ദേവരാഗം 3

Devaragam Previous Parts |  PART 1 | PART 2

“…ഞങ്ങള്‍ തമ്മില്‍ കണ്ടിട്ട് എത്ര നാളായി എന്ന്‍ നിനക്കറിയോ… എത്രയായാലും ദേവേട്ടനെ കാണാന്‍ എനിക്ക് കൊതിയുണ്ടായിരുന്നു.. അതുകൊണ്ടാ വരാന്‍ പറഞ്ഞത്…   …പക്ഷെ ദേവേട്ടന്‍ പിന്നെ ഒന്നും പറയാതിരുന്നത്കൊണ്ട് ഞാന്‍ കരുതിയത് വരില്ലെന്നു തന്നെയാ… അതുകൊണ്ടല്ലേ നീ വരാം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചത്…”

അകത്ത് കാമുകന്റെ കരപരിലാളനകളില്‍ പുളയുന്ന ആ പെണ്ണ്‍ എന്റെ ആദിയാണ് എന്നറിഞ്ഞ നിമിഷം കാല്‍ക്കീഴിലെ ഭൂമി പിളരുന്നത് പോലെയാണ് എനിക്ക് തോന്നിയത്. മീനുവും വാവയും പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോഴോ.., ആദിയില്‍ നിന്ന് സംശകരമായ പെരുമാറ്റം ഉണ്ടായപ്പോള്‍ പോലും.., അവളെ സംശയിച്ചതിനു എന്നെ സ്വയം ശപിച്ച എനിക്ക് താങ്ങാവുന്നതിനു അപ്പുറമായിരുന്നു  അവിടെ  സംഭവിക്കുന്നതെല്ലാം.

എന്റെ ആ അവസ്ഥയിലും അവരുടെ സുഖസീല്‍ക്കാരങ്ങല്‍ക്കിടയില്‍ കേള്‍ക്കുന്ന സംഭാഷണം ഞാന്‍ ശ്രദ്ദിച്ചു.

“…അപ്പൊ നിന്റെ ദേവേട്ടന്‍ ഉള്ളതുകൊണ്ട് ഇന്നിനിയൊന്നും നടക്കില്ലല്ലേ….?”

“… കൊതിയന്‍.. ഇത്രയും ഞാന്‍ നിന്ന് തന്നില്ലേ….? അതുപോരേടാ മുത്തെ നിനക്ക്…?”

“..എടി കള്ളിപൂറിമോളെ… ഇത്രയും ദൂരം ഞാന്‍ വണ്ടിയുമോടിച്ച് വന്നിട്ട് ഇത്രയും കൊണ്ട് മതിയാക്കാനോ… നടക്കില്ല മോളെ… നീ എന്തകിലും ഒരു വഴി കണ്ടുപിടിക്ക് നമുക്ക് ഈ രാത്രി മുഴുവന്‍ അടിച്ചു പോളിക്കാടീ ചക്കരെ.. “

വീണ്ടും ചുംബിക്കുന്നതിന്റെയും മറ്റും സീല്‍ക്കാരങ്ങല്‍ക്കൊപ്പം അവരുടെ വസ്ത്രങ്ങള്‍ ഉലയുന്നതിന്റെയും, കൊലുസുകളും, കൈവളകളും കിലുങ്ങുന്നതിന്റെയും ശബ്ദം ഞാന്‍ കേട്ടു.

ഞാന്‍ ഓര്‍ക്കുകയായിരുന്നു.., കുഞ്ഞിലേ മുതല്‍ അമ്മവീട്ടില്‍ വന്നാല്‍ എന്റെ കൂട്ട് ആദി ആയിരുന്നു. എല്ലാം തുറന്ന്‍ സംസാരിച്ചിരുന്ന എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി.

മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് മുന്പ് ഇതേ അമ്പലക്കുളത്തിന്റെ പടവുകളില്‍ ഇരുന്ന്‍ കളികള്‍ പറയുമ്പോള്‍ ഇടയ്ക്ക് എന്നെ ഞെട്ടിച്ചുകൊണ്ട് എന്നോടുള്ള ഇഷ്ടം പറഞ്ഞവള്‍.. തിരിച്ച് ഞാനും അവളെ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞപ്പോള്‍ സന്തോഷംകൊണ്ട് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞ എന്റെ പെണ്ണ്…

വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ആദ്യമായി ഞാനൊന്ന് അവളുടെ തേന്‍ചുണ്ടുകളില്‍ മുത്തമിട്ടതിനു എന്നോട് രണ്ടു ദിവസം പിണങ്ങി നടന്നവള്‍… അങ്ങനെയുള്ള എന്റെ ആദിയാണ് ഇന്ന്‍ ഒരു ചുമരിനപ്പുറം മറ്റൊരു ആണിന്റെ പരിലാളനകളില്‍ മതിമറന്നു സുഖിക്കുന്നത് എന്ന തിരിച്ചറിവ് എന്റെ ഹൃദയം പിളര്‍ക്കുന്നതായിരുന്നു.



കുറച്ച് മുന്പ് എന്റെ നെഞ്ചില്‍ ചാരി, ആലിംഗനത്തില്‍ അമര്‍ന്ന്‍, എന്നോട് കൊക്കുരുമ്മി നിന്ന് പരിഭവം പറഞ്ഞ ആദി ഇപ്പോള്‍ അതെ സ്ഥലംതന്നെ രഹസ്യകാമുകനുമായുള്ള സംഗമത്തിന് തിരഞ്ഞെടുത്തത് ഓര്‍ത്തപ്പോള്‍ എന്റെ ഉള്ളം ചുട്ടുനീറുകയായിരുന്നു..

രണ്ടിനേം കൊല്ലാനുള്ള ദേഷ്യം തോന്നിയ നിമിഷം സ്വയം നിയന്ത്രിച്ച് ഞാന്‍ ശബ്ദമുണ്ടാക്കാതെ പുറത്തേക്കിറങ്ങി… അവര്‍ പുറത്തേയ്ക്ക് വരുമ്പോള്‍ കാണാവുന്ന ദൂരത്ത് പൊള്ളുന്ന മനസ്സുമായി ഞാന്‍ നിന്നു… എന്നെ ചതിച്ഛവള്‍ ഇനി ജീവനോടെ വേണ്ട എന്ന്‍ ഞാന്‍ തീരുമാനിച്ചിരുന്നു… ഭാരംതൂങ്ങിയ മനസ്സുമായി ഇഴഞ്ഞു നീങ്ങുന്ന നിമിഷങ്ങള്‍ എണ്ണിക്കൊണ്ട് ഞാന്‍ നില്‍ക്കുമ്പോള്‍ എന്റെ ചിന്തകളെ ഭംഗിച്ചുകൊണ്ട് എന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ മിന്നി..

കുളക്കടവിലെ ഞരക്കങ്ങള്‍ കേട്ട് അങ്ങോട്ടുപോയി നോക്കാന്‍ തീരുമാനിച്ച നിമിഷം ഞാനെന്റെ മൊബൈല്‍ സൈലന്റ് ആക്കിയിരുന്നു..

മൊബൈലെടുത്ത് നോക്കിയപ്പോള്‍ വീട്ടില്‍ നിന്നാണ്.. കോള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ അങ്ങേ തലയ്ക്കല്‍ അമ്മയായിരുന്നു..

“… ദേവൂട്ടന്‍ എവിടെയാടാ…” അമ്മയുടെ സ്നേഹം നിറഞ്ഞ വിളി എന്റെ മനസ്സിനെ തെല്ലൊന്നു ശാന്തമാക്കി.

“..ഞാന്‍ ഉത്സവപറമ്പിലാ അമ്മേ ….”

“…എന്ത് പറ്റിയെടാ അമ്മേടെ മുത്തിന്റെ ശബ്ദമെന്താ വല്ലാതിരിക്കുന്നത്..”

എത്ര ദൂരത്താണെങ്കിലും മക്കളുടെ മാറ്റങ്ങള്‍ ശബ്ദംകൊണ്ട് പോലും തിരിച്ചറിയാന്‍ അമ്മാമാര്‍ക്കുള്ള കഴിവ് അപാരം തന്നെയാണ്.

“…ഒന്നൂല്ല അമ്മെ… അമ്മയ്ക്ക് തോന്നിയതാവും…!”

“…അമ്മേടെ കുട്ടന്‍ അത്താഴം കഴിച്ചോടാ…?”

“…ഉം.. കഴിച്ചു… അമ്പലത്തില്‍ അത്താഴ സദ്യ ഉണ്ടായിരുന്നു…”

“.. അവടെ എല്ലാര്‍ക്കും സുഖല്ലേടാ…. “

“.. ഉം.. എല്ലാരും സുഖായിരിക്കുന്നു.. അമ്മേ ഇവിടെ സ്റ്റേജില്‍ പരിപാടികള്‍ നടക്കുന്ന ശബ്ദം കാരണം എനിക്ക് ശരിക്ക് കേള്‍ക്കുന്നില്ല.. ഞാന്‍ പിന്നെ വിളിക്കാട്ടോ…”

“…ഉം ശരി വാവേ… ഞാന്‍ നാളെ വിളിക്കാം…”

അതും പറഞ്ഞു അമ്മ ഫോണ്‍ വച്ചു. അമ്മയോട് സംസാരിച്ചപ്പോള്‍ മനസ്സിലെ ചൂടല്‍പ്പം കുറഞ്ഞു…

വികാരം വിവേകത്തിനു വഴിമാറിത്തുടങ്ങിയപ്പോള്‍ ആദിയെയും കാമുകനെയും കൊല്ലാനുള്ള ദേഷ്യവുമായി നിന്നിരുന്ന ഞാന്‍ എന്റെ അമ്മയെപ്പറ്റി ചിന്തിച്ചു. ഒരു നിമിഷത്തെ വികാരം കൊണ്ട് ഞാന്‍ എടുത്തുചാടി എന്തെങ്കിലും ചെയ്‌താല്‍ ഇന്നത്തെ അവസ്ഥയില്‍ അതെന്റെ വീട്ടിലുള്ളവരെ എത്രത്തോളം വിഷമിപ്പിക്കും എന്ന ചിന്ത എന്റെ ദേഷ്യം ശമിപ്പിച്ചു.


എല്ലാം അവസാനിച്ചു എന്ന്‍ തീരുമാനിച്ച് ഞാന്‍ അവിടെ നിന്നും പതുക്കെ നടന്നു.

പിന്നെ തോന്നി അവളുടെ കാമുകനെ ഒന്ന്‍ കാണണം എന്ന്‍. ആ സമയം ഏതൊരു കാമുകനും തോന്നുന്ന വിചാരം ..”തന്നേക്കാള്‍ എന്ത് പ്രത്യേകതയാണ് അവനുള്ളത്..” എന്നറിയാനുള്ള ആകാംഷ..!

അവര്‍ പുറത്തിറങ്ങിയാല്‍ എന്നെ കാണാന്‍ കഴിയാത്തവിധം ഞാന്‍ ഊട്ടുപുരയ്ക്ക് അടുത്തുള്ള വലിയ പൂപ്പരുത്തിയ്ക്കു പിന്നില്‍ മറഞ്ഞു നിന്നു. സ്നേഹിക്കുന്ന പെണ്ണ്‍ കാമുകനൊപ്പം കൈയെത്തുന്ന ദൂരത്ത് നിന്ന് കാമകേളികള്‍ ആടുന്നത് അറിഞ്ഞിട്ടും പ്രതികരിക്കാനാവാത്ത എന്റെ അവസ്ഥ ഓര്‍ത്ത് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.

അഞ്ച് മിനിറ്റ് കൂടിക്കഴിഞ്ഞപ്പോള്‍ അവര്‍ പുറത്തേയ്ക്ക് ഇറങ്ങി വന്നു. കാമുകന്റെ കരവിരുതുകള്‍ മറ്റുള്ളവര്‍ അറിയാതിരിയ്ക്കാന്‍ സാരിയൊക്കെ നേരെയാക്കി കുളത്തില്‍ നിന്നും മുഖവും കഴുകി ഇറങ്ങി വരുന്ന ആദിയെ കണ്ടപ്പോള്‍ എനിക്ക് പരിചയമില്ലാത്ത ആരോ ആണ് അതെന്ന്‍  തോന്നി.., അത്രയ്ക്ക് എന്റെ ആദി മാറിപ്പോയിരിക്കുന്നു.

അവളുടെ പുറക ഇറങ്ങി വന്ന അവളുടെ കാമുകനെ ഊട്ടുപുരയ്ക്ക് മുന്‍പിലെ ലൈറ്റിന്റെ വെളിച്ചത്തില്‍ ഞാന്‍ കണ്ടു. അഞ്ചരയടിക്ക് മുകളില്‍ പൊക്കമുള്ള വെളുത്ത് സുമുഖനായ പയ്യന്‍..,  ക്ലീന്‍ ഷേവ് ചെയ്ത മുഖം…, മെലിഞ്ഞ ശരീരം…, പക്ഷെ അതിനേക്കാളോക്കെ എന്നെ അത്ഭുതപ്പെടുത്തിയത് അവന്റെ വേഷമായിരുന്നു.. ആദി ഇട്ടിരിക്കുന്ന സാരി ബ്ലൌസിന്റെ അതെ ആകാശനീല കളര്‍ ഷര്‍ട്ടും അതിനു മാച് ചെയ്യുന്ന കരയുള്ള വെള്ളമുണ്ടും…, അതില്‍ നിന്ന് തന്നെ അവര്‍ തമ്മിലുള്ള ബന്ധം എത്രത്തോളമുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുകയായിരുന്നു..

അമ്പലത്തിന്റെ പുറകില്‍ നിഴല്‍മറ തീരുന്ന ഭാഗത്തെത്തിയപ്പോള്‍ അവന്‍ അവളെ ഒന്നുകൂടി വട്ടം പിടിച്ച് ചുംബിച്ചു.. അത് രസിച്ച് നിന്നിട്ട് പതുക്കെ ശാസിക്കുന്നപോലെ അവന്റെ ഇടതു കൈത്തണ്ടയില്‍ അവള്‍ തല്ലി. പിന്നെ അവനെ ഉന്തിത്തള്ളി മാറ്റി അവനെ ആദ്യം പോകാന്‍ അനുവദിച്ചിട്ട് അല്‍പ്പസമയം ആ നിഴല്‍ മറയില്‍ തന്നെ നിന്നിട്ട് ചുറ്റും നോക്കി ആരുമില്ല എന്ന് ഉറപ്പ് വരുത്തി അവളും പോയി…

ഇതിനെല്ലാം മൂകസാക്ഷിയായി നിന്ന എന്റെ ഉള്ളില്‍ തീ ആളുകയായിരുന്നു..

ഞാന്‍ പതുക്കെ കുളക്കടവിലേയ്ക്ക് ചെന്നു… നന്നായി ഒന്ന്‍ മുഖം കഴുകിയിട്ട് ഞാനും പതുക്കെ സ്റ്റേജിന്റെ ഭാഗത്തേയ്ക്ക് നടന്നു… ഞാന്‍ വരുന്നത് കണ്ട ആദി വേഗം എന്റെ അടുത്തേയ്ക്ക് വന്നു…

“…ദേവേട്ടന്‍ എവിടെ ആയിരുന്നു…? ഞാന്‍ എവിടെയെല്ലാം നോക്കി.
.”

ഉള്ളിലെ ദേഷ്യം അടക്കാന്‍ പാടുപെട്ടുകൊണ്ട് ഞാന്‍ മറുപടി പറഞ്ഞു..

“…എനിക്കൊരു കോള്‍ വന്നു.. ഇവിടെ ഈ ശബ്ദത്തിനിടയ്ക്ക് ഒന്നും കേള്‍ക്കാന്‍ പറ്റാത്തത്കൊണ്ട് ഞാന്‍ കുറച്ച് മാറി നിന്ന് സംസാരിക്കുകയായിരുന്നു… “

അങ്ങനെ ഞാന്‍ പറഞ്ഞെങ്കിലും ഇത്തരം അവസ്ഥകളില്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ ഞാന്‍ അത്ര മിടുക്കനായിരുന്നില്ല., അതുകൊണ്ട് തന്നെ എന്റെ ഭാവമാറ്റം അവള്‍ കണ്ടു പിടിച്ചു.

“…അതിനു ദേവേട്ടന്റെ മുഖമൊക്കെ എന്താ വല്ലാതെ ഇരിക്കുന്നത്…. ആരാ വിളിച്ചേ…?”

എന്റെ കവിളില്‍ തഴുകിക്കൊണ്ട് അവളങ്ങനെ ചോദിച്ചപ്പോള്‍ എനിക്കവളുടെ കൈ തട്ടി മാറ്റണം എന്നുണ്ടായിരുന്നു. പക്ഷെ ഞാനത് ചെയ്തില്ല.

“…ഹേയ് ഒന്നുമില്ല… നിനക്ക് തോന്നിയതാവും… പിന്നെ ചെറിയ തലവേദനയുണ്ട്… “

“… ഈ തണുപ്പിന്റെ ആവും… നമുക്ക് ഒരു ചായ കുടിച്ചാലോ… ചെല്ലമ്മയുടെ കടയില്‍ നിന്ന് കടുപ്പത്തില്‍ ഒരു കട്ടന്‍ അടിക്കുംപോഴേക്കും തലവേദനയൊക്കെ പൊക്കോളും..ദേവേട്ടന്‍ വാ…”

കുലടയായ കാമുകിയുടെ റോള്‍ അവള്‍ അഭിനയിച്ചു തകര്‍ക്കുമ്പോള്‍ എനിക്കവളോട് പുച്ഛം തോന്നി.

“…വേണ്ട ആദി.. ഞാന്‍ തറവാട്ടിലേയ്ക്ക് പോകുവാ… ഗാനമേള കാണാന്‍ ഞാന്‍ നിക്കുന്നില്ല… “

“…അത് ശരിയാ ഒന്ന്‍ നന്നായി ഉറങ്ങിക്കഴിഞ്ഞാല്‍ തലവേദനയൊക്കെ പൊക്കോളും… ദേവേട്ടന്‍ ചെല്ല്.. “

പിന്നെ പതുക്കെ എന്നോട് ചേര്‍ന്ന് നിന്ന് അവളെന്റെ ചെവില്‍ പറഞ്ഞു.

“…നാളെ രാവിലെ ഞാന്‍ തറവാട്ടിലേയ്ക്ക് വന്നേക്കാം എന്റെ ചക്കരക്കുട്ടന്‍ ഇപ്പൊ ചെല്ല്… “

ഞാന്‍ അവളെ അത്ഭുതത്തോടെ നോക്കി നിന്നുപോയി.. ഒരേ സമയം ഒന്നിലധികം കാമുകന്മാരുടെ വിശ്വസ്ത കാമുകി ചമയുവാന്‍ ഇവള്‍ക്കെങ്ങനെ കഴിയുന്നു എന്നോര്‍ത്തിട്ട്..

മുഖത്ത് ഒരു ചിരി വരുത്തി ഞാന്‍ പതുക്കെ തിരിഞ്ഞു നടന്നു… ഈ സമയം പുറകില്‍ അവളുടെ ആശ്വാസത്തോടെയുള്ള നെടുവീര്‍പ്പ് ഞാന്‍ കേട്ടു…

ഭ്രാന്തെടുന്ന മനസ്സുമായി ഞാന്‍ എന്റെ ബുള്ളറ്റില്‍ കയറി പായുകയായിരുന്നു. മാണിക്യന്റെ വീടായിരുന്നു എന്റെ ലക്ഷ്യം.

“കൊല്ലന്‍ മാണിക്യന്‍”

അവന്റെ കൈയില്‍ അവനു കുടിക്കാനായി മാത്രമായിട്ട് പഴങ്ങളൊക്കെ ഇട്ടു അവന്‍തന്നെ വാറ്റിയ നല്ല നാടന്‍ പട്ടയുണ്ടാകും. ഇപ്പോള്‍ എന്റെ ഉള്ളിലെ കത്തല്‍ അണയ്ക്കാനും.., ബോധം കേട്ട് ഒന്നുറങ്ങാങ്ങാനും അത് കൂടിയേ തീരൂ എന്നെനിക്ക് തോന്നി.

ഞാന്‍ ചെല്ലുമ്പോള്‍ മാണിക്യന്‍ അവന്റെ വീടിനു മുന്‍പിലുള്ള അവന്റെ തന്നെ വര്‍ക്ക്   ഷോപ്പില്‍ ഏതോ ബൈക്ക് നന്നാക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു.
.

എന്റെ വണ്ടിയുടെ ശബ്ദം കേട്ട് അവന്‍ തലയുര്‍ത്തി നോക്കി.. ഞാനാണെന്ന് മനസ്സിലാക്കിയപ്പോള്‍ വെയ്സ്റ്റില്‍ കൈതുടച്ച് അവന്‍ എഴുന്നേറ്റു.

“ഹാ… ഇതാര് ദേവനോ… വാ.. വാ.. എവളോം നാളാച്ച് ഉന്നെ പാര്‍ത്തിട്ട്.?” തമിഴ് കലര്‍ന്ന മലയാളത്തില്‍ അവന്‍ ചോദിച്ചു.

ഞാന്‍ വണ്ടി ഒതുക്കി വച്ചിട്ട് അവന്റെ നേരെ ചെന്നു.., എന്റെ ഭാവം കണ്ടിട്ട് അവന്‍ ചോദിച്ചു.

“.. എന്ത് പറ്റി ദേവാ.. എന്താ ഉന്‍ മുഖം വല്ലാതിരിക്കുന്നത്.. “

“…മാണിക്യാ.. എനിക്ക് നിന്റെ പട്ട കുറച്ച് വേണം…” അവന്റെ ചോദ്യത്തിന് മറുപടി പറയാതെ ഉറച്ച ശബ്ദത്തോടെ ഞാനത് പറഞ്ഞപ്പോള്‍. അവന്‍ ആകെ അന്തംവിട്ടുപോയി. പിന്നെ ചിരിച്ചുകൊണ്ട് അവന്‍ ചോദിച്ചു.

“… ആര്‍ക്കാ…? ഉനക്ക് താനാ ദേവാ…? നീ കുടിക്ക മാട്ടിയെ….? എന്നാച്ച്…?”

“.. ആമാടാ… എനക്ക് താന്‍… യേ…? നീ തരില്ലേ…?”

“… തരാം… മുതലേ നീ വിഷയം സൊല്ല് …?”

“… പറയാന്‍ സൌകര്യമില്ല… നീ സാധനം എവിടെയാ ഇരിക്കുന്നെന്ന്‍ പറയടാ അണ്ണാച്ചി..”

“….അപ്പിടിയാ… നീ വീട്ടിലേയ്ക്ക് ചെല്ല്… അങ്കെ പഞ്ചമി ഇറുക്ക്… സൊന്നാ പോതും.. അവ എടുത്ത് തരും… ഞാന്‍ ഇത് മുടിച്ചിട്ട് ശീഘ്രം വരാം..”

അതും പറഞ്ഞ് ഒന്ന്‍ ചിരിച്ചിട്ട് അവന്‍ വീണ്ടും അവന്റെ പണിയില്‍ മുഴുകി.

മാണിക്യന്റെ വീട് ഒരു ചെറിയ കുന്നിന്റെ മുകളിലാണ്. ചുറ്റും ഉള്ള അവന്റെ തന്നെ നാല് ഏക്കര്‍ കന്നാരതോട്ടത്തിന്റെ നടുക്ക്. റോട്ടില്‍ നിന്ന് അവന്റെ വീട്ടിലേയ്ക്ക് കോണ്ക്രീറ്റ് ചെയ്ത വഴിയുണ്ട്. ഈ വഴി തുടങ്ങുന്നയിടത്ത് ആ കുന്നിന്റെ താഴെ റോഡ്‌സൈഡിലാണ് അവന്റെ വര്‍ക്ക് ഷോപ്പ് അതിനോടു ചേര്‍ന്ന്‍ അവന്റെ ആലയും.. ലെയ്ത്തും…,

ഞാന്‍ മാണിക്യന്റെ വീട്ടിലേയ്ക്ക് ചെല്ലുമ്പോള്‍ പഞ്ചമി.. അതായത് മാണിക്യന്റെ പൊണ്ടാട്ടി.. അടുക്കളയിലായിരുന്നു…

രണ്ടു ബാത്ത് അറ്റാച്ച്ഡ്‌ ബെഡ്റൂമും.., ഒരു ഹാളും.., അടുക്കളയും.., പോര്‍ച്ചും.., സിറ്റ്ഔട്ടും ചേര്‍ന്ന എല്ലാ പണികളും കഴിഞ്ഞ ഒരു വാര്‍ക്ക വീടാണ് മാണിക്യന്റെ.. പോര്‍ച്ചില്‍ അവന്റെ മഹിന്ദ്ര ജീപ്പും ബുള്ളറ്റും ഇരിപ്പുണ്ട്.

സമയം അപ്പോള്‍ പത്ത് മണി ആയിരുന്നു. അമ്പലത്തില്‍ നിന്ന് കുട്ടികളുടെ കലാപരിപാടികള്‍ക്ക് ശേഷം ഗാനമേള തുടങ്ങുന്നതാണ് എന്ന അറിയിപ്പ് കേട്ടു.

അകത്തേയ്ക്ക് കയറി ചെന്ന് ഞാന്‍ ബെഡ്റൂമില്‍ നോക്കിയപ്പോള്‍ മാണിക്യന്റെ അഞ്ച് വയസ്സുള്ള മോള്‍ മല്ലിക കട്ടിലില്‍ കിടന്നു അവളുടെ ഫേവറേറ്റ് ടെഡിബെയറിനെയും കെട്ടിപ്പിടിച്ച് സുഖമായി ഉറങ്ങുകയായിരുന്നു. ഞാന്‍ അകത്ത് കയറി അവള്‍ക്കായി ഞാന്‍ കരുതിയിരുന്ന ഡയറിമില്‍ക്ക് കട്ടിലിനോട് ചേര്‍ന്നുള്ള ചെറിയ മേശപ്പുറത്ത് വച്ച്,  അവളുടെ നെറ്റിയില്‍ ഒരുമ്മയും  കൊടുത്തിട്ട് അടുക്കളയിലേയ്ക്ക് ചെന്നു.

അടുക്കളയില്‍ ചെന്നപ്പോള്‍ പഞ്ചമി ദോശയ്ക്കോ മറ്റോ ഉള്ള മാവ് കൂട്ടിവക്കുകയായിരുന്നു. ഒരു ചുവന്ന സാരിയുടുത്ത് സാരിത്തുമ്പ് അരയില്‍ കുത്തിവച്ച്.., സമൃദ്ധമായ മുടി കെട്ടി വച്ച് നിന്ന് മാവ് കലക്കുന്ന അവളുടെ ആ നില്‍പ്പ് ഒരു കാഴ്ച തന്നെയായിരുന്നു. മാവിളക്കുന്നതിനു അനുസരിച്ച് സാരിയില്‍ പൊതിഞ്ഞ അവളുടെ നിതംബം തുളുംബുന്നത് ആരെയും കംബിയടിപ്പിക്കുന്ന കാഴ്ച ആയിരുന്നു. എങ്കിലും അതൊന്നും ആസ്വദിക്കാന്‍ പോന്ന മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍.

എന്റെ പാദപതനം കേട്ട് തിരിഞ്ഞു നോക്കിയ അവള്‍ എന്നെക്കണ്ട് അത്ഭുതപ്പെട്ടു.

“..ആ.. യാരിത് ദേവാവാ… എപ്പോ വന്തേ..” തമിഴ് നാട്ടുകാരാണെങ്കിലും   മാണിക്യനും പഞ്ചമിയും നന്നായി മലയാളം സംസാരിക്കും.. എന്നാല്‍ എന്നോട് സംസാരിക്കുമ്പോള്‍ മാത്രം തമിഴിലെ സംസാരിക്കൂ. എന്നാലോ അതിനിടയ്ക്ക് മലയാളം കൂടിക്കയറിവന്ന് ഒരു തമിഴാളം ഭാഷയാകുവേം ചെയ്യും.

“…ഞാന്‍ വന്നിട്ട് കുറച്ച് നേരമായി… മാണിക്യനുടെ പട്ട എങ്കെ ഇറുക്ക്….?”

“…യേന്‍..? നീ കുടിക്ക മാട്ടിയെ…? ഉനക്ക് എതുക്ക്‌ സാരായമെല്ലാം…?”

“.. ഞാന്‍ കുടിക്കുവോ ഇല്ലയോന്ന്‍ നീയാണോ തീരുമാനിക്കുന്നത്… നീ നാന്‍ കേട്ടതുക്ക് ബദല്‍ സൊല്ല്  പട്ട എങ്കെ…? “

“… ദോ അന്ത സ്ലാബുക്ക് കീഴെ പാര്… അങ്കെതാന്‍ അവന്‍ വച്ചിറുക്കാ…”

എന്നെ അത്ഭുതത്തോടെ നോക്കി അത് പറഞ്ഞിട്ട് അവള്‍ തിരിഞ്ഞു നിന്ന് മാവ് കലക്കാന്‍ തുടങ്ങി.

അവള്‍ പറഞ്ഞയിടത്ത് നിന്ന് ഞാന്‍ സാധനം എടുത്ത് നിവര്‍ന്നപ്പോഴേക്കും പഞ്ചമി അത് വന്നു തട്ടിപ്പറിച്ചെടുത്തു.

“… നീ അത് താ പഞ്ചമീ വിളയാടാതെ …”

“…ഉനക്ക് എന്നാ ആച്ച്ന്ന്‍ സൊല്ല്… അപ്പൊ ഞാന്‍ തറെ…”

അവള്‍ കുപ്പി പുറകില്‍ പിടിച്ചിട്ട് പറഞ്ഞു.

ഞാന്‍ അവളെ രൂക്ഷമായി ഒന്ന്‍ നോക്കിയിട്ട്., ഹാളില്‍ പോയി സോഫയിലിരുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ അവള്‍ വന്ന്‍ എന്റെ നേരെ എതിരെ ഇരുന്നു.

“.. എന്നാച്ച് ദേവാ.. യെ ഇപ്പടി ഇറുക്കെ… “

അവളുടെ ചോദ്യം കേട്ട് ഞാനവളെ ദേഷ്യത്തോടെ നോക്കി. അവള്‍ തുടര്‍ന്നു..

“…എന്നാ ഇപ്പിടി പാക്കിറെ… എന്നാ വിഷയമാനാലും എങ്കിട്ടെ സൊല്ല്… “

ഞാന്‍ വീണ്ടും തലതാഴ്ത്തി ഇരുന്നു. എന്റെ തലപെരുത്ത് തുടങ്ങിയിരുന്നു.

“… എന്നടാ… ഉന്‍ കാതലിക്കിട്ടെ പിണങ്ങിയാച്ചാ…” എന്റെ മനസ്സ് വായിച്ച പോലെ അവള്‍ അങ്ങനെ ചോദിച്ചപ്പോള്‍ അതിശയത്തോടെ ഞാന്‍ അവളെ നോക്കി.

“…ആ.. അപ്പൊ അത് താന്‍ പ്രച്ചനെ…. ആനാ… കുടിക്ക തോന്നര്‍ത്ക്ക് അവളോം പ്രച്ചനയാ…?”

ആരോടെങ്കിലും എല്ലാം പറയണം എന്ന്‍ തോന്നിയത്കൊണ്ട് ഞാന്‍ ഉണ്ടായതെല്ലാം അവളോട്‌ പറഞ്ഞു.

പറഞ്ഞു കഴിഞ്ഞപ്പോഴേക്കും എന്റെ കണ്ണ്‍ നിറഞ്ഞിരുന്നു. അതുകണ്ട് പഞ്ചമി എന്റെ മുന്നില്‍ വന്നു നിലത്ത് മുട്ട് കുത്തി നിന്നിട്ട് എന്റെ കൈയില്‍ പിടിച്ച് എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അപ്പോഴേക്കും വര്‍ക്ക്ഷോപ്പ്‌ അടച്ചിട്ട് മാണിക്യനും വന്നു. അവന്‍ വരുമ്പോള്‍ എന്റെ മുഖം പിടിച്ചുയര്‍ത്തി എന്റെ കണ്ണ്‍ തുടയ്ക്കുന്ന പഞ്ചമിയെയാണ് കണ്ടത്.

“..എന്നാച്ച്  ഡീ… യേന്‍ ഇവന്‍ അഴുകിറാ…”

അവന്‍ വേഗം എന്റെ അടുത്ത് എന്റെ ഇടത്ത് വശത്തായി സോഫയില്‍ വന്നിരുന്ന്‍ എന്റെ തലയില്‍ തലോടിക്കൊണ്ട് പഞ്ചമിയോടു ചോദിച്ചു. അവള്‍ പറയാം എന്ന അര്‍ദ്ധത്തില്‍ അവനെ കണ്ണടച്ച് കാണിച്ചു. എന്നിട്ട് അടുക്കളയിലേയ്ക്ക് പോയി..,

അവള്‍ തിരികെ വരുമ്പോള്‍ കൈയില്‍ ഒരു ഗ്ലാസ് വെള്ളം കൊണ്ട് വന്നു എന്നോട് കുടിക്കാന്‍ പറഞ്ഞു.. ഞാനത് വാങ്ങി ഒറ്റവലിക്ക് കുടിച്ചു…

കുടിച്ചപ്പോള്‍ പക്ഷെ അത് വെള്ളമല്ലായിരുന്നു.. നല്ല ഒന്നാംതരം ചാരായം… നിറമില്ലാത്തത്കൊണ്ട് വെള്ളമാണെന്നു ഞാന്‍ കരുതി.. എന്റെ തൊണ്ട കത്തിയത് പോലെ തോന്നി..

ഞാന്‍ കുടിക്കുന്നത് നോക്കി നിന്നിട്ട് എന്റെ കൈയില്‍ നിന്നും ഗ്ലാസ് വാങ്ങി സോഫയുടെ നടുക്കിരിക്കുന്ന എന്റെ വലത് വശത്ത്‌ ഇരുന്ന് എന്റെ കൈപിടിച്ചിട്ട് അവള്‍ പറഞ്ഞു.

“..ഇത് പോതും ദേവാ… ഒരു തരിപ്പ് ഇറുക്കും… നീ പോയി ഉന്നെ ചതിച്ച അന്ത പൊണ്ണ്‍ക്ക് അവള്‍ ആഗ്രഹിച്ച സ്നേഹം കൊടുത്ത്… നിനക്ക് എങ്ങനെയൊക്കെ അവളെ സ്നേഹിക്കാന്‍ കഴിയും എന്ന്‍ അവളെ തെരിയ വച്ചിട്ട് വാ..”

അവള്‍ പറഞ്ഞത് കേട്ട് ഞാന്‍ അത്ഭുതത്തോടെ മാണിക്യനെ നോക്കി. അവനും ഒന്നും മനസ്സിലാകാത്ത പോലെ ഇരിക്കുന്നു.

“..എനിക്ക് പറ്റില്ല പഞ്ചമീ… ഇനി ഒരു ഷന്ധനെപ്പോലെ അവളുടെ മുന്‍പില്‍ പോയി നിക്കാന്‍ എനിക്ക് പറ്റില്ല… “

“… ഇല്ല ദേവാ… നീ പോണം ഇല്ലെങ്കില്‍ എന്നും സ്നേഹിച്ചതിന് പറ്റിയ തോല്‍വി നിന്നെ അലട്ടിക്കൊണ്ടിരിക്കും… പോയി ഉന്‍ കോപമെല്ലാം സ്നേഹമാ അവക്കിട്ടെ കൊടുത്തിട്ട് തിരുമ്പി വാ.. അപ്പൊ താന്‍ ഉനക്ക് അവളെ ഈസിയാ മറക്ക മുടിയും…“

അപ്പോഴേക്കും മാണിക്യന് കാര്യങ്ങള്‍ ഏതാണ്ട് മനസ്സിലായിരുന്നു. ഞാന്‍ അവനെ നോക്കിയപ്പോള്‍ എല്ലാം ശരിയാകും എന്ന അര്‍ദ്ധത്തില്‍ അവന്‍ തലകുലുക്കിയിട്ട് എന്റെ കൈയില്‍ പിടിച്ച് പതുക്കെ ഞെക്കി.

“…ചെല്ല് ദേവാ…” പഞ്ചമി വീണ്ടും പറഞ്ഞു.

എന്റെ ആ രണ്ട് സുഹൃത്തുക്കളുടെ സ്നേഹത്തിനു മുന്‍പില്‍ ഞാന്‍ അവരെ അനുസരിക്കാന്‍ തീരുമാനിച്ചു. പതുക്കെ എഴുന്നേറ്റ് ഞാന്‍ ഹാളില്‍ തന്നെയുള്ള വാഷ്ബേസിനില്‍ ഒന്ന്‍ മുഖം കഴുകിയിട്ട് പുറത്തേയ്ക്കിറങ്ങി.

“… ദേവാ പോയിട്ട് തിരുമ്പി ഇങ്കെതാന്‍ വരണോം… നാങ്കള്‍ കാത്തിരുപ്പേന്‍…” ഞാന്‍ പോകുന്നത് നോക്കി പുറകില്‍ നിന്ന് പഞ്ചമി വിളിച്ചു പറഞ്ഞു..

ഞാന്‍ റോട്ടിലിറങ്ങി മാണിക്യന്റെ വര്‍ക്ക്ഷോപ്പിന്റെ മുന്‍പിലിരുന്ന എന്റെ ബുള്ളറ്റില്‍ കയറി അമ്പലപ്പറമ്പിലേയ്ക്ക് വിട്ടു.

പഞ്ചമിയുടെ വാക്കുകള്‍ എന്റെ ഉള്ളില്‍ തിരയടിച്ചുകൊണ്ടിരുന്നു… അവള്‍ പറഞ്ഞതാണ് ശരി ഇത്രയധികം ഞാന്‍ ആദിയെ സ്നേഹിച്ചിട്ടും അവള്‍ അത് മനസ്സിലാക്കാതെ പോയത് അവളാഗ്രഹിച്ച രീതിയില്‍ ഞാനത് പ്രകടിപ്പിക്കാതിരുന്നത് കൊണ്ടാണ്. ഇന്ന് വേണമെങ്കില്‍ ഞാന്‍ കണ്ട കാര്യങ്ങള്‍ അവളോട്‌ പറഞ്ഞ് അവളുടെ കരണകുറ്റികിട്ടു ഒന്ന് കൊടുത്തിട്ട്.. അവളുമായുള്ള എല്ലാം അവസാനിപ്പിക്കാം…പക്ഷെ സ്നേഹിച്ചിട്ട് തോറ്റുപോയി എന്ന ചിന്ത എന്നെ അലട്ടിക്കൊണ്ടിരിക്കും.., അതൊക്കെ മറക്കാന്‍ പഞ്ചമി പറഞ്ഞ വഴി തന്നെയാണ് നല്ലത്…! എന്നെ വെറുക്കുമ്പോള്‍ പോലും ദേവേട്ടന്‍ കഴിവില്ലാത്തവനാണ് എന്ന് അവള്‍ ചിന്തിക്കരുത്.

ഞാന്‍ വണ്ടി ആല്‍ത്തറയ്ക്ക് അടുത്ത് ഒതുക്കി പൂട്ടി വച്ചിട്ട്.. നേരെ സ്റ്റേജിന്റെ അടുത്തേയ്ക്ക് നടന്നു.. സ്റ്റേജില്‍ അപ്പോള്‍ ഗാനമേള തുടങ്ങിയിരുന്നു..

ആ നാട് മുഴുവന്‍  ഗാനമേള കേള്‍ക്കാന്‍ അമ്പലപ്പറമ്പില്‍ ഉണ്ടായിരുന്നു.. ഈ രാത്രി ഈ നാട് ഉറങ്ങില്ല… സമയം പത്തര ആയി.. ഞാന്‍ ആദ്യം ഞാനും ആദിയും ഒക്കെ നിന്നിരുന്ന ഭാഗത്ത് ചെന്ന് നോക്കി… അമ്മാവന്മാരും അമ്മായിമാരും പിള്ളേരും എല്ലാം ഗാനമേള കേള്‍ക്കാന്‍ വന്നിരുപ്പുണ്ട് … പക്ഷെ ആദിയെ അവിടെയെങ്ങും കണ്ടില്ല… എന്നെ കണ്ട് മീനു വേഗം എന്റെ അടുത്തേയ്ക്ക് വന്ന് എന്റെ ചെവിയില്‍ പറഞ്ഞു..

“…ദേവാ… ആ വരുണ്‍ വന്നിട്ടുണ്ട്….! “

ഞാന്‍ ഒന്ന്‍ മൂളിയിട്ട് ചോദിച്ചു.

“…നീ എങ്ങനെ അറിഞ്ഞു..? “

“…വാവ കണ്ടായിരുന്നു.. അവളാ എന്നോട് പറഞ്ഞത്…”

“..എന്നിട്ട് അവന്‍ എവിടെ…?”

“…പോയി.. ബൈക്കുമെടുത്ത് പോകുന്നത്  വാവ കണ്ടിരിന്നു….”

“…ആദിയോ…? “

“…ആ.. ..അറിയില്ല… കുറച്ച് മുന്പ് വരെ ഇവിടെ ഉണ്ടായിരുന്നു.. പിന്നെ അവളുടെ അമ്മ വന്നു വിളിച്ചുകൊണ്ട് പോകുന്നത് കണ്ടു…”

“…ഉം… ഞാന്‍ ഒന്ന്‍ നോക്കിയിട്ട് വരാം…” അത്രയും പറഞ്ഞു ഞാന്‍ പതുക്കെ അശ്വതിയുടെ അടുത്തേക്ക് ചെന്ന് അവളോട് ആദി എവിടെ എന്ന് ചോദിച്ചപ്പോള്‍ അവള്‍ മുത്തച്ഛന് അത്താഴം കൊടുക്കാന്‍ വീട്ടിലേയ്ക്ക് പോയി എന്ന് പറഞ്ഞു..

വരുണ്‍ പോയിട്ടുണ്ടാവില്ല എന്ന് എനിക്കുറപ്പായിരുന്നു. ആദി വീട്ടിലേയ്ക്ക് പോയെങ്കില്‍ തീര്‍ച്ചയായും അവനും അങ്ങോട്ട് ചെന്നിട്ടുണ്ടാകും. ഞാന്‍ കുളത്തിന്റെ അരികിലൂടെ ഉള്ള വഴിയെ നടന്ന് അവളുടെ വീട്ടിലേയ്ക്ക് ചെന്നു.

മുറ്റത്തേയ്ക്ക് കയറി ഞാന്‍ ചുറ്റും ശ്രദ്ദിച്ചു..

എല്ലാ സൗകര്യങ്ങളും ഉള്ള രണ്ടുനില വാര്‍ക്ക വീടാണ്..  പോര്‍ച്ചില്‍  അമ്മാവന്റെ ഇന്നോവ കിടപ്പുണ്ട്… ഒപ്പം ആദിയുടെ ഹോണ്ട ഡിയോയും…

മുറ്റത്തും പോര്‍ച്ചിലും ലൈറ്റ് ഇട്ടിട്ടുണ്ട്.. ഞാന്‍ തിണ്ണയില്‍ കയറി വാതിലിന്റെ ലോക്കില്‍ പിടിച്ചു നോക്കി അകത്ത് നിന്ന് അടച്ചിരിക്കുകയാണ്.. രണ്ടിന്റേം കാമകേളികള്‍ക്കിടയില്‍ ആരെങ്കിലും വന്നാലും അവനു ഒളിക്കാനുള്ള സമയം കിട്ടണമല്ലോ..?

ഞാന്‍ എന്തും നേരിടാനുള്ള തയ്യാറെടുപ്പോടെ മുഖത്ത് നല്ലൊരു ചിരിയും ഫിറ്റ്‌ ചെയ്ത് കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി… അകത്ത് ഏതോ ദേവീസ്തുതി മുഴങ്ങി… അഞ്ച് മിനിറ്റായിട്ടും ആരും വാതില്‍ തുറന്നില്ല. ഞാന്‍ വീണ്ടും കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തിയപ്പോഴേക്കും വാതില്‍ തുറന്ന് ആദി പുറത്തേയ്ക്ക് വന്നു.

“.. ദേവേട്ടനോ… എന്താ ഇപ്പൊ ഇവടെ… അമ്പരപ്പോടെ അവള്‍ അങ്ങനെ ചോദിക്കുമ്പോള്‍ അവളുടെ മുഖത്തെ പരിഭ്രമത്തില്‍ നിന്ന് തന്നെ വരുണ്‍ അകത്തുണ്ട് എന്നെനിക്കുറപ്പായി.

ഞാനവളെ നോക്കി ചിരിച്ചുകൊണ്ട് മറുപടി പറയാതെ അകത്തേയ്ക്ക് കയറി.

“…ദേവേട്ടാ.. തലവേദനയാണെന്നും പറഞ്ഞു പോയിട്ട്…? എന്താ തിരിച്ചു വന്നേ..?” അകത്തേയ്ക്ക് കടന്ന എന്റെ മുന്‍പില്‍ കയറി എന്റെ വഴി തടഞ്ഞുകൊണ്ട് ആദി ചോദിച്ചു..

അപ്പോള്‍ അവളുടെ മുഖത്തെ പേടിച്ചരണ്ട ഭാവം കാണാന്‍ എനിക്ക് നല്ല രസം തോന്നി. അപ്പോഴും അവളുടെ വേഷം ആ സാരി തന്നെയായിരുന്നു.. അഴിച്ചു തുടങ്ങിയ സാരി വേഗം വാരിവലിച്ച് ഉടുത്തുകൊണ്ട് വന്നതാണ് എന്ന് കണ്ടാല്‍ തന്നെ അറിയാം..  അതുകൊണ്ട് തന്നെ അവളുടെ വലത്തെ മുലയുടെ ഭാഗം മുഴുവന്‍ മറഞ്ഞിട്ടുണ്ടായിരുന്നില്ല ആ ഭാഗത്ത് വരുണിന്റെ കരവിരുതില്‍ ബ്ലൌസ് ചുളുങ്ങിയിരിക്കുന്നത് ഞാന്‍ കണ്ടു.

ഞാന്‍ വീണ്ടും ഒന്നും പറയാതെ ചിരിച്ചുകൊണ്ട് അവളെക്കടന്നു പോകാന്‍ തുടങ്ങിയപ്പോള്‍ എന്റെ കൈത്തണ്ടയില്‍ കയറിപ്പിടിച്ചിട്ട് ദയനീയമായി അവള്‍ വീണ്ടും ചോദിച്ചു.

“…എന്തെങ്കിലും ഒന്ന് പറ ദേവേട്ടാ….?”

“…ഒന്ന്‍ വിട് പെണ്ണേ.. ഞാനൊന്ന്‍ കക്കൂസില്‍ പോകട്ടെടീ… തൂറാന്‍ മുട്ടി ചത്താ ഞാനിങ്ങോട്ട് വന്നത്.. നീയാണെങ്കില്‍ വാതില്‍ തുറക്കാന്‍ ഇത്രയും താമസിച്ചു…”

അതും പറഞ്ഞു ചിരിച്ചിട്ട് ഞാനവളുടെ കൈവിടുവിച്ചപ്പോള്‍ അത്രയും നേരം “ഇപ്പൊ കരയും” എന്ന രീതിയില്‍ നിന്നിരുന്ന അവളുടെ മുഖത്ത് ആശ്വാസം നിഴലിക്കുന്നത് ഞാന്‍ കണ്ടു.

ഞാന്‍ നേരെ താഴെ നിലയിലുള്ള കോമണ്‍ബാത്രൂമില്‍ കയറി വാതിലടച്ചു. പത്ത് മിനിറ്റോളം എടുത്ത് വിസ്തരിച്ചൊന്നു തൂറി, ഒന്ന് മേലും കഴുകിയിട്ടാണ് ഞാന്‍ ഇറങ്ങി വന്നത്. ആ സമയം കൊണ്ട് വരുണിനെ അവള്‍ പറഞ്ഞു വിട്ടിട്ടുണ്ടാകും എന്നെനിക്ക് ഉറപ്പായിരുന്നു.

ഇന്ന് രാത്രി മുഴുവന്‍ എനിക്കവളെ വേണം. യാതൊരു ശല്യവുമില്ലാതെ.., യാതൊരു ടെന്‍ഷനും ഇല്ലാതെ അവളെന്റെ ഒപ്പം വേണം. എന്നാലെ പഞ്ചമി പറഞ്ഞത് പോലെ എല്ലാം മറന്നു അവസാനമായി എനിക്കവളെ സ്നേഹിക്കാന്‍ കഴിയൂ.. ബാത്രൂമില്‍ ഇരുന്ന സമയം കൊണ്ട് ഈ രാത്രി എങ്ങനെ വേണം എന്ന് ഞാന്‍ നന്നായി ആലോചിച്ച് ഉറപ്പിച്ചിരുന്നു. ഉള്ളില്‍ നുരയുന്ന ചാരായത്തിന്റെ ലഹരികൂടി ആയപ്പോള്‍ എനിക്ക് നല്ല ഉന്മേഷം തോന്നി. അവളോട് തോന്നിയ പകയുടെ അവസാനത്തെ കണികയും ബാത്രൂമില്‍ ഫ്ലഷ് ചെയ്ത് കളഞ്ഞിട്ട് “ആദിയുടെ ദേവേട്ടനായി” ഞാന്‍ പുറത്തേക്കിറങ്ങി.. “ആകെ മുങ്ങിയാല്‍ പിന്നെ എന്ത് കുളിര്.”

(തുടരും)

Comments:

No comments!

Please sign up or log in to post a comment!