നിഗുഢതയുടെ കല്ലറ Kambi Novel

Nigudathayude Kallara bY Shameer

ഹലോ ഹലോ സോഫിയ അല്ലേ അതേ ഞാൻ ഇന്നലെ രാത്രിയിൽ വിളിച്ച അ അപരിചിതൻ ആണ്… നിങ്ങൾ ആരാ നിങ്ങൾക്ക് എന്താ വേണ്ടത്… എനിക്ക് വേണ്ടത് എന്താണെന്ന് ഞാൻ പറഞ്ഞല്ലോ പണം…. പത്തുലക്ഷം രൂപ…. ഒരു പെണിന്റെ മാനത്തിന് ആ വില വളരെ കുറവല്ലേ സോഫിയ…. ആലോചിക്ക് ഒരു മണികൂറിനുള്ളിൽ ഞാൻ തിരിച്ചുവിളിക്കും അപ്പോൾ പറഞ്ഞാമതി മറുപടി…. പോസിറ്റിവ് ആയിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു… നെഗറ്റിവ് ആയാൽ നാളെ ലോകം ഉണരുന്നത്…… ആലോചിക്ക് സോഫിയ അവൻ എന്ത് പറഞ്ഞു. ഒരു മണികൂർ കഴിഞ്ഞു അവൻ വിളിക്കുമെന്ന് അന്നേരം മറുപടി പറയണം എന്ന് …. നീതു.. എന്തു മറുപടി… ഇനി അവൻ വേണ്ട ഈ ഭൂമിയിൽ നമ്മൾ തീരുമാനിച്ചത് പോലെതന്നെ…. (ആദിത്യ..). നീതു ഇനിയും ഒരു കൊലപാതകം കൂടിയോ…. എയ്ഞ്ചൽ… വേണം എല്ലാ കാര്യത്തിലും നമ്മൾ ഒറ്റ കെട്ടാണ് ഇവിടെയും നമ്മൾ അത് ആവർത്തിക്കുന്നു…. ഹലോ സോഫിയ അല്ലേ അതേ… ഞാൻ ആ അപരിചിതനാണ്… എന്ത് തീരുമാനിച്ചു…. സമ്മതം പണം താരം ആ മൊബയിൽ എനിക്ക് തിരിച്ചുതരണം…. തരാം പണം കിട്ടിയാൽ പിന്നെന്തിനാ ആ മൊബയിലും അതിലുള്ള നിന്റെ വീഡിയോയും .. ശെരി എവിടെ വരണം ഞാൻ ….നീ പറഞ്ഞോ അവിടെ ഞാൻ എത്താം…. ശെരി ഇപ്പോൾ സമയം പത്തുമണി… പന്ത്രണ്ട് മണിയാകുമ്പോൾ ഞാൻ താമസിക്കുന്ന വീടിന്റെ പുറകിലുള്ള ആ ആൾതാമസമില്ലാത്ത ഇടിഞ്ഞുപൊളിഞ്ഞ ആ വീട്ടിൽ വന്നാമതി… എന്റെ കൂട്ടുകാരികൾ ഉറങ്ങി കഴിയുമ്പോൾ അവിടേക്ക് വന്ന മതി.. ശെരി ഞാൻ എത്തും പണം കരുതുമല്ലോ തീർച്ചയായും ….( സമയം രാത്രി ഒരുമണി..).. ഹായ് സോഫിയ നേരത്തെ എത്തിയോ.. ഞാൻ ലേശം താമസിച്ചുപോയി വരുന്നവഴിയിൽ പോലീസ് ചെക്കിങ് ഉണ്ടായിരുന്നു അതുകൊണ്ട് ഒരുപാട് കറങ്ങിയാണ് ഇവിടെ എത്തിയത് … എന്നിട്ട് വൈക്ക് എന്തിയെ… അത് കുറച്ചുദൂരെ വെച്ചിട്ട വന്നത്… പണം കൊണ്ടുവന്നോ.. കൊണ്ടുവന്ന് മൊബയിൽ എന്തിയെ ദേണ്ടെ….. ഇത് നിങ്ങൾ മറ്റ് എവിടെയെങ്കിലും കോപ്പി ചെയ്തിട്ടില്ലെന്ന് ഞാൻ എങ്ങനെ വിശ്വാസിക്കും…. ഒരിക്കലും എങ്ങും ഞാൻ കോപ്പി ചെയ്തിട്ടില്ല… ശെരി മൊബയിൽ ഇങ്ങുത പണം ഇങ്ങുത… (ഇന്ന അവൾ ഒരു പെട്ടി നൽകി ) ഹാ പണം

സോഫിയ എനിക്ക് പണം വേണ്ട അതിനുവേണ്ടിയല്ലല്ലോ കഷ്ടപ്പെട്ട് ഈ മൊബയിൽ ഞാൻ മോഷ്ടിച്ചത് നിങ്ങളുടെ ഈ വീട്ടിൽ കേറി…. പക്ഷേ ആ മൊബയിലിന് ഒപ്പം ഒരു വിഡിയോയും കൂടി ബോണസായി കിട്ടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല… നിന്റെയൊക്കെ പ്രായത്തിലുള്ള പല പെൺകുട്ടികളുടെയും സമയംപോകാ സ്വന്തം വിഡിയോകൾ മൊബയിലിൽ പകർത്തി ആസ്വദിക്കുക എന്നത്… പക്ഷേ ഈ മൊബയിലും ഈ വീഡിയോയും കിട്ടിയില്ലെങ്കിലും ഞാൻ എത്തുമായിരുന്നു നിന്നിലേക്ക്… അല്ല നിങ്ങളിലേക്ക്.

ചെകുത്താന്റെ മാലാഖമാർ എന്ന ഓമനപേരിൽ അറിയപെടുന്ന നിന്നിലേക്കും നിന്റെ സുഹൃത്തുകളിലേക്കും ഞാൻ എത്തുമായിരുന്നു….. ആരാ ആരാ നിങ്ങൾ എന്റെ പേരിന് എന്ത് പ്രസക്തി… നീയൊക്കെ കൂടി ചവിട്ടിമെതിച്ചുകളഞ്ഞ പലർക്കിടയിൽ നിന്നും ഒരുവനാണ് ഞാൻ….. ഞാൻ ആരെന്ന് അറിഞ്ഞിട്ട് നിനക്ക് ഇനി ഒരു പ്രയോജനവും ഇല്ല…. നാളത്തെ സൂര്യഉദയം കാണുവാൻ നീ ഉണ്ടാവില്ല… നീ പേടിക്കണ്ട നിനക്ക് പിന്നാലെ നിന്റെ സുഹൃത്തുകളെയും ഞാൻ അയക്കുന്നുണ്ട്….. (അതിനുള്ള മറുപടി അവന് നൽകിയത് ഇരുട്ടിന്റെ മറവിൽനിന്നും വന്ന മൂർച്ചയുള്ള കത്തികളാണ്….. അവന്റെ ദേഹമാസകലം തറഞ്ഞുകേറിയത്…. ഇരുട്ടിന്റെ മറവിൽനിന്നും ആ ചെകുത്താന്റെ മാലാഖമാർ കൂടി അവനരുകിലേക്ക് വന്ന്…) നീ എന്ത് കരുതി നീ പറഞ്ഞത് ശെരിയാണ് പക്ഷേ അതിൽ ചെറിയൊരു വിത്യാസം… നാളത്തെ സൂര്യഉദയം കാണുവാൻ അവൾ ഉണ്ടാവും പക്ഷേ നീ ഉണ്ടാവില്ല…. നിന്റെ ആഗ്രഹം ചെറുതൊന്നും അല്ലല്ലോ ഞങ്ങളെ ഏഴുപേരയും നിനക്ക് പരലോകത് എത്തിക്കണം അല്ലേടാ… . .. അതേടി… എന്റെ ജീവിതവൃതമാണ് അത് എന്റെ ശരീരത്തിൽ ജീവന്റെ തുടിപ്പ് അവശേക്ഷിക്കുകയാണെങ്കിൽ നിന്നെയൊന്നും വാക്കി വെക്കില്ല ഞാൻ.. ഞങ്ങൾ ചെകുത്താന്റെ മാലാഖമാർ തനയ… നീ ആരെന്ന് ഞങ്ങൾക്ക് അറിയില്ല അത് ഇനി അറിയുകയും വേണ്ടാ…അതും പറഞ്ഞു അവർ കൈയിൽ കരുതിയിരുന്ന ആയുധങ്ങൾകൊണ്ടു അവനെയും അവസാനിപ്പിച്ചു എന്നെന്നേക്കുമായി…. ഇവന്റെ ഈ ശരീരം എന്ത് ചെയ്യും…. അല്ലെങ്കിൽ നാളെ അടുത്ത കേസിന്റെ പിന്നാലെ നമ്മൾ അലയണ്ടി വരും..(. ശ്രീദേവി പറഞ്ഞു ) മറവ് ചെയ്യണം ആർക്കും കണ്ടെത്താൻ കഴിയാത്ത രീതിയിൽ (അനുപമ പറഞ്ഞു ) (റസിയ ചോദിച്ചു…) എവിടെ (നീതു പറഞ്ഞു ) സ്ഥലം ഉണ്ട് ആരും വരാത്ത സ്ഥലം എവിടെ ഞാൻ പറഞ്ഞിരുന്നില്ലേ ഇവിടുന്ന് നൂറു കിലോമീറ്റർ അപ്പുറത് ഞങ്ങൾക്ക് ഒരു എസ്റ്റേറ്റ് ഉണ്ടന്ന്..

എന്റെ മുത്തശ്ശൻ ഡെർവിൻ സായിപ്പിന്റെ കൈയിൽനിന്നും എന്റെ പേരിൽ മേടിച്ചിട്ടിരിക്കുന്നതാണ് എന്ന്… അവിടെ മറവ് ചെയാമെന്നോ അവിടെയെല്ലാ ഏതാണ്ട് അഞ്ഞൂർ ഏക്കറോളം ഉണ്ട് ആ എസ്റ്റേറ്റ്… അതിന് ഒത്തനടുവിൽ ആ സായിപ്പ് പണികഴുപ്പിച്ച ഒരു ബംഗ്ലാവും ഉണ്ട്… അവിടെനിന്നും അമ്പത് കിലോമീറ്റർ കൂടിപോയാൽ കൊടും വനമാണ് അതിനുള്ളിൽ ഒരു കല്ലറ ഉണ്ട് ഒരേ ഒരു ശവകല്ലറ അതിന്റെ മൂടി തുറന്ന് അതിനുള്ളിൽ ഇവനുള്ള കുഴിയൊരുക്കാം……. അവർ ഏഴുപേരും കൂടി ആ ശവം വെട്ടി മുറിച്ചു പീസ് പീസാക്കി പലകവറുകളിലാക്കി കാറിന്റെ ഡിക്കിയിൽ വെച്ച് അവർ നീതുവിന്റെയൊപ്പം പിറ്റേന്ന് വെളുപ്പിനെ യാത്ര തിരിച്ചു.
. ഡെർവിൻ സായിപ്പിന്റെ ബംഗ്ലാവിലേക്ക്‌…. ഉച്ചയായപ്പോഴേക്കും അവർ ബംഗ്ലാവിൽ എത്തി… ശ്രീദേവി ചോദിച്ചു ഇവിടെ പണിക്കാർ ഉണ്ടല്ലോ പിന്നെയെങ്ങനായ ഈ ശവം മറവ് ചെയുന്നത്…. രാത്രി ആവട്ടെ ഇവിടെനിന്നും മൂന്നാല് ദിവസം കഴിഞ്ഞല്ലേ നമ്മള് തിരിച്ചുപോകുന്നുള്ളു… എന്തായാലും സ്റ്റഡി ലീവ് ആയത് നന്നായി ജോലിക്കാർ ഒക്കെ വൈകുന്നേരം ആവുമ്പോൾ വീട്ടിൽ പോകും…. ആ കുഞ്ഞ്ആയിരുന്നോ വരുന്ന കാര്യം വീട്ടിൽ നിന്നും ആരും വിളിച്ചുപറഞ്ഞിലായിരുന്നു… ഇത് ആരാ നീതു എസ്റ്റേറ്റിന്റെ മാനേജർ കുട്ടപ്പൻ ചേട്ടനാ… വീട്ടിൽ ആരോടും പറഞ്ഞിട്ടില്ല ചേട്ടാ ഇങ്ങോട്ട് വരുന്നത്.. ഇനി ചേട്ടൻ വിളിച്ചുപറയാൻ നിൽക്കുകയൊന്നും വേണ്ട.. സ്റ്റഡി ലീവ മൂന്നാല് ദിവസം ഞാനും കൂട്ടുകാരികളും ഇവിടെ കാണും ചേട്ടൻ വേണേൽ ഒന്ന് നാട്ടിൽ പോയിട്ട് വാ.. . ആയ്യോ വേണ്ട കുഞ്ഞിന്റെ മുത്തശ്ശൻ അറിഞ്ഞാൽ പ്രശ്‌നമ കുഞ്ഞുഇവിടെ വന്നിട്ട് തനിച്ചാക്കി ഞാൻ അങ്ങുചെന്നാൽ… ചേട്ടൻ തറവാട്ടിലേക്ക് പോകാതിരുന്നാൽ പോരെ അതും ശെരിയാ എന്നാൽ ഞാൻ നാട്ടിൽ പോയിട്ട് വരാം

കുഞ്ഞേ പറയുന്നത് തെറ്റായിട്ട് തോന്നുകയൊന്നും ചെയ്യരുത് വർഷം അഞ്ചവിന്നില്ലേ കുഞ്ഞ് തറവാട്ടിൽ നിന്നും വിട്ട് നിൽക്കുവാൻ തുടങ്ങിയിട്ട് ഇനിയെങ്കിലും പരിഭവവും പാരാതിയുമൊക്കെ പറഞ്ഞുതീർത്ത് തിരിച്ചു ചെല്ലരുതോ…. കുഞ്ഞ്‌തിരിച്ചുചെല്ലുവാൻ വേണ്ടി ലോകം മുഴുവൻ അനേഷിച്ചോണ്ടിരിക്കുവാ കുഞ്ഞിന്റെ ചേട്ടന്മാരും അച്ഛഞ്ഞുമൊക്കെ… കുഞ്ഞിന്റെ പ്രണയവും നിരസിച് എവിടെയോ പോയ്‌ മറഞ്ഞ അവനെ…. നാട്ടിൽ ആകാപാടെ പ്രശ്നങ്ങള അവൻ ജീവനോടെ ഉണ്ടോ ഇല്ലിയോ എന്ന് ആർക്കും അറിയില്ലല്ലോ അതുകാരണം സമൂഹം കുഞ്ഞിന്റെ കുടുംബത്തെ വേട്ടയാടിക്കൊണ്ടിരിക്കുവാ… ചേട്ടാ കഴിഞ്ഞതൊക്കയും കഴിഞ്ഞു ഞാൻ അതൊക്കെ മറക്കുവാൻ സ്രമിച്ചോണ്ടിരിക്കുവാ എന്നെ വേണ്ടാത്തവനുവേണ്ടി ഞാൻ എന്തിനാ ജീവിതം പാഴാകുന്നെ… സാധാനങ്ങൾ അകത്തേക്ക് എടുത്തുവെക്കുവാൻ ജോലിക്കാരെ ആരേലും വിളിക്കണോ വേണ്ട ചേട്ടാ ഞങ്ങൾ എടുത്തുവെച്ചോളം എന്നാൽ ചേട്ടൻ പൊയ്ക്കോ അല്ല പോകുവാൻ പൈസ വല്ലതും വേണോ വേണ്ട മോളെ എന്നാൽ ശെരി നാട്ടിൽ ചെന്നിട്ട് വിളികണെ ശെരി ആ ചേട്ടാ ഇനി മൂന്നാല് ദിവസത്തേക്ക് ജോലിക്കാരോട് ഒന്നും വരണ്ട എന്ന് പറഞ്ഞേര് ഞങ്ങൾക്ക് സ്വസ്ഥമായിട്ട് ഇരുന്ന് പഠിക്കാനുള്ള…. അവർക്ക് കമ്പികുട്ടന്‍.നെറ്റ്കൊടുത്തേര് അല്ല മോളെ അത് ഏത് പറ്റിൽ എഴുത്തും എല്ലാ മാസാവും എനിക്ക് പൈസ അയക്കുന്നതല്ലേ ആ പാറ്റിൽ എഴുതിക്കോ ശെരി മോളെ എല്ലാവരും കൂടി സാധനങ്ങൾ എല്ലാം എടുത്ത് അകത്തുവെക്ക് ആ കവറുകളോ… അത് അവിടെ തനെ ഇരുന്നോട്ടെ രാത്രി ആവാതെ അവിടേക്ക് നമ്മുക്ക് പോകുവാൻ കഴിയില്ല

എന്തായാലും അടിപൊളി സ്ഥലമാണ് ഇവിടം റസിയ പറഞ്ഞു… ഈ ബംഗ്ലാവ് നിങ്ങൾ ശ്രദ്ധിച്ചോ നമ്മുടെ ഡ്രാക്കുള കോട്ടയില്ലേ അതിന്റെ മറ്റൊരു പതിപ്പ അതുപോലാണ് ആ സായിപ്പ് ഈ ബംഗ്ലാവ് പണിഞ്ഞിരിക്കുന്നത്… ഏതാണ്ട് നൂറ്റമ്പത് വർഷത്തെ പഴക്കം ഉണ്ടാവുമെന്ന് മുത്തശ്ശൻ പറഞ്ഞതാണ്.
. അത് പോട്ടെ നീതു ആരാ അവൻ ഇത്രയും സുന്ദരിയായ നിന്റെ സ്നേഹം നിരസിച്ചിട്ട് പോയാ അ ഹതഭാഗ്യൻ…. ഞാൻ മറക്കാൻ സ്രമിക്കുന്നതൊക്കയും വീണ്ടും എന്നെ തേടി വന്നുകൊണ്ടിരിക്കുകയാണ് അവൻ കാരണം മാണ് എനിക്ക് എന്റെ കുടുംബം പോലും നഷ്ടമായത്… എല്ലാവരേക്കാളും അധികം ഞാൻ അവനെ സ്നേഹിച്ചിരുന്നു എന്നിട്ടും എന്റെ സ്നേഹം കണ്ടില്ലെന്ന് നടിച്ച് അവൻ. മറ്റുള്ളവരുടെ ചിന്തകൾക്കും പ്രവർത്തികൾക്കും അപ്പുറം ആയിരുന്നു അവന്റെ കാഴ്ച്ചപാടുകൾ… ഏകാന്തതയായിരുന്നു അവന് എപ്പോഴും ഇഷ്ട്ടം… അവൻ മറ്റൊരാളുടേത് ആവുന്നതും എന്നേക്കാൾ അധികം അവനെ മറ്റൊരാൾ സ്നേഹിക്കുന്നത് പോലും എനിക്ക് ഇഷ്ടമല്ലായിരുന്നു അതുകൊണ്ടാണ് അവന്റെ പിന്നാലെ നടന്ന മുറപെണ്ണായ ദേവിയെപോലും കുളത്തിൽ മുക്കി കൊല്ലണ്ടി വന്നത്…. ഒരിക്കൽ രണ്ടും കൽപ്പിച്ച് ഞാൻ അവനോട് എന്റെ ഇഷ്ട്ടം പറഞ്ഞു… അതിഞ്ഞ് അവൻ തന്ന മറുപടി…. എനിക്ക് ജീവിതത്തിൽ ചില ലക്ഷ്യങ്ങൾ ഉണ്ട്… അ ജീവിതത്തിൽ ഒരു പെണ്ണിനും സ്ഥാനമില്ല. … ഒരു ബ്രഹ്‌മചാരിയായി തന്നെ ഈ ജീവിതം ജീവിച്ചുതീർക്കുവാൻ നിയോഗിക്കപെട്ടവനാണ് ഞാൻ എന്റെ ഗുരുവിന് ഞാൻ കൊടുത്ത വാക്ക് ആണ് അത് തെറ്റിക്കുവാൻ എനിക്ക് കഴിയില്ല… അന്ന് തകർന്നുപോയതാണ് എന്റെ ജീവിതം എന്നിട്ടും അവന്റെ സ്നേഹത്തിനുവേണ്ടി തോറ്റുകൊടുക്കുവാൻ ഞാൻ തയാറല്ലായിരുന്നു… എനിക്ക് അവനെ വിവാഹം കഴിക്കണം എന്ന് വീട്ടിൽ പറഞ്ഞ് പക്ഷേ അവർ സമ്മതിച്ചില്ല മുറിക്കുള്ളിൽ എന്നെ പൂട്ടിയിട്ട്.. എന്നിട്ട് അവനെ ഭീഷണി പെടുത്തുവാൻ ചെന്ന് പക്ഷേ അവൻ അവർക്കൊപ്പം എന്റെ വീട്ടിലേക്ക് വരുകയാണ് ചെയ്തത്

എന്നിട്ട് എനെ പറഞ്ഞുമനസ്സിലാക്കുവാൻ. … എനിക്ക് വേണ്ടി നീ നിന്റെ ജീവിതം പാഴാക്കണ്ട വരുവാനുള്ളൊരു കാലത്തിന് വേണ്ടി എനിക്ക് എന്റെ ബ്രഹ്മചാര്യം കാത്തുസൂക്ഷികണം എന്റെ ഗുരു അങ്ങനെയാ പറഞ്ഞത്… എന്റെ രണ്ടാമത്തെ കൊലപാതകം അവന്റെ അ ഗുരുവിനെ ആയിരുന്നു . . പാലിൽ വിഷം ചേർത് എന്റെ വീട്ടിലെ പൂജയ്ക്ക് ഇനിയെങ്കിലും എന്റെ തടസ്സങ്ങൾ ഒക്കെയും മാറി എനിക്ക് അവനെ സ്വന്തമാക്കുവാൻ കഴിയുമെന്ന് കരുതി… പക്ഷേ എനിക്ക് അവനെ എന്ന്എന്നേക്കുമായി നഷ്ട്ടവുമാവുകയായിരുന്നു അവന്റെ ഗുരുവിന്റെ മരണശേക്ഷം പിന്നീട് ആരും അവനെ കണ്ടിട്ടില്ല ചിലർ പറയുന്നു ഞാൻ നിമിത്തം നാട് വിട്ടതാണെന്ന് ചിലർപറഞ്ഞു എന്റെ തറവാട്ടിൽ ഉള്ളവർ കൊന്ന് കുഴിച്ചുമൂടിയതാണെന്ന് സത്യം എന്തെന്ന് ഇന്നും എനിക്കറിയില്ല അന്ന് ഇറങ്ങിയതാണ് തറവാട്ടിൽ നിന്നും പിന്നീട് ഒരിക്കൽപോലും ഞാൻ തിരിച്ചുപോയിട്ടില്ല അവിടേക്ക്.
.. അവിടെനിന്നും ആരെങ്കിലും എനെ കാണുവാൻ വന്നാൽ അന്ന് ഞാൻ എന്റെ ജീവിതം ആവാസാനിപ്പിക്കുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട് അതുകൊണ്ടാണ് ആരും അവിടെനിന്നും എനെ കാണുവാൻപോലും വരാത്തത്.. അവൻ അവൻനിമിത്തമാണ് ഇന്ന് എന്റെ ജീവിതം ഇങ്ങനെയായത് പുരുഷവർഗ്ഗത്തെ മുഴുവൻ ഞാൻ വെറുക്കുവാൻ കാരണമായാത്…. ഇന്നോളം ഒരു പെണ്ണും ഇത്രയും തീവ്രമായി ഒരു പുരുഷനെയും സ്നേഹിച്ചിട്ടുണ്ടാവില്ല അത്രത്തോളം ഞാൻ അവനെ സ്നേഹിച്ചിരുന്നു അ സ്നേഹം ഇന്ന് പകയാണ് ഈ ലോകത്തോട് മുഴുവൻ… ഇരുട്ടായി തുടങ്ങി നമ്മുക്ക് പോകണ്ടേ അ കല്ലറ തേടി.. പോകണം വരുവാനുള്ള അപകടങ്ങൾ മുൻകൂട്ടി കാണുവാൻ കഴിവില്ലാത്ത ആ ചെകുത്താന്റെ മാലാഖമാർ ആ കല്ലറത്തേടി പുറപെട്ട്…. കാലങ്ങളായി ഉറങ്ങിക്കിടന്ന അവനെ ഉണർത്തുവാൻ….. അവർ ഏഴുപേരും കൂടി ആ കഷ്ണം കഷ്ണം ആക്കിയ ആ ശവശരീരവുമായി ആ കല്ലറയിലേക്ക് യാത്രതിരിച്ചു…. ഇവിടെവരെ വണ്ടി പോവുകയുള്ളു ഇനി വനമാണ് നാലഞ്ച് കിലോമീറ്ററോളം നടക്കണം….( നിതുപറഞ്ഞു ) പാലകവറുകളിലാക്കിയ ആ ശവശരീരഭാഗങ്ങളുമായി നടന്നുതുടങ്ങി…. ശവം അഴുകിത്തുടങ്ങിയിരിക്കുന്നു നീതു ദുർഗന്ധം വരുന്നുണ്ട്…. ഇനി കുറച്ചു

ദൂരമേയുള്ളു എയ്ഞ്ചൽ…. എന്നാലും ആരായിരിക്കും ഇവൻ നമ്മളെ കൊല്ലുവാൻ മാത്രം എന്ത്പകയാവും ഇവനുള്ളത്… ആ ആർക്കറിയാം…. എന്തായാലും അവനെയും കൊന്നില്ലേ നമ്മൾ…. എന്തൊരിരിട്ടു ഇന്ന് കറുത്തവാവ് വല്ലതുമാണോ… അതേ ഇന്ന് കറുത്തവാവ്തന്നയ എന്താ റസിയ നിനക്ക് പേടിതോന്നുന്നുണ്ടോ….. എന്തിന് നിങ്ങൾ കൂടെയുള്ളപ്പോൾ ഞാൻ ആരെ പേടിക്കാന എവിടെയൊക്കയോ ചെന്നായ്ക്കളുടെ കൂട്ടക്കരച്ചിലും കടവവ്വാലുകളുടെ പ്രാണഭീതിയോടുകൂടിയ പരക്കംപായ്ച്ചാലും പ്രകർത്തിപോലും ഭയത്തിന്റെ ലോകത്തിലുടെയുള്ള യാത്രയാണ്… അല്ല നീതു ഈ വനത്തിനുള്ളിൽ ഒരു കല്ലറ വിശ്വസിക്കുവാൻ കഴിയുന്നില്ല എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ…. എന്ത് പ്രശ്നം ഉണ്ടാവനാ അനുപമ….. ഒരു കല്ലറ പണിഞ്ഞിട്ടന്നേയുള്ളു ആ ഡെർവിൻ സായിപ്പ് അവിടെ ആരെയും അടക്കം ചെയ്തിട്ടൊന്നുമില്ല…. എത്രയോ തവണകൾ ഞാൻ ഇവിടെവന്നതാ ആ എത്തി ആ കാണുന്നത ആ കല്ലറ കണ്ടിട്ടുതന്നെ പേടിയാവുന്നു സാധാരണ ഒരാൾക്ക് ആറടിയിൽ കൂടുതൽ കുഴിയെടുത് ഇനി അഥവാ കല്ലറ കെട്ടിയാലും ഏഴോ എട്ടോ അതിൽകൂടുതൽ വരുകയില്ലല്ലോ ഇത് ഇപ്പോൾ നമ്മൾ ഏഴുപേരുംകൂടി ഇറങ്ങികിടന്നാലും പിന്നെയും സ്ഥലം വാക്കിയാവുമല്ലോ ഈ കല്ലറയിൽ ഇതെന്താ വല്ല ആനക്കുവേണ്ടിയും പണിഞ്ഞ കല്ലറയാണോ അതോ ആ ഡെർവിൻസായിപ്പിന് ഭ്രാന്തായിരുന്നോ…. ആ ആർക്കറിയാം ആദിത്യ എന്തായാലും കാര്യമായി ആ സായിപ്പ് ഇങ്ങനെയൊരു കല്ലറ പണിഞ്ഞിട്ടത് നമ്മുക്ക് ഇപ്പോൾ ഉപകാരമായി. . വാ സമയം കുറവാണ് എത്രയും പെട്ടെന്ന് ഇതിന്റെ മൂടി തുറക്കണം കൈയിൽ കരുതിയിരുന്ന ആയുധങ്ങളുമായി മൂടിതുറക്കുവാൻ ചെന്നപ്പോൾ സോഫിയ ഇതുകണ്ടോ ഒരു പൊൻ്കുരിശ്ശ് ഈ കല്ലറയ്ക്ക് മുകളിൽ വെച്ചിരിക്കുന്നു.. ശ്രീദേവി നീ അത് എടുത്തുമാറ്റി അവിടെങ്ങാനം വെക്ക് ഈ ശവം ഇതിനുള്ളിൽ നിക്ഷേപിച്ചതിനുശേഷം തിരിച്ചു അതുപോലെ വെക്കാം… അല്ല സ്വർണ്ണമല്ലേ നമ്മുക്ക് ഇതുകൊണ്ടുപോയാലോ

വേണ്ട വേണ്ട പകൽ ഇവിടെയൊക്കെ പലരും വന്നുപോകുന്നതാ നാളെ ഈ പൊൻ്കുരിശ്ശ് കണ്ടില്ലെങ്കിൽ എന്തെങ്കിലും സംശയംതോന്നിയാൽ അത് നമ്മുക്ക് പ്രശ്നമാവും ( നീതു പറഞ്ഞു ) വേഗം വേഗം മൂടിതുറക്ക് പ്രകർതിയെപോലും ഭയപ്പെടുത്തുന്ന രീതിയിൽ ആ കല്ലറയുടെ മൂടി തുറക്കപ്പെട്ടു ആ സമയം കറുത്തവാവ് അതിന്റെ പുർണ്ണതയിൽ എത്തി ആ കല്ലറയിൽ നിന്നും അഴുകിയ ശവത്തിന്റെ ഗന്ധം പുറത്തേക്ക് വമിക്കുവാൻ തുടങ്ങി ഇതെന്താ നീതു ഇതിനുള്ളിൽ വേറെയും ശവങ്ങൾ ഉണ്ടോ അഴുകിയ ശവത്തിന്റെ ഗന്ധം…. ഏയ് നീ ടോർച്ചടിച്ചുനോക്കു അതിനുള്ളിൽ ശൂന്യമാണ്‌….. എന്തൊരു ആഴം ഈ കല്ലറയ്‌ക്ക്… കല്ലറയുടെ നീളവും വീതിയും നോക്കികൊണ്ടിരിക്കാതെ എത്രയും പെട്ടെന്ന് ആ കവറുകൾ അതിൽ നിക്ഷേപിച്ചിട്ട് ആ മൂടിയും എടുത്തുഅടച്ചിട്ടു നമ്മുക്ക് പോകാം അവർ കൊതിയരിഞ്ഞ ആ ശരീരഭാഗങ്ങൾ ആ കല്ലറയിൽ നിക്ഷേപിച്ച് മൂടിയും അടച്ചു… ശ്രീദേവി എന്തേ ആ പൊൻകുരിശ്ശ്… ഇവിടെ എവിടെയോ ഞാൻ വെച്ചിരുന്നു ഇപ്പോൾ കാണുന്നില്ല… അവർ കൂറേനേരം നോക്കിയിട്ടും ആ പൊൻ്കുരിശ്ശ് കാണുവാൻ കഴിഞ്ഞില്ല…. വാ പോകാം നാളെ പകൽ നമ്മുക്ക് വന്ന് നോക്കാം… അവർ വീണ്ടും രക്ഷപെട്ടന്നും കരുതി വീണ്ടും ബംഗ്ലാവിലേക്ക് തിരിച്ചു….. അവർ പോയ്കഴിഞ്ഞപ്പോൾ ആ കല്ലറയുടെ മൂടി തുറക്കപ്പെട്ടു…. ഒരു കൈയി പുറത്തേക്കുവന്നു… എന്നാലും നീതു ആ ശവം ഇത്ര പെട്ടന്ന് മറവ് ചെയുവാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല.. അതൊക്കെ ശെരിതന്നെ എങ്കിലും നാളേ പകൽ നമ്മുക്ക് ഇവിടെ വരണം ആ സ്വർണ്ണകുരിശ്ശ് കണ്ടെടുത്തു അതുപോലെ തന്നെ തിരിച്ചുവെക്കണം രണ്ടുമൂന്ന് ദിവസത്തേക്ക് ജോലിക്കാർ ഒന്നും ഇവിടേക്ക് വരുകയില്ല…. പക്ഷേ അത് കഴിയുമ്പോൾ അവർ വരുമ്പോൾ സ്വർണ്ണക്കുരിശ്ശ് കണ്ടില്ലെങ്കിൽ അതൊരു സംശയത്തിന് ഇടനൽക്കും അത് പാടില്ല…. അവർ ആ ബംഗ്ലാവിൽ എത്തിച്ചേർന്നു നീതു ഞങ്ങൾ ഉറങ്ങാൻ പോവുകയാണ് നീ വരുന്നുണ്ടോ ഇല്ലാ നിങ്ങൾ കിടന്നോ പുറത്തു നല്ല ഇടിയും കൊള്ളിയാനും നാല്ലകാറ്റും നല്ല മഴയുണ്ടാക്കുമെന്ന് തോന്നുന്നു നിങ്ങൾ കിടന്നോ.. എങ്കിൽ ശെരി

ഈ സമയം അങ്ങ് ധൂരേ ആ ശവക്കല്ലറയുടെ മൂടികൾ തുറക്കപെട്ടു വേട്ടനായ്ക്കളും കടവവ്വാലുകളും ഭയംകൊണ്ടോ സന്തോഷംകൊണ്ടോ പരക്കം പായുന്നുണ്ട് ആ ശവക്കല്ലറയ്ക്ക് അരുകിലേക്ക് ആരാധാനാലയങ്ങളിൽ കത്തിച്ചുവെച്ച കെടാവിളക്കുകൾപോലും കരിംതിരിയായി എരിയുവാൻ തുടങ്ങി… കർക്കിടകം തുടങ്ങുകയാണ് ബലികാക്കകൾ കൂട്ടത്തോടെ ആ ഇരുട്ടിലും ആ ശവക്കല്ലറയ്ക്ക്അരുകിലേക്ക് പറന്നടുത്തു…… പക്ഷേ ഭൂമിയെയും പ്രകർതിയേയും കണ്ണ്നീരിലാഴ്ത്തികൊണ്ട് ഒരിക്കലും പെയ്തിട്ടില്ലാത്ത രീതിയിൽ പെയ്യുകയാണ് മഴ ഭൂമിയെപിളർത്തുന്ന രീതിയിൽ അങ്ങുപാതാളം വരേ ചെന്നെത്തുന്ന രീതിയിൽ ഒരു ഇടിമുഴക്കം…ആരുടെയോ വരവിനെയ് ലോകത്തെ മുഴുവൻ അറിയുക്കുകയായിരുന്നു ഈ സമയം ബംഗ്ലാവിൽ നീതു ഒഴിച്ച്മറ്റുള്ളവർ എല്ലാം മറന്നുറങ്ങുകയാണ്…. നീതുമാത്രം അവൾ രക്തരാക്ഷസ്സ് എന്നാ മാന്ത്രിക നോവൽ വായിച്ചുകൊണ്ടിരിക്കുകയാണ് ആ ശവക്കല്ലറയ്ക്കരു്ക്കിലേക്ക് മോഹങ്ങൾ അസ്തമിക്കാത്ത സുന്ദരികളായ സ്ത്രീരുപങ്ങളുടെ ആത്മാക്കൾ നടന്നടുത്തുകൊണ്ടേയിരുന്നു…. അവിടെയാകെ ദുർഗന്ധം വമിച്ചുതുടങ്ങി പുഴുത്തുനാറിയാ ശരീരത്തിന്റെ ഗന്ധം അവിടെയാകെ നിറഞ്ഞു.. … അവൻ അവൻ പുറത്തേക്ക് വന്ന് ആ രണ്ട്‌ ദംഷ്ട്രകളിൽ ചോര ഒഴുകുന്നുണ്ട് കണ്ണുകൾ ചുവന്ന് തുടുത്തിരുന്നു വീണ്ടും അവൻ പുനർജനിച്ചിരിക്കുന്നു ലോകത്തെമുഴുവൻ മുൾമുനയിൽ നിർത്തിയ ആ ഇരുട്ടിന്റെ രാജാവ്…. സുന്ദരികളായ ആത്മാക്കളായ ആ സ്ത്രീരുപങ്ങൾ അവനരു്ക്കിലേക്ക് അടുത്തു പക്ഷേ അവൻ അവരെ ആരെയും ശ്രദ്ധിക്കാതെ അവൻ ഒരു പുകമറയായ് മറഞ്ഞു…… അവൻ പ്രതീക്ഷയായത് ആ ബംഗ്ലാവില്ലേ ആ ജനലരുക്കിൽ അവൻ പ്രതീക്ഷയായി… ഇതൊന്നുമറിയാതെ നീതു ആ നോവൽ വായിച്ചുകൊണ്ടിരിക്കുകയാണ് മാറ് പിളർന്ന് രക്തം ഉറ്റിക്കുടിക്കുന്ന ആ യക്ഷിയുടെ ആ ഭാഗം….. വായനയിൽ ലയിച്ചിരിക്കുന്നതുകൊണ്ട് തൊട്ടുപുറകിലെ ആ അപകടം അവൾ കാണുന്നില്ല….

കഴുത്തിൽ ഒരു തണുത്ത കൈസ്പർ്ശനം അനുഭവപെട്ടപ്പോളാണ് അവൾ തിരിഞ്ഞു നോക്കിയത്…… ( പുറത് മഴ അതിന്റെ സംഹാരരുപം പൂണ്ട് തകർത്തുപെയ്യുകയാണ്… സമയമേതാണ്ട് രണ്ടുമണിയോളം ആവുന്നു ഈ സമയത്തും നീതു രക്തരാക്ഷസും വായിച്ചുകൊണ്ടിരിക്കുകയാണ് തൊട്ട് പുറകില്ലേ അപകടം അറിയാതെ കഴുത്തിൽ ഒരു തണുപ്പ് അനുഭവപെട്ടപ്പോളാണ് അവൾ തിരിഞ്ഞുനോക്കുന്നത്. . പക്ഷേ തിരിഞ്ഞുനോക്കിയപ്പോൾ ആരെയും കാണുവാൻകഴിഞ്ഞില്ല എങ്കിലും ഒരു സംശയം കുറ്റിയിട്ടിരുന്ന ജനാലകളാണ് പിന്നെങ്ങനെ അവ തുറന്നത് അവൾ ജനലരു്ക്കിലേക്ക് നടന്നു.. ജനലുകൾ അടയ്ക്കാൻ ശ്രമിച്ചപ്പോളാണ് അവൾ ആ കാഴ്ചകണ്ടത് ജനാലകൾക്ക് പുറത് ചുവന്നകണ്ണുകളുമായി ഒരു മങ്ങിയ രുപം അവൾ അലറിവിളിച്ചു… ആ നിലവിളിശബ്ദം കേട്ടുകൊണ്ട് അവൾ്കരുക്കിലേക്ക് അവളുടെ കൂട്ടുകാരികൾ ഓടിയെത്തി ) എന്താ എന്താ നീതു എന്ത് പറ്റി അവിടെ ആ ജനലിന്റെ പുറത് ചുവന്നകണ്ണുകളുമായി ഒരു രുപം . നിനക്ക് തോന്നിയതാവും ഈ പാതിരാത്രിയിൽ കറണ്ട് ഇല്ലാത്തസമയത് മെഴുക്ക് തിരിവെട്ടത്തിരുന്നു ഏത് പുസ്തകമാ വായിച്ചത് …. റസിയ നീ നോക്കിയേ അവൾ ഈ പാതിരാത്രിയിൽ വായിക്കുവാൻ പറ്റിയ പുസ്തകമാ വായിച്ചോണ്ടിരുന്നത് രക്തരാക്ഷസ്… ചുമ്മാതല്ല വിളിച്ചുകൂവിയത്… വാ നീ വന്ന് കിടക്ക് രാവില്ലേ ആ കല്ലറയ്കടുത് പോകേണ്ടത… ( അവർ ഉറങ്ങുവാൻ പോയി അപ്പോഴും അവൾ പാതിയിൽ വായിച്ചുനിർത്തിയ കഥയുടെ ഒരോ പേജുകളും ആരോ മറിച്ചുകൊണ്ടിരുന്നു അവസാനപേജിൽ. …. അത്ഭുദമെന്നപോലെ ആരോ കുറിച്ചിട്ടു …. ” നീ വരുന്നില്ലേ രാത്രിയെ പ്രണയിക്കുവാൻ ചോരയുടെ നിറമുള്ള രാത്രികളെ പ്രണയിക്കുവാൻ നീ വരുന്നില്ലേ ഈ പുസ്തകത്താളുകളിൽ അക്ഷരങ്ങൾകൊണ്ട് നിന്നെ ബന്ധിച്ച മാന്ത്രികബന്ധനത്തിന് ഇന്ന് മോചനമാണ്. … വരു നീ കാത്തിരിക്കുകയാണ് ഞാൻ ആ കല്ലറയിൽ..)… ….. (വരുകയാണ് ഞാൻ ഇരുട്ടിന്റെ നാഥാ വരുകയാണ് ഞാൻ…. ആ മെഴുകുതിരി ആരോ മറിച്ചിട്ടതുപോലെ ആ പുസ്തകത്തിലേക്ക് മറിഞ്ഞുവീണ് നിമിഷനേരംകൊണ്ട് ആ പുസ്തകം കത്തിയമർന്നു

അതിൽനിന്നും ഉയർന്ന പുകപടലം ഒരു സ്ത്രീരുപംപോലെ പുറത്തേക്ക് മറഞ്ഞു. . ) നീതു എണ്ണിക്കു സമയം ഒമ്പതുമണിയായി നേരം വെളുത്തോ… സോഫിയ വാ പോകണ്ടേ അവരെല്ലാം ഒരുങ്ങിനിൽക്കുവാ.. അയ്യോ ഞാൻ മറന്നുപോയി ദാ വരുകയാ അവൾ ഹാളിലേക്ക് വന്നപ്പോൾ ആ പുസ്തകം കത്തിച്ചാമ്പലായി കിടക്കുന്നു സോഫിയ ഇതെങ്ങനെ കത്തി ഞാൻ ഇത് മുഴുവനും വായിച്ചില്ലായിരുന്നു.. മെഴുകുതിരി മറിഞ്ഞുവീണ് കത്തിയതാവും നീ വാ നമ്മുക്ക് വേറേ മേടിക്കാം.. നീതു സോഫിയ പെട്ടെന്ന് വണ്ടിയിൽ കേറൂ ആരേലും ആ കല്ലറയ്ക്കരുകിൽ വരുന്നതിനുമുമ്പ് നമ്മുക്ക് അവിടെച്ചെല്ലണം….. (കല്ലറയ്ക്കരുകിൽ.).. ദാ ഇത് കണ്ടോ കല്ലറയുടെ മൂടി തുറന്നുകിടക്കുന്നു എയ്ഞ്ചൽ അവന്റെ ശവം കാണുന്നില്ല ദൈവമേ ആരേലും ഇവിടേക്ക് വന്ന് കാണുമോ അത് കണ്ടോ ആ മൂലയിൽ കുറേ എല്ലിൻകഷ്ണങ്ങൾ മാത്രം നിങ്ങൾ പേടിക്കണ്ട ഇവിടെ കാട്ടുചെന്നായ്കൾ ഉണ്ട് അവന്റെ ശരീരം അവറ്റകൾ ഭക്ഷിച്ചുകാണും എന്നാലും ഈ കല്ലറയുടെ മൂടി എങ്ങനെ തുറക്കപെട്ടു.. ഇന്നലത്തെ വെപ്രാളത്തിനിടയിൽ അടയ്ക്കാൻ മറന്നതാവും… വാ മൂടി അടച്ചിട്ട് നമ്മുക്ക് പോവാം നീതു…. അല്ല ആദ്യതിയ സ്വർണ്ണക്കുരിശ്ശ് നോക്കണ്ടേ അതുശെരിയാണല്ലോ അനുപമ ഞാൻ ആ കാര്യം അങ്ങ് മറന്നുപോയി… ( അവർ പകൽ അസ്തമിക്കുവോളം അവിടെയെല്ലാം നോക്കി ആ സ്വർണ്ണക്കുരിശ്ശ് പക്ഷേ കണ്ടെത്താൻ കഴിഞ്ഞില്ല. ) . വാ നമ്മുക്ക് പോവാം ഇതുവരെയും നോക്കിയിട്ട് കിട്ടിയില്ലല്ലോ അനുപമ പറഞ്ഞു വാ നമ്മുക്ക് പോവാം

(അവർ കാറിന്റെ അരുകിൽ എത്തിയപ്പോൾ വയസ്സായ ഒരു കിഴവിതള്ള മുറുക്കി ചുവപ്പിച്ചുകൊണ്ട് അവിടെ നിൽക്കുന്നു….) മക്കളെ നിങ്ങൾ എവിടുന്നാ കുറേ നേരംകൊണ്ട് അവിടെ ആ കല്ലറയ്ക്കരുകിൽ നിന്നുകൊണ്ട് എന്തോ തിരയുന്നുണ്ടായിരുന്നല്ലോ എന്തായിരുന്നു അത്…. ഒന്നുല്ല അമ്മച്ചി ഇത് ഇവളുടെ സ്ഥലമ ഞങ്ങൾ ഇവളുടെ കൂട്ടുകാരികളാ ഇന്നലെ പകൽ ഈ സ്ഥലമൊക്കെ ചുറ്റികറങ്ങികാണുവാൻ ഞങ്ങൾ വന്നപ്പോൾ ഇവളുടെ ഒരു സ്വർണ്ണമാല ഇവിടെ എവിടെയോ കളഞ്ഞുപോയി അത് നോക്കിയതാ. . . അല്ല അമ്മച്ചി ഇവിടെയുള്ളതാണോ… ഞാൻ ഇവിടെയുള്ളത മക്കളെ കുറച്ചപ്പുറത്ത താമസ്സിക്കുന്നത്… ഇന്ന് വെളളിയാഴ്ച്ചായാ സന്ധ്യകഴിഞ്ഞാൽ ഇവിടെ നിൽക്കുന്നത് അപകടമാണ് എത്രയും പെട്ടെന്ന് വീടെത്തുവാൻ നോക്ക്… (അവർ പോയിക്കഴിഞ്ഞപ്പോൾ ആ വയസ്സായ രുപം സുന്ദരിയായ ഒരു സ്ത്രീരുപമായിമാറി….. ആ കല്ലറയ്കരുക്കിലേക്ക് നടന്നു…). ഇരുട്ടിന്റെ രാജാവേ അങ്ങേയ്ക്ക് സ്വാഗതം എനിക്ക് ശാപമോക്ഷം നൽകിയില്ലേ ഈ രക്തയക്ഷി ഇനി അങ്ങയുടെ ദാസി അങ്ങയ്ക്കുവേണ്ടി ഞാൻ എന്താണ് ചെയ്യണ്ടത് പറഞ്ഞാലും ….. ..( പിന്നെയും പ്രകർത്തി ഇരുട്ടിനെ ഭയപ്പെട്ടുതുടങ്ങി എവിടെനിന്നെല്ലാമോ കടവവ്വാലുകൾ അവൾകാരുക്കിലേക്ക് വന്നെത്തി. അവയെല്ലാം ഒന്നുചേർന്ന് ഒരു പുരുഷാരുപമായി മാറിത്തുടങ്ങി.. …. ഈ സമയം അങ്ങകലെ കാതങ്ങൾക്കും അപ്പുറം കടലുകൾക്കും അപ്പുറം അ ആ കോട്ടയിലാണ് …. അവൻ ലോകത്തെ മുഴുവൻ ഭയപെടുത്തിയ കെട്ടുകഥയില്ലേ ആ ഡ്രാകുളക്കോട്ടയിൽ കാഴ്ചകൾ കണ്ട് മതിമറന്ന് നിൽക്കുകയാണ് അവൻ…. എന്താണ് ഇന്നുതന്നെ തിരിച്ചുപോകണം എന്ന് പറഞ്ഞത് സൂര്യ…. അറിയില്ല ചങ്ങായി ആ കോട്ടയ്ക്കുള്ളിൽ ധ്യാനത്തിൽ ഇരുന്നപ്പോൾ മരിച്ചുപോയ എന്റെ. ഗുരുനാഥൻ ഒരു സ്വപ്നത്തിലെന്നപോലെ എന്നോട് പറഞ്ഞു… അത്ഞാതവാസം കഴിഞ്ഞു.. തിരിച്ചുപോക്കുവാനുള്ള സമയമായി…. എത്രയും വേഗം പുറപ്പെടുവാൻ…. ഇന്നുതന്നെ പുറപ്പെടണോ

സൂര്യ…. പോകണം സ്വപ്നത്തിൽ ആണെങ്കിൽ പോലും ഒരിക്കൽപോലും ഗുരുവിന്റെ വാക്ക് ഞാൻ ധികരിച്ചിട്ടില്ല അതുകൊണ്ട് പോകണം… കഴിഞ്ഞ അഞ്ചുകൊല്ലം നാടുമായും വീടുമായും ഒരു ബന്ധവും ഇല്ലാതെ ഇരുട്ടിന്റെ പിന്നിലെ നിഗുഢതകളുടെ സത്യം തേടി അലഞ്ഞതുപോലും ഗുരുവിന് നൽകിയ വാക്കിന്റെ പുറത്താണ്….. ഓർമ്മവെച്ചനാൾമുതൽ മനസ്സിൽകൊണ്ടുനടന്ന ഒരു പെണ്ണിന്റെ പ്രണയംപോലും ഉപേക്ഷിക്കുവാൻ എന്നോട് ഗുരു ആവിശ്യപെട്ടപ്പോൾ രണ്ടാമത് ഒന്ന് ആലോചികേണ്ടിവന്നില്ല ആ പ്രണയംപോലും എന്നെന്നേക്കുമായി ഉപേക്ഷിക്കുവാൻ…. … പോകണം ഇന്നുതന്നെ പുറപ്പെടണം…. എന്നാൽ അങ്ങനെയാവട്ടെ …… ( ഇങ്ങിവിടെ ഡെർവിൻ ബംഗ്ലാവ്…. സമയം രാത്രി ഒമ്പതുമണി. ) . അല്ല നീതു ആ തള്ളയ്ക്ക് വല്ല സംശയവും തോന്നിക്കാണുമോ… റസിയ നീയൊന്നു മിണ്ടാതിരിക്ക്… അല്ല നീതു ഇത്രയും കാലമായില്ലേ അവൻ പോയിട്ട് ജീവിച്ചിരിപ്പുണ്ടോ മരിച്ചോ ഒന്നും അറിയില്ല… അവനോട് തോന്നിയ പ്രണയം അത്രയ്ക്കും ഭ്രാന്തായിരുന്നോ…. നിനക്കൊന്നും ഒരു പണിയുമില്ലേ കിടന്നുറങ്ങരുതോ…. പ്ലീസ് പറയടി… പറയാം ഇപ്പോഴല്ല പിന്നീടൊരിക്കൽ……….. (സമയം കടന്നുപോയ്കൊണ്ടേയിരുന്നു ചന്ദ്രനെ മറച്ചുകൊണ്ട് കാർമേഘങ്ങൾ ഇരുണ്ടുകൂടി കൊടുങ്കാറ്റ് വീശിത്തുടങ്ങി എവിടെയൊക്കയോ നായ്ക്കൾ ഓരിയിടുന്നു. ).. കറണ്ടും പോയല്ലോ എയ്ഞ്ചൽ ആ മെഴുകുതിരി ഒന്ന് കത്തിക്ക് അതിന് തിപ്പട്ടിയെന്തിയെ നീതു …അടുക്കളയിൽ കണ്ണും… എന്നാൽ നിങ്ങൾ ഇവിടെയിരിക്ക് ഞാൻ പോയി എടുത്തോണ്ട് വരാം സോഫിയ ഇന്നാ ഈ ടോർച്ചും കൂടി കൈയിൽ വെച്ചോ ചാർജ് ഇപ്പോൾ തീരും പെട്ടന്നുവരണെ… . … ഇവിടെ എവിടെയോ ആണല്ലോ തീപ്പട്ടി ഇരുന്നത്… ദാ ഇരിക്കുന്നു ഗ്യാസിന്റെ പുറത് (ആ മങ്ങിയ ടോർച്ചുവെട്ടത്തിൽ ആ തീപ്പട്ടിയും എടുത്തുകൊണ്ട് മുന്നാല് അടി മുന്നോട്ട് നടന്നപ്പോൾ ആണ് അവളുടെ മനസ്സ് വീണ്ടും പിന്നോട്ട് ഒന്ന് സഞ്ചരിച്ചത് )

ഞാൻ തിപ്പട്ടിയെടുക്കുമ്പോൾ ആ ടോർച്ചിന്റെ മങ്ങിയവെളിച്ചത്തിൽ അടുക്കള വാതിൽ തുറന്ന് കിടക്കുന്നതുപോലെ തോന്നി അവിടെ ആരോനിൽക്കുന്നതുപോലെ തോന്നി … ഇനി സംശയമാവുമോ ആ ഭാഗത്തേക്ക് ഒന്നുടെ ലൈറ്റടിച്ചുനോക്കി… ഇല്ലാ ആരും ഇല്ലാ കതക്‌ അടഞ്ഞുതന്നെ കിടക്കുകയാണ്… പിന്നെയും അവൾ നടന്നു ആ ഇടനാഴിയിലുടെ ഹാളിലേക്ക് പക്ഷേ അവളുടെ നിഴലുകൾക്ക് ഒപ്പം മറ്റൊരു നിഴലൂടെ പിന്തുടർന്നതുടങ്ങിയതുപോലെ തോന്നി….. ഭയത്തോടെ അവൾ തിരിഞ്ഞുനോക്കി. ചോരാ ഇറ്റിറ്റുവീഴുന്ന രണ്ട് ദംഷ്ട്രകളും ചുവന്നുതുടുത്ത രണ്ട് കണ്ണുകളും അവൾ അലറിവിളിച്ചു… എന്നാൽ ശബ്ദം പുറത്തേക്ക് വരുന്നില്ല… അവൾ ഓടി അവർ്കരുക്കിലേക്ക് ബോധം കേട്ട് വീഴുകയായിരുന്നു അപ്പോഴേക്കും കറണ്ടും വന്നു സോഫിയ സോഫിയ കണ്ണ് തുറക്ക് എന്തുപറ്റി അറിയില്ല ഞാൻ ഇടനാഴിയിലൂടെ ഇവിടേക്ക് വരുകയായിരുന്നു അപ്പോൾ ആരോ എന്റെ പിന്നിലുള്ളതുപോലെ തോന്നി ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ചോരയൊഴുക്കുന്ന രണ്ടുപല്ലുകളും ചുവന്നുതുടുത്ത രണ്ട് കണ്ണുകളും അന്തരീക്ഷത്തിൽ നിന്നും ഒരു പെണ്ണിന്റെ സ്വരവും….. ഉറക്കമില്ലാത്ത രാവുകളാണ് സുന്ദരിമാരെ ഇനി നിങ്ങൾക്ക് ചെയ്‌തുകൂട്ടിയ പാപങ്ങൾക്കെല്ലാം ഫലം അനുഭവിച്ചുതുടങ്ങാമെന്നു… നിനക്കും നീതുന്റെ ഭ്രാന്ത് പകർന്നോ ഇന്നലെ അവളായിരുന്നു ജനലിന്റെ അരുകിൽ ആരേയോ കണ്ടെന്നും പറഞ്… ഇന്ന് നീ ആയ്യോ…. എയ്ഞ്ചൽ നീ കളിയകണ്ട…. ആരോ നമ്മളെ പിന്തുടരുന്നുണ്ട് നമ്മുക്ക് നാളത്തന്നെ തിരിച്ചുപോകാം ഈ ബംഗ്ലാവിൽനിന്നും…. ശെരിയാ ഇവിടെയെത്തിയതുമുതൽ ഒരു ഭയം അറിയാതെ മനസ്സിനെ പിടികൂടിത്തുടങ്ങിയിട്ടുണ്ട്… വാ കിടക്കണ്ടേ സമയം ഒരുമണിയാവുന്നു…. ആ പകൽ അവർ പോകുവാനുള്ള തയാറെടുപ്പിലാണ് രാവിലെ ഒമ്പതുമണി നീതു തമ്പുരാട്ടി നിതുതമ്പുരാട്ടി എടി നിന്നെ ആരോ വിളിക്കുന്നു ഒന്ന് പോയി നോക്ക് ഞാൻ കുളിക്കുവാ

ആരാ.. ഞാൻ കണാരൻ ഇവിടുത്തെ ജോലിക്കാരിൽ ഒരാളാ… എന്താ പ്രശ്നം തമ്പുരാട്ടി എന്തേ… എന്താ എന്താ പ്രശ്നം എന്നോട് പറഞ്ഞാമതി അവിടെ അവിടെ ആ ശവക്കല്ലറയുടെ മുകളിൽ ഒരു സ്ത്രീയുടെ ശവം…. ആ വാച്ചകവും കേട്ടുവന്ന നീതു ചോദിച്ചു ഏത് സ്ത്രീയുടെ ശവമാണ് അറിയില്ല അറിയില്ല തമ്പുരാട്ടി ഇവിടെയെങ്ങും ഇതിനുമുൻപ് അവരെ കണ്ടിട്ടില്ല . തമ്പുരാട്ടി അവിടേക്ക് വാ നാട്ടുകാർ കൂടിയിട്ടുണ്ട് പോലീസ് ഇപ്പോൾ എത്തും. . … …… എന്നാലും ആരാവും അത് വണ്ടിയെടുക്ക് അവിടംവരെ പോയിട്ട് പോകാം അല്ല തമ്പുരാട്ടി അവിടെ ആ കല്ലറയുടെ മുകളിൽ ഒരു ശവം ആരുടേയ അത് അറിയില്ല തമ്പുരാട്ടി ആരാണെന്ന് ഒരു പത്തുമുപ്പത്തിരണ്ടു വയസ്സുള്ള ഒരു സ്ത്രീയുടെ ശവമ ഇതിനുമുൻപ് അവരെ ഇവിടെയെങ്ങും കണ്ടിട്ടില്ല…. ശെരി താൻ പൊയ്ക്കോ ഞങ്ങൾ അങ്ങോട്ട് വരുകയാണ്… നീതു പോകണോ നമ്മൾ അങ്ങോട്ട്… എയ്ഞ്ചൽ പോകണം ആ കല്ലറയുടെ മൂടിതുറന്നാൽ അവിടെ കാണുന്ന മനുഷ്യന്റെ എല്ലിൻകഷ്ണങ്ങൾ അത് ഒരു അനേക്ഷണത്തിൽ ചെന്നെത്തിയാൽ ആ അനേക്ഷണം നമ്മളിൽ വന്നെത്തും അത് പാടില്ല അതുകൊണ്ട് എത്രയും പെട്ടെന്ന് ചെന്നെത്തണം നമ്മുക്ക് അവിടെ… വണ്ടിയെടുക്ക് സോഫിയ…. അത് കണ്ടോ കല്ലറയ്ക്കരുകിൽ ആൾകാർ ഒരുപാട് കൂടിയിട്ടുണ്ട്…… നീതു അതുകണ്ടോ കല്ലറയുടെ മുടിതുറന്നുകിടക്കുകയാണ്. … നിങ്ങൾ അതുകണ്ടോ ആ പോലീസ് ഓഫിസറെ… അന്നത്തെ നമ്മുടെ ആ കേസ്സ് അനേഷിച്ചു ആ കേസ്സിൽനിന്നും നമ്മളെ രക്ഷിച്ചുതന്ന അതേ ആൾ… സ്റ്റിഫൻ ജോർജ്….. രക്ഷപെട്ടു അന്ന് ലക്ഷങ്ങൾ ആണാക്കിലേക്ക് തള്ളിക്കൊടുത്തതല്ലേ… അയാൾ ഈ കേസ്സിന്റെ പിന്നാലെ തൂങ്ങിയാൽ ഇനിയും ലക്ഷങ്ങൾ കരുത്തണ്ടിവരും….. ലക്ഷങ്ങൾ മാത്രമാവില്ല നമ്മളോരോരുത്തരായി കിടക്കയും വിരികണ്ടിവരും അവന് അന്ന് അങ്ങനെയൊരു ആഗ്രഹംകൂടി പ്രകടിപ്പിച്ചിരുന്നു

ഓർക്കുന്നുണ്ടോ ആവാസനം അയാളെ ഒഴുവാക്കാൻ പിന്നെയും ലക്ഷങ്ങൾ അയാൾക്ക് നൽകേണ്ടിവന്നു…. അന്ന് ആ പയ്യന്റെ മരണത്തിൽ തുടങ്ങിയ കഷ്ടകാലമ നമ്മുടേത് കോളേജിൽ നടന്ന റാഗിങ്ങിനെതിരെ ആ പയ്യൻ നമ്മുക്കെതിരെ പരാതി നൽകിയപ്പോൾ ആ പാരാതി പിൻവലിക്കുവാൻ വേണ്ടി അവനെ വിളിച്ചുവരുത്തുകയും അവൻ സമ്മതിക്കില്ലെന്ന് പറഞ്ഞപ്പോൾ അവനെ മർദിച്ചതും.. ഹൃദ്രോരോഗിയാണെന്ന് അറിയാതെ ആ മർദ്ദനത്തിനിടയിൽ അവൻ മരിച്ചുവീണതും….. കഷ്ണം കഷ്ണമാക്കി പലയിടങ്ങളിൽ നിക്ഷേപിച്ച അവന്റെ ശരീരം കണ്ടെത്തുകയും ആ കേസ്സ് അനേഷിച്ചു നമ്മളിൽ വന്നെത്തിയ ഓഫിസർ ആണ് ആയാൾ… അതും ഓർക്കണം.. ആരാ ഈ ശവം ആദ്യം കണ്ടത് ദാ ഇയാളാണ് സാർ നാണുപിള്ള… ഈ ജനവാസമില്ലാത്ത ഈ സ്ഥലത്തു താൻ എങ്ങനാടോ ശവം കണ്ടത് അത് അത് കിടന്ന് പരുങ്ങാതെ കാര്യം പറയടോ അത് അത് സാർ വേട്ടപട്ടികൾ ആ ശവത്തിന്റെ ഒരു കൈയും കടിച്ചുപറിച്ചോണ്ട് അവിടെ ആ വഴിയിൽ കിടന്ന് കടിപിടികൂടുകയായിരുന്നു…. അത് കണ്ട് ഞാൻ അനേഷിച്ചിറങ്ങിയപ്പോഴാണ് സാർ ആ ബോഡികണ്ടത്…. സാർ പോസ്റ്റ്മാർട്ടം കഴിഞ്ഞു ഡോക്ടർ എന്താണ് മരണകാരണം… അതും ഇത്രയും ക്രുരമായി കൊല്ലാൻ… സാർ വേട്ടനായ്ക്കൾ കടിച്ചുകീറിയാതാണ് ശരീരം മൊത്തവും പക്ഷേ മരണകാരാണം അത് തന്നെയെന്ന് ഉറപ്പിക്കുവാൻ കഴിയുന്നില്ല അതെന്താ ഡോക്ട്ടർ കഴുത്തിന്റെ അവിടെയുള്ള വളരെ ആഴത്തിൽ രണ്ടു പല്ലുകൾ പതിഞ്ഞതുപോലെയുള്ള മുറിവുകൾ….. പിന്നെ ഹൃദയം നഖംകൊണ്ട് അല്ലെങ്കിൽ അതുപോലെയുള്ള എന്തെങ്കിലും ആയുദ്ധങ്ങൾ ഉപയോഗിച്ചോ ശരീരം വലിച്ചുകീറി ഹൃദയമാത്രം പറിച്ചെടുത്തോണ്ട് പോയിരിക്കുന്നു…. പിന്നെയും ഒരു സംശയം

സാർ തന്നെ പറഞ്ഞു ഇതൊരു 100എക്കാറോളം മുണ്ട് ഇതിന്റെ നടുവിൽ ഒരു ബംഗ്ലാവും അവിടെ അതിന്റെ സൂക്ഷിപ്പുകാരാനും പിന്നെയുള്ളത് ഈ നിൽക്കുന്ന ജോലിക്കാരുമാണ്… പകൽപോലും ഇവിടെയെത്താൻ വഴിതെറ്റുമെന്ന് ഇവിടുത്തെ ജോലിക്കാർ പറയുന്നു അപ്പോൾ ആ മരിച്ചുകിടക്കുന്ന സ്ത്രീ എങ്ങനെ ഇവിടെയെത്തി …. സാർ ഏഴുപേരുടെ ഫിംങ്കർ പ്രിൻറ്റ് കിട്ടിയിട്ടുണ്ട് സാർ ഈ കല്ലറയിൽ നിന്നും പക്ഷേ ആ സ്ത്രീയുടെ ശരീരത്തിന്ന് വേട്ടനായകളുടെ ഫിങ്കർപ്രിൻറ്റ് അല്ലാതെ മറ്റൊന്നും കിട്ടിയിട്ടില്ല സാർ….. പിന്നെങ്ങനെ ആ പെണ്ണുംപിള്ള ചാവാൻവേണ്ടിയാണോ ഇവിടെ വന്നെത്തിയത്…. അതും ചാവാൻ മറ്റൊരു വഴിയുമില്ലാതെ വേട്ടനായ്ക്കൾ കടിച്ചുകീറി ചാവാൻവേണ്ടി വന്നതാണോ ഇവർ…… അല്ല ഇതാരുടെ കല്ലറയ അറിയില്ല സാർ ഞങ്ങൾ ഇവിടെ ജോലിക്ക് വരുന്നകാലാംമുതൽ ഈ കല്ലറ ഇവിടെത്തന്നെയുണ്ട് സാർ…. സാർ തമ്പുരാന്റെ മോളോട് ചോദിച്ചാൽ ചിലപ്പോൾ അറിയാൻ കഴിയും സാർ… തമ്പുരാന്റെ മോളും കൂട്ടുകാരികളും വന്നിട്ടുണ്ട് സാർ എന്നിട്ട് അവർ എവിടെ നീതു നമ്മൾ പെട്ടന്നുതോന്നുന്നു …. സാർ ഇതാണ് അവർ ഹാ ഹ ആ ദൈവത്തിന്റെ മാലാഖാമാരോ ഓ അല്ല ചെകുത്താന്റെ മാലാഖാമാർ…. മറന്ന് കാണില്ലല്ലോ എന്നെ…. എന്താ ഒന്നും പറയാതെ ഈ മരണത്തിലും നിങ്ങളുടെ കൈയുണ്ടോ… ഏയ് ഇല്ല സാർ പിന്നെന്താ എല്ലാവരുടെയും മുഖത്ത് ഒരു ഭയം സാർ… ദേ ഒരു ഫോൺ കിട്ടിയിട്ടുണ്ട്… ഇങ്ങെടുക്ക് … അതൊന്ന് ഓണാക്കാട്ടെ സാർ ചാർജില്ലന്ന് തോന്നുന്നു

… നാശംപിടിക്കാൻ സാർ മെമ്മറികാർഡുണ്ട് ഇങ്ങെടുക്ക് സാർ ഞങ്ങൾ പൊയ്ക്കോട്ടേ നിങ്ങൾ അവിടെ നിൽക്ക് പോകാൻ ഞാൻ പറയാം … ജീസസ് ഇത് ആ ഡോക്ടർ അല്ലേ… ആ ഡോക്ടറെയും നിങ്ങൾ കൊന്നു അല്ലേ… ഞങ്ങളോ സാർ എന്താ ഈ പറയുന്നത് ദാ ഈ ഫോട്ടോ നോക്കിയേ നിങ്ങൾക്ക് അനുകൂലമായി അന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട് തിരുത്തിയെഴുതിയ ഡോക്ടറ അത്രയും ക്രുരമായി അവിടെ കൊല്ലപെട്ടുകിടക്കുന്നത് അതിൽ നിങ്ങൾക്ക് പങ്കില്ലെന്ന് പറഞ്ഞാൽ ഞാൻ വിശ്വാസികണം അല്ലേ…. …… എന്തായാലും ഇവിടുത്തെ ചടങ്ങുകൾ ഒന്ന് തീർത്തിട്ട് നമ്മുക്ക് ഒന്നിച്ചുപോകാം… ബംഗ്ലാവിലേക്ക്…… ഇരുന്ന് സംസാരിക്കണ്ട വിഷയമ… ഇന്ന് വെളിയാഴ്ചയായിരുന്നു.. അല്ലേ.. നിങ്ങൾക്കൊപ്പം ഇങ്ങോട്ട് വരമെന്ന് കരുതിയതാ അപ്പോഴാണ് എസ്‍പി സാർ വന്നത്.. അതുകൊണ്ടാണ് ഒരുപാട് വൈകിയിട്ടും ഇങ്ങോട്ടു വന്നത്… ഏഴ് സുന്ദരിമാർക്കും ഭയമൊന്നും ഇല്ലല്ലോ.. എന്തിനാണ് സാർ ഞങ്ങൾ ഭയക്കുന്നത് ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല.. അത് നിങ്ങൾ പറഞ്ഞാൽ മതിയോ ഞാൻ വിശ്വാസികണ്ടേ.. സാർ പ്ലീസ് അന്ന് ഞങ്ങൾ അങ്ങനൊരു തെറ്റ് ചെയ്‌തെന്നും പറഞ്ഞു ഇന്ന് ഞങ്ങൾ അങ്ങനല്ല സ്റ്റഡി ലീവ് ആയതുകൊണ്ട് പഠിക്കുവാൻ വേണ്ടി മാത്രമാണ് ഞങ്ങൾ ഇവിടേക്ക് വന്നത്..

ശെരി തൽകാലം ഞാൻ വിശ്വാസിച്ചുന്നു കരുതിക്കോ… നിങ്ങൾ

പുറത്തു മഴ തകർത്തു പെയുകയാണാല്ലോ

ഇന്ന് ഇനി എങ്ങനാ ഞാൻ പോകുന്നത് അതും ഈ നശിച്ചമഴകാരണം ഇന്ന് ഇവിടെ തങ്ങട്ടെ നിങ്ങൾക്ക് വിരോധം ഒന്നും ഇല്ലല്ലോ അത് അല്ല ഞങ്ങൾ പെൺകുട്ടികൾ മാത്രം ഉള്ളടത് എന്താ പേടിയുണ്ടോ അത് അല്ല സാർ

എന്തിനാണ് പേടിക്കുന്നത് നിങ്ങൾ ഏഴുപേരില്ലെ ഞാൻ എന്ത് ചെയാനാണ് ഒന്നുമില്ലേലും നിങ്ങൾ ദൈവത്തിന്റെ മാലാഖമാർ അല്ലല്ലോ ചെകുത്താന്റെ മാലാഖമാർ അല്ലേ.. എനിക്ക് എന്റെ ജീവനിൽ ഭയം കാണില്ലേ

ശെരി നിങ്ങൾ വിഷമിക്കണ്ട ഞാൻ പോയേക്കാം…

ഇപ്പോഴാണ് ഓർത്തത് ഒരു മനുഷ്യനെ കൊത്തിയരിഞ്ഞു പ്ലാസ്റ്റിക് കവറിൽ ഇട്ട് ആ കല്ലറയിൽ കൊണ്ട് തട്ടിയിട്ടും ഒന്നും അറിയാത്തപോലെ അഭിനയിച്ചു ഭലിപ്പിക്കുവാൻ നിങ്ങൾ പെണ്ണുങ്ങൾക്ക് മാത്രം ഉള്ള കഴിവാണ്… ആ കഴിവിന് മുന്നിലാണ് ആണുങ്ങൾ നിങ്ങളുടെ ദാസന്മാർ ആവുന്നത്

… ആ വാക്കുകൾ കേട്ട് ഒരു നിമിഷം കൊണ്ട് രക്തമൊക്കെ ആവിയായിപോയി

ആരാ ആരാ നിങ്ങൾ

ഞാൻ ഞാൻ ആ കല്ലറയുടെ അവകാശി

ഒരു രൂപം ഇല്ലാത്ത കഴിഞ്ഞ എനിക്ക് കൊത്തിനുറുക്കിയ ഒരു ശരീരം തന്നില്ലേ അതിന് നിങ്ങൾക്ക് പ്രത്യുപകാരം ചെയ്യണ്ടേ ആ ഓഫിസർ നിങ്ങളെ അനേഷിച്ചു ഇനി വരില്ല അവൾ ദാഹമകറ്റിയിട്ടുണ്ടാവും ആ ശരീരത്തിൽ.. അത് നിങ്ങളോടുള്ള സ്‌നേഹംകൊണ്ടല്ല നീതു നിന്നോടുള്ള പ്രതികാരം കൊണ്ട് ഡെർവിൻ ബംഗ്ളാവിന്റെ ചുറ്റും കാട്ടുനായ്കൾ ഓരിയിട്ടു തുടങ്ങി… പൂർണ്ണചന്ദ്രൻപോലും ഇരുട്ടിലേക്ക് മറഞ്ഞു നീതു ഉറക്കത്തിൽ കണ്ട സ്വപ്നത്തിൽനിന്നും അലറിക്കരഞ്ഞുകൊണ്ട് ചാടിയെണീറ്റു.. എന്താ നീതു റസിയ ചോദിച്ചു ഞാൻ ഒരു സ്വപ്നം കണ്ട് ആ പോലീസ് ഓഫിസർ കൊല്ലപെടുന്നതായിട്ട് ഒരു രൂപം നമ്മളോട് വന്ന് പറയുന്നതായിട്ട് ഇനി കൊല്ലപെടുവാൻ പോകുന്നത് നമ്മൾ ഓരോരുത്തരുമാണെന്ന് ആ കല്ലറയിൽ ശരീരമില്ലാതെ ബന്ധിച്ചിട്ടിരുന്ന ഒരു ആത്മാവിന് നമ്മളാണ് രുപം നൽകിയതെന്ന്.. നിനക്ക് ഭ്രാന്താണ് അല്ല സോഫിയ എന്തിയെ അവൾ എവിടെപ്പോയി

അവൾ നമ്മുക്ക് ഒപ്പം ഇവിടെയല്ലേ കിടന്നത് ദാ നോക്കിയേ വാതിൽ തുറന്നു കിടക്കുകയാണ് വാ നമ്മുക്ക് നോക്കാം…..

ഈ സമയം അങ്ങ് ഏഴാം കടലിനുമകരെ

അവൻ ആ കോട്ടയിൽ ലോകത്തേ മുഴുവൻ ഭയപ്പെടുത്തിയാ ഡ്രാക്കുളക്കോട്ടയിൽ ചിന്തയിലാണ്ടുപോയ മനസ്സുമായി നടക്കുകയാണ്…

എന്താ സൂര്യജിത് എന്തുപറ്റി കുറച്ചുനേരമായാലോ ഈ നടപ്പ് തുടങ്ങിയിട്ട്… ഞാൻ പറഞ്ഞിരുന്നിലെ നാട്ടിലേക്ക് പോകുന്ന കാര്യം ഇന്ന് തന്നെ പോകണം മനസ്സ് ആകപാടെ കലങ്ങിമറിഞ്ഞിരിക്കുന്നു അവിടെ വേണ്ടപെട്ടവർക്ക് അപകടം വരുവാൻ പോകുന്നുന്നു ഒരു തോന്നൽ… അതും ഒരു പുരുഷനും സ്ത്രീയും നിമിത്തം… ഇവിടുത്തെ പൂജ കഴിയാതേ എങ്ങനെയാണ് പോവുക..

ഇവിടെ ഇനി പൂജ നടത്തിയതുകൊണ്ട് ഒരു കാര്യവും ഇല്ല… ഈ കോട്ടയ്ക്ക് ഡ്രാക്കുള കോട്ടയെന്ന പേര് മാത്രമേയുള്ളു… ആ ആത്മാവ് ഇവിടെയില്ല ആ ആത്മാവെന്നല്ല ഒരു ആത്മാവിന്റെ സാന്നിധ്യവും ഇവിടെയില്ല… പിന്നേ എന്തേലും കാണിച്ചു കൂട്ടിയിട്ട് സായിപ്പ് മാരേ പറ്റിച്ചു കാശ് മേടിക്കാം.. എനിക്ക് അതിന് സമയമില്ല ഞാൻ ഇന്ന്‌ തന്നെ പോകുന്നു അഞ്ച് വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് നീതു നേരം വെളുത്തു തുടങ്ങി സോഫിയ ഇല്ലാതെ ഇനി ഒരു തിരിച്ചുപോക്ക് കഴിയുമെന്നു തോന്നുന്നില്ല.. നമ്മൾ അറിയാതെ നമ്മൾക്ക് ചുറ്റും എന്തൊകയോ സംഭവിക്കുന്നു…

ശെരിയാണ് അനുപമ ഇപ്പോൾ നമ്മൾ ശെരിക്കും ചക്രവ്യൂഹത്തിൽ അകപ്പെട്ടിരിക്കുന്നു.. ഇനി ഇതിൽനിന്നും നമ്മൾ എങ്ങനെ രക്ഷപെടും

തമ്പുരാട്ടി തമ്പുരാട്ടി എന്താ എന്താ ചെല്ലപ്പ തമ്പുരാട്ടി അവിടെ ആ കല്ലറയ്ക്ക് അരുകിൽ ഒരു മനുഷ്യന്റെ കൈപ്പത്തി… ആ വഴിയരുകിൽ ഒരു പോലീസ് ജീപ്പും കിടപ്പുണ്ട്…

അപ്പോൾ സ്റ്റീഫൻ ജോർജ്….

നീതു ഞങ്ങൾക്ക് ഭയമാകുന്നു

നമ്മുക്ക്ഇവിടുന്നു പോയാലോ

എങ്ങനെ എങ്ങനെ പോകും സോഫിയ ഇല്ലാതെ ഇന്നലെ ഒരു ഡോക്ടർ ഇന്ന് പോലീസ് ഓഫീസർ.. ഇപ്പോൾ സോഫിയ മിസിങ്.. വാ നമ്മുക്ക് കല്ലറയ്ക്ക് അരുകിലേക്ക് പോകാം എന്നാൽ വാ പോകാം റസിയ എന്തിയെ അവളെയും കൂടി വിളിക്ക്…. അവൾ ഉറങ്ങുകയാണ്.. ശെരി എങ്കിൽ നമ്മുക്ക് പോയിട്ടുവരാം അവൾ ഉറങ്ങട്ടെ വാതിൽ പൂട്ടിയേക്ക്.. ചെല്ലപ്പ വാ കല്ലറയ്ക്ക് അരുകിൽ

തമ്പുരാട്ടി ഇവിടാണ് കൈപ്പത്തി കിടന്നത് എന്നിട്ട് എന്തിയെ…

എയ്ഞ്ചൽ… ഇതുകണ്ടോ ഇവിടെ ഇവിടെ മുഴുവൻ ചോരകിടപ്പുണ്ട്‌.. ആ ജീപ്പിലും ഉണ്ടായിരുന്നു..

അല്ല ഇന്നലെ ഈ കല്ലറയുടെ മൂടി അടച്ചതായിരുന്നല്ലോ പക്ഷേ ഇന്ന് ഈ മൂടി തുറന്ന് കിടക്കുകയാണ് അപ്പോൾ ആ പോലീസുകാരന്റെ ശവം എവിടെ

ഈ കല്ലറയ്ക്ക് എന്തെങ്കിലും പ്രേതകഥയുണ്ടോ

ഇടുന്ന ശവങ്ങളൊക്കയും അപ്രത്യക്ഷമായി പോകുവാൻ

വാ നമ്മുക്ക് തിരിച്ചുപോക്കാം.. ആ ജീപ്പ് അവിടെനിന്നും മാറ്റണം… ഒരു പോലീസ് ഓഫീസർ മിസ്സിംഗ്‌ ആയന്നു അറിഞ്ഞാൽ അനേക്ഷണം വീണ്ടും നമ്മളിലേക്ക് എത്തും..

ചെല്ലപ്പ ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല കേട്ടോ ആ മൂടി അടച്ചിട്ടുപോകാം…

ഇവിടെ ഇവിടെ കിടന്നിരുന്ന ജീപ്പ് എന്തിയെ

ഇത് കണ്ടോ വണ്ടി തിരിഞ്ഞുപോയ പാട് പക്ഷേ ആര് ആര് കൊണ്ടുപോയതാവും…

ഇന്നല്ലേ രാത്രിയിൽ നമ്മുക്ക് മുന്നിൽ വന്നത് പ്രേതം തന്നെയാണോ വാ നമ്മുക്ക് വേഗം പോവാം റസിയ അവിടെ തനിച്ചാണ്.. ഡെർബിൻ ബംഗ്ലാവ്‌. നീ വാതിൽ തുറന്നേ… റസിയ റസിയ.. ഇല്ല അവൾ റൂമിൽ ഇല്ല നീതു.. എല്ലായിടവും നോക്കിയോ.. നോക്കി എങ്ങും എങ്ങും കാണുവാൻ ഇല്ല… എയ്ഞ്ചൽ നമ്മുക്ക് പോലീസിൽ അറിയിച്ചാലോ… രണ്ടു പേർ ഇപ്പോൾ മിസ്സിംഗ്‌ ആണ് ഇനി ഇനി ആരാവും… ശ്രീദേവി… വേണ്ട നമ്മുക്ക് വീടുകളിൽ അറിയിക്കാം … ആദ്യത്യ… ആരുടെ റസിയയുടെയും സോഫിയയുടേയുമോ.. അല്ല നമ്മുടെ വീടുകളിൽ അവർക്ക് മാത്രമേ ഈ അവസ്ഥയിൽ നമ്മളെ സഹായിക്കുവാൻ പറ്റു… ഇല്ല നിങ്ങൾ വേണേൽ അറിയിച്ചോ

എന്റെ വീട്ടിൽ നിന്നും ആരും വരണ്ട എന്ത് ശിക്ഷയാണേലും ഞാൻ ഒറ്റയ്ക്ക് അനുഭവിച്ചുകൊള്ളാം.. നിങ്ങൾക്ക് പോകണമെങ്കിൽ പോയ്കോ..

നീതു നീ നീ എന്താ ഈ പറയുന്നത്.. നമ്മുക്ക് രക്ഷപെടുവാൻ വേണ്ടിയുള്ള ഒരു വഴിയല്ലേ ആലോചിച്ചത്..

ശെരി എന്നാൽ നിങ്ങൾ അറിയിക്കു എന്നേ തേടി ആരും വരണ്ട എന്റെ വീട്ടിൽ നിന്നും…

വെളിച്ചതിനുമുകളിൽ ഇരുട്ട് പടർന്നുതുടങ്ങി ആറു ബെൻസ് കാറുകൾ വന്ന് നിരന്നു നിന്ന് ആ ബംഗ്ളാവിനു മുന്നിൽ.. 55നും 60നും ഇടയിൽ പ്രായമുള്ള ആറുപേർ

നീതു.. ഞങ്ങളുടെ അച്ഛന്മാരാണ് മക്കളെ എന്താ എന്താ സംഭവിച്ചത്… റസിയയും സോഫിയയും എവിടെ… അവരെല്ലാം അതിന് മറുപടി പറയാതെ നിന്നപോൾ നീതു ആ നിമിഷം വരെയുള്ള കാര്യങ്ങൾ അവരോടു പറഞ്ഞു

അല്ല നിങ്ങൾ എല്ലാവരും ഒന്നിച്ചു എങ്ങനെ വന്നു നീതു ചോദിച്ചു… അത് ഞങ്ങളുടെ മക്കൾക്കും ഞങ്ങളുടെ കുടുംബത്തിനും അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട് ഞങ്ങളുടെ ജീവിതത്തിൽ … നിങ്ങളെപോലെ ഞങ്ങളും ചെറുപ്പം മുതൽ സുഹൃത്തുക്കളാണ് .. ലോകം മുഴുവൻ പടർന്നു പന്തലിച്ച സെവൻസ് സ്റ്റാർ ഗ്രൂപിനെ പറ്റി കേട്ടിട്ടുണ്ടോ അത് ഞങ്ങളുടെയാണ്..

ബാഗ്ലൂർ നഗരത്തിൽ ഇന്ത്യയില്ലേ തന്നെ ഏറ്റവും വലിയ ഹോസ്പിറ്റൽ ഞങ്ങളുടെ സ്വപ്നമാണ്.. അതിനാണ് പലയിടങ്ങളിൽ പഠിച്ചുവളർന്ന ഇവരെ ഡോക്ടർമാർ ആക്കുവാൻ ഞങ്ങൾ നിശ്ചയിച്ചത്.. അതിനുവേണ്ടി ഇവർപോലും അറിയാതെ ഒരു കോളേജിൽ ഒരേ ക്ലാസ്സിൽ ചേർത്തത്.. ഒരേ ഹോസ്റ്റലിൽ റും മേറ്റ്സ് ആക്കിയത്… ബാംഗ്ലൂരിലെ ഞങ്ങളുടെ സ്വപ്നപദ്ധതിക്ക് അവകാശികൾ ആവാൻ..

പക്ഷേ ഇപ്പോൾ ആ സ്വപ്‌നങ്ങൾ തകരുകയാണ്.. ഒന്നും ഒന്നും തകരില്ല അങ്കിളുമാരെ സോഫിയക്കും റസിയക്കും എന്ത് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല..

പക്ഷേ നിങ്ങൾ പറഞ്ഞാ കല്ലറയും നിങ്ങൾ പറഞ്ഞാ അനുഭവങ്ങളും ഞങ്ങൾക്ക് വിശ്വാസിക്കുവാൻ കഴിയുന്നില്ല വിശ്വാസിച്ചേ പറ്റു … അങ്ങനെ ഒരു പ്രേതം ഉണ്ടെങ്കിൽ തീർച്ചയായും കണ്ടെത്തും ഞങ്ങൾ

അപ്പോഴാണ്‌ വീണ്ടും ബംഗ്ളാവിന്റെ മുറ്റത്ത്‌ ഒരു വണ്ടി വന്നു നിന്ന്.. ആ വണ്ടിയിൽ നിന്നും മുപ്പതുവയസ്സ് തോന്നിക്കുന്നൊരു ചെറുപ്പക്കാരൻ കഴുത്തിൽ രുദ്രാക്ഷം കറുത്തവസ്ത്രം അവർക്ക് അരുകിലേക്ക് വന്ന്.. ആ മുഖം കണ്ട്‌ നീതുവിന്റെ മുഖത്ത് ആകാംഷയും പരിഭ്രാന്തിയും പരന്നു ആരാ നീ… നീതു ആരാ ആരാ ഞാൻ പറഞ്ഞുകൊടുക്കു

… ഇത്… സൂര്യ സൂര്യജിത് … ഒരിക്കൽ ഞാൻ ഒരുപാട് സ്നേഹിച്ചവൻ.. എന്തിനാ എന്തിനാ ഇത്രയും വർഷങ്ങൾക്ക് ശേക്ഷം നീ എന്നേ തേടിവന്നത്

… വരണ്ടി വരണ്ടിവന്നു നീതു… ആദ്യം നിന്റെ തറവാട്ടിൽ ആണ് പോയത്‌ അവിടെനിന്നും ഞാൻ അറിഞ്ഞു അഞ്ചു കൊല്ലമായി നീ തറവാട്ടിൽ ചെല്ലാറില്ലന്ന്… അതിനും കാരണം ഞാൻ തന്നെയെന്നു അറിഞ്ഞു.. നിന്നെ അനേഷിച്ചു ഇറങ്ങാൻ നേരമാണ് കാര്യസ്ഥനെ കണ്ടത് അദ്ദേഹമാണ് പറഞ്ഞത് നീ ഇവിടെ ഉണ്ടെന്ന്..

അല്ല ഇവരൊക്കെ ആരാണ്

നീതു അവൻ പോയതിനു ശേക്ഷം അവളുടെ ജീവിതത്തിൽ ഈ നിമിഷം വരെയും സംഭവിച്ചതൊക്കെയും പറയുന്നു..

കാറ്റിന്റെ ഗതി അത് മാറി വീശുവാൻ തുടങ്ങി നീതു… ചെയ്ത തെറ്റുകളുടെ ഫലം മരണത്തിന്റെ മുഖവുമായി മുന്നിൽ വന്ന് നിൽക്കുന്നു… ഇപ്പോൾ

ഇതൊക്കെയും സൂര്യജിത്തിന് എങ്ങനെ അറിയാം… പറയാം നീതു ഉൾപടെ എല്ലാവരുടെയും മുഖത്ത് ആകാംഷ പടർന്നു..

ഈ മണ്ണിൽ കാൽകുത്തിയപ്പോൾ ഞാൻ അറിഞ്ഞു ഗതികിട്ടാതെ അലയുന്ന ആത്മാക്കളുടെ സാന്നിധ്യം… ഒന്നല്ല രണ്ടുപേർ ഡോക്ടറും പോലീസ് ഓഫിസറുമാണോ.. അല്ല അവർ അവർ അർഹിച്ച ശിക്ഷതന്നെയാണ് അവർക്ക് കിട്ടിയത് അപ്പോൾ ഞങ്ങളുടെ മക്കളാണോ.. അല്ല

പിന്നേ പിന്നെയാര്

പറയാം …

ഇവിടെ പൂജാമുറിയുണ്ടോ ഉണ്ട് ദാ അവിടെയാണ് പക്ഷേ അവിടെ ആരും പൂജ ചെയുകയോ വിളക്ക് കത്തിക്കുകയോ ചെയ്യുകയില്ല.. ശെരി എങ്കിൽ നിങ്ങൾ ഇവിടെ നിൽക്കു സൂര്യജിത് കൈയിൽ ഉണ്ടായിരുന്ന ബാഗിൽനിന്നും പൂജയ്ക്കുള്ള സാധനങ്ങളുമായി ആ മുറിയിലേക്ക് കടന്നു ……. കുറച്ചു സമയം കഴിഞ്ഞു പുറത്തേക്ക് വന്നു ….ഒന്ന് ഒരു പെണ്ണിന്റെ ആത്മാവാണ്…. ഒന്ന് ഒരു പുരുഷന്റെയും.. അതിൽ കൂടുത്തൽ ഒന്നും ഇപ്പോൾ പറയാൻ സാധ്യമല്ല പക്ഷേ ഈ രണ്ട് ആത്മാക്കൾക്കും പൂനർജന്മംനൽകിയത് നിങ്ങളാണ്… അത് എങ്ങനെയാ ഇവരാവുന്നത്

ആ പെണ്ണിന്റെ പക ഇവളുടെ കുടുംബത്തോടാണ് ആ ആണിന്റെ പക പെണ്ണിനോടും … രക്ഷപെടാൻ കഴിയില്ലേ ഇപ്പോൾ ഇവർ നിമിത്തം ഞാനും നിങ്ങളും മരണത്തിനു മുന്നിലാണ്.. ഇനി ഈ ബംഗ്ലാവ്‌ ഇത് ഉൾപെടുന്ന നൂറു ഏക്കർ താണ്ടുവാൻ കഴിയില്ല… ഇനി ഒരു അതിഥിയും മരണത്തെ തേടി ഇവിടേക്ക് വരാതിരിക്കുവാൻ നോക്കുക..

ഇന്ന് ഒരു രാത്രി എനിക്ക് ചെയുവാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് നീതുവിനെ തിരിച്ചുകൊണ്ടുവരുമെന്നു വാക്ക് കൊടുത്തിട്ടുണ്ട് ഞാൻ…

ഇന്ന് വരെയും ഞാൻ ചെയാത്ത അഥർവമന്ത്രങ്ങൾ ഉപവസിച്ചു അഥർവ ശക്തികളെ പ്രതിക്ഷരകാണാം.. ആ സമയത്ത് എനിക്ക് ഒപ്പം ആരും ഉണ്ടാവാൻ പാടില്ല

എല്ലാവരും ആഹാരം കഴിച്ചു കിടന്നോ ഈ രാത്രി നിങ്ങൾക്ക് ഞാൻ കാവലിരിക്കാം..

പിറ്റേന്ന് രാവിലെ കഥകിൽ ആരോ കൊട്ടുന്നത് കേട്ടാണ് അവർ ഉണർന്നത്

എല്ലാവരും തുടർച്ചായായിട്ടുള്ള ആ കൊട്ട് കേട്ട് പുറത്തേക്ക് വന്നു നീതു പോയി വാതിൽ തുറന്ന് കഴുത്തിൽ രുദ്രക്ഷവും കറുത്തവസ്ത്രവും ധരിച്ചൊരാൾ

ആ സൂര്യജിത് ഞങ്ങൾക്ക് കാവാലിരിക്കാമെന്ന് പറഞ്ഞിട്ട് നിങ്ങൾ എപ്പോൾ പുറത്തുപോയി… നിങ്ങൾ പുറത്തുപോയപ്പോൾ ആരാണ് വാതിൽ അടച്ചത്..

നീതു നിനക്ക് എന്നേ മനസ്സിലായോ ഞാൻ സൂര്യജിത് തന്നയാണ് പക്ഷേ ഇവരെല്ലാം ആരാണ് എനിക്ക് മനസ്സിലായില്ല എന്താ സൂര്യജിത് പറയുന്നത് ഇന്നലെ രാത്രിയിൽ നമ്മൾ പരിചയപെട്ടതല്ലേ.. ഇന്നല്ലേ രാത്രിയിലോ… ഞാൻ ഇപ്പോഴാണോ ഇവിടെ എത്തിയതുപോലും..

അപ്പോൾ അപ്പോൾ ഇന്നലെ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നത് ആരാണ്.. അത് എനിക്ക് അറിയില്ല… നീതു ഞാൻ നിന്റെ തറവാട്ടിൽ നിന്നുമാണ് വരുന്നത് കഴിഞ്ഞതൊക്കെയും മറക്കാം.. ഒരുങ്ങി വാ നമ്മുക്ക് തിരിച്ചുപോക്കാം…

നിങ്ങൾ നീതുവിനെയും കൊണ്ട് പോയാൽ എങ്ങനെയാ ഇവിടെ രണ്ടു പെൺകുട്ടികൾ മിസ്സിങ്ങണ്…

അത് അനേഷിക്കാൻ അല്ലേ ഇവിടെ പോലീസുകാർ ഉള്ളത്… അവിടേക്ക് പോയാൽ ഒന്നാം പ്രതി ഇവൾ നീതു ആയിരിക്കും അതുപോലുള്ള കാര്യങ്ങളാണ് ഞങ്ങളുടെ മക്കളും ഇവളും കൂടി ചെയ്ത് വെച്ചിരിക്കുന്നത്…

മനസ്സിലായില്ല

സൂര്യേട്ട വാ ഞാൻ പറയാം എല്ലാം എനിക്ക് ഇവിടുന്നു വരാൻ പറ്റില്ല….

അവർ സംസാരിച്ചു നിൽക്കുമ്പോൾ മുകളിലത്തെ മുറിയിൽ അലർച്ചകേട്ടാണ് അവിടേക്ക് എല്ലാവരും കൂടി ഓടിച്ചെന്നു..

എന്താ എന്താ എയ്ഞ്ചൽ…

ഇതുകണ്ടോ …. ഇവിടെ ചോരയിൽ ഭിത്തിയിൽ എഴുതിയിട്ടിരിക്കുന്നത്… രണ്ട് പേരുടെ ജീവൻ ഞാൻ എടുത്തു അടുത്ത ഊഴം…. ?

അനുപമ ആദ്യത്യ എന്താ.. അപ്പോഴാണ്‌. ഇല്ല ശെരിയാണ് ഉറക്കം ഉണർന്നു ഇതുവരെയും അവളെ കണ്ടില്ല..

എല്ലാവരും പരിഭ്രാന്തരായി നാലുദിശയിലേക്കും അവളെ അനേഷിച്ചു നടക്കുവാൻ തുടങ്ങി..

സൂര്യ ജിത്തും അവർക്കൊപ്പം അനേക്ഷണം ആരംഭിച്ചു .. അപ്പോഴാണ്‌ സൂര്യജിത്തിന്റെ കണ്ണിൽ അവിടെ ഒരുമൂലയിൽ മൂക്കാലും കത്തിനശിച്ചൊരു പുസ്തകം കണ്ണിൽ പെട്ടത്.. സൂര്യജിത് അവിടേക്ക് നടന്നു അവശേഷിച്ച ആ താളുകൾ എടുത്തു….

രക്തരാക്ഷസ്സ് എന്ന് കണ്ട്‌

നീതു നീതു… എന്താ എന്ത് പറ്റി.. നിന്റെ തറവാട്ടിൽ പൂജാമുറിയിൽ കെടാവിളക്കിനുമുന്നിൽ ഇരുന്ന ഈ പുസ്തകം എങ്ങനെ ഇവിടെവന്നത്.. അന്ന് തറവാട്ടിൽവെച്ചു ഞാൻ വായിക്കുവാൻ പൂജാമുറിയിൽ നിന്നും എടുത്തതാണ്… പക്ഷേ വായിക്കുവാൻ കഴിഞ്ഞില്ല.. തറവാട്ടിൽനിന്നും ഇറങ്ങിപോരുമ്പോൾ എങ്ങനെയോ ഈ പുസ്തകവും എന്റെ കൈയിൽ അകപെട്ടുപോയി…

കഴിഞ്ഞദിവസങ്ങളിലാണ് ഈ പുസ്തകം വായിക്കുവാൻ എടുത്തത് പക്ഷേ വായിച്ചു തീരുന്നതിനുമുമ്പ് കത്തിനശിച്ചു…

എന്റെ ഗുരു ഒരു ആത്മാവിനെ അടക്കം ചെയ്തത് ഈ പുസ്തകത്തിലാണ്.. നിന്റെ തറവാടിനും തറവാട്ടിലുള്ളവർക്കും വേണ്ടി.. അതുകൊണ്ടാണ് കെടാവിളക്കിനുമുന്നിൽ ഈ പുസ്തകം ആവാഹിച്ചുവെച്ചത്.. പക്ഷേ അവളുടെ പുനർജന്മത്തിന് ആ തറവാട്ടിലെ സന്തതിതന്നെ കാരണമായിരുന്നു..

അതേ നിങ്ങൾ ഇങ്ങനെ പിച്ചും പേയും പറഞ്ഞുകൊണ്ടിരിക്കാതെ കാണാതെപോയ പെൺകുട്ടികളെ അനേഷിക്കാനുള്ളതിന്..

ഇന്നലെ രാത്രിയിൽ നിങ്ങളുടെ രൂപത്തിൽ ഒരുത്തൻ വന്നിരുന്നു.. എന്നിട്ട് ആ കാണുന്ന പൂജമുറിയിൽ കേറി കുറേ അഭ്യാസപ്രകടനങ്ങൾ കാണിച്ചതാണ്..

അപ്പോഴാണ് സൂര്യജിത് ആ പൂജാമുറി ശ്രദ്ധിക്കുന്നത് സൂര്യജിത് ആ പൂജാമുറിയിലേക്ക് കടന്നു വാതിൽ അടച്ചു..

കുറേ സമയത്തിന് ശേഷമാണ് പുറത്തേക്ക് എത്തിയത്…

എനിക്ക് നിങ്ങളോട് സംസാരിക്കാനുണ്ട്.. ഞാൻ പറയുന്നത് വളരെ ശ്രദ്ധയോടെ കേൾക്കുക..

അറിഞ്ഞോ അറിയാതയോ നീയും കൂട്ടുകാരും ഇപ്പോൾ ആ കൂട്ടുകാരുടെ അച്ചന്മാരും നിന്നെ തേടിവന്ന ഞാനും അകപ്പെട്ടിരിക്കുന്ന അപകടം മരണത്തേക്കാൾ ഭീകരമാണ്… …… രക്ഷപ്പെടുക എന്നത് അസാധ്യമാണ്… ഇ ബംഗ്ലാവ് ശ്രദ്ധിച്ചിട്ടുണ്ടോ നിങ്ങൾ… എന്ന് എനിക്ക് അറിയില്ല… ഡ്രാക്കുള കൊട്ടാരത്തിന്റെ മറ്റൊരു പതിപ്പ്…

ആ പൂജാമുറിയിൽനിന്നും കിട്ടിയതാണ് ഈ ഡയറി ൧൮൭൦൧ആയിര്തി എണ്ണൂറ്റി എഴുപത് കാലഘട്ടത്തിൽ എഴുതപെട്ട ഡയറി…

ഈ ഡയറിയിലെ കാര്യങ്ങൾ സത്യമെങ്കിൽ.. ഇനി കൊഴിഞ്ഞുവീഴുന്ന ഒരോ നിമിഷത്തിലും നമ്മളിൽ ആരൊക്കെ അവശേഷിക്കുമെന്ന് പറയാൻ കഴിയില്ല..

എന്താ എന്താ ആ ഡയറിയിൽ പറയാം.. കഴിഞ്ഞ കുറച്ചുനാളുകൾ ഞാൻ ഡ്രാക്കുള കൊട്ടാരത്തിലായിരുന്നു ഡ്രാക്കുള എന്നാ കഥാപാത്രത്തെ പറ്റി അറിയുവാൻ ഞാൻ പഠിച്ചെടുത്ത മുഴുവൻ മന്ത്രതാന്ത്രിക വിദ്യകൾ മുഴുവൻ പ്രയോഗിച്ചിട്ടും ഡ്രാക്കുള എന്നാ ഇരുട്ടിന്റെ രാജാവിനെ കണ്ടെത്തുവാൻ കഴിഞ്ഞില്ല.. പക്ഷേ വളരെ വൈക്കി ഞാൻ മനസ്സിലാക്കി ഡ്രാക്കുള എന്നാ നാമാത്തിന് കാലം ചാർത്തിയ കുറിമാനമാണ് ഭയമെന്ന്.. അതിനപ്പുറം ഡ്രാക്കുള എന്നപേര്

ഒന്നുമല്ലെന്ന്..

പക്ഷേ ഇപ്പോൾ ഡ്രാക്കുള എന്നാ നാമാദയത്തിന്റെ ശക്തി അത് ഈ ലോകത്തെ വിഴുങ്ങുവാൻ മാത്രം പ്രാപ്തിയുണ്ടന്ന്… സൂര്യജിത്തിന്റെ വാക്കുകൾ.. കേട്ടുകൊണ്ടിരുന്നു അവർ.. എന്നാൽ ഒന്നും മനസ്സിലാവുന്നില്ല എന്ന് സൂര്യജിത്തിന് തോന്നി..

ഈ ഡയറിയില്ലേ കാര്യങ്ങൾ ചുരുക്കി പറയാം നിങ്ങളോട്…. ഡെർബിൻ സായിപ്പ് ഈ ബംഗ്ലാവ് പണിഞ്ഞത് പിന്നിൽ ഒരു കഥയുണ്ടായിരുന്നു… അദേഹത്തിന് ഒരു മകൻ ഉണ്ടായിരുന്നു ജന്മം കൊണ്ട് വിരൂപനായ പിറന്നുവീണവൻ… കർമ്മം കൊണ്ട് വിരുപ്പൻ എന്ന് തെളിയിക്കുകയും ചെയ്ത്… ചെറുപ്പത്തിലേ കൂട്ടുകാർകിടയില്ലേ കളിയാക്കൽ അവനെ ഒറ്റപെടലിന്റെ ലോകത്തേക്ക് നയിച്ച്‌.എങ്കിലും പഠനത്തിൽ അവൻ മിടുക്കൻ തന്നെയായിരുന്നു.. അവൻ കോളേജിൽ പഠിക്കുന്ന സമയത്ത്.. അവന് ഒരു പെൺകുട്ടിയോട് ഇഷ്ട്ടം തോന്നി.. അവന്റെ വീരൂപത അവളോട്‌ ആ ഇഷ്ട്ടം പറയുവാൻ തടസ്സമായി നിന്ന്.. എന്നിട്ടും ഒരിക്കൽ അവൻ അവളോട്‌ അവന്റെ പ്രണയത്തെപ്പറ്റി പറഞ്ഞു.. അവൾ പ്രണയത്തെ നിഷേധിച്ചതിന് അല്ലായിരുന്നു അവന് ദേഷ്യവും സങ്കടവും ഒക്കെ തോന്നിയത്… അവളുടെ കൂട്ടുകാർക്ക് മുന്നിൽ അവനെ ക്രൂരമായ വാക്കുകൾകൊണ്ട് അവൾ രസിച്ചു അതിന് അവളുടെ കൂട്ടുകാരികളും കൂട്ടുനിന്ന്…

അതോടുകൂടി അവന്റെ ജീവിതം മറ്റൊരു ദിശയിലേക്ക് സഞ്ചരിച്ചുതുടങ്ങുവാനുള്ള കാരണമായി അവൾ… അവന് വെളിച്ചത്തിൽ സഞ്ചരിക്കുവാനും മറ്റുള്ളവരെ കാണുവാനും ഭയമായിതുടങ്ങി..

അവൻ ഇരുട്ടിനെ പ്രണയിച്ചു തുടങ്ങുകയായിരുന്നു അവിടെ… ബാം സ്റ്റോക്കർ സൃഷ്ട്ടിച്ച ഡ്രാക്കുള എന്നാ കഥാപാത്രത്തെ.. അവൻ ഒരുപാട് സ്നേഹിച്ചുതുടങ്ങി…. പലപ്പോഴും അവൻ ഡ്രാക്കുളയാണെന്ന് സ്വയം കരുതിത്തുടങ്ങി… ഡ്രാക്കുളയെപ്പോലെ സുന്ദരികളായ സ്ത്രികളെ അവൻ വേട്ടായാടി തുടങ്ങി ഇരുട്ടിന്റെ മറവിൽ … അവനെ മനുഷ്യഗണത്തിൽ കൂട്ടാതിരുന്ന ആ പെൺകുട്ടികളെ ഓരോന്നായി ഡ്രാക്കുളയെപ്പോലെ സ്വന്തം പല്ലുകൾകൊണ്ട്.. അവരുടെ രക്തം കുടിക്കുവാൻ തുടങ്ങി… ജീവനറ്റുപോകുന്ന ആ ശരീരങ്ങളെ അവൻ സ്വയം നിർമ്മിച്ചെടുത്ത കല്ലറയിൽ അടക്കം ചെയ്തു തുടങ്ങി… ഒരോ ദിവസവും നടക്കുന്ന പെൺട്ടികളുടെ തിരോധനം.. അവിടെ ഭരിച്ചുന്ന അധികാരികളുടെ ഭരണം വരേ നഷ്ടമാവുന്ന അവസ്ഥയിലെത്തിയപ്പോൾ.. രാപകൽ.. അനേക്ഷണം ആരംഭിച്ചു… അവസാനം.. ഡെർവിൻ സായിപ്പിന്റെ മകനെ കണ്ടെത്തി… എന്നാൽ അവൻ കൊന്നു മറവ് ചെയ്ത ശരീരങ്ങൾ കണ്ടെത്തുവാൻ ആർക്കും കഴിയാതെപോയി.. തെളിവില്ലാത്തതിന്റെ പേരിൽ അവൻ കുറ്റവിമുക്താനായി… പിന്നെയും അവൻ വേട്ടായാടാൽ തുടങ്ങി.. അവസാനം ജനങ്ങൾ അവനെ ജീവനോടെ ഒരു ശവപ്പെട്ടിയിൽ ആക്കി കടലിൽ താഴ്ത്തി.. അവസാനം ജനങ്ങൾ അവനെ ജീവനോടെ ഒരു ശവപെട്ടിയിലാക്കി… കടലിൽ താഴ്ത്തി… …. പക്ഷേ അവന്റെ മരണം… വരുവാനുള്ള ദുരന്തങ്ങളുടെ മുന്നറിയിപ്പായിരുന്നു.. ജീവിച്ചിരുന്നപ്പോൾ അവൻ ചെയ്ത് പാപങ്ങൾക്ക് മരണത്തോടെ ഭീകരമായി… കടലിൽ താഴ്ത്തിയാ ശവപ്പെട്ടി… പൊന്തിവന്ന്. .. രണ്ട് വർഷങ്ങൾക്ക് ശേക്ഷം… ഉൾക്കടലിൽ… ആ സമയത്താണ്.. ലോകം ചുറ്റുവാൻ ആഡംബരകപ്പലുമായി… അറബിയയുടെ സുൽത്താനായ… ഷെയ്ക്ക് അജ്മീർ അൽ ആദിലും സംഘവും ഇറങ്ങിത്തിരിക്കുന്നത്.. ആ യാത്ര പല നാടുകൾ താണ്ടി.. പല മഹസമുദ്രങ്ങളും താണ്ടി..

യൂറോപ്പിന്റെ തെക്ക് തീരത് ഉൾക്കടലിൽ എത്തി… ആ സമയത്താണ്.. കടലിൽ ഒഴുകിനടക്കുന്ന ആ ശവപ്പെട്ടി സുൽത്താന്റെ കണ്ണിൽ പെട്ടത്…

വെറുമൊരു ശവപ്പെട്ടി കടലിൽ ഒഴുക്കിനടക്കുന്നത് കണ്ടപ്പോൾ ആദ്യം കൗതുകം മാണ് തോന്നിയത് സുൽത്താന്.. പക്ഷേ പിന്നീട് ചിന്താ പോയത്‌ സുൽത്താന്… ഈജിപ്റ്റിൽ മരണപെടുന്നവരുടെ ശവങ്ങൾ കല്ലറകൾ തീർത്തും ശവപെട്ടികളിലാക്കിയും അമൂല്യങ്ങളായ രത്നങ്ങൾ സുഗന്ധദ്രവ്യങ്ങൾ.. അങ്ങനെ വിലമതിക്കനാവാത്ത പലതും ശവപെട്ടിയിലും കല്ലറകളിലുമാക്കി കുഴിച്ചിടുമെന്ന്.. സുൽത്താന്റെ ചിന്താ ആ വഴിക്കാണ് പോയത്‌.. അപ്പോൾ ആണെങ്കിൽ ഈജിപ്റ്റിൽ മഹാപ്രളയം സംഭവിച്ച സമയമായിരുന്നു.. ശവകൂടിരങ്ങൾ വരേ ഒലിച്ചുപോയ സമയം കടലിലേക്ക്‌….. അപ്പോൾ തീർച്ചയായും ആ ശവപ്പെട്ടിയിൽ വിലമതിക്കാൻ കഴിയാത്തത് പലതും ഉണ്ടാവുമെന്ന ചിന്താ തന്നെയാണ് ആ ശവപ്പെട്ടി സുൽത്താൻ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചതിന് കാരാണം…

അവസാനം സുൽത്താൻ ആ ശവപ്പെട്ടി പടയാളികളുടെ സഹായത്തോടെ കപ്പലിലേക്ക് അടുപ്പിച്ചു.. ആ ശവപ്പെട്ടി കപ്പാലിലേക്ക് വലിച്ചു കേറ്റുംതോറും കപ്പൽ കടലിനടിയിലേക്ക് താഴുവാൻ തുടങ്ങി… … ഇതൊന്നുമറിയാതെ അവർ ആ ശവപ്പെട്ടി കപ്പലിൽ കേറ്റി.. തുറക്കുവാൻ ശ്രമിച്ചു..

പക്ഷേ അത് അത്ര എളുപ്പമല്ലെന്ന്.. സുൽത്താന് മനസ്സിലായി…. വെറും മരകഷ്ണങ്ങളിൽ തീർത്ത വെറുമൊരു പെട്ടിയല്ലായിരുന്നു അത്..

ഇവിടെ നമ്മുടെ ഈ നാട്ടിലെ ആശാരിമാരെ കൊണ്ടുപോയി.. ആ ചെകുത്താനുവേണ്ടി തീർത്ത ഒരു മായകോട്ടരമായിരുന്നു .. ആ മരക്ഷണങ്ങളിൽ തീർത്ത കല്ലറ… അന്ന് അവനെ ജീവനോടെ ആ കല്ലറയിൽ അടക്കുമ്പോൾ… പേരുകേട്ട മഹാമന്ത്രികൻ… ഈ നിൽക്കുന്ന നീതുവിന്റെ മുതുമുത്തശ്ശനും ആ കർമ്മത്തിന് സാക്ഷിയായി അവിടെയുണ്ടായിരുന്നു… ഇത് ഇവൾക്ക് അറിയാത്ത രഹസ്യങ്ങളിൽ ഒന്നാണ്… ഈ ഡെർബിൻ ബംഗ്ളാവിന് ഇവളുടെ കുടുംബം അവകാശിയായതിനു പിന്നിൽ… പിന്നെയും രഹസ്യങ്ങളാണ് അവസാനം സുൽത്താനും പടയാളികളും ആ പെട്ടിതുറന്നു.. ആ നിമിഷം ആ കപ്പൽ കടലിന്റെ അഗാധതയിലേക്ക് മുങ്ങിതാന്നു… ആ സമയത്ത് സൂര്യനെ മറച്ചുകൊണ്ട് ഒരു പുകച്ചുരുൾ ആകാശത്തെ വലയം ചെയ്തു… അത് അവനായിരുന്ന.. ഡെർവിൻ സായിപ്പിന്റെ മകൻ… അവന്റെ ആത്മാവിന്റെ ഉയർത്തെഴുനേൽപ്പ്… ജീവിച്ചിരുന്നതിനേക്കാൾ അപകടകാരി ആയി മാറി.. ദുർമരണത്തിൽ ഉയർത്തെഴുന്നേറ്റവൻ.. പിന്നീട് അവന്റെ രാവുകൾ ആയിരുന്നു.. പിന്നേ പിന്നേ പെൺകുട്ടികൾ അപ്രത്യക്ഷരാവാൻ തുടങ്ങി… ആരാണ് അതിന്റെ പിന്നിലെന്ന് അനേഷിച്ചിട്ട് ഒരു ഉത്തരവും കണ്ടെത്താൻ കഴിഞ്ഞില്ല..

പക്ഷേ കാലത്തിന്റെ നീയോഗംപോലെ.. മഹാമാന്ത്രികനായ നീതുവിന്റെ മുതുമുത്തശ്ശൻ.. ഡെർവിൻ സായിപ്പിന്റെ പാലസിൽ എത്തിച്ചേർന്നു.. അവിടെവെച്ചാണ്..

ഡെർവിൻ സായിപ്പ് തന്റെ മകൻ … ചെയ്ത് കൂട്ടിയ കാലംപോലും പൊറുക്കാത്ത തെറ്റുകൾക്ക്.. ശാപമോഷം നൽകി ദൈവസന്നിധിയിലേക്ക് അയക്കുവാൻ.. അങ്ങയ്ക്ക് സാധിക്കുമോ.. തിരുമേനി.. എന്ന് ചോദിച്ചു.. .. ശ്രമിച്ചുനോക്കാം എന്നാണ് തിരുമേനി പറഞ്ഞത്.. അദ്ദേഹം മാന്ത്രിക കളമൊരുക്കി ആ നാട്ടിൽ.. പക്ഷേ ആത്മാവിനെ ആവാഹിക്കുവാൻ കഴിയാതെപോയി അതിന്റെ ഉത്തരം കണ്ടെത്തിയ തിരുമേനി… സായിപ്പിനോട്‌ പറഞ്ഞു .

ദുർമരണപെട്ട.. അങ്ങയുടെ മകൻ ഉയർത്തെഴുന്നേറ്റിരിക്കുന്നു… ഈ നാട് തന്നെ നശിപ്പിക്കുവാനുള്ള പകയുമായിട്ട്….

അതിന് എന്ത് ചെയാൻ കഴിയും തിരുമേനി എന്ന് ചോദിച്ചു..

ഒരു വഴിയുണ്ട്.. അവൻ ഡ്രാക്കുള എന്നാ കഥാപാത്രമായി സ്വയം മാറിയതുകൊണ്ടാണ്.. അവനിൽ ഡ്രാക്കുളയെപോലെ പൈശാചികമായത് അവന്റെ പ്രവർത്തികൾ.. . പക്ഷേ ഇവിടെ അവനെ ഒന്നും ചെയുവാൻ കഴിയില്ല… അങ് എനിക്ക് ഒപ്പം ഭാരതത്തിലേക്ക് വരു.. അവിടെ എന്റെ മലയാളനാട്ടിൽ അവനുള്ള കല്ലറ ഒരുക്കം നമ്മുക്ക്.. അവിടെ അങ്ങ് അവനുവേണ്ടി ഡ്രാക്കുള കോട്ടപോലെ ഒരു ബംഗ്ലാവ് പണിയണം….. അവനെ ആവാഹിച്ചു അവിടെ എത്തിക്കുവാൻ.. അവന് പ്രിയപെട്ടത് അവന്റെ അമ്മ അല്ലായിരുന്നോ ആ അമ്മയുടെ ഒരു ഫോട്ടോയും കൈയിൽ കരുതുക…

അങ്ങനെയുള്ള അവനുവേണ്ടി പണിതീർത്തതാണ് ഈ ബംഗ്ലാവ്… അവന്റെ ശരീരമില്ലാത്ത ആത്മാവിനെ ആ കല്ലാറയിൽ ബന്ധിച്ചു..

അതിനുശേക്ഷം.. ഡെർവിൻ സായിപ്പ് തിരിച്ചുപോകുമ്പോൾ.. തമ്പുരാനേ ഏൽപ്പിച്ചിട്ടുപോയി ഈ ബംഗ്ലാവും ഇതിനുചുറ്റുമുള്ള സ്ഥലങ്ങളും ആ കല്ലറയും അതിനുള്ളിലെ രഹസ്യവും… പിന്നീട് ഇവളുടെ മുത്തശനാണ്.. ഈ ബംഗ്ലാവ് ഇവളുടെ പേരിലേക്ക് മാറ്റിയത്.. പക്ഷേ അന്ന് അവനെ കല്ലറയിൽ ബന്ധിച്ചപ്പോൾ ഇവളുടെ മുതുമുത്തശ്ശൻ ഒരു കാര്യം കൂടി പറഞ്ഞിരുന്നു… ഇനി ഒരിക്കലും ഈ കല്ലറയിൽ രക്തം വീഴുവാൻ ഇടയാവരുത്.. അതും എന്റെ കുടുംബത്തിലെ പെൺകുട്ടിയുടെ കൈകൊണ്ടു ആവുകയും ചെയ്യരുതെന്ന്..

പക്ഷേ കാലം കടന്നുപോയപ്പോൾ.. പ്രവചനങ്ങൾ തെറ്റിയിരിക്കുന്ന.. ഇനി ഇവിടെ സംഭവിക്കുന്ന ദുരന്തങ്ങളിൽ.. ആരൊക്കെ അവശേഷിക്കുമെന്ന് ദൈവത്തിനുപോലും നിശ്ചയം ഉണ്ടായെന്ന് വരില്ല..

സൂര്യജിത്… ഇതൊക്കെ നിനക്ക് എങ്ങനെയറിയാം..

അറിയാം .. അന്ന് ഇവളുടെ മുതുമുത്തശ്ശൻ ചെയ്ത കർമ്മങ്ങളെ പറ്റി മുഴുവൻ എഴുതിവെച്ചിട്ടുണ്ടായിരുന്നു.. ഈ കഥ എന്റെ ഗുരുനാഥനിൽ നിന്നുമാണ് ഞാൻ അറിയുന്നത്.. അങ്ങനെയാണ് ഈ ഡ്രാകുളക്കോട്ടയിലേക്ക് ഞാൻ പോയത്.. ഡ്രാക്കുളയും അതിനേ ചുറ്റി പറ്റിയുള്ള രഹസ്യങ്ങളും തേടി… പക്ഷേ എല്ലാം.. വാക്കുകൾ തീർത്ത ഭയപ്പെടുത്തുന്ന വിസ്മയങ്ങൾക്ക് അപ്പുറത്ത് ശൂന്യത ആയിരുന്നു.. സൂര്യജിത് ഞങ്ങളുടെ മക്കൾ അവർ ഇനി അവരെ ജീവനോടെ കാണുവാൻ കഴിയുമോ.. അറിയില്ല ഞാൻ അറിഞ്ഞതും പഠിച്ചതും മായ അറിവിനും അപ്പുറമാണ് അവന്റെ ശക്തി…

ഇന്ന് ഈ രാവ് പുലരുന്നതിനു മുമ്പ് അവനെ ഇല്ലായ്മ ചെയ്യുവാനുള്ള പോംവഴി കണ്ട്‌ എത്തേണ്ടിയിരിക്കുന്നു….. ഇന്ന് ഈ രാത്രിയിൽ എന്തും സംഭവിക്കാം.. ഒരോ നിമിഷത്തിലും മരണത്തിന്റെ ഗന്ധം ഞാൻ തിരിച്ചറിയുന്നുണ്ട്…. ഞാൻ ആ ശപിക്കപ്പെട്ട കല്ലറയ്ക്ക് അരുകിലേക്ക് പോവുകയാണ് നിങ്ങൾ ഇവർക്ക് ഇവിടെ കാവൽ നിൽക്കു

സൂര്യജിത് നീ തനിച്ചു… നിനക്ക് എന്തെല്ലും സംഭവിച്ചാൽ.. സൂര്യ ഞാനും വരുകയാണ് നിനക്ക് ഒപ്പം.. വേണ്ട വേണ്ട നീതു… നീ ഇവർക്ക് ഒപ്പം ഇവിടെ തന്നെ നിൽക്കു..

സൂര്യജിത് കല്ലറയ്ക്ക് അരുകിലേക്ക് പോവുന്നു. മഴ കനത്തു.. ഇടിയും കൊല്ലിയാനും ഭൂമിയെപോലും പിളർത്തുമെന്ന് തോന്നി..

സമയം കടന്നു പോയ്കൊണ്ടേയിരുന്നു.. സൂര്യജിത് പോയിട്ട് ഒരുപാട് സമയം അയ്യല്ലോ.. ഇപ്പോൾ സമയം രാത്രി ൧൨ പന്ത്രണ്ട് മണിയായി…

അപ്പോഴാണ്‌ പുറത്ത് വാതിലിൽ കൊട്ട് കേട്ടത്.. അവർ പോയി വാതിൽ തുറന്ന്…

അവിടുത്തെ ഒരു ജോലിക്കാരൻ ആയിരുന്നു അത്…

എന്താ നാണുപിള്ളേ.. നീതു ചോദിച്ചു.. അത് സൂര്യ സാർ പറഞ്ഞുവിട്ടതാണ്… ഇവരോട് ആ കല്ലറയ്ക്ക് അരുകിലേക്ക് വരാൻ… തമ്പുരാട്ടിയും കൂട്ടുകാരികളും പൂജാമുറിയിൽ ഇരിക്കുവാൻ പറഞ്ഞു കതകടച്ചു..

നിങ്ങൾ അവിടേക്ക് ചെല്ല് ഞങ്ങൾ ഇവിടെ കുറച്ചു പേർ ഇവിടെയുണ്ടാകും തമ്പുരാട്ടിക്കും കൂട്ടുകാരികൾക്കും കാവാലായി..

കല്ലറയ്ക്ക് അരുകിൽ…

അവർ വരുമ്പോൾ സൂര്യജിത് കല്ലറയുടെ മൂടി മാറ്റികൊണ്ടിരിക്കുകയാണ്… സൂര്യജിത് എന്തിനാ ഞങ്ങളോട് വരാൻ പറഞ്ഞത്….

അതിന് ഞാൻ ആരേയും പറഞ്ഞു വിട്ടില്ലല്ലോ സൂര്യജിത് എന്താ ഈ പറയുന്നത്.. അപ്പോൾ അവിടെ വന്നവർ..

ഏത് രൂപത്തിലും ഭാവത്തിലും വരുന്നവനാണ് അവൻ..

വാ.. പെട്ടെന്ന് ബംഗ്ലാവിലേക്ക് പോക്കം..

അവർ അവിടെ ചെല്ലുമ്പോൾ അവിടെയെങ്ങും ആരും ഇല്ല… പൂജാമുറി മുഴുവൻ അലംങ്കോലപ്പെട്ടുകിടക്കുന്നു…

കഴിഞ്ഞു എല്ലാം കഴിഞ്ഞു നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ ഇവിടെ തന്നെ കാണണമെന്ന്..

ഇനി എനിക്ക് ഒന്നും ചെയുവാൻ കഴിയില്ല…

അപ്പോഴാണ്‌ സോഫിയയുടെ പപ്പയുടെ മൊബൈയിലിൽ ഒരു മെസേജ് വന്നത്.. അദ്ദേഹം ആ മെസേജ് തുറന്ന് വായിച്ചു…

.. സൂര്യജിത് സംസാരിച്ചുകൊണ്ട് ഇരിക്കുകയാണ്.. ആ സമയത്ത് പ്രതീക്ഷിക്കാതെ ഒരു ഇരുമ്പ്തണ്ട് സൂര്യജിത്തിന്റെ തല ലക്ഷ്യമാക്കി അയാൾ അടിച്ചു.. മറ്റുള്ളവർ എന്താണെന്ന് അറിയാതെ പകച്ച്‌ നിൽക്കുകയാണ്…

സൂര്യജിത്തിന്റെ ബോധം പോയി എന്താണ് നീ ഈ ചെയ്തത് നിനക്ക് ഭ്രാന്ത്‌ പിടിച്ചോ ജോസഫ് നമ്മളെ ഇവിടെ സഹായിക്കുവാൻ ഇവൻ മാത്രമേ ഉള്ളയിരുന്നു..

നിങ്ങൾ ഈ മെസേജ് ഒന്ന് വായിച്ചു നോക്ക്..

സമയം കുറവാണ് ഇവനെ തൂക്ക് എത്രയും പെട്ടെന്ന് ആ കല്ലറയിൽ എത്തണം വാക്കിയൊക്കയും അവിടെ ചെന്നിട്ട് സാർ.. ഈ കല്ലറയുടെ ഉള്ളിലൂടെ ഒരു തുരങ്കം ഉണ്ട്.. എന്നിട്ട് നിങ്ങൾ കേറിനോക്കിയോ ഇല്ല സാർ..

നിങ്ങളൊക്കയും എന്താ കണ്ണും മിഴിച്ചു നിൽക്കുന്നത് ഇപ്പോഴും നിങ്ങൾക്ക് കഥയൊന്നും മനസ്സിലായില്ല അല്ലേ…. നമ്മൾ ഇവിടേക്ക് വാരുമ്പോൾ ഞാൻ കുറച്ചുപേരെ കൂടെ കൂട്ടിയിരുന്നു… ഇവിടെ നടന്നതും കേൾക്കുന്നതുമായ സംഭവങ്ങൾ കെട്ടുകഥകളേക്കാൾ വിചിത്രമായാണ് എനിക്ക് തോന്നിയത്.. അതുകൊണ്ടാണ് നിങ്ങളോടുപോലും പറയാതെ ഇവരെ ഈ കല്ലറ നിരീക്ഷിക്കാൻ ഏർപ്പാട് ചെയ്തത്.. … എന്തെടാ നിങ്ങൾ കണ്ടുപിടിച്ച നീഗുഢതയുടെ കല്ലറയിലെ ചെകുത്താൻ.. ദാ സാർ.. കിട്ടിയപ്പോഴേ പൊട്ടിച്ചോടാ.. ഇത്തിരി ജീവൻ ഉണ്ട് സാർ.. ഗുഡ്..

വാ നമ്മുക്ക് ഈ കല്ലറയ്ക്കുള്ളിലെ തുരങ്കത്തിന്റെ രഹസ്യം കണ്ടെത്തണം.. ആ സൂര്യജിത്തിന് ബോധം വീണോ

ഇല്ല.. അവനെയും കൂടി എടുത്തോ…

അവർ ആ തുരങ്കത്തിനുള്ളിലൂടെ സൂര്യജിത്തിനെയും ആ അപരിചിതനുമായി ആ തുരങ്കത്തിലൂടെ.. ചെന്നെത്തിയത് മൂന്ന് വാതിലുകൾക്ക് മുന്നിൽ..

ഇനി ഇനി എന്ത് ചെയും അഹമദ്..

ദാ ആ സൂര്യജിത്തിന്റെ മുഖത്ത് വെള്ളമൊഴിക്ക്.. അവൻ പറയും.. ഇനി നമ്മള് എന്ത് ചെയ്യണമെന്ന്…

സൂര്യജിത് കണ്ണ് തുറന്ന്..

.. വെൽക്കം സൂര്യജിത്.. നീ ഞങ്ങളെ ഒരുപാട് തീ തീറ്റിച്ചു പറയട.. നാ.. മോ… ഞങ്ങളുടെ മക്കൾ എവിടാട..

സൂര്യജിത്… ഒന്ന് പുഞ്ചിരിച്ചു..

എന്താടാ നിനക്ക് ഒരു പുഞ്ചിരി..

പറയട ഇല്ലെങ്കിൽ കൊന്നു കളയും..

സൂര്യജിത് പിന്നെയും ചിരിച്ചു.. .. നിങ്ങൾ ഈ നീഗുഢതകളുടെ തുരങ്കത്തിൽ എത്തിച്ചേർന്നു.. പക്ഷേ എന്നേ കൊന്നാൽ നിങ്ങൾ എങ്ങനെ പുറത്തുകടക്കും.. അത് ആലോചിച്ചോ..

അപ്പോഴാണ്‌ വന്ന വഴിയിലേക്ക് അവർ തിരിഞ്ഞ് നോക്കിയത്.. അവർക്ക് പിന്നിൽ ശക്തമായ ശബ്ദത്തോടെ ഒരു വാതിൽ അടഞ്ഞു…

നിങ്ങൾ കണ്ടില്ലേ മുന്നിലെ ആ മൂന്ന് വാതിലുകൾ..

ഒരു വാതിൽ തുറന്നാൽ നിങ്ങൾക്ക് രക്ഷപെടാനുള്ള വഴി തുറന്ന് കിട്ടും.. ഒരു വാതിലുള്ളിൽ നിങ്ങളുടെ മക്കൾ ഉണ്ടാവും… ഒരു വാതിലിനുള്ളിൽ മരണവും..

ഹഹ..

ആരാ ആരാ നീ എന്തിനാ നീ ഞങ്ങളുടെ മക്കളേ പിടിച്ചുകൊണ്ടുവന്നത്..

ആരാണ് ഞാൻ.. നല്ല ചോദ്യം….

പറയാം തൊട്ടുമുന്നിലുള്ള ആ വാതിൽ തുറക്ക്.. ആ വാതിൽ തുറക്കുവാനുള്ള പാസ്‌വേർഡ്‌. ൭സെവൻ സ്റ്റാർ..

ആ വാതിൽ അവർക്ക് മുന്നിൽ തുറക്കപ്പെട്ടു…

അവർ കൈയിൽ ആയുധങ്ങളും കരുതികൊണ്ട് സൂര്യജിത്തുമായി.. ആ മുറിയിലേക്ക് കടന്നു..

അപ്പോൾ അവർ കണ്ട്‌…

അവരുടെ മക്കൾ ചങ്ങലകളിൽ ബന്ധിക്കപ്പെട്ടു കിടക്കുന്നു.. തൊട്ടടുത്ത്‌. കൈയിൽ ഒരു റിമോട്ടുമായി നീതു നിൽക്കുന്നു.. അപ്പോഴാണ്‌ അവർ അവളേ ശ്രദ്ധിച്ചത്.. സ്വന്തം ശരീരത്തിൽ ഒരു ബോംബും ഫിറ്റു ചെയ്ത്കൊണ്ടാണ് അവൾ നിൽക്കുന്നത്…

ഒരു നിമിഷം ആ മുറിയിലെ ലൈറ്റുകൾ ഒഫായി .. വെട്ടം വരുമ്പോൾ സൂര്യജിത് അവർക്ക് അരുകിൽ ഇല്ല.. അപ്പോഴും കണ്ണുകളിൽ ക്രൂരാത്ത നിറച്ചുകൊണ്ടു നീതു അവിടെത്തന്നെ നിന്ന്..

.. അവർക്ക് എന്ത് ചെയണം എന്നറിയാതെ നിൽക്കുകയാണ്…

ഹേയ് സെവൻ സ്റ്റാർസ്… ആ ശബ്ദം കേട്ടടത്തേക്ക് അവർ നോക്കുമ്പോൾ മറ്റൊരു വാതിൽ തുറന്ന് സൂര്യജിത് അവർക്ക് മുന്നിലേക്ക്‌ വന്ന്..

എന്താ നിങ്ങളുടെയൊക്കെ മുഖത്ത് ഭയം… ഭയം എന്താണെന്ന് അറിയാത്ത നിങ്ങളുടെ മുഖത്ത്…

ആരാ ആരാ നീ..

ആ ചോദ്യത്തിന് പ്രസക്തിയില്ല ഭായിമാരെ..

എങ്കില്ലും പറയാം… വേണ്ട വേണ്ട സൂര്യജിത്.. ഞങ്ങൾ പറയാം എല്ലാം..

സൂര്യജിത്തിന്റെ അച്ഛൻ തുടങ്ങിയതാണ്‌ സെവൻ സ്റ്റാർ ഗ്രൂപ്പ്.. അതിൽ ഞങ്ങൾ വെറും ജോലിക്കാർ മാത്രമായിരുന്നു.. ബംഗ്ലൂരിൽ തുടങ്ങിയ ഹോസ്പിറ്റൽ ഞങ്ങൾ ആറുപേരെയുമാണ് ഏൽപ്പിച്ചിരുന്നത്… നിങ്ങളുടെ അച്ഛൻ സയന്റിസ്റ്റ് ആയിരുന്നതുകൊണ്ട് അവിടേക്ക് വരാറുപോലും ഇല്ലായിരുന്നു എപ്പോഴും പരീക്ഷണങ്ങളുടെ ലോകത്തായിരുന്നു.. അത് ഞങ്ങളിൽ ഉള്ള വിശുവാസം കൊണ്ടായിരുന്നു.. ആ വിശുവാസത്തെ പണത്തോടുള്ള ആർത്തിയിൽ ഞങ്ങൾ വിസ്മരിച്ചു.. അവിടെ ചെറിയ രോഗങ്ങളുമായി എത്തുന്ന രോഗികളെ.. ഇല്ലാത്ത വലിയ രോഗം പറഞ്ഞു.. വലിയ തുകകൾ മേടിച്ചു കൊണ്ട് ഞങ്ങൾ ഞങ്ങളുടേതായ ഒരു ലോകം കെട്ടിപൊക്കുവാൻ തുടങ്ങി… ആ ബിസ്സിനസ്സ് അവസാനം മനുഷ്യന്റെ ശരീരഭാഗങ്ങൾ അവർപോലും അറിയാതെ ഓപറേക്ഷൻ നടത്തി വിദേശരാജിങ്ങളിലേക്ക് കേറ്റി അയക്കുന്നതിൽ വരെയെത്തി.. ഓപറേക്ഷനിടയിൽ പലരും മരിക്കുന്നത് നിത്യ സംഭവമായി…. .. ഈ സംഭവം നിങ്ങളുടെ അച്ഛൻ മനസ്സിലാക്കി ഞങ്ങളെ ഹോസ്പിറ്റലിൽ നിന്നും പുറത്താക്കി.. സുഹൃത്തുക്കൾ ആയിരുന്നതുകൊണ്ട് മാത്രം പോലീസിൽ ഏൽപ്പിക്കുന്നില്ല എന്ന് പറഞ്ഞു.. വിദേശ കമ്പനികളിൽ നിന്നും അവയവങ്ങൾ എത്തിക്കാം എന്ന് പറഞ്ഞു.. കോടികൾ ഞങ്ങൾ മേടിച്ചെടുത്തിരുന്നു..

.. അവർക്ക് പണം തിരിച്ചു കൊടുക്കുവാൻ കഴിയാതെ വന്നു… ആ സമയത്താണ്.. ദൈവദൂതനെപോലെ ഒരാൾ ഞങ്ങളെ തേടി വരുന്നത്….. ഐ എസ് ആർ ഒ യുടെ ചീഫ് ആയിരുന്ന.. റിയാസ് അബ്ദുൾ ശെരിഭ് ….. ഞങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം അയാൾ കണ്ടുകൊള്ളാം പകരം.. നിങ്ങളുടെ അച്ഛൻ.. ഇന്ത്യൻ ആർമിക്കുവേണ്ടി..

ഒരു പുതിയാ കണ്ടുപിടിത്തം നടത്തിയിട്ട് ഉണ്ട്…. എക്സ്റേ ഫോർമില്ല ൩൬൬ …..അതിന്റെ പ്രതേകത.. ഇന്ത്യൻ ജവാന്മാരുടെ രക്ഷാകവചം… ശരീരത്തിൽ ബുള്ളറ്റുകൾക്കോ ബോംബുകൾക്കോ പോറൽ ഏൽപ്പിക്കുവാൻ കഴിയില്ല എന്നുള്ളതായിരുന്നു.. ഇത് പാകിസ്താൻ പട്ടാളത്തെയും തീവ്രവാദികളെയും ഭയപ്പെടുത്തി… .. അതുപോലെ രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിച്ചുള്ള പല രഹസ്യവിവരങ്ങളുടെയും സൂക്ഷിപ്പുകാരൻ കൂടിയായിരുന്നു തന്റെ അച്ഛൻ..

ആ ഫോർമില്ല സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന് നൽകുവാൻ അദ്ദേഹം തീരുമാനിച്ചു.. ആ ഫോർമില്ല ഇന്ത്യൻ ആർമ്മിക്ക് കൈമാറിയാൽ അതിർത്തിക്ക് അപുറത്തുള്ളവർക്ക് മാത്രം അല്ല പ്രശ്നം.. നമ്മുടെ രാജ്യത്തെ മത തീവ്രവാദികൾക്കും.. ഭിന്നിപ്പിച്ചു ഭരിക്കുക എന്നാ നയം ഉപയോഗിച്ച്.. നമ്മുടെ രാജ്യത്തെ ജനങ്ങളെ തമ്മിൽ തല്ലിച്ചു.. ഭരണം നടത്തുന്ന രാഷ്ട്രിയ പാർട്ടികൾക്കും.. ആ ഫോർമില്ല വലിയ ഒരു പ്രതിസന്ധി സൃഷ്ട്ടിച്ചു..

അദ്ദേഹത്തിന് ഒപ്പം എപ്പോഴും കമാണ്ടോകൾ ഉള്ളതിനാൽ അവർക്ക് അദ്ദേഹത്തെ ഒന്ന് കാണുവാൻ പോലും പറ്റുന്നില്ല..

അതിർത്തിക്ക് അപ്പുറത്തുള്ള തീവ്രാവാദികളെ കുട്ടുപിടിച് അദ്ദേഹത്തെ കൊല്ലുക.. ആ ഫോർമില്ല നശിപ്പിക്കുക എന്ന തീരുമാനത്തിൽ ഈ സംഘടനകൾ അഭിപ്രായാ വ്യതാസം ഇല്ലാതെ എത്തി.. അതിനായി അവർ തെരഞ്ഞെടുത്തത് ഞങ്ങളെയാണ്.. ഞങ്ങൾക്ക് സ്വപ്നം കാണാൻ കഴിയാത്ത പണം അവർ ഓഫർ ചെയ്തു..

വാക്കി ഞാൻ തന്നെ പറയാം..

അന്ന് നിങ്ങൾ അവിടെ വരുമ്പോൾ എന്റെ മുത്തശ്ശനും അച്ഛനും തമ്മിൽ വാക്ക് തർക്കത്തിലായിരുന്നു..

അത് അന്ന് അമ്മയെയും അമ്മാവനെയും അമ്മാവന്റെ ഭാര്യയേയും ഞങ്ങളെയും കൂട്ടിയാണ് അച്ഛൻ തറവാട്ടിൽ എത്തിയത്…. മുത്തശ്ശനെയും കുടുംബത്തെയും അറിയിക്കാതെ അച്ഛൻ കല്യാണം കഴിച്ചതിനുള്ള.. ദേഷ്യം മുത്തശ്ശൻ പ്രകടിപ്പിക്കുകയായിരുന്നു.. ഞങ്ങൾ രണ്ടുപേരും ആ സമയത്ത്.. ആണ് നിങ്ങൾ അവിടേക്ക് എത്തുന്നത്‌. ….കൈയിൽ ആയുധങ്ങളുമായി പിഞ്ചുകുഞ്ഞുങ്ങളെപോലും വെറുതെ വിട്ടില്ല എല്ലാവരെയും കൊന്നു നിങ്ങൾ.. ആ കാഴ്ച്ച കണ്ട അമ്മാവന്റെ ഭാര്യ ഞങ്ങളുടെ വാ പൊത്തിപിടിച്ചുകൊണ്ട് മുകളിലത്തെ നിലയിലുള്ള മച്ചിൽ ഒളിച്ചു.. നിങ്ങൾ പിന്നേ അവിടെ ഒരു സ്‌ഥാനത്തിനും മാറ്റാം വരാതെ എന്തോ തേടുകയായിരുന്നു.. അത് എന്താണെന്ന് ഞങ്ങൾക്കോ അമ്മായിക്കോ മനസ്സിലായില്ല.. … പിന്നീട് മരിച്ചുവീണ ശരീരങ്ങൾ മുഴുവൻ എവിടേക്ക് കൊണ്ടുപോയോന്നൊ എന്തിനുവേണ്ടിയാണ് കൊണ്ടുപോയതെന്നോ ഞങ്ങൾക്ക് അറിയില്ലായിരുന്നു.. നിങ്ങൾ ആ ശരീരങ്ങളുടെ പുറത്തേക്ക് പോയ സമയത്ത് ഞങ്ങൾ വീണ്ടും പുറത്തുവന്നു.. മുറ്റത്തേക്ക് വരുമ്പോൾ നിങ്ങൾ വീണ്ടും തിരിച്ചുവന്നു ആ സമയത്ത്.. അമ്മായി അടുത്തുള്ള കവിനുള്ളിൽ ഞങ്ങളെയും കൊണ്ട് അഭയം തേടി… അപ്പോഴാണ്‌ നിങ്ങൾ പറയുന്നത് അമ്മായി കേട്ടത് സെവൻ സ്റ്റാർ ഗ്രൂപ്പ് ഇനി നമ്മൾക്ക് സ്വന്തം അവർക്ക് വേണ്ട ഫോർമില്ല കിട്ടി..

..ഇനി നമ്മൾ പ്ലാൻ ചെയ്തതുപോലെ ഈ ശവ ശരീരങ്ങൾ എല്ലാം ആർക്കും ഒരിക്കലും കണ്ടെത്താൻ കഴിയാത്ത രീതിയിൽ മറവ് ചെയണം.. എന്നിട്ട് നാളെ സ്വാതന്ത്ര്യ ദിനത്തിൽ ഈ രാജ്യം ഉണരണ്ടത്.. രാജ്യത്തിനുവേണ്ടി കണ്ടുപിടിക്കപ്പെട്ട ഫോർമില്ല ശത്രു രാജ്യത്തിന്റെ പണത്തിനു മുന്നിൽ അടിയറവ് വെച്ചിട്ട്…

പ്രശസ്ത സയന്റിസ്റ്റ് ആയിരുന്ന വേദവർമനും കുടുംബവും ശത്രു രാജ്യത്തേക്ക് കടന്നു കളഞ്ഞു…

അത് ശെരി വെക്കുന്ന പ്രസ്താവനകൾ തീവ്രാവാദികളും പാകിസ്താൻ പട്ടാളവും ഇറക്കികൊള്ളും.. വാക്കിയൊക്കെ ഇവിടുത്തെ രാഷ്ട്രിയ സംഘടനകളും മതസംഘടനകളും നോക്കികൊള്ളും.. അതിനുള്ള പ്രതിഫലം രാഷ്ട്രീയ നേതാക്കന്മാരും മതനേതാക്കന്മാരും കൈപറ്റിയിട്ടുണ്ട്…

പിറ്റേന്നാൾ രാജ്യവും ലോകവും ഉണർന്നത് സ്വന്തം രാജ്യത്തെയും ജനങ്ങളെയും ഒറ്റികൊടുത്തു ഒരു കുടുംബം.. എന്നിട്ട് ശത്രുരാജ്യത് അഭയം തേടിയെന്ന്….

ആ സമയത്ത് സത്യം പുറംലോകത്തോട് പറയാൻ കഴിയാതെ ഉറ്റവർമുഴുവൻ മരിച്ചു വീണിട്ടും.. ഒന്ന് കരയുകപോലും ചെയാതെ.. ഞങ്ങളുടെ മനസ്സിൽ കനലുകൾ നിറച്ചു ഞങ്ങളെ വളർത്തി… സെവൻ സ്റ്റാർ ഗ്രൂപ്പിന്റെ അസ്തമയത്തിനായി..

… ഈ സത്യം നിങ്ങളിൽ നിന്നും ഈ ലോകം അറിയണമായിരുന്നു അതിനുവേണ്ടിയുള്ള പരിശ്രമം ആയിരുന്നു കഴിഞ്ഞ കുറച്ചു വർഷങ്ങൾ…

പക്ഷേ.. ഇവിടെ ഒരു ഉപാധി വെക്കുന്നു.. നിങ്ങളുടെ മക്കൾക്കുവേണ്ടി.കുടുംബത്തിനുവേണ്ടി . നാളെ പുറം ലോകത്ത് രാജദ്രോഹികളുടെ മക്കളെന്നും കുടുംബം എന്നും പറയാതിരിക്കുവാൻ വേണ്ടി.. സ്വന്തം രാജ്യത്തെ ഒറ്റുകൊടുത്തു സ്വന്തം സുഹൃത്തിനെയും കുടുംബത്തെയും ഇല്ലായ്മ ചെയ്ത് നേടിയതൊക്കെയും ഈ രാജ്യത്തിനുവേണ്ടി തിരിച്ചുനൽകണം.. കഴിയുമെങ്കിൽ ഈ മുദ്രപത്രത്തിൽ ഒപ്പിടു ആറുപേരും… അയ്യായിരം കോടി ആസ്തിയുള്ള നിങ്ങളുടെ കമ്പനി ഇനി ഈ രാജ്യത്തിന് സ്വന്തമാവട്ടെ.. പിന്നേ അന്ന് നിങ്ങൾക്ക് ഒപ്പം നിന്നവരുടെ പേരും ഡീറ്റയിൽസും മൊത്തവും കിട്ടുകയും വേണം..

എല്ലാ എഗ്രിമെൻറ്റിലും അവർ ഒപ്പിട്ടു.. അന്ന് അവർക്ക് ഒപ്പം നിന്നവരുടെ പേരുകൾ മുഴുവൻ വെളിപ്പെടുത്തി.. സൂര്യാജിത്തിന്റെയും ഇന്ദ്രജിത്തിന്റേയും കുടുംബത്തെ.. ഒരു തെളിവു

നിങ്ങളോട് നിങ്ങളോട് ചെയ്തതിനൊക്കയും മാപ്പ്.. എല്ലാം ഈ രാജ്യത്തോട് ഏറ്റുപറയാം എന്ത് ശിക്ഷയും ഞങ്ങൾ സ്വീകരിച്ചുകൊള്ളാം.. ഞങ്ങളുടെ മക്കളേ വെറുതെ വിടണം… സൂര്യജിത്.. നിങ്ങൾ പറഞ്ഞതൊക്കെയും ഈ ലോകം കണ്ട്‌ കൊണ്ടിരിക്കുകയാണ് ഇത് ലൈവ് പ്രോഗ്രാമാണ്… അപ്പോഴാണ്‌ ഒരു സ്വരം

നിങ്ങളുടെ ശിക്ഷ ഇവിടുത്തെ നിയമങ്ങളിൽ അല്ല എന്റെ നിയമങ്ങളിലാണ്.. സൂര്യജിത്തിന്റെ പിന്നിൽ നിന്ന ഇന്ദ്രജിത്തിന്റെ സ്വരം… ഇന്ദ്രജിത്ത് ഉൾപടെ എല്ലാവരും അവിടേക്ക് നോക്കി … അവിടെ മുഴുവൻ ഒരു പുകമറ സൃഷ്ടിക്കപ്പെട്ടു… ആ പുകമറയിൽ ഇന്ദ്രജിത്തിന്റെ സ്വരം. പിന്നെയും കേട്ടുതുടങ്ങി..

ഇന്ദ്രജിത്ത് എന്താ ഇത് ഇവരെ കൊല്ലാൻ ആയിരുന്നെങ്കിൽ അത്. നമ്മൾക്ക് എപ്പോഴേ കഴിയുമായിരുന്നു.. അവർ നിയമത്തിന്റെ മുന്നിൽ കീഴടങ്ങട്ടെ..

സൂര്യ.. നീ നീ എന്നോട് പൊറുക്കണം… ഇവിടേക്ക് നീ എന്നേ അയക്കുമ്പോൾ.. പറഞ്ഞിരുന്നു.. ഈ നീഗുഢതകൾ ഉറങ്ങുന്ന കല്ലറ വെറും ഒരു കെട്ടു കഥഎന്നു.. പക്ഷേ അല്ലായിരുന്നു.. നീ പഠിച്ച അറിവിനും അപ്പുറം നിന്റെ കണ്ണുകളെയും നിന്റെ മനസ്സിനെയും മറച്ചുകൊണ്ട്… ആ അവൻ.. അവനെ ആ ഡെർവിൻ സായിപ്പിന്റെ മകന്റെ ആത്മാവിനെ ഇവിടെ കണ്ട്‌… ആ ദുരാത്മാവിന് പുനർജന്മം നൽകാൻ അറിഞ്ഞോ അറിയാതയോ ഞാൻ നിമിത്തംമായി..

അവൻ കൊന്നു കളഞ്ഞു എന്നേ…

ഞാൻ ഇന്ന് വെറുമൊരു ആത്മാവാണ്.. എന്റെ ശരീരത്തിൽ അവനാണ് ഇന്ന്… നിന്റെ ലക്ഷ്യം പൂർതികരിക്കാൻ മാത്രമാണ് നിനക്ക് ഒപ്പം ഞാൻ ഉണ്ടായിരുന്നത്… എനിക്ക് പോകുവാൻ സമയം ആയിരിക്കുന്നു.. ഞാൻ പോകുമ്പോൾ എനിക്ക് പിന്നിൽ എന്റെ ശരീരത്തിൽ അവൻ ഉണ്ടാവും എല്ലാവരുടെയും ജീവൻ എടുക്കാൻ… ഇത് വരെയും എന്നിലെ ആത്മാവിന്റെ ശക്തി അവനു തടസമായി നിൽക്കുകയായിരുന്നു… ഇനി എനിക്ക് അവനെ തടയാൻ കഴിയില്ല.. സൂര്യാ ഈ കല്ലറയും ബംഗ്ലാവും.. അഗ്നിക്ക് ഇരയാകുക ആ അഗ്നിയിൽ എന്റെ ശരീരവും ആ ആത്മാവും എന്ന് എന്നേക്കുമായി അവസാനീകട്ടെ..

അവർക്ക് ചുറ്റും നിറഞ്ഞ പുകമറ അപ്രതീക്ഷിമായി.. അപ്പോഴാണ്‌ ആ കാഴ്ച്ച അവർ കണ്ടത്.. നാവും പല്ലുകളും ചുവന്നു. കൈയിൽ നഖംങ്ങൾ വളർന്ന് ദുർഗന്ധം വമിക്കുന്ന ശരിരവുംമായി ഇന്ദ്രജിത്ത്…

സൂര്യക്ക് പെട്ടെന്ന് അപകടം മണത്തു.. പോ എല്ലാവരും പോ… ആ രണ്ടാമത്തെ വാതിലിൽ കൂടി അത് ബംഗ്ലാവിലെ പൂജമുറിയിലേക്ക് ഉള്ളതാണ് അവിടെനിന്നും എത്രയും പെട്ടെന്ന് നിങ്ങൾ പുറത്തു കടക്കണം.. അപ്പോൾ നീതു. ചേട്ടാ ചേട്ടൻ ഇല്ലാതെ ഞാൻ പോവില്ല പോണം പോയെ പറ്റു.. പെൺകുട്ടികളുടെ കെട്ടും അഴിച്ചുവിട്ടു.. ആ സമയത്ത് അവർക്ക് അരുകിലേക്ക് ഇന്ദ്രജിത്ത്…. സൂര്യ അവനു കുറുക്കേ വന്ന്.. .. സൂര്യജിത്തിനേ വലിച്ചെറിഞ്ഞു.. ഭിത്തിയിലേക്ക്‌… അവരെല്ലാം ഓടുക്കയാണ്.. നീതു മാത്രം അവിടെ നിന്ന്….. നീതുവിനെ കൊല്ലുവാൻ ഇന്ദ്രജിത്ത് പാഞ്ഞടുത്തു.. അവളേ തൊട്ടാ നിമിഷം ഇന്ദ്രജിത്ത് ഒരു പാട് ദൂരതേക്ക് ഏറിയപെട്ട്.. ആ കാഴ്ച്ച കണ്ട സൂര്യജിത് പോലും ഭയന്ന്‌ പോയി… നീതു അവൾ പൈശചിക രൂപമായി..

അപ്പോഴാണ് സൂര്യജിത്ത് ഓർത്തത്‌. ആ പുസ്തകം.. അത് എന്റെ കൈയിൽ എന്റെ ഗുരുനാഥൻ നൽകിയപോൾ പറഞ്ഞത്.. ഇത് വെറുമൊരു പുസ്തകമല്ല..വരുവാനുള്ള നാളിൽ നിന്റെ രക്ഷകവചംമാണെന്ന് ..

തോറ്റു പോകുമെന്ന് കരുതിയ യുദ്ധത്തിൽ വിജയം അവനു മുന്നിൽ നീതുവിന്റെ രൂപത്തിൽ… സൂര്യ ഗുരുനാഥനേ ധ്യാനിച്ച്‌. ഗുരുനാഥൻ സ്വപ്നം പോലെ അവനു മുന്നിലേക്ക്‌ വന്ന്.. പറയുവാൻ തുടങ്ങി നീ ക്രീയേറ്റു ചെയ്തത് പലതും ഒറിജിനലായി സംഭവിക്കുക ആയിരുന്നുന്നു.. ആ ആ രാത്രിയിൽ ആ പുസ്തകത്തിലെ താളിൽ തീ പിടിച്ചത് പോലും… യഥാർതത്തിൽ സംഭവിച്ചത് ആണ.്… ആ പുസ്തകത്തിലാണ്.. ഗതി കിട്ടാതെ അലഞ്ഞ ഒരു ആത്മാവിനെ കുടിയിരിത്തിയത്.. അന്ന് അവൾക്ക് ഒരു വാക്ക് നൽകിയിരുന്നു.. നിന്റെ പാപങ്ങൾക്ക് മോഷം കിട്ടുവാൻ ഒരിക്കൽ ഒരു അവസരം ഉണ്ടാവും.. ഈ ലോകത്തിനു വേണ്ടി ഒരു പുണ്യ കർമ്മം ചെയുവാൻ നിനക്ക് ഒരു ശരീരം ലഭിക്കും.. ആ ദിവസമാണ് ഇന്ന്… .. ഗുരു എന്റെ നീതു.. അവൾക്ക് ഒന്നും സംഭവിക്കില്ല.. നീ ഈ കല്ലറയ്ക്ക് പുറത്തുകടക്കുക.. എന്നിട്ട് തീ ഇടുക.. ബംഗ്ലാവിനെയും അഗ്നിയിൽ ദഹിപ്പിക്കുക .. ആ അഗ്നിയിൽ എല്ലാം തീരും.. ഇന്ദ്രജിത്തിന്റെ ശരീരവും നശിക്കും… ആ ആത്മാവും നശിക്കും…. പെട്ടെന്ന് വേണം..

സൂര്യജിത്ത് പുറത്തുകടന്നു ബംഗ്ലാവിനും കല്ലറയിലും തീ പടർന്നു..

നിമിഷനേരം കൊണ്ട് എല്ലാം നിലം പതിച്ചു.. ശാന്തമായ അഗ്നിയിൽ ചവിട്ടി നീതു അവർക്ക് അരുകിലേക്ക് വന്ന്… നിന്ന്.. ആ സമയം അവളുടെ ശരീരത്തിൽ നിന്നും ഒരു കറുത്ത പുക ആകാശതേക്ക് ഉയർന്നു അന്തരീക്ഷതിൽ ലയിച്ചു…

കുറച്ചു ദിവസങ്ങൾക്ക് ശേക്ഷം സൂര്യയും നീതുവും അവന്റെ തറവാട്ടിൽ… അപ്പോഴാണ്‌ നീതുവിന്റെ കുട്ടുകാരികൾ വന്നത്.. ഞങ്ങളുടെ അച്ചന്മാർ നിങ്ങളുടെ കുടുംബതോട് ചെയ്തതിനു ഒക്കയും മാപ്പ്.. അവർ ചെയ്ത തെറ്റിന് ഉള്ള ശിക്ഷ അവർ അനുഭവിക്കുന്നു.. അതിന് നിങ്ങൾ എന്ത് പിഴച്ചു.. കഴിഞ്ഞതൊക്കെയും നമ്മുക്ക് എല്ലാവർക്കും ഒരു ദുഃസ്വപ്നം പോലെ മറക്കാം….

Comments:

No comments!

Please sign up or log in to post a comment!