ഒളിയമ്പ്(ക്രയിം ത്രില്ലെര്‍)

Oliyambu Kambi thriller bY Sathan

തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് ട്രാന്‍സ്ഫര്‍ കിട്ടി പോവുകയാണ് എ.എസ്.പി കൃഷ്ണദാസ്.അതിന് കാരണം മറ്റൊന്നുമല്ല ഈയിടക്ക് നടന്ന ഒരു രാഷ്ട്രീയ കൊലപാതക കേസ് ദാസ് ഏറ്റെടുക്കും എന്ന അവസ്ഥ വന്നപ്പോഴാണ് പല രാഷ്ട്രീയ പടത്തലവന്മാരും ഒത്തു ചേര്‍ന്ന് ദാസിന് ഇങ്ങനെ ഒരു സമ്മാനം നല്‍കിയത്.അവര്‍ ദാസിനെ ഭയപെട്ടിരുന്നു എന്ന് പറയുന്നതാകും ഉചിതം,ദാസ് ഒരു കേസ്ഏറ്റെടുത്താല്‍ അത് ഏതു വിധേനയും തെളിയിക്കും എന്നും അവര്‍ക്ക് ഉറപ്പായിരുന്നു.ചെയ്യുന്ന ജോലി അങ്ങേ അറ്റം സത്യസന്ധതയോടെയും കൃത്യനിഷ്ടതയോടെയും ചെയ്യുന്ന ആളാണ്‌ ദാസ്,ആയതിനാല്‍ തന്നെ ദാസിന് മിത്രങ്ങളെക്കാള്‍ ശത്രുക്കള്‍ ആയിരുന്നു കൂടുതല്‍ സ്വന്തം ഡിപ്പാര്‍ട്ടുമെന്റ്റില്‍ പോലും.സത്യത്തിന്‍റെ പക്ഷം നിലകൊണ്ടിരുന്നതിനാല്‍ ദാസിന്‍റെ മൂന്ന് വര്‍ഷത്തെ സര്‍വീസിനുള്ളില്‍ പത്താമത്തെ ട്രാന്‍സ്ഫര്‍ ആണ് ഇത്.ആ കൊലപാതക കേസ് ഏറ്റെടുക്കാന്‍ പറ്റിയില്ലെല്ലോ എന്ന സങ്കടം ദാസിന് ഉണ്ടായിരുന്നു എങ്കില്‍ പോലും ഇനി കുറച്ച് നാളെങ്കിലും അമ്മയോടൊപ്പം തറവാട്ടില്‍ താമസിക്കാമെല്ലോ എന്ന സന്തോഷവും ദാസിന് ഉണ്ട് .

എറണാകുളത്ത് ഒരു നായര്‍ തറവാട്ടില്‍ ആണ് ദാസ് ജനിച്ചത്‌,ദാസിന് മൂന്ന് വയസ് ഉള്ളപ്പോള്‍ ഒരു കാര്‍ അപകടത്തില്‍ സ്വന്തം അച്ഛനെ നഷ്ടമായി.പിന്നീടങ്ങോട്ട് നന്ദിനി എന്ന അവന്‍റെ അമ്മയാണ് അവന് അച്ഛനും അമ്മയും എല്ലാം ആയത്.അവനെ വളര്‍ത്തി വലുതാക്കി അവന്‍റെ അച്ഛന്‍റെ ആഗ്രഹം പോലെ പോലീസ് ജോലി ലഭിക്കുന്നത് വരെ അവന്‍റെ എല്ല ഇഷ്ടങ്ങളും അവര്‍ സാധിച്ച് കൊടുത്തു.അടിക്കടിയുള്ള ട്രാന്‍സ്ഫര്‍ കാരണം ദാസിന് അമ്മയുടെ കൂടെ ചിലവഴിക്കാന്‍ കിട്ടുന്ന ദിനങ്ങളും കുറവായിരുന്നു.മൂന്ന് വര്‍ഷം മുന്‍പാണ് മൊസ്സൂര്‍ ഐ.പി.എസ് അക്കാഡമിയില്‍ നിന്നും ട്രെയിനിംഗ് പൂര്‍ത്തിയാക്കി ദാസ് ജോലിയില്‍ പ്രവേശിച്ചത്‌ .അന്ന് മുതല്‍ ഇന്നോളം പല സ്ഥലങ്ങളിലും ദാസ് ജോലി ചെയ്തിരിക്കുന്നു,ഇപ്പോള്‍ അവസാനമായി സ്വന്തം നാട്ടിലേക്കും …………..

26 വയസുള്ള ഒരു ചെറുപ്പക്കാരന്‍ ആണ് ദാസ് ,6 അടി പൊക്കവും വിരിഞ്ഞ നെഞ്ചും വെളുത്ത നിറവും ഉള്ള ദാസ് കാണാന്‍ സുന്ദരനും ആയിരുന്നു.കട്ടിയുള്ള മീശയും അരിവാളിന്‍റെ തുമ്പ് പോലെ കൂര്‍പിച്ചു വെച്ച മീശയുടെ അഗ്രങ്ങളും ആ മുഖത്ത് പൌരുഷം വിളിച്ചോതുന്നവയായിരുന്നു.ഈ വരവിന് ദാസിനോട് ഒരു കല്യാണം കഴിക്കണം എന്ന് പറയാനായി നന്ദിനിയമ്മ കാത്തിരിക്കുകയായിരുന്നു.പക്ഷെ ആ കാര്യം പറഞ്ഞു ചെന്നാല്‍ ദാസ് പെട്ടന്ന് ചൂടാകും എന്നും നന്ദിനിയമ്മയ്ക്ക് അറിയാം.

ഇങ്ങനെ പെട്ടന്ന് ദേഷ്യപ്പെടുന്ന കൂട്ടത്തില്‍ ആണെങ്കിലും നന്ദിനി പറഞ്ഞാല്‍ അവന്‍ അനുസരിക്കാതിരിക്കില്ല എന്നും അവര്‍ക്ക് അറിയാം.ഈ ദേഷ്യം കാരണം ഡിപ്പാര്‍ട്ടുമെന്റില്‍ ചൂടന്‍ ദാസ് എന്ന ഒരു വട്ടപ്പേര് കൂടി ഉണ്ട് ദാസിന്.പക്ഷെ ആരും മുഖത്ത് നോക്കി അങ്ങനെ വിളിക്കില്ല,കാരണം പറയണ്ടെല്ലോ……………..

രാവിലെ എസ്.പി ഓഫീസില്‍ നിന്നും ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ വാങ്ങി എറണാകുളത്തേക്ക് തിരിച്ചതാണ് ദാസ്.ഏകദേശം 6 മണിക്കൂര്‍ യാത്ര ഉണ്ട് തിരുവനന്തപുരത്ത് നിന്നും ദാസിന്‍റെ തറവാട്ടിലേക്ക്,രാവിലെ തിരിച്ചാല്‍ വയ്കുന്നേരം ആകുമ്പോഴേക്കും അങ്ങ് എത്തിച്ചേരാന്‍ പറ്റു.മകന്‍റെ വരവും കമ്പികുട്ടന്‍.നെറ്റ് കാത്ത് ഇരിക്കുകയാണ് നന്ദിനിയമ്മ.3 മാസം മുന്‍പാണ് അവനെ അവസാനമായി കണ്ടത്,പക്ഷെ എന്നും ദാസ് അമ്മയെ ഫോണില്‍ വിളിച്ച് സംസാരിക്കുമായിരുന്നു.

വയ്കുന്നേരം ദാസിന്‍റെ കാര്‍ വരുന്ന ശബ്ദം കേട്ട് നന്ദിനിയമ്മ അടുക്കളയില്‍ നിന്നും ആ നാലുകെട്ട് വീടിന്‍റെ ഉമ്മറത്തേക്ക് ഓടി വന്നു .റെഡ് സ്കൊര്പിഒ കാറില്‍ നിന്നും ദാസ് പുറത്തിറങ്ങി .മുറ്റത്ത്‌ നന്ദിനിയമ്മ നില്‍ക്കുന്നത് കണ്ടപ്പോള്‍ ദാസ് മുഖത്ത് ഒരു പുഞ്ചിരി വരുത്തി അവരുടെ അടുത്തേക്ക് നടന്നടുത്തു .അവനെ കണ്ടപ്പോള്‍ അവരുടെ മുഖത്തിനും തെളിച്ചം വന്നു.

“മോനെ യാത്ര എങ്ങനെ ഉണ്ടായിരുന്നു”.നന്ദിനി മകന്‍റെ മുഖത്ത് തലോടികൊണ്ട് ചോദിച്ചു.

“കുഴപ്പമില്ലായിരുന്നു അമ്മെ,പിന്നെ 6 മണിക്കൂര്‍ യാത്ര അല്ലെ ഒരേ ഇരുപ്പ് ഇരുന്നു നടു പൊളര്‍ന്നു.”

“ആ നീ കേറി വാ ,നിനക്ക് ഇഷ്ടപ്പെട്ട മാമ്പഴപുളിശേരിയും അവിയലും ഒകെ ഉണ്ടാക്കി വെച്ചിട്ടുണ്ട്.”

“എന്നാല്‍ ഒരു കൈ നോക്കിയിട്ട് തന്നെ ബാക്കി കാര്യം.”

“ഏയ്‌ നീ ആദ്യം പോയി കുളിച്ചിട്ടു വാ അപ്പോഴേക്കും അമ്മ എല്ലാം വിളമ്പി വെക്കാം, വന്നു വന്നു ചെറുക്കന്‍റെ സ്വഭാവം എല്ലാം തലതിരിഞ്ഞായി”.നന്ദിനി പറഞ്ഞു .

“ശരി അമ്മെ ഞാന്‍ കുളിച്ചിട്ടു വരാം”.മുഖത്ത് ഒരു ചിരി വരുത്തികൊണ്ട് ദാസ് പറഞ്ഞു.

കുളികഴിഞ്ഞ് വന്ന് അമ്മയുടെ കൈ കൊണ്ടുണ്ടാക്കിയ ആഹാരം കഴിച്ചതിനു ശേഷം ഉമ്മറത്ത്‌ ഇരിക്കുകയായിരുന്നു ദാസ്,അടുത്ത് നന്ദിനിയമ്മയും ഇരുന്ന് വിശേഷങ്ങള്‍ തിരക്കുകയായിരുന്നു.

“എന്തിനാ മോനെ ഈ പ്രാവിശ്യം ട്രാന്‍സ്ഫര്‍ “?.നന്ദിനിയമ്മ ചോദിച്ചു.

“എല്ലാ വട്ടത്തെയും പോലെ ഒരു കേസ് അന്വേഷണം എസ്.പി എനിക്ക് കൈമാറാന്‍ ഇരുന്നപ്പോള്‍ ആണ് ഈ ട്രാന്‍സ്ഫര്‍ കിട്ടിയത്,പോരാത്തതിന് ഒരു രാഷ്ട്രീയ കൊലപാതകം കൂടി അപ്പോള്‍ പിന്നെ ട്രാന്‍സ്ഫര്‍ കിട്ടിയില്ലെങ്കിലെ അത്ഭുതം ഉള്ളൂ.
ഞാന്‍ ഏറ്റെടുത്തിരുന്നെങ്കില്‍ ആ കേസ് എനിക്ക് ഉറപ്പായും തെളിയിക്കാന്‍ പറ്റുമായിരുന്നു പക്ഷെ അതിനു മുന്‍പ്”……., ദാസ് പറഞ്ഞു നിര്‍ത്തി.

“അത് പോട്ടെ ഡാ,എന്‍റെ മോന്‍ മിടുക്കനാണെന്ന് അമ്മയ്ക് അറിയാം,ഒരു കണക്കിന് മോന് ട്രാന്‍സ്ഫര്‍ ഇങ്ങോട്ട് തന്നെ കിട്ടിയത് നന്നായില്ലെ,അതുകൊണ്ടല്ലെ അമ്മയ്ക്ക് കുറെ നാളിനു ശേഷം മോനെ കാണാന്‍ പറ്റിയതും,നിനക്ക് ഇനി കുറച്ചു നാളെങ്കിലും അമ്മയോടൊപ്പം ഇവിടെ കഴിയാന്‍ പറ്റുന്നതും”.നന്ദിനി പറഞ്ഞു

“അതും ശരിയാണമ്മെ,ഇനി ഉടനെ ഒന്നും അടുത്ത ട്രാന്‍സ്ഫര്‍ കിട്ടാതിരുന്നാല്‍ കൊള്ളാം”.ദാസ് പറഞ്ഞു

അതേസമയം നന്ദിനി മകന്‍റെ കല്യാണക്കാര്യത്തെ കുറിച്ച് ഇപ്പോള്‍ അവനോട് പറയണോ വേണ്ടിയോ എന്ന ആശയകുഴപ്പത്തില്‍ ആയിരുന്നു.

“അമ്മെ”.എന്ന ദാസിന്‍റെ വിളി കേട്ടിട്ടാണ് നന്ദിനി ആ ചിന്തയില്‍ നിന്നും മുക്ത ആയത്.

“അമ്മ എന്ത് ആലോചിച്ചുകൊണ്ടിരിക്കുവരുന്നു?”.ദാസ് ചോദിച്ചു

“ഒന്നും ഇല്ലെട വെറുതെ ഓരോന്ന് ആലോചിച്ചു ഇരുന്നത”.നന്ദിനി പറഞ്ഞു

“അതൊന്നും അല്ല എന്താണെന്ന് തുറന്ന് പറ അമ്മെ,അല്ലെങ്കില്‍ പിന്നെ അമ്മേടെ ഈ മോന്‍ പിണങ്ങുവെ”………..

“നീ ദേഷ്യപ്പെടില്ലെന്നു ഉറപ്പ് തന്നാല്‍ പറയാം”.

“ഞാന്‍ ദേഷ്യപ്പെടില്ല അമ്മ പറയ്”.

“നിന്നെ ഒരു കല്യാണം കഴിപ്പിക്കുന്ന കാര്യത്തെ കാര്യത്തെക്കുറിച്ചാ ഞാന്‍ ആലോചിച്ചത്”.

“ഞാന്‍ അമ്മയോട് പറഞ്ഞിട്ടുള്ളത കല്യാണക്കാര്യത്തെ കുറിച്ച് സംസാരിക്കരുതെന്ന്”.

“അതെന്താട നീ ആരെയെങ്കിലും കണ്ട് വെച്ചിട്ടുണ്ടോ?” “അതോ നീ സന്യസിക്കാന്‍ പോവാണോ?”.നന്ദിനി ചോദിച്ചു.

“അതല്ലമ്മേ ഇപ്പോള്‍ തന്നെ കണ്ടില്ലെ എന്‍റെ അവസ്ഥ,സ്വന്തം അമ്മയുടെ കൂടെ ചിലവഴിക്കാന്‍ സമയം കിട്ടാറില്ല,ഇനി ഒരു പെണ്ണിനെ കെട്ടി അതിന്‍റെ സന്തോഷം കൂടി ഞാന്‍ നശിപ്പിക്കണോ?”

“ഡ നീ പോയിക്കഴിഞ്ഞാല്‍ ഞാന്‍ ഈ വീട്ടില്‍ ഒറ്റക്കല്ലേ എനിക്ക് ഒരു കൂട്ടിന് വേണ്ടി എങ്കിലും നീ കല്യാണം കഴിക്കണം,ഞാന്‍ പോയി കഴിഞ്ഞാല്‍ നിനക്ക് ഒരു തുണ വേണ്ടേ?,ഇതു അമ്മേടെ ഒരു ആഗ്രഹമ കുട്ടന്‍ എതിര് പറയരുത്……..

കുറച്ച് നേരത്തെ ആലോചനക്ക് ശേഷം ദാസ് പറഞ്ഞു

“ശരി അമ്മയുടെ ഇഷ്ടം”.

“എന്‍റെ മോന് വേണ്ടി ഒരു സുന്ദരികുട്ടിയെ തന്നെ അമ്മ കണ്ടുപിടിക്കും”.നന്ദിനി ചിരിച്ചു കൊണ്ട് പറഞ്ഞു

“ഉം”.ദാസ് ഒന്ന് മൂളുക മാത്രം ആണ് ചെയ്തത്.

പിറ്റേന്ന് പുലര്‍കാലത്ത്‌ വീട്ടിലെ പൂവന്‍കോഴി കൂവുന്ന ശബ്ദം കേട്ടാണ് ദാസ് ഉണര്‍ന്നത്.
രാവിലത്തെ വ്യായാമവും പ്രഭാതക്രിത്യങ്ങളും കഴിഞ്ഞു ദാസ് ഉമ്മറത്തിരുന്നു അമ്മ ഉണ്ടാക്കിയ ചായ കുടിച്ചുകൊണ്ട് പത്രം വായിക്കുകയായിരുന്നു.

“മോനെ ആഹാരം കഴിക്കണ്ടേ”? “ഇന്നു നേരത്തെ ഡ്യൂട്ടിക്ക് ജോയിന്‍ ചെയ്യേണ്ടതല്ലേ”?അടുക്കളയില്‍ നിന്നു കൊണ്ട് നന്ദിനി ദാസിനോട് പറഞ്ഞു.

“ആ അമ്മെ,ദാ വരുന്നു”.ദാസ് മറുപടി നല്‍കി

രാവിലെ അമ്മ ഉണ്ടാക്കിയ ദോശയും സാമ്പാറും കഴിച്ച ശേഷം ദാസ് യൂണിഫോം ഇടാനായി തന്‍റെ മുറിയിലേക്ക് പോയി.യൂണിഫോം അണിഞ്ഞ ശേഷം തന്‍റെ മുറിയിലെ കണ്ണാടിയില്‍ നോക്കി മീശയും പിരിച്ച് ദാസ് തൊപ്പിയും വെച്ച് കോണിപടികള്‍ ഇറങ്ങി താഴെ ചെന്നു.അമ്മയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിയതിനു ശേഷം യാത്രയും പറഞ്ഞു തന്‍റെ കാറില്‍ പുതിയ സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു.

ഇതേ സമയം പുതിയ എ.എസ്.പി യെ വരവേല്‍ക്കാനായി സ്റ്റേഷനില്‍ തയാറെടുപ്പുകള്‍ നടക്കുകയായിരുന്നു.ബൊക്കയും പൂമാലയും ഒരുക്കി എ.എസ്.പി യുടെ വരവിനായി ആ സ്റ്റേഷനിലെ ദാസിന്‍റെ ജൂനിയര്‍ ഓഫീസെര്‍സും കോണ്സ്ട്രബിള്‍സും എല്ലാം സ്റ്റേഷന് പുറത്ത് കാത്ത് നില്‍ക്കുകയായിരുന്നു.

“പുതിയ എ.എസ്.പി എങ്ങനെ ഉള്ള ആളാണ് എന്ന് അറിയുമോ”? അവിടെ നിന്ന ഒരു കോണ്സ്ട്രബിള്‍ സഹപ്രവര്‍ത്തകനോട് ചോദിച്ചു.

“കൃഷ്ണദാസ് എന്നാണ് പേര്,ചെറുപ്പക്കാരന്‍ ആണ്,പിന്നെ ഡിപ്പാര്‍ട്ടുമെന്റ്റില്‍ അദ്ദേഹത്തിന് ചൂടന്‍ ദാസ് എന്ന വട്ടപ്പേര് ഉള്ളതായും ആണ് കേട്ടത്”.മറ്റെയാള്‍ മറുപടി പറഞ്ഞു.

കുറച്ചു നേരത്തെ കാത്തിരുപ്പിന് ശേഷം ദാസിന്‍റെ കാര്‍ സ്റ്റേഷന്‍റെ മുന്‍പില്‍ വന്നു നിന്നു.ദാസ് കാറില്‍ നിന്നും ഇറങ്ങിയപ്പോള്‍ തന്നെ എല്ലാവരും അദ്ധേഹത്തെ സല്യുട്ട് ചെയ്തു.അതിന് ശേഷം സി.ഐ ബെഞ്ചമിനും എസ്.ഐ ഷെമീറും ബൊക്കയും പൂമാലയും നല്‍കി ദാസിനെ സ്വാഗതം ചെയ്തു.സ്റ്റേഷന് അകത്തു കയറി എല്ലാവരെയും പരിചയപ്പെട്ടതിന് ശേഷം ജോയിന്‍ ചെയ്യാനായി എസ്.പി ഓഫീസിലേക്ക് ദാസ് നടന്നു.

“മേ ഐ കമിന്‍ സര്‍”.ഓഫീസിന് പുറത്ത് നിന്ന് കൊണ്ട് ദാസ് ചോദിച്ചു.

“എസ് കമിന്‍”.അകത്തു നിന്നും എസ്.പി ബിനോയ്‌ ഇടിക്കുളയുടെ മറുപടി വന്നു’

എസ്.പി യെ കണ്ടപാടെ ദാസ് ഒരു സല്യുട്ട് ചെയ്തു.

“സര്‍ ഞാന്‍ പുതിയ എ.എസ്.പി കൃഷ്ണദാസ്,ഇതാ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍”.ഇത്രയും പറഞ്ഞുകൊണ്ട് ദാസ് തന്‍റെ കയ്യില്‍ ഉള്ള ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ എസ്.പി യ്ക്ക് നല്‍കി.

എസ്.പി അത് തുറന്ന് നോക്കിയതിന് ശേഷം ഒരു ചെറുപുഞ്ചിരിയോടെ ദാസിന് ഹസ്തദാനം ചെയ്തുകൊണ്ട് പറഞ്ഞു’ “വെല്‍കം ടൂ ഔര്‍ സ്റ്റേഷന്‍”.


“താങ്ക്യു സര്‍”.ദാസ് മറുപടി നല്‍കി.

“ഞാന്‍ തന്‍റെ ഹിസ്റ്ററി അന്വേഷിച്ചപ്പോള്‍ ഏറ്റെടുത്ത എല്ല കേസും താന്‍ തെളിയിച്ചിട്ടുണ്ട് എന്നാണ് അറിയാന്‍ സാധിച്ചത്,തന്‍റെ ആ കഴിവ് ഈ സ്റ്റേഷനിലെ കേസുകളിലും പ്രകടമായിരിക്കണം”.എസ്.പി പറഞ്ഞു

“ഷുവര്‍ സര്‍”.ദാസ് പറഞ്ഞു

“ഓക്കേ ദെന്‍ യു മേ ഗോ നോ ആന്‍ഡ്‌ ജോയിന്‍ ഡ്യൂട്ടി”.എസ്.പി പറഞ്ഞു

“യെസ് സര്‍”. എസ്.പി യ്ക്ക് മറുപടി നല്‍കി ഒരു സല്യുട്ടും ചെയ്ത ശേഷം ദാസ് എസ്.പി ഓഫീസ് വിട്ട് പുറത്ത് ഇറങ്ങി.എസ്.ഐ ഷെമീര്‍ ദാസിന് തന്‍റെ പുതിയ ഓഫീസ് കാണിച്ച് കൊടുത്തു.ദാസ് അന്ന് കൊണ്ട് സ്റ്റേഷന്‍റെ ചുറ്റുപാടും ആള്‍ക്കാരെയും എല്ലാം നന്നായി മനസ്സിലാക്കി.സ്റ്റേഷനില്‍ നടന്ന കാര്യങ്ങള്‍ എല്ലാം ദാസ് രാത്രിയില്‍ അത്താഴം കഴിക്കുമ്പോള്‍ നന്ദിനിയമ്മയോട് പറഞ്ഞു കേള്‍പിച്ചു.

ആദ്യ രണ്ട് ദിവസം കാര്യമായ സംഭവങ്ങള്‍ ഒന്നും നടന്നില്ല,പക്ഷെ മൂന്നാം നാള്‍ അതിരാവിലെ ദാസിന്‍റെ ഫോണ്‍ റിംഗ് ചെയ്തതു ആ നാടിനെ തന്നെ നടുക്കുന്ന ഒരു വാര്‍ത്തയുമായി ആയിരുന്നു.ദാസ് കാള്‍ അറ്റന്‍ഡ് ചെയ്തു

“ഹലോ”.ദാസ് പറഞ്ഞു

“ഹലോ സര്‍ ഞാന്‍ സി.ഐ ബെഞ്ചമിന്‍ ആണ്”.

“പറയു ബെഞ്ചമിന്‍,എന്താണ് കാര്യം”?.ദാസ് തിരക്കി

ദാസ് ബെഞ്ചമിന്‍ പറയുന്നത് കേള്‍ക്കാനായി കാതോര്‍ത്തു.ബെഞ്ചമിന്‍ സംസാരിച്ചു കഴിഞ്ഞ ഉടനെ ദാസ് ഇട്ടിരുന്ന വേഷം പോലും മാറാതെ കാറിന്‍റെ കീ എടുത്ത് വേഗത്തില്‍ കോണിപടികള്‍ ഓടിയിറങ്ങി……………..

തുടരും

Comments:

No comments!

Please sign up or log in to post a comment!