കോബ്രാ ഹില്‍സിലെ നിധി

CoBra Hillsile Nidhi Author : [—smitha—]

*************************************************************************** ഇത് ഒരു പോണിന് വേണ്ടിയെഴുതുന്ന പോണ്‍ സ്റ്റോറിയല്ല. പോണ്‍ ഉണ്ട്. സാന്ദര്‍ഭികമായി മാത്രം. അശ്വതിയെ സ്വീകരിച്ചത് പോലെ ദിവ്യയെയും അവളുടെ കഥയെയും സ്വീകരിക്കണം. ****************************************************************************

സ്റ്റാന്‍ഡില്‍ ഘടിപ്പിച്ചിരുന്ന പേപ്പറിലെ നോട്ടേഷന്‍സ് നോക്കി ഈണം ചിട്ടപ്പെടുത്തിക്കൊണ്ടിരുന്ന രാജുവിന്‍റെ നിര്‍ദ്ദേശങ്ങളിലായിരുന്നു ദിവ്യയുടെ ശ്രദ്ധ മുഴുവനും. മെട്രോപ്പോളിറ്റന്‍ ക്ലബ്ബിന്‍റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇനി കേവലം ഒരു മാസം മാത്രമേ ബാക്കിയുള്ളൂ. ആഘോഷങ്ങളിലെ മുഖ്യ ആകര്‍ഷണം എന്ന്‍ ഇതിനോടകം പ്രചരിച്ചുകഴിഞ്ഞിരിക്കുന്നത്, അബ്ദുല്‍ ലത്തീഫിന്‍റെ നേതൃത്വത്തിലുള്ള കോബ്രാ ഗാങ്ങ് എന്ന, ശാന്തിപുരത്തെ കൌമാരക്കാരുടെ സംഘത്തിന്‍റെ ഗാനമേളയാണ്. ഇലക്ട്രിക് ഓര്‍ഗണിന്‍റെ മുമ്പിലിരിക്കുന്ന ടോമിയും ഗിറ്റാര്‍ കൈകാര്യം ചെയ്യുന്ന ഫെലിക്സും സതീഷും വയനില്‍ അവര്‍ക്ക് കൂട്ടുനല്‍കുന്ന ഷെറിനും മനോജും ആബിദും ഡ്രംസിന്‍റെ മുമ്പിലിരിക്കുന്ന കോബ്രാ ഗാങ്ങ് തലവന്‍ ലത്തീഫും പിന്നെ ഗായകരായ വിന്‍സെന്‍റ്റും രാജേഷും റോസ്‌ലിനും പ്രിയങ്കയും ദിവ്യയും പ്രോഗ്രാമിന്‍റെ ആവേശം ശരിക്കും ഉള്‍ക്കൊണ്ടിട്ടുണ്ട് എന്ന്‍ അവരുടെ ഉത്സാഹം തെളിയിക്കുന്നു. മെട്രോപോളിറ്റന്‍ ക്ലബ്ബിന്‍റെ വിശാലമായ ഹാളില്‍, റിഹേഴ്സലിന്‍റെ ഒരിടവേളയില്‍, ആപ്പില്‍ ജ്യൂസ് കുടിച്ചുകൊണ്ടിരിക്കേ തന്‍റെ തോളില്‍ ആരുടെയോ കൈത്തലം അമരുന്നത് ദിവ്യ അറിഞ്ഞു. മുഖമുയര്‍ത്തി നോക്കിയപ്പോള്‍ റോസ്‌ലിനെയാണ് ദിവ്യ കണ്ടത്. “ദിവ്യ,” അവള്‍ വിളിച്ചു, “കം വിത്ത്‌ മീ” അവള്‍ ദിവ്യയെ കയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ചു. പിന്നെ അവര്‍ ഹാളിന് വെളിയിലേക്ക് നടക്കാന്‍ തുടങ്ങി. “എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്,” തങ്ങളുടെ നേരെ ചോദ്യരൂപത്തില്‍ നോക്കുന്നവരുടെ കണ്ണുകളെ അവഗണിച്ചുകൊണ്ട് റോസ്‌ലിന്‍ അവളോട് പറഞ്ഞു.

“രണ്ടു മിനിറ്റ് മാത്രം. അതുകഴിഞ്ഞ് ദേ ഞങ്ങളെത്തി.” സംഘനേതാവായ ലത്തീഫ് എഴുന്നേറ്റു. അവന്‍ റോസ്‌ലിനെ സമീപിച്ചു. “വൈ റോസ്?” തന്‍റെ സ്വതേയുള്ള പരുക്കന്‍ ശബ്ദത്തില്‍ അവന്‍ ചോദിച്ചു. “എന്താ കാര്യം?” ലതീഫിന്‍റെ സ്വരത്തിലെയും കണ്ണുകളിലേയും കാര്‍ക്കശ്യം അവള്‍ തിരിച്ചറിഞ്ഞു. “ലത്തീഫ് ദാദാ…”അവള്‍ സാവധാനം പറഞ്ഞു, “അതെനിക്ക് ദിവ്യയോട് സ്വകാര്യമായി പറയാന്‍…” റോസ്‌ലിന്‍ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുമ്പ് അവന്‍ അവളെ കയ്യുയര്‍ത്തി വിലക്കി.

തന്‍റെ പിമ്പിലിരിക്കുന്ന സംഘാംഗങ്ങളെയും റോസ്‌ലിനെയും ദിവ്യയേയും അവന്‍ മാറി മാറി നോക്കി. “ആരും ഒരു കാര്യവും അങ്ങനെ സ്വകാര്യമായി സംസാരിക്കേണ്ട!” അവന്‍ അധികാര സ്വരത്തില്‍ പ്രഖ്യാപിച്ചു. കുടിച്ചു പകുതിയാക്കിയ ഫ്രൂട്ടി ജ്യൂസ് പായ്ക്കറ്റ് അവന്‍ മേശപുറത്ത്‌ വെച്ചു. പിന്നെ അവന്‍ റോസ്‌ലിന്‍റെ നേരെ ചൂണ്ടുവിരല്‍ ഉയര്‍ത്തി. “നമ്മള്‍ ഒരു ഗ്രൂപ്പ് ആണെങ്കില്‍ എല്ലാക്കാര്യങ്ങളും ഗ്രൂപ്പ് ആയി മാത്രം സംസാരിക്കും.” പിന്നെ അല്‍പ്പം കൂടി ചേര്‍ന്ന്‍ നിന്ന്‍ അവളുടെ കണ്ണുകളിലേക്ക് തറച്ചുനോക്കിക്കൊണ്ട് അവന്‍ പറഞ്ഞു: “ഐ മീന്‍ എവരി മാറ്റര്‍!” “പക്ഷെ ലത്തീഫ് ദാദാ ഇത്…” റോസ്‌ലിന്‍ വിശദീകരിക്കാന്‍ ശ്രമിച്ചു. അവളുടെ മുഖം ദയനീയമാകുന്നത് മറ്റുള്ളവര്‍ കണ്ടു. അതറിഞ്ഞ് ലത്തീഫ് തന്‍റെ മുഖത്ത് ശാന്തത വരുത്തി. “റോസ്‌ലിന്‍,” അവളുടെ തോളില്‍ പിടിച്ച് ലത്തീഫ് പറഞ്ഞു, “നമ്മള്‍ എന്തിനാ ഇങ്ങനെ ഒരി ഗ്രൂപ്പ് ഫോം ചെയ്തത്? നമ്മുടെ പ്രശ്നങ്ങള്‍ ഒക്കെ കൂട്ടായി പരിഹരിക്കാനല്ലേ?” “എന്തൊക്കെ പ്രതിജ്ഞകളായിരുന്നു!” വിന്‍സെന്‍റ്റ് പരിഹാസത്തോടെ പറഞ്ഞു, “ഒരുമിച്ച് നില്‍ക്കും, എല്ലാം ഷെയര്‍ ചെയ്യും, മറ്റതാണ്,

മറിച്ചതാണ്…എന്നിട്ട്! ഹും!” “അവള്‍ക്ക് അവള്‍ടെ പെഴ്സണല്‍ കാര്യം! ഗ്രൂപ്പ് വെറും പുല്ല്!” ഫെലിക്സും തന്‍റെ അതൃപ്തി മറച്ചുവെച്ചില്ല. കൂടുതല്‍ അഭിപ്രായ പ്രകടനത്തിന് മുതിര്‍ന്ന കൂട്ടുകാരെ ലത്തീഫ് കൈയ്യുയര്‍ത്തി വിലക്കി ശാന്തരാക്കി. അവന്‍ വീണ്ടും റോസ്‌ലിന്‍റെ നേരെ തിരിഞ്ഞു. “നിന്‍റെ വ്യക്തിപരമായ കാര്യങ്ങള്‍ പരിഹരിക്കാന്‍ ഞാനും നമ്മുടെ ഗ്രൂപ്പും മതിയാകില്ല എന്ന്‍ തോന്നിത്തുടങ്ങി, നിനക്ക്; അല്ലേ ?” തന്‍റെ തോളിലമര്‍ന്നിരിക്കുന്ന ലതീഫിന്‍റെ കൈയില്‍ അവള്‍ പിടിച്ചു. “ഐം സോറി ലത്തീഫ് ദാദാ,” അവള്‍ പറഞ്ഞു, “ഐം റിയലി സോറി.” “ഓക്കേ, ഓക്കെ…” ആബിദ് ചിരിച്ചു, “ക്ഷമിച്ചിരിക്കുന്നു. പക്ഷെ നിന്‍റെ പ്രോബ്ലം എന്താ? അതുപറ.” റോസ്‌ലിന്‍റെ മുഖഭാവം പെട്ടെന്ന് മാറി. പല വിധ സന്ദേഹങ്ങള്‍ അവളുടെ മുഖത്ത് പ്രതിഫലിക്കുന്നത് അവര്‍ കണ്ടു. അവള്‍ ഓരോത്തുരേയും മാറി മാറി നോക്കി. ലജ്ജയും സംശയവും അവളുടെ ഭാവങ്ങളെ കീഴടക്കി. “പറയെടീ,” പ്രിയങ്ക റോസ്‌ലിനെ പ്രോത്സാഹിപ്പിച്ചു. അവളുടെ കണ്ണുകളിലും കവിളുകളിലും ലജ്ജ അരിച്ചിറങ്ങുന്നത് എലാവരും കണ്ടു.അവള്‍ അവരില്‍നിന്ന്‍ കണ്ണുകള്‍ മാറ്റി ജാലകത്തിലൂടെ പുറത്തേക്ക് നോക്കി. ലജ്ജ കൈവിടാതെ വിറയല്‍ ബാധിച്ച സ്വരത്തില്‍ അവള്‍ പറഞ്ഞു.
“തുറന്ന്‍ പറഞ്ഞാല്‍ …ഐം ഇന്‍ ലവ് …. ഞാന്‍ ഒരാളെ ഇഷ്ട്ടപ്പെടുന്നു.” മനോജ്‌ ലത്തീഫിന്‍റെ ഇരിപ്പിടത്തിലേക്ക് വന്ന്‍ ഡ്രം സ്റ്റിക്കുകള്‍ കൈയ്യിലെടുത്ത് താളമിടാന്‍ തുടങ്ങി.

ടോമി ഇലക്ട്രിക് ഓര്‍ഗനിലും ആബിദ് വയനിലും ഫെലിക്സ് ഗിറ്റാറിലും ഒരു പ്രണയ ഹാര്‍മണി സൃഷ്ട്ടിച്ചു. “ഓഹോ…ഓഹോഹോ,” മറ്റുള്ളവര്‍ ഈണത്തില്‍ ശബ്ദമിട്ടു. തങ്ങളുടെ മുഖത്ത് നോക്കാതെ, ലജ്ജ കൈവിടാതെ അപ്പോഴും ജാലകത്തിലൂടെ പുറത്തേക്ക് നോക്കി നില്‍ക്കയായിരുന്ന റോസ്‌ലിനെ അവര്‍ തങ്ങള്‍ക്കഭിമുഖമായി വലിച്ചടുപ്പിച്ചുനിര്‍ത്തി. ലത്തീഫ് കൈയ്യുയര്‍ത്തി വിലക്കിയപ്പോള്‍ ടോമിയും ആബിദും ഫെലിക്സും ഹാര്‍മണി നിര്‍ത്തി. ആരവം നിലച്ചു. ആകാംക്ഷയോടെ അവര്‍ ലത്തീഫിനെ നോക്കി. “ഇന്‍ ലവ്?” അവന്‍ അമ്പരപ്പോടെ റോസ്‌ലിനെ നോക്കി. “യാ,” അവള്‍ പുഞ്ചിരിച്ചു, “ഐം ഇന്‍ ലവ്.” ടോമിയും ആബിദും ഫെലിക്സും വീണ്ടും പ്രണയ സംഗീതം സൃഷ്ട്ടിച്ചു. ‘ഓഹോ ഓഹോഹോ,” മറ്റുള്ളവര്‍ ഈണത്തില്‍ ശബ്ദമിട്ടു. ലത്തീഫ് കൈയ്യുയര്‍ത്തിവിലക്കിയപ്പോള്‍ അന്തീക്ഷം വീണ്ടും ശാന്തമായി. “നീ എല്ലാം വിശദമായി ഒന്ന്‍ പറ,” ഫെലിക്സ് അക്ഷമനായി. “റ്റു വീക്സ് മുമ്പാണ് ഞാന്‍ അവനെ ആദ്യം കാണുന്നെ,” റോസ്‌ലിന്‍ പറഞ്ഞു. “എന്‍റെ പപ്പയെ കാണാന്‍ വന്നതാണ് അവന്‍റെ അച്ഛനും അവനും …” ഇലക്ട്രിസിറ്റി ബോര്‍ഡില്‍ എന്‍ജിനീയറാണ് റോസ്‌ലിന്‍റെ പപ്പാ. “പല പ്രാവശ്യം കണ്ടിട്ടുണ്ട് അവന്‍ എന്നെ. കഴിഞ്ഞ സണ്ടേ ഡയറക്റ്റ് ആയി പറഞ്ഞു, ഐ ലവ് യൂന്ന്” റോസ്‌ലിനില്‍ വീണ്ടും നാണം നിറയുന്നത് കണ്ട്‌ ടോമിയും ആബിദും ഫെലിക്സും വീണ്ടും പ്രണയ ഹാര്‍മണി സൃഷ്ട്ടിച്ചു. “ഓഹോ ഓഹോഹോ,” മറ്റുള്ളവര്‍ വീണ്ടും ആരവമിട്ടു. “എനിക്കും …” കൈത്തലംകൊണ്ട് മുഖം പാതിമറച്ചുകൊണ്ട്, കണ്ണുകളടച്ച്‌, മുഖം കുനിച്ച് പുഞ്ചിരിയോടെ ആരവത്തിനും സംഗീതത്തിനുമിടയില്‍ റോസ്‌ലിന്‍ പറഞ്ഞു, “എനിക്കും അവനെ ഇഷ്ട്ടം.” “എന്താ ജൂലിയറ്റെ റോമിയോടെ പേര്? സണ്‍ ഓഫ്? ടെലിഫോണ്‍ നമ്പര്‍? പിന്‍കോഡ്? മെയില്‍ ഐ ഡി?” സതീഷ്‌ ചോദിച്ചു. “സിദ്ധാര്‍ഥന്‍” റോസ്‌ലിന്‍ പറഞ്ഞു. റോസ്‌ലിന്‍ ലജ്ജ കൈവിടാതെ എല്ലാവരെയും നോക്കി. “ഞങ്ങളുടെ പേരന്‍റ്റിസിന്‍റെ നോട്ടത്തില്‍ ഒരുപാട് പ്രശ്നങ്ങളുണ്ട്,” റോസ്‌ലിന്‍ ഗൌരവപൂര്‍ണ്ണയായി, “ഫസ്റ്റ്ലി മതം. പിന്നെ ഫിനാന്‍ഷ്യലി കൊറച്ച് ഏറ്റക്കൊറച്ചില്‍ ഒണ്ട്.അതുപോലെ മറ്റുപലതും. ഞങ്ങളുടെ പാരന്‍റ്റ്സ് ഒരിക്കലും ഇതിന് യസ് പറയില്ല.”

“ആട്ടെ,” ലത്തീഫ് ചോദിച്ചു. “ആളേത്‌ തരക്കാരനാ?” ഒന്ന് മാത്രേ എനിക്കറിയൂ ലത്തീഫ് ദാദാ…” റോസ്‌ലിന്‍ വികാരഭരിതയായി.
“ഐ ലവ് ഹിം. ഐ കാന്‍റ്റ് ഫോര്‍ഗെറ്റ് ഹിം. ഐ വാന്‍റ്റ് റ്റു ഗെറ്റ് ഹിം.” മനോജ്‌ ഡ്രംസില്‍ ചടുലമായ ഒരു താളം സൃഷ്ട്ടിച്ചു. “അങ്ങനെയാണെങ്കില്‍ ഇത് നടക്കട്ടെ; അല്ലേ?” സതീഷ്‌ അഭിപ്രായപ്പെട്ടു. ‘നീയിത്രേം ഇന്വോള്‍വ്ഡ് ആണേല്‍ അവനും ഈക്വലി ഇന്വോള്‍വ്ഡ് ആണേല്‍ ഞാന്‍ നേരെ പറയും: ഗോ ഓണ്‍ വിത്ത് ഇറ്റ്‌.” ടോമി പിന്താങ്ങി. “എന്‍റെയും അഭിപ്രായം അത് തന്നെ. ഗോ ഓണ്‍ വിത്ത്‌ ഇറ്റ്‌,” വിന്‍സെന്‍റ്റും യോജിച്ചു. ലത്തീഫ് എല്ലാവരുടെയും മുഖത്ത് നോക്കി. ആരുടേയും മുഖത്ത് വിയോജിപ്പ്‌ ഇല്ലന്ന്‍ മാത്രമല്ല, എല്ലാവരും ഒരാഘോഷത്തിലെന്നപോലെ പ്രസന്നരും ഉത്സാഹമുള്ളവരുമായി കാണപ്പെട്ടു. “ഗ്രൂപ്പിന്‍റെ മൊത്തം അഭിപ്രായമെന്താ?” ലത്തീഫ് ചോദിച്ചു. എലാവരും ഒരേ സ്വരത്തില്‍, സംഗീതാത്മകമായ ഈണത്തില്‍, കാതടപ്പിക്കുന്ന സ്വരത്തില്‍ പറഞ്ഞു: “ഗോ ഓണ്‍ വിത്ത്‌ ഇറ്റ്‌!” ആ അഭിപ്രായപ്രകടനത്തില്‍ ദിവ്യ പങ്കെടുത്തിട്ടില്ല എന്ന്‍ ലത്തീഫ് ശ്രദ്ധിച്ചു. മാത്രമല്ല ഈ വിഷയത്തില്‍ തീരെ ഉത്സാഹവുമില്ല എന്നും അവന്‍ കണ്ടു. ലത്തീഫ് പതിയെ ദിവ്യയെ സമീപിച്ചു. “നീയൊന്നും പറഞ്ഞില്ലല്ലോ, ദിവ്യേ,” അവന്‍ ചോദിച്ചു, “നിന്‍റെ അഭിപ്രായമെന്താ ഈ വിഷയത്തില്‍?” ദിവ്യ ലത്തീഫിനെയും കൂട്ടുകാരെയും മാറിമാറിനോക്കി. അവസാനം തന്നെ ആകാംക്ഷയോടെ നോക്കുന്ന റോസ്‌ലിനില്‍ അവളുടെ കണ്ണുകള്‍ തറഞ്ഞു. “എനിക്ക് സമ്മതമില്ല,” ദിവ്യ പറഞ്ഞു, “ഗ്രൂപ്പിന്‍റെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല. റോസിനോട്‌ എനിക്കിതേ പറയാനുള്ളൂ: ഫോര്‍ഗെറ്റ്‌ ഹിം!” “വൈ?” ലത്തീഫ് ചോദിച്ചു. “വൈ? വൈ?” റോസ്‌ലിന്‍ ഒഴികെയുള്ള മറ്റു കൂട്ടുകാര്‍ ഒരുമിച്ച് ദിവ്യയെ ആക്രമിച്ചു. “യൂ ആസ്ക്‌ മെ വൈ, ങ്ങ്ഹാ?” ദിവ്യ ആവേശത്തോടെ തിരച്ചടിച്ചു. “നിങ്ങള്‍ ഗോ ഓണ്‍ വിത്ത്‌ ഇറ്റ്‌ ഗോ ഓണ്‍ വിത്ത്‌ ഇറ്റ്‌ എന്ന്‍ പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന ഈ പ്രേമം എത്ര നല്ല കുടുംബബന്ധങ്ങളെ സൃഷ്ട്ടിച്ചിട്ടുണ്ട്?പ്രേമിച്ച് വിവാഹം കഴിച്ച് നന്നായി സ്ഥിരമായി നില്‍ക്കുന്ന എത്ര നല്ല ബന്ധങ്ങള്‍ കാണിച്ചുതരാന്‍ കഴിയും നിങ്ങള്‍ക്ക്? ഒരു പ്യുവര്‍ റൊമാന്‍സും റിയല്‍ ലൈഫില്‍ ഇല്ല. സിനിമയിലും ഫിക്ഷനിലുമല്ലാതെ.” ഒന്നു രണ്ടുപേര്‍ ഉച്ചത്തില്‍ കോട്ടുവായിട്ടു.

“നില്‍ക്ക് നില്‍ക്ക്!” ആബിദ് ദിവ്യയെ പൂര്‍ത്തിയാക്കാന്‍ സമ്മതിച്ചില്ല. “ഇടയ്ക്ക് ഞാനല്‍പ്പം ചരിത്രവസ്തുതകള്‍ പറഞ്ഞോട്ടെ. നീ ചോദിച്ചല്ലോ, പ്രേമിച്ച് വിവാഹം കഴിച്ച് സ്ഥിരമായി നിലനില്‍ക്കുന്ന എത്ര ബന്ധങ്ങള്‍ കാണിച്ചുതരാന്‍ കഴിയൂന്ന്? സൂര്യവംശത്തിലെ ഇപ്പോഴത്തെ മഹാരാജാവ്, ദിവ്യാ ഗ്രൂപ്പ് ഇന്‍ഡസ്ട്രീസിന്‍റെ ചെയര്‍മാന്‍, നിന്‍റെ ഡാഡി ഹിസ്‌ ഹൈനസ് രാജശേഖര വര്‍മ്മയും നിന്‍റെ മമ്മി മഹാറാണി ഗായത്രിദേവി തമ്പുരാട്ടിയും കണ്ടുമുട്ടിയതും പരിചയപ്പെട്ടതും സ്നേഹിച്ചതും തും പാസ് ആയെ യൂ മുസ്ക്കുരായെ എന്ന്‍ ഡ്യൂവറ്റ് പാടി മരമായ മരമൊക്കെ ചുറ്റിയതും വിവാഹിതരായതും അവരുടെ പ്രണയവല്ലരിയില്‍ ദിവ്യാ വര്‍മ്മ എന്ന മൂക്കളച്ചാത്തി രാജകുമാരി വിരിഞ്ഞതും സൂപ്പര്‍ വേഡ്സ് വര്‍ത്ത്യന്‍ ലാങ്ങ്‌വേജില്‍ പത്രമാസികകള്‍ കവര്‍ സ്റ്റോറികള്‍ എഴുതിയിട്ടുണ്ട്.
” ശ്വാസം വിടാന്‍ ആബിദ് ഒരു നിമിഷം നിര്‍ത്തി. “അവര് ഡിവോഴ്സിന് വക്കീല്‍ നോട്ടീല്‍ നോട്ടീസ് അയച്ചോ?” “യൂ,” ദിവ്യ ആബിദിന്‍റെ നേരെ രൂക്ഷമായി നോക്കി ചുരുട്ടിയ മുഷ്ട്ടിയുയര്‍ത്തി. “പടച്ചോനെ!” രണ്ടു ചുവട് പിമ്പോട്ടു മാറി ആബിദ് തുടര്‍ന്നു. “നീ പറയാതെതന്നെ ഞങ്ങള്‍ക്കറിയാം നിന്‍റെ ഡാഡിയേം മമ്മിയേം. വി ആര്‍ പ്രൌഡ് ഓഫ് ദെം. പ്രണയവിവാഹത്തിന്‍റെ വിജയത്തിന് ഏറ്റവും മനോഹരമായ ഉദാഹരണം നിന്‍റെ വീട്ടില്‍ത്തന്നെയുള്ളപ്പോള്‍ ഹൌ കുഡ് യൂ റിപ്രിമാന്‍ഡ് അസ്?” “ബട്ട് ആബിദ്,” ദിവ്യ പറഞ്ഞു, “ഡാഡിടെടേം മമ്മീടെം കാര്യം, ഇറ്റ്‌ ഈസ് വെരി റേര്‍. അത്യപൂര്‍വ്വം..” “ദിവ്യാ, ഇത് റോസിന്‍റെ പെഴ്സണല്‍ കാര്യം…” സഹതാപം നിറഞ്ഞ സ്വരത്തില്‍ രാജേഷ് പറഞ്ഞു. “റ്റു മീ ഇറ്റ്‌ ഈസ്‌ റിയല്‍ ബുള്‍ഷിറ്റ്!” അവനെ തുടരാന്‍ അനുവദിക്കാതെ ദിവ്യ ഇടക്ക് കയറി. അവള്‍ റോസ്‌ലിന്‍റെയടുത്ത് ചേര്‍ന്ന്‍ നിന്ന്‍ അവളുടെ ഇരു തോളുകളിലും കൈകളമര്‍ത്തി.

“റോസ്,” ദിവ്യ പറഞ്ഞു, “നിനക്ക് വ്യക്തിപരമായ സ്വാതന്ത്ര്യമുണ്ട്. ഐ വില്‍ റെസ്പെക്റ്റ് ഇറ്റ്‌. പക്ഷെ ഈ വിഷയത്തില്‍ എന്നോട്‌ നീ അഭിപ്രായം ചോദിച്ചാല്‍ കൃത്യമായും വ്യക്തമായും ഞാന്‍ പറയും: കട്ട് ദാറ്റ് ഔട്ട്!” “ഓഹോ!” പ്രിയങ്ക ചൊടിച്ചു, “എങ്കില്‍ പറയെടീ, ഇതേ അനുഭവം നിനക്കുണ്ടായാല്‍ എന്ത് ചെയും നീ?” “ഇതേ അനുഭവം?” ദിവ്യ പരിഹാസത്തോടെ ചോദിച്ചു, “എന്ന്‍ വെച്ചാല്‍ പ്രേമമോ? കേള്‍ക്ക് മോളെ, നീ പറഞ്ഞ ആ ഈ അനുഭവമില്ലേ? അത് എന്‍റെ ജീവിതത്തില്‍ ഒരിക്കലും സംഭവിക്കില്ല.” “ഈ ഹിമാലയന്‍ ബ്ലണ്ടര്‍ ഒരുളുപ്പുമില്ലാതെ ഞങ്ങടെ മുമ്പില്‍ വിളമ്പാന്‍ നിനക്ക് എങ്ങനെ ധൈര്യം വന്നു?” വിന്‍സെന്‍റ്റ് ചോദിച്ചു. ദിവ്യ തന്‍റെ സണ്‍ഗ്ലാസ് അണിഞ്ഞു. “ബിക്കോസ് ഐം ദിവ്യ. ദാറ്റ് ഈസ്‌ മൈ നെയിം.” “ഹേയ്, ഹേയ്…അത്രയ്ക്ക് അഹങ്കരിക്കണ്ട നീ,” വിന്‍സെന്‍റ്റിനെ തള്ളിമാറ്റി മനോജ്‌ പറഞ്ഞു, “ഞാനൊന്നരക്കൈ നോക്കിയാല്‍ നീയെന്‍റ്റെ പൊറകെ വരും. പ്ലീസ് ലവ് മീ പ്ലീസ് ലവ് മീ എന്ന്‍ കരഞ്ഞുകൊണ്ട്. പിന്നെ എന്‍റെ ബെഡ് റൂമീന്ന്‍ ചവിട്ടിയിറക്കേണ്ടി വരും എനിക്ക്.” ദിവ്യ അവനെ അവജ്ഞയോടെ നോക്കി. “നീ പോടാ.” “അതുപോട്ടെ,” ലത്തീഫ് ഗൌരവത്തില്‍ പറഞ്ഞു, “ഇപ്പറഞ്ഞ കാരണമല്ലാതെ മറ്റെന്തെങ്കിലും ദിവ്യക്ക് പറയാനുണ്ടോ?” “ഒരു കാരണം കൂടിയുണ്ട്. അതാണ്‌ ഏറ്റവും പ്രധാനം.” എല്ലാവരും ദിവ്യയുടെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി. “എന്താ അത്?” കൂട്ടുകാരുടെ ജിജ്ഞാസ ലത്തീഫിന്‍റെ ശബ്ദത്തിലും പ്രതിഫലിച്ചു. “നമ്മുടെ ഗ്രൂപ്പിന് ഈ സിറ്റീല്‍ ഒരു ശത്രു മാത്രമേയുള്ളൂ,” ദിവ്യ വിശദീകരിച്ചു. “ജയകൃഷ്ണനും അവന്‍റെ ഗാങ്ങും.” അവരുടെ നെറ്റികളില്‍ ചുളിവുകള്‍ വീഴുന്നത് ദിവ്യ ശ്രദ്ധിച്ചു. “ജയകൃഷ്ണനെപ്പോലെ ഹൈലീ ഇമ്മോറല്‍ ആയ ഒരു ഗ്യാങ്ങ്‌ ലീഡറിന്‍റെ ഗ്രൂപ്പിലെ മെമ്പറാണ് സിദ്ധാര്‍ത്ഥന്‍ എന്ന്‍ എന്‍റെ സുഹൃത്തുക്കള്‍ക്ക് എത്ര പേര്‍ക്കറിയാം?”

ദിവ്യ പുറത്തുവിട്ട വാര്‍ത്തയ്ക്ക് മുമ്പില്‍ എല്ലാവരും സംഭീതരായി. “കോബ്രാഹില്‍സിലെ നിധിയടക്കമുള്ള ഹൈലീ സെന്‍സിറ്റീവ് ആയ പല കാര്യങ്ങളും നമ്മള്‍ ഡീല്‍ ചെയ്യുന്നുണ്ട്,” ദിവ്യ തുടര്‍ന്നു, “നമ്മളെ തകര്‍ക്കാന്‍ പലതവണ അവര്‍ ശ്രമിച്ചിട്ടുണ്ട്. ഇത്തരം ഒരു സിറ്റുവേഷനില്‍ നമ്മള്‍ അറിയുന്ന ഒരു ആന്‍റ്റീ സോഷ്യലിന്‍റെ മുമ്പിലേക്ക് പ്രേമമല്ല, മറ്റെന്തിന്‍റെ പേരിലായാലും എനിക്ക് സാധ്യമല്ല റോസിനെ എറിഞ്ഞുകൊടുക്കാന്‍!” ലത്തീഫ് റോസ്‌ലിനെ നോക്കി. അവളുടെ മുഖത്ത് ഭയവും പതര്‍ച്ചയും അവന്‍ കണ്ടു. “ഈ സിദ്ധാര്‍ത്ഥന്‍ ജയകൃഷ്ണന്‍റെ ഗ്യാങ്ങിലുള്ളവനാണ് എന്ന്‍ നിനക്കറിയാമായിരുന്നോ റോസ്‌ലിന്‍?” സ്വരം കഴിയുന്നത്ര ശാന്തമാക്കി ലത്തീഫ് ചോദിച്ചു. “ലത്തീഫ് ദാദാ…ഞാന്‍…’ “ജസ്റ്റ് സേ യസ് ഓര്‍ നോ.” “യെസ്,” റോസ്‌ലിന്‍ സംഭ്രമത്തോടെ പറഞ്ഞു. ലത്തീഫ് കുറെ സമയത്തേക്ക് ആലോചനമഗ്നനായി. എല്ലാവരും അവനെ ഉറ്റുനോക്കി. റോസ്‌ലിനും. ലത്തീഫ് തീരുമാനം പറയുവാന്‍ പോകുകയാണ്. അതാണ്‌ ഗ്രൂപ്പിന്‍റെ മൊത്തം തീരുമാനം. ലത്തീഫെടുക്കുന്ന തീരുമാനമാണ് ഗ്രൂപ്പിന്‍റെ നിയമം. “വ്യക്തിപരമായ നേട്ടത്തെക്കാള്‍ ഗ്രൂപ്പ് ഇന്നുവരെ നിലനിന്നിട്ടുള്ളത്‌ പൊതുനന്മാക്കാണ്,” എല്ലാവരെയും നോക്കി ലത്തീഫ് പറഞ്ഞു. “തനിക്ക് ഇഷ്ട്ടപ്പെട്ട പുരുഷനെ സ്നേഹിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും റോസ്‌ലിന്‍ ജോസഫിനുണ്ടെങ്കിലും കോബ്രാ ഗാങ്ങിന്‍റെ നിയമങ്ങളെയും താല്‍പ്പര്യങ്ങളെയും അംഗീകരിക്കാത്ത, സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് കുപ്രസിദ്ധിനേടിയ ജയകൃഷ്ണന്‍റെ ഗ്രൂപ്പിലെ അംഗമാണ് സിദ്ധാര്‍ത്ഥന്‍ എന്നതിനാല്‍ കോബ്രാ ഗാങ്ങില്‍ അംഗമായിരിക്കുന്ന കാലത്തോളം റോസ്‌ലിനെ ഈ ബന്ധത്തിന് നമ്മള്‍ അനുവദിക്കുന്നതല്ല. ഇതാണ് ഗ്രൂപ്പിന്‍റെ തീരുമാനം.” എല്ലാവരും റോസ്‌ലിനെ നോക്കി. അവളുടെ മുഖം ശോകാകുലമായി. കണ്ണുകള്‍ ഈറനണിഞ്ഞു. എങ്കിലും അവള്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു. “ഇന്നത്തെ റിഹേഴ്സല്‍ കഴിഞ്ഞു,” അന്തരീക്ഷത്തിന്‍റെ പ്രത്യേകത തിരിച്ചറിഞ്ഞ് ലത്തീഫ് പ്രഖ്യാപിച്ചു. “നാളെ വൈകുന്നേരം കൃതം മൂന്നരയ്ക്ക് ഇവിടെ വെച്ച് നമ്മള്‍ കൂടിച്ചേരുന്നതായിരിക്കും.”

“ഓരോരുത്തരും തങ്ങളുടെ സംഗീത ഉപകരണം കേയ്സിനുള്ളില്‍ അടച്ചു. അതിനിടയില്‍ ലത്തീഫ് റോസ്‌ലിന്‍റ്റെ ചലനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ദിവ്യയും റോസ്‌ലിനും ചിരിച്ചുകൊണ്ട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. റോസ്‌ലിന്‍ സാധാരണ നിലയിലെത്തിയതുകണ്ട്‌ അവന്‍ സമാധാനിച്ചു. സംഘം ഒരുമിച്ച് പുറത്തേക്ക് നടന്നു. “ദിവ്യാ,” പുറത്തേക്ക് നടക്കുന്നതിനിടയില്‍ ടോമി ദിവ്യയോട് ചോദിച്ചു, “നീയങ്ങനെ പറയേണ്ട കാര്യമൊന്നുമില്ല. നാളെ എന്താ നടക്കുന്നേന്ന്‍ നിനക്കെങ്ങനെയറിയാം? നീ ആരേം പ്രേമിക്കില്ല എന്ന്‍ എന്താ ഉറപ്പ്?” ദിവ്യ അതിനു മറുപടി പറഞ്ഞില്ല. “നീയെന്ന് മുതലാ പ്രേമവിദ്വേഷിയായേ?” “എനിക്ക് പ്രേമത്തോടോ പ്രേമിക്കുന്നവരോടോ വിദ്വേഷമൊന്നുമില്ല സുഹൃത്തുക്കളെ,” അവള്‍ ചിരിച്ചു, “എനിക്കെന്‍റെ ഡാഡീടേം മമ്മീടെം മോളായി ജീവിക്കാനാ ഇഷ്ട്ടം. എന്നെക്കുറിച്ചുള്ള അവരുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ണ്ണമാക്കാനാ എനിക്കിഷ്ട്ടം. എന്നെക്കുറിച്ചുള്ള അവരുടെ എല്ലാ സ്വപ്നങ്ങളും സത്യമാക്കാനും.” സംഘാംഗങ്ങള്‍ ഓരോരുത്തരും അവരവരുടെ ഇരുചക്രവാഹനങ്ങള്‍ സ്റ്റാര്‍ട്ട് മുമ്പോട്ട്‌ നീങ്ങി. ആളുകള്‍ക്ക് അതൊരു കാഴ്ച്ചയാണ്. പതിനേഴിനും ഇരുപതിനുമിടയ്ക്കാണ് അവരുടെ പ്രായം. നിറസമൃദ്ധമായ വസ്ത്രങ്ങളില്‍, ആരോഗ്യവും പ്രസരിപ്പും സൌന്ദര്യവും തുളുമ്പുന്ന കൌമാര സംഘം. തെരുവുകളില്‍ അവര്‍ സംഗീതവും നൃത്തവും നിറക്കുന്നു. കളിക്കളത്തിലായാലും കലാരംഗത്തായാലും പൊതുപ്രവര്‍ത്തനങ്ങളിലായാലും കൌമാരക്കാരായ ആ സംഘത്തെ ഒരുമിച്ചു മാത്രമേ നഗരവാസികള്‍ കണ്ടിട്ടുള്ളൂ. പ്രായം കൊണ്ടും സംഘടനാപാടവം കൊണ്ടും മുമ്പില്‍ നില്‍ക്കുന്നത് ലത്തീഫ് തന്നെയാണ്. എങ്കിലും അവര്‍ക്കിടയിലെ ഏറ്റവും പ്രധാന ആകര്‍ഷണകേന്ദ്രം ദിവ്യയാണ്. ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ദിവ്യ ഗ്രൂപ്പ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ രാജശേഖര വര്‍മ്മയുടെ മകള്‍. പതിനെട്ടാം പിറന്നാളിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന അവളുടെ വശ്യസൌന്ദര്യം കാഴ്ചക്കാരുടെ ഹൃദയമിടിപ്പ് തെറ്റിക്കും. അവളുടെ നിറസൌന്ദര്യത്തെ പതിന്മടങ്ങ്‌ ചേതോഹരമാക്കുന്ന നീള്‍മിഴികളുടെ കാന്തികതയും ഉയര്‍ന്ന തുളുമ്പുന്ന മാറിടത്തിന്‍റെ ഭംഗിയും പലരുടെയും ഉറക്കത്തെ അസ്വസ്ഥമാക്കിയിരുന്നു. കുലീനത നിറഞ്ഞ പെരുമാറ്റത്തിലെ ആകര്‍ഷണീയതയും ക്ഷത്രിയ സഹജമായ സ്വഭാവദാര്‍ഡ്യവും അവളെ പ്രശസ്തയാക്കിയിരുന്നു.

കൂട്ടുകാര്‍ക്ക് ശുഭരാത്രി നേര്‍ന്ന്‍ തന്‍റെ സൈക്കിളില്‍ തനിച്ചുവരികയായിരുന്നു ദിവ്യ. നിറത്തില്‍ നിന്ന്‍ തുടങ്ങുന്ന കോബ്രാഹില്‍സിലേക്കുള്ള ഒറ്റയടിപ്പാതയുടെ അടുത്തെത്തിയപ്പോള്‍ അവള്‍ സൈക്കിള്‍ നിര്‍ത്തി. അവളുടെ കണ്ണുകള്‍ ദൂരെ, ആകാശത്തേക്ക് ഉയര്‍ന്നുയര്‍ന്ന്‍ പോകുന്ന കൊടുമുടികളിലേക്ക് നീണ്ടു. കോബ്രാഹില്‍സ്‌. ഒടുങ്ങാത്ത നിഗൂഡതകളും പരേതാത്മാക്കളെക്കുറിച്ചുള്ള പുരാവൃത്തങ്ങളും നിറഞ്ഞ, ഇടതൂര്‍ന്ന കാടുകള്‍ നിറഞ്ഞ പര്‍വ്വത ശിഖരങ്ങള്‍. അവള്‍ മലനിരകളില്‍നിന്ന്‍ നോട്ടം പിന്‍വലിച്ചു. ജനനം മുതല്‍ കാണുന്നതാണെങ്കിലും അങ്ങോട്ട്‌ നോക്കാതിരിക്കാനാവുന്നില്ല. അവള്‍ സൈക്കിളില്‍ നിന്നിറങ്ങി. ഒറ്റയടിപ്പാത തുടങ്ങുന്നിടത്ത് ഒരു ആല്‍മരമുണ്ട്. ആല്‍മരചുവട്ടില്‍ ഭഗവതിയുടെ വിഗ്രഹവും. അവള്‍ ഭഗവതിയുടെ മുമ്പിലെത്തി കൈകള്‍ കൂപ്പി. “എന്‍റെ ഭഗവതീ…” അവള്‍ മന്ത്രിച്ചു. “എന്‍റെ ഡാഡിയെ, മമ്മിയെ, രോഹിത് അങ്കിളിന്‍റെ ആത്മാവിനെ കാത്തുകൊള്ളണേ…” തന്‍റെ കണ്ണുകളില്‍ ജലകണങ്ങള്‍ നിറഞ്ഞിരിക്കുന്നത് അവള്‍ അറിഞ്ഞു. രോഹിത് അങ്കിളിനെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ അങ്ങനെ സംഭവിക്കുന്നു. അവള്‍ വീണ്ടും കോബ്രാ ഹില്‍സിലേക്ക് നോക്കി. കോബ്രാഹില്‍സില്‍ നിന്ന്‍ വീശിയടിക്കുന്ന കാറ്റില്‍ അയാളുടെ സാന്നിധ്യമുണ്ട് എന്ന്‍ അവള്‍ക്ക് തോന്നി. “എന്‍റെ രോഹിത് അങ്കിള്‍…” അവളില്‍നിന്ന്‍ അറിയാതെ ഒരാമന്ത്രണം പുറത്തു വന്നു. അയാളുടെ മുഖം തന്‍റെ മുമ്പില്‍ തെളിയുന്നത് അവള്‍ അറിഞ്ഞു. തനിക്ക് പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ മുതല്‍ തന്‍റെ കൈപിടിച്ചുനടക്കുമായിരുന്ന, തനിക്ക് കഥകള്‍ പറഞ്ഞുതരുമായിരുന്ന, തനിക്ക് വേണ്ടി പാടുകയും ആടുകയും ചെയ്യുമായിരുന്ന തന്നെയും കൂട്ടി മലഞ്ചെരുവുകളിലും നദീതീരത്തും പോകുമായിരുന്ന രോഹിത് അങ്കിള്‍. പാര്‍ട്ടികളില്‍ കേള്‍വിക്കാരെ വിസ്മയത്തിലാഴ്ത്തുന്ന വിധം പാടുകയും അസാധാരണ വൈഭവത്തോടെ നൃത്തം ചെയ്യുകയും ഇപ്പോഴും തമാശപറയുകയും എല്ലാക്കാര്യത്തിലും ഉത്സാഹം കാണിക്കുകയും ചെയ്യുമായിരുന്നു രോഹിത് അങ്കിള്‍. കഴിഞ്ഞ വര്‍ഷം വരെ.

കഴിഞ്ഞ ഏപ്രിലില്‍ ഊട്ടിയിലെ ഗുഡ് ഷെപ്പേര്‍ഡില്‍, തന്നെ കൂട്ടിക്കൊണ്ട് പോകുവാന്‍ രോഹിത് അങ്കിള്‍ വന്നില്ല. പകരം ലത്തീഫും കൂട്ടുകാരും വന്നു. അവരുടെ മുഖത്ത് ഉത്സാഹമോ സന്തോഷമോ ഇലായിരുന്നു. അവരില്‍ നിന്നാണ് താന്‍ ആ കരള്‍ പറിക്കുന്ന വാര്‍ത്ത കേട്ടത്. രോഹിത് അങ്കിളിന്‍റെ ജഡം കോബ്രാഹില്‍സിന്‍റെ മുകളില്‍ കിടക്കുന്നു! രാജവെമ്പാലയുടെ വിഷമാണ് മരണകാരണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. “ഭഗവതീടെ മുമ്പില്‍ നിന്ന്‍ പോരാന്‍ തോന്നുന്നില്ലേ രാജകുമാരിക്ക്?” പിമ്പില്‍ നിന്ന്‍ കേട്ട ഒരു പുരുഷശബ്ദം ദിവ്യയുടെ ചിന്തകളെ ഉലച്ചു. അവള്‍ തിരിഞ്ഞുനോക്കി. വിനോദ് അങ്കിള്‍ ആണ്. കോബ്രാഹില്‍സില്‍നിന്നുള്ള ഒറ്റയടിപ്പാതയിലൂടെ അയാള്‍ നടന്നു വരികയാണ്. കറുത്ത ജാക്കറ്റും ട്രൌസേഴ്സുമാണ് വെഷം. തലയില്‍ ഒരു കറുത്ത കൌ ബോയ്‌ ഹാറ്റ്. കൈയില്‍ തോക്കുണ്ട്. “അങ്കിള്‍ വീട്ടിലേക്ക് വരുന്നോ?” “ഞാന്‍ രാവിലെ വരാം,” വിനോദ് അറിയിച്ചു. “നാളെ രാവിലെ എട്ടുമണിക്ക് വരാന്‍ സാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്.” ദിവ്യ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന്‍റെ “എ” ടീമിലെ ഒരു എക്സിക്യൂട്ടീവ് ആണ് വിനോദ് മേനോന്‍. മുപ്പതിന്മേല്‍ പ്രായം. പക്ഷെ ചലനങ്ങിലും ഭാവങ്ങളിലും ഒരിരുപത്കാരന്‍റെ ആവേശവും പ്രസരിപ്പും. ദിവ്യ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസില്‍, എക്സിക്യൂട്ടിവ് സ്റ്റാഫില്‍ അംഗമായി ചേര്‍ന്നിട്ട് ഒരു വര്‍ഷമേയായിട്ടുള്ളൂ. എങ്കിലും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുധമുള്ള അയാളുടെ കഴിവുകള്‍ ഇതിനോടകംതന്നെ പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. വിനോദ് മേനോനോട് യാത്രപറഞ്ഞ് ദിവ്യ മുമ്പോട്ട്‌ നീങ്ങി. ഇരുള്‍ വീണ നിരത്തിലൂടെ സൈക്കിള്‍ ഓടിച്ചുനീങ്ങുമ്പോള്‍ അവളുടെ കണ്ണുകള്‍ വീണ്ടും മലമുകളിലേക്ക് പാളി. നിലാവില്‍ ഒരു ഡ്രാക്കുളക്കോട്ടപോലെ ഉയര്‍ന്നു കിടക്കുന്ന കോബ്രാ ഹില്‍സ്‌. വളരെയേറെ നിഗൂഡതകളുടെയും മരണങ്ങളുടെയും അപകടങ്ങളുടെയും ഇരിപ്പിടം.

അവിടെയെവിടെയോ പ്രാചീനത മണക്കുന്ന ഒരു ഭൂഗര്‍ഭത്തില്‍ വലിയ അമൂല്യമായ ഒരു നിധിയുണ്ട്. അത് കേട്ടറിഞ്ഞ് പലരും രഹസ്യമായി കോബ്രാഹില്‍സിലെത്തി. പലരുടെയും ജഡങ്ങള്‍ മലമുകളില്‍ കാണപ്പെട്ടു. ആ മരണങ്ങളൊക്കെയും രാജവെമ്പാലയുടെ അത്യുഗ്രവിഷം മൂലമാണെന്ന് വൈദ്യന്മാര്‍ സാക്ഷ്യപ്പെടുത്തി. ദിവ്യ പുഞ്ചിരിച്ചു. അതൊക്കെ സത്യം തന്നെയായിരിക്കുമോ എന്നവള്‍ സന്ദേഹിച്ചു. ഇടയ്ക്ക് അവള്‍ വാച്ചില്‍ നോക്കി. സമയം എട്ടുമണിയാകാന്‍ പോകുന്നു. ഇന്ന്‍ മമ്മിയുടെ വായില്‍നിന്ന്‍ നല്ലത് കേള്‍ക്കും. ഒരു പതുതവണയെങ്കിലും മമ്മി തന്നെയിന്ന്‍ മൊബൈലില്‍ വിളിച്ചിട്ടുണ്ട്. തിരിച്ചൊന്നും പറയാതെ കേട്ടുനിന്നാല്‍ മതി. എങ്കിലും തന്‍റെ കാര്യത്തില്‍ മമ്മി എന്തിനാണ് ഇത്ര ഭയപ്പെടുന്നതെന്ന്‍ താന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഗേറ്റിനു സമീപം കാവല്‍ക്കാരന്‍ നില്‍ക്കുന്നത് കണ്ടു. അവള്‍ സാവധാനം സൈക്കിള്‍ ഓടിച്ചുവന്നു. “ഈയിടെയായി കൂടുന്നുണ്ട് കേട്ടോ ഈ വലി.” തന്നെക്കണ്ട് വലിച്ചുകൊണ്ടിരുന്ന സിഗരെറ്റ്‌ തിടുക്കത്തില്‍ വലിച്ചെറിഞ്ഞ ഗെയ്റ്റ് കീപ്പറോട് അവള്‍ പറഞ്ഞു. “അത് മോളെ..ഈ തണുപ്പത്ത്…” അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. “ഡാഡി വന്നോ റോബര്‍ട്ട് അങ്കിള്‍?” അയാള്‍ ഗേറ്റ് തുറക്കുന്നതിനിടയില്‍ അവള്‍ ആകാംക്ഷയോടെ ചോദിച്ചു. “ഒരു പത്തുമിനിറ്റ് ആയിക്കാണും മോളെ.” “ഈശ്വരാ…!” അവള്‍ തലയില്‍ കൈവെച്ചു. പിന്നെ സാവധാനം ഗാരേജിലേക്ക് സൈക്കിള്‍ നീക്കി.

കോബ്രാഹില്‍സിലെ നിധി —സ്മിത

Comments:

No comments!

Please sign up or log in to post a comment!