കല്യാണി – 2 (ഹൊറര്‍ കമ്പി നോവല്‍)

KALLYANI HORROR KAMBI NOVEL BY:KAMBI MASTER@KAMBIKUTTAN.NET

മരത്തില്‍ തൂങ്ങിക്കിടക്കുന്ന മകളെ നോക്കി മണ്ണില്‍ മുഖം അമര്‍ത്തി ദേവകി അലമുറയിട്ടു.

“എന്റെ പൊന്നുമോളെ..എന്തിനാടീ നീയീ കടുംകൈ ചെയ്തത്? എനിക്കിനി ആരുണ്ടെന്റെ ദൈവമോ….അയ്യോ..ഞാനിനി എന്തിനാ ഭഗവാനെ ജീവിക്കുന്നത്..ആര്‍ക്ക് വേണ്ടി ഞാന്‍ ജീവിക്കണം..എന്റെ തങ്കക്കുടം എന്നെ വിട്ടുപോയല്ലോ..അയ്യയ്യോ എനിക്ക് വയ്യേ…”

അവര്‍ മാറത്തടിച്ച് അസഹ്യമായ മനോവേദനയോടെ ഉറക്കെ നിലവിളിച്ചു. ആ ഗ്രാമത്തിലെ മൊത്തം ജനങ്ങളും പനയന്നൂര്‍ തറവാടിനോട് ചേര്‍ന്നുള്ള ദേവകിയുടെ വീട്ടുവളപ്പില്‍ കല്യാണി തൂങ്ങിമരിച്ച മരത്തിന്റെ ചുറ്റുമായി തടിച്ചു കൂടിയിരുന്നു.

“ഹയ്യോ കഷ്ടം..ആ തള്ള ഇതെങ്ങനെ സഹിക്കും? ഭര്‍ത്താവ് ഇട്ടിട്ടു പോയ അവര്‍ക്ക് ആ കൊച്ചു മാത്രമായിരുന്നു ഒരു സമാധാനം..എന്ത് തങ്കക്കുടം പോലിരുന്ന കോച്ചാ..എന്തിനാ ദൈവമേ ഇവള്‍ ചെറു പ്രായത്തില്‍ ഈ കടുംകൈ ചെയ്തത്?” ഒരു കാരണവര്‍ ആരോടെന്നില്ലാതെ പറഞ്ഞു.

“ആര്‍ക്കറിയാം ചേട്ടാ..പെണ്ണ് വല്ല പ്രേമത്തിലോ മറ്റോ പെട്ട് കാണും. ആരു കണ്ടാലും കൊതിച്ചു പോകുന്ന സുന്ദരി അല്ലാരുന്നോ..ഏതെങ്കിലും മനുഷ്യത്വമില്ലാത്തവന്‍ അവളെ ചതിച്ചു കാണും….” മറ്റൊരാള്‍ പറഞ്ഞു.

“അവള്‍ അങ്ങനെ പ്രേമിക്കാന്‍ ഒന്നും നടക്കുന്ന കൊച്ചായിരുന്നില്ല..കാണാന്‍ അല്പം മെന ഉണ്ടെന്നു കരുതി ഇല്ലാക്കഥ പറഞ്ഞുണ്ടാക്കല്ലേ” വേറൊരാള്‍ അയാള്‍ പറഞ്ഞത് ഇഷ്ടപ്പെടാതെ പറഞ്ഞു.

“തന്ത ഉപേക്ഷിച്ചു പോയ ആ കൊച്ചിനെ അവള് പാടുപെട്ടു പോന്നുപോലാ വളര്‍ത്തിയത്..ഇനി അവള്‍ക്ക് ആരുണ്ട്..” മറ്റൊരാള്‍ ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞു.

“ങാ പിള്ളമാരു വരുന്നുണ്ട്..ഈ കൊച്ച് അവര്‍ക്കും സ്വന്തം മോളെപ്പോലെ ആയിരുന്നില്യോ….അവിടുത്തെ പിള്ളേരുടെ കൂടെ കളിച്ചു വളര്‍ന്ന പെണ്ണല്യോ  അവള്..” ഒരു പ്രായമായ സ്ത്രീ പിന്നിലേക്ക് നോക്കി പറഞ്ഞു.

ബലരാമനും അനുജന്മാരും സംഭവസ്ഥലത്തേക്ക് വന്നു.

“എല്ലാരും ഒന്ന് മാറി നില്‍ക്ക്..പോലീസ് എത്തിയിട്ടുണ്ട്…”

കൂടി നിന്ന ആളുകളോട് ബാലാരാമന്‍ പറഞ്ഞു. അമ്പതിന് മേല്‍ പ്രായമുള്ള ബലരാമന്‍ പിള്ള പനയന്നൂര്‍ തറവാട്ടിലെ ഇപ്പോഴത്തെ കാരണവര്‍ ആണ്. മരിച്ചുപോയ പത്മനാഭന്‍ പിള്ളയുടെ മൂത്ത മകന്‍. അഞ്ചേമുക്കാല്‍ അടി ഉയരവും വെളുത്ത നിറവും നല്ല തലയെടുപ്പുമുള്ള പിള്ളയ്ക്ക് കരുത്തുറ്റ ശരീരമാണ്. മുണ്ടും തോളില്‍ ഒരു നേരിയതും ധരിച്ചിരുന്ന അയാളുടെ കഴുത്തില്‍ ചെറിയ ഒരു ചങ്ങലയുടെ വലിപ്പമുള്ള സ്വര്‍ണ്ണമാല വെട്ടിത്തിളങ്ങി.

മുടി കൊഴിഞ്ഞു തുടങ്ങിയിട്ടുണ്ട് എങ്കിലും മുഖത്തിന്റെ ഭംഗിയും പൌരുഷവും അത് തെല്ലും കുറച്ചിരുന്നില്ല. പിള്ളയും അനുജന്മാരും ദേവകിയുടെ അടുത്തെത്തി.

“എടീ രാധമ്മേ..ഇവളെ അങ്ങോട്ട്‌ കൂട്ടിക്കൊണ്ടു പോ..”

ബലരാമന്‍ ഭാര്യയോട് ആജ്ഞാപിച്ചു. രാധമ്മ ദേവകിയുടെ അടുത്തെത്തി അവരുടെ തോളില്‍ മെല്ലെ സ്പര്‍ശിച്ചു. ബലരാമനെക്കാള്‍ രണ്ടോ മൂന്നോ വയസ് ഇളയ നല്ല തടിച്ചു വെളുത്ത ഒരു സ്ത്രീയാണ് രാധമ്മ. തറവാട്ടിലെ മൂത്ത മരുമകള്‍.

“ദേവകീ..എഴുന്നേല്‍ക്ക്..പോലീസ് വരുന്നു..വാ..വീട്ടിലേക്ക് പോകാം..” രാധമ്മ അവരോട് പറഞ്ഞു.

“ഹെന്റെ കുഞ്ഞേ..എന്റെ പൊന്നുമോള് കിടക്കുന്ന കിടപ്പ് കണ്ടോ..അയ്യയ്യോ ഇന്നലെ രാത്രി കളിതമാശ പറഞ്ഞു കിടന്നുറങ്ങിയ കൊച്ചാ ഈ കെടക്കുന്നത്..എനിക്ക് വയ്യായേ..എന്നേം കൂടി അങ്ങ് കൊല്ലോ..”

ദേവകി ദുഃഖം സഹിക്കാനാകാതെ നിലവിളിച്ചു. രാധമ്മ അവരെ ഒരു വിധത്തില്‍ താങ്ങി എഴുന്നേല്‍പ്പിച്ച് അവരുടെ കുടിലിലേക്ക് നടന്നു.

“ഉം..മാറി നില്‍ക്കിനെടാ..”

സബ് ഇന്‍സ്പെക്ടര്‍ ആചാരിയുടെ ഘനഗംഭീര ശബ്ദം കേട്ടപ്പോള്‍ ആളുകള്‍ ചിതറി മാറി. ആജാനുബാഹുവായ ആചാരിയും ഏഴെട്ട് പോലീസുകാരും കല്യാണിയുടെ ശരീരം തൂങ്ങിക്കിടന്നിരുന്ന മരത്തിന്റെ അടിയിലെത്തി. അയാള്‍ മൃതദേഹത്തിന്റെ കിടപ്പ് താഴെ നിന്നും നിരീക്ഷിച്ചു. ഏതാണ്ട് അഞ്ചടി ഉയരത്തിലാണ് കല്യാണിയുടെ ശരീരം തൂങ്ങി നില്‍ക്കുന്നത്. കണ്ണുകള്‍ പുറത്തേക്ക് തുറിച്ച്, നാവ് കടിച്ചു പിടിച്ച നിലയിലാണ്; കണ്ടാല്‍ ഭീതി തോന്നുന്ന മുഖഭാവം. കഴുത്തില്‍ കുരുക്ക് നന്നായി മുറുകിയിട്ടുണ്ട്.

“ഉം..ആത്മഹത്യ തന്നെയാണ്..” ആചാരി ചുറ്റും നടന്നു നോക്കി സ്വയം പറഞ്ഞിട്ട് തിരിഞ്ഞു.

“ആരാണ് ഈ ശരീരം ആദ്യം കണ്ടത്?”

“അവള്‍ടെ തള്ള തന്നെയാ സാറേ ആദ്യം കണ്ടത്..” മറുപടി നല്‍കിയത് ബലരാമന്റെ അനുജന്‍ മാധവനാണ്. ചേട്ടനെപ്പോലെ തന്നെ കരുത്തനും മുഖത്ത് സദാ ക്രൂരഭാവം ഉള്ള ആളുമാണ് മാധവന്‍.

“ചാകാന്‍ വല്ല കാരണവും ഉള്ളതായി അവര് പറഞ്ഞോ?” എസ് ഐ ചോദിച്ചു.

“ഒന്നും അറിയത്തില്ല സാറേ..ഇന്നലെ വൈകിട്ടും കളിച്ചും ചിരിച്ചും നടന്ന പെണ്ണാണ്‌..പെട്ടെന്ന് ഇങ്ങനെയൊരു കടുംകൈ അവളെന്തിനു ചെയ്തു എന്ന് ഞങ്ങള്‍ക്കും മനസിലാകുന്നില്ല..ഞങ്ങള്‍ക്കും അവള് സ്വന്തം മോളെപ്പോലെ ആയിരുന്നു” ബലരാമന്‍ ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.

“ഉം..ആരെങ്കിലും കയറി ബോഡി താഴെ ഇറക്കൂ….” എസ് ഐ ആജ്ഞാപിച്ചു.

സന്ധ്യയോടെ നിയമപരമായ എല്ലാ കാര്യങ്ങള്‍ക്കും ശേഷം കല്യാണിയുടെ ശരീരം സംസ്കരിച്ചു.
കരഞ്ഞു തളര്‍ന്ന ദേവകി കുടിലില്‍ കിടക്കുകയായിരുന്നു. അവരുടെ അനുജത്തിയും മക്കളും സംഭവമറിഞ്ഞ് എത്തിയതിനാല്‍ വീട്ടില്‍ അവര്‍ തനിച്ചായിരുന്നില്ല. പനയന്നൂര്‍ തറവാട്ടിലെ വീട്ടുജോലിക്കാരികളില്‍ പ്രമുഖ ആണ് ദേവകി. വര്‍ഷങ്ങളായി തറവാടുമായി അടുത്ത ബന്ധം അവര്‍ക്കുണ്ട്. തറവാടിനോട് ചേര്‍ന്ന് പണ്ട് ഏതോ കാരണവര്‍ നല്‍കിയ അരയേക്കര്‍ സ്ഥലത്താണ് ദേവകിയും കുടുംബവും താമസിക്കുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതിനാല്‍ മകള്‍ കല്യാണിയുടെ കൂടെ തനിച്ചാണ് അവര്‍ താമസിച്ചിരുന്നത്.

സന്ധ്യ ആയതോടെ പനയന്നൂര്‍ തറവാട്ടിലെ പിള്ളമാര്‍ തറവാട്ടു മുറ്റത്ത് പതിവുള്ള സുരപാനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഏതാണ്ട് ഇരുപത് ഏക്കര്‍ വരുന്ന വിശാലമായ വനം പോലെ തോന്നിക്കുന്ന പറമ്പിന്റെ മധ്യത്തിലാണ്‌ ഇരുനിലകള്‍ ഉള്ള ആ പടുകൂറ്റന്‍ കൊട്ടാര സദൃശമായ വീട്. ഏതാണ്ട് മുപ്പതില്‍ അധികം മുറികള്‍ ആ തറവാടിനുണ്ട്.

പത്മനാഭന്‍ പിള്ള എന്ന തന്റെടിയും ആരെയും കൂസാത്തവനുമായിരുന്ന നാട്ടുപ്രമാണിയുടെ എട്ടുമക്കളും അവരുടെ ഭാര്യമാര്‍, മക്കള്‍, മരുമക്കള്‍ എന്നിവരാണ് ആ തറവാട്ടിലാണ് അന്തേവാസികള്‍. ഭാര്യ നേരത്തെ തന്നെ മറിച്ചു പോയ പത്മനാഭന്‍ പിള്ള ഭാഗം വച്ച് മാറരുത് എന്ന് മരിക്കുന്നതിനു മുന്‍പ് മൂത്തമകന്‍ ബലരാമാനോട് പറഞ്ഞിരുന്നു. അച്ഛന്റെ ആഗ്രഹം പോലെതന്നെ മക്കള്‍ സ്വത്ത് വിഭജിക്കാതെ ഒരുമിച്ച് ജോലി ചെയ്ത് അനുഭവിച്ചു പോരുകയായിരുന്നു. ഈ കാണുന്ന സ്ഥലം കൂടാതെ ഏക്കറു കണക്കിന് പാടങ്ങളും തെങ്ങിന്‍ തോപ്പുകളും അവര്‍ക്ക് വേറെയുമുണ്ട്. ബലരാമന്റെ താഴെയുള്ള ഏഴു സഹോദങ്ങളില്‍ നാല് പുരുഷന്മാരും മൂന്നു സ്ത്രീകളും ഉണ്ട്. അവരുടെ മക്കളും മരുമക്കളും എല്ലാം കൂടി ഏതാണ്ട് നാല്‍പ്പതോളം അംഗങ്ങള്‍ ആ വീട്ടിലുണ്ട്. അത്രയും പേരുണ്ടായിട്ടും തറവാട്ടില്‍ മുറികള്‍ ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു എന്നറിയുമ്പോള്‍ അതിന്റെ വലിപ്പം ഊഹിക്കാവുന്നതേയുള്ളൂ.

വീട്ടുജോലികള്‍ക്ക് നാല് സ്ത്രീകള്‍ സ്ഥിരമായുണ്ട്. അവരെ നിയന്ത്രിക്കുന്നത് ദേവകി ആണ്. വീട്ടിലെ പെണ്ണുങ്ങളും അവരുടെ തോന്നല്‍ അനുസരിച്ച് അടുക്കളയില്‍ കയറി ജോലിക്കാരെ സഹായിക്കാറുണ്ട്. ഉത്സവപ്രതീതി ആണ് തറവാട്ടില്‍ എല്ലായ്പോഴും. കുട്ടികളും യുവാക്കളും മുതിര്‍ന്നവരും ഒക്കെയായി സജീവമായ അന്തരീക്ഷമാണ് എപ്പോഴും. തറവാട്ടിലെ പുരുഷന്മാരും സ്ത്രീകളും നാട്ടിലെ തന്നെ ഏറ്റവും സൌന്ദര്യമുള്ളവര്‍ ആണ്. ആണായാലും പെണ്ണായാലും പനയന്നൂര്‍ തറവാട്ടില്‍ ജനിക്കുന്ന ഏത് പ്രജയും കാണാന്‍ അഴകുള്ളവരായിരിക്കും.


തറവാട്ടിലെ അടുക്കളയുടെ വലിപ്പം സാധാരണ ചില വീടുകളുടെ മൊത്തം വലിപ്പത്തോളം വരും. നിരവധി അടുപ്പുകള്‍. വലിയ പാത്രങ്ങള്‍. വിറകടുപ്പ് കൂടാതെ ചാണകത്തില്‍ നിന്നും ഉണ്ടാക്കുന്ന ഗ്യാസ് ഉപയോഗിച്ചുള്ള പാചകവും അവിടെ ഉണ്ടായിരുന്നു. തറവാട്ടിലെ അംഗങ്ങള്‍ എല്ലാവിധ ആഹാരങ്ങളും കഴിക്കും. കാരണവന്മാരായ സഹോദരന്മാര്‍ക്ക് മത്സ്യമാംസാദികള്‍ നിര്‍ബന്ധമാണ്‌. അവിടേക്ക് മാത്രമായി മത്സ്യ കച്ചവടം നടത്തുന്ന ചില മീന്‍പിടുത്തക്കാര്‍ നാട്ടിലുണ്ടായിരുന്നു. മൂന്നു കിണറുകളും, കുളിക്കാന്‍ അഞ്ചോളം കുളങ്ങളും പറമ്പിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്. പഴയ കാലത്തെ നിര്‍മ്മിതി ആണെങ്കിലും വീടിനുള്ളിലും കുളിമുറികള്‍ തറവാട്ടില്‍ ഉണ്ടായിരുന്നു. വരുമാനമാര്‍ഗ്ഗം പ്രധാനമായും കൃഷി ആണ്.

മരുമക്കളില്‍ ചിലര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി ഉണ്ടെങ്കിലും തറവാട്ടിലെ കാരണവന്മാര്‍ കൃഷി കൊണ്ടാണ് ജീവിച്ചിരുന്നത്. തേങ്ങയും കുരുമുളകും നെല്ലും അടയ്ക്കയും വെറ്റിലയും വാഴയും വിവിധയിനം പച്ചക്കറികളും എല്ലാം അവര്‍ കൃഷി ചെയ്തിരുന്നു. കൂടാതെ പത്തോളം പശുക്കളും അതിന്റെ കിടാങ്ങളും തറവാട്ടിലെ വലിയ തൊഴുത്തില്‍ ഉണ്ടായിരുന്നു. ആട്, കോഴി എന്നിവ വേറെയും. പോഷകസമൃദ്ധമായ ആഹാരം മൂലം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നല്ല ശരീര വളര്‍ച്ച ഉണ്ടായിരുന്നു; പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ച. തറവാട്ടിലെ പെണ്ണുങ്ങള്‍ അമ്പലത്തില്‍ പോകുന്നത് കാണാനായിത്തന്നെ നാട്ടുകാര്‍ ഒളിഞ്ഞും തെളിഞ്ഞും നില്‍ക്കുന്നതും ഒരു സാധാരണ സംഭവമായിരുന്നു.

ദേവകിയുടെ കൌമാരപ്രായക്കാരിയായ മകള്‍ കല്യാണിയും പനയന്നൂര്‍ തറവാട്ടിലെ ഒരംഗത്തെപ്പോലെ ആയിരുന്നു. ജാതിയില്‍ താണവളായിരുന്നു എങ്കിലും അഴകില്‍ തറവാട്ടിലെ പെണ്ണുങ്ങളോട് കിടപിടിക്കുമായിരുന്നു കല്യാണി. ഇരുനിറമുള്ള അവളെ എല്ലാവര്‍ക്കും ഇഷ്ടവുമായിരുന്നു. നല്ല പ്രസരിപ്പുള്ള സദാ ചിരിയും കളിയുമായി നടന്നിരുന്ന അവളുടെ പെട്ടെന്നുള്ള മരണത്തില്‍ തറവാട്ടിലെ അംഗങ്ങളും അവളുടെ അമ്മയെപ്പോലെ ദുഖിച്ചു; പ്രത്യേകിച്ച് സ്ത്രീകള്‍.

എന്നും പതിവുള്ള പഞ്ചപാണ്ഡവരുടെ (ബലരാമനെയും നാല് സഹോദരന്മാരെയും നാട്ടുകാര്‍ വിളിക്കുന്ന ഓമനപ്പേരാണ് അത്) വൈകുന്നേരത്തെ മദ്യപാന സദസ്സ് അന്ന് പക്ഷെ ചിരിയും കളിയും ഒന്നും ഇല്ലാതെയായിരുന്നു. പെങ്ങന്മാരെ കല്യാണം കഴിപ്പിച്ച അളിയന്മാര്‍ തറവാട്ടില്‍ തന്നെ ഉണ്ടായിരുന്നു എങ്കിലും, അവരുമായി കൃത്യമായ ഒരു അകലം ബലരാമനും സഹോദരന്മാരും പാലിച്ചിരുന്നു.
അതുകൊണ്ട് തന്നെ മദ്യപാനത്തിന് അവരെ ഒരിക്കലും അവര്‍ മറ്റാരെയും ഒപ്പം കൂട്ടുമായിരുന്നില്ല. അളിയന്മാര്‍ക്കും പഞ്ചപാണ്ഡവരെ ചെറിയ പേടി ഉണ്ടായിരുന്നു.

“ഉം..ഏതായാലും അതങ്ങനെ തീര്‍ന്നു..ആ ചെറുക്കന്‍ എങ്ങോട്ടാണാവോ പോയത്..” ബലരാമന്റെ അഞ്ചാമത്തെ അനുജനായ അര്‍ജ്ജുനന്‍ സ്വയമെന്ന പോലെ പറഞ്ഞു.

“എങ്ങോട്ടെങ്കിലും പോട്ടെ..എന്തായാലും അവന്റെ അഭാവം ആ എസ് ഐ അറിഞ്ഞിട്ടില്ല..” ബലരാമന്‍ ആണ് അത് പറഞ്ഞത്.

“അയാള്‍ അറിഞ്ഞാല്‍ എന്താ? ഈ വീട്ടിലുള്ളവര്‍ക്ക് പുറത്ത് പോകാന്‍ അങ്ങേരുടെ അനുമതി വേണോ?” ചോദ്യം ബലരാമന്റെ നേരെ ഇളയ അനുജന്‍ മാധവന്റെ വക ആയിരുന്നു.

“അവനു വിഷമം കാണും..രണ്ടും തമ്മില്‍ അത്രയ്ക്ക് അടുപ്പമായിരുന്നില്ലേ…” മൂന്നാമത്തെ അനുജനായ കാര്‍ത്തികേയന്‍ പറഞ്ഞു.

“പോലീസിനു സംശയം ഒന്നുമില്ലല്ലോ..ഉവ്വോ ഏട്ടാ?” ആണുങ്ങളില്‍ ഏറ്റവും ഇളയവനായ സഹദേവന്‍ വാറ്റ് ചാരായം ഗ്ലാസിലേക്ക് പകരുന്നതിനിടെ ചോദിച്ചു.

“ഇല്ല..തൂങ്ങി മരിച്ചതാണ് എന്ന് കണ്ടാല്‍ അറിയില്ലേ? പിന്നെ എന്തിനു സംശയിക്കാന്‍. ഞാന്‍ അങ്ങേരോട് പറഞ്ഞു..അവളുടെ തള്ളയ്ക്ക് വല്ല സംശയവും ഉണ്ടെങ്കില്‍ ചോദിച്ചിട്ട് വേണ്ടതുപോലെ ചെയ്യാന്‍..അവര്‍ക്ക് വേറെ സംശയങ്ങള്‍ ഒന്നുമില്ല..പക്ഷെ പെണ്ണ് തൂങ്ങിയത് എന്തിനാണ് എന്ന് മാത്രം അവള്‍ക്ക് അറിയാന്‍ വയ്യ..” ബലരാമന്‍ മദ്യം നുണഞ്ഞുകൊണ്ട് പറഞ്ഞു.

“ദേവകി തനിച്ചാണോ? അവളെ അങ്ങനെ തനിച്ച് താമസിപ്പിക്കുന്നത് ശരിയല്ലല്ലോ..ഒരു മരണം നടന്ന വീടല്ലേ..അതും ദുര്‍മരണം..” കാര്‍ത്തികേയന്‍ ചേട്ടനെ നോക്കി.

“അവളുടെ അനുജത്തിയും മക്കളും ഉണ്ട്. അവര്‍ ഒരാഴ്ച കഴിഞ്ഞേ പോകൂ..അവര് പോയിക്കഴിഞ്ഞാല്‍ അവളെ നമ്മുടെ പത്തായപ്പുരയില്‍ താമസിപ്പിക്കാം..അവള് വരും എന്ന് തോന്നുന്നില്ല..സ്വന്തം വീട് അടുത്തുള്ളപ്പോള്‍ അവള്‍ ഇവിടെ താമസിക്കുമോ..”

ആരും ഒന്നും മിണ്ടിയില്ല. അസുഖകരമായ ഒരു നിശബ്ദത അവരുടെ ഇടയില്‍ തളംകെട്ടി.

“ഇന്ന് കുടിക്കാനും ഒരു ഉന്മേഷം ഇല്ല.. ആ പെണ്ണ് ഇങ്ങനെ മുന്‍പില്‍ വന്നു നില്‍ക്കുനതു പോലെ..” ബലരാമന്‍ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

“ശരിയാ..മഴയുടെ കോളുണ്ട്‌ എന്ന് തോന്നുന്നു..ഇന്നത്തേക്ക് മതിയാക്കാം..രാവിലെ മുതല്‍ ഇതിന്റെ പിന്നാലെ അല്ലെ..നല്ല ക്ഷീണവും ഉണ്ട്..വല്ലതും കഴിച്ചിട്ട് നേരത്തെ ഉറങ്ങാം..” മാധവന്‍ ഏട്ടനെ പിന്താങ്ങിയിട്ട് ഗ്ലാസ് കാലിയാക്കി.

“ആ ജോലിക്കാരോട് പറഞ്ഞു ദേവകിക്ക് വേണ്ട ആഹാരം എത്തിക്കണം..അവള് രാവിലെ മുതല്‍ പട്ടിണിയാണ്..കേട്ടോടാ സഹദേവാ” ബലരാമന്‍ തോര്‍ത്ത് കുടഞ്ഞു തോളില്‍ തിരികെ ഇട്ടുകൊണ്ട് പറഞ്ഞു.

“കൊടുപ്പിക്കാം ഏട്ടാ..ഏട്ടന്‍ പൊയ്ക്കോ..”

അങ്ങനെ അന്നത്തെ മദ്യപാന സദസ്സ് പിരിഞ്ഞു.

തറവാട്ടിലെ മുകളിലത്തെ ഒരു മുറിയില്‍ അര്‍ജുനന്റെ മകള്‍ 18 വയസുള്ള രോഹിണിയും, അവന്റെ ഇളയ സഹോദരി ശ്രീകലയുടെ മക്കള്‍ 18 വയസുള്ള ശിവദാസനും, ഇരുപതു വയസുള്ള ശ്രീലക്ഷ്മിയും സഹദേവന്റെ മക്കളായ മോഹനനും (20) വസുന്ധരയും (17) ഏറ്റവും ഇളയ സഹോദരി സാവിത്രിയുടെ മക്കള്‍ മഞ്ജുഷയും (19) മുരുകനും (17) മ്ലാന വദനരായി ഇരിക്കുകയായിരുന്നു. കല്യാണിയും ഇവര്‍ ഏഴു പേരോടും അടുത്ത സൌഹൃദത്തില്‍ ആയിരുന്നു. അര്‍ജുനന്റെ മൂത്ത മകന്‍ ഹരിയുമായും അവള്‍ സൌഹൃദത്തില്‍ ആയിരുന്നു. കല്യാണി മരിച്ച രാത്രി മുതല്‍ ഹരിയെയും കാണാതായി. അവന്‍ എവിടെ പോയെന്ന് ആര്‍ക്കും ഒരു ഊഹവും ഇല്ലായിരുന്നു.ഹൊറര്‍കഥകള്‍, കമ്പികഥകള്‍ ,മലയാളം ക്രൈം ത്രില്ലെര്‍ നോവലുകള്‍,അറപ്പുകഥകള്‍, വെറുപ്പുകഥകള്‍ തുടങ്ങിയ എല്ലാ തരത്തിലെ മലയാളം കഥകള്‍ക്കും സന്ദര്‍ശിക്കുക കമ്പികുട്ടന്‍ ഡോട്ട് നെറ്റ് അര്‍ജുനന്റെ ഭാര്യ പാര്‍വ്വതി കല്യാണി മരിച്ചതിന്റെ ഞെട്ടലിലും ഒപ്പം സ്വന്തം മകനെ കാണാതായതിന്റെ ആധിയിലും ഒരേ കിടപ്പായിരുന്നു.

“ഹരിയെട്ടനും അവളും തമ്മില്‍ എന്തോ കൂടുതല്‍ അടുപ്പം ഉണ്ടായിരുന്നോ എന്നെനിക്ക് സംശയമുണ്ട്..” മുരുകന്‍ മറ്റുള്ളവരെ നോക്കി പറഞ്ഞു.

“പോടാ..നമ്മളോട് അവള്‍ക്കുള്ള അടുപ്പമേ ഹരിയേട്ടനോടും അവള്‍ക്ക് ഉണ്ടായിരുന്നുള്ളൂ..എന്നോട് എല്ലാം പറയുന്ന സ്വഭാവം കല്യാണിക്ക് ഉണ്ടായിരുന്നു..പാവം നമ്മെ വിട്ടു പോയിക്കളഞ്ഞല്ലോ” ദുഖത്തോടെ രോഹിണി പറഞ്ഞു.

“എങ്കില്‍ പിന്നെ ഹരി എവിടെപ്പോയി?” മോഹനന്‍ ചോദിച്ചു.

“അതാ ഞാനും ആലോചിക്കുന്നത്..കൃത്യം അവള്‍ മരിച്ച രാത്രി തന്നെ ഹരിയെട്ടനെ എങ്ങനെ കാണാതായി? ഇനി ഹരിയേട്ടന് വല്ല ആപത്തും..” മഞ്ജുഷ ഭീതിയോടെ മറ്റുള്ളവരെ നോക്കി.

“എന്താ ചേച്ചി ഇത്..ഹരിയേട്ടന്‍ കുറിപ്പ് എഴുതി വച്ചത് കണ്ടിട്ടും സംശയമോ..ഞാന്‍ പോകുകയാണ്..എന്നെ തിരയണ്ട എന്ന് എഴുതി വച്ചിട്ടല്ലേ പോയത്..പക്ഷെ മുരുകന്‍ പറഞ്ഞത് പോലെ കല്യാണിയുടെ മരണവും ഹരിയേട്ടന്റെ തിരോധാനവും തമ്മില്‍ എന്തോ ബന്ധമുണ്ട്..” വസുന്ധര പറഞ്ഞു.

“അതെ..എനിക്കും അങ്ങനെയാണ് തോന്നുന്നത്” മോഹനന്‍ ആലോചനയോടെ പറഞ്ഞു.

“ഞാന്‍ പറഞ്ഞില്ലേ..ഹരിയെട്ടനും കല്യാണിയും തമ്മില്‍ പ്രേമത്തിലായിരുന്നു..” മുരുകന്‍ തന്റെ നിഗമനം തുറന്ന് പറഞ്ഞു.

“ഒന്ന് പോടാ കുരങ്ങാ..പ്രേമം..മണ്ണാങ്കട്ട..കല്യാണിയെ നിനക്ക് അറിഞ്ഞുകൂടാ..അവള്‍ക്ക് ഈ പ്രേമവും കുന്തവും ഒന്നും ഉള്ള ടൈപ്പ് അല്ല..അതല്ലാതെ ഇനി വേറെ വല്ല ബന്ധവും ആണോ എന്ന് എനിക്ക് അറിയില്ല” ശ്രീലക്ഷ്മി ആണ് അത് പറഞ്ഞത്.

“വേറെന്ത് ബന്ധം?” രോഹിണി നെറ്റി ചുളിച്ചു.

“ആണും പെണ്ണും തമ്മില്‍ വേറെ എന്ത് ബന്ധമാണ് ഉണ്ടാകുക..” തുടുത്ത മുഖത്തോടെ ശ്രീലക്ഷ്മി ചോദിച്ചു. എല്ലാവരുടെയും മുഖങ്ങള്‍ തുടുത്തു. മഞ്ജുഷ നാണത്തോടെ വിരല്‍ കടിച്ചു മോഹനനെ നോക്കി.

“ഉം മതി..വാ പോകാം…” സംസാരത്തിന്റെ ദിശയുടെ പോക്കറിഞ്ഞ മോഹനന്‍ എഴുന്നേറ്റ് പോകാനൊരുങ്ങി പറഞ്ഞു.

“ശരിയാ…പോകാം..അത്താഴത്തിനു സമയമായി”

മഞ്ജുഷയും എഴുന്നേറ്റു. രോഹിണിയും ശ്രീലക്ഷ്മിയും ഏറ്റവും ഒടുവിലാണ് എഴുന്നേറ്റത്. മറ്റുള്ളവര്‍ പടികളിറങ്ങി താഴേക്ക് പോയി എന്നുറപ്പാക്കിയ ശേഷം രോഹിണി ശ്രീലക്ഷ്മിയെ നോക്കി.

“പറ..ഏട്ടനും കല്യാണിയും തമ്മില്‍ വേറെ വല്ല ബന്ധവും ഉള്ളത് നീ കണ്ടിട്ടുണ്ടോ?” അവള്‍ ചോദിച്ചു.

“നീ വാ..നമ്മളെ അവര് തിരക്കും..രാത്രി നമുക്ക് ഒരുമിച്ചു കിടക്കാം..അപ്പോള്‍ സംസാരിച്ചാല്‍ പോരെ..”

“ഉം മതി..വാ..”

ഇരുവരും പടികള്‍ ഇറങ്ങി താഴേക്ക് പോയി.

തറവാട്ടിലെ മുറികളില്‍ ലൈറ്റുകള്‍ അണഞ്ഞു. പുറത്ത് കൂരിരുള്‍ നിറഞ്ഞിരുന്നു. മകനെ കാണാനില്ല എന്ന ദുഖത്തോടെ ഏങ്ങലടിച്ചു കിടന്ന ഭാര്യ പാര്‍വതിയെ സമാധാനിപ്പിച്ചുകൊണ്ട്‌ അര്‍ജുനന്‍ ചാരെ കിടന്ന് അവളുടെ ശിരസ്സില്‍ തലോടി.

“നീ ഇങ്ങനെ വിഷമിക്കാതെ പാറൂ..അവന്‍ വരും..ചെറുപ്രായത്തില്‍ ചില പിള്ളേര്‍ക്ക് വീട്ടിലെ സുഖം പോരാ എന്ന് തോന്നി ഒളിച്ചോടും..ചെല്ലുന്ന സ്ഥലത്തെ കഷ്ടപ്പാട് കാണുമമ്പോള്‍ തനിയെ തിരികെ വരും..നീ കിടന്നുറങ്ങ്…”

“എന്നാലും എനിക്കെന്തോ ഭയം തോന്നുന്നു ചേട്ടാ.. ആ പെണ്ണ് മരിച്ച അന്നുതന്നെ അവനെ കാണാതായത് എന്നെ വല്ലാതെ അലട്ടുന്നു..ഹോ..അവളുടെ ആ കിടപ്പ്..ആ മുഖം..എത്ര സുന്ദരിയായ പെണ്ണായിരുന്നു..പക്ഷെ മരിച്ചു കിടന്നപ്പോള്‍ ആ ഭാവം കണ്ടില്ലാരുന്നോ..” പാര്‍വ്വതിയുടെ വാക്കുകളില്‍ ഭയവും ദുഖവും ഒരേപോലെ നിഴലിച്ചിരുന്നു.

“പിന്നെ കഴുത്തില്‍ കയറു കുരുങ്ങിയാല്‍ കണ്ണും നാക്കും തള്ളില്ലേ…”

“എന്നാലും…ആ മുഖത്തെ ആ ഭാവം…” ഒന്ന് നിര്‍ത്തി ദീര്‍ഘമായി നിശ്വസിച്ച ശേഷം അവള്‍ തുടര്‍ന്നു “എന്റെ കുഞ്ഞിനു വല്ല ആപത്തും പിണഞ്ഞോ എന്നാണ് എന്റെ പേടി..അവന്‍ എവിടെയെങ്കിലും സുഖമായിരിക്കുന്നു എന്നൊന്ന് അറിഞ്ഞാല്‍ മതിയായിരുന്നു…നാളെത്തന്നെ അവനെ ഒന്ന് തിരക്കണേ ചേട്ടാ..”

“എടീ ഞങ്ങള്‍ അവനെ തിരക്കാന്‍ രഹസ്യമായി ആളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്..ആ പെണ്ണ് മരിച്ച ദിവസം അവനെ കാണാതായി എന്ന് പോലീസ് അറിഞ്ഞാല്‍ പ്രശ്നമാണ്..അല്ലെങ്കില്‍ പോലീസില്‍ ഒരു പരാതി കൊടുക്കാമായിരുന്നു..”

“എനിക്കൊന്നും അറിയില്ല ചേട്ടാ..എന്റെ മോനെവിടെ ഉണ്ടെന്ന് എനിക്ക് അറിയണം..അത് മാത്രം എനിക്ക് അറിഞ്ഞാല്‍ മതി….” പാര്‍വ്വതി കണ്ണുകള്‍ തുടച്ചുകൊണ്ട് പറഞ്ഞു.കമ്പികുട്ടന്‍ ഡോട്ട് നെറ്റ് കമ്പി മസ്റ്ററിന്റെ യക്ഷികഥ കല്യാണി ഇഷ്ടമായെങ്കില്‍ കമ്മന്റ് ചെയ്യാനും ലൈക്‌ ചെയ്യാനും മറക്കരുതേ ..

“നാളെ ഒന്ന് നേരം വെളുക്കട്ടെ..നമുക്ക് അന്വേഷിക്കാം” അര്‍ജുനന്‍ ലൈറ്റ് ഓഫാക്കി. മുറിയില്‍ ഇരുള്‍ നിറഞ്ഞു.

പുറത്ത് തണുത്ത കാറ്റ് വീശിയടിച്ചു. ശ്രീലക്ഷ്മിയും രോഹിണിയും അന്ന് ഒരു മുറിയിലായിരുന്നു. ഇരുവരും മുകളിലെ പിന്നിലുള്ള ഒരു മുറിയില്‍ ജനാലകള്‍ തുറന്നിട്ട്‌ കിടക്കുകയായിരുന്നു.

“പറ..എന്താണ് നീ അങ്ങനെ പറയാനുള്ള കാരണം..?” രോഹിണി അവളോട് ചോദിച്ചു.

“എടി കല്യാണി അത്ര പഞ്ചപാവം ഒന്നുമായിരുന്നില്ല..ഹരിയേട്ടന് പക്ഷെ അവളോട്‌ കടുത്ത പ്രേമം തന്നെ ആയിരുന്നു. മുരുകനും എന്തൊക്കെയോ അറിയാം..അതല്ലേ അവനങ്ങനെ തീര്‍ത്തു പറഞ്ഞത്..കല്യാണി എന്ന ഒരൊറ്റ ചിന്തയെ നിന്റെ ഏട്ടന് ഉണ്ടായിരുന്നുള്ളൂ..അതുകൊണ്ടാകും അവള്‍ മരിച്ചപ്പോള്‍ പുള്ളി നാട് വിട്ടു കളഞ്ഞത്..”

“നിനക്കെങ്ങനെ അറിയാം ഇതൊക്കെ?’

“കല്യാണി എന്നോട് പറഞ്ഞിട്ടുണ്ട്..പിന്നെ ചിലത് ഞാന്‍ നേരില്‍ കണ്ടിട്ടുമുണ്ട്”

“എന്ത്..”

“എടി പെണ്ണെ അവള്‍ ഒരു മുടിഞ്ഞ കഴപ്പി ആയിരുന്നെടി..സുഖിക്കണം എന്ന ചിന്ത മാത്രമേ ഉള്ളായിരുന്നു അവള്‍ക്ക്..നമ്മുടെ കാഞ്ചന ചേച്ചിയുടെ ഭര്‍ത്താവ് ശശിയേട്ടന്‍ ഇല്ലേ..പുള്ളി ഒരിക്കല്‍ അവളെ മുറിയില്‍ കയറ്റി മുലയ്ക്ക് പിടിക്കുന്നത് ഞാന്‍ കണ്ടതാണ്..ഞാന്‍ അറിഞ്ഞു എന്ന് കണ്ടപ്പോള്‍ മുതലാണ് കല്യാണി എന്റെയടുക്കല്‍ എല്ലാം പറയാന്‍ തുടങ്ങിയത്..ഇവിടെ കാണുന്ന പലരും നീ വിചാരിക്കുന്നത് പോലെ നല്ലവരൊന്നും അല്ല..ഇരുളിലും മറവിലും ഇവിടെ പലതും നടക്കുന്നുണ്ട്..അതില്‍ പലതും അറിഞ്ഞവള്‍ ആണ് കല്യാണി”

“യ്യോ..ശശിയേട്ടന്‍ അങ്ങനെ ചെയ്തോ?”

“കൊള്ളാം..കല്യാണി മരിച്ചത് കൊണ്ടാ ഞാനിപ്പോള്‍ നിന്നോടിതു പറഞ്ഞത്…ഇല്ലെങ്കില്‍ ഒരിക്കലും പറയുമായിരുന്നില്ല…നീ ഈശ്വരനെ ഓര്‍ത്ത്  ഇതൊന്നും ആരോടും പറയല്ലേ”

“നീ ഹരിയേട്ടന്റെ കാര്യം പറ..” രോഹിണിക്ക് അതായിരുന്നു അറിയേണ്ടത്.

“ഹരിയേട്ടന്‍ അവളെ നിഷ്കളങ്കമായി പ്രേമിച്ചു നടക്കുകയായിരുന്നു. പക്ഷെ കല്യാണിക്ക് ഹരിയെട്ടനോട് എന്നല്ല ആരോടും പ്രേമം ഉണ്ടായിരുന്നില്ല. അവള്‍ക്ക് കാമം മാത്രമേ ഉള്ളായിരുന്നു..ഹരിയേട്ടനും അവളും തമ്മില്‍ നമ്മുടെ തൊഴുത്തിന്റെ പിന്നില്‍ വച്ച് ചുണ്ട് കടിച്ചു ചപ്പുന്നത് ഞാന്‍ കണ്ടിട്ടുണ്ട്..വേറെന്തൊക്കെ നടന്നിട്ടുണ്ടോ ആവോ”

“സത്യമാണോ..”

“ഞാന്‍ കണ്ടതാണ് പറഞ്ഞത്..എന്തൊരു ആവേശം ആണെന്നോ ആ പെണ്ണിന്..ഹരിയേട്ടന്റെ ചുണ്ട് അവള്‍ കടിച്ചു പറിക്കുന്നത് കണ്ടപ്പോള്‍ എനിക്കും നനഞ്ഞെടി മോളെ..”

“പോ..എനിക്ക് ഏതാണ്ട് പോലെ തോന്നുന്നു..”

“ഒന്നും തോന്നണ്ട..കിടന്നുറങ്ങ്..ഇനിയും കഥകള്‍ കേട്ടാല്‍ നിനക്ക് പലതും തോന്നും”

ശ്രീലക്ഷ്മി അവളെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.

“നല്ല സുഖമായിരിക്കും അല്ലെ..” രോഹിണി മെല്ലെ ചോദിച്ചു.

“ഒരു കിഴുക്ക് ഞാന്‍ തരും..ഉറങ്ങടി പ്രാന്തി..”

രോഹിണി ശ്രീലക്ഷ്മിയെ പുണര്‍ന്ന് അല്‍പനേരം കിടന്നിട്ട് വീണ്ടും മലര്‍ന്നു കിടന്നു ജനലിലൂടെ വെളിയിലേക്ക് നോക്കി. പുറത്ത് കാറ്റിന്റെ ഹുങ്കാരം വര്‍ദ്ധിക്കുന്നത് അവര്‍ അറിഞ്ഞു. ചില മുറികളിലെ ജനല്‍ പാളികള്‍ ശക്തമായി അടയുന്ന ശബ്ദം കേട്ട് ശ്രീലക്ഷ്മി എഴുന്നേറ്റു.

“ഭയങ്കര കാറ്റ്..ജനല്‍ അടച്ചേക്കാം” അവള്‍ പറഞ്ഞു.

“വേണ്ടാടി..തുറന്ന് കിടക്കട്ടെ..നല്ല സുഖമുള്ള തണുപ്പ്” രോഹിണി അവളെ തടഞ്ഞുകൊണ്ട് പറഞ്ഞു.

“ഈ പെണ്ണിന് പ്രാന്താ..ഹും..എന്നാ നിന്റെ ഇഷ്ടം” എഴുന്നേറ്റ ശ്രീലക്ഷ്മി തിരികെ വന്നു വീണ്ടും കിടന്നു.

“നോക്കടീ..ഇവിടെ കിടന്നുകൊണ്ട് രാത്രിയുടെ ഭംഗി കാണാന്‍ നല്ല രസമില്ലേ” രോഹിണി അവളോട്‌ ചോദിച്ചു.

“ഉണ്ട..നിനക്ക് കലാവാസന ഉണരുന്നോ? മോളെ എനിക്ക് ഉറങ്ങണം..” ശ്രീലക്ഷ്മി അവളെ കെട്ടിപ്പിടിച്ച് കിടന്നു പറഞ്ഞു.

രോഹിണി നോക്കി. കാറ്റത്ത് ഉലയുന്ന കരിമ്പന അവള്‍ കണ്ടു. തറവാട്ടിലെ പറമ്പിന്റെ നടുവിലാണ് ആ കൂറ്റന്‍ കരിമ്പന നില്‍ക്കുന്നത്. അതിന്റെ ഇലകള്‍ കാറ്റില്‍ ഇളകിയാടുന്നത് അവള്‍ക്ക് സ്പഷ്ടമായി കാണാമായിരുന്നു. പെട്ടെന്ന് രോഹിണി ഒന്ന് ഞെട്ടി.

“എടി ശ്രീലക്ഷ്മി..അങ്ങോട്ട്‌ നോക്കിക്കേടി” അവള്‍ കണ്ണടച്ചു കിടന്ന ശ്രീലക്ഷ്മിയെ കുലുക്കി വിളിച്ചു.

“എന്താടി..ഉറങ്ങാനും സമ്മതിക്കില്ലേ..”

“നീ ഒന്ന് നോക്ക്….”

ശ്രീലക്ഷ്മി അവള്‍ ചൂണ്ടിയ ഇടത്തേക്ക് നോക്കി. അവള്‍ വേഗം എഴുന്നേറ്റു. രോഹിണിയും ഒപ്പം എഴുന്നേറ്റ് ജനലിന്റെ അരികിലെത്തി. പുറത്ത് കാറ്റിന്റെ ഒപ്പം മഴയും പെയ്യാന്‍ തുടങ്ങിയത് അവരറിഞ്ഞു. മുറ്റത്ത് ചരല്‍ വാരി എറിയുന്നത് പോലെ മഴ ആരംഭിച്ചു. ശ്രീലക്ഷ്മിയും രോഹിണിയും ആകാശത്തേക്ക് ഉദ്വേഗത്തോടെ നോക്കി നില്‍ക്കുകയായിരുന്നു. ഇരുവരുടെയും മുലകള്‍ ശക്തമായി ഉയര്‍ന്നു താഴ്ന്നു. ആ തണുപ്പത്തും തന്റെ ദേഹം വിയര്‍ക്കുന്നത് ശ്രീലക്ഷ്മി അറിഞ്ഞു. രോഹിണി അവളുടെ കൈയില്‍ ശക്തമായി പിടിച്ചിരുന്നു.

ദൂരെ, അനന്തതയില്‍ നിന്നും ഒരു ചെറിയ വെളിച്ചം തങ്ങളുടെ വീട് ലക്ഷ്യമാക്കി വരുന്നതാണ് ഇരുവരും ഭീതിയോടെ നോക്കി നിന്നത്. അതിവേഗമാണ് അത് വന്നുകൊണ്ടിരുന്നത്.

“എന്താടി അത്..വല്ല പ്ലെയിനും ദിശ തെറ്റി പറക്കുകയാണോ?” രോഹിണി ഭീതിയോടെ ചോദിച്ചു.

“ഏയ്‌…അത് പ്ലെയിന്‍ അല്ല….ഇനി ധൂമകേതു ആകുമോ?” ശ്രീലക്ഷ്മിയുടെ സന്ദേഹം അതായിരുന്നു.

“ആയിരിക്കും..ചില വാല്‍ നക്ഷത്രങ്ങള്‍ ഭൂമിക്ക് നേരെ വരാറുണ്ട് എന്ന് നമ്മള്‍ വായിച്ചിട്ടില്ലേ..ഇത് പക്ഷെ നമ്മുടെ നേര്‍ക്ക് വരുന്നത് പോലെയാണ് തോന്നുന്നത്..എന്തൊരു സ്പീഡ് ആണ്..”

ആകാശത്ത് നിന്നും തീഗോളം പോലെയുള്ള ആ വസ്തു വളരെ അടുത്തേക്ക് എത്തിയത് അവര്‍ അറിഞ്ഞു.

“യ്യോ..ദാ അതിങ്ങെത്തി” രോഹിണി ഉറക്കെ പറഞ്ഞു. മഴ ശക്തമാകുന്നതും ആ ഗോളം തങ്ങളുടെ തറവാടിനു മീതെ ചുറ്റുന്നതും അവര്‍ കണ്ടു.

“രോഹിണി.എനിക്ക് പേടി ആകുന്നു..എന്താണെടീ അത്….” ശ്രീലക്ഷ്മി പൂക്കുല പോലെ വിറച്ചു.

“അ..അറിയില്ല..അ…അതെവിടെപ്പോയി…കാണുന്നില്ല…” രോഹിണി വിയര്‍ത്ത് കുളിച്ചിരുന്നു.

ഇരുവരും ശ്വാസമടക്കിപ്പിടിച്ച് നോക്കി. അവിടേക്ക് വന്ന തീഗോളം അപ്രത്യക്ഷമായിരിക്കുന്നു.

“എവിടെപ്പോയി? നമുക്ക് തോന്നിയതാണോ ഇനി?” ശ്രീലക്ഷ്മി കിതച്ചുകൊണ്ട് സ്വയം ചോദിച്ചു.

“അല്ല..അത് ഇവിടെ വന്നതാണ്‌..പക്ഷെ പിന്നെ എങ്ങോട്ടോ പോയി….”

പെട്ടെന്ന് ശക്തമായി ഒരു ഇടി മുഴങ്ങി. മിന്നലിന്റെ പ്രകാശത്തില്‍ അവര്‍ തങ്ങളുടെ പറമ്പ് വ്യക്തമായി കണ്ടു. ഇടിയുടെ പിന്നാലെ ആ തീഗോളം വീണ്ടും പ്രത്യക്ഷമായി.

“രോഹിണി…ദാ..അത് വീണ്ടും വന്നു..”

അവളെ ഇറുകെ പിടിച്ചുകൊണ്ട് ശ്രീലക്ഷ്മി ഉറക്കെ പറഞ്ഞു. ഇരുവരും വിറച്ചുകൊണ്ട് നോക്കി. ആ ഗോളം കറങ്ങിക്കറങ്ങി പനയുടെ മീതെ വന്നു നില്‍ക്കുന്നത് അവര്‍ കണ്ടു. പെട്ടെന്ന് അതിനടുത്ത് നിന്ന ഒരു കൂറ്റന്‍ കൊന്നത്തെങ്ങ് കടപുഴകി നിലത്ത് വീണു. അത് വീഴുന്ന ശബ്ദം കേട്ട് ഇരുവരും ബോധരഹിതരായി നിലത്തേക്ക് വീണു.

…..{തുടരും}…..

www.kambikuttan.net

Comments:

No comments!

Please sign up or log in to post a comment!