മൊഞ്ചത്തി മുഹ്സി

മുഹ്സീ….. മുഹ്സീ…… എന്തൊരു ഉറക്കമാ ഈ പെണ്ണ്. ദേ ആളുകളൊക്കെ വന്ന് തുടങ്ങി…

ദേഷ്യത്തിൽ ഉറക്കെയുള്ള ഉമ്മിടെ വിളിയും കതകിലെ വലിയ ശബ്ദത്തിലുള്ള കൊട്ടും കേട്ട് കൊണ്ടാണ് ഞാൻ രാവിലെ കണ്ണ് തുറന്നത്… ഇന്നലെ രാത്രി കസിൻസിനൊടൊപ്പമുള്ള കത്തിയടിയൊക്കെ കഴിഞ്ഞ് ഉറങ്ങിയപ്പോൾ നേരം ഒരുപാട് വൈകിയിരുന്നു…

എഴുന്നേറ്റ് ബെഡിലിരുന്ന് സമയം നോക്കിയപ്പോൾ നോക്കിയപ്പോൾ ഉമ്മാടെ ദേഷ്യത്തിന്റെ അർത്ഥം മനസ്സിലായി. മണി 9 ആകുന്നു.

വേഗം എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് ഓടി വേഗം കുളിച്ച് അടുക്കളയിലെത്തിയപ്പോൾ ദാ കലി തുള്ളി നിൽക്കുന്നു ഉമ്മി. ഒരു ദിവസം കൂടി കഴിഞ്ഞാൽ മറ്റൊരു വീട്ടിലോട്ട് കേറി പോകേണ്ട പെണ്ണാ അതിന്റെ വല്ല ബോധവും ഉണ്ടോന്ന് നോക്കിയേ, ഉമ്മി ദേഷ്യത്തോടെ എന്റെ നേർക്കൊന്ന് കൈയ്യോങ്ങിയെങ്കിലും എന്റെ ചക്കര ഉമ്മിന്നുള്ള എന്റെ വിളിയും ചിണുങ്ങിക്കൊണ്ടുള്ള എന്റെ സംസാരവും കൂടി ആയപ്പോൾ ഉമ്മി മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു, ഉമ്മീടെ പൊന്ന് പോയി ഒരുങ്ങീട്ട് വാ. ആളുകളൊക്കെ വന്ന് തുടങ്ങി…

പറയാൻ മറന്നു, ഞാൻ മുഹ്സിന വീട്ടിലെല്ലാവരും മുഹ്സീന്ന് വിളിക്കും… വയസ്സ് 22 ആയെങ്കിലും ഞാൻ ഇപ്പോഴും ഉമ്മിടെയും വാപ്പിടെയും ഒരേയൊരു പഞ്ചാര കുട്ടിയാണ്…

പഞ്ചാരക്കുട്ടിയെന്ന് വെറുതെ പറഞ്ഞതല്ല, കോളേജിലൊക്കെ പോയി പഠിച്ചെങ്കിലും ഇപ്പോഴും എന്റെ ലോകം വാപ്പിയും ഉമ്മിയും മാത്രമാണ്. അത്രയ്ക്ക് ഇഷ്ടമാണ് എനിക്കവരെ. കല്യാണം കഴിഞ്ഞ് അവരെ പിരിഞ്ഞ് മറ്റൊരു വീട്ടിലേക്ക് പോകണമല്ലോ എന്ന് ഓർക്കുമ്പോൾ തന്നെ എന്റെ കണ്ണ് നിറഞ്ഞൊഴുകും. ഒറ്റ മോളായത് കൊണ്ട് തന്നെ അവർ അത്രത്തോളം ലാളിച്ചാണ് എന്നെ വളർത്തിയത്.

സുഹൃത്തുക്കളൊക്കെ ഉണ്ടെങ്കിലും വലിയ അടുപ്പമുള്ള ആരും ഇല്ലായിരുന്നു. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നു എന്റെ. വീട് മാത്രമായിരുന്നു അധികവും എന്റെ ലോകം.

എന്നെ കുറിച്ച് പറയുകയാണെങ്കിൽ ഒരു ഇരു നിറം. കരിമഷി കൊണ്ട് എഴുതിയ കുഞ്ഞി കണ്ണുകൾ, ചിരിക്കുമ്പോൾ ആരും നോക്കി നിന്ന് പോകുന്ന നുണക്കുഴി കവിളുകൾ, മുത്ത് പൊഴിയും പോലെയുള്ള ചുണ്ടുകൾ, ഷോർട്ട് സൈറ്റ് ഉള്ളതിനാൽ സ്പെക്സ് ഇട്ടിട്ടുണ്ട്. നീളം അധികമില്ലെങ്കിലും ആവശ്യത്തിന് വണ്ണമുണ്ട്… 34 സൈസ് ബ്രായും 80 സൈസ് പാന്റീസും. മുന്നും പിന്നും അത്യാവശ്യം വലിപ്പമുണ്ടെങ്കിലും വളരെ ശ്രദ്ധയോടെയുള്ള വസ്ത്ര ധാരണമായതിനാൽ അത് പുറത്തറിയില്ലായിരുന്നു… ഇറുക്കമുള്ള വസ്ത്രങ്ങൾ ഞാൻ ഇടാറേയില്ല… ഡ്രസ്സൊക്കെ കട്ടിയുള്ള തുണി കൊണ്ടാണ് തയ്പ്പിക്കാറ്.

അത് പോലെ ഹിജാബ് ഒക്കെ ഇട്ട് കട്ടിയുള്ള ഷാൾ കൊണ്ട് മാറും മറച്ച്, ശരീരത്തിന്റെ ഷേപ്പ് ഒരു തരത്തിലും പുറത്ത് കാണാത്ത രീതിയിൽ വളരെ ശ്രദ്ധയോടെ മാത്രമേ ഞാൻ പുറത്തൊക്കെ പോകാറുള്ളൂ….

വസ്ത്ര ധാരണത്തിലെ അടക്കവും ഒതുക്കവും എന്റെ സ്വഭാവത്തിലും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇതിനോടകം നൂറു കണക്കിന് ആലോചനകളാണ് എനിക്ക് വന്ന് കൊണ്ടിരുന്നത്…

ഇന്നെന്റെ മൈലാഞ്ചി കല്യാണമാണ്. നാളെയാണ് നിക്കാഹ്. അടുത്ത ബന്ധുക്കളൊക്കെ എത്തി തുടങ്ങി. വന്നവരെല്ലാം എന്നെ തിരക്കുന്നുണ്ട്. അതുകൊണ്ടാണ് നേരം വൈകി എഴുന്നേറ്റതിന് ഉമ്മീടെ വക വഴക്ക് കിട്ടിയത്.

ഡിഗ്രി കഴിഞ്ഞ ഗ്യാപ്പിലാണ് വാപ്പിടെ ഏറ്റവും അടുത്ത ചങ്ങാതി ബഷീർ മാമാടെ മൂത്ത മകൻ ഫൈസലുമായി എന്റെ നിക്കാഹ് ഉറപ്പിക്കുന്നത്. കുഞ്ഞു നാൾ മുതലേ അറിയാവുന്നതിനാൽ ഞാൻ ബഷീർ മാമാ എന്നാണ് പുള്ളിയെ വിളിച്ചിരുന്നത്. ഡിഗ്രി നല്ല മാർക്കോടെ പാസ്സായതിനാൽ PG ചെയ്യണമെന്നും അത് കഴിഞ്ഞ് മതി കല്ല്യാണമെന്നുമൊക്കെയായിരുന്നു എന്റെയും വാപ്പിടെയും ഉമ്മിടെയും തീരുമാനം. പക്ഷേ ബഷീർ മാമ തന്റെ ഏക മകന് വേണ്ടി എന്നെ കല്യാണമാലോചിച്ച് എത്തിയപ്പോൾ വാപ്പിക്ക് എതിരൊന്നും പറയാൻ കഴിയില്ലായിരുന്നു. കാരണം, ഉമ്മിയും വാപ്പിയും സ്നേഹിച്ച് കല്യാണം കഴിച്ചതാ. രണ്ട് പേരുടെയും വീട്ടുകാർ ഉമ്മിയുടെ കൈയ്യും പിടിച്ച് ഇനിയെന്തെന്ന് അറിയാതെ തെരുവിലേക്ക് ഇറങ്ങേണ്ടി വന്നപ്പോൾ വാപ്പിക്ക് സഹായത്തിനായി ആകെ ഓടിയെത്തിയത് ബഷീർ മാമ മാത്രമായിരുന്നു… നാട്ടിൽ ചെറിയൊരു പലചരക്ക് കട നടത്തിയിരുന്ന ബഷീർക്ക സഹായത്തിനായി വാപ്പിയെയും കൂടെ കൂട്ടി. വീടും ഭക്ഷണവും എല്ലാം നൽകി. പിന്നീട് വാപ്പിയെ ഗൾഫിൽ കൊണ്ട് പോയി രക്ഷപ്പെടുത്തിയതുമെല്ലാം മാമയാണ്. മാത്രവുമല്ല ബഷീർ മാമാടെ മകൻ ഫൈസലിനെ വാപ്പിക്ക് ചെറുപ്പം മുതലേ നന്നായിട്ട് അറിയാമായിരുന്നു. ഫൈസലും അനുജൻ അൻവറും എന്റെ കൈയ്യിൽ കിടന്ന് വളർന്ന കുട്ടികളാണെന്ന് വാപ്പി എപ്പോഴും എന്നോടും പറയുമായിരുന്നു… പിന്നീട് ഉമ്മീടെയും വാപ്പീടെയും വീട്ടുകാരൊക്കെ ഒന്നിച്ചെങ്കിലും വാപ്പിക്ക് ഇന്നുള്ള സമ്പാദ്യത്തിന്റെയൊക്കെ കാരണക്കാരൻ ബഷീർ മാമയാണെന്നും വാപ്പി എപ്പോഴും പറയാറുണ്ട്. അങ്ങനെ കാര്യങ്ങളൊക്കെ വളരെ വേഗത്തിൽ മുന്നോട്ട് നീങ്ങി. പെണ്ണുകാണൽ ചടങ്ങും ഉറപ്പിക്കലുമൊക്കെ കണ്ണടച്ച് തുറക്കും മുൻപേ കഴിഞ്ഞു. പിന്നെ കല്യാണം കഴിഞ്ഞും എനിക്ക് താൽപര്യമുള്ളിടത്തോളം പഠിക്കാമെന്നുള്ള ഉറപ്പും കിട്ടി.

അങ്ങനെ മൈലാഞ്ചി കല്യാണമൊക്കെ ആഘോഷമായിട്ട് നടന്നു.
ഒരു ചുവന്ന നിറത്തിലുള്ള ലാച്ചയായിരുന്നു എന്റെ വേഷം. കണ്ണൊക്കെ എഴുതി, കൈകളൊക്കെ മൈലാഞ്ചി ഇട്ട് ചുവപ്പിച്ച്, ആഭരണങ്ങളൊക്കെ അണിഞ്ഞ് അധരങ്ങളിൽ ആരും നോക്കി നിന്ന് പോകുന്ന ചെറു ചിരിയുമായി നല്ല മൊഞ്ചത്തി പെണ്ണായിട്ട് അന്നത്തെ ദിവസം മുഴുവൻ ഞാൻ നിറഞ്ഞ് നിന്നു. മൈലാഞ്ചിയുടെയും, മുല്ലപ്പൂവിന്റെയും, അത്തറിന്റെയുമൊക്കെ മനം മയക്കുന്ന സുഗന്ധം അന്തരീക്ഷത്തിൽ മുഴുവൻ നിറഞ്ഞു നിന്നു.

ചടങ്ങുകളൊക്കെ കഴിഞ്ഞപ്പോൾ സമയം രാത്രി 11 കഴിഞ്ഞു. ഞാൻ ആകെ തളർന്നിരുന്നു. വിയർത്ത് കുളിച്ച് ഒരു പരുവമായി. ഡ്രസ്സൊക്കെ നനഞ്ഞ് കുതിർന്നിരുന്നു. എല്ലാം കൂടി കെട്ടി പൊതിഞ്ഞ് രാവിലെ മുതൽ നിൽക്കുവല്ലേ… മുറിയിലെത്തി ലാച്ചയും ഇന്നറുകളുമൊക്കെ അഴിച്ച് മാറ്റി. ഒരു അര ബക്കറ്റിൽ പിഴിഞ്ഞെടുക്കാനുള്ള വിയർപ്പുണ്ടായിരുന്നു അതിൽ. ഞാൻ പോയി നല്ല തണുത്ത വെള്ളത്തിലൊന്ന് കുളിച്ചപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം തോന്നി. കൈയ്യിൽ കിട്ടിയ ഒരു നൈറ്റിയും എടുത്തിട്ട് ഞാൻ ഫാനിന്റെ കീഴിൽ കുറച്ച് നേരം ഇരുന്നു. നാളത്തെ ദിവസത്തിനെക്കുറിച്ചോർത്ത് വല്ലാത്ത ടെൻഷൻ. പ്രധാനമായിട്ടും നാളെ തൊട്ട് തന്റെ ജീവന്റെ ജീവനായ വാപ്പിയേയും ഉമ്മിയേയും വിട്ട് പിരിയണമല്ലോയെന്ന വിഷമമായിരുന്നു എനിക്ക്. അതോർത്തപ്പോൾ ഒരിക്കലും കല്യാണമേ വേണ്ടിയിരുന്നില്ല എന്ന് പോലും തോന്നിപ്പോയി.

അങ്ങനെ റിസപ്ഷനും നിക്കാഹുമൊക്കെ കഴിഞ്ഞു. കല്യാണമൊക്കെ ആഘോഷമായി നടന്നു. ആഡിറ്റോറിയത്തിൽ നിന്നും ഇറങ്ങാൻ സമയമാകുന്തോറും എന്റെ കണ്ണൊക്കെ നിറഞ്ഞൊഴുകാൻ തുടങ്ങി. പിന്നീട് അതൊരു പൊട്ടി കരച്ചിലായി മാറി. കരഞ്ഞ് കരഞ്ഞ് എന്റെ മുഖമൊക്കെ ചുവന്നു കണ്ണുകളൊക്കെ കലങ്ങി മറിഞ്ഞു. അവസാനം വാപ്പിയും ഉമ്മിയും ഫൈസലിക്കായും കൂടി പിടിച്ച് വലിച്ചാണ് എന്നെ ഒരു വിധത്തിൽ കാറിൽ കേറ്റിയത്.

ചടങ്ങുകളെല്ലാം കഴിഞ്ഞ് ഞാൻ ഇക്കാടെ വീട്ടിലെത്തി. ബഷീർ മാമായും ഭാര്യ ഹസീനയും മകൻ ഫൈസലും അനുജൻ അൻവറും അടങ്ങിയ കുടുംബത്തിലേക്ക് ഇപ്പോൾ ഞാനും കൂടി വന്ന് ചേർന്നു. അൻവർ എന്നെക്കാളും 1 വയസ്സിന് മാത്രം ഇളയതാണ്. ഇപ്പോൾ ഡിഗ്രി ഫൈനൽ ഇയർ പഠിച്ച് കൊണ്ടിരിക്കുന്നു.

അവിടെയെത്തിയപ്പോൾ ശരിക്കും ഒറ്റയ്ക്ക് പരിചയമില്ലാത്ത ഒരിടത്ത് വന്ന് പെട്ട പേടമാന്റെ അവസ്ഥയായിരുന്നു. ആകെ ഒരു മൂകത പോലെ. പിന്നെ ഹസീന ഉമ്മ എനിക്ക് വിടൊക്കെ നടന്ന് പരിചയപ്പെടുത്തി തന്നു. മുകളിലും താഴെയുമായി 6 മുറികളുള്ള വലിയൊരു വീട്. മുകളിലാണ് ഞങ്ങളുടെ റൂം. അൻവർ എന്റെ ബാഗുകളൊക്കെ കൊണ്ട് പോയി മുകളിൽ വെച്ചു.
അവൻ ഇക്കായെപ്പോലെയല്ലായിരുന്നു, ഫൈസലിക്ക അത്യാവശ്യം നീളവും വണ്ണവുമൊക്കെ ഉള്ളയാളാണ് പക്ഷേ അൻവറാണെങ്കിൽ മെലിഞ്ഞ് ചുള്ളിക്കമ്പ് പോലെയും. ഭാരമുള്ള എന്റെ ബാഗൊക്കെ കഷ്ടപ്പെട്ട് എടുത്ത് പൊക്കി അവൻ കൊണ്ട് പോകുന്ന കണ്ടപ്പോൾ സത്യത്തിൽ എനിക്ക് സങ്കടം തോന്നി. അൻവറേ അതൊക്കെ അവിടെ വെച്ചേക്ക് പിന്നീട് എടുക്കാമെന്ന് ഞാൻ പറഞ്ഞെങ്കിലും സാരമില്ല ഇത്തൂസേ ഞാൻ കൊണ്ട് പോയി വെച്ചോളാന്നും പറഞ്ഞ് അവൻ ജോലി തുടർന്നു. ബഷീർ മാമായും (ഇനി മുതൽ മാമാ വിളി നിർത്തണോന്ന് എന്നോട് പറഞ്ഞെങ്കിലും ഞാൻ പണ്ട് മുതലേ അങ്ങനെ വിളിച്ച് ശീലിച്ച് പോയോണ്ട് മാറ്റാൻ പാടായിരുന്നു.) ഹസീന ഉമ്മായും കൂടി ഇക്കാടെ ബന്ധുക്കളെയൊക്കെ പരിചയപ്പെടുത്തി.

ഉമ്മിയെയും വാപ്പിയെയും പിരിഞ്ഞതിലുള്ള എന്റെ സങ്കടം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഫൈസലിക്കാക്കും അത് നന്നായിട്ട് മനസ്സിലായതിനാൽ ആദ്യത്തെ രണ്ട് ദിവസം മറ്റ് കാര്യങ്ങുളൊന്നും ചെയ്യാതെ കടന്നു പോയി. എന്റെ മനസ്സ് മനസ്സിലാക്കി ഒന്നിനും നിർബന്ധിക്കാതെ മാറോട് ചേർത്ത് എന്നെ ആശ്വസിപ്പിച്ച ഇക്കായോട് എനിക്ക് വല്ലാത്ത ബഹുമാനവും ഇഷ്ടവും തോന്നി.

മനസ്സ് കൊണ്ട് ഞാൻ തീരെ തയ്യാറാകത്തതിനാൽ ഒരാഴ്ചയോളം അതുപോലെ കടന്ന് പോയി. വിരുന്നുകളുടെ ഉത്സവമായിരുന്നു. ഫുഡ് കഴിച്ച് ഞാൻ ഒരു വഴിക്കായി. ഇതിനിടയിൽ ഞങ്ങൾക്ക് പരസ്പരം ഒരുപാട് അടുത്തറിയാൻ കഴിഞ്ഞു. സമയം കിട്ടുമ്പോഴൊക്കെ ഉമ്മിയെയും വാപ്പിയെയും വീഡിയോ കോൾ ചെയ്ത് സംസാരിച്ച് കൊണ്ടിരുന്നു…

അങ്ങനെ ഒരു ദിവസം രാവിലെ ഞാൻ പതിവ് പോലെ ഉറക്കം എഴുന്നേറ്റ് കുളിച്ച് ഫ്രഷായി അടുക്കളയിലെത്തി ജോലിയൊക്കെ തുടങ്ങി. കുറച്ച് കഴിഞ്ഞ് ഇക്കാടെ ഉമ്മ കൂടി എത്തിയപ്പോൾ ഞാൻ ഇക്കാക്കുള്ള ചായയും എടുത്ത് കൊണ്ട് മുകളിലേക്ക് പോയി. റൂമിനടുത്ത് എത്തിയപ്പോൾ പെട്ടെന്ന് വല്ലാത്തൊരു ശബ്ദം കേട്ടു. കതക് പതിയെ തുറന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച എന്നെ വല്ലാതാക്കി…

തുടരും…………………………………………..

NB:- പ്രിയപ്പെട്ട സുഹൃത്തുക്കളേ പേരിന് പോലും മുൻപ് ഒരു വരി പോലും ഞാൻ എഴുതിയിട്ടില്ല. ജീവിതത്തിലെ യഥാർത്ഥ ചില അനുഭവങ്ങളും അതിന്റെ കൂടെ കുറച്ച് സങ്കൽപ്പങ്ങളും കൂടി ചേർന്ന് ഒരുപാട് നാളായി മനസ്സിൽ കിടന്ന കാര്യങ്ങൾ ആദ്യമായൊന്ന് കുറിച്ചതാണ്. തെറ്റ് കുറ്റങ്ങൾ ദയവായി ക്ഷമിക്കുക. നിങ്ങളുടെ ഏറ്റവും വിലയേറിയ അഭിപ്രായങ്ങൾ കമന്റായി രേഖപ്പെടുത്തുക. ഈ കഥ നിങ്ങൾക്ക് കൂടി ഇഷ്ടമുള്ള ഏതെങ്കിലും തരത്തിൽ മുന്നോട്ട് കൊണ്ട് പോകണോയെന്നും തുടർന്ന് എഴുതണമോയെന്നും നിങ്ങൾ തന്നെ പറയുക.
കമന്റായും അല്ലാതെ മെയിൽ വഴിയോ മറ്റോ നിങ്ങളുടെ അഭിപ്രായങ്ങളും സങ്കൽപ്പങ്ങളും പറയാൻ താൽപര്യമുള്ളവർ ഉണ്ടേൽ അറിയിക്കുക….

-“സ്നേഹപൂർവ്വം മുഹ്സിന”

Comments:

No comments!

Please sign up or log in to post a comment!