മഴത്തുള്ളിക്കിലുക്കം

Mazhathulli Kilukkam bY JO

ഇതൊരു പരീക്ഷണമാണ്…ചെറുകഥാ രംഗത്തേക്കുള്ള എന്റെ ആദ്യ ചുവടുവെയ്പ്. ഏവരുടെയും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു….

കടപ്പാട്: തികച്ചും യാദൃശ്ചികമായിട്ടാണെങ്കിലും ഈ കഥക്കൊരു തുടക്കം വച്ചുതന്നെ നമ്മുടെ പ്രിയപ്പെട്ട ഷജ്നാദേവിയോടുള്ള ഹൃദയം നിറഞ്ഞ നന്ദി ഏറ്റവും സ്നേഹപൂർവ്വം അറിയിക്കുന്നു. ഈ ആശയം മനസിൽ കയറിയിറങ്ങി തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും അതെങ്ങനെ വേണമെന്ന് ഒരു സൂചന തന്നത് ആ ഒരു കമന്റാണ്….ഒരായിരം നന്ദി….

അവളൊരു ദേവതയായിരുന്നു എന്ന് മനസ്സിലാക്കാൻ വർഷങ്ങൾ വേണ്ടിവന്നു. ആ സർക്കാർ സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ പ്രീഡിഗ്രി വരെ ഒന്നിച്ചു പഠിച്ചിട്ടും തനിക്കെവിടെയാണ് പിഴച്ചത്???? ഡ്രൈവിങ്ങിനിടയിലും ഞാൻ മനസിൽ കണക്കുകൾ കൂട്ടിക്കിഴിച്ചുകൊണ്ടിരുന്നു….

ഒന്ന് മുതലേ അവൾക്കു എന്നോടൊരു ഇഷ്ടം ഉണ്ടായിരുന്നുവോ???? ഇല്ലന്ന് എത്ര തവണ പറഞ്ഞാലും മനസ്സ് കൂട്ടാക്കുന്നില്ല എന്നുതന്നെ പറയാം. അല്ല അതാണ് സത്യം. അവൾക്കെന്നും എന്നോട് കൂട്ടുകൂടാനായിരുന്നു ഇഷ്ടം. എന്നോട് മത്സരിക്കാൻ…എന്നോട് ഇണങ്ങാൻ…. പിണങ്ങാൻ….

അഞ്ചാം ക്ലാസ് മുതലാണ് എന്നും ചന്ദനക്കുറിയുമായി വരുന്ന ആ പെണ്ണിനെ താൻ അത്ര കാര്യമായി ശ്രെദ്ധിച്ചു തുടങ്ങിയത്. ക്ലാസ്സിലെ മത്സരത്തിൽ എന്നും അവളും ഞാനും ഒന്നാം സ്ഥാനത്തിനായി മത്സരിച്ചിരുന്നു. ഇംഗ്ലീഷ് എന്നുമൊരു കീറാമുട്ടിയായിരുന്ന എനിക്ക് അതൊരു മാജിക്കായി മനസ്സിലേക്ക് ഓതിയെത്തിച്ചത് അവളായിരുന്നു. അനുപമാ എന്ന് വിളിച്ചാലല്ലാതെ വിളി കേൾക്കാത്ത ഇരട്ടപ്പെരുകളോട് ഇത്ര ദേഷ്യമുള്ള അവൾ “എടീ” എന്ന എന്റെ വിളിയോട് മാത്രം എന്തിനായിരുന്നുകമ്പികുട്ടന്‍.നെറ്റ് റെസ്പോണ്ട് ചെയ്തിരുന്നത്???? ക്ലാസ്സിലെ ഫസ്റ്റ് ആണെങ്കിലും അവൾക്കെന്നും ഞാൻ പഠിച്ചോ എന്നു മാത്രമാണ് അറിയേണ്ടിയിരുന്നത്. അവളുടെ ആ ഒറ്റ നിർബന്ധം ഒന്നുകൊണ്ടായിരിക്കണം അവളോട് ഞാൻ മത്സരിച്ചു തുടങ്ങിയത്. അന്നുവരെ ശരാശരികാരൻ മാത്രമായിരുന്ന ഞാൻ ക്ലാസിൽ പലപ്പോഴും അവൾക്കൊരു എതിരാളിയായി. ഒന്നാം സ്ഥാനത്തിനായി ഞങ്ങൾ പരസ്പരം കടിപിടി കൂടി. എനിക്കത് വാശിയായിരുന്നെങ്കിൽ അവൾക്ക് അതൊരു ആഹ്ലാദമായിരുന്നു.

ഒരാൾക്കു പോലും തുറക്കാൻ അനുവാദമില്ലാത്ത അവളുടെ ആ ബാഗും അഞ്ചോ ആറോ മഷിപ്പെനകൾ അടങ്ങിയ ആ മിക്കി മൗസിന്റെ പടമുള്ള ഇളം പിങ്ക് നിറമുള്ള ബോക്സും എനിക്കെന്നും എന്റെ അവകാശം ആയിരുന്നു. അവളുടെ വാട്ടർ ബോട്ടിലിൽ നിന്നും അവളുടെ സമ്മതം കൂടാതെ വെള്ളം കുടിക്കാനുള്ള അവകാശവും എനിക്ക് മാത്രം സ്വന്തം.

!!! ഞങ്ങളുടെ പരീക്ഷകൾ അവൾക്കെന്നെയും എനിക്കവളെയും മബസ്സിലാക്കാനുള്ള വഴികൾ ആയിരുന്നു. ഞാൻ ജയിക്കുമ്പോൾ ഞാൻ അഹങ്കരിച്ചു. അവൾ ജയിച്ചാൽ അവളെന്നോട് കൂടെ ദുഖിച്ചു. ഇതൊന്നുമറിയാതെ ഞാൻ ജയിക്കുമ്പോൾ ബോയ്സും അവൾ ജയിക്കുമ്പോൾ പെണ്കുട്ടികളും തുള്ളിച്ചാടി.

സ്കൂളിലെ ക്വിസ് മത്സരങ്ങളിൽ എനിക്കുവേണ്ടി പലപ്പോഴും അവൾ മനപ്പൂർവ്വം പരാജയപ്പെട്ടിരുന്നു എന്നത് ഒരു ഏഴാം ക്ലാസ്സുകാരൻ അന്ന് അതിശയത്തോടെ മാത്രം കണ്ടു. എന്നെ കാണുമ്പോൾ മാത്രം അവളുടെ കണ്ണിൽ ഉറഞ്ഞുകൂടുന്ന ആ തിളക്കം പ്രണയമായിരുന്നോ????അറിയില്ല.

അന്നൊരു ക്വിസ് മത്സരത്തിനിടെ ഞങ്ങൾ ഒരുമിച്ചിരുന്നു പഠിച്ച ഉത്തരങ്ങളിൽ ഒന്ന് ഞാൻ തെറ്റിച്ച് അവൾക്ക് പിന്നിൽ ഞാൻ രണ്ടാമത് ആകുകയും മറ്റൊരുവൻ അവൾക്കൊപ്പമെത്തി അവൾ അവനോടൊപ്പം സബ് ജില്ലാ മത്സരത്തിന് പോകുമെന്ന് അദ്ധ്യാപകർ തീരുമാനിക്കുകയുംകമ്പികുട്ടന്‍.നെറ്റ് ചെയ്തപ്പോൾ അന്നവൾ അത്രയധികം കോപകുലയായത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ ഇത്ര വർഷങ്ങൾ വേണ്ടിവന്നു. നീയെന്നെ മറ്റൊരുത്തന്റെ കൂടെ പറഞ്ഞു വിടുമോ എന്ന ചോദ്യമായിരുന്നോ ആ ദേഷ്യത്തിൽ ഒളിച്ചിരുന്നത്??? നിനക്കാ ഉത്തരം അറിയമായിരുന്നല്ലോ പിന്നെന്തിന് അഭിജിത്തിനെ ജയിപ്പിച്ചു എന്ന ആ കണ്ണീരിൽ കുതിർന്ന ചോദ്യത്തിന് അന്നെനിക്ക് ഉത്തരമില്ലായിരുന്നു.

അവൾക്കെന്നെ അറിയാമായിരുന്നു. എന്റെ കണ്ണൊന്നു കലങ്ങിയാൽ അല്ല മനസ്സിലൊരു കരട് വീണാൽ പോലും അവളത് അറിഞ്ഞിരുന്നു. പക്ഷേ അത് മനസ്സിലാക്കാൻ എത്ര ഋതുക്കൾ ഞാൻ പാഴാക്കിയെന്നത് ഒന്നുകിൽ വിധിയുടെ കളിയാവാം…അല്ലെങ്കിൽ ദൈവത്തിന്റെ തീരുമാനമാകാം…..

ഹൈസ്‌ക്കൂൾ ജീവിതത്തിലേക്ക് കടന്നപ്പോൾ ആ ബന്ധം താൻ മനപ്പൂർവ്വം ഒഴിവാക്കുകയായിരുന്നോ????അവളോടെനിക്ക് പ്രണയമായിരുന്നോ???? അറിയില്ല…പക്ഷേ എന്നോടല്ലാതെ മറ്റൊരു ആണിനോടവൾ മിണ്ടുമ്പോൾ എന്റെ ഹൃദയത്തിൽ നിന്ന് രക്തമൊഴുകുന്നത് എനിക്ക് അറിയാമായിരുന്നു.

എങ്കിലും പറയാൻ അന്നത്തെ പ്രായവും അറിവും പര്യാപ്തമായിരുന്നില്ല. പ്രണയം അന്ന് ടീച്ചർക്ക് അടി തരാനും കുട്ടികൾക്ക് കളിയാക്കാനുമുള്ള വെറും പേരായിരുന്നു. ജോക്ക് അനുവിനോട് ലൈൻ ആണ് എന്ന കുട്ടികൾ ചാർത്തിത്തരുന്ന ദുഷ്പേരാണോ എന്നെ തടഞ്ഞത്???? അല്ല….ക്രിസ്ത്യാനി ചെക്കന് ഹിന്ദുപെണ്ണു എന്നത് മനസ്സിനെ കുഴക്കിയില്ലാ എങ്കിലും വിരൂപന് അപ്സരസ് ചേരില്ല എന്ന ബോധ്യം മനസ്സിൽ എന്നുമൊരു നീറ്റലായിരുന്നു. ഞാനെന്ന കുള്ളനു അവളെക്കാൾ പൊക്കമില്ലന്ന വെറും അപകർഷതാ ബോധം….
.

അപകർഷതാ ബോധം മനസ്സിനെ മദിച്ചു തുടങ്ങിയതോടെ പഠനം അവരോഹണത്തിലായി. പഠനത്തിൽ പിന്നോട്ടായതോടെ എ ഡിവിഷനിൽ നിന്ന് ബി ഡിവിഷനിലേക്ക് പിന്തള്ളപ്പെട്ടതോടെ മനസ്സ് വീണ്ടും താഴെക്കിരുന്നു.

പക്ഷേ എന്നും എനിക്കായി മാത്രമവൾ വഴിയരികിൽ കാത്തുനിന്നു. എന്നിലെ മാറ്റങ്ങൾ അറിയാതെ അവളെന്നും എന്റെ മുന്നിൽ പഴയ ആ അഞ്ചാം ക്ലാസ്സുകാരിയായി. ക്ലാസ്സിലെ വിശേഷങ്ങൾ…. വീട്ടിലെ വിഷമങ്ങൾ…. ചേട്ടന്റെ തമാശകൾ….. കേട്ടെന്ന് വരുത്തി ഞാനെല്ലാം കേട്ടു നിന്നിരുന്നു….

എന്റെ ഉഴപ്പിനെക്കുറിച്ചായിരുന്നു എന്നുമവൾക്ക് പരാതി. സംശയങ്ങൾ പറഞ്ഞു തരാമെന്ന അവളുടെ സ്നേഹോപദേശങ്ങൾ എനിക്കൊരു ക്ഷീണമായിരുന്നു.

പഠിച്ചോളാമെന്ന എന്ന എന്റെ വെറും വാക്കുകൾ അവൾ കണ്ണടച്ചു വിശ്വസിച്ചു. പാദവാർഷിക പരീക്ഷയിൽ ശരാശരിയിൽ ഒതുങ്ങിയപ്പോൾ അവളപ്പോഴും വിശ്വസിച്ചു കൊല്ലപരീക്ഷയിൽ അനുവിനെ എന്നും തോല്പിച്ചിരുന്ന ആ പഴയ കൗമാരക്കാരൻ ഉയർത്തെഴുന്നേൽക്കും എന്ന്. അത് ദിവസ്വപ്നം ആണെന്നറിഞ്ഞിട്ടും അവളെന്നോട് ദേഷ്യപ്പെട്ടില്ല. SSLC പരീക്ഷയിൽ കുറവുകൾ പരിഹരിക്കപ്പെടുമെന്നവൾ കരുതി.

എന്നോട് പറയാൻ അവൾക്കെന്നും വിശേഷങ്ങൾ ഉണ്ടായിരുന്നു. എനിക്കാണെങ്കിൽ മറിച്ചും. അവളോട് പറയാൻ ഒന്നുമില്ലായിരുന്നു. എനിക്ക് നിന്നെ ഇഷ്ടമാണ് എന്നുപോലും. ധൈര്യമില്ലായിരുന്നോ???? ഒരു തരത്തിൽ അതാണ്. അവൾക്ക് ഞാനൊരു ഇണയല്ല എന്നെനിക്ക് തോന്നിയിരുന്നു എന്നത് സത്യം. അതോടൊപ്പം അവളോട് പറഞ്ഞാൽ അവളെങ്ങനെ പ്രതികരിക്കും എന്ന ഭയവും. ശ്രീനിവാസൻ ഐശ്വര്യ റായിയോട് പ്രേമാഭ്യർഥന നടത്തുന്നത് ശെരിയല്ല എന്ന ചിന്തയാണ് ആശകൾ ഉള്ളിൽ തന്നെ കുഴിച്ചുമൂടിയതിന് കാരണമെന്ന് മനസ്സിപ്പോൾ വിളിച്ചു പറയുന്നു….പക്ഷേ വൈകി…

പത്തിൽ അവൾ ഉന്നത മാർക്കോടെയും ഞാൻ ഫസ്റ്റ് ക്ലാസോടെയും പാസായപ്പോളും മനസ്സ് പറഞ്ഞു. പോടാ പോയി പറ…. ആ നീല മിഴികളിൽ വിരിയുന്ന അക്ഷരങ്ങൾ അതെനിക്ക് വായിക്കാനുള്ളതാണെന്നു. എന്റെ പിള്ളേരോട് നിങ്ങളുടെ അമ്മ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയിരുന്നു എന്ന് എനിക്ക് പറയണം എന്ന്.

പറഞ്ഞില്ല….അപകർഷതാബോധം വീണ്ടും മനസ്സിനെ വിലക്കി. പാടില്ല….ഇപ്പോളവൾ സ്കൂളിലെ പൊന്നോമനയാണ്. സൗന്ദര്യവും അറിവും ഒത്തു ചേർന്നവൾ. ഒരിക്കലും നിന്നെയവൾ ഇഷ്ടപ്പെടില്ല.

ഉപേക്ഷിക്കാൻ മനസ്സില്ലങ്കിലും ആ വാക്കിൽ ഞാൻ വീണ്ടും പരാജിതനായി….മനസ്സ് വികാരങ്ങളെ കീഴ്പ്പെടുത്തുന്നു….അവളെ മനസ്സിൽ കുഴിച്ചുമൂടി ഞാൻ ദിവസങ്ങൾ തള്ളിനീക്കി.
പ്രീഡിഗ്രിക്ക് അവൾ സയൻസും ഞാൻ കൊമേഴ്സും ആയപ്പോൾ കണ്ണകന്നു… ഒപ്പം മനസ്സും…അവളോട് പറയാൻ ഒന്നും ബാക്കിയില്ല എന്നൊരു തോന്നൽ. ഉള്ളത് പറയാനുള്ളതല്ല എന്ന ബോധ്യം. അവൾ പോക്ക് വണ്ടിക്ക് ആക്കിയതോടെ വേലിക്കരുകിലെ പ്രണയവും നിന്നു.

പക്ഷേ അവൾക്കപ്പൊഴും എന്നോടയിരുന്നോ താൽപ്പര്യം???? സയൻസിന്റെ പെണ്കുട്ടി കൊമേഴ്സിനെ ഇഷ്ടപ്പെട്ടത് അതുകൊണ്ടാവുമോ???? എല്ലാ ഇന്റർവല്ലിനും കോമേഴ്സിലെ കൂട്ടുകാരികളെ കാണാൻ അവൾ മുടങ്ങാതെ വന്നിരുന്നു…. ആ കണ്ണുകൾ എന്നെ കൊത്തിവലിച്ചിരുന്നു. ആ ഇളം നീല മിഴികൾ എന്നെ മാത്രം എപ്പോഴും പരതിയിരുന്നു. വിശ്രമമില്ലാതെ…..

ഇടക്ക് എന്നെ തൊട്ടടുത്ത് കാണുമ്പോഴെല്ലാം അവൾ വല്ലാതെ വിറച്ചിരുന്നു….സംസാരിക്കുമ്പോൾ അവളുടെ മേല്ചുണ്ടിൽ വിയർപ്പ് പൊടിഞ്ഞിരുന്നു. ശ്വാസഗതി ക്രമാതീതമായി ഉയർന്നിരുന്നു…. എന്നിട്ടും ഞാൻ മനസ്സിലാക്കിയില്ല….അല്ല ചോദിച്ചില്ല എന്റെ മാത്രം പെണ്ണാകാമോ എന്ന്…!!!

പ്ലസ് റ്റൂ ജീവിതം പാതിയിൽ ഉപേക്ഷിച്ചു വീട്ടിലെ കാലികളെ മേയ്ക്കാനായി പോയപ്പോഴും ചോദിക്കാൻ മറന്നു ഈ ക്രിഷ്ണന്റെ രാധയാകാൻ ഇഷ്ടമാണോ എന്ന്.!!

കാലികൾ കൂടുംതോറും മനസ്സും അവക്കൊപ്പം കൂടി കൂടി വന്നു. ഒരുമിച്ച് പത്തെണ്ണം വാങ്ങാനായി മിൽമയുടെ ലോണ് കിട്ടുമെന്നറിഞ്ഞു അതിന്റെ അപേക്ഷ കൊടുക്കാനായി ക്യൂവിൽ നിന്നപ്പോളാണ് അന്നവൾക മ്പി,കു ട്ട ന്‍’നെ’റ്റ് നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്നത്. എത്ര ശ്രമിച്ചിട്ടും കണ്ണുകൾ അവളത്തന്നെ പിന്തുടരുന്നത് കണ്ടിട്ടാവാം ആ കണ്ണുകൾ എന്റെ മുഖത്തുടക്കിയത്. ഒന്നടുത്തേക്ക് വരുമോ എന്നൊരു അപേക്ഷ ഉണ്ടായിരുന്നോ ആ കണ്ണുകളിൽ അന്ന്???? അറിയില്ല. പാവടക്കാരിയിൽ നിന്നവൾ ധാവണിയിലെക്കും ഇപ്പോൾ സാരിയിലേക്കും ഇത്ര വേഗം വളർന്നുവോ???? കാലങ്ങൾ പോകുന്നത് വളരെ പെട്ടന്നാണെന്നു ഇപ്പോഴാണ് മനസ്സിലാകുന്നത്.

ശെരിയാണ് പൊടിമീശക്കാരൻ അപ്പോഴൊരു മീശക്കാരൻ ആയിരുന്നു. അതികം നേരം നോക്കി നിൽക്കാൻ കഴിയുമായിരുന്നില്ല…അടുത്തേക്ക് ചെന്നു. അല്ല ആ കണ്ണുകൾ അങ്ങോട്ട്‌ വലിച്ചടുപ്പിച്ചു എന്നതാവാം ശെരി. അപ്പോഴും മനസ്സ് പറഞ്ഞു “പറയടാ പറ…..”

കേട്ടില്ല. കള്ളിമുണ്ടുടുത്തു ചെളിയിലും മണ്ണിലും പണിയുന്നവനെ അക്ഷരങ്ങളെക്കൊണ്ടു അമ്മാനമാടുന്നവൾ ഇഷ്ടപ്പെടില്ല എന്ന തിരിച്ചറിവ് വീണ്ടും നാവിന് വിലങ്ങിട്ടു.

“ഞായറാഴ്ച എന്റെ വിവാഹമാണ്. വരണം…..” അവൾ എന്നോട് പറഞ്ഞ അവസാന വാക്കുകൾ. സുഖമാണോ എന്നുപോലും ചോദിച്ചില്ല. എനിക്ക് ചോദിക്കാൻ നിന്നുമില്ല.
ഞാൻ അടുത്തേക്ക് ചെന്നതും ഇത്ര മാത്രം പറഞ്ഞിട്ട് എന്നെ മാത്രം കാത്തുനിന്നപോലെ അവൾ പെട്ടെന്ന് തിരിഞ്ഞു നടന്നു. സാരിതുമ്പാൽ അവളാ കണ്ണുകൾ ഒന്ന് തുടച്ചോ???? അറിയില്ല. അപ്പോഴും ഞാനൊരു ഞെട്ടലിൽ ആയിരുന്നു… കണ്ണിൽ ഉരുണ്ടുകൂടിയ കണ്ണീർമുത്തുകൾ അവളെ മറച്ചപ്പോൾ അത് ജീവിതത്തിൽ നിന്നുള്ള മറവ് ആണെന്നറിഞ്ഞു കരൾ ഒന്ന് നൊന്തു….

പോകണ്ട എന്നാണ് ചിന്തിച്ചതെങ്കിലും അന്നാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഞാനും പോയിരുന്നു. കണ്ണിലെ കൃഷ്ണമണി പോലെ കണ്ടിരുന്നവളെ മറ്റൊരുവൻ താലി ചാർത്തുന്നത് ആൾക്കൂട്ടത്തിൽ ഒരുവനായി നിന്നു ഞാനും കണ്ടുനിന്നു. ആ താലി വീണതും അവളൊന്നു കണ്ണീരൊഴുക്കിയത് വീണത് എന്റെ നെഞ്ചിലായിരുന്നു. ആനന്ദാശ്രുക്കൽ ആയിരിക്കുമെന്ന് കരുതി സമാധാനിച്ചു. അല്ല മനസ്സിനെ സമാധാനിപ്പിച്ചു. അപ്പോൾ മാത്രം അന്നാദ്യമായി മനസ്സ് പറഞ്ഞു. ആ താലി വീഴുന്ന നേരത്തെങ്കിലും നീയൊന്നു വിളിച്ചിരുന്നെങ്കിൽ അവൾ നിന്റേതായേനെ എന്ന്. വിജയിക്കാൻ മാത്രം ഇഷ്ടപ്പെട്ടവൻ മനപ്പൂർവം തോൽക്കാൻ തുടങ്ങിയത് അന്ന് മുതലാവണം.!!!

ആ ഓർമയിൽ നിന്നുണ്ടായ വാശിയിൽ കാലിവളർത്തൽ മാത്രം വിജയിച്ചു….തൊഴുത്ത് എന്ന വാക്ക് ഡയറി ഫം എന്ന പദത്തിലേക്ക് വളർന്നു. പക്ഷേ ആ താലികെട്ട് മുതലുള്ള ജീവിതം മനപ്പൂർവം തോൽവികൾ ഏറ്റുവാങ്ങുന്നതായിരുന്നു. ഇനിയൊരു പെണ്ണ് ജീവിതത്തിലില്ല എന്ന വാശി വീട്ടുകാരുടെ കണ്ണീരിനു മുന്നിൽ തോറ്റു. സ്ത്രീധനം വാങ്ങില്ലന്ന മനസ്സ് അമ്മാവന്മാരുടെ ധാർഷ്ട്യത്തിനും പെണ്‌വീട്ടുകാരുടെ ഉദാരതക്കും മുന്നിൽ തോറ്റു. അല്ലെങ്കിലും നാട്ടിലെ പ്രസിദ്ധനായ ഫാം മുതലാളിക്ക് ഇത്തിരി പൊന്നും പണ്ടൊം കൊടുത്താൽ എന്താണ് പ്രശ്നം???? പക്ഷെ അന്ന് മൂടിക്കെട്ടിയത് മനസായിരുന്നില്ല. വാ ആയിരുന്നു. പിന്നെ നാവുയർത്തി ആരോടും ഒന്നും പറഞ്ഞിട്ടില്ല. ചോദിക്കുന്നതിന് മാത്രം ഉത്തരം നൽകി ഞാൻ എന്റെത് മാത്രമായ ദുഃഖങ്ങളിലേക്ക് ഊളിയിട്ടു.

മറക്കാൻ ആ വിവാഹം കൊണ്ടു കഴിഞ്ഞോ???? ഇല്ല എന്നുവേണം പറയാൻ. “അനുസ് ഫാം” എന്ന പേര് മാത്രം മതിയായിരുന്നു നെഞ്ചിലൊരു നെരിപ്പോട് എരിയിക്കാൻ….അന്ന് പേരിടുമ്പോൾ ഇടാൻ മറ്റൊന്നും മനസ്സിലില്ലായിരുന്നു. ഇപ്പോൾ മാറ്റാൻ ചിന്തിക്കുമ്പോൾ ആ നെരിപ്പോട് ആളിക്കത്തുന്ന പോലെ….എങ്കിലും പരമാവധി അഡ്ജസ്റ്റ് ചെയ്തു, മനസ്സിലും ജീവിതത്തിലും….!!!

പക്ഷേ അവിടെയും പരാജയം ആയിരുന്നു ഫലം. വരവ് നോക്കാതെ ചിലവ് ചെയ്യുന്ന ഭാര്യ. ഒരു രൂപ പോലും എടുത്തിട്ടില്ലങ്കിലും എന്റെ അച്ഛൻ തന്ന സ്വത്ത് കൊണ്ടല്ലേ നിങ്ങള് മൊയ്ലാളി ആയത് എന്ന വന്നതിന്റെ പിറ്റേ മാസത്തിൽ തുടങ്ങിയ പരിഹാസം എന്നുമൊരു വിങ്ങലായിരുന്നു. കുട്ടികൾ ആയപ്പോഴെങ്കിലും മാറ്റം വരുമെന്ന് കരുതി. ഒന്നുമുണ്ടായില്ല. കുട്ടികൾ വളർന്നപ്പോൾ അവരും കൂടി അമ്മക്കൊപ്പം. അച്ഛന് ഫാം ആണെന്ന് പറയാൻ മക്കൾക്ക് പുച്ഛം.!!! അതിന്റെ പേരിനോട് പുച്ഛം..!!! വന്നവഴി ആർക്കും അറിയണ്ടല്ലോ….

ഭാവിയിലെ ഡോക്ടർക്കും സോഫ്റ്റ്‌വെയർ എന്ജിനീയർക്കും ഇപ്പോൾ അച്ഛന്റെ ചെയ്തികളോട് പുച്ഛം. കള്ളിമുണ്ടുടുത്തു വീട്ടിൽ നടക്കുന്ന അച്ഛൻ അവർക്കൊരു അപമാനം പോലെ. ഫാമിന്റെ പേര് മാറ്റണമെന്ന ആവശ്യം നിർദക്ഷിണ്യം തള്ളിയതോടെ അനു എന്നത് അവരേറ്റവും വെറുക്കുന്ന പേരുകളിൽ ഒന്നായി. ആരെന്ന് അറിയില്ലെങ്കിലും അവൾ അച്ഛൻ പിഴപ്പിച്ച പെണ്ണുങ്ങളിൽ ഒന്ന് എന്നുവരെ ആയപ്പോൾ അന്നാദ്യമായി ഞാൻ പൊട്ടിത്തെറിച്ചു. പെട്ടെന്നുണ്ടായ ഭാവമാറ്റം കണ്ട് അവർ ഭയന്നത് സ്വാഭാവികം. പ്രാന്തയെന്ന്‌ കരുതിക്കാണും. എന്തായാലും അന്നത്തോടെ ഒന്നുണ്ടായി. വീട്ടിൽ നിന്നുള്ള പരാതി മാത്രമല്ല സംസാരം കൂടി നിന്നു. ഭക്ഷണം കിട്ടില്ല എന്നായതോടെ അത് ഹോട്ടലിൽ നിന്നായി. എല്ലാരും കിടന്നു കഴിഞ്ഞുള്ള വരവും എഴുന്നേൽക്കുന്നതിന് മുമ്പുള്ള പോക്കും സ്ഥിരമായി. അല്ല ശീലമായി…!!!

പൂർവ്വവിദ്യാർത്ഥിസംഗമം എന്നുള്ള കത്തു കയ്യിൽ കിട്ടിയപ്പോൾ മറ്റൊന്നുമോർക്കാതെ ചാടിപ്പുറപ്പെട്ടത് അവളെ കാണാൻ മാത്രമായിരുന്നു. അതിന്റെ പേരാണ് മനസ്സിൽ ഏറ്റവും സ്പർശിച്ചത്….”ഓർമ്മക്കായ്….”

ഓർമയിൽ നിന്നുണർന്നപ്പോഴും വണ്ടി ഒഴുകിക്കൊണ്ടിരിക്കുവാണ്. ആ ഓർമകളിൽ മുഴുകിയിരുന്നതിനാൽ ആ സമയത്ത് വണ്ടിയിടിച്ചു ചത്താലും ഞാൻ അറിയുമായിരുന്നില്ല എന്നെനിക്ക് ഉറപ്പായിരുന്നു. കാരണം മനസ്സിൽ മുഴുവനും അവളാണ്.

ഇന്നത്തെ പോക്ക് തന്നെ അവളെ കാണാൻ വേണ്ടി മാത്രമാണ്. SSLC ബാച്ചു മാത്രമെന്നതിനാൽ അധികമാരും കാണില്ല. അഥവാ ഉണ്ടെങ്കിലും എനിക്ക് ആരെയും കാണേണ്ടതില്ല. അവളെ മാത്രം കാണണം…ആ വിരലുകളിൽ കൈകോർത്തു ആ വരാന്തയിൽ കൂടി നടക്കണം. ചെറിയ നര വീണു കാണും. എന്നാലും ആ കുറച്ചു നിമിഷത്തേക്കെങ്കിലും എനിക്കാ പഴയ അഞ്ചാം ക്ലാസ്സുകാരനാവണം. ഒട്ടനവധി പ്രണയങ്ങൾ വിരിഞ്ഞ ആ കലാലയ മുറ്റത്തു വെച്ചേനിക്ക് പറയണം എനിക്ക് നിന്നെ ഇഷ്ടമായിരുന്നു എന്ന്. അവൾ ഞെട്ടിത്തരിച്ചു നിൽക്കുന്നത് എനിക്ക് കാണണം.

അവൾ പൊട്ടിച്ചിരിക്കുമ്പോൾ മനസ്സിൽ ആരും കാണാതെ ഒളിപ്പിച്ചു വെച്ച ആ കനൽ എനിക്ക് അവിടെവെച്ചു ഊതിക്കെടുത്തണം. അതിനു വേണ്ടി മാത്രമാണീ യാത്ര. ഒരു കാട്ടുതീ തടയാൻ. എന്നെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്ന ആ അർബുദം എനിക്കിന്ന് മുറിച്ചു മാറ്റണം. പറയാതെ പോയ പ്രണയം മനസ്സിന് എന്നുമൊരു കാൻസർ തന്നെയാണ്. ചികിത്സ ഇല്ലാത്ത കാൻസർ.

അവൾക്ക് മനസ്സിൽ ഒന്നുമുണ്ടായിരുന്നില്ല എങ്കിൽ അതൊരു തമാശയായി അവസാനിക്കും. അഥവാ അല്ലെങ്കിൽ???? അത്….അതെങ്ങനെ അവസാനിപ്പിക്കണം എന്നെനിക്ക് അറിയില്ല…. കാർ മുന്നോട്ടു ഒഴുകിക്കൊണ്ടിരുന്നു. പഴയ ഓർമ വെച്ചാണ് യാത്ര. പഴയ ഓർമകൾ മറക്കാനായാവും വിവാഹശേഷം ഈ വഴി വന്നിട്ടില്ല. മനപ്പൂർവ്വം ഒഴിവാക്കി എന്നുതന്നെ പറയണം. കാറിനുള്ളിൽ ഒഴുകിയെത്തുന്ന സോങ് എനിക്കായി എഴുതിയത് പോലെ…..”താനേ പൂവിട്ട മോഹം….”

പഴയ സ്ഥാനത്ത് തന്നെ വലിയൊരു കമാനത്തോട് കൂടിയ ആ കലാലയം എനിക്കൊരു അത്ഭുതമായിരുന്നു. ഓടിട്ട മുറികൾ മാറി കോണ്ക്രീറ്റ് മാളികകൾ ഉയർന്നു നിക്കുന്ന എന്റെ വിദ്യാലയം.

“ഓർമ്മക്കായ്…..” വലിയ അക്ഷരത്തിൽ എഴുതിയ ബോർഡ് കണ്ടതെ വണ്ടി നിർത്തി. ആ കലാലയ മുറ്റത്തുകൂടി വർഷങ്ങൾക്ക് ശേഷം നടന്നപ്പോൾ മനസ്സ് എന്തിനോ വേണ്ടി തുടിച്ചുകൊണ്ടിരുന്നു. മിക്കവരും എത്തിയിരുന്നു. എല്ലാവരും വന്നത് ഫാമിലിയുമൊത്താവണം. ഒരു നീണ്ട ജാഥക്കുള്ള ആളുണ്ട്. എല്ലാവരും പരസ്പരം വിശേഷങ്ങൾ പങ്കുവെയ്ക്കുകയാവണം.

ആരോടും ഒന്നും മിണ്ടിയില്ല. അവരുടെ ചോദ്യങ്ങൾക്ക് എന്തൊക്കെയോ പറഞ്ഞൊഴിഞ്ഞു. കണ്ണുകൾ ചുറ്റും പരതിക്കൊണ്ടിരുന്നു…എനിക്ക് കാണേണ്ടത് ആ നീലമിഴികളെ മാത്രമാണെന്ന് വിശേഷങ്ങൾ ചോദിക്കുന്നവരോട് പൊട്ടിത്തെറിക്കും പോലെ പറയണമെന്ന് പലവട്ടം തോന്നി. അവരുടെ വിശേഷം ചോദിക്കലുകൾ ശല്യമായി മാത്രം അനുഭവപ്പെട്ടു. ചുറ്റും പരതി നോക്കിയിട്ടും ആ നീലമിഴികളുടെ അവകാശിയെ മാത്രം കണ്ടില്ല. ആ നീലമിഴികളെ ഏത് ഇരുട്ടിലും ഞാൻ മനസ്സിലാക്കുമായിയുന്നു.

വന്നിട്ടില്ല….ഇനിയിപ്പോൾ വരില്ലേ???? അങ്ങനെയൊരു സാധ്യതയെപ്പറ്റി എത്രനേരം ചിന്തിച്ചില്ലല്ലോ….എനിക്കാരെയും കാണണ്ട എന്ന് ചിന്തിച്ചുകാണുമോ ആ പഴയ ക്ഷിപ്രകോപക്കാരി??????

എന്നാലും ആദ്യം മുന്നിൽക്കണ്ട ഒരാളോട് വെറുതെ അന്വേഷിച്ചു. എല്ലാരും വന്നോ????

ഏറെക്കുറെ എല്ലാരും. കുറച്ചുപേർ വന്നോണ്ടിരിക്കുവാണ്. എന്തായാലും നമുക്ക് തുടങ്ങാം….എല്ലാർക്കും തിരിച്ചു പോകേണ്ടതല്ലേ….ഒരു ചെറിയ മീറ്റിങ് കഴിഞ്ഞാവാം വിശേഷങ്ങൾ….

എന്ത് വിശേഷം???? എനിക്കൊരു നിസ്സംഗത ആണ് തോന്നിയത്. പലരേയും അല്ല ഏറെക്കുറെ എല്ലാരേയും എനിക്ക് പരിചയമില്ല. പണ്ട് കണ്ട ഓർമ പോലുമില്ല. അവളുടെ വിവാഹത്തിന് ആരൊക്കെ ഉണ്ടായിരുന്നു എന്നൊന്നും ഞാൻ കണ്ടില്ല. കാരണം കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. പിന്നെ വർഷങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നു!!!! ആർക്കും ആരെയും അറിയില്ല. അങ്ങനെ തന്നെ പോട്ടെ. എന്നാലും വന്നോണ്ടിരിക്കുന്നവരുടെ കൂട്ടത്തിൽ അവളും ഉണ്ടാവുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

എനിക്കാരെയും കാണണ്ട. ആ നീലമിഴികളെ എന്നിൽ നിന്നും മറ്റൊരുവൻ തട്ടിയെടുത്തിന് ശേഷം ഇന്നേവരെ പഴയ കൂട്ടുകാരിൽ ആരെയും കണ്ടിട്ടില്ല. നാട്ടിൽ വന്നിട്ടില്ല. പുറത്തുപോയി ഫാം തുടങ്ങിയത് തന്നെ ഇവറ്റകളെ ഒഴിവാക്കാനായിരുന്നു. അതുകൊണ്ടാവണം ഇപ്പോൾ ആരെയും അറിയാത്തത്. എന്നാൽ പലർക്കും എന്നെയേറിയാം….വെളിച്ചപ്പാടിനെ എല്ലാരും അറിയും വെളിച്ചപ്പാട് ആരെയും അറിയില്ല. പക്ഷേ വെളിച്ചപ്പാടിനെ അറിയുന്ന ആർക്കും അറിയില്ല വെളിച്ചപ്പാട് പൂജിച്ചതും കാണാൻ കൊതിയോടെ കാത്തുനിൽക്കുന്നതും നീലമിഴികളുള്ള ആ ദേവിയെ മാത്രമാണെന്ന്. ആ ദേവിയെ മാത്രമേ ഞാൻ പ്രതിഷ്ഠിച്ചിട്ടുള്ളൂ എന്ന്.

മീറ്റിങ് തുടങ്ങുകയാണ് എന്നറിയിപ്പ് വന്നു. ഏവരും അകത്തേക്ക് കയറി. റോഡിലേക്ക് മാത്രം നോട്ടം പായിച്ചുകൊണ്ടു തീരെ താല്പര്യമില്ലാതെ ഞാനും അകത്തേക്ക് കടന്നിരുന്നു. അവളോട് പറയാൻ ഉള്ളവ മനസ്സിൽ കുന്നുകൂട്ടി. എങ്ങനെ തുടങ്ങണം എന്നറിയില്ല. എങ്കിലും ഇന്ന് ഞാനെന്റെ മനസ്സ് തുറക്കും. അവൾ ചിരിച്ചോട്ടെ….പരിഹസിച്ചോട്ടെ….അല്ലെങ്കിൽ പറയാതെ പോയ ആ എന്റെയാ ദുഃഖത്തേക്കുറിച്ചോർത്തു അവളും കണ്ണീർ പൊഴിച്ചോട്ടെ….എന്നാലും ഇന്നത് പറയും. അതെനിക്കൊരു വശിയാണ്. പരാജയപ്പെട്ടവനും ഉണ്ടാവില്ലേ ചിലപ്പോഴൊക്കെ ഒരു വാശി…!!!

മൗനപ്രാർത്ഥനക്കൊപ്പം മീറ്റിങ് തുടങ്ങി. ഇടക്കിടക്ക് ആളുകൾ എത്തിക്കൊണ്ടിരുന്നു. സ്വാഗതം നീണ്ടുപോവുകയാണ്. പരിപാടി സംഘടിപ്പിച്ച ഇപ്പോഴത്തെ പ്രധാനാദ്ധ്യാപകൻ വെച്ചു കീറുന്നു. ഞാനതൊന്നും കേട്ടില്ല….. ..കണ്ടില്ല….കൈയടിച്ചില്ല…..ഞാൻ കാത്തിരുന്നത് ഇതുവരെ വന്നിട്ടില്ല.

പെട്ടന്നാണ് എല്ലാവരും ഒന്നെഴുനേറ്റത്. കാര്യമറിയാതെ ഞാനും എഴുനേറ്റു. ഈശ്വരപ്രാർത്ഥന കഴിഞ്ഞല്ലോ….പിന്നെ ഇതെന്താണാവോ????

പ്രിയ സുഹൃത്തുക്കളെ…. നമ്മളിന്ന് ഒന്നിച്ചുകൂടുമ്പോൾ നമുക്കേറ്റവും പ്രിയപ്പെട്ട ഒരാളെ നാം വിസ്മരിച്ചുകൂടാ….അനുപമ സുരേഷ്….. പ്രധാനാദ്യപകന്റെ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി.

എന്റെ തലച്ചോർ പെട്ടന്നുണർന്നു….അതേ അവൾ വന്നിരിക്കുന്നു….എഴുനേറ്റു നിന്നെല്ലാവരും ബഹുമാനിക്കുന്നു.അത്രക്ക് ബഹുമാനം നേടാൻ അവളാരാണിപ്പോൾ???? ആരായാലും എനിക്കൊരു ചുക്കുമില്ല. എനിക്കവളെയാണ് കാണേണ്ടത്. അവളോടൊപ്പമാണ് നടക്കേണ്ടത്. അവളോടാണ് പറയേണ്ടത്…..

ഞാൻ വന്നിട്ട് ആദ്യമായി പ്രസംഗികന്റെ മുഖത്തേക്ക് നോക്കി. ആ വാക്കുകൾ എനിക്ക് കേൾക്കണം. എത്രയും പെട്ടെന്ന്…. എന്റെ മനസ്സ് കാത്തിരുന്നവൾ ഇതാ എത്തിക്കഴിഞ്ഞു എന്ന വാക്കിനായി ഞാൻ ചെവിയോർത്തു.

അനുപമ സുരേഷ്….ആരും മറന്നിട്ടില്ല എന്നെനിക്ക് അറിയാം. ഞാൻ കണ്ടിട്ടില്ല എങ്കിലും പറയട്ടെ…അകാലത്തിൽ വിട പറഞ്ഞ ആ സുഹൃത്തിന്റെ ഓർമ്മക്കായി നമുക്കൊരു നിമിഷം കണ്ണടച്ചു പ്രാർത്ഥിക്കാം…… ആ വാക്കുകൾ തറച്ചത് എന്റെ നെഞ്ചിലായിരുന്നോ അല്ല. അതിന്റെയും അപ്പുറത്തായിരുന്നു.

എന്റെ പെണ്ണ്…ഞാൻ കാണാൻ കൊതിച്ചവൾ…. എനിക്കായി മാത്രം വേലിപ്പടർപ്പിനരുകിൽ കാത്തു നിന്നവൾ…എന്നോട് മാത്രം ഇണങ്ങിയവൾ…. പിണങ്ങിയവൾ…..

അവളിന്നില്ലന്ന്…..കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ ഒരു നിമിഷം ആ പ്രസംഗികന്റെ മുഖത്തേക്ക് നോക്കി. ആ മുഖഭാവം ആ പറഞ്ഞതിലെ സത്യം ഉറപ്പിച്ചതും പതറുന്ന കാലുകളോടെ ഞാൻ പുറത്തേക്കിറങ്ങി. ചുറ്റുമുള്ളത് ഒന്നും കാണാനാവുന്നില്ല. കണ്ണുകളിൽ ഇരുട്ടാണോ അതോ തുളുമ്പുന്ന അശ്രുക്കൾ കാഴ്ചയെ മറച്ചതോ????

ജോ….പിന്നിൽ നിന്നൊരു വിളി.

തിരിഞ്ഞുനോക്കി…. ആരന്നറിയില്ല… നടന്നുവരുന്ന ഒരാൾ…

കാഴ്ചയെ മറച്ച കണ്ണീർത്തുള്ളികളെ പുറം കയ്യാൽ തുടച്ചപ്പോഴെക്കും ആയാളും അടുത്തെത്തിയിരുന്നു.

ജോയല്ലേ????

മ്മ്‌….അറിയാതെ മൂളി.

എനിക്ക് തോന്നി. എന്നെ അറിയില്ല അല്ലെ….താൻ കാത്തിരുന്ന ആളിന്റെ ജീവിതം തകർത്തവനാ….

ഞാനയാളെ അമ്പരപ്പോടെ നോക്കി.

നോക്കിയിരുന്നത് അനുവിനെയല്ലേ….എനിക്കറിയാം….കെട്ടിയ എന്നെക്കാളും അവൾക്ക് തന്നെ അറിയാമായിരുന്നു…..തന്റെ ചിന്തകളും ഹൃദയത്തിന്റെ മിടിപ്പ് പോലും….അന്നാ കല്യാണ പന്തലിലേക്ക് തന്നെ വിളിച്ചത് അവളെയും കൂടെ കൂട്ടാമോ എന്നറിയാനായിരുന്നു. അവൾക്കുറപ്പായൊരുന്നു താൻ വരുമെന്ന്…. അവളെ വിളിക്കുമെന്ന്…. പക്ഷേ…. താൻ….താൻ ചെന്നില്ല…..

അയാൾ ഒന്ന് നിർത്തി….

ആദ്യരാത്രിയിൽ പറയാതെ പോയ പ്രണയത്തെക്കുറിച്ചു പറഞ്ഞു പൊട്ടിക്കരഞ്ഞ ഒരു പെണ്ണിനെ താൻ കണ്ടിട്ടുണ്ടോ???? എന്നാൽ ഞാൻ കണ്ടു. എന്റെ ഭാര്യയെ….. എന്റെ അനുവിനെ….അല്ല തന്റെ അനുവിനെ….. നഷ്ടപ്പെട്ടവളുടെയല്ല അത് മനപ്പൂർവ്വം നഷ്ടപ്പെടുത്തിയവളുടെ ദുഃഖം….അത് ഞാൻ കണ്ടറിഞ്ഞു…കണ്ണീർ വീണു നനഞ്ഞ ആ ബെഡ്ഷീറ്റിനെ സാക്ഷിയാക്കി…

അവൾക്ക് പറയാൻ കഴിഞ്ഞില്ല….തനിക്കും….പക്ഷേ അവൾ അറിഞ്ഞിരുന്നു ഈ മനസ്…. തന്നെ മറക്കാൻ മാത്രം പറയരുത് എന്നായിരുന്നു അവൾ എന്നോട് ആകെ പറഞ്ഞ അപേക്ഷ…അത് ദൈവത്തിന് പോലും തോന്നിയിരിക്കാം….

അതുകൊണ്ടാവാം മറ്റൊരു പുരുഷൻ തൊടും മുന്നേ അവളൊരു വിഷാദ രോഗിയായത്. പിറ്റേന്ന് മുതൽ മറ്റൊരാളോടും അവൾ മിണ്ടിയിട്ടില്ല….ചലിച്ചിട്ടില്ല…. അവളെയും കൊണ്ടു തന്റെ അടുത്തെത്താൻ പലവട്ടം ഞാനൊരുങ്ങി. കഴിഞ്ഞില്ല…. മനസ്സ് വിലക്കി….ഇത്രയും സ്നേഹമുള്ള ഒരു പെണ്ണിനെ നഷ്ടപ്പെടും എന്ന ചിന്ത….വ്യാമോഹം ആയിരുന്നു…. കുറേക്കാലം കഴിയുമ്പോൾ അവളുടെ രോഗം മാറുമെന്നുള്ള എന്റെ ചിന്ത….നടന്നില്ല….നീണ്ട മൂന്ന് വർഷം….ആ കിടപ്പിൽ തന്നെയവൾ പോയി….യാത്ര പോലും ചോദിക്കാതെ…. താനിന്നു വരുമെന്നെനിക്ക് ഉറപ്പായിരുന്നു… അതാ വന്നത്. ഇത് താൻ അറിയണമെന്ന് എനിക്ക് തോന്നി. കൂട്ടുകാരുമായി ബന്ധവുമില്ലാത്ത താൻ അറിഞ്ഞിരിക്കില്ലന്ന് എനിക്ക് ഉറപ്പായിരുന്നു. താൻ പെണ്ണ് കെട്ടിയെന്നെനിക്കറിയാം….പക്ഷേ ഞാൻ പിന്നൊരാളെ നോക്കിയില്ല….കാരണം എന്റെ പെണ്ണ് …..അവളൊരു പെണ്ണായിരുന്നു……

ഞാനൊന്നും പറഞ്ഞില്ല….ഒഴുകിയിറങ്ങിയ കണ്ണീർ പോലും തുടക്കാൻ മനസ്സില്ലാതെ തിരിഞ്ഞു നടക്കുമ്പോൾ പിന്നിൽ അയാളുടെ സ്വരം വീണ്ടുമുയർന്നു…

ഒന്ന് ചോദിക്കാമായിരുന്നില്ലേ അവളോട്???? അല്ലെങ്കിൽ വിളിക്കമായിരുന്നില്ലേ അവളെ???? എന്തിന് വേണ്ടെന്നു വെച്ചു????

മറുപടി പറഞ്ഞില്ല….ചോദിച്ചത് മനസ്സാണെന്നു തോന്നി….കാഴ്ചയെ മറച്ചുകൊണ്ടു കണ്ണുകൾ നിറഞ്ഞു തുളുമ്പി. കണ്ണീർ ഒലിച്ചിറങ്ങി. പൊട്ടിക്കരയാതിരിക്കാൻ ഞാൻ ചുണ്ടുകൾ കടിച്ചു പിടിച്ചു. എന്നിട്ടും വിങ്ങിപ്പൊയി…. മുറ്റത്തേക്കിറങ്ങിയപ്പോഴേക്കും മനസ്സിലെ ദുഃഖം കടംകൊണ്ടപോലെ കാർമേഘം ആർത്തലച്ചു. അതിലൊരു മഴത്തുള്ളി എന്റെ കണ്ണിൽ വന്നു പതിച്ചു എന്റെ കണ്ണീർ അതിലേക്ക് അലിയിച്ചു…. എനിക്ക് തോന്നി അത് അവളാണെന്നു….

ആ മഴത്തുള്ളിക്കിലുക്കം അവളുടെ ചിരിയാണെന്ന്…. ആ മഴ അവളെന്റെ കണ്ണുകൾ ഒപ്പിയെടുക്കാനായി പെയ്തതാണെന്നു……!!!!

(The end)

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ടും പറയാതെ പോയതുകൊണ്ടുംമാത്രം സഭലമാകാതെ പോയ ഒരായിരം പ്രണയങ്ങൾക്ക് മുന്നിൽ ഈ എളിയ പരീക്ഷണം സമർപ്പിച്ചുകൊണ്ടും ഹൃദയപൂർവ്വം നിങ്ങളുടെ ജോ…..

Comments:

No comments!

Please sign up or log in to post a comment!