നിസ്സഹായൻ 1

മീന മാസത്തിലെ സൂര്യൻ തൻറെ സർവ പ്രതപതോടും കൂടി ഭൂമിയെ ആലിംഗനം ചെയ്തിരിക്കുന്നു. തൻറെ ആസുര ശക്തിയിൽ നിന്നും ഒരു പ്രാണനും രക്ഷയില്ലെന്ന അഹങ്കാരത്തോടെ അവൻ തൻറെ ജ്വലിക്കുന്ന കരങ്ങൾ നിസ്സഹായയായ അവളുടെ മാറിലേക്ക്‌ ആഴ്ത്തിയിരിക്കുന്നു.

പൊള്ളുന്ന വെയിലിൽനിന്നും രക്ഷനെടനെന്നോണം രാമനുണ്ണി മേനോൻ ധിറുതിയിൽ കോലായിലേക്ക് കയറി.

“സവിത്രീീീ……” മേനോൻ നീട്ടി വിളിച്ചു. “കുറച്ചു വെള്ളമിങ്ങേടുത്തെ….വല്ലാത്ത ദാഹം”.

വിയർപ്പു കൊണ്ട് മുഷിഞ്ഞ മേല്മുണ്ട് കോലായിലെ കൈപടിയിലേക്ക് ഇട്ട്, തൻറെ ഊന്നു വടി ഉത്തരത്തിൽ തൂകി മേനോൻ തിരിഞ്ഞു.

“ഹോ….ഈ മീനചൂട് അസഹനീയം തന്നെ. മനുഷ്യന് പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയായി…..” ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് അയാൾ പതിയെ കോലായിലെ ഒരു മൂലയിൽ ഇട്ടിരുന്ന തൻറെ ചാരുകസേരയിൽ കിടന്നു.

“വല്ലാത്ത ക്ഷീണം…” മേനോൻ ശ്വാസം വലിച്ചു വിട്ടു. “ഈ നട്ട് ഉച്ചയ്ക്കു ഇത്രയും ദൂരം നടെക്കേണ്ടിയിരുന്നില്ല. അയാൾ മനസ്സിൽ പറഞ്ഞു. ബസ്സിൽ വരാമെന്ന് കരുതിയാൽ പാടത്തിനക്കരെ ഇറങ്ങി വീണ്ടും നടക്കണം. ഓട്ടോയിലായാൽ പത്തു മുപ്പതു രൂപ കൊടുക്കേണ്ടി വരും. ആ കാശുണ്ടെങ്കിൽ ഒരു ദിവസത്തെ വീട്ടുചിലവെങ്കിലും ആകും”. രാമനുണ്ണി തൻറെ കീശ തടവി. വിയർപ്പിൽ നനഞ്ഞ ഒരു അമ്പതു രൂപ നോട്ട് കയിൽ തടഞ്ഞു. തൻറെ ഗതികെടോർത്തു അയാളുടെ ചുണ്ടിൽ അയാളറിയാതെ ഒരു മന്ദഹാസം വിരിഞ്ഞു. സ്വന്ധം ദുർവിധിക്കെതിരെ പൊരുതാൻ ശക്തിയില്ലാത്ത ഒരു നിസ്സഹായന്റെ പ്രധിഷേധം മുഴുവനും പ്രതിഭലിപ്പിക്കുന്ന പുഞ്ചിരി.

“സവിത്രീീീ……” അക്ഷമനായി അയാൾ വീണ്ടും വിളിച്ചു…….

“ഇതാ വരുന്നച്ച്ചാ…….”അകത്തു നിന്നും തൻറെ മകളുടെ ശബ്ദം മേനോൻ കേട്ടു.

കോലായിലെ മച്ചിൽ കണ്ണും നട്ടു അയാൾ കിടന്നു. ഗതകാല പ്രൗഢി വിളിച്ചോതുന്ന താമരപ്പൂവ് കൊത്തിയ മച്ചിലൂടെ അയാളുടെ കണ്ണുകളിഴഞ്ഞു നടന്നു. കരിവീട്ടിയിൽ കടഞ്ഞ നാല് നെടുംതൂണുകളിൽ താങ്ങി നിർത്തിയ മച്ചിൽ അങ്ങിങ്ങ് ചിതലരിചിരിക്കുന്നു. ഇരുണ്ട മൂലകളിൽ എട്ടു കാലികൾ വലകെട്ടി ഇരക്കായി കാത്തിരിക്കുന്നു; മേല്ക്കൂരയിലെ ഓടുകൾ പൊട്ടിയിട്ടുണ്ട്; വർഷങ്ങളായ് വെയിലും മഴയുമെറ്റു ചാരുപടിയിലെയും മറ്റും പലകകൾ വെടിച്ചിരിക്കുന്നു; ചുവരിലെ കുമ്മായം നിറം മങ്ങി കറുത്ത് പോയി. തൻറെ ജീവിതം പോലെ തന്നെ തൻറെ പാരമ്പര്യവും കണ്മുന്നിൽ കിടന്നു നശിക്കുന്നതോർത്തു മേനോൻ നെടുവീർപ്പിട്ടു.

നാടുവാഴിയുടെ പോലും പ്രീതിക്കും കരുണക്കും പാത്രമായ കാരണവന്മാർ വാണിരുന്ന പേരുകേട്ട മുല്ലക്കൽ തറവാട്ടിലെ അവസാനത്തെ കണ്ണിയാണ് താൻ.

മുതുമുത്തശ്ശന്മാരുടെ കാലത്ത് തെക്ക് നിന്ന് വന്ന പേരുകേട്ട തച്ചന്മാർ പണിതീർത്തതാണ് ഈ എട്ടു കെട്ടും, കോലായും, അതിനോട് ചേർന്ന പത്തായപുരയും മറ്റും. ഒരു ഗ്രാമത്തിനാകെ അധിപൻമാരായി സർവ്വപ്രതാപത്തോടും കൂടി കഴിഞ്ഞിരുന്ന തറവാട്ടുകാരാണ് തൻറെ പിന്മുറക്കാർ. എന്നാൽ ഇന്ന്, അഷ്ടിക്കുള്ള വകയ്ക്കു തനിക്കു കണ്ടവന്റെ തിണ്ണ നിരങ്ങേണ്ട ഗതികേടാണ്. തൻറെ കാലത്തു തന്നെ ഇങ്ങനെ ഒരു സുകൃതക്ഷയം ഉണ്ടായല്ലോ എന്നോർത്ത് അറിയാതെ മേനോന്റെ കണ്ണ് നിറഞ്ഞു. ഇടത്തെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അയാളുടെ കവിളിനെ നനച്ച് താഴേക്ക് ഒഴുകി.

“ഇതാ വെള്ളം…” ശബ്ദം കേട്ട് മേനോൻ ചിന്തയിൽ നിന്നും ഉണർന്നു.

കയ്യിൽ ഒരു മൊന്തയുമയി നില്ക്കുന്ന തൻറെ ഭാര്യയെ ആണ് അയാൾ കണ്ടത്.

“മുഖം എന്താ വല്ലതിരിക്കുന്നത്. സുഘമില്ലായ്മ വല്ലതും ഉണ്ടോ?” മൊന്ത മേനോൻറെ നേർക്ക്‌ നീട്ടി, കയ്യെത്തിച്ച് കൈപടിയിൽ കിടന്ന മേനോൻറെ മേൽമുണ്ട് എടുത്തുകൊണ്ടു ഭാനുമതി തിരക്കി.

ഒന്നും ഇല്ല.. അവളെവിടെ..? മൊന്ത വാങ്ങി വെള്ളം കുടിക്കുനതിനിടയിൽ അയാൾ ചോദിച്ചു.

“പോയ കാര്യം എന്തായി.” അയാളുടെ ചോദ്യം കേൾക്കാത്തതുപോലെ, അടുത്തേക്ക് നീങ്ങി നിന്ന്, മേനോൻറെ നെറ്റിയിലെ വിയർപു തുടച്ചു കൊണ്ട് ഭാനുമതി ചോദിച്ചു.

“അവറാനേ കാണാൻ കഴിഞ്ഞില്ല, കണ്ടെങ്കിലും അയാൾ കാശ് തരുമെന്ന് തോന്നുന്നില്ല.” മേനോൻ പറഞ്ഞു.

“അതെന്താ?”

“ഇപ്പോതന്നെ അയാള്ക്ക് കുറെ കാശു കൊടുക്കനില്ലേ, ഇനിയും കൂടുതൽ ചോദിച്ചാലോ? അല്ലെങ്കിലും അയാൾ സ്ഥലത്തില്ലെന്നാണ് അങ്ങേരുടെ ഭാര്യ പറഞ്ഞത്. അവരുടെ ഏതോ തോട്ടത്തിൽ പോയിരിക്കുകയാത്രേ. വരാൻ രണ്ടാഴ്ച്ചയെങ്കില്ലും എടുക്കുമെന്ന്.”

മേനോൻറെ മറുപടി കേട്ടു ഭാനുവിന്റെ മുഖമിരുണ്ടു.

“കഴിഞ്ഞ മാസം കൊടുക്കാമെന്നു വാക്ക് പറഞ്ഞതല്ലേ. എങ്ങിനയെങ്കിലും കുറച്ചു കാശു ശെരിയാക്കി അവൾക്കു കൊടുത്തെ പറ്റു. അവളുടെ വീട്ടുകാരുടെ സ്വഭാവം അറിയാമല്ലോ. ഇനിയും അവളുടെ സംങ്കടം കേൾക്കാൻ എനിക്ക് വയ്യ. അവളവിടെക്കിടന്നു അനുഭവിക്കുന്നത് എനിക്കേ അറിയൂ. എത്ര ആശിച്ചു വേളി കഴിപ്പിച്ചു അയച്ചതാണ് അവളെ”? ഭാനുമതി നെടുവീർപ്പിട്ടു.

തന്റെ മൂത്ത മകൾ സുഭദ്രയെ കുറിച്ചോർത്തു ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു.

മേരിയോട് ചോദിയ്ക്കാൻ പാടില്ലായിരുന്നോ”? ഭാനുമതി വീണ്ടും ചോദിച്ചു.

“എന്നെ കണ്ടപ്പോഴേ ചതുർഥി കണ്ടതുപോലെയായി അവർക്കു. പിന്നെ കൂടുതൽ ഒന്നും ചോദിയ്ക്കാൻ തോന്നിയില്ല.


തെല്ലു നീരസത്തോടെയുള്ള മേനോന്റെ മറുപടി കേട്ടപ്പോൾ ഭാനുമതിക്കു ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു.

“എന്ന് പറഞ്ഞാൽ എങ്ങിനെയാണ്. അവളുടെ സ്ത്രീധനത്തിന്റെ കാര്യത്തിൽ നിങ്ങൾ ഉടനെ ഒരു തീരുമാനം എടുക്കണം. എന്റെ മകള്ക്കും എന്നെ പോലെ നരകിക്കാനാണല്ലോ ദൈവമേ വിധി.” തുളുമ്പി നിന്ന കണ്ണുനീർ തുടച്ചുകൊണ്ട് ആരോടെന്നില്ലാതെ ഭാനു പറഞ്ഞു.

ഭാനുവിന്റെ പരാതി പറച്ചിൽ കേട്ടപ്പോൾ മേനോന് ദേഷ്യം വന്നു.

മേരിയെ കുറ്റംപറഞ്ഞിട്ടും കാര്യമില്ലെന്നു മേനോന് അറിയാം. അവറാച്ചന്റെ അച്ഛൻ മത്തായി തറവാട്ടിലെ കാര്യസ്ഥനായിരുന്നെകിലും അവറാൻ ഇന്ന് വല്യ മുതലാളി ആണ്. ആ പഴയ ബന്ധം കൊണ്ടാണ് ഇതുവരെ അയാൾ മുഖം കറുത്ത് തന്നോടൊന്നും പറയാത്തതെന്നു മേനോൻ മനസ്സിൽ ഓർത്തു.

“ഞാൻ എന്ത് ചെയ്യാനാണ്. അവറാൻ ഇനി കടം തരുമെന്ന് തോന്നുന്നില്ല. പിന്നെ ആ മമ്മദിനോട് ചോദിക്കാമെന്ന് വച്ചാൽ അവന്റെ നോട്ടം ഈ വീടിന്മേലാണ്. ആകെ ഇനി ഇത് മാത്രമേ ഉള്ളു. ഇതും കൂടെ പോയാൽ സാവിത്രിയുടെ കാര്യം എന്താകും. കഴിഞ്ഞ ആഴ്ച തേങ്ങാ വിറ്റതിന്റെ കാശ് തരാനെന്നും പറഞ്ഞു ഈ കോലായുടെ അകത്ത് വരെ കേറി ആ വഷളൻ. വല്യമ്മാവന്റെ കാലത്തു ഇവനൊന്നും ഈ പറമ്പിനകത്തു കേറിയിട്ടില്ല. ഇവൻറെ അച്ഛൻ പരീത്, അമ്മാവൻ നടക്കുന്നതിന്റെ എതിരെ പോലും വരുമായിരുന്നില്ല. ഇപ്പൊ ഇവനൊക്കെ എന്തുമാകാമെന്നായി. കലി കാലം എന്നല്ലാതെ എന്ത് പറയാൻ.” പരീതിനെപ്പറ്റി പറഞ്ഞപ്പോൾ മേനോൻറെ മുഖഭാവം തെല്ലു മാറി. ദേഷ്യം നിയന്ത്രിക്കാനാവാതെ അയാൾ പല്ലുകടിച്ചു.

കൂടുതൽ ഒന്നും ചോദിക്കാതെ, എന്തോ തീരുമാനിച്ചത് പോലെ ഒരു ദീർഘനിശ്വാസം എടുത്തു കൊണ്ട് ഭാനുമതി മൊന്തയും എടുത്ത് അകത്തേക്ക് നടന്നു.

അകത്തെ ഇരുട്ടിലേക്ക് പതിയെ നടന്നു മറയുന്ന ഭാനുമതിയെ തന്നെ നോക്കികൊണ്ട്‌ രാമനുണ്ണി ചാരുകസാരയിൽ കിടന്നു. മേനോൻറെ കണ്ണുകൾ ഭാനുവിന്റെ കഴുത്തിൽ നിന്നും പതിയെ താഴേക്കു ഇഴഞ്ഞു.

ഈ ദാരിദ്ര്യത്തിലും അവരുടെ സൗന്ദര്യത്തിനു ഒരു ഇടിവും തട്ടിയിട്ടില്ലെന്നു അയാൾ ഓർത്തു. ആ പഴഞ്ചൻ കുപ്പായത്തിനടിയിൽ അവൾ ഇപ്പോഴും ഒരു സുന്ദരി തന്നെ ആണ്. കുറെയേറെ നാളുകളുടെ ഉപയോഗം കൊണ്ടാകാം, വെളുത്ത ബോഡീസ് നന്നേ നരച്ചു പോയിരിക്കുന്നു.

ശരീരത്തോട് പറ്റിക്കിടക്കുന്ന ബോഡീസ്സ്സിനുള്ളിൽ ബ്രായുടെ അടയാളം വ്യക്തമായി കാണാം. കക്ഷങ്ങളുടെ അടിഭാഗത്തു വിയർപ്പു പടർന്നു നനഞ്ഞിരിക്കുന്നു. പഴയതെങ്കിലും വ്രത്തിയുള്ള മുണ്ടും നേര്യതും. മുണ്ടിനടിയിൽ അവൾ ഉടുക്കാറുള്ള ഒന്നരയും, താറും മേനോൻറെ ഭാവനയിൽ വിരിഞ്ഞു.


താൻ ആദ്യം കണ്ട കാലം തൊട്ടേ ഈ വേഷമാണ് അവൾ ധരിക്കാറ്. വെളിയിൽ അമ്പലത്തിലോ മറ്റോ പോകുമ്പോഴോ മറ്റു വിശേഷ അവസരങ്ങളിലോ മാത്രമേ സാരി ഉടുത്തു കണ്ടിട്ടുള്ളു. മുപ്പതുകളുടെ അവസാനത്തിലും യൗവനം വിട്ടുമാറാത്ത അവരുടെ കൊഴുത്ത ശരീരത്തിലൂടെ അയാളുടെ കണ്ണുകൾ ഇഴഞ്ഞു. ഇറുകി കിടക്കുന്ന ബോഡീസിന്റെ പച്ച കരയുള്ള ഭാഗം മാംസളമായ ശരീരത്തിനകത്തേക്ക് അല്പ്പം താഴ്ന്നിരിക്കുന്നു.

“ഇവൾ അല്പ്പം തടിച്ചുവോ”, മേനോൻ ഒന്ന് ശങ്കിച്ചു. “അല്ലെങ്കിലും താനിതൊക്കെ എങ്ങിനെ അറിയാനാണ്. അവസാനമായി സ്വന്തം ഭാര്യയുടെ നഗ്ന ശരീരം എന്നാണ് കണ്ടതെന്ന് പോലും തനിക്കൊർമയില്ല. അതുമല്ല, തന്നിലെ ലൈംഗിക ത്രിഷ്ണയൊക്കെ എന്നേ കരിഞ്ഞുപോയിരിക്കുന്നു. എത്രയോ നാളുകൾക്ക് ശേഷമാണ് ഭാനുവിനെ ഇത്രയും ആശയോടെ ഒന്ന് നോക്കുന്നത് തന്നെ”.

മുണ്ടിനും ജാകെറ്റിനും ഇടയിലെ വെളുത്തു തുടുത്ത പിൻപുറത്തിനെ രണ്ടായി പകുത്തു,

ഒരു ചാലുപോലെ മുണ്ടിനടിയിലേക്ക് നീളുന്ന നട്ടെല്ല്. ഭാനുവിന്റെ പതുപതുത്ത അരയുടെ പുഷ്ടി വെളിപ്പെടുത്തനെന്നോണം അരക്കെട്ടിൽ ആഴ്ന്നിരിക്കുന്ന മടിക്കുത്തിനു പുറത്തേക്കു അല്പം മാംസം തുളുമ്പി നില്ക്കുന്നു. അന്നനടയുടെ താളത്തിനനുസരിച്ച് തുള്ളിക്കളിക്കുന്ന നിതംഭദ്വയങ്ങൾ. ആ താഴികക്കുടങ്ങളെ രണ്ടായി മുറിക്കുന്ന ഇടനാഴി, കറുത്ത ഒരു ചെറു നിഴലായി മുണ്ടിനു പുറത്ത് കാണാം. ആ ഇടനാഴിയിലെ ഇരുളടഞ്ഞ മടക്കുകളിലും ചുഴികളിലും താൻ എത്രയോ തവണ ഒളിച്ചുകളിച്ചിരിക്കുന്നുവെന്നു ഓർത്തപ്പോൾ മേനോനു ശരീരത്തിൽ അസാധാരണമായ ഒരു തരിപ്പ് അനുഭവപ്പെട്ടു. ചന്ദന വർണമാർന്ന, ആക്രിതിയൊത്ത ആ അർദ്ധഗോളങ്ങളും അവയ്ക്കിടയിൽ ഒളിച്ചിരിക്കുന്ന മുല്ലമൊട്ടും തനിക്കെന്നും ഹരമായിരുന്നു. ഉറക്കം വരാത്ത എത്രോയോ രാത്രികളിൽ, അവളുടെ സമൃദമായ പൃഷ്ഠത്തിൽ തലചായ്ച്ചു, ആ ഗുദഗർത്തത്തിന്റെ സുഗന്ധവും ആസ്വദിച്ചു കിടന്നിരിക്കുന്നു.

ഒരു ദീർഘനിശ്വാസത്തോടെ മെല്ലെ ചാരുകസാരയിലേക്കു ചരിഞ്ഞു കണ്ണുകളടച്ചു മേനോൻ കിടന്നു. തന്നെ പോലെ ഒരു ഗതിയില്ലാത്തവനെ വേളികഴിച്ചതു കൊണ്ട് എന്തൊക്കെ കഷ്ടപ്പാടുകളാണ് അവൾ സഹിക്കുന്നത്. നേരാംവണ്ണം വയറുനിറച്ചു കഴിക്കാൻ ഒരു നേരത്തെ ഭക്ഷണമോ, ഉടുക്കാൻ ഒരു നല്ല തുണിയോ, ഒന്നും തന്നെ നല്കാൻ തനിക്കു കഴിഞ്ഞില്ല. ഒരുജീവിത സൗഭാഗ്യവും നൽകാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, കിടക്കയിൽ പോലും അവളെ പൂർണ സംതൃപ്തയാക്കാൻ തനിക്കു സാധിച്ചിട്ടില്ലെന്ന് അയാൾ ഓർത്തു. പന്തയക്കുതിരയെപ്പോലെ അവൾ കുതിക്കുമ്പോൾ, ഉരുകിയൊലിക്കുന്ന പൗരുഷവുമായി, പാതിവഴിയിൽ തോറ്റു മടങ്ങായനായിരുന്നല്ലോ എന്നും തൻറെ വിധി.


തന്റെ കഴിവില്ലായ്മ കാരണം സ്വന്തം ജീവിതം മാത്രമല്ല തന്റെ ഉറ്റവരുടെ ജീവിതം കൂടി നശിക്കുകയാണ്. ചുട്ടുപൊള്ളുന്ന ഉച്ചവെയിലിനു ഒരു ആശ്വാസമെന്നോണം, എങ്ങുനിന്നോ വീശിയ ഇളം കാറ്റിനു തന്റെ ഭാനുവിന്റെ ഗന്ധമാണെന്നു രാമനുണ്ണിക്ക്‌ തോന്നി. കൂടുതുറന്നു വിട്ട പറവയെപോലെ ചിറകടിച്ചുയർന്ന ചിന്തകൾ അയാളെ വർഷങ്ങൾക്കു പിന്നിലേക്ക് കൊണ്ടുപോയി.

മുഴുവൻ പേരു രാമനുണ്ണി മേനോൻ എന്നായിരുന്നെങ്കിലും തറവാട്ടിലും നാട്ടിലും ഉണ്ണി എന്ന ചെല്ലപ്പേരിലായിരുന്നു താൻ അറിയപ്പെട്ടിരുന്നത്. അച്ച്ചനെ കുറിച്ച് വളരെ നേരിയ ചില ഓർമകൾ മാത്രമേ ഉള്ളു.

പട്ടാളത്തിലായിരുന്ന തൻ്റെ അച്ഛൻ അവിടെവച്ചുണ്ടായ ഏതോ അപകടത്തിൽ പെട്ട് മരിച്ചു എന്നത് അമ്മ പറഞ്ഞുള്ള അറിവാണ്. രാമനുണ്ണിയുടെ അമ്മ പാറുക്കുട്ടിയമ്മയുടെ നേരെ താഴെയുള്ള സഹോദരൻ മാധവമേനോൻ ആയിരുന്നു അന്ന് തറവാട്ടിലെ കാരണവർ. സ്നേഹത്തെക്കാൾ കൂടുതൽ ശാസനയും ശിക്ഷയും നിറഞ്ഞതായിരുന്നു തറവാട്ടിലെ കുട്ടിക്കാലം. അമ്മാവനെ കുറിച്ചോർക്കുമ്പോൾത്തന്നെ അവൻറെ ഉള്ളിലൊരു കാളലാണ്. തന്നിഷ്ട്ടക്കാരനും കണ്ണിൽ ചോരയില്ലാത്ത ദുഷ്ട്ടനുമായ മാധവമേനോനെതിരെ രഹസ്യമായി പലരും മുറുമുറുത്തെന്ക്കിലും പരസ്യമായി അയാളുടെ വാക്കുകളെയോ പ്രവൃത്തിയെയോ എതിർക്കാൻ തറവാട്ടിലെ അംഗ്ങ്ങൾക്കാർക്കും ധൈര്യമില്ലയിരുന്നു. തറവാട്ടിലെ മൂത്ത സന്തതിയായ പാറുക്കുട്ടിയമ്മ പോലും അയാളുടെ സുഗ്രീവാഛ്ഞകൾക്ക് മുന്നിൽ പകച്ചു നിന്നതേയുള്ളു.

താൻ ഈ ലോകത്തേറ്റവും ഭയപ്പെട്ടിരുന്നതും വെറുത്തിരുന്നതും വലിയമ്മവനെയാണെന്ന് രാമനുണ്ണി ഓർത്തു.

തന്റെ ജീവിതം ഈനിലയിലാക്കിയ ദുഷ്ടനാണയാൾ. അമ്മാവന്റെ രണ്ടു മക്കൾ അപ്പുവും ഉഷയും, മദ്രാസ്സില്ലും, പാലക്കാട്ടും ഉള്ള കോളേജുകളിൽ പഠിച്ചപ്പോൾ പറമ്പിലെ അടക്കയുടെയും തേങ്ങയുടെയും കണക്കു നോക്കാനായിരുന്നു തൻറെ വിധി. എട്ടാം ക്ലാസ്സ് പാസ്സയിക്കഴിഞ്ഞ് അപ്പുവിന്റെയും ഉഷയുടെയും ഒപ്പം ഹൈസ്കൂളിൽ ചേരണമെന്ന് താൻ ആവശ്യപ്പെട്ടപോൾ എന്തൊക്കെ പുകിലുകളാണ് ഉണ്ടായതു. “പട്ടാളത്തിൽ പോയി കണ്ടവന്റെ ഉണ്ടകേറി ചത്ത നിൻറെ തന്ത ഇവിടെ ഉണ്ടാകി വെച്ചിട്ടുണ്ടോടാ” എന്ന് അലറിക്കൊണ്ട്‌ തൻറെ നേരെ ഒരു ചാട്ടമായിരുന്നു. അതിൽപിന്നെ ഒരിക്കലും ആ ആവശ്യവുമായി അമ്മാവന്റെ മുന്നിൽ പോയിട്ടില്ല.

ഒരിക്കൽ മനക്കലെ നംഭൂതിരി അങ്ങാടിയിൽ വച്ച് കണ്ടപ്പോൾ ചോദിച്ചു…….?

“എന്തേ ഉണ്ണി ഇപ്പോൾ ഉസ്ക്കൂളിലൊന്നും പോണില്യേ……?”

അങ്ങാടിയിലെ മൊത്തക്കച്ചവടക്കാരൻ പരീതുമായി തലേന്ന് വിറ്റ അടക്കയുടെ കണക്കു സംസാരിച്ചു നില്ക്കുകയായിരുന്ന അമ്മാവൻ തിരിഞ്ഞു നോക്കി.

“അതിപ്പോ മുല്ലക്കലെ കുട്ടിയെന്തിനാ നംഭൂരിശ്ശാ ഉസ്കൂളി പോണേ…. പഠിച്ചു വലിയ ഉദ്യോഗം നേടാനാ….?? തറവാട്ടു വകകള് നേരാംവണ്ണം നോക്കി നടത്തിയപ്പോരെ……., മൂന്ന് നേരം സുഭിഷ്ട്ടായിട്ടു കഴിയാനോള്ളത് കിട്ടില്ലേ.” അമ്മാവന്റെ മറുപടി കേട്ടു ഉണ്ണിയുടെ മുഖമിരുണ്ടു.

“അതിങ്ങള് പറഞ്ഞത് ശെരീന്നെ…….. മുല്ലക്കെലെ കാര്യസ്ഥപ്പണി കിട്ടിയാത്തന്നെ ഞ്ഞമ്മളെ പോലുളൊരിക്ക് സുഗായി…” പുകയിലക്കറ പുരണ്ട പല്ലുകാട്ടി ചിരിച്ചു കൊണ്ട് പരീതും അമ്മാവന്റെകൂടെ കൂടി.

പരീതിന്റെ അഭിപ്രായം കേട്ട് അമ്മാവന്റെ മുഖത്ത് ഒരു ചിരി പടർന്നു

“എന്നാല്ലും മേന്ന്നെ ഇന്നത്തെക്കാലത്ത് കുട്ട്യോള് രണ്ടക്ഷരം പഠിക്കണതല്യെ നന്ന്.” നംഭൂരി വിടാൻ ഭാവമില്ല

ഉണ്ണി നന്ദിയോടെ നംഭൂതിരിയെ നോക്കി.

“ഒന്നും വേണ്ട…. എത്രയായാലും തറവാടിന്റെ അന്തസ്സ് കളയുന്ന ഒരു പരിപാടിക്കും ഈ മേന്ന്നെ കിട്ടില്ല.”

നംഭൂതിരിയുടെ മറുപടിക്ക് കാത്തുനില്ക്കാതെ, ഉണ്ണിയെ ഒന്ന് തറപ്പിച്ചു നോക്കിക്കൊണ്ട് മാധവമേനോൻ നടന്നു… പിന്നാലെ മരവിച്ച മനസ്സുമായി രാമനുണ്ണിയും.

ജീർണ്ണിച്ച തറവാട്ടു മഹിമയുടെയൂം പാരമ്പര്യത്തിന്റെയും പേരിൽ സ്വന്തം ഭാവി കുഴിച്ചു മൂടപ്പെടുന്നത് കണ്ടു നിസ്സഹായനായി നിൽക്കാനേ അവനു കഴിഞ്ഞുള്ളൂ.

സർവനാശത്തിന്റെ പടിക്കലെത്തിനിൽക്കുന്ന ഈ വീട്ടില്നിന്നും എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടലോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പലപ്രാവശ്യം അതിനു ശ്രമിച്ചതുമാണ്‌. പക്ഷെ ഒരിക്കലും തനിക്കത്തിനു കഴിയില്ലെന്ന് ഉണ്ണിക്കു അറിയാം. അവനെ ആ മണ്ണിൽ തളച്ചിരിക്കുന്ന കണ്ണികൾ പലതാണ്.

തനിക്കും അനിയത്തിക്കും വേണ്ടി മാത്രം ജീവിക്കുന്ന അമ്മ, എല്ലാവരിലും സന്തോഷത്തിന്റെ പൂമ്പൊടി വിതറി ഒരു പൂമ്പാറ്റയെ പോലെ പാറി നടക്കുന്ന കുഞ്ഞനിയത്തി ലക്ഷ്മിക്കുട്ടി, ഗ്രാമത്തിൻറെ ശാലീനതയും കൈകുഞ്ഞിന്റെ നിഷ്കളങ്കതയും മാതാവിൻറെ വാത്സല്യവുമായി നളിനി അമ്മായി, പരിചയസമ്പന്നമായ കരങ്ങൾകൊണ്ട് തന്നിലെ മൃദുല വികാരങ്ങളെ തഴുകിയുണർത്തിയ അടിച്ചുതളിക്കാരി ജാനു, താമരപ്പൂവിന്റെ ഗന്ധവും കാർമേഘത്തിന്റെ നിറവുമുള്ള അവരുടെ മകൾ താമര………..അങ്ങനെ അഭേദ്യമായ എത്രയെത്ര കണ്ണികൾ. എല്ലാത്തിനുമുപരി തന്റെ മുറപ്പെണ്‍ ഉഷ. തൻറെ ഉള്ളിലെ വിവർണ്ണ സ്വപ്നങ്ങൾക്ക് നിറം ചാർത്തിയവൾ,

തന്നിലെ കരിഞ്ഞുപോയ മോഹങ്ങൾക്ക് ചിറകു വിരിയിച്ചവൾ. അവളുടെ പനിനീർപ്പൂവു പോലെ നിർമലമായ മേനിയും, പ്രഭാതസൂര്യനെപ്പോലെ പ്രകാശപൂർണമായ മുഖവും ഓർക്കുമ്പോൾ ഇരുളടഞ്ഞ തൻറെ ജീവിതത്തിലും പ്രകാശം പരക്കുന്നതായി ഉണ്ണിക്കു തോന്നി. അമ്മാവൻ ഒരിക്കലും തങ്ങളുടെ ബന്ധം അംഗീകരിക്കില്ലെന്നു അറിയാമെങ്കിലും അവൻ അവളെയും അവൾ അവനെയും സ്നേഹിക്കുന്നു.

എങ്ങനെയെങ്കിലും കുറച്ചു കാശുണ്ടാക്കി അമ്മാവനെ ആശ്രയിക്കാതെ സ്വന്തം കാലിൽ നില്ക്കണമെന്നതായിരുന്നു ഏക ലക്‌ഷ്യം. പക്ഷെ തറവാട്ടിലെ കൃഷിയിൽ നിന്നും മറ്റും കാര്യമായ വരുമാനമൊന്നും ലഭിക്കുന്നുണ്ടായിരുന്നില്ല. അമ്മാവന്റെ ധൂർത്തും കെടുകാര്യസ്ഥ്തയും, ദുർനടപ്പും മൂലം ഭൂരിഭാഗം സ്വത്തുക്കളും അന്യാധീനപ്പെട്ടിരുന്നു. ഭൂസ്വത്തുക്കളിൽ പകുതിയും പല പല കേസ്സുകളിൽപെട്ടു ആർക്കും ഉപയോഗമില്ലാതെ കിടക്കുന്നു. കച്ചെരിയിലും വക്കീലന്മാർക്കുമായി എത്രോയോ കാശ് വെറുതെ കളഞ്ഞിരിക്കുന്നു. കേസ്സ് നടത്താൻ കെൽപ്പില്ലാതെ അവസാനം ആ സ്വത്തുക്കൾ കേസ്സുനടത്തിയ വക്കീലിന് തന്നെ എഴുതിക്കൊടുത്ത കഥകളും ചുരുക്കമല്ല. ബാക്കിയുള്ളവ കാര്യസ്ഥന്മാരും ആശ്രിതരും പിന്നെ കുറെ തേവിടിശ്ശികളും ചേർന്ന് കട്ടുമുടിക്കുന്നു.

ഇന്നത്തെ അവറാച്ചൻ മൊതലാളിയുടെ അച്ഛൻ മത്തായിയായിരുന്നു അന്ന് വലിയമ്മാവന്റെ പ്രധാന കാര്യസ്ഥൻ. പണമുണ്ടാക്കാൻ വേണ്ടി എത്ര തരംതാഴ്ന്ന പ്രവൃത്തിയും ചെയ്യാൻ മടിയില്ലാത്ത ചെറ്റ. സ്ത്രീവിഷയത്ത്തിലുള്ള ദൗർഭല്യം മുതലെടുത്ത്‌ ഒട്ടനവദി ഭൂവകകളും കാശും അമ്മാവന്റെ കയ്യിൽ നിന്നും അയാൾ സ്വന്തമാക്കി. നാട്ടിലുള്ള കാണാൻ കൊള്ളാവുന്ന പാവപ്പെട്ട പെണ്ണുങ്ങളെ അമ്മാവന് ഒത്താശ ചെയ്തുകൊടുക്കുന്നതിനു പുറമേ, സ്വന്തം ഭാര്യയെപ്പോലും അയാൾ ആ കാമഭ്രാന്തനു കൂട്ടിക്കൊടുത്തു.

കിഴക്ക് ഏതോ ദേശത്തുനിന്നു പുടമുറി കഴിച്ചു കൊണ്ടുവന്നതാണ് മത്തായി അന്നാമ്മയെ. നവവധുവായി അന്നാമ്മ രാമപുരത്തെത്തിയപ്പോൾ അന്നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും ഒരേ സ്വരത്തിൽ പറഞ്ഞു….. ഇത്രയും സുന്ദരിയായ ഒരു സ്ത്രീയെ ഇതിനു മുൻപൊരിക്കലും കണ്ടിട്ടില്ല…….

നല്ല വെളുത്ത നിറവും, വട്ടമുഖവും, ആക്രിതിയൊത്ത കുച്ചങ്ങളും, ഒതുങ്ങിയ അരക്കെട്ടും, ഭാരിച്ച പൃഷ്ഠവുമെല്ലാം ഏതോരു വിശ്വാമിത്രന്റെയും തപസ്സിളക്കാൻ പോന്നവയായിരുന്നു. നെറുകൻതല തട്ടത്താൽ മറച്ചു വെളുത്ത മുണ്ടും ചട്ടയുമണിഞ്ഞു ചെമ്മണ്‍പാതയിൽ പതിയുന്ന സ്വന്തം പാദങ്ങളിൽ ദ്രിഷ്ട്ടിയുറപ്പിച്ചു നാട്ടുവഴിയിലൂടെ അവർ നടന്നു പോകുന്നത് കണ്ടാൽ ആരും ഒന്ന് നോക്കിപോകും. അരിയോ തേങ്ങയോ മറ്റോ വാങ്ങാൻ വടെക്കെപ്പുറത്ത് അമ്മയെ അന്വേഷിച്ചു വരുമ്പോൾ, അവളുടെ ചട്ടയ്ക്കകത്തു വിങ്ങുന്ന മുലകളും, ഒറ്റമുണ്ടിനടിയിൽ ഒതുങ്ങാത്ത പൃഷ്ഠവും പലതവണ താൻ ഒളിച്ചിരുന്നു ആസ്വദിച്ചിട്ടുണ്ടെന്നു ഉണ്ണി ഓർത്തു. അന്നൊക്കെ തന്റെ കൗമാരസ്വപ്നങ്ങളിലെ സ്ഥിരം വിരുന്നുകാരിയായിരുന്നു അന്നാമ്മ. സൗമ്യമായ പെരുമാറ്റവും, അച്ചടക്കവും, വിനയവും കൊണ്ട് വളരെ പെട്ടന്നുതന്നെ തറവാട്ടിൽ എല്ലാവരുടെയും സ്നേഹം സമ്പാദിക്കാൻ അന്നാമ്മ്യ്ക്ക് കഴിഞ്ഞു. നളിനി അമ്മായി മാത്രം അന്നാമ്മയെ അടുപ്പിച്ചില്ല. തരം കിട്ടുമ്പോഴൊക്കെ അവരെ കുറ്റപ്പെടുത്തുകയും ശകാരിക്കുകയും ചെയുന്നതെന്തിനെന്നു എത്ര ആലോചിച്ചിട്ടും ഉണ്ണിക്കു മനസ്സിലായില്ല. അവരുടെ തീക്ഷ്ണമായ സൗന്ദര്യവും, കുലീനമായ പെരുമാറ്റവും അവനിൽ ആസക്തിയെക്കലേറെ ബഹുമാനമാണുണ്ടാക്കിയത്. വെറുമൊരു കാര്യസ്ഥന്റെ ഭാര്യയായിട്ടു പോലും, അവരോടു ഉണ്ണിക്കു വല്ലാത്ത ആരാധന തോന്നി.

ഇത്ര സൌന്ദര്യവും അടക്കവും ഒതുക്കവുമുള്ള ഒരു പെണ്ണിനെ ഭാര്യയായി കിട്ടിയത് അവറാച്ചന്റെ ഭാഗ്യം തന്നെയെന്നു അസൂയമൂത്ത പെണ്ണുങ്ങൾ അടക്കം പറഞ്ഞു.

പക്ഷെ ഒരു ദിവസം അവിചാരിതമായി സത്യം കണ്മുന്നിൽ തെളിഞ്ഞു. അവറാച്ചൻ എന്ന കാട്ടളന്റെയും അന്നാമ്മയെന്ന അയാളുടെ ഭാര്യയുടെയും അവരുടെ യജമാനനായ മാധവമേനോൻറെയും തനി സ്വരൂപം കണ്ടു പ്രതികരിക്കാൻ കഴിയാതെ കൈകാലുകൾ തളർന്നു നിസ്സഹായനായി നോക്കി നിൽക്കാനേ ഉണ്ണിക്കു കഴിഞ്ഞുള്ളു.

അന്ന് ഒരു ശനിയാഴ്ചയായിരുന്നു. ആരുടെയോ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ഉണ്ണി  ഉറക്കമുണർന്നത്‌. ശ്രദ്ധിച്ചപ്പോൾ അമ്മായിയുടെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞു.

ഇനി അതുംകൂടി വിറ്റു തുലച്ചാലെ നിങ്ങൾക്ക് സമാധാനമാവു. അമ്മായി ആരോടോ കയർത്തു സംസാരിക്കുകയാണ്.

ഒരു മുപ്പത്തഞ്ചു വയസ്സുണ്ടാവും നളിനി അമ്മായിക്ക്. സാധാരണയിൽ കവിഞ്ഞ പൊക്കം, അനാവശ്യമായ കൊഴുപ്പിന്റെ അംശം പോലുമില്ലാത്ത വെളുത്തു വടിവൊത്ത ശരീരം, അല്പം നീണ്ട സുന്ദരമായ മുഖം, ഇടതൂർന്ന ചുരുണ്ട തലമുടി, ഒറ്റനോട്ടത്തിൽ തന്നെ തറവാടിത്തം വിളിച്ചോദുന്ന മുഖശ്രീ… തന്റെ ജീവിതത്തിലിന്നുവരെ ഒരിക്കൽ പോലും അമ്മായിയുടെ ശബ്ദം ഇത്ര ഉച്ചത്തിൽ കേട്ടിട്ടില്ലെന്നു ഉണ്ണി ഓർത്തു..

പ്രഭാത കർമങ്ങൾ കഴിഞ്ഞു പുറത്തുവന്നപോഴും മുകളിൽ തർക്കം തീർന്നിട്ടുണ്ടായിരുന്നില്ല. ഇടയ്ക്കു അമ്മാവന്റെ ശബ്ദമുയർന്നു കേൾക്കാമായിരുന്നു. അടുക്കളയിൽ അമ്മ വിളംബിത്തന്ന പുട്ടും കടലയും കഴിക്കുമ്പോൾ മുകളിൽ കിണ്ടിയോ മോന്തയോ മറ്റോ തട്ടി തെറിക്കുന്ന ശബ്ദം കേട്ടു.

“എന്താ അമ്മെ കാര്യം?”, അമ്മയോട് തിരക്കി

“എനിക്കറിയില്യ ഉണ്ണിയേ ഈ നളിനി എന്തു ഭാവിച്ചാന്ന്… മാധവന്റെ സ്വഭാവം അറിയാവുന്നതല്ലേ. അവളുടെ ഭാഗത്തിൽ കിട്ടിയ കിഴക്കേ പാടത്തെ സ്ഥലം വിക്കണതിനെ ചൊല്ലിയുള്ള വഴക്കാ…. അവളെയിന്നവൻ തല്ലി കൊല്ലും”. നളിനി അമ്മായിയുടെ ഭാഗത്തിലുള്ള ഏതോ പുരയിടം വിൽക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണെന്നു അമ്മയുടെ മറുപടിയിൽ നിന്നും മനസിലായി.

ഭക്ഷണം കഴിഞ്ഞു കൈകഴുകുന്നതിനിടയിൽ അമ്മാവൻറെ വിളികേട്ടു.

എടാ ഉണ്ണീ….. , ഇവിടെ വാടാ!!!!…….

പെട്ടെന്ന് കൈകഴുകി ഉമ്മറത്തേക്ക് ചെല്ലുമ്പോൾ അമ്മാവൻ കലിതുള്ളി നിൽക്കുകയാണ്. നളിനി അമ്മായിയെ അവിടെങ്ങും കാണുന്നുണ്ടായിരുന്നില്ല.

“വിളിച്ചത് കേട്ടില്ലേ, എന്തെടുക്കുവായിരുന്നെടാ ഇത്രയും നേരം??” മാധവമേനോൻ അലറികൊണ്ടു ഉണ്ണിയുടെ നേരെ തട്ടിക്കയറി.

“ഉം…….”

ഒന്നും മിണ്ടാതെ കുനിഞ്ഞു നിലത്ത് കണ്ണുറപ്പിച്ചു‌ നിൽക്കുന്ന ഉണ്ണിയെ നോക്കി ഒന്നിരുത്തി മൂളികൊണ്ടു മേനോൻ തുടർന്നു.

“നീ ഉടനെ പാലക്കാട് വരെ ഒന്ന് പോകണം. അവിടെച്ചെന്നു നമ്മുടെ ദിവാകരൻ വകീലിനെ കണ്ടു ഈ കത്തേൽപ്പിക്കണം. എല്ലാ വിവരങ്ങളും ഞാൻ ഈ കത്തിൽ എഴുതിയിട്ടുണ്ട്”. ഇത്രയും പറഞ്ഞു മാധവമേനോൻ ഒരു കവർ ഉണ്ണിയുടെ നേരെ നീട്ടി.

പാലക്കാട്ടേക്ക് പോകണം എന്ന് പറഞ്ഞപ്പോൾ ഉണ്ണിയുടെ മുഖം തെളിഞ്ഞു. ഒന്നുമില്ലെങ്കിലും കുറച്ചു നേരത്തേക്ക് ഈ പട്ടിക്കാട്ടിൽ നിന്നും പുറത്ത് കടക്കാമല്ലോ എന്ന് ഓർത്തപ്പോൾ അവന്റെ സന്തോഷം ഇരട്ടിച്ചു. മാത്രമല്ല ഉഷയുടെ കോളേജ് പാലക്കാട്ടാണ്. പറ്റുമെങ്കിൽ അവളെയും ഒന്ന് കാണാമെന്നു അവൻ മനസ്സിൽ ഉറപ്പിച്ചു.

“വക്കീലിനെ കണ്ടു അയാളുടെ മറുപടിയും കൊണ്ടേ തിരിച്ചു വരാവു. ഒരു ദിവസം അവിടെ തങ്ങേണ്ടിവന്നാലും തരക്കേടില്ല. മനസ്സിലായോ പറഞ്ഞതു”. മേനോന്റെ ശബ്ദം ഉണ്ണിയെ ചിന്തയിൽ നിന്നുണർത്തി.

അതെ എന്നർത്ഥത്തിൽ തലയാട്ടി കവർ കൈനീട്ടി വാങ്ങുബോൾ അവന്റെ മനസ്സ് തുള്ളി ചാടുകയായിരുന്നു.

ഉച്ചയോടു കൂടി വകീലാഫിസിലെ പണികളെല്ലാം തീർത്തു ഉഷയെ കാണാൻ പോകാനായി ഇറങ്ങാൻ നേരമാണ് ബസുകാരുടെ മിന്നൽ പണിമുടക്കിന്റെ വാർത്ത വന്നതു. എന്ത് ചെയ്യണമെന്നു അറിയാതെ ബസ്റ്റോപ്പിൽ വിഷമിച്ചു നിന്നപ്പോളാണ് മുൻപിൽ വകീലിന്റെ കാർ വന്നു നിന്നതു. പുറകിലെ കറുത്ത ചില്ലു താഴ്ത്തി ദിവാകരമേനോൻ തല പുറത്തേക്കിട്ടു.

“ഉണ്ണീ…. നാട്ടിലേക്കാണെങ്കിൽ കയറിക്കോളൂ, ഞാനും ആവഴിക്കാണ്‌. പോകുന്ന വഴിക്കു ഉണ്ണിയെ രാമപുരത്തിറക്കാം. ഇവിടെ നിന്നാൽ ഇന്നിനി ബസ് കിട്ടുമെന്നു തോന്നുന്നില്ല”. പുഴുക്കുത്തുള്ള വൃത്തികെട്ട പല്ലു കട്ടി ചിരിച്ചു കൊണ്ട് ദിവാകരൻ വകീൽ പറഞ്ഞു.

ആലോചിച്ചപ്പോൾ വകീൽ പറഞ്ഞത് ശെരിയാണെന്നു ഉണ്ണിക്കും തോന്നി. ഉഷയെ കാണാതെ തിരിച്ചു പോകേണ്ടിവരുമെന്നോർത്തപ്പോൾ അവനു വിഷമം തോന്നിയെങ്കിലും, പിന്നെ കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ അവൻ വകീലിനൊപ്പം കാറിലേക്ക് കയറി.

വക്കിലിന്റെ കാറിൽ കവലയിൽ ഇറങ്ങുമ്പോൾ നേരം നല്ലവണ്ണം ഇരുട്ടി കഴിഞ്ഞിരുന്നു. ഉണ്ണി ചുറ്റിലും നോക്കി. കവലയിലെങ്ങും വെളിച്ചം ഉണ്ടായിരുന്നില്ല. ഇനിയും ഏതാണ്ട് മൂന്നു മൈൽ കൂടി നടക്കണം തറവാട്ടിലെത്താൻ. ഏറ്റവും അവസാനം പൂട്ടാറുള്ള പരീതിന്റെ റേഷൻ കടയിലും വിളക്ക് കണ്ടില്ല. എന്നും ഏതാണ്ട് പത്തര മണിയോടുകൂടി ആണ് പരീതു മാപ്പിള കട പൂട്ടി പോകാറുള്ളത്. കാറിൽ കൊണ്ട് വിടാമെന്ന് വക്കീൽ പറഞ്ഞപ്പോൾ, ചാടി പുറപ്പെട്ടത്‌ അബധമ്മായിപ്പോയി എന്ന് ഇപ്പോൾ തോന്നുന്നു. ഇന്ന് അവിടെ തങ്ങി, നാളെ വന്നാൽ മതിയെന്ന്, അമ്മാവനും പറഞ്ഞതായിരുന്നു. ഒരു മണിക്കൂറോളം ഈ ഇരുട്ടത്ത് കൂടി ഒറ്റയ്ക്ക് നടക്കുന്ന കാര്യം ഓർത്തപ്പോൾ അവൻറെ മനസ്സിൽ ഒരു നേരിയ ഭയം ഉരുണ്ടു കൂടാൻ തുടങ്ങി. പാടം മുറിച്ചുകടന്നു ഓത്തുപള്ളി വഴി പോയാൽ ഒരു ഇരുപതു മിനിറ്റു കൊണ്ട് പടിഞ്ഞാറേ പറമ്പിൽ എത്താം. പത്തായപുര ഇരിക്കുന്ന പടിഞ്ഞാറേ പറമ്പ് കഴിഞ്ഞാൽ പിന്നെ തറവാട് ആയി. ആ വഴി പോയാൽ എങ്ങനെയും ഒരു അര മണിക്കൂറിനുള്ളിൽ തറവാട്ടിലെത്താമെന്നു മനസ്സിൽ കരുതി ഉണ്ണികുട്ടൻ നടത്തത്തിനു വേഗം കൂട്ടി.

പടിഞ്ഞാറേ പറമ്പിന്റെ വേലിക്കൽ എത്തിയപ്പോൾ വീണ്ടും ഭയം മനസ്സിനെ കീഴ്പ്പെടുത്താൻ തുടങ്ങി. പകലുപോലും അധികം ആരും ഈ വഴി വരാറില്ല. പറമ്പിന്റെ ഒത്ത നടുക്കായാണ് പത്തായപുര. തെക്ക് ഭാഗത്ത് കാവാണ്‌. കാവിൽ പണ്ട് കാലത്ത് കുരിതിയും കളമെഴുത്തും ഒക്കെ വളരെ ആഘോഷമായി നടത്തിയിരുന്നെന്നു അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അമ്മയുടെ ഏറ്റവും ഇളയ അനിയത്തി ഊർമിള ചെറിയമ്മയെ സർപ്പം തീണ്ടിയത്തിനു ശേഷം പിന്നെ ഉത്സവം നടത്തിയിട്ടില്ല. ഇപ്പോൾ എല്ലാം കാട് പിടിച്ചു കിടക്കുകയാണ്. അമ്മാവൻ കൃഷിയുടെയും മറ്റും കണക്കു നോക്കാനും, ഇടക്കൊക്കെ കൂട്ടുകാരുമൊത്ത് കള്ളു സഭ കൂടാനും വേണ്ടി പത്തായപുര ഉപയോഗിച്ചിരുന്നത് ഒഴിച്ചാൽ വേറെ ആരും ഈ ഭാഗത്തേക്ക് വന്നിരുന്നില്ല. ഊർമിള ചെറിയമ്മയുടെ ആത്മാവ്, ഇപ്പോഴും കാവിനകത്തു ഗതികിട്ടാതെ അലയുകെയാണെന്നു മറ്റും കുട്ടികാലത്ത് കേട്ട കഥകൾ, ഒരു പ്രളയമായി മനസില്ലേക്ക് ഓടിയെത്തി. സകല ദൈവങ്ങളെയും മനസ്സിൽ വിചാരിച്ചു, ധൈര്യം സംഭരിച്ചു വേലിപ്പത്തൽ മാറ്റി ഉണ്ണി പറമ്പിലേക്ക് കടന്നു. പറമ്പിനു കുറുകെ പത്തായപ്പുരയുടെ മുന്നിൽ കൂടി തറവാട്ടിലേക്ക് നീളുന്ന ഒറ്റയടിപ്പാതയിൽ കൂടി തറവാടിനെ ലക്‌ഷ്യം വച്ചു വേഗത്തിൽ നടക്കാൻ തുടങ്ങി.

മരങ്ങൾക്കിടയിൽ കൂടി അരിച്ചിറങ്ങുന്ന നേരിയ നിലാവിൽ നടപ്പാത ശെരിക്കു കാണാൻ സാധിക്കുന്നില്ല. ഇടയ്ക്കു കല്ലിലും, മരത്തിന്റെ വേരിലും തട്ടി കാൽ വേദനിച്ചെന്ക്കിലും, വേഗം കുറയ്ക്കാതെ അവൻ നടത്തം തുടർന്നു. ഇടയ്ക്കിടെ വീശിയടിക്കുന്ന തെക്കൻകാറ്റിൽ മരച്ചില്ലകൾ ഉലയുന്നതും, ഇടതടവില്ലാതെ ചിലക്കുന്ന ചിവീടുകളുടെയും ശംബ്ദം ഒഴിച്ചാൽ, എങ്ങും കനത്ത നിശബ്ദത. ഉള്ളിൽ ഒരു ചെറിയ ഭയം ഉണ്ടായിരുന്നെങ്കിലും അതു ഗൗനിക്കാതെ ധൃതിയിൽ നടന്നുകൊണ്ടിരുന്ന ഉണ്ണി പെട്ടന്നു നിശ്ചലനായി. വളരെ നേർത്തതെങ്കിലും, വ്യക്ത്തമായിത്തന്നെ അവൻ കേട്ടു; ഒരു സ്ത്രീയുടെ ആർത്തനാദം. മുന്നിലോ, പിന്നിലോ, വശങ്ങളിലോ, ഏത് ദിക്കിൽ നിന്നാണെന്ന് ഊഹിക്കൻ കഴിയുന്നില്ല. ഇനി തനിക്കു തോന്നിയതാണോ എന്ന് ശങ്കിച്ച് അവൻ വീണ്ടും ചെകിട് കൂർപ്പിച്ചു. ചുറ്റും കൂരിരുട്ടു മാത്രം. ചിവീടുകളുടെ ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കാനില്ല. ഈ പാതി രാത്രി കാടും പടർപ്പും നിറഞ്ഞ ഇവിടെ ഏത് സ്ത്രീ. ഉണ്ണി തെല്ലു നടുങ്ങി. സ്വരുക്കൂട്ടിയ ആത്മധൈര്യമെല്ലാം ചോർന്നു പോകും പോലെ. കുട്ടിക്കാലത്ത് കേട്ട പ്രേത കഥകളിലെ കഥാപാത്രങ്ങൾക്കെല്ലാം പൊടുന്നവേ ജീവൻ വെച്ചു. മനസ്സിൽ ഭയം ഒരു അഗ്നികുണ്ടമായി ആളിപ്പടരുകയാണ്. പിന്നിലേക്ക്‌ തിരിഞ്ഞു നോക്കിയപ്പോൾ എതൊക്കൊയൊ നിഴലുകൾ തന്നെ വിഴുങ്ങാൻ വരുന്നതുപോലെ. മുന്നിൽ ആകാശം മുട്ടെ വളർന്നു നില്ക്കുന്ന ഏഴിലം പാല. പാല മരത്തെ ചുറ്റി ഇടത്തോട്ടു തിരിയുന്ന നടവഴി. ആ തിരിവ് തിരിഞ്ഞു ചെല്ലുന്നത് പത്തായപുരയുടെ മുറ്റമാണ്. പുറകിലെ രൂപങ്ങൾ തൊട്ടു പിന്നിലെത്തി എന്ന് തോന്നി. ഭയം രാമനുണ്ണിയെ ആപാദചൂടം ഗ്രസിച്ചു കഴിഞ്ഞിരുന്നു. നിലവിളിക്കണമെന്നു തോന്നിയെങ്കിലും ശബ്ദം പുറത്തുവരുന്നില്ല. ശ്വാസം നെഞ്ചിൻ കൂടിനകത്ത്‌ കുരുങ്ങി കിടന്നു. കണ്ണുകൾക്ക്‌ കാഴ്ച്ച മങ്ങിയപോലെ. അവ്യക്തമായ കാഴ്ച്ചയിൽ ദൂരെ ഒരു വെളിച്ചം തെളിഞ്ഞു. വെളിച്ചത്തിന്റെ നേർക്ക്‌ നടക്കാൻ ശ്രമിച്ചെങ്കിലും കഴിയുന്നില്ല. കാലുകൾക്ക് കനം ഏറിയതുപോലെ. കുഴഞ്ഞു വീഴുമെന്നു തോന്നിയ നിമിഷത്തിൽ താങ്ങിനായി കൈകൾ വായുവിൽ പരതിയപ്പോൾ തടഞ്ഞത് ഒരു കല്കെട്ടാണ്. ആ കല്കെട്ടിൽ ചാരി ഉണ്ണി നിലത്തിരുന്നു. പതിയെ കണ്ണുകളടച്ച്‌ ദീർഘനിശ്വാസം എടുത്തു.

കുറച്ചു നേരം ഇരുന്നപ്പോൾ കിതപ്പ് ഒന്ന് അടങ്ങി. കാഴ്ച തെളിഞ്ഞപ്പോൾ താൻ ഇരിക്കുന്നത് പത്തായപ്പുരയുടെ മുറ്റത്താണെന്നു മനസ്സിലായി.

താങ്ങിനായി പിടിച്ചത് പത്തായപ്പുരയുടെ മുറ്റത്തുള്ള തുളസി തറയുടെ കെട്ടിലായിരുന്നു. കാലു എവിടെയോ തട്ടി മുറിഞ്ഞിരിക്കുന്നു. ഭയം കയറി മുൻ പിൻ നോക്കാതെ ഓടുകയായിരുന്നല്ലോ. തൻറെ മനോധൈര്യത്തെ കുറിചോർത്തു അവനു സ്വയം ലജ്ജ തോന്നി. നിലാവ് തെളിഞ്ഞിട്ടുണ്ട്. ഉണ്ണി ചുറ്റും നോക്കി. മുറ്റം മുഴുവൻ പുല്ലൊക്കെ ചെത്തി, തൂത്തു വൃത്തിയാക്കി ഇട്ടിരിക്കുന്നു, സ്ഥിരമായി ആൾ പെരുമാറ്റം ഉള്ളത് പോലെ. തറവാട്ടിൽ ആരെയും ഈ ഭാഗത്തേക്ക് വരാൻ അമ്മാവൻ അനുവദിക്കാറില്ല. പ്രേത കഥകളുടെ പൊടിപ്പും തൊങ്ങലും ഉള്ളതുകൊണ്ട് പുറമേ നിന്നും ആരും ഇങ്ങോട്ട് കടക്കാറില്ല. പിന്നെ ആരാണ് ഇവിടെ വന്നു ഇതൊക്കെ ചെയ്യുന്നത്. തൻറെ അറിവിൽ, അവസാനമായി ഇവിടൊക്കെ വൃത്തിയാക്കിയത് കഴിഞ്ഞ കൊല്ലത്തെ ആടി-അറുതിക്കായിരുന്നു. അവനു അത്ഭുതം തോന്നി. ആരോ സ്ഥിരമായി ഇവിടെ വരാറുണ്ടെന്നത് തീർച്ച. രാവിലെ ഏതായാലും കാര്യസ്ഥൻ മത്തായിയോടും, തറവാട്ടിലെ പണിക്കാരോടും, ഇതിനെ കുറിച്ച് അന്വേഷിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു അവൻ എഴുന്നേറ്റു.

തറവാട്ടിലേക്ക് നടക്കാനായി തിരിഞ്ഞ അവൻ പെട്ടെന്ന് നിന്നു. പത്തായപ്പുരയുടെ മുകളിലെ നിലയിലെ തെക്കേ മുറിയൽ വെളിച്ചം കാണുന്നു. മുൻപ് ഭയന്ന് ഓടുമ്പോൾ അകലെ നിന്നു താൻ കണ്ട നേരിയ വെളിച്ചം ഇതായിരുന്നു എന്ന് ഉണ്ണിക്കു മനസിലായി. ആരാണ് ഈ സമയത്ത് ഇവിടെ. ഏതെങ്കിലും കള്ളന്മാർ കക്കാൻ കയറിയതാണോ. കയറി നോക്കിയാലോ എന്ന് തോന്നി, ഇനി കള്ളന്മാർ ആണെങ്കിൽ അവരുടെ കയ്യിൽ വല്ല ആയുധവും കാണില്ലേ?…… അവന്മാർ തന്നെ ഉപദ്രവിച്ചാലോ?………. ഉണ്ണിയുടെ ചിന്തകൾ പല വഴിക്ക് സഞ്ചരിച്ചു. എന്ത് ചെയ്യണമെന്നു അറിയാതെ നിൽക്കുമ്പോൾ പോടുന്നവേ ഒരു സ്ത്രീയുടെ കരച്ചിൽ കേട്ട് അവൻ ഞെട്ടി തെറിച്ചു!!!.

തുടരും………………………………………………………………………..                                        കാമദാസൻ

വായനക്കാരുടെ ശ്രദ്ധയ്ക്ക്‌………………..

ഇത് എൻറെ ആദ്യ സംരംഭം ആണ്. തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണം. നിങ്ങളുടെ അഭിപ്രായവും പ്രോത്സാഹനവും കമ്മന്റ് ബോക്സിൽ അറിയിക്കാൻ മറക്കരുത്. അടുത്ത ഭാഗം ഉടനെ പോസ്റ്റ് ചെയ്യുന്നതാണ് ………………

Comments:

No comments!

Please sign up or log in to post a comment!