പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 23

പ്രിയ വായനക്കാരെ,

ഈ ഭാഗത്തിൽ അൽപ്പം പോലും കമ്പി ഇല്ല. അത് പ്രതീക്ഷിച്ചാണ് നിങ്ങൾ വായിക്കുന്നതെങ്കിൽ എന്നോട് ക്ഷമിക്കുക. മറ്റൊരു കാര്യം കൂടി ആദ്യമേ പറയാം. ഈ ഭാഗം വായിക്കുമ്പോൾ ചിലപ്പോൾ നിങ്ങൾ നിരാശരാവും. നിങ്ങൾ ഈ കഥയെ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ ചിലപ്പോൾ നിങ്ങളുടെ കണ്ണുകൾ നിറയാൻ സാധ്യത ഉണ്ട്. പക്ഷെ നിങ്ങൾ ഇത് വായിക്കണം. ഈ കഥയുടെ ഒന്നാമത്തെ ഫേസ് ഇവിടെ അവസാനിക്കുകയാണ്. അടുത്ത ഭാഗം മുതൽ ഫേസ്-2 ആണ്. അത് അതിജീവനത്തിന്റെയും, പ്രണയത്തിന്റെയും, ത്യാഗത്തിന്റെയു, അന്വേഷണാത്മക കണ്ടെത്തലുകളുടെയും, പക വീട്ടലിന്റെയും സങ്കലനമായിരിക്കും. വരാനിരിക്കുന്ന ഭാഗങ്ങൾ വളരെ അസ്വാദ്യകരമായിരിക്കും എന്ന ഒരു ഉറപ്പാണ് എനിക്ക് നിങ്ങൾക്ക് മുന്നിൽ വയ്ക്കുവാനുള്ളത്.

എല്ലാവർക്കും നന്ദി. (NB: ഈ പാർട് വായിച്ച് കഴിഞ്ഞ് ആരും എന്നെ തെറി പറയരുത്… വേറെ വഴി ഇല്ലാത്തതുകൊണ്ടാണ്… )

×××××××××××××××××××

മാളിലെ കറക്കവും ഷോപ്പിംഗും എല്ലാം കഴിഞ്ഞ് തിരിച്ച് ഇറങ്ങാൻ നേരത്ത് എസ്കെലേറ്ററിൽ വച്ചാണ് ഞാൻ അയാളെ കാണുന്നത്. താഴേക്ക് ഇറങ്ങി പോയിക്കൊണ്ടിരിക്കുന്ന ഞങ്ങൾക്ക് അഭിമുഖമായി അവർ രണ്ടുപേർ മുകളിലേക്ക് കയറി വരികയാണ്. അവന്റെ കണ്ണുകൾ ഞങ്ങൾക്ക് നേരെയാണ്. അതിൽ പകയുടെ തീജ്വാല ആളിക്കത്തുന്നുണ്ട്. ദുബായിൽ വന്നിട്ട് ഒരു വർഷമായി, എന്നും ഈ മാളിൽ വരുന്നതും ആണ്. പക്ഷെ ഇതുവരെ ഇങ്ങനെ ഒരു മുഖം ഞാൻ കണ്ടിട്ടില്ല. ചിലപ്പോൾ എന്റെ മുന്നിൽ വന്നിട്ടുണ്ടാവില്ല അവർ ഇതുവരെ. അവന്റെ മുഖത്ത് ഇപ്പോഴും പഴയ ദേഷ്യം ഉണ്ട്. അത് എന്നെ ഇല്ലാതാക്കാനുള്ള പകയിൽ നിന്നും ഉടലെടുത്തതാവണം… അങ്ങനെ ആണെങ്കിൽ ഞാൻ കൂടുതൽ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഇന്ന് ഞാൻ ഒറ്റയ്ക്ക് അല്ല, എന്റെ ഭാര്യയും ചേച്ചിയും അടങ്ങുന്ന കുടുംബം ഉണ്ട് കൂടെ…

ഞങ്ങളെ പാസ് ചെയ്ത് അവർ രണ്ടുപേർ മുകളിലേക്ക് കയറി പോയി… ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അവൻ എന്നെ തന്നെ നോക്കി മുകളിൽ നിൽപ്പുണ്ട്. അപ്പോഴാണ് വിഷ്ണു മുൻപ് പറഞ്ഞ കാര്യങ്ങൾ എന്റെ മനസിലേക്ക് ഓടിയെത്തിയത്… അന്ന് ഞാൻ അത് അത്ര കാര്യമാക്കിയില്ലെങ്കിലും ഇപ്പോൾ എനിക്ക് അത് ബോധ്യമായി വരുന്നുണ്ട്….

……………………(തുടർന്ന് വായിക്കുക)……………….

: അളിയാ…. ഇനി എങ്ങോട്ടാ നമ്മൾ പോകുന്നത്

: നമുക്ക് ഒന്ന് ബീച്ച് വരെ പോയാലോ.. അല്ലെങ്കിൽ പാർക്കിൽ പോവാം..

: എവിടെയും പോവണ്ട…. റൂമിലേക്ക് പോകാം. ഇന്ന് ഇനി കറക്കം ഒന്നും വേണ്ട

ചേച്ചി  : നിനക്കെന്തുപറ്റി….

മുഖം ഒക്കെ വല്ലാതെ ഉണ്ടല്ലോ..

തുഷാര : എന്തായാലും ഇറങ്ങിയതല്ലേ ഏട്ടാ…. കുറച്ച് കറങ്ങിയിട്ട് പോയാൽ പോരെ..

ഞാൻ : ഇന്ന് ഇനി എവിടെയും പോണില്ല. എല്ലാവരും നേരെ വീട്ടിലേക്ക്. അളിയൻ ചാവി ഇങ്ങ് തന്നെ. വണ്ടി ഞാൻ ഓടിക്കാം

അളിയൻ : അമലൂട്ട…. എന്താ പ്രശ്നം. നീ ആകെ വല്ലാതെ ആയല്ലോ..

ഞാൻ : അതൊക്കെ പിന്നെ പറയാം. നിങ്ങൾ പെട്ടെന്ന് വന്നേ.

ചേച്ചി : അവന് പ്രാന്ത് അല്ലാതെ എന്ത്…പെണ്ണ് ആദ്യമായിട്ട് ദുബായിൽ വന്നിട്ട് ഒന്ന് കറങ്ങാൻ പോകാമെന്ന് വച്ചതാ.

ഞാൻ : എടി പുന്നാര ചേച്ചീ…. ഇപ്പൊ ഞാൻ പറയുന്നത് കേൾക്ക്. നമുക്ക് കറങ്ങാൻ ഒക്കെ പിന്നെ പോകാം.

ചേച്ചി : നീ കാര്യം എന്താണെന്ന് വച്ചാൽ പറ…. പെട്ടെന്ന് എന്താ നീ ഇങ്ങനെ

ഞാൻ : എടി കോപ്പേ…. എനിക്ക് അപ്പിയിടാൻ മുട്ടുന്നു… നിങ്ങൾ ഒന്ന് നടന്നേ

( എല്ലാവരും ചിരിയോട് ചിരി….. ഒന്നും മനസ്സിലായില്ലെങ്കിലും അവരുടെ ചിരി കണ്ടിട്ട് കുട്ടൂസൻ വരെ പൊട്ടിച്ചിരിച്ചു… )

അളിയൻ : അളിയാ…. ഇതാണോ ഇത്ര വലിയ കാര്യം.. ഇവിടെ ഉണ്ടല്ലോ ടോയ്ലറ്റ്.. നല്ല നീറ്റ് ആണ്. പോയിട്ട് വാ

ഞാൻ : അളിയാ…. ഞാൻ പറയുന്നത് കേൾക്ക് പ്ലീസ്…. എനിക്ക് ഇവിടൊന്നും പോയാൽ ശരിയാവില്ല..

( എന്റെ മനസിൽ ഉള്ള പേടി എന്താണെന്ന് തൽക്കാലം ഇവരോട് പറയണ്ട. ചിലപ്പോൾ അത് അറിഞ്ഞാൽ അവരും പേടിക്കാൻ സാധ്യത ഉണ്ട്. അതുകൊണ്ട് ഇപ്പൊ കുറച്ച് നാണംകെട്ടാലും സാരമില്ല. എന്റെ കുടുംബത്തിന്റെ സന്തോഷം ആണ് എനിക്ക് വലുത്..)

തുഷാര : ആഹ്… ഏട്ടന് വീട്ടിൽ ഇരുന്നാലേ പോകൂ… മതി ഏച്ചി, ഇനി നാളെ കറങ്ങാൻ പോകാം. ഏട്ടൻ സമാധാനത്തിൽ പോയ്ക്കോട്ടെ..

ചേച്ചി : വീട് വരെ എത്തുമോഡേ…. അല്ല വണ്ടി നാറ്റിക്കുമോ

ഞാൻ : നീ ഒന്ന് മിണ്ടാതിരിക്കുമോ…… ഒരു അവസരം കിട്ടിയാൽ നല്ലോണം മുതലാക്കിക്കോണം… എന്റെ അളിയാ…. നിങ്ങളെ സമ്മതിക്കണം. എങ്ങനെ സഹിക്കുന്നു ഇതിനെ…. ……………………

വീട്ടിൽ എത്തിയ ഉടനെ തുഷാരയെ ബോധിപ്പിക്കുവാനായി കുറേ നേരം ടോയ്ലറ്റിൽ ചിലവഴിച്ചു. ഇനി ഒന്ന് വിഷ്ണുവിനെ വിളിക്കണം. വെളിയിൽ ഇറങ്ങി നോക്കുമ്പോൾ തുഷാര അടുക്കളയിൽ ഉണ്ട്. വാങ്ങി വന്ന സാധനങ്ങൾ ഒക്കെ എടുത്തു വയ്ക്കുന്ന തിരക്കിൽ ആണ്. അവൾ കാണാതെ ബാൽക്കണിയിലേക്ക് ഇറങ്ങി വിഷ്ണുവിന്റെ ഫോണിലേക്ക് ഡയൽ ചെയ്തു.

: ചങ്കേ…. പറയെടാ മുത്തേ… എന്താണ് വിശേഷം. അവള് അവിടെ എത്തിയോ

: ആടാ…. അവൾ ഉച്ചയായപ്പോ എത്തി.. നീ എവിടാ.


: ഞാൻ ദാ ഇപ്പൊ വീട്ടിൽ എത്തിയതെ ഉള്ളു.

: ടാ…. ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാ. നീ അന്ന് പറഞ്ഞില്ലേ, എന്നെ അന്വേഷിച്ച് ആരോ രണ്ടുപേർ നാട്ടിൽ വന്നിരുന്നു എന്ന്… അതിന്റെ ഫുൾ ഡീറ്റൈൽസ് പറ

: എന്താടാ ഇപ്പൊ പെട്ടന്ന്… ഞാൻ അന്ന് പറഞ്ഞപ്പോ നീ അത്ര കായമാക്കിയിട്ടില്ലല്ലോ… അതിൽ ഒരുത്തൻ നമ്മുടെ മറ്റേ  മേസ്ത്തിരിയുടെ കൂടെ ഉണ്ടായതാ… നമ്മൾ അന്ന് തല്ലി കൈ പൊട്ടിച്ചില്ലേ അവൻ.. പിന്നെ ഒരുത്തൻ ഏതാണെന്ന് എനിക്ക് അറിയില്ല… ഞാൻ അവരെ നേരിട്ട് കണ്ടിട്ടില്ല. പിള്ളേര് പറഞ്ഞതാ

: അതായത് ചേച്ചിയുടെ കയ്യിൽ കയറി പിടിച്ചവൻ ആണോ വന്നത് അതോ കൂടെ ഉണ്ടായവനോ

: കൂടെ ഉള്ളവൻ…. അനീഷ് എന്നാ അവന്റെ പേര്, കൈയ്യിൽ കയറി പിടിച്ചവന്റെ പേര് കുട്ടൻ ആണെന്ന് തോന്നുന്നു. അങ്ങനെയാ അവനെ വിളിക്കുന്നത്. ഇപ്പൊ എന്താ പറ്റിയെ

: എടാ ഞാൻ ഇന്ന് ഇവിടെവച്ച് രണ്ടാളെ കണ്ടു… ഒന്ന് ഈ പറഞ്ഞ കുട്ടൻ ആണ്. കൂടെയുള്ളവനെ നിനക്ക് പറഞ്ഞാൽ അറിയില്ല… ഷിൽനയുടെ പുറകെ നടന്ന ഒരുത്തൻ ഉണ്ടായിരുന്നു. അവനുമായി ഒരിക്കൽ മംഗലാപുരത്തു വച്ച് ഞാൻ മുട്ടിയതാ.. പക്ഷെ അവൻ തന്നെ ആണോ എന്ന് ഉറപ്പില്ല… അന്ന് അവൻ താടിയും മുടിയുമൊക്കെ വളർത്തി ഒരു കോലത്തിൽ ആയിരുന്നു. ഇതിപ്പോ നല്ല നീറ്റ് ലുക്ക് ആണ്

: അപ്പൊ ഇവൻ ആയിരിക്കുമോ അനീഷിന്റെ കൂടെ നാട്ടിൽ വന്നത്… അവന്റെ ഫോട്ടോ വല്ലതും ഉണ്ടോ നിന്റെ കയ്യിൽ

: ആഹ് പിന്നെ… തല്ലാൻ പോകുമ്പോ അവന്റെ ഫോട്ടോയും വാങ്ങിയിട്ടല്ലേ വരുന്നത്… പക്ഷെ ഒപ്പിക്കാം. നിമ്മിയോട് ചോദിച്ചാൽ കിട്ടും. ഷിൽനയോട് ഈ കാര്യം ഇപ്പൊ പറഞ്ഞാൽ ശരിയാവില്ല. ആഹ് പിന്നെ നീ ഇത് ആരോടും പറയണ്ട…

: ടാ… പണി പാളുമോ ? ഒന്നാമത് നമ്മുടെ നാട് അല്ല. നീ ആവേശത്തിൽ എടുത്തുചാടി ഒന്നും ചെയ്യണ്ട..

: പണി പാളിയ ലക്ഷണം ആണ് മുത്തേ…. അവന്റെ കണ്ണിലെ പക ഞാൻ ഇന്ന് കണ്ടതാ. ഒറ്റയ്ക്ക് ആയിരുന്നെങ്കിൽ നിന്ന് തല്ലിയേനെ ഞാൻ, പക്ഷെ തുഷാരയും ചേച്ചിയും കൂടെ ഉള്ളതല്ലേ… മുത്തേ നീ ഒരു ഉപകാരം കൂടി ചെയ്യണം.. അമ്മായിയും ഷിൽനയും അവിടെ ഒറ്റക്കേ ഉള്ളു. അവരുടെ മേലെ ഒരു കണ്ണ് എപ്പോഴും വേണം. ഇവന്മാരൊക്കെ ഏത് ടൈപ്പ് ആണെന്ന് പറയാൻ പറ്റില്ല. ചിലപ്പോ കുടുംബത്തിൽ കയറി കളിക്കും…

: അത് അവളുടെ പുറകെ ഒരുത്തൻ നടന്നതല്ലേ… അത് വിട്. ഇവിടെ നാട്ടിൽ വന്നിട്ട് ഒരുത്തനും ഒരു മൈരും കാണിക്കില്ല. പക്ഷെ അത്രയും പക ഉണ്ടാകാൻ നീ അല്ലല്ലോ അവന്റെ പെങ്ങളെ കയറി പിടിച്ചത്.. നിന്റെ പെങ്ങളെ ശല്യം ചെയ്‌തത്‌ നമ്മൾ ഒന്ന് ചോദിക്കാൻ പോയി… അത്രയല്ലേ ഉള്ളു.
.

: ഇത് തല്ല് കൊണ്ടതിന്റെ ആയിരിക്കില്ല…. എന്തോ കാര്യമായ പ്രശ്നം ഉണ്ട്… ചേച്ചിയോട് വിശദമായി ചോദിച്ചാലോ…പക്ഷെ ഇന്ന് അവനെ ഇവിടെ കണ്ട കാര്യം പറഞ്ഞാൽ അവൾ പേടിക്കും… അതുകൊണ്ട് എന്താ ഇപ്പൊ ചെയ്യ

: നീ മറ്റവന്റെ ഫോട്ടോ ഒപ്പിക്ക്… ഞാൻ ഇവിടെ ഒന്ന് അന്വേഷിക്കട്ടെ.. അവന്റെ പേരെന്താ പറഞ്ഞത്

: ശ്യാം…. ഫോട്ടോ ഞാൻ റെഡി ആക്കാം. നിമ്മിയെ ഒന്ന് വിളിക്കട്ടെ..

: നിമ്മിയോ… ഏതെടെ ഇതൊക്കെ കുറേ ഉണ്ടല്ലോ സ്റ്റോക്കിൽ… സെറ്റ് ആക്കി തരുമോ… നിന്റെ കല്യാണം കഴിഞ്ഞതോടെ ആകെ ചൊറയാണ്… എങ്ങനെങ്കിലും കെട്ടിച്ചേ അടങ്ങൂ എന്നാണ് വീട്ടുകാർ..

: അത് കല്യാണം കഴിഞ്ഞതാ… നമുക്ക് വേറെ നോക്കാം.. എന്ന ശരി. നാളെ വിളിക്കാം

: ഓകെ ടാ മുത്തേ… നീ ഒന്ന് ശ്രദ്ദിച്ചോ…

: ഉം…. ശരിയെടാ ……………………..

ഫോൺ വിളിയും കഴിഞ്ഞ് ഹാളിലേക്ക് കടക്കുമ്പോൾ തുഷാര അവിടെ ഇരിപ്പുണ്ട്. എന്നെ ഒരു കള്ള നോട്ടം നോക്കിക്കൊണ്ട് എന്നെ പിടിച്ചു വലിച്ച് അവളുടെ മടിയിൽ തലവച്ച് കിടത്തി. കവിളിലും തലയിലുമായി അവളുടെ വിരലുകൾ ഓടി നടക്കുന്നുണ്ട്.

: ഏട്ടാ…. എന്നോട് സത്യം പറ, എന്തിനാ പുറത്തൊന്നും പോവേണ്ടെന്ന് പറഞ്ഞത്

: എടി ഞാൻ വന്ന ഉടനെ കക്കൂസിലേക്ക് ഓടുന്നത് നീ കണ്ടില്ലേ

: കള്ളം പറയല്ലേ ഏട്ടാ… മാളിൽ നിന്നും ഇവിടെ എത്തുന്നത് വരെ തൂറാതെ പിടിച്ചു നിൽക്കാൻ ഏട്ടൻ എന്താ സൂപ്പർമാൻ എങ്ങാനും ആണോ… എന്തോ തട്ടിപ്പ് ഉണ്ട് … എന്നോട് പറ പ്ലീസ്

: ഒരു തട്ടിപ്പ് ഉണ്ട്… പക്ഷെ പറയില്ല. ഇപ്പൊ അത് ഞാൻ മാത്രം അറിഞ്ഞാൽ മതി… എന്റെ മോളോട് പറയാൻ ആയിട്ടില്ല. ഇത് ചിലപ്പോ എന്റെ തോന്നൽ ആണെങ്കിലോ. അത് ഒന്ന് സ്ഥിരീകരിക്കട്ടെ. എന്നിട്ട് പറയാം

: അത് മതി…. എന്റെ ഏട്ടന് എന്ത് വിഷമം ഉണ്ടെങ്കിലും എന്നോട് പറഞ്ഞോ… ഞാൻ കട്ടയ്ക്ക് കൂടെ ഉണ്ടാവും… ഉമ്മ..

: ആണോ…. എന്ന ഒരു വിഷമം പറയട്ടെ…. എനിക്ക് ഒരു പെണ്ണിനെ ഭയങ്കര ഇഷ്ടമാണ്…. അവൾക്ക് ആണെങ്കിൽ ഞാൻ എന്ന് പറഞ്ഞാൽ ജീവൻ ആണ്. നീ സമ്മതിക്കുമെങ്കിൽ നമുക്ക് ഒരു കെട്ട് കൂടി നടത്തിയാലോ…

: ഈ….. ഞാൻ പറഞ്ഞത് തിരിച്ചെടുത്തു… കട്ടയ്ക്കും ഇല്ല കുട്ടയ്ക്കും ഇല്ല… ദുഷ്ടൻ

: ഇത്രയേ ഉള്ളു… കൂടെ നിൽക്കും എന്നൊക്കെ പറയും… എന്നിട്ട് കാര്യത്തോട് അടുക്കുമ്പോ നൈസായിട്ട് മുങ്ങും

: ആഹാ… എന്ന വിളിക്ക് ആ പെണ്ണിനെ… നാളെ തന്നെ കെട്ട് നടത്താം.

: എന്റെ മുത്തേ…. നീ കൂടെ ഉള്ളപ്പോ എനിക്ക് എന്തിനാടി വേറെ പെണ്ണ്…

: അപ്പൊ ഞാനെങ്ങാൻ മരിച്ചാലോ….


: അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ഞാൻ മരിക്കുന്നതുവരെ നിന്റെ ഓർമകളുമായി ജീവിച്ചോളാം… അത് ഓർത്ത് എന്റെ മോള് പേടിക്കണ്ട…

: അയ്യേ…… അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ എന്റെ ഏട്ടൻ അപ്പൊ തന്നെ വേറെ പെണ്ണ് കെട്ടണം. അല്ലാതെ നിരാശ കാമുകനെപോലെ അലഞ്ഞു തിരിയരുത്. ഏട്ടൻ വേറെ പെണ്ണൊക്കെ കെട്ടി സന്തോഷത്തോടെ ജീവിക്കണം. ഞാൻ അതൊക്കെ ഏട്ടന്റെ കൂടെ നിന്ന് കാണുന്നുണ്ടാകും. ആ പെണ്ണിനെ വേണമെങ്കിൽ ഏട്ടൻ തുഷാരേന്ന് വിളിച്ചോ… ഉറക്കെ വിളിക്കണ്ട കേട്ടോ….

: ഓഹോ… അപ്പൊ ഞാൻ മരിച്ചാലോ… നീ വേറെ കെട്ടുമോ

: ഈ കളി ശരിയില്ലേ…. ഞാൻ വേറെ കെട്ടുവൊന്നും ഇല്ല.

: എനിക്ക് ആവമെങ്കിൽ നിനക്കും ആയിക്കൂടെ… നീ പറഞ്ഞപോലെ ഞാനും നിന്റെ കൂടെ നിന്ന് അതൊക്കെ കാണുന്നുണ്ടാകും… പോരെ

: അത് വേണ്ട…. അങ്ങാനൊന്നും സംഭവിക്കില്ല…

മതി, മതി…. വിഷയം മാറ്റ്..

: പുറത്ത് പോകാത്തത്തിൽ വിഷമം ഉണ്ടോ എന്റെ മുത്തിന്..

: പുറത്തുപോയാൽ ഇതുപോലെ എന്റെ മടിയിൽ കിടക്കുമോ ഏട്ടൻ…. എനിക്ക് എന്റെ ഏട്ടന്റെ കൂടെ ഇവിടെ ആയാലും സന്തോഷമേ ഉള്ളു…

: ഉമ്മ….

: ഏട്ടാ….പാവം അമ്മ നാട്ടിൽ ഒറ്റയ്ക്ക് അല്ലെ… ഏട്ടന് അമ്മയെകൂടി ഇവിടേക്ക് കൊണ്ടുവന്നൂടെ…

: ഉം…. എന്റെ മനസിലും ഉണ്ട് അത്… അച്ഛനോട് പറയണം

: അമ്മകൂടി വന്നാൽ അമ്മായിയും ഷിയും അവിടെ ഒറ്റയ്ക്കാവും അല്ലെ.. അവരെക്കൂടി കൂട്ടിയാലോ…

: അവസാനം നാട്ടുകാരെ മൊത്തം ഇവിടേക്ക് കൊണ്ടുവരണം എന്ന് പറയുമോ…..

: ഒന്ന് പൊ അവിടുന്ന്…. എനിക്ക് എന്തോ പാവം തോന്നും അവരെ കാണുമ്പോൾ. എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും അവർക്കൊന്നും ഒരുമിച്ച് ജീവിക്കാൻ പറ്റുന്നില്ലല്ലോ… അമ്മായിക്കും ഷിക്കും മനസിൽ എന്തോ നല്ല വിഷമം ഉണ്ട്… ഇപ്പൊ പഴയപോലെ ഒരു ഉഷാർ ഇല്ല… അന്ന് മംഗലാപുരത്ത് ഉണ്ടായിരുന്ന ആളേ അല്ല ഇപ്പൊ.. അമ്മായി ആകെ ഒരുമാതിരി ആയി.. ഒരു സന്തോഷവും ഇല്ല ഇപ്പൊ. ഇനി വല്ല അസുഖവും ഉണ്ടോ… നമ്മളോട് പറയാഞ്ഞിട്ട് ആയിരിക്കുമോ

: ഹേയ് ചുമ്മാ…. അത് ഷിൽനയുടെ കല്യാണം ഒന്നും ശരിയവാത്തതിന്റെയാ…  പിന്നെ മാമനും അടുത്ത് ഇല്ലല്ലോ. എന്തെങ്കിലും വിഷമം വന്നാൽ തന്നെ പറയാൻ ഒരു ആൺതുണ ഇല്ലല്ലോ അടുത്ത് അതിന്റെയാ

: അതെനിക്ക് തോന്നി… അതല്ലേ ഏട്ടൻ മംഗലാപുരത്തുനിന്ന് ജോലി വിട്ട ഉടനെ അമ്മായി അവളെയും കൂട്ടി നാട്ടിലേക്ക് വന്നത്. ഏട്ടൻ ഉണ്ടെങ്കിൽ അവർക്കും ഒരു ധൈര്യം ആണ്.

: ഉം…. എന്തായാലും മാമനോട് ഒന്ന് പറഞ്ഞുനോക്കാം. വരുന്നുണ്ടെങ്കിൽ എല്ലാവരും വരട്ടെ. നമുക്ക് ഇവിടെ അടിച്ചു പൊളിക്കാം…

_______/______/_______/_______

നിമ്മിയുടെ സഹായത്തോടെ ശ്യാമിന്റെ പഴയതും പുതിയതുമായ കുറച്ച് ഫോട്ടോകൾ സംഘടിപ്പിച്ചു. നിമ്മി പറഞ്ഞത് വച്ചു നോക്കുമ്പോൾ ഞാൻ കണ്ടത് ശ്യാമിനെ തന്നെ ആവാൻ ആണ് സാധ്യത. കാരണം അവൻ ഒരു 6 മാസം മുൻപ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോയിട്ടുണ്ട് എന്ന് അറിയാൻ കഴിഞ്ഞു. പിന്നീട് പുറത്തേക്ക് എവിടെയോ പോയി എന്നും ആരോ പറഞ്ഞ അറിവ് അവൾക്ക് ഉണ്ടായിരുന്നു. അവളോട് കാര്യങ്ങൾ ഒന്നും വിശദമായി പറയാൻ നിന്നില്ല. കാരണം എല്ലാം പറഞ്ഞു കഴിഞ്ഞാൽ ചിലപ്പോൾ അവൾ വഴി ഇതൊക്കെ ഷിൽന അറിയും.  ഫോട്ടോകൾ ഉടനെ വിഷ്ണുവിന് അയച്ചുകൊടുത്തു. ഇനി നാട്ടിൽ ഉള്ള കാര്യങ്ങൾ അവൻ നോക്കും.

…………………….

ചേച്ചിയെ ശപ്പെടുത്തി എന്ന് മാമൻ പറഞ്ഞ അറിവ് വച്ചുകൊണ്ടാണ് ഞാൻ കുട്ടനെയും, അനീഷിനെയും അടിക്കുവാൻ പോയത്. അതിനു ശേഷം ഇതുവരെ ഞാൻ ചേച്ചിയോട് ഇതിനെക്കുറിച്ച് ചോദിച്ചിട്ടില്ല. ഇനി ഞാൻ അറിയാത്ത വല്ല രഹസ്യവും ഇതിൽ ഉണ്ടോ ? കേവലം ഒരു അടിപിടിയുടെ പേരിൽ ഇത്രയും വർഷം പക ഉള്ളിൽ കൊണ്ടു നടക്കുമോ ആരെങ്കിലും. ഇതിൽ കാര്യമായി എന്തോ ഉണ്ട്. അനീഷിന്റെ കൂടെ ഉണ്ടായിരുന്നത് ശ്യാം തന്നെ ആണോ…? ഇനി ആണെങ്കിൽ ഇവർ തമ്മിൽ എന്താണ് ബന്ധം? അനീഷിന്റെ പകയുടെ കാരണം വ്യെക്തമാകുന്നില്ലല്ലോ. കുട്ടൻ ആണ് ചേച്ചിയെ അപമാനിക്കാൻ ശ്രമിച്ചതും, എന്റെ കൈയ്യിൽ നിന്നും അടി വാങ്ങിയതും. അനീഷിനും അടി കൊടുത്തു എങ്കിലും കുട്ടനേക്കാൾ പ്രതികാരദാഹി ആവേണ്ട കാര്യമെന്താണ്? ഇനി കുട്ടൻ പറഞ്ഞുവിട്ടതുപ്രകാരം ആയിരിക്കുമോ ഇവൻ എന്നെ പിന്തുടരുന്നത് ?  എന്തായാലും ചേച്ചിയോട് ഈ കാര്യങ്ങളെ കുറിച്ച് ചോദിക്കുവാൻ തന്നെ ഞാൻ തീരുമാനിച്ചു.

ഇങ്ങനെ ഒരുകൂട്ടം ചോദ്യങ്ങൾ എന്റെ മനസ്സിനെ അലട്ടികൊണ്ടിരിക്കുമ്പോൾ ആണ് തുഷാര പുറകിൽ കൂടി വന്ന് കെട്ടിപിടിച്ചുകൊണ്ട് കിടക്കയിലേക്ക് മറിഞ്ഞത്. പെട്ടെന്നുള്ള അവളുടെ പ്രവർത്തിയിൽ ഞാൻ ശരിക്കും ഒന്ന് ഞെട്ടി.

: എന്റെ ഏട്ടാ…. ഇങ്ങനെ ഞെട്ടി വിറയ്ക്കാൻ എന്താ ഇപ്പൊ ഉണ്ടായേ

: ഒന്നുമില്ലെടി…. ഞാൻ ഓരോ കാര്യങ്ങൾ ചിന്തിച്ചു ഇരിക്കുകയായിരുന്നു. പ്രതീക്ഷിക്കാതെ നീ വന്ന് പിടിച്ചപ്പോൾ ശരിക്കും ഞെട്ടി…

: വെറുതേ ഓരോന്ന് ചിന്തിക്കേണ്ട…. പഴയപോലെ ആയേ… ഏട്ടൻ ഇങ്ങനെ മൂടില്ലാതെ ഇരിക്കുന്ന കാണാൻ ഒരു രസവുമില്ല..

: എല്ലാം ശരിയായി… വാ കഴിക്കണ്ടേ.. എനിക്ക് വിശക്കാൻ തുടങ്ങി.

: അതിന് ഞാൻ ഒന്നും ഉണ്ടാക്കിയില്ല…. ഏട്ടൻ കൂടി വാ പെട്ടെന്ന് ചപ്പാത്തി ഉണ്ടാക്കി തരാം

: എന്റെ ബുദ്ധൂ ഇന്ന് നീ വന്നതല്ലേ ഉള്ളു… ഭക്ഷണം ഒക്കെ ചേച്ചിയുടെ വീട്ടിൽ നിന്നും… ഉച്ചയ്ക്ക് പറഞ്ഞത് മറന്നുപോയോ

: ഓഹ് അത് ശരിയാണല്ലോ… എന്ന വാ…

ചേച്ചിയുടെ വീട്ടിലെ ഗംഭീര അത്താഴത്തിന് ശേഷം കുറേ സമയം കുട്ടൂസനുമൊത്ത് ചിലവഴിച്ചു. അവസാനം അവൻ ഉറങ്ങാനുള്ള ഭാവമൊന്നും ഇല്ല. എനിക്ക് ആണെങ്കിൽ ഉറക്കം വന്നിട്ട് കണ്ണുകൾ അടഞ്ഞു തുടങ്ങി. ഞാൻ ഉറക്കം തൂങ്ങി ഇരിക്കുന്നത് കണ്ടിട്ട് അളിയൻ ആണ് ഞങ്ങളെ പറഞ്ഞുവിട്ടത്. രാത്രി വിശദമായി തുഷാരയുമൊത്ത് ഒരു കളി പറഞ്ഞിരുന്നെങ്കിലും അവൾക്കും യാത്ര ക്ഷീണം ഉള്ളതുകൊണ്ട് വലിയ മൂടില്ല. റൂമിൽ എത്തിയ ഉടനെ രണ്ടുപേരും കെട്ടിപിടിച്ച് കിടന്നുറങ്ങി.

കുറേ നാളുകളായി എന്നെ അലട്ടികൊണ്ടിരിക്കുന്ന ആ സ്വപ്നം ഇന്നും എന്റെ ഉറക്കം കെടുത്തി. ഞാൻ ആകെ വിയർത്ത് കുളിച്ച് കൈകാലുകൾ കുടഞ്ഞ് ഞെട്ടി എഴുന്നേറ്റു. എന്റെ ആർത്തുവിളിയും പരവേശവും കേട്ട് തുഷാര ഞെട്ടിയുണർന്നു. അവൾ ഉടനെ എന്നെ മാറോട് ചേർത്തുനിർത്തി

കുടിക്കുവാനായി വെള്ളം എടുത്ത് തന്നു. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അവൾ ആകെ പേടിച്ചുപോയി. പിന്നീട് സ്വപ്നം ആണെന്ന് അറിഞ്ഞതോടെ അവൾ നിർത്താതെ ചിരി തുടങ്ങി..

: എന്നാലും എന്റെ ഏട്ടാ…. ഇത്രയ്ക്ക് പേടിത്തൂറി ആണോ അന്ന് ഹോസ്പിറ്റലിൽ വന്ന് ഷോ കാണിച്ചിട്ട് പോയത് ..

: എടി ഇത് ധൈര്യത്തിന്റെ വിഷയം അല്ല…. ഈ സ്വപ്നം കുറേയായി എന്നെ അലട്ടുന്നു. സത്യത്തിൽ ഇത് ഷിൽന കണ്ട സ്വപ്നം ആണ്. ഒരു തവണ അവൾ എന്നോട് അത് പറഞ്ഞിരുന്നു. പിന്നീട് ഞാനും പലപ്പോഴായി അത് കാണാൻ തുടങ്ങി.

: ഏട്ടനോട് ഞാൻ ചോദിക്കണം എന്ന് വിചാരിച്ചിരുന്നു. കല്യാണം കഴിഞ്ഞ സമയത്തൊക്കെ ഏട്ടൻ ഉറക്കത്തിൽ ഇതുപോലെ എന്തൊക്കെയോ ശബ്ദം ഉണ്ടാക്കാറുണ്ടായിരുന്നു. ഇടയ്ക്കൊക്കെ ഷീ… അമ്മായീ എന്നൊക്കെ പറയും. ഇടക്കൊക്കെ ഏട്ടന്റെ കണ്ണ് നിറയാറുണ്ടായിരുന്നു…

: എന്നിട്ട് നീ എന്താ ഇത്രയും നാളായിട്ട് ഇത് പറയാതിരുന്നത്…

: ഇത് ഇപ്പോഴൊന്നും അല്ല… കല്യാണം കഴിഞ്ഞ ആ സമയത്ത് ആയിരുന്നു.

: എന്തൊക്കെയാ ഞാൻ പറഞ്ഞത്…

: ഒന്നും പറയുകയൊന്നും ഇല്ല… ഇടക്ക് ഷീ…. അല്ലെങ്കിൽ ചിലപ്പോ അമ്മായി എന്നൊക്കെ വിളിക്കും.

: അത് ഉറങ്ങാൻ നേരത്ത് അവരെപ്പറ്റി എന്തെങ്കിലും ആലോചിച്ചിട്ട് ആയിരിക്കും. പിന്നെ ഈ സ്വപ്നത്തിന്റെ കാര്യം പറഞ്ഞില്ലേ… അത് ഷി എനിക്ക് വിവരിച്ചു തന്നതാണ്. അത് പിന്നെ ഞാൻ കാണാൻ തുടങ്ങി…

: ഏട്ടൻ വാ…. ഞാൻ കെട്ടിപിടിച്ച് കിടക്കാം… ഉമ്മ.

_______/_______/________/_______

തുഷാരയും അഞ്ജലി ചേച്ചിയും തമ്മിൽ പ്രണയത്തിൽ ആണോ എന്നുവരെ തോന്നിപ്പോകും. അത്രയ്ക്ക് അടുത്ത ബന്ധം ആണ് അവർ രണ്ടുപേരും തമ്മിൽ ഇപ്പോൾ ഉള്ളത്. തുഷാര വന്നിട്ട് കുറച്ച് നാളുകൾ ആയെങ്കിലും കാര്യമായി എവിടെയും കറങ്ങാൻ പോയില്ല എന്ന് നിസ്സംശയം പറയാം. സത്യം പറഞ്ഞാൽ ആദ്യത്തെ കുറേ ആഴ്ചകൾ പേടിച്ചിട്ടാണ് ദൂരെ എവിടേക്കും പോവാതിരുന്നത്.  കാരണം പണി ഏത് വഴിക്കാണ് വരുന്നതെന്ന് ഇതുവരെ കണ്ടെത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല. ശ്യാമിന്റെ ഫോട്ടോ നാട്ടിൽ ആരും തന്നെ തിരിച്ചറിഞ്ഞില്ല. പിന്നെ ആരായിരിക്കും അനീഷിന്റെ കൂടെ ഉണ്ടായത്. അയാളെ ഞാൻ

എവിടെയോ കണ്ടുമറന്നത് പോലെ ഉണ്ട്. പക്ഷെ എവിടാണെന്ന് ഉറപ്പിക്കാൻ പറ്റുന്നില്ല. ഇനി ഇങ്ങനെ പേടിച്ച് ജീവിക്കാൻ പറ്റില്ല. പേടിച്ച് ഓടാൻ തുടങ്ങിയാൽ ജീവിതകാലം മുഴുവൻ ഓടാനേ നേരം ഉണ്ടാവൂ. ആരെയോ കണ്ടു എന്നു കരുതി ഞാൻ എന്തിന് എന്റെ കുടുംബത്തിന്റെ സന്തോഷം തകർക്കണം. ഇനി എന്തെങ്കിലും ഉണ്ടാവുകയാണെങ്കിൽ തന്നെ അത് അപ്പോൾ നോക്കാം.

അങ്ങനെ ഇരിക്കുമ്പോൾ ആണ് അമ്മായി ഒരു ദിവസം രാത്രി എന്നെ വിളിക്കുന്നത്. അമ്മായിയുടെ കൂടെ ഷിൽനയും ഉണ്ട് ഫോണിൽ. ഞാനും തുഷാരയും ഹാളിൽ ഇരുന്ന് tv കണ്ടുകൊണ്ടിരിക്കുമ്പോൾ ആണ് ഫോൺ വന്നത്… ഉടനെ തുഷാര കയറി ഫോൺ എടുത്തു…

: ഹലോ അമലൂട്ടാ…

: അമ്മായി ഇത് ഞാനാ… ഏട്ടൻ ഇവിടെ ഉണ്ട്. എന്താ വിശേഷം

: മോളായിരുന്നോ…. നല്ല വിശേഷം. അവിടെ എങ്ങനെ, തണുപ്പ് തുടങ്ങിയോ…

: ചൂട് ഇല്ല ഇപ്പൊ… വലിയ തണുപ്പും ഇല്ല… ഷി എവിടെ

: എടി ഞാൻ ഇവിടെ തന്നെ ഉണ്ട്… ഫോൺ സ്‌പീകറിൽ ഇട്ടിട്ടാ സംസാരിക്കുന്നത്..

: ആണോ…. എന്ന ഞാനും സ്‌പീക്കർ ഓൺ ആക്കട്ടെ..

: എടി എനിക്ക് ഇന്നൊരു ലൗ ലെറ്റർ കിട്ടി…. എന്റെ മോളേ ഒന്ന് വായിച്ചു നോക്കണം… അപ്പൊ തന്നെ പ്രണയിച്ചുപോകും, അമ്മാതിരി എഴുത്ത്

: ഷി… ഞാനാ ഏട്ടനാ. എന്താ സംഭവം, നീ തെളിച്ച് പറ

: അറിയില്ല ഏട്ടാ… രാവിലെ അമ്മ പാലും പത്രവും എടുക്കാൻ പോയപ്പോ പത്രത്തിന്റെ കൂടെ ഗേറ്റിൽ വച്ചിട്ട് കണ്ടതാ… ഒരു വെള്ള പേപ്പറിൽ മലയാളത്തിൽ എഴുതിയ ഒരു കത്ത്..

: അതിൽ എന്താ എഴുതിയത്…

: പക്കാ സാഹിത്യം… പ്രണയം ഇങ്ങനെ തുളുമ്പുകയാണ്. എന്നെക്കുറിച്ചുള്ള കുറേ വർണനകളും ഉണ്ട്… വായിക്കണോ

: വേണ്ട …. നീ അത് wahtsapp ഇൽ അയക്ക്…പിന്നെ നീ ഇപ്പൊ ജോലിക്ക് പോകാറില്ലേ

: ആ ഉണ്ടല്ലോ….

: ഞാൻ പറയുന്നത് ഇനി ശ്രദ്ധിച്ച് കേൾക്കണം. കേട്ടാൽ മാത്രം പോര അനുസരിക്കുകയും വേണം. ജോലി കഴിഞ്ഞാൽ നേരെ വീട്ടിലേക്ക് വരണം. കടയിൽ ഒന്നും കേറരുത്…. അത്യാവശ്യം അല്ലാത്ത ഒരു യാത്രയും നടത്തരുത്. പോകുന്നുണെങ്കിൽ തന്നെ ആരുടെയെങ്കിലും കൂടെ പോയാൽ മതി. ഒറ്റയ്ക്ക്

എവിടെയും പോവരുത്. എന്തെങ്കിലും അസ്വഭാവികം ആയി തോന്നിയാൽ വിഷ്ണുവിനെ വിളിക്കണം. ഇത് അമ്മായിയോട് കൂടിയാ….

: നീ ഇത് എന്തൊക്കെയാ പറയുന്നേ അമലൂട്ടാ… എന്താ പറ്റിയെ എന്റെ മോന്

: ഇതിപ്പോ കുറച്ചായി അമ്മായി…. എന്താണെന്ന് ചോദിച്ചിട്ട് ഒന്നും പറയുന്നും ഇല്ല…

: എന്താ ഏട്ടാ…. ഇത് ആരോ വായിനോക്കികൾ കൊണ്ടുവച്ചത് ആയിരിക്കും..

: ആയിക്കോട്ടെ…. ഞാൻ പറയുന്നത് അനുസരിക്കാൻ വേറെ ചിലവൊന്നും ഇല്ലല്ലോ രണ്ടാൾക്കും… പ്ലീസ്.. അമ്മായി ഒന്ന് ശ്രദ്ദിക്കണേ

: ആ ഓകെ ഓകെ…. നീ പേടിക്കണ്ട. അവളെ ഒറ്റയ്ക്ക് എവിടേക്കും വിടില്ല ….പോരെ.

: നിന്റെ ഏട്ടന് പ്രാന്താടി ഷീ… എന്നെ ഇവിടെ കൊണ്ടുവന്നിട്ട് ആകെ പച്ചക്കറി വാങ്ങാൻ മാളിൽ കൊണ്ടുപോയത് അല്ലാതെ വേറെ എവിടെയും പോയിട്ടില്ല. പാവം ആ ചേച്ചിയേയും ഒരു സ്ഥലത്തും പോകാൻ വിടുന്നില്ല…

: എന്താടാ അമലൂട്ടാ… എന്താ നിനക്ക് പറ്റിയേ..

: അമ്മായി… എന്തോ ഒരു അപകടം വരാനുള്ളത് പോലെ ഒരു തോന്നൽ… ഷി പണ്ട് പറഞ്ഞ സ്വപ്നവും ഇടക്കൊക്കെ കാണാൻ തുടങ്ങിയിട്ടുണ്ട്… അതുകൊണ്ട് ഒന്നിനും ഒരു മൂഡ് ഇല്ല.

: അതേത് സ്വപ്നം….

: അത് അമ്മയ്ക്ക് ഞാൻ പറഞ്ഞുതരാം… എന്ന ശരി ഏട്ടാ… തുഷാരേ ഓക്കേടി…

: ആ ശരി…. പിന്നെ വിളിക്കാം. …………………………

ദുബായിൽ ചെറുതായി തണുപ്പ് തുടങ്ങിയിട്ടുണ്ട്. ഇനി കുറേ മാസങ്ങൾ മരുഭൂമിയിൽ ക്യാമ്പുകളുടെ അതിപ്രസരം ആയിരിക്കും. ഏതായാലും എല്ലാവരെയും കൂട്ടി ഒഴിവുദിവസം രാത്രി ഡെസേർട്ട് ക്യാമ്പിൽ പോയി അടിച്ചുപൊളിക്കാം എന്ന് തീരുമാനിച്ചു. അച്ഛനെ എത്ര നിർബന്ധിച്ചിട്ടും വരാൻ കൂട്ടാക്കിയില്ല. മാമനെ വിളിച്ചപ്പോഴും വലിയ ഡിമാൻഡ്. കട നോക്കാൻ ആളില്ല എന്നൊക്കെ പറഞ്ഞ് ഒഴിയാൻ നോക്കുകയാണ് രണ്ടുപേരും. അവസാനം അമ്മായിയുടെ അനുജൻ നിർമലേട്ടൻ കടയെല്ലാം നോക്കാം നിങ്ങൾ  പൊക്കോ എന്ന് പറഞ്ഞപ്പോൾ ആണ് മാമനും അച്ഛനും വരാമെന്ന് ഏറ്റത്. മാമനെ കൊണ്ടുപോകണം എന്ന് എനിക്ക് നിർബന്ധം ആയിരുന്നു. കാരണം മാമൻ

ഷിൽനയുടെ കാര്യം ഓർത്ത് എപ്പോഴും ടെൻഷൻ അടിച്ച് ഇരിക്കുകയാണ്. ഇപ്പൊ പതിവില്ലാത്ത രീതിയിൽ മദ്യപാനവും തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് മാമന് ഒരു ചേഞ്ച്‌ ആയിക്കോട്ടെ എന്നു കരുതിയാണ് ഞാൻ നിർബന്ധിക്കുന്നത്.

തുഷാരയും ചേച്ചിയും നല്ല ത്രില്ലിൽ ആണ്. അളിയൻ മുൻപ് അവിടൊക്കെ പോയിട്ടുള്ളതാണ്. ഞാൻ ദുബായിൽ വന്നിട്ട് ആദ്യമായാണ് ക്യാമ്പിൽ പോകുന്നത്. താമസ സ്ഥലത്തുനിന്നും കുറച്ചു ദൂരം യാത്രയുണ്ട് അവിടേക്ക്… എന്റെ കാറിൽ എല്ലാവർക്കും കൂടി പോകാമെന്ന് പറഞ്ഞപ്പോൾ അളിയൻ ആണ് വിലക്കിയത്. ദൂരം കൂടുതൽ ഉള്ളതല്ലേ രണ്ടു വണ്ടിയിൽ പോകാമെന്ന് പറഞ്ഞു. ഒരു വണ്ടി കേടായാലും മറ്റേത് ഉണ്ടാകുമല്ലോ എന്നാണ് അളിയന്റെ തിയറി. ഒരു കണക്കിന് നോക്കുമ്പോൾ ശരിയാണ്. കാരണം കുറച്ചു ദൂരം മരുഭൂമിയിൽ കൂടെ ഉള്ളിലേക്ക് സഞ്ചരിക്കുവാൻ ഉണ്ട്. ……………………….

രണ്ട് വണ്ടികളിലായി ഞങ്ങൾ യാത്ര പുറപ്പെട്ടു. വീട്ടിൽ നിന്നും ഇറങ്ങി നേരെ മാമന്റെ ഓഫീസിൽ പോയി മാമാനേയും കൂട്ടികൊണ്ടാണ് യാത്ര. ഞാനും തുഷാരയും മാമനും എന്റെ കാറിലും, അളിയൻ, ചേച്ചി, കുട്ടൂസൻ, അച്ഛൻ എന്നിവർ അളിയന്റെ കാറിലുമാണ് യാത്ര. കുറച്ചു ദൂരം പിന്നിട്ടപ്പോൾ, പുറകിൽ തന്നെ ഉണ്ടായിരുന്ന അളിയന്റെ വണ്ടി കാണാൻ ഇല്ല. ഞാൻ ഇത് പറഞ്ഞപ്പോൾ മാമൻ ഉടനെ അച്ഛന്റെ ഫോണിലേക്ക് ഡയൽ ചെയ്തു. അവർ പെട്രോൾ നിറയ്ക്കുവാൻ കയറിയതാണെന്നും പിന്നെ എന്തോ കുറച്ച് സാധനങ്ങൾ വാങ്ങണം എന്നും പറഞ്ഞു. ഞങ്ങളോട് വഴിയിൽ നിർത്തണ്ട യാത്ര തുടരുവാനും നിർദേശിച്ചു. വഴിയിൽ നിർത്തുന്നത് അത്ര സേഫ് അല്ല എന്ന് തോന്നിയത്കൊണ്ട് ആവും അച്ഛൻ അങ്ങനെ പറഞ്ഞത്. നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി വിജനമായ പാതയിലൂടെ വണ്ടി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. മാമൻ വണ്ടിയിൽ ഇരുന്ന് ഷിൽനയുടെ കല്യാണക്കാര്യം തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞാൻ അവളോട് സംസാരിച്ച് ഒരു പോംവഴി കണ്ടെത്തണം എന്നാണ് മാമൻ പറഞ്ഞുകൊണ്ടിരിക്കുന്നത്. കൂട്ടത്തിൽ തുഷാരയോടും പറയുന്നുണ്ട് ഷിൽനയെ പറഞ്ഞു മനസിലാക്കാൻ. വണ്ടി മുന്നോട്ട് നീങ്ങും തോറും വഴിയിൽ ഒന്നും തന്നെ കാണാൻ ഇല്ല. രണ്ട് ഭാഗവും മരുഭൂമി മാത്രം. നിശ്ചിത അകലത്തിൽ വഴിവിളക്കുകൾ തെളിഞ്ഞു നിൽക്കുന്നതും എതിരേ വരുന്ന വാഹനങ്ങളുടെ ലൈറ്റും ഒഴിച്ചാൽ മറ്റ് വെട്ടം ഒന്നും ഇല്ല.

: അമലൂട്ടാ… നീ നോക്കി ഓടിക്ക്, ഞാൻ ഒന്ന് മയങ്ങട്ടെ… കുറച്ചുകൂടി മുന്നോട്ട് പോയാൽ ഒരു ചെറിയ കവല ഉണ്ട്. അവിടെ നിർത്തിയിട്ട് എന്നെ വിളിക്ക്.

: ആഹ്.. മാമൻ ഉറങ്ങിക്കോ….നമുക്ക് ഒരു മിനിമം സ്പീഡിൽ പോകാം.

: ആഹ…. ദാ ഫോൺ അടിക്കുന്നു… ഷിൽന ആണല്ലോ. ഒന്ന് ഉറങ്ങാമെന്ന് വച്ചപ്പോൾ….

: ഫോൺ എടുക്ക്… എന്തെങ്കിലും എമെർജൻസി ആണെങ്കിലോ..

മാമൻ ഫോൺ എടുത്ത് സംസാരം തുടങ്ങി. ഷിൽനയുടെ ഫോണിൽ നിന്നും

അമ്മായി ആയിരുന്നു ലൈനിൽ. സത്യം പറഞ്ഞാൽ ഞാനും തുഷാരയും ഉള്ളതുകൊണ്ട് മാമന് ചെറിയ ബുദ്ദിമുട്ട് ഉണ്ടോ എന്നൊരു സംശയം. പെട്ടെന്ന് ഫോൺ കട്ട് ചെയ്ത് നൈസായിട്ട് മുങ്ങാനുള്ള പരിപാടി ആണ്. അമ്മായി ഉണ്ടോ വിടുന്നു. അമ്മായി സംസാരിച്ച് കഴിഞ്ഞ് ഷിൽനയും കത്തിവയ്ക്കാൻ തുടങ്ങി. അവളോട് സംസാരിക്കുമ്പോൾ ആണ് മാമൻ ഒന്ന് സന്തോഷിച്ചു കാണുന്നത്. കാരണം അവൾ സംസാരിച്ച് വീഴ്ത്താൻ മിടുക്കി ആണല്ലോ. അവളുടെ കുസൃതി നിറഞ്ഞ സംസാരം ആരായാലും ഇഷ്ടപ്പെട്ടുപോകും. ഞങ്ങളുടെ കൂടെയാണ് യാത്ര എന്നറിഞ്ഞപ്പോൾ അവൾക്ക് തുഷാരയോട് സംസാരിക്കണം എന്നായി. തുഷാര പുറകിൽ ഇരുന്ന് ഷിൽനയുമായി കത്തി വയ്ക്കുന്നുണ്ട്. മുൻപ് എന്റെ കൂടെ കാറിൽ ഹോസ്പിറ്റലിൽ പോയിരുന്ന കഥയൊക്കെ പറഞ്ഞ് ചിരിച്ചു ഉല്ലസിക്കുകയാണ് രണ്ടാളും…

അമലൂട്ടാ….. ചവിട്ട്……..എന്ന് അലറിക്കൊണ്ട് മാമന്റെ കൈകൾ സ്റ്റിയറിങ് വളയത്തിൽ പിടുത്തമിട്ടതും വണ്ടി വലതു വശത്തേക്ക് വെട്ടി തിരിയുന്നതിനുള്ളിൽ, കണ്ണിലേക്ക് അടിച്ച ഹൈ ബീം ലൈറ്റ് എന്താണെന്ന് മനസിലാവുന്നതിനും മുൻപ് അത് സംഭവിച്ചു. തുഫ്‌…….. പുറകിലെ സീറ്റിന്റെ മധ്യഭാഗത്തായി ഇരുന്ന തുഷാര തെറിച്ച് മുന്നിലെ ഗ്ലാസ്സിൽ ഇടിച്ചതും ഗ്ലാസ് പൊടിഞ്ഞു അവൾ വണ്ടിക്ക് പുറത്തേക്ക് തെറിക്കുന്നതും ഒരു മിന്നായം പോലെ കണ്ടു. ഉറങ്ങാൻ എന്നും പറഞ്ഞ് സീറ്റ് ബെൽറ്റ് അഴിച്ചിട്ട മാമനും മുന്നിലേക്ക് തെറിച്ച് ഉടൽ വെളിയിലും അരയ്ക്ക് താഴെ ഭാഗം വണ്ടിക്ക് അകത്തുമായി കിടക്കുന്നു. എയർ ബാഗുകൾ പൊട്ടി എന്റെ മുഖത്തേക്ക് പൊതിയുന്നതിനുള്ളിൽ എന്റെ കണ്ണുകളിൽ കൂടി ഇവർ രണ്ടും മിന്നി മറഞ്ഞു. ഇടിയുടെ ആഘാതത്തിൽ വായിൽ നിന്നും ചോര പുറത്തേക്ക് തെറിച്ചിട്ടുണ്ട്. ഇടതുകൈ ഒടിഞ്ഞു തൂങ്ങിയതുപോലെ, എല്ലുകൾ നുറുങ്ങിയിരിക്കാം. അവ നിവർത്തുവാൻ സാധിക്കുന്നില്ല. സീറ്റ് ബെൽറ്റിന്റെ മാഹാത്മ്യം ഒന്നുകൊണ്ടു മാത്രം പുറത്തേക്ക് തെറിച്ചു വീണില്ല. സ്വബോധം വീണ്ടെടുത്ത ഞാൻ ഡോർ തള്ളിത്തുറന്ന് പുറത്തേക്ക് ഇറങ്ങുവാൻ നോക്കിയപ്പോൾ കാലുകൾ നിലത്ത് ഉറയ്ക്കുന്നില്ല. വേച്ചു വേച്ച് മുന്നോട്ട് നീങ്ങിയപ്പോൾ എന്റെ മുന്നിൽ റോഡിൽ തലയടിച്ച് ചോര വാർന്ന് കിടക്കുകയാണ് എന്റെ തുഷാര… അവളുടെ മാറിടം ഉയർന്നു താഴുകയാണ്, തലയും കയ്യും കിടന്ന് പിടയ്ക്കുന്നുണ്ട്. മാമൻ വണ്ടിയുടെ ബോണറ്റിൽ ചോരയൊലിപ്പിച്ച് അനക്കമില്ലാതെ കിടക്കുന്നു….

അമ്മേ……. ആഹ്,, ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ…

തുഷാരേ…. മോളേ……. എണീക്ക് മുത്തേ….. ഒന്നുമില്ല,,,,, വാവേ… വാവേ…… കണ്ണ് തുറക്ക്….

കാലുകൾ കഴഞ്ഞ് അവളുടെ അടുത്ത് വീണ ഞാൻ അവളെ താങ്ങിയെടുത്ത് എന്റെ മടിയിൽ തലവച്ചു കിടത്തി… ദീർഘ ശ്വാസം വലിച്ചുകൊണ്ട് എന്റെ

മടിയിൽ കിടന്ന് പിടയുന്ന അവളുടെ കൈകൾ ചേർത്തുപിടിച്ച് ഞാൻ പൊട്ടി കരഞ്ഞു… വണ്ടിയുടെ ഡോറിൽ സൂക്ഷിച്ചിരുന്ന കുപ്പിവെള്ളം കൈയ്യെത്തി പിടിച്ച് എടുത്തു. കുപ്പി തുറന്ന് വെള്ളം തുഷാരയുടെ മുഖത്തേക്ക് അൽപ്പം ഒഴിച്ചു കൊണ്ടിരുന്നു. അവളുടെ തലയിൽ കൂടി രക്തം വാർന്ന് എന്റെ തുടയിൽ മുഴുവൻ പരന്നിട്ടുണ്ട്… കുപ്പിയിൽ നിന്നും വെള്ളം അവളുടെ വായിലേക്ക് അൽപ്പാലപ്പം ഒഴിച്ചുകൊണ്ട് ഞാൻ നിലവിളിച്ചു…

മാമാ………. എഴുന്നേറ്റ് വാ… തുഷാര…. മാമാ…

എന്റെ വിളി കേൾക്കാൻ കാത്തുനിൽക്കാതെ ചേതനയറ്റ മാമന്റെ ശരീരമാണ് ബോണറ്റിന് മുകളിൽ എന്നറിയാതെ ഞാൻ അലറി…

ഉഉഹ്ഹ്ഹ….. ഏട്ടാ… ഹ്ഹ ഹൂ…..

തുഷാരേ…. മോളേ… ഒന്നുമില്ല…. മോൾക്ക് ഒന്നും ഇല്ല…. അവർ ഇപ്പൊ എത്തും………. ശ്വാസം എടുക്ക്…. ശ്വാസം എടുക്ക് മുത്തേ…

തുഷാരയെ മടിയിൽ എടുത്തുപിടിച്ച് കരയുന്ന എന്റെ മുന്നിലൂടെ രണ്ട് നിഴലുകൾ എന്നെ ലക്ഷ്യമാക്കി അടുത്ത് അടുത്ത് വന്നുകൊണ്ടിരുന്നു. മുന്നിലുള്ള ലോറിയുടെ കത്തിനിൽകുന്ന ഹെഡ് ലൈറ്റ് അതിൽ ഒരാൾ ഒറ്റയടിക്ക് പൊട്ടിച്ചു… റോഡരികിലെ വിളക്കുകാലിന്റെ മഞ്ഞ വെളിച്ചത്തിൽ ഞാൻ തലയുയർത്തി നോക്കുമ്പോൾ അവർ രണ്ടുപേർ….. ഞാൻ പേടിച്ചതുപോലെ തന്നെ സംഭവിച്ചു. അതിൽ ഒരാൾ കുട്ടനാണ്, മറ്റേത് മാളിൽ വച്ച് കണ്ട അതേ ആൾ. പക്ഷെ ഇയാളെ എനിക്ക് ഇതുവരെ മനസിലായില്ലല്ലോ…

: കുട്ടാ… പ്ലീസ് പെട്ടെന്ന് ഞങ്ങളെ ഒന്ന് ഹോസ്പിറ്റലിൽ എത്തിക്കണം… പ്ലീസ് ഹെല്പ് അസ്

: ഹ ഹ ഹാ…. പോവാട മുത്തേ… ഹോസ്പിറ്റലിലേക്ക് തന്നെ പോവാം.. നിനക്ക് ഇത് ആരാണെന്ന് അറിയോ…

: പ്ലീസ് കുട്ടാ…. അതൊക്കെ നമുക്ക് പിന്നീട് സംസാരിക്കാം… ഒന്ന് സഹായിക്കൂ പ്ലീസ്… അല്ലെങ്കിൽ ഇവൾ മരിച്ചുപോകും… ഞാൻ നിന്റെ കാലു പിടിക്കാം..

: അവള് ചാവട്ടെടാ…. കൂട്ടത്തിൽ നിന്നെയും പറഞ്ഞയക്കാം എന്തേ… നിനക്കിട്ട് ഒരു പണി തരണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു, പക്ഷെ കൊല്ലണം എന്ന് വിചാരിച്ചിട്ടില്ല. അപ്പോഴാണ് നമ്മുടെ ഭായി നിന്റെ കാര്യം പറയുന്നത്…. അത് കൂടി കേട്ടപ്പോ നിന്നെ വിടാൻ തോനുന്നില്ലെടാ നായിന്റെ മോനെ…

: കുട്ടാ… നീ എന്നെ എന്ത് വേണമെങ്കിലും ചെയ്തോ… ഇവരെ ഉപദ്രവിക്കരുത്. പ്ലീസ്…. എത്രയും പെട്ടെന്ന് കൊണ്ടുപോയാൽ ഇവർ രക്ഷപ്പെടും…

ഭായ്  : എട ചെറുക്കാ…. നിനക്ക് എന്നെ മനസിലായോ… ഉണ്ടാവില്ല. നീ ആരാടാ നായിന്റെ മോനെ നാട്ടിലെ പെണ്ണുങ്ങൾക്ക് ഒക്കെ ആങ്ങള ചമയാൻ…. എങ്ങനേലും രണ്ടെണ്ണത്തിനെ പെഴപ്പിച്ച് കുറച്ച് കാശുണ്ടാക്കാമെന്ന് വിചാരിച്ചപ്പോ നിനക്ക് തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറുന്നു അല്ലെടാ മൈ മോനെ…

ഞാൻ : ചേട്ടാ നിങ്ങൾ പറയുന്നതൊന്നും കേൾക്കാനുള്ള അവസ്ഥയിൽ അല്ല ഞാൻ…. ഒന്ന് സഹായിക്കൂ പ്ലീസ്…

ഭായ് : സഹായം…. വാവ്‌…. നിന്റെ വിധി ഇതാണ്. ഇവിടെ കിടന്ന് ചോരവാർന്ന് ചാവാൻ…

ഞാൻ : നായിന്റെ മക്കളെ…. ഇവിടെ ഇട്ടേച്ചും പോവാൻ ആണെങ്കിൽ കൊന്നിട്ട് പോണം… അല്ലെങ്കിൽ തിരിച്ച് വരുമെടാ…. നിന്നെയൊക്കെ കുടുംബത്തോടെ പച്ചയ്ക്ക് കത്തിക്കാൻ.

കുട്ടൻ : പൊലയാടി മോനെ…. നിന്നെ തീർത്തിട്ടേ പോകുന്നുള്ളെടാ… ചത്തു കിടക്കുമ്പോഴും അവന്റെ അഹങ്കാരം കണ്ടില്ലേ… നീ ആരെയൊക്കെ രക്ഷിക്കാൻ നോക്കിയോ അവരെ കൂടാതെ നിന്റെ മറ്റെവൾ ഇല്ലേ…. ഷിൽന, അവളെകൂടി നല്ലൊരു വെടിയാക്കിയിട്ടേ ഞങ്ങൾക്ക് ഇനി ഉറക്കമുള്ളു മോനെ… നിന്റെ മൊത്തം ഡീറ്റൈൽസ് എടുത്തിട്ടാട ഞങ്ങൾ ഈ പണിക്ക് ഇറങ്ങിയത്….

ഭായ് : ടാ….. നീ ഇപ്പൊ ഓർക്കുന്നുണ്ടാകും , ഈ പണി ഏത് വഴിക്കാ വന്നതെന്ന് അല്ലെ…… എന്ന അത് നീ അറിയണ്ട…. ഇത് കളി വേറെയാ… എന്തിനാണെന്ന് അറിയാതെ ചവുമ്പോ ഉള്ള സുഖമില്ലേ, അതൊന്ന് വേറെ തന്നെ ആയിരിക്കും

ഞാൻ : ടാ പുന്നാര മോനേ…. പണി ഏത് വഴിക്ക് വന്നതായാലും എന്റെ അടുത്തേക്കല്ലേ വന്നത്. ഒരു തരി ജീവൻ ബാക്കിയുണ്ടെങ്കിൽ തിരിച്ച് വരുമെടാ… തേടി തേടി വരും. നിന്നെയൊന്നും മനസമാധാനത്തോടെ കുടുംബത്ത് കിടത്തി ഉറക്കൂല….

: പ്പഹ…  പൊലയാടി മോനേ….

കുട്ടന്റെ കയ്യിൽ ഇരുന്ന ഇരുമ്പ് ദണ്ഡ് മറ്റേയാൾ പിടിച്ച് വാങ്ങുന്നത് കണ്ട് കണ്ണുചിമ്മി തുറക്കുന്ന നിമിഷംകൊണ്ട് അയാൾ അത് വച്ച് ഓങ്ങിയടിച്ചു…….

ആഹ്…….. അമ്മേ………. ആഹ്……

തലയ്ക്ക് ഏറ്റ അടിയുടെ ആഘാതത്തിൽ പുറകിലേക്ക് മലർന്ന് വീണ എന്റെ മടിയിൽ കിടന്ന് തുഷാരയുടെ പിടച്ചിൽ ഞാൻ അറിയുന്നുണ്ട്. അവളുടെ കൈ മുറുകെ പിടിച്ചുകൊണ്ട് മലർന്ന് വീണ എന്റെ കൺ പോളകൾ മെല്ലെ അടയുമ്പോൾ അവസാനമായി കണ്ണിൽ ഉടക്കിയത് തെളിഞ്ഞ ആകാശത്തിൽ എന്നെനോക്കി കണ്ണീർ പൊഴിക്കുന്ന രണ്ട് നക്ഷത്രങ്ങളാണ്. ശരീരം വെടിഞ്ഞ് പോയ രണ്ട് ആത്മാക്കൾ ആണോ അത് ….. ?

×××××××××××××

പ്രിയപ്പെട്ട വായനക്കാരെ,

ഈ കഥയിലെ നായകനായ അമലിന്റെ വീക്ഷണ കോണിൽ നിന്നുമാണ് നിങ്ങൾ ഇതുവരെ ഈ കഥയെ വായിച്ചറിഞ്ഞത്. ഇനിമുതൽ കഥാകൃതിന്റെയും മറ്റുചില കഥാപാത്രങ്ങളുടെയും വീക്ഷണങ്ങൾ ആണ് നിങ്ങൾക്ക് മുന്നിലേക്ക് വരാൻ പോക്കുന്നത്. ________________

രാത്രി വീട്ടിലേക്ക് വന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ആണ്

വിഷ്ണുവിന്റെ ഫോണിലേക്ക് വൈശാഖിന്റെ ഫോൺ വന്നത്. ഉടനെ tv തുറന്ന് വാർത്താ ചാനൽ വച്ച് ബ്രേക്കിംഗ് ന്യൂസ് കണ്ടുകൊണ്ടിരുന്ന അവന്റെ ഹൃദയം നുറങ്ങി. അവൻ പൊട്ടി കരഞ്ഞുകൊണ്ട് നിലവിളിക്കുകയാണ്. ഇത് കേട്ട് ഓടിയെത്തിയ ലീനയും ഓമനേച്ചിയും tv യിലേക്ക് നോക്കി സ്തബ്ധരായി നിന്നു…

” ദുബായിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് മലയാളികൾ മരിച്ചു. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രകാരം 2 പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു എന്നാണ് അറിയാൻ കഴിഞ്ഞത്. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ദുബായിൽ എഞ്ചിനീയറായി ജോലിചെയ്യുന്ന അമൽ മോഹനും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. രണ്ട് വണ്ടികളിലായി അവധി ദിനം ആഘോഷിക്കാൻ പോകുകയായിരുന്ന വാഹനത്തിൽ ഒന്നിൽ ആണ് എതിരേ വന്ന ട്രക്ക് ഇടിച്ച് അപകടം ഉണ്ടായിരിക്കുന്നത്.

ദുബായ് പോലീസിന്റെ ആദ്യ പ്രതികരണം ഇതിനോടകം വന്നുകഴിഞ്ഞിട്ടുണ്ട്. എതിർ ദിശയിൽ വന്ന ട്രക്കിന്റെ നിയന്ത്രണം തെറ്റി ട്രാക്ക് മാറി വന്ന് കാറിൽ ഇടിക്കുകയായിരുന്നു എന്നാണ് ദുബായ് പൊലീസ് പുറത്തുവിടുന്ന വിവരം. നഗര പരിധിയിൽ നിന്നും മാറി മരുഭൂമിയിലൂടെ പോകുന്ന റോഡിലാണ് അപകടം ഉണ്ടായത്. വിജനമായ പ്രദേശമായതുകൊണ്ട് രക്ഷാപ്രവർത്തനം അല്പം വൈകിയാണ് നടന്നത് എന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. ട്രക്ക് ഡ്രൈവറായ മലയാളിയെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രക്ക് ഡ്രൈവർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ്‌ ദുബായ് പോലീസിന്റെ ഹൈവേ പെട്രോൾ വിഭാഗം സംഭവസ്ഥലത്തേക്ക് എത്തിയത്. അതിനകം അമലിന്റെ കൂടെ ഉണ്ടായിരുന്ന വാഹനത്തിൽ ഉള്ളവർ ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ട്രക്ക് ഡ്രൈവറുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരാൻ ഇരിക്കുന്നതേ ഉള്ളു.

മറ്റൊരു സങ്കടപെടുത്തുന്ന കാര്യം, കാറിൽ ഉണ്ടായിരുന്ന ഒരാൾ തന്റെ മൊബൈൽ ഫോണിൽ നിന്നും വീട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് അപകടം നടന്നത് എന്നതാണ്. പോലീസ് പറയുന്നത് പ്രകാരം, സംഭവസ്ഥലത്തുനിന്നും കണ്ടെടുത്ത മൊബൈലിൽ ഒന്നിൽ കോൾ കട്ട് ആയിട്ടുണ്ടായിരുന്നില്ല. അങ്ങനെയാണെങ്കിൽ ഈ അപകടം നടക്കുന്നത് ലൈവായി ശ്രവിച്ചുകൊണ്ടിരുന്ന ആരോ ഒരാൾ അമലിന്റെ കുടുംബത്തിൽ ഉണ്ടെന്ന് വേണം കരുതാൻ.

ഞങ്ങളുടെ പ്രതിനിധി ഹോസ്പിറ്റലുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും കൃത്യമായ വിവരം ഇതുവരെ ലഭ്യമായിട്ടില്ല. ആർക്കാണ് ജീവൻ നഷ്ടപ്പെട്ടത് എന്നോ അതീവ ഗുരുതരാവസ്ഥയിൽ ഉണ്ടെന്ന് പറയുന്ന ആളിന്റെ ഇപ്പോഴത്തെ സ്ഥിതിയോ ഒന്നും അറിയാൻ സാധിച്ചിട്ടില്ല. ദുബായ് മലയാളികളെ ഒന്നടങ്കം കണ്ണീരിൽ ആഴ്ത്തിയ സംഭവമാണ് ഇതെന്ന് വിവിധ സംഘടനകളുടെ പ്രതിനിധികൾ ഞങ്ങളോട് പ്രതികരിച്ചു. അപകടത്തിൽ പെട്ടവരുടെ കുടുംബത്തിന് വേണ്ട എല്ലാ സഹായവും ചെയ്യാൻ മുന്നിൽ ഉണ്ടാകുമെന്ന് മലയാളി സംഘടനാ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

_____/______/______/______

വാർത്ത കണ്ട ഉടനെ ഓമന കർമനിരതയായി  തന്റെ മക്കളോട് പറഞ്ഞു.

മോനേ വിഷ്ണു…. നീ വേഗം ലീനയെയും കൂട്ടി നിത്യയുടെ വീട്ടിലേക്ക് പോ… അവർ എന്തായാലും അറിഞ്ഞു കാണും. നിങ്ങള് വേഗം ചെല്ല് ഞാൻ ഉഷേച്ചിയുടെ വീട്ടിലേക്ക് പോവട്ടെ…

വിഷ്ണു പറഞ്ഞതു പ്രകാരം അമലിന്റെ കൂട്ടുകാർ മുഴുവൻ ഇരച്ചെത്തി. നിത്യയുടെ വീട്ടിൽ ചെന്ന അവർ കാണുന്നത് ഹാളിൽ കുഴഞ്ഞുവീണ് കിടക്കുന്ന ഷിൽനയെയും നിത്യയെയും ആണ്.  ലീന പെട്ടെന്ന് തന്നെ കുറച്ച് വെള്ളം എടുത്ത് രണ്ടുപേരുടെയും മുഖത്തേക്ക് തളിച്ചു. അനക്കം ഒന്നും ഇല്ലാതെ കിടക്കുന്ന രണ്ടുപേർക്കും പൾസ് ഉണ്ടെന്ന് തിരിച്ചറിഞ്ഞ ആവർ ഉടനെ രണ്ടുപേരെയും പൊക്കിയെടുത്ത് ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞു. അവരെ രണ്ടുപേരെയും ആശുപത്രിയിൽ വിട്ട ശേഷം വിഷ്ണു പെട്ടെന്ന് തന്നെ അമലിന്റെ വീട്ടിലേക്ക് പാഞ്ഞെത്തി. നോക്കുമ്പോൾ ഉഷയും ഓമനയും ഉമ്മറത്ത് ഇരുന്ന് സംസാരിക്കുകയാണ്. ഉഷ വിവരങ്ങൾ ഒന്നും അറിഞ്ഞിട്ടില്ലെന്ന് തോനുന്നു. രാത്രി എന്തിനായിരിക്കും ഓമന വന്നത് എന്ന് ചിന്തിച്ച് ഇരിക്കുമ്പോൾ ആണ് വിഷ്ണുവും വീട്ടിലേക്ക് ധൃതി പിടിച്ച് ഓടിവരുന്നത് ഉഷയുടെ ശ്രദ്ധയിൽ പെട്ടത്.

ദുബായിൽ വച്ച് രമേശന് ചെറിയൊരു അപകടം ഉണ്ടായെന്നും അതറിഞ്ഞ്  നിത്യയും ഷിൽനയും തലകറങ്ങി വീണു എന്നും അവരെ ഹോസ്പിറ്റലിൽ ആക്കിയിട്ടാണ് വിഷ്ണു വരുന്നത് എന്നും അറിഞ്ഞ ഉഷ ആകെ വല്ലാതായി. അവരുടെ കണ്ണിൽ നിന്നും കണ്ണുനീർ കുത്തിയൊഴുകി. ഉടനെ ആശുപത്രിയിലേക്ക് പോകണം എന്ന ഉഷയുടെ വാശിക്കു മുൻപിൽ അവർ തോറ്റു കീഴടങ്ങി. അമലിന്റെ കാറുമായി വിഷ്ണു ഉഷയെയും  ഓമനയെയും കൂട്ടി ഷിൽന കിടക്കുന്ന ആശുപത്രിയിലേക്ക് തിരിച്ചു. ഹോസ്പിറ്റലിൽ എത്തി അത്യാഹിത വിഭാഗത്തിൽ കിടക്കുന്ന നിത്യയെയും ഷിൽനയെയും കണ്ട ഉഷയ്ക്ക് തന്റെ വിഷമം പിടിച്ചു നിൽക്കാൻ ആയില്ല…

ബോധം തെളിഞ്ഞ ഷിൽന എന്തൊക്കെയോ പിച്ചും പേയും പറഞ്ഞുകൊണ്ടിരുന്നു. അച്ഛാ, ഏട്ടാ എന്നൊക്കെ പറഞ്ഞുകൊണ്ട് അവൾ കിടക്കയിൽ നിന്നും എഴുന്നേറ്റ് ഒടുവാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അവസാനം ഉറങ്ങുവാനുള്ള മരുന്ന് കുത്തിവയ്ക്കുന്നത് വരെ അവളുടെ ഭ്രാന്തമായ പ്രവർത്തികൾ തുടർന്നുകൊണ്ടിരുന്നു. ഇതൊക്കെ കണ്ട് നിന്ന ലീന സങ്കടം താങ്ങാൻ വയ്യാതെ വിതുമ്പിക്കൊണ്ട് പുറത്തേക്ക് പോയി.

ലീന : വിഷ്ണു….. tv യിൽ പറഞ്ഞ ആ ഒരാൾ ഷിൽന ആണെന്ന് തോന്നുന്നു…. അവളോട് ആയിരിക്കും അവർ സംസാരിച്ചുകൊണ്ടിരുന്നത്…

അച്ഛാ എന്ന് വിളിച്ച് അവൾ കരയുന്നുണ്ട്…. അപ്പൊ കാറിൽ ഉണ്ടായിരുന്ന ഒരാൾ രമേഷേട്ടൻ ആയിരിക്കും അല്ലെ…

വിഷ്ണു : അതെ… ഞാൻ വൈശാഖ് ഏട്ടനെ വിളിച്ചിരുന്നു. ഏട്ടൻ ഹോസ്പിറ്റലിൽ പോയിട്ടുണ്ട്… അമലൂട്ടനും തുഷാരയും രമേഷേട്ടനും ആയിരുന്നു കാറിൽ ഉണ്ടായത്. ബാക്കി അളിയനും അച്ഛനും പെങ്ങളും കുട്ടിയും മറ്റേ കാറിൽ ആയിരുന്നു പോലും… അവരുടെ വണ്ടി എണ്ണയടിക്കാൻ നിർത്തിയത് കൊണ്ട് കുറച്ച് വൈകിയാണ് സ്പോട്ടിൽ എത്തിയത്…

ലീന : ആരൊക്കെ പോയി എന്ന് ചോദിച്ചോ…

വിഷ്ണു : അത് അറിയില്ല… പക്ഷെ രണ്ടാൾ പോയി എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ലീന : അയ്യോ….ദൈവമേ…… ഇത് എങ്ങനാ നമ്മൾ ഇവരോട് ഒന്ന് പറയുക…

വിഷ്ണു : ഒന്നും ഇപ്പൊ പറയണ്ട…… പോസ്റ്റുമോർട്ടം കഴിഞ്ഞ് 2 ദിവസത്തിനുള്ളിൽ ബോഡി ഇവിടേക്ക് കൊണ്ടുവരും എന്നാ പറഞ്ഞത്… മോഹനേട്ടനും അഞ്ജലിയും നാളെ രാവിലത്തെ ഫ്ലൈറ്റിൽ വരുന്നുണ്ട് പോലും… അവിടത്തെ കാര്യങ്ങൾ അളിയനും വൈശാഖ് ഏട്ടനും ഒക്കെ നോക്കിക്കോളാം എന്നാ പറഞ്ഞത്.. പിന്നെ നിത്യേച്ചിയുടെ അനിയൻ കൂടി ഉണ്ടല്ലോ അവിടെ..

ലീന : ഒരാളെങ്കിലും ബാക്കിയായൽ മതിയായിരുന്നു….പാവം ഷിൽനയ്ക്ക് വല്ല മാനസികവും ആകുമോ എന്ന എന്റെ പേടി…

______/_______/______/_______

ഇതേസമയം തന്റെ പ്രിയപ്പെട്ടവർ മരിച്ചത് അറിയാതെ അഞ്ജലി ആശുപത്രി വരാന്തയിൽ കരഞ്ഞുകൊണ്ട് ഇരുന്നു. അച്ഛനും ഭർത്താവും പിന്നെ കുറേ പരിചയക്കാരും എല്ലാം തീവ്രപരിചരണ വിഭാഗത്തിന് മുന്നിൽ ഓരോ മൂലയിൽ നിന്ന് വിതുമ്പുന്നുണ്ട്. പുറത്തേക്ക് വന്ന മുതിർന്ന ഡോക്ടർ തമ്പാൻ അമലിന്റെ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ച് മുന്നിലേക്ക് നടന്നുപോയി.. ഉടനെ അമലിന്റെ അച്ഛനും അളിയനും ഡോക്ടറെ അനുഗമിച്ചു. ഡോക്ടറുടെ സംസാരത്തിന് കാതോർത്ത് തളർന്ന മുഖവുമായി രണ്ടുപേരും കാത്തിരുന്നു..

Dr  : അമലിന്റെ അച്ഛനും അളിയനും ആണല്ലേ…

അളിയൻ : അതേ ഡോക്ടർ… എന്താണ് ഇപ്പോഴത്തെ അവസ്ഥ…

Dr : ഞാൻ തുറന്ന് പറയുന്നത്കൊണ്ട് നിങ്ങൾക്ക് ഒന്നും തോന്നരുത്. ഇത് വിധിയാണെന്ന് കരുതി സമാധാനിക്കണം. നമുക്ക് രണ്ടുപേരെ നഷ്ടപ്പെട്ടു എന്ന് നേരത്തേ പറഞ്ഞല്ലോ… മറ്റേ ആളുടെ കണ്ടീഷൻ വളരെ മോശമാണ്….. എന്തും താങ്ങാൻ ഉള്ള കരുത്ത് നിങ്ങൾക്ക് ഉണ്ടാവണം. ഞങ്ങളാൽ ആവുന്ന എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ബാക്കിയൊക്കെ ദൈവത്തിന്റെ കൈയ്യിൽ ആണ്. നിങ്ങൾക്ക് വിശ്വാസം ഉണ്ടോ എന്നറിയില്ല, എന്നാലും അവസാനം ഞങ്ങൾ ഡോക്ടർമാർ പോലും ചില അവസരത്തിൽ വിളിക്കുന്നത് ദൈവമേ എന്നാണ്… അതുകൊണ്ട് പ്രാർത്ഥിക്കുക..

മോഹനൻ : ഡോക്ടറെ… എന്റെ മോന് വേണ്ടിയാണോ ഞാൻ പ്രാർത്തിക്കേണ്ടത്… അതോ വേറെ ആർക്കെങ്കിലും വേണ്ടിയാണോ.. നിങ്ങൾ എന്താ അത് എന്നോട് പറയാത്തത്…

അളിയൻ : അച്ഛാ…. അച്ഛൻ ടെൻഷൻ ആവല്ലേ… വാ… ഞാൻ സംസാരിക്കാം ഡോക്ടറോട്.. അച്ഛൻ പുറത്ത് നിൽക്ക്…

( മോഹനനെ പുറത്ത് നിർത്തിയ ശേഷം അളിയൻ വീണ്ടും ഡോക്ടറോട് സംസാരിച്ചു തുടങ്ങി. )

: സാറേ… ഞാൻ അവരോട് ആരൊക്കെയാ മരിച്ചത് എന്നൊന്നും പറഞ്ഞിട്ടില്ല.. ഇപ്പൊ എനിക്ക് അത് പറയാൻ പറ്റില്ല. നാളെ കാലത്ത് അച്ഛനെയും എന്റെ ഭാര്യയെയും നാട്ടിലേക്ക് പറഞ്ഞ് വിടാനുള്ള ടിക്കറ്റ് നോക്കുന്നുണ്ട്. നാട്ടിൽ ഉള്ളവർക്കും അതൊരു സമാധാനം ആവും.

: അത് നന്നായി… ചെറിയ കുട്ടി ഒക്കെ ഉള്ളതല്ലേ. അവർ നാളെ പോകട്ടെ. നിങ്ങൾ ഉണ്ടല്ലോ ഇവിടെ.

: ഞാൻ ഉണ്ടാവും. പിന്നെ നാട്ടുകാർ കുറേ പേർ ഉണ്ട്. എന്ത് സഹായത്തിനും ആളുണ്ട് ഇവിടെ.

: കണ്ടീഷൻ വളരെ മോശമാണ്. എനിക്ക് ഒരു ഉറപ്പും ഇല്ല…

: ഡോക്ടറേ… വേറെ എവിടെങ്കിലും കൊണ്ടുപോയാൽ രക്ഷപ്പെടുമോ…. ലോകത്തിന്റെ ഏതു കോണിൽ വേണമെങ്കിലും കൊണ്ടുപോകാം. പൈസ എത്രയായാലും പ്രശ്‌നമല്ല. ഒരു ജീവൻ കളയരുത്…

: ഇപ്പൊ എവിടേക്കും മാറ്റാൻ പറ്റില്ല. തലയ്ക്ക് കാര്യമായ ഇഞ്ചുറി ഉണ്ട്. അതുപോലെ ഹാർട്ടിനും ലങ്സിനും ചെറിയ ക്ഷതം പറ്റിയിട്ടുണ്ട്. അതുകൊണ്ട് വെന്റിലേറ്റർ സഹായത്തോടെയാണ് ഇപ്പൊ ജീവൻ നിലനിർത്തുന്നത്. ഇപ്പൊ എവിടേക്കും മാറ്റുന്ന കാര്യം ചിന്ദിക്കണ്ട… അത് ചിലപ്പോ ദോഷം ചെയ്യും.

: ഉം… അപ്പൊ പ്രതീക്ഷ ഒന്നും വേണ്ട അല്ലെ…. ഞാൻ എങ്ങനാ ഡോക്ടറെ അവരെയൊക്കെ ഒന്ന് ആശ്വസിപിക്കുക… എനിക്ക് തന്നെ സഹിക്കാൻ പറ്റുന്നില്ല…

: നമുക്ക് നോക്കാം… എന്തായാലും 2 ദിവസം കഴിയാതെ ഒന്നും പറയാൻ പറ്റില്ല. ഇനി ജീവിതത്തിലേക്ക് തിരിച്ചു വന്നാൽ തന്നെ എങ്ങനെ ആയിരിക്കും എന്നൊന്നും പറയാൻ പറ്റില്ല… ചിലപ്പോ മെമ്മറി നഷ്ടപെടാം, അല്ലെങ്കിൽ ഒരു ഭാഗം തളർന്നുപോകാം, അല്ലെങ്കിൽ മന്നബുദ്ധി ആവാം… അങ്ങനെ ഏതെങ്കിലും ഒരു അവസ്ഥയിൽ ആയിരിക്കും. പക്ഷെ അതൊക്കെ പിന്നത്തെ കാര്യം അല്ലെ… അതൊക്കെ നമുക്ക് ശ്രമിച്ചാൽ മാറ്റി എടുക്കാവുന്നതേ ഉള്ളു. ഇപ്പൊ ജീവൻ രക്ഷിക്കൽ ആണ് പ്രധാനം.

: എങ്ങനെ കിട്ടിയാലും കുഴപ്പമില്ല… ഞങ്ങൾ പൊന്നുപോലെ നോക്കിക്കോളാം…തിരിച്ചു കിട്ടിയാൽ മതി ഞങ്ങൾക്ക്..

_____/_____/______/______

ഒരു നാടിനെ മുഴുവൻ നൊമ്പരത്തിൽ തള്ളിവിട്ടുകൊണ്ട് രണ്ട് മൃതശരീരങ്ങളുമായി ആംബുലൻസ് അമലിന്റെ നാട്ടു വഴികളെ കീറിമുറിച്ചുകൊണ്ട് മന്ദം മന്ദം നീങ്ങി. ഒരേ ദിവസം രണ്ട് മരണം ഏറ്റുവാങ്ങേണ്ടി വന്ന നാട്ടുകാരുടെ തേങ്ങലുകളെ സാക്ഷിയാക്കി അമലിന്റെ വീട്ടുപടിക്കൽ ആംബുലൻസ് വന്നുനിന്നു. അതുവരെ ഒന്നും അറിയാതെ തന്റെ പ്രിയപ്പെട്ടവരുടെ മടങ്ങിവരവും കാത്തിരുന്ന ഉഷയും, നിത്യയും, ഷിൽനയും, അഞ്ജലിയും പൊട്ടിക്കരഞ്ഞു. എംബാം ചെയ്ത രണ്ട് മൃതദേഹങ്ങൾ ആ ഉമ്മറത്തേക്ക് കയറ്റി വയ്ക്കുമ്പോൾ ആ നാട് ഒന്നാകെ കരഞ്ഞു.

(തുടരും) ❤️🙏 © wanderlust

Comments:

No comments!

Please sign up or log in to post a comment!