ഒളിച്ചോട്ടം 6

കഴിഞ്ഞ ഭാഗം വായിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കു വെച്ച പ്രിയപ്പെട്ട വായനക്കാരോട് സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. ഈ ഭാഗം യാത്രകളിലൂടെയാണ് കഥാ സന്ദർഭങ്ങൾ അധികവും കടന്നു പോകുന്നത്. അത് കഥയ്ക്ക് അനുയോജ്യമാണെന്ന് തോന്നിയതിനാലാണ് ഉൾപ്പെടുത്തിയത്. ഈ ഭാഗം കഥയുടെ മർമ്മ പ്രധാന ഭാഗമായത് കൊണ്ട് കുറച്ചധികം കഥാ സന്ദർഭങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് പ്രിയപ്പെട്ട വായനക്കാർ വായിച്ച് അഭിപ്രായം അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കോവിഡ് സംഹാര താണ്ഡവമാടി കൊണ്ടിരിക്കുന്ന ഈ വേളയിൽ നാം ഓരോരുത്തരുടെയും സുരക്ഷ നമ്മുടെ കൈകളിൽ തന്നെയാണെന്ന് ഓർക്കുക അതിനാൽ മാസ്ക്ക് നിർബന്ധമായും ധരിക്കുക. സാമൂഹിക അകലം പാലിക്കുക. ഇതൊരു അഭ്യർത്ഥനയായി കാണണമെന്ന് സ്നേഹത്തോടെ

KAVIN P S❤️

“മോനൂസ്സെ എഴുന്നേറ്റെടാ മണി 9 കഴിഞ്ഞൂ ട്ടോ, ഞാനെത്ര നേരായിട്ട് വിളിക്കാ ഈ ചെക്കനെ, ദേ ഇനീം എഴുന്നേറ്റില്ലേൽ ഞാൻ ബക്കറ്റില് വെള്ളം കൊണ്ട് വന്ന് തല വഴി ഒഴിക്കേ” ഉറങ്ങി കൊണ്ടിരുന്ന എന്നെ കുലുക്കി വിളിച്ചുണർത്തി കൊണ്ട് ബെഡിൽ ഇരുന്ന് ഡയലോഗ് പറയുന്നുണ്ട് പെണ്ണ്.

കണ്ണ് തുറന്നപ്പോൾ കാണുന്നത് ഇന്നലെ രാത്രിയുടുത്ത വെള്ള സെറ്റ്‌ സാരിയുടുത്ത് രാവിലെ തന്നെ കുളിച്ച് തലയിൽ വെള്ളം വലിയാനായി ടവ്വലും കെട്ടിവച്ച് വന്ന് ബെഡിലിരുന്ന് എന്നെ കുലുക്കി വിളിക്കുന്ന അനൂനെയാണ് ഞാൻ കാണുന്നത്. ഇത്രേം നേരം ഫ്ലാഷ് ബാക്ക് സീനുകൾ ഓർത്ത് കിടന്നത് കൊണ്ടാണോന്നറിയില്ല അവള് തനിയൊരു മലയാളി മങ്ക ലുക്കിൽ വന്ന് മുന്നിൽ ഇരിക്കുന്നത് കണ്ട് തലയിലെ കിളി പാറിയ പോലൊരു അവസ്ഥ. ഞാനവളെ എഴുന്നേറ്റിരുന്ന് കണ്ണ് മിഴിച്ച് നോക്കുന്നത് കണ്ട് പെണ്ണ് നേരത്തെ പറഞ്ഞ ഡയലോഗ് വീണ്ടും റിപ്പീറ്റ് മോഡിലാക്കി. ” മോനൂസെ എഴുന്നേറ്റ് പല്ല് തേക്കാൻ നോക്ക്യേ സമയം 9 കഴിഞ്ഞു. നിനക്ക് ഒന്നും അറിയാണ്ടിങ്ങനെ കിടന്നുറങ്ങിയാ പോരെ, ഞാനിന്നലെ രാത്രി ശരിക്കും ഉറങ്ങീട്ടില്ല. നിന്റെ കുത്തി മറിയല് കാരണം കാലടുപ്പിച്ച് നടക്കാൻ വയ്യെന്നേ” പെണ്ണെന്നെ നോക്കി നാണത്തോടെയാണവളുടെ പരാതി പറഞ്ഞത്.

ഞാനവളെ വട്ടം പിടിച്ച് എന്റെ നെഞ്ചിലോട്ടടുപ്പിച്ചിട്ട് ഒറ്റ മറിച്ചിലിന്

അവളുമായി ബെഡിൽ ഒന്നുരുണ്ട ശേഷം അവളെ ഞാനെന്റ അടിയിലാക്കിയിട്ട് പെണ്ണിന്റ തക്കാളി ചുണ്ടുകളെ ഞാനെന്റ ചുണ്ടുമായി ചേർത്ത് ചപ്പി. അവളെന്തോ പറയാൻ വന്നത് എന്റെ ചുംബനത്തിനിടയിൽ മുറിഞ്ഞ് പോയി. കുറച്ച് നേരം ഞാനവളുടെ ചുണ്ടുകളെ ചപ്പി ഉറുഞ്ചിയിട്ട് അവയെ എന്റെ വായിൽ നിന്ന് മോചിപ്പിച്ചു.

ചുംബനം പെട്ടെന്ന് അവസാനിച്ചതിലുള്ള നിരാശയിൽ പെണ്ണെന്നെ അവളുടെ നെഞ്ചിൽ നിന്ന് തള്ളി മലർത്തി കിടത്തിയിട്ടു എന്റെ നെഞ്ചിലവൾ തല ചരിച്ചു വെച്ച് കിടന്നിട്ട് എന്നെ കണ്ണിൽ നോക്കി കിടപ്പായി. ഞാനെന്റ പെണ്ണിന്റ മനോഹരമായ ആ മാൻ പേട മിഴികളിലേയ്ക്ക് നോക്കി അവളുടെ മുടിയ്ക്കിടയിലൂടെ വിരലോടിച്ചു കൊണ്ടങ്ങനെ കിടന്നു.

കുറച്ച് നേരം എന്റെ തലോടലിൽ മയങ്ങി കിടന്ന പെണ്ണ് ചിന്തയിൽ നിന്ന് പതിയെ ഉണർന്നപ്പോൾ എന്റെ നെഞ്ചിൽ നിന്ന് തലയുയർത്തി ബെഡിൽ എഴുന്നേറ്റിരുന്ന് അവളുടെ അഴിഞ്ഞ് വീണ മുടി കെട്ടി വച്ചു കൊണ്ട് എന്റെ നഗ്നമായ തുടയിൽ അടിച്ചിട്ട്: “മോനൂസെ, ഇനി മതി കിടന്നത്. എഴുന്നേൽക്ക് നേരം എത്രയായെന്ന് ഒന്ന് നോക്ക്യേ നീ” എന്നോടൽപ്പം ദേഷ്യപ്പെട്ടു കൊണ്ടാണ് അവളിത് പറഞ്ഞത്. പക്ഷേ അവളുടെ ദേഷ്യം വന്ന് ചുവന്ന് തുടുത്ത മുഖ ഭാവം കണ്ട് എനിക്ക് ചിരിയാണ് വന്നത്. ഞാനത് പുറത്ത് കാണിക്കാതെ കട്ടിലിൽ നിന്ന് താഴെയിറങ്ങിയിട്ട് ബാത്ത് റൂം ഡോറിന്റെ മുൻപിൽ പോയി പേടിച്ച് നിൽക്കുന്നത് പോലെ അഭിനയിച്ച് അനുവിനെ നോക്കി. അത് കണ്ട് അനു ഗമയിൽ എന്നെ നോക്കി പറഞ്ഞു: “അപ്പോ എന്നെ പേടിണ്ടല്ലേ?”

ഞാനത് കേട്ട് ഉള്ളിൽ ചിരിച്ചിട്ട് ഒന്നും മിണ്ടാതെ നിന്ന് കൊണ്ട് നഗ്ന്മായി ഇരിക്കുന്ന എന്റെ ലിംഗ ഭാഗം കൈ കൊണ്ട് മറച്ച് പിടിച്ചിട്ട് അനൂനെ നോക്കി. എന്റെ നിൽപ്പ് കണ്ട് അനു “ഷെയിം…ഷെയിം” ന്ന് പറഞ്ഞ് മൂക്കത്ത് വിരൽ വച്ചിട്ട് എന്നെ നോക്കി കളിയാക്കി ചിരിച്ചു.

ഇന്നലെ ആദ്യ രാത്രിയുടെ ആഘോഷത്തിനിടയ്ക്ക് ഞാൻ ബെഡ് റൂമിലേ തറയിലേയ്ക്ക് ഊരിയെറിഞ്ഞ എന്റെ വെള്ള കസവ് മുണ്ട് താഴെ നിന്ന് കുനിഞ്ഞെടുത്ത് എന്റെ നേരെയവൾ എറിഞ്ഞത് ഞാൻ ചിരിയോടെ കൈ കൊണ്ട് പിടിച്ചെടുത്തിട്ട് വേഗത്തിൽ മുണ്ടെടുത്തുടുത്ത് മടിക്ക് കുത്തു കുത്തീട്ട് നേരത്തെയവൾ എന്നെ നോക്കി കളിയാക്കി പറഞ്ഞതിനുള്ള മറുപടിയെന്നോണം ക്രോണിക്ക് ബാചിലർ സിനിമയിലെ കള്ള് കുടിയൻ പറയുന്ന ഡയലോഗ് അവളുടെ നേരെ നിന്ന് ആടി കൊണ്ട് വച്ച് കാച്ചി “പേടിയോ നിന്നെ ഹി..ഹി..ഹി നിന്നെ പേടിക്കാൻ നീ ആര് നരസിമ്മ റാവുവോ പോടി പോടി കുരുത്തം കെട്ടവളെ” ന്ന് വിളിച്ച് ചിരിച്ച എന്റെ നേരെയവൾ ബെഡിൽ നിന്ന് തലയണയെടുത്ത് എന്റെ നേരെ എറിഞ്ഞു. ആ തലയണ കൈ കൊണ്ട് പിടിച്ചെടുത്ത് ഞാൻ അവളെ നോക്കി കൊഞ്ഞനം കുത്തിയിട്ട് “പോടി കുരങ്ങച്ചീ” ന്ന് വിളിച്ച് ആ തലയണ ബെഡിലേയ്ക്ക് തന്നെ തിരിച്ചെറിഞ്ഞിട്ട് ബാത്ത് റൂമിൽ ചാടി കേറി ഡോറടച്ചു. എന്റെ ഓട്ടം കണ്ട് ചിരി വന്ന അവൾ ബെഡിൽ ഇരുന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.


“അതേ ഇപ്പോ ആരാ പേടിച്ചോടിയേന്ന് ഞാൻ കണ്ടെടാ കുരങ്ങച്ചാ” ന്ന് എന്നെ വിളിച്ച് അവൾ ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു. ഞാനത് കേട്ട് പതിയെ വാതിൽ തുറന്ന് തല മാത്രം പുറത്തിട്ട് അനൂനോട്: “അതേ ഞാൻ കുളിക്കാൻ പോവ്വാ ഒരു കമ്പനിയ്ക്ക് പോരുന്നോ എന്റെ കൂടെ?” ഞാനവളെ നോക്കി ഒരു കുസൃതി ചിരിയോടെ ചോദിച്ചു.

അത് കേട്ട് അവൾ കട്ടിലിന്റ അടുത്തുള്ള സ്റ്റാൻഡിൽ ഇരുന്നിരുന്ന ഫ്ലവർ വേസ് കൈയ്യിലെടുത്ത് എന്റെ നേരെ എറിയാനായി ഉയർത്തി പിടിച്ചിട്ട്: “മര്യാദയ്ക്ക് വേഗം കുളിച്ച് വാ അല്ലേൽ ഞാനിത് വച്ച് തലയ്ക്കെറിയൂ ട്ടോ ചെക്കാ”

അത് കേട്ട് ഞാൻ അവളെ നോക്കി കൊഞ്ഞനം കുത്തിയിട്ട് വാതിലടച്ചു. ” ഇങ്ങനൊരു കുറുമ്പൻ ചെക്കൻ” അവൾ കട്ടിലിലിരുന്ന് ചിരിച്ച് കൊണ്ട് പറഞ്ഞത് ഞാൻ ബാത്ത്റൂമിൽ നിന്ന് കേട്ടു.

എന്നോട് ശരിക്കുമൊന്ന് കടിപ്പിച്ച് പറയാൻ പോലും എന്റെ തൊട്ടാ വാടി പെണ്ണിന് അറിയില്ല. അങ്ങനെ കടുപ്പിച്ച് പറഞ്ഞാൽ എനിക്കത് വിഷമമാകുമെന്ന് കരുതി അവൾ കൊച്ചു കുട്ടികളോട് പറയുന്നത് പോലെയാണ് എന്നോട് അങ്ങനെയൊക്കെ പറയാറ്. “ഏതൊരു സ്ത്രീയും തന്റെ ജീവിതത്തിലെ ആദ്യ കുഞ്ഞായി കാണുന്നത് ഭർത്താവിനെയാണെന്ന്” എവിടെയോ വായിച്ചത് എന്റെ കാര്യത്തിൽ ശരിയാണെന്ന് എനിക്ക് തോന്നി പോകുന്നത് അവൾ എന്നോട് പെരുമാറുന്ന രീതി കാണുമ്പോഴാണ്. അങ്ങനെ ഓരോന്നൊക്കെ ആലോചിച്ച് നിൽക്കുമ്പോഴാണ് ബാത്ത് റൂം ഡോറിൽ മുട്ട് കേട്ടത്. ” മോനൂസെ ദേ തോർത്ത് ഞാൻ വാതിൽക്കൽ കൊളുത്തി ഇട്ടിട്ടുണ്ടേ” ന്ന് പെണ്ണ് പറഞ്ഞതോടെയാണ് ഞാൻ ചിന്തകളിൽ നിന്ന് ഞെട്ടിയുണർന്നത്.

” ഞാനെടുത്തോളാം” ന്ന് അവൾക്ക് മറുപടി കൊടുത്തിട്ട് ഷവർ തുറന്ന് കുളി തുടങ്ങി. ഇന്നലെ അനുവുമായുണ്ടായ സുന്ദര നിമിഷങ്ങളുടെ ബാക്കി പത്രമായി സുനയിൽ വെള്ളം പതിക്കുമ്പോൾ അങ്ങിങ്ങായി നീറുന്നുണ്ട്. സുന കുട്ടനിൽ സോപ്പ് തേച്ച് പിടിച്ചപ്പോൾ നീറ്റൽ പതിന്മടങ്ങായി. ‘ഉഫ്ഫ് …ആ.. ന്ന്’ നീറ്റലു മൂലമുണ്ടായ ഞെരക്കം എന്റെ വായിൽ നിന്ന് ഒരു നിമിഷം പുറത്ത് വന്നു പോയി. അപ്പോഴാണ് നേരത്തെയവൾ ബെഡിൽ ഇരുന്ന് കൊണ്ട് പറഞ്ഞത് മനസ്സിലേക്ക് വന്നത് “നിന്റെ കുത്തി മറിയല് കാരണം കാലടുപ്പിച്ച് നടക്കാൻ വയ്യെന്നേ” അവളത് ഒരു ഒഴുക്കൻ മട്ടിലെന്നോട് പറഞ്ഞതാണെന്ന് അന്നേരം കരുതിയിരുന്ന ഞാൻ ഇപ്പോ എനിക്ക് അതേ വേദന അനുഭവപ്പെട്ടപ്പോഴാണ് പെണ്ണ് പറഞ്ഞതിന്റെ തീവ്രത മനസ്സിലായത്.

അങ്ങനെ ഒരു വിധം കുളിച്ച് പുറത്തിറങ്ങിയ ഞാൻ തല തുവർത്താതെ ബാത്ത് റൂമിന് പുറത്തിറങ്ങി.
ഞാൻ ഇറങ്ങി ചെല്ലുമ്പോൾ അനു കട്ടിലിന്റെ ക്രാസിയിൽ തലയണയിൽ ചാരി ഇരിപ്പുണ്ട്. ഞാൻ തല തുവർത്താതെ പുറത്തിറങ്ങി വന്നത് കണ്ട് മുഖം വാടിയ പെണ്ണ് “ഇങ്ങനൊരു ചെക്കൻ ഇനി തല തോർത്താതെ നടന്ന് പനി പിടിപ്പിക്കാനാണോ ആദി നിന്റെ പുറപ്പാട്?” ന്ന് പറഞ്ഞ് കട്ടിലിൽ നിന്ന് ചാടി തുള്ളി പോയ അവൾ ബാത്ത്റൂമിന്റെ ഡോറിൽ കൊളുത്തിയിട്ട തോർത്തെടുത്ത് കൊണ്ട് വന്ന് നിൽക്കുകയായിരുന്ന എന്നെ ഉന്തി തള്ളി കട്ടിലിൽ ഇരുത്തിയിട്ട് അവൾ എന്റെ തല തോർത്താൻ തുടങ്ങി.

തല തോർത്തി തരുന്നതിനിടെ അനു നിർത്താതെ നിന്ന് പറയുന്നുണ്ട്: “ഞാൻ നിന്നോട് പറഞ്ഞിട്ടല്ലേ മോനൂ തോർത്ത് അവ്ടെ വച്ചേ, നീ അതെന്താ എടുക്കാഞ്ഞെ? നീ ആരേം സ്വപ്നം കണ്ടാ നടക്കണേ?” പെണ്ണൽപ്പം ഗൗരവത്തോടെയാണിത് പറയുന്നത്. കട്ടിലിൽ ഇരിക്കുകയായിരുന്ന ഞാൻ അവളെ വട്ടം പിടിച്ച് എന്നിലേക്ക് ചേർത്ത് നിർത്തിയിട്ട് പറഞ്ഞു. ” ഞാനെന്റയീ ചുന്ദരി പെണ്ണിനെയാ സ്വപ്നം കണ്ട് നടക്കണേ”

ഞാൻ പറഞ്ഞത് കേട്ട് മുഖമൊന്ന് തെളിഞ്ഞ പെണ്ണ് ഒന്ന് പുഞ്ചിരിച്ചിട്ട് കുനിഞ്ഞ് എന്റെ നെറ്റിയിലൊരു ചുടു ചുംബനം തന്ന് നിവർന്ന് നിന്നിട്ട് എന്റെ

കണ്ണിലേയ്ക്ക് നോക്കി നിൽപ്പായി. ഞാനാ സമയം സാരിയുടെ മേലെ കൂടി പെണ്ണിന്റ ചന്തി കുടങ്ങളിൽ പതിയെ തഴുകാൻ തുടങ്ങി. കുറച്ച് നേരം എന്റെ തഴുകൽ ആസ്വദിച്ച് നിന്ന പെണ്ണ് എന്റെ കൈയ്യിൽ കേറി പിടിച്ചിട്ട്:

“മോനൂ മതീടാ കഴിക്കണ്ടേ നമ്മുക്ക് സമയം 10 മണി ആകാറായീന്നെ”ന്ന് പറഞ്ഞ് പെണ്ണ് കൊഞ്ചാൻ തുടങ്ങി. ഞാനവളെ എന്റെ കര വലയത്തിൽ നിന്ന് സ്വതന്ത്രയാക്കിയിട്ട് ബെഡിൽ നിന്നെഴുന്നേറ്റ് അനൂന്റെ തോളിൽ എന്റെ ഇടത്തെ കൈ ചേർത്ത് പിടിച്ച് കൊണ്ട്: “എന്നാ നമ്മുക്ക് കഴിക്കാലേ ഡീ ചേച്ചി പെണ്ണേന്ന്” പറഞ്ഞു. അത് കേട്ട് ചിരി വന്ന പെണ്ണ് അവളുടെ ഇടത്തെ കൈ ചേർത്ത് എന്നെ പിറകിലൂടെ വട്ടം പിടിച്ചിട്ട് “വാ നടക്ക് ചെക്കാ” ന്ന് പറഞ്ഞ് അവൾ എന്നെയും പിടിച്ച് ഡൈനിംഗ് റൂമിലേയ്ക്ക് നടന്നു. ഡൈനിംഗ് ടേബിളലവൾ കഴിക്കാനുള്ള ഭക്ഷണവും കറിയുമൊക്കെ തയ്യാറാക്കി വച്ചിട്ടുണ്ടായിരുന്നു. ഞാനും അവളും ഡൈനിംഗ് ടേബിളിൽ അടുത്തടുത്തുള്ള കസേരകളിൽ ഇരുന്നു. എനിക്കുള്ള പ്ലേറ്റിൽ അവൾ അപ്പവും മുട്ട ക്കറിയും വിളമ്പി തന്നു. ശേഷം അവൾ സ്വന്തം വിളമ്പി ഞങ്ങൾ കഴിക്കൽ ഒരുമിച്ച് തുടങ്ങി.

കഴിച്ച് കൊണ്ടിരിന്നപ്പോൾ ഞങ്ങൾ അധികമൊന്നും സംസാരിച്ചില്ല. ഒരു പത്ത് മിനിറ്റിനുള്ളിൽ ഞങ്ങളുടെ കഴിക്കൽ കഴിഞ്ഞു. ഞാൻ കൈ കഴുകാനായി എഴുന്നേറ്റതോടെ അനു പാത്രങ്ങളുമായി അടുക്കളയിലേയ്ക്ക് പോയി.


കൈ കഴുകി വന്ന ഞാൻ സ്വീകരണ മുറിയിലെ സോഫയിൽ പോയിരുന്നു. വീട്ടിൽ ടീവി ഇല്ലാത്തത് കൊണ്ട് എന്തെങ്കിലും കണ്ട് നേരം കളയാമെന്ന് കരുതി റൂമിൽ പോയി ലാപ് ടോപ്പ് എടുത്ത് കൊണ്ട് വന്ന് ടീ പോയിൽ എടുത്ത് വച്ച് യൂടൂബിൽ “കരിക്കിന്റെ തേരാ പാരാ” വെബ് സീരീസ് കണ്ടിരിക്കാൻ തുടങ്ങി. അടുക്കളയിലെ പണി ഒരു വിധം ഒതുക്കിയിട്ട് അനുവും എന്റൊപ്പം വന്നിരുന്ന് അത് കാണാൻ തുടങ്ങി. അവൾക്കും ഈ വെബ് സീരീസ് വലിയ ഇഷ്ടമായത് കൊണ്ട് കക്ഷി അത് കണ്ട് എന്റൊപ്പം ഇരുന്ന് പൊട്ടി ചിരിക്കുന്നുണ്ടായിരുന്നു.

കാണാൻ ബാക്കിയുണ്ടായിരുന്ന രണ്ട് പാർട്ടുകൾ കണ്ട് കഴിഞ്ഞപ്പോൾ ഞാൻ സ്പോർട്സ് കാറുകളുടെ വീഡിയോ എടുത്ത് കാണാൻ തുടങ്ങി. അത് കണ്ടതോടെ അനു: “മോനു ഇത് മാറ്റി വേറെ എന്തേലും വയ്ക്ക്” പെണ്ണെന്റ തോളിൽ തല ചായ്ച്ചിരുന്നു പറഞ്ഞു.

“വേറെ എന്ത് വയ്ക്കാനാ നീ പറയണേ അനൂസ്സേ?

“നീ കുറച്ച് മൂവികൾ ലാപ്പില് സേവ് ചെയ്തിട്ടില്ലേ അതൊന്ന് എടുത്തേ ഞാൻ കാണാത്തത് ഉണ്ടോന്ന് നോക്കട്ടെ” പെണ്ണെന്റ തോളിൽ നിന്ന് തലയുയർത്തി എന്നെ നോക്കി കൊണ്ട് പറഞ്ഞു.

ഞാനവൾ പറഞ്ഞത് പോലെ മൂവി കിടക്കുന്ന ഫയൽ ഓപ്പൺ ചെയ്ത് ഓരോരോ സിനിമകളുടെ പേര് വായിക്കാൻ തുടങ്ങി തെലുങ്ക് സിനിമാ സെക്ഷനിൽ ‘ഡിയർ കോമ്രേഡ്’ സിനിമയുടെ പേര് കണ്ടതോടെ അവൾക്കതപ്പോ കാണണമെന്നായി. കക്ഷി വല്യ ‘വിജയ് ദേവരകൊണ്ട’ ഫാനാണ് എനിക്കും പുള്ളിയെ വല്യ ഇഷ്ടമാണ്. അങ്ങനെ ഞങ്ങൾ രണ്ടാളും മലയാളം സബ്ടൈറ്റിൽ ഇട്ട് സിനിമ കാണാൻ തുടങ്ങി. സിനിമയ്ക്കിടയിൽ അനു എന്നെ തോണ്ടി കൊണ്ട്: “അതേ, മോനു നാളെ കഴിഞ്ഞല്ലേ അവരൊക്കെ വരൂന്ന് പറഞ്ഞത്. നമ്മുക്ക് കുറച്ച് സാധനങ്ങളൊക്കെ വാങ്ങുനുണ്ടട്ടോ”

അനു എന്നെ തോണ്ടി കൊണ്ട് നാളെ കഴിഞ്ഞ് അച്ഛനും അമ്മയും നിയാസുമൊക്കെ വരുന്നുണ്ടെന്ന കാര്യം ഓർമ്മിച്ചപ്പോഴാണ് ഞാനാ ആ കാര്യം വീണ്ടും ഓർത്തത്. “വൈകീട്ട് നമ്മുക്ക് ഒരുമിച്ച് പോയി വാങ്ങാം” ന്ന് ഞാനവളോട് പറഞ്ഞിട്ട് വീണ്ടും സിനിമ കാണൽ തുടർന്നു.

സിനിമയിലെ നായകനായ ബോബി (വിജയ് ദേവരകൊണ്ട) നായികയായ

ലില്ലിയെ (രാശ്മിക മന്ദാന) പ്രപ്പോസ് ചെയ്യുന്ന സീൻ കണ്ട് കൊണ്ടിരിക്കുമ്പോഴാണ് അനൂനെ ഞാൻ പ്രപ്പോസ് ചെയ്ത ആ ദിവസത്തെ ഓർമകളിലേയ്ക്ക് ഒരിക്കൽ കൂടി ഞാനൊന്ന് മടങ്ങിയത്.

……*……..*………*……….*……

ഇന്നാണ് വാലന്റൈൻസ് ഡേ. ഞാനെന്റ ഇഷ്ടം അനുവിനോട് തുറന്ന് പറയാൻ പോകുന്ന ദിവസം. ഇന്ന് എന്റെ കൂടെ കൊച്ചിയിൽ ഔട്ടിംഗിന് വരാന്ന് അവൾ സമ്മതിച്ചിട്ടുണ്ട്. ആ യാത്രയ്ക്കിടയിൽ എന്റെ ഇഷ്ടം അവളോട് പറയണം അതാണ് എന്റെ പ്ലാൻ. പതിവു പോലെ ഞാൻ നേരത്തെ എഴുന്നേറ്റ് ജിമ്മിലേയ്ക്ക് പോയി അവിടത്തെ എക്സർസൈസ്സുകൾക്കിടയിൽ നിയാസിനോടും അമൃതിനോടും ഇന്നവളെ പ്രപ്പോസ് ചെയ്യുന്ന കാര്യത്തെ കുറിച്ച് ഞങ്ങൾ സംസാരിച്ച് കൊണ്ടിരുന്നു.

“നീ ധൈര്യമായിട്ട് പറയെടാ അവളോട് അന്ന് അത്രേം വല്യ പ്രശ്നത്തീന്ന് ഒരു പോറലു പോലുമേൽക്കാതെ രക്ഷിച്ചത് നീയല്ലേ ആ ഒരു ഇഷ്ടം നിന്നോട് അവൾക്കുണ്ടാകും അതുറപ്പാ.” നിയാസ് തറപ്പിച്ച് പറഞ്ഞു.

“എടാ ആദി നീയിന്ന് അവളെ പ്രപ്പോസ് ചെയ്യാൻ പോവാല്ലേ പോകുമ്പോ നീയവൾക്ക് എന്തേലും ഗിഫ്റ്റ് വാങ്ങണോട്ടാ . അത് കൊടുത്തിട്ട് നിന്റെ ഇഷ്ടം പറഞ്ഞാ മതി” പെൺകുട്ടികളുടെ സൈക്കോളജി ശരിക്കും അറിയാമെന്ന ഭാവത്തിൽ അമൃത് എന്നെ ഉപദേശിക്കുന്ന പോലെയാണിത് പറഞ്ഞത്.

“+2 ൽ പഠിക്കുമ്പോ ഇവൻ പ്രപ്പോസ് ചെയ്ത കഥ നിനക്ക് കേൾക്കണോ ആദി” നിയാസ് അമൃതിനെ നോക്കി കളിയാക്കി ചിരിച്ചിട്ട് എന്നോടായി പറഞ്ഞു.

“ഏ.. അങ്ങനൊരു സംഭവൊക്കെ നടന്നിട്ടുണ്ടോ?” ഞാൻ വിശ്വാസം വരാത്ത പോലെ അമൃതിനെ നോക്കി കൊണ്ട് നിയാസിനോട് ചോദിച്ചു. എന്റെ ചോദ്യം കേട്ട് അമൃതാകെ ചമ്മി നിൽപ്പുണ്ട്. ഞങ്ങൾ മൂന്നാളും ഒരേ പ്രദേശത്തുള്ളവരായിരുന്നിട്ടും ഞങ്ങൾ അടുത്ത കൂട്ടുകാരായത് കോളെജിൽ ഒരേ ക്ലാസ്സിലായതിന് ശേഷമാണ്. അത് കൊണ്ട് നിയാസ് പറയുന്ന അമൃതിന്റെ ഈ പ്രൊപ്പോസൽ സീനിനെ കുറിച്ച് ഞാനിപ്പോഴാണ് കേൾക്കുന്നത്

“എടാ ആദി ഞങ്ങള് ബോയ്സില് +2 ന് പഠിക്കുമ്പോ അവിടെ ഞങ്ങടെ ജൂനിയറായിട്ട് കോമേഴ്സില് ഒരു പെൺ കൊച്ചുണ്ടായിരുന്നു മെൽബി റോസ്. കാണാനൊക്കെ അടിപൊളിയാ. സ്ക്കൂളിലെ മൊത്തം ആൺ പിള്ളേരും അവൾടെ പുറകെയായ്ര്ന്ന്. അവളെ കണ്ടപ്പോ തൊട്ട് നമ്മടെ അമൃതൂന് ഒരിളക്കം” ഇത് പറഞ്ഞ് നിർത്തിയിട്ട് നിയാസ് അമൃതിനെ നോക്കി നിർത്താതെ ചിരിക്കാൻ തുടങ്ങി. അത് കണ്ട് ദേഷ്യം വന്ന അമൃത് നിയാസിനെ നോക്കി പല്ല് ഞെരിക്കുന്നുണ്ടായിരുന്നു.

“എന്നിട്ട് ബാക്കി പറ നീ” ഞാൻ അമൃതിന്റെ പ്രപ്പോസൽ സീൻ എങ്ങനെയായിരുന്നെന്നറിയാനുള്ള ആകാംക്ഷയിൽ പറഞ്ഞു.

“എന്നിട്ടിവൻ ഒരു ദിവസം അവളെ പ്രൊപ്പോസ് ചെയ്യാനായിട്ട് ഗ്രീറ്റിംഗ് കാർഡും റോസാ പൂവും കൊണ്ട് രാവിലെ നേരത്തെ സ്കൂളിലേക്ക് പോയി കൂടെ

ഞാനുമുണ്ടെ. ഈ പെണ്ണ് രാവിലെ നേരത്തെയാ ക്ലാസ്സിൽ വരണതെന്ന് മനസ്സിലാക്കിയ നമ്മുടെ അമൃതു അന്ന് നേരത്ത സ്കൂളിൽ എത്തി. അവളുടെ ക്ലാസ്സിലാ സമയം വേറെ പിള്ളേരൊന്നും വന്നിട്ടുണ്ടാവില്ലാന്ന് കരുതി അമൃതു വിറച്ച് വിറച്ച് മുകളിലത്തെ നിലയിലെ അവളുടെ ക്ലാസ്സിലേയ്ക്ക് സ്റ്റെയർ വഴി ആടി ആടി കയറി പോയി. എന്നിട്ടെന്താ ഒരു 2 മിനിറ്റിനുള്ളിൽ ഇവൻ കൊണ്ടുപോയ ഗ്രീറ്റിംഗ് കാർഡ് കൈയ്യിൽ ചുരുട്ടി പിടിച്ച് കണ്ണൊക്കെ നിറച്ച് വന്ന് നിൽക്കുണു. ഞാൻ കാര്യമെന്താന്ന് എത്ര വട്ടം ചോദിച്ചിട്ടും ഇവൻ ഒന്നും പറയണില്ല. അവസാനം അന്ന് ഞങ്ങൾ ക്ലാസ്സിൽ കയറാതെ സിനിമയ്ക്ക് പോയി” നിയാസ് പറഞ്ഞ് നിറുത്തിയിട്ട് അമൃതിനെ ആക്കി ചിരിക്കുന്നുണ്ടായിരുന്നു.

അത് കണ്ട് കലി കയറിയ അമൃത് നിയാസിന്റെ കൈ പിടിച്ച് തിരിച്ചിട്ട് “ഇനി നീ ഇത് പറയോന്ന്” ചോദിച്ച് കൊണ്ടിരുന്നു. അത് കണ്ട് ഞാനവരുടെ ഇടയിൽ കയറി നിന്നിട്ട് നിയാസിനെ അമൃതിന്റെ അടുത്ത് നിന്ന് നീക്കി നിറുത്തി. ജിമ്മിലാ സമയം ഞങ്ങൾ 3 പേരും മാത്രേ ഉണ്ടായിരുന്നുള്ളൂ. അത് കൊണ്ട് ഞങ്ങളുടെ ഈ ചെറിയ രീതിയിലുള്ള തമാശകളൊന്നും ആരും കാണുന്നുണ്ടായിരുന്നില്ല.

“നീ ഈ മെഗാ സീരിയല് പോലെ പറഞ്ഞാണ്ടിരിക്കാതെ നടന്ന സംഭവം പറ മൈരേ” ഞാൻ നിയാസിനോടായി പറഞ്ഞു.

“അന്ന് നടന്നെന്താന്ന് ഞാൻ പറയാം” ഞാൻ ചോദിച്ചതിന് മറുപടിയായി അമൃത് ഇടയിൽ കയറി പറഞ്ഞു.

ഞാൻ അമൃതിനെ നോക്കിയൊന്ന് പുഞ്ചിരിച്ചിട്ട് പറയാൻ പറഞ്ഞ് കൈ കൊണ്ട് ആംഗ്യം കാണിച്ചതോടെ അവൻ അവിടെ കിടന്നിരിരുന്ന സ്റ്റൂളിൽ കയറി ഇരുന്നിട്ട് പറഞ്ഞ് തുടങ്ങി:

“ഞാനവളുടെ ക്ലാസ്സ് റൂമിന്റെ മുൻപിൽ എത്തിയപ്പോൾ ഡോർ അടഞ്ഞ് കിടക്കുണു. ജനാല ഒരെണ്ണം മാത്രം പകുതി തുറന്ന് കിടപ്പുണ്ട്. ഞാനതിലൂടെ ഉള്ളിലേയ്ക്ക് നോക്കിയപ്പോ കണ്ട കാഴ്ചയാണ് എന്റെ കണ്ണ് നിറച്ചത്. ഞാൻ പ്രപ്പോസ് ചെയ്യാൻ പോയ അവളില്ലേ ആ ‘മെൽബി’ അവളുടെ ക്ലാസ്സിലെ തന്നെയുള്ള ‘ലായിക്കു’മായി കെട്ടി പിടിച്ച് നിന്ന് കിസ്സടിക്കുന്നു.” അവൻ പറഞ്ഞ് നിറുത്തിയിട്ടെന്നെ നോക്കി.

“എന്നിട്ട്? ” ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

“എന്നിട്ടെന്താ കുറച്ച് ദിവസം ഇവൻ നിരാശ കാമുകനായിട്ട് നടന്നു. ഈ തെണ്ടി ഒറ്റയ്ക്ക് നടക്കണത് കണ്ട് പാവം തോന്നീട്ട് ഞാനും ഇവന്റെ കൂടെ തന്നെ നടന്നു ക്ലാസ്സിൽ കയറാതെ.” നിയാസ് ചിരിച്ച് കൊണ്ട് പറഞ്ഞു.

“എന്റെളിയാ നീയാ കേസ് വിട്. എന്നിട്ടിവന്റെ കാര്യം പറ നീ ” അമൃത് നിയാസിനോടായിട്ട് പറഞ്ഞു.

“ഇവന്റെ കാര്യം എന്താ ഇവൻ ഇന്ന് അവളേം കൊണ്ട് പോയിട്ട് നൈസായിട്ട് പ്രപ്പോസ് ചെയ്യ്ത് കാര്യം പറയും. അത്ര തന്നെ ….!” നിയാസ് ലാഘവത്തോടെ എന്നെ നോക്കി പറഞ്ഞു.

” അതല്ലെ ഡാ അവളോട് എങ്ങനെ പറയണംന്ന് എനിക്കറിയില്ലാന്നെ” ഞാൻ ടെൻഷനിൽ കൈയ്യിലെ നഖം കടിച്ച് കൊണ്ട് അവരോടായി പറഞ്ഞു.

” നിനക്കവളെ ഒരു പാട് ഇഷ്ടമാണെന്ന് പറയ് നീ. വേണമെങ്കിൽ ഇവൻ പറഞ്ഞ പോലെ എന്തേലും നല്ലൊരു ഗിഫ്റ്റും വാങ്ങിച്ച് കൊടുത്തേര്” നിയാസ് എന്നോടായി പറഞ്ഞു.

അവരോട് രണ്ടാളോടും ഈ കാര്യത്തെ കുറിച്ച് സംസാരിച്ച് അവരുടെ അഭിപ്രായം കൂടി കേട്ട് കഴിഞ്ഞപ്പോൾ കാര്യങ്ങളെ കുറിച്ച് ഒരു ഏകദേശ ധാരണ എനിക്ക് കിട്ടി. ജിമ്മിൽ ആളുകൾ എത്തി തുടങ്ങിയതോടെ ഞങ്ങൾ ഈ സംസാരം പതിയെ നിർത്തി. എക്സർസൈസിൽ മാത്രം ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങനെ എന്നത്തേയും പോലെ ഞങ്ങൾ ജിമ്മിലെ പരിപാടികൾ അവസാനിപ്പിച്ച് വീടുകളിലേയ്ക്ക് മടങ്ങി. പോകുന്നതിന് മുൻപ് അവൻമാരെന്നെ കെട്ടി പിടിച്ച് “ബെസ്റ്റ് ഓഫ് ലക്ക്” പറഞ്ഞിട്ടാണ് പോയത്.

തിരിച്ച് വീട്ടിലെത്തിയ ഞാൻ കുളി കഴിഞ്ഞ് ഒരു വെള്ള ഷർട്ടും നീല ജീൻസും എടുത്തണിഞ്ഞ് മുകളിലെ റൂമിൽ നിന്ന് ഭക്ഷണം കഴിക്കാനായി താഴെയുള്ള ഡൈനിംഗ് റൂമിലേയ്ക്ക് പോയി. ഞങ്ങൾ സാധാരണ രാവിലെ കഴിക്കാറുള്ള സമയത്ത് തന്നെയാണ് ഞാൻ അവിടെ പോയിരുന്നത്. എന്റെ കൂടെ അച്ഛനും അമ്മയും അഞ്ജുവും കഴിക്കാനായി ഇരുന്നു. കഴിക്കുന്നതിനിടെ അച്ഛൻ എന്നോട് ചോദിച്ചു: “നീ ഈ രാവിലെ തന്നെ എങ്ങോട്ടേയ്ക്കാ പോകുന്നെ?”

“അനു ചേച്ചിടെ കൂടെ ഷോപ്പിംഗിന് പോവാ കൊച്ചിയ്ക്ക്” ഞാൻ ഭക്ഷണം കഴിക്കുന്നതിനിടെ അച്ഛനോട് പറഞ്ഞു.

” അനു കൂടെ ഉള്ളതല്ലേ നീ കാർ എടുത്ത് പൊക്കോ ഡാ” അനൂനെയും കൊണ്ട് അത്ര ദൂരം ബൈക്കിൽ പോകുന്നതിലെ പേടിയോർത്താണ് അമ്മ എന്നോടിത് പറഞ്ഞത്.

“ഏയ് ഞങ്ങള് രണ്ടാളല്ലേ ഉള്ളൂ,… അപ്പോ ബൈക്കിൽ പോണത് തന്നെയാ നല്ലത്” ഞാൻ ബൈക്കിൽ തന്നെയേ പോകുവെന്ന തീരുമാനത്തിലുറച്ച് കൊണ്ട് പറഞ്ഞു.

” പോകുന്നതൊക്കെ കൊള്ളാം രാത്രിയാകുന്നതിനെ മുൻപെ കുടുംബത്ത് തിരിച്ചെത്തിക്കോണം. കൂടെയൊരു പെൺകൊച്ചുള്ളതാ കേട്ടല്ലോ നീ.” അച്ഛൻ ശബ്ദം കനപ്പിച്ച് എന്നോട് പറഞ്ഞു. കഴിഞ്ഞ തവണ അനുവുമായി ലുലു മാളിൽ ഷോപ്പിംഗിന് പോയി തിരിച്ചു വന്നപ്പോ രാത്രിയായിരുന്നു. അതോർത്താണ് അച്ഛൻ ഗൗരവത്തിൽ എന്നോടിത് പറഞ്ഞത്.

“ഇല്ലച്ഛാ ഞങ്ങൾ സന്ധ്യയാകുന്നതിന് മുൻപെ തിരിച്ചെത്തിക്കോള്ളാം” ഭക്ഷണം കഴിച്ചെഴുന്നേറ്റ ഞാൻ അച്ഛനെ നോക്കി പറഞ്ഞു.

അച്ഛനൊന്നു മൂളി കൊണ്ട് കഴിക്കൽ തുടർന്നു. അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് ഉമ്മറത്തേക്ക് പോയ എന്നെ പിറകെ നിന്ന് വിളിച്ച്‌ അഞ്ജു ഓടി എന്റെടുത്തേക്ക് വന്നിട്ട്: “ഏട്ടാ വരുമ്പോ എനിക്ക് ‘ഫെററോ റോഷർ’ ചോക്ലേറ്റ് ഒരു ചെറിയ ബോക്സ് വാങ്ങി തരാമോ അവൾ കൊഞ്ചി കൊണ്ട് എന്നോട് ചോദിച്ചു.

അവളെ ഒന്ന് കളിപ്പിക്കാനായിട്ട് ഞാൻ പറഞ്ഞു. “ചോക്ലേറ്റ് ഒക്കെ കഴിക്കണത് ചെറിയ പിള്ളേരാ നീ ഇപ്പോ വല്യ കുട്ടിയായില്ലേ”

“പിന്നെ ചോക്ലേറ്റ് കഴിക്കാനങ്ങനെ പ്രായമൊന്നൂല” അഞ്ജു മുഖം വീർപ്പിച്ച് കൊണ്ട് പറഞ്ഞു.

അവള് മുഖം വീർപ്പിച്ച് പിടിച്ചിരിക്കുന്നത് കണ്ട് ചിരി വന്ന ഞാൻ അവളുടെ രണ്ട് കവിളിലും കൈകൾ ചേർത്ത് വലിച്ചിട്ട്: ” വരുമ്പോ ഞാൻ വാങ്ങി കൊണ്ടു വരാമെന്റ അഞ്ജൂസെ”

ഞാൻ പറഞ്ഞത് കേട്ട് അവളുടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു. ഞാൻ പോയി ഉമ്മറത്തെ തിണ്ണയിലിലേയ്ക്ക് കാലുയർത്തി വച്ച് ഷൂസിന്റെ ലേസ്

കെട്ടുന്നതിനിടെ അഞ്ജു എന്നോട് ചോദിച്ചു: “ഏട്ടനും അനു ചേച്ചിയും എവിടെയാ പോകുന്നെ?”

“അനു ചേച്ചീടെ ഫ്രണ്ട് കൃഷ്ണേടെ കല്യാണമുണ്ട് അതിന് പോകുമ്പോ ഇടാനുള്ള ഡ്രസ്സ് എടുക്കാനാ ഇന്ന് പോകുന്നെ” ഞാൻ അവൾക്ക് നേരെ തല ചെരിച്ചു കൊണ്ട് പറഞ്ഞു. സത്യത്തിൽ ഞാനും അനുവും കൊച്ചിയിലൊക്കെ ഒന്ന് കറങ്ങാൻ പോകാനാണ് പ്ലാൻ ഇട്ടിരിക്കുന്നെ പിന്നെ എനിക്ക് അവളോടുള്ള ഇഷ്ടം തുറന്നും പറയണം. ഈ കാര്യങ്ങളൊക്കെ മറച്ച് വെച്ചിട്ടാണ് ഞാൻ വീട്ടിൽ എല്ലാവരോടും ഷോപ്പിംഗിന് പോകുന്നതാണെന്ന് പറഞ്ഞത്.

“ഡ്രസ്സെടുക്കാൻ പോണതാണല്ലേ” അഞ്ജു വന്ന് ഉമ്മറത്തെ തിണ്ണയിലിരുന്ന പത്രം എടുത്ത് പിടിച്ച് കൊണ്ട് പറഞ്ഞു.

“അഞ്ജു ഡീ എന്നാ ഞാൻ പോവാണേ”ഞാനവളോട് യാത്ര പറഞ്ഞിട്ട് ഉമ്മറത്ത് നിന്ന് കാർ പോർച്ചിലിരിക്കുന്ന ബൈക്കിന്റ അടുത്തേയ്ക്ക് നടന്നു.

” ചേട്ടാ … ഒന്ന് നിന്നേ ഈ സാധനം വേണ്ടേ?” അഞ്ജു എന്നെ പിറകിൽ നിന്ന് വിളിച്ച് നിറുത്തി. തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് അവളെന്റ ഹെൽമറ്റും പിടിച്ചെന്റടുത്തേയ്ക്ക് നടന്നടുക്കുന്നതാണ്.

“ശ്ശോ… ഹെൽമറ്റെടുക്കാൻ മറന്നു” ഞാൻ തലയിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.

” ഞാൻ പറഞ്ഞത് വാങ്ങാൻ മറക്കണ്ടാട്ടോ” അവളെന്റ നേരെയ്ക്ക് ഹെൽമറ്റ് നീട്ടി ചിരിച്ച് കൊണ്ട് പറഞ്ഞു.

” ഫെറെറോ റോഷർ വാങ്ങാൻ പറഞ്ഞ കാര്യമല്ലേ അത് ഞാൻ വാങ്ങി കൊണ്ടുവരാന്നേ” ഞാനവളുടെ കൈയ്യിൽ നിന്ന് ഹെൽമറ്റ് വാങ്ങി തലയിൽ വച്ച് കൊണ്ട് പറഞ്ഞു.

ഞാൻ അഞ്ജൂനോട് ഒരിക്കൽ കൂടി യാത്ര പറഞ്ഞ് ബൈക്ക് സ്റ്റാർട്ടാക്കി നേരെ അനൂന്റെ വീട്ടിലേയ്ക്ക് പോയി. ഞാൻ അവിടെ ചെല്ലുമ്പോൾ ഗോപാൽ അങ്കിൾ കാർ കഴുകി കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതോടെ കക്ഷി ചിരിച്ച് കൊണ്ട് പറഞ്ഞു: “കണ്ടിട്ട് കുറച്ചായാലോ ആദി നിന്നെ. പിന്നെ എന്തൊക്കെയുണ്ട് വിശേഷം?”

“കുഴപ്പോല്ല അങ്കിൾ അങ്ങനെ തട്ടി മുട്ടി പോകുന്നു”

” അനൂന്റെ ഫ്രണ്ടിന്റ കല്യാണത്തിനിടാനുള്ള ഡ്രസ്സ് എടുക്കാൻ പോവാണല്ലെ നിങ്ങൾ കൊച്ചിയ്ക്ക്. അനു പറഞ്ഞു” അങ്കിൾ എന്നോട് ചിരിച്ച് കൊണ്ട് പറഞ്ഞു.

ഒരു നിമിഷം ഞാൻ അങ്കിൾ എന്നോട് പറഞ്ഞത് കേട്ട് ഞെട്ടി. ഞാൻ വീട്ടിൽ ഈ യാത്രയെ കുറിച്ച് പറഞ്ഞ അതേ കള്ളം തന്നെ അനുവും വീട്ടിൽ പറഞ്ഞതെന്നോർത്തപ്പോൾ ഒരു നിമിഷം ഞാനാകെ അത്ഭുത സ്തബ്ധനായി നിന്നു. ഈ മനപ്പൊരുത്തമെന്ന് പറയുന്നത് ഇങ്ങനെയൊക്കെയായിരിക്കുമെന്ന് ഞാൻ മനസ്സിലോർത്തു. അനൂന്റെ ഫ്രണ്ട് കൃഷ്ണയുടെ കല്യാണം ഉറപ്പിച്ചിട്ടുണ്ട് പക്ഷേ അത് ഒരു വർഷം കഴിഞ്ഞേ കാണൂ. അതൊരു കാരണമാക്കി ഞാൻ വീട്ടിൽ പറഞ്ഞപ്പോൾ അനുവും അതേ കാരണം തന്നെയാ വീട്ടിൽ പറഞ്ഞതെന്നോർത്തപ്പോൾ ഞാനാകെ അത്ഭുതപ്പെട്ടു പോയി. അങ്ങനെ ഞാനീ കാര്യങ്ങളൊക്കെ മതി മറന്നങ്ങനെ ചിന്തിച്ച് നിന്നപ്പോഴാണ് അനൂന്റെ ശബ്ദം കേട്ടത്.

“അമ്മേ ഞാനിറങ്ങാണെ” അനു പത്മിനി ആന്റിയോട് യാത്ര പറഞ്ഞിറങ്ങിയിട്ട് ഗോപാലങ്കിളിന്റെ അടുത്തേക്ക് ചെന്നിട്ട് പറഞ്ഞു: “അച്ഛാ എന്നാ ഞാനിറങ്ങട്ടെ”ന്ന് പറഞ്ഞ് അവൾ ഗോപാലങ്കിളിനെ കെട്ടിപിടിച്ചിട്ട് വിട്ടകന്ന് മാറി കൊണ്ട് ബൈക്കുമായി നിൽക്കുന്ന എന്റരികിലേക്ക് എന്നെ നോക്കി

വശ്യമായി പുഞ്ചിരിച്ച് കൊണ്ട് നടന്നടുത്തു. അനു ഇന്ന് പതിവിലും നന്നായൊരുങ്ങി സുന്ദരിയായിട്ടുണ്ട്. വെള്ളയിൽ നിറയെ പൂക്കളുടെ ഡിസൈനോടു കൂടിയ ചുരിദാറാണ് അവൾ ഇട്ടിരിക്കുന്നത്. മഞ്ഞ ഷാൾ വലത്തെ തോളിൽ പിൻ ചെയ്ത് കുറുകെ ഇട്ടിട്ടുണ്ട്. പുരികമൊക്കെ കൺമഷി കൊണ്ട് നന്നായി നീട്ടി എഴുതിയിട്ടുണ്ട്. ഇന്ന് മൊത്തത്തിൽ പെണ്ണൊരു സുന്ദരി കോതയായിട്ടുണ്ട്.

അവൾ വന്ന് എന്റെ തോളിൽ തട്ടിയിട്ട്: “എന്നാ പോയാലോ ആദി നമ്മുക്ക്” എന്ന് പറഞ്ഞിട്ട് അവൾ ബൈക്കിന്റെ സീറ്റിലേക്ക് ഒരു സൈഡ് ചെരിഞ്ഞ് കയറി ഇരുന്നു. അവൾ ബൈക്കിൽ കയറിയതോടെ ഞാൻ ബൈക്ക് സ്റ്റാർട്ടാക്കിയിട്ട് അങ്കിളിനോടും ആന്റിയോടും യാത്ര പറഞ്ഞിട്ട് ബൈക്ക് മുന്നോട്ടെടുത്തു. അനു ബൈക്കിലിരുന്ന് അങ്കിളിനും ആന്റിയ്ക്കും ടാറ്റ കൊടുക്കുന്നുണ്ടായിരുന്നു. ബൈക്ക് അനുവിന്റെ വീടിന്റെ ഗേറ്റിന് പുറത്തെതിയതോടെ അവൾ എന്റെ തോളിൽ തട്ടി കൊണ്ട്:

“ആദി ബൈക്കൊന്ന് നിർത്താവോ എനിക്ക് വട്ടം കയറി ഇരിക്കാനാ ഇങ്ങനെ ഇരിക്കാൻ ഒരു സുഖമില്ലാന്നെ”

അനു പറഞ്ഞത് കേട്ട് ഞാൻ ബൈക്ക് നിർത്തി അതോടെ അവൾ ബൈക്കിൽ നിന്നിറങ്ങിയിട്ട് എന്റെ തോളിൽ ഇടം കൈയ്യ് വച്ചിട്ട് ബൈക്കിന്റ ഫൂട് റെസ്റ്റിൽ ചവിട്ടി വട്ടം കയറി ഇരുന്നിട്ട് പറഞ്ഞു: ” ആദി ഇനി പോവ്വാട്ടോ”

അനു പോകാമെന്ന് പറഞ്ഞതോടെ ഞാൻ ബൈക്ക് മുന്നോട്ടെടുത്തു. അനൂനോട് എങ്ങനെ എന്റെ ഇഷ്ടം തുറന്ന് പറയുമെന്നത് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടാതെയുള്ള ടെൻഷനിൽ ഞാൻ അനൂനോട് ഒന്നും സംസാരിക്കാതെ ബൈക്ക് ഓടിക്കുന്നതിൽ ശ്രദ്ധ കൊടുത്ത് പോകാൻ തുടങ്ങി. ഞാൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് അനു എന്റെ തോളിൽ അവളുടെ തല ചേർത്ത് വച്ചിരുന്നിട്ട്: “അതേ മാഷേ ഇന്ന് പതിവില്ലാതെ വല്യ ഗൗരവത്തിലാണല്ലോ എന്താ എന്നോടൊന്നും മിണ്ടാത്തെ?” പെണ്ണ് ചിരിച്ചു കൊണ്ട് ചോദിച്ചു.

“ഏയ് അങ്ങനെ പ്രത്യേകിച്ചൊന്നൂല്ല അനു. ഇന്ന് നമ്മുക്ക് പോകാനുള്ള സ്ഥലങ്ങളേതാന്നൊക്കെ ഞാനൊന്ന് ആലോചിച്ച് നോക്കീതാ”

“എന്നിട്ട് നമ്മളിപ്പോ ആദ്യം എങ്ങോട്ടെയ്ക്കാ പോകുന്നെ?” അനു എന്റെ തോളിൽ അവളുടെ താടി ചേർത്ത് വച്ചിരുന്നിട്ട് ചോദിച്ചു.

“നമ്മുക്കാദ്യം ചിൽഡ്രൻസ് പാർക്കിൽ പോയാലോ അനു? അവിടെ കുറച്ച് നേരം ഇരുന്നിട്ട് നമ്മുക്ക് ഫോർട്ട്-കൊച്ചിയ്ക്ക് പോകാം അത് പോരെ?” ഞാൻ പിറകിലോട്ട് തല തിരിച്ച് കൊണ്ട് ചോദിച്ചു.

” അത് മതിയെന്നെ. ടൂർ ഓപ്പറേറ്ററ് ആദിയല്ലേ അപ്പോ ആദി പറയണതാണ് എന്റേം ഇഷ്ടം” പെണ്ണ് ചിരിച്ചു കൊണ്ട് പറഞ്ഞു.

അവള് പോകാമെന്ന് മറുപടി തന്നതോടെ ഞാൻ ബൈക്ക് അൽപ്പം വേഗത കൂട്ടി നേരെ എറണാകുളം ചിൽഡ്രൻസ് പാർക്ക് ലക്ഷ്യമാക്കി കുതിച്ചു. രാവിലെ ആയത് കൊണ്ട് റോഡിൽ അധികം തിരക്കൊന്നുമുണ്ടായിരുന്നില്ല പോരാത്തതിന് ശനിയാഴ്ചയും ആണല്ലോ.

ഞാൻ പിന്നെയും ഒന്നും സംസാരിക്കാതെ ബൈക്കോടിക്കുന്നത് കണ്ട് അനു എന്റെ തോളിൽ അടിച്ച് കൊണ്ട് പറഞ്ഞു തുടങ്ങി “ഇതെന്താ ആദി നമ്മളേതേലും മരിപ്പിന് കൂടാൻ പോവാണോ നീ ഒന്നും മിണ്ടാതിരിക്കണത് കണ്ട് ചോദിച്ചതാ. എന്തേലുമൊക്കെ പറയ് ആദി കുട്ടാ” അനു കൊഞ്ചി കൊണ്ടാണെന്നോടിത് പറഞ്ഞത്.

അനൂന്റെ കൊഞ്ചൽ കേട്ടതോടെ ഇനി വെറുതെ ടെൻഷനടിച്ച് മിണ്ടാതിരുന്നാൽ ശരിയാകില്ലാന്ന് തോന്നിയ ഞാൻ അവളോട്: ” അതില്ലേ അനു . . . ഇന്ന് നമ്മള് കൃഷ്ണ ചേച്ചീടെ കല്യാണത്തിന് ഡ്രസ്സ് എടുക്കാൻ പോവാണാന്നാണല്ലേ അനു വീട്ടിൽ പറഞ്ഞത്?” ഞാൻ അവളോട് ചോദിച്ചു.

” പിന്നല്ലാതെ നമ്മള് ഇന്ന് കറങ്ങാൻ പോവാണെന്ന് വീട്ടിൽ പറയാൻ പറ്റോ?

അനു ചിരിച്ച് കൊണ്ട് പറഞ്ഞു.

“ആട്ടെ … നീയെന്താ ആദി നിന്റെ വീട്ടിൽ പറഞ്ഞെ?” അനു എന്നോട് ചേർന്നിരുന്ന് കൊണ്ട് ചോദിച്ചു.

” ഞാനും കൃഷ്ണ ചേച്ചീടെ കല്യാണത്തിനുള്ള ഡ്രസ്സ് എടുക്കാൻ പോവാന്നാ പറഞ്ഞെ” ഞാൻ കുലുങ്ങി ചിരിച്ചു കൊണ്ട് പറഞ്ഞു.

അത് കേട്ട് അത്ഭുതപ്പെട്ട അനു എന്നോട്: “എന്നാലും ഇങ്ങനെ ഒരുമിച്ച് ഒരേ കള്ളം തന്നെ നമ്മുക്കെങ്ങനെയാ പറയാൻ പറ്റുന്നേ അല്ലേ ആദി?”

എന്നോട് ചേർന്നിരിക്കുന്ന അനൂന്റെ വലത്തെ തോളിൽ ഞാൻ ചെറിയൊരു നുള്ള് കൊടുത്തിട്ട് പറഞ്ഞു: ” സെയിം പിഞ്ച്…. ഇതിനായിരിക്കൂലേ അനു ഈ മനപ്പൊരുത്തമെന്നോക്കെ പറയണേ”

ഞാൻ പറഞ്ഞത് കേട്ട് ചിരി വന്ന അനു എന്റെ തോളിലും ഞാനവൾക്ക് നുള്ള് കൊടുത്ത പോലെ ചെറിയൊരു നുള്ള് തന്നിട്ട് ” സെയിം പിഞ്ച്” എന്ന് പറഞ്ഞു. അപ്പോ നമ്മള് രണ്ടാളും നുണ പറയുന്ന കാര്യത്തിൽ കട്ടയ്ക്ക് പിടിച്ചു നിൽക്കുമല്ലേ ആദി?”

” ഉം.. അതേ അതേ ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. അങ്ങനെ ഓരോന്നൊക്കെ സംസാരിച്ച് ഞങ്ങൾ എറണാകുളം ചിൽഡ്രൻസ്സ് പാർക്കിന്റ മുന്നിലെത്തി. അവിടെ പാർക്കിംഗിൽ ബൈക്ക് വച്ചിട്ട് ഞാനും അനുവും ഒരുമിച്ച് പാർക്കിന്റെ അകത്ത് കയറി. രാവിലെയായതിനാൽ പാർക്കിൽ കാര്യമായ തിരക്കൊന്നുമുണ്ടായിരുന്നില്ല. ശനിയാഴ്ച ദിവസമായതിനാൽ ക്ലാസ്സിലാത്തത് കൊണ്ട് കറങ്ങി നടക്കുന്ന +2, ഡിഗ്രി പ്രായത്തിലുള്ള ആൺകുട്ടികൾ അങ്ങിങ്ങായി നടക്കുന്നുണ്ടായിരുന്നു.

“നമ്മളിത്ര രാവിലെ വന്നത് കൊണ്ടായിരിക്കും ഇവിടെ തിരക്കില്ലാത്തെ അല്ലേ ആദി?” അനു നടത്തത്തിനിടയിൽ ചോദിച്ചു.

” രാവിലെ ആയത് കൊണ്ടാ തിരക്കില്ലാത്തെ. വൈകുന്നേരം നാല് മണി കഴിഞ്ഞാ ഇവിടെ കാല് കുത്താൻ സ്ഥലമുണ്ടാവൂല അതിനു മാത്രം പിള്ളേരിവിടെ കാണും.”

നടത്തത്തിനിടയിൽ ഒഴിഞ്ഞ കിടന്നിരുന്ന ഇരുമ്പിന്റെ ബെഞ്ചിൽ ഞങ്ങൾ രണ്ടാളും പോയി ഇരുന്നു. വെയിൽ ഉണ്ടെങ്കിലും സമയം പത്തരയൊക്കെ ആയി കാണുള്ളൂ അതിനാൽ വെയിലിന് കാര്യമായ ചൂട് ഉണ്ടായിരുന്നില്ല. പാർക്കിൽ പല ആകൃതിയിലായി വെട്ടി നിർത്തിയിരിക്കുന്ന ബുഷ് പ്ലാന്റുകളുടെയും പുൽതകിടിയുടെയും ഭംഗി നോക്കി ഞാൻ കുറച്ച് സമയം ഉള്ളിലുള്ള ടെൻഷനുകൾ അൽപ്പ സമയം മതി മറന്നങ്ങനെ ഇരിക്കുമ്പോൾ ‘ആദീ’ ന്നുള്ള അനൂന്റെ വിളിയാണ് എനിക്ക് പരിസര ബോധം ഉണ്ടാക്കിയത്.

“ഉം.. എന്താണാവോ രാവിലെ തൊട്ട് വല്യ ആലോചനയിലാണല്ലോ ആദി കുട്ടൻ” അനു ചിരിച്ച് കൊണ്ടാണിത് പറഞ്ഞത്.

” ഒന്നൂല്ല അനു എനിക്ക് ഒരു പെൺ കൊച്ചിനെ വല്യ ഇഷ്ടമാ പക്ഷേ ആ കാര്യം എനിക്കവളോട് തുറന്ന് പറയാനുള്ള ധൈര്യം കിട്ടുന്നില്ലാന്നെ” ഞാൻ അനുവിന്റെ മുഖത്തേയ്ക്ക് പ്രണയാർദ്രമായി ഉറ്റ് നോക്കി കൊണ്ട് പറഞ്ഞു.

ഞാൻ പറഞ്ഞത് കേട്ട് അനു എന്റെ ഇടത്തെ കൈയ്യിൽ ചുറ്റി പിടിച്ചു കൊണ്ട്: പറയ് ആദി … ആരാ ആ ഭാഗ്യവതിയെന്ന് പറയെന്നെ” അനു ചിരിച്ചു കൊണ്ട് മുഖത്ത് വേറെ ഭാവ വ്യത്യാസങ്ങളൊന്നുമില്ലാതെയാണിത് പറഞ്ഞത്.

അനൂന്റെ ഭാവമാറ്റമേതുമില്ലാതെയുള്ള ഈ ചോദ്യം എന്നെ ശരിക്കും നിരാശനാക്കി. എനിക്കവളോട് തോന്നിയ പ്രണയം അവൾക്ക് എന്നോട് തിരിച്ചില്ലെന്നുള്ള തിരിച്ചറിവ് അക്ഷരാർത്ഥത്തിൽ എന്നെ തളർത്തി കളഞ്ഞു.

” അതല്ലാ അനു അവൾ എന്നെക്കാൾ വയസ്സിനു മുത്തതാ അതാണെനിക്ക് തുറന്ന് പറയാനല്പം പേടി”

ഞാൻ ഉള്ളിലുള്ള വിഷമം മറച്ച് പിടിച്ച് കൊണ്ട് അനൂനോട് പറഞ്ഞു.

“ആദി, നീയവളോടീ കാര്യം ദൈര്യമായിട്ട് തുറന്ന് പറയെടാ. ഈ വയസ്സിലൊക്കെ എന്തിരിക്കുന്നൂന്നെ മനസ്സിലെ ഇഷ്ടമാണ് നോക്കേണ്ടത്.” അവളെന്റ തോളിൽ കൈ മടക്കി വച്ച് ചേർന്നിരുന്ന് കൊണ്ട് പറഞ്ഞു.

വയസ്സിനല്‌പ്പം മുതിർന്നതാണെന്ന് വച്ച് പ്രണയിക്കുന്നതിനതൊന്നും ഒരു തടസമേയല്ലെന്ന് അനു പറഞ്ഞത് കേട്ടപ്പോൾ ആ വിഷമത്തിനിടയിലുമെനിക്ക് ചെറിയൊരു ആശ്വാസം തോന്നി.

“നമ്മുക്ക് നടന്നാലോ ആദി ഇവിടിരുന്ന് ബോറഡിക്കുണു.” അനു ബെഞ്ചിൽ നിന്ന് എഴുന്നേറ്റിട്ട് പറഞ്ഞു.

അനു എഴുന്നേറ്റതോടെ ഞാനും അവളോടൊപ്പം മറൈൻ ഡ്രൈവ് ലക്ഷ്യമാക്കി നടന്നു. നടത്തത്തിനിടയിൽ എനിക്കെന്തോ അവളോട് സംസാരിക്കാൻ തോന്നിയില്ല ഞാൻ കരുതിയിരുന്നത് പോലൊരു ഇഷ്ടം അവൾക്കെന്നോട് തിരിച്ച് ഉണ്ടായിരുന്നില്ലാ എന്നത് തന്നെ കാരണം. നടത്തത്തിനിടയിൽ അനു പലതും സംസാരിച്ചു ഞാനതൊക്കെ മൂളി കേട്ട് കൊണ്ടിരുന്നു. ചുവന്ന ടൈൽ പാകിയ നടപാതയിലൂടെ ഞങ്ങൾ മറൈൻ ഡ്രൈവിലേയ്ക്കുള്ള നടത്തം തുടർന്നു. നടപാതയുടെ ഇരുവശത്തുമുള്ള ഇരുമ്പ് ബെഞ്ചുകൾ രാവിലെയായതിനാൽ ഒഴിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. കായലിൽ നിന്നുള്ള കാറ്റേറ്റ് അനുവിന്റെ മുടിയിഴകൾ പാറി പറക്കുന്നുണ്ടായിരുന്നു അവളത് കൈ കൊണ്ട് ഒതുക്കി പിടിച്ച് കൊണ്ടെന്നേ നോക്കി വശ്യമായി പുഞ്ചിരിച്ച് കൊണ്ട്: “ഹായ് രാവിലെ തന്നെ നല്ല കാറ്റാണല്ലെ ഇവിടെ?”

അവളുടെ ആ ഭംഗിയുള്ള ചിരി കണ്ട് അത്രയും നേരം എന്റെ മനസ്സിലുണ്ടായിരുന്ന വിഷമമെല്ലാം എങ്ങോ പോയി മറഞ്ഞത് പോലെ തോന്നിയപ്പോൾ ഞാൻ അനൂനോട്: “തൊട്ടടുത്ത് കായലായത് കൊണ്ടാണ് അനു ഇങ്ങനെ കാറ്റ്. മഴവിൽ പാലത്തില് ഇതിനേക്കാളും കാറ്റുണ്ടാകും” മഴവിൽ പാലത്തിലേക്കുള്ള സ്റ്റെപ്പ് കയറുന്നതിനിടെ ഞാനവളോട് പറഞ്ഞു.

പാലത്തിന്റെ മുകളിലെത്തിയ ഞങ്ങൾ സ്റ്റീൽ കൊണ്ട് ഘടിപ്പിച്ച റെയ്ലിൽ ചാരി നിന്ന് കായൽ സൗന്ദര്യം ആസ്വദിക്കാൻ തുടങ്ങി. കായലിലങ്ങിങ്ങായി വിദേശ സഞ്ചാരികളെയും വഹിച്ചുള്ള ചെറിയ യാത്ര ബോട്ടുകൾ തലങ്ങും വിലങ്ങും ഒഴുകി നീങ്ങുന്നുണ്ടായിരുന്നു. അതിൽ നിന്ന് ടൂർ ഗൈഡുകൾ സഞ്ചാരികൾക്ക് കൊച്ചിയുടെ ചരിത്രത്തെയും സ്ഥലങ്ങളെയും കുറിച്ച് ഇംഗ്ലീഷിൽ വിശദീകരിച്ചു പറഞ്ഞു കൊടുക്കുന്നതൊക്കെ കേൾക്കുന്നുണ്ടായിരുന്നു. കുറച്ച് സമയം ഞങ്ങൾ ഒന്നും സംസാരിക്കാതെ കായൽ കാഴ്ചകൾ നോക്കി നിന്നു.

“ആദി നിനക്ക് ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞില്ലേ അതാരാണെന്ന് നീ പറഞ്ഞില്ലാലോ?” അനു എനിക്ക് നേരെ തല ചെരിച്ചു കൊണ്ട് ചോദിച്ചു.

ഇത് തന്നെയാണ് എനിക്ക് അവളോടുള്ള ഇഷ്ടം തുറന്ന് പറയാൻ പറ്റിയ സമയമെന്ന് മനസ്സിലാക്കിയ ഞാൻ മഴവിൽ പാലത്തിൽ വേറെ ആളുകൾ ആരും ആ സമയത്തിലായിരുന്നതിന്റെ ധൈര്യത്തിൽ ഹാൻഡ് റെയിലിൽ പുറം ചാരി നിന്ന് അനൂന് നേരെ തല തിരിച്ചിട്ട് പറഞ്ഞു.

” അനു എനിക്ക് നിന്നെ ഒരുപാട് ഒരുപാട് ഇഷ്ടമാ ഞാനിത് കുറേ നാളായിട്ട് പറയണമെന്ന് ആലോചിച്ച് നടക്കായിരുന്നു. ഇപ്പോഴാ എനിക്കിത് നിന്നോട് തുറന്ന് പറയാനൊരു ചാൻസ് കിട്ടീത്”

ഞാനൊറ്റ ശ്വാസത്തിൽ അവളോട് പറഞ്ഞത് കേട്ട് ആദ്യം അനു എന്നെ വിശ്വാസം വരാത്ത പോലെ നോക്കിയിട്ട് നിർത്താതെ ചിരിക്കാൻ തുടങ്ങി. അവളുടെ ചിരി കണ്ട് ഞാനാകെ വല്ലാതായി. എന്നെ കളിയാക്കി ചിരിക്കുകയാണെന്ന് കരുതി ഞാനവളോട് പറഞ്ഞു: “അനു ഞാൻ തമാശ

പറഞ്ഞതല്ലാട്ടോ ഐ ആം വെരി സീരിയസ്സ് ഐ ലൗവ് യൂ”

ഞാൻ രണ്ടാമത് പറഞ്ഞത് കൂടി കേട്ടതോടെ അനു ചിരി നിർത്തിയിട്ട് എന്റെ കൈയ്യിൽ പിടിച്ച് വലിച്ചിട്ട് “വാ ഞാൻ പറയാം” ന്ന് പറഞ്ഞ് എന്നെയും കൊണ്ട് മഴവിൽ പാലത്തിന്റെ സ്റ്റെപ്പ് ഇറങ്ങാൻ തുടങ്ങി. ആ സമയം പാലത്തിലേയ്ക്കു കയറിയിരുന്നവരെല്ലാം ഞങ്ങളെ തന്നെ ഉറ്റു നോക്കുന്നുണ്ടായിരുന്നു. ആ സമയത്തെ എന്റെ മാനസികാവസ്ഥയിൽ ആളുകൾ നോക്കുന്നതൊന്നും എനിക്കൊരു വിഷയമേ ആയി തോന്നിയില്ല. അങ്ങനെ ഞങ്ങൾ നടന്ന് ബൈക്ക് പാർക്കിംഗിൽ എത്തി. അവിടെ എത്തിയ എന്നോട് അനു പറഞ്ഞു: “നമ്മുക്ക് ഡച്ച് പാലിസിലേക്ക് പോകാം ആദി” അവളൽപ്പം ഗൗരവത്തിലാണ് എന്നോടിത് പറഞ്ഞത്.

“അനു, ഞാൻ പറഞ്ഞതിന് നീ മറുപടിയൊന്നും തന്നില്ലാ” ഞാനവളോടല്‌പ്പം ദൈന്യത കലർന്ന സ്വരത്തിൽ പറഞ്ഞു.

“നീ വണ്ടിയെടുക്ക് ഞാൻ പറയാംന്ന്” പറഞ്ഞ് കൊണ്ടവൾ കൈയ്യിലെ വാച്ചിലേയ്ക്ക് നോക്കുന്നുണ്ടായിരുന്നു.

ഞാൻ ബൈക്കെടുത്ത് അനു കയറാനായി കാത്ത് നിന്നു. അനു വന്ന് കയറിയതോടെ ഞാൻ ബൈക്ക് മുന്നോട്ടെടുത്തു. പാർക്കിൽ നിന്ന് ഡച്ച് പാലസിലേയ്ക്ക് യാത്ര തിരിച്ചതു മുതൽ ഞങ്ങൾ പരസ്പരം ഒന്നും സംസാരിച്ചില്ല. അനു ആണെങ്കിൽ മ്ലാനമായ മുഖത്തോടെ റോഡിന്റെ സൈഡിലേയ്ക്ക് നോക്കിയിരിക്കുന്നത് ഞാൻ ബൈക്കിന്റെ കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ടു. ഞാൻ ഇഷ്ടമാണെന്ന് അവളോട് പറഞ്ഞതിന് അനുകൂലമായോ പ്രതികൂലമായോ എനിക്കൊരു മറുപടി അവൾ തരാത്തത് എന്നെ ശരിക്കും വേദനിപ്പിച്ചു. അങ്ങനെ ഓരോന്നൊക്കെ ചിന്തിച്ച് കൂട്ടി ഞങ്ങൾ മട്ടാഞ്ചേരിയിൽ ഡച്ച് പാലസിന്റെ മുൻപിലെത്തി.

ടിക്കറ്റെടുത്ത് പാലസിന്റെ കോമ്പൗണ്ടിൽ കയറിയ ഞങ്ങൾ അവിടെ പടർന്ന് പന്തലിച്ച് നിൽക്കുന്ന ആൽ മരത്തിന്റെ ചുവട്ടിലുള്ള കോൺക്രീറ്റ് തറയിൽ കേറി ഇരുന്നു. ഞാൻ ഇഷ്ടമാണെന്ന് എന്റെ ഉള്ള് തുറന്ന് പറഞ്ഞിട്ടും അവളെനിക്ക് ഇതുവരെ മറുപടി തരാത്തത് കാരണം അവളോട് മിണ്ടാൻ എന്റെ നാവ് പൊന്താത്തത്കംബിസ്‌റ്റോറീസ്.കോം പോലെ തോന്നി. അനുവും താടിയ്ക്ക് കൈ കൊടുത്തിരുന്ന് കൊണ്ട് എന്തോ വല്യ ആലോചനയിലാണ്. എനിക്കത് കണ്ട് മനസ്സിനുള്ളിൽ കോപം ഇരച്ചു കയറിയതാണ് പക്ഷേ ഞാനതിനിനെ ഒരു വിധം നിയന്ത്രിച്ചിരുന്നിട്ട് മനസ്സിൽ പറഞ്ഞു: ‘ഞാൻ പറഞ്ഞതിന് ഇവൾക്കൊരു മറുപടി തന്നാലെന്താ? അത് അനുകൂലമായാലും പ്രതികൂലമായാലും അതിനെ നേരിടാൻ ഞാൻ ഒരുക്കമാ പക്ഷേ ഇവളെന്താ ഈ ആലോചിച്ച് കൂട്ടുന്നെ? ഇവൾക്കാ തിരുവായ തുറന്ന് എന്തേലുമൊന്ന് പറഞ്ഞാലെന്താ?” ഇങ്ങനെ ഞാൻ മനസ്സിൽ ഓരോന്ന് ആലോചിച്ച് കൂട്ടിയിരിക്കുന്നതിനിടെ അനു എന്നെ തോണ്ടി വിളിച്ചു:

” ആദി …..”

അവളുടെ വിളി കേട്ട് ഞാൻ ചിന്തകളിൽ നിന്നുണർന്ന് കൊണ്ട് അനൂന് നേരെ തല തിരിച്ചു കൊണ്ട് ചോദിച്ചു.

“എന്താ അനു?”

ഞാൻ അവളുടെ വിളിയ്ക്ക് മറുപടി കൊടുത്തതോടെ അനു പറഞ്ഞ് തുടങ്ങി: ” ആദി ഞാൻ ഇത്രേം നേരം നീ പറഞ്ഞ കാര്യത്തെ കുറിച്ചാ ആലോചിച്ച് കൊണ്ടിരുന്നെ. നിനക്കെന്താ എന്നോടിപ്പോ പെട്ടെന്നിങ്ങനെയൊരു ഇഷ്ടം

തോന്നാൻ കാരണം? നമ്മുക്കിത് പോലെ നല്ല ഫ്രണ്ട്സായിട്ട് പോയാൽ പോരെ ഡാ. നീ ഇപ്പോ പഠിച്ചോണ്ടിക്കുന്നല്ലേ ഉള്ളൂ എന്റെ പഠിത്തമൊക്കെ കഴിഞ്ഞ് ഞാൻ വർക്ക് ചെയ്യുകയല്ലേ എനിക്കിപ്പോ തന്നെ വീട്ടില് കല്യാണാലോചനകള് വന്ന് തുടങ്ങീട്ടുണ്ട്.” അനു പറഞ്ഞ് നിറുത്തിയിട്ടെന്നെ നോക്കി.

അവൾ പറഞ്ഞതൊക്കെ കേട്ട് എന്റെ മനസ്സാകെ കാറ്റ് പോയ ബലൂൺ പോലെയായി. അവളോടെന്തെങ്കിലും പറഞ്ഞ് നോക്കാമെന്ന് കരുതീട്ട് മനസ്സിനുള്ളിലെ വിഷമം കാരണം നാവ് പൊന്തുന്നില്ല. എനിക്കൊന്ന് പൊട്ടി കരയണമെന്നുണ്ട് പക്ഷേ എനിക്കതിനും കഴിയുന്നില്ല. മനസ്സിലൊരു കല്ല് കയറ്റി വച്ച പോലൊരു ഭാരം. എന്റെ മുഖമാകെ വിഷാദ ഭാവത്തിലായത് കണ്ട് കൊണ്ടാണോ എന്തോ അനു എന്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.

“ആദി, ഇതൊന്നും നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലാ. ഒരു പാട് നേരം ഇരുന്ന് ആലോചിച്ച് നോക്കീട്ടാ ഞാൻ ഇത് പറഞ്ഞത്. നമ്മുടെ വീട്ടുകാരും നാട്ടുകാരുമൊന്നും നിനക്ക് എന്നോട് തോന്നിയ ഈ ഇഷ്ടത്തെ അംഗീകരിക്കില്ലാ ഡാ. നിന്റെ നല്ലതിന് വേണ്ടിയാ ഞാനിങ്ങനൊക്കെ പറഞ്ഞെ.” അനു ശബ്ദം താഴ്ത്തി പറഞ്ഞു.

അനു പറഞ്ഞതെല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഉള്ളിലുള്ള സങ്കടത്താൽ എന്റെ കണ്ണ് നിറഞ്ഞു തുളുമ്പി ഞാനത് ഷർടിന്റെ കോളറിൽ തുടച്ചിട്ട് അവസാന വട്ടമെന്ന നിലയ്ക്ക് അനൂന്റെ അടുത്തേയ്ക്ക് നീങ്ങി ഇരുന്നിട്ട് അവളുടെ വലത്തെ കൈയ്യിൽ പിടുത്തമിട്ട് കൊണ്ട് കണ്ണിൽ നോക്കി പറഞ്ഞു: “അനു, എനിക്ക് ആദ്യമായിട്ട് ഇങ്ങനെ ഒരിഷ്ടം തോന്നീത് നിന്നോടാ. ഞാനിത് വെറുതെ ഒരു നേരം പോക്കായി കാണുന്നതല്ലാ. നിന്നോട് അത്രത്തോളം ഇഷ്ടം എനിക്കുള്ളതോണ്ടല്ലെ ഞാനിത് പറയുന്നെ” ഞാൻ ശബ്ദമിടറി കൊണ്ട് ഒറ്റ ശ്വാസത്തിൽ അവളോട് പറഞ്ഞൊപ്പിച്ചു.

“ആദി, ഇതൊന്നും നടക്കുന്ന കാര്യമല്ലെഡാ എന്തൊക്കെ പറഞ്ഞാലും ഞാൻ നിന്നെക്കാൾ വയസ്സിന് മൂത്തതല്ലേ?”

” അതൊക്കെ ഒരു കാരണമാണോ അനു? നീ തന്നല്ലെ കുറച്ച് മുൻപ് വയസിലൊക്കെ എന്ത് കാര്യമാ ഉള്ളതെന്ന് ചോദിച്ചെ?” ഞാൻ ഇടറിയ ശബ്ദത്തിൽ അവളോടൽപ്പം ശബ്ദമുയർത്തി പറഞ്ഞു.

എന്റെ ശബ്ദമുയർന്ന് കേട്ടതോടെ ആകെ വല്ലാതായ അനു ഞാൻ മുറുക്കെ പിടിചിരുന്ന അവളുടെ കൈയ്യിൽ നിന്നുള്ള പിടുത്തം വിടീപ്പിച്ചിട്ട് ചാടിയേഴ്ന്നേറ്റ് ചുറ്റും നോക്കി കൊണ്ട് പറഞ്ഞു: “ആദി, പ്ലീസ് … ഇതൊരു പബ്ലിക്ക് പ്ലേസാണ് ആളുകളൊക്കെ നമ്മളെ ശ്രദ്ധിക്കുന്നുണ്ട്. നീ ഒന്ന് പ്രാക്ടിക്കലായി ചിന്തിച്ച് നോക്ക് ആദി ഇതൊക്കെ നടക്കണ കാര്യമാണോന്ന്”

” ഇതീ കൂടുതലായിട്ട് എങ്ങനെയാ ഇഷ്ടം തുറന്ന് പറയാന്ന് എനിക്കറിയില്ല അനു” ഞാൻ നിറഞ്ഞ മിഴികളോടെ അവളോട് പറഞ്ഞു.

“ആദി, എനിക്കിനി ഈ വിഷയത്ത പറ്റി സംസാരിക്കാൻ താൽപ്പര്യമില്ല. ബൈ…ഞാൻ പോവ്വാ” അനു ശബ്ദം കനപ്പിച്ച് പറഞ്ഞിട്ട് എന്നെ ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ നടന്നകന്നു. എന്റെ കണ്ണാകെ നിറഞ്ഞിരിക്കുന്നത് കാരണം അവൾ നടന്ന് നീങ്ങിയത് ഞാൻ മങ്ങലോടെയാണ് കണ്ടത്.

ഇത് വരെ ഞാൻ കണ്ടിരുന്ന അനുവിനെയല്ല ഞാനവളോടെന്റ ഇഷ്ടം തുറന്ന് പറഞ്ഞതിന് ശേഷം കണ്ടത്. ഞാൻ എന്റെ ഇഷ്ടം തുറന്ന് പറഞ്ഞിട്ടും അവൾ വീട്ടുകാരും നാട്ടുകാരും ഈ ഇഷ്ടത്തെ കുറിച്ച് എന്താ വിചാരിക്കുക അവരിതിനെ അംഗീകരിക്കില്ലാ എന്നൊക്കെയാണ് പറഞ്ഞത്. പിന്നെ ഞങ്ങൾ

തമ്മിലുള്ള പ്രായ വ്യത്യാസം കൊണ്ടുണ്ടാകാവുന്ന പ്രശ്നങ്ങളെന്നൊക്കെ പറഞ്ഞ് എനിക്ക് കുറേ ഉപദേശവും. എന്നെ ഇഷ്ടമല്ലെന്ന് മാത്രം അവൾ ഇതുവരെ പറഞ്ഞിട്ടില്ലാ. പക്ഷേ എന്നെ ശരിക്കും വേദനിപ്പിച്ചത് “ഇനിയീ വിഷയത്തെ കുറിച്ച് സംസാരിക്കാൻ താൽപ്പര്യമില്ലാന്ന്” പറഞ്ഞ് തിരിഞ്ഞു പോലും നോക്കാതെ അവൾ പോയതാണ്.

കുറേ നേരം ഞാനാ ആൽമര തറയിൽ നിറ മിഴികളോടെ ഇരുന്നു. ഇതിനിടയിൽ നിയാസും അമൃതും ഞാൻ അനൂനെ പ്രപ്പോസ് ചെയ്യാൻ പോയിട്ട് എന്തായെന്നറിയാനായി എന്നെ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു. അപ്പോഴത്തെ എന്റെ മരവിച്ച മാനസികാവസ്ഥയിൽ ഞാൻ അവരുടെ കോൾ എടുത്തില്ല. ഒരു വിധം ഞാനൊന്നു സാധാരണ നിലയിലായപ്പോൾ ഞാൻ ഡച്ച് പാലസിന്റെ പാർക്കിംഗിൽ നിന്ന് ബൈക്കെടുത്ത് നേരെ ഫോർട്ട് കൊച്ചി ബീച്ചിലേയ്ക്ക് പോയി. അവിടെ ആ നട്ടുച്ച നേരത്ത് ഞാൻ കടൽ തീരത്തിന്റെ ഓരത്തുള്ള പാറക്കെട്ടിൽ പോയിരുന്ന് കടലിലെ തിരകളെണ്ണി അങ്ങനെ ഇരുന്നു. കടലിലെ തിരകൾ കരയിലേയ്ക്ക് അടിച്ച് കയറുന്നത് പോലെ എന്റെ മനസ്സിനുള്ളിലെ വിഷമവും അലയടിച്ച് കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവളെന്നോട് പറഞ്ഞ വാക്കുകൾ എന്റെ ചെവിയിൽ വീണ്ടും വീണ്ടും ആവർത്തിച്ച് കേൾക്കുന്നത് പോലെ തോന്നിയപ്പോൾ ഞാൻ ചെവി പൊത്തി പിടിച്ച് തല കുമ്പിട്ടിരുന്ന് കുറേ നേരം കരഞ്ഞു. ഉച്ച സമയമായതിനാൽ അപ്പോഴാരും ബീച്ചിലുണ്ടായിരുന്നില്ല. കുറച്ച് നേരം കരഞ്ഞപ്പോൾ എന്റെ മനസ്സൊന്ന് ശാന്തമായി.

ഞാൻ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് ഡിസ്പ്ലേയിൽ നോക്കിയപ്പോൾ 58 മിസ്ഡ് കോൾസ് വന്ന് കിടപ്പുണ്ട്. വേറെ ആരാ എന്നെ അങ്ങനെ വിളിക്കുക? എന്റെ നൻപൻമാരായ നിയാസും അമൃതും തന്നെ. ഞാനപ്പോൾ തന്നെ നിയാസിനെ തിരിച്ചു വിളിച്ചു. ഒന്ന് രണ്ട് റിംഗ് കഴിഞ്ഞപ്പോൾ തന്നെ അവൻ ഫോണെടുത്തു.

നിയാസ്: എടാ മൈരേ നീയിതെവടായിരുന്നു? എത്ര നേരായിട്ട് നിന്നെ വിളിക്കാണെന്നറിയോ. എന്നിട്ട് പോയ കാര്യം എന്തായി. നീ പറഞ്ഞോ അവളോട്?

” അതൊക്കെ പറഞ്ഞെ ടാ”

നിയാസ്: എന്നിട്ട് അവളെന്താ പറഞ്ഞെ?

” ഞാൻ അവളേക്കാളും വയസ്സിന് ഇളയതാന്നും വീട്ടുകാർക്കും നാട്ടുകാർക്കുമൊന്നും എനിക്കവളോട് തോന്നിയ ഇഷ്ടത്തെ അംഗീകരിക്കാൻ പറ്റൂല്ലാന്ന് പറഞ്ഞവൾ പോയി” ഞാൻ വിതുമ്പി കൊണ്ട് അവനോട് പറഞ്ഞു.

നിയാസ്: നീ വിഷമിക്കല്ലേ ഡാ ആദി അവള് ഇപ്പോ നിന്റെ കൂടെ ഇല്ലേ?

” ഇല്ലാ, ഡാ അവൾ ബൈ പറഞ്ഞ് പോയി” ഞാൻ കരഞ്ഞു കൊണ്ട് പറഞ്ഞു.”

എന്റെ കരച്ചിൽ കേട്ട് ആകെ വല്ലാതായ നിയാസ് തൊട്ടടുത്ത് നിന്നിരുന്ന അമൃതിന് സംസാരിക്കാനായി ഫോൺ ലൗഡ് സ്പീക്കറിലിട്ടു. അതോടെ അമൃത് പറഞ്ഞു തുടങ്ങി.

അമൃത്: കരയല്ലേ ഡാ ആദി. നീ ആ കണ്ണ് തുടച്ചേ. നിന്നെ മനസ്സിലാക്കാൻ പറ്റാത്തവള് എങ്ങോട്ടെലും പോകട്ടെ മാൻ. നിനക്ക് ഞങ്ങളില്ലേ ഡാ .

നിയാസ്: ആദി, നീ ചോറ് കഴിച്ചിട്ടില്ലാലോ? നീ ആലുവയ്ക്ക് വാ നമ്മുക്ക് എവിടെന്നെങ്കിലും കഴിച്ചിട്ട് ഈ മൂഡ് മാറ്റാനായിട്ട് ഒരു ട്രിപ്പ് പോവ്വാ.

” ട്രിപ്പിന് പോകാൻ പറ്റിയ മൂഡിൽ അല്ലാടാ ഞാനിപ്പോ” ഞാനപ്പോഴത്തെ മാനസികാവസ്ഥയിൽ അവരോട് പറഞ്ഞു.

അമൃത്: നീ ആലുവയ്ക്ക് വാ ബാക്കിയൊക്കെ നമ്മുക്ക് സെറ്റ് ആക്കാം.

“ഉം” ഞാൻ അവൻ പറഞ്ഞതിന് ഒന്ന് മൂളുക മാത്രം ചെയ്തു.

നിയാസ്: അപ്പോ എല്ലാം പറഞ്ഞ പോലെ. ആലുവ എത്തുമ്പോ നീ വിളിയ്ക്ക്. അവനത് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

അവരോട് രണ്ടാളോടും കാര്യങ്ങളൊക്കെ സംസാരിച്ചപ്പോ തന്നെ മനസിന് ഒരാശ്വാസം കിട്ടിയത് പോലെ തോന്നിയപ്പോ പിന്നെ ഞാൻ ഒന്നും ആലോചിക്കാൻ നിൽക്കാതെ ബൈക്കുമെടുത്ത് ആലുവയ്ക്ക് വച്ച് പിടിച്ചു.

ആലുവയിലെത്തിയ ഞാൻ ഫോണെടുത്ത് നിയാസിനെ വിളിച്ചു. “എന്നോട് ഇഫ്താർ ഹോട്ടലിലേക്ക് വരാൻ പറഞ്ഞു അവൻ ഫോൺ കട്ടാക്കി” ഹോട്ടലിന്റെ മുൻപിലെത്തിയപ്പോ നിയാസും അമൃതും ഒരു റെഡ് കളർ ‘പജീറോ സ്പോർട്ടിൽ’ ചാരി നിൽപ്പുണ്ടായിരുന്നു. എന്നെ കണ്ടതോടെ അവൻമാർ ചിരിച്ചു കൊണ്ട് കൈ വീശി കാണിച്ചു. ഞാനവർ നിൽക്കുന്നതിനടുത്ത് ബൈക്ക് കൊണ്ട് വച്ചിട്ട് ചോദിച്ചു. “എടാ നിങ്ങള് കഴിച്ചില്ലേ ഇതുവരെ?”

” നീ വന്നിട്ട് ഒരുമിച്ച് കഴിക്കാമെന്ന് കരുതി” നിയാസ് എന്നെ നോക്കി പറഞ്ഞു.

“എടാ വേഗം കഴിക്കാം വിശന്നിട്ട് കണ്ണ് കാണാൻ മേല” അമൃത് എന്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.

“ആദി, നമ്മളീ മൊതലിലാട്ടോ ട്രിപ്പ് പോകുന്നെ” നിയാസ് പജീറോയിലോട്ട് ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.

ഞാനിപ്പോഴെ ആ വണ്ടിയിലേയ്ക്ക് ശരിക്കും ശ്രദ്ധിച്ചുള്ളൂ. മലപ്പുറം രജിസ്ട്രേഷനിലുള്ള വലിയ അലോയ് വീലുകളും മുൻപിൽ സ്നോർക്കിൾ പൈപ്പും മുൻപിലും വണ്ടിയുടെ മുകളിലും വേവ്വേറെ ലൈറ്റുകൾ ഘടിപ്പിച്ച നല്ല രസികൻ വണ്ടി. തികഞ്ഞ വണ്ടി ഭ്രാന്തനായ ഞാൻ ഈ വണ്ടിയിലാണ് ട്രിപ്പ് പോകുന്നതെന്ന് കേട്ട സന്തോഷത്തിൽ അവനോട് ചോദിച്ചു.

“ഇതാരുടെയാ ടാ ഈ മൊതല്?”

” ഇത് നമ്മുടെ കസിൻറയാ കക്ഷിയ്ക്ക് ഇതു പോലെ മൂന്നാലു വണ്ടിയുണ്ട്. ദുബായില് ബിസിനസ്സാണ് പുള്ളിയ്ക്ക്. ഞാനായിട്ട് നല്ല കമ്പനിയാ ഞാൻ രണ്ട് ദിവസത്തേയ്ക്ക് വണ്ടിയൊന്നു തരാമോന്ന് ചോദിച്ചപ്പോഴെയ്ക്കും പുള്ളി താക്കോലെടുത്ത് തന്നു.” നിയാസ് ചിരിച്ച് കൊണ്ട് പറഞ്ഞു.

“അപ്പോ എങ്ങനെയാ കഴിച്ചിറങ്ങീട്ട് ട്രിപ്പിന് പോകാൻ റെഡിയല്ലേ നീ? ” അമൃത് എന്റെ പുറത്ത് തട്ടീട്ട് ചോദിച്ചു.

” ഈ വണ്ടിയ്ക്കാ പോകുന്നതെന്ന് നേരത്തെ പറഞ്ഞെങ്കി ഞാനാദ്യമേ സമ്മതിച്ചേനെ” ഞാൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.

“ഉവ്വ ഫോണിൽ കൂടി മോങ്ങിയിട്ട് നീ എന്താ പറഞ്ഞെ? ട്രിപ് പോകാനുള്ള മൂഡിലാന്നോ? എനിക്കറിയായിരുന്നു ഈ വണ്ടി കണ്ടാ നീ ട്രിപ്പിന് വരാൻ സമ്മതിക്കൂന്ന്. അതുകൊണ്ടല്ലെ ഞാനും ഇവനും വെളിയത്ത് നാട് പോയി ഈ വണ്ടി എടുത്തോണ്ട് പോന്നെ” നിയാസ് എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

ഇനീം കഴിക്കാൻ കയറാതെ അവിടെ നിന്നാൽ അവൻമാർ അനൂന്റെ കാര്യമെന്തേലും ചോദിക്കും അതോടെ എന്റെ എല്ലാ മൂഡും പോകുമെന്ന് മനസ്സിലാക്കിയ ഞാൻ അവരെ രണ്ടിനേം “കഴിക്കാമെന്ന് പറഞ്ഞ് ” ഉന്തി തള്ളി ഹോട്ടലിൽ കയറ്റി ഒപ്പം ഞാനും കയറി.

ഹോട്ടലിൽ ബീഫ് ബിരിയാണി ഓർഡർ ചെയ്ത് അതിനായി

കാത്തിരിക്കുന്നതിനിടെ ഞങ്ങൾ ട്രിപ്പ് പോകാനുള്ള സ്ഥലങ്ങളെ കുറിച്ച് ആലോചിച്ചു കൊണ്ടിരുന്നു. ഒടുവിൽ രണ്ട് ദിവസം കൊണ്ട് പോയി വരാൻ പറ്റാവുന്ന വിധത്തിൽ ഇടുക്കി വഴി ഊട്ടിയ്ക്ക് പോയി തിരിച്ചു വരാമെന്ന് തീരുമാനിച്ചു. ട്രിപ്പിന്റെ മൊത്തത്തിലുള്ള രക്ഷാധികാരി ഞാൻ തന്നെ. പൈസ ഇറക്കുന്നത് ഞാനാണല്ലോ അപ്പോഴവൻമാർ എന്നെ തന്നെ പിടിച്ച് ടൂർ-ഇൻ ചാർജാക്കി. അച്ഛന് പ്ലാസ്റ്റിക്ക് ഐറ്റംസ് ഉണ്ടാക്കുന്ന ഒരു കമ്പനിയുണ്ട് പെരുമ്പാവൂര് ‘ജുപ്പീറ്റർ പ്ലാസ്റ്റിക്ക്സ്’ അതാണ് പേര്. അതിന്റെ ഡയറക്ടർമാരായിട്ടുള്ളത് അമ്മയും ഞാനുമൊക്കെ തന്നെയാണ്. അച്ഛൻ എന്തെങ്കിലും ബിസിനസ്സ് മീറ്റിംഗ് ഒക്കെ ഉണ്ടാകുമ്പോൾ കമ്പനിയിൽ ഇല്ലാതാകുമ്പോൾ കമ്പനിയുടെ മൊത്തം ചുമതലയും എനിക്കാകും. അതിനൊരു ശമ്പളമെന്ന നിലയ്ക്ക് അച്ഛൻ എല്ലാ മാസവും എന്റെ അക്കൗണ്ടിലേയ്ക്ക് അത്യാവശ്യം നല്ലൊരു തുക ഇട്ട് തരാറുണ്ട്. ഞാനാ പൈസ ഷെയേഴ്സിലൊക്കെ ഇട്ട് അത്യാവശ്യം തരക്കേടില്ലാത്ത രീതിയിൽ വരുമാനമുണ്ടാക്കുന്നുണ്ട്. അതൊക്കെ അറിയാവുന്ന എന്റെ ചങ്കുകൾ പിന്നെ എന്നെ എന്തിന്റേയെങ്കിലും തലപത്ത് ഇരുത്തിയില്ലെങ്കിലെ അത്ഭുതമുള്ളൂ ബാക്ക് 2 സ്റ്റോറി ……

അങ്ങനെ ഹോട്ടലിൽ നിന്ന് കഴിച്ചിറങ്ങിയ ഞങ്ങൾ നിയാസ് കൊണ്ട് വന്ന ‘റെഡ് ബീസ്റ്റെന്ന്’ ഗ്ലാസ്സിൽ സ്റ്റിക്കറൊട്ടിച്ച റെഡ് പജീറോയിൽ കയറി. ഞാൻ തന്നെയായിരുന്നു വണ്ടിയുടെ സാരഥി. എന്റെ ബൈക്കുമായി നിയാസ് സിറ്റി സെന്ററിലെ പാർക്കിംഗിലോട്ട് പോയി. അവിടെ ബൈക്ക് പാർക്ക് ചെയ്തിട്ട് അവിടെ വെയ്റ്റ് ചെയ്ത് നിൽക്കുന്ന അവനേയും കൊണ്ടു വേണം ഞങ്ങൾക്ക് യാത്ര തുടങ്ങാൻ. കാറിന്റെ മുന്നിലെ സീറ്റിൽ അമൃത് കയറിയിരുപുറപ്പിച്ചിട്ടുണ്ട്. മിക്കവാറും നിയാസ് വന്ന് കഴിഞ്ഞാൽ മുന്നിലെ സീറ്റിലിരിക്കണമെന്ന് പറഞ്ഞ് രണ്ടും കൂടെ അടിയാകും അതുറപ്പാണ്. ഞാനത് മനസ്സിൽ ഓർത്ത് കൊണ്ട് ചിരിച്ചു.

പറഞ്ഞ പോലെ അവൻ സിറ്റി സെന്ററിന്റെ മുൻപിൽ ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഞാൻ വണ്ടി നിർത്തിയതോടെ അവൻ പിറകിലെ ഡോറ് തുറന്ന് അകത്ത് കയറീട്ട് അമൃതിന്റെ തലക്കൊരു കിഴുക്ക് കൊടുത്തിട്ട് എന്നോട് വണ്ടിയെടുക്കാൻ പറഞ്ഞു. തലക്ക് കിഴക്ക് കൊണ്ടതിന്റെ ദേഷ്യത്തിൽ അമൃത് പിറകിലോട്ട് തിരിഞ്ഞിട്ട് നിയാസിന്റെ കൈയ്യിലൊരു അടി കൊടുത്തിട്ട്: “നിനക്കിത് എന്തിന്റെ കുത്തി കഴപ്പാഡെർക്കാ? വെറുതെ ഇരുന്ന മനുഷ്യന്റെ തലക്കിട്ട് ഇടിക്കുന്നതെന്തിനാ?” അമൃതൽപ്പം ദേഷ്യത്തിൽ പറഞ്ഞു.

” അത് പിന്നെ നിന്റെ ഈ പെട്ട തല കണ്ടാൽ ആർക്കായാലും ഒന്നങ്ങട് തരാൻ തോന്നൂ ന്നെ എന്താ ചെയ്യാ” നിയാസ് അമൃതിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

“ആര്ടയാടാ പെട്ട തല നിന്റെ വാപ്പ റഹ്മാനിക്കാന്റയല്ലേ?” അമൃത് തിരിച്ചടിച്ചു കൊണ്ട് പറഞ്ഞു.

അത് കേട്ട് കലി കയറിയ നിയാസ് അമൃതിന്റെ കഴുത്തിൽ പിറകിൽ നിന്ന് വട്ടം പിടിച്ചു കൊണ്ട് പറഞ്ഞു: “ഇനി വാപ്പാക്ക് വിളിക്കോ നീ?”

രണ്ടിന്റെയും ഈ ചെറിയ വഴക്ക് അവസാനം വലിയ അടിയാകുമെന്നറിയാവുന്ന ഞാൻ കാർ സൈസിലേയ്ക്ക് ചേർത്ത് നിറുത്തീട്ട് പറഞ്ഞു.

“ദേ അല്ലേൽ തന്നെ മനുഷ്യനിന്ന് ആകെ പ്രാന്ത് പിടിച്ചാ നടക്കണെ അതിനിടയ്ക്കാ നിങ്ങടെ രണ്ടിന്റേം കുത്തി കഴപ്പ്. മര്യാദയ്ക്ക് നിറുത്തിക്കോ മൈരുകളെ അല്ലേൽ ഞാൻ വണ്ടീന്ന് ഇറുങ്ങി പോവ്വുംന്ന്” പറഞ്ഞ് ഡോർ തുറക്കാൻ നോക്കീതോടെ നിയാസ്

അമൃതിനെ വിട്ട് ചാടി കയറി എന്റെ കൈയ്യിൽ പിടുത്തമിട്ടിട്ട് പറഞ്ഞു.

“മച്ചാനേ പിണങ്ങല്ലേ ഡാ. ഇനി ഞങ്ങള് മര്യാദയ്ക്കിരുന്നോളാം അല്ലേ ഡാ അമൃതു” അവൻ മുന്നിലിരിക്കുന്ന അമൃതിനെ നോക്കി പറഞ്ഞതോടെ അവനും എന്റെ കൈയ്യിൽ പിടുത്തമിട്ട് കൊണ്ട് “ഇനി പ്രശ്നമുണ്ടാക്കാതെ അടങ്ങിയിരുന്നോളാമെന്ന് പറഞ്ഞ് കൊണ്ട് എന്നോട് വണ്ടിയെടുക്കാൻ” പറഞ്ഞു.

രണ്ടു പേരും അടങ്ങിയിരുന്നതോടെ ഞാൻ കാറിലെ മ്യൂസിക്ക് സിസ്റ്റ്ത്തിൽ പെയർ ചെയ്തിട്ട എന്റെ ഫോണിൽ നല്ല തട്ട് പൊളിപ്പൻ ഡി.ജെ സോംഗ് സെലക്ട് ചെയ്ത് വണ്ടി സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തു.

കുറേ നേരം കാറിൽ ആരും ഒന്നും മിണ്ടിയില്ല. ഞാൻ കാർ അത്യാവശ്യം നല്ല സ്പീഡിൽ തന്നെ പായിച്ചു വിട്ടു. കാറിലെ മ്യൂസിക്ക് സിസ്റ്റത്തിൽ ഉയർന്ന ശബ്ദത്തിൽ കേൾക്കുന്ന പാട്ടിന്റെ താളത്തിൽ എല്ലാരും അങ്ങനെ ലയിച്ചിരുന്നു. കോതമംഗലം എത്തിയപ്പോൾ ഇനി എതെങ്കിലും ഹോട്ടലിൽ കയറി ചായ കുടിച്ചിട്ട് പോകാമെന്ന് നിയാസ് പറഞ്ഞതോടെ ഞാൻ അവിടെ കണ്ട ഹോട്ടലിനു മുൻപിൽ വണ്ടി നിർത്തി. അപ്പോൾ സമയം നാല് മണി കഴിഞ്ഞിരുന്നു.

ചായ കുടി കഴിഞ്ഞിറങ്ങിയ ശേഷം യാത്ര തുടങ്ങിയ ഞങ്ങൾ പിന്നെ നല്ല ട്രിപ്പ് മൂഡിലായിരുന്നു. വണ്ടിയിൽ നല്ല തട്ട് പൊളിപ്പൻ ഡി ജെ പാട്ടുകളിട്ട് പരസ്പ്പരം കളിയാക്കിയും ഓരോരോ സംസാരങ്ങളുമായി കാറിൽ എല്ലാവരും നല്ല ഉഷാറായിരുന്നു. അനൂനെ പ്രപ്പോസ് ചെയ്ത് അവളെന്നെ അവഗണിച്ചതിന്റെ വിഷമമെല്ലാം ഞാനാ ട്രിപ്പിംഗ് മൂഡിൽ പതിയെ മറന്നു തുടങ്ങി. അതിനെ പറ്റി പിന്നെ അവൻമാരെന്നോട് ചോദിക്കാഞ്ഞതും ഒരു തരത്തിൽ എനിക്കൊരാശ്വാസമായി.

മൂവാറ്റുപുഴ കഴിഞ്ഞതോടെ റോഡെല്ലാം ഹെയർപിൻ ബെൻഡുകളും കുത്തനെയുള്ള കയറ്റങ്ങളുമൊക്കെ വന്ന് തുടങ്ങി. അതെല്ലാം ഒരു തികഞ്ഞ അഭ്യാസിയെ പോലെ ഞാൻ സ്റ്റിയറിംഗ് കൊണ്ട് വീശിയെടുത്തു. വളവുകളിൽ സീറ്റിലിരുന്ന് ആടിയുലഞ്ഞിരുന്ന നിയാസും അമൃതും ” ഒന്ന് പതിയെ വീശിയെടുക്ക് മൈരേ ബാക്കിയുള്ളോരിപ്പോ ഒരു പരുവമാകാറായീന്ന്” പറഞ്ഞ് കൊണ്ടിരിക്കുന്നുണ്ടായിരുന്നു. “വേണേൽ മര്യാദയ്ക്ക് സീറ്റ് ബെൽറ്റിട്ടിരിക്കാൻ” പറഞ്ഞ് ഞാൻ വീണ്ടും ഡ്രൈവിംഗിൽ ശ്രദ്ധിക്കാൻ തുടങ്ങി. അതോടെ അമൃതും നിയാസും സീറ്റ് ബെൽറ്റ് വലിച്ചിട്ട് കാറിലെ ഹാൻഡ് റസ്റ്റിൽ അള്ളി പിടിച്ചിരിക്കാൻ തുടങ്ങി. സമയം സന്ധ്യയായതോടെ ഞാൻ കാറിന്റെ ഹെഡ് ലൈറ്റും മുകളിലും മുന്നിലുമൊക്കെ ഘടിപ്പിച്ചിട്ടുള്ള ലൈറ്റുകളെല്ലാം ഓണാക്കി. ചെറിയ രീതിയിൽ കോഡ മഞ്ഞ് ഇറങ്ങി തുടങ്ങീട്ടുണ്ട് അതിനാൽ റോഡിലെ കാഴ്ചകളെല്ലാം അൽപ്പം മങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ഹെഡ് ലൈറ്റുകളിൽ നിന്നുള്ള കുത്തിയടിക്കുന്ന പ്രകാശം മൂലം റോഡിലെ കാഴ്ചകളെല്ലാം ഞങ്ങൾക്ക് സുഗമമായി കാണാൻ സാധിക്കുന്നുണ്ടായിരുന്നു. വണ്ടിയിലെ ഗ്ലാസ് താഴ്ന്ന് കിടന്നതിനാൽ കാറ്റടിച്ച് തണുപ്പ് കേറി തുടങ്ങിയതോടെ ഞങ്ങൾ ഗ്ലാസ്സ് ഉയർത്തിയിട്ടാണ് പിന്നെ യാത്ര ചെയ്തത്.

നിയാസിന്റെ കസിന്റെ ഈ ‘റെഡ് ബീസ്റ്റ്’ ശരിക്കുമൊരു ഓഫ് റോഡറാണ് ആ വിധത്തിലാണ് അതിന്റെ ലൈറ്റുകളും, വീലുകളും ടയറുകളും

സസ്പ്പെൻഷനുമെല്ലാം നിയാസിന്റെ കസിൻ ട്യൂൺ ചെയ്തിരിക്കുന്നത്. ഹൈ റേഞ്ച് ഏരിയയിൽ സാധാരണ വണ്ടിയിലാണ് ഞങ്ങൾ പോയിരുന്നതെങ്കിൽ ഈ നേരം കൊണ്ട് ഒരു പരുവമായേനെ. ഈ വണ്ടിയിലായത് കൊണ്ട് ഞങ്ങൾക്കാവിധത്തിലുള്ള ക്ഷീണം ഒന്നും തന്നെ തോന്നിയില്ല. അങ്ങനെ ഒരു 7.30 ആയപ്പോൾ ഞങ്ങൾ കട്ടപ്പന ടൗണിലെത്തി. അത്യാവശ്യം നല്ല രീതിയിലുള്ള തിരക്ക് റോഡിലുണ്ടായിരുന്നു. നാളെ ഞായറാഴ്ച ആണല്ലോ. വെക്കേഷൻ ആഘോഷിക്കാൻ എത്തിയ ഫാമിലീസും പിള്ളേർ സെറ്റുമെല്ലാം വന്നിരിക്കുന്ന വണ്ടികളുടെ നീണ്ട നിര തന്നെയാണ് റോഡിൽ.

റോഡിലെ തിരക്ക് കണ്ടതോടെ ഞാൻ അവരോട് രണ്ടു പേരോടുമായി പറഞ്ഞു. “മൂന്നാറ് വഴി പോകാന്ന് പറഞ്ഞപ്പോ സ്റ്റേ ചെയ്യണ കാര്യം മാത്രം ആലോചിച്ചില്ലാ നമ്മൾ ഇനി റിസോർട്ട്കളിലേയ്ക്ക് റൂമും അന്വേഷിച്ച് ചെന്നിട്ടൊന്നും ഒരു കാര്യോമില്ല ദേ തിരക്കു കണ്ടില്ലേ?”

“അതോർത്ത് ടെൻഷനാവണ്ട മാൻ റൂമൊക്കെ നമ്മള് നേരത്തെ വിളിച്ച് പറഞ്ഞ് സെറ്റാക്കിയിട്ടുണ്ട്” പിറകിലെ സീറ്റിലിരുന്ന നിയാസ് ഫോണിൽ നിന്ന് മുഖമുയർത്താതെ പറഞ്ഞു.

“അതെപ്പോ?” ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

നീ ആലുവക്ക് വരുന്നതിന് മുൻപേ ഞാൻ വിനോദേട്ടന് വിളിച്ച് പറഞ്ഞു. പുളളീടെ മുതലാളീടെ ഒരു റിസോർട്ട് മൂന്നാറിലുണ്ട് ‘ഗ്രീൻ ഹെവൻ’ അവിടെയ്ക്ക് പുള്ളി വിളിച്ച് പറഞ്ഞിട്ടുണ്ട്.

” നിയാസെ നീ സൂപ്പറാ ഡാ” ഞാൻ പിറകിലേക്ക് തിരിഞ്ഞ് അവന്റെ കൈയ്യിൽ പിടിച്ച് കുലുക്കി കൊണ്ട് പറഞ്ഞു.

ഡ്രൈവിംഗിനിടയിൽ കാറിലെ മ്യൂസിക്ക് സിസ്റ്റത്തിൽ പെയർ ചെയ്തിട്ട എന്റെ ഫോൺ റിംഗ് ചെയ്തു. മ്യൂസിക്ക് സിസ്റ്റത്തിലെ ഡിസ്പ്ലേയിലേയ്ക്ക് നോക്കിയപ്പോൾ അമ്മയാണ് വിളിക്കുന്നത്. ഞാൻ സ്റ്റിംയറിംഗിലെ ബട്ടണ്ണിലമർത്തി കോൾ എടുത്ത പാടേ

അമ്മ: നീ ഇതെവിടെയാ ആദി? അനൂനോട് ചോദിച്ചപ്പോ അവളെ വീട്ടിലാക്കി കൊടുത്തിട്ട് നീ എവിടേക്കോ അത്യാവശ്യമായിട്ട് പോയീന്നാണല്ലോ പറഞ്ഞെ?

“അമ്മ, അത് ഞാൻ നിയാസിന്റെയും അമൃതിന്റേം കൂടെ ഒന്ന് കറങ്ങാനാറിങ്ങീതാ ഞങ്ങള് തിങ്കളാഴ്ച തിരിച്ച് വരാം”

അമ്മ: എന്താടാ പെട്ടെന്നൊരു ടൂറ്? തിങ്കളാഴ്ച തിരിച്ച് വരാൻ പാകത്തിലെങ്ങോട്ടേയ്ക്കാ നിങ്ങള് പോണെ?

“മൂന്നാറ് വഴി പോയി ഊട്ടിയിലൊക്കെ ഒന്ന് കണ്ട് പോരാനാ പ്ലാൻ ചെയ്തിരിക്കുന്നെ”

അമ്മ: നിങ്ങളെങ്ങനെയാ പോയത് ബൈക്കിലാണോ കാറിലാണോ?

” നിയാസിന്റെ കസിന്റെ കാറിനാ പോകുന്നത് അമ്മാ. അച്ഛൻ ചോദിച്ചാ ഒന്ന് പറഞ്ഞേക്കണെ അമ്മാ”

അമ്മ: അച്ഛൻ വന്നിട്ടില്ലെ ഡാ ഇന്ന് വരാനല്പം വൈകുമെന്നാ പറഞ്ഞെ. അച്ഛനോട് ഞാൻ പറഞ്ഞോളാം.

അപ്പോ ശരി ഡാ സൂക്ഷിച്ച് പോണെ.

തിരിച്ച് വീട്ടിൽ ചെല്ലുമ്പോ പറയാതെ പോയതിന് അച്ഛന്റെ കയ്യീന്ന് വഴക്ക് കേൾക്കാം. എന്നാലും ഇന്നുണ്ടായ സംഭവം മറക്കാൻ ഈ യാത്ര എനിക്ക് ഒരു പാട് സഹായകമാകും അതുറപ്പാ. അമ്മ ഫോൺ വച്ച് കഴിഞ്ഞപ്പോൾ ഞാൻ മനസ്സിലോർത്തു.

കുറേ നേരമായിട്ട് അമൃതിന്റെ സംസാരമൊന്നും കാറിൽ കേൾക്കാതായപ്പോൾ അവനെ നോക്കിയപ്പോൾ കക്ഷി സീറ്റിൽ ചാരി കിടന്നുറങ്ങുന്നുണ്ട്. “ഇപ്പോ വിളിക്കണ്ട റിസോർട്ടിലെത്തീട്ടൊരു പണി കൊടുക്കാംന്ന്” നിയാസ് എന്നോട് പറഞ്ഞത് കാരണം ഞാനവനെ വിളിക്കാൻ പോയില്ല.

അങ്ങനെ രാത്രി 10 മണിയോടു കൂടി ഞങ്ങൾ മൂന്നാറിലെ ഗ്രീൻ ഹെവൻ റിസോർട്ടിലെത്തി. റിസോർട്ട് 5 സ്റ്റാർ ഫെസിലിറ്റിയിലുള്ളതാണ്. അവിടെ പാർക്കിംഗിൽ വണ്ടിയിട്ട് മാറിയിടാനുള്ള ഡ്രസ്സ് വരുന്ന വഴിയിൽ നിന്ന് വാങ്ങിയതും എടുത്ത് ഞാനും നിയാസും പുറത്തിറങ്ങി. അമൃത് ഇപ്പോഴും വണ്ടിയ്ക്കുള്ളിൽ കിടന്ന് ഉറക്കത്തിലാണ്. ഞങ്ങൾ പുറത്തിറങ്ങിയ ഉടനെ അൽപ്പം മാറി നിന്ന് അവന്റെ ഫോണിലേയ്ക്ക് വിളിച്ചു. ഉറക്കത്തിൽ ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് ഞെട്ടിയെഴുന്നേറ്റ അമൃത് കാറിൽ ഞങ്ങളെ രണ്ടു പേരെയും കാണാതെ ചാടി കാറിൽ നിന്നിറങ്ങി ചുറ്റും നോക്കി എന്നേം നിയാസിനെയും മാറി മാറി വിളിക്കാൻ തുടങ്ങി. ഞങ്ങൾ രണ്ടാളും പമ്മി അവന്റെ പിറകെ ചെന്ന് നിന്ന് “ടോ” ന്ന് ശബ്ദമുണ്ടാക്കി ഉറക്കെ ചിരിച്ചതോടെ അവൻ ഞെട്ടി തിരിഞ്ഞു. പെട്ടെന്ന് ഞെട്ടിയതിന്റെ ചമ്മലിൽ അവൻ ഞങ്ങൾ രണ്ടിനേം കഴുത്തിൽ ചുറ്റി പിടിച്ച് “നിനക്കൊക്കെ എന്തിന്റ കുത്തി കഴപ്പാടാ” ന്ന് പറഞ്ഞ് കൊണ്ട് റിസോർട്ടിന്റെ റിസപ്ഷനിലേയ്ക്ക് നടന്നു. അവിടെ എത്തിയ പാടേ അവൻ ഞങ്ങളുടെ രണ്ടാളുടെയും കഴുത്തിൽ നിന്നുള്ള പിടി വിട്ടു. നിയാസ് ചെന്ന് വിനോദിന്റെ പേര് പറഞ്ഞതോടെ അവിടെ ഇരുന്നിരുന്ന റിസപ്ഷനിസ്റ്റ് ഞങ്ങൾക്കുള്ള റൂമിന്റെ കീ എടുത്ത് തന്നു.

റൂം തുറന്ന് അകത്ത് കേറിയ ഞങ്ങൾ മൂന്നാളും ഡബിൾ കോട്ട് കട്ടിലിൽ കേറി ഒറ്റ കിടപ്പ്. ക്ഷീണം കാരണം ഭക്ഷണം പോലും കഴിക്കാതെ ഞങ്ങൾ ഉറങ്ങി. പിറ്റേന്ന് രാവിലെയാണ് ഞങ്ങൾ എഴുന്നേറ്റത്.

പിറ്റേന്ന് രാവിലെ എന്നെയും അമൃതിനെയും വിളിച്ചുണർത്തിയത് നിയാസാണ്. രാത്രിയിൽ നല്ല തണുപ്പായിരുന്നത് കൊണ്ട് കട്ടിലിലുണ്ടായിരുന്ന വലിയ കമ്പിളി പുതപ്പെടുത്ത് പുതച്ചാണ് ഞങ്ങൾ മൂന്ന് പേരും ഉറങ്ങിയത്. എഴുന്നേറ്റ് ഫോണെടുത്ത് നോക്കിയപ്പോൾ സമയം 7 മണി കഴിഞ്ഞിരുന്നു. വരുന്ന വഴിയിൽ ഞങ്ങൾ ടൂത്ത്ബ്രഷും, ടൂത്ത് പേസ്റ്റും, തോർത്തുമെല്ലാം വാങ്ങിയിരുന്നത് കൊണ്ട് കുളിയും പല്ലുതേപ്പുമെല്ലാം തടസ്സം കൂടാതെ നടന്നു. കുളിച്ച് ഡ്രസ്സ് മാറി പുറത്ത് പോയി ഭക്ഷണം കഴിക്കാനിറങ്ങാൻ നിന്നപ്പോൾ ഞാൻ ഫോണിലെ നെറ്റ് കണക്ഷൻ ഓണാക്കി നോക്കിയപ്പോൾ വാട്സ് അപ്പിൽ കുറേ മെസ്സേജുകൾ വന്ന് കിടപ്പുണ്ടായിരുന്നു. അതിൽ രാവിലെ തന്നെ എനിക്ക് ഗുഡ് മോർണിംഗ് വിഷ് ചെയ്ത് അനു മെസ്സേജ് ചെയ്തിട്ടുണ്ടായിരുന്നു. കൂടെ ഒരു വോയിസ് മെസ്സേജും അത് ആദ്യം ഓപ്പൺ ചെയേണ്ടന്നാണ് ഞാൻ വിചാരിച്ചത് പിന്നെ അവൾ എന്താണ് പറയുന്നതെന്ന് കേൾക്കാലോന്ന് കരുതി ഞാൻ അത് ഓപ്പൺ ചെയ്തു.

“ആദി … ഐ ആം റിയലി സോറി ഫോർ യെസ്റ്റ്ർഡേസ് ഇൻസിഡന്റ്. ഇന്നലെ ഞാൻ നിന്നോട് വളരെ ഹാർഷായിട്ടാണ് പെരുമാറിയത്. നിനക്കത് എങ്ങനെ ഫീൽ ആകുമെന്ന് പോലും ഞാനപ്പോ ആലോചിച്ചില്ലാ ഡാ. എന്നെ നിന്റെ ആ പഴയ ഫ്രണ്ടായി കണ്ട് എന്നോട് ക്ഷമിച്ചൂടെ ആദി. …. എന്ന് പറഞ്ഞാണ് അവൾ വോയിസ് മെസ്സേജ് അവസാനിപ്പിക്കുന്നത്.

അവളുടെ വോയിസ് മെസ്സേജ് കേട്ട് കോപം ഇരച്ച് കയറിയ ഞാൻ ഫോണെടുത്ത് കട്ടിലിലേക്ക് ഒറ്റയേറ്. അത് കണ്ട് നിയാസും അമൃതും ഒരുമിച്ചു ചോദിച്ചു.

“എന്ത് പറ്റിയെട്ടാ ആദി? നീ എന്തിനാ ഫോണെടുത്തെറിഞ്ഞെ?”

“ഇന്നലെ എന്നോട് പറഞ്ഞതിനും ചെയ്തതിനുമൊക്കെ അവൾ എനിക്ക് സോറി പറഞ്ഞ് വോയിസ് മെസ്സേജ് അയച്ചേക്കുന്നു. ആർക്ക് വേണം അവൾടെ അമ്മേടെ ഒരു സോറി” ഞാൻ പല്ല് ഞെരിച്ചു കൊണ്ടാണ് അവർ ചോദിച്ചതിനുള്ള മറുപടി പറഞ്ഞത്.

“നീ ഒന്നടങ്ങ് ആദി.അവളെന്താ പറഞ്ഞതെന്ന് കേൾക്കട്ടെ ഞങ്ങളെ”ന്ന് പറഞ്ഞ് ഞാൻ ബെഡിലേയ്ക്ക് വലിച്ചെറിഞ്ഞ ഫോണെടുത്ത് നിയാസും അമൃതും അനു എനിക്കയച്ച വോയിസ് മെസ്സേജ് കേട്ടിട്ട് അവർ പരസ്പ്പരം മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചിട്ട് നിയാസ് എന്റെ അടുത്തേക്ക് നടന്ന് വന്നിട്ട് പറഞ്ഞു.

“മോനെ ആദി, നീ കുറിച്ചിട്ടോ അവള് നിനക്കുള്ളതാടാ. അല്ലായിരുന്നെങ്കി അവള് നിനക്ക് പിറ്റേന്ന് തന്നെ ഇങ്ങനെ സോറി പറഞ്ഞ് മെസ്സേജ് അയക്കില്ലായിരുന്നു.”

അവൻ പറഞ്ഞത് കേട്ട് എന്റെ ഉണ്ടായിരുന്ന ദേഷ്യം ഇരട്ടിയാവുകയാണ് ചെയ്തത്. റൂമിൽ എന്റെ അടുത്ത് കിടന്നിരുന്ന കസേര ഞാൻ കാല് വച്ച് തട്ടി തെറുപ്പിച്ചിട്ട് ഞാൻ നിയാസിനോട് പൊട്ടി തെറിച്ച പോലെ പറഞ്ഞു. “ഒന്ന് പോ മൈരേ നാട്ടുകാരും വീട്ടുകാരുമൊക്കെ എന്ത് പറയുമെന്ന് നോക്കിയിരിക്കുന്നവളൊക്കെ എവിടേക്കെലും പോകട്ടെ ഇനി എനിക്കൊന്നും വേണ്ട അവളെ” ഞാൻ തറപ്പിച്ചു പറഞ്ഞു.

അത്രയും നേരം മിണ്ടാതിരുന്ന അമൃത് ഞങ്ങളോട് രണ്ടു പേരോടും ദേഷ്യത്തിൽ അലറി . “രണ്ടു പേരും ഈ കൊണച്ച സംസാരം മര്യാദയ്ക്ക് നിർത്തിക്കോ അല്ലേൽ ഞാൻ രണ്ടിനേം കാലേ വാരി നിലത്തടിക്കും പറഞ്ഞില്ലാന്ന് വേണ്ട” ഞങ്ങളുടെ കൂട്ടത്തിൽ മുൻ ശുണ്ഠി ക്കാരൻ അമൃത് ആണ്. കക്ഷിയ്ക്ക് ദേഷ്യം വന്നാൽ അവനെ പിന്നെ പിടിച്ചാൽ കിട്ടില്ല. അതറിയാവുന്ന ഞാനും നിയാനും അതോടെ സംസാരം നിർത്തി റൂമിന് പുറത്തിറങ്ങി. അതോടെ അമൃത് റൂം പൂട്ടി കൊണ്ട് മുന്നിൽ നടന്നു. അവന്റെയൊപ്പം നടക്കാനായി ഞാനും നിയാസും ഓടി അവന്റെ ഇടതും വലതുമായി നടന്നു. റിസോർട്ടിലെ റിസപ്ഷന്റെ മുന്നിലെത്തിയപ്പോ നിയാസ് ” റൂം വെക്കേറ്റ് ചെയ്യാണ് ബിൽ എടുത്തോന്ന്” പറഞ്ഞതോടെ അവർ അവന്റെ കൈയ്യിൽ ബിൽ കൊടുത്തു. ഞാൻ അവന്റെ കൈയ്യിൽ ഏൽപ്പിച്ചിരുന്ന പൈസയിൽ നിന്നെടുത്ത് കൊടുത്തിട്ട് അവൻ പാർക്കിംഗിൽ അവനെ കാത്ത് നിന്നിരുന്ന ഞങ്ങളുടെ അടുത്തെത്തി.

എന്റെ കൈയ്യിലിരുന്ന വണ്ടിയുടെ താക്കോൽ വാങ്ങിയ അമൃതാണ് അവിടെ നിന്ന് വണ്ടിയെടുത്തത്. ഞാൻ മുന്നിലെ സീറ്റിലും നിയാസ് പിറകിലെ സീറ്റിലുമായിട്ടാണ് ഇരുന്നത്. ഡ്രൈവിംഗിനിടെ അമൃത് “ഏത് റെസ്റ്റോറന്റിലാ പോവേണ്ടതെന്ന്” ഞങ്ങളോട് രണ്ടു പേരോടുമായി ചോദിച്ചു.

“ശരവണ ഭവനിൽ പോയി കഴിച്ചാൽ പോരെയെന്ന്?” നിയാസ് ഞങ്ങളോട് രണ്ടു പേരോടുമായി ചോദിച്ചു. അവന് മൂന്നാറിൽ ഒട്ടുമിക്ക സ്ഥലങ്ങളും അറിയാവുന്നത് കാരണം അവൻ പറഞ്ഞ റെസ്റ്റോറന്റിലേയ്ക്ക് തന്നെ പോകാമെന്ന് ഞങ്ങൾ പറഞ്ഞതോടെ അമൃത് അവനോട് വഴി പറഞ്ഞ് തരാൻ പറഞ്ഞ് വണ്ടി മുന്നോട്ടെടുത്തു. നിയാസ് പറഞ്ഞ വഴിയിലൂടെ വണ്ടിയോടിച്ച് 10 മിനിറ്റിനുള്ളിൽ ഞങ്ങൾ റെസ്റ്റോറന്റിൽ എത്തി. അവിടെ മസാല ദോശ

ഓർഡർ ചെയ്ത് കാത്തിരുന്ന സമയത്ത് അമൃത് എന്നെ നോക്കി ചിരിച്ചിട്ട് ചോദിച്ചു: “നിന്റെ ദേഷ്യമൊക്കെ മാറിയായിരുന്നോ ഡാ ആദി?”

“അത് പിന്നെ ഇന്നലെ എന്നോട് അങ്ങനെയൊക്കെ ചെയ്ത് പോയിട്ട് ഇന്ന് രാവിലെ അവള് സോറി പറഞ്ഞ് മെസ്സേജ് അയച്ചത് കണ്ടാ ആർക്കായാലും ദേഷ്യം വരില്ലേ? ” ഞാൻ ചെറുതായി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.

“എടാ ആദി ഈ പെൺ പിള്ളേരങ്ങിനെയാ ഒറ്റയടിക്ക് അവര് ഉള്ളിന്റെയുള്ളിൽ ഇഷ്ടമാണേലും സമ്മതിച്ച് തരില്ലാ ഡാ. നീ എന്റെ കാര്യം തന്നെ നോക്ക് ഞാനവളുടെ പിറകെ എത്ര നാള് നടന്നിട്ടാ അവളൊന്ന് വളഞ്ഞേന്ന് അറിയോ?” നിയാസ് ഗൗരവത്തിലെന്നോട് പറഞ്ഞു.

“അതൊക്കെ ശരിയായിരിക്കും. ഇനി ഞാനെന്തെയാലും അവളോട് പിറകെ നടന്ന് ഇഷ്ടമാണെന്ന് പറയാനൊന്നും പോണില്ല. എനിക്കുമുണ്ട് നാണോം മാനോം ഒക്കെ” ഞാനൽപ്പം ഗമയിൽ പറഞ്ഞു.

” ഇങ്ങനൊരു പൊട്ടൻ… മോൻ ഇങ്ങനെ മസില് പിടിച്ച് നടക്കുമ്പോഴെയ്ക്കും അവളെ ഏതേലും കോന്തന്റെ തലേല് കെട്ടി വച്ചിട്ടുണ്ടാവും അവളുടെ വീട്ടുകാര്. അവൾക്ക് കല്യാണാലോചനകള് വരുന്നുണ്ടെന്നല്ലെ അവള് നിന്നോട് പറഞ്ഞെ? അപ്പോ പൂർത്തിയായിട്ട്ണ്ട് കാര്യങ്ങള്.” അമൃത് എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു.

“പിന്നെ ഞാനെന്താ വേണ്ടേ?” അമൃത് പറഞ്ഞത് കേട്ടതോടെ ഞാനാകെ അസ്വസ്ഥനായി കൊണ്ട് പറഞ്ഞു.

“എടാ … നിന്നോട് ചെയ്തതിന് നീ ഒരു നാലഞ്ച് ദിവസം വേണേൽ അവളെ അവോയ്ഡ് ചെയ്തോ. മെസ്സേജിനോ കോളിനോ റിപ്ലൈ കൊടുക്കണ്ട. പക്ഷേ അവളായിട്ട് നിന്നെ കാണണമെന്ന് പറഞ്ഞാൽ നീ അത് തള്ളി കളയരുതെന്നാണ് എന്റെ അഭിപ്രായം. എനിക്ക് മനസ്സിലായ കാര്യം എന്താന്ന് വെച്ചാൽ അവൾക്ക് നിന്നോടിപ്പോഴും ഒരിതുണ്ട് അല്ലേൽ അവളിന്ന് നിനക്ക് ആ സോറി പറഞ്ഞ് മെസ്സേജ് അയക്കില്ലായിരുന്നു.” നിയാസ് പറഞ്ഞ് നിറുത്തി.

നിയാസ് പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോൾ അത് ശരിയാണെന്ന് എനിക്കും തോന്നി. “ശരിയാണ് എന്നോട് എന്തോ ഒരിഷ്ടം അവൾക്കിപ്പോഴും ഉണ്ട് . അല്ലേൽ അവളങ്ങനെ സോറി പറഞ്ഞ് മെസ്സേജ് അയക്കില്ലായിരുന്നെന്ന കാര്യം അവളോട് എനിക്ക് തോന്നിയ ദേഷ്യത്തെ അലിയിച്ച് കളഞ്ഞു. കൂടാതെ അവളോടുള്ള എന്റെ ഇഷ്ടം കുറച്ച് കൂടിയെന്നും പറയാം. പക്ഷേ അവളെനിക്ക് അയച്ച മെസ്സേജിന് മറുപടി പറയാൻ മാത്രം എന്റെ ഉള്ളിലെ ഈഗോ എന്നെ സമ്മതിച്ചില്ലാ. നിയാസ് പറഞ്ഞത് പോലെ എന്നോട് ചെയ്തതിനുള്ള ശിക്ഷയെന്ന നിലയ്ക്ക് കുറച്ച് ദിവസം അവളെ അവഗണിച്ചൊന്ന് നോക്കാം. എന്നോട് ശരിക്കും ഇഷ്ടമുണ്ടെങ്കിൽ അവൾ എന്നെ തേടി പിടിച്ച് വരട്ടെയെന്ന് തന്നെ എന്റെ മനസ്സ് എന്നെ കൊണ്ട് തീരുമാനമെടുപ്പിച്ചു.

പക്ഷേ ഞാനവളെ അവോയ്ഡ് ചെയ്ത് നടന്നത് ആകെ എട്ടോ ഒമ്പതോ ദിവസങ്ങൾ മാത്രമാണ്. അതിനുള്ളിൽ കാര്യങ്ങളെല്ലം എനിക്കനുമൂലമായി

അതെങ്ങനെയാണെന്ന് ഞാൻ ഉടനെപറയാം.

ഞങ്ങൾ ഓർഡർ ചെയ്ത മസാല ദോശ കിട്ടിയതോടെ ഞങ്ങൾ മൂന്നാളും നല്ലവണ്ണം കഴിച്ചു. ഇന്നലെ രാത്രി ഒന്നും കഴിക്കാതെയാണല്ലോ കിടന്നത് അതിന്റെ കുറവ് കൂടി തീർത്ത് കഴിച്ചിട്ടാണ് ഞങ്ങൾ റെസ്റ്റോറന്റിൽ നിന്നിറങ്ങിയത്. ഇനി മൂന്നാറിലെ മാട്ടുപെട്ടി ഡാം, തേയില തോട്ടം, ടീ ഫാക്ടറി അങ്ങനെ കുറച്ച് സ്ഥലങ്ങളൊക്കെ കണ്ടിട്ട് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് ഒരു മൂന്ന് മണിയോടെ ഊട്ടിയ്ക്ക് തിരിക്കാൻ പ്ലാൻ ചെയ്ത് കൊണ്ടാണ് ഞങ്ങൾ റെസ്റ്റോറന്റിൽ നിന്നിറങ്ങിയത്.

കാറിന്റെ അടുത്തേക്ക് നടക്കുമ്പോൾ കുറച്ച് പിള്ളേർ സെറ്റ് ഞങ്ങളുടെ ‘റെഡ് ബീസ്റ്റ്’ പജീറോയുടെ മുന്നിൽ ചാരി നിന്ന് കൊണ്ട് ഫോട്ടോയെടുക്കുന്നത് കുറച്ചകലെ നിന്ന് ഞങ്ങൾ കണ്ടു. വണ്ടിയുടെ രൂപഭംഗിയിൽ വീണു പോയ പിള്ളേരെല്ലാം വണ്ടിയുടെ പിക്ചറും മുന്നിൽ നിന്നും പിറകിൽ നിന്നുമെല്ലും എടുക്കുന്നുണ്ടായിരുന്നു. അവർ പെട്ടെന്നൊന്നും മാറുന്ന ലക്ഷണം കാണാതായപ്പോൾ നിയാസ് അമൃതിന്റെ കൈയ്യിൽ നിന്ന് കീ ലെസ്സ് എൻട്രി റിമോട്ടോടു കൂടിയ താക്കോൽ വാങ്ങിയിട്ട് അതിൽ ബട്ടണമർത്തി കൊണ്ട് ഡോർ ഓപ്പൺ ആയ കീ..കീ എന്നുള്ള സൈറൺ സൗണ്ട് കേട്ട് ഇൻഡിക്കേറ്റർ മിന്നിയതോടെ ഫോട്ടെ യെടുത്തിരുന്നവരെല്ലാം അതൊക്കെ നിറുത്തി വണ്ടിയുടെ അടുത്തേക്ക് നടന്ന് വരുന്ന ഞങ്ങൾ മൂന്നുപേരെയും തുറിച്ച് നോക്കി നിൽക്കാൻ തുടങ്ങി അവരെ നോക്കി ചിരിച്ചിട്ട് ഞങ്ങൾ മൂന്നാളും വണ്ടിയിൽ കയറി. നിയാസായിരുന്നു അപ്പോൾ വണ്ടിയുടെ സാരഥി.

ആദ്യം ഞങ്ങൾ പോയത് മാട്ടുപെട്ടി ഡാം പരിസരത്തേയ്ക്കാണ്. അവിടെ എത്തിയ ഞങ്ങൾ ബോട്ടിംഗ് നടത്താമെന്ന് കരുതി ഡാം പരിസരത്തേയ്ക്ക് പോയെങ്കിലും ഞായറാഴ്ചയായതിനാൽ അനിയന്ത്രിതമാംവണം തിരക്ക് കണ്ടതോടെ ആ നീക്കം ഉപേക്ഷിച്ച് ഞങ്ങൾ അവിടെ വെറുതെ ചുറ്റിയടിച്ച് നടന്ന് സ്ഥലങ്ങൾ കാണാനും ഒരുമിച്ച് നിന്ന് ഫോട്ടോയൊക്കെ എടുത്തു. ചെറിയ വെയിൽ ഉണ്ടെങ്കിലും അത് തണുപ്പുമായി കൂടി കലരുമ്പോൾ ഒരു പ്രത്യേക സുഖമുളള കാലവസ്ഥയായിരുന്നു അന്ന് ഉണ്ടായിരുന്നത്. ശേഷം ഞങ്ങൾ ബോട്ടാണിക്കൽ ഗാർഡനിൽ പോയി അവിടെയും ചുറ്റികറങ്ങി നടന്ന ശേഷം ഹിൽ സ്റ്റേഷനിലേയ്ക്ക് പോയി അപ്പോൾ സമയം ഉച്ചയ്ക്ക് 2 കഴിഞ്ഞിരുന്നു. അവിടെയും കുറച്ച് സമയം ചുറ്റി നടന്ന് സ്ഥലങ്ങൾ കണ്ട ശേഷം ഇനി ഭക്ഷണം കഴിച്ച് ഊട്ടിയ്ക്ക് തിരിയ്ക്കാമെന്നുറപ്പിച്ച ഞങ്ങൾ തിരിച്ച് മൂന്നാർ ടൗണ്ണിലേയ്ക്കു പോയി അവിടെ തിരക്ക് കുറവ് കണ്ട ഒരു റെസ്റ്റോറന്റിൽ കയറി ഫ്രൈഡ് റൈസ് കഴിച്ചിറങ്ങിയ ഞങ്ങൾ ഒരു മൂന്നരയോടു കൂടി ഊട്ടിയ്ക്കു തിരിച്ചു. ഊട്ടിയിലേയ്ക്കു പോയപ്പോൾ ഞാൻ തന്നെയായിരുന്നു വണ്ടിയുടെ ഡ്രൈവർ അവന്മാർ രണ്ടും ഭക്ഷണം കഴിച്ച ക്ഷീണത്തിൽ സീറ്റിൽ ചാരി കിടന്നു ഉറങ്ങുന്നുണ്ടായിരുന്നു. കാറിൽ ആകെ നിശബ്ദതയായപ്പോൾ ഞാൻ മെലഡി സോംഗ്സ് ഇട്ട് വണ്ടിയോടിക്കാൻ തുടങ്ങി.

ഊട്ടിയിൽ ഞങ്ങൾക്ക് സ്റ്റേ ചെയ്യാനുള്ള റൂം അമൃതിന്റെ ഒരു പരിചയക്കാരൻ വഴി അവൻ ശരിയാക്കിയിട്ടുണ്ടായിരുന്നു. അത് കൊണ്ട് പ്രത്യേകിച്ച് ടെൻഷനൊന്നുമില്ലാതെയാണ് ഞാൻ ഡ്രൈവ് ചെയ്തത്. ഇടയ്ക്ക് അവന്മാർക്ക് മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് വണ്ടി നിർത്തിച്ചു ആശാൻമാർ രണ്ടും കാടിന്റെ ഉള്ളിൽ കയറി അതിനായി പോയി. മൂത്രമൊഴിച്ചു കഴിഞ്ഞു തിരിയുമ്പോൾ പാമ്പിനെ കണ്ടെന്നും പറഞ്ഞ് പേടിച്ചു നിലവിളിച്ച നിയാസ് സുന അകത്തേയ്ക്കു പോലും ഇടാതെ ഓടി കാറിനടുത്തേക്ക് വരുന്ന കാഴ്ച കണ്ട്

ഞാനും അമൃതും ചിരിച്ചു മറിഞ്ഞു. ഞങ്ങൾ ഓർമ്മിപ്പിച്ചപ്പോഴാണ് കക്ഷി ആകെ ചമ്മി സുന എടുത്ത് അകത്തേയ്ക്കിട്ടത്. അന്ന് ഊട്ടിയെത്തുന്നവരെ ഞങ്ങൾ കാറിനുള്ളിൽ അതും പറഞ്ഞ് അവനെ കളിയാക്കി.

ഊട്ടിയിലെ പാരഡൈസ് റിസോർട്ടിലാണ് അന്ന് ഞങ്ങൾ സ്റ്റേ ചെയ്തത്. റിസോർട്ടിൽ തന്നെ ഒരു ഹോട്ടൽ സെറ്റപ്പുണ്ടായിരുന്നത് കൊണ്ട് ഞങ്ങൾ അവിടെ നിന്നും തന്നെ രാത്രി ഭക്ഷണം കഴിച്ചാണ് ഉറങ്ങാൻ കിടന്നത്. പിറ്റേന്ന് രാവിലെ നേരത്തെ എഴുന്നേറ്റ ഞാൻ കുളിച്ച് ഡ്രസ്സ് മാറി അവന്മാരെയൊക്കെ വിളിച്ചുണർത്തി. ഫോണെടുത്ത് നോക്കിയപ്പോൾ പതിവ് പോലെ അനൂ വിഷ് ചെയ്ത് മെസ്സേജ് ചെയ്തിട്ടുണ്ട്. കൂടെ ഹാപ്പി ജേർണിയെന്നും കൂടി പറഞ്ഞ് കൊണ്ടാണവൾ മെസ്സേജ് ചെയ്തിട്ടുള്ളത്. ഞാനതിനും റിപ്ലൈയൊന്നും കൊടുക്കാൻ പോയില്ല.

ഊട്ടി തടാകം, ഊട്ടി ബോട്ടാണിക്കൽ ഗാർഡൻ, ടോയ് ട്രെയിൻ പാർക്ക്, പൈക്കാര വെള്ളച്ചാട്ടം ഇത്രയും സ്ഥലങ്ങളിൽ പോകാമെന്ന് തീരുമാനിച്ച് കൊണ്ട് ഞങ്ങൾ അന്നേ ദിവസം റിസോർട്ടിലെ റും വെക്കേറ്റ് ചെയ്ത് കൊണ്ട് അവിടെ നിന്നിറങ്ങി.. അന്ന് രാത്രിയോടു കൂടി നാട്ടിലെയ്ക്ക് തിരിക്കണം അല്ലേൽ വീട്ടിൽ തിരിച്ചെത്തുമ്പോ അച്ഛന്റ വായിൽ നിന്ന് നല്ലത് കേൾക്കും ആ പേടി ഓർത്തിട്ടാണ് ഞാൻ അങ്ങനെ മതിയെന്ന് അവരോട് പറഞ്ഞത്.

ആദ്യം പോയത് ഊട്ടി ലേയ്ക്കിലേക്കാണ് (തടാകം) തിങ്കളാഴ്ചയായതിനാൽ കാര്യമായ തിരക്കൊന്നും അവിടെ ഉണ്ടായിരുന്നില്ല. ടിക്കറ്റെടുത്ത് 4 സീറ്റുള്ള സ്പീഡ് ബോട്ടിൽ ഞങ്ങളെ കൂടാതെ അതിന്റെ ഓപ്പറേറ്ററും ഉണ്ടായിരുന്നു. ഞങ്ങളെല്ലാം ലൈഫ് ജാക്കറ്റ് ധരിച്ചാണ് ഇരുന്നിരുന്നത്. ഏകദേശം ഒരു മണിക്കൂറിനടുത്ത് ഞങ്ങൾ ആ തടാകത്തിലാകെ ബോട്ടിൽ ചുറ്റി കറങ്ങി. ബോട്ടിലിരുന്ന് തടാകത്തിന്റെയും ഞങ്ങൾ മൂന്നുപേരും ഒരുമിച്ചുള്ള സെൽഫി കളെടുക്കാനും ഞങ്ങൾ മറന്നില്ല.

പിന്നെ പോയത് ഊട്ടി ബോട്ടാണിക്കൽ ഗാർഡനിലേയ്ക്കാണ് അവിടെ പല തരത്തിലുള്ള ചെടികളും പൂക്കളുമെല്ലാം മനോഹരമാം വിധം ഒരുക്കിയിട്ടുണ്ടായിരുന്നു. അവിടെയും കുറേ നേരം ചിലവഴിച്ചപ്പോഴെയ്ക്കും സമയം ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞിരുന്നു. ഇനി ഉച്ച ഭക്ഷണം കഴിച്ച ശേഷം ബാക്കിയുള്ള സ്ഥലങ്ങളിലേയ്ക്ക് പോകാമെന്നുറപ്പിച്ച ഞങ്ങൾ അത്യാവശ്യം കുഴപ്പമില്ലെന്ന് തോന്നിയ ഒരു ഹോട്ടലിൽ കയറി ചപ്പാത്തിയും പീസ് കറിയും കഴിച്ചു.

ഭക്ഷണ ശേഷം ഞങ്ങൾ പോയത് ഊട്ടി ടോയ് ട്രെയിനിൽ കയറാനാണ്. അന്തരീക്ഷം അത്യാവശ്യം തണുപ്പ് പിടിച്ചിരിക്കുന്നതിനാൽ ഞങ്ങളെല്ലാവരും ഡ്രസ്സിന് മേലെ കൂടി ജാക്കറ്റും തലയിൽ മങ്കി ക്യാപ്പും എല്ലാം അണിഞ്ഞിരുന്നു. ടോയ് ട്രെയിനിൽ കയറി അവിടെയുള്ള തടാകത്തിന്റെ ചുറ്റിലൂടെ പോകുമ്പോൾ ഇട തിങ്ങി നിൽക്കുന്ന യൂക്കാലി മരങ്ങൾ കാണാനും നല്ല രസമായിരുന്നു. ഇടക്കിടെ തണുപ്പ് കാറ്റ് വീശുമ്പോൾ യൂക്കാലി മരങ്ങളുടെ അടുത്ത് നിന്ന് പ്രവഹിക്കുന്ന യൂക്കാലിയുടെ സുഗന്ധവുമെല്ലാം ഒരു പ്രത്യേക തരം അനുഭൂതിയാണ് ഞങ്ങൾക്ക് യാത്രയിൽ സമ്മാനിച്ചത്.

അവസാനമായി ഞങ്ങൾ പോയത് പൈക്കാര വെള്ളച്ചാട്ടത്തിലേയ്ക്കാണ്. അവിടെ കുറച്ച് ആളുകളൊക്കെ ഇറങ്ങി കുളിക്കുന്നൊക്കെ ഉണ്ടായിരുന്നു. നല്ല തണുപ്പുള്ളത് കൊണ്ട് ഞങ്ങൾ അതിൽ ഇറങ്ങി കുളിക്കാമെന്നുള്ള ആഗ്രഹം വേണ്ടെന്ന് വച്ചു. വെള്ള ച്ചാട്ടത്തിൽ ഇറങ്ങി കാല് നനച്ച് നിന്ന് കൊണ്ട് ഞങ്ങൾ

ഒരു പാട് പിക്ചേഴ്സ് ഫോണിൽ എടുത്തു. അവിടെയും കുറേ സമയം ചിലവഴിച്ച ശേഷം ഇനി നാട്ടിലേയ്ക്ക് മടങ്ങാമെന്നുറപ്പിച്ച ഞങ്ങൾ തിരിച്ച് വണ്ടിയുടെ അടുത്തേയ്ക്ക് നടന്നു.

“നാട്ടിൽ നിന്ന് പോന്നപ്പോൾ മുതൽ വണ്ടി ഓടിച്ചത് ഞാനാ ഇനി ആരെങ്കിലും ഓടിക്കെന്ന്” പറഞ്ഞ് ഞാൻ താക്കോലെടുത്ത് കാറിന്റെ ബോണറ്റിൽ വച്ചു. അതോടെ അമൃത് ഓടിക്കാമെന്ന് പറഞ്ഞ് അവൻ ഡ്രൈവിംഗ് സീറ്റിലേയ്ക്ക് കയറി ഇരുന്നു. ഞാൻ പിറകിലെ സീറ്റിലേയ്ക്കും നിയാസ് മുന്നിലും കയറി ചാരി കിടപ്പായി. വണ്ടി സ്റ്റാർട്ടാക്കി കൊണ്ട് അമൃത് അവന്റെ ഫോണിൽ നല്ല ബാസ് ബൂസ്റ്റ്ഡ് ആയിട്ടുള്ള പാട്ടുകൾ കാറിലെ മ്യൂസിക് സിസ്റ്റവുമായി പെയർ ചെയ്തിട്ട് നല്ല സൗണ്ടിൽ വച്ചിട്ട് വണ്ടി മുന്നോട്ടെടുത്തു. ഞാൻ കാറിൽ കയറിയ ഉടനെ പിറകിലെ സീറ്റിൽ കിടന്ന് ഉറങ്ങി. ഏകദേശം കേരള ബോർഡർ കഴിഞ്ഞപ്പോഴാണ് ഞാൻ കണ്ണ് തുറന്നത് നോക്കുമ്പോൾ ഡ്രൈവിംഗ് സീറ്റിൽ നിയാസാണ് അമൃത് മുന്നിലെ സീറ്റിൽ ചാരി കിടന്നുറങ്ങുന്നുണ്ട്. അത് കണ്ട് ഞാൻ നിയാസിനെ തോണ്ടി കൊണ്ട് ചോദിച്ചു.

“എടാ നീയെപ്പോ മുതലാ ഓടിച്ച് തുടങ്ങിയെ?”

“എന്റെമ്മോ നീയെഴുന്നേറ്റോ എന്ത് ഉറക്കമാടാ ആദി ഇത് ഇവിടെ നടന്ന സംഭവം വല്ലോം നീ അറിഞ്ഞോ?” നിയാസ് ചിരിച്ചു കൊണ്ട് പറഞ്ഞു.

“എന്ത് സംഭവം?”ഞാൻ അമ്പരന്ന് കൊണ്ട് ചോദിച്ചു.

“ഈ കിടന്നുറങ്ങണ മൈരൻ ഉറങ്ങി വണ്ടിയോടിച്ചിപ്പോ നമ്മളെ രണ്ടിനേം കൊന്നേനെ” സീറ്റിൽ ചാരി കിടന്നുറങ്ങുന്ന അമൃതിന് നേരെ കൈ ചൂണ്ടി കൊണ്ടാണവനിത് പറഞ്ഞത്.

“എടാ എന്താ ശരിക്കുമുണ്ടായെന്ന് പറ.” ഞാൻ ആകാംക്ഷയിൽ അവനോട് ചോദിച്ചു.

“വണ്ടിയിൽ ഒരു കുലുക്കം പോലെ തോന്നി ഞെട്ടി കണ്ണു തുറന്നപ്പോൾ ഞാൻ കണ്ടത് അമൃത് ഉറങ്ങി കൊണ്ട് സ്റ്റിയറിംഗിൽ പിടിച്ചിരിക്കുന്നു. വണ്ടിയാണെങ്കിൽ വെട്ടി വെട്ടി പോകുന്നുണ്ട്. ഞാനിവനെ കുലുക്കി വിളിച്ചതോടെ ഇവൻ പെട്ടെന്ന് ഞെട്ടിയുണർന്നിട്ട് വണ്ടി സഡൻ ബ്രേക്കിട്ട് നിർത്തി അല്ലേൽ നമ്മളിപ്പോ പരലോകത്ത് എത്തിയേനെ. പടച്ചോൻ കാത്തു നമ്മളെ” നിയാസ് ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഈശ്വരാ…” ഞാൻ നെഞ്ചിൽ കൈ വച്ച് കൊണ്ട് വിളിച്ചു പോയി അവൻ പറഞ്ഞത് കേട്ട്.

“അതേ ഈശ്വരൻ തോന്നിപ്പിച്ചിട്ടാ ഞാൻ കണ്ണ് തുറന്നെ അല്ലേൽ കാണായിരുന്നു.” നിയാസ് ചിരിച്ച് കൊണ്ടു പറഞ്ഞു.

“ഒരൊറ്റ ചവിട്ട് കൊടുക്കട്ടെ ഞാനീ തെണ്ടിയ്ക്ക്?” ഞാൻ അമൃതിനെ നോക്കി കൊണ്ട് നിയാസിനോട് ചോദിച്ചു.

“ഇപ്പ അവൻ ഉറങ്ങയല്ലേ ഏണീക്കട്ടെ അപ്പോ കൊടുക്കാം നമ്മുക്ക്. മച്ചാനെ ഡീസലടിക്കാറായല്ലോ ഡാ ലൈറ്റ് കത്തി നിൽപ്പായിട്ടുണ്ട്.”

“നീ അടുത്ത പമ്പ് കാണുമ്പോ കയറ്റ്. നമ്മള് ഫുൾ ടാങ്ക് ഇടുക്കീന്ന് ഊട്ടിയ്ക്ക് പോകുമ്പോ അടിച്ചിട്ട് ഇപ്പോഴെ ലൈറ്റ് കത്തിയുള്ളൂലെ ഇത്രയൊക്കെ ഓടീട്ടും. 13 ഒക്കെ മൈലേജ് ഉണ്ടെന്നാ തോന്നണെ” ഞാൻ സീറ്റിലേയ്ക്ക് ചാരി കിടന്നു

കൊണ്ട് പറഞ്ഞു.

കുറച്ച് ദൂരം മുന്നോട്ട് പോയപ്പോൾ കണ്ട പെട്രോൾ പമ്പിൽ നിയാസ് വണ്ടി നിറുത്തി. അവിടെ നിന്ന് ഫുൾ ടാങ്ക് ഡീസൽ അടിച്ചിട്ട് ഞാൻ എന്റെ ഡെബിറ്റ് കാർഡ് വച്ച് പേ ചെയ്തു. അവിടെ നിന്ന് വണ്ടിയുടെ ഡ്രൈവർ ഞാനായിരുന്നു. ഇപ്പോ സമയം അതി രാവിലെ 4 കഴിഞ്ഞിട്ടുണ്ട്. നിയാസും അമൃതും നല്ല ഉറക്കം തന്നെയാ. ഞാൻ അത്യാവശ്യം നല്ല സ്പീഡിൽ തന്നെ പജീറോയെ പായിച്ച് വിട്ടു. അങ്ങനെ എന്റെ വീടിനു മുന്നിലെത്തിയപ്പോൾ ഞാൻ അവരെ രണ്ടിനേം കുലുക്കി എണീപ്പിച്ചിട്ട് നിയാസിന്റെ പോക്കറ്റിൽ ഒരു രണ്ടായിരം രൂപ വച്ച് കൊടുത്തിട്ട് പറഞ്ഞു.

“ഡാ വണ്ടി കൊടുക്കുമ്പോ നീ അത് വാട്ടർ സെർവ്വീസും ഇന്റീരിയർ ക്ലീൻ ഒക്കെ ചെയ്തിട്ട് തിരിച്ച് കൊടുത്താ മതി. അതിനാ ഞാനീ പൈസ തന്നെ. പിന്നെ നമ്മുക്കിനി നാളെ കാണാം കോളെജിൽ വച്ച്. ഞാനൊന്ന് പോയി കിടന്ന് ഉറങ്ങട്ടെ” ഞാൻ കോട്ട് വായ ഇട്ടിട്ട് അവരോട് രണ്ട് പേരോടുമായി പറഞ്ഞു.

“ശരി ഡാ മച്ചാനെ ഗുഡ് മോർണിംഗ്. അപ്പോ നാളെ കാണാംന്ന്” പറഞ്ഞിട്ട് നിയാസ് ഡ്രൈവർ സീറ്റിൽ കയറി ഇരുന്നിട്ട് വണ്ടി സ്റ്റാർട്ടാക്കി വണ്ടിയുമായി പോയി.

ഞാൻ കൈയ്യിലുണ്ടായിരുന്ന വീടിന്റെ സ്പെയർ കീ വച്ച് ഡോർ തുറന്ന് അകത്ത് കയറിയിട്ട് മുകളിലുള്ള എന്റെ റൂമിലേയ്ക്ക് സ്റ്റെയർ വഴി കയറി എന്റെ കട്ടിലിൽ ചാടി കേറി കിടന്ന് ഒറ്റയുറക്കം. പിന്നെ ഉച്ചയായപ്പോൾ അമ്മ എന്നെ കുലുക്കി വിളിച്ചുണർത്തി കൊണ്ട് പറയുന്നത് കേട്ടാണ് ഞാൻ കണ്ണ് തുറന്നത്.

“എഴുന്നേറ്റെടാ ആദി നീ എന്ത് തോന്നിവാസിയാടാ. ഇന്നലെ വരാംന്ന് എന്നോട് പറഞ്ഞിട്ട് നീ എപ്പോഴാ വന്ന് കിടന്നെ? അച്ഛൻ, നീ പറയാതെ ടൂറിന് പോയതിന് നിന്നെ രാവിലെ തല്ലാൻ വരാൻ നിന്നതാ ഞാനും അഞ്ജൂ തടഞ്ഞോണ്ടാ ഇങ്ങോട്ടെയ്ക്ക് വരാഞ്ഞത്”

അമ്മ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി തെറിച്ചു കൊണ്ട് ചാടിയേഴ്ന്നേറ്റിരുന്നിട്ട് അമ്മയോട് ചോദിച്ചു:

“അച്ഛൻ പോയോ അമ്മാ?”

“ഉം അച്ഛൻ കമ്പനീലോട്ട് പോയി നിന്നോട് ഒന്ന് കമ്പനീലോട്ട് വേഗം ചെല്ലാൻ പറഞ്ഞു.” അമ്മ എന്റെ റൂമിൽ നിന്ന് പോകുന്നതിനിടെ പറഞ്ഞു.

അമ്മ പറഞ്ഞത് കേട്ട് ഞാൻ നിമിഷ നേരം കൊണ്ട് കുളിയും പല്ലു തേപ്പു മൊക്കെ തീർത്തിട്ട് വേഗം റെഡിയായി താഴേക്ക് ചെന്നു. അമ്മ ഡൈനിംഗ് ടേബിളിൽ വിളമ്പി വച്ച ചോറ് വേഗത്തിൽ കഴിച്ചിട്ട് ഞാൻ അമ്മയോട് യാത്ര പറഞ്ഞ് കാർ പോർച്ചിലേക്കിറങ്ങി. അപ്പോഴാണ് അന്ന് ബൈക്ക് സിറ്റി സെന്ററിന്റെ അവിടെ പാർക്ക് ചെയ്തിട്ട് തിരിച്ചു എടുത്തില്ലാന്നുള്ള കാര്യം ഓർമ്മ വന്നത്. ബൈക്ക് ആരെയെങ്കിലും വിട്ട് എടുപ്പിക്കാം, ഇപ്പോ അച്ഛൻ പറഞ്ഞിട്ട് വേഗം കമ്പനിയിലേക്ക് ചെന്നില്ലെങ്കിൽ അതിന്റെ കൂടെ ടൂറിന് പറയാതെ പോയതിന്റെ ചീത്ത കൂടി കേൾക്കേണ്ടി വരുമെന്ന പേടിയിൽ ഞാൻ എന്റെ സാൻട്രോ കാറുമെടുത്ത് വേഗം കമ്പനിയിലേക്ക് പോയി.

കമ്പനിയിലെ ഓഫീസിലേയ്ക്ക് കയറി ചെന്നപ്പോൾ അവിടെയുണ്ടായിരുന്ന സ്റ്റാഫുകളെല്ലാം എന്നെ നോക്കി പുഞ്ചിരിച്ചിട്ട് ഗുഡ് ആഫ്റ്റർ നൂൺ പറഞ്ഞു. ഞാൻ അവരെയും തിരിച്ച് വിഷ് ചെയ്തു. കമ്പനിയിലെ മെയിൽ അക്കൗണ്ടന്റായ ജിൻഷോ ചേട്ടനെ കണ്ടതോടെ ഞാൻ പുള്ളിയുമായി കുറച്ച് നേരം സംസാരിച്ചിട്ട് വേഗം അച്ഛന്റ ക്യാബിനിലേയ്ക്ക് കയറി. എന്നെ കണ്ടതോടെ അച്ഛന്റ മുഖമാകെ ദേഷ്യം കൊണ്ട് ചുവന്ന് തുടുത്തു. അച്ഛൻ എന്നോട് ചെയറിൽ

ഇരിക്കാൻ പറഞ്ഞിട്ട് പറഞ്ഞ് തുടങ്ങി.

“ആദി നീ എവിടേയായിരുന്നെ ഡാ ഈ രണ്ടു ദിവസം? നിനക്ക് ടൂറ് പോകണമെങ്കിൽ പോയ്ക്കോ പക്ഷേ അത് വീട്ടിലൊന്ന് പറഞ്ഞിട്ട് വേണം പോകാനെന്ന്” പറഞ്ഞെന്നെ കുറച്ച് നേരം ഉപദേശിച്ചു.

ഞാനതൊക്കെ ഒരു പാവത്താനെ പോലെ കേട്ടിരുന്നിട്ട് ഇനി ഇതുപോലെ പറയാതെ പോകില്ലാന്ന് പറഞ്ഞതോടെ അച്ഛന്റെ മുഖം ശരിക്കും തെളിഞ്ഞു.

അച്ഛനെന്നെ വിളിപ്പിച്ച കാര്യം പറഞ്ഞു. “കമ്പനിയിലെ ഓഡിറ്റ് റിപ്പോർട്ട് റെഡിയായിട്ട്ണ്ട് നീ അതിൽ സൈൻ ചെയ്യണം. പിന്നെ ഇന്ന് ഉച്ച കഴിഞ്ഞ് നമ്മുടെ പ്ലാന്റിൽ ഇൻസ്പെക്ഷന് ആള് വരുമ്പോ നീ ഇവിടെ കാണണം. ഞാനൊന്ന് കോട്ടയം വരെ പോവ്വാ. ഡിറ്റെയ്ൽസെല്ലാം നസീർ പറഞ്ഞ് തരും. എന്നാ ഞാൻ ഇറങ്ങട്ടേടാ” അച്ഛനെന്റ തോളിൽ കൈ വച്ച് പറഞ്ഞിട്ട് ചിരിച്ച മുഖത്തോടു കൂടി എന്നോട് യാത്ര പറഞ്ഞ് ക്യാബിനിൽ നിന്നിറങ്ങി പോയി. എന്റെ അച്ഛനിങ്ങനെയാണ് കാര്യം ഞങ്ങൾ തമ്മിൽ വീട്ടിൽ സംസാരം കുറവാണെങ്കിലും എന്നെ ഇതുവരെ അച്ഛൻ തല്ലിയതായോ ശകാരിച്ചതായോ എന്റെ ഓർമ്മയിൽ പോലും ഇല്ലാ അത്രയ്ക്ക് പാവാ എന്റെ അച്ഛൻ. ഞാൻ പറയാത ടൂറിന് പോയെന്ന് പറഞ്ഞ് അമ്മയോട് അച്ഛനതിന് ദേഷ്യപ്പെട്ടെങ്കിലും ഞാൻ ചെന്ന് ഇനി മേലിൽ പറയാതെ പോകില്ലാന്ന് വാക്ക് കൊടുത്തതോടെ അച്ഛന്റ ദേഷ്യമെല്ലാം എങ്ങോ പോയി.

അച്ഛൻ പോയതോടെ ക്യാബിനിലെ അച്ഛനിരിക്കുന്ന എം ഡിയുടെ ചെയറിൽ ഞാൻ കേറി ഞെളിഞ്ഞിരുന്നിട്ട് സ്വയം വല്യ ആളാണെന്ന ഭാവത്തിൽ ഇരിക്കുമ്പോൾ അതാ വരുന്ന നേരത്തെ അച്ഛൻ പറഞ്ഞ നസീർ. ഞാൻ പുള്ളിയെ നസീറിക്കാന്ന് ആണ് വിളിക്കാറ് കക്ഷി ഞങ്ങളുടെ കമ്പനിയിലെ മാനേജറാണ്. പുള്ളിയാണ് അച്ഛൻ കഴിഞ്ഞാൽ പിന്നെ എല്ലാ കാര്യങ്ങളും നോക്കുന്നത്. എന്നെ കണ്ടതോടെ നസീറിക്ക ചിരിച്ചു കൊണ്ട് കേറി വന്ന് സീറ്റിൽ ഇരുന്നിട്ട് പറഞ്ഞു.

“ഡാ ആദി നിന്നെ ഈ വഴി കണ്ടിട്ട് കുറച്ചായല്ലോ എന്തൊക്കെയുണ്ടെടാ വിശേഷം?”

“കുഴപ്പൂല്ല ഇക്ക അങ്ങനെ പോകുന്നു ” ഞാൻ പുള്ളിയ്ക്ക് ചിരിച്ചു കൊണ്ട് മറുപടി നൽകി.

നസീറിക്ക എന്റെ നേരെ പുള്ളി കൊണ്ട് വന്ന ഓഡിറ്റ് റിപോർട്ട് നീക്കി വച്ചിട്ട് കുറേ സ്ഥലത്ത് ഒപ്പിടാൻ പറഞ്ഞു. ഞാനവിടെയെല്ലാം ഒപ്പിടുന്നതിനിടെ പുള്ളിയുടെ വീട്ട് വിശേഷങ്ങളെല്ലാം തിരക്കി പുള്ളി അതിനെല്ലാം ചിരിച്ചു കൊണ്ട് മറുപടി നൽകി. എന്റെ ഒപ്പിടൽ പരിപാടി കഴിഞ്ഞതോടെ ഇൻസ്പെക്ഷന് ആളു വരുമ്പോ വിളിക്കാമെന്ന് പറഞ്ഞ് നസീറിക്കാ പുള്ളിയുടെ ക്യാബിനിലേയ്ക്ക് പോയി.

ഇൻസ്പെക്ഷന് ആള് വന്നപ്പോ നസീറിക്കാ എന്നെ വിളിച്ചു അതോടെ ഞാൻ പുള്ളിയുടെ കൂടെ പ്ലാന്റിലേയ്ക്ക് പോയി. ഞാൻ ചെല്ലുമ്പോൾ അവിടെ ഇൻസ്പെക്ഷൻ ചെയ്യാൻ വന്നിരിക്കുന്ന ഓഫീസേഴ്സ് എത്തിയിരുന്നു. അവർക്കെല്ലാം നസീറിക്കാ ഷെയ്ക്ക് ഹാൻഡ് കൊടുത്തിട്ട് എന്നെ അവർക്ക്

പരിചയപ്പെടുത്തി കൊടുത്തു. എന്നോടും വന്നിരുന്നവർ പ്രൊഡക്ഷനെ കുറിച്ചും പ്ലാൻറിലെ സേഫ്റ്റി മെഷേഴ്സിനെ കുറിച്ചൊക്കെ ചോദിച്ചു. ഞാനതിനെല്ലാം നല്ല രീതിയിൽ മറുപടി കൊടുത്തതോടെ അവർ ഇൻസ്പെക്ഷൻ പേപ്പറിൽ നല്ല റിപ്പോർട്ട് എഴുതി ഒപ്പിട്ട് തന്നു. ഫൈനൽ റിപ്പോർട്ട് മെയിൽ ചെയ്യാമെന്ന് അവർ പറഞ്ഞ് എനിക്ക് ഷേയ്ക്ക് ഹാൻഡ് തന്ന് അവർ നടന്നു. അവരുടെ പിറകെ അവരെ യാത്രയാക്കാനായി നസീറിക്കയും പോകുന്നുണ്ടായിരുന്നു.

അങ്ങനെ കമ്പനിയിലെ കാര്യങ്ങളെല്ലാം ഇൻസ്പെക്ഷന് വന്നവരോട് ഞാൻ നല്ല രീതിയിൽ പറഞ്ഞതിനാൽ ഭംഗിയായി നടന്നുവെന്ന് നസീറിക്ക അച്ഛനെ വിളിച്ച് പറഞ്ഞിരുന്നു. അതിന്റെ സന്തോഷത്തിൽ അച്ഛൻ എന്നെ ഫോണിൽ വിളിച്ചിട്ട് പറഞ്ഞു “നിനക്ക് ഇത്രേം കാര്യമൊക്കെ അറിയായിരുന്നോ ” എന്നൊക്ക അച്ഛൻ എന്നോട് കളിയായി പറഞ്ഞു .

ഓഫീസിലെ കാര്യങ്ങളെല്ലാം തീർന്നപ്പോൾ ഞാൻ വീട്ടിലേയ്ക്ക് മടങ്ങി. പിന്നീടുള്ള ദിവസങ്ങൾ സാധാരണ പോലെ കോളെജിൽ പോകലും രാവിലെ തന്നെ ജിമ്മിൽ പോക്കും എല്ലാമായി കടന്നു പോയി. ഒരു മുടക്കവും കൂടാതെ എന്നും അനുവിന്റെ ഗുഡ് മോർണിംഗ് മെസ്സേജ് വരും. അന്നത്തെ സംഭവത്തിനു ശേഷം ഞാൻ അവളുടെ മെസ്സേജുകൾക്ക് റിപ്ലെ അയക്കാറില്ല. അതു പോലെ തന്നെ അവൾ ഓഫീസിൽ പോകുമ്പോഴും തിരിച്ചു വരുമ്പോഴും എസ്കോർട്ട് ആയി ഞാൻ കൂടെ പോയിരുന്നതുമെല്ലാം ഞാൻ ഒരാഴ്ച ത്തോളമായി നിർത്തിയിട്ട്.

ഞാൻ മുൻപ് പറഞ്ഞല്ലോ അനൂനോടുള്ള എന്റെ പിണക്കത്തിന് 9 ദിവസത്തെ ആയുസ്സെ ഉണ്ടായിരുന്നുള്ളൂ. അതിന് പാകത്തിൽ ഒരു സംഭവം കോളെജിൽ നടന്നു. അതിനെ തുടർന്ന് എനിക്ക് ആശുപത്രിവാസമൊക്കെ വേണ്ടി വന്നു. ആ സംഭവത്തോടെയാണ് അനു എന്നെ എത്രത്തോളം സ്നേഹിക്കുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്.

കാര്യങ്ങളെല്ലാം തകിട മറിഞ്ഞ ആ ദിവസത്തെ കുറിച്ച് ഞാൻ പറയാം. അന്നൊരു തിങ്കളാഴ്ചയായിരുന്നു. പതിവ് പോലെ ഞങ്ങളെല്ലാവരും ലഞ്ച് ബ്രേക്കിന് കോളജ് ഗ്രൗണ്ടിൽ ഇരുന്നു സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അമൃത് എന്റെ ഫോണിലേയ്ക്ക് വിളിക്കുന്നത് ഞാൻ കോൾ എടുത്ത ഉടനെ അവൻ വല്ലാതെ അണച്ച് കൊണ്ട് പറഞ്ഞു.

“ആദി, അന്ന് അനൂന്റെ കേസിന് നമ്മള് പഞ്ഞിക്കിട്ട അവളുടെ കസിൻ അവന്റെ കുറേ ഫ്രണ്ട്സിനേം കൂട്ടി നിന്നെ അന്വേഷിച്ച് നമ്മുടെ ക്യാമ്പസ് കോമ്പൗണ്ടിൽ കറങ്ങുന്നുണ്ട്. ഞാനവരുടെ മുന്നിൽ പെട്ടു അവിടെ നിന്ന് ഒരു വിധമാ ഞാനോടി പോന്നെ. അവൻമാരുടെ കൈയ്യിൽ വടിവാളും കത്തീം ഹോക്കി സ്റ്റിക്കുമെല്ലാം ഉണ്ട്. നീ എത്രേം പെട്ടെന്ന് നിയാസിനേം കൂട്ടി എങ്ങനെയെങ്കിലും പുറത്ത് ചാട് അവന്മാര് പത്തെഴുപതാളുണ്ട് നമ്മളെ കൊണ്ട് അവന്മാരോട് അടിച്ച് നിൽക്കാൻ പറ്റൂന്ന് തോന്നണില്ല. ആ…. അയ്യോ” എന്നുള്ള അമൃതിന്റെ നിലവിളിയോടെ കോൾ കട്ടായി.

ഞാൻ ഫോൺ ചെവിയിൽ നിന്നെടുക്കാതെ മരവിച്ച് നിൽക്കുന്നത് കണ്ട് നിയാസും ശുഐബ് ഇക്കയും കാര്യം തിരക്കി ഞാനവരോട് അന്ന് നടന്ന സംഭവവും ഇപ്പോ അതിന്റെ പേരിൽ അവർ എന്നെ അന്വേഷിച്ച് വന്നതും ആ കാര്യം വിളിച്ച് പറയുന്നതിനിടെ അമൃതിനെന്തോ സംഭവിച്ചെന്ന കാര്യവും ഞാൻ പറഞ്ഞു.

ഞാൻ പറഞ്ഞതെല്ലാം കേട്ട് നിയാസാകെ മരവിച്ച പോലെ നിൽപ്പുണ്ട്. ശുഐബിക്ക ചാടിയെഴ്ന്നേറ്റിട്ട് പറഞ്ഞു

“അവന്മാർ 70 പേരാണെങ്കിൽ നമ്മളിവിടെ 1000 പേരുണ്ട്. കോളെജ് ക്യാമ്പസിൽ കയറിയ അവൻമാർ തിരിച്ച് രണ്ട് കാലിൽ പോകുന്നതെനിക്കൊന്ന് കാണണം. എടാ ആദി നീ വാ നമ്മളാരാണെന്ന് ആ മൈരന് കാണിച്ച് കൊടുക്കാം” ന്ന് പറഞ്ഞ് ശുഐബിക്ക എന്നെയും നിയാസിനെയും ഉന്തി തള്ളി നടത്തിച്ചു. ശുഐബിക്ക വിളിച്ച് വരുത്തിയ കോളെജിലെ സകല പിള്ളേരുടെ കൈയ്യിലും ക്രിക്കറ്റ് ബാറ്റും കമ്പിയും വടികളും ഉണ്ട്. ഇതെല്ലാം കണ്ടതോടെ ഉറങ്ങി കിടന്നിരുന്ന എന്റെയും നിയാസിന്റെയും ധൈര്യം സട കുടഞ്ഞെഴ്ന്നേറ്റു. ഞങ്ങൾ എല്ലാവരും നടന്ന് കോളെജിലെ ബൈക്ക് പാർക്കിംഗിലെത്തി അവിടെ എന്നെ നോക്കി നടന്ന സംഗീതും കൂട്ടുകാരും ഞാനൊരു കൂട്ടമായി വന്നത് കണ്ട് കണ്ണിൽ ഇരുട്ട് കയറിയ പോലെ സ്തബ്ധരായി നിൽക്കുന്നുണ്ടായിരുന്നു. അവൻ ഉള്ളിലുള്ള പേടി പുറത്ത് കാണിക്കാതെ എനിക്ക് നേരെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു.

“ഞങ്ങൾക്ക് വേണ്ടത് നിന്നെയാ. അന്ന് ഞങ്ങളെയെല്ലാരേയും അടിച്ചിട്ട് പോയാ എല്ലാം അങ് തീർന്നെന്ന് കരുതിയോടാ ചെറ്റേ. ഞങ്ങൾ വന്നെടാ അന്നത്തെ കണക്ക് തീർക്കാൻ ആണാണെങ്കിൽ വന്ന് ഒന്ന് മുട്ടി നോക്കെടാ”

അവൻ പറഞ്ഞതിനുള്ള മറുപടി കൊടുത്തത് ശുഐബിക്കയാണ്: ” നീ അത്രയ്ക്ക് കുണ്ണയ്ക്ക് ഉറപ്പുള്ളവനാണേൽ ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരുത്തനെയൊന്ന് അടിച്ച് വീഴ്ത്ത് അപ്പോ ഞങ്ങള് സമ്മതിച്ച് തരാം നീ ഒരു ആൺകുട്ടിയാന്ന്. ധൈര്യമുണ്ടേൽ മുന്നോട്ട് വാടാ ….” ശുഐബിക്ക കൈയ്യിലുള്ള ക്രിക്കറ്റ് ബാറ്റ് ഇടത് കൈ വെള്ളയിലടിച്ച് കൊണ്ട് പറഞ്ഞു.

” എന്ന വാടാ മയിരേ” സംഗീത് അലറിക്കൊണ്ട് ഞങ്ങൾക്ക് നേരെ പാഞ്ഞടുത്തു. തൊട്ട് പിറകിൽ അവന്റെ കൂടെ വന്നവരും ഞങ്ങളുടെ നേർക്ക് ഓടി അടുത്തു. ഞാൻ അവന്റെ വരവ് കണ്ട് ശുഐബിക്കയുടെ കൈയ്യിലിരുന്ന ക്രിക്കറ്റ് ബാറ്റ് പിടിച്ച് വാങ്ങിയിട്ട് എനിക്ക് നേരെ ഓടിയടുത്ത സംഗീതിന്റെ തലയ്ക്ക് നേരെ ബാറ്റ് കൊണ്ട് വീശി അടിച്ചു എന്റെ അടിയേറ്റ് അവൻ കുറച്ച് ദൂരേയ്ക്ക് നീങ്ങി മുഖമടിച്ച് നിലത്ത് വീണു. സംഗീതിന്റെ വീഴ്ച കണ്ട് പതറിയ അവന്റെ സുഹൃത്തുക്കൾ ഞങ്ങൾ കൂട്ടമായി അവർക്ക് നേരെ പാഞ്ഞടുക്കുന്നത് കണ്ട് പേടിച്ച് കൈയ്യിലുണ്ടായിരുന്ന ആയുധങ്ങളല്ലാം ഇട്ടെറിഞ്ഞ് തിരിഞ്ഞോടി. തിരിഞ്ഞോടിയിരുന്നവരെല്ലാം മെയിൻ ഗേറ്റ് ലക്ഷ്യമാക്കിയാണ് ഓടിയത് ഇത് കണ്ട ഞങ്ങളുടെ വാച്ച്മാൻ തോമസേട്ടൻ ഗേറ്റ് വേഗത്തിൽ അടച്ച് താഴിട്ട് പൂട്ടി. ഗേറ്റടച്ചതോടെ പരിഭ്രാന്തരായ സംഗീതിന്റെ കൂട്ടുകാർ നാലുപാടും ചിതറിയോടി അവരെ അടിച്ച് നിലംപരിശാക്കാൻ അവർക്ക് പിന്നാലെയായി ഞങ്ങളും ഓടി.

(തുടരും …..)

Comments:

No comments!

Please sign up or log in to post a comment!