം…………………..

അവരുടെ ചോര കൊണ്ട് മിഥിലാപുരിയുടെ മണ്ണിനെ സാന്ത്വനിപ്പിക്കണം…………………”…………………ഞാൻ പറഞ്ഞു………………….

ഭാർഗവനും ജനങ്ങളും ഒരുമിച്ചു തലയാട്ടി…………………….

“ഭാർഗ്ഗവാ………………..എന്റെ മകനെ ഞാൻ നിന്നെ എൽപ്പിക്കുകയാണ്…………………. അവന് ഒന്നും പറ്റാതെ നോക്കണം…………………

സൂര്യന്റെ വെളിച്ചം മിഥിലാപുരിയുടെ മണ്ണിൽ വീഴുന്ന നിമിഷം ഞാൻ തിരികെ വരും…………………..”…………………ഞാൻ ഭർഗവനോട് പറഞ്ഞു………………..

“നിന്റെ മകന്റെ ശരീരത്തിൽ ഒരു നായിന്റെ മോനും തൊടില്ല………………..ഇതെന്റെ വാക്ക്………………..”……………..ഭാർഗവൻ എന്നോട് പറഞ്ഞു……………………

“അയ്യാ ഉദയത്തോടെ വരാൻ സാധിച്ചില്ലെങ്കിൽ………………”………………..പച്ച സംശയത്തോടെ ചോദിച്ചു…………………

ഞാൻ ഒരു നിമിഷം ശ്വാസമെടുത്തു…………….

“ഞങ്ങൾ തോറ്റുപോയെന്ന് മനസ്സിലാക്കിക്കോ…………………ഞങ്ങൾ മരിച്ചെന്ന്……………..”…………….ഞാൻ അവന് മറുപടി കൊടുത്തു………………

ഞാൻ ആദത്തെ കെട്ടിപ്പിടിച്ചു…………………

അവന്റെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി………………….

അവൻ കരഞ്ഞു……………..

“പേടിക്കേണ്ട……………….ഉപ്പാ വരും………………”……………ഞാൻ അവന് ഉറപ്പുകൊടുത്തു………………….

ഞാൻ അവനെ ഭാർഗവന് കൈമാറി…………………….

ഭാർഗവൻ അവനുമായി തിരിഞ്ഞു………………….ഞാൻ പെട്ടെന്ന് ഭാർഗവനെ വിളിച്ചു…………………..

ഞാൻ അവന്റെ അടുക്കൽ ചെന്ന് അവനോട് ഒരു കാര്യം സ്വകാര്യമായി പറഞ്ഞു……………………….അവൻ തലകുലുക്കി…………………………

ഞങ്ങൾ രണ്ടു സംഘമായി പിരിഞ്ഞു…………………..

അവർ പോകുന്നത് ഞാൻ നോക്കിനിന്നു………………………

“അയ്യാ………………”……………….മലവേടൻ എന്നെ വിളിച്ചു…………………..

“ഹാ……………..”…………..ഞാൻ കണ്ണുകൾ തുടച്ചു അവരോടൊപ്പം നടന്നു………………….

ഞങ്ങൾ കാലഭൈരവനും സംഘവും തമ്പടിച്ചിരിക്കുന്ന സ്ഥലത്തേക്ക് എത്തി……………………..

ദൂരെ നിന്നെ ഞങ്ങൾ അവരുടെ കൂടാരങ്ങൾ കണ്ടു…………………….

അവർ തമ്പടിച്ചിരിക്കുന്ന സ്ഥലം എങ്ങനെയാണെന്ന് വെച്ചാൽ അവർ ഒരു ഒഴിഞ്ഞ വൃത്താകൃതിയിലുള്ള പറമ്പിലാണ് തമ്പടിച്ചിട്ടുള്ളത്……………………

ആ പറമ്പിന് ചുറ്റും മരങ്ങളും അതിനിടയിലായി ചെറിയ ചെടികളും മറ്റും ആണ്…………………….

ഞങ്ങൾ മരങ്ങൾക്ക് ഇടയിലൂടെ ശബ്ദമുണ്ടാക്കാതെ പറമ്പിന് അടുത്തെത്തി……………………

ഞങ്ങൾ അവിടം വീക്ഷിച്ചു………………….

നാലഞ്ചു കൂടാരങ്ങൾ കുറച്ചു ഇടവിട്ടായി………………

ഏറ്റവും അവസാനം വലിയ ഒരു കൂടാരം………………..

അതിലാകണം കാലഭൈരവൻ ഉള്ളത് എന്നെനിക്ക് തോന്നി…………………..

ഞാൻ ഓരോ കൂടാരങ്ങളെയും വീക്ഷിച്ചു…………………..

വൃത്താകൃതിയിലുള്ള കൂടാരത്തിന് അപ്പുറവും ഇപ്പുറവുമായി ഓരോരോ സൈനികർ കാവൽ നിൽക്കുന്നുണ്ട്……………………….

കൂടാരത്തിലാകും ബാക്കി സൈനികർ…………….

നിലാവ് നല്ലപോലെ ഉള്ളത് കൊണ്ട് ആരൊക്കെ എവിടെയാണ് ഉള്ളതെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്……………………….

എങ്ങനെ ഇവരെ കീഴ്പ്പെടുത്തും……………..ഞാൻ ആലോചിച്ചു……………..

നേരിട്ട് ഒരു യുദ്ധം സാധ്യമല്ല………………….

കാലഭൈരവനെ ആദ്യം ആക്രമിക്കുന്നതും സാധ്യമല്ല………………….

തലവനില്ലാത്ത പടയാണ് ഏറ്റവും പെട്ടെന്ന് കീഴടങ്ങുക………………..

പണ്ട് ഉപ്പാ പറഞ്ഞു തന്ന വാക്കുകൾ…………………

തലവനെ ആദ്യം ഇല്ലാതാക്കുക സാധ്യമല്ല………………..തലവന് ഒന്നും അറിയാത്ത വിധത്തിൽ ആക്രമിക്കുന്നത്………………

സാധ്യം………………….

അവരെ ആക്രമിക്കുന്നത് അവർ ആരും അറിയുന്നില്ലെങ്കിൽ…………………..

അവരെ കീഴ്പ്പെടുത്താൻ സാധിക്കും………………..

ഞാൻ മലവേടനോട് തന്ത്രങ്ങൾ പറഞ്ഞു………………..

“മലവേടാ……………….. അവരെ നേരിട്ട് ആക്രമിക്കുക സാധ്യമല്ല………………..നമുക്ക് അവരെ ഒളിഞ്ഞു നിന്നെ ആക്രമിക്കാൻ സാധിക്കൂ………………..

പക്ഷെ ഒരാൾ ആക്രമിക്കപ്പെട്ടു എന്ന് മറ്റൊരുവൻ മനസ്സിലാക്കിയാൽ അവർ ജാഗരൂഗരാകും ആക്രമിക്കുന്നുണ്ട് എന്ന് മനസ്സിലാക്കും………………….”……………………ഞാൻ പറഞ്ഞു……………………

“എന്താ ഇതിന് പോംവഴി അയ്യാ…………………”…………………മലവേടൻ എന്നോട് ചോദിച്ചു…………………….

“നിന്റെ ഉന്നം……………..അതെനിക്ക് ഇവിടെ വേണം മലവേടാ………………..”……………….ഞാൻ പറഞ്ഞു………………..

“തീർച്ചയായും………………..”………………….മലവേടൻ പറഞ്ഞു…………………..

“ഞാനും ഇവനും കൂടി സൈനികരുടെ കണ്ണിൽ പെടാതെ ഒരു കൂടാരത്തിന് അരികിൽ എത്തും………………..

എന്നിട്ട് ഒരു സൈനികന്റെ അടുക്കൽ അവൻ അറിയാതെ എത്തും………………..

ഞാൻ എത്തി എന്ന് കണ്ടാൽ ഞാൻ കൈ ഉയർത്തി സൂചന തരും……………..അടുത്ത നിമിഷം അവന്റെ കഴുത്തിൽ നിന്റെ അമ്പ് കയറണം………………….

അവൻ നിലത്തേക്ക് വീഴുന്നതിന് മുൻപ് ഞാൻ താങ്ങി പിടിക്കും………………

ആരും ഒന്നും അറിയില്ല…………..

അങ്ങനെ ഓരോ കൂടാരത്തിന് മുന്നിലെയും സൈനികരെ നമ്മൾ ഇല്ലാതാക്കും……………….”………………..ഞാൻ പറഞ്ഞു………………..

മലവേടൻ തലയാട്ടി……………….

ഞാനും മലവേടരുടെ സംഘത്തിൽ പെട്ട ഒരുത്തനും കൂടി സൈനികരുടെ ശ്രദ്ധ എത്താത്ത ഒരു സ്ഥലം തിരഞ്ഞു………………..ഒടുവിൽ കണ്ടെത്തി………………..

ഞാനും അവനും കൂടെ ശബ്ദമുണ്ടാക്കാതെ സൈനികരുടെ കണ്ണിൽ പെടാതെ ഒരു കൂടാരത്തിന് അടുക്കൽ എത്തി…………………..

കൂടാരത്തിന് ഉള്ളിൽ കിടന്ന് ഉറങ്ങുന്നവരുടെ കൂർക്കം വലി ഞാൻ കേട്ടു…………………..

ഞാൻ ഒരു സൈനികനെ ലക്‌ഷ്യം വെച്ചു……………….

അവൻ കുന്തവും പിടിച്ച് കൂടാരത്തിന് കാവൽ നിൽക്കുന്നത് ഞാൻ കണ്ടു……………………

ഞാൻ പതുക്കെ അവന് അരികിലേക്ക് എത്തി…………………ഒപ്പം വന്നവൻ മറഞ്ഞു അവിടെ തന്നെ നിന്നു…………………..

അവന്റെ അടുക്കൽ ഞാൻ എത്തിയതും മലവേടന് ഞാൻ സിഗ്നൽ കാണിച്ചു………………..

അടുത്ത നിമിഷം അവന്റെ തൊണ്ടയിൽ അമ്പ് വന്നു കയറി…………………

ഒരു തുള്ളി ശബ്ദം പോലും ഉണ്ടാക്കാതെ അവൻ നിലത്തേക്ക് ചരിഞ്ഞു………………………ഞാൻ അവനെ താങ്ങി പിടിച്ചു…………………….നിലത്ത് കിടത്തി………………..

ആദ്യത്തെ ശ്രമം വിജയം കണ്ടു……………………….

ഞാൻ അടുത്തവന്റെ അടുക്കലേക്ക് നീങ്ങി……………….ശബ്ദം ഒട്ടും ഉണ്ടാക്കാതെ…………………

പെട്ടെന്ന് എന്റെ ഒപ്പം വന്നവൻ എവിടെയോ കാൽ തട്ടി ചെറിയ ഒരു ശബ്ദം ഉണ്ടാക്കി…………………….

ആ സൈനികൻ ഞങ്ങളുടെ നേരെ തിരിഞ്ഞു…………………..

മലവേടനും കൂട്ടരും ഇതുകണ്ട് ഭയന്നു……………………

ഞാൻ പെട്ടെന്ന് തന്നെ അവന്റെ കഴുത്തിൽ പിടുത്തമിട്ടു…………………..അവന്റെ വാ ഞാൻ കൈകൾ കൊണ്ട് മൂടി………………………

അവൻ ശ്വാസം കിട്ടാതെ പിടഞ്ഞു…………………….

അവൻ ശബ്ദം ഉണ്ടാക്കി മറ്റുള്ളവരെ അറിയിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ അനുവദിച്ചില്ല………………………

അവന്റെ കഴുത്തിലെ പിടുത്തത്തിന്റെ ബലം ഞാൻ കൂട്ടി…………………….

അവന്റെ കുതറൽ പതിയെ പതിയെ നിന്നു………………………

അവൻ മരണത്തിന് കീഴടങ്ങി……………….

അവനെ ഞാൻ പതിയെ നിലത്ത് കിടത്തി……………………

ഞാൻ എന്റെ ഒപ്പം വന്നവന് നേരെ തിരിഞ്ഞു……………………

ശബ്ദമുണ്ടാക്കരുത് എന്ന് ഞാൻ അവനോട് പറഞ്ഞു…………………അവൻ തലയാട്ടി…………………

ഞങ്ങൾ അടുത്ത കൂടാരത്തിലേക്ക് സ്ഥലം മാറി…………………….

പിന്നെ എന്റെ ഒപ്പം വന്നവൻ പിഴവ് വരുത്തിയില്ല……………….

ഓരോ കൂടാരത്തിന് മുന്നിലുള്ള സൈനികരെയും ഞങ്ങൾ കൊന്നുകൊണ്ടിരുന്നു…………………

ഇതേ സമയം………………..

പള്ളിക്കൂടത്തിൽ ജനങ്ങളെ ബന്ധിതരാക്കിയ സൈനികരുടെ മേൽ രുദ്രതാണ്ഡവം ചവിട്ടുകയായിരുന്നു കരിങ്കാലൻ മുത്തു……………………..

അവൻ ഒരു സൈനികരെയും വിടാതെ പാഞ്ഞു നടന്നു അവന്റെ കൊമ്പുകൾ അവരുടെ മേൽ താഴ്ത്തി…………………….

സൈനികർ പേടിച്ചു ഓടാൻ തുടങ്ങി……………………

കരിങ്കാലൻ മുത്തുവിനെ തടഞ്ഞു നിർത്താനാകാതെ ചോളാ സൈനികർ കുഴങ്ങി……………………..

ഇതാണ് സമയം എന്ന് മനസ്സിലാക്കി ഭാർഗവനും പച്ചയും കൂട്ടരും ചോളാ സൈന്യത്തെ ആക്രമിച്ചു……………………

കരിങ്കാലൻ മുത്തുവിന്റെ ആക്രമണത്തിൽ തളർന്നിരുന്ന ചോളാ സൈന്യത്തിന് അതിലും വലിയ അടിയായിരുന്നു ഭാർഗവന്റെയും മിഥിലാപുരിയിലെ ജനങ്ങളുടെയും തിരിച്ചടി………………………..

ജനങ്ങൾ കാണുന്ന സൈനികരുടെയെല്ലാം തല അടിച്ചു പൊളിച്ചു…………………..

അവർക്ക് എന്താണോ ചോളാ സൈന്യം സമ്മാനിച്ചത് അത് അവർ പലിശയും കൂട്ടുപലിശയും അടക്കം തിരിച്ചു നൽകാൻ തുടങ്ങി………………………

ഇതിനിടയിൽ ബന്ധിതരാക്കിയിരുന്ന ബാറക്ക് അബ്ബാസിയേയും മിഥിലാപുരിയിലെ സ്ത്രീ ജനങ്ങളെയും കുട്ടികളെയും ഒക്കെ അവർ മോചിതരാക്കി……………………..

സ്ത്രീകളും സൈന്യത്തെ ആക്രമിക്കാൻ മടി കാണിച്ചില്ല………………………………

കരിങ്കാലൻ മുത്തു ആ പട നയിച്ചു…………………..

മിഥിലാപുരിയിലെ ജനങ്ങളെ ഒന്നും അവൻ ചെയ്തില്ല എന്നാൽ ചോളാ സൈനികരെ അവൻ ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തു……………………

സൈനികർ തിരികെ ആക്രമിക്കുന്നുണ്ടായിരുന്നു…………………..പലർക്കും പരിക്കുകൾ കിട്ടുന്നുണ്ടായിരുന്നു………………….

പക്ഷെ അവർ മിഥിലാപുരിക്കാരുടെ ആക്രമണത്തിൽ ശരിക്കും വലഞ്ഞു…………………….

ഇതേ സമയം………………..

ഞാനും മലവേടനും സംഘവും കൂടെ എല്ലാ കൂടാരത്തിന് ചുറ്റും ഉണ്ടായിരുന്നവരെയും കൊന്നു തള്ളിയിരുന്നു…………………

ഞാൻ ആ വലിയ കൂടാരം മാത്രം ഒന്ന് ഉള്ളിൽ നോക്കി……………….

കാലഭൈരവൻ മാത്രം അതിൽ ഉറങ്ങുന്നത് ഞാൻ കണ്ടു………………..

ഞാൻ പുറത്തിറങ്ങി……………….

മലവേടനോടും സംഘത്തോടും ഞാൻ മെല്ലെ വരാൻ പറഞ്ഞു………………..അവർ ശബ്ദം ഒന്നും ഉണ്ടാക്കാതെ എന്റെ അടുക്കൽ എത്തി…………………

മലവേടനും സംഘവും ഇനി എന്ത് ചെയ്യണം എന്നെന്നോട് ചോദിച്ചു………………..

അതിനുള്ള ഉത്തരം ഞാൻ നേരത്തെ കണ്ടുവെച്ചിരുന്നു………………

അവരുടെ കൂടാരത്തിന് അടുക്കൽ നിന്ന് ഒരു വലിയ മണ്ണെണ്ണ കുടം ഞാൻ എടുത്തു കൊണ്ടുവന്നു………………….

ഞങ്ങളുടെ വയലും വീടുകളും കത്തിക്കാൻ ഉപയോഗിച്ച അതേ മണ്ണെണ്ണ………………..

അവർക്ക് ഞാൻ നിർദേശം നൽകി……………….

“ഇവരെ നമ്മൾ പച്ചയ്ക്ക് കത്തിക്കാൻ പോവുകയാണ്……………….”……………….ഞാൻ പറഞ്ഞു………………..

അവർ ആവേശം കൊണ്ടു………………………

പക്ഷെ ഞാൻ മുന്നറിയിപ്പ് നൽകി………………….

“ഒരേ സമയം ഈ ആറ് കൂടാരങ്ങൾ നമ്മൾ കത്തിക്കും………………ആ വലിയ കൂടാരമൊഴികെ……………….”…………………..ഞാൻ പറഞ്ഞു……………………..

മലവേടൻ സംശയഭാവത്തോടെ എന്നെ നോക്കി………………….എന്തുകൊണ്ട് ആ കൂടാരം ഇല്ലാ എന്ന ഭാവത്തിൽ…………………..

“നേരിട്ട് കൊടുക്കാൻ ഒരു കണക്ക് ബാക്കി വെച്ചിട്ടുണ്ട്………………..അത് നൽകിയില്ലെങ്കിൽ ഈ ജീവിതം എന്റെ മനസ്സിന് സമാധാനം ഉണ്ടാകില്ല…………………”………………ഞാൻ മലവേടനോട് പറഞ്ഞു………………….

അവൻ മനസ്സിലായ വിധത്തിൽ തലകുലുക്കി……………………….

“ഒരേ സമയം നമ്മൾ കത്തിക്കും…………………കൂടാരത്തിൽ നിന്ന് രക്ഷ നേടാൻ പുറത്തേക്ക് ഓടി വരുന്ന ഒരുത്തനെയും വിടരുത്…………………എല്ലാവരെയും ചവിട്ടി ഉള്ളിലേക്ക് തന്നെ ഇടണം………………..

ഓരോ കൂടാരത്തിന് മുന്നിലും മൂന്നോ നാലോ പേർ അതിന് വേണ്ടി നിൽക്കുക……………………..

നിങ്ങൾ തീയിടുന്ന അതേ സമയം ഞാൻ ആ വലിയ കൂടാരത്തിൽ കയറും………………….

ഞാൻ അല്ലാ തിരികെ വരുന്നത് എന്നുണ്ടെങ്കിൽ കൊന്നുകളയണം അവനെ………………..”………………….ഞാൻ പറഞ്ഞു…………………

അവർ തലകുലുക്കി……………………..

ഞങ്ങൾ മണ്ണെണ്ണ ഒരു കൂടാരത്തിന് ചുറ്റും ഒഴിക്കാൻ തുടങ്ങി……………..

അങ്ങനെ എല്ലാം കൂടാരത്തിന് ചുറ്റും ഞങ്ങൾ മണ്ണെണ്ണ ഒഴിച്ചു…………………….

ഞാൻ ആ വലിയ കൂടാരത്തിന് നേരെ നടക്കാൻ തുനിഞ്ഞു………………….

മലവേടൻ എന്റെ തോളിൽ പിടിച്ചു………………..

“ഞാൻ കൂടെ വരട്ടെ………………”……………മലവേടൻ എന്നോട് ചോദിച്ചു………………..

“വേണ്ട മലവേടാ………………..ഇതെന്റെ കണക്കാണ്………………..ഞാൻ തന്നെ തീർത്തോളാം…………………”……………ഞാൻ വലിയ കൂടാരത്തിന് നേരെ നടന്നു………………….

ഞാൻ ഒരു സൈനികന്റെ കയ്യിൽ നിന്ന് അവന്റെ വാൾ സ്വന്തമാക്കിയിരുന്നു…………………

ഞാൻ ആ വലിയ കൂടാരത്തിന് മുന്നിൽ എത്തി……………………

മലവേടനും കൂട്ടരും ഇത് കണ്ടു………………….

അവർ കൂടാരങ്ങൾക്ക് തീ കൊളുത്തി………………..

ബാക്കിയുണ്ടായിരുന്ന മണ്ണെണ്ണ കൂടെ അവർ ആ കൂടാരങ്ങളിലേക്ക് ഒഴിച്ചു………………..

കൂടാരത്തിൽ തീ കത്തി പടർന്നു………………..അത് ഉള്ളിലുള്ള സൈനികരിലും പടർന്നു……………….

അവർ ആർത്തുകരഞ്ഞു……………..

അടുത്ത നിമിഷം ഞാൻ ആ കൂടാരത്തിലേക്ക് വാളുമായി കയറി………………..

ആളുകളുടെ കരച്ചിൽ കേട്ട് കാലഭൈരവൻ ഉറക്കത്തിൽ നിന്ന് ഉണർന്നു………………..എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അവൻ പുറത്തേക്ക് പാഞ്ഞു വന്നു…………………….

വാളുമായി കയറി വന്ന എന്റെ മുന്നിലേക്കാണ് അവൻ ഓടി വന്നത്………………

ഞാൻ അവന് നേരെ വാൾ ചൂണ്ടി………………..

അവൻ എന്റെ വാൾ മുനയിൽ അനങ്ങാതെ നിന്നു…………………….

അവൻ എന്നെ കണ്ടു…………………ഞാൻ അവനെയും……………..എന്റെ സായരയെ ഇല്ലാതാക്കിയവനെ………………….

അവൻ എന്നെ നോക്കി ചിരിച്ചു……………….

“ഹഹഹ……………….ഇതാര് മിഥിലാപുരിയുടെ കർഷകനോ………………..”…………………..അവൻ എന്നോട് ചോദിച്ചു…………………

“അതെ………………മിഥിലാപുരിയിലെ ഒരു പാവം കർഷകൻ………………”……………….ഞാൻ മറുപടി കൊടുത്തു……………………..

“ഓഹോ………………..”…………………കാലഭൈരവൻ കളിയാക്കിക്കൊണ്ട് എന്നോട് ചോദിച്ചു……………………

“കർഷകർ മറ്റു മനുഷ്യരുടെ ജീവൻ എടുത്ത് ശീലിച്ചിട്ടില്ലായിരിക്കാം…………………പക്ഷെ അവന്റെ വിള പറിക്കാൻ വരുന്ന നിന്നെപോലുള്ള ഒരു മൃഗത്തെയും വെറുതെ വിട്ടിട്ടില്ല…………………..”………………………..ഞാൻ പറഞ്ഞു…………………

“എന്നിട്ട് നിന്റെ ഭാര്യയെ ഞാൻ കൊന്നപ്പോൾ ആ കർഷകൻ എവിടെ പോയി………………..”……………….കാലഭൈരവൻ എന്നോട് ചോദിച്ചു…………………

“ഇരുട്ടിന്റെ മറവിൽ ശിഖണ്ഡിയെ പോലെ ഒന്നും അറിയാത്ത സാധുക്കളായ ജനങ്ങളെ ആക്രമിക്കാൻ വന്ന നിന്നിൽ എവിടെയാണ് വീരം…………………നീ ഒരു ശിഖണ്ഡി മാത്രമാണ്…………………”……………………ഞാൻ അവനോട് പറഞ്ഞു………………….

അവന് അതിന് എതിര് പറയാൻ വാക്കുകൾ കിട്ടിയില്ല…………………..

ഇതേസമയം മലവേടനും കൂട്ടരും കാലഭൈരവന്റെ സൈനികരെ ചുട്ടുകരിക്കുകയായിരുന്നു…………………. ഒരുത്തനെയും രക്ഷപ്പെടാൻ അവർ അനുവദിച്ചില്ല…………………….

നേരത്തെ അമ്പെയ്ത് കൊന്നവരെ എല്ലാം അവർ ആ തീയിലേക്ക് എറിഞ്ഞു………………….

പുറത്തു ചാടാൻ ശ്രമിച്ചവരെ എല്ലാം അവർ ചവിട്ടി ഉള്ളിലേക്ക് ഇട്ടു………………………

“പിന്നെ നീ ചോദിച്ച ആ കർഷകൻ………………..അവനാണ് നിന്റെ മുൻപിൽ ഉള്ളത്…………………..എന്റെ എല്ലാമെല്ലാമായ ഭാര്യയെ കൊന്നതിന്റെ കണക്ക് തീർക്കാൻ വന്നതാണ് ഞാൻ……………….ഈ കർഷകൻ………………..”………………………ഞാൻ അവനോട് വാശിയോടെ പറഞ്ഞു…………………

“എന്നിട്ടെന്താ ചെയ്യാത്തത്……………………….”…………………കാലഭൈരവൻ എന്നോട് ചോദിച്ചു………………….

“കയ്യിൽ ആയുധമില്ലാതെ നിസ്സഹായനായി നിൽക്കുമ്പോൾ വീരം കാട്ടുന്നതല്ല എന്റെ വീരം………………….”………………..അതും പറഞ്ഞു ഞാൻ വാൾ നിലത്തോട്ട് ഇട്ടു………………….

അവൻ എന്നെ നോക്കി……………..

“നേർക്കുനേർ വാ………………….”…………….ഞാൻ അവനോട് പറഞ്ഞു…………………….

അവൻ അതുകേട്ട് ചിരിച്ചു………………..

കുറച്ചു പിന്നിലേക്ക് മാറി…………………..

“വാടാ………………..”…………..നാക്ക് പുറത്തേക്കിട്ട് അവൻ എന്നോട് ആക്രോശിച്ചു…………………..

ഞാൻ ആർത്തുകൊണ്ട് ദേഷ്യത്തോടെ അവന്റെ അടുക്കലേക്ക് പാഞ്ഞു……………………

ഞാൻ അടുക്കൽ എത്തിയതും അവൻ വെട്ടി ഒഴിഞ്ഞുമാറി എന്റെ മുതുകിൽ ഇടിച്ചു…………………….

ഞാൻ നിലത്തേക്ക് വീണു……………………..

“ഇത്രയേ ഒള്ളോ കർഷകൻ………………….”……………..അവൻ എന്നെ കളിയാക്കിക്കൊണ്ട് ചോദിച്ചു…………………..

ഞാൻ മണ്ണിൽ നിന്ന് എഴുന്നേറ്റു……………….അവന്റെ നേരെ ചെന്നു………………..

അവൻ എന്നെ നോക്കി നിന്നു………………….

ഞാൻ അവന്റെ മുഖത്ത് ആഞ്ഞടിച്ചു…………………

അവൻ അടികിട്ടി പിന്നിലേക്ക് പോയി…………………..

അവൻ കവിളിൽ പിടിച്ചുകൊണ്ട് എന്നെ നോക്കി…………………….

കൊള്ളാം എന്നർഥത്തിൽ അവൻ മുഖം കാണിച്ചു തന്നു………………….

ഞാൻ അവന്റെ തലയ്ക്ക് നേരെ വീണ്ടും ആഞ്ഞടിച്ചു……………….അവൻ ഒഴിഞ്ഞുമാറി എന്റെ വയറിൽ കുത്തി………………….ഒരു മിന്നൽ എന്റെ വയറിനുള്ളിലൂടെ കടന്നു പോയി……………………

അടുത്ത നിമിഷം അവൻ എന്നെ ഉയർത്തി എറിഞ്ഞു…………………….

ഞാൻ അവന്റെ കട്ടിലും പൊളിച്ച് നിലത്തേക്ക് വീണു……………………..

“കർഷകൻ കർഷകനാണ്………………നിന്നെക്കൊണ്ട് ഒന്നും എന്നെ ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല……………….”……………….അവൻ എന്നെ കളിയാക്കി……………….

ഞാൻ വേദനയിൽ പുളഞ്ഞുകൊണ്ട് എഴുന്നേറ്റു………………….

“ആഹാ ഇത്ര പെട്ടെന്ന് എണീറ്റോ……………….വാ………………..”……………..അവൻ എന്നെ വിളിച്ചു………………..

ഞാനവന്റെ നേരെ ഓടി ചെന്നു……………… അവൻ എന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി…………………

ഞാൻ പിന്നിലേക്ക് പറന്നു വീണു………………..എന്റെ നെഞ്ച് വേദനയാൽ പുളഞ്ഞു……………………..

ഞാൻ ആ മണ്ണിൽ കിടന്നു………………

“നിന്നെക്കൊണ്ടൊക്കെ പാടത്ത് ഞാർ നടാനും കിളക്കാനും മാത്രമേ സാധിക്കൂ……………….ഒരാളെ തല്ലി തോൽപ്പിക്കാൻ ഒന്നും നിനക്ക് സാധിക്കില്ല………………..”……………..അവൻ എന്നെ വീണ്ടും കളിയാക്കി………………..

ഞാൻ വേദന അവഗണിച്ചു എണീറ്റ് ചെന്നു………………..

അവൻ എന്റെ വയറിലും മുഖത്തും ആഞ്ഞടിച്ചു…………………..

ഞാൻ വീണ്ടും നിലത്തേക്ക് വീണു…………………

ഞാൻ നിലത്തേക്ക് ഓരോ തവണ വീഴുമ്പോഴും അവൻ എന്നെ കർഷകൻ എന്ന് വിളിച്ചു കളിയാക്കിക്കൊണ്ടേയിരുന്നു…………………..

ഞാൻ വീണ്ടും നിലത്തേക്ക് അവന്റെ അടിയേറ്റ് വീണു…………………..

“നിനക്ക് ആരെയും രക്ഷിക്കാനാകില്ല കർഷകാ……………..ആരെയും………………..നിന്റെ ഭാര്യയെ രക്ഷിക്കാൻ നിനക്ക് ആയില്ല……………….ഇനി നിന്റെ മകനെയും നിനക്ക് രക്ഷിക്കാൻ സാധിക്കില്ല കർഷകാ………………..”………………..അവൻ എന്നോട് പറഞ്ഞു………………….

കർഷകൻ……………….

അതെ കർഷകനാണ് ഞാൻ…………………

ഈ ഭൂമിയിലുള്ളവരുടെ വിശപ്പിന് രക്ഷയായവൻ……………….

പക്ഷെ ഞാൻ ഒരിക്കലും യുദ്ധവീരനല്ല……………………..എനിക്ക് അവനെ തല്ലി തോൽപ്പിക്കാൻ ആകില്ല…………………

മനുഷ്യരോട് യുദ്ധം ചെയ്ത് എനിക്ക് ശീലം ഇല്ല…………………

ഞാൻ ആകെ യുദ്ധം ചെയ്തിട്ടുള്ളത് കാളകളോടാണ്………………ജെല്ലിക്കെട്ടിൽ…………………

ഒരു നിമിഷം എന്റെ തലയിലൂടെ മിന്നൽ പാഞ്ഞു…………………

ജെല്ലിക്കെട്ടിൽ കാലഭൈരവനേക്കാൾ ഇരട്ടി ഭാരവും ശക്തിയുമുള്ള കാളകളെ മത്സരിച്ചു തോല്പിക്കുന്നവനാണ് ഞാൻ………………….

അവരുടെ പൂഞ്ഞിൽ പിടുത്തം ഇട്ട് ശക്തികൊണ്ടും മനബലം കൊണ്ടും ജയിക്കുന്നവൻ…………………..

എനിക്ക് മനുഷ്യരോട് പോരാടാനുള്ള അഭ്യാസമുറകളെ അറിയാതുള്ളു………………….കാളകളോട് എങ്ങനെ പോരിടണം എന്നെനിക്ക് അറിയാം…………………..

ആ തന്ത്രം ഞാൻ കാലഭൈരവന്റെ അടുത്ത് പ്രയോഗിച്ചാൽ……………………

എന്റെ കുറവുകളിലല്ല ഞാൻ പോരിടേണ്ടത്……………… എന്റെ ശക്തികളിലാണ്…………………

പുതിയ ഒരു ഉന്മേഷത്തോടെ ഞാൻ എണീറ്റു…………………….

ഞാൻ അവനെ നോക്കി…………………

“ഹാ കർഷകൻ എണീറ്റോ………………”………………കാലഭൈരവൻ എന്നെ കളിയാക്കി കൊണ്ട് ചോദിച്ചു……………………….

“വാടാ………………..”…………….ഇത്തവണ അവനെ ഞാൻ ക്ഷണിച്ചു……………….

അവൻ പൊട്ടിച്ചിരിച്ചു……………………

എന്നിട്ട് എന്റെ അടുക്കലേക്ക് പാഞ്ഞു വന്നു…………………..

അവൻ അടുക്കൽ എത്തിയതും ഞാൻ ഒഴിഞ്ഞുമാറി എന്റെ തലകൊണ്ട് അവന്റെ വയറിന്റെ വശത്ത് ഞാൻ കാള കുത്തുന്നപോലെ കുത്തി………………….അവൻ വേദനയിൽ പുളഞ്ഞു…………………

ഞാൻ അവന്റെ പിന്നിലെത്തി…………………

അവൻ എന്റെ നേരെ തിരിയുന്നതിന് മുൻപ് അവന്റെ കഴുത്തിൽ ഞാൻ പിടുത്തം ഇട്ടു………………..ജെല്ലിക്കെട്ട് കാളയുടെ പൂഞ്ഞിൽ ജെല്ലിക്കെട്ട് വീരന്മാർ പിടുത്തം ഇടുന്നത് പോലെ……………………….

അവൻ ശ്വാസം കിട്ടാതെ പിടഞ്ഞു…………………

ഞാൻ കഴുത്തിലെ പിടുത്തത്തിന്റെ ബലം കൂട്ടി…………………..

അവൻ കൈകൾ കൊണ്ട് എന്റെ കൈകളിൽ അടിക്കാൻ ശ്രമിച്ചു…………………പക്ഷെ ഞാൻ പിടുത്തം വിട്ടില്ല………………മുറുക്കെ പിടിച്ചു………………….

അവന് ശ്വാസം തീരെ കിട്ടാതെയായി………………അവൻ കാലുകൾ കൊണ്ട് എന്നെ തൊഴിച്ചു……………

പക്ഷെ ഞാൻ പിടുത്തം വിട്ടില്ല…………………

അവൻ എന്നെയും കൊണ്ട് ഓടാൻ നോക്കി……………….എന്നെ അവൻ കൂടാരത്തിന് നടുവിൽ ഉള്ള വടിയിൽ ഇടിപ്പിച്ചു……………..

പക്ഷെ പിടുത്തം ഞാൻ തെല്ലിട പോലും അയച്ചില്ല…………………….

ജെല്ലിക്കെട്ട് കാളയുടെ പൂഞ്ഞിൽ പിടിച്ചിട്ട് പിടിവിടാതെ നിൽക്കുന്ന എനിക്ക് എന്ത് കാലഭൈരവൻ……………………

കാലഭൈരവൻ പതിയെ തളർന്നു………………

അവൻ കുഴഞ്ഞു നിലത്തേക്ക് വീഴാനൊരുങ്ങി………………

അവനെ ഞാൻ പിടുത്തം വിടാതെ നിലത്തേക്ക് കിടത്തി ഒപ്പം ഞാനും…………………….

ഞാൻ ഒന്നുകൂടെ പിടിമുറുക്കി………………….

കുറച്ചുനേരം കഴിഞ്ഞപ്പോൾ അവന്റെ ശ്വാസം പറ്റെ കുറഞ്ഞു…………………..

ഞാൻ പിടി അയച്ചു……………..

അവൻ അനക്കമില്ലാതെ നിലത്ത് കിടന്നു…………………

ഞാൻ അവനെ നോക്കി നിന്നു…………………

ഞാൻ അവന്റെ തലയിലേക്ക് കൂടയിൽ നിന്ന് കുറച്ചു വെള്ളം തളിച്ചു…………………

അവനിൽ ബോധം വീണു പക്ഷെ അവന് ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയായിരുന്നു………………….അവൻ എന്നെ നോക്കി കിടന്നു………………

ഞാൻ നേരത്തെ നിലത്തിട്ട വാൾ പോയി എടുത്തു………………………

അവന്റെ മുൻപിലേക്ക് വന്നു……………………..

“കാലഭൈരവാ………………..നിന്റെ മരണം ഒരു കർഷകൻ കാരണമാണ്……………….”………………ഞാൻ അവനോട് പറഞ്ഞു……………….

അവൻ ഒന്നും ചെയ്യാൻ സാധിക്കാതെ നിലത്ത് കിടന്നു…………………..

“ശിഖണ്ഡി…………………”………………ഞാൻ അവനെ നോക്കി വിളിച്ചു……………….

“ഇത് നീ തീയിട്ട് നശിപ്പിച്ച എന്റെ വയലുകൾക്ക് വേണ്ടി………………….”………………….ഞാൻ അവനോട് ആക്രോശിച്ചു പറഞ്ഞു………………

അടുത്ത നിമിഷം വാൾ അവന്റെ നെഞ്ചിന് നേരെ ഞാൻ

വീശി…………………..വാൾ അവന്റെ നെഞ്ചിൽ ആഴ്ന്നിറങ്ങി തിരികെ വന്നപ്പോൾ ചുടുചോര പുറത്തേക്ക് ചാടി…………………..

“ഇത് നീയിട്ട തീയിൽ വെന്തു മരിച്ച എന്റെ പാവം ജനങ്ങൾക്ക് വേണ്ടി…………………..”…………………അതും പറഞ്ഞു ഞാൻ വീണ്ടും അവന് നേരെ എന്റെ വാൾ വീശി…………………..

അവന്റെ വയറിൽ വാൾ ആഴ്ന്നിറങ്ങി………………….

അവൻ വേദനയാൽ കരഞ്ഞു………………………..

“ഇത് നീയും നിന്റെ സൈന്യവും തല്ലി നോവിച്ച എന്റെ ജനങ്ങൾക്ക് വേണ്ടി…………………”……………………..അവന്റെ മുഖത്ത് ഞാൻ വെട്ടി………………….

അവന്റെ ഒരു കണ്ണും മൂക്കും പൊളിഞ്ഞു………………

അവന്റെ മുഖത്തിന് സമാന്തരമായി മുറിഞ്ഞു രണ്ടു ഭാഗങ്ങൾ ആയി…………………

അവൻ പൊളിയാത്ത കണ്ണിലൂടെ എന്നെ നോക്കി…………………

അവനിൽ വേദനയുടെ അത്യുച്ചം ഞാൻ കണ്ടു…………………

“ഇനി………………ഇത് എന്റെ സായരയ്ക്ക് വേണ്ടി……………….എന്റെ എല്ലാമെല്ലാമായ എന്റെ പെണ്ണിന് വേണ്ടി…………………”……………….ഞാൻ ഉറക്കെ ആർത്തുകൊണ്ട് അവന്റെ കഴുത്ത് നോക്കി വീശി…………………….

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

നേരം പുലരാറായി തുടങ്ങി…………………

പള്ളിക്കൂടത്തിൽ ബന്ധിച്ചിരുന്ന ഓരോ മിഥിലാപുരിയുടെ മക്കളെയും ഭാർഗവനും സംഘവും രക്ഷപ്പെടുത്തി……………………..

ചോളാ സൈന്യത്തെ മുഴുവൻ അവർ കൊന്നൊടുക്കി…………………

അവർ എല്ലാം റാസയുടെയും മലവേടന്മാരുടെയും വരവിനായി കാത്തു നിന്നു……………………

ഓരോ മിഥിലാപുരിക്കാരനും റാസയുടെ വരവിനായി വിദൂരതയിലേക്ക് നോക്കി നിന്നു……………………

നേരം പുലർന്നു……………..വെളിച്ചം വന്നു തുടങ്ങി……………….

ചുവന്നു തുടുത്ത സൂര്യൻ ഉയർന്നു തുടങ്ങി…………………അവന്റെ കിരണങ്ങൾ ഓരോരുത്തരിലും എത്തി…………………..

പക്ഷെ റാസയെ അവർ കണ്ടില്ല………………….

അവർ നിരാശയിലാണ്ടു…………………

“റാസ വരില്ലേ………………”………………..വേലപ്പൻ ഭർഗവനോട് ചോദിച്ചു…………………

ഭാർഗവൻ വേലപ്പനെ നോക്കി……………….

“നിശ്ചയം അവൻ വരും………………”……………ഭാർഗവൻ മറുപടി നൽകി………………..

പെട്ടെന്ന് സൂര്യന് മുൻപിൽ ഒരാളുടെ തല ഉയർന്നു വരുന്നത് അവർ കണ്ടു……………………

സൂര്യനെ പോലെ ഒരു ഉദയം അവർ കണ്ടു…………………….

ചുവന്നു തുടുത്ത സൂര്യന് മുൻപിൽ ഉയർന്നുവന്ന ആ മുഖം അവർ കണ്ടു…………………….

റാസ………………

റാസ ബിൻ ഖുറേഷി………………….

ഭാർഗവന് ഈ ദൃശ്യം കണ്ട് മനസ്സിൽ എന്തോ ഒന്ന് തോന്നി…………………..പക്ഷെ അവന് അത് മനസ്സിലാക്കാൻ സാധിച്ചില്ല……………………..

“ചോളനെയും ചേരനെയും പല്ലവനെയും പാണ്ട്യനേയും വാഴ്ത്തിയ തമിഴ് മണ്ണ് വാഴ്ത്താൻ മറന്നു പോയ ഒരു മഹാസാമ്രാജ്യത്തിന്റെ ഉദയമാണ് അവർ കണ്ടതെന്ന് അവർക്കാർക്കും മനസ്സിലാക്കാൻ സാധിച്ചില്ല……………….”………………ആനന്ദ് വെങ്കിട്ടരാമൻ ആവേശത്തോടെ പറഞ്ഞു………………..

നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും മറ്റുള്ളവരും ആനന്ദിനെ നോക്കി……………………

“ഖുറേഷി സാമ്രാജ്യം………………”…………….അഭിമാനത്തോടെ ഗാംഭീര്യമായി ആനന്ദ് പറഞ്ഞു………………..

അതുകേട്ട് ചുറ്റും കൂടി നിന്നവർക്കെല്ലാം ഒരു തരം രോമാഞ്ചം വന്നു…………………….

അവർ തേടുന്ന ശത്രുവിന്റെ ചരിത്രമായിട്ട് കൂടി……………………….

ആനന്ദ് പറയാൻ തുടങ്ങി………………….

സൂര്യന് മുൻപിൽ നടന്നുവരുന്ന റാസയുടെ ചിത്രം കൂടുതൽ വെളിവായി……………….പിന്നാലെ വരുന്ന മലവേടന്മാരുടെയും…………………..

റാസയെ കണ്ട് മിഥിലാപുരിയിലെ ഓരോരുത്തനും സന്തോഷിച്ചു………………….

കരിങ്കാലൻ മുത്തു റാസയെ കണ്ട് മുൻകാലുകൾ ഉയർത്തി അമറി…………………

ഭാർഗവൻ റാസയെ സൂക്ഷിച്ചു നോക്കി………………..

റാസയുടെ കയ്യിൽ എന്തോ ഉണ്ട്………………….

ഭാർഗവൻ അവന്റെ കയ്യിലേക്ക് സൂക്ഷ്മതയോടെ നോക്കി………………..

ഒരു മനുഷ്യതല………………

കാലഭൈരവന്റെ തല………………….

അതും തൂക്കി പിടിച്ചാണ് റാസ നടന്നു വരുന്നത്……………….

ഒരൊന്നൊന്നര ഹീറോയിക് നിമിഷം ഭാർഗവന് തോന്നി…………………….

റാസ നടന്നു അവരുടെ അടുക്കൽ എത്തി………………….

ഭാർഗവൻ റാസയ്ക്ക് തലയാട്ടി കാണിച്ചു കൊടുത്തു……………….

റാസ തിരിച്ചും……………… ..

“നമ്മളെ വേട്ടയാടാൻ വന്ന വേട്ടപട്ടിയുടെ തല……………….”……………….ഞാൻ (റാസ) അവർക്ക് ഉയർത്തിക്കാണിച്ചു………………..

അവർ അതുകണ്ട് സന്തോഷിച്ചു…………………

അവർ കയ്യടിച്ചും ആർത്തുവിളിച്ചും അവരുടെ സന്തോഷം അറിയിച്ചു………………….

ഞാൻ കാലഭൈരവന്റെ തല അടുത്തുണ്ടായിരുന്ന ഒരു മരത്തടിയിൽ വെച്ചു…………………..

“മോൻ എവിടെ……………..”…………………ഞാൻ ഭാർഗവനോട് ചോദിച്ചു………………….

അവൻ ജനങ്ങളുടെ നേരെ തല തിരിച്ചു…………………..ജനങ്ങൾ ഇരുവശങ്ങളിലേക്കുമായി ഒഴിഞ്ഞുമാറി……………………

അവന്റെ ഉമ്മയുടെ മൃതദേഹം കെട്ടിപ്പിടിച്ചു കരയുന്ന എന്റെ മകൻ…………………….

ഞാൻ അവന്റെ അടുക്കലേക്ക് ചെന്നു…………………

അവരുടെ അടുക്കൽ മുട്ടുകുത്തി ഇരുന്നു…………………..

“ഉപ്പാ………………ഉമ്മച്ചി മിണ്ടുന്നില്ല ഉപ്പാ…………….ഉമ്മച്ചി മിണ്ടുന്നില്ല………………..”……………..അവൻ കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞു…………………

എന്റെ കണ്ണുകൾ നിറഞ്ഞു………………….

എന്റെയും സായരയുടെയും സ്നേഹം കാണാത്തവർ അല്ലായിരുന്നു ആരും………………..അവരുടെ കണ്ണുകളും നിറഞ്ഞു തൂവി…………………

ഞാൻ സായരയെ കെട്ടിപ്പിടിച്ചു…………………..

“സായാ……………….എന്നെ തെമ്മാടി മാപ്പിളെ എന്ന് വിളിക്ക് സായാ……………..ഒരൊറ്റ പ്രാവശ്യം………………..”……………….ഞാൻ കരഞ്ഞുകൊണ്ട് അവളോട് അപേക്ഷിച്ചു…………………..

അവളുടെ മുഖത്ത് തലവെച്ച് ഞാൻ കിടന്നു…………………..

പെട്ടെന്ന് എന്റെ തോളിൽ ഒരു കൈ പതിഞ്ഞു………………….

ഭാർഗവൻ………………..

ഞാൻ അവനെ നോക്കി……………….

അവൻ എന്നെ എണീപ്പിച്ചു……………..ഒരു സ്ഥലത്തേക്ക് നടത്തിച്ചു……………….

ഒരു മൃതദേഹത്തിന് മുന്നിൽ ഞങ്ങളുടെ നടത്തം നിന്നു………………..

ഞാൻ ആ മൃതദേഹത്തെ നോക്കി………………….

പച്ച………………എന്റെ അരുമസന്തതി………………….

എന്റെ തലയിൽ ഒരു മിന്നൽപ്പിണർ പാഞ്ഞ പോലെ തോന്നി എനിക്ക്………………….

ഞാൻ അവന്റെ അടുക്കൽ മുട്ടുകുത്തി ഇരുന്ന് അവനെ വാരിയെടുത്ത് കരഞ്ഞു…………………..

“ഇതുകൊണ്ടാണോ നീ എന്റെ കൂടെ വരാം എന്ന് പറഞ്ഞത്…………………..പച്ചേ…………………ഇതറിഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നെ എന്റെ കൂടെ കൂട്ടില്ലായിരുന്നോ പച്ചേ……………….. പച്ചേ………………”……………….ഞാൻ കരഞ്ഞുകൊണ്ട് ഉറക്കെ ആർത്തു………………….

ഞാൻ കുറച്ചുനേരം അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു………………….

ഭാർഗവൻ എന്നെ പിടിച്ചെഴുന്നേല്പിച്ചു………………….

കരയരുത് എന്ന് പറഞ്ഞു………………….

ആദം എന്റെയടുക്കൽ വന്ന് കെട്ടിപ്പിടിച്ചു………………

സങ്കടം ഞാൻ കടിച്ചമർത്തി……………..സങ്കടം പോയപ്പോൾ എന്റെ ഉള്ളിലേക്ക് പ്രതികാരവും ദേഷ്യവും വന്നു……………………..

“ഞാൻ നിന്നോട് പറഞ്ഞ കാര്യം എന്തായി ഭാർഗ്ഗവാ…………….”…………..ഞാൻ ഭാർഗവനോട് ചോദിച്ചു……………………

ഭാർഗവൻ തലയാട്ടിക്കൊണ്ട് പിന്നോട്ട് പോയി ഒരാളെ എന്റെ മുൻപിലേക്ക് കൊണ്ടുവന്നു…………………….

സുഗവൻ……………..

കൈ രണ്ടും കെട്ടിയ നിലയിലായിരുന്നു അവൻ………………….

അവനെ മാത്രം ജീവനോട് ബാക്കി വെക്കാൻ ഞാൻ ഭാർഗവനോട് ആവശ്യപ്പെട്ടിരുന്നു……………..

മിഥിലാപുരിയിലെ ജനങ്ങളോട് ചോളാ മഹാരാജാവിന് വേണ്ടി സംസാരിച്ചത് ഇവനാണ്…………………

അങ്ങനെയെങ്കിൽ മിഥിലാപുരിയിലെ ജനങ്ങളുടെ മറുപടിയും ഇവൻ തന്നെ രാജരാജചോളനോട് പറയണം…………………..

“എന്നെ ഒന്നും ചെയ്യരുത്………………..”………………….സുഗവൻ എന്നോട് കൈകൂപ്പിക്കൊണ്ട് പറഞ്ഞു……………………

“ഇത് തന്നെയല്ലേ നിന്നോട് ഞങ്ങൾ എല്ലാവരും പറഞ്ഞത്………………നീ കേട്ടോ………………..”………………..ഞാൻ അവനോട് തിരികെ ചോദിച്ചു………………………

അവൻ കരയുകയല്ലാതെ ഒന്നും പറഞ്ഞില്ല………………….

“വേലപ്പാ……………..ഇവന്റെ കൈകൾ രണ്ടും

അറുത്തേക്ക്………………….”……………….ഞാൻ വേലപ്പനോട് പറഞ്ഞു……………….

സുഗവൻ പേടിച്ചു വിറച്ചു………………….

അവൻ കരഞ്ഞുകൊണ്ട് നിലവിളിച്ചു……………….

വേലപ്പൻ വാളുമായി അവന് അടുക്കലേക്ക് വന്നു………………..

അവൻ കുതറാൻ ശ്രമിച്ചു………………….

“ആരെങ്കിലും വേലപ്പനെ സഹായിക്ക്………………. വേലപ്പന് ഒരു പണി കൊടുത്തപ്പോൾ അത് വേലപ്പനെ അവൻ ശരിക്ക് ചെയ്യാൻ സമ്മതിക്കാതെ ഇരിക്കുന്നത് കണ്ടില്ലേ…………………..”……………….ഞാൻ ആളുകളോട് പറഞ്ഞു…………………

ആളുകൾ മുന്നോട്ട് വന്ന് സുഗവനെ പിടിച്ചു നിർത്തി………………….

വേലപ്പൻ സുഗവന് മുന്നിലെത്തി………………….

ഭാർഗവൻ ആദത്തിന്റെ കണ്ണ് പൊത്തി……………….ഇത് ഞാൻ കണ്ടു…………………….

“അവൻ കാണട്ടെ ഭാർഗ്ഗവാ………………”…………………….ഞാൻ ഭാർഗവനോട് പറഞ്ഞു…………………..

ഭാർഗവൻ കൈകൾ മാറ്റി…………………

“അവന്റെ ഉമ്മാനെയും സഹോദരങ്ങളെയും സഹോദരികളെയും കൊല്ലാൻ ശ്രമിച്ച കൈകളാണത്…………………….ഇനി അങ്ങനെ ശ്രമിക്കുന്നവന് നമ്മൾ കൊടുക്കുന്ന ശിക്ഷ എന്താണെന്ന് അവൻ അറിഞ്ഞിരിക്കണം………………….ആദം…………. കൺകുളിർക്കെ കാണ്……………………”…………………..ഞാൻ പറഞ്ഞു…………………

ആദം തലയാട്ടി………………അവന്റെ മുഖത്ത് ഞാൻ ദേഷ്യം കണ്ടു…………………..

ആളുകൾ സുഗവനെ അനങ്ങാതെ പിടിച്ചു നിർത്തി………………….

വേലപ്പൻ അവന്റെ വലതുകൈ വെട്ടിമാറ്റി………………………..ചോര തെറിച്ചുചാടി അവന്റെ കൈകളിൽ നിന്നും………………

ആദം കണ്ണിമയ്ക്കാതെ ഇത് നോക്കി നിന്നു………………

അവൻ വേദനയാൽ ആർത്തുകരഞ്ഞു………………….

മിഥിലാപുരിയിലെ ഓരോ മനുഷ്യനും ആ കരച്ചിൽ ആസ്വദിച്ചു………………….

ഒരാളിൽ പോലും സഹതാപം തോന്നിയില്ല………………….

വേലപ്പൻ സുഗവന്റെ ഇടത്തെ കയ്യിന് മുന്നിൽ എത്തി………………..

അതും വേലപ്പൻ മുറിച്ചുമാറ്റി…………………..

അവൻ ആർത്തുകരഞ്ഞു………………അസഹനീയമായ വേദനയിൽ അവന്റെ കരച്ചിൽ അവിടമാകെ അലയടിച്ചു……………………….

കുറച്ചുനേരം അവനെ ഞങ്ങൾ വെറുതെ വിട്ടു……………………

ആളുകൾ എന്റെ മുഖത്ത് തന്നെ നോക്കി നിന്നു……………….

ഇനി എന്താണ് എന്ന ചോദ്യത്തോടെ…………………

ഇനിയെന്താണെന്ന് എനിക്ക് കൃത്യബോധം ഉണ്ടായിരുന്നു…………………മിഥിലാപുരി ഇനി എങ്ങനെ ആയിരിക്കണമെന്നും………………………..

ഞാൻ സുഗവന് മുന്നിൽ എത്തി അവന്റെ കരച്ചിൽ ആസ്വദിച്ചു കുറച്ചുനേരം……………………

കുറച്ചുകഴിഞ്ഞു ഞാൻ ഭാർഗവനെ വിളിച്ചു………………….

“അവന്റെ പിന്നിൽ കാലഭൈരവന്റെ തല കെട്ടിവെക്ക് ഒരിക്കലും അഴിച്ചു കളയാൻ പറ്റാത്ത വിധത്തിൽ………………….”……………….ഞാൻ ഭാർഗവനോട് പറഞ്ഞു…………………….

അവർ സുഗവനെ പിടിച്ചു എഴുന്നേൽപ്പിച്ചു…………………….ഭാർഗവൻ കാലഭൈരവന്റെ തല എടുത്തുകൊണ്ട് വന്ന് സുഗവന്റെ പുറത്ത് കെട്ടിവെച്ചു………………. ഒരിക്കലും അഴിക്കാൻ സാധിക്കാത്ത വിധത്തിൽ…………………..

ഞാൻ സുഗവന് മുന്നിലേക്ക് ചെന്നു………………….

“നീയല്ലേ ചോളാ രാജാവിന്റെ സന്ദേശം ഞങ്ങളെ അറിയിച്ചത്…………………..

ഇപ്പോൾ എനിക്ക് ഒരു സന്ദേശം ചോളരാജാവിനെ അറിയിക്കാൻ ഉണ്ട്…………………..”………………ഞാൻ അവനോട് പറഞ്ഞു……………………

“നിനക്കോ നിന്റെ ചോളാ രാജാവിനോ ഇനി മിഥിലാപുരിയിലേക്ക് പ്രവേശനമില്ല…………………..

ചാകാൻ അല്ലാതെ ഒരുത്തനും ഇനി ഇങ്ങോട്ട് വരണ്ടാ………………..വന്നാൽ കൊല്ലാതെ ഞങ്ങൾ വിടുകയും ഇല്ലാ…………………

സംശയമുള്ളവർക്ക് നിന്റെ പുറകിലുള്ള കാലഭൈരവന്റെ തല കാണിച്ചുകൊടുത്താൽ മതി…………………..

പറയുന്നത് ഖുറേഷികളിൽ ഒന്നാമൻ……………….റാസ ബിൻ ഖുറേഷി……………..”……………….ഞാൻ ഭീഷണിയോടെ സുഗവനോട് പറഞ്ഞു………………..

“അതിന് ഒരു അർഥം കൂടെയുണ്ട്……………….”…………………ഭാർഗവൻ ഇടയിൽ കയറി പറഞ്ഞു………………….

ഞാൻ ഭാർഗവന്റെ മുഖത്തേക്ക് നോക്കി…………………..

അവൻ എന്റെ മുഖത്തേക്ക് നോക്കി തലയാട്ടി………………..എന്നിട്ട് സുഗവനോട് പറഞ്ഞു………………….

“മിഥിലാപുരിയുടെ സുൽത്താൻ………………..അതായത് നിന്റെ ഭാഷയിൽ മിഥിലാപുരിയുടെ മഹാരാജാവ്…………………..”……………

(തുടരും)

ഇഷ്ടപ്പെട്ടവർ ലൈക്ക് ചെയ്ത് പ്രോത്സാഹിപ്പിക്കാൻ മറക്കരുത്………….❤️🖤

അഭിപ്രായങ്ങൾ പങ്കുവെയ്ക്കാൻ ആരും മറക്കരുത്……………..വിമർശിക്കണമെങ്കിൽ വിമർശിക്കൂ……………. ഇഷ്ടപ്പെട്ടെങ്കിൽ ഇഷ്ടപ്പെട്ടത് പറയൂ………..♠️🤍❤️

Comments:

No comments!

Please sign up or log in to post a comment!