അരൂപി

മണിക്കൂറുകൾ നീണ്ടു നിന്ന മയക്കത്തിനു വിരാമമിട്ടു കൊണ്ടു ശ്രീക്കുട്ടി പയ്യെ തന്റെ കണ്ണുകൾ ബലമായി വലിച്ചു തുറന്നു.

ഉദയ സൂര്യന്റെ പൊൻ കിരണങ്ങൾ ജനൽക്കമ്പികളിൽ തട്ടി ചിതറി തെറിച്ചുകൊണ്ടു അവളുടെ മേൽ പതിഞ്ഞുകൊണ്ടിരുന്നു.

ഉറക്ക പിച്ചൊക്കെ അല്പം മാറിയതും ശ്രീക്കുട്ടി ബെഡിൽ നിന്നും എണീക്കാൻ ശ്രമിച്ചു.

എന്നാൽ ശരീരത്തിന് മേലുള്ള ഭാരം കാരണം അവൾക്ക് എണീക്കാൻ സാധിച്ചില്ല.

ആ ഭാരം എടുത്തുയർത്താൻ ശ്രമിച്ചതും അവൾ പരാജയത്തിലേക്ക് വഴുതി വീണു.

ഉറക്കം കാരണം അടഞ്ഞു പോകുന്ന കൺപോളകൾ അമർത്തി തിരുമ്മിക്കൊണ്ട് അവൾ ചുറ്റുമൊന്നു നോക്കി.

അപ്പോഴാണ് തന്റെ നിറഞ്ഞ മാറിൽ പറ്റിച്ചേർന്നു കിടക്കുന്ന അരുണിനെ അവൾ ശ്രദ്ധിക്കുന്നത്.

അന്ധാളിപ്പോടെ നിമിഷ നേരത്തേക്ക് സുഖമായി ഉറങ്ങുന്ന അരുണിന്റെ മുഖം അവൾ നോക്കിക്കണ്ടു.

പൊടുന്നനെ എന്തോ മനസിലേക്ക് ഓടിയതും ശ്രീയുടെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകി.

കണ്ണുകൾ പുറത്തേക്ക് തള്ളി.

മിടിക്കുന്ന മനസോടെ അവൾ അരുണിനെ തള്ളി മാറ്റിക്കൊണ്ട് ബെഡിൽ ചാടിയിരുന്നു.

ദേഹത്തോടെ പറ്റി ചേർന്നു കിടന്നിരുന്ന പുതപ്പ് താഴേക്ക് ചുരുളുകളായി വകഞ്ഞു വീണപ്പോഴാണ് താൻ നഗ്നയാണെന്ന സത്യം അവൾ ഞെട്ടലോടെ മനസിലാക്കിയത്.

പുതപ്പ് ദേഹത്തോട് വാരി ചുറ്റി അവൾ പകപ്പോടെ കട്ടിലിൽ കിടക്കുന്ന അരുണിനെ ഒരു നിമിഷം തുറിച്ചു നോക്കി.

അപ്പോഴാണ് ആ മുറിയുടെ ഭിത്തിയിൽ തൂക്കിയിട്ടിട്ടുള്ള അവരുടെ കല്യാണ ഫോട്ടോയിലേക്ക് ശ്രീയുടെ കണ്ണുകൾ പതിഞ്ഞത്.

അരുണിന്റെ കയ്യും പിടിച്ചു സർവ്വാഭരണവിഭൂഷയായി അവന്റെ താലിയും പേറി ചിരിച്ചു കൊണ്ടു നിൽക്കുന്ന തന്റെ ചിത്രം കണ്ടതും ഒന്ന് പൊട്ടിക്കരയാൻ ശ്രീക്കുട്ടിക്ക് തോന്നി.

അവളുടെ കണ്ണുകളിൽ നിന്നും നീർ മുത്തുകൾ വരി വരിയായി കവിൾ തടങ്ങളിലേക്ക് പതിച്ചു കൊണ്ടിരുന്നു.

മുറിയുടെ മൂക്കിനും മൂലയിലും ഉള്ള അവരുടെ ഒരുമിച്ചുള്ള ഫോട്ടോകൾ കണ്ടതും അവൾക്ക് ഭ്രാന്ത്‌ പിടിക്കുന്ന പോലെയായി.

അതിലുപരി ഇത്രേം നേരം നഗ്നയായി കിടക്കുകയായിരുന്നു എന്ന സത്യം തിരിച്ചറിഞ്ഞതും ശ്രീ ഉറക്കെ പൊട്ടി കരഞ്ഞു.

ആ കരച്ചിലിനൊപ്പം മറ്റൊരു രംഗം അവളുടെ മനസിലേക്ക് ഓടിയെത്തിയതും ശ്രീ ഭ്രാന്തിയെ പോലെ കൈകൾ കൊണ്ടു തലക്കടിച്ചു അലറി കരഞ്ഞു.

ശ്രീയുടെ ഒച്ച കേട്ട് ഉറക്കത്തിലായിരുന്ന അരുൺ പൊടുന്നനെ ഞെട്ടിയുണർന്നു ചുറ്റും നോക്കി.

മുഖം പൊത്തി കരഞ്ഞ കൊണ്ടിരിക്കുന്ന ശ്രീയെ കണ്ട് അവൻ ടെൻഷനോടെ അവളെ ചേർത്തു പിടിച്ചു.



“ശ്രീമോളെ എന്താ പറ്റിയെ നിനക്ക്?  പറയ്‌ എന്താ ഉണ്ടാ? ”

അരുൺ അവളെ സമാധാനിപ്പിക്കുവാനായി പറഞ്ഞു.

ശ്രീയുടെ നെറുകയിലൂടെ അവൻ വാത്സല്യപൂർവ്വം തലോടി.

ശിരസ്സിൽ ഒരു സ്പർശനം തിരിച്ചറിഞ്ഞതും ശ്രീക്കുട്ടി പതിയെ മുഖമുയർത്തി നോക്കി.

ചുവന്ന കണ്ണുകളോടെ രൗദ്ര ഭാവത്തിൽ ശ്രീ അവനെ തറപ്പിച്ചു നോക്കിയതും കാര്യമെന്തെന്നറിയാതെ അരുണിന്റെ മനസ് ഉഴലുകയായിരുന്നു.

ഒരിക്കൽ പോലും ശ്രീ ഇതുപോലെ തന്നെ നോക്കിയിട്ടില്ലെന്നു അവൻ ഓർത്തു.

ശ്രീയുടെ സങ്കടം കണ്ട് സഹിക്കാൻ വയ്യാതെ അരുൺ അവളെ കെട്ടിപ്പിടിക്കാൻ നോക്കി.

“തൊട്ടു പോകരുത്….. യു ബിച്ച്‌ ”

അലറിക്കൊണ്ട് ശ്രീ അവനെ തട്ടി മാറ്റി.

ശ്രീയുടെ പെരുമാറ്റത്തിൽ വിഷണ്ണനായ അരുൺ അവളുടെ കയ്യിൽ പിടിക്കാൻ നോക്കി.

“ശ്രീമോളെ ഞാനൊന്ന് പറയട്ടെ”

“പറയെടാ ചെറ്റേ എപ്പോഴാ നമ്മുടെ കല്യാണം കഴിഞ്ഞേ? ”

പുതപ്പ് നെഞ്ചോടു ചേർത്തു പിടിച്ചു മറു കൈകൊണ്ട് അരുണിന്റെ ടി ഷർട്ടിൽ പിടിച്ചുകൊണ്ടു അവൾ ചോദിച്ചു.

ആ ചോദ്യം കേട്ടതും അരുൺ പൊടുന്നനെ നടുങ്ങി.

എന്ത് പറയണമെന്നറിയാതെ അവൻ വിക്കി.

ഭയം എന്ന വികാരം ഒരു മിന്നൽ പിണർ പോലെ അവന്റെ നട്ടെല്ലിലൂടെ പാഞ്ഞു പോയി.

സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു എന്ന് അരുണിന് മനസിലായി.

ശ്രീയുടെ കത്തുന്ന നോട്ടം താങ്ങാനാവാതെ അവളുടെ നെഞ്ചിലെ പിടപ്പ് അറിഞ്ഞു കൊണ്ട്  ഒന്നും ഉരിയാടാനാവാതെ അരുൺ ശില പോലെ നിന്നു.

ശ്രീ പിന്നെയും എന്തൊക്കെയോ അവന്റെ ഷർട്ടിൽ പിടിച്ചു

ചോദിച്ചുകൊണ്ടിരുന്നു.

അപ്പോഴും ഒരു മൂളൽ മാത്രമായിരുന്നു അവന്റെ കാതിൽ നിറയെ.

മറ്റൊന്നും ഗ്രഹിക്കാനുള്ള മാനസികാവസ്ഥ അവനുണ്ടായിരുന്നില്ല.

ശ്രീക്കുട്ടിയുടെ അലർച്ച കേട്ട് അപ്പോഴേക്കും വീട്ടുകാർ വന്ന് അവന്റെ വാതിൽ മുട്ടി തുടങ്ങിയിരുന്നു.

ഗത്യന്തരമില്ലാതെ അരുൺ ഒരു കാവി മുണ്ട് ചുറ്റിക്കൊണ്ട് വാതിൽ തുറന്നു റൂമിനു വെളിയിലേക്കിറങ്ങി.

അപ്പോഴും അവളുടെ തേങ്ങൽ അവന്റെ കാതുകളിൽ പതിയുന്നുണ്ടായിരുന്നു.

വാതിലിനു മുന്നിൽ നിൽക്കുന്ന അച്ഛനെയും അമ്മയെയും ചേച്ചിയെയും കണ്ട് അവൻ സംഭ്രമത്തോടെ നിന്നു.

“അരുണേ മോൾക്ക് എന്താ പറ്റിയെ? അവളുടെ കരച്ചിൽ കേട്ടല്ലോ ഈശ്വരാ…. എന്താപ്പാ ഇണ്ടായേ? ”

അരുൺ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.

അവന്റെ നിൽപ്പ് കണ്ട ജാനകിയമ്മ പകപ്പോടെ അവനെ തുറിച്ചു നോക്കി.


“അരുണേ പറയെടാ എന്താണ്ടായേ? നീ എന്റെ കൊച്ചിനെ വേദനിപ്പിച്ചോ? ”

ചിന്മയി പരിഭ്രമത്തോടെ തന്റെ അനിയനെ നോക്കി.

എന്താ സംഭവിച്ചതെന്ന് അറിയാനുള്ള വ്യഗ്രതയിൽ അവർ അവന്റെ മറുപടിക്കായി കാത്തു നിന്നു.

രാമനാഥൻ ഒന്നും മിണ്ടാതെ കയ്യിലുള്ള പത്രം ചുരുട്ടി പിടിച്ചു കൊണ്ടിരുന്നു.

ആ ചുരുട്ടി പിടിക്കൽ കണ്ടപ്പോഴേ അച്ഛന് എത്രത്തോളം പിരിമുറുക്കം ഉണ്ടെന്നു അരുണിന് മനസിലാക്കാൻ പറ്റുന്നതായിരുന്നു.

അരുണിന്റെ മൗനം കണ്ട് വീട്ടുകാർക്ക് കലി കേറി.അവര് വാ തുറക്കും മുൻപേ അരുൺ ഒന്ന് മാത്രം പറഞ്ഞു.

“വരുൺ”

അത് കേട്ടതും അവർ പൊടുന്നനെ നിശബ്ദരായി.

എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ അവർ പരസ്പരം നോക്കി.

എങ്കിലും അരുതാത്തത് എന്തോ സംഭവിച്ചെന്ന് ചിന്മയിടെ മനസ് മൊഴിഞ്ഞു.

“അവൾക്ക് ഓർമ തിരിച്ചു കിട്ടി ”

അത്ര മാത്രം പറഞ്ഞു കൊണ്ടു അരുൺ മുഖം താഴ്ത്തി പിടിച്ച്  ഇറങ്ങി പോയി.

അത് കേട്ടതും ജാനകിയമ്മ വായ് പൊത്തി പിടിച്ചു കൊണ്ടു വിതുമ്പി.

ചിന്മയി നിറഞ്ഞു വന്ന കണ്ണുകൾ പയ്യെ തുടച്ചു കൊണ്ടിരുന്നു.

രാമനാഥൻ ഒന്നും മിണ്ടാതെ നിശബ്ദനായി വേറൊരു മുറിയിലേക്ക് പോയി.

“പാവം എന്റെ മോള് ഞാനവളെ ഒന്ന് കാണട്ടെ”

ജാനകിയമ്മ അതും പറഞ്ഞു കൊണ്ടു റൂമിലേക്ക് കേറിപോയി.

ചിന്മയി അമ്മയെ അനുഗമിച്ചു.

റൂമിൽ എത്തിയതും അവർ കണ്ടത് ദേഹം മുഴുവൻ പുതപ്പുകൊണ്ട് വാരി ചുറ്റി വിതുമ്പുന്ന ശ്രീകുട്ടിയെ ആയിരുന്നു.

അവളുടെ അവസ്ഥ കണ്ട് ആ മാതൃ ഹൃദയം തേങ്ങി.

അവളുടെ ഓരോ അശ്രു കണങ്ങളും ഓരോ കൂരമ്പുകൾ പോലെ അവരുടെ നെഞ്ചിൽ തറച്ചുകൊണ്ടിരുന്നു.

“മോളെ നീ അവിടുന്ന് ശ്രീക്കുട്ടീടെ ഒരു ഡ്രെസ് എടുക്ക്”

ചിന്മയി അത് കേട്ടതും തലയാട്ടിക്കൊണ്ട് വാർഡ്രോബിനു അടുത്തേക്ക് നീങ്ങി.

ജാനകിയമ്മ പയ്യെ അവളുടെ അടുത്ത് ബെഡിൽ വന്നിരുന്നു.

അവരെ കണ്ടതും ഉറക്കെ പൊട്ടി കരഞ്ഞുകൊണ്ടു ശ്രീക്കുട്ടി അവരുടെ മാറിൽ പറ്റി ചേർന്നു കിടന്നു.

അവളെ ചേർത്തു പിടിച്ചു കൊണ്ടു ജാനകിയമ്മയും തേങ്ങി.

എങ്കിലും അവർ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

“മോളെ ശ്രീക്കുട്ടി കരയാതെ…. അമ്മയല്ലേ പറയണേ ന്റെ കുട്ടി കരയല്ലേട്ടോ”

അത് കേട്ടതും ശ്രീ ഒന്നും ഉരിയാടാതെ തന്റെ കരച്ചിൽ തുടർന്നു.

“ശ്രീക്കുട്ടി നിന്റെ അമ്മയല്ലേ പറയണേ ഇങ്ങനെ കരയല്ലേ വാവേ… ഞങ്ങൾക്ക് വിഷമാകുന്നു ഈ കരച്ചിൽ കണ്ടിട്ട് ”

സഹിക്കാനാവാതെ ജാനകിയമ്മ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.


അത് കേട്ട് ശ്രീക്കുട്ടി തല ചരിച്ചു അവരെ നോക്കി.

“എന്തിനാ നിങ്ങളീ കൊടും ചതി എന്നോട് ചെയ്തേ? എന്റെ ഏട്ടനെ എനിക്കൊരിക്കലും മറക്കാൻ പറ്റൂല്ലാന്നു നിങ്ങക്ക് അറിയുന്നതല്ലേ?  എന്നിട്ടും എന്നോട്? ”

ശ്രീക്കുട്ടി വിക്കിക്കൊണ്ട് പൊട്ടി കരഞ്ഞു.

അവളുടെ ചോദ്യ ശരങ്ങൾ കേട്ട് ഉള്ളം നീറിക്കൊണ്ട് ഉത്തരം പറയാനാവാതെ ജാനകിയമ്മ കുഴങ്ങി.

അപ്പോൾ അവരുടെ മനസിൽ മറ്റൊന്നായിരുന്നു ഓർമ്മ വന്നത്.

രാമനാഥന്റെ പെങ്ങളുടെ മകളായിരുന്നു ശ്രീക്കുട്ടി.

ജാനകിയുടെയും രാമനാഥന്റെയും രണ്ടാമത്തെ മകനായിരുന്ന വരുണുമായി ചെറുപ്പത്തിലേ പറഞ്ഞു വച്ചിട്ടുള്ളതായിരുന്നു ശ്രീക്കുട്ടിയെ.

അത് കൊണ്ട് തന്നെ തിരിച്ചറിവായ കാലം മുതൽ അവർ പ്രണയിച്ചു തുടങ്ങിയിരുന്നു വീട്ടുകാരുടെ സമ്മതത്തോടെ.

അങ്ങനെ വരുണിനു ജോലി കിട്ടിയതും വച്ചു താമസിപ്പിക്കാതെ അവരുടെ കല്യാണം ഉറപ്പിച്ചു.

പറഞ്ഞുറപ്പിച്ച പ്രകാരം കല്യാണ നിശ്ചയത്തിന്റെ അന്ന് ശ്രീക്കുട്ടിയെയുംകൊണ്ടു ബൈക്കിൽ പോയതായിരുന്നു വരുൺ.

പിന്നെ വന്നത് ഒരു ഫോൺ കാൾ ആയിരുന്നു.

അവർക്ക് ആക്‌സിഡന്റ് പറ്റിയെന്ന് പറഞ്ഞു കൊണ്ടായിരുന്നു.

കേട്ട പാതി കേൾക്കാത്ത പാതി നേരെ ആശുപത്രിയിൽ ചെന്നെത്തിയപ്പോൾ മരിച്ചു കിടക്കുന്ന മകനെയും പാതി മരിച്ച മകളെയുമാണ് ഞങ്ങൾക്ക് തിരിച്ചു കിട്ടിയത്.

നെഞ്ചു പൊട്ടിയിരുന്നു തന്റെ പോന്നു മോനെ വെള്ള പുതപ്പിച്ചു ഒരു നോക്ക് കാണിച്ചപ്പോൾ.

പിന്നെ മാസങ്ങളോളം കോമയിൽ ആയിരുന്ന ശ്രീക്കുട്ടിയ്ക്ക് വേണ്ടിയുള്ള

കാത്തിരിപ്പിലായിരുന്നു.

6 മാസം ആയിരുന്നു തന്റെ പൊന്നുമോൾ അബോധാവസ്ഥയിൽ കിടന്നത്.

ഒരുപാട് പ്രാർത്ഥനയ്ക്കും വഴിപാടിനും ഫലമായി ഡോക്ടർമാരുടെ കാരുണ്യത്തോടെ ഞങ്ങടെ കുഞ്ഞിനെ ഞങ്ങക്ക് തന്നെ തിരിച്ചു കിട്ടിയത്.

ഓരോന്ന് ഓർത്തു കൊണ്ടിരുന്നതും ജാനകിയമ്മയുടെ നെഞ്ചു വിങ്ങി.

അവർ ശ്രീക്കുട്ടിയെ സമാധാനിപ്പിക്കുവാൻ വല്ലാതെ പാട് പെട്ടു.

ഒരു വിധത്തിൽ അവളെ സമാധാനിപ്പിച്ച ശേഷം ഒന്ന് ഉഷാറാവാൻ വേണ്ടി കുളിമുറിയിലേക്ക് അവർ  ഉന്തി തള്ളി വിട്ടു.

ശ്രീക്കുട്ടി കുളിക്കാൻ കേറിയ ശേഷം ജാനകിയമ്മയും ചിന്മയിയും പരസ്പരം ഒന്നും മിണ്ടാതെ അവൾക്ക് കാവലിരുന്നു.

അവളെ ഒറ്റക്കാക്കിയിട്ട് പോകാൻ അവർക്ക് തോന്നിയില്ല.

ബാത്‌റൂമിൽ കേറി ടാപ് ഓപ്പൺ ചെയ്ത് ശ്രീക്കുട്ടി പിന്നെയും മുഖം പൊത്തി കരഞ്ഞുകൊണ്ടിരുന്നു.


വരുണിന്റെ ഓർമകൾ ഒന്നൊന്നായി അവളുടെ മനസിലേക്ക് ഓടിയെത്തിക്കൊണ്ടിരുന്നു.

അവനുമായി ഒരുപാട് തല്ലു കൂടിയതും പിണങ്ങിയതും ഇണങ്ങിയതും ആരും അറിയാതെ ബൈക്കിൽ ലോങ്ങ്‌ ഡ്രൈവ് പോയതും ഇരുളിന്റെ മറവിൽ ചേർത്തു പിടിച്ചു തരുന്ന ചുടു ചുംബനങ്ങളും ഒക്കെ അവളുടെ മനസിനെ നോവായുണർത്തി.

വരുണിന്റെ ചുടു നിശ്വാസവും വെള്ളാരം കണ്ണുകളും ശ്രീക്കുട്ടിയെ വല്ലാതെ വേദനിപ്പിച്ചുകൊണ്ടിരുന്നു.

ഏട്ടന്റെ മാത്രം ഭാര്യയായിരിക്കുമെന്നും ഈ ശരീരം ഏട്ടന് മാത്രം ഉള്ളതായിരിക്കുമെന്നു വരുണിന് സത്യം ചെയ്തു നൽകിയത് ലംഘിക്കപ്പെട്ടതിന്റെ കടുത്ത നിരാശയിലും വേദനയിലുമായിരുന്നു അവൾ.

അതിലുപരി അവളെ കൂടാതെ മറ്റൊരു  ലോകത്തേക്ക് ഒറ്റക്ക് പോയതിന്റെ പരിഭവവും.

എല്ലാം കൂടി ആലോചിച്ചു മുഴുത്ത ഭ്രാന്ത്‌ പിടിക്കുമെന്നു ശ്രീയ്ക്ക് തോന്നി.

എല്ലാവരും വരുണേട്ടന്റെ രൂപമുള്ള മറ്റൊരാളെ   തന്ന് പറ്റിച്ചു

ഇന്ന് എനിക്ക് ആരുമില്ല.

ഞാൻ അനാഥയാണ് മറ്റൊരു തരത്തിൽ പറഞ്ഞാൽ വിധവ.

ഏട്ടൻ ഇല്ലാത്ത ഈ ലോകത്ത് ഇനി ഞാനും വേണ്ടെന്ന നിശ്ചയത്തോടെ അവൾ അവിടെ ഉണ്ടായിരുന്ന ബ്ലേഡ് വിറയ്ക്കുന്ന കൈകളോടെ എടുത്തു.

വരുൺ ഇപ്പൊ തന്റെ കൂടെയില്ല എന്നുള്ള ചിന്ത മനസിലേക്ക് ഓടിയെത്തും തോറും അവൾക്ക് വല്ലാതെ ശ്വാസം മുട്ടി.

കരച്ചിൽ തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെ അവൾ പിടഞ്ഞു.

മരണത്തിനു മാത്രമേ തന്നെ ഈ വേദനകളിൽ നിന്നും രക്ഷിക്കാൻ പറ്റൂ എന്ന തിരിച്ചറിവിൽ അവൾ സ്വയമേവ ആ ബ്ലേഡ് ഇടതു കൈത്തണ്ടയിലേക്ക് ചേർത്തു വച്ചു.

കണ്ണുകൾ ബലമായി പൂട്ടി വച്ചു.

മിടിക്കുന്ന ഹൃദയത്തോടെ വിതുമ്പിക്കൊണ്ട് അവൾ ഞരമ്പിലേക്ക് ബ്ലേഡ് പയ്യെ അടുപ്പിച്ചു.

മൊബൈൽ ഫോൺ തുടരെ തുടരെ ബെല്ലടിക്കുന്നത് കേട്ടാണ് അരുൺ കണ്ണും തിരുമ്മിക്കൊണ്ട് ഉറക്കത്തിൽ നിന്നുമെണീറ്റത്.

ഫോൺ എടുത്തു നോക്കിയതും അവൻ കണ്ടത് ചിന്മയിടെ 30 മിസ്സ്ഡ് കാൾസ് ആയിരുന്നു.

അല്പം സംഭ്രമത്തോടെ അവളുടെ നമ്പർ ഡയൽ ചെയ്ത് അവൻ ഫോൺ ചെവിയോട് ചേർത്തു വച്ചു.

മറുപുറത്ത് ഫോൺ കണക്ട് ആയതും അരുൺ ഹലോ പറയും മുൻപേ അവന്റെ ചേച്ചിയുടെ ശബ്ദം ഇങ്ങോട്ടേക്കു ഒഴുകിയെത്തിയിരുന്നു.

“ടാ അരുണേ വേഗം AJ ഹോസ്പിറ്റലിലേക്ക് വാ… ഞങ്ങൾ അവിടുണ്ട് വൈകരുത്”

അത്രയും പറഞ്ഞു കൊണ്ടു ചിന്മയി കാൾ കട്ട്‌ ചെയ്തു.

അത് കേട്ടതും വെപ്രാളത്തോടെ അവൻ ബുള്ളറ്റും എടുത്തുകൊണ്ടു ആശുപത്രിയിലേക്ക് പറന്നു.

ശ്രീക്കുട്ടി പൊട്ടബുദ്ധിക്ക് എന്തേലും കടും കൈ ചെയ്തോ എന്ന് ഓർത്ത് അവന്റെ മനസ് പിടഞ്ഞു കൊണ്ടിരുന്നു.

അധികം വൈകാതെ ഹോസ്പിറ്റലിലേക്ക് അവൻ ഓടി പാഞ്ഞെത്തി.

ഹോസ്പിറ്റലിൽ എത്തിയതും ചിന്മയിടെ ഫോൺ കാൾ അവൻ കണക്ട് ചെയ്തു.

“I C U വിലേക്ക് വാടാ ”

അത് കേട്ടതും അവൻ ടെന്ഷനോടെ ICU സ്ഥിതി ചെയ്യുന്ന ഇടനാഴിയിലേക്ക് ഓടിയെത്തി.

അപ്പോൾ അതിനു മുൻപിൽ ശ്രീക്കുട്ടിയുടെ അച്ഛനും അമ്മയും അടക്കം എല്ലാവരും സന്നിഹിതരായിരുന്നു.

അരുണിനെ കണ്ടതും ശ്രീക്കുട്ടീടെ അമ്മ കണ്ണുകൾ ഒപ്പിക്കൊണ്ട് ഭർത്താവിന്റെ തോളിലേക്ക് തല ചായ്ച്ചു വച്ചു.

ആരും തന്നെ നോക്കാതെ മൗനം പാലിക്കുന്നത് കണ്ട് അരുണിന് ഭ്രാന്ത്‌ പിടിച്ചു.

അവൻ നിറഞ്ഞ കണ്ണുകളോടെ I C U വിൽ കേറാൻ നോക്കിയതും ചിന്മയി അവനെയും പിടിച്ചു മാറ്റിക്കൊണ്ട് മറ്റൊരിടത്തേക്ക് പോയി.

“എന്താ ചേച്ചി ഉണ്ടായേ ആരും ഒന്നും മിണ്ടുന്നില്ല. എന്റെ ശ്രീമോൾക്ക് എന്താ സംഭവിച്ചേ..?  പറ ചേച്ചി പറ ”

അരുൺ കൊച്ചു കുട്ടികളെ പോലെ വിതുമ്പുന്നത് കണ്ട് ചേച്ചിയുടെ മനസ്സലിഞ്ഞു.

“മോനെ നമ്മുടെ ശ്രീ ഒരു പൊട്ടബുദ്ധിക്ക് കൈമോശം കാണിച്ചു…. അവൾ വെയ്ൻ കട്ട്‌ ചെയ്തെടാ”

ചിന്മയി പറഞ്ഞത് കേട്ട് ഇടിത്തീ വീണത് പോലെ അവന് തോന്നി.

വരുണുമായി അവൾക്ക് എന്തോരം ഇഷ്ട്ടമുണ്ടായിരുന്നു എന്ന് അപ്പോഴാണ് അവൻ തിരിച്ചറിഞ്ഞത്.

“ചേച്ചി അവൾക്കിപ്പോ എങ്ങനുണ്ട്? ”

“അറിഞ്ഞുട അരുണെ… കുറച്ചു കഴിഞ്ഞു പറയുമെന്ന പറഞ്ഞേ… എങ്കിലും അവൾക്ക് ഒരു കുഴപ്പവും ഉണ്ടാവല്ലേ ഈശ്വരാ”

ചിന്മയി അകമഴിഞ്ഞ് മനസാലെ പ്രാർഥിച്ചുകൊണ്ടിരുന്നു.

“ഞാൻ പോയി കഴിഞ്ഞു എന്താ ചേച്ചി സംഭവിച്ചേ? ”

കണ്ണുകൾ തുടച്ചു കൊണ്ടു അരുൺ ചോദിച്ചു.

“മോള് വരുണിന്റെ കാര്യം പറഞ്ഞു ഒത്തിരി കരച്ചിൽ ആയിരുന്നു… അവളെ ഒന്ന് സമാധാനിപ്പിച്ചു കുളിക്കാൻ കയറ്റിയതായിരുന്നു. ഞങ്ങടെ കണ്ണും വെട്ടിച്ചു അവൾ… ”

പറഞ്ഞു മുഴുവിക്കും മുൻപേ ചിന്മയി തൊണ്ടകുഴിയിൽ ആരോ പിടുത്തമിട്ട പോലെ വാക്കുകൾ കിട്ടാതെ ഉഴറി.

സങ്കടം കാരണം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ബാക്കി എന്താണ് സംഭവിച്ചതെന്ന് അരുണിന് ഊഹിക്കാവുന്നതായിരുന്നു.

അവൻ ഒന്നും മിണ്ടാതെ അവിടെയുള്ള ചെയറിൽ അമർന്നിരുന്നു.

താൻ കാരണമാണല്ലോ അവൾക്ക് ഈ ദുരവസ്ഥ വന്നതെന്നോർത്തു അരുണിന്റെ മനസ് നീറി.

സ്വന്തം അനിയന്റെ അവസ്ഥ കണ്ട് ചിന്മയി സങ്കടത്തോടെ അവന് സമീപം മറ്റൊരു കസേരയിൽ ഇരുന്നു.

അതിനു ശേഷം അവൾ അവന്റെ നെറുകയിലൂടെ പയ്യെ തലോടിക്കൊണ്ട് ആശ്വസിപ്പിച്ചു.

അപ്പോഴും അരുണിന്റെ മനസ് നിറയെ ശ്രീക്കുട്ടിയായിരുന്നു.

എന്ത് ചെയ്തിട്ടായാലും വേണ്ടിയില്ല അവളെ അതുപോലെ തിരിച്ചു കിട്ടിയാൽ മതിയായിരുന്നു.

ഒരു കുഴപ്പവും സംഭവിക്കാതെ.

മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങിയതും ഡോക്ടർ അരുണിനെയും ശ്രീയുടെ അച്ഛനെയും ക്യാബിനിലേക്ക് വിളിപ്പിച്ചു.

കാര്യമെന്താണെന്ന് അറിയാനുള്ള വ്യഗ്രതയിൽ അവർ ഇരുവരും കേറിപ്പോയ റൂമിലേക്ക് മറ്റുള്ളവർ കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നു.

ഡോക്ടർന്റെ മേശയ്ക്ക് മുൻപിലുള്ള ചെയറിൽ ഇരിക്കുമ്പോൾ പോലും ജയനും അരുണും മൂകരായിരുന്നു.

സ്വന്തം മകൾക്ക് ഈ ഗതി വന്നുപോയതിനു ആ പിതാവ് വിധിയെ

സ്വയം പഴിച്ചു കൊണ്ടിരുന്നു.

അരുൺ ആകെ തകർന്ന പോലെ ഇരിക്കുന്നത് കണ്ടതും മരുമകനെ ആശ്വസിപ്പിക്കാനായി ജയൻ ഇടപെട്ടു.

അവന്റെ ചുമലിൽ അദ്ദേഹത്തിന്റെ കൈ അമർന്നു.

ആ പിടുത്തം അരുണിന് വല്ലാത്തൊരു കെയറിംഗ് പോലെ ഫീൽ ചെയ്തു.

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

അരുതെന്ന അർത്ഥത്തിൽ ജയൻ അവനെ നോക്കി.

“ജയൻ ”

ഡോക്ടറുടെ വിളിയാണ് അവരെ ചിന്തകളിൽ നിന്നും ഉണർത്തിയത്.

ജയൻ ഡോക്ടറിനെ ഉറ്റു നോക്കി.

“പറ വിജയ് എങ്ങനുണ്ട് എന്റെ മോൾക്ക്?

വിജയ് ജയന്റെ ഉറ്റ സുഹൃത്ത് ആയിരുന്നു.

“താൻ ഇങ്ങനെ ഡെസ്പ് ആവാതെ ജയാ… മോൾക്ക് ഒന്നൂല്ല… ഇപ്പൊ ok ആണ്. നാളെ രാവിലെ കാണിക്കാം എല്ലാരേയും അതുപോരെ”

“അതുമതി വിജയ് എന്റെ മോൾക്ക് കുഴപ്പം ഒന്നുമില്ലെന്ന് അറിഞ്ഞല്ലോ.അതുമതി. താങ്ക്സ്ടാ എല്ലാത്തിനും”

ജയൻ തൊഴു കൈയോടെ ഡോക്ടറിനെ നോക്കി.

“ഹേയ് ടാ ഇറ്റ്സ് റ്റൂ ക്രുവൽ.നീ ഇങ്ങനെ എന്നോട് പെരുമാറല്ലേ.അവൾ എന്റെയും മോളല്ലേ അപ്പൊ ഞാൻ അതുപോലെയെ ട്രീറ്റ്‌ ചെയ്യൂ.ബി കൂൾ മാൻ ”

വിജയ് എണീറ്റു വന്നു ജയനെ ആശ്വസിപ്പിച്ചു.

“ഹാ എനിക്ക് അറിയാടാ”

“ഗുഡ് ഇത് ശ്രീകുട്ടീടെ ഹസ് അല്ലേ?

അതേ വിജയ്….. ലുക്ക്‌ അരുൺ ഇത് ഡോക്ടർ വിജയ് എന്റെ ഉറ്റ സുഹൃത്താണ്.അതിലുപരി ബാല്യ കാലം മുതലുള്ള ചങ്ങാതിയും”

ജയൻ അരുണിനെ നോക്കി പറഞ്ഞു.

അരുൺ ഡോക്ടറിനെ നോക്കി ചിരിച്ചു.

ആ പുഞ്ചിരിയിൽ ഭാര്യയെ രക്ഷിച്ചതിനുള്ള ഒരു ഭർത്താവിന്റെ നന്ദിയും കടപ്പാടും വിജയ് കണ്ടു.

അദ്ദേഹം അവനെയും ആശ്വസിപ്പിച്ചു.

“Okkdaa കാണാം…. എനിക്ക് വേറെയും കുറച്ചു കേസ് അറ്റൻഡ് ചെയ്യാനുണ്ട്”

“ശരിടാ നിന്റെ ടൈം ഞങ്ങൾ വേസ്റ്റ് ആക്കുന്നില്ല and എഗൈൻ താങ്ക്സ് for എവെരി തിങ്”

“എന്താടാ കൊച്ചു പിള്ളേരെ പോലെ. നീ സ്ഥലം വിട് വേഗം കൂടുതൽ ഷോ കാണിക്കാതെ”

കപട ഗൗരവത്തോടെ ഡോക്ടർ വിജയ് ജയനെ ക്യാബിനിൽ നിന്നും ഓടിച്ചു വിട്ടു.

റൂമിനു വെളിയിലേക്ക് ഇറങ്ങിയതും ശ്രീക്കുട്ടിയുടെ അമ്മ ഓടി വന്ന് ജയനെ കെട്ടിപിടിച്ചുകൊണ്ടു നോക്കി.

ആ നോട്ടം കണ്ടപ്പോഴേ തന്റെ ഭാര്യ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ജയന് മനസിലായിരുന്നു.

“വീണേ നമ്മുടെ മോൾക്ക് കുഴപ്പമൊന്നുമില്ല.ഷി ഈസ്‌ പെർഫെക്ട്ലി അൽറൈറ്”

ജയൻ വീണയെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.

“ആണോ ജയേട്ടാ.. എനിക്ക് മോളെ ഒരുനോക്ക് കാണാൻ പറ്റുവോ ”

വിതുമ്പിക്കൊണ്ട് വീണ ചോദിച്ചു.

“നമുക്ക് നാളെ കാണാം പറ്റും.. നമ്മുടെ മോള്  ഇപ്പൊ സെഡേഷനിൽ ആയിരിക്കും. വെറുതെ ബുദ്ധിമുട്ടിക്കണ്ട ”

ജയൻ പറയുന്നത് കേട്ട് ശരിയെന്ന മട്ടിൽ വീണ തലയാട്ടി.

അവൾ ആകെ ക്ഷീണിതയായിരുന്നു.

അത് മനസ്സിലായതും ജയൻ തന്റെ ഭാര്യയെയും കൊണ്ടു ക്യാന്റീനിലേക്ക് നടന്നു.

ചിന്മയി അരുണിനെ ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും അവൻ കൂട്ടാക്കിയില്ല.

ICU വിന് പുറത്ത് തന്നെ അവൻ കാത്തിരുന്നു.

ശ്രീക്കുട്ടിയോട് മാപ്പിരക്കുന്ന പോലെ.

ഇടനാഴിയിലെ ആ ഇരുമ്പ് കസേരയിൽ അവൻ ഇരുന്നും നടന്നും നേരം വെളുപ്പിച്ചു.

കാലത്ത് 9 മണിക്ക് തന്നെ വിസിറ്റേഴ്സിനെ ICU വിലേക്ക് അലൗഡ്‌ ചെയ്തു.

ഓരോരുത്തരായി കണ്ടിറങ്ങുമ്പോഴും തന്നെ ദയനീയത നിറഞ്ഞ കണ്ണുകളോടെ നോക്കുന്നത് അരുൺ ശ്രദ്ധിച്ചിരുന്നു.

എല്ലാവരും കണ്ടു കഴിഞ്ഞെന്നു ഉറപ്പ് വരുത്തിയതും ശ്രീക്കുട്ടിയെ ഒരു നോക്ക് കാണാനായി അവൻ എണീറ്റു.

ICU വിന് മുൻപിൽ എത്തിയതും അച്ഛൻ രാമനാഥൻ അവനെ തടഞ്ഞു.

ഒന്നും മനസിലാവാതെ എന്താണെന്ന അർത്ഥത്തിൽ അരുൺ അച്ഛനെ തുറിച്ചു നോക്കി.

“മോൾക്ക് നിന്നെ കാണണ്ടെന്നു പറഞ്ഞെടാ ഒന്നും വിചാരിക്കല്ലേ കേട്ടോ ”

അച്ഛന്റെ വാക്കുകൾ കേട്ടതും ചെവിയിൽ ഈയം ഉരുക്കിയൊഴിക്കുന്നത് പോലെയാണ് അരുണിന് അനുഭവപ്പെട്ടത്.

സങ്കടം സഹിക്കാനാവാതെ അവൻ പുറത്തേക്കിറങ്ങി പോയി.

ശ്രീക്കുട്ടിയെ ഒരു നോക്ക് കാണാൻ പറ്റാത്ത വിഷമവും അതിലുപരി അവൾ കാണണ്ടെന്നു പറഞ്ഞതിലുള്ള വിഷമം കൂടിയായപ്പോൾ അരുണിന് ഭ്രാന്ത്‌ പിടിക്കുന്ന പോലെയായി.

നെഞ്ചിനുള്ളിൽ കിടന്ന് പെരുമ്പറ കോട്ടും പോലെ അവന്റെ ഹൃദയം ഉച്ചത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു.

പക്ഷെ ആ മിടിപ്പ് കേട്ടത് ആകെ ഒരാൾ മാത്രമായിരുന്നു.

അവന് സമീപം മറഞ്ഞിരിക്കുന്നുണ്ടായിരുന്ന ഒരു അരൂപി.

അരുൺ ദൂരേക്ക് നടന്നു മറയുന്നത് ദുഃഖത്തോടെ കണ്ടു നിന്ന അദൃശ്യനായ ആ രൂപം പയ്യെ ഹോസ്പിറ്റലിലേക്ക് തിരിഞ്ഞു നടന്നു.

ICU വിന് മുൻപിലുള്ള ആളുകളെ കണ്ടതും ഒരു നിമിഷം ആ രൂപം തറഞ്ഞു നിന്നു.

കസേരയിൽ ചാഞ്ഞു കണ്ണടച്ചു കിടക്കുന്ന ജാനകിയമ്മയെ കണ്ടതും ആ രൂപത്തിന്റെ കണ്ണുകൾ വിടർന്നു.

അല്പ നേരം ജാനകിയമ്മയെ ആ രൂപം നോക്കി നിന്ന ശേഷം പയ്യെ ICU വിന്റെ അടഞ്ഞു കിടക്കുന്ന വാതിലിലൂടെ യാതൊരു തടസവും കൂടാതെ നൂഴ്ന്നു കയറി.

ICU വിന്റെ മൂക്കിനും മൂലയ്ക്കും ആ  രൂപത്തിന്റെ കണ്ണുകൾ പരതി നടന്നു.

ശ്രീക്കുട്ടി കിടക്കുന്ന ബെഡിലേക്കെത്തിയതും ഒരു നിമിഷം അതിന്റെ കണ്ണുകൾ തറഞ്ഞു നിന്നു.

പയ്യെ ആ രൂപം അങ്ങോട്ടേക്ക് ഒഴുകി വന്നു.

മൂക്കിലൂടെ ട്യൂബ് ഇട്ട് ബെഡിൽ ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ ഉറങ്ങുന്ന അവളെ കണ്ട് ആ രൂപത്തിന്റെ മുഖം ശോകമായി.

ആ അരൂപി സാവധാനം കൈകൾ നീട്ടി അവളുടെ പൂവിതൾ പോലെ മൃദുലമായ മുഖം കൈക്കുമ്പിളിൽ കോരിയെടുക്കാൻ നോക്കി.

പക്ഷെ അതിന്റെ കൈകൾക്ക് ശ്രീക്കുട്ടിയുടെ മുഖം കോരിയെടുക്കുവാനോ ഒന്ന് തൊടുവാനോ സാധിക്കുന്നുണ്ടായിരുന്നില്ല.

നിരാശയോടെ ആ രൂപം തന്റെ കൈകൾ പിൻവലിച്ചു.

ശോകപൂർണമായ ആ മുഖത്തു പയ്യെ വാത്സല്യം നിറഞ്ഞു തുളുമ്പി.

അവളുടെ ഇടതു കൈ ത്തണ്ടയിലെ മുറിവിലേക്ക് ആ രൂപം പയ്യെ നോക്കി.

അതിനു ശേഷം ആ രൂപം കണ്ണുകളടച്ചതും പൊടുന്നനെ അരൂപി ഒരു പുകച്ചുരുളായി മാറുകയും അപ്രത്യക്ഷമാവുകയും ചെയ്തു.

ഹാളിലെ സോഫയിൽ കിടന്ന് ഉറങ്ങുകയായിരുന്നു അരുൺ.

പോടുന്നനെ അവന്റെ ഫോൺ ശബ്‌ദിച്ചു.

ഉറക്കപിച്ചിൽ തന്നെ അവൻ ആ കാൾ കണക്ട് ചെയ്തു.

“ഹലോ”

“ഹലോ ടാ മോനെ അച്ഛനാ”

“പറയ്‌ അച്‌ഛാ”

“മോളെ റൂമിലേക്ക് മാറ്റിയിട്ടുണ്ട് നീ കാണാൻ വരുന്നുണ്ടോ അവളെ? ”

അച്ഛന്റെ ചോദ്യം കേട്ടതും അരുൺ ചാടിയെണീറ്റു.

അപ്പോഴേക്കും അവന്റെ ഉറക്കമൊക്കെ ആവിയായിപോയിരുന്നു.

“ഞാൻ വരുവാ അച്ഛാ ഒരു 15 മിനിറ്റ്”

“ശരി മോനെ”

രാമനാഥൻ ഫോൺ കാൾ കട്ട്‌ ചെയ്തു.

അരുൺ വേഗം കുളിച്ചു ഡ്രസ്സ്‌ മാറി ബൈക്കുമെടുത്ത് ഓടി പിടഞ്ഞു ഹോസ്പിറ്റലിലേക്ക് എത്തി.

രാമനാഥൻ പറഞ്ഞതനുസരിച്ചു റൂം നമ്പർ 15 ന് മുൻപിൽ എത്തിയതും അരുണിന്റെ നെഞ്ചോന്ന് പിടച്ചു.

തന്നെ കണ്ടാലുള്ള ശ്രീക്കുട്ടിയുടെ പ്രതികരണം ഓർത്ത് അവൻ ഭയന്നു.

എന്തായാലും വരുന്നിടത്തു വച്ചു കാണാമെന്ന മുൻവിധിയോടെ അവൻ റൂമിന്റെ ഡോർ തുറന്ന് ഉള്ളിലേക്ക് കയറി.

ഈ സമയം മുറിയിൽ വീണ നാരങ്ങയുടെ അല്ലികൾ ഓരോന്നായി ശ്രീയെ കഴിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു.

അവളുടെ ശിരസ്സ് ജയന്റെ നെഞ്ചോട് ചേർത്തു വച്ചിരിക്കുകയായിരുന്നു.

പൊടുന്നനെ റൂമിലേക്ക് കേറി വന്ന അരുണിനെ കണ്ടതും എല്ലാരും സ്തബ്ധരായി

ശ്രീക്കുട്ടി അരുണിന്റെ മുഖം കണ്ടതും പെട്ടെന്ന് വരുണേട്ടൻ ആണെന്ന ഓർമയിൽ ഉള്ളിൽ നിറഞ്ഞ സന്തോഷത്തോടെ ഓടി പോയി അവന്റെ നെഞ്ചിൽ പറ്റിച്ചേരാൻ വെമ്പി.

അവളുടെ മുഖം വിടർന്നു.

ചുണ്ടിൽ ഒരു പുഞ്ചിരി ഉടലെടുത്തതും അപ്പോഴാണ് ഇത് തന്റെ വരുണേട്ടൻ അല്ലെന്നും ആൾടെ ഇരട്ട സഹോദരൻ ആണെന്നുമുള്ള ഓർമ അവളിൽ ഉടലെടുത്തത്.

അപ്പോഴേക്കും അവളുടെ ചുണ്ടിൽ തത്തി കളിച്ചിരുന്ന നനുത്ത പുഞ്ചിരി എങ്ങോട്ടോ പോയി മറഞ്ഞു.

മുഖമൊക്കെ വലിഞ്ഞു മുറുകി രൗദ്ര ഭാവത്തിൽ അവൾ അവനെ തുറിച്ചു നോക്കി.

ശ്രീക്കുട്ടിയുടെ കത്തുന്ന നോട്ടം താങ്ങാനാവാതെ അരുൺ തല താഴ്ത്തി.

ജാനകിയമ്മ ഇത് കണ്ട് എന്തോ പറയുവാൻ തുനിഞ്ഞതും ശ്രീക്കുട്ടിയുടെ ശബ്ദം ആ മുറിയിലാകെ മാറ്റൊലി കൊണ്ടു.

“എനിക്ക് ഇയാളോട് ഒന്നൊറ്റയ്ക്ക് സംസാരിക്കണം”

അവളുടെ ഉറച്ച ശബ്ദം കേട്ടതും മറുപടി പറയാതെ ഓരോരുത്തരായി മുറി ഒഴിഞ്ഞു കൊടുത്തു.

എല്ലാവരും മുറിയ്ക്ക് വെളിയിലായി എന്നുറപ്പ് വരുത്തിയതും ശ്രീ അരുണിനോട് പറഞ്ഞു.

“പോയി ആ വാതിലടക്ക്”

ശ്രീക്കുട്ടിയുടെ ആജ്ഞ കേട്ടതും ഒരു ഭൃത്യനെ പോലെ അരുൺ റൂമിന്റെ വാതിൽ അകത്തു നിന്നും ലോക്ക് ചെയ്തു.

അതിനു ശേഷം അവൻ തിരിഞ്ഞു നിന്നു. ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ഭയത്തോടെ അരുൺ അവൾക്ക് സമീപം അടിവച്ചടി വച്ചു വന്നു നിന്നു.

ശ്രീക്കുട്ടി കട്ടിലിന്റെ ക്റാസിയിൽ ചാരിയിരുന്നു കൊണ്ടു അവനെ തുറിച്ചു നോക്കി.

അവളുടെ മാറി വരുന്ന മുഖ ഭാവങ്ങൾ കണ്ട് അരുൺ തെല്ലൊന്ന് പേടിച്ചു.

ഏതായാലും ഇഞ്ചിഞ്ചായി കൊല്ലുന്നതിനു ഭേദം ഒറ്റയടിക്ക് ചാകുന്നതാണെന്ന ബോധ്യത്തോടെ അവൻ മടിച്ചു മടിച്ചു ശ്രീകുട്ടിക്ക് സമീപം വന്നിരുന്നു.

അരുൺ അടുത്ത് വന്നിരുന്നതും ശ്രീ ആകെ വല്ലാതായി.

അവന്റെ വെള്ളാരം കണ്ണുകളും കോലൻ മുടിയിഴകളും കട്ടി മീശയും ക്ലീൻ ഷേവ് ചെയ്ത മിനുസമാർന്ന താടിയും കണ്ടപ്പോൾ ഒരു നിമിഷം അവൾ വരുണേട്ടനെ ഓർത്തു പോയി.

ഇന്ന് അടുത്തുണ്ടായിരുന്നേൽ എന്നെ പൊന്നു പോലെ സംരക്ഷിച്ചേനെ എന്നവൾ വൃഥാ ആഗ്രഹിച്ചുകൊണ്ടിരുന്നു.

അരുൺ അടുത്തിരുന്നുവെന്ന് ഉറപ്പായതും ശ്രീക്കുട്ടി അരുണിന്റെ കോളറിൽ കയറി പിടിച്ചു.

“വിട് ശ്രീമോളെ എന്താ ഈ കാണിക്കണേ? ”

അരുൺ അവളുടെ കൈ വിടുവിക്കാൻ നോക്കി.

പക്ഷെ ആ പിടുത്തത്തിലെ ദൃഢത കൂടി കൂടി വന്നു.

“എന്നെ ഇനി അങ്ങനെ വിളിച്ചു പോകരുത്… എന്റെ വരുണേട്ടൻ മാത്രാ എന്നെ ശ്രീമോളെ എന്ന് വിളിക്കാറ്… വരുണേട്ടന് മാത്രേ ആ അവകാശമുള്ളൂ. സത്യം പറ എനിക്ക് തിരിച്ചറിവ് ഇല്ലാതിരുന്ന കാലത്ത് എന്തൊക്കെയാ എനിക്ക് സംഭവിച്ചേ? ഞാൻ കോമയിൽ കിടന്നപ്പോൾ മുതലുള്ള കാര്യങ്ങൾ ഓരോന്നായി താൻ ഇവിടെ പാറയണം. എനിക്ക് അത് തന്റെ വായിൽ നിന്നും തന്നെ കേൾക്കണം… പറാ”

ശ്രീക്കുട്ടി അലറിക്കൊണ്ട് അരുണിനെ രൂക്ഷമായി നോക്കി.

ആ നോട്ടം താങ്ങാനത്തെ അവന്റെ തല താഴ്ന്നു.

“എനിക്ക് അത് തന്റെ വായിൽ നിന്നും കേൾക്കണം… സത്യം പറയെടോ എനിക്ക് എന്തൊക്കെയാ പറ്റിയെ?  അത് പറയാതെ തന്നെ ഞാൻ വിടില്ല ”

ശ്രീക്കുട്ടി അരുണിന്റെ കൊങ്ങയ്ക്ക് കേറി പിടിച്ചു.

ആ നീരാളി പിടുത്തത്തിൽ അരുൺ അശക്തനായി മാറി.

അവൾക്ക് ഇത്രയും ആരോഗ്യമൊക്കെയുണ്ടോ എന്നോർത്ത് അവൻ അത്ഭുതപ്പെട്ടു.

“ഞാൻ പറയാ ശ്രീ ”

അരുൺ വിക്കി വിക്കി പറഞ്ഞു.

അത് കേട്ടതും ക്രോധ ഭാവത്തോടെ ശ്രീക്കുട്ടി അവന്റെ കഴുത്തിലെ പിടുത്തതിന് അയവ് നൽകി.

അവൾ കൈ പിൻവലിച്ചതും ഉറക്കെ ചുമച്ചുകൊണ്ടു അരുൺ എണീറ്റു നിന്നു.

അവന്റെ ഉറക്കെയുള്ള ചുമ അവൾക്ക് അസഹനീയമായി തോന്നി.

ചുമച്ചു ചുമച്ചു അരുണിന് തൊണ്ടയിലെ വെള്ളം വറ്റിപോയി.

അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു.

അവന്റെ പരാക്രമം കണ്ട് ശ്രീക്കുട്ടി കൂസലേതു മന്യേ യാതൊരു ഭാവ പ്രകടനങ്ങളും നടത്താതെ തുറിച്ചു നോട്ടം തുടർന്നു കൊണ്ടിരുന്നു.

തൊണ്ടയിലെ പ്രയാസം ഒന്ന് കുറഞ്ഞു വന്നതും അരുൺ അവിടുണ്ടായിരുന്ന സ്റ്റൂൾ വലിച്ചിട്ടു അതിലേക്ക് ഒരു കൈ അകലത്തിൽ അമർന്നിരുന്നു.

ഒരു സ്വയംരക്ഷ എന്ന പോലെ.

ശ്രീക്കുട്ടിയുടെ കണ്ണുകളിൽ തെളിയുന്ന തന്നോടുള്ള വെറുപ്പും വിദ്വേഷവും മാറ്റി കൊടുക്കേണ്ടത് തന്റെ തന്നെ ഉത്തരവാദിത്തം ആണെന്ന് അവന് മനസിലായി.

കഴിഞ്ഞ ഒരു വർഷമായി ശ്രീക്കുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്ന് അറിയാനുള്ള അവളുടെ ആകാംക്ഷ അരുൺ തിരിച്ചറിഞ്ഞു.

അവന്റെ മനസ് പയ്യെ പുറകിലേക്ക് സഞ്ചരിച്ചു ശ്രീക്കുട്ടിയുടെയും അരുണിന്റേയും വരുണിന്റേയും ഭൂത കാലത്തിലേക്ക്.

“ജന്മം കൊണ്ടു രണ്ടാണെങ്കിലും മനസ് കൊണ്ടു ഒന്നായിരുന്നു ഞങ്ങൾ.

എല്ലാവരുടെയും വരുണും അരുണും.

കുടുംബത്തിലെ നല്ല കുട്ടിയുടെ പട്ടം അവൻ മേടിച്ചപ്പോൾ ഞാൻ മിക്കപ്പോഴും മറ്റുള്ളവർക്ക് മുൻപിൽ ഒരു തോന്നിയവാസി ആയിരുന്നു.

“പ്ലസ്ടുവിന് ഉയർന്ന മാർക്ക് വാങ്ങി അവൻ എല്ലാവരുടെയും പ്രതീക്ഷ കാത്തപ്പോൾ ഞാൻ തട്ടിയും മുട്ടിയും ഒക്കെ ആയിരുന്നു പ്ലസ്ടു കഴിഞ്ഞു കൂടിയത്.

ഇതൊക്കെ നിനക്കും അറിയുന്നതല്ലേ? ”

അരുൺ അതും പറഞ്ഞുകൊണ്ട് അവളെ ഉറ്റു നോക്കി

ശ്രീക്കുട്ടി യാതൊരു ഭാവങ്ങളുമില്ലാതെ ഇരിക്കുന്നത് കണ്ട് അരുൺ നിരാശയിലായി.

“അങ്ങനെ അന്ന് ഞങ്ങൾ പിരിഞ്ഞു.

എല്ലാവരുടെയും മുൻപിൽ എന്നും എനിക്ക് നാണക്കേട് ആയിരുന്നു.

പഠിത്തത്തിൽ ആയാലും മറ്റു കാര്യങ്ങൾക്കായാലും ഞാൻ എന്നും അവന് പിറകിൽ ആയിരുന്നു.

ആ ഒരു അപകർഷതാ ബോധം കാരണം പ്ലസ്ടു കഴിഞ്ഞപ്പോ ഞാൻ മനഃപൂർവം എല്ലാരിൽ നിന്നും അകന്നു.

എന്തിന് എന്റെ ജീവന്റെ ജീവനായ വരുണിൽ നിന്നും വരെ.”

അതു പറഞ്ഞപ്പോഴേക്കും അരുൺ വിതുമ്പിപ്പോയി.

വരുണിന്റെ ഓർമ്മകൾ അവനെ അലട്ടിക്കൊണ്ടിരുന്നു.

“അങ്ങനെ ഞാൻ എറണാകുളത്തുള്ള നളിനി ചിറ്റയുടെ വീട്ടിലേക്ക് മാറി.

പിന്നെ എല്ലാവരിൽ നിന്നും ഒരു അകലം പാലിച്ചു ഞാൻ അവിടെ എന്റേതായ പുതിയൊരു ലോകം തീർക്കുകയായിരുന്നു.

എങ്കിലും എപ്പോഴും ഫോൺ വിളികളിലൂടെ വരുണുമായി ബന്ധം സ്ഥാപിച്ചുകൊണ്ടിരുന്നു.

അങ്ങനെ അവിടെ ഡിഗ്രി പഠിത്തം കഴിഞ്ഞ് ഒരു ചെറിയ ജോലിക്ക് ഞാൻ കേറിയപ്പോഴേക്കും വരുൺ അവന്റെ ആഗ്രഹം പോലെ ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി നല്ലൊരു നിലയിലേക്ക് എത്തിയിരുന്നു.”

അരുൺ പറയുന്നത് ശ്രീക്കുട്ടി സാകൂതം കേട്ടുകൊണ്ടിരുന്നു.

അരുൺ പറഞ്ഞ ഓരോ കാര്യങ്ങളും അക്ഷരംപ്രതി ശരിയാണെന്നു അവൾ ഓർത്തെടുത്തു.

പ്ലസ്ടു കഴിഞ്ഞ ശേഷം ഇന്നലെ ആദ്യമായി ആയിരുന്നു ശ്രീക്കുട്ടി അരുണിനെ കാണുന്നത്. എപ്പോഴും അവർ രണ്ടു പേരെയും എല്ലാവർക്കും മാറി പോകുമായിരുന്നു.

ഒരിക്കൽ വരുണേട്ടൻ ആണെന്ന് വിചാരിച്ചു കെട്ടിപിടിച്ചു മുത്തം കൊടുത്തത് അരുണിനാണെന്ന് ചമ്മലോടെ അവൾ ഓർത്തു.

ആ സംഭവം പറഞ്ഞു എപ്പോഴും വരുണേട്ടൻ കളിയാക്കി ചിരിക്കുമായിരുന്നു.

ആ ചിരിയുടെ മനോഹാരിതയും ആകർഷണവും ഒക്കെ തന്നെ വല്ലാതെ മത്തു പിടിപ്പിച്ചിട്ടുണ്ട്.

ആ ചിരി തനിക്ക് എന്നന്നേക്കുമായി നഷ്ട്ടമായല്ലോ എന്നോർത്തപ്പോൾ ശ്രീക്കുട്ടിയുടെ മനസ് നീറി.

“അങ്ങനെ ജോലിക്ക് കേറി കുറച്ചു നാൾ മുന്നോട്ട് പോയപ്പോഴായിരുന്നു ഞാൻ ഒരു പെൺകുട്ടിയെ പരിചയപ്പെടുന്നത്.

നീലിമ എന്നായിരുന്നു പേര്.

ഒരു പക്കാ മോഡേൺ ആയിട്ടുള്ള പെണ്ണായിരുന്നു അവൾ.

ഒരുപാട് നാളത്തെ സൗഹൃദത്തിന് ശേഷം പതിയെ അത് പ്രണയത്തിലേക്ക് വഴി മാറിയിരുന്നു.

അങ്ങനെ ഞങ്ങൾ തകർത്തു പ്രണയിച്ചു മുന്നോട്ട് പൊക്കോണ്ടിരിക്കെ കുറേ അസ്വാരസ്യങ്ങൾ ഞങ്ങൾക്കിടയിൽ വില്ലനായി എത്തിത്തുടങ്ങി.

എപ്പോഴും അടിയും പിടിയും മാത്രമായി കലാശക്കൊട്ട്.

അങ്ങനെ ഒരു ദിവസം അവളൊരു ഗുഡ്ബൈ പറഞ്ഞു എന്നെ വിട്ടു പോയി.

അങ്ങനെ കിട്ടിയ തേപ്പിൽ ആകെ തകർന്നിരിക്കുമ്പോഴായിരുന്നു നിങ്ങളുടെ കല്യാണം ഉറപ്പിച്ചുവെന്ന് പറഞ്ഞുകൊണ്ടുള്ള വരുണിന്റെ ഫോൺ കാൾ എന്നെ തേടിയെത്തിയത്.

അവന്റെയും നിന്റെയും കല്യാണ  നിശ്ചയത്തിന് വരണമെന്ന് ഒരുപാട് ആഗ്രഹിച്ചെങ്കിലും മനസ് അത്രത്തോളം പാകപെട്ടില്ലായിരുന്നു.

അത് കൊണ്ട് തന്നെ വരുണിനെ നേരിടാൻ എനിക്ക് അല്പം ബുദ്ധിമുട്ട് തോന്നി.

അതായിരുന്നു ഞാൻ മാറി നിന്നത്.

പക്ഷെ വിധി മറ്റൊന്നായിരുന്നുവെന്ന് വൈകിട്ട് വന്ന ഫോൺ കോളിലൂടെയാ ഞാൻ മനസിലാക്കിയത്.

അത് കേട്ടതും ശ്രീക്കുട്ടിയുടെ കണ്ണുകൾ പതിയെ നിറഞ്ഞൊഴുകി.

അരുൺ ഇനി പറയാൻ പോകുന്നതെന്താണെന്നുള്ള ഗ്രാഹ്യം അവൾക്ക് നന്നേ ഉണ്ടായിരുന്നു.

ഈ സമയം ശ്രീക്കുട്ടി കിടക്കുന്ന റൂമിനുള്ളിൽ ഒരു മൂലയ്ക് പതിയെ ഒരു ബിന്ദു പോലെ  പ്രകാശം സൃഷ്ടിക്കപ്പെട്ടു.

അത് പയ്യെ വികസിച്ചു വന്ന് ഒരു മനുഷ്യരൂപമായി മാറി.

ബെഡിൽ കിടക്കുന്ന ശ്രീയെയും അവൾക്ക് സമീപം ഇരിക്കുന്ന അരുണിനെയും ആ അരൂപിയുടെ കണ്ണുകൾ നിർവികാരതയോടെ മാറി മാറി നോക്കി.

അരുൺ പറയാൻ പോകുന്ന കാര്യങ്ങൾ എന്താണെന്ന് ശ്രവിക്കുവാനായി അത് തയാറായി.

ഒന്ന് ശ്വാസം വലിച്ചു വിട്ട ശേഷം അരുൺ ശ്രീയുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കിക്കൊണ്ടിരുന്നു.

ആ നോട്ടം ശ്രദ്ധിച്ചതും അവൾ മുഖം വെട്ടിച്ചു.

“ചിന്മയി ചേച്ചി വിളിച്ചു പറഞ്ഞനുസരിച്ചാ ഞാൻ ഓടിപ്പിടഞ്ഞു ഇങ്ങെത്തിയത്.

വന്നപ്പോഴേക്കും അവന്റെ വെള്ള പുതച്ച ശരീരമേ കാണാൻ പറ്റിയുള്ളൂ.

നമ്മളെ എല്ലാവരെയും വിട്ട് അവൻ പോയിരുന്നു മറ്റൊരു ലോകത്തിലേക്ക് ”

അതു പറഞ്ഞു മുഴുവിപ്പിക്കും മുൻപ് അരുൺ പൊട്ടികരഞ്ഞു.

ശ്രീക്കുട്ടിയുടെ മാനസികാവസ്ഥയും മറിച്ചായിരുന്നില്ല.

ഇരമ്പിയാർത്തു വന്ന സങ്കടകടൽ അടക്കി വക്കാൻ അവൾ പാടു പെട്ടു.

അതിനു പ്രതിഫലമെന്നോണം അവളുടെ അധരങ്ങൾ വിറകൊണ്ടു.

കണ്ണുകൾ ഡാം കണക്കെ പൊട്ടിയൊഴുകി.

ക്റാസിയിലേക്ക് തല ചായ്ച്ചു വച്ചു ശ്വാസം എടുക്കാൻ അവൾ പാടു പെട്ടു.

തൊണ്ടകുഴിയിൽ ശ്വാസം കുടുങ്ങി കിടക്കുന്ന പോലെ അവൾക്ക് തോന്നി.

അത് കണ്ടതും മുറിയുടെ മൂലയ്ക്ക് അദൃശ്യനായി നിന്നിരുന്ന അരൂപിയുടെ മുഖത്തു ഒരു തരം നിസ്സംഗത ഭാവം തളം കെട്ടി കിടന്നു.

“അപ്പോഴും നീ കോമയിലായിരുന്നു.

അവനെ അധികം വയ്ക്കരുതെന്ന് എല്ലാവരും പറഞ്ഞപ്പോ പൊതു ശ്‌മശാനത്തിൽ തന്നെ ദഹിപ്പിച്ചു.

അവന്റെ ആഗ്രഹം പോലെ.

ഞാൻ തന്നെ ആയിരുന്നു അന്ത്യക്കർമങ്ങൾ ചെയ്തതും.

അമ്മ പറഞ്ഞു അവനും അതാവും ഇഷ്ടമെന്ന്.

എല്ലാം കഴിഞ്ഞ ശേഷവും ഞങ്ങടെ ആകെയുണ്ടായിരുന്ന പ്രതീക്ഷ നീ മാത്രമായിരുന്നു.

മാസങ്ങളോളം നീ ഒന്നുമറിയാതെ കോമയിൽ കിടന്നപ്പോൾ പോലും പൂർണ ആരോഗ്യത്തോടെ തിരിച്ചു വരുമെന്ന പ്രതീക്ഷയായിരുന്നു ഞങ്ങൾക്ക്.

അതിനായി ഞങ്ങൾ കാത്തിരുന്നു.

എല്ലാവരുടെയും പ്രാർത്ഥനകൾക്ക് ഫലമായി അവസാനം നീ തിരിച്ചു വന്നു.

അത് ഞങ്ങൾക്ക് നൽകിയ സന്തോഷം ചെറുതായിരുന്നില്ല.

അന്ന് നിന്നെ റൂമിലേക്ക് മാറ്റിയപ്പോൾ ഞങ്ങളെല്ലാവരും കാണാൻ വന്നിട്ടുണ്ടായിരുന്നു.

അപ്പോഴായിരുന്നു ഡോക്ടർ ഒരു കാര്യം പറഞ്ഞത്.”

“എന്ത് കാര്യം ”

ശ്രീക്കുട്ടി അരുണിനെ ഭാവഭേദമന്യേ നോക്കി.

ഇനി പറയാൻ പോകുന്ന കാര്യങ്ങൾ ശ്രീക്കുട്ടി ഏത് വിധത്തിൽ എടുക്കുമെന്ന് ഓർത്തു അവന്റെ ഹൃദയം പട പടാന്ന് മിടിച്ചുകൊണ്ടിരുന്നു.

എങ്കിലും ഒന്നും മറച്ചു വയ്ക്കാൻ കഴിയില്ലെന്നുള്ള ബോധം അവനിൽ ഉണ്ടായിരുന്നു.

എല്ലാം ഒരിക്കൽ അവൾ തിരിച്ചറിയേണ്ട സത്യങ്ങളായിരുന്നു.അവളെയും തന്നെയും സംബന്ധിച്ചുള്ള വസ്തുതകൾ.

പയ്യെ അരുണിന്റെ മനസ് 6 മാസം പിറകിലേക്ക് സഞ്ചരിച്ച.

ഭൂതകാലത്തിലേക്ക് ഒരു ഗതകാല സഞ്ചാരം എന്നപോലെ.

ഹോസ്പിറ്റലിലെ ഏറ്റവും മികച്ച റൂമിലെ കട്ടിലിൽ കിടക്കുകയായിരുന്നു ശ്രീക്കുട്ടി.

സെഡേഷനുള്ള മരുന്ന് നൽകിയതിനാൽ  അവൾ ശാന്തമായ മയക്കത്തിലായിരുന്നു.

അവൾക്ക് ചുറ്റും ഒരു കാവൽ പോലെ വീണയും ജയനും ചിന്മയിയും രാമനാഥനും ജാനകിയമ്മയും എല്ലാവരും ഇരിപ്പുണ്ടായിരുന്നു.

മരണത്തെ പോലും തോൽപ്പിച്ചുകൊണ്ടുള്ള അവളുടെ മടങ്ങി വരവിൽ എല്ലാവരും ഒരുപോലെ തൃപ്തരായിരുന്നു.

വീണ തന്റെ മകളുടെ നെറുകയിലൂടെ വാത്സല്യപൂർവ്വം തലോടിക്കൊണ്ടിരുന്നു.

അപ്പോഴും അവളുടെ മനസ് ഒരു യുദ്ധസമാനമായിരുന്നു.

ഉറക്കത്തിൽ നിന്നും എണീറ്റു വരുമ്പോൾ വരുൺ എവിടെന്ന് മോള് ചോദിക്കുമ്പോൾ എന്ത് പറയുമെന്നോർത്തു അവരുടെ മനസ് ഉഴറി.

എല്ലാവരും ഇതേ ചിന്തകളിലൂടെയായിരുന്നു സഞ്ചരിച്ചുകൊണ്ടിരുന്നത്.

ശ്രീയ്ക്കായി ഒരു ഉത്തരം കണ്ടെത്തി വക്കാൻ അവർക്ക് കഴിഞ്ഞില്ല.

റൗണ്ട്സിനു പോകുന്നതിനു മുൻപായി ഡോക്ടർ ജയനെ അടുത്തേക്ക് വിളിപ്പിച്ചു.

റൂമിനു വെളിയിൽ ഇറങ്ങിയതും ജയൻ ഡോക്ടറുടെ കൈകളിൽ പിടിച്ചു തൊഴുകൈയോടെ പറഞ്ഞു.

“ഒരുപാട് നന്ദിയുണ്ട് ഡോക്ടർ എന്റെ മകളെ എനിക്ക് തിരിച്ചു തന്നതിന്’

“ഹേയ് ജയാ നീ എന്തൊക്കെയാ പറയണേ?  ഇട്സ് മൈ ഡ്യൂട്ടി ദാറ്റ്‌സ് ഓൾ.ഈ കമ്മിറ്റ്മെന്റ് ഒന്നും വേണ്ടാന്നെ ഈ കാര്യത്തിൽ ”

ഡോക്ടർ അയാളെ സമാധാനിപ്പിച്ചു.

എങ്കിലും ജയന് ഡോക്ടർ ഒരു ദൈവ ദൂതനെ പോലെ ആയിരുന്നു.

തന്റെ പൊന്നു മകളെ രക്ഷിച്ച കൺകണ്ട ദൈവം.

“ഒരു കാര്യം കൂടി പറയാനുണ്ട് ജയാ.. ഇട്സ് ഇമ്പോര്ടന്റ്റ്‌ ”

ഡോക്ടർ പറഞ്ഞത് കേട്ട് എന്താന്നെന്ന് അറിയാനുള്ള ആകാംക്ഷയിൽ ജയൻ തന്റെ ചെവികൾ കൂർപ്പിച്ചു.

“പറയൂ ഡോക്ടർ”

വേറൊന്നുമല്ല.. മോള് ഇപ്പൊ പെർഫെക്റ്റ്ലി ആൾറൈറ്റ് ആണ്. പക്ഷെ ചെറിയൊരു പ്രോബ്ലം എന്തെന്നാൽ ടെംപോററി ആയി അവൾക്ക് മെമ്മറി ലോസ് സംഭവിച്ചിട്ടുണ്ട്. സോ…”

“നോ…. ”

ഡോക്ടർ പറഞ്ഞു മുഴുവിപ്പിക്കും മുൻപേ ജയന്റെ അലർച്ച അവിടെ മുഴങ്ങി.

ആ വയസ്സനായ പിതാവിനെ സംബന്ധിച്ചിടത്തോളം ഇത് താങ്ങാവുന്നതിനും അപ്പുറമായിരുന്നു.

ശരീരത്തിലാകെ ഒരു തളർച്ച തോന്നിയതും വീഴാതിരിക്കാനായി അദ്ദേഹം അടുത്തുള്ള കൈവരിയിൽ കൈകൊണ്ട് താങ്ങി പിടിച്ചു.

“ഹേയ് ജയൻ… ആർ യു ഓക്കേ? ”

ഡോക്ടരുടെ ചോദ്യം കേട്ടതും ജയൻ തലയാട്ടി.

മിണ്ടാൻ ആവാതെ ഒരു ഊമയെ പോലെ അയാൾ നിസഹായനായി അവിടെ നിന്നു.

അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് ഡോക്ടർ ചുമലിൽ കൈയിട്ടുകൊണ്ടു പറഞ്ഞു.

ഒന്നും ഓർത്തു പേടിക്കണ്ട ജയാ…. ഇത് ടെംപോററി ആയി സംഭവിച്ചതാണെന്ന് ഞാൻ പറഞ്ഞില്ലേ… കുറച്ചു നാൾ കഴിയുമ്പോൾ അവൾക്ക് എല്ലാ ഓർമകളും തിരിച്ചു കിട്ടും ബി കൂൾ ”

ഡോക്ടർ ജയനെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു.

അദ്ദേഹം ഓക്കേ ആയിയെന്ന് അറിഞ്ഞതും ഡോക്ടർ റൗണ്ട്സിനു പോയി.

ജയൻ ഒന്നും മിണ്ടാതെ നേരെ റൂമിലേക്ക് നടന്നു വന്നു.

ജയനെ കണ്ടതും ചിന്മയിടെ മുഖം വിടർന്നു.

“അങ്കിൾ ഡോക്ടർ എന്താ പറഞ്ഞേ? ”

ചിന്മയിടെ ചോദ്യം കേട്ടതും ജയൻ ഒന്ന് ഞെട്ടിക്കൊണ്ട് മുഖം ഉയർത്തി നോക്കി.

എല്ലാവരുടെയും കണ്ണുകൾ തന്നിലാണെന്നു അസ്വസ്ഥതയോടെ അയാൾ തിരിച്ചറിഞ്ഞു.

എങ്കിലും ഇത്രേം കാലം കൂടെ നിന്നവരോട് ഒന്നും മറച്ചു വക്കേണ്ടതില്ലെന്ന് അയാൾക്ക് തോന്നി.

“മോൾക്ക് കുഴപ്പമൊന്നുല്ല… പിന്നെ ടെംപോററി ആയി മെമ്മറി ലോസ് ഉണ്ടാകുമെന്ന പറഞ്ഞത് പേടിക്കാനൊന്നുമില്ല”

ജയൻ പറഞ്ഞു കഴിഞ്ഞതും നിമിഷ നേരത്തേക്ക് റൂമിൽ ആകെ നിശബ്ദത പടർന്നു.

ആരും ഒന്നും മിണ്ടാതെ ഞെട്ടലോടെ ജയനെ തന്നെ നോക്കി.

പൊടുന്നനെ ആരോ വിതുമ്പുന്ന ശബ്ദം കേട്ട് എല്ലാവരും പരസ്പരം നോക്കി.

വീണ മുഖം പൊത്തി കരയുന്നത് കണ്ട് ജാനകിയമ്മ വേഗം വന്ന് അവളെ സമാധാനിപ്പിച്ചു.

ഇതൊക്കെ കേട്ടുകൊണ്ടായിരുന്നു മുറിയിലേക്ക് അരുൺ പൊടുന്നനെ കയറി വന്നത്.

അരുണിനെ കണ്ടതും ജയന് അല്പം ആശ്വാസം തോന്നി.

വരുണിന്റെ വേർപാടിന് ശേഷം അവർക്കാർക്കും ഒരു കുറവ് പോലും വരുത്താതെ നോക്കിയിരുന്നത് അരുൺ ആയിരുന്നു.

വരുൺ ജീവിച്ചിരുന്നപ്പോൾ എങ്ങനായിരുന്നോ അതുപോലെ തന്നായിരുന്നു അരുണും അവർക്ക്.

അരുണിനെ കണ്ടതും ജയൻ നിറഞ്ഞ കണ്ണുകളോടെ അവന്റെ ചുമലിൽ കൈവച്ചു കൊണ്ടു പറഞ്ഞു.

“എന്റെ മോൾക്ക് ഒന്നുല്ലേടാ… ഷി ഈസ്‌ ഫൈൻ.പക്ഷെ അവൾക്ക് നമ്മളെ ആരെയും തിരിച്ചറിയാൻ പറ്റില്ലെന്ന്.. നമ്മളെല്ലാവരെയും അവൾ മറന്നു പോകുമെന്ന്…എന്തിന് നമ്മുടെ വരുണിനെ വരെ ചിലപ്പോ…”

പറഞ്ഞു മുഴുവിപ്പിക്കും മുൻപേ ജയന്റെ വാക്കുകൾ മുറിഞ്ഞു.

വാക്കുകൾ കിട്ടാതെ അയാൾ വിക്കി.

കരച്ചിൽ അടക്കി പിടിച്ചു കൊണ്ടു വിറയ്ക്കുന്ന കൈകൾ ഒരു താങ്ങിനെന്ന പോലെ അരുണിന്റെ ചുമലിൽ അമർന്നിരുന്നു.

അരുൺ ജയനെ ചേർത്തു പിടിച്ചു നിന്നു.

ജയൻ പറഞ്ഞ വാക്കുകൾ കേട്ടതും വീണയുടെ കരച്ചിൽ ഉച്ചത്തിലായി.

അതു കൂടി കണ്ടതോടെ എല്ലാവരും ദുഖത്തോടെ അവിടെ നിന്നു.

വൈകുന്നേരം ആയപ്പോഴേക്കും ശ്രീക്കുട്ടി മയക്കം വിട്ടെണീറ്റു.

എല്ലാവരും പ്രതീക്ഷയോടെ അവൾക്ക് ചുറ്റും വന്നു നിന്നു.

ഡോക്ടറും അസ്സിസ്റ്റിനായി നിക്കുന്ന നഴ്സുമാരും അവളെ ഒന്ന് കൂടി വിശദമായി പരിശോദിച്ചു.

എല്ലാം ഓക്കേ ആണെന്ന് ഉറപ്പ് വരുത്തിയതും ഡോക്ടർ ശ്രീക്കുട്ടിയെ തന്നെ ഉറ്റു നോക്കി.

“മോൾക്ക് എന്നെ മനസ്സിലായോ? ”

ഡോക്ടർ പറഞ്ഞത് കേട്ട് ശ്രീക്കുട്ടി തല ചരിച്ചു നോക്കി.

അവൾക്ക് ആകെ കൂടെ ഒരു വല്ലായ്മ തോന്നി.

ഏതോ ഒരു സുന്ദരമായ സ്വപ്നത്തിൽ നിന്നും ആരോ മനഃപൂർവം വിളിപ്പിച്ചപോലെ അവൾക്ക് തോന്നി.

സ്വപ്നത്തിനു വിഘ്‌നം വന്ന നിരാശയിൽ അവൾ എല്ലാവരെയും തുറിച്ചു നോക്കി.

“മോളെ ഞാൻ ഡോക്ടർ അലക്സ്‌… വെയ്‌ക്കപ്പ് മൈ ഡിയർ….”

ഡോക്ടറെ കണ്ട അവൾ സംഭ്രമത്തോടെ എണീക്കാൻ നോക്കി.

പക്ഷെ ശരീരത്തിലാകമാനം വേദന അവൾക്ക് അനുഭവപ്പെട്ടു.

പൊടുന്നനെ തലയ്ക്കു പുറകിൽ കത്തികൊണ്ട്  കുത്തുന്ന പോലെ വേദന അനുഭവപ്പെട്ടതും അവൾ ചീറ്റലോടെ കണ്ണുകൾ ഇറുക്കിയടച്ചു.

വേദനയ്ക്ക് അല്പം ശമനം വന്നതും നഴ്സുമാരുടെ സഹായത്തോടെ അവൾ എണീറ്റിരുന്നു.

“ഹാാാ ഞാനിതെവിടാ ”

തലയ്ക്കു പിന്നിൽ പതിയെ തഴുകിക്കൊണ്ട് അവൾ ചോദിച്ചു.

ശ്രീക്കുട്ടി ആകെ ക്ഷീണിതയായിരുന്നു.

“മോളിപ്പോ എന്റെ ഹിസ്‌പിറ്റലിൽ ആണുള്ളത്… മോൾക്ക് എന്നെ കാണാമോ ”

ഡോക്ടറുടെ ചോദ്യം കേട്ടതും ശ്രീക്കുട്ടി കണ്ണ് മിഴിച്ചു കൊണ്ടു അയാളെ നോക്കി.

“എനിക്ക് കാണാം ഡോക്ടർ… നന്നായി കാണാം”

“വെരി ഗുഡ്… മോൾടെ പേരെന്താ? ”

അവളുടെ വിഷ്വൽ എബിലിറ്റിക്ക് കുഴപ്പം ഒന്നുമില്ലെന്ന് ഡോക്ടർ മനസിലാക്കി.

ഡോക്ടറുടെ ചോദ്യം കേട്ടതും ശ്രീക്കുട്ടി തന്റെ പേര് ചികഞ്ഞെടുക്കാൻ തുടങ്ങി.

പക്ഷെ അവൾക്ക് ഒന്നും ഓർമ വന്നില്ല.

എന്തൊക്കെയോ ഓർത്തെടുക്കാൻ ശ്രമിച്ചതും അവളുടെ ചെവിയിൽ ചീവീടിനെ പോലെ ആരോ മൂളി തുടങ്ങി.

അസഹനീയമായ ആ ശബ്ദം കേട്ടതും ശ്രീക്കുട്ടി കൈകൾ കൊണ്ടു കാതുകളിൽ കൊട്ടിയടിച്ചു.

“എന്ത് പറ്റി മോളെ പറയ്‌? ”

ശ്രീക്കുട്ടിയുടെ പരാക്രമം കണ്ട് ഡോക്ടർ ചോദിച്ചു.

“അവരോട് ഒച്ചയാക്കല്ലെന്ന് പറയുവോ…എന്റെ ചെവി പൊട്ടണൂ ”

സഹിക്കാൻ വയ്യാതെ വലിഞ്ഞു മുറുകിയ മുഖവുമായി ശ്രീക്കുട്ടി അലറി.

അത് കേട്ടതും ഡോക്ടർ അവളുടെ ചുമലിൽ കൈ വച്ചു.

“മോളെ ദേ നോക്ക്… ഇപ്പൊ അങ്ങനൊന്നുമില്ലല്ലോ… അത് ഈ നഴ്സുമാർ പറ്റിച്ച പണിയാ… അവരുടെ ഫോൺ ബെല്ലടിച്ച ശബ്ദമാ മോള് കേട്ടത്. ഡോക്ടർ അവരെ നല്ല ചീത്ത പറയാം കേട്ടോ”

അതും പറഞ്ഞു കൊണ്ടു ഡോക്ടർ അരികിൽ നിക്കുന്ന നഴ്സുമാരെ മുഖം വെട്ടിച്ചു നോക്കി.

അദ്ദേഹത്തിന്റെ നോട്ടം കണ്ടതും എന്തോ മനസിലായെന്ന അർത്ഥത്തിൽ അവർ തലയാട്ടി.

“കണ്ടില്ലേ മോളെ… അവര് ഫോൺ ഓഫ് ചെയ്തു വച്ചു. ഇനി അങ്ങനെത്തെ ശബ്ദം ഒന്നും ഉണ്ടാവില്ലട്ടോ ”

ഡോക്ടർ പറഞ്ഞത് പതിഞ്ഞ ശബ്ദത്തിൽ കൊട്ടിയടച്ച ചെവികളിലൂടെ അവൾ കേട്ടു.

എങ്കിലും അവൾ കൈകൾ വിടുവാൻ തയാറായിരുന്നില്ല.

ഡോക്ടർ അവളെ നോക്കി കണ്ണിമ ചിമ്മിയതും ശ്രീക്കുട്ടി പയ്യെ തന്റെ കൈകൾ ചെവിയിൽ നിന്നും പിൻവലിച്ചു.

ഇപ്പൊ ശബ്ദമൊന്നും കേൾക്കാതായപ്പോ അവൾക്ക് ആശ്വാസം തോന്നി.

“ഇനി പറയുമോ മോൾടെ പേരെന്താണെന്ന്? ”

ഡോക്ടറുടെ ചോദ്യം കേട്ടതും അവൾ വീണ്ടും സ്വന്തം പേരോർക്കാൻ ശ്രമിച്ചു.

പക്ഷെ നിരാശയായിരുന്നു ഫലം.

“അറിഞ്ഞൂടാ ഡോക്ടർ എന്റെ പേരെന്താണെന്ന്? ”

ദുഃഖത്തോടെ ശ്രീക്കുട്ടി പറഞ്ഞു.

ഏയ്‌ അതിനിപ്പോ എന്താ മോളെ സാരമില്ല കേട്ടോ…. ഡോക്ടർ ചുമ്മാ ചോദിച്ചല്ലേ… അതു വിട് ഈ പുറകിൽ നിൽക്കുന്നവരെയൊക്കെ മോൾക്ക് അറിയാൻ പറ്റുന്നുണ്ടോ? ”

ഇത്രേം നേരം റൂമിലുണ്ടായിരുന്നവർ ഞെട്ടലോടെ ശ്രീക്കുട്ടിയെ ഉറ്റു നോക്കി.

അപ്പോഴാണ് റൂമിലുള്ള മറ്റുള്ളവരെ അവൾ ശ്രദ്ധിച്ചത്.

ഡോക്ടർ പറഞ്ഞത് കേട്ട് ശ്രീക്കുട്ടിയുടെ കണ്ണുകൾ ഓരോ മുഖത്തിലൂടെയും സഞ്ചരിച്ചുകൊണ്ടിരുന്നു.

അവളുടെ കണ്ണുകൾ പതിയുന്ന മുഖങ്ങൾ ഒരുപോലെ വിടരുകയും കണ്ണുകൾ പിൻവാങ്ങുന്ന സമയത്ത് മങ്ങുകയും ചെയ്തുകൊണ്ടിരുന്നു.

ആരെയും തിരിച്ചറിയാതെ ഓരോ മുഖങ്ങളെയും അവളുടെ അവബോധ മനസ് തള്ളി പറഞ്ഞുകൊണ്ടിരുന്നു.

അവസാനം അരുണിലേക്ക് അവളുടെ കണ്ണുകൾ എത്തിച്ചേർന്നു.

അല്പ നേരം അരുണിന്റെ മുഖത്തേക്ക് അവൾ ഉറ്റു നോക്കി.

ശ്രീക്കുട്ടിയുടെ മുഖത്ത് ഭാവഭേദമൊന്നുമില്ലെന്ന് മനസിലായ ഡോക്ടറും മറ്റുള്ളവരും സങ്കടത്തോടെ അരുണിനെ നോക്കി.

അരുണിൽ നിന്നും കണ്ണെടുത്തതും പൊടുന്നനെ അവളുടെ തലയിൽ മിന്നൽപിണർ പോലെ വെളിച്ചം തെളിയുകയും കെടുകയും ചെയ്തുകൊണ്ടിരുന്നു.

അരുണിന്റെ മുഖവും ആ വെള്ളാരം കണ്ണുകളും ഒരു നിഴൽ ചിത്രങ്ങൾ പോലെ പൊടുന്നനെ അവളുടെ മനസിൽ തെളിഞ്ഞും മങ്ങിയും കിടന്നു.

ശരീരമാകെ കറന്റ്‌ അടിക്കുന്ന പോലെ തോന്നിയതും തല പൊട്ടി പുളയുന്ന വേദന അവൾക്ക് അനുഭവപ്പെട്ടു.

ഇരു ചെന്നിയിലും കൈകൾ ചേർത്തു വച്ചു അവൾ കണ്ണുകൾ ബലമായി പൂട്ടി വച്ചു മുഖം താഴ്ത്തി.

“എന്ത് പറ്റി മോളെ? ”

ഡോക്ടർ അവളുടെ നെറുകയിൽ തലോടിക്കൊണ്ട് ചോദിച്ചു.

“അറിയില്ല ഡോക്ടർ…. അയാളുടെ മുഖം കണ്ടപ്പോൾ എന്തോ പോലെ തോന്നി.. പണ്ടെപ്പോഴോ കണ്ടു മറന്ന പോലെ.

അരുണിനെ ചൂണ്ടിക്കൊണ്ട് ശ്രീക്കുട്ടി പറഞ്ഞു.

അതു കേട്ടതും അരുൺ ഞെട്ടലോടെ ശ്രീക്കുട്ടിയെ നോക്കി.

ചിന്മയിയും ജാനകിയമ്മയും വീണയും രാമനാഥനും ജയനും സന്തോഷത്തോടെ അവളെ നോക്കി.

ഡോക്ടർ അതു കേട്ട് നിറഞ്ഞ മനസോടെ അവളോട് വീണ്ടും ചോദിച്ചു.

“എന്തൊക്കെയാ മോൾക്ക് ഓർമ വന്നേ… പറയാമോ? ”

“വേറൊന്നുമില്ല അയാളുടെ കണ്ണുകളും മുഖവും.. അത് എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു ഡോക്ടർ ”

ശ്രീക്കുട്ടി മുഖം കുനിച്ചു.

“സാരമില്ല മോളെ… എല്ലാം വേഗം ശരിയാവും കേട്ടോ. ഇനി വേറൊന്നും ചിന്തിക്കേണ്ട മോൾക്ക് കിടക്കണോ? ”

“ആം വേണം ”

ചിലമ്പിച്ച സ്വരത്തിൽ ശ്രീക്കുട്ടി മറുപടി പറഞ്ഞു.

“കിടന്നോ മോളെ”

ഡോക്ടർ നഴ്സുമാരെ നോക്കി കണ്ണുകൾ കൊണ്ടു ആംഗ്യം കാണിച്ചു.

അവർ വേഗം വന്നു അവളെ കിടക്കുവാൻ സഹായിച്ചു.

ശ്രീ കിടന്നു കഴിഞ്ഞതും വീണ വേഗം വന്ന് അവൾക്ക് ചാരെ വന്നിരുന്നു.

വീണയുടെ മുഖം കണ്ടതും ശ്രീ അവരെ നോക്കി പുഞ്ചിരിച്ചു.

വീണ അത് കണ്ട് സന്തോഷത്തോടെ ചിരിച്ചുകൊണ്ട് അവളുടെ നെറുകയിൽ പതിയെ തലോടിക്കൊണ്ടിരുന്നു.

അവളുടെ മുഖത്തേക്ക് ഉതിർന്നു വീണ മുടിയിഴകൾ ഒതുക്കി വച്ച ശേഷം പുതപ്പ് എടുത്തു അവളെ പുതപ്പിച്ചു.

ശ്രീയുടെ കവിളിൽ പയ്യെ തലോടിക്കൊണ്ടിരുന്നു.

ആ കയ്യുടെ നൈർമല്യത്തിൽ മതി മറന്നു കൊണ്ടു ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ കിടന്നുറങ്ങി.

മകളുടെ നിഷ്കളങ്കമായ ഉറക്കം കണ്ട് ആ അമ്മയുടെ മാറിടം വിങ്ങി.

ശ്രീയെ നെഞ്ചോട് ചേർത്തു വച്ചു ഉറക്കാൻ വീണ വല്ലാതെ കൊതിച്ചു.

അമ്മയുടെ കയ്യിലെ ഇളം ചൂടേറ്റ് ശ്രീക്കുട്ടി ഉറക്കത്തിലേക്ക് വഴുതി വീണു.

അപ്പോഴും അവളുടെ അധരങ്ങളിൽ ഒരു നനുത്ത പുഞ്ചിരി അവശേഷിച്ചിരുന്നു.

ഡോക്ടർമാരും നഴ്സുമാരും പുറത്തു പോയി കഴിഞ്ഞതും എല്ലാവരും അവൾക്ക് ചുറ്റുമായി നിന്നു.

ഒരു കുഞ്ഞിനെ പോലെ വീണയുടെ കൈയിൽ പറ്റി പിടിച്ചു കിടന്നുറങ്ങുന്ന ശ്രീയെ കണ്ട് എല്ലാവരിലും വാത്സല്യം ജനിച്ചു.

“എപ്പോഴും അവളങ്ങനാ ഉറങ്ങുമ്പോഴും ഒരു ചിരി ബാക്കിയുണ്ടാകും മുഖത്ത്. ”

ശ്രീയെ നോക്കിക്കൊണ്ട് വീണ പറഞ്ഞു.

ജയൻ ചിരിച്ചു കൊണ്ട് അതെയെന്ന് തലയാട്ടി.

“എന്നാലും മോളെങ്ങനാ അരുണിനെ തിരിച്ചറിഞ്ഞേ? പ്ലസ് ടു കഴിഞ്ഞ ശേഷം അവൻ പോയതല്ലേ ഇവിടുന്ന്.. പിന്നൊരു മടങ്ങിവരവ് ഇപ്പോഴല്ലേ ഉണ്ടായേ? ”

ജാനകിയമ്മ തന്റെ സംശയം പ്രകടിപ്പിച്ചു.

ആ സംശയത്തിൽ കഴമ്പില്ലാതില്ലെന്ന് മറ്റുള്ളവർക്ക് തോന്നി.

“അതിനുള്ള ഉത്തരം ഞാൻ പറയാം”

അത് വരെ മിണ്ടാതിരുന്ന അരുൺ തന്റെ നിശബ്ദത കൈവെടിഞ്ഞു കൊണ്ട് പറഞ്ഞു.

എല്ലാവരും അമ്പരപ്പോടെ അവനെ നോക്കി.

എന്താണ് പറയാൻ പോകുന്നതെന്ന് അറിയാൻ.

“ശ്രീക്കുട്ടി എന്നെയല്ല കണ്ടത്”

“പിന്നെയോ ”

ചിന്മയി ചാടിക്കേറി ചോദിച്ചു.

“എന്നിലൂടെ വരുണിനെയാണ്….എന്നെ കണ്ടപ്പോൾ അവൾ ഓർത്തെടുത്തത് വരുണിന്റെ മുഖവും കണ്ണുകളുമാണ് അല്ലാതെ എന്നെയല്ല ”

അരുണിന്റെ മറുപടി കേട്ടതും എല്ലാവരും പരസ്പരം ആ ഒരു കാര്യത്തിനോട് പൂർണമായി യോജിക്കുന്ന വിധത്തിലായിരുന്നു അവരുടെ പെരുമാറ്റം.

എല്ലാവരും ചുറ്റും ഇരുന്നുകൊണ്ട് ശ്രീക്കുട്ടിയെ ഒരു കുഞ്ഞിനെ പോലെ പരിചരിച്ചു.

വീണ എങ്ങും മാറാതെ മകൾക്കൊപ്പം തന്നെ സമയം ചിലവഴിച്ചു.

2 ദിനങ്ങളിലെ ആശുപത്രി വാസം കൊണ്ടു ശ്രീക്കുട്ടി വല്ലാതെ വീർപ്പുമുട്ടി.

അതിലുപരി തന്നെ പരിചരിക്കുന്നവരോടുള്ള അപരിചിതത്വം ആ വീർപ്പുമുട്ടൽ ഇരട്ടിയാക്കി മാറ്റി.

അതൊക്കെ തന്റെ അച്ഛനും അമ്മയും ആണെന്നും ബന്ധുക്കൾ ആണെന്നും പഠിച്ചെടുക്കാനും മനസിൽ വയ്ക്കാനും അവൾ പഠിച്ചു തുടങ്ങി.

ഒരു കുഞ്ഞിനെ പോലെ ഓരോ കാര്യങ്ങളും അവൾ പഠിച്ചു തുടങ്ങി.

വീണ അവൾക്ക് അതേ സമയം ഒരു അധ്യാപികയായി മാറി.

സ്നേഹം വാരിക്കോരി തരാൻ ഒരു അച്ഛനെയും അമ്മയെയും കിട്ടിയത് അവൾക്ക് സ്വർഗ്ഗ തുല്യമായിരുന്നു.

എങ്കിലും മറ്റെന്തോ വിടവ് അവളുടെ മനസിൽ നിഴലിച്ചുകൊണ്ടിരുന്നു.

അന്ന് ആദ്യമായി കണ്ട ആ വെള്ളാരം കണ്ണുള്ളവനെ ഒന്നു കൂടി കാണുവാൻ അവളുടെ മനസ് കൊതിച്ചു.

പതിവ് പോലെ ശ്രീക്കുട്ടിയ്ക്ക് ഇഷ്ട്ടമുള്ള ഐസ് ക്രീം വാങ്ങിക്കൊണ്ട് റൂമിലേക്ക് വരികയായിരുന്നു ജയൻ.

വാതിൽ തുറന്നു ഉള്ളിലേക്ക് കയറിയതും വീണയുടെ മടിയിൽ തല വച്ചു കിടക്കുന്ന ശ്രീയെ കണ്ട് ചിരിയോടെ അയാൾ ഡോർ അകത്തു നിന്നും പൂട്ടി.

അച്ചായി പുറകിൽ നിന്നുമുള്ള വിളി കേട്ട് ഒരു നിമിഷം ജയൻ സ്തബ്ധനായി.

മിടിക്കുന്ന ഹൃദയത്തോടെ അയാൾ വെട്ടി തിരിഞ്ഞു പുറകിലേക്ക് നോക്കി.

അപ്പോൾ അയാളെ നോക്കി ചിരിക്കുന്ന ശ്രീയെ ആണ് ജയൻ കണ്ടത്.

അവളുടെ മുഖത്തെ ആ ചിരി കണ്ടതും കേട്ടത് സത്യമാണോ എന്നറിയാൻ ഒന്നുകൂടി തന്റെ മകളെ നോക്കി

“അച്ചായി ”

ശ്രീക്കുട്ടിയുടെ വിളി കേട്ട് ജയൻ ഞെട്ടലോടെ വീണയെയും ശ്രീയെയും മാറി മാറി നോക്കി.

വീണ കള്ള ചിരിയോടെ തന്റെ ഭർത്താവിനെ നോക്കി കണ്ണിറുക്കി.

കേട്ടത് വിശ്വസിക്കാനാവാതെ ജയന്റെ ഉള്ളം പിടഞ്ഞു.

മാസങ്ങൾക്കു ശേഷം തന്റെ മകൾ തന്നെ അച്ഛാ എന്ന് വിളിച്ചത്തിലുള്ള സന്തോഷവും അനുഭൂതിയും ആ മുഖത്ത് പൊട്ടി വിരിയുന്നുണ്ടായിരുന്നു.

അണപൊട്ടിയൊഴുകുന്ന ആനന്ദത്തോടെ നിറഞ്ഞ മനസോടെ അയാൾ ഓടി വന്നു തന്റെ മകളെ ഇറുകെ പുണർന്നു.

ശ്രീക്കുട്ടിയും ജയനെ കെട്ടി വരിഞ്ഞു.

“എന്റെ പൊന്നു മോളെ”

ജയൻ പുലമ്പിക്കൊണ്ട് അവളുടെ നെറുകയിലും കവിളുകളിലും ചുംബനപ്പൂക്കൾ ഉതിർത്തുകൊണ്ടിരുന്നു.

അദ്ദേഹത്തിന്റെ സ്നേഹപ്രകടനം അവളെ കോൾമയിർ കൊള്ളിച്ചു.

“ഇനി എനിക്ക് ചത്താലും കുഴപ്പമില്ല…എന്റെ മോള് എന്നെ അച്ഛയിന്ന് വിളിച്ചില്ലേ.. ഒത്തിരി സന്തോഷായി ”

ജയൻ ആഹ്ലാദത്തോടെ പറഞ്ഞു.

“എനിക്ക് മനസിലാകും അച്ചായി..നിങ്ങളെ രണ്ടു പേരെയും എനിക്ക് വേണം. എനിക്കും നിങ്ങളെ ഒത്തിരി ഇഷ്ട്ടവാ ”

ശ്രീക്കുട്ടി വീണയെയും ജയനെയും ഒരുമിച്ചു കെട്ടിപിടിച്ചുകൊണ്ടു പറഞ്ഞു.

അവർ മതി മറന്നു സ്നേഹം പ്രകടിപ്പിക്കുമ്പോഴായിരുന്നു വാതിലിൽ ഒരു മുട്ടൽ കേട്ടത്.

ജയൻ ആരാണെന്നറിയാനായി അവരെ തന്നിൽ നിന്നും വേർപെടുത്തികൊണ്ടു എണീറ്റു പോയി റൂമിന്റെ വാതിൽ തുറന്നു.

രാമനാഥനും ചിന്മയിയും ജാനകിയമ്മയും കയ്യിൽ കുറേ സാധങ്ങളുമായി ഉള്ളിലേക്ക് കടന്നു വന്നു.

അവരെ കണ്ടതും ശ്രീക്കുട്ടിയുടെ കണ്ണുകൾ വിടർന്നു.

എന്നാൽ അവർ മൂന്നു പേരെ വന്നുള്ളൂ എന്ന് കണ്ടതും നാലാമത്തെ ആൾക്കായി വാതിലിലേക്ക് പ്രതീക്ഷയോടെ അവൾ എത്തി നോക്കി.

പക്ഷെ ആരും വരാത്തതിനാൽ അവളുടെ മുഖം മങ്ങി.

ശ്രീക്കുട്ടിയുടെ ഭാവ മാറ്റം ചിന്മയി നന്നായി ശ്രദ്ധിച്ചിരുന്നു.

“മോള് ആരെയാ നോക്കുന്നെ? ”

ചിന്മയിടെ ചോദ്യമാണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്.

പെട്ടെന്ന് അവൾ സംഭ്രമത്തോടെ ചിന്മയിയെ  നോക്കി.

എന്ത് മറുപടി പറയണമെന്ന് അറിയാതെ അവൾ വിക്കി.

“അരുണിനെയാണോ അവൻ വന്നില്ല മോളെ… നാളെ വരും കേട്ടോ ”

ശ്രീക്കുട്ടിയുടെ മുഖത്തു വിരിഞ്ഞ പരവേശം കണ്ട് ചിന്മയി ചിരിയോടെ പറഞ്ഞു.

അപ്പോഴായിരുന്നു ആ വെള്ളാരം കണ്ണുള്ളവന്റെ പേര് അരുൺ എന്നാണെന്നു അവൾ മനസിലാക്കിയത്.

ഹ്മ്മ്മ് അരുൺ കൊള്ളാം നല്ല പേര്… ആത്മഗതം പറഞ്ഞുകൊണ്ടു ശ്രീക്കുട്ടി ചിരിയോടെ അവരെ നോക്കി.

അന്ന് മുഴുവൻ ശ്രീക്കുട്ടി ചിന്മയിക്കൊപ്പം ചിലവഴിച്ചു.

അതിനോടകം അവൾ ശ്രീയുടെ അടുത്ത കൂട്ടുകാരിയായി മാറിയിരുന്നു.

ഒരുപാട് നേരം അവർ അവൾക്കൊപ്പം ചിലവഴിച്ച ശേഷം തിരിച്ചു വീട്ടിലേക്ക് പോയി.

രാത്രി ആയപ്പോഴായിരുന്നു നാളത്തേക്ക് ഡിസ്ചാർജ് ചെയ്യുകയാണെന്നും വീട്ടിലേക്ക് പോകുകയാണെന്നും ജയൻ അവരോട് പറഞ്ഞത്.

ആദ്യമായി തന്റെ വീട് കാണുന്നതിലുള്ള ആവേശം അവളുടെ മുഖത്ത് ഉണ്ടായിരുന്നു.

പിറ്റേദിവസം രാവിലെ തന്നെ ജയൻ പറഞ്ഞതനുസരിച്ചു അരുൺ കാറുമായി ഹോസ്പിറ്റലിലേക്ക് എത്തി.

റൂമിലേക്ക് പയ്യെ നടന്നു വന്നതും വീണയും ശ്രീക്കുട്ടിയും സാധങ്ങൾ ബാഗിൽ അടുക്കി പെറുക്കുന്ന തിരക്കിൽ ആയിരുന്നു.

റൂമിൽ ആളനക്കം കേട്ട് ശ്രീ തിരിഞ്ഞു നോക്കിയതും കണ്ടത് അരുണിനെയായിരുന്നു.

അവന്റെ വെള്ളാരം കണ്ണുകളിൽ ആയിരുന്നു അവളുടെ കണ്ണുകൾ ഉടക്കി നിന്നത്.

ആ മുഖവും കണ്ണുകളും എവിടൊക്കെയോ തന്റെ ഓർമകളിൽ പൊടി പിടിച്ചു കിടക്കുന്നുണ്ടെന്നു അവൾക്ക് മനസിലായി.

പക്ഷെ എത്ര ശ്രമിച്ചിട്ടും അതെന്താണെന്ന് ഓർത്തെടുക്കുവാൻ അവൾക്ക് സാധിച്ചില്ല.

ഇയാളോട് മാത്രം തോന്നുന്ന അടുപ്പം മറ്റാരോടും അവൾക്ക് തോന്നിയിരുന്നില്ല.

മുൻപ് എപ്പോഴോ ഇയാൾ തന്റെ ആരൊക്കെയോ ആയിരുന്നു എന്ന് അവളുടെ മനസ് പറഞ്ഞുകൊണ്ടിരുന്നു.

ശ്രീക്കുട്ടിയുടെ മതി മറന്നുള്ള നോട്ടം കണ്ട് അരുൺ അവളെ നോക്കി ചിരിച്ചു.

“ഹായ് ശ്രീ ”

അരുണിന്റെ ശബ്ദമാണ് അവളെ മനനങ്ങളിൽ നിന്നും ഉണർത്തിയത്.

“ഹായ് ”

ശ്രീ സൗമ്യമായി പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.

“ഫുഡ് കഴിച്ചോ? ”

“ഹാം കഴിച്ചു ”

ശ്രീക്കുട്ടി തലയാട്ടി.

നിങ്ങളോ എന്ന അർത്ഥത്തിൽ അവൾ കൈ ചൂണ്ടി.

അരുണിനെ എങ്ങനെ അഭിസംബോധന ചെയ്യുമോർത്ത് അവൾ വെപ്രാളപ്പെട്ടു.

“ആഹ് ഞാൻ വരുന്ന വഴിക്ക് കഴിച്ചു.”

അരുൺ മറുപടി പറഞ്ഞു ശേഷം അവളെ നോക്കി പുഞ്ചിരിച്ചു.

ആ ചിരിക്ക് വല്ലാത്തൊരു സവിശേഷത ഉള്ള പോലെ അവൾക്ക് തോന്നി.

എന്നോ കണ്ടു മറന്ന ഒരു ചിരി പോലെ അവൾക്ക് ഫീൽ ചെയ്തു.

“അമ്മായി ഞാൻ അമ്മാവനെ നോക്കിയിട്ട് വരാം”

“ശരി മോനെ ”

സാധങ്ങൾ എടുത്തു വയ്ക്കുന്നതിനിടെ വീണ പറഞ്ഞു.

അരുൺ നേരെ പുറത്തേക്ക് ഇറങ്ങിപോയി.

അവൻ പോയി കഴിഞ്ഞതും ശ്രീക്കുട്ടി വീണയെ ചുറ്റിപ്പറ്റി നിന്നു..

“അമ്മേ”

“എന്താ മോളെ? ”

“ഞാനെന്താ വിളിക്കണ്ടേ? ”

“ആരെയാ മോളെ? ”

വീണ തലയുയർത്തി അവളെ നോക്കി.

“അയാളെ ”

പോയവഴിക്ക് കൈ ചൂണ്ടിക്കൊണ്ട് ശ്രീ പറഞ്ഞു.

അവളുടെ മുഖത്തു വിരിയുന്ന ചെറു നാണം കണ്ട് വീണ കള്ള ചിരിയോടെ അവളെ ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു.

“അവനെ മോള് അരുണേട്ടൻ എന്ന് വിളിച്ചോട്ടോ… പാവമാ നല്ല കുട്ടിയാ അവൻ”

വീണ പറഞ്ഞത് കേട്ട് ശ്രീ തലയാട്ടി.

അവൾ ബെഡിൽ ഇരുന്നുകൊണ്ട് ഇപ്പൊ നടത്താൻ പോകുന്ന യാത്രയെ കുറിച്ച് ചിന്തിതയായി.

ഡോക്ടർനെ കണ്ട ശേഷം ഡിസ്ചാർജ് വാങ്ങി വന്ന് ശ്രീയെയും കൂട്ടി അവർ ഹോസ്പിറ്റലിന് വെളിയിലേക്കിറങ്ങി.

അരുൺ പാർക്കിംഗ്ൽ നിന്നും കാർ എടുത്തുകൊണ്ടു വന്നു സാധങ്ങളൊക്കെ എടുത്തു വച്ചു.

എല്ലാവരും കയറിയിരുന്ന ശേഷം അരുൺ വണ്ടി വിട്ടു.

വഴിയോര കാഴ്ച്ചകൾ കാറിലിരുന്ന് അത്ഭുതത്തോടെ അവൾ കണ്ടുകൊണ്ടിരുന്നു.

അവളുടെ മനസിലേക്ക് ഓടി വന്ന നൂറിലധികം ചോദ്യങ്ങൾക്ക് വീണ ഉത്തരം പറഞ്ഞുകൊണ്ടിരുന്നു.

ഒരു കൊച്ചുകുട്ടിയുടെ കൗതുകം അവളിൽ കണ്ടതും വീണയുടെ മനസ് തെല്ലൊന്ന് പുറകിലേക്ക് സഞ്ചരിച്ചു.

തന്റെ ഒക്കത്തിരുന്ന് ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു തന്നെ വട്ടം കറക്കുന്ന ഒരു 3 വയസ്കാരി കുഞ്ഞു ശ്രീയെ അവൾ ചിരിയോടെ ഓർത്തെടുത്തു.

വഴിയിലെ ഓരോ കാര്യങ്ങളും വീണ അവൾക്ക് ചൂണ്ടി കാണിച്ചു പഠിപ്പിച്ചുകൊണ്ടിരുന്നു.

ഒരു ശിഷ്യയെ പോലെ അവൾ അത് ഓരോന്നും മനഃപാഠമാക്കി.

ആ യാത്ര അവൾ ഒരുപാട് എൻജോയ് ചെയ്തുകൊണ്ടിരുന്നു.

2 മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷം അവർ വലിയൊരു ബംഗ്ളാവിനു മുൻപിൽ എത്തിച്ചേർന്നു.

കാറിൽ നിന്നും ഇറങ്ങിയ ശ്രീക്കുട്ടി ഇത്രേം വലിയ വീട് കണ്ട് അന്തം വിട്ടു വായും പൊളിച്ചു നിന്നു.

അവളുടെ അമ്പരപ്പ് കണ്ട് ജയൻ ചിരിയോടെ അവളുടെ ചുമലിൽ കൈ ചേർത്തു കൊണ്ടു പറഞ്ഞു.

“മോളെ ഇതാണ് നമ്മുടെ വീട്”

ജയൻ പറഞ്ഞിട്ടും വിശ്വസിക്കാനാവാതെ മുഖം വെട്ടിച്ചു ശ്രീ അച്ഛനെ നോക്കി.

ജയൻ അതേയെന്ന മട്ടിൽ തലയാട്ടി.

ജയന്റെ കൈ പിടിച്ചു ശ്രീക്കുട്ടി മുന്നോട്ട് നടന്നു.

അവർക്ക് പുറകെ കയ്യിൽ സാധങ്ങളുമായി വീണയും അരുണും അവരെ അനുഗമിച്ചു.

ആ വലിയ വീടിന്റെ ഹാളിലേക്ക് കയറിയതും ഒരു ഭിത്തിയെ മുഴുവൻ മറയ്ക്കുന്ന രീതിയിൽ തൂക്കിയിട്ടിരിക്കുന്ന ഭീമൻ ചിത്രത്തിലേക്ക് അവളുടെ കണ്ണുകൾ പതിഞ്ഞു.

ജയനെയും വീണയെയും കെട്ടിപിടിച്ചിരിക്കുന്ന ശ്രീക്കുട്ടിയും അടങ്ങിയ ചിത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്.

അവൾ ആകാംക്ഷയോടെ അതിലേക്ക് കണ്ണും നട്ടിരുന്നു.

അതിൽ നിന്നും കണ്ണെടുക്കാൻ അവൾക്ക് തോന്നിയില്ല.

അപ്പൊ ഇതാണല്ലേ എന്റെ വീട്.. എന്റെ അച്ഛന്റെയും അമ്മയുടെയും വീട്.. ഇനി എന്റെയും “

ശ്രീ ആത്മഗതം പറഞ്ഞുകൊണ്ടു ചുറ്റും നോക്കി.

ആ വീടിന്റെ ആഡംബരവും പ്രൗഢിയും അവളുടെ കണ്ണുകൾക്ക് വിരുന്നേകി.

അവൾ അതെല്ലാം കണ്ട് ആസ്വദിച്ചുകൊണ്ടിരുന്നു.

“അവളെ മുറിയിലേക്ക് കൊണ്ടു പോയിക്കോ”

ജയന്റെ ശബ്ദം കേട്ടതും ശ്രീ ഞെട്ടി തിരിഞ്ഞു നോക്കി.

അപ്പോഴേക്കും വീണ അവളുടെ കയ്യും പിടിച്ചു കോണ്ട് സ്‌റ്റെപ്സ് കയറി തുടങ്ങിയിരുന്നു.

വീണയുടെ ഉള്ളം കയ്യിൽ മുറുകെ പിടിച്ചു അല്പം ഭയത്തോടെ അവൾ ഓരോ സ്റ്റെപ്പുകളും സൂക്ഷിച്ചു കയറി.

ഒരു വലിയ റൂമിന് മുൻപിൽ എത്തിയതും വീണ ആ വാതിൽ തള്ളി തുറന്നു.

തുറന്ന വാതിലിലൂടെ ശ്രീയുടെ കയ്യും പിടിച്ചുകൊണ്ടു അവർ നടന്നു.

ആ മുറിയുടെ ഭംഗിയും ലക്ഷ്വറി സെറ്റപ്പും കണ്ട് ശ്രീക്കുട്ടിയ്ക്ക് തല കറങ്ങുന്ന പോലെ തോന്നി.

ഇത്രേം വലിയ സുഖ സൗകര്യങ്ങൾ തനിക്ക് ഉണ്ടെന്ന് സ്വപ്നത്തിൽ പോലും അവൾ വിചാരിച്ചില്ല.

അമ്മ പറഞ്ഞതനുസരിച്ചു ഒരു കുഞ്ഞു വീടും നാട്ടിൻ പുറവും ആയിരുന്നു അവളുടെ മനസ് നിറയെ ഉണ്ടയിരുന്നത്.

ആ വലിയ വീടിനുള്ളിൽ ഒരു റൂമിൽ നിന്നും മറ്റൊരു റൂമിലേക്ക് പോകാൻ ഓട്ടോ വല്ലതും വിളിക്കേണ്ടി വരുമെന്ന് അവൾക്ക് തോന്നി”

“മോളെ ശ്രീ അതാണ് ബാത്രൂം… ഒന്ന് ഫ്രഷ് ആയിക്കോട്ടോ.. പിന്നെ ഈ വാർഡ്റോബ് മൊത്തം മോൾടെ ഡ്രെസ്സുകളാ.. ഇഷ്ട്ടം ഉള്ളത് എടുത്തണിഞ്ഞോ… അമ്മ അടുക്കളയിൽ കാണുവേ ”

വീണ അതും പറഞ്ഞു പോകുവാൻ തുനിഞ്ഞു.

അപ്പോഴേക്കും ശ്രീക്കുട്ടി അമ്മയുടെ കയ്യിൽ കയറി പിടിച്ചു.

വീണ എന്താണെന്ന അർത്ഥത്തിൽ തന്റെ മകളെ നോക്കി.

“അമ്മേ എന്നെ ഒറ്റക്കിട്ടിട്ട് പോവല്ലേ… ഈ വീടും റൂമൊക്കെ കണ്ടിട്ട് പേടിയാവണൂ വല്ലാതെ..”

ശ്രീ ചിണുങ്ങിക്കൊണ്ട് പറഞ്ഞു.

അത് കേട്ടതും വീണ ചിരി തുടങ്ങി. ഹഹഹ.. എന്റെ പൊന്നു വാവേ ഇത് നിന്റെ വീടാ… ഇത് നിന്റെ റൂമും.. പിന്നെന്തിനാ അമ്മയുടെ മോള് പേടിക്കുന്നേ.. ചുമ്മാ ഓരോന്നോർത്ത് ടെൻഷൻ ആവണ്ട കേട്ടോ. ഒന്ന് പോയി ഫ്രഷ് ആവ്… അപ്പോഴേക്കും അമ്മ കഴിക്കാൻ എന്തേലും എടുത്തു വയ്ക്കാം”

വീണ അവളെ സമാധാനിപ്പിച്ച ശേഷം പുറത്തേക്ക് പോയി.

ശ്രീക്കുട്ടിയുടെ കണ്ണുകൾ ആ മുറിയിലാകെ ഓടി നടന്നു.

എല്ലായിടത്തുമുള്ള തന്റെ ഫോട്ടോസ് അത്ഭുതത്തോടെ നോക്കി കണ്ടു.

എല്ലായിടത്തും ഒന്നോടിച്ചു നോക്കിയ ശേഷം അവൾ ബാത്റൂമിലേക്ക് ഫ്രഷ് ആവാനായി കയറി. . . ഹാളിൽ ജയനുമായി സംസാരിച്ചിരിക്കുവായിരുന്നു അരുൺ.

പെട്ടെന്ന് ഒരു അര്ജന്റ് കാൾ വന്നതും അയാൾ അവിടുന്ന് മാറിപ്പോയി.

അപ്പോഴേക്കും ബോറടിച്ച അരുൺ തിരികെ പോകാനായി തീരുമാനമെടുത്ത ശേഷം യാത്ര ചോദിക്കാനായി അടുക്കളയിലേക്ക് നടന്നു.

അവിടെ പണിക്കാരികളുമായി തിരക്കിട്ട അടുക്കളപണിയിൽ ആയിരുന്നു വീണ.

അരുണിനെ കണ്ടതും അവർ ചിരിച്ചു.

“ഇത്രേം നാള് എന്റെ മോള് ഹോട്ടൽ ഫുഡല്ലെ കഴിച്ചേ?  അതൊക്കെ കഴിച്ചു അവളുടെ നാവിലെ രുചിയൊക്കെ പോയി കാണും.. വയറും കേടായിക്കാണും.. അതോണ്ട് ഞാൻ എന്റെ മോൾക്ക് അവൾക്കിഷ്ട്ടപ്പെട്ട ഫുഡ് ആക്കുവാ അരുണേ ”

“ആയ്ക്കോട്ടെ അമ്മായി ഞാൻ പോകുവാണെന്ന് പറയാൻ വന്നതാ”

“എങ്ങോട്ട് പോകാൻ ”

പുരികം ഉയർത്തി വീണ അവനെ തുറിച്ചു നോക്കി.

“വീട്ടിലേക്ക് തന്നെ കുറച്ചു ബിസി ആയിരുന്നു”

അരുൺ പോകാനായി തയാറെടുത്തു.

“അതൊന്നും പറ്റില്ല അരുണേ.. ഞാൻ ആക്കുന്ന ഫുഡൊക്കെ കഴിച്ചു നീ വീട്ടിലേക്ക് പോയാൽ മതി കേട്ടല്ലോ? ”

വീണയുടെ ശബ്ദത്തിലെ ആജ്ഞയുടെ ധ്വനി തിരിച്ചറിഞ്ഞതും അരുൺ അവിടെ തന്നെ നിൽക്കാൻ നിർബന്ധിതനായി.

“അരുണേ”

അവൻ പോകാൻ തിരിഞ്ഞതും വീണ അവനെ പിറകിൽ നിന്നും വിളിച്ചു.

“എന്താ അമ്മായി ”

മോൻ പോയി ശ്രീയെ വിളിച്ചിട്ട് വരുവോ ഫുഡ് കഴിക്കാൻ”

“ഹാ ഞാൻ വിളിക്കാം അമ്മായി”

“ശരി മോനെ ”

വീണ വീണ്ടും അടുക്കള ജോലിയിൽ വ്യാപൃതയായി.

അരുൺ ചടപ്പോടെ സ്‌റ്റെപ്സ് ഓരോന്നായി കയറിക്കൊണ്ടിരിക്കുന്നു.

ഈ സമയം ശ്രീക്കുട്ടി നല്ലൊരു കുളിക്ക് ശേഷം പുറത്തിറങ്ങാൻ നോക്കുമ്പോഴാണ് ഡ്രസ്സ്‌ എടുത്തിട്ടില്ലെന്നുള്ള കാര്യം ഓർത്തത്.

നേരത്തെ ഇട്ട മുഷിഞ്ഞ ഡ്രസ്സ്‌ ഒന്നുകൂടി ഇടാൻ അവൾക്ക് മടിയായി.

ബാത്‌റൂമിൽ തൂക്കിയിട്ടിരിക്കുന്ന വലിയ ടവൽ കണ്ടതും ഒരു മുലക്കച്ച പോലെ അവൾ അത് തന്റെ മനോഹരമായ ഉടലിലൂടെ എടുത്തണിഞ്ഞു.

അത് അണിഞ്ഞതും അവളുടെ മനോഹരമായ  ആകാരവടിവുകൾ അതിലൂടെ വ്യക്തമായി കാണുന്നുണ്ടായിരുന്നു.

നനഞ്ഞ മുടിയിഴകൾ തോർത്തിക്കൊണ്ട് ഈറനോടെ അവൾ ബാത്റൂമിന്റെ ഡോർ തുറന്ന് വെളിയിലേക്കിറങ്ങി.

കാൽമുട്ട് വരെ അവളുടെ നഗ്നതയെ മറച്ച ആ ടവൽ അവളുടെ മനോഹരമായ കണങ്കാലുകളെ മറയ്ക്കാൻ വിട്ടുപോയി.

സുന്ദരമായ അവളുടെ വെണ്ണ തുടകളും പാദങ്ങളും പുറത്തേക്ക് അനാവൃതമായി

വെള്ള തുള്ളികൾ അവളുടെ പാദങ്ങളിലൂടെ അനന്തമായി ചുംബിച്ചുകൊണ്ട് നിലത്തേക്ക് മടിയോടെ ഊർന്നിറങ്ങി.

ശ്രീക്കുട്ടി കനമുള്ള ടവൽ വച്ചു മുടിയുണക്കാൻ തുടങ്ങിയതും അരുൺ റൂമിലേക്ക് കയറി വന്നതും ഒരുമിച്ചായിരുന്നു.

അരുണിനെ കണ്ടതും ഞെട്ടലോടെ ശ്രീക്കുട്ടി മാറിന് മുകളിൽ കൈകൾ പിണച്ചു വച്ചു അലറി.

ശ്രീക്കുട്ടിയെ അങ്ങനൊരു വേഷത്തിൽ കണ്ട അരുൺ പൊടുന്നനെ സ്തബ്ധനായി നിന്നു.

ശ്രീയുടെ അലർച്ച കേട്ടപ്പോഴാണ് അവൻ ഞെട്ടലോടെ കണ്ണടച്ച് പിടിച്ചു റൂമിനു വെളിയിലേക്കിറങ്ങിയത്.

ഇമ്മാതിരി അമളി ജീവിതത്തിൽ ഇതുവരെ പറ്റിയിട്ടില്ലെന്നോർത്ത് അവന് സ്വയം നാണക്കേട് തോന്നി.

ചളിപ്പോടെ അവൻ വേഗം താഴേക്കിറങ്ങി വന്നു.

ഭക്ഷണ സാധങ്ങൾ ഡൈനിങ്ങ് ടേബിളിൽ നിരത്തി വച്ച ശേഷം ശ്രീയെ കാണാത്തോണ്ട് വീണ അവളെയും തിരക്കി റൂമിലേക്ക് പോയിരുന്നു.

അപ്പോഴേക്കും ജയനും അരുണും ടേബിളിനു ചുറ്റുമായി ഇരുന്നു.

വീണ പിടിച്ച പിടിയാലേ ശ്രീക്കുട്ടിയെയും കൊണ്ടു താഴേക്കിറങ്ങി വന്നു.

ഡൈനിങ്ങ് റൂമിലേക്ക് വന്നതും അരുണിനെ നേരിടാൻ അവൾ വല്ലാതെ ബുദ്ധിമുട്ടി.

അരുണിനും മറിച്ചായിരുന്നില്ല.

ശ്രീ വരുന്നത് കണ്ടതും അവൻ മുഖം താഴ്ത്തിയിരുന്നു.

അവളുടെ മുഖത്തേക്ക് നോക്കാൻ അവന് ചമ്മൽ തോന്നി.

ശ്രീക്കുട്ടിയ്ക്ക് ഇഷ്ട്ടപ്പെട്ട കോഴി വറുത്തതും മറ്റും എല്ലാം വീണ വിളമ്പിയതിനാൽ ഭക്ഷണ സാധങ്ങൾക്കൊണ്ട് ഡൈനിങ്ങ് ടേബിൾ നിറഞ്ഞു കിടക്കുവായിരുന്നു.

ശ്രീക്കുട്ടി അന്ധാളിപ്പോടെ ഭക്ഷണ സാധങ്ങൾ ഓരോന്നായി നോക്കിക്കണ്ടു.

അവൾ ആദ്യമായിട്ടായിരുന്നു ഇത്രേം വിഭവങ്ങൾ ഒരുമിച്ചു കാണുന്നത്.

കണ്ണും മിഴിച്ചുകൊണ്ടു വീണയെ അവൾ നോക്കി.

“മോള് കഴിക്ക് നിനക്ക് വേണ്ടിയാ അമ്മ ഇതൊക്കെ ഒരുക്കിയെ”

വീണ വാത്സല്യപൂർവ്വം അവളുടെ നെറുകയിൽ തലോടി.

അതിനു ശേഷം അവളെക്കൊണ്ട് ഓരോ വിഭവങ്ങളും പയ്യെ ഊട്ടിച്ചുകൊണ്ടിരുന്നു.

അച്ഛന്റെയും അമ്മയുടെയും മതി മറന്നുള്ള സ്നേഹ പ്രകടനത്തിൽ ശ്രീ ലയിച്ചങ്ങനിരുന്നു.

രണ്ടു പേരും മത്സരത്തോടെ അവൾക്ക് ഭക്ഷണം വാരി നൽകി.

അരുൺ ഇതൊക്കെ കണ്ടുകൊണ്ട് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു.

അവരുടെ സ്വകാര്യതയിൽ താൻ ഒരു കട്ടുറുമ്പിനെ പോലെ ആയെന്ന് അവന് തോന്നി.

എത്രയും വേഗം ഭക്ഷണം കഴിച്ച ശേഷം സ്ഥലം കാലിയാക്കാൻ വെമ്പുന്ന മനസുമായി അവൻ സമയം മുന്നോട്ട് തള്ളി നീക്കിക്കൊണ്ടിരുന്നു.

ഭക്ഷണത്തിനു ശേഷം ഒന്ന് എണീറ്റു നിക്കാൻ നോക്കിയതും നിയന്ത്രണം വിട്ടുപോയ അവൾ കസേരയിലേക്ക് അമർന്നിരുന്നു.

ഭക്ഷണം കഴിച്ചു വയറു ഫുള്ള് ആയതിനാൽ ശ്രീക്കുട്ടിയ്ക്ക് പെട്ടെന്ന് എണീക്കാൻ സാധിച്ചില്ല.

അവൾ വയറും താങ്ങിക്കൊണ്ട് പതുക്കെ എണീറ്റു.

“മോളെ ഈ പായസം കൂടി കുടിച്ചോ ”

ജയൻ മകൾക്കു നേരെ പായസം അടങ്ങിയ ഗ്ലാസ് വച്ചുനീട്ടി.

അതുംകൂടി കണ്ടതോടെ ശ്രീയ്ക്ക് ബോധം പോകുന്ന പോലെയായി.

അവളുടെ മുഖത്ത് നിസഹായത നിറഞ്ഞ് തുളുമ്പി.

അത് മനസ്സിലാക്കിയതും വീണ അവളുടെ രക്ഷയ്ക്കെത്തി.

“ഇനി പിന്നെ മതി…. അവൾക്ക് വയറു നിറഞ്ഞു കാണും ജയേട്ടാ”

“ശരി മാഡം “

ജയൻ കണ്ണിറുക്കി ചിരിച്ചുകൊണ്ട് ഹാളിലേക്ക് പോയി.

വാഷ് ബേസിനിൽ നിന്നും കൈ കഴുകിയ ശേഷം പോകുന്ന പോക്കിൽ അരുണിനെ ഒന്ന് നോട്ടമിട്ടുകൊണ്ട് അവൾ സ്‌റ്റെപ്സ് കയറി റൂമിലേക്ക് പോയി.

വീണയോടും ജയനോടും യാത്ര പറഞ്ഞ ശേഷം അവൻ പോകാനായി ഇറങ്ങി.

പക്ഷെ മുൻപത്തെ സംഭവം തന്നെ അവന്റെ മനസിൽ തങ്ങി നിന്നിരുന്നു.

മുറിയിലേക്ക് അനവസരത്തിൽ കേറി വന്ന നിമിഷത്തെ പഴിച്ചുകൊണ്ട് അവളോട് മാപ്പ് പറയുവാനായി അരുൺ തിരിച്ചു വന്നു സ്‌റ്റെപ്സ് കയറിക്കൊണ്ടിരുന്നു.

ശ്രീയുടെ റൂമിനു പുറത്തേറ്റിയതും അടഞ്ഞു കിടക്കുന്ന വാതിലിൽ അവൻ ശക്തമായി മുട്ടി.

കൈപ്പത്തി കൊണ്ടു രണ്ടു മൂന്ന് തവണ മുട്ടിയപ്പോഴേക്കും ശ്രീ വന്നു വാതിൽ തുറന്നു.

മുൻപിൽ നിൽക്കുന്ന ആളെ കണ്ട് ആശ്ചര്യത്തോടെ ചിരിക്കണോ കരയണോ എന്നോർത്ത് അവൾ വീണ്ടും കുഴങ്ങി.

ഒന്നും മിണ്ടാനാകാതെ ശില കണക്കെ തറഞ്ഞു നിന്നു.

തന്നെ കണ്ടതും വിടർന്നു വന്ന അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കികൊണ്ട് അരുൺ പറഞ്ഞു.

“സോറി ശ്രീ… നേരത്തെ അറിയാതെ കേറിപ്പോയതാ എന്നോട് ക്ഷമിക്ക്.. ഞാൻ ഒന്നും കണ്ടിട്ടില്ല കേട്ടോ”

നിഷ്കളങ്കതയോടെയുള്ള അരുണിന്റെ പറച്ചിൽ കേട്ട് ശ്രീക്കുട്ടിയ്ക്ക് ചിരി പൊട്ടി.

എങ്കിലും അവൾ അത് പുറത്തേക്ക് കാണിച്ചില്ല.

ചുണ്ട് കടിച്ചു പിടിച്ചു അവനെ നോക്കി നിന്നു.

“സാരല്യ അരുണേട്ടാ.. എന്റെ മിസ്റ്റേക്ക് അല്ലേ ഡോർ അടക്കാതെ പോയത്.. അരുണേട്ടൻ ടെൻഷൻ ആവണ്ട.. എനിക്ക് പരിഭവം ഒന്നുമില്ലട്ടോ ”

തന്റെ സ്വതസിദ്ധമായ നുണക്കുഴി കാണിച്ചു കൊണ്ടു ശ്രീക്കുട്ടി പുഞ്ചിരിച്ചു.

ഒരു നിമിഷം അവളുടെ ആ ചിരിയിൽ അരുൺ മതി മറന്നു പോയെങ്കിലും സ്വബോധം വീണ്ടെടുത്ത് അവൻ വീണ്ടും പറഞ്ഞു തുടങ്ങി.

“ഞാൻ പൂവാണ് ശ്രീ പിന്നൊരിക്കൽ കാണാം.. ബൈ”

“അപ്പൊ ഇനി എപ്പോഴാ കാണാ”

മുഖം ചുളിച്ചുകൊണ്ടുള്ള ശ്രീയുടെ ചോദ്യം കേട്ടതും പോകാനായി തിരിഞ്ഞ അരുൺ  വീണ്ടും പുറകിലേക്ക് അവളെ തിരിഞ്ഞു നോക്കി.

“അറിയില്ല എപ്പോഴേലും വരാം”

“ഞാൻ വിളിച്ചാൽ വരാതിരിക്കുവോ ”

ശ്രീയുടെ പരിഭവം നിറഞ്ഞ ചോദ്യം കേട്ടതും എന്ത് മറുപടി പറയണമെന്ന് ഓർത്ത് അവന് തലക്ക് ചൂട് പിടിച്ചു.

ശ്രീയോട് എന്താണ് പറയേണ്ടതെന്ന് അവനൊരു നിശ്ചയവുമില്ലായിരുന്നു.

എന്നാലും അവൻ മറുപടി പറഞ്ഞു.

“ഉറപ്പായും വരാം”

അത് കേട്ടതും ആയിരം നക്ഷത്രങ്ങൾ പൂത്തുത്തളിർക്കുന്നത് അവളുടെ മിഴി മുനകളിലൂടെ അവന് അറിയാൻ പറ്റി.

വിവരിക്കാനാവാത്ത വിധം അവളുടെ മുഖം വിവർണമായി.

സുന്ദരമായ അവളുടെ അധരങ്ങളിൽ എന്തൊക്കെയോ കുസൃതികൾ ഒളിച്ചിരിപ്പുണ്ടെന്ന് അവന് തോന്നി.

ശ്രീയുടെ മുഖത്തു വിരിയുന്ന നാണം കണ്ട് അരുൺ ആകെ ചിന്തിതനായിരുന്നു.

കാരണം പണ്ട് വരുണുമായി ഈ നാട്ടിൽ ഉള്ളപ്പോൾ പോലും തന്നോടൊന്ന് അവൾ മര്യാദക്ക് സംസാരിക്കുകയോ ചിരിക്കുകയോ ചെയ്തിട്ടില്ല.

കാരണം എന്താണെന്ന് വച്ചാൽ തന്റെ സ്ത്രീകളോടുള്ള വിദ്വേഷപരമായ മനോഭാവം തന്നായിരുന്നു.

സ്വന്തം അമ്മായിടെ മകളായിട്ട് പോലും ഞാനവളുടെ മുഖത്ത് നോക്കുകയോ ചിരിക്കുകയോ പേര് ചൊല്ലി വിളിക്കുകയോ ഒന്നും ചെയ്തിട്ടില്ലായിരുന്നു.

വരുൺ ആയിരുന്നു അവൾക്കെല്ലാം.

അത്രേം പൊന്നു പോലെ സ്നേഹിച്ച പെണ്ണിനെ ഒറ്റക്കാക്കിയിട്ട് അവൻ പോയില്ലേ മറ്റൊരിടത്തേക്ക്.

അത് ഓർത്തപ്പോഴേക്കും ഉള്ളിൽ സങ്കടം നുരഞ്ഞു പൊന്തിയതും ശ്രീയുമായുള്ള സംസാരം അവസാനിപ്പിച്ച് അവൻ തിരിച്ചു വീട്ടിലേക്ക് പോയി.

പിന്നീടുള്ള ദിവസങ്ങളിൽ ശ്രീയുമായി അരുണിന് യാതൊരുവിധ കോൺടാക്ടും ഉണ്ടായിരുന്നില്ല.

കൂട്ടുകാരുമായി മൊത്തം കറങ്ങിയും ടൂർ പോയും അവൻ സമയം ചിലവഴിച്ചുകൊണ്ടിരുന്നു.

ഒരാഴ്ചയ്ക്ക് ശേഷം അവൻ വീട്ടിൽ തിരിച്ചെത്തിയ ദിവസം ആയിരുന്നു അന്ന്.

പതിവ് പോലെ 11 മണിക്ക് ഉറക്കം കഴിഞ്ഞു എണീറ്റ അവൻ താഴേക്ക് ഇറങ്ങി ചെന്നതും കണ്ടത് ശ്രീയും ജയനും വീണയും സോഫയിൽ ഇരുന്നു വർത്തമാനം പറയുന്നതായിരുന്നു.

അവർക്ക് സമീപം വിശേഷങ്ങൾ പങ്കു വച്ചു കൊണ്ടു ചിന്മയിയും രാമനാഥനും ജാനകിയമ്മയും ഉണ്ടായിരുന്നു.

അപ്പോഴാണ് ശ്രീ താഴേക്കിറങ്ങി വരുന്ന അരുണിനെ കണ്ടത്.

മഴ കാത്തിരുന്ന വേഴാമ്പലിനെ പോലെ കാത്തു കാത്തിരുന്ന മുഖം പൊടുന്നനെ കണ്മുൻപിൽ കണ്ടതും ദർശന സൗഭാഗ്യം ലഭിച്ച ആനന്ദത്താൽ ശ്രീക്കുട്ടി അവനെ നോക്കി പുഞ്ചിരിച്ചു.

വൈകി എണീറ്റു വന്നതിന്റെ നാണക്കേടിൽ  അരുണും ചമ്മിയ ചിരി ചിരിച്ചു.

അവന്റെ മുഖത്തു മിന്നി മറയുന്ന ഭാവങ്ങൾ കണ്ട് അവൾക്കും ചിരി പൊട്ടി.

“ഓഹ് വന്നല്ലോ സാറ്… വെയിൽ മൂട്ടിലടിച്ചാലും എണീക്കാൻ പറ്റില്ലല്ലേ ”

ജാനകിയമ്മ മകനെ കളിയാക്കുന്ന മട്ടിൽ പറഞ്ഞ.

അതിഷ്ട്ടപെടാത്ത മട്ടിൽ അവൻ കലിപ്പോടെ സ്വന്തം അമ്മയെ നോക്കി.

“അതൊന്നും സാരമില്ല ഏട്ടത്തി… ടൂർ പോയി വന്ന ക്ഷീണല്ലേ അതാവും ”

വീണ അവനെ സപ്പോർട്ട് ചെയ്തുകൊണ്ടു ക്രോസ്സ് വിസ്താരം തുടർന്നു.

“ഹ്മ്മ്മ് ഒരു പണിയുമില്ലാണ്ട് ഇങ്ങനെ തെണ്ടി തിരിഞ്ഞു നടക്കലാണ് സാറിന്റെ ഹോബി”

ചിന്മയി പുച്ഛത്തോടെ അവനെ നോക്കി.

സ്വന്തം പെങ്ങളായി പോയി അല്ലേ ചവിട്ടി കൂട്ടി ആ മൂലക്കിട്ടേനെ ഞാൻ… പല്ലിറുമ്മിക്കൊണ്ട് അരുൺ മനസ്സിലോർത്തു.

എല്ലാവരും അരുണിനെ കളിയാക്കുന്നത് കണ്ട് ശ്രീക്കുട്ടിക്ക് ഒത്തിരി വിഷമം തോന്നി.

അവന്റെ മുഖം ഒന്ന് മങ്ങിയതും അത് തനിക്ക് സഹിക്കാൻ പോലും പറ്റുന്നില്ലെന്നുള്ള വസ്തുത അപ്പോഴാണ് അവൾ ഞെട്ടലോടെ തിരിച്ചറിഞ്ഞത്.

അല്പ നേരം അവിടെ ചിലവഴിച്ച ശേഷം എല്ലാവരും ഓരോ വീട്ടു വിശേഷങ്ങൾ പറയുന്ന തിരക്കിൽ ആയിരുന്നു.

കുറേ നേരം അതിനിടയിൽ ഇരുന്നു മുഖം കാണിച്ചെങ്കിലും ഉള്ളുകൊണ്ട് ശ്രീക്കുട്ടിക്ക് ആകെ മടുപ്പ് തോന്നിയിരുന്നു.

അവൾ പതിയെ അവിടെ നിന്നും സ്‌കൂട്ടായ ശേഷം ചിന്മയിടെ കൂടെ വീട് മൊത്തത്തിൽ ചുറ്റിക്കണ്ടു.

അതിനിടക്ക് അരുണിനെ കുറിച്ച് പല കാര്യങ്ങളും ശ്രീ ചോദിച്ചറിയുന്നുണ്ടായിരുന്നു.

അങ്ങനെ ചിന്മയിടെ റൂമിൽ നിൽക്കുന്ന സമയത്ത് പെട്ടെന്ന് ഒരു കാൾ വന്നതും സംസാരിച്ചുകൊണ്ട് ചിന്മയി പുറത്തിറക്കിറങ്ങി പോയി.

അവളുടെ റൂമിൽ അല്പ നേരം ഒറ്റക്ക് നിന്നതും ആകെ ബോറടിച്ച ശ്രീക്കുട്ടി പയ്യെ വെളിയിലേക്കിറങ്ങി.

അപ്പോഴാണ് അപ്പുറത്ത് മറ്റൊരു റൂമിന്റെ ഡോർ പാതി തുറന്നിട്ടത് അവളുടെ ശ്രദ്ധയിൽപെട്ടത്.

ഒരു കൗതുകത്തിനു ശ്രീ അങ്ങോട്ട് നടന്നു.

ആ ഡോറിനിടയിലൂടെ റൂമിലേക്ക് അവൾ കയറി.

ആ റൂമിൽ കയറിയതും അവളുടെ വിടർന്ന കണ്ണുകൾ ഞെട്ടലോടെ ചുറ്റുപാടും നോക്കികൊണ്ടിരുന്നു.

മുന്നിലുള്ള കാഴ്ച കണ്ട് അവൾക്ക് തല കറങ്ങുന്ന പോലെ തോന്നി.

ശ്രീ വിശ്വാസം വരാതെ അവിടുള്ള മേശയിൽ ഒരു ബലത്തിനെന്നോണം കൈ താങ്ങ് പോലെ വച്ചു.

ആ മുറിയിലാകെ ശ്രീക്കുട്ടിയുടെ ചിത്രങ്ങൾക്കൊണ്ട് നിറഞ്ഞിരിക്കുവായിരുന്നു.

അവളുടെ വിവിധ പോസിലുള്ള നിരവധി അനവധി ചിത്രങ്ങൾ അതോടൊപ്പം ആ വെള്ളാരം കണ്ണനുമായി കെട്ടിപിടിച്ചുകൊണ്ടുള്ള ചിത്രങ്ങൾ കണ്ടതും അവളിൽ ഒരു കുഞ്ഞു നാണം ഉടലെടുത്തു.

തനിക്ക് ആക്‌സിഡന്റ് സംഭവിച്ചതും കോമയിൽ കിടന്നതും ഓർമ നശിച്ചതും ഒക്കെ ഒരു കഥ പോലെ അമ്മ പറഞ്ഞു തന്നിട്ടുണ്ടായിരുന്നു.

അപ്പൊ എന്റെ ഓർമ്മ നശിക്കുന്നതിനു മുൻപ് എനിക്ക് ഇയാളുമായി എന്തോ ബന്ധം ഉണ്ടായിരുന്നു.

അന്ന് ആദ്യമായി ആശുപത്രിയിൽ വച്ചു കണ്ടപ്പോൾ എങ്ങോ കണ്ടു മറന്ന ഫീൽ ആയിരുന്നു എനിക്ക്.

ആ മുഖം വീണ്ടും കാണുമ്പോഴും ആ വെള്ളാരം കണ്ണുകളിൽ നോക്കിയിരിക്കുമ്പോഴും താൻ സ്വയം മതി മറന്ന് അലിഞ്ഞു പോകുന്നു.

ഉറപ്പായിട്ടും അരുണേട്ടനുമായി എനിക്ക് എന്തോ ബന്ധം ഉണ്ട്.

ശ്രീക്കുട്ടി ചിത്രങ്ങളിലൂടെ കണ്ണോടിച്ചുകൊണ്ടു ഓർത്തു കൊണ്ടിരുന്നു.

അവൾ അവിടുള്ള മേശയിൽ ചാരിയിരുന്നതും ഒരു ഡയറി അവളുടെ കയ്യിൽ തട്ടി താഴേക്ക് പൊടുന്നനെ വീണു.

ശ്രീ സസൂക്ഷ്മം അത് കുനിഞ്ഞെടുത്തു.

അല്പം പഴക്കം ആ ഡയറിക്കുണ്ടെന്ന് അവൾക്ക് തോന്നി.

അവൾ ആ ഡയറിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൊടി ഷാളിന്റെ അറ്റം കൊണ്ടു തുടച്ചു മാറ്റി.

അതിന് ശേഷം അതിന്റെ താളുകൾ ഓരോന്നായി അവൾ മറിച്ചു നോക്കി.

അതിലുള്ള വരികളിലൂടെ പലയാവർത്തി അവളുടെ കണ്ണുകൾ ഓടി നടന്നു.

ചില വരികൾ വായിച്ചപ്പോൾ അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു മുന്നിലുള്ള കാഴ്ചയെ മറച്ചു വച്ചു.

മറ്റു ചില വരികൾ അവളുടെ മനസിൽ ഉടക്കി നിന്നു.

ഒറ്റയിരുപ്പിന് ആ ഡയറി അവൾ വായിച്ചു തീർത്തു.

അപ്പോഴേക്കും ശ്രീക്കുട്ടിക്ക് ആകെ വല്ലാത്തൊരു നഷ്ടബോധം തോന്നി.

എന്തിനെന്നറിയാതെ പൊടുന്നനെ അവൾ വിതുമ്പിപോയി.

ശ്രീയെ റൂമിൽ കാണാതെ തപ്പിയിറങ്ങിയതായിരുന്നു ചിന്മയി.

അപ്പോഴാണ് വരുണിന്റെ റൂമിന്റെ വാതിൽ തുറന്നിട്ടിരിക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടത്.

അത് അടക്കാനായി അങ്ങോട്ടേക്ക് വന്നപ്പോഴേക്കും അതിനുള്ളിൽ നിന്നും അടക്കിപിടിച്ചുള്ള കരച്ചിൽ കേട്ട് ശങ്കയോടെ ചിന്മയി റൂമിലേക്ക് എത്തി നോക്കി.

മേശയിൽ ചാരിയിരുന്നു ഡയറിയും നെഞ്ചോട് ചേർത്തു പിടിച്ചു കൊണ്ടു കണ്ണടച്ച് വിതുമ്പുന്ന ശ്രീയെ ആണ് അവൾ കണ്ടത്.

ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ആന്തലോടെ ശ്രീക്കുട്ടിയെ നെഞ്ചോട് ചേർത്തു പിടിച്ച ചിന്മയി അവളെ സമാധാനിപ്പിക്കാൻ പാടുപെട്ടു.

“എന്തിനാ എന്റെ ചീക്കുട്ടി കരയണേ? ”

ചിന്മയിടെ ചോദ്യം കേട്ടിട്ടും അവൾ വിതുമ്പിക്കൊണ്ടിരുന്നു.

അവളുടെ മാറിൽ ഒരു കൊച്ചുകുഞ്ഞിനെ പോലെ ശ്രീ പറ്റിച്ചേർന്നു.

“പറ മോളെ ചേച്ചിയോട്… എന്താ പറ്റിയെ? ”

ശ്രീയുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തുകൊണ്ട് ചിന്മയി ചോദിച്ചു.

“അതോ ഞാൻ അരുണേട്ടന്റെ ഡയറി വായിച്ചു ചേച്ചി.. ഏട്ടൻ എന്നെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് അപ്പോഴാ നിക്ക് മനസിലായേ.. പാവം എന്നെ വര്ഷങ്ങളായിട്ട് ഒത്തിരി സ്നേഹിക്കുവാണല്ലേ.. എനിക്ക് വയ്യാണ്ടായപ്പോ പോലും എന്നെ കൈ വിടാതെ എന്റെ കൂടെ തന്നെ ഇപ്പോഴും നിൽക്കുവാണല്ലേ? ”

വിതുമ്പിക്കൊണ്ടുള്ള ശ്രീയുടെ കുമ്പസാരം കേട്ട് ചിന്മയി ഞെട്ടിത്തെറിച്ചു.

അവളുടെ ഹൃദയം ഇരട്ടി വേഗത്തിൽ മിടിക്കാൻ തുടങ്ങി.

അരുണിന്റെയല്ല പകരം വരുണിന്റെ ഡയറിയാ മോളെ നീ വായിച്ചതെന്ന് പറയാൻ അവൾ വെമ്പിയെങ്കിലും അവളുടെ നാവിനു ശക്തി ഉണ്ടായിരുന്നില്ല.

കാരണം ഇപ്പോൾ അവളുടെ മൈൻഡിൽ വരുൺ ഉണ്ടായിരുന്നില്ല.

അതുകൊണ്ട് തന്നെ ഭൂതകാലം തൽക്കാലം അവൾ അറിയരുതെന്ന് എല്ലാവരും കൂടിയെടുത്ത തീരുമാനം ആയിരുന്നു.

അതുകൊണ്ട് തന്നെ വരുണിനെ കുറിച്ച് ഒരക്ഷരം അവൾ മിണ്ടിയില്ല.

ചങ്ക് പറിച്ചു സ്നേഹിച്ച വരുണിനെ അരുണായി അവൾ തെറ്റിദ്ധരിച്ചതോർത്ത് ചിന്മയിടെ മനസ് നീറി.

അവളുടെ കണ്ണുകളിൽ അപ്പോഴേക്കും നീർമുത്തുകൾ ഉരുണ്ടു കൂടി പെയ്യാൻ പാകത്തിലായി മാറിയിരുന്നു.

“പറ ചേച്ചി അരുണേട്ടൻ എന്നെ അത്രക്കും സ്നേഹിക്കുന്നുണ്ടല്ലേ? ”

ശ്രീക്കുട്ടി ചിന്മയിയെ കുലുക്കികൊണ്ട് വീണ്ടും ആ ചോദ്യം ആവർത്തിച്ചു.

അവൾ ഇപ്പൊ ഒരു മറുപടി അർഹിക്കുന്നുണ്ടെന്ന് ചിന്മയിക്ക് തോന്നി

കാരണം ആ ഡയറിയിൽ കുറിച്ചിട്ട കാര്യങ്ങൾ അത്രമേൽ മനസിനെ പിടിച്ചുലക്കുന്നതാണെന്ന് ചിന്മയിക്ക് അറിയാമായിരുന്നു.

“അതേ മോളെ അവന് മോളെ അത്രയ്ക്കും ഇഷ്ട്ടവാ”

അത് കേട്ടതും ശ്രീയ്ക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ സാധിച്ചില്ല.

കേട്ടത് ഉൾക്കൊള്ളാനാവാതെ അവളുടെ ചങ്ക് പിടച്ചുകൊണ്ടിരുന്നു.

ആ ഡയറിൽ കുത്തികുറിച്ചിരിക്കുന്ന തന്നോടുള്ള ഇഷ്ട്ടം വെളിവാക്കുന്ന വരികൾ അവളെ വല്ലാതെ സ്വാധീനിച്ചിരുന്നു.

ഒരുപക്ഷെ അരുണേട്ടൻ നേരിട്ട് ഇഷ്ടമാണെന്നു പറഞ്ഞിരുന്നെങ്കിൽ പോലും താനിങ്ങനെ ടെൻസ്ഡ് ആവില്ലായിരുന്നു.

ഇതിപ്പോ എന്നെ കീഴ്‌പ്പെടുത്തി കളഞ്ഞു ആ ഡയറിലെ വരികൾ… ശ്രീ മനസിൽ ഓർത്തുകൊണ്ടിരുന്നു.

പാവം അറിഞ്ഞിരുന്നില്ല ആ ഡയറി മറ്റൊരാളുടെ നെഞ്ചിടിപ്പും ഉയിരും ആയിരുന്നെന്ന്.

“അപ്പൊ ഞാനോ ചേച്ചി?  കോമയിൽ ആകുന്നതിനു മുൻപ് ഞാനെങ്ങനാ അരുണേട്ടനെ സ്നേഹിച്ചിട്ടുള്ളെ? ”

ശ്രീ മുഖമുയർത്തി ചിന്മയിയെ നോക്കി.

“മോളും അവനെ ഒരുപാട് സ്നേഹിച്ചിട്ടുണ്ടായിരുന്നു… ജീവന് തുല്യം.. നിങ്ങളെ പോലെ മറ്റാരും ഇതുവരെ സ്നേഹിച്ചിട്ടുണ്ടാവില്ല.അസൂയ ആയിരുന്നു എല്ലാവർക്കും. കണ്ണ് കൊണ്ടതാ മറ്റുള്ളവരുടെ. അതല്ലേ അന്ന് ആക്‌സിഡന്റ് ഉണ്ടായതും അവൻ ഞങ്ങളെ……”

പറഞ്ഞു മുഴുവിപ്പിക്കും മുൻപേ അവൾ വായടച്ചു.

അപ്പോഴാണ് ചിന്മയിക്ക് തന്റെ അബദ്ധം മനസിലായത്.

അറിയാതെ ഇപ്പൊ വരുണിന്റെ കാര്യം പറഞ്ഞു പോയേനെ എന്നോർത്ത് അവൾ ഭയത്തോടെ ശ്രീക്കുട്ടിയെ നോക്കി.

ചേച്ചി പറഞ്ഞു വന്നത് എന്താണെന്ന് മനസിലാവാതെ ശ്രീ സംശയത്തോടെ പുരികം പൊക്കി.

ചിന്മയി ഒരു ചിരിയുടെ മൂടുപടം അണിഞ്ഞുകൊണ്ടു അവളുടെ കവിളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കണ്ണുനീർ പയ്യെ തുടച്ചു കളഞ്ഞു.

അവളുടെ കരഞ്ഞു കലങ്ങിയ മിഴികളിൽ അവൾ ഒരു ചുംബനം അർപ്പിച്ചു.

“മോള് ഇനി അതൊന്നും ഓർത്ത് വിഷമിക്കണ്ടട്ടോ.. എല്ലാം ശരിയാവും ”

ശ്രീയെ നെഞ്ചോട് ചേർത്തു പിടിച്ചുകൊണ്ടു ചിന്മയി പറഞ്ഞു.

ആ വാക്കുകൾ വല്ലാത്ത ആശ്വാസം നേരുന്ന പോലെ ശ്രീയ്ക്ക് തോന്നി.

അല്പ സമയം കഴിഞ്ഞതും ചിന്മയി അവളുടെ കയ്യിൽ പിടിച്ചുകൊണ്ടു റൂമിൽ നിന്നും വെളിയിലേക്കിറങ്ങി. . . . വൈകുന്നേരം ഹാളിൽ ഇരിക്കുകയായിരുന്നു രാമനാഥനും ജാനകിയമ്മയും.

അവർക്ക് സമീപം ചിന്മയിയും ഉണ്ട്.

അവരെ നോക്കിക്കൊണ്ട് ഭിത്തിയിൽ ചാരി നിൽക്കുകയായിരുന്നു അരുൺ.

അവന്റെ മുഖം ആകെ വലിഞ്ഞു മുറുകിയിരുന്നു.

ശ്രീക്കുട്ടിയും ജയനും വീണയും തിരിച്ചു പോയിട്ട് മണിക്കൂറുകളെ ആയുള്ളൂ.

“നീ എന്ത് പണിയാ കാണിച്ചേ? അവന്റെ ഡയറി എന്റേതാണെന്ന് പറഞ്ഞതെന്തിനാ? ”

കലി തുള്ളിക്കൊണ്ട് അരുൺ അലറി.

അവന്റെ അലർച്ച കേട്ട് ചിന്മയി അല്പം ഭയന്നു.

രാമനാഥനും ജാനകിയമ്മയും ഒന്നും മിണ്ടാതെ പരസ്പരം നോക്കി.

“ടാ ആ സമയത്ത് വേറൊരു വഴിയും ഞാൻ കണ്ടില്ല… അതുകൊണ്ടല്ലേ ”

ചിന്മയി ചിലമ്പിച്ച സ്വരത്തിൽ പറഞ്ഞു.

എന്ന് വച്ച് അത്രേം വലിയൊരു കള്ളം അവളോട് പറയണായിരുന്നോ?  ഉള്ള സത്യം അങ്ങ് തുറന്നു പറഞ്ഞൂടായിരുന്നോ? “

“എന്നിട്ടോ അവള് ചങ്കു പൊട്ടി ചാകാനോ.. പണ്ടൊക്കെ അവന് ഒരു മുറിവ് പറ്റിയാൽ സഹിക്കാൻ പറ്റാത്തവളോടാണോ ഞാൻ വരുൺ മരിച്ച കാര്യം പറയേണ്ടത്? ”

“പറയണമായിരുന്നു എല്ലാ സത്യങ്ങളും പറയണമായിരുന്നു”

“പറഞ്ഞാൽ അത് അവള് എങ്ങനെ സ്വീകരിക്കുമെന്ന് നിനക്ക് അറിയോ? വല്ല കയ്യബദ്ധവും കാണിച്ചാലോ അല്ലേൽ വീണ്ടും അവൾക്ക് എന്തേലും വയ്യാണ്ടായാലോ? ”

ചിന്മയിടെ വാക്കുകൾ കേട്ട് ഒരു നിമിഷം അരുൺ അസ്ത്രപ്രജ്ഞനായി നിന്നു.

ആ ഒരു ചോദ്യത്തിന് മറ്റൊരു മറുപടി അവന്റെ കൈവശം ഉണ്ടായിരുന്നില്ല.

നിന്ന നിൽപ്പിൽ അവൻ വിയർത്തു.

“അതിന് ഇങ്ങനൊക്കെ പറയാനായിരുന്നോ ചേച്ചി…  അവള് നമ്മുടെ വരുണിന്റെ പെണ്ണാ.. അങ്ങനല്ലെ നമ്മളിതുവരെ കണ്ടിട്ടുള്ളേ.. അതു കൊണ്ട് ഇനിയും അങ്ങനെ തന്നെ മതി”

“അതല്ല മോനെ ശ്രീക്കുട്ടി റൂമിൽ വച്ച് വരുന്ണുമൊന്നിച്ചുള്ള ഫോട്ടോസ് കണ്ടു.. ഡയറിയും വായിച്ചു.. അപ്പൊ പിന്നെ അതൊക്കെ എങ്ങനെ സംഭവിച്ചെന്ന് ചോദിക്കുമ്പോ ന്താപ്പാ ഒരു മറുപടി പറയാ.. അവൻ നമ്മളെ വിട്ട് പോയെന്നോ.. ഒരിക്കലും അത് പറയാൻ പാടില്ല.. ചിന്മയി പറഞ്ഞത് തന്നാ ശരി.. അതിനെക്കാൾ നല്ലൊരുത്തരം ശ്രീക്കുട്ടിക്ക് പറഞ്ഞു കൊടുക്കാനില്ല”

അതുവരെ നിശബ്ദനായിരുന്ന രാമനാഥൻ പൊടുന്നതെ തന്റെ മൗനം വെടിഞ്ഞുകൊണ്ട് പറഞ്ഞു.

അരുൺ വിശ്വാസം വരാതെ അച്ഛന്റെ മുഖത്തേക്ക് ചുഴിഞ്ഞു നോക്കി.

അച്ഛൻ ഇങ്ങനൊരു അഭിപ്രായം പറയുമെന്ന് അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.

“ശരിയാ രാമേട്ടാ അത് നല്ലൊരു തീരുമാനാ.. ജാനകിയമ്മ തന്റെ ഭർത്താവിനെ സപ്പോർട്ട് ചെയ്തു.”

“എന്ത് തീരുമാനം അവളെ കള്ളം പറഞ്ഞ് പറ്റിക്കുന്നതോ.? അതോ വരുൺ ആണെന്ന് തെറ്റിദ്ധരിച്ച് എന്നെ സ്നേഹിക്കുന്നതോ? മൂന്ന് പേരോടാ നിങ്ങളി ചതി ചെയ്യാൻ പോണേ.. എന്നോടും ശ്രീയോടും പിന്നെ നമ്മുടെ  വരുണിനോടും ”

ഗത്യന്തരമില്ലാതെ അരുൺ ഉറക്കെ പറഞ്ഞു.

മോനെ ഈ വീട്ടിലേക്ക് വന്നു കേറാൻ ആഗ്രഹിച്ച പെണ്ണാ അവള്… എന്റെ സ്വന്തം മോളെ പോലെ തന്നാ ശ്രീക്കുട്ടിയും… അവളെ വേറൊരു വീട്ടുകാര് സ്വന്തമാക്കുന്നത് കാണാനുള്ള ത്രാണി ഞങ്ങൾക്കില്ല.. ഈ വീടിന്റെ മരുമകളായി വന്നു കേറാൻ ഇനിയും ഒരവസരം ഉണ്ട് മോൻ വിചാരിച്ചാൽ ”

അത്രയും പറഞ്ഞു കൊണ്ട് ജാനകിയമ്മ പ്രതീക്ഷയുളവാക്കുന്ന കണ്ണുകളോടെ തന്റെ മകനെ നോക്കി.

അമ്മ പറഞ്ഞു വരുന്നത് ഒന്നും മനസിലാവാതെ അരുൺ മുഖം ചുളിച്ചു. ” വരുണിന്റെ സ്ഥാനത്ത് നിന്ന് മോൻ ശ്രീക്കുട്ടിയെ കെട്ടണം”

“അമ്മേ…… ”

അരുണിന്റെ അലർച്ച നാലു പാടും മുഴങ്ങിക്കേട്ടു.

കേട്ടത് വിശ്വസിക്കാനാവാതെ ഞെട്ടിത്തരിച്ചുകൊണ്ടു അവൻ അമ്മയെ തുറിച്ചു നോക്കി.

ചിന്മയി ഞെട്ടലോടെ അച്ഛനെയും അമ്മയെയും മാറി മാറി നോക്കി.

തനിക്ക് പറ്റിയ ഒരബദ്ധം ഗൗരവതരമായ ഒരു പ്രഹേളികയായി മാറിയെന്ന് ഞെട്ടലോടെ അവൾ തിരിച്ചറിഞ്ഞു.

“ഇതല്ലാതെ വേറെ വഴിയില്ല മോനെ.. അവൾക്കും വേണ്ടെ ഒരു ജീവിതം.. എത്ര നാളാന്ന് വിചാരിച്ചാ എന്റെ ശ്രീ മോള് ഇങ്ങനെ വേദന തിന്ന് ജീവിക്കാ”

ജാനകിയമ്മ ചിണുങ്ങി.

“അതിന് ഞാനെന്റെ ജീവിതം ബലി കൊടുക്കണോ… എനിക്കൊരിക്കലും എന്റെ വരുണിന്റെ പെണ്ണിനെ അങ്ങനെ കാണാൻ കഴിയില..്ല വേറേത് പെൺകുട്ടിയെ വേണമെങ്കിലും ഞാൻ വിവാഹം ചെയ്യാം.. പക്ഷെ ഇത് ”

അരുൺ തലക്കടിച്ചു കൊണ്ട് നിലത്തേക്ക് അമർന്നിരുന്നു.

ജാനകിയമ്മ ഒന്നും മിണ്ടാതെ മുന്താണിയെടുത്ത് കണ്ണുകൾ ഒപ്പിക്കൊണ്ട് അടുക്കളയിലേക്ക് പോയി.

ചിന്മയി ഒന്നും മിണ്ടാതെ റൂമിലേക്കും.

തലക്ക് കൈ കൊടുത്ത് തറയിലേക്ക് കണ്ണും നട്ട് തരിച്ചിരുന്ന അരുൺ ചുമലിൽ ഒരു കരതല സ്പർശം അറിഞ്ഞതും പയ്യെ മുഖമുയർത്തി നോക്കി.

വാടാ രാമനാഥൻ അവനെ വാത്സല്യത്തോടെ വിളിച്ചു.

അരുൺ പയ്യെ എണീറ്റു അച്ഛനൊപ്പം പുറത്തേക്ക് നടന്നു.

മുറ്റത്തുകൂടെ നടക്കുമ്പോഴും രാമനാഥൻ വളരെ നിശബ്ദനായിരുന്നു.

അച്ഛന് തന്നോട് കാര്യമായിട്ട് എന്തോ പറയാൻ ഉണ്ടെന്ന് അവന് തോന്നി.

“അച്ഛന് എന്നോട് വല്ലതും പറയാനുണ്ടോ? ”

“ഹ്മ്മ്മ് ഉണ്ടെടാ”

“എങ്കിൽ പറഞ്ഞോ”

“നിനക്ക് ഓർമ്മയുണ്ടോ ആ ദിവസം.

നീ ഞങ്ങളെ വിട്ട് പുറത്തേക്ക് ഹയർ സ്റ്റഡീസ്ന് പോയ ദിവസം.

അന്നാണ് ഈ വീട് ഉറങ്ങിപോയത്.

നിന്നെ ഞങ്ങളൊക്കെ എന്തോരം ഇഷ്ട്ടപെട്ടിരുന്നെന്ന് അന്നാണ് ഞങ്ങൾക്ക് മനസിലായത്.

പല വട്ടം നിന്നെ ഒരു നോക്ക് കാണാൻ ഞങ്ങൾ ശ്രമിച്ചു.പക്ഷെ നീ കൂട്ടാക്കിയില്ല.

ഒരു തരത്തിൽ പറഞ്ഞാൽ ഒളിച്ചോട്ടം തന്നായിരുന്നില്ലേ അത് ഞങ്ങളിൽ നിന്നും വരുണിൽ നിന്നുമൊക്കെ.

വർഷങ്ങൾ ഒരുപാട് കഴിഞ്ഞു. പക്ഷെ ഒരിക്കൽ പോലും ഞങ്ങളെ കാണാൻ നീ വന്നില്ല.

മാസത്തിലൊരിക്കൽ വരുന്ന നിന്റെ ഫോൺ കാൾ മാത്രമായിരുന്നെടാ എന്റെയും അവളുടെയും ഏക ആശ്വാസം.

പിന്നെ വരുൺ കൂടെയുണ്ടല്ലോ എന്നുള്ളതായിരുന്നു. ഇപ്പൊ ആണെങ്കിൽ അവനുമില്ല. ഞങ്ങൾ വീണ്ടും ഒറ്റക്കായില്ലേ? ”

രാമനാഥന്റെ മുഖത്ത് ദുഃഖം നിഴലിച്ചു.

“അച്ഛാ എന്തിനാ പഴയ കാര്യങ്ങൾ ഇനിയും ഓർക്കുന്നെ.. അത് വിട്ടുകള.. വെറുതെ ഓരോന്ന് ആലോചിച്ചു അസുഖമൊന്നും വരുത്താൻ നിക്കണ്ട.. ഇനിയിപ്പോ ഞാനുണ്ടല്ലോ ഇവിടെ.. പിന്നെന്താ ”

അരുൺ അച്ഛന്റെ കയ്യിൽ പിടിച്ചു കൊണ്ടു ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു.

“മോനെ ടാ അച്ഛനൊരു കാര്യം പറഞ്ഞാൽ എന്റെ പൊന്നുമോൻ അനുസരിക്കുമോ?

“അച്ഛൻ പറഞ്ഞോ ഞാൻ ഉറപ്പായിട്ടും അനുസരിക്കും… അച്ഛന്റെ മോനല്ലേ ഞാൻ”

അരുൺ അഭിമാനത്തോടെ അച്ഛനെ നോക്കി.

തന്റെ മകന്റെ സാന്നിധ്യം രാമനാഥന് തെല്ലൊരു ആശ്വാസം നൽകി.

“നേരത്തെ നിന്റെ അമ്മ പറഞ്ഞപോലെ ശ്രീക്കുട്ടിയെ നിനക്ക് കല്യാണം കഴിച്ചൂടെ”

അരുണിന് അഭിമുഖമായി നിന്നുകൊണ്ട് രാമനാഥൻ ചോദിച്ചു.

“അച്ഛാ അത് ”

“എനിക്ക് അറിയാം മോനെ.. വരുണിനെ നീ എത്രത്തോളം ഇഷ്ടപ്പെടുന്നുണ്ടെന്ന്.. അതുപോലെ അവനുമായുള്ള ബന്ധവും.. ഒരിക്കലും നീ ശ്രീക്കുട്ടിയെ ആ രീതിയിൽ കണ്ടിട്ടില്ലെന്നും ഈ അച്ഛന് അറിയാം. പക്ഷെ വയസാംകാലത്തെ നിന്റെ അച്ഛന്റെയും അമ്മയുടെയും ഈ ആഗ്രഹത്തെ ഒരു മകനെന്ന നിലയിൽ നിറവേറ്റി തരാൻ നിനക്ക് സാധിക്കുമോ? ”

അരുൺ നിന്ന നിൽപ്പിൽ നിന്നും ഉരുകി.

എന്ത് മറുപടി പറയണമെന്ന് അവനൊരു നിശ്ചയവും ഉണ്ടായിരുന്നില്ല.

ആദ്യമായിട്ടാണ് അച്ഛൻ ഒരാവശ്യം പറഞ്ഞു തന്നെ സമീപിക്കുന്നത്.

ഇത്രയും കാലം തന്നെക്കൊണ്ട് ഈ കുടുംബത്തിന് ഒരുപകാരവും ഉണ്ടായിട്ടില്ല.

വേറെന്തെങ്കിലും പറഞ്ഞിരുന്നേൽ താനുറപ്പായും നിന്നു കൊടുത്തേനെ.

പക്ഷെ ഇത് തനിക്ക് ഒട്ടും അക്‌സെപ്റ് ചെയ്യാൻ സാധിക്കുന്നില്ല.

എന്റെ വരുണിന്റെ പെണ്ണായെ ഞാൻ അവളെ കണ്ടിട്ടുള്ളു.

ആ ഞാൻ എങ്ങനെ ശ്രീയുടെ കഴുത്തിൽ താലി ചാർത്തും?

ചോദ്യ ശരങ്ങൾ ഓരോന്നായി അരുൺ തന്റെ മനസാക്ഷിയോട് ചോദിച്ചുകൊണ്ടിരുന്നു.

പക്ഷെ കൃത്യമായ ഒരുത്തരം അവന് ലഭിച്ചില്ല.

ഇനി അവിടെ നിന്നാൽ പ്രാന്ത് പിടിക്കുമെന്ന് തോന്നിയതുകൊണ്ട് തിരിച്ചു റൂമിലേക്ക് അവൻ നടന്നു.

ബെഡിൽ കിടക്കുമ്പോൾ പോലും അരുണിന്റെ കണ്ണുകൾ പതിയെ നിറഞ്ഞൊഴുകി.

അപ്പോൾ തുറന്ന ജനാലയിലൂടെ ഒരിളം കാറ്റ് ഒഴുകി വന്നു അവനെ തഴുകി തലോടിക്കൊണ്ട് കടന്നു പോയി.

അങ്ങനെ രാമനാഥനും ജാനകിയമ്മയും ശ്രീക്കുട്ടിയുടെ അച്ഛനമ്മമാർക്ക് മുൻപിൽ വച്ച അഭിപ്രായം അതായത് അരുണും ശ്രീയും തമ്മിലുള്ള വിവാഹകാര്യം അവരെ സംബന്ധിച്ചു സ്വർഗം കിട്ടിയ പ്രതീതി ആയിരുന്നു.

തങ്ങളുടെ മകൾക്ക് സ്നേഹിച്ച ആളെ നഷ്ടമായെങ്കിലും അതേ രൂപസാദൃശ്യമുള്ള മറ്റൊരാളെ കിട്ടിയ ആഹ്ലാദത്തിൽ ആയിരുന്നു ആ മധ്യവയസ്ക്കരായ ദമ്പതിമാർ.

ഈ വാർത്ത കേട്ട് ഏറ്റവും കൂടുതൽ സന്തോഷിച്ച ആൾ ശ്രീക്കുട്ടി തന്നായിരുന്നു.

അവളെ സംബന്ധിച്ചു സ്നേഹിച്ച ആളെ തന്നെ വരിക്കാൻ പോകുന്നതിന്റെ എക്സൈറ്മെന്റിൽ ആയിരുന്നു.

എങ്കിലും അരുണിന്റെ ഭാഗത്തു നിന്നുള്ള തണുപ്പൻ പ്രതികരണം അവളെ അല്പം അലോസരപ്പെടുത്തി.

എന്നാലും ആ ഡയറി എഴുതിയ ആളായ അരുണിന് തന്നോട് ഒത്തിരി സ്നേഹമാണെന്നും പക്ഷെ അത് പുറത്തു കാണിക്കുന്നില്ലെന്നും  വൃഥാ സ്വപ്നം കണ്ടുകൊണ്ടു അവൾ കല്യാണത്തിനായി കാത്തിരുന്നു.

അധികം വൈകാതെ ആ സുദിനം വന്നെത്തി.

ഒരു കല്യാണം നടന്നതിന്റെ മുന്നനുഭവം ഉണ്ടായിരുന്നതിനാൽ ചെറുങ്ങനെ ക്ഷേത്ര നടയിൽ വച്ചു താലികെട്ട് നടത്താനായിരുന്നു കുടുംബാംഗങ്ങൾ ഒന്നടങ്കമുള്ള തീരുമാനം.

അവരുടെ കുടുംബ ക്ഷേത്രത്തിൽ വച്ചു പത്തിനും പത്തരയക്കും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ കൊട്ടും കുരവയുടെയും അകമ്പടിയോടെ അരുൺ ശ്രീക്കുട്ടിയുടെ കഴുത്തിൽ താലിചാർത്തി.

ജയൻ നിറഞ്ഞ മനസോടെ തന്റെ മകളെ അരുണിന് കന്യാദാനം ചെയ്തു നൽകി.

അരുൺ അണിയിച്ച തങ്കത്താലി കഴുത്തിലണിയിക്കപ്പെട്ടതും ശ്രീക്കുട്ടിക്ക് തന്റെ  സ്വപ്നം സഫലമാക്കപ്പെട്ട പോലെ തോന്നി.

അവൾ നിറകണ്ണുകളോടെ തന്റെ ചാരെ നിൽക്കുന്ന പ്രിയതമനെ എത്തി നോക്കി.

തന്റെ ഭർത്താവിന്റെ മുഖത്തെ പ്രസാദ കുറവ് പൊടുന്നനെ ശ്രീ തിരിച്ചറിഞ്ഞതും അവൾ അൽപം ശങ്കയോടെ ചിന്മയിയെ നോക്കി.

അവൾ ഒന്നുമില്ലെന്ന അർത്ഥത്തിൽ കണ്ണു ചിമ്മി.

അതു കണ്ടപ്പോൾ ശ്രീക്കുട്ടിക്ക് അൽപം ആശ്വാസം തോന്നി.

ഒരു പക്ഷെ ആദ്യമായി കല്യാണം കഴിക്കുന്നതിന്റെ സംഭ്രമമാകാം ആ മുഖത്തെന്ന് ശ്രീക്കുട്ടി നിനച്ചു.

എന്നാൽ അരുൺ ആകെ ഉരുകിക്കൊണ്ടിരിക്കുകയായിരുന്നു.

വരുണിനോടും ശ്രീയോടും ചെയ്യുന്ന ചതിയാണിതെന്ന് അവന് തോന്നി.ഉള്ളുരുകിക്കൊണ്ട് അവൻ ഓരോ നിമിഷവും വരുണിനോട് മാപ്പ് പറഞ്ഞുകൊണ്ടിരുന്നു.

അങ്ങനെ സദ്യയ്ക്ക് ശേഷം അവർ വീട്ടിലേക്ക് യാത്ര തിരിച്ചു.

രാത്രിയോടടുത്ത സമയം.

പുറത്ത് ചെറിയൊരു മഴക്കോളിനുള്ള സൂചനകൾ കാണിച്ചു കൊണ്ട് മഴപ്പാറ്റകൾ കൂട്ടത്തോടെ പറന്നുയർന്നു.

കറുത്തിരുണ്ട ആകാശത്ത് കൂടെ കൂടെ മിന്നലുകൾ ചിത്രപ്പണികൾ നടത്തിക്കൊണ്ടിരുന്നു.

നല്ല തണുപ്പൻ അന്തരീക്ഷം.

കുളി കഴിഞ്ഞ് വന്ന ശേഷം ശ്രീക്കുട്ടി ഇറുകിയ ഒരു വൈറ്റ് കളർ ടോപും റോസ് കളർ ലെഗ്ഗിൻസും എടുത്തു ധരിച്ചു.

അതിലൂടെ തന്നെ അവളുടെ മുന്നഴകും പിന്നഴകും നന്നായി എടുത്തു കാണുന്നുണ്ടായിരുന്നു.

താലിമാല അവളുടെ മാറോടങ്ങനെ പറ്റി പിടിച്ചു കിടക്കുന്നുണ്ടായിരുന്നു.

ടവൽ കൊണ്ട് ഈറൻ നനവുള്ള മുടി ഉണക്കിക്കൊണ്ട് അവനു വേണ്ടിയുള്ള അവളുടെ കാത്തിരിപ്പ് നീണ്ടുകൊണ്ടിരുന്നു.

ഇടയ്ക്കിടെ വാതിലിലേക്ക് അവളുടെ ദൃഷ്ടി പതിഞ്ഞു കൊണ്ടിരുന്നു.

ക്ലോക്കിൽ സമയം കൃത്യം 10 മണിയായതും റൂമിന്റെ വാതിൽ തുറന്നു കൊണ്ട് അരുൺ സംഭ്രമത്തോടെ കയറി വന്നു.

അവനെ കണ്ടതും ശ്രീ ബെഡിൽ നിന്നും പതുക്കെ എണീറ്റു.

അവളെ കണ്ടതും അരുൺ ഒരു നിമിഷം തറഞ്ഞു നിന്നു.

ശ്രീക്കുട്ടിയുടെ കത്തുന്ന സൗന്ദര്യവും കൂടാതെ മുഖത്തേക്ക് വീണു കിടക്കുന്ന ഈറൻ മുടിയിഴകളും ചുരിധാറിനുള്ളിൽ വിങ്ങി നിൽക്കുന്ന അവളുടെ ആകാര വടിവും മാറോട് പറ്റിപ്പിടിച്ചു കിടക്കുന്ന താൻ അണിയിച്ച തങ്കത്താലിയും ഒക്കെ ഒരു നോട്ടത്തിൽ കണ്ടപ്പോഴെ അരുണിന്റെ മനസ് ഒരു നിമിഷം പതറിപ്പോയി.

“ഞാനൊന്ന് കുളിച്ചിട്ട് വരാം ”

അവളിൽ നിന്നും കണ്ണെടുത്തു കൊണ്ട് അരുൺ പറഞ്ഞു.

അവളുടെ മറുപടിക്ക് കാക്കാതെ അവൻ ബാത്ത് റൂമിൽ കയറി വേഗം തന്നെ ഡോർ അടച്ചു.

ശ്രീക്കുട്ടി ഒരു ചിരിയോടെ അവന്റെ വരവിനായി കാത്തിരുന്നു.

അല്പ സമയം കഴിഞ്ഞതും അരുൺ കുളിയൊക്കെ കഴിഞ്ഞു ഒരു ലുങ്കിയും ബനിയനും ഇട്ടു കൊണ്ട് റൂമിന് വെളിയിലേക്കിറങ്ങി.

തന്നെയും കാത്ത് അക്ഷമയോടെയിരിക്കുന്ന ശ്രീയെയാണ് അവൻ കണ്ടത്.

തന്നെ കണ്ടതും അവളുടെ ക്ഷീണിച്ച മുഖത്ത് വിരിഞ്ഞ തെളിച്ചം അരുണിനെ ആകെ അസ്വസ്ഥനാക്കി.

വരുൺ ആണെന്ന് വിശ്വസിച്ചു കൊണ്ട് തന്നെ സ്നേഹിക്കുന്ന ശ്രീക്കുട്ടിയെ കണ്ട് അരുണിന് സഹതാപം തോന്നി.

അവൻ തല തുവർത്തിക്കൊണ്ടിരുന്ന ടവൽമാറ്റി വച്ച് ശ്രീയ്ക്ക് സമീപം വന്നിരുന്നു.

കല്യാണത്തിന് ഒരു പാട് നേരം നിന്നതിന്റെയും മറ്റും അവശത അവളുടെ മുഖത്ത് പ്രകടമായിരുന്നു.

എങ്കിലും അത് മറച്ചു വെയ്ക്കാൻ അവളുടെ  ചുണ്ടിൽ തത്തിക്കളിച്ചിരുന്ന പുഞ്ചിരി കൈ വെടിഞ്ഞില്ല.

ശ്രീയുടെ ഉറക്കം തൂങ്ങുന്ന കണ്ണുകൾ കണ്ടപ്പോൾ അരുണിന് സങ്കടം തോന്നി.

“ഉറക്കം വരുന്നുണ്ടോ ശ്രീ.. എന്നാൽ കിടന്നോ”

“സാരല്യ അരുണേട്ടാ ”

ശ്രീക്കുട്ടി പുഞ്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

ആദ്യരാത്രി അയോണ്ട് തന്നെ അതിനെ എങ്ങനെ നേരിടണം എന്ന ഭയത്തോടെയാണ് അവൾ അവിടെ ഇരുന്നത്.

എങ്കിലും അതിലുപരി സ്നേഹിക്കുന്ന പുരുഷന്റെ തോളിലമരാൻ ഏതൊരു പെണ്ണിനെയും പോലെ അവളും കൊതിച്ചു.

എന്നാൽ അതിന് മുൻകൈ എടുക്കാനുള്ള ധൈര്യം അവൾക്ക് വന്നില്ല.

ശ്രീക്കുട്ടി അലോചനകളിൽ മുഴുകിയപ്പോഴും അവളിൽ നിന്നും വമിക്കുന്ന സോപ്പിന്റെ പരിമളമായിരുന്നു അരുണിന്റെ മനസ് നിറയെ.

നാസികയിലൂടെ അവൻ ആ ഗന്ധം ആവോളം വലിച്ചെടുത്തു.

ശ്രീക്കുട്ടിയുടെ ശരീരഗന്ധവും സോപ്പിന്റെ പരിമളവും ചേർന്നുള്ള സമ്മിശ്ര മണം അരുണിനെ വല്ലാതെ ഉത്തേജിതനാക്കി.

അവന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി.

ഹൃദയമിടിപ്പ് ദ്രുതഗതിയിലായി മാറി.

ഒരു നിമിഷം തന്റെ മനസ് കൈവിട്ടു പോയ നിമിഷത്തെ പഴിച്ചു കൊണ്ട് അരുൺ കണ്ട്രോൾ പിടിച്ചിരുന്നു.

“താൻ കടന്നോ… എനിക്കും നല്ല ഉറക്കം വരുന്നുണ്ട് ”

ഇനി അവളുടെ അടുത്തിരിക്കുന്നത് പന്തിയല്ല എന്ന് തിരിച്ചറിഞ്ഞ അരുൺ ബെഡിൽ കയറി കമിഴ്ന്നു കിടന്നു ).

അരുണിന്റെ പെട്ടെന്നുള്ള പ്രവർത്തിയിൽ സ്തബ്ദയായെങ്കിലും സംയമനം വീണ്ടെടുത്ത ശ്രീക്കുട്ടി അൽപം അകലം പാലിച്ച് നീങ്ങിക്കിടന്നു.

ചില സംശയങ്ങൾ അവളുടെ മനസിൽ അണഞ്ഞിരുന്ന കനലിനെ ആളിക്കത്തിച്ചു.

ക്ഷീണിച്ചവശയായെങ്കിലും നിദ്രയ്ക്ക് പിടി ഞാടുക്കാതെ അവൾ ചിന്തയിലാണ്ടുകൊണ്ടിരുന്നു.

നിദ്രാദേവിയുമായുള്ള ഘോര യുദ്ധത്തിന് ശേഷം അവൾ സ്വമേധയാ കീഴടങ്ങി.

നല്ലൊരു മയക്കത്തിലേക്ക് അവൾ വഴുതി വീണു.

കല്യാണ പിറ്റേന്ന് രാവിലെ തന്നെ ശ്രീക്കുട്ടി ഉറക്കം വിട്ടെണീറ്റു.

അടുത്ത് കിടക്കുന്ന അരുണിനെ ഒന്നൂടി പുതപ്പിച്ച ശേഷം അവൾ ബാത്ത് റൂമിലേക്ക് കേറി.

ഒരു കുളി പാസാക്കിയ ശേഷം അവൾ ഒരു ടോപും പാൻറും എടുത്തിട്ട് അടുക്കളയിലേക്ക് പോയി.

മരുമകൾ രാവിലെ തന്നെ അടുക്കളയിൽ വന്നു കേറിയതിൽ അന്തം വിട്ടിരിക്കുകയായിരുന്നു ജാനകിയമ്മ.

ചിന്മയിയും സമാന അവസ്ഥയിലായിരുന്നു.

“മോളെന്തിനാ ഇത്ര നേരത്തെയാക്കെ എണീറ്റേ?  കുറച്ചും കൂടി ഉറങ്ങായിരുന്നില്ലേ? ”

“അത് സാരമില്ലമ്മേ നേരത്തെ എണീറ്റു പോയി”

“അതെന്തേ ഇന്നലെ ഉറക്കം ശരിയായില്ലേ? ”

ചിന്മയിടെ ചോദ്യം കേട്ട് ജാനകിയമ്മ ഒന്നു ഞെട്ടി.

ചോദിച്ചു കഴിഞ്ഞപ്പോഴാണ് തനിക്ക് പറ്റിയ അബന്ധം ചിന്മയിക്ക് മനസിലായത്.

അമ്മയുടെ രൂക്ഷമായ നോട്ടം കണ്ടതും അവൾ വിളറി വെളുത്തു.

ശ്രീക്കുട്ടി ഒന്നും മനസിലാകാതെ ഇരുവരെയും മിഴിച്ചു നോക്കി.

“ഡീ ആ ചായ എടുത്ത് മോൾക്ക് കൊടുക്ക്.. മോള് കൊണ്ടുപോയി അരുണിന് കൊടുക്കട്ടെ”

അമ്മയുടെ ആജ്ഞ കേട്ടതും ചിന്മയി വേഗം തന്നെ ചൂട് ചായ കപ്പിലേക്ക് പകർന്ന ശേഷം ശ്രീക്കുട്ടിക്ക് കൈമാറി.

ചായക്കപ്പ് സന്തോഷത്തോടെ കൈകളിലേന്തിയ ശ്രീക്കുട്ടി തിരിച്ചു റൂമിലേക്ക് മന്ദം മന്ദം നടന്നു പോയി.

റൂമിലേക്ക് ചെന്നതും മൂടി പുതച്ചു കിടന്നുറങ്ങുന്ന അരുണിനെയാണ് അവൾ കണ്ടത്.

ചായക്കപ്പ് അവിടെ മേശയിൽ വച്ചശേഷം ശ്രീക്കുട്ടി അരുണിനെ വിളിച്ചുണർത്തി.

“ദാ അരുണേട്ടാ ചായ “

ശ്രീക്കുട്ടി ചായക്കപ്പ് അവന് നേരെ നീട്ടി.

“ഓഹ് താങ്ക്സ് ”

ചായക്കപ്പ് കൈ നീട്ടി വാങ്ങി അരുൺ ചുണ്ടോട് ചേർത്തു.

ചൂട് ചായ ഒറ്റ വലിക്ക് കുടിച്ച ശേഷം അവൻ വീണ്ടും തിരിഞ്ഞു കിടന്നു.

ഒരു നിമിഷം തന്റെ ഭർത്താവിന്റെ പെരുമാറ്റം കണ്ട് അവളൊന്ന് പകച്ചു നിന്നു.

രാവിലെ തന്നെ ഏട്ടന് മുൻപിൽ കുളിച്ചൊരുങ്ങി വന്നു നിന്നത് തന്നെ ഒരു കംപ്ലിമെന്റ്റ് കിട്ടാനായിരുന്നു.

ഒരു കെട്ടിപ്പിടുത്തം കിട്ടുമെന്നും ആ മാറിൽ ഞെരിഞ്ഞമരുമെന്നും അവൾ വൃഥാ ചിന്തിച്ചുപോയി.

തെല്ല് നിരാശയോടെ ശ്രീക്കുട്ടി റൂം വിട്ട് വെളിയിലേക്കിറങ്ങി.

ചിന്താഭാരത്തോടെ ഓരോ സ്‌റ്റെപ്സ് വീതം അവളിറങ്ങി.

സംഘർഷഭരിതമായിരുന്നു അവളുടെ മനസ്.

നടന്നു നടന്നു അടുക്കളയിൽ എത്തിയത് പോലും അവളറിഞ്ഞില്ല.

ചിന്മയിടെ വിളിയാണ് അവളെ ചിന്തയിൽ നിന്നും ഉണർത്തിയത്.

അന്നത്തെ ദിവസം മുഴുവൻ ശ്രീക്കുട്ടി അവർക്കൊപ്പം ചിലവഴിച്ചു.

രാവിലെ മുതലേ അരുൺ മറ്റെങ്ങോ പോയിരുന്നതിനാൽ അവനെ അവൾ പിന്നീട് കണ്ടത് പോലുമില്ല.

രാത്രി ആയപ്പോഴായിരുന്നു അവൻ തിരിച്ചു വന്നത്.

വൈകി വന്നതിനു അമ്മയുടെയും അച്ഛന്റെയും അടുത്ത് നിന്നും കണക്കിന് കിട്ടിയ ശേഷം അവൻ അത്താഴം കഴിക്കാനിരുന്നു.

“മോളെ നീ അവന് വിളമ്പിക്കൊടുക്ക് ”

അമ്മ പറഞ്ഞതനുസരിച്ചു ശ്രീക്കുട്ടി അരുണിന് ഭക്ഷണം വിളമ്പികൊടുത്തു.

അവളുടെ മുഖത്തു പോലും നോക്കാതെ അത് മുഴുവൻ കഴിച്ച ശേഷം അവൻ റൂമിലേക്ക് പോയി.

അല്പ സമയം ഹാളിൽ അവർക്കൊപ്പം ചിലവഴിച്ച ശേഷം ശ്രീക്കുട്ടി പതുക്കെ റൂമിലേക്ക് നടന്നു.

എന്തൊക്കെയോ അരുണിനോട് ചോദിക്കണമെന്ന് അവൾ മനസിൽ കണക്ക് കൂട്ടിയിരുന്നു.

റൂമിന്റെ വാതിൽ തുറന്ന് ഉള്ളിൽ കയറിയതും അവൾ കണ്ടത് ബെഡിൽ ബോധം കെട്ടുറങ്ങുന്ന തന്റെ ഭർത്താവിനെ ആയിരുന്നു.

നിരാശയോടെ ശ്രീക്കുട്ടി ഭിത്തിയിൽ ചാരിയിരുന്നു നിറ കണ്ണുകളോടെ അവനെ നോക്കി.

ഇതോടു കൂടി മനസിൽ ചില സംശയങ്ങൾ അവൾക്ക് ബലപ്പെട്ടു വന്നു.

അരുണേട്ടന്റെ താല്പര്യത്തോടെയല്ല ഈ വിവാഹമെന്ന് അവൾക്ക് തോന്നിത്തുടങ്ങി.

പക്ഷെ ആ ഡയറിയിൽ വായിച്ച പോലെ എന്നും തന്നെ ഓമനിച്ചു നടക്കുന്ന,  തന്നെ എങ്ങും ഒറ്റക്കാക്കി പോകാത്ത, എന്നും ഒരുരുള വായിൽ വച്ചു തരുന്ന ആ അരുണേട്ടന് എന്തൊക്കെയോ മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് അവളുടെ മനസിൽ അലയടിച്ചുകൊണ്ടിരുന്നു.

ഇഷ്ട്ടപെട്ട ആളിൽ നിന്നുമുള്ള ഈ വിവേചനം എത്രത്തോളം വേദനാജനകമാണെന്ന് അത് അനുഭവിച്ചറിഞ്ഞവർക്കേ മനസ്സിലാവൂ.

അന്ന് രാത്രി മുതൽ നേരം പുലരുന്ന വരെ ശ്രീ എങ്ങനൊക്കെയോ സമയം കഴിച്ചു കൂട്ടി.

അരുണിന്റെ തറവാട്ടിലേക്കായിരുന്നു അവരുടെ വിരുന്നിനു പോക്കിനുള്ള ആദ്യ തുടക്കം.

ശ്രീക്കുട്ടി രാവിലെ തന്നെ കുളിയൊക്കെ കഴിഞ്ഞു ഒരു നീല സാരി ഉടുത്തുകൊണ്ടു കണ്ണാടിക്ക് മുൻപിൽ ചിലവഴിച്ചുകൊണ്ടിരുന്നു.

അവൾ ഉടുത്തിരുന്ന സാരിക്ക് മാച്ചായ ഒരു നീല ഷർട്ടും വെള്ള മുണ്ടുമാണ് അവൾ അയൺ ചെയ്തു വച്ചിരുന്നത്.

ബാത്‌റൂമിൽ നിന്നും കുളി കഴിഞ്ഞിറങ്ങിയ അരുൺ കാണുന്നത് കണ്ണാടിക്ക് മുൻപിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി സൗന്ദര്യം ആസ്വദിക്കുന്ന ശ്രീയെയായിരുന്നു.

കണ്ണാടിയിലെ പ്രതിബിംബത്തിലൂടെ കാണുന്ന അവളുടെ ആകാരവടിവുകളും കരി മഷി കണ്ണുകളും കണ്ടതും ഇമ ചിമ്മാതെ തെല്ലൊന്ന് നോക്കി നിന്ന അരുൺ പൊടുന്നനെ സംയമനം വീണ്ടെടുത്ത് അവൾക്ക് സമീപം നടന്നടുത്തു.

അരുൺ തൊട്ട് പുറകിൽ എത്തിയപ്പോഴാണ് കണ്ണാടിയിൽ കൂടി ശ്രീ അത് ശ്രദ്ധിച്ചത്.

അവൾക്ക് പിറകിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ എത്തിയതും അരുൺ അവളുടെ ഇടുപ്പിനരികിലൂടെ കൈ നീട്ടി.

അവന്റെ സ്പര്ശനം തിരിച്ചറിഞ്ഞതും ശ്രീക്കുട്ടിക്ക് കറന്റ്‌ അടിച്ചത് പോലെയായി.

അവൾ നാണംകൊണ്ടു കണ്ണുകൾ ചിമ്മി തുറന്നു.

അരുണിന്റെ ദേഹത്തു നിന്നും വമിക്കുന്ന ചൂട് തന്നെ കാന്തം പോലെ ആകര്ഷിക്കുന്നതായി അവൾക്ക് തോന്നി.

തന്റെ വയറിലൂടെ കൈകൾ പിണച്ചു ഇപ്പൊ കോരിയെടുക്കുമെന്ന് ശ്രീ മനസ് കൊണ്ടു കൊതിച്ചു.

പക്ഷെ അവളുടെ ഇടുപ്പിനരികിലൂടെ കൈയിട്ട അരുൺ മേശയ്ക്ക് മുകളിൽ ഉള്ള ചീർപ് എടുത്ത ശേഷം പുറം തിരിഞ്ഞു മുടി ചീകുവാൻ തുടങ്ങി.

ഇത് കണ്ടതും ഈർഷ്യയോടെ അവൾ മുഖം വെട്ടിച്ചു.

മുടി ചീകി ചീർപ് അവിടെ വച്ച ശേഷം അരുൺ റൂമിന് വെളിയിലേക്കിറങ്ങി.

അരുണിന്റെ പ്രവൃത്തിയിൽ മനോവിഷമം അനുഭവപ്പെട്ട ശ്രീ നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് പോകുവാനായി തയാറായി.

ഇന്ന് എവിടേലും വച്ചു അരുണേട്ടനെ ഒറ്റക്ക് കിട്ടുമെന്ന് അവൾ സ്വയം സമാധാനിച്ചു.

എല്ലാവരോടും യാത്ര പറഞ്ഞ ശേഷം അരുണും ശ്രീയും കാറിൽ തറവാട്ടിലേക്ക് യാത്രയായി.

വഴിയിലുടനീളം ശ്രീ നിശ്ശബ്ദയായിരുന്നത് അരുൺ ശ്രദ്ധിച്ചെങ്കിലും അത് കാര്യമായി എടുത്തില്ല.

ഒരു നീണ്ട യാത്രക്ക് ശേഷം അവർ തറവാട്ടിലേക്ക് എത്തിച്ചേർന്നു.

എല്ലാവരെയും പരിചയപെട്ടു കഴിഞ്ഞപ്പോഴേക്കും ശ്രീക്കുട്ടിക്ക് വല്ലാത്ത വീർപ്പുമുട്ടൽ തോന്നി.

പരിചയമില്ലാത്ത കുറേ ആൾക്കാർക്ക് നടുവിൽ ഒരു അപരിചിതയെ പോലെ അവളിരുന്നു.

തന്നെ ഇവിടെ കൊണ്ടു കളഞ്ഞിട്ട് ഭർത്താവ് എങ്ങോട്ടോ സർകീട്ട് പോയെന്നറിഞ്ഞപ്പോഴേ അവൾക്ക് അടിമുടി വിറഞ്ഞു കയറിയിരുന്നു.

എങ്കിലും ഇതൊക്ക ബന്ധുക്കൾ ആണെന്ന് അവൾ മനസിനെ പറഞ്ഞു പഠിപ്പിച്ചു.

തന്റെ കാര്യത്തിൽ യാതൊരു ഉത്തരവാദിത്തവുമില്ലാത്ത ഭർത്താവിനോട് അവൾക്കാദ്യമായി വെറുപ്പ് തോന്നി.

എങ്ങനേലും ഈ വിരുന്നൊക്കെ കഴിഞ്ഞു അരുണേട്ടനെ ഒറ്റക്ക് കിട്ടാൻ അവൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.

വൈകുന്നേരമായപ്പോൾ തറവാട്ടിൽ നിന്നും അവർ മടങ്ങി.

തിരിച്ചു പോരുന്ന വഴി കാറിൽ ശ്രീക്കുട്ടി മുഖം വീർപ്പിച്ചിരുന്നു.

പക്ഷെ അരുൺ അതൊന്നും ശ്രദ്ധിക്കാതെ വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

അതു കണ്ടതും അവൾ കലിപ്പോടെ അവനെ നോക്കി.

സ്വല്പം കഴിഞ്ഞതും നിയന്ത്രണം വിട്ട അവൾ പൊട്ടിത്തെറിച്ചു.

“എനിക്ക് നിങ്ങളോട് ഒറ്റക്ക് സംസാരിക്കണം”

ശ്രീയുടെ അലർച്ച കേട്ട് അരുണിന്റെ കാൽ ബ്രേക്കിൽ പതിഞ്ഞു.

കാർ പൊടുന്നനെ നിന്നു.

ആ മുരൾച്ച കേട്ട് ശ്രീ ഒന്ന് പതറി.

എങ്കിലും അവൾ ധൈര്യം സംഭരിച്ചിരുന്നു.

“എന്താ പറഞ്ഞേ? ”

അരുൺ മനസിലാകാത്ത പോലെ അവളെ നോക്കി.

“എനിക്ക് അരുണേട്ടനോട് ഒറ്റക്ക് സംസാരിക്കണമെന്ന് ”

കടന്നൽ കുത്തിയത് പോലുള്ള അവളുടെ മുഖം കണ്ടതും അരുൺ അല്പം പരിഭ്രാന്തിയിലായി.

“ഹ്മ്മ്മ്.”

മറുപടി ഒരു മൂളലിൽ ഒതുക്കിക്കൊണ്ട് അരുൺ കാറ് മുന്നോട്ടെടുത്തു.

ശ്രീ അവന് മുഖം കൊടുക്കാതെ പുറത്തേക്ക് കണ്ണും നട്ടിരുന്നു.

അവളുടെ മനസ് പ്രക്ഷുബ്ധമായ കടലിനു സമാനമായിരുന്നു.

അരുണേട്ടന്റെ ഈ പെരുമാറ്റം കണ്ട് അവൾക്ക് വല്ലാതെ ശ്വാസം മുട്ടി.

നീന്തലറിയാത്ത ഒരാൾ നിലയില്ലാ കയത്തിലേക്ക് മുങ്ങി താഴുന്ന പോലെ അവളുടെ മനസും പിടച്ചുകൊണ്ടിരുന്നു.

ഹൈവേയിൽ നിന്നും ഒരു പോക്കറ്റ് റോഡിലേക്ക് കാർ കയറ്റിയ അരുൺ ഒന്നും മിണ്ടാതെ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചിരുന്നു.

മാറി വരുന്ന ചുറ്റുപാട് കണ്ടതോടെ ശ്രീക്കുട്ടിക്ക് മനസിലായി അടുത്തെവിടെയോ ബീച്ച് ഉണ്ടെന്ന്.

വെള്ള മണൽത്തരികൾക്ക് മുകളിലൂടെ അവരുടെ കാർ സാവധാനം മുന്നോട്ട് പോയി.

പാർക്കിംഗ് ഏരിയയിൽ കൊണ്ടുപോയി കാർ വച്ച ശേഷം അരുൺ ശ്രീയെയും കൊണ്ടു എൻട്രൻസ് ഗേറ്റിലേക്ക് നടന്നു.

പൊതുവെ ആൾക്കാർ വിജനമായ ഒരു ബീച്ചാണതെന്ന് ശ്രീയ്ക്ക് തോന്നി.

അരുണിന്റെ പുറകെ അവൾ എൻട്രൻസ് ഗേറ്റും കടന്ന് നടന്നു.

ഓരോ കാലടിയ്ക്കും കുഴിഞ്ഞു പോകുന്ന മണൽത്തരികളിലൂടെ കാലുകൾ വലിച്ചുകൊണ്ട് അയാസപ്പെട്ട് നടക്കുന്ന ശ്രീയെ കണ്ട് അരുണിന് സഹതാപം തോന്നി.

അവൾക്ക് നേരെ കൈ നീട്ടുവാൻ അവൻ തുനിഞ്ഞതും വരുണിന്റെ മുഖം ഓർമ വന്നതിനാൽ ആ ശ്രമത്തിൽ നിന്നും അവൻ പിന്തിരിഞ്ഞു.

തിടുക്കത്തിൽ മുന്നോട്ട് നടക്കുന്ന അരുണിനൊപ്പമെത്താൻ അവൾ പ്രയാസപ്പെട്ടു.

എന്നാലും പരന്നു കിടക്കുന്ന നീല ജലാശയത്തിലേക്കെത്തിച്ചേരാൻ അവൾ വെമ്പൽ കൊണ്ടു.

തന്നെ പോകാനനുവദിക്കാതെ പൂഴിമണൽ കാലുകളിൽ കൊളുത്തിപ്പിടിക്കുന്ന പോലെ ശ്രീക്കുട്ടിയ്ക്ക് തോന്നി.

എന്നാലും തോറ്റ് പിന്മാറാതെ അവൾ കാലുകൾ തട്ടിക്കുടഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു.

ആർത്തിരമ്പിയടിക്കുന്ന പാൽത്തിരമാലകളെ ഒരു നോക്ക് മതി മറന്നു നോക്കി നിന്ന ശ്രീക്കുട്ടി അൽപം മാറി അവ്യക്തമായ എന്തോ കേട്ടതും അങ്ങോട്ട് മുഖം വെട്ടിച്ചു നോക്കി.

അവിടെ ഒരു സിമൻറ് ബെഞ്ചിൽ കടൽക്കാറ്റേറ്റ് വില്ലുപോലെ വളഞ്ഞ തെങ്ങോലകൾ നൽകുന്ന തണലിന് കീഴിൽ ഇരുന്ന് വിശ്രമിക്കുന്ന തന്റെ ഭർത്താവിന്റെ ശബ്ദമാണതെന്ന് തിരിച്ചറിഞ്ഞതും അവൾ അങ്ങോട്ടേക്ക് നടന്നു.

അരുൺ താനാർക്കുവേണ്ടിയാണോ സ്ഥലം ഒഴിച്ചിട്ടത് അവിടെ ആ ആളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതും എന്താണെന്ന മട്ടിൽ കണ്ണു മിഴിച്ചു നോക്കി.

ശ്രീക്കുട്ടി ഒന്നും മിണ്ടാതെ മുഖം തിരിച്ചിരുന്നു.

അവളുടെ ലോലമായ മിഴികൾ അലയടിക്കുന്ന തിരമാലകൾക്കൊപ്പം ഒഴുകി നടന്നു.

അല്പം നേരം അവർക്കിടയിൽ തളം കെട്ടി നിന്നിരുന്ന മൗനത്തെ മുറിച്ചത് അരുണിന്റെ ശബ്ദമായിരുന്നു.

“എന്താ നിനക്കെന്നോട് പറയാനുള്ളത്? ”

ശബ്ദത്തിന് അല്പം കട്ടി കൊടുത്തുകൊണ്ടു അരുൺ ചോദിച്ചു.

അവന്റെ ചോദ്യം കേട്ടിട്ടും മറുപടി കൊടുക്കാതെ ശ്രീക്കുട്ടി ഇരുന്നു.

അവളൊന്നും മിണ്ടാതെയിരിക്കുന്നത് കണ്ട് അരുണിന് അല്പം ദേഷ്യം തോന്നി.

പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് ചായാനൊരുങ്ങുന്ന അസ്തമയ സൂര്യന്റെ പൊന്കിരണങ്ങളേറ്റ് ശ്രീയുടെ തങ്കത്താലി ശോഭയോടെ ജ്വലിച്ചു.

അതിന്റെ പ്രതിഫലനം കണ്ണിലേറ്റ് അസഹ്യതയോടെ അരുൺ മുഖം വെട്ടിച്ചു.

ആ താലി കാണുന്തോറും അരുണിന് ആകപ്പാടെ ഒരു വയ്യായ്മ തോന്നി.

ഒന്നും മിണ്ടാതെ കണ്ണുകളടച്ചു അവൻ തണലിന്റെ മറ പറ്റി ഇരുന്നു.

“അരുണേട്ടാ”

“ഹ്മ്മ്മ്”

“അരുണേട്ടാ…… “ശ്രീ നീട്ടി വിളിച്ചു.

“പറയ്‌ ശ്രീ ”

അരുൺ മുറുമുറുപ്പോടെ പറഞ്ഞു.

“അരുണേട്ടാ ഞാനൊരു കാര്യം ചോദിക്കട്ടെ? ”

“ഹ്മ്മ്മ് ചോദിക്ക് ”

“അരുണേട്ടന് എന്നോട് എന്തോരം സ്നേഹമുണ്ട്? ”

ശ്രീ അവന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി.

“എന്തിനാ അങ്ങനൊക്കെ ചോദിക്കുന്നെ? ”

“ഒന്നുല്ല ഏട്ടാ… എന്നാലും പറാ”

അവൾ അവന് നേരെ തിരിഞ്ഞിരുന്നുകൊണ്ട് ചോദിച്ചു.

“എനിക്ക് അങ്ങനൊന്നും പറയാൻ അറിഞ്ഞുട ശ്രീ”

“എന്നാലും പറ ഏട്ടാ എന്തോരം ഇഷ്ട്ടമുണ്ട്? ”

“ശ്രീക്കുട്ടി എനിക്ക് ദേഷ്യം വരുന്നുണ്ട്… ഒന്നാമത്തെ എന്റെ മൂഡ് ശരിയല്ല.. നിനക്ക് എന്താ പറയാൻ ഉള്ളതെന്ന് വച്ചാൽ അതങ്ങട് പറഞ്ഞു തൊലയ്ക്ക് ”

അരുൺ അവൾക്കു നേരെ ചീറി അവന്റെ അലർച്ച കേട്ട് ശ്രീക്കുട്ടി ഭയന്നു വിറച്ചു.

അവൾ വിറയലോടെ അവനെ നോക്കി.

അരുണിന്റെ രോഷം നിറഞ്ഞ ചുവന്നു തുടുത്ത മുഖം അവൾ ആദ്യമായി കാണുകയായിരുന്നു.

സങ്കടം സഹിക്കാനാവാതെ അവൾ മുഖം പൊത്തിക്കൊണ്ട് വിതുമ്പി.

പെട്ടെന്നുള്ള ശ്രീയുടെ ഭാവമാറ്റം കണ്ട് അരുണിന് അവളോട്‌ ദയ തോന്നി.

അത്രയും ചൂടാകേണ്ടിയിരുന്നില്ല.

വിതുമ്പുന്ന അവളെ ഒന്ന് ചേർത്തു പിടിക്കാൻ അവന്റെ കൈകൾ വെമ്പിയെങ്കിലും മനസുകൊണ്ട് അതിന് പ്രാപ്തിയില്ലായിരുന്നു.

അതുകൊണ്ട് തന്നെ അവളെ സമാധാനിപ്പിക്കുക എന്നുള്ളത് അവന് ബുദ്ധിമുട്ടേറിയ കാര്യങ്ങളിൽ ഒന്നായി മാറി.

അവളുടെ നേർത്ത കരച്ചിൽ കാതിനു അലോസരമായി തുടങ്ങിയതും അരുൺ ഇടപെട്ടു.

“നിനക്ക് ഇതെന്താ പറ്റിയെ ശ്രീ? ഇങ്ങനെ മോങ്ങിക്കൊണ്ടിരിക്കാനാണോ ഇങ്ങോട്ട് വരാൻ നീ പറഞ്ഞത്.. വെറുതെ മനുഷ്യന്റെ സമയം കളയാൻ”

അരുൺ പിറുപിറുത്തുകൊണ്ടിരുന്നു.

അതൊക്കെ കേട്ട് ശ്രീയ്ക്ക് തന്റെ വിഷമം ഇരട്ടിയായി മാറി.

പറയാൻ വെമ്പി നിന്ന കാര്യങ്ങൾ മറവിയുടെ അഗാധതയിലേക്ക് എങ്ങോ മറഞ്ഞു പോയി.

ഒന്നും ഉരിയാടാനാവാതെ അവൾ മുഖം പൊത്തി വിതുമ്പിക്കൊണ്ടിരുന്നു.

ഭാര്യയുടെ സങ്കടം കണ്ട് മനസ് പതറിയ അരുൺ എന്തു ചെയ്യബമെന്നറിയാതെ കുഴങ്ങി.

തൽക്കാലം ഇങ്ങനെ ഇരിക്കുന്നത് പന്തിയല്ല എന്ന് മനസിലാക്കിയ അവൻ ശ്രീയുടെ കൈകളിൽ ബലമായി പിടുത്തമിട്ടുകൊണ്ട് മുന്നോട്ട് നടന്നു.

അവളെയും വലിച്ചിഴച്ചുകൊണ്ട് അരുൺ നടന്നു.

ശ്രീ തന്റെ കയ്യിലെ പിടുത്തം വിടുവിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

അതിനാൽ തന്റെ ഭർത്താവിന് അവൾ വിധേയയായിക്കൊണ്ടിരുന്നു.

കാറിലേക്ക് അവളെ ഉന്തിത്തള്ളി കയറ്റിയ ശേഷം അരുൺ ഡ്രൈവിംഗ് സീറ്റിൽ വന്നിരുന്നു.

അപ്പോഴും അവളുടെ കരച്ചിലിന് യാതൊരു ശമനവും ഉണ്ടായിരുന്നില്ല.

അരുൺ വണ്ടി പതുക്കെ മുന്നോട്ട് എടുത്തു.

യാത്രയിലുടനീളം ശ്രീയോട് പലപ്പോഴും മിണ്ടാൻ ശ്രമിച്ചെങ്കിലും അവൻ അതിൽ പരാജയപ്പെട്ടുകൊണ്ടിരുന്നു.

തല്ക്കാലം ഡ്രൈവിങ്ങിൽ മാത്രം അവൻ ശ്രദ്ധ കേന്ദ്രീകരിച്ചു.

രാത്രിയായപ്പോഴേക്കും അവർ വീട്ടിലേക്ക് എത്തിച്ചേർന്നു.

കാർ പോർച്ചിലേക്ക് കയറ്റുന്നതിനു മുൻപ് അരുൺ അവളോടായി പറഞ്ഞു.

“ആ കണ്ണൊക്കെ തുടച്ചു വയ്ക്ക്.. അമ്മയ്ക്ക് വേഗം മനസിലാവും.. പിന്നെ ഫുള്ള് ചോദ്യങ്ങളായിരിക്കും.. എനിക്കൊരു സമാധാനം തരൂല ”

ഒരു വാണിംഗ് പോലെയാണ് ശ്രീക്കുട്ടിക്ക് അത് തോന്നിയത്.

കാർ വന്നു നിന്നതും കണ്ണുകൾ അമർത്തി തുടച്ച ശേഷം അവൾ അതിൽ നിന്നുമിറങ്ങി.

വണ്ടിയുടെ ശബ്ദം കേട്ടപ്പോഴേ ജാനകിയമ്മ അവർക്കായി വാതിൽ തുറന്നിരുന്നു വെച്ചിട്ടുണ്ടായിരുന്നു.

“എങ്ങനുണ്ട് മോളെ യാത്രയൊക്കെ? ”

“സുഖമായിരുന്നു അമ്മേ”

“മോൾക്ക് തറവാടൊക്കെ ഇഷ്ടപ്പെട്ടോ? ”

ആം ഇഷ്ട്ടപ്പെട്ടു ”

ശ്രീക്കുട്ടി തന്റെ മനോവിഷമം ഉള്ളിൽ മറച്ചു വച്ചുകൊണ്ട് സമർത്ഥമായി അവർക്കു മുൻപിൽ അഭിനയിച്ചു.

“ഭക്ഷണം കഴിച്ചോ നിങ്ങള്? ”

“ഇല്ലമ്മേ അരുണേട്ടൻ പറഞ്ഞു ഇവിടുന്ന് കഴിക്കാന്ന്”

“അത് നന്നായി രണ്ടാളും പോയി വേഗം കുളിച്ചിട്ട് വാ.. അപ്പോഴേക്കും അമ്മ ഭക്ഷണം എടുത്തു വയ്ക്കാട്ടോ ”

ശ്രീയുടെ കവിളിൽ പിച്ചിക്കൊണ്ട് ജാനകിയമ്മ അടുക്കളയിലേക്ക് പോയി.

അരുണിനെ ഒന്ന് തറപ്പിച്ചു നോക്കിയ ശേഷം ശ്രീക്കുട്ടി നേരെ റൂമിലേക്ക് പോയി.

അരുൺ ആശ്വാസത്തോടെ ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ടു റൂമിലേക്ക് പയ്യെ നടന്നു.

റൂമിലെത്തിയതും സാരിത്തലപ്പ് മാറിൽ നിന്നും ഊരിയെടുക്കുന്ന ശ്രീക്കുട്ടിയെ ആണ് അവൻ കണ്ടത്.

പുറകിലൊരു കാൽപ്പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കിയ ശ്രീയ്ക്ക് അരുണിനെ കണ്ടപ്പോഴാണ് വാതിൽ ലോക്ക് ചെയ്തിട്ടില്ലെന്നുള്ള കാര്യം ഓർമ വന്നത്.

“ശോ ”

ശ്രീക്കുട്ടി മാറിന് കുറുകെ സാരി തലപ്പിട്ടുകൊണ്ട് തന്റെ നഗ്നത മറക്കാൻ ശ്രമിച്ചു.

അമളി പറ്റിയ അരുൺ ഒന്ന് പരുങ്ങിയ ശേഷം ജാള്യതയോടെ വേഗം റൂമിന് വെളിയിലേക്കിറങ്ങി.

അവൻ പുറത്തു പോയെന്നുറപ്പായതും ശ്രീക്കുട്ടി വന്നു ഡോർ ലോക്ക് ചെയ്തു.

തന്റെ ദേഹത്തോടെ പറ്റിച്ചേർന്നു കിടക്കുന്ന സാരി വലിച്ചു പറിച്ചു കളഞ്ഞു ബ്ലൗസും അടിപ്പാവാടയും അണിഞ്ഞുകൊണ്ട് അവൾ കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു.

അരുണേട്ടന്റെ ഈയൊരു പെരുമാറ്റത്തിൽ അവൾക്ക് ചങ്കു പൊട്ടുന്ന വേദന തോന്നി.

ഒന്നും വേണ്ടിയിരുന്നില്ല എന്നവൾ പരിതപിച്ചു.

ഈ കല്യാണം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമായി പോയി.

ആ ഡയറിലെ വരികൾ വിശ്വസിച്ച ഞാനാണ് പൊട്ടി.

തന്നെയാരോ കബളിപ്പിക്കുവാൻ ചെയ്ത കുസൃതി.

ഒരിക്കലും ആ ഡയറിയെ കണ്ണടച്ചു വിശ്വസിക്കരുതായിരുന്നു.

തെറ്റ് പറ്റിപ്പോയി എനിക്ക്.

ശ്രീക്കുട്ടിയുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു.

അവൾക്ക് കുറെ നേരം ഒറ്റക്കിരിക്കാൻ തോന്നി.

ഒരു ബനിയനും ത്രീഫോർത്തും ധരിച്ചുകൊണ്ട് അവൾ ബാൽക്കണിയിലേക്ക് വന്നിരുന്നു.

തണുത്ത മന്ദമാരുതൻ അവളെ ആശ്വസിപ്പിക്കാൻ എന്നവണ്ണം പയ്യെ തഴുകി കടന്നു പോയി.

നക്ഷത്രങ്ങളോ ചന്ദ്രനോ ഇല്ലാത്ത കുറ്റാകൂരിരുട്ട് നിറഞ്ഞ ആകാശത്തേക്ക് അവൾ കണ്ണും നട്ടിരുന്നു.

ആ ആകാശം പോലെ അവളുടെ മനസും ശൂന്യമായിരുന്നു.

പൊടുന്നനെ മാനത്ത് പൊട്ടു പോലെ ഒരു കുഞ്ഞു നക്ഷത്രം പ്രത്യക്ഷമായി.

അത് ശ്രീക്കുട്ടിയെ നോക്കി കണ്ണു ചിമ്മി.

ആ കാഴ്ച കണ്ടതും അവളുടെ മനസിൽ ഒരു അനുഭൂതി നിറയുന്നപോലെ തോന്നി.

മനസിലെ സങ്കടങ്ങളെല്ലാം എങ്ങോ പോയി മറഞ്ഞ പോലെ.

ആ കുഞ്ഞു നക്ഷത്രത്തെ നോക്കി കണ്ണു ചിമ്മിയ ശേഷം ശ്രീക്കുട്ടി ഭക്ഷണം കഴിക്കുവാനായി ബാൽക്കണിയിൽ നിന്നും പോയി.

അത്താഴം കഴിഞ്ഞു റൂമിലെത്തിയ ശ്രീ കണ്ടത് ബെഡിൽ മലർന്നു കിടന്നുറങ്ങുന്ന അരുണിനെ ആയിരുന്നു.

അവനെ നോക്കി നെടുവീർപ്പെട്ട ശേഷം അവൾ ദിവാനിൽ അവനെയും നോക്കിക്കൊണ്ട് നേരം വെളുപ്പിച്ചു

പിന്നീടുള്ള ദിവസങ്ങൾ അരുണിനും ശ്രീക്കുട്ടിക്കും വിരുന്നിന്റെ ദിവസങ്ങൾ ആയിരുന്നു.

ഇത്രയും ദിവസങ്ങളിൽ ഒരു മുറിയിൽ രണ്ടപരിചിതരെ പോലെ അവർ പെരുമാറി.

ഇത് അവർക്കിടയിലുള്ള അകലം വല്ലാതെ വർധിപ്പിച്ചു.

പൊതുവെ കുശാഗ്ര ബുദ്ധിയുള്ള ചിന്മയിടെ CID മൈൻഡ് ഇത് കണ്ടു പിടിച്ചു.

അവൾ കാര്യമായി തന്നെ ശ്രീക്കുട്ടിയെ ചോദ്യം ചെയ്തു.

അപ്പോഴാണ് സത്യങ്ങൾ ഓരോന്നായി പുറത്തേക്ക് വന്നത്.

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഒരു തരിപ്പ് പോലെയാണ് അവൾക്ക് തോന്നിയത്.

ഇത്രയും കാലം ഒരു പാവം പെണ്ണിനെ ഇങ്ങനെ വട്ടു പിടിപ്പിച്ച തന്റെ അനിയനോട്‌ അവൾക്ക് പുച്ഛം തോന്നി.

“മോളെ ശ്രീ ആ പ്രാന്തൻ അങ്ങനാ… മോള് അതൊന്നും കാര്യാക്കണ്ട.. ഞാൻ അവനോടൊന്ന് സംസാരിക്കാം. എന്നിട്ട് ഒരു തീരുമാനവും എടുക്കാം പോരെ? ”

“ഇനി വേണ്ട ചേച്ചി… അരുണേട്ടന് ഒരു മാറ്റവും ഉണ്ടാവില്ല.. എനിക്ക് ഒട്ടും പ്രതീക്ഷയില്ല.. ആ ഡയറിയിൽ എഴുതിയതൊക്കെ കളവാണ്.. അതൊന്നും ഞാനൊരിക്കലും വിശ്വസിക്കരുതായിരുന്നു”

ചിന്മയിയെ തള്ളി മാറ്റിക്കൊണ്ട് ശ്രീക്കുട്ടി പോയി.

ചിന്മയി ആകെ ധർമ സങ്കടത്തിലായി.

റൂമിലെത്തിയ ശ്രീ കാണുന്നത് തണുത്തു വിറച്ചുകൊണ്ട് മൂടി പുതച്ചു കിടക്കുന്ന അരുണിനെയായിരുന്നു.

അവൾ അല്പം ഭയത്തോടെ അങ്ങോട്ടേക്ക് ചെന്നു നോക്കി.

ഉറക്കത്തിനിടയിലും അരുൺ വിറച്ചുകൊണ്ട് പിച്ചും പേയും പറഞ്ഞുകൊണ്ടിരുന്നു.

ശ്രീക്കുട്ടി പതുക്കെ കയ്യെടുത്ത് അവന്റെ നെറ്റിത്തടത്തിൽ അമർത്തി വച്ചു.

പൊള്ളുന്ന ചൂട് അനുഭവപെട്ടതും അവൾ കൈ പിന്നിലേക്ക് വലിച്ചു വേഗം തന്നെ അമ്മയെ വിളിക്കുവാനായി അവൾ അടുക്കളയിലേക്ക് ഓടി.

അവിടെ ചിന്മയിയുമായി നാട്ടുകാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുവായിരുന്നു ജാനകിയമ്മ.

ശ്രീക്കുട്ടി ഓടിക്കിതച്ചു വരുന്നത് കണ്ട് അവർ നെഞ്ചിൽ കൈ വച്ചു.

“എന്താ മോളെ? ”

“അമ്മേ അരുണേട്ടന് നല്ല ചൂട്… പനിയാണെന്ന തോന്നുന്നേ? ”

“ആണോ മോളെ… ഞാൻ ഒന്ന് നോക്കട്ടെ”

“ശരിയമ്മേ”

മുന്നേ പോകുന്ന ജാനകിയമ്മയുടെ പുറകെ അവളും വച്ചു പിടിച്ചു.

റൂമിലേക്കെത്തിയ ജാനകിയമ്മ ബെഡിൽ കിടന്നുറങ്ങുന്ന അരുണിനെ സൂക്ഷിച്ചു നോക്കി.

എന്നിട്ട് അവന്റെ നെറ്റിയിൽ പതുക്കെ കൈചേർത്തു വച്ചു.

നല്ല ചൂട് അനുഭവപ്പെട്ടതും ജാനകിയമ്മ കൈ വലിച്ചു.

“ഡാ മോനെ എണീക്ക്”

ജാനകിയമ്മ അരുണിനെ കുലുക്കി വിളിച്ചു.

പക്ഷെ അരുൺ എണീക്കാൻ കൂട്ടാക്കിയില്ല.

അവൻ പുതപ്പിനുള്ളിലേക്ക് ഒന്നുകൂടി ചുരുണ്ടുകൂടി കിടന്നു.

അവന് നല്ല കുളിര് തോന്നി.

“മോളെ ശ്രീക്കുട്ടി”

എന്താ അമ്മേ? ”

“മോള് വേഗം ഡ്രെസ് മാറ് നമുക്ക് ഇവനെയും കൊണ്ടു ഹോസ്പിറ്റലിലേക്ക് പോകാം”

“ശരിയമ്മേ… ”

ശ്രീക്കുട്ടി വേഗം ഒരു ചുരിദാർ കയ്യിലെടുത്തുകൊണ്ടു ബാത്റൂമിലേക്ക് ഓടി.

അവൾ ഡ്രെസ് അണിഞ്ഞു തിരികെ വന്നപ്പോഴേക്കും ജാനകിയമ്മ അരുണിനെ എണീപ്പിച്ചിട്ടുണ്ടായിരുന്നു.

അവന്റെ മുഖത്തു വല്ലാത്തൊരു ക്ഷീണവും അവശതയും ശ്രീക്കുട്ടി കണ്ടു.

അത് കണ്ടതും അവളുടെ മനസ് പിടഞ്ഞു.

എന്തൊക്കെയായാലും അരുണേട്ടനെ തനിക്ക് ജീവനാണ്.

ഒരുറുമ്പ് കടിച്ചൂന്ന് അറിഞ്ഞാൽ പോലും തനിക്ക് അത് സഹിക്കാനാവില്ല.

അരുണിന്റെ വയ്യായ്ക കണ്ട് അവളുടെ മനസ് നീറി.

ജാനകിയമ്മയുടെ കൂടെ രാമനാഥന്റെ ഓടിച്ചിരുന്ന കാറിൽ അവർ ഹോസ്പിറ്റലിലേല്ക് പോയി.

ഡോക്ടർനെ കൺസൾട്ട് ചെയ്യാനുള്ള റൂമിന് വെളിയിൽ കാത്തിരിക്കവെ അടുത്തിരിക്കുന്ന ശ്രീക്കുട്ടിയുടെ തോളിലേക്ക് തല ചായ്ച്ചു വച്ചുകൊണ്ട് അരുൺ കിടന്നു.

പെട്ടെന്നുള്ള അവന്റെ പ്രവൃത്തിയിൽ ഞെട്ടിപ്പോയ ശ്രീ സംയമനം വീണ്ടെടുത്ത് അരുണിന്റെ ഉള്ളം കയ്യിൽ മുറുകെ പിടിച്ചു.

അവന്റെ ചൂട് വമിക്കുന്ന ഉള്ളം കയ്യിൽ ഒരു ബലമെന്ന പോലെ ശ്രീക്കുട്ടി പിടിച്ചു.

ആ പിടുത്തതിന്റെ സുരക്ഷിതത്വത്തിൽ അരുൺ നല്ലൊരു മയക്കത്തിലേക്ക് വഴുതി വീണു.

ആ ഒരു നിമിഷം തന്റെ ഭർത്താവിനോട് ഒരു കുഞ്ഞിനോടെന്ന പോലുള്ള വാത്സല്യമാണ് ശ്രീയ്ക്ക് തോന്നിയത്.

അതിലുപരി അരുണിന്റെ സ്പർശനം അവളെ ഇക്കിളി കൂട്ടി.

ചുമലിൽ അമർന്നു കിടക്കുന്ന അരുണിൽ നിന്നും വമിക്കുന്ന ചുടു നിശ്വാസവും വരണ്ട ചുണ്ടുകളുടെ സ്പര്ശനങ്ങളും ശ്രീക്കുട്ടിക്ക് വല്ലാത്തൊരു അനുഭൂതി സമ്മാനിച്ചു.

കൂടാതെ അരുണിന്റെ പനിച്ചൂടും അവളെ വല്ലാതെ പിടിച്ചുലച്ചു.

ആ ചൂടും പറ്റി അവന്റെ നെഞ്ചോട് ചേർന്നു കിടന്നുറങ്ങാൻ അവൾക്ക് കോതി തോന്നി.

ടോക്കൺ ആയെന്നും പറഞ്ഞുള്ള ജാനകിയമ്മയുടെ വിളിയാണ് അവളെ സ്വബോധത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്.

അരുണിനൊപ്പം ജാനകിയമ്മയും കൺസൾട്ടിങ് റൂമിലേക്ക് കയറിപ്പോയി.

ശ്രീക്കുട്ടിയും രാമനാഥനും പുറത്ത് വെയിറ്റ് ചെയ്തിരുന്നു.

അല്പ സമയം കഴിഞ്ഞതും ജാനകിയമ്മ മാത്രമായി പുറത്തേക്കിറങ്ങി വന്നു.

പുറകെ അരുണിനെ കാണാത്തതോണ്ട് ശ്രീക്കുട്ടി എന്താണെന്നറിയാനുള്ള ആകാംക്ഷയിൽ ജാനകിയമ്മയെ നോക്കി.

“അവന് നല്ല പനിയുണ്ട്. അഡ്മിറ്റ്‌ ചെയ്തിട്ടുണ്ട്”

അത് കേട്ടതും ഞെട്ടലോടെ ശ്രീ അവരെ നോക്കി.

അവൾ ആകെ ടെൻസ്ഡ് ആയിരുന്നു.

ശ്രീയുടെ മുഖത്തു നിന്നും അത് വായിച്ചറിഞ്ഞ ജാനകിയമ്മ പറഞ്ഞു.

“മോളെ ഇതോർത്തു പേടിക്കണ്ട… അവനൊരു കുഞ്ഞു പനിയാ… കുറച്ചു കഴിയുമ്പോൾ മാറും കേട്ടോ”

അമ്മ പറഞ്ഞത് കേട്ടിട്ടും ഒന്നും മനസിലാവാതെ അവൾ തല കുലുക്കി.

“നിങ്ങള് വീട്ടിൽ പോയി കുറച്ചു ഡ്രെസും പാത്രങ്ങളും ഒക്കെ എടുത്തിട്ട് വാ… ഞാനിവിടെ നിന്നോളാം.. മോളെയും കൂട്ടിക്കോ ”

ജാനകിയമ്മ തന്റെ ഭർത്താവിനോടായി പറഞ്ഞു.

“അയ്യോ ഇല്ലമ്മേ ഞാനും ഇവിടെ നിക്കാം.”

“വേണ്ട മോളെ ഇപ്പൊ ഇവിടെ ഒരാളുടെ ആവശ്യമേ ഉള്ളൂ… മോള് ചെന്നോ”

“വീട്ടിൽ പോയാലും എനിക്കൊരു സമാധാനവും ഉണ്ടാവില്ലമ്മേ ഞാനും കൂടെ നിന്നോട്ടെ”

ശ്രീക്കുട്ടി ചിണുങ്ങിക്കൊണ്ട് ചോദിച്ചു.

“ഈ പെണ്ണിന്റൊരു കാര്യം ശരിയെന്നാൽ”

ജാനകിയമ്മ സമ്മതിച്ചതും ശ്രീക്കുട്ടി ആശ്വാസത്തോടെ നെടുവീർപ്പെട്ടു.

അവനെ കാണാതെ ഒരു നിമിഷം പോലും മാറി നിൽക്കാൻ ശ്രീക്കുട്ടിക്ക് കഴിയുമായിരുന്നില്ല.

രാമനാഥൻ അവിടുന്ന് യാത്രയായതും ശ്രീയും ജാനകിയമ്മയും കൂടി വാർഡിലേക്ക് പോയി.

അവിടെ ഗ്ലൂക്കോസിന്റെ ക്യാനുലയും കൈത്തണ്ടയിലേറ്റിക്കൊണ്ട് ഉച്ചിയിലേക്ക് കണ്ണും മിഴിച്ചു കിടക്കുന്ന അരുണിന്റെ മുഖ ഭാവം കണ്ട് ഒരേ സമയം ജാനകിയമ്മയ്ക്കും ശ്രീക്കുട്ടിക്കും ചിരി പൊട്ടി.

വാർഡിലെ മറ്റു രോഗികളെ നോക്കിക്കൊണ്ട് ശ്രീ ജാനകിയമ്മയുടെ കയ്യിൽ മുറുകെ പിടിച്ചു.

അരുണിനെ പരിശോധിച്ച ശേഷം നഴ്സുമാർ പോയതും അവർ ഇരുവരും അവന് സമീപം വന്നു നിന്നു.

“അരുണേട്ടന് വേഗം ഭേദാവും അല്ലെ? ”

“അതെ മോളെ.. നീ വെറുതെ പേടിക്കണ്ട കേട്ടോ”

“ഹ്മ്മ്മ് ”

ശ്രീക്കുട്ടി തലയാട്ടി.

നല്ല അവശത ഉള്ളതിനാൽ അരുൺ ഒന്നും മിണ്ടാതെ കണ്ണടച്ചു കിടക്കുവായിരുന്നു.

വാർഡിലെ രോഗികളുടെ ബഹളങ്ങളും ആളുകളുടെ കാലടി ശബ്ദങ്ങളുമായിരുന്നു അവന്റെ കാതുകളിൽ പതിഞ്ഞു കൊണ്ടിരുന്നത്.

ശരീരത്തിലൂടെ അരിച്ചു കയറുന്ന അവശത അവനെ ഇടയ്ക്കിടെ തളർത്തിക്കൊണ്ടിരുന്നു.

അപ്പോഴായിരുന്നു ശ്രീക്കുട്ടി അവന്റെ ബെഡിനു സമീപമിരുന്നത്.

ഭർത്താവ് സാധനങ്ങളുമായി തിരിച്ചുവന്ന വെന്നറിഞ്ഞ ജാനകിയമ്മ അത് വാങ്ങാനായി പുറത്തേക്കിറങ്ങിപ്പോയതായിരുന്നു.

ക്ഷീണവും വേദനയും കാരണം അരുണിന്റെ കൂമ്പിയടഞ്ഞ കൺകോണിലൂടെ നീർത്തുള്ളികൾ ഇറ്റു വീണു.

അത് കണ്ടതും ശ്രീക്കുട്ടി പയ്യെ ആ കണ്ണുനീർ തുള്ളികൾ വിരലുകൊണ്ട് ഒപ്പിയെടുത്തു.

അരുണിന്റെ അവസ്ഥ കണ്ട് ശ്രീക്കുട്ടിക്ക് വല്ലാതെ സങ്കടം തോന്നി.

മുഖത്തൊരു കരതലസ്പർശം തിരിച്ചറിഞ്ഞതും അരുൺ ഞെരുങ്ങിക്കൊണ്ട് അവളുടെ കയ്യിലേക്ക് മുഖം ചേർത്തു വച്ചു.

അരുണിന്റെ നിഷ്കളങ്കമായ മുഖം കണ്ടതും ശ്രീ വാത്സല്യത്തോടെ അവന്റെ കവിളിണകളിൽ പയ്യെ തഴുകി.

ഒരു കുഞ്ഞിനെ പോലെ അവളുടെ ചൂടും പറ്റി കിടന്നുറങ്ങുന്ന അരുണിന്റെ നെറ്റിയിൽ അധരങ്ങൾ അമർത്തി വയ്ക്കാൻ അവൾ കൊതിച്ചു.

അവന് നേരെ ശ്രീ മുഖം പയ്യെ അടുപ്പിച്ചു.

അപ്പോഴാണ് പുറകിൽ നിന്നുള്ള ശബ്ദം കേട്ട് ശ്രീക്കുട്ടി ഞെട്ടിത്തിരിഞ്ഞു നോക്കിയത്.

“മോളെ സാധങ്ങളൊക്കെ കിട്ടി.. ഇതൊക്കെ അങ്ങോട്ട് വച്ചോ ”

ജാനകിയമ്മ നീട്ടിയ കവർ ശ്രീക്കുട്ടി വാങ്ങി വച്ചു.

“ഞാൻ പോയി ക്യാന്റീനിൽ നിന്നും എന്തേലും വാങ്ങിച്ചിട്ട് വരാം.. അവനൊന്നും ഇതുവരെ കഴിച്ചില്ലല്ലോ? ”

“അതേമ്മേ.

“മോൾക്ക് വിശക്കുന്നുണ്ടോ?  വാ നമുക്ക് അവിടുന്ന് കഴിക്കാം”

“ഇല്ലമ്മേ എനിക്ക് വിശക്കുന്നില്ല.. ഞാൻ അരുണേട്ടന്റെ അടുത്ത് ഇരുന്നോളാം അമ്മ പോയിട്ട് വാ ”

“ശരി മോളെ”

ജാനകിയമ്മ ഒരു കവറും എടുത്തുകൊണ്ടു ക്യാന്റീനിലേക്ക് പോയി.

ശ്രീക്കുട്ടി അരുണിന് സമീപം തന്നെ ഇരുന്നു.

അവൾ ചുറ്റും തല ചരിച്ചു നോക്കി.

രോഗികളുടെ ബാഹുല്യം ആ വാർഡിൽ കാണാമായിരുന്നു.

അപ്പോഴാണ് ഫോണിൽ വന്ന ചിന്മയി ചേച്ചിടെ മിസ്സ്ഡ് കാൾ അവൾ ശ്രദ്ധിച്ചത്.

ചേച്ചിയെ വിളിച്ചു അരുണിന്റെ വിവരങ്ങൾ കൈമാറിയ ശേഷം അവൾ ഫോൺ വച്ചു.

അപ്പോഴും അരുൺ നല്ല മയക്കത്തിലായിരുന്നു.

മൂളി പറക്കുന്ന കൊതുകിനെ ആട്ടിപ്പായിച്ചും കൊന്നൊടുക്കിയും ഇരിക്കുമ്പോഴാണ് ജാനകിയമ്മ അങ്ങോട്ട് വന്നത്.

കയ്യിലിരുന്ന ഫുഡ് അവിടെ വച്ച ശേഷം അവരും ആ ബെഡിൽ വന്നിരുന്നു.

അരുൺ ഉണരുന്ന വരെ അവർ കാത്തിരുന്നു.

ഒരു മണിക്കൂറിനു ശേഷം അരുൺ ഉണർന്നതും ജാനകിയമ്മ മകന് നിർബന്ധിച്ചു ഫുഡ് കൊടുത്തു.

അതിനു ശേഷം നഴ്സുമാർ നൽകിയ മരുന്ന് കഴിപ്പിച്ച ശേഷം അരുണിനെ കട്ടിലിൽ കിടത്തി.

അരുണിന് ആ സമയത്ത് നേരിയ സ്വബോധം ഉണ്ടായിരുന്നു.

അപ്പോഴാണ് അവന് വാർഡിൽ ആണിപ്പോ കിടക്കുന്നതെന്ന ബോധം വന്നത്.

ഡോക്ടർ മിക്കവാറും തന്നെ ഇവിടെ അഡ്മിറ്റ്‌ അക്കി കാണുമെന്നു അരുണിന് മനസിലായി.

അവൻ തല ചരിച്ചു നോക്കുമ്പോഴാണ് തനിക്ക് സമീപം ഇരുന്ന് സൊറ പറയുന്ന അമ്മയെയും ശ്രീയെയും കണ്ടത്.

ഇവളെന്തിനാ ഇവിടെ നിക്കുന്നെ.? വീട്ടിൽ പൊക്കൂടായിരുന്നോ?

അരുണിന് ആകെ ഒരു വല്ലായ്മ തോന്നി.

പൊതുവെ അവന് ആരെയും ബുദ്ധിമുട്ടിക്കുന്നത് തീരെ ഇഷ്ടമില്ലാത്ത കൂട്ടത്തിൽ ആയിരുന്നു.

വെറുതെ ഉള്ള വില കൂടി കളയാൻ.

അവൻ ആത്മഗതം പറഞ്ഞു.

പെട്ടെന്ന് അരുണിന് എന്തോ വല്ലായ്മ പോലെ തോന്നി.

വയറിൽ നിന്നും നെഞ്ചിലൂടെ തിരമാല കണക്കെ ഉരുണ്ടു പിരണ്ടു വരുന്ന പോലെ.

അവൻ നെഞ്ചു തടവിക്കൊണ്ട് ജാനകിയമ്മയെ തോണ്ടി.

അരുണിന്റെ വെപ്രാളം കണ്ടതും ജാനകിയമ്മ ഒരു പാത്രം വേഗം കയ്യിൽ പിടിച്ചു അവന്റെ വായയ്ക്ക് സമീപം കൊണ്ട് വച്ചു.

പാത്രം വന്ന് നിമിഷങ്ങൾക്കകം തൊണ്ടക്കുഴിയിൽ അനക്കം അറിഞ്ഞതും അരുൺ അതിലേക്ക് കനത്തിൽ ഛർദിച്ചുകൊണ്ടിരുന്നു.

ശ്രീക്കുട്ടി സംഭ്രമത്തോടെ ചാടിയെണീറ്റ് അരുണിന്റെ മുതുകിൽ തടവാൻ തുടങ്ങി.

ഒരു 2, 3 റൗണ്ട് കഴിഞ്ഞതും അരുൺ അവശതയോടെ ബെഡിലേക്ക് അമർന്നു കിടന്നു.

തന്റെ കുടൽമാല മൊത്തം അതിലൂടെ പുറത്തേക്ക് പോയോ എന്ന് അരുണിന് സംശയമായി.

അപ്പോഴും ശ്രീ അവന്റെ മുതുകിൽ തലോടിക്കൊണ്ടിരിക്കുവായിരുന്നു.

ജാനകിയമ്മ പാത്രം കഴുകാനായി പുറത്തേക്ക് എണീറ്റുപോയി.

അരുൺ ക്ഷീണത്തോടെ ബെഡിൽ കിടന്നു.

അവന് തീരെ പറ്റുന്നില്ലായിരുന്നു.

അപ്പോഴാണ് ശ്രീക്കുട്ടി ഷാളിന്റെ അറ്റം കൊണ്ടു അരുണിന്റെ ചുണ്ടിൽ പറ്റിയ ഛർദിലിന്റെ അവശിഷ്ടം തുടച്ചു മാറ്റിയത്.

അതോടൊപ്പം അതിന്റെ ആഫ്റ്റർ എഫക്ട് എന്നോണം അരുണിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

അതും ശ്രീക്കുട്ടി സ്നേഹത്തോടെ കൈകൾ കൊണ്ടു ഒപ്പിയെടുത്തു.

ശ്രീയുടെ കെയറിങ്ങും സ്നേഹവും അരുണിൻറെ കണ്ണ് തുറപ്പിച്ചു.

അവളുടെ സ്നേഹവും പരിചരണവും ഒരു മകനെ പോലെ അവൻ ആസ്വദിച്ചു.

ശ്രീക്കുട്ടിയുടെ കണ്ണുകളിൽ നോക്കികൊണ്ടാണ്  അരുൺ കിടന്നത്.

അവന് ആദ്യമായി ശ്രീക്കുട്ടിയോട് കുണ്ഠിതം തോന്നി.

താലി കെട്ടിയ പെണ്ണിനെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ വെറുപ്പിച്ചതിന് അവന് സ്വയം പുച്ഛം തോന്നി.

വരുണിന്റെ പെണ്ണാണെന്ന് അറിഞ്ഞിട്ടും വരുൺ ആണെന്ന് തെറ്റിദ്ധരിച്ചു തന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ശ്രീയോട്  വല്ലാത്തൊരു ഇമ്പ്രെഷൻ തോന്നി തുടങ്ങിയെന്നു അരുൺ  തിരിച്ചറിഞ്ഞു.

ആദ്യമായി മനസൊക്കെ പിടയുന്ന പോലെ.

വരുണിന്റെ പെണ്ണാണെന്ന് പറഞ്ഞിട്ടും മനസ് കേൾക്കാത്തപോലെ.

ആദ്യമായി ഒരു വിറയലും ചമ്മലും നാണവും ഒക്കെ ശ്രീകുട്ടിയെ കാണുമ്പോൾ അരുണിന് തോന്നി തുടങ്ങി.

എന്താണെന്ന അർത്ഥത്തിൽ ശ്രീ അവനെ പുരികം ഉയർത്തി കൂർപ്പിച്ചു നോക്കി.

അരുൺ ഒന്നുമില്ലെന്ന് നിഷേധാർത്ഥത്തിൽ തലയാട്ടി.

ശ്രീ പതിയെ ചിരിച്ചുകൊണ്ട് അവിടിരുന്നു.

അവളുടെ സാമീപ്യം വല്ലാത്തൊരു ആശ്വാസമാണ് അരുണിന് നൽകിയത്.

തന്റെ ഭാര്യയെ കണ്ടു കൊണ്ടിരിക്കാൻ അവന് കോതി തോന്നി.

ശ്രീക്കുട്ടി അപ്പോൾ മറ്റാരെയോ നോക്കിയിരിക്കുവായിരുന്നു.

അവളുടെ മുഖം ഒന്ന് കാണാനുള്ള വ്യഗ്രതയിൽ അരുൺ വിളിച്ചു.

“ശ്രീ മോളെ ”

അരുണിന്റെ ശബ്ദം കേട്ട് ശ്രീക്കുട്ടി ഞെട്ടിത്തിരിഞ്ഞു നോക്കി.

അവൾക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.

കല്യാണം കഴിഞ്ഞതിനു ശേഷം ആദ്യമായാണ് അരുണേട്ടൻ തന്റെ പേര് ചൊല്ലി വിളിക്കുന്നത്.

ശ്രീയുടെ കണ്ണുകൾ നിറഞ്ഞു.

ആനന്ദത്താൽ അവളുടെ അവളുടെ മനം തുടിച്ചു.

ഇനിയും ആ നാവിൽ നിന്നും അങ്ങനെ വിളിച്ചു കേൾക്കുവാൻ അവൾ കൊതിച്ചു.

“എന്താ അരുണേട്ടാ? ”

“എനിക്കിച്ചിരി വെള്ളം തരാവോ? ”

“ഇപ്പൊ തരാം അരുണേട്ടാ ”

ശ്രീക്കുട്ടി ഒരു സ്വപ്ന ലോകത്തിലെന്ന പോലെ തലയാട്ടി.

വിശ്വാസം വരാനായി അവൾ ഉള്ളം കയ്യിലൊന്നു പിച്ചി.

“ഹോ സ്വപ്നമല്ല ”

അവൾ ആത്മഗതം പറഞ്ഞുകൊണ്ട് കുപ്പിയിലെ മിനറൽ വാട്ടർ ഗ്ലാസ്സിലേക് പകർത്തി.

വെള്ളം നിറച്ച ഗ്ലാസ് പയ്യെ അവന് നീട്ടി.

അരുൺ ആർത്തിയോടെ ആ ഗ്ലാസിലെ വെള്ളം ഒറ്റ വലിക്ക് കാലിയാക്കി.

ഗ്ലാസ്‌ തന്റെ സഹധര്മിണിക്ക് കൈമാറിയ ശേഷം അരുൺ വീണ്ടും കിടന്നു.

ശ്രീക്കുട്ടി ഇപ്പോഴും വിശ്വാസം വരാതെ അവനെ കണ്ണു മിഴിച്ചു നോക്കിക്കൊണ്ടിരുന്നു.

“ഹ്മ്മ്മ് എന്തേയ്”

“ഒന്നുല്ല അരുണേട്ടാ”

“വീട്ടിൽ പോകുന്നില്ലേ? ”

“മ്‌ച്ചും “ശ്രീ ചുമൽ കൂച്ചി.

“ന്തേ പോകാതെ ? ” അരുൺ ചിരിയോടെ ചോദിച്ചു.

“അരുണേട്ടനെ ഒറ്റക്ക് വിട്ടിട്ട് എങ്ങനാ പോകുവാ ”

ശ്രീ പതർച്ചയോടെ പറഞ്ഞു.

“സാരമില്ല അമ്മ ഇവിടുണ്ടല്ലോ”

“ഞാനും കൂടി നിന്നോട്ടെ അല്ലെങ്കിൽ എനിക്കൊരു സമാധാനം കിട്ടൂല ”

ശ്രീക്കുട്ടി പ്രതീക്ഷാനിർഭരമായ മുഖത്തോടെ അരുണിനെ നോക്കി.

അരുൺ പറഞ്ഞു വിടുമോന്ന് അവളിൽ ഒരു  പേടിയുണ്ടായിരുന്നു.

അതുകൊണ്ട് അവളുടെ ഹൃദയം ശക്തിയിൽ മിടിച്ചുകൊണ്ടിരുന്നു.

“എങ്കിൽ ഇവിടെ നിന്നോ ”

അരുൺ സമ്മതമറിയിച്ചതും ശ്രീയ്ക്ക് തുള്ളി ചാടാൻ തോന്നി.

അവളുടെ മുഖം സന്തോഷം കൊണ്ടു ചുവന്നു തുടുത്തു.

തന്റെ ഭാര്യയുടെ സന്തോഷം കണ്ട് അരുണിന്റെ മനസും നിറഞ്ഞു.

ജാനകിയമ്മ വന്നതും അവൻ സംസാരം മതിയാക്കികൊണ്ട് മിഴികൾ പൂട്ടി വച്ചു കിടന്നു.

അപ്പോഴും അരുണിന്റെ മനസ് ഒരു തുലാസിന് തുല്യമായിരുന്നു.

ഒരു തട്ടിൽ തന്നെ ജീവന് തുല്യം സ്നേഹിച്ച തന്റെ ഇരട്ട സഹോദരൻ മറ്റൊന്ന് താൻ താലി ചാർത്തിയ അവന്റെ പെണ്ണ്.

രണ്ടു പേരുടെ സ്നേഹവും അരുണിനെ വല്ലാതെ വീർപ്പുമുട്ടിച്ചു.

എന്ത് ചെയ്യണമെന്നറിയാതെ ആ മനസ് ഉഴറികൊണ്ടിരുന്നു.

ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക് വേണ്ടി തലയ്ക്കു ചൂട് പിടിച്ചു തുടങ്ങിയതും ഒരാശ്വാസത്തിനായി അവൻ കണ്ണുകൾ പൂട്ടി കിടന്നു.

അപ്പോഴും ശ്രീയുടെ സുന്ദരമായ മുഖവും പാൽ പുഞ്ചിരിയുമാണ് അവന് ഓർമ വന്നത്.

അവളുടെ സാമീപ്യം പയ്യെ ഒരു മയക്കത്തിലേക്ക് അവനെ തള്ളി വിട്ടു.

2 ദിവസത്തെ ആശുപത്രി വാസം പെട്ടെന്ന് തീർന്നു പോയത് അവനറിഞ്ഞില്ല.

ഇതിനിടക്ക് ശ്രീക്കുട്ടിയുമായി അവൻ കൂടുതൽ ഇടപഴകി.

ഒരുപാട് സംസാരിച്ചു.

അവൾക്കും ഇതൊക്കെ ഒരുപാട് സന്തോഷമുളവാക്കുന്ന കാര്യങ്ങളായിരുന്നു.

അപ്പോഴേക്കും അരുണിൻറെ പനിയ്ക്കും ക്ഷീണത്തിനും ഒരു വിധം ശമനം വന്നിരുന്നു.

വൈകുന്നേരം ആയപ്പോൾ തന്നെ അവർ ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് പോന്നു.

ശ്രീയുടെ കയ്യും പിടിച്ചു റൂമിലേക്ക് പോകുന്ന അരുണിനെ കണ്ട് ചിന്മയിടെ കണ്ണുകൾ വിടർന്നു.

റൂമിലെത്തിയ ശേഷം ശ്രീക്കുട്ടി 2 ദിവസത്തെ ആശുപത്രി വാസത്തിന്റെ ക്ഷീണം ഒഴിവാക്കാൻ കുളിക്കുവാനായി കയറി.

അരുൺ ചടപ്പോടെ ബെഡിൽ ഇരിക്കുകയായിരുന്നു.

ചുറ്റും തല തിരിച്ചപ്പോഴാണ് മേശയുടെ മുകളിലുള്ള കല്യാണ ആൽബം അവന്റെ ശ്രദ്ധയിൽ പെട്ടത്.

അരുൺ ഏന്തി വലിഞ്ഞു അത് കൈക്കലാക്കി.

അതിന്റെ പുറം ചട്ടയിലുള്ള തങ്ങളുടെ കല്യാണ ഫോട്ടോ കണ്ട് അരുണിന് കോരിത്തരിച്ചു.

മുൻപ് ഒരിക്കൽ ആൽബം കിട്ടിയ സന്തോഷത്തിൽ തന്റടുക്കലേക്ക് ഓടി വന്ന ശ്രീയെ അവജ്ഞയോടെ ഒഴിവാക്കിയത് അരുൺ വേദനയോടെ ഓർത്തു.

ഒരിക്കൽ പോലും ആ ആൽബം തുറന്നു നോക്കാൻ അവന് തോന്നിയിരുന്നില്ല.

ഒരുതരം വെറുപ്പും മരവിപ്പും ആയിരുന്നു എപ്പോഴും.

കൂടാതെ വരുണിനെ ചതിച്ചുവെന്ന തോന്നലും.

അത് അസഹനീയമായപ്പോഴാണ് ശ്രീയെ അവോയ്ഡ് ചെയ്തു തുടങ്ങിയത്.

പക്ഷെ അത് കാര്യമാക്കാതെ എന്നെ പിന്നെയും സ്നേഹിച്ചുകൊണ്ടിരുന്ന അവളോട് വല്ലാത്ത ആരാധനയായിരുന്നു ഉള്ളിന്റെ ഉള്ളിൽ.

ഇപ്പോഴെന്തോ അതോരിഷ്ടമായി രൂപാന്തരം പ്രാപിച്ചു.

ഇപ്പൊ അവള് തന്റെ മാത്രമാണെന്ന് ഒരു തോന്നൽ.

ഉള്ളിന്റെ ഉള്ളിൽ ആരോ പറയുന്ന പോലെ.

അരുൺ കൊതിയോടെ ആ ചിത്രത്തിലേക്ക് കണ്ണും നട്ടിരുന്നു.

തന്റെ വിവാഹം പോലും മര്യാദക്ക് ആസ്വദിക്കാൻ പറ്റാതിരുന്ന ആ മാനസികാവസ്ഥയെ അവൻ പഴിച്ചുകൊണ്ടിരുന്നു.

ആൽബത്തിലെ ഓരോ പേജുകളുമായി അവൻ മറിച്ചു നോക്കി.

ദൃശ്യങ്ങളെ വളരെ മനോഹരമായ ഓരോ ഷോട്ടുകളായി പകർത്തിയ ക്യാമറമാനോട് അവന് അസൂയ തോന്നി.

അതിലുപരി തന്റെ ഭാര്യയുടെ മുഖ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് അവനിരുന്നു.

ആൽബം കണ്ടു കഴിഞ്ഞതും ശ്രീക്കുട്ടി ബാത്‌റൂമിൽ നിന്നും തല തുവർത്തിക്കൊണ്ട് ഇറങ്ങി വന്നു.

ഒരു ഇളം നീല ടോപ്പും ലെഗ്ഗിൻസും ആയിരുന്നു അവളുടെ വേഷം.

ഈറൻ മുടിയിഴകൾ അവളുടെ ടോപ്പിൽ സ്പർശിച്ചുകൊണ്ട് അതേ ഈറൻ പകർന്നു നൽകുന്ന കാഴ്ച.

അതിലുപരി കൺപീലികളിൽ പറ്റിച്ചേർന്നു കിടക്കുന്ന ശ്വേത കണങ്ങളും മൂക്കിൻ തുമ്പത്തും ചെഞ്ചൊടിയിലുമായി ഒട്ടി ചേർന്നു കിടക്കുന്ന വെള്ള തുള്ളികളും അവനെ മാടി വിളിച്ചു.

ചരിഞ്ഞു നിന്നുകൊണ്ട് മുടി തുവർത്തുന്ന തന്റെ പ്രിയതമയുടെ എടുത്തു നിൽക്കുന്ന നിതംബത്തിലേക്കാണ് അരുണിന്റെ കണ്ണുകൾ ആദ്യം പതിഞ്ഞത്.

പെട്ടെന്ന് സ്വബോധം വന്നതും അവൻ കണ്ണുകൾ മാറ്റി.

പക്ഷെ ആ കണ്ണുകൾ ചെന്നെത്തിയത് ശ്രീയുടെ കൈകൾ ചലിക്കുന്നതിനനുസരിച്ചു തുള്ളി കളിക്കുന്ന നെഞ്ചിലെ മുഴുത്ത ഗോളങ്ങളിലേക്കായിരുന്നു.

അതും കൂടി കണ്ടതോടെ അരുൺ സംയമനത്തോടെ പിടിച്ചു നിന്നു.

നീണ്ടു കിടക്കുന്ന കേശഭാരം കഷ്ടപ്പെട്ട് തുവാർത്താൻ ശ്രമിക്കുന്ന തന്റെ പത്നിയെ കണ്ട് സഹതാപത്തോടെ അരുൺ അങ്ങോട്ടേക്ക് എണീറ്റു നടന്നു.

അരുൺ വരുന്നത് കണ്ട് ചിരിയോടെ ശ്രീക്കുട്ടി എന്താണെന്ന് കാര്യം തിരക്കി.

അവളുടെ കയ്യിൽ നിന്നും ബലമായി ടവൽ വാങ്ങിയ ശേഷം അരുൺ ശ്രദ്ധയോടെ ആ മുടിയിഴകൾ ഉണക്കിക്കൊണ്ടിരുന്നു.

ശ്രീക്കുട്ടി ഒരു ചിരിയോടെ അവനെ ഇടം കണ്ണിട്ട് നോക്കി.

അത് കണ്ടതും അരുൺ അവളെ കണ്ണിറുക്കി കാണിച്ചു.

ടവലിനിടയിൽ വച്ചു മുടി ശെരിക്കും തുവർത്തിയ ശേഷം അരുൺ ടവൽ ബെഡിലേക്ക് വലിച്ചിട്ടു

അതിനു ശേഷം ശ്രീയുടെ ഇടുപ്പിൽ പിടിച്ചു നെഞ്ചോട് ചേർത്തു.

ആ ഒരു നീക്കം അപ്രതീക്ഷിതമായി ഉണ്ടായതും ഞെട്ടിത്തരിച്ചുകൊണ്ട് അവൾ അരുണിനെ തന്നെ നോക്കി.

അരുണിന്റെ കണ്ണുകളിൽ മാറി മറിയുന്ന പ്രണയത്തിന്റെയും കാമത്തിന്റെയും ലാഞ്ഛനകൾ ശ്രീക്കുട്ടി തിരിച്ചറിഞ്ഞു.

ഭയം മാഞ്ഞു പോയി അവളിലും നാണം ഉടലെടുത്തു.

അരുണിന്റെ ഇടുപ്പിലുള്ള സ്പർശനം അവളുടെ ഓരോ രോമകൂപങ്ങളെയും തൊട്ടുണർത്തി.

അരുണിന്റെ പ്രേമാദ്രമായ നോട്ടം ശ്രീയിലേക്കും കാമത്തിന്റെ തിരി കൊളുത്തി.

അവളുടെ പൂമേനിയുടെ ഇളം ചൂടും വിറയ്ക്കുന്ന അധരങ്ങളും അരുണിനെ കാന്തത്തെ പോലെ ആകർഷിച്ചുകൊണ്ടിരുന്നു.

അവളിൽ നിന്നും ഉണർന്ന സ്ത്രൈണ ഗന്ധം അവനെ മത്തു പിടിപ്പിച്ച.

കാമം എന്ന വികാരം അവന്റെ സിരകളിലൂടെ ഒഴുകിക്കൊണ്ട് രക്തയോട്ടം കൂട്ടിയതും  മിടിക്കുന്ന ഹൃദയത്തോടെ അവൻ ശ്രീയിലേക്ക് മുഖം അടുപ്പിച്ചു.

അവന്റെ ഭാവം തിരിച്ചറിഞ്ഞതും അനുവാദമെന്ന പോലെ അവളുടെ കണ്ണുകൾ പയ്യെ കൂമ്പിയടഞ്ഞു.

അരുൺ തന്റെ പ്രിയതമയിലേക്ക് മുഖം അടുപ്പിച്ചുകൊണ്ട് ആ ചുവന്ന അധരങ്ങളെ മെല്ലെ നനഞ്ഞെടുത്തു.

ശ്രീയിൽ ഒരു ഞെട്ടലുണ്ടായത് അരുൺ തിരിച്ചറിഞ്ഞു.

അവൻ അവളെ നെഞ്ചോട് ചേർത്തു പിടിച്ചു.

അവന്റെ കൈപ്പിടിയിൽ ഒരു കുഞ്ഞിനെ പോലെ അവൾ ചേർന്ന് നിന്നു.

അരുൺ പയ്യെ അവളുടെ മേൽച്ചുണ്ടിനെ തന്റെ ചുണ്ടുകൾ കൊണ്ടു പയ്യെ കീഴ്പ്പെടുത്തി.

അതിനു ശേഷം അത് നനഞ്ഞെടുത്തുകൊണ്ടിരുന്നു.

പയ്യെ മേൽച്ചുണ്ടിനെ സ്വതന്ത്രമാക്കിയ ശ്രീയുടെ കീഴ്ച്ചുണ്ടിനെ അരുൺ ചപ്പിയെടുത്തു.

ശ്രീ ഒരു ഞെരുക്കത്തോടെ അവനെ ഗാഢമായി പുണർന്നു.

താനിങ്ങനെ വിഹായസ്സിലൂടെ അനന്തമായി ഒഴുകി നടക്കുവാണെന്ന് അവൾക്ക് തോന്നി.

അധരങ്ങളെ മാറി മാറി ചപ്പി വലിച്ചുകൊണ്ട് അരുൺ മുന്നോട്ട് നീങ്ങി.

ശ്രീക്കുട്ടി ഒരു ശില പോലെ അവന് വിധേയമായിക്കൊണ്ടിരുന്നു.

പെണ്ണിന്റെ അധരങ്ങളുടെ രുചിയും ഉമിനീരും അരുണിന്റെ കാമത്തെ ആളി കത്തിച്ചു.

അവളെ ശ്വാസം വിടാൻ പോലും സമ്മതിക്കാതെ അരുൺ ആ അധരങ്ങളെ കടിച്ചു വലിച്ചു.

അന്നേരം ശ്രീയ്ക്ക് ചെറുതായി നൊന്തു.

ചിണുക്കത്തോടെ അവൾ അധരങ്ങൾ പിൻ വലിക്കാൻ തുടങ്ങിയതും അരുൺ പൂർവാധികം ശക്തിയോടെ അവളിലേക്ക് വലിഞ്ഞു കയറി.

അവന്റെ കൈകൾ പയ്യെ അവളുടെ നിതംബത്തിലേക്ക് നീങ്ങിയതും ശ്രീക്കുട്ടി പിടച്ചിലോടെ അവനെ ഇറുകെ പുണർന്നു.

അരുണിന്റെ കൈകൾ അവളുടെ നിതംബ ഗോളങ്ങളിലൂടെ ഒഴുകി നടന്നു.

അപ്പോഴും ചുണ്ടിലെ പിടുത്തം അവൻ വിട്ടിരുന്നില്ല.

ശ്രീയുടെ പരിചയക്കുറവ് ഒറ്റയടിക്ക് മനസിലായ അരുൺ കൂടുതൽ അഭ്യാസത്തിന് മുതിരാതെ അവളുടെ തേനൂറും ചുണ്ടുകളെ തന്റെ ചുണ്ടുകൾ കൊണ്ടു താലോലിച്ചുകൊണ്ടിരുന്നു.

ശ്രീക്കുട്ടിക്ക് ഇതൊക്ക പുതു അനുഭവങ്ങളായിരുന്നു.

അവൾ അത് ആസ്വദിച്ചു കൊണ്ടിരുന്നു.

അതിൽ മതിമറന്നു നിന്നു.

അരുൺ നൽകുന്ന ഓരോ ചുടുചുംബനത്തിന്റെയും ആലസ്യത്തിൽ അവളുടെ മനസ് അപ്പൂപ്പൻ താടി പോലെ അന്തരീക്ഷത്തിലൂടെ പാറി നടന്നു.

പൊടുന്നനെ കതക് തുറക്കുന്ന ശബ്ദം കേട്ടാണ് ഇരുവരും ഞെട്ടിപ്പിടഞ്ഞു മാറിയത്.

ഭയം കൊണ്ട് ശ്രീക്കുട്ടി വല്ലാതെ കിതച്ചിരുന്നു.

ഹൃദയം പതിന്മടങ്ങ് വേഗതയിൽ മിടിച്ചു കൊണ്ടിരുന്നു.

റൂമിലേക്ക് അപ്രതീക്ഷിതമായി കയറി വന്ന ചിന്മയി കിളി പോയ അവസ്ഥയിലായിരുന്നു.

അവർ ചെയ്തോണ്ടിരുന്ന കാര്യം പെട്ടെന്ന് ഓർത്തതും ചിന്മയിക്ക് വല്ലാതെ ലജ്ജ തോന്നി.

അവളുടെ കവിളുകൾ ചുവന്നു.

ഇപ്പൊ ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല എന്നവൾക്ക് തോന്നി.

“എന്തുവാടാ അനിയാ.. എന്റെ കെട്ടിയോൻ പോലും എനിക്കിങ്ങനെ ഉമ്മ തന്നിട്ടില്ല.. അറിയോ? ”

ചേച്ചിടെ പറച്ചിൽ കേട്ട് അരുണിന് ചിരി പൊട്ടി.

പക്ഷെ ശ്രീക്കുട്ടി അപ്പോഴും ആകെ ചമ്മി നാറി നിൽക്കുവായിരുന്നു.

ചിന്മയിയെ ഫേസ് ചെയ്യാൻ അവൾ ബുദ്ധിമുട്ടി.

“നീ അളിയനോട് പറഞ്ഞാ മതിയെടി അങ്ങേര് തരും”

“ഉവ്വ കോപ്പ് തരും ”

ചിന്മയി അവനെ നോക്കി ഒരു ലോഡ് പുച്ഛം വിതറി.

“ചായ കുടിക്കാൻ വിളിച്ചു അമ്മ… അതിനാ ഞാനിങ്ങോട്ട് പോന്നേ.. അപ്പോഴല്ലേ കെട്ടിയോ റെയും കെട്ടിയോളുടെയും റൊമാൻസ് കാണാൻ പറ്റിയേ ”

ചിന്മയി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു. അരുൺ ആകെ വിളറി വെളുത്തു.

ചിന്മയിടെ മുഖത്ത് നോക്കാൻ ശ്രീയ്ക്ക് മടിയായി.

ഇപ്പൊ ഭൂമി പൊട്ടിപിളർന്നു അടിയിലേക്ക് താഴ്ന്നു പോകണേ എന്നവൾ പ്രാർത്ഥിച്ചു

“ആഹാ ഇത്രേം നേരായിട്ടും ഇവിടൊരാൾക്ക് ചമ്മൽ പോയിട്ടില്ലേ…? ഇഞ്ചി കടിച്ച കുരങ്ങന്റ മുഖം പോലുണ്ടല്ലേ? ”

അപ്പൊഴാണ് അരുൺ ശ്രീയെ ശ്രദ്ധിക്കുന്നത്.

ചേച്ചി പറഞ്ഞത് ശരിയാണെന്ന് ഒറ്റനോട്ടത്തിൽ അവന് മനസിലായി.

ചിരി കടിച്ചു പിടിച്ചു കൊണ്ട് അരുൺ ചിന്മയിയെ നോക്കി.

“ഹാ ഞാനിവളെയും കൊണ്ടു പോകുവാ.. ചായ കുടിക്കാൻ ”

“ഹ്മ്മ് ശരി ”

അരുൺ തലയാട്ടി.

മടിച്ചു നിൽക്കുന്ന ശ്രീക്കുട്ടിയുടെ കൈയും പിടിച്ചുകൊണ്ടു ചിന്മയി അടുക്കളയിലേക്ക് പോയി.

അരുണിനെ വിട്ട് പോകാൻ അവൾക്ക് തീരെ മനസ്സില്ലായിരുന്നു.

അവളുടെ പിടയ്ക്കുന്ന കണ്ണുകളിലൂടെ അരുൺ അത് തിരിച്ചറിഞ്ഞു.

ശ്രീക്കുട്ടി പോയി കഴിഞ്ഞ് കുളിക്കാൻ  കയറുമ്പോഴാണ് ശ്രീക്കുട്ടിയെ വട്ടം കെട്ടിപിടിച്ചിരിക്കുന്ന വരുണിന്റെ ചിത്രം അവൻ കണ്ടത്.

ചെറിയൊരു നൊമ്പരത്തോടെ ആ ചിത്രം അരുൺ കയ്യിലെടുത്തു.

എന്തോ താൻ വരുണിനെ ചതിക്കുവല്ലേ?

അവന്റെ പെണ്ണല്ലേ ശ്രീക്കുട്ടി?

അല്ലാതെ എന്റെയല്ലല്ലോ?

കാരണം അവർ പരസ്പരം ജീവനു തുല്യം സ്നേഹിച്ചിരുന്നു.

വരുണിനെയല്ലാതെ മറ്റാരെയും ശ്രീക്കുട്ടിക്ക് സ്നേഹിക്കാനാവില്ല.

ഈ എന്നെ പോലും സ്നേഹിച്ചത് വരുണിന്റെ മുഖം ഉള്ളതുകൊണ്ട് മാത്രമാ.

കാരണം അത്രമേൽ അഴമുള്ളതായിരുന്നു അവരുടെ സ്നേഹം.

ഒരു പക്ഷെ വരുൺ പോകുന്നതിന് മുൻപ് എനിക്ക് തന്നതായിരിക്കും അവളെ.

അവനും അത് ആഗ്രഹിച്ചിരുന്നിരിക്കാം.

ഞാൻ അവളെ സ്നേഹിക്കുന്നതിൽ ഒരുപക്ഷെ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് നീയാകും അല്ലേ വരുണേ?

അരുൺ വരുണിന്റെ ഫോട്ടോയിലൂടെ വിരലുകൾ ഓടിച്ചുകൊണ്ടിരുന്നു.

“വരുൺ ഞാൻ നോക്കിക്കോളാം അവളെ.. നീ സ്നേഹിച്ചതിന്റെ ഏഴിലൊന്ന് പോലും അവളെ സ്നേഹിക്കാൻ ഈ ജന്മത്തിൽ എനിക്ക് കഴിയില്ലെന്നറിയാം. പക്ഷെ ഒരിക്കലും അവളുടെ ആ കണ്ണുകൾ നിറഞ്ഞൊഴുകാൻ ഞാൻ ഇട വരുത്തില്ല ഉറപ്പ് ”

അരുൺ ആത്മഗതം പറഞ്ഞുകൊണ്ട് നെടുവീർപ്പെട്ടു.

അതിനു ശേഷം കുളിക്കാനായി ബാത്‌റൂമിൽ കയറി.

അന്ന് രാത്രി വരെ ശ്രീയെ ഒറ്റക്ക് കിട്ടുവാൻ അരുൺ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു.

പക്ഷെ എല്ലാ ശ്രമങ്ങളും പരാജയത്തിലേക്ക് കൂപ്പു കുത്തി.

അവളെ കാണാനുള്ള വ്യഗ്രതയിൽ അടുക്കളയിൽ നൂഴ്ന്നു കയറാൻ നോക്കിയതും ചിന്മയി ചട്ടുകം കൊണ്ട് അവനെ ഓടിച്ചു.

ഒരു വഴിയുമില്ലാത്തതിനാൽ അരുൺ വെറുത ബെഡിലേക്ക് നീണ്ടു നിവർന്നു കിടന്നുകൊണ്ട് മിഴുങ്ങസ്യാ ആലോചിച്ചുകൊണ്ടിരുന്നു.

എത്രയും വേഗം രാത്രിയാകാൻ അവൻ കൊതിച്ചു.

അതേസമയം ഒച്ചു പോലെ ഇഴഞ്ഞു കൊണ്ടിരിക്കുന്ന സമയത്തെയും പഴിച്ചു കൊണ്ടിരുന്നു.

രാത്രി ഭക്ഷണം കഴിക്കുന്ന നേരത്ത് മാത്രമാണ് അരുണിന് അവളെ ഒരു നോക്ക് കാണുവാൻ സാധിച്ചത്.

പക്ഷെ തന്റെ ഭാര്യയുടെ മുഖത്തു ഇപ്പോഴും ലജ്ജ വിട്ടു പോയിട്ടില്ലെന്ന തിരിച്ചറിവ് വന്നതും അരുൺ ഒളി കണ്ണിട്ട് അവളെ നോക്കി.

ശ്രീക്കുട്ടി അത് കണ്ടിട്ട് അവന് ഒരു പുഞ്ചിരി സമ്മാനിച്ചു.

രണ്ടു പേരും ഡൈനിങ്ങ് ടേബിളിന് മറുപുറം ഇരുന്നുകൊണ്ട് കണ്ണുകൾ കൊണ്ടു കഥ പറഞ്ഞു.

“അല്ലാ കെട്ടിയോനും കെട്ടിയോളും എന്താ ഉദ്ദേശം?  “

രണ്ടു പേരുടെയും കണ്ണുകൾ കൊണ്ടുള്ള കഥകളി കണ്ട് ചിരിയോടെ ചിന്മയി ചോദിച്ചു.

“ഏഹ് എന്താ ചേച്ചി? ”

ശ്രീ പെട്ടെന്ന് സ്വബോധത്തിലേക്ക് വന്നു ചോദിച്ചു.

“ആഹാ ഞാനിവിടെ ചോദിച്ചത് പോലും ഇവള് കേട്ടിട്ടില്ല… രണ്ടു പേർക്കും ഫുഡ് കഴിക്കണ്ടേ? ”

“ആാാഹ് വേണം”

“എങ്കിൽ വേഗം കഴിക്ക്… എന്നിട്ട് എണീറ്റു പോ”

ചിന്മയി ശബ്ദത്തിന് കട്ടി കൂട്ടി പറഞ്ഞു.

“ഡാ ചെക്കാ ആ വായ അടച്ചു പിടിക്ക് അല്ലേൽ ഈച്ച കേറും”

അസ്ഥാനത്തുള്ള ചിന്മയിടെ കൗണ്ടർ കേട്ട് അരുണിന് അയ്യടാന്ന് ആയിപോയി.

ജാനകിയമ്മയും രാമനാഥനും ഇതൊക്ക എത്ര കണ്ടിരിക്കുന്നു എന്ന മട്ടിൽ കുലുങ്ങി ചിരിച്ചുകൊണ്ടിരുന്നു.

ഭക്ഷണം ഒക്കെ കഴിഞ്ഞ ശേഷം അരുൺ വേഗം റൂമിൽ പോയി.

ശ്രീക്കുട്ടി ചിന്മയിടെ കൂടെ പാത്രം കഴുകി വയ്ക്കാൻ സഹായിക്കുവായിരുന്നു.

പത്രങ്ങളൊക്കെ കഴുകി വച്ച ശേഷം അരി കഴുകിയിടാൻ പോയ ശ്രീയെ ചിന്മയി തടഞ്ഞു.

“വേഗം ചെല്ല് ചെല്ല് അവൻ കാത്തിരിക്കുന്നുണ്ടാവും”

“അയ്യോ ചേച്ചി ഞാനിത് ചെയ്തിട്ട് പൊക്കോളാം”

“എന്റെ പൊന്നോ വേണ്ട അതൊക്ക ഞാൻ തന്നെ ചെയ്യാ.. ഇപ്പൊ എന്റെ മോള് സ്ഥലം വിട്ടോ”

ചിന്മയി അവളെ ഉന്തി ത്തള്ളി അടുക്കളയ്ക്ക് വെളിയിലാക്കി.

ശ്രീക്കുട്ടി ചമ്മലോടെ ചിന്മയിയെ നോക്കി തലയാട്ടിയ ശേഷം സ്‌റ്റെപ്സ് കയറി റൂമിലേക്ക് പോയി.

റൂമിന്റെ ഡോർ അകത്തു നിന്നും പൂട്ടി തിരിഞ്ഞു നോക്കിയതും ശ്രീ കണ്ടത് തന്നെയും കാത്ത് അക്ഷമയോടെയിരിക്കുന്ന അരുണേട്ടനെ ആയിരുന്നു.

ശ്രീക്കുട്ടിയെ കണ്ടതും അവന്റെ കണ്ണുകൾ തിളങ്ങി.

ആ തിളക്കം തിരിച്ചറിഞ്ഞതും അവളുടെ ഉള്ളിൽ മഞ്ഞു പെയ്യുന്ന പ്രതീതി ആയിരുന്നു.

അന്ന് ആ ഡയറിയിലൂടെ അറിഞ്ഞ അരുണിന്റെ സ്നേഹവും കെയറിങ്ങും  നേരിട്ടറിയാൻ അവൾക്ക് കൊതിയായി.

അരുൺ പയ്യെ എണീറ്റു വന്ന് ടി ഷർട്ട് ധൃതിയിൽ ഊരിക്കളഞ്ഞു.

അരുണിന്റെ നഗ്നമായ നെഞ്ച് കണ്ടതും ശ്രീയ്ക്ക് എന്തൊക്കെയോ തോന്നി തുടങ്ങി.

ആ നെഞ്ചിലെ ചൂടും പറ്റിയുറങ്ങാൻ അവൾക്ക് കൊതിയായി.

അരുൺ പയ്യെ മന്ദം നടന്നു വന്ന് ശ്രീക്കുട്ടിയെ കൈകളിൽ കോരിയെടുത്തു.

ശ്രീക്കുട്ടി ഒരു കൊച്ചു കുഞ്ഞിനെ പോലെ അവന്റെ രോമം നിറഞ്ഞ മാറിൽ പറ്റിച്ചേർന്നു.

അവൾക്കറിയാമായിരുന്നു ഇന്നത്തെ ദിവസം  അരുണേട്ടന് വേണ്ടി തന്റെ വിലപെട്ടതെല്ലാം നൽകേണ്ടി വരുമെന്ന്.

ശ്രീക്കുട്ടിയെ ഒരു കുഞ്ഞിനെ പോലെ പരിചരിച്ചു കൊണ്ട്  അരുൺ ബെഡിലേക്ക് കിടത്തി.

ശ്വാസഗതിയ്ക്കനുസരിച്ച് ഉയർന്നു താഴുന്ന ശ്രീയുടെ സ്തനങ്ങൾ അവന്റെ കണ്ണുകൾക്ക് വിരുന്നേകി.

ഉടുത്തിരുന്ന കാവി മുണ്ട് മുട്ടോളം തെറുത്തു കയറ്റി വച്ച് അരുൺ അവളുടെ ദേഹത്തേക്ക് ഒരു നാഗത്തെ പോലെ പടർന്നു കയറി.

അരുണിന്റെ ഓരോ സ്പർശനങ്ങളും അവളിലെ പെണ്ണിനെ തൊട്ടുണർത്തി.

ശ്രീക്കുട്ടിക്ക് ആകെ കോരിത്തരിക്കുന്ന പോലെ തോന്നി.

അരുൺ തന്റെ വരണ്ട ചുണ്ടുകൾ ശ്രീയുടെ നെറ്റിയിൽ അമർത്തിവച്ചു.

ആ ചുടു ചുംബനത്തിലൂടെ ശരീരത്തിലാകെ തണുപ്പ് പ്രവഹിക്കുന്നതായി അവൾക്ക് തോന്നി.

നെറ്റിയിൽ നിന്നും വേർപെട്ട അവന്റെ ചുണ്ടുകൾ അവളുടെ കൺതടങ്ങളിൽ പയ്യെ ചെന്ന് വിശ്രമിച്ചു.

ആ കൂമ്പിയടഞ്ഞ കൺപോളകളിൽ മൃദുലമായി അവന്റെ അധരങ്ങൾ മുത്തി.

അപ്പോൾ ശ്രീക്കുട്ടി ഒന്ന് അനങ്ങി.

അരുൺ അത് കാര്യമാക്കാതെ തന്റെ പ്രാണസഖിയുടെ കവിൾ തടങ്ങളിൽ പോയി ചുംബിച്ചു.

ആ ചുവന്നു തുടുത്ത കവിൾത്തടങ്ങളിൽ അരുണിന്റെ അധരങ്ങൾ ചുംബനങ്ങൾ അർപ്പിച്ചുകൊണ്ടിരുന്നു.

ആ മാംസളതയിലേക്ക്‌ അവൻ കൊതിയോടെ തന്റെ ദന്തങ്ങൾ താഴ്ത്തി.

“ഹാാാ ”

നല്ല കടി കിട്ടിയ വേദനയിൽ ശ്രീക്കുട്ടിയിൽ നിന്നും ഞെരക്കം ഉയർന്നു.

അരുൺ അവളുടെ രണ്ടു കവിളിണകളിലും മാറി മാറി മുത്തിയും കടിച്ചും സമയം കളഞ്ഞു.

തുടർന്ന് അരുണിന്റെ ചുണ്ടുകൾ ശ്രീയുടെ മൂക്കിൻ തുമ്പിനെ തഴുകി വിട്ടു.

അവ കൊതിയോടെ അവളുടെ തേനൂറും അധരങ്ങളിൽ ചെന്ന് അഭയം പ്രാപിച്ചു.

ആ അധരങ്ങളെ അരുൺ കൊതിയോടെ നുണഞ്ഞെടുത്തുകൊണ്ടിരുന്നു.

ശ്രീയും അവന്റെ ചുണ്ടുകളെ വിഴുങ്ങാനൊരു ശ്രമം നടത്തി.

അപ്പോഴും അരുൺ ആ അധരങ്ങളോട് സമർത്ഥമായി പടവെട്ടിക്കൊണ്ട് മുന്നോട്ട് നീങ്ങി.

കീഴ്ചുണ്ട് ചപ്പി വലിച്ച ശേഷം അരുൺ തന്റെ  പല്ലുകൾ താഴ്ത്തി.

“ശ് ശ് ശ് ”

വേദനയോടെ ശ്രീക്കുട്ടി എരിവ് വലിച്ചു കയറ്റി.

അവളുടെ കീഴ്ചുണ്ട് മുറിഞ്ഞു ചോര പൊടിഞ്ഞിരുന്നു.

അരുൺ ആ രക്തതുള്ളികളെ അമൃത് പോലെ നാവു കൊണ്ടു നക്കി പാനം ചെയ്തു.

രക്തവും ഉമിനീരും കൂടി കലർന്ന രുചി വായിൽ അനുഭവപ്പെട്ടതും അവൾക്ക് വല്ലാത്ത അസ്വസ്ഥത തോന്നി

ശ്രീയുടെ ചുണ്ടുകൾ കടിച്ചു പറിച്ച ശേഷം അരുൺ മുഖം താഴേക്ക് ഉരസിക്കൊണ്ട് വന്നു.

ആ കഴുത്തിലേക്ക് മുഖം പൂഴ്ത്തി വച്ചു.

“ഓഹ് ”

ശ്രീയിൽ നിന്നും ഒരു നേർത്ത ശീൽക്കാരം പുറപ്പെട്ടു.

അരുണിന്റെ ചുണ്ടുകൾക്കു മുമ്പിൽ ശ്രീ ഒന്നുമല്ലാതായി മാറി.

അവൾ സ്വമേധയാ അവന് കീഴ്പ്പെട്ടുകൊണ്ടിരുന്നു.

ഓരോ അണുവിലും അരുൺ നൽകുന്ന സുഖാനുഭൂതി ആസ്വദിച്ചു കൊണ്ട് അവൾ മിഴികൾ പൂട്ടി കിടന്നു.

അവളുടെ കഴുത്തിലൂടെ അവന്റെ ചുണ്ടുകൾ ഓടി നടന്നു.

കഴുത്തിലാകമാനം ചുംബിച്ച ശേഷം അവിടെ പറ്റിപ്പിടിച്ചു കിടക്കുന്ന ശ്വേതകണങ്ങൾ അരുൺ നാവുകൊണ്ടു ഒപ്പിയെടുത്തു.

അവന്റെ പരുപരുത്ത നാവിന്റെ സ്പർശനമേറ്റതും ശ്രീക്കുട്ടി ഇക്കിളി കൊണ്ട് പുളഞ്ഞു.

അവളുടെ കഴുത്തിലുള്ള പിടി വിട്ട് അരുണിന്റെ മുഖം വീണ്ടും താഴേക്ക് നീങ്ങി.

അവിടെ പൊന്തി നിൽക്കുന്ന ഇരു ഗോളങ്ങളിൽ അവന്റെ മുഖം ഉടക്കി നിന്നു.

അത് കണ്ടതും ശ്രീയുടെ മുഖം കൂടുതൽ വിവർണമായി.

അവൾ നാക്ക് കടിച്ചു കൊണ്ട് അരുണിന്റെ പ്രവൃത്തി എന്താണെന്നുള്ള ആകാംക്ഷയിൽ കിടന്നു.

അരുൺ ആ മുഴുത്ത മുലകളെ കൈകൾ കൊണ്ട് പതിയെ തടവി വിട്ടു.

അതിനു ശേഷം അവൻ അവയെ കൈകൾ കൊണ്ട് ഞെക്കിയുടയ്ക്കുവാൻ തുടങ്ങി.

ശ്രീക്കുട്ടിക്ക് കുഞ്ഞുനോവ് മാറിടങ്ങളിൽ അനുഭവപ്പെട്ടതും  ആ മുഖഭാവത്തിൽ നിന്നും അരുൺ അത് മനസിലാക്കി.

അവൻ വേഗത കുറച്ച് സാവധാനം ആ മുലകളെ താലോലിക്കാൻ തുടങ്ങി.

അൽപ നേരം അങ്ങനെ താലോലിച്ചു കഴിഞ്ഞതും അരുൺ അവളെ പൊന്തിച്ചു പിടിച്ചു ചുരിദാർ ടോപ് വലിച്ചൂരിയെടുത്തു കളഞ്ഞു.

അരക്കെട്ട് വരെ ശ്രീയുടെ നഗ്നത വെളിവായതും അരുൺ കണ്ണും മിഴിച്ചു അവളെ നോക്കി.

അവളുടെ ഒതുങ്ങിയ അരക്കെട്ടും ഷേപ്പ് ഒത്ത ആലില വയറും അതിൽ ആരെയും പ്രലോഭിപ്പിക്കാൻ പോന്ന പോക്കിൾ ചുഴിയും ബ്രായ്ക്കുള്ളിൽ വിങ്ങി നിൽക്കുന്ന മുഴുത്ത മുലകളും കൊഴുത്ത കൈകളും അരുണിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

ശ്രീയ്ക്ക് അപാര ശരീര സൗന്ദര്യം ഉണ്ടാകുമെന്ന് അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.

നല്ലൊരു ശരീരം മെയ്ന്റൈൻ ചെയ്യുന്നതിന് തന്റെ ഭാര്യയോട് അവന് ആരാധന തോന്നി.

അവളുടെ മുഴുത്ത മാറിടത്തിലേക്ക് അരുൺ മുഖം പൂഴ്ത്തിവച്ചു.

“ഹൂ ”

ശ്രീക്കുട്ടിയിൽ നിന്നും നിശ്വാസം ഉതിർന്നു.

ആ ഗോളങ്ങൾക്കിടയിൽ മുഖമുരച്ചു കൊണ്ട് അരുൺ ആവേശം കാട്ടി.

അവന്റെ കട്ടി മീശയും കുറ്റിത്താടിയും മാറിടത്തിൽ കൊണ്ട് അവൾക്ക് ഇക്കിളിയായി.

ഏതോ ഒരുൾ പ്രേരണയാൽ അരുണിന്റെ മുഖം തന്റെ മാറിലേക്ക് അവൾ ചേർത്തു പിടിച്ചു.

അരുണിന്റെ ഓരോ കുസൃതികളും അവൾക്ക് നന്നേ പിടിച്ചു.

പ്രത്യേകിച്ച് നാവുകൊണ്ടുള്ള ഇക്കിളിപ്പെടുത്തൽ.

ശ്രീക്കുട്ടിയുടെ ഓരോ രോമകൂപങ്ങളെയും അത് തൊട്ടുണർത്തി.

അപ്പോഴേക്കും ഇരുവരും ഗാഢമായ  കാമത്തിനടിമപ്പെട്ട് കഴിഞ്ഞിരുന്നു.

മുലകളിലെ പതുപതുപ്പ് പൂർണമായും തടസപ്പെടുത്തുന്ന ബ്രാ അപ്പോഴേക്കും അരുൺ ശക്തിയിൽ വലിച്ചു പൊട്ടിച്ചു കളഞ്ഞിരുന്നു.

ബ്രായുടെ ബന്ധനത്തിൽ നിന്നും മോചിതരായ  ഗോളങ്ങൾ തുള്ളി തുളുമ്പി നിന്നു.

അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഉണക്കമുന്തിരി പോലുള്ള മുലക്കണ്ണുകൾ അരുണിനെ മാടി വിളിച്ചു.

ശ്രീക്കുട്ടി സ്ത്രീ സഹജമായ നാണത്തോടെ കൈകൾ മാറിനു കുറുകെ പിണച്ചു വച്ചു കൊണ്ട് നാണം മറയ്ക്കാൻ വൃഥാ ശ്രമിച്ചു.

പക്ഷെ അതൊന്നും വിലപോവില്ലെന്ന് അവൾക്ക് നന്നേ അറിയാമായിരുന്നു.

അരുൺ ശ്രീയുടെ കണ്ണുകൾ നോക്കി പുഞ്ചിരിച്ചു കൊണ്ട് മാറിനു കുറുകെയുള്ള കൈകൾ ബലമായി പിടിച്ചു മാറ്റി.

അവനെ നോക്കി മാടി വിളിക്കുന്ന മുലക്കണ്ണിലേക്ക് പതിയെ മുഖം അടുപ്പിച്ച്  നാവുകൊണ്ട് അതിനെ വട്ടത്തിൽ കറക്കി ഉഴിഞ്ഞു.

“ഉഫ് ”

വീണ്ടുമൊരു കുഞ്ഞു നിശ്വാസം അവളിൽ നിന്നുയർന്നു.

അരുൺ മുലക്കണ്ണുകളെ വായിലെടുത്ത് ചപ്പിക്കൊണ്ടിരുന്നു.

ശ്രീക്കുട്ടി സ്വർഗീയ സുഖം അനുഭവിച്ചുകൊണ്ട് ഞെളിപിരി കൊള്ളാൻ തുടങ്ങി.

അരുൺ അവളെ ഇറുകെ പുണർന്നു കൊണ്ട് കൂടുതൽ ആവേശത്തോടെ മുലക്കണ്ണ് ചപ്പി വലിച്ചു.

നാവും ചുണ്ടും കൊണ്ട് അതിനെ പിഴിഞ്ഞെടുത്തു കൊണ്ടിരുന്നു.

എത്ര കടിച്ചു വലിച്ചു കുടിച്ചിട്ടും അരുണിന് മതിയായില്ല.

അവൻ വീണ്ടും അവ കടിച്ചീമ്പിക്കൊണ്ടിരുന്നു.

അതോടൊപ്പം അവന്റെ പരുക്കൻ കൈകൾ ആ മുഴുത്ത മുലകളെ ഉഴുതുമറിച്ചുകൊണ്ടിരുന്നു.

വായിൽ നിന്നും മുലക്കണ്ണിനെ വേർപെടുത്തിയ അരുൺ മുഖം ശ്രീയുടെ അണി വയറിലേക്ക് ചേർത്തുവച്ചു.

അവളുടെ പാൽ നിറമുള്ള തുടുത്തു സുന്ദരമായ വയറിലേക്ക് അരുൺ ആർത്തിയോടെ ചുണ്ടുകൾ ചേർത്തു.

ഭ്രാന്ത്‌ പിടിച്ച പോലെ അവന്റെ ചുണ്ടുകൾ ആ വയറിലൂടെ ഓടി നടന്നു.

വയറിന്റെ ഓരോ കോണിലും അവൻ ചുംബിച്ചുകൊണ്ടിരുന്നു.

ശ്രീക്കുട്ടി ഇടയ്ക്കിടെ വിറച്ചുകൊണ്ടിരുന്നു.

പയ്യെ അരുൺ ഒരു കള്ള ചിരിയോടെ ശ്രീയുടെ നാഭി ചുഴിയിലേക്ക് ചുണ്ടുകൾ ചേർത്തു വച്ചു.

“ആാാാഹ് ഏട്ടാ ”

ശ്രീക്കുട്ടി ചിണുക്കത്തോടെ പുലമ്പി.

അടിവയറ്റിൽ കിട്ടിയ തണുത്ത ചുംബനം അവളെ അത്രത്തോളം വിവശയാക്കിയിരുന്നു.

താഴെ തുടയിടുക്കിൽ എന്തൊക്കെയോ സംഭവിക്കുന്നുണ്ടെന്ന് അവളാദ്യമായി തിരിച്ചറിഞ്ഞു.

പെട്ടെന്ന് അരുൺ നാഭി ചുഴിയിലേക്ക് നാവിട്ട് കറക്കി.

“ശോ ആഹ് ”

ശ്രീക്കുട്ടിയുടെ നടു പൊടുന്നനെ ഉയർന്ന് താഴ്ന്നു.

ആയപ്പോഴേക്കും അവളെ കാമവും ലജ്ജയും ചേർന്ന വല്ലാത്ത ഒരു വികാരം കീഴ്പ്പെടുത്തിയിരുന്നു.

പൊക്കിൾച്ചുഴിയിലെ നാവുകൊണ്ടുള്ള ഉഴുതുമറിച്ചിലിന് ശേഷം അരുൺ ഒരു ചോദ്യഭാവത്തോടെ പാൻറിൽ പിടിച്ചു കൊണ്ട് ശ്രീക്കുട്ടിയ നോക്കി.

അവൾ സമ്മതമാണെന്ന മട്ടിൽ കണ്ണു ചിമ്മി.

അത് കണ്ടതും ചിരിയോടെ അവൻ ശ്രീ ഉടുത്തിരുന്ന ബ്ലാക്ക് ലെഗ്ഗിൻസ് പയ്യെ വലിച്ചെടുത്തു.

അപ്പോൾ അവളുടെ കൊഴുത്ത് തുടുത്ത തുടകളും കാലുകളും അനാവൃതമായി.

ശ്രീക്കുട്ടിക്ക് മുൻപത്തെക്കാളും നാണം വർധിച്ചു.

പയ്യെ അരുൺ അവളണിഞ്ഞിരുന്ന റോസ് കളർ പാന്റീസിലേക്ക് കൈ നീട്ടിയതും അരുതെന്ന അർത്ഥത്തിൽ അവൾ തടസം വച്ചു.

അരുൺ ചുണ്ടിലൊരു മൂളിപ്പാട്ടുമായി പയ്യെ അവളുടെ പാൻറീസ് പൂർണമായും പുറത്തേക്ക് വലിച്ചെടുത്തു.

പാന്റീസ് ഊരി കയ്യിൽ വന്നതും ശ്രീയുടെ വിശാലമായ യോനി കവാടം ഒരു നോക്ക് കണ്ടതും അരുൺ ധന്യനായി.

ശ്രീക്കുട്ടി അങ്ങേയറ്റം ചമ്മലോടെ കൈപ്പത്തി കൾ കൊണ്ട് യോനി പൊത്തിപ്പിക്കാൻ വൃഥാ ഒരു ശ്രമം നടത്തി.

ശ്രീക്കുട്ടി അപ്പോഴും ലജ്ജയുടെ അങ്ങേയറ്റം ആയിരുന്നു.

അരുൺ ബലമായി അവളുടെ കൈയെടുത്ത് മാറ്റി.

“വേണ്ട അരുണേട്ടാ എനിക്കാകെ എന്തോ പോലെ തോന്നുവാ ”

ശ്രീക്കുട്ടി ഇടംകണ്ണിട്ട് അവനെ നോക്കി.

“എന്റെ പൊന്നു ശ്രീ മോളല്ലേ ഇതിപ്പം കഴിയും.

“ഏട്ടാ പെട്ടെന്ന് ചെയ്യൂ ട്ടോ നമുക്കുറങ്ങാം”

“ആയില്ല ശ്രീ ഇനിയും എന്തൊക്കെ കാണാൻ കിടക്കുന്നു”

“ഏട്ടന്റെ ഇഷ്ടം പോലെ ”

ശ്രീക്കുട്ടി സമ്മതമെന്ന മട്ടിൽ പുഞ്ചിരിച്ചു.

ഉള്ളിൽ ആളികത്തുന്ന കാമത്തീ അവന്റെ തലയ്ക്ക് ചൂട് പിടിപ്പിച്ചു.

അരുൺ ബലമായി ശ്രീയുടെ കാലുകൾ കവച്ചു വെച്ച ശേഷം മുഖം അങ്ങോട്ടേക്ക് അടുപ്പിച്ചു.

“എന്തായേട്ടാ ഈ കാണിക്കണേ? “

ശ്രീക്കുട്ടി മുഖം കെറുവിച്ചുകൊണ്ട് അരുണിനെ നോക്കി.

“എന്ത് പറ്റി? ‘

അവൻ അന്ധാളിപ്പോടെ ശ്രീയെ മുഖമുയർത്തി നോക്കി.

“അരുണേട്ടൻ എന്താ ചെയ്യുന്നേ അവിടെ?

“നക്കാൻ”

“നാവ് കൊണ്ടോ ”

ശ്രീക്കുട്ടിയുടെ കണ്ണുകൾ മിഴിച്ചു വന്നു.

“അതേന്നെ”

“അങ്ങനൊക്കെ ആരേലും ചെയ്യോ? ”

ശ്രീ അത്ഭുതം കൂറി.

“അതെ ശ്രീമോളെ”

“അവിടപ്പിടി വൃത്തികേടാന്നേ… എന്റെ യേട്ടൻ നക്കണ്ടാട്ടോ”

“പിന്നെ നക്കാതെ ”

അരുൺ നിരാശയിലായി.

“വേണ്ടേട്ടാ എനിക്കത് ഇഷ്ടല്ല.. വേറെന്തേലും ചെയ്തോ”

“ശ്രീമോളെ പ്ലീസ് ഒരു തവണ ചെയ്തു നോക്കാം.”

“വേണ്ടേട്ടാ… എനിക്കെന്തോ പോലെ ”

ശ്രീക്കുട്ടി ചിണുങ്ങി.

“നമുക്ക് ഒരു തവണ ചെയ്തു നോക്കാം പ്ലീസ്”

ഒന്നാലോചിച്ച ശേഷം ശ്രീ സമ്മതമറിയിച്ചു.

“അരുണേട്ടന്റെ ഇഷ്ടം പോലെ”

ശ്രീക്കുട്ടിയുടെ സമ്മതം കിട്ടിയതും അരുൺ ആകെ ഉത്സാഹത്തിലായിരുന്നു.

അവൻ കൊതിയോടെ ശ്രീ യുടെ കൈകൾ പതിയെ എടുത്തു മാറ്റി.

അരുണിന്റെ കണ്ണുകൾ വിടർന്നു വന്നു.

ഒരു രോമം പോലുമില്ലാതെ വാക്സ് ചെയ്ത ശ്രീയുടെ യോനിത്തടം കണ്ട് അരുണിന് സന്തോഷം കൊണ്ട് വീർപ്പുമുട്ടി.

അവളെ നോക്കി കണ്ണിറുക്കിയ ശേഷം അരുൺ അങ്ങോട്ടേക്ക് മുഖം താഴ്ത്തി.

അരുണേട്ടൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന ആകാംക്ഷയിൽ അവളുടെ ഹൃദയം പട പടാന്ന് മിടിച്ചുകൊണ്ടിരുന്നു.

അരുൺ മുഖം യോനിയിലേക്ക് അടുപ്പിച്ച ശേഷം നാവ് വെളിയിലേക്കിട്ട് അതിലൊന്ന് തൊട്ടു.

പതുക്കെ നാവുകൊണ്ട് യോനിയുടെ പുറത്താകെ ഉഴിയുവാൻ തുടങ്ങി.

ശ്രീയ്ക്ക് ചെറുതായി ഇക്കിളിയെടുക്കുന്ന പോലെ തോന്നി തുടങ്ങി.

യോനിയ്ക്ക് പുറത്തൂടെ ഒന്ന് നക്കിയ ശേഷം നാവ് യോനി ദളങ്ങളിലൂടെ പയ്യെ ഓടിച്ചു.

‘സ്സ് സ്സ് ”

ശ്രീക്കുട്ടി ശീൽക്കാരത്തോടൊപ്പം അവനെ നോക്കി.

അവൾക്ക് ശരീരമാകമാനം കോരിത്തരിച്ചു.

“അരുണേട്ടാ അവിടപ്പിടി വൃത്തികേടല്ലേ? ”

ശ്രീയുടെ വാക്കുകൾ അവൻ ചെവിക്കൊണ്ടില്ല.

വീണ്ടും ആ ദളങ്ങളിലൂടെ നാവുകൊണ്ട് പയ്യെ ഉഴിഞ്ഞു കൊണ്ടിരുന്നു.

അതിൽ നിന്നും ഊറി വരുന്ന അമൃത് അവൻ കൊതിയോടെ നക്കിയെടുത്തു.

“ഉഫ് ”

നടു വളച്ചു പിടിച്ച് ശ്രീക്കുട്ടി ശബ്ദിച്ചു.

അരുണിന്റെ നാവുകൊണ്ടുള്ള പ്രയോഗം ശ്രീക്കുട്ടിയെ കാമാതുരയാക്കി മാറ്റി.

വേലി കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് പുറത്തേക്ക് ചാടാൻ അവളിലെ കാമ ദേവി ഒരുങ്ങി നിന്നു.

ശ്രീയുടെ അരക്കെട്ട് പിടിച്ചു താഴ്ത്തി അരുൺ നാവിന് വേഗത കൂട്ടി.

യോനീ ദളങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന തേൻ കണങ്ങൾ അവൻ ചുണ്ടുകൊണ്ട് ഒപ്പിയെടുത്തു കൊണ്ടിരുന്നു.

ശ്രീക്കുട്ടിക്ക് അടിവയറ്റിലാകെ അസ്വസ്ഥത തോന്നി തുടങ്ങി.

എവിടൊക്കെയൊ ഉരുണ്ടു കൂടണ പോലെ.

“ഏട്ടാ എനിക്കെന്തൊക്കെയോ വരണൂ ”

ശ്രീ അരുണിന്റെ തല പിടിച്ചു മാറ്റാൻ നോക്കി.

പക്ഷെ എതിർക്കുന്തോറും അരുണിന്റെ മുഖം അവളിലേക്കടുത്തു.

അവന്റെ നാവുകൊണ്ടുള്ള പ്രയോഗത്തിൽ ശ്രീക്കുട്ടി വലഞ്ഞു.

അവളുടെ ശരീരമാകെ പൂട് പിടിക്കാൻ തുടങ്ങി.

സിരകളിൽ രക്തയോട്ടം ദ്രുതഗതിയിലായി.

മുഖത്തെ പേശികൾ വലിഞ്ഞു മുറുകി.

തന്റെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ കണ്ട് ശ്രീ അത്ഭുതപ്പെട്ടു.അടിവയറിൽ ഉറവ പൊട്ടി തുടങ്ങുന്ന പോലെ അവൾക്ക് അനുഭവപ്പെട്ടു.

ശ്രീക്കുട്ടിയുടെ മുഖത്ത് വന്ന മിന്നലാട്ടം ശ്രദ്ധിച്ചതും പെണ്ണിന് രതിമൂർച്ച സംഭവിക്കുകയാണെന്ന് അരുൺ മനസിലാക്കി.

അവൻ നാവും ചൂണ്ടും കൊണ്ട് യോനീ ദളങ്ങളെ പിഴിഞ്ഞെടുത്തതും അവൾക്ക് രതിമൂർച്ച സംഭവിച്ചതും ഒരേ വേളയിലായിരുന്നു.

ശ്രീയുടെ ഉടൽ വെട്ടിവിറച്ചു.

ഡാം പൊട്ടിയ പോലെ യോനി കവാടത്തിലൂടെ അടിയൊഴുക്കുണ്ടായി.

ആ കുത്തൊഴുക്ക് അരുണിന്റെ മുഖത്ത് വന്ന് പതിച്ചു.

ശ്രീക്കുട്ടിക്ക് തന്റെ ശ്വാസം നഷ്ടപ്പെടുന്ന പോലെ തോന്നി.

അവൾ ശ്വാസം ആഞ്ഞു വലിച്ചു.

ഹൃദയം വേഗതയിൽ മിടിച്ചു കൊണ്ടിരുന്നു. തന്റെ ശരീരത്തിലെ ഊർജം മൊത്തം നഷ്ടപ്പെടുന്ന പോലെ അവൾക്ക് തോന്നി.

വാടി കൊഴിഞ്ഞ പൂവ് പോലെ അവൾ ബെഡിൽ കിടന്നു.

ആദ്യമായി അനുഭവിച്ച സുഖാനുഭൂതിയിൽ അവൾ തളർന്നു കിടന്നു.

അരുണിനെ അവൾ തല ചെരിച്ചു നോക്കി.

അവന്റെ മുഖത്ത് പറ്റി പിടിച്ചിരിക്കുന്ന ജലകണങ്ങൾ കണ്ട് ചമ്മലോടെ അവൾ മുഖം പൊത്തി.

അരുൺ അവളുടെ അടിവയറ്റിൽ നിന്നും മുഖമുയർത്തി ബെഡ് ഷീറ്റിന്റെ അറ്റം കൊണ്ട് മുഖം തുടച്ചു വൃത്തിയാക്കിയ ശേഷം  ശ്രീക്കുട്ടിയെ കെട്ടിപ്പിടിച്ചു കിടന്നു.

അവളുടെ ചമ്മല് കണ്ട് അവന് ചിരി പൊട്ടി.

ആ മുഖത്തെ മറയ്ക്കുന്ന കൈകൾ അവൻ പിടിച്ചു മാറ്റി.

“എന്തേ ശ്രീമോളെ? ”

“ഉം ഹും ”

ശ്രീക്കുട്ടി ഒന്നുമില്ലെന്ന അർത്ഥത്തിൽ മൂളി.

“ഇഷ്ടായോ ഇപ്പൊ ചെയ്തതൊക്കെ? ”

“ഹ്മ്മ് ”

വീണ്ടും ഒരു മൂളൽ മാത്രം.

അരുൺ അവളുടെ നെറുകയിലൂടെ പതിയെ തലോടിക്കൊണ്ടിരുന്നു.

“ഏട്ടാ സോറി”

“എന്തിന്? ”

അരുൺ പുരികം കൂർപ്പിച്ചു.

“ഞാനറിയാതെ മൂത്രമൊഴിച്ചില്ലേ?  അത് ഏട്ടന്റെ മുഖത്തൊക്കെ ആയില്ലേ? ”

“അതിന് നീ മൂത്രമൊഴിച്ചതാണെന്ന് ആരാ പറഞ്ഞേ? ”

“ഞാൻ കണ്ടല്ലോ”

“എടീ പൊട്ടിപ്പെണ്ണേ… അത് നിന്റെ മൂത്രമൊന്നുമല്ല.. തേനാണ്”

“തേനോ? ”

ശ്രീക്കുട്ടി മുഖം ചുളിച്ചു അവനെ നോക്കി.

“അതേന്നേ നല്ല അസൽ തേൻ.. അത് എന്താണെന്ന് ഞാൻ വിശദമായി പിന്നെ പറയാം കേട്ടോ”

“ഹ്മ്മ്”

“അപ്പൊ എന്റെ ഭാര്യ എനിക്കൊന്നും ചെയ്തു തരുന്നില്ലേ? ”

“എന്താ അരുണേട്ടാ ചെയ്യണ്ടേ? ”

“അപ്പൊ നിനക്കൊന്നും അറിഞ്ഞൂടെ? ”

അവന്റെ മുഖത്തെ ഞെട്ടൽ ശ്രീക്കുട്ടി മനസിലാക്കി.

“ഇല്ല അരുണേട്ടാ… അമ്മ പറഞ്ഞത് ഞാൻ വെറുതെ കിടന്നാൽ മതി അരുണേട്ടൻ എല്ലാം ചെയ്തോളു മെന്നാ”

ശ്രീക്കുട്ടിയുടെ നിഷ്കളങ്കമായ ഉത്തരം കേട്ട് അരുൺ പൊട്ടിച്ചിരിച്ചു.

അവന്റെ ചിരി കണ്ട് ശ്രീ അമ്പരപ്പോടെ തന്റെ കെട്ട്യോനെ നോക്കി.

അപ്പൊ ഒന്നും അറിയാത്തോണ്ട് എല്ലാം പതുക്കെ മതിയെന്ന് അവൻ മനസിൽ വിചാരിച്ചു.

എല്ലാം ഓരോന്ന് താൻ തന്നെ മുൻകൈയെടുത്ത് ചെയ്യുമ്പോൾ അവൾ പഠിച്ചെടുത്തോളും.

അരുൺ മനസിൽ കണക്ക് കൂട്ടി.

ഇപ്പൊ അവൾക്ക് സെക്സിന്റെ ബാലപാഠം എടുക്കാനുള്ള ക്ഷമ അരുണിന് തൽക്കാലം ഉണ്ടായിരുന്നില്ല.

കാരണം കാമം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ അവനെ കീഴ്പ്പെടുത്തിയിരുന്നു.

അരുൺ പുഞ്ചിരിയോടെ ശ്രീക്കുട്ടിയെ ചേർത്തു പിടിച്ചു.

അതിനു് ശേഷം അവൻ ഉടുത്തിരുന്ന മുണ്ട് വകഞ്ഞു മാറ്റി തന്റെ ഉദ്ധരിച്ച ലിംഗം പുറത്തെടുത്ത് അവളുടെ കൈയിൽ പിടിപ്പിച്ചു.

“അരുണേട്ടാ എന്താ ഇത്? ”

ശ്രീക്കുട്ടി കണ്ണു മിഴിച്ചു കൊണ്ട് ആ ലിംഗത്തെ മുറുകെ പിടിച്ചു.

അവളുടെ ഉള്ളം കൈയിലെ പതുപതുപ്പ് അരുണിനെ പുളകം കൊള്ളിച്ചു.

“ഇത് ഞാൻ ശ്രീ മോളുടെ ഉള്ളിൽ കേറ്റാൻ പോകുവാ ”

അരുൺ കാമാതുരനായി അവളുടെ കണ്ണുകളിൽ നോക്കിക്കൊണ്ട് പറഞ്ഞു.

“എവിടെ? ”

“അതൊക്കെയുണ്ട് കാണിച്ചു തരാം ”

അരുൺ പറഞ്ഞത് കേട്ട് ശ്രീ തലയാട്ടി.

അവന്റെ അടുത്ത നീക്കം അറിയാനുള്ള ആകാംക്ഷയിൽ അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു.

അരുൺ ശ്രീക്കുട്ടിയുടെ ദേഹത്തേക്ക് പയ്യെ വലിഞ്ഞുകയറി.

അതിനു ശേഷം ലിംഗമെടുത്ത് യോനി കവാടത്തിലേക്ക് മുട്ടിച്ചു.

“എട്ടാ എന്താ ചെയ്യണേ? എനിക്കെന്തോ ഒരു പേടി പോലെ ”

തന്നെ കീഴ്പ്പെടുത്തിയ അകാരണമായ ഭയം അവൾ അവനുമുമ്പിൽ വെളിപ്പെടുത്തി.

“അങ്ങനൊന്നും പേടിക്കണ്ട പെണ്ണേ.. ഒന്നടങ്ങി കിടക്ക്.. ചെറിയൊരു വേദനയേ ഉണ്ടാകൂ”

“വേദനയെടുക്കുവോ? ”

ശ്രീക്കുട്ടി ദയനീയതയോടെ ചോദിച്ചു.

അവളിൽ ഒരു ഭയം വന്നു നിറഞ്ഞു.

“ഉറുമ്പു കിടക്കുന്ന വേദനയേയുള്ളൂ.. നീ പേടിക്കാതെ ”

അരുണിന്റെ പറച്ചിൽ കേട്ട് അവൾ വിശ്വാസം വരാതെ നോക്കി.

അവൻ കണ്ണു ചിമ്മിയ ശേഷം തന്റെ ലിംഗത്തിന്റെ മകുടമെടുത്ത് അവളുടെ യോനി ദളങ്ങളിലൂടെ ഉരസി.

അത് ശ്രീയ്ക്ക് വല്ലാത്തൊരു അനുഭൂതി സമ്മാനിച്ചു.

അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ കണ്ട് കണ്ട്രോൾ പോയ അരുൺ ലിംഗം യോനിയിലേക്ക് കുത്തിക്കയറ്റി.

“ആാാഹ് ”

ശ്രീക്കുട്ടി വേദന സഹിക്കവയ്യാതെ അലറി.

അവളുടെ അലർച്ച അരുണിന്റെ കാതുകളിൽ തറഞ്ഞു കയറി.

പ്രാണൻ പോകുന്ന വേദനയിലും ശ്രീ അവനെ തള്ളി മാറ്റാൻ നോക്കി.

പക്ഷെ അരുണിനെ മാറ്റാനുള്ള ശക്തി ആ ഉടലിനും കൈകൾക്കുമില്ലായിരുന്നു.

കടുത്ത വേദന കാരണം ശ്രീക്കുട്ടിയുടെ കൺകോണിലൂടെ വെള്ളം ഇറ്റു വീണു കൊണ്ടിരുന്നു.

“ഏട്ടാ വേദനിക്കണൂ.. വേണ്ടാ പ്ലീസ്”

കരഞ്ഞുകൊണ്ട് ശ്രീക്കുട്ടി പറഞ്ഞു.

എന്നാൽ അരുൺ അതൊന്നും ചെവിക്കൊണ്ടില്ല.

യോനിയിൽ അനുഭവപ്പെടുന്ന അസഹനീയമായ കടച്ചിൽ അവളെ തളർത്തിക്കൊണ്ടിരുന്നു.

അപ്പൊഴും പാതി കയറിയ ലിംഗത്തെ മുഴുവനായും കയറ്റാനുള്ള വെപ്രാളത്തിലായിരുന്നു അവൻ.

വിതുമ്പുന്ന ശ്രീയുടെ വിറയ്ക്കുന്ന അധരങ്ങൾ പുണർന്നു കൊണ്ട് അരുൺ ലിംഗം പൂർണമായും കത്തിക്കയറ്റി.

“ഉം ഉം ഉം ”

അപ്പോഴും ശ്രീയുടെ നിലവിളി ഒരു മൂളൽ പോലെയേ പുറത്തേക്ക് വന്നുള്ളൂ.

കാരണം അരുൺ അവളുടെ ചുണ്ടുകൾ കടിച്ചു പിടിച്ചിരിക്കുകയായിരുന്നു.

ശ്രീക്കുട്ടിക്ക് എങ്ങനേലും ഒന്ന് രക്ഷപെട്ടാൽ മതിയെന്ന് തോന്നി.

പക്ഷെ അരുണിന്റെ കൈയിൽ നിന്നും ഇനിയൊരു രക്ഷപ്പെടൽ സാധ്യമല്ലെന്ന് അവൾ മനസിലാക്കി.

വേട്ടക്കാരന്റെ കൈയ്യിലകപ്പെട്ട ഇരയെ പോലെ അവൾ പിടഞ്ഞു.

അരുണിന്റെ ലിംഗം പൂർണമായി കയറിയതും ഇരട്ടി വേദനയാണ് അവൾക്കത് സമ്മാനിച്ചത്.

എവിടുന്നോ അൽപം മന:സാന്നിധ്യം ലഭിച്ചതും ശ്രീക്കുട്ടി കടിച്ചു പിടിച്ചു നിന്നു.

അരുൺ ആവേശത്തോടെ അവളെ ഇറുക്കെ പുണർന്നു കൊണ്ട് പയ്യെ അരക്കെട്ട് അനക്കാൻ തുടങ്ങി.

“ആാാഹ്  ഏട്ടാ വേണ്ടാ എനിക്ക് തീരെ വയ്യ”

ലിംഗം യോനിയിൽ കയറിയിറങ്ങുന്ന വേദനയിൽ ശ്രീ നിലവിളിച്ചു.

അരുൺ അത് കാര്യമാക്കാതെ അരക്കെട്ട് പതിയെ ഉയർത്തുകയും താഴ്ത്തുകയും ചെയ്‌താണ്ടിരുന്നു.

ഗത്യന്തരമില്ലാതെ ശ്രീ അവന് വിധേയയായി.

അവളുടെ നിലവിളി മാത്രം ആ റൂമിൽ അവശേഷിച്ചു.

ഹരം മൂത്തതും അരുൺ ശക്തിയിൽ അരക്കെട്ട് ചലിപ്പിച്ചു തുടങ്ങി.

അവന്റെ കീഴിൽ കിടന്ന് ശ്രീ വെട്ടിവിറച്ചുകൊണ്ടിരുന്നു.

അവന്റെ ചലനത്തിനനുസരിച്ച് അവളുടെ ഉടൽ ശക്തിയിൽ കുലുങ്ങിക്കൊണ്ടിരുന്നു. “അ….ആഹ്…. എ…ഏട്ടാ… വ്… വേണ്ടാ”

അരുണിന്റെ ശക്തമായ അടിക്കൊപ്പം ശ്രീക്കുട്ടിയുടെ വാക്കുകൾ മുറിഞ്ഞു വന്നു.

അവന്റെ ഓരോ പ്രവൂത്തികളും അവളിൽ വേദനയ്‌ക്കൊപ്പം ഇത്തിരി കൗതുകവും അത്ഭുതവും ഉണർത്തി.

ഓരോ തവണയും ലിംഗം യോനിയിലൂടെ ദ്രുതഗതിയിൽ കയറിയിറങ്ങുമ്പോഴും ശ്രീയുടെ ദേഹം വിറച്ചുകൊണ്ടിരുന്നു.

“മതിയേട്ടാ നിക്ക് വയ്യാ ”

അവൾ യാചിച്ചു കൊണ്ടിരുന്നു.

ആ അപേക്ഷ അവൻ നിഷ്കരുണം തള്ളിക്കളഞ്ഞു.

അവൻ ആ ലിംഗം കൊണ്ട് അവളിൽ താണ്ഡവമാടിക്കൊണ്ടിരുന്നു.

ആദ്യാനുഭവമായതിനാൽ ഏറെ നേരം അരുണിന് പിടിച്ചു നിൽക്കാൻ സാധിച്ചില്ല.

അവൻ ശക്തമായി അവളിലേക്ക് ഇടിച്ചു കുത്തി പെയ്തിറങ്ങി.

താണ്ഡവം ഒടുങ്ങിയതും അവന്റെ ഉദ്ധരിച്ച ലിംഗം വെട്ടിവിറച്ചു.

പയ്യെ ഉദ്ധാരണം നഷ്ടപ്പെട്ട് അത് പിൻവലിഞ്ഞു.

സ്വർഗീയ സുഖം അനുഭവിച്ച ആനന്ദത്താൽ  അരുൺ ശ്രീക്കുട്ടിയെ വിട്ടുമാറി സമീപം മലർന്നു കിടന്നു.

അവന്റെ ശ്വാസഗതി വേഗതയിലായിരുന്നു.

ഹൃദയമിടിപ്പ് സാധാരണ ഗതിയിലായതും ഉറക്കം വന്നതിനാൽ അരുൺ പുതപ്പ് വലിച്ചെടുക്കാൻ പയ്യെ എണീറ്റിരുന്നു.

അപ്പോഴാണ് ലിംഗത്തിലും തുടയിലുമായി പറ്റിപ്പിടിച്ച രക്തക്കറ അവന്റെ ശ്രദ്ധയിൽപ്പെട്ടത്.

വെപ്രാളത്തോടെ അവൻ ചുറ്റും നോക്കി.

ശ്രീയിൽ നിന്നും ഒരു ഞരക്കം കേട്ടതും അവന്റെ കണ്ണുകൾ അങ്ങോട്ട് പാറി.

യോനി മുഴുവൻ ചോരയുമായി ബോധംകെട്ടുകിടക്കുന്ന ശ്രീക്കുട്ടിയെ കണ്ട് അരുൺ ഭയന്നു വിറച്ചു.

അവന്റെ ശരീരമാകെ ഒരു തരം മരവിപ്പ് പടർന്നു പിടിച്ചു.

(തുടരും)

Nb:പെട്ടെന്ന് തീരും എന്ന് വിചാരിച്ചാ എഴുതി തുടങ്ങിയേ.. തുടങ്ങിയ ശേഷം ഇതൊട്ട് തീരുന്നുമില്ല.. ആകെ കെണിഞ്ഞു പോയി.. അടുത്ത പാർട്ട്‌ ക്ലൈമാക്സ്‌ ആയിരിക്കും.. കഥ ഇഷ്ടമായാൽ പറയണേ.. വശീകരണം എഴുതുന്നുണ്ട്… ഉടനെ തന്നെ പോസ്റ്റ്‌ ചെയ്യാം 🤗😍 സ്നേഹത്തോടെ ചാണക്യൻ….. !!!

Comments:

No comments!

Please sign up or log in to post a comment!