പൂക്കൾപോലെ

Pookkal Pole bY Unknown

പെയ്‌തൊഴിത നനഞ്ഞ മണ്ണിൽ കാൽ വെച്ചപ്പോൾ ഉള്ളം ഒന്ന് പിടഞ്ഞ പോലെ ,,, ഓർമ്മയുണ്ടോ നിങ്ങൾക്ക് എന്നെ ആദ്യമായി നിങ്ങൾക്ക് മുന്നിൽ ഞാൻ വന്നത് എന്റെ ഇക്കാക്കയുടെ മൈലാഞ്ചി കല്യാണത്തിന് ആണ് ….., ഇന്ന് എനിക്ക് പറയുവാൻ ഒത്തിരി കാര്യങ്ങൾ ഉണ്ട് ,, നമുക്ക് ഇവിടെ വരാന്തയിൽ ഇരിക്കാം നനഞ്ഞ മണ്ണിൽ പാദങ്ങൾ അമർത്തി .. മാവിൽ നിന്നും വീണ കുഞ്ഞു മാങ്ങകൾ കണ്ടപ്പോൾ പണ്ട് ഉറക്കം ഉണർന്ന ഉടനെ പല്ല് പോലും തേക്കാതെ മാവിൻ ചുവട്ടിലേക്ക് ഓടുന്നത് ഓർത്തു .. മാവിൽ നിന്നും പച്ചയും പഴുത്തതും ആയ ഒത്തിരി ഇലകൾ വീണ് കിടക്കുന്നു അല്ലങ്കിലും കാറ്റിന് എന്ത് പഴുത്തതും പച്ചയും…, ചോണൻഉറുമ്പുകൾ അതും വലിച്ചു നീങ്ങുന്നുണ്ടായിരുന്നു…..,, മുറ്റത്തു രണ്ട് സൈഡിലായി നിലകൊള്ളുന്ന റോസാപ്പൂവിനും ജമന്തിപൂവിനും നിറം കൂടിയ പോലെ മഴ പെയ്തപ്പോൾ …, മുല്ലമണം എല്ലാത്തിൽ നിന്നും ശ്രദ്ധ തിരിച്ചു നിറയെ മുല്ലപ്പൂക്കൾ നിലത്തു വീണ് ഉടഞ്ഞു പോയിരിക്കുന്നു മഴയിൽ , എന്നിട്ടും സുഗന്ധം പരത്തുന്നു അവസാന അവശേഷിപ്പും തീരും വരെ ചില മനുഷ്യരെ പോലെ ,,,. ഞാൻ വല്ലാതെ കാട് കയറി അല്ലെ നമുക്ക് വിഷയത്തിലേക്ക് വരാം …., കല്യാണം അത് നന്നായി നടന്നു ഇക്കാക്ക വളരെ സന്തോഷവാനായിരുന്നു…, നിക്കാഹിന് ഇറങ്ങും മുമ്പ് ഇക്കാക്ക വന്ന് എല്ലാവരോടും സമ്മതം ചോദിച്ചു , ആ സമയം ഇളയുമ്മാന്റെ കണ്ണ് നിറഞ്ഞിരുന്നു ഇക്കാക്കയുടെയും ഞാൻ ഓർത്തു ഇത്രയും സന്തോഷമുള്ള കാര്യത്തിന് എന്തിനാ ഇവര് കരയുന്നത് എന്ന് ..! അത് പോലെ ഞങ്ങൾ ഇത്തയെ കൂട്ടി കൊണ്ട് വരാൻ പോയി , ഇത്തയെ അമ്മായിമാരൊക്കെ അണിയിച്ചൊരുക്കി അവിടുന്ന് ഇറങ്ങാൻ അയപ്പോ കൂട്ടുക്കാരികളെ കെട്ടിപിടിച്ചിട്ട് ഇത്ത കരയുന്നത് കണ്ടപ്പോ എനിക്ക് കരച്ചിൽ വന്നു…,,,

പാവം ബാപ്പയും ഉമ്മയും കൂടപ്പിറപ്പും എല്ലാം ഇത്താക്ക് ഈ കൂട്ടുക്കാരികൾ ആണ് ,, കല്യാണത്തിന്റെ രണ്ടു കണ്ണുനീർ കണ്ടു അതിന്റെ ആഴം മനസ്സിലായില്ല…,, വീട്ടിൽ എത്തിയ ഇത്തയെ ചുറ്റി പറ്റി തന്നെ ഞാൻ ഉണ്ടായിരുന്നത് എന്റെ സ്വന്തം ഇത്ത,, അടുത്ത ബന്ധുക്കൾ എലാം മക്കൾക്ക് സ്കൂൾ ലീവ് ആകാൻ പറ്റില്ലെന്ന് പറഞ്ഞിട്ട് പോയി ഞാൻ പിറ്റേന്ന് സ്കൂളിൽ പോയില്ല .. ഇത്ത വീട്ടിൽ വന്നപ്പോൾ ഭയങ്കര സന്തോഷം ആയിരുന്നു .. ഇത്തയെ ഇക്കാക്ക തുടർന്ന് പഠിപ്പിച്ചു അവരുടെ ദാമ്പത്യം നന്നായി മുന്നോട്ട് പോയി.. എന്നെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുക ആയിരുന്നു ഇളയുമ്മയും ഇത്തയും , അമിതാഹ്ലദത്തിന് ആയുസ്സ് കുറവാണെന്ന് അറിയില്ലായിരുന്നു പത്താം ക്ലാസുക്കരിയായ എനിക്ക് അന്ന്… എല്ലാത്തിനും തുടക്കം അന്നായിരുന്നു എന്റെ പത്താം ക്ലാസ് എക്സാം കഴിഞ്ഞിട്ടുള്ള വെക്കേഷൻ ടൈം , ബാപ്പയെ സോപ്പിട്ട് ഫാമിലി ടൂർ പോകുവാൻ ഞങ്ങൾ പ്ലാൻ ഇട്ടു , ഇളയുമ്മാക്ക് വരാൻ താല്പര്യം ഇല്ല ഈ ഇളയുമ്മ അങ്ങനെയാ വീട്ടിൽ ഒതുങ്ങി കൂടാൻ മാത്ര ഇഷ്ട്ടം ബാപ്പ വിളിക്കാൻ ആയി വാ തുറക്കുംമ്പോയേക്കും ഇളയുമ്മ മുന്നിൽ ഉണ്ടാവും .

. ഒരു സ്ഥലത്തു അടങ്ങി ഇരിക്കില്ല കുറച്ചു നേരം പോലും .. എന്തെങ്കിലും ജോലികൾ എടുത്തു കൊണ്ടേയിരിക്കും ,,, ഇളയുമ്മയെ ഇക്കാക്കയും ഞാനും ഒരുപാട് നിർബദിച്ചപ്പോ ഇളയുമ്മ പച്ചക്കൊടി കാണിച്ചു…. ,അങ്ങനെ ഞങ്ങൾ സന്തോഷിക്കാൻ മാത്രമായി ഒരു യാത്ര നടത്തി ഞാൻ നിലത്തൊന്നും ആയിരുന്നില്ല.., ഞങ്ങൾ ഒരു ഹോട്ടലിൽ മുറി എടുത്തു രണ്ട് റൂം ബുക്ക് ചെയ്തു ഒന്ന് ഇക്കാക്കും ഇത്തയ്ക്കും.. മറ്റൊരു റൂമിൽ ഞാൻ ബാപ്പ ഇളയുമ്മ രണ്ട് കട്ടിലുള്ള ആ മുറിയിൽ ഞാനും ഇളയുമ്മയും ഒന്നിൽ കിടന്നു മറ്റൊന്നിൽ ബാപ്പയും…,, യാത്ര ക്ഷീണം എന്നെ ഉറക്കിലേക്ക് പെട്ടെന്ന് നയിച്ചു, ഉറക്കം എപ്പോയോ ഞെട്ടിയ ഞാൻ ഇളയുമ്മയെ കെട്ടിപിടിച്ചു കിടക്കാൻ ശ്രമിച്ചു …. ഇളയുമ്മ ഉണ്ടായിരുന്നില്ല മങ്ങിയ വെളിച്ചത്തിൽ ഞാൻ ബാപ്പയുടെ ബെഡ് നോക്കി അവിടെയും ശൂന്യം ആയിരുന്നു.. ബാൽക്കണിയിലേക്കുള്ള ഡോർ ചാരി വെച്ചിരിക്കുന്ന കണ്ടപ്പോ എന്താന്ന് നോക്കാൻ ഞാൻ പോയി ,,, ഡോറിന് അടുത്ത് എത്തിയപ്പോ ബാപ്പയുടെ നിരാശയാർന്ന സംസാരം ഞാൻ കേൾക്കാൻ ഇടയായി.., തെറ്റ് നമ്മുടേതാണ് സഫിയ നമ്മളായിരുന്നു അത് ചിന്തിച്ചു പെരുമാറേണ്ടിയിരുന്നത് …, ഇങ്ങള് ഇങ്ങനെ ബേജാറാവല്ലെ ,, എന്തായാലും നടക്കേണ്ടത് നടന്നു അൻസില് നിർബന്ധച്ചപ്പോ അധികം എതിർക്കാനും കഴിഞ്ഞില്ല…,, ഇളയുമ്മ പറഞ്ഞു. മോള് നല്ല സന്തോഷത്തിലാണ് ഓൾ ഇതൊന്നും അറിയണ്ട . വന്ന സ്ഥിതിക്ക് നാളെ കഴിഞ്ഞു നമുക്ക് മടങ്ങാം … ബാപ്പ പറഞ്ഞു എനിക്ക് അത് കേട്ടപ്പോ സങ്കടമായി ഒരാഴ്ച്ചക്കുള്ള ടൂർ ഒരു ദിവസത്തേക്ക് ചുരുക്കി ഇരിക്കുന്നു ,, എന്തിന് ?.എന്താ ഇതിന് കാരണം , അവിടം മുതൽ ചില കാര്യങ്ങൾ എന്റെ ശ്രദ്ധയിൽപ്പെട്ട് തുടങ്ങി വീട്ടിൽ സന്തോഷത്തിന് മേലെ കരിനിഴൽ വീണ് തുടങ്ങിട്ട് കുറച്ചു മാസങ്ങൾ ആയിരുന്നു

ആ ടൂറിന് ശേഷം ആണ് അത് എന്താണെന്ന് ഞാൻ പതിയെ തിരിച്ചറിഞ്ഞു തുടങ്ങിയത് ,,, ഇപ്പൊ എനിക്ക് എല്ലാം അറിയാം ജീവിതം സുഖം മാത്രമല്ല നേർക്കാഴ്ചയുടെ നേർക്കാഴ്ചയുടെ നെരിന്റെ വേദനയുണ്ട് പറഞ്ഞറിയിക്കാൻ ആവാത്ത വാക്കുകൾ ഉണ്ട്.. മിണ്ടാൻ കൊതിച്ചിട്ടും വിധിയും മൗനവും തട്ടി മാറ്റിയ ജീവിത സന്ധർഭങ്ങൾ ഉണ്ട് ….,, പറയാൻ വലിയൊരു കഥ ഉണ്ട് നോവിച്ചും കൊതിപ്പിച്ചും സ്നേഹത്തിൽ അലിയിച്ചും എന്റെ കഥ .. അല്ലോഹ് ; ആകാശം വീണ്ടും കാർമേഘം വന്ന് മൂടി മഴ വരുന്നുണ്ട് ഡ്രസ്സൊക്കെ ടെറസിൽ ആണ് ഇത്തിരി വെളിച്ചം വന്നപ്പോ അലക്കി ഇട്ടതാണ് .. ഞാൻ പോയി അതൊക്കെ ഒന്ന് എടുത്തു വെക്കട്ടെ കൂട്ടുകാരെ നന്നായിട്ട് മഴപെയ്തു ഇന്ന് പട്ടിണിയും ആയി നിങ്ങളോട് കഥ പറഞ്ഞിരുന്നിട്ട് ഉണങ്ങാൻ ഇട്ട വിറകിന്റെ കാര്യം മറന്നു … ടെറസിൽ വിരിച്ച അലക്കിയ തുണികൾ എടുത്തു തീരും മുമ്പ് മഴ പെയ്തു ,,,,, ഗ്യാസ് ഒന്നും ഇല്ല അത് കൊണ്ട് തന്നെ വിറകടുപ്പാണ് ആശ്രയം , ഗ്യാസ് ഒക്കെ ഉണ്ടായിരുന്നു അതൊരു കാലം… ഇന്ന് ബാപ്പയ്ക്ക് കഞ്ഞി ഉണ്ടാക്കി കൊടുക്കാൻ പറ്റിയില്ല , എന്റേത് സാരമില്ല പല രാത്രിയും എന്റെ ഭക്ഷണം വായു മാത്രമാണ് .
. ബാപ്പയ്ക്ക് രാവിലെ ഉണ്ടാക്കിയ രണ്ട് ദോശ കഴിക്കാൻ കൊടുത്തു … എനിക്ക് തിന്നാൻ ഉണ്ടോ എന്ന് ആംഗ്യഭാഷയിൽ ബാപ്പ ചോദിച്ചു .. ഉണ്ടെന്ന് കള്ളം പറഞ്ഞു ഞാൻ. ബാപ്പയ്ക്ക് വന്ന് നോക്കാൻ പറ്റില്ലല്ലോ , നിങ്ങൾ ആരെയാ നോക്കുന്നത് ?.. കൂട്ട്ക്കാരെ ബാക്കി എല്ലാരും എവിടെ എന്നാണോ ?.. ഞാൻ ബാപ്പയ്ക്ക് മരുന്ന് കൊടുത്തു വന്നിട്ട് പറയാം ട്ടോ.. മഴ പെയ്തത് കൊണ്ട് നല്ല തണുപ്പുണ്ട് ഈ ജനാല തുറന്ന് ഉറങ്ങുന്നത് പന്തിയല്ല..,, ജനാല അടയ്ക്കാൻ പുറത്തേക്ക് കൈ നീട്ടിയപ്പോൾ പ്രതീക്ഷിച്ച പോലെ ഒരു കിതപ്പ് ഞാൻ കേട്ടു … ആരോ ഉണ്ട് ഇന്നും.. ഇരുട്ടിന്റെ മറവിൽ ഇവനൊക്കെ ഓർത്തപ്പോൾ ശരീരം അരിശം കൊണ്ട് എനിക്ക് അടിമുടി വിറച്ചു …… മുത്തെ… എന്നുള്ള പതിഞ്ഞ ശബ്ദം കേട്ടപ്പോൾ കാർക്കിച്ചു തുപ്പി ജനാല ഞാൻ വലിച്ചടച്ചു ,, അത് കഴിഞ്ഞപ്പോൾ അതാ വാതിലിൽ തുടരെ മുട്ട് തുറന്നു നോക്കാൻ മടിച്ചു ഒരു ചുമരിന്റെ വാതിലിന്റെ പിന്നിൽ ഞാൻ ധൈര്യവതിയാണ് ,, അത് പതിയെ നിലച്ചു ,, ബാപ്പ ഉറങ്ങിയോ എന്നറിയാൻ പോയി നോക്കിയപ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ടു … എന്ത് പറഞ്ഞാണ് ബാപ്പയെ അശ്വസിപ്പിക്കാ…. അതോന്നും ബാപ്പയുടെ നെഞ്ചിലെ നീറ്റൽ അണയ്ക്കില്ല .. എന്റെ മുറിയിൽ വന്ന് പായ വിരിക്കുമ്പോഴാണ് വീണ്ടും വാതിലിന് മുട്ടൽ ഞാൻ വാതിലിന് അടുത്ത് പോയി നിന്നു .. ഒരുപാട് പേരുടെ ശബ്ദ്ദങ്ങളും കേൾക്കാം പുറത്തു .. തുറക്കേടി വാതില് …

അസിഫ്ക്കയുടെ ആ ഗൗരവത്തോടെ ഉള്ള വാക്ക് എന്റെ ഉള്ളം ഒന്ന് ഞെട്ടി ഇക്കയുടെ കൂട്ടുകാരൻ ആണ് മോളെ എന്ന് വിളിച്ചിരുന്ന അസിഫ്ക്കയാണ് ഇപ്പൊ ,, ശബ്ദം കൂടി വരുന്നു വീണ്ടും വീണ്ടും വാതിൽ തുറക്കാനുള്ള ഭീഷണി സ്വരം ഉയർന്നപ്പോൾ രണ്ടും കല്പിച്ചു ഞാൻ വാതിൽ തുറന്നു …., വാതിൽ തുറക്കാൻ വൈകിയത് അവനെ ഒളിപ്പിക്കാൻ ആണോ ?.. എന്നെ ആൾ കൂട്ടത്തിൽ നിന്ന് വരവേറ്റ വാക്ക് അതായിരുന്നു ,,, അവനെ ഇങ്ങോട്ട് ഇറക്കി വിട് , ഒരിക്കൽ ബഹുമാനം കൊണ്ട്. ബാപ്പയുടെ. മുന്നിൽ. എഴുന്നേറ്റ് നിന്നവരൊക്കെ ഇന്ന് ആ ബാപ്പയുടെ മകളായ എന്റെ മുഖത്തു നോക്കി തോന്നിവസം ചോദിക്കുന്നു ,, ഇവിടെ ഞാൻ ആരെയും ഒളിപ്പിച്ചിട്ടില്ല .. സുഖമില്ലാത്ത എന്റെ ബാപ്പായെ വിഷമിപ്പിയ്ക്കാതെ ദയവ് ചെയ്ത് എല്ലാരും ഇവിടുന്ന് പോവണം ,, ശാന്തമായാണ് ഞാൻ അത് പറഞ്ഞത് പക്ഷെ അതൊന്നും അവർക്ക് ചെവി കൊണ്ടില്ല. അവളെ പ്രസംഗം കേട്ട് നിൽക്കാതെ കയറി നോക്ക് ആരോ വിളിച്ചു പറഞ്ഞു…,, അവർ കയറും മുമ്പ് ഉള്ളിൽ വെന്തു നീറിയ വേദനയോടെ ഞാൻ അവരോട് പറഞ്ഞു അകത്തു നിന്ന് എന്റെ ബാപ്പയെ അല്ലാതെ മറ്റൊരു പുരുഷനെ നിങ്ങൾ കണ്ടു പിടിച്ചാൽ എന്നെ നിങ്ങൾക്ക് പോലീസിൽ ഏല്പ്പിക്കുകയോ കല്ലെറിഞ്ഞോ തല്ലിയോ കൊല്ലാം ,, അങ്ങനെ കിട്ടിയില്ലെങ്കിൽ ഈ വീടിന് ചുറ്റും ഇരുട്ട് പരക്കുമ്പോയേക്കും ഒളിച്ചും പാത്തും വരുന്നവരെ ഞാൻ നിങ്ങൾക്ക് മുന്നിൽ ചൂണ്ടി കാണിച്ചു തരും ബാപ്പയുടെ മരുന്ന് എനിക്ക് ജോലി അങ്ങനെ പല ഓഫറും ഉണ്ട്.
. ഈ വാതിൽ അവർക്കായി ഞാനൊന്ന് തുറന്നു കൊടുക്കാൻ…. ഈ കൂട്ടത്തിലും ഉണ്ട് ആ മാന്യമാർ ചൂണ്ടി കാണിച്ചു തന്നാൽ ശിക്ഷിക്കുമോ ?.. നിങ്ങൾക്ക് പറ്റും എന്നാണ് ഉത്തരമെങ്കിൽ ആർക്കും ഇതിനാകത്തു കയറി പരിശോധിക്കാം.. . അതും പറഞ്ഞു ഞാൻ വാതിൽ പടിയിൽ നിന്നും പുറത്തുള്ള വരാന്തയിലേക്ക് ഇറങ്ങി നിന്നു ,,, വാ ഡാ പോവാം .. അവളെ വാക്കിൽ ഉണ്ട് ഇപ്പൊ അകത്താരും ഇല്ലെന്ന് ,, എല്ലാരും അത് ശരി വച്ച് പിൻ തിരിഞ്ഞു പോയി അതിൽ ആരോ വിളിച്ചു പറഞ്ഞു . നീ രക്ഷപ്പെട്ടുന്ന് കരുതണ്ട നിന്നെ ഒരിക്കൽ കൈയ്യോടെ പിടിക്കും ഞങ്ങള്…, അതിന് മറുപടി ആയി ഞാൻ വിളിച്ചു പറഞ്ഞു .. അത് നീ അവാതിരിക്കാൻ സൂക്ഷിച്ചോ എന്ന് ,, അകത്തു കയറി വാതിൽ വലിച്ചടയ്ക്കുമ്പോ ഒരു തരം മരവിപ്പ് ആയിരുന്നു മനസ്സിൽ …… വീട്ടിലെ ചെല്ലകുട്ടി ആയിരുന്ന എന്റെ ഇപ്പോഴത്തെ മാറ്റം കണ്ടിട്ട് ഒന്നും പിടി കിട്ടാതെ ഇരിക്കുകയാണല്ലേ നിങ്ങൾ എനിക്കറിയാം …., എന്റെ ഈ സ്വഭാവ മാറ്റം എനിക്ക് നൽകിയത് ഈ സമൂഹമാണ് .. ചിറകിനടിയിൽ വളർത്തി കൊണ്ട് വന്ന എന്നെ ഇന്ന് വിധി ഒറ്റയ്ക്ക് പൊരുതാൻ നിയമിച്ചിരിക്കുന്നു …

ഒരു നാൾ മരണം ഉറപ്പാണ് അത് വരെ പൊരുതി ജീവിക്കാൻ ഞാൻ തീരുമാനിച്ചു , ആത്‍മഹത്യ അത് ചെയ്യണമായിരുന്നെങ്കിൽ എന്നേ ചെയ്യുമായിരുന്നു… പ്ലസ് 2 കഴിഞ്ഞ എന്നെ ബാപ്പ ഹോസ്റ്റലിൽ ചേർത്തു എനിക്ക് ഒട്ടും ഇഷ്ട്ടം ഉണ്ടായിരുന്നില്ല ബാപ്പയും ഇളയുമ്മയും ഒത്തിരി നിർബ്ബദ്ദിച്ചു ഇക്കാക്ക് അതിനിടയ്ക്ക് പ്രവാസി ആയി പ്രമോഷൻ കിട്ടി , ഇത്താക്ക് എന്റെ ഹോസ്റ്റൽ മാറ്റവും ഇക്കാന്റെ പ്രവാസി യാത്രയും ഒരുപാട് വേദനിപ്പിച്ചു പാവം അതൊക്കെ ഇത്ത ജോലിയിൽ മുഴുകി മറക്കാൻ ശ്രമിച്ചു …..,, ഹോസ്റ്റൽ ജീവിതം എനിക്ക് നരകം തന്നെ ആയിരുന്നു.. ഒന്നാമത് മനസ്സിന് ഇഷ്ടമില്ലാത്ത പറിച്ചു നടൽ ,,, കോളേജ് ലൈഫ് എന്നെ ഒരു നാട്ടിൻ പുറത്തുക്കാരിയിൽ നിന്നും തന്റേടമുള്ള പെണ്ണാക്കി മാറ്റി .. എന്ന് കരുതി എന്റെ വീട്ടിലെ ചെല്ലകുട്ടി തന്നെ ആയിരുന്നു ഞാൻ വീട്ടിൽ അങ്ങനെ ജീവിക്കാൻ ആണ് ഞാൻ കൊതിച്ചത് ….,, എന്റെ ഹോസ്റ്റൽ ഫീസ് രണ്ട്മൂന്ന് തവണ മുടങ്ങി വാർഡൻ പിന്നെ എല്ലാരെ മുന്നിന്നും എന്നെ നിർത്തി പൊരിക്കാൻ തുടങ്ങി .. അപമാനം കൊണ്ട് കണ്ണ് നിറഞ്ഞു തല താഴ്ന്ന നാളുകൾ .. ബാപ്പ മാസാ മാസം വർഡന്റെ അകൗണ്ടിൽ ഇടുമായിരുന്നു ഫീസ് പിന്നെ എന്താ പറ്റിയതെന്ന് അറിയില്ലായിരുന്നു .. ആഴ്ചയിൽ ഒരു വട്ടം മാത്രം വർഡന്റെ ഓഫീസിൽ ഫോൺ വരും ബാപ്പയുടെ ,, സ്വന്തമായി ഫോൺ ഇല്ലാത്ത കുട്ടികൾക്ക് ഇത് മാത്രമാണ് ആശ്രയം ….
അതും പത്തുമിനിറ്റ് .. നിങ്ങൾ പറയു ആ സമയത്തിനുള്ളിൽ എന്ത് സംസാരിക്കാനാണ് , ആ പ്രാവിശ്യം നാട്ടിലേക്ക് അപ്രതീക്ഷ ലീവിന് പോയ എന്നെ വരവേറ്റത് ഒരു പെരുമഴ തന്നെ ആയിരുന്നു ആ മഴക്ക് എന്ത് പേരിട്ടു വിളിക്കണം എന്ന് അറിയില്ല കൂട്ടുകാരെ …. ഹ്മ്മ് കറന്റ് പോയി മഴ വീണ്ടും പെയ്യാൻ തുടങ്ങിയിരിക്കുന്നു ,, ബാപ്പയെ ഒന്ന് നോക്കിയിട്ട് വരാം കൊതുക് കടിച്ചാൽ പാവത്തിന് ആട്ടി അകറ്റാൻ പോലും കഴിയില്ല . ബാപ്പ നല്ല ഉറക്കത്തിൽ ആവും വരെ വീശി കൊടുക്കണം . കുഞ്ഞു നാളിൽ എനിക്ക് വേണ്ടി എത്രയോ ഉറക്കം ഒഴിഞ്ഞിട്ടുണ്ട് എന്റെ ബാപ്പ .. മുലപ്പാൽ രുചി നുണയാൻ ഭാഗ്യമില്ലാത്ത എന്റെ കുഞ്ഞുകാലം ബാപ്പയുടെ നെഞ്ചിലെ ചൂടും പാൽകുപ്പിയും ആയിരുന്നു ,,, നിങ്ങൾ ഉറങ്ങിക്കോ ഇനി കറന്റ് എപ്പോഴാ വരാന്ന് അറിയില്ല ബാക്കി നാളെ പറയാം രാത്രി എപ്പോഴാ ഉറങ്ങിയത് എന്ന് അറിയില്ല ഉണർന്നപ്പോ ബാപ്പയുടെ കട്ടിലിൽ തല ചായിച് കിടക്കുക ആയിരുന്നു ഞാൻ …. ഇന്ന് എഴുന്നേൽക്കാനും വൈകി വാതിൽ തുറന്ന് മുറ്റത്തേക്ക് നോക്കിയപ്പോൾ സങ്കടം തോന്നി രാത്രിയിൽ വന്നവരുടെ പണിയാണ് എന്റെ ചെടിചട്ടികൾ ഒക്കെ പൊട്ടിച്ചിട്ടിരിക്കുന്നു ….. പൂക്കൾ ആണ് ഇപ്പൊ മനസ്സിലുള്ള ഏക ആശ്വാസവും സന്തോഷവും അതിങ്ങനെ നിലത്തു ചവിട്ടി മെതിച്ചത് കാണുമ്പോ … എങ്ങനെ ഉപദ്രവിക്കണം എന്ന് ആലോചിച്ച ഓരോരുത്തരും ഉറക്കിൽ നിന്ന് ഉണരുന്നത് എന്ന് മനസ്സിലായി അനുഭവം കൊണ്ട് ….,

പൂക്കൾപോലെ ആണ് നമ്മൾ മനുഷ്യർ പലവിധ നിറങ്ങൾ പലപല സുഗന്ധങ്ങൾ ചിലപൂക്കൾ ഭംഗി ഒത്തിരി ഉണ്ടാവും എന്നാൽ സുഗന്ധം ഉണ്ടാവില്ല… എന്നാലും പൂക്കളെ ഇഷ്ടപ്പെടാത്തവർ വിരളമാവും …, ചിലർക്ക് അത് കൈകളിൽ കൊണ്ട് നടക്കാനും തലയിൽ ചൂടാനും മറ്റൊരാൾക്ക് സമ്മാനിക്കാനും നിത്യ വരുമാനത്തിനായി വിൽക്കുവാനും പൂക്കളെ ഉപയോഗിക്കുമ്പോൾ ,, എനിക്ക് ഇഷ്ട്ടം അത് ജനിച്ച തണ്ടിൽ തന്നെ പൂത്തു നിൽക്കുന്നത് കാണുവാൻ ആയിരുന്നു… പൊട്ടിയ ചട്ടി മാറ്റി മണ്ണിൽ നട്ടു ചെടികൾ ആയുസ്സ് ഉണ്ടങ്കിൽ ജീവിക്കട്ടെ … ഇത്തിരി വെള്ളം നനച്ചു എല്ലാത്തിലും .. സമയം ഇപ്പൊ ഉച്ചയാവും ബാപ്പയെ ഒന്ന് വൃത്തിയാക്കിട്ട് ഭക്ഷണവും മരുന്നും കൊടുത്തിട്ട് നമുക്കൊരു സ്ഥലം വരെ പോവണം .. ബാപ്പ എനിക്കൊരു കുഞ്ഞിനെ പോലെയാണ് ഇപ്പൊ പരിപാലനം ഒരു കുഞ്ഞിനെ ശുശ്രുഷിക്കും പോലെ ആണ് ആദ്യമാദ്യം ബാപ്പയുടെ മലമൂത്ര വിസർജനം എനിക്ക് ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു.. ആ നേരത്തൊക്കെ ബാപ്പയുടെ കണ്ണ് നിറഞ്ഞൊഴുകും പാവം പിന്നീട് എനിക്കും ബാപ്പയ്ക്കും അത് ശീലമായി ബാപ്പയുടെ കണ്ണുനീരും മാഞ്ഞു എന്റെ വിരക്തിയും… ഇനി അടുപ്പിൽ നനവുള്ള വിറക് ഒന്ന് കത്തി കിട്ടാൻ ഒരു യുദ്ധം നടത്തണം .. ഞാനൊന്ന് ഫ്രഷ് ആയി വരാം. ചായ കുടിക്കാൻ ഒന്നും സമയം ഇല്ല ,,, ഇനി നമുക്ക് നടന്നു കൊണ്ട് സംസാരിക്കാം.. ബാപ്പ ഇനി രണ്ടുമൂന്ന് മണിക്കൂർ ഒറ്റയ്ക്കാണ് വേറെ നിവർത്തിയില്ല.. ഞാൻ ഇവിടെ അടുത്ത് ഒരു വീട്ടിൽ ജോലിക്ക് പോവുന്നത്… പണ്ട് ഞങ്ങൾ ആയിരുന്നു ഈ നാട്ടിലെ പ്രമാണിവീട് ഇന്ന് ആ പ്രമാണിത്തം ഈ നാട്ടിലെ പലരും പങ്കിട്ട് എടുക്കുന്നു…, അതിലൊരു വീട്ടിൽ അലയ്ക്കലും ഇരുനില വീട് തൂത്തു തുടയ്ക്കലും കയ്യുമ്പോ തന്നെ നടു ഓടിയും ,, എന്നാലും കുത്തു വാക്കുകൾക്ക് ഒന്നും ഒരു കുറവും ഇല്ല താനും…., ബാപ്പയെ പട്ടിണിക്കിടാനും മരുന്ന് ഇല്ലാതെ വേദനിപ്പിക്കാനും എനിക്ക് റൂഹ് ഉള്ളിടത്തോളം കാലം കഴിയില്ല … അവിടുന്ന് കിട്ടുന്ന ശമ്പളം ആണ് ഇപ്പോഴുള്ള ആകെ ജീവിത വരുമാനം …. അത് കൊണ്ട് ആര് കുത്തുവാക്ക് പറഞ്ഞാലും ഒരു ചെവിയിൽ കൂടി കേട്ട് മറു ചെവിയിൽ കൂടി വിടും സത്യം പറഞ്ഞ ചിലതൊക്കെ മനസ്സിൽ തട്ടി നോവിക്കും…,, ഇപ്പൊ എന്നെ കടന്നു പോയ ആൾ ആരെന്ന് അറിയണോ ?.. കൂട്ടുകാരെ , ഫസൽ എന്നാ പേര് അല്ലെങ്കിൽ വേണ്ട ആ കാലത്തിലേക്ക് നമുക്ക് പോവാം ഞാൻ ഒൻമ്പതാം ക്ലാസ്സിൽ പഠിക്കുന്ന കാലം…

കൂട്ടുകാരി മിസിരിയയുടെ കൂടെ ആണ് സ്കൂളിൽ പോക്കും വരവും എല്ലാം ഡീ ഫസൽക്ക ഉണ്ട് നിന്നെ തന്നെ നോക്കുന്ന് .. അതിന് എനിക്കെന്താ ,, മിസിരിയയുടെ ആ കണ്ടെത്തൽ എനിക്ക് ഒട്ടും രസിച്ചില്ല … എന്നാൽ ആ കണ്ടെത്തൽ അവൾക്ക് മാത്രമല്ല ആ കവലയിൽ ഉള്ള മിക്ക ആൾക്കും ഉണ്ടായിരുന്നു എന്നെ കാണുമ്പോ വിളിക്കാൻ തുടങ്ങും ചെക്കമ്മാർ ഫസലെ എന്ന് ആ നേരത്തെ എന്റെ ദേഷ്യം ഉണ്ടല്ലോ ..,, ബാപ്പയോടും ഇക്കയോടും പരാതി പറഞ്ഞാൽ അവർ ചിരിച്ചു തള്ളും മോള് അതൊന്നും ശ്രേദ്ദിക്കണ്ട എന്നൊരു ഉപദേശവും മിസിരിയ പറയും എന്നും… നിന്റെ ഈ ദേഷ്യം കണ്ടാൽ അറിയാം ഫസൽക്കയുമായി പ്രണയത്തിൽ ആവുമെന്ന് ,, എനിക്ക് അങ്ങനൊരു വികാരം ഒരിക്കൽ പോലും തോന്നിയില്ല , ബൈക്കും കൊണ്ട് വായു ഗുളിക വാങ്ങാൻ പോവുംപോലുള്ള ഓട്ടം കണ്ടാൽ പുച്ഛം തോന്നും പെണ്ണിന്റെ മനസ്സിൽ കയറി പറ്റാൻ പെടുന്നപ്പാട്‌ ,, പ്ലസ് റ്റു വരെ ഇത് തുടർന്നു പിന്നീട് ഞാൻ ഹോസ്റ്റലിലേക്ക് മാറി.. ലാസ്റ്റ് എക്സാം കഴിഞ്ഞു വീട്ടിൽ റിസൽറ്റിന് കാത്തിരുന്നപ്പോയ അറിഞ്ഞത് ഫസൽ മിസിരിയാനെ ബീവി ആക്കിയെന്ന് …. റൂട്ട് എപ്പോ മാറി എങ്ങനെ എന്നൊന്നും അറിയില്ല ,, ഫസൽക്കയുടെ അടുത്തുള്ള വീട്ടിലെ ഇത്ത എന്നോട് ഈയിടെ പറഞ്ഞു… മിസിരിനെ കെട്ടിയെങ്കിലും ഫസൽ ഇന്നെ മറകൂല ട്ടാ.. എന്നെ എന്തിനാ അയാൾ ഓർത്തിരിക്കുന്നത് ?.. അതിനായാൾക്ക് ഭാര്യ ഉണ്ടല്ലോ ,, അതിന് മിസിരി സമ്മതിക്കണ്ടേ ഒളെന്നും നിന്റെ പേരും പറഞ്ഞു ആ വീട്ടിൽ വഴക്കാ ….., അതിന് ഞാന് അയാളെ ഇഷ്ടപ്പെട്ടിട്ടില്ല എന്ന് അവൾക്ക് അറിയാലോ ഇത്താ പിന്നെ എന്തിനാ എന്റെ പേരും പറഞ്ഞിട്ട് ?. പെണ്ണല്ലെ മോളെ അവർക്ക് തൃപ്തിപെടാത്ത എന്തെങ്കിലും ഉണ്ടങ്കിൽ ഇങ്ങനെ എന്തെങ്കിലും എടുത്ത് കുത്തി നോവിച്ചു കൊണ്ടിരിക്കും…,, കഷ്ട്ടം എന്നല്ലാതെ എന്താ പറയ അടുത്തറിഞ്ഞ കൂട്ടുകാരി എന്നെ സംശയത്തോടെ നോക്കിയ ആദ്യ വ്യക്തി.. ഇപ്പൊ സമൂഹം ഏറ്റെടുത്തു ആ സംശയം പക്ഷെ അത് പലരെയും വെച്ചിട്ടാണ് എന്ന് മാത്രം…,, പടച്ചോൻ ആവശ്യത്തിൽ അധികം മൊഞ്ച് ഫസൽക്കാക്ക് കൊടുത്തിട്ടുണ്ട് ആ മൊഞ്ചിന്റെ പാതി മാറ്റി വെച്ച് നട്ടെല്ലിന് ബലം കൊടുത്തിരുന്നെങ്കിൽ സ്വന്തം ഭാര്യയുടെ ഈ സംശയരോഗം മാറ്റി ജീവിതം സന്തോഷത്തിൽ ആക്കാമായിരുന്നു …. ഇതിൽ എന്താ കോമഡി എന്നറിയോ കൂട്ടുക്കാരെ ,, ഞാൻ ഹോസ്റ്റലിൽ ഉണ്ടായപ്പോ ഇവർ രണ്ടും പേരും പ്രണയത്തിൽ ആയി ഒരു വർഷത്തെ പ്രണയത്തിന് ശേഷമാണ് നിക്കാഹ് എന്നിട്ടാണ് ഇങ്ങനെ !! ഞാൻ എവിടെയൊക്കെയോ എത്തി അല്ലെ പറഞ്ഞിട്ട് ,, അന്ന് ഞങ്ങൾ ഒരു ഫാമിലി ടൂർ പോയ കാര്യം പറഞ്ഞിരുന്നില്ലെ , വീട്ടിൽ തിരിച്ചെത്തിയത് ഞാൻ സങ്കടത്തോടെ ആയിരുന്നു .. ഇളയുമ്മയോട് ഞാൻ ചോദിച്ചു എന്തിനാ ഇളയുമ്മ ഈ പെട്ടെന്നുള്ള തിരിച്ചു വരവ് എന്ന് … ഇളയുമ്മ എന്റെ ചോദ്യങ്ങളിൽ നിന്നും ഒഴുഞ്ഞു മാറി. ഉത്തരം നൽകാതെ …..,,, വൈകതെ തന്നെ എനിക്ക് അതിന് ഉത്തരം കിട്ടി . ഞാൻ ജോലി ചെയ്യുന്ന വീടെത്തി ,,,

ഇനി വീട്ടിൽ എത്തിട്ട് ഒരു സന്തോഷ വാർത്ത ഉണ്ട് കൂട്ടുക്കാരെ എന്റെ ജോലി പോയി … കാരണം നിങ്ങൾക്ക് ഊഹിക്കാമല്ലോ , എനിക്ക് വിഷമമൊന്നും ഇല്ല ഈ ജോലി പോയതിന്റെ വിശദീകരണം കേട്ടപ്പോൾ ഇന്നലെ രാത്രി ഞാൻ അവരുടെ മോനോട് ആണത്രേ പറഞ്ഞത്, എന്റെ വീട്ടിന്ന് പിടിക്കുന്നത് നീ അവാതിരിക്കാൻ സൂക്ഷിച്ചോ എന്ന് ,, അതിന്റെ പിന്നാലെ ആ വീട്ടുക്കാർ ഉമ്മയും മരുമകളും മകളും ഒക്കെ മാറി മാറി എന്തൊക്കെയോ പറഞ്ഞു എന്നെ ,,, ക്ഷമ നശിച്ച ഞാൻ തിരിച്ചും പറഞ്ഞു .. ഇനി എന്നെ വേണ്ടാത്തത് പറയരുത് .. ഞാൻ തെറ്റ് ചെയ്യുന്നത് ആരെങ്കിലും ഇന്ന് വരെ കണ്ടിട്ടുണ്ടോ ? സംശയിക്കാനും ആരോപണം ഉന്നയിക്കാനും ആർക്കും സാധിക്കും …. എന്റെ വീട്ടിൽ വന്ന് വാതിൽ മുട്ടുന്നവരെ ഞാൻ കാണിച്ചു തരാമെന്ന് പറഞ്ഞപ്പോൾ അതറിയനോ കേൾക്കാനോ താൽപര്യമില്ല ആർക്കും .. കാരണം അവർക്കറിയാം ആരൊക്കെയാണ് എന്ന് ഞാൻ പറഞ്ഞാൽ പലർക്കും പരസ്പ്പരം മുഖത്തോട് മുഖം നോക്കാൻ പോലും പറ്റില്ലെന്ന് ,,. നിങ്ങൾക്ക് അറിയോ കൂട്ടുക്കാരെ ,, ഇവരുടെ ഒക്കെ മുഖത്തുള്ള പരിഹാസം എനിക്ക് ജീവിക്കാനുള്ള വാശി കൂട്ടിയതെ ഉള്ളു … നമ്മൾ ഒന്നുമല്ലന്ന് മറ്റുള്ളവർ അടിച്ചമർത്തുമ്പോൾ അന്തസായി തന്നെ ജീവിച്ചു കാണിച്ചു കൊടുക്കണം. ആർക്ക് മുന്നിലും ജയിക്കാൻ വേണ്ടിയല്ല, തൊറ്റിട്ടില്ല എന്ന് സ്വയം ആശ്വസിക്കാൻ വേണ്ടി ,,, അല്ലെങ്കിൽ മരണത്തെ ആഗ്രഹിക്കാത്ത നിമിഷങ്ങൾ ഉണ്ടാവില്ല ഓരോ ദിവസവും …. ബാപ്പയെ എന്തായാലും അറിയിക്കില്ല ജോലി പോയത് എന്തിനാ പാവത്തിന്റെ ഉള്ള മനസമാധാനം കൂടി ഇല്ലാതാക്കുന്നെ ,.. നമ്മൾ നേരത്തെ പറഞ്ഞു നിർത്തിയത് .. ടൂർ പോയി വന്നതിനെ കുറിച്ചല്ലെ .. ഇളയുമ്മയുടെ ഒഴുഞ്ഞു മാറ്റം ഇത്തയോട് പങ്കു വെക്കാൻ ഞാൻ ഇക്കാക്കയുടെ മുറിയിലേക്ക് നടന്നു… വാതിൽ മുട്ടും മുമ്പേ അതിനകത്തു നിന്ന് ഇക്കാക്കയുടെ ഗൗരവത്തോടെയുള്ള സംസാരം കേട്ടു , വാതിൽ മുട്ടി വിളിക്കാൻ പോയ ഞാൻ കൈ പിൻവലിച്ചു സമീറ ഇത് ഒരു സ്വർഗമാണ് അതറിഞ്ഞു നിനക്ക് ജീവിക്കാൻ പറ്റുമെന്ന് എനിക്ക് ഉറപ്പുണ്ടായിട്ടാ നിന്നെ സ്വന്തമാക്കാൻ ഞാൻ ആഗ്രഹിച്ചതും സ്വന്തമാക്കിയതും… ആ നീ ഇങ്ങനെ കാണിച്ചത് വളരെ മോശയി ഇളയുമ്മ അല്ല അത് ഉമ്മ തന്നെയാ നമുക്ക്..,,

അൻസിൽക്ക ഇങ്ങനെ ചൂടാവാൻ ഞാൻ അത്ര വലിയ തെറ്റൊന്നും ചെയ്തിട്ടില്ല …. ഇത്തയുടെ സ്വരം ശാന്തമായിരുന്നു .. ഇങ്ങനെ കേൾക്കുന്നത് ശരിയല്ല എന്ന് മനസ് പറഞ്ഞെങ്കിലും എനിക്കവിടെ നിന്നു മാറാൻ കഴിഞ്ഞില്ല ,, വിഷയം ഇളയുമ്മ ആയതു കൊണ്ട്… ഇക്കാക്കയുടെ സ്വരം വീണ്ടും ഉയർന്നു . തെറ്റാണ് സമീറ നീ ഇളയുമ്മനോട് ഇഷ്ടകേട് കാണിച്ചെ, ബാപ്പയോട് പോലും നീ മിണ്ടിയില്ല കൂടെ വന്നതിന് എത്ര മാത്രം വിഷമിച്ചു കാണും ആ പാവങ്ങൾ ….. ഞാൻ ഒന്നും ഇല്ലാത്തിടത്തുനിന്ന് വന്നതാണ് ആ എനിക്ക് അൻസിൽക്ക മാത്രമാണ് സ്വന്തമായി ആദ്യം കിട്ടിയത് ഇക്കയോടൊപ്പം കുറച്ചു ദിവസം നമ്മൾ മാത്രമായി ഒരു യാത്ര,, ഇക്ക അവരെയൊക്കെ അതിന് വിളിച്ചു അവർ വരുമെന്ന് കരുതിയില്ല ഞാൻ .. കല്യാണം കഴിഞ്ഞ ഭാര്യയും ഭർത്താവും ഉള്ള യാത്രയിൽ സംസ്‌ക്കാരമുള്ളവർ മാറി നിൽക്കും ഇത്…..,, ഇത്ത പറഞ്ഞു നിർത്തും മുമ്പ് ., ഇക്കാക്കയുടെ സ്വരം ഉയർന്നു സമീറ……… ആ വിളി കേട്ട് ഞാൻ പോലും ഞെട്ടി പോയി പിന്നൊന്നും കേട്ട് നിൽക്കാതെ ഞാൻ അവിടുന്ന് പറമ്പിലേക്ക് നടന്നു . ഇക്കാക്ക പറഞ്ഞത് ശരിയാണ് , ഇളയുമ്മയ്ക്കും ബാപ്പയ്ക്കും വിഷമം ഉണ്ടായിരുന്നു . അതുകൊണ്ടാണ് രാത്രിയിൽ അവർ അതിനെ കുറിച്ച് ബാൽക്കണിയിൽ നിന്ന് സംസാരിച്ചത് …… എന്നിട്ടും ബാപ്പയും ഇളയുമ്മയും സ്വയം കുറ്റപ്പെടുത്തിയതല്ലാതെ ഇത്തയെ കുറിച്ച് ഒന്നും പറഞ്ഞു കേട്ടില്ല ഞാൻ ….,, മോളെന്താ ഇവിടെ എന്നുള്ള ആമീനത്തയുടെ ചോദ്യം എന്നെ ചിന്തകളിൽ നിന്നുണർത്തി … ആമീനത്ത എവിടെ പോവാ എന്റെ മറു ചോദ്യം അതായിരുന്നു .. കാസിംക്കാക്ക് ചോറ് കൊണ്ട് പോവുന്നു മോളെ … ഞാനും വന്നോട്ടെ ,, അല്ലാഹ് പോരേല് മോളെ തിരയൂലെ ,, ആമീനത്ത ചോദിച്ചു ഞാൻ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു .. ആമീനത്ത നടന്നോ ഞാൻ ചോദിച്ചിട്ട് വരാം… ആമീനത്ത തലയനക്കി കയ്യിലുള്ള സഞ്ചിയും തൂക്കി നടക്കാൻ തുടങ്ങി . എഴുപത് എഴുപ്പത്തഞ്ചു വയസുണ്ട് ആമീനത്താക്ക് .. വയലിൽ ജോലി ചെയ്യുന്ന കാസിംക്ക ഇതിലും പ്രായം ചെന്നിട്ടാണ് അവർക്കൊരു മകൾ ഉണ്ട് കറുത്തിട്ടാണെങ്കിലും നല്ല മൊഞ്ചുള്ള മുഖമാണ് … മ്മാ…. എന്താ മോളെ നിനക്കു വിശപ്പൊന്നും ഇല്ലെ ?. കൈ കയുകിട്ട് വാ … മ്മാ ചോർ തരലോ . എനിക്ക് ഇപ്പൊ വേണ്ടുമ്മാ.. ഞാൻ അമീനത്തന്റെ കൂടെ വയലിൽ പോയിക്കോട്ടെ . ഈ നട്ടുച്ച വെയിലിനോ വേണ്ട . നീ വന്ന് ചോറ് തിന്ന്

എന്റെ മുഖം സെക്കന്റുകൾ കൊണ്ട് വാടി എന്ന് പറയേണ്ടതില്ലല്ലോ ,, അത് ശ്രദ്ധിച്ച ഇളയുമ്മ പറഞ്ഞു പത്താം ക്ലാസ് കഴിഞ്ഞു എന്നിട്ടും പഴയ കുട്ടി സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല. മ്മ്മ് പോയിക്കോ തണൽ ഉള്ള ഭാഗത്തൂടെ നടക്കണേ .. അപ്പോഴേക്കും ഞാൻ അടുക്കളയിൽ നിന്ന് ഓടി മുറ്റത്തേക്ക് എത്തിയിരുന്നു.. വയലിൽ ആമീനത്തയോട് ചേർന്ന് നടക്കുമ്പോൾ ആമീനത്തയെ ഞാൻ തണൽ ഉള്ള ഭാഗത്തൂടെ നടത്തി …. കാസിംക്ക കാത്തിരിക്കുക ആയിരുന്നു ബീവിയെ … വയൽ പകുതി കോടാലി കൊണ്ട് ഉഴുത് വെച്ചിരിക്കുകയാണ് ബാക്കി ഉള്ളവർ ഭക്ഷണം കഴിക്കാൻ പോയിരുന്നു….. ആമീനത്താക്ക് ഉള്ള ഭക്ഷണവും ആ സഞ്ചിയിൽ ഉണ്ടായിരുന്നു … എന്നോട് ചോദിച്ചപ്പോൾ ഞാൻ കഴിച്ചെന്ന് കള്ളം പറഞ്ഞു .. എന്നിട്ടും ആമീനത്താക്ക് ഒരു വിഷമം എന്നെ ഒറ്റക്ക് നിർത്തി ഭക്ഷണം കഴിക്കാൻ .. ഞാൻ പറഞ്ഞു എനിക്കൊരു ഉരുള തരാൻ സത്യത്തിൽ എനിക്ക് മനസിൽ ഇത്തിരി കൊതി ഉണ്ടായിരുന്നു .. വാഴയിലയിൽ പൊതിഞ്ഞ ചോറിന്റെ ഗന്ധവും പഴുത്ത മാമ്പഴം വറ്റൽ മുളകിട്ട് ഞെരടിയ കൂട്ടും .. വീട്ടിൽ എന്നും മൂന്നാല് കൂട്ടം കറികൾ ഉണ്ടാവും ഇങ്ങനെ തൊട്ട് കൂട്ട് കറികൾ ഒന്നും ഉണ്ടാവാറില്ല.. എനിക്കാണെങ്കിൽ ആമിനത്താന്റെ പോലുള്ള വീട് അവരുടെ ഭക്ഷണം ഒക്കെ ഭയങ്കര ഇഷ്ട്ടമായിരുന്നു… ബാപ്പ നാട്ടിലെ പ്രമാണി ആയത് കൊണ്ട് അവിടൊന്നും പോവാൻ അനുവാദമില്ല ,,, ഞാൻ കുറെ നിർബന്ധിച്ചപ്പോൾ ആമീനത്ത ഭയത്തോടെയും സ്നേഹത്തോടെയും ഒരു ഉരുള വായിൽ വെച്ചു തന്നു… എരിവും പുളിയും ഉള്ള ആ രുചി ഇന്നും ഉണ്ട് നാവിൽ . വീട്ടിൽ ഓരോ ദിവസവും ഇളയുമ്മയും ഇത്തയും മാനസികമായി അകന്നു കൊണ്ടിരുന്നു …,, എന്നെ മത്സരിച്ചു സ്നേഹിച്ചതിന്റെ കാരണം അവർക്കിടയിലെ പിണക്കങ്ങൾ ആയിരുന്നു .. ഇളയുമ്മ പക്ഷെ പഴയ പോലെ ആയിരുന്നു …, ഇത്താക്ക് ഇളയുമ്മയെ ഇഷ്ട്ടമില്ല എന്ന തിരിച്ചറിവ് എന്നെ ഒരുപാട് വേദനിപ്പിച്ചു .., എന്നാൽ അവിടെ നടക്കുന്നത് എന്താന്ന് അടുത്തറിയാൻ എന്നെ ആരും അനുവദിച്ചില്ല ,, ഇളയുമ്മയിൽ നിന്ന് ഇത്താന്റെ അകലം കൂടാതിരിക്കാൻ ഇക്കാക്ക ഇത്താക്ക് ഒരു ജോലി വാങ്ങി കൊടുത്തു ,,, എല്ലാ പ്രശ്നങ്ങളും കൂടുകയായിരുന്നു നിശബ്ദമായി ഒരു പൊട്ടിതെറിയിലേക്ക് ,, സംസാരിക്കാനോ എഴുതുവനോ കഴിയുമായിരുന്നെങ്കിൽ എന്നെക്കാൾ കൂടുതൽ വിശദമായി ബാപ്പ പറയുമായിരുന്നു …. കൈ വിട്ടു പോയ ആ നാളുകളെ കുറിച്ച് ഇത്ത ജോലിയിൽ കയറിയപ്പോ അതിനൊത്തായി മാറ്റങ്ങൾ വസ്ത്രധാരണം ഭക്ഷണം എല്ലാം ഹൈ ലെവൽ ഒന്നുമില്ലത്ത ജീവിതത്തിൽ നിന്ന് വന്ന ഇത്ത

പണത്തിന്റെയും പുതിയ ജീവിത രീതികളെയും അമിതമായി സ്നേഹിച്ചും മോഹിച്ചും ബന്ധങ്ങളെ ബഹുമാനിക്കാൻ മറന്നു … രണ്ടാനുമ്മയ്ക്ക് എന്റെയും ഇക്കാക്കന്റെയും ജീവിതത്തിൽ ഒരു അധികാരവും ഉണ്ടാവാൻ പാടില്ല അതായിരുന്നു ഇത്താക്ക് ഇളയുമ്മനോട് ഉള്ള വിരസത ,, ഇത്തയെ കുറിച്ചുള്ള പ്രതീക്ഷ പോലെ നടക്കാത്തത് കൊണ്ടാവാം എന്റെ ഇക്കാക്കയുടെ പഴയ ഉത്സാഹം എല്ലാം പോയി ,, എന്നാലും എന്റെ പൊന്നിക്ക എന്നെ കാണുമ്പോൾ മിണ്ടാനും കൊഞ്ചി പറയാനും വരും….., ഉമ്മ ഇല്ലാത്ത എന്റെ കുഞ്ഞുകാലം ബാപ്പയും ഇക്കാക്കയും നിലത്തു വെക്കാതെ കൊണ്ട് നടന്നതാണ് ..,, അങ്ങനുള്ള ഞാൻ ഒന്നിന്റെ പേരിലും വേദനിക്കരുത് അതായിരുന്നു ബാപ്പാന്റെയും ഇക്കാക്കാന്റെയും നിർബന്ധം … എന്നാലും എന്നെ ഇഷ്ടമായിരുന്നു ഇത്താക്ക് എനിക്കും…., വർഷം രണ്ട് കഴിഞ്ഞപ്പോൾ ബാപ്പ എന്നെ ഹോസ്റ്റലിൽ ആക്കി ., പി അവിടെ മുതൽ ഞാൻ എന്ന നാട്ടിൻപുറത്തുക്കാരി മാറുക ആയിരുന്നു . അവിടെ ഞാൻ രണ്ടും കല്പിച്ചു ജീവിച്ച ഒരു സംഭവം ഉണ്ടായിരുന്നു , ഒരു ജന്മം ആണെങ്കിലും ചെയ്ത് തീർക്കാൻ ആവാത്ത ഒരയുഷ്കാല കടമകൾ ആണ് നമ്മുടെ ജീവിതം… ബോറടിക്കുന്നുണ്ടോ കൂട്ടുക്കാരെ എന്റെ ജീവിതം കേട്ടിട്ട് … എല്ലാ ജീവിതങ്ങളും നമ്മൾ ആഗ്രഹിക്കും പോലെ ഉണ്ടാവില്ലല്ലോ ,, വേദനിപ്പിച്ചും പ്രതീക്ഷിക്കാത്ത ടിവ്സ്റ്റ്‌ തന്നും കണ്ണീരും പുഞ്ചിരിയും ഒക്കെ ചേർത്തൊരു ചേരുവയാണ് ഓരോ ജീവിതം ,,, പോസ്റ്റിവ് മാത്രം ആഗ്രഹിക്കുന്ന മനസ്സിലും ഉണ്ട് ആരോടും പറയാത്ത ഒരു സുഖമുള്ള നോവ് …., ബാപ്പ ഫീസ് അടക്കാത്ത കാരണം എന്താന്ന് അറിയാത്ത ഞാൻ അപ്രതീക്ഷ ലീവിന് നാട്ടിലേക്ക് പോയി….. സ്വർഗം പോലുള്ള എന്റെ വീട് കാണുന്നതെ എനിക്ക് ആനന്ദമാണ് . വീട്ടിൽ കയറിയ ഞാൻ വല്ലാതെ ആയി പോയി .., അവിടെ അപ്പോൾ ഒരു സഭ നടക്കുകയാണ് ബാപ്പ തലയും താഴ്ത്തി ഇരിക്കുന്നു ചുറ്റും രണ്ട് മൂന്ന് പുരുഷൻമാരും അതിൽ രണ്ട് പേരെ ഞാൻ പെട്ടെന്ന് തിരിച്ചറിഞ്ഞു ഇളയുമ്മയുടെ വല്ലിക്കമ്മാരാണ് മറ്റ് രണ്ട് പേരെ അറിയില്ല …., ഞാൻ അകത്തേക്ക് കയറി . എന്നെ കണ്ടപ്പോ ബാപ്പയുടെ തല ഒന്നും കൂടെ താണപോലെ തോന്നി എനിക്ക് , എന്താണെന്ന് ചോദിക്കാനും അടുത്തിരിക്കാനും എനിക്ക് ആഗ്രഹം ഉണ്ടായി പക്ഷെ അന്യപുരുഷൻമ്മാർ ഉള്ള സ്ഥിതിക്ക് ഞാൻ . എന്റെ മുറിയിലേക്ക് നടന്നു ബാപ്പയുടെ ആ ഇരുത്തം എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി കൊണ്ടിരുന്നു ,, അടുക്കളയിലും മറ്റെല്ലയിടത്തും ഇളയുമ്മയെ നോക്കിയെങ്കിലും കണ്ടില്ല എന്റെ ഹൃദയമിടിപ്പ് കൂടി .. ബാപ്പ ഇല്ലാതെ ഇളയുമ്മ എവിടേക്കും പോവാറില്ല സ്വന്തം വീട്ടിലേക്ക് പോലും ..

ഹാളിന്റെ പിന്നിൽ വന്ന് നിന്നപ്പോൾ അവരുടെ സംസാരം എനിക്ക് കേൾക്കാം ., ഞങ്ങളെ തീരുമാനത്തിൽ ഇനി ഒരു മാറ്റം ഇല്ല , ഞങ്ങളെ പെങ്ങളെ ഇവിടുത്തേക്ക് തന്നത് സ്വത്തും പണവും കണ്ടിട്ടല്ല ,, . തറവാടിത്തം കണ്ടിട്ടാണ് എന്നിട്ടിപ്പൊ ഒരു പെണ്ണ് കേറി വരുമ്പോയേക്കും എന്ത് പറ്റി ഇവിടുള്ള ആണുങ്ങൾക്ക് നാവ് ഇറങ്ങി പോയോ ….. ഇളയുമ്മയുടെ ഇക്കയാണ് ഇത്രയും ചൂടായത് .. പടച്ചോനെ എന്താ ഞാനി കേൾക്കുന്നത് എല്ലാം . എന്താ അതിന് മാത്രം ഇവിടെ ഉണ്ടായത് എനിക്ക് ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല … വീണ്ടുമുള്ള അവരുടെ സംസാരത്തിൽ നിന്നും ചില കാര്യങ്ങൾ മനസ്സിലായി ,, ഈ വീട്ടിൽ ജോലിക്കാരി ആയി ഒതുങ്ങി കൂടാൻ. അവരുടെ പെങ്ങളെ അവർ അയക്കില്ല…, അതായത് എന്റെ ഇളയുമ്മയെ .. ഇനിയുള്ള കാലം അവരുടെ പെങ്ങളെ അവർ നോക്കിക്കോളാം എന്ന് ,,, ബാപ്പ മറുപടി ഒന്നും പറഞ്ഞില്ല മൗനം തന്നെ അവർ പോവും വരെ .. ഞാൻ ബാപ്പയുടെ അടുത്ത് പോയി ഇരുന്നു ഒരായിരം ചോദ്യങ്ങൾ മനസ്സിൽ ഉണ്ടായെങ്കിലും എനിക്ക് ഒന്നും ചോദിക്കാൻ ആയില്ല ,,, ചില നേരം നമ്മൾ അങ്ങനെയാണ് ആവശ്യമുള്ള ഇടങ്ങളിൽ വാക്കുകൾ ഒത്തിരി ഉണ്ടങ്കിലും ഒന്നും മിണ്ടാൻ വയ്യാത്ത അവസ്ഥ …, കുറച്ചു നേരത്തെ ഞങ്ങൾക്കിടയിലെ മൗനത്തിന് വിരാമം ഇട്ട് ബാപ്പ പറഞ്ഞു സമീറ ഈ വീട്ടിൽ മരുമകളായി വരണം എന്നുള്ളത് അൻസിലിനെക്കാളും നിർബന്ധം സഫിയാക്ക് ആയിരുന്നു … ആരാരും ഇല്ലാത്ത സമീറ നമ്മളെ പൊന്നു പോലെ നോക്കും ഇക്ക എന്ന് പറഞ്ഞിട്ട് … കൂടെ അൻസിലിന്റെ വാക്കുകളും ,, സമീറയെ മകളായി കണ്ടിട്ടാണ് ഇങ്ങോട്ട് കൊണ്ട് വന്നത് ഞാൻ നമ്മൾ ചിന്തിക്കുന്നതിനും അപ്പുറമാണ് മനസ്സും അതിനുള്ളിലെ മോഹങ്ങളും അതാണ് സമീറയിലും നമുക്ക് പറ്റിയത് … ഇളയുമ്മയെ ഭാര്യ ഭരിക്കുന്നത് തടഞ്ഞിട്ടും അതിൽ തോറ്റ് പോയത് കൊണ്ട് ജീവിതത്തെ നേരിടാൻ ഉള്ള കരുത്ത്‌ ഇല്ലാതെ ഇതൊക്കെ അവൻ കാരണമാണെന്ന് ഓർത്തു ഞങ്ങളെ മുഖത്തു നോക്കാൻ പറ്റാതെ എന്റെ മോൻ ഒളിച്ചോടി ദുബായിലേക്ക് …… ബാപ്പയ്ക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് മോളെ അല്ലാഹുവിന്റെ അനുഗ്രഹം മാത്രമാണ് ബാപ്പ ഈ നിക്കാഹ് കൊണ്ട് ആഗ്രഹിച്ചത് ….

സഫിയാനെ ഭരിക്കുന്ന സമീറയെ ബാപ്പാക്ക് പറയുന്നതിന് ഒരു പരിതി ഉണ്ട്.. സ്വന്തം വീട്ടിൽ കൊണ്ടാക്കി സമീറയെ ഒന്ന് നിലക്ക് നിർത്താം എന്ന് വെച്ചാൽ അതും ഇല്ല …. മോള് പറയ് ബാപ്പ ആരെയ ഇവിടുന്ന് മാറ്റി നിർത്തി ജീവിതം പഠിപ്പിക്കേണ്ടത് ,, ദുബായിൽ പോവുന്ന തലേന്ന് എന്റെ മോൻ കുറെ മാപ്പ് പറഞ്ഞു കരഞ്ഞു … ബാപ്പ തൊണ്ട ഇടറിയപ്പോ സംസാരം നിർത്തി. ഇതെല്ലം കേട്ട് മരവിച്ചു ഇരുന്നു ഞാൻ സംഭവം ഇത്ര രൂക്ഷമാണെന്ന് അറിഞ്ഞില്ല…. ഇത്ത….. ഞാൻ ചോദിച്ചു തീരും മുമ്പ് ബാപ്പ പറഞ്ഞു മോള് ഇവിടെ ഇരിക്ക് ബാപ്പ കടയിൽ പോയി എന്തെങ്കിലും കഴിക്കാൻ വാങ്ങി വരാം.. എന്റെ ഉള്ളിൽ നിന്ന് എന്തോ കൊളുത്തി വലിച്ച പോലെ തോന്നി.. ഇവിടെ വെപ്പും കുടിയും ഒന്നും ഇല്ലെ ,, ബാപ്പ ഒന്നും കഴിച്ചിട്ടില്ലേ ഇത് വരെ ?.. ഒന്നും മിണ്ടാതെ ബാപ്പ കടയിലേക്ക് പോയി . എന്റെ ആ സമയത്തുള്ള മാനസിക അവസ്ഥ പറഞ്ഞറിയിക്കാൻ വയ്യ കൂട്ടുക്കാരെ …. അടുക്കളയിൽ പത്രങ്ങളും ചെമ്പുകളും എല്ലാം കാലിയാണ് . അടുത്തൊന്നും ആ അടുക്കളയിൽ ഒന്നും വെച്ചുണ്ടാക്കിയ പോലെ ഇല്ലായിരുന്നു.. ഞാൻ ലാൺ ഫോണിൽ നിന്നും ഇളയുമ്മയുടെ വീട്ടിലേക്ക് വിളിച്ചു …. ഇളയുമ്മയുടെ നത്തൂൻ ആണ് ഫോൺ എടുത്തത് .. ഞാൻ ആണെന്ന് പറഞ്ഞപ്പോൾ ഫോൺ കട്ടാക്കി .. എനിക്ക് കണ്ണൊക്കെ നിറഞ്ഞു ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നോട് ഈ പിണക്കം ,, അപ്പോയേക്കും ബാപ്പ ഒരു പയ്‌സലും വാങ്ങി വന്നു അതൊരാൾക്കുള്ള ഭക്ഷണമേ ഉണ്ടായുള്ളൂ … നിർബന്ധിച്ചു ബാപ്പയെ കൊണ്ട് എന്റെ കൂടെ ഭക്ഷണം കഴിപ്പിച്ചു … എന്റെ കണ്ണ് വല്ലാതെ നിറഞ്ഞൊഴുകി വീട്ടിൽ വരുമ്പോ ഇളയുമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം പിന്നെ ആ മടിയിൽ തല ചായ്ച്ചു കൊണ്ട് വർഡാന്റെ വയക്കും കൂട്ടുക്കാരെ വിശേഷങ്ങളും പങ്കു വെക്കണം… ഫീസ് രണ്ടു മാസമായി ബാപ്പ അടച്ചിട്ടില്ല എന്ന് കൊഞ്ചി പറയണം അത് കേൾക്കുമ്പോൾ ,, അല്ലാഹ്…. ഉമ്മി അറിഞ്ഞില്ല ബാപ്പയോട് പറയാം എന്ന് പറഞ്ഞെന്റെ നെറ്റിയിൽ ക്ഷമപോലെ മുത്തം വെക്കും ഇതൊക്കെ ആയിരുന്നു ഇങ്ങോട്ട് വരുമ്പോയുള്ള എന്റെ പ്രതീക്ഷ ,,,, ഇല്ല എല്ലാം നഷ്ടമായിരിക്കുന്നു ബാപ്പ കാണാതെ ഞാൻ കണ്ണ് തുടച്ചു .. ആ നേരം ബാപ്പയുടെ കണ്ണുകൾ നിറഞ്ഞു നിന്നത് ഞാൻ കണ്ടു.. ഞാനും ബാപ്പയും എന്ത് പറയണം എങ്ങനെ അശ്വസിപ്പിക്കണം എന്നറിയാതെ രാത്രി മുഴുവൻ സോഫയിൽ കഴിച്ചു കൂട്ടി .. ബാപ്പയുടെ ഓരോ ഹൃദയമിടിപ്പും ഇളയുമ്മയാണ് തിരിച്ചും അതങ്ങനെയാണ് …

ഇളയുമ്മയുടെ ആദ്യ വിവാഹം വലിയൊരു പണക്കാരനുമായിട്ടായിരുന്നു തികഞ്ഞ മദ്യപാനിയായ അയാൾ നന്നായി ഉപദ്രവിക്കും ഇളയുമ്മയെ .. അയാളെ സ്നേഹിച്ചും സഹിച്ചും കഴിഞ്ഞ ഇളയുമ്മയുടെ ജീവിതം മനസ്സിലാക്കിയ ഇളയുമ്മയുടെ ഇക്കമ്മാർ ആ ബന്ധം മൊഴി ചൊല്ലി അവസാനിപ്പിച്ചു … വളർന്നു വരുന്ന എനിക്ക് ബാപ്പയുടെയും ഇക്കാക്കന്റെയും പരിപാലനം അല്ല ഒരുമ്മയുടെ അവിശ്യമാണ് വരുന്നത് എന്ന് എല്ലാരും നിർബന്ധിച്ചിട്ടാണ് ഇളയുമ്മയെ ബാപ്പ നിക്കാഹ് ചെയ്തത്… ബാപ്പയോടും ഇക്കാക്കയോടും പങ്കു വെക്കാൻ പറ്റാത്ത പല പുതിയ കാര്യങ്ങളും എന്റെ വളർച്ചക്കിടയിൽ ഉണ്ടായി… എല്ലാം ഇളയുമ്മയോട് പറഞ്ഞു . ഉമ്മ തന്നെയാണെന്ന് സ്വയം മനസ്സിലാക്കിയ നാളുകൾ .. ബാപ്പയെ വിട്ട് ഇളയുമ്മ ഒരിക്കലും മരുമകളെ പരാതി പറഞ്ഞിട്ട് ഇറങ്ങി പോവില്ല എന്നിട്ടും എന്തെ ഇങ്ങനെ സംഭവിച്ചത് ?….., ഇത്ത ആ രാത്രിയിൽ വന്നില്ല . ഞാൻ ചോദിച്ചുമില്ല ബാപ്പയോട് … പിറ്റേന്ന് രാവിലെ ഞാൻ ആമിത്തയെ കണ്ടു .. ആമീത്ത വല്ലാതെ വയസ്സായ പോലെ .. ഞാൻ ആമീത്തയുടെ അരികിൽ പോയി സുഖവിവരം ചോദിച്ചു … ആമീത്ത അതിന് മറുപടി ആയി ഒന്ന് പുഞ്ചിരിച്ചു അപ്പോയേക്കും ആ തളർന്ന മിഴികൾ നനഞ്ഞിരുന്നു… എന്റെ ഉള്ളിലെ അഗ്നിപർവതം മറച്ചു കൊണ്ട് ഞാൻ അവരെ കൈ പിടിച്ചിട്ട് അടുക്കള ഭാഗത്തെ സിറ്റൗട്ടിൽ ഇരുത്തി… ആമീത്ത എന്തിനാ കണ്ണ് നിറഞ്ഞത് ?.. ഞാൻ ചോദിച്ചു .. രാജകുമാരിയെ പോലെ കഴിയേണ്ട മോളെ …..അവസ്ഥ ഓർത്തപ്പോ ….ആമീത്തക്ക് സഹിക്കുന്നില്ല മോളെ …,, എല്ലാം ശരിയാവും ആമിത്താ.. ഇളയുമ്മാക്ക് ഞങ്ങളെ വിട്ട് അങ്ങനെ മാറി നില്ക്കാൻ പറ്റില്ല…. ഇല്ലങ്കിൽ ഞാൻ പോയി കൂട്ടി കൊണ്ട് വരും…. ആമീത്ത അത് കേട്ടതും വല്ലാതെ കരഞ്ഞു ശബ്ദം പുറത്തു വരാതിരിക്കാൻ തട്ടം കൊണ്ട് സ്വന്തമായി വാ പൊത്തിപ്പിടിച്ചു……. ആമീത്ത പറഞ്ഞ പലതും എനിക്ക് വെക്തമായില്ല കരഞ്ഞു കൊണ്ട് ആയതിനാൽ പിന്നീട് എല്ലാം വ്യക്തമാക്കി തന്നു ആമീത്ത എന്റെ ശരീരത്തിലേക്ക് ഒരു തണുപ്പ് ഇഴഞ്ഞു കയറുന്നത് ഞാൻ അറിഞ്ഞു..

Comments:

No comments!

Please sign up or log in to post a comment!