ശിശിര പുഷ്പം 1

ഇത് കോളേജും പ്രണയവും പ്രമേയമാക്കിയ ഒരു കഥയാണ്‌. ഇതിന്‍റെ ത്രെഡ് “ആകാശം ഭൂമിയെ പ്രണയിക്കുന്നു” എന്നപേരില്‍ ശ്രീമാന്‍ ജോയ്സ് രണ്ടു അധ്യായങ്ങളിലായി പ്രസിദ്ധീകരിച്ചതാണ്. ഞാന്‍ അദ്ധേഹത്തോട് പെര്‍മിഷന്‍ ചോദിച്ചിരുന്നു. അദ്ദേഹം അനുമതിയും അനുഗ്രഹവും തന്നിട്ടുണ്ട്. അദ്ദേഹം “അമ്മയുടെ കൂടെ ഒരു യാത്ര” എന്ന ഇന്സെസ്റ്റ്‌ സ്റ്റോറിയുടെ രണ്ടാമത്തെ അധ്യായത്തില്‍ മെയില്‍ ഐ ഡി ഒരു വായനക്കാരന്‍ ആവശ്യപ്പെട്ടതനുസരിച്ച് നല്‍കിയിരുന്നു. ആ ഐ ഡി ഉപയോഗിച്ചാണ് അദ്ധേഹവുമായി ബന്ധപ്പെട്ടത്. ******************************************************************************

“ഈശോയേ സാറ് സമ്മതിച്ചാ മതിയാരുന്നൂ,” പുറത്തേക്ക് ആകാംക്ഷയോടെ നോക്കിക്കൊണ്ട് ഷാരോണ്‍ നേരിയ അസന്തുഷ്ട്ടിയോടെ പറഞ്ഞു. “ഷാരൂ, എനിക്കൊന്നും മനസ്സിലാകുന്നില്ല, നെനക്കെന്തിനാ ഇപ്പം ഒരു ട്യൂഷന്‍റെ ആവശ്യം?” ഫ്രന്‍റ്റ് ലൈന്‍ മാഗസിന്‍റെ പേജുകള്‍ മറിക്കുകയായിരുന്ന ഷാരോണ്‍ ഫ്രാന്‍സിസിനോട് ഡ്രൈവ് ചെയ്യുകയായിരുന്ന റോയ് ഫിലിപ്പ് അല്‍പ്പം നീരസത്തോടെ തിരക്കി. “അല്ല, അയാളെന്നാ നെനക്ക് ട്യൂഷനെടുക്കുകേലന്ന്‍ നീ കരുതാന്‍ കാരണം?” “റോയിക്ക് സാറിന്‍റെ നേച്ചര്‍ അറീത്തില്ല അത് കൊണ്ടാ. ആള് ഭയങ്കര ചൂടനാ. അധികമൊന്നും സംസാരിക്കുകേല.” കാര്‍ ഒരു വളവ് തിരിഞ്ഞു. “ട്യൂഷന്‍ നിന്നെപ്പോലെ ഒരു സുന്ദരിപ്പെണ്ണിന് വേണ്ടിയാവുമ്പോ ഏത് ചൂടനും സമ്മതിക്കും.” റോയ് ചിരിച്ചു. “പിന്നേ,” അവള്‍ നീരസപ്പെട്ടു. “സാര്‍ ആ ടൈപ്പ് ഒന്നുവല്ല. ജെന്‍റ്റില്‍മാനാ.” “എന്ന്‍ വെച്ച് പഞ്ചാരയടിക്കുന്നോരും പെണ്ണിന്‍റെ മൊലേലേയ്ക്കും കുണ്ടീലേക്കും നോക്കുന്നവന്‍മാരോന്നും ജെന്‍റ്റില്‍മെന്‍ അല്ല എന്നാണോ നീ പറയുന്നെ ഷാരൂ?” ഷാരോണ്‍ അവന്‍റെ ചെവിയില്‍ പിടിച്ച് കിഴുക്കി. “നാക്കെടുത്താല്‍ ഊളവര്‍ത്താനവേ നെനക്ക് വരത്തൊള്ളൂ അല്ലേ?” “വിടെടീ, വിടെടീ മൈരേ, എടീ വണ്ടി എവടെയേലും പോയി കുത്തും കേട്ടോ,” “ഇനി മേലാല്‍ എന്‍റെ കേക്കെ അഡല്‍റ്റ് ഓണ്‍ലി കാര്യങ്ങള്‍ പറഞ്ഞേക്കരുത്,” “നീ അഡല്‍ട്ടല്ലെ? അതുകൊണ്ട് പറഞ്ഞതല്ലേ?” ഷാരോണ്‍ പുറത്തേക്ക് നോക്കി. ചായക്കട. വലിയ ആല്‍മരം. ഐഡിയ സിമ്മിന്‍റെ വലിയ ഹോര്‍ഡര്‍. “നിര്‍ത്ത് റോയി, സ്ഥലവെത്തി,” റോയി കാര്‍ നിര്‍ത്തി.

ഹൈവേയില്‍ നിന്ന്‍ പത്തുമീറ്റര്‍ ദൂരമേയുള്ളൂ എന്നാണ് ദീപ്തി പറഞ്ഞത്. കാറില്‍ നിന്നിറങ്ങി ഷാരോണ്‍ ചുറ്റും നോക്കി. “റോയി, ദാ അതാ സാറിന്‍റെ വീട്” അവര്‍ പാര്‍ക്കുചെയ്തതിനടുത്തായി ഒരു സ്കോര്‍പ്പിയോ കിടന്നിരുന്നു.

“ആരൊക്കെയോ സാറിനെ കാണാന്‍ വന്നിട്ടുണ്ടല്ലോ,” ഷാരോണ്‍ സ്കോര്‍പ്പിയോയിലേക്കും അല്പ്പദൂരെ ഒരു വാകമരത്തിന്‍റെ തണലില്‍ നിന്ന്നിരുന്ന സാമാന്യംഭേദപ്പെട്ട ഒരു വീട് ചൂണ്ടിക്കാട്ടി ഷാരോണ്‍ പറഞ്ഞു. റോയ് നോക്കി. വീടിന്‍റെ മുമ്പില്‍ നാലഞ്ചു പുരുഷന്മാരും കൌമാരക്കാരിയായ ഒരു സുന്ദരിയും നില്‍ക്കുന്നത് അവന്‍ കണ്ടു.

വരാന്തയില്‍ ക്ഷുഭിതനായി നില്‍ക്കുന്ന താടിയും മുടിയും നീട്ടിവളര്‍ത്തിയ ഒരു ചെറുപ്പക്കാരനോട്‌ മുറ്റത്ത് നിന്ന്‍ സംസാരിക്കുകയാണ് അവര്‍. “നന്ദകുമാര്‍ സാര്‍!” ഷാരോണ്‍ മന്ത്രിച്ചു. “ഇയാളാണോ നീയിത്രനേരം പുന്നാരിച്ച് സംസാരിച്ച നന്ദകുമാര്‍ വാധ്യാര്?” റോയി പുച്ഛത്തോടെ ചോദിച്ചു. “കുളീം നനേം ഒന്നുവില്ലേ വാധ്യാര്‍ക്ക്?” “മിസ്റ്റര്‍!” നന്ദകുമാറിന്‍റെ കാര്‍ക്കശ്യമുള്ള സ്വരം അവര്‍ കേട്ടു. “ഒരു കാര്യം തന്നെ പലതവണ പറയാന്‍ എനിക്കിഷ്ടമല്ല. നിങ്ങളുടെ മകള്‍ക്ക് അര്‍ഹതയുണ്ടേല്‍ ഫസ്റ്റോ “എ” ഗ്രേഡോ കിട്ടും. അല്ലാതെ എന്നെ ഇവിടെ വന്നു കണ്ടതുകൊണ്ടൊന്നും ഒരു കാര്യോവില്ല.” “സാര്‍ ഇത്,” കൂട്ടത്തില്‍ രാഷ്ട്രീയ നേതാവിനെപ്പോലെ തോന്നിച്ച ഒരു ചെറുപ്പക്കാരന്‍ തന്‍റെ പോക്കറ്റില്‍ നിന്ന്‍ ഒരു കവറെടുത്തു. “അവന്‍ ഡി വൈ എഫ് കേ യുടെ ജില്ലാ പ്രസിഡെന്‍റ്റ് ആണല്ലോ. സതീശന്‍” റോയ് ഷാരോണിനോട് പറഞ്ഞു. “റോയീ,” ഷാരോണ്‍ അടക്കത്തില്‍ പറഞ്ഞു. റോയ് അവളെ നോക്കി. “കോളേജ് യൂത്ത്ഫെസ്റ്റിവാളില്‍ ഭരതനാട്യത്തിനു ഫസ്റ്റ് കിട്ടിയ ശ്രീലതയാ അത്. ഇപ്പഴാ ഞാന്‍ അവള്‍ടെ മൊഖം കാണുന്നെ. അടുത്താഴ്ച ഇന്റര്‍വാഴ്സിറ്റി കലോത്സവം സ്റ്റാര്‍ട്ട് ചെയ്യുവല്ലേ? ജഡ്ജിംഗ് പാനലില്‍ നന്ദകുമാര്‍ സാര്‍ ഉണ്ടാവണം. സാറിനെ ഇന്‍ഫ്ലുവെന്‍സ് ചെയ്യാന്‍ വന്നതാ.” “എന്താ അത്?” നന്ദകുമാര്‍ കവര്‍ നീട്ടിയ യുവരാഷ്ട്രീയക്കാരനോട് സ്വരം ഒന്നുകൂടി കാര്‍ക്കശ്യമാക്കി ചോദിച്ചു. “ഒരു രക്ഷയുമില്ലേല്‍ നീ സീ എമ്മിന്‍റെ മോളാണ് എന്ന്‍ ഞാനങ്ങു പറയും. അന്നേരം കാണാം അയാള്‍ടെ മട്ടും ഭാവോം മാറുന്നെ,” റോയ് പറഞ്ഞു.

“മന്ത്രി, പത്മകുമാറിന്‍റെ ലെറ്റര്‍ ആണ്…സാറി…” “ഫ!!” യുവരാഷ്ട്രീയക്കാരന്‍ പറഞ്ഞുതീരുന്നതിന് മുമ്പ് ക്രോധം നിറഞ്ഞ സ്വരത്തില്‍ നന്ദകുമാര്‍ അലറുന്നത് അവര്‍ കേട്ടു. “കടക്കെടാ വെളിയില്‍!!” നന്ദകുമാര്‍ വിരല്‍ ചൂണ്ടി മുമ്പിലുള്ളവരെ നോക്കി ആക്രോശിച്ചു. “ഇനി ഒരക്ഷരം മിണ്ടിയാ ഞാന്‍ പത്രക്കാരെ വിളിച്ച് എന്നെ സ്വാധീനികാന്‍ ശ്രമിച്ച കാര്യം ഞാന്‍ വിളിച്ചുപറയും. നിന്‍റെ മന്ത്രിയേമാന്റേം തൊലി ഞാന്‍ പൊളിക്കും, നാറികളെ.
കേട്ടിട്ടുണ്ടോ നീയൊക്കെ റഫീക്ക് ജാവേദിനെ? ഇന്ത്യാ ടൈംസിന്‍റെ ഡെപ്യൂട്ടി ചീഫ് എഡിറ്ററാ. നിന്‍റെ പത്മകുമാര്‍ മന്ത്രിയല്ല അതിലും മുഴുത്ത ഡെല്‍ഹീലെ മന്തിമാരുടെ തുണിയഴിപ്പിച്ചവനാ അവന്‍. ഇനി ഒരു നിമിഷം എന്‍റെ മുറ്റത്ത് കണ്ടുപോയാ നാറികളെ അവനെ വിളിക്കും ഞാന്‍…!!” തീ ചിതറുന്ന അയാളുടെ വാക്കുകള്‍ക്ക് മുമ്പില്‍ അവര്‍ ഇളിഭ്യരായി, സ്ഥലം കാലിയാക്കി. “വാ, റോയി, തിരിച്ചുപോകാം. നല്ല കലിപ്പില്‍ നിക്കുവാ സാറ്. ഈ മൂഡില്‍ കണ്ടാല്‍ ശരിയാവില്ല.” “നീയൊന്ന്‍ ചുമ്മാതിരി ഷാരൂ, അങ്ങനെയങ്ങ് പേടിച്ചാലോ? യങ്ങ് കോണ്ഗ്രസ് സ്റ്റേറ്റ് കൌണ്‍സില്‍ മെമ്പര്‍ റോയി ഫിലിപ്പിന്‍റെ കൂടെയാ നീ നിക്കുന്നെ,” താന്‍ മുഖ്യമന്ത്രി സിറിയക് ഫ്രാന്‍സീസിന്‍റെ മകള്‍ ആണ് എന്ന്‍ റോയി വിസ്മരിച്ചതോര്‍ത്ത് ഷാരോണ്‍ പുഞ്ചിരിച്ചു. “സാര്‍,” കണ്‍ഠശുദ്ധിവരുത്തി അവന്‍ അകത്തേക്ക് കയറാന്‍ തുടങ്ങുകയായിരുന്ന നന്ദകുമാറിനെ നോക്കി വിളിച്ചു. അയാള്‍ തിരിഞ്ഞു നോക്കി. “എന്താടാ!” സ്വരത്തിലെ ക്രുദ്ധത വിടാതെ അയാള്‍ ചോദിച്ചു. അയാള്‍ ഒരു സിഗരെറ്റിന് തീ പിടിപ്പിച്ചു. “ഞാന്‍ സാറിന്‍റെ സ്റ്റുഡന്‍റ്റ് ആണ്,” മുമ്പോട്ട്‌ വന്ന്‍ ഷാരോണ്‍ പറഞ്ഞു. “അതിന്?” “എനിക്ക് സാറിന്‍റെ ഒരു ഹെല്പ് വേണ്ടിയിരുന്നു,” “എന്ത് ഹെല്‍പ്?” പുകയൂതിപ്പറത്തി ക്രുദ്ധത വിടാതെ അയാള്‍ ചോദിച്ചു. “വല്ല പിരിവിനും എറങ്ങീതാണോ? എത്രയാ?” “അയ്യോ, അതല്ല, സാര്‍,” അയാള്‍ അക്ഷമ കലര്‍ന്ന മുഖത്തോടെ അവളെ നോക്കി. “സാര്‍, ഫിസിക്കല്‍ ട്രെയിനര്‍ എബി സാര്‍ പറഞ്ഞു, സാറ് സെന്‍ ബുദ്ധിസത്തെപ്പറ്റി ഒത്തിരി ട്രീറ്റീസ് ചെയ്തിട്ടുണ്ടെന്ന്‍. എന്‍റെ ഒരു വര്‍ക്കിന്…” “എന്ത് വര്‍ക്ക്? നീയെന്നാ യോഗ ടീച്ചര്‍ ആണോ?” “അല്ല സാര്‍. ഞാന്‍ സാറിന്‍റെ സ്റ്റുഡന്‍റ്റ് ആണ്. ഫൈനല്‍ ഇയര്‍ ഫിസിക്സ്.” പ്രതികരണമറിയാന്‍ അവള്‍ അയാളുടെ മുഖത്ത് നോക്കി. അയാളാകട്ടെ നിര്‍വികാരനായി ഒന്നിലും ശ്രദ്ധിക്കാതെ… “ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം, ഒരു അരമണിക്കൂര്‍, ഇവിടെ …” ഷാരോണ്‍ തന്‍റെ ആവശ്യമറിയിക്കാന്‍ വീണ്ടും ശ്രമിച്ചു. എന്നാല്‍ ഒരു തരത്തിലുള്ള പ്രതികരണവും നന്ടകുമാറില്‍ നിന്നുണ്ടായില്ല. “സാര്‍,”

റോയി ഒരു ചുവട് മുമ്പോട്ട്‌ വന്നു പറഞ്ഞു. “എന്‍റെ പേര് റോയി ഫിലിപ്പ്. യങ്ങ് കോണ്ഗ്രസ് സ്റ്റേറ്റ് കൌണ്‍സില്‍ മെമ്പര്‍. എന്‍റെ ഫാദറാണ് റവന്യൂ മിനിസ്റ്റര്‍ ഫിലിപ്പോസ് കുരുവിള.” “കണ്ഗ്രാജുലേഷന്‍സ്!” പുകയൂതിവിട്ട് നന്ദകുമാര്‍ പറഞ്ഞു. “ഒരു വിധത്തിലുമുള്ള സ്പെഷ്യല്‍ ക്ലാസ്സും ഇവിടെ ഈ വീട്ടില്‍ പറ്റില്ല.
എനിക്ക് സമയമുണ്ടാവില്ല.” ഷാരോണിന്‍റെ മുഖം മ്ലാനമായി. “കോളേജില്‍, എന്‍റെ ഫ്രീ റ്റൈമില്‍, ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്‍റ്റില്‍ വരിക. യുവര്‍ റിക്വയര്‍മെന്‍റ്റ്സ് വില്‍ ബി കണ്‍സിഡെഡ്,” മറ്റൊന്നും പറയാതെ അയാള്‍ അകത്ത് കയറി കതകടച്ചു. “അയാളുടെ തലക്ക് കാര്യമായ എന്തോ തകരാറുണ്ട്,” തിരികെ കാറിനടുത്തേക്ക് നടക്കവേ റോയി പറഞ്ഞു. “അതൊന്നുമല്ല, സാറിന് ശരിക്കും സമയമില്ലാത്തതുകൊണ്ടാ,” ഷാരോണ്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ അവളുടെ മനസ്സ് വിഷമിച്ചിരുന്നു. “അല്ല, ഞാനോര്‍ക്കുവാരുന്നു,” റോയി കള്ളച്ചിരിയോടെ പറഞ്ഞു. “നെനക്ക് ഇത്രേം മുഴുത്ത മൊലയൊണ്ടായിട്ട് അയാടെ കണ്ണ് ഒരിക്കല്‍ പോലും അങ്ങോട്ടു പോയില്ലല്ലോ ഷാരൂ,” ഷാരോണിന് ശരിക്കും ദേഷ്യം വന്നു. “റോയി!!” “എടീ ഞാന്‍ ഉദ്ദേശിച്ചത് അതല്ല. അയാളിനി വല്ല ഗേയാണോന്നാ?” “മതി!” കാറിന്‍റെ ഡോര്‍ തുറന്ന്‍കൊണ്ട് അവള്‍ പറഞ്ഞു. “നിന്‍റെ നാക്കിന് എല്ലില്ലേല്‍ റോയ് ഞാന്‍ നേര് പറയുവാണേ, മേലാല്‍ ഞാനിനി നിന്‍റെ കൂടെ വരികേല,” “എടീ, നിന്നോട് അതൊക്കെപ്പറയാനൊള്ള ലൈസന്‍സ് എനിക്കൊണ്ട്. ഞാന്‍ നിന്നെ കെട്ടാന്‍ പോകുന്നയാളാ.” “അതൊക്കെ എത്ര കൊല്ലം കഴിഞ്ഞ് നടക്കേണ്ട കാര്യങ്ങളാ? എന്ന്‍ വെച്ച് നിന്‍റെ ലാങ്ങ്‌വേജില്‍ എന്തിനാ ഇങ്ങനത്തെ വാക്കുകളൊക്കെ വരുന്നെ?” “എന്‍റെ ലാങ്ങ്‌വേജ് അല്ലേ റോങ്ങ്? വേറെ വല്ല ആമ്പിള്ളേരും അകണാരുന്നു. നിന്നെ എപ്പം ബെഡ് റൂമിക്കേറ്റീന്ന്‍ ചോദിച്ചാ മതി,” ഷാരോണ്‍ ചെവി പൊത്തി. “എടീ നീ അത് പോലെ സുന്ദരിയല്ലേ? അത് കൊണ്ട് പറഞ്ഞതാ പൊന്നേ, ക്ഷമിക്ക്!”

അന്ന് രാത്രി ഹോസ്റ്റലില്‍ ഷാരോണ്‍ തനിച്ചായിരുന്നു. റൂം മേയ്റ്റ് ദീപ്തി അന്നാണ് വീട്ടില്‍ പോയത്. അവളുടെ അമ്മാവന്‍ മരിച്ചുപോയിരുന്നു. വായിച്ചുകൊണ്ടിരുന്ന പുസ്തകം അവള്‍ മടക്കി മേശപ്പുറത്ത് വെച്ചു. ഒരു മൂഡ്‌ തോന്നുന്നില്ല. അവള്‍ മൊബൈല്‍ എടുത്തു. എ എ എ ഷെല്ലി അലക്സ്. കോണ്ടാക്റ്റ് ലിസ്റ്റില്‍ ഏറ്റവും ആദ്യം വരുന്നതിനു വേണ്ടി അങ്ങനെയാണ് അവള്‍ ഷെല്ലിയുടെ നമ്പര്‍ സേവ് ചെയ്തിരുന്നത്. “ദയവായി ക്ഷമിക്കുക, നിങ്ങള്‍ വിളിക്കാന്‍ ശ്രമിക്കുന്ന കസ്റ്റമര്‍ പരിധിയ്ക്ക് പുറത്താണ്..” “നാശം,” അവള്‍ പിറുപിറുത്തു.

പിന്നെ വാട്സ് ആപ്പും അതിന് ശേഷം ഫേസ്ബുക്കും അവള്‍ ചെക്ക് ചെയ്തു. ഷെല്ലി ഓണ്‍ ലൈനില്‍ ഇല്ല. “ഇവനിത് എവിടെപ്പോയി?” അതെങ്ങനെയാ സൂര്യന് താഴെയുള്ള സകല വിഷയങ്ങളും ഏറ്റെടുക്കും അവന്‍. എസ് എഫ് കേയുടെ കണ്‍വീനര്‍. കോളേജിലെ സകല ബുദ്ധിജീവികളുടെയും സംഘടനയായ സര്‍ഗ്ഗശാലയുടെ സെക്രട്ടറി.
സുനാമി മുതല്‍ മ്യാന്‍മാറിലേ റോഹിങ്ക്യന്‍ അഭയാര്‍ഥിപ്രശ്നം വരെ സകല കാര്യങ്ങളുമോര്‍ത്ത് വികാരാധീനനാകുന്നവന്‍. കാമ്പസിലെ തീപ്പൊരി പ്രാസംഗികന്‍. എന്‍റെ ബെസ്റ്റ് ഫ്രണ്ട്. ഷെല്ലി അലക്സ്. “എന്‍റെ ഷെല്ലി, നീയെവിടെയാ? തന്നെയിരുന്നു ബോറടിച്ചപ്പം നിന്നോടൊന്ന് മിണ്ടീം പറഞ്ഞും ഇരിക്കാല്ലോന്ന്‍ വെച്ചപ്പം നീയീ ഗ്രഹത്തിലൊന്നുമില്ലേ?” അവള്‍ മൊബൈല്‍ മേശമേല്‍ വെച്ചു. കിടക്കയിലേക്ക് ചാഞ്ഞു. സുഖകരമായ ഒരു നിമിഷം അവള്‍ ആഗ്രഹിച്ചു. റോയി പറഞ്ഞ കാര്യങ്ങള്‍ അവള്‍ ഓര്‍ത്തു. സുന്ദരി. വലിയ മുല. നേരാണോ? അവള്‍ മേശപ്പുറത്തിരുന്ന കണ്ണാടിയെടുത്ത് നെഞ്ചിനു നേരെ പിടിച്ചു. “ഉം, കുഴപ്പമില്ല,” അവള്‍ പുഞ്ചിരിച്ചു. അവള്‍ക്ക് തന്‍റെ മാറിടം നഗ്നമായി കാണണം എന്ന്‍ തോന്നി. ടോപ്പിന്‍റെ കുടുക്കുകള്‍ അഴിച്ചു. കൈ അകത്തിട്ട് രണ്ടു മുലകളും പുറത്തിട്ടു. പിങ്ക് നിറമുള്ള മുലകണ്ണുകള്‍ അവള്‍ പതിയെ ഞരടി. “ഹാവൂ…” അവളുടെ കണ്ണുകള്‍ കൂമ്പിയടഞ്ഞു. മുഖമില്ലാത്ത ഒരു പുരുഷന്‍ അവിടെ സ്പര്‍ശിക്കുന്നത് അവള്‍ സങ്കല്‍പ്പിച്ചു. അവള്‍ അധരം കടിച്ചമര്‍ത്തി. ആരുടെ കണ്ണുകളും ചുണ്ടുകളും ആണ് ആ പുരുഷന്? റോയിയുടെ? അല്ല. എത്ര ശ്രമിച്ചിട്ടും അവന്‍റെ മുഖം അവളുടെ മനോമുകുരത്തില്‍ തെളിഞ്ഞില്ല. പിന്നെ ആരാണ്? ഇരുപത്തൊന്ന് വയസ്സായി തനിക്ക്. ഒരു പോളിറ്റിക്കല്‍ സെലിബ്രിറ്റിയുടെ മകളായതുകൊണ്ട് ചിലര്‍ക്ക് ഭയം. പുറമേക്ക് കാണിക്കുന്നില്ലങ്കിലും ചിലര്‍ക്ക് വെറുപ്പ്. കൂടുതല്‍പ്പേരും വ്യര്‍ഥമായ സൗഹൃദം ആണെന്ന് തോന്നിയിട്ടുണ്ട്. പക്ഷെ എല്ലാവരെയും ഒരു ഉപാധിയും കൂടാതെ താന്‍ അംഗീകരിച്ചിട്ടുണ്ട്. അതിനിടയ്ക്ക് റോയിയുടെ പപ്പയാണ്‌ ഒരു പാര്‍ട്ടിയില്‍ വെച്ച് തന്‍റെ പപ്പായോടു തന്നെ അദ്ധേഹത്തിന് മരുമകളായി തരാമോയെന്ന്‍ ചോദിച്ചത്. മകളുടെ പെഴ്സണല്‍ കാര്യമാണ് അവളുടെ വിവാഹം, അതുകൊണ്ട് അവളോട്‌ ചോദിക്കൂ എന്നാണ് അന്ന് തന്‍റെ പാപ്പാ പറഞ്ഞത്. തന്നോട് ചോദിച്ചപ്പോള്‍ താന്‍ പുഞ്ചിരിക്കുകയായിരുന്നു. ഏതായാലും കല്യാണം കഴിക്കണം. അത് പരസ്പരം അറിയുന്ന ആളാവുമ്പോള്‍ എളുപ്പമാണ് എന്ന്‍ താന്‍ കരുതി. റോയി എപ്പോഴും അധികാരിയാകാന്‍ ശ്രമിക്കുന്നുണ്ട്. അവന്‍റെ പല രീതികളും അപക്വമാണെന്നും തോന്നിയിട്ടുണ്ട്. അവള്‍ വീണ്ടും കണ്ണാടിയില്‍ നോക്കി. സ്തനങ്ങള്‍ രണ്ടും വിങ്ങിവീര്‍ത്തുകിടക്കുകയാണ്.

അവള്‍ അവയെ അമര്‍ത്തിഞെരിച്ചു. അത് കൊണ്ട് സുഖം പോരാതെ അവള്‍ നൈറ്റ് പാന്‍റ്റിസിന്‍റെ ചരട് അഴിച്ചു. കാലുകള്‍ പൂര്‍ണ്ണമായി വിടര്‍ത്തിവെച്ചു. കണ്ണാടിയെടുത്ത് കാലുകളുടെ വിടവിലേക്ക് നോക്കി. രോമങ്ങള്‍ വളര്‍ന്നിട്ടുണ്ട്. നാളെ തന്നെ ട്രിം ചെയ്യണം. ഒരു കൈ കൊണ്ട് കണ്ണാടി പിടിച്ചിട്ട് അവള്‍ യോനിയുടെ ഇതളുകള്‍ അകത്തി. നനഞ്ഞ് കുതിര്‍ന്നിരിക്കുന്നു. കന്തിന്‍റെ ഇളം കറുപ്പ് നിറം അവള്‍ കണ്ടു. മെല്ലെ വിരലുകള്‍ അതില്‍ അമര്‍ത്തി. “ങ്ങ് ഹാ..ഓ..” സീല്‍ക്കാരത്തിന്‍റെ ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ അവള്‍ അധരം കടിച്ചമര്‍ത്തി. മിക്കവാറും എല്ലാ മുറികളിലും ഇപ്പോള്‍ ഒറ്റയ്ക്കും കൂട്ടമായും സീല്‍ക്കാരങ്ങള്‍ ഉയരുന്നുണ്ടാവും. വിരലമര്‍ത്തുന്നതിന്‍റെയും ലെസ്ബിയന്‍ സെക്സിന്‍റെയും. മിക്കവാറും എല്ലാ പെണ്ണുങ്ങള്‍ക്കും അമിതമായ സ്തന വളര്‍ച്ചയും ശരീരത്തിനു താങ്ങാനാവാത്തത്ര നിതംബവുമുണ്ട് മിക്കവര്‍ക്കും. അതുകൊണ്ടു തന്നെ അമിതമായ കടിയും കഴപ്പുമാണ്. എല്ലാവരുടെയും കൈയില്‍ വിപണിയില്‍ ഇറങ്ങിയ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണുകളും. രാത്രി പത്തുമണിയാകുമ്പോള്‍ തന്നെ എല്ലാമുറികളിലും ലൈറ്റുകള്‍ ഓഫാകും. പിന്നെ ഒരാവേശമാണ്. ഉടുപ്പുകള്‍ ഊരിമാറ്റാന്‍. അടിവസ്ത്രങ്ങള്‍ പോലും കാണില്ല ചിലപ്പോള്‍. റൂം മേറ്റ് കാണുന്നുണ്ടോ ഇല്ലയോ എന്നൊന്നും നോക്കില്ല. കാമം തലക്ക് പിടിച്ചു മുറുകുമ്പോള്‍ ആരും ആരെയും ശ്രദ്ധിക്കില്ല. ദീപ്തിയും ഷാരോണും പക്ഷെ വ്യത്യസ്തരായിരുന്നു. മറ്റേയാള്‍ ഉറങ്ങിയെന്നറിഞ്ഞാല്‍ മാത്രമേ അവര്‍ സ്വയം സുഖത്തിനു ശ്രമിക്കാറുള്ളൂ. തന്‍റെ അച്ചന്‍റെ പ്രതിച്ഛായ തകര്‍ക്കുന്നതൊന്നും തന്‍റെ ഭാഗത്തുനിന്നുമുണ്ടാവരുത് എന്ന്‍ അവള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കണ്ണാടിയില്‍ നോക്കി അവള്‍ കന്ത് പിടിച്ചു ഞെരിച്ചു. പിന്നെ വിരലുകള്‍ നനഞ്ഞ് കുഴഞ്ഞ യോനിപ്പിളര്‍പ്പിലെക്ക് കുത്തിയിറക്കി. “ഹോഹോ…എന്‍റെ…” മുഖമില്ലാത്തയാളുടെ ശരീരം സങ്കല്‍പ്പിച്ച്…

ബാസ്കറ്റ് ബോള്‍ ഗ്രൌണ്ട്. ജേഴ്സിയും ഷോര്‍ട്ടുമണിഞ്ഞ് വശ്യമായ ചടുല ചലനങ്ങളിലൂടെ പെണ്കുട്ടികള്‍ ചിത്രശലഭങ്ങളെപ്പോലെ ഗ്രൗണ്ടില്‍ നിറഞ്ഞു. ആവേശകരമായ അന്ത്യത്തോടെ ഒരു റൌണ്ട് അവസാനിപ്പിച്ചപ്പോള്‍ ഷാരോണ്‍ പറഞ്ഞു. “ഞാന്‍ നിര്‍ത്തി,” “എന്തായിത് ഷാരൂ,” രോഹിണി നീരസത്തോടെ അവളെ നോക്കി. “ഒരു ഗെയിമല്ലേ, കഴിഞ്ഞുള്ളു, എന്നിട്ടാണ്…” “എനി അദര്‍ പ്രോഗ്രാം?”

ഭോപ്പാല്‍കാരി അമീഷ ഗുപ്തയും തിരക്കി. “ഇന്ന്‍ ഫ്രൈഡേ ആണ്,” ഷാരോണ്‍ അറിയിച്ചു. “നിനക്ക് നിസ്ക്കരിക്കാന്‍ പോണമായിരിക്കും,” സനാ അഷ്റഫ് മുഖം കോട്ടി. “നോ,” ഷാരോണ്‍ പറഞ്ഞു. “ഇന്ന്‍ സര്‍ഗ്ഗശാലയുണ്ട്,” “സര്‍ഗ്ഗശാലയോ? അതെന്താ?” കോളേജില്‍ പുതുതായി വന്ന ആവന്തിക ചോദിച്ചു. ഷാരോണ്‍ അവളെ കടുപ്പിച്ചു നോക്കി. എന്നിട്ട് ബാസ്ക്കറ്റ് ബോള്‍ കൈയിലെടുത്തുകൊണ്ട് ചോദിച്ചു. “ഇതെന്താ?” “ബോള്‍,” നീരസത്തോടെ അവള്‍ പറഞ്ഞു. “ആരാ പ്രിഥ്വിരാജ്?” “ആക്റ്റര്‍, എന്‍റെ ഹാര്‍ട്ട് ത്രോബ്!” രണ്ടു കൈകളും നെഞ്ചില്‍ ചേര്‍ത്ത് കൊഞ്ചിക്കൊണ്ട് ആവന്തിക പറഞ്ഞു. “ശരി, ഇനിപ്പറ, എന്താ സര്‍ഗ്ഗശാല?” “ഞാനെങ്ങനെയറിയും? ഇത് നല്ല കൂത്ത്!” ആവന്തിക ശബ്ദമുയര്‍ത്തി. “സര്ഗ്ഗശാല എന്നാല്‍ കോളേജിലെ ഒരു കള്‍ച്ചറല്‍ ഫോറം,” സ്വാതി ആവന്തികയോട് പറഞ്ഞു. “കോളേജിലെ സകലമാന ബുദ്ധിജീവികളുടെയും ഒരു കൂടാരം,” ഗീതാ നായര്‍ പറഞ്ഞു. “അതിനിവള്‍ ബുദ്ധിജീവിയൊന്നുമല്ലല്ലോ,” ആവന്തിക പറഞ്ഞു. “ഷാരോണ്‍ നീ പറ, ഇതാ ഇന്ത്യയുടെ തലസ്ഥാനം?” “എനിക്കറിയില്ല മോളെ,” ഷാരോണ്‍ ചുണ്ടുകള്‍ കോട്ടിക്കൊണ്ട് പറഞ്ഞു. “ഞാന്‍ ഇമ്പോസിഷന്‍ എഴുതിക്കോളാം.” “പക്ഷെ ഷെല്ലി അലക്സാണ് സര്‍ഗ്ഗശാലയുടെ ബോസ്സ്. അവന്‍ മഹാബുദ്ധിജീവിയാണ്. സര്‍വ്വോപരി നമ്മുടെ ബ്യൂട്ടിക്വീന്‍ ഷാരോണ്‍ സിറിയക്കിന്‍റെ ഹാര്‍ട്ട് ത്രോബാണ്!” “നീ പോടീ!” ഷാരോണ്‍ പറഞ്ഞു. ഷെല്ലി എന്‍റെ ഫ്രണ്ടാണ്. എന്‍റെ ബെസ്റ്റ് ഫ്രണ്ട്. എന്‍റെ ബ്രദര്‍,” ബോള്‍ കൂട്ടുകാരുടെ നേരെ എറിഞ്ഞുകൊടുത്ത് ഷാരോണ്‍ ഗ്രൌണ്ടിനു വെളിയിലേക്ക് പോയി.

വരാന്തയില്‍ നിന്ന്‍ രണ്ടാമത്തെ ഫ്ലോറിലേക്ക് തിടുക്കത്തില്‍ പ്രവേശിക്കുകയായിരുന്ന ഷാരോണ്‍ ഷെല്ലിയെക്കണ്ട് പെട്ടെന്ന് നിന്നു. “എന്നാ പറ്റീടാ?” അവന്‍റെ മുഖത്തെ പരിഭ്രമംകണ്ട്‌ അവള്‍ ചോദിച്ചു. “ഓ! അവള്‍ക്ക് കുശലം ചോദിക്കാന്‍ കണ്ടനേരം!” അസന്തുഷ്ട്ടി നിറഞ്ഞ ഭാവത്തോടെ ഷെല്ലി പറഞ്ഞു. ഷെല്ലിയെ അവള്‍ ഒരിക്കലും പ്രസന്നതയോടെയല്ലാതെ കണ്ടിട്ടില്ല. വിഷമഘട്ടങ്ങള്‍ അവനെ തളര്‍ത്താറില്ല എന്ന്‍ അവള്‍ക്കറിയാം. ശാന്തതയും നിയന്ത്രണവും അവന്‍റെ വാക്കുകളിലും പ്രവര്‍ത്തികളിലും എപ്പോഴുമുണ്ട്. അതുകൊണ്ട് അവന്‍റെ മുഖത്ത് കണ്ട പരിഭ്രമം അവളെ അദ്ഭുതപ്പെടുത്തി. “നീ കാര്യം പറ ഷെല്ലി,”

തന്നെക്കടന്ന്‍ താഴേക്കിറങ്ങാന്‍ തുടങ്ങിയ ഷെല്ലിയെ അവള്‍ കൈക്ക് പിടിച്ച് നിര്‍ത്തി. “എടീ നീ മിനിയെക്കണ്ടോ?” “മിനിയോ? അതാരാ? ഓ! കേ എസ് മിനി? ഇല്ല, കണ്ടില്ല. എന്നാടാ?” “കേ എസ് മിനിയല്ല. കേ എസ് ചിത്ര!” ഷെല്ലിയുടെ വാക്കുകളില്‍ ദേഷ്യമുണ്ടായിരുന്നു. “എടീ കഴിഞ്ഞാഴ്ച്ച നമ്മുടെ കോളേജില്‍ ജോയിന്‍ ചെയ്തില്ലേ ഒരു മിനി? മിനി മോള്‍ മാത്യു? അവളെക്കണ്ടോ?” ഷാരോണിനു പെട്ടെന്ന്‍ ആളെ മനസ്സിലായി. ഒരാഴ്ച്ച മുമ്പ് ആദ്യവര്‍ഷ ബീ എസ് എസി ഫിസിക്സില്‍ ഒരു പെണ്കുട്ടി ചേര്‍ന്നിരുന്നു. അവളുടെ വരവ് അദ്ഭുതത്തോടെയാണ് കോളേജിലെ ആണ്‍കുട്ടികള്‍ കണ്ടത്. അതീവ സുന്ദരിയായ അവള്‍ ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റാഫ് റൂമുകളിലും സംസാരവിഷയമായി. ഹൈദരാബാദ് കേന്ദ്രമാക്കിയുള്ള രാജ്യാന്തര പ്രശസ്തിയാര്‍ജ്ജിച്ച ഒരു ഐ ടി കമ്പനിയുടെ ഉടമയാണ് അവളുടെ പിതാവ്. അവളാണ് മിനിമോള്‍ മാത്യു. “ഇല്ലല്ലോടാ എന്നാ കാര്യം?” “എടീ ഇന്നത്തെ മീറ്റിങ്ങില്‍ വെല്‍കം സ്പീച് അവളാ. സെമിനാര്‍ ഹാള്‍ മൊത്തം നിറഞ്ഞു. ഗസ്റ്റ് മലയാളം ഡിപ്പാര്‍ട്ട്മെന്റില്‍ ഉണ്ട്. സെക്കന്‍റ്റുകള്‍ക്കുള്ളില്‍ മീറ്റിംഗ് തൊടങ്ങും. എല്ലാരും എത്തി. അവള് മാത്രം വന്നില്ല. അവളെ അന്വേഷിക്കാന്‍ ഒരിടം പോലും ഇനി ബാക്കിയില്ല.” “അവള്‍ടെ ക്ലാസ്സില്‍ ഒന്ന്‍ നോക്കാന്‍ മേലാരുന്നോ?” “അവടെ അവള്‍ ഒഴികെ ബാക്കിയെല്ലാരും ഒണ്ട്,” “എന്നാലും നീ ഒന്നൂടെ നോക്ക്. ഞാനും തപ്പാം. നീ റ്റെന്‍ഷനടിക്കാതെ,” ഷാരോണ്‍ നിര്‍ദ്ദേശിച്ചു. “ശരി,” അവന്‍ താഴേക്കിറങ്ങാന്‍ തുടങ്ങി. “ഇനി അവളെയെങ്ങാനും കണ്ടില്ലേല്‍ പൊന്നുമോളെ നീ പറഞ്ഞേക്കണം വെല്‍ക്കം സ്പീച്,” “നോക്കട്ടെ,” ഷാരോണ്‍ പറഞ്ഞു. “ആട്ടെ, ആരാ ഇന്നത്തെ ഗസ്റ്റ്?” “ഇന്നത്തെ ഗസ്റ്റ് പൊറത്ത് നിന്നുള്ള ആള്‍ അല്ല.” ഷെല്ലി അറിയിച്ചു. “നമ്മടെ അകത്തേ ആള്‍. ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്‍റ്റിലെ നന്ദകുമാര്‍ സാര്‍. വിഷയം. ആണവനിലയങ്ങള്‍ ആര്‍ക്കുവേണ്ടി. ട്ടണ്‍ട്ടണേയ്…” നന്ദകുമാര്‍ സാര്‍! ഷാരോണിന്‍റെ മുഖം പ്രകാശിച്ചു. “എന്നാല്‍ ഏറ്റു ഞാന്‍ കുട്ടാ,” ഷാരോണ്‍ ആഹ്ലാദഭരിതയായി പറഞ്ഞു.

“ഇനി മിനി വില്ലിംഗ് ആണേലും അവള്‍ടെ പേര് വെട്ടിയേരെ,” “ശരി,” അവളുടെ ഉത്സാഹം കണ്ടു ഷെല്ലി ചെറുതായി അദ്ഭുതപ്പെട്ടു. “എന്നാലും ആ ഡാഷ് മോള്‍ ക്ലാസ്സില്‍ ഒണ്ടോന്ന്‍ ഞാനൊന്ന്‍ നോക്കട്ടെ,”

ഷെല്ലി വരാന്തയിലൂടെ അതിദ്രുതം ആദ്യവര്‍ഷ ഫിസിക്സ് ക്ലാസ്സിലേക്ക് നടന്നു. ക്ലാസിനുള്ളിലെക്ക് അവന്‍ കടന്നു. അവിടം ശൂന്യമായിരുന്നു. “രവീ,” പുറത്തുകണ്ട ഒരുവനോട് ഷെല്ലി തിരക്കി. “ഈ ക്ലാസ്സിലൊള്ളോരൊക്കെ എവടെപ്പോയി?” “ലാബിലുണ്ട് ഷെല്ലി,” അവന്‍ പറഞ്ഞു. “ഇപ്പം പ്രാക്റ്റിക്കലാ,” “ഓ, അത്ശരി!” അവന്‍ പുറത്തേക്ക് കടക്കാന്‍ തുടങ്ങി. അപ്പോഴാണ്‌ ക്ലാസ്സിന്‍റെ മൂലയില്‍ അവസാനത്തെ നിരയിലേക്ക് അവന്‍ നോക്കിയത്. അവിടെ ഒരു പെണ്‍കുട്ടി ഡെസ്ക്കില്‍ മുഖം പൂഴ്ത്തിക്കിടക്കുന്നത് അവന്‍ കണ്ടു. അവന്‍ പതിയെ അങ്ങോട്ട്‌ നടന്നു. അവളുടെ തലമുടി ഡെസ്ക്കിന്‍മേല്‍ അഴിഞ്ഞുലഞ്ഞു കിടന്നു. അവന്‍ സംശയിച്ച് അവളുടെ തോളില്‍ പതിയെ തട്ടി. അവള്‍ അനങ്ങിയില്ല. “ഹേയ്,” അവന്‍ ശബ്ദമിട്ട് അവളെ വീണ്ടും സ്പര്‍ശിച്ചു. അവളില്‍ ചെറിയ ഒരനക്കം ദൃശ്യമായി. പതിയെ മുഖമുയര്‍ത്തി അവനെ നോക്കി. ഷെല്ലി പരഭ്രമിച്ചു. അവളുടെ കണ്ണുകള്‍ ചുവന്നിരുന്നു. മയക്കവും അസുഖകരമായ ഒരാലസ്യവും അവന്‍ ആ ഭംഗിയുള്ള കണ്ണുകളില്‍ കണ്ടു. ദീര്‍ഘനിദ്രയില്‍ നിന്നുണര്‍ന്ന ഭാവമായിരുന്നു അവള്‍ക്ക്. “എന്താ?” ദേഷ്യത്തോടെ അവള്‍ ഷെല്ലിയോട് ചോദിച്ചു. ഷെല്ലി ആ ചോദ്യം കേട്ടില്ല. അവളുടെ അസാധാരണമായ സൌന്ദര്യത്തിന്‍റെ ഭംഗിയിലായിരുന്നു അവന്‍റെ കണ്ണുകള്‍ മുഴുവനും. ആദ്യമായാണ്‌ താന്‍ ഇവളെ കാണുന്നത്? മഹേഷ്‌ ആണ് പറഞ്ഞത് ഇന്നത്തെ പ്രോഗ്രാമിന് സ്വാഗതപ്രസംഗം ഏറ്റിരിക്കുന്നത് ഇവളാണെന്ന്. “ഹേയ് യൂ!” അവള്‍ ശബ്ദമുയര്‍ത്തി. “ഐ ആസ്റ് യൂ. വാട്ട് ഡൂ യൂ വാന്‍റ്റ്?” “ങ്ങ്ഹേ?” ഷെല്ലി അമ്പരപ്പില്‍ നിന്ന്‍ ഞെട്ടിയുണര്‍ന്നു.

“ഞാന്‍ …ഞാന്‍..അതേയ് , മീറ്റിംഗ് തൊടങ്ങാറായി,” “മീറ്റിംഗ്? വാട്ട് മീറ്റിംഗ്?” “ഇന്ന്‍ ഫ്രൈഡേയാ,” അവന്‍ വിശദീകരിച്ചു. “സര്‍ഗ്ഗശാലയുടെ മീറ്റിംഗ് ഒണ്ട്. ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്‍റ്റിലെ നന്ദകുമാര്‍ സാര്‍ പ്രസംഗിക്കുന്നു. വെല്‍കം സ്പീച് നിങ്ങളാ ഏറ്റെ,” അവള്‍ ആവനെ ക്രുദ്ധയായി നോക്കി. “സര്‍ഗ്ഗശാല? വെല്‍കം സ്പീച്ച്? വാട്ട് ആര്‍ യൂ ടോകിംഗ് എബൌട്ട്?” അസഹീനമായ അസഹിഷ്ണുത അവളുടെ വാക്കുകളില്‍ പ്രകടമായി. “അതേ,” ഷെല്ലിയുടെ വാക്കുകളിലും ദേഷ്യം കടന്നുവന്നു. “സര്‍ഗ്ഗശാല. വെല്‍കം സ്പീച്ച്. കഴിഞ്ഞാഴ്ച്ചത്തെ മീറ്റിങ്ങില്‍ നിങ്ങള്‍ ഒണ്ടാരുന്നു. ഇന്നത്തെ പ്രോഗ്രാമിന്‍റെ മിനിട്സ് റെഡിയാക്കുമ്പം നിങ്ങളാ മുമ്പോട്ട്‌ വന്ന്‍ പറഞ്ഞത് വെല്‍കം സ്പീച്ച് നിങ്ങള്‍ ചെയ്തോളാന്ന്‍.” “ആരോട് പറഞ്ഞു? നിങ്ങളോട് പറഞ്ഞോ?” എഴുന്നേറ്റ് നിന്ന്‍ അവള്‍ ചോദിച്ചു. തന്‍റെ അലസമായ മുടി അവള്‍ മാടിയൊതുക്കി. അപ്പോള്‍ അവളുടെ കൈത്തണ്ടയില്‍ മുറിപ്പാടുകള്‍ അവന്‍ കണ്ടു. സൂചികൊണ്ടോ മാത്തമാറ്റിക്കല്‍ കോമ്പസ് കൊണ്ടോ കുത്തിയതുപോലുള്ള മുറിപ്പാടുകള്‍. ഷെല്ലി അങ്ങോട്ടു നോക്കുന്നത് കണ്ട്‌ അവള്‍ പെട്ടെന്ന്‍ കൈ താഴ്ത്തി. “യൂ ഡോണ്ട് കം റ്റു ഡിസ്റ്റെര്‍ബ് മീ; ഡൂ യൂ?” അവള്‍ ദേഷ്യത്തോടെ തന്‍റെ ബാഗ് എടുത്തു. തുറന്നിരുന്ന അതിന്‍റെ ഒരു പോക്കറ്റില്‍ നിന്ന്‍ ഒരു പേപ്പര്‍ പാക്ക് താഴെ വീണത് പക്ഷെ അവള്‍ കണ്ടില്ല. ക്രുദ്ധയായി അവള്‍ പുറത്തേക്ക് പോയി.

Comments:

No comments!

Please sign up or log in to post a comment!